<?xml version='1.0' encoding='UTF-8'?><rss xmlns:atom='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' version='2.0'><channel><atom:id>tag:blogger.com,1999:blog-7630004620971694985</atom:id><lastBuildDate>Thu, 30 Oct 2008 15:06:13 +0000</lastBuildDate><title>e പത്രം - ലേഖനങ്ങള്‍</title><description></description><link>http://www.epathram.com/features/index.shtml</link><managingEditor>noreply@blogger.com (epathram.com)</managingEditor><generator>Blogger</generator><openSearch:totalResults>25</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>25</openSearch:itemsPerPage><item><guid isPermaLink='false'>tag:blogger.com,1999:blog-7630004620971694985.post-5709941235044522524</guid><pubDate>Wed, 22 Oct 2008 03:37:00 +0000</pubDate><atom:updated>2008-10-22T08:08:08.629+04:00</atom:updated><category domain='http://www.blogger.com/atom/ns#'>sheela-tomy</category><title>നിന്റ്റെ ഓര്‍മ്മക്ക് - ഷീല ടോമി</title><description>&lt;a href="http://www.epathram.com/features/uploaded_images/sheela-_1-710978.bmp"&gt;&lt;img style="margin: 0px 0px 10px 10px;" alt="" src="http://www.epathram.com/features/uploaded_images/sheela-_1-710952.bmp" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;മരിക്കും സ്മൃതികളില്‍ ജീവിച്ചു പോരും ലോകം&lt;br /&gt;മറക്കാന്‍ പഠിച്ചതു നേട്ടമാണെന്നാകിലും,&lt;br /&gt;ഹസിക്കും പൂക്കള്‍ കൊഴിഞ്ഞില്ലെങ്കിലൊരുനാളും&lt;br /&gt;വസന്തം വസുധയില്‍ വന്നിറങ്ങില്ലെന്നാലും,&lt;br /&gt;വ്യര്‍ത്ഥമായാവര്‍ത്തിപ്പൂ‍ വ്രണിതപ്രതീക്ഷയില്‍&lt;br /&gt;മര്‍ത്യനിപ്പദം രണ്ടും, “ഓര്‍ക്കുക വല്ലപ്പോഴും“. (പി. ഭാസ്കരന്‍)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;വര്ഷങ്ങള്‍ക്കു ശേഷം ഞാനിന്ന് മനുവിനെക്കുറിച്ച് ഓര്‍ത്തുപോയി. ഓര്‍മ്മിക്കുവാന്‍ കാരണം ബുക് ഷെല്‍ഫില്‍ പരതി നടക്കുന്‍പോള്‍ കയ്യില്‍ കിട്ടിയ എം.ടി കഥകളുടെ സമാഹാരമാണ്‍. ആ പുസ്തകത്താളുകളില്‍ കുനുകുനെ കണ്ട കയ്യക്ഷരം പകര്‍ന്ന സാഹോദര്യത്തിന്റ്റെ ഇളവെയില്‍ വര്‍ഷങ്ങള്‍ താണ്ടി മറ്വിയുടെ മഞ്ഞുമറ നീക്കി ഒഴുകി പരന്ന പോലെ…….&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഓര്‍ക്കുക വല്ലപ്പോഴും എന്ന് അവസാനമായ് മൊഴിഞ്ഞ് മണലാരണ്യത്തിന്റ്റെ അനന്തവിശാലതിയെലെങ്ങൊ അപ്രത്യക്ഷമായ പുഞ്ചിരി. ഒരുപാട് സങ്കടങ്ങള്‍ ഉള്ളിലൊതുക്കി ചിരിച്ച് ജീവിക്കുന്ന അനേകായിരം പ്രവാസികളില്‍ ഒരാളായിരുന്നു അവനും.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;സ്ഥലം അബുദാബിയിലെ പ്രശസ്തമായ ഒരു എക്സ്ചേഞ്ച് കമ്പനി. ഒരു ഇന്ത്യന്‍ ബാങ്കിന്റ്റെ മണിഡ്രോയിങ്സ് വെരിഫിക്കേഷനു വേണ്ടിയാണ്‍ ഞാന്‍ അന്നവിടെ എത്തിയത്. അകൌണ്ട്ന്ടിനെ കാത്തിരുന്നപ്പോള്‍ കൈയില്‍ ഫയലുകളുമായ് ഒരു ചെറുപ്പക്കാരനെത്തി. അയാളുടെ കണ്ണുകള്‍ നാലു ചുറ്റും ആരെയൊ പരതി. പിന്നെ മടിച്ച് മടിച്ച് ചോദിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;“മാഡം, ഓഡിറ്ററ് എവിടെ?”&lt;br /&gt;“ഞാന്‍ തന്നെ.”&lt;br /&gt;ഒരു കുസൃതിചിരിയോടെ അയാള്‍ പറഞ്ഞു, “ അയ്യൊ, അറിഞ്ഞില്ല. പുതിയ ഓഡിറ്ററ് വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ഒരു വയസനെയാ ഭാവനയില്‍ കണ്ടതു”&lt;br /&gt;ഞാനും ചിരിച്ചു. “ചെറുപ്പക്കാരികള്‍ കണക്കു നോക്കിയാല്‍ ശരിയാവുമോന്ന് നോക്കട്ടെ.”&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കാലവും കണക്കുകളും വേഗത്തില്‍ മുന്നോട്ട് നീങ്ങി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;നാടിന്റ്റെ പട്ടിണി മാറ്റുന്ന പ്രവാസി എന്ന പ്രയാസി നാട്ടിലേക്കൊഴുക്കുന്ന കോടികളുടെ കണക്കുകള്‍ക്കിടയിലും മനു വാചാലനാകും. നാട്ടില്‍ അവനെ കാത്തിരിക്കുന്ന പ്രേയസിയെയും ലക്ഷ്മിമോളെയും പറ്റി….. മാത്രമല്ല, ആകാശത്തിനു കീഴിലുള്ള എന്തും അവനു വിഷയമാകും.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;““മിണ്ടാതിരുന്നൊന്ന് ജോലി ചെയ്തൂടെ..!” പലപ്പോഴും ഓര്‍മപ്പെടുത്തി.&lt;br /&gt;“പറഞ്ഞു തീര്‍ക്കാതെ ബാക്കി വക്കുന്ന വാക്കുകളെല്ലാം കണ്ണടച്ച് കഴിയുന്‍പൊ കരഞ്ഞോണ്ട് പിന്നാലെ വന്നാലൊ” മനുവിന്റ്റെ മറു ചോദ്യം! കൂടെ ഒരു വിഡ്ഢിച്ചിരിയും.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഒരു ദിവസം ഒരു പൂച്ചയുടെ നഖങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളുമായാണ്‍ അവന്‍ എന്നെ എതിരേറ്റത്. മനുവിന്റ്റെ കൈയില്‍ ഒരു ആനുകാലികത്തില്‍ എം.ടി യുടെ “ഷെര്‍ലെക്കി“നെ കുറിച്ച് ഞാന്‍ എഴുതിയ ആസ്വാദനമുണ്ട്. മുറിച്ച് കളഞ്ഞിട്ടും വീണ്ടും വളര്‍ന്നു വരുന്ന അമേരിക്കന്‍ പൂച്ചയുടെ നഖങ്ങളെകുറിച്ചുള്ള എന്റ്റെ പരാമര്‍ശങ്ങളില്‍ പിടിച്ചു തൂങ്ങിയിരിക്കുകയാണ്‍ മനു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അന്ന് ലെഡ്ജര്‍ ഷീറ്റുകളിലൂടെ ഷെര്‍ലക്ക് മുരണ്ടുകൊണ്ടു നടന്നു. മണല്‍ നഗരത്തില്‍ വെയിസ്റ്റ് ബിന്നുകള്‍ക്കിടയിലൂടെ മാത്രം അലയാന്‍ വിധിക്കപ്പെട്ട മാര്‍ജാരവീര്യത്തോടെ. അന്നവന്‍ പറഞ്ഞു തീര്‍ത്തതിന്റ്റെ സാരം പ്രവാസിയുടെ ബാലന്‍സ്ഷീറ്റ് ആയിരുന്നു. പ്രവാസം വിധിക്കപ്പെട്ടവന്റ്റെ മനസ്സും ഇതു പോലുള്ള നഖങ്ങല്‍ക്കുള്ളില്‍ കുടുങ്ങിയിരിക്കുകയാണ്‍. ഗള്‍ഫുകാരനായാലും അമേരിക്കക്കാരനായാലും അതിജീവനത്തിനു വേണ്ടിയുള്ള അന്തര്‍ദാഹം അവനെ ആഗോളസ്വപ്നങ്ങള്‍ക്കടിമയാക്കുന്നു. നേടുന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ സ്വന്തമായ ഇടവും ഭാഷയും ആത്മസത്തയും പലപ്പോഴും അവന്‍ അറിയാതെ നഷ്ടമാവുന്നു. ജോബ് മാര്‍കറ്റില്‍ വെള്ളത്തൊലിക്കരനു മുന്നില്‍ അവന്റ്റെ ബുദ്ധിക്ക് താണവില നിശ്ചയിക്കപ്പെടുന്നു. സ്വന്തം നാട് നല്‍കാത്ത സാമ്പത്തിക ഭദ്രത കിട്ടുമെന്ന വിശ്വാസത്തില്‍ എല്ലാ വിവേചനങ്ങളും അവന്‍ വിസ്മരിക്കുന്നു!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അങ്ങനെയങ്ങനെ ഞങ്ങളുടെ സംഭാഷണങ്ങളില്‍ സാഹിത്യവും സംസ്കാരവും പതിവ് വിഷയങ്ങളായി. മാക്കോണ്ട (ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍) മുതല്‍ കോക്കാഞ്ചറ (ആലാഹയുടെ പെണ്മക്കള്‍) വരെ എത്ര ഭൂമികകള്‍ ഞങ്ങള്‍ നടന്നു കയറി! ഇടുങ്ങിയ ബാച്ചലര്‍ മുറിയില്‍ പ്രിയമുള്ളവരുടെ ഓര്‍മകളില്‍ മനസ്സുലയുന്‍പോള്‍ അയാള്‍ക്കഭയമായത് പുസ്തകങ്ങളായിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;“ഭാര്യയേയും മകളേയും ഇങ്ങ് കൊണ്ടു വന്നൂടെ” എന്നു ചോദിച്ചാല്‍ സമയമായില്ല എന്നായിരുന്നു മറുപടി. “ അവരോടൊപ്പം കഴിയാന്‍ എത്രകൊതിക്കുന്നു! പക്ഷെ, കുടുംബമായ് താമസിച്ചാല്‍ അധികമൊന്നും മിച്ചം വക്കാനുണ്ടാവില്ല. ആദ്യം ന്റ്റെ മോള്‍ക്കായ് ഇത്തിരി സമ്പാദിക്കട്ടെ. ഭാര്യ നാട്ടില്‍ ടീച്ചറാ. അവളുടെ ജോലിയും സ്ഥിരമാകട്ടെ. പിന്നെ അവര്‍ ലോങ് ലീവെടുത്ത് ഇങ്ങ് പറന്നു വരില്ലെ”&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ആ വാക്കുകള്‍ക്കിടയില്‍ മനുവിന്റ്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയത് ഇന്നലെ എന്ന പോല്‍ ഓര്‍മിക്കുന്നു!&lt;br /&gt;ലക്ഷ്മിമോളുടെ പിറന്നാളിന്‍ ബാച്ചലറ് അടുക്കളയില്‍ തയ്യാറാക്കിയ പായസവുമായാണ്‍ മനു എത്തിയത്. രാവിലെ പിറന്നാള്‍ ആശംസിക്കാന്‍ മനു ലക്ഷ്മി മോളെ വിളിച്ചു. ഫോണ്‍ വച്ചശേഷം തേങ്ങിക്കരഞ്ഞ ആ അച്ഛനെ ആശ്വസിപ്പിക്കാന്‍ കൂട്ടുകാര്‍ ഉണ്ടാക്കിയതാണത്രെ പായസം. അതാണ്‍ പ്രവാസത്തിന്റ്റെ പുണ്യം. രക്തബന്ധങ്ങള്‍ വരണ്ടുണങ്ങുന്‍പോള്‍ പോലും നിര്‍ത്താതെ പെയ്യുന്ന സൌഹൃദത്തിന്റ്റെ ചാറ്റല്‍ മഴ!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അങ്ങനെ ഒരിക്കല്‍ മനു നാട്ടിലേക്കു പറന്നു. തിരികെ വന്നപ്പോള്‍ കൂടെ ഭാര്യയും മോളുമുണ്ട്. എനിക്കായി കുറെ പുസ്തകങ്ങളും കരുതിയിരുന്നു അവന്‍. എം.ടി യുടെയും ബഷീറിന്റ്റെയും കഥാസമാഹാരങ്ങളും ഒരു ശബ്ദതാരാവലിയുമുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;“മരുഭൂമിയിലെ വരണ്ടകാറ്റില്‍ ഭാവനയും വാക്കുകളുമൊക്കെ എങ്ങോ പോയ് ഒളിക്കുമ്പോലെ…. എഴുതാനിരിക്കുന്‍പൊ ഒന്നും പേനത്തുന്‍പില്‍ വരണില്ല” എന്റ്റെ മടിയെ സാധൂകരിക്കാനായ് ഒരിക്കല്‍ ഞാനങ്ങനെ പറഞ്ഞിരുന്നു. അതിനു അവന്‍ എന്നെ ഒന്നു കളിയാക്കിയതാ, ശബ്ദതാരാവലിയിലൂടെ.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;“ ഇനി വാക്കു കളഞ്ഞു പോയെന്നും പറഞ്ഞ് എഴുതാതിരിക്കന്ട. ഒളിച്ചുപോണതെല്ലാം ഇതിലുണ്ടാവും. ഇതിലും കാണാത്ത വാക്കുകള്‍ വേണങ്കില്‍ ബഷീറിനെ വായിച്ചോളൂ.“&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇങ്ങനെയൊക്കെ ആയിരുന്നു മനു. സത്യത്തില്‍ കുറെ ആശയങ്ങളും പുസ്തകങ്ങളും മാത്രമായിരുന്നില്ലെ മനു എനിക്കു! കൂടുതല്‍ ഒന്നും അറിയാന്‍ ഞാന്‍ ശ്രമിച്ചിരുന്നില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;മനുവിന്റ്റെ ഭാര്യയുമായ് സംസാരിച്ചപ്പോഴാണ്‍ ഞെട്ടിക്കുന്ന ആ സത്യം അറിഞ്ഞത്. അവന്‍ ഒരു വൃക്കരോഗിയാണ്‍. കുറേയായി ചികിത്സയിലാണ്‍. പ്രകൃതിചികിത്സ, യോഗ അങ്ങനെയെന്തൊക്കെയോ ഉണ്ടായിരുന്നു.. ഇടക്ക് ഡയാലിസിസും തുടങ്ങിക്കഴിഞ്ഞിരുന്നു!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;എന്തൊക്കെ മറച്ചു വച്ചു കൊണ്ടാണ്‍ സോദരാ നീ ഇത്രനാള്‍ ചിരിച്ചും കളി പറഞ്ഞും ഓടി നടന്നത്! ആരുടെയൊക്കെയോ സങ്കടങ്ങളെ പറ്റി വാചാലനായിക്കൊണ്ടിരുന്നത്!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;മനുവിന്റ്റെ ഭാര്യയില്‍ പ്രതീക്ഷയുടെ കിരണ്‍ങ്ങള്‍ ഞാന്‍ കണ്ടു. മോളെ ചേര്‍ത്തു പിടിച്ച് അവള്‍ പറഞ്ഞു. “ മോള്‍ക്കിപ്പം എന്നെ വേണ്ട. എല്ലാത്തിനും അച്ഛന്‍ മതി. അച്ഛന്‍ ചോറുരുട്ടി കൊടുക്കണം. അച്ഛന്‍ ഉറക്കി കൊടുക്കണം. അച്ഛനു വയ്യെന്നു പറഞ്ഞാലും അച്ഛന്റ്റെ വിരലില്‍ തൂങ്ങി ഷോപ്പിങ്ങിനു പോണം. അച്ഛനെയൊന്നു കാണാന്‍ എത്രനാള്‍ അവള്‍ കാത്തിരുന്നതാ.. ഭഗവാന്‍ എല്ലാം കാണുന്നുണ്ട്.. ഇല്ലെ ?”&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അവളെ ആശ്വസിപ്പിക്കാനുള്ള വാക്കുകള്‍ ഒരു ശബ്ദതാരാവലിയില്‍ നിന്നും എനിക്കു കിട്ടിയില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അധികം താമസിയാതെ ഞങ്ങള്‍ അബുദാബി വിട്ട് ദോഹയിലേക്ക് പോന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;“പോകും മുന്നേ എല്ലാരും കൂടി ഒന്ന് വീട്ടില്‍ വരണംട്ടൊ.“ അവസാനമായ് കണ്ടപ്പോള്‍ മനു പറഞ്ഞു. പക്ഷെ, തിരക്കുകള്‍ക്കിടയില്‍ ആ സന്ദര്‍ശനം നടന്നില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ദോഹയിലെത്തി മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആ ദുരന്ത വാര്‍ത്ത ഞങ്ങളെ തേടിയെത്തി. മനു യാത്രയായി….. പറയാന്‍ ഒരുപാടൊരുപാട് ബാക്കിവച്ച്….&lt;br /&gt;സ്നേഹത്റ്റിന്റ്റെ ഒരു ചെറു പുഞ്ചിരി, ഒരു നല്‍ മൊഴി പ്രിയമുള്ളവര്‍ക്ക് കൊടുക്കാന്‍ നേരമില്ലാതെ എങ്ങോ പായുന്ന യന്ത്രമനുഷ്യരുടെ ലോകത്തില്‍നിന്നും അവന്‍ പറന്നകന്നു…&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;നമുക്കായി കാത്തിരിക്കുന്നവര്‍ക്ക് നാം തിരികെ കൊടുക്കാത്ത സമയവും സ്നേഹവും ദൈവത്തിന്റ്റെ കണക്കു പുസ്തകത്തില്‍ നമ്മുടെ ലയബിലിറ്റീസ് ആയി എഴുതപ്പെടുന്നുണ്ടാവുമൊ! പ്രപഞ്ചത്തില്‍ ഊര്‍ജത്തിന്‍ മരണമില്ലെന്ന് ശാസ്ത്രം പറയുന്നു. പിരിഞ്ഞുപോയവരുടെ ചിന്തകളുടെയും അഭിലാഷങ്ങളുടെയും ഊര്‍ജം ഏതോ അദൃശ്യകിരണങ്ങളായ് നമ്മെ വലയം ചെയ്യുന്നുണ്ടാവുമൊ!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;മനുവിന്റ്റെ ഭാര്യക്ക് ഭര്‍ത്താവിനൊപ്പം കഴിയാന്‍ കിട്ടിയത് എത്ര കുറഞ്ഞ ദിനങ്ങള്‍…! ആ കുഞ്ഞിന്‍ അച്ഛന്റ്റെ വാത്സല്യം നുകരാനായത് എത്ര മാത്രകള്‍….!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഭാര്യയുടെ ജോലി സ്ഥിരമാകും വരെ നാട്ടില്‍ നിര്‍ത്താനുള്ള മനുവിന്റ്റെ തീരുമാനം എത്രയോ നന്നായ്. മോളെ താലോലിച്ച് കൊതി തീരാതെ അവന്‍ പോയെങ്കിലും അവളെ പൊന്നു പോലെ നോക്കാന്‍ ടീച്ചര്‍ക്കാവും എന്ന ചിന്ത അവസാനനിമിഷങ്ങളില്‍ അവനു ആശ്വസമേകി കാണും. മനു ശരിയായ ചികിത്സകള്‍ എടുത്തിരുന്നില്ലെ എന്നു പോലും സംശയിക്കുന്നു. രക്ഷ കിട്ടില്ലാ എന്ന ചിന്ത അവനെ തളറ്ത്തിയിട്ടുണ്ടാവുമൊ? സമ്പാദ്യം ചികിത്സക്കായ് പാഴാക്കാതെ പ്രിയമുള്ളവര്‍ക്കായ് കരുതി വക്കുകയായിരുന്നുവൊ നീ സോദരാ!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ആഢംബരങ്ങളില്‍ മുങ്ങി നില്‍ക്കുന്ന ഗള്‍ഫ് നഗരികളില്‍ ആരോരുമറിയാതെ ഇതുപോല്‍ മെഴുകുതിരികളായ് ഉരുകി തീരുന്ന ഒരുപാടൊരുപാട് സഹോദരങ്ങളുണ്ടാവാം. പലരും നാട്ടിലേക്ക് മടങ്ങുന്നതു തന്നെ രോഗങ്ങളുടെ ഭാണ്ഡവുമായാണല്ലൊ. ജോലിഭാരവും മനോദുഖങ്ങളും തെറ്റായ ജീവിതചര്യകളും ഭക്ഷണശീലങ്ങളും ഒക്കെ ചേറ്ന്ന് നല്‍കുന്ന സമ്പാദ്യവുമായി….! സ്വന്തം ആരോഗ്യവും സമ്പാദ്യവും നാളേക്കു വേണ്ടി സൂക്ഷിക്കുവാന്‍ നമ്മള്‍ തന്നെയല്ലെ മുന്‍ കരുതല്‍ എടുക്കേണ്ടത്? ഫണ്ടുശേഖരണത്തിനായ് മാത്രം ഇവിടെയെത്തുന്ന രാഷ്ട്രീയക്കാരുടെയൊ പ്രവാസി സംഗമം എന്നറിയപ്പെടുന്ന ഷോകളുടെയൊ അജണ്ടകളില്‍ പെടാത്ത കാര്യമാണല്ലൊ അത്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;എം.ടി കഥകളെ സ്നേഹിച്ചിരുന്ന അക്ഷരങ്ങളുടെ കൂട്ടുകാരാ, നിന്റ്റെ ഓര്‍മ്മക്ക് ഈ കുറിപ്പ് ഞാന്‍ സമര്‍പ്പിക്കുന്നു…. അപാരതയിലെ അദൃശ്യകണികയായ് തീര്‍ന്ന നീ ഈ വാക്കുകളുടെ സ്പന്ദനം വായിച്ചെടുക്കുമല്ലൊ……..! &lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;- &lt;span style="font-style:italic;"&gt;ഷീല ടോമി (&lt;a href="mailto:sheela.tomy@gmail.com"&gt;sheela.tomy@gmail.com&lt;/a&gt;&lt;/span&gt;</description><link>http://www.epathram.com/features/2008/10/blog-post_22.shtml</link><author>noreply@blogger.com (സ്വന്തം ലേഖകന്‍)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>5</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-7630004620971694985.post-8212260045645581330</guid><pubDate>Fri, 17 Oct 2008 18:08:00 +0000</pubDate><atom:updated>2008-10-17T22:14:22.957+04:00</atom:updated><category domain='http://www.blogger.com/atom/ns#'>sapna-anu-b-george</category><title>നവരാത്രിയും, ദസ്സറയും, ബൊമ്മി കുലുവും മസ്കറ്റില്‍ - സപ്ന അനു ബി. ജോര്‍ജ്ജ്</title><description>&lt;a href="http://www.epathram.com/features/uploaded_images/bommai-kolu-716172.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://www.epathram.com/features/uploaded_images/bommai-kolu-716151.jpg" border="0" alt="" /&gt;&lt;/a&gt;ദസ്സറയുടെ പര്യായം തന്നെയാണ് ദുര്‍ഗ്ഗ പൂജയും, നവരാത്രിയും അവസാനത്തെ യാണ് ദസ്സറ സൂചിപ്പിക്കുന്നത്. നമ്മുടെ കേരളത്തില്‍  'പൂജ' എന്നറിയപ്പെടുന്ന ഈ ദുര്‍ഗ്ഗ പൂജയുടെ  ദിവസം ആണ്  എഴുത്തി നിരുത്തും മറ്റും നടക്കുന്നത്. ഇന്‍ഡ്യയുടെ പല ഭാഗത്തു പല തരത്തിലാണ്, ഈ ഉത്സവം ആഘോഷിക്കുന്നത്.  നവരാത്രി, ദസ്സറ, വിജയ ദശമി എന്നിവയെല്ലാം തന്നെ  ദുര്‍ഗ്ഗ പൂജയുടെ വൈവിദ്ധ്യങ്ങള്‍ തന്നെയാണ് ആഘോഷിക്കുന്നത്. എല്ലാ പൂജകളും  രാവണന്റെ മേല്‍ രാമന്‍ നടത്തുന്ന വിജയത്തിന്റെ  ആഘോഷമാണ്. തമിഴ് നാട്ടില്‍ ആദ്യത്തെ 3 ദിവസം ലക്ഷിമീ ദേവിക്കു വേണ്ടിയുള്ള പൂജ, സമൃദ്ധിക്കും അഭിവൃത്തിക്കും  വേണ്ടുയുള്ള പൂജ. അതിനടുത്ത മൂന്നു ദിവസം സരസ്വതി ദേവിക്കുള്ള പൂജ, വിജ്ഞാനത്തിന്റെയും  സംഗീത സാഹിത്യാദി കലകളുടെ ദേവീ പൂജ. അവസാന 3 ദിവസം ദുര്‍ഗ്ഗ ദേവിക്കു വേണ്ടുള്ള പൂജ, ശക്തിയുടെ പ്രതീകമായ ദേവിക്കു വേണ്ടിയുള്ള  പൂജ.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;തമിഴ് നാട്ടിലും കര്‍ണ്ണാടകയിലും 'ബൊമ്മിക്കുലു' എന്നറിയപ്പെടുന്ന,ഈ പൂജ, 9 ദിവസം നീണ്ടുനില്‍ക്കുന്ന ഉപവാസം കൂടിയാണ്. നവം അഥവാ '9' രാത്രി, നീണ്ടു നില്‍ക്കുന്ന പൂജ. 'അശ്വീന' എന്ന  ദിവസം തുടങ്ങുന്നു ,ഈ നവമി ഉപവാസം. ദസ്സറ / വിജയ ദസ്സമി എന്നത് പത്താം ദിവസം  ആണ്. പ്രത്യേകമായി തയ്യാറാക്കിയ  നടകളില്‍, പല വിധത്തില്‍ അലങ്കരിച്ച  പാവകളും, ദേവീ വിഗ്രഹങ്ങളും മറ്റും അലങ്കരിച്ചു വക്കുന്നു. ഇതിനാണ് 'ബൊമ്മി കുലു' എന്നു പറയുന്നത്. പരമ്പരാഗതമായ രീതിയില്‍ അല്‍ങ്കരിക്കുന്ന 'ഈ രാജകീയമായ  ഈ ദുര്‍ഗ്ഗാ ദേവിയുടെ' ഈ  അലങ്കാരം, 3,5,7,9,11  നടകളായാണിത് വെക്കുന്നത്. എല്ലാ പാവകളും  'രാജാവും റാണിയും' ആണും പെണ്ണുമായി ഒരു  ജോടിയായിട്ടാണ് വെക്കുന്നത്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പരമ്പരാ ഗതമായ വിശ്വാസത്തില്‍  അധിഷ്ടിതമായ ഈ നടകള്‍ ഉണ്ടാക്കുന്നതിന്റെ ആദ്യ പടിയില്‍ എല്ലാ ദേവീ രൂപങ്ങളും കൂടെ ഒരു കലശവും വെക്കുന്നു. അടുത്ത പടിയായി  ഗണപതി, കൃഷ്ണന്‍, ശിവന്‍ എന്നിങ്ങനെ എല്ലാ ദേവന്മാരും, തന്നെ വരുന്നു. ആദ്യത്തെ  നടകളെല്ലാം തന്നെ, ദേവി ദേവന്മാരെ ക്കൊണ്ടു  നിറഞ്ഞിരിക്കും. തിക്കി ത്തിരക്കി എല്ലാ ദേവന്മാരെ വെക്കുന്നതു പോലെ പല തരത്തിലുള്ള പാവകളെയും, ചില നടയില്‍ പഴങ്ങളും മറ്റും വെക്കുന്നു. ഒരിത്തിരി  കലാ ബൊധമുള്ള ആര്‍ക്കും തന്നെ, വളരെ വ്യത്യസ്ഥമായ  'കുലു' തയ്യാറക്കാന്‍ സാധിക്കും. വളരെ  വര്‍ഷങ്ങളുടെ പ്രയത്നത്താല്‍ ധാരാളം ബൊമ്മകള്‍ / പാവകള്‍ ശേഖരിക്കുന്നവര്‍ ഉണ്ട്. നടകളുടെ  എണ്ണം ചിലപ്പോള്‍ മുറിയുടെ  അത്രെയും തന്നെ പൊക്കത്തില്‍ വരെ നീളുന്നു. ഏറ്റവും ഒടുവിലായി പല തരത്തിലുള്ള പച്ചക്കറികള്‍ കൊണ്ടുള്ള രൂപങ്ങളും, കലാപരമായി അലങ്കരിച്ച തടാകങ്ങളും മറ്റും  തന്നെ ഇന്നു വെക്കുന്ന രീതിയും ഉണ്ട്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;നവതിയുടെ അവസാന ദിവസം ആണ് ആയുധങ്ങളും,പാഠ പുസ്തകങ്ങളും, ഉപകരണങ്ങളും മറ്റും പൂജക്കു വെക്കുന്നത്. നല്ല ഒരു തുടക്കത്തിന്റെ നവതിയാണ് ഈ നവരാത്രി. ഇവിടെ മസ്കറ്റിലും ഒട്ടു മുക്കാലും ഹൈന്ദവ വീടുകളില്‍ ഈ 'ബൊമ്മികുലു' വെക്കുകയുണ്ടായി. കൂട്ടുകാരും വീട്ടുകാരും ആയവര്‍ എല്ലാവരെയും ഓരോ വീട്ടുകാരും ക്ഷണിക്കുന്നു 'കൊലു' കാണാന്‍ വേണ്ടി. അതിഥിയി ചെല്ലുന്ന എല്ലാവര്‍ക്കും തന്നെ, കഴിക്കാനായി  പല തരത്തിലുള്ള കടല കൊണ്ടു ണ്ടാക്കുന്ന 'ചുണ്ടല്‍ ' ,മധുരം,തേപ്ല് ( നെയ്യും മൈദയും കുഴച്ചുണ്ടാക്കുന്ന ഒരു ചപ്പാത്തി രൂപത്തിലുള്ള പ്രസാദം) എന്നിവ നല്‍കുന്നു. പ്രാസാദമായി കുങ്കുമവും, മഞ്ഞളും, വെറ്റില പാക്ക് എന്നിവയും, എന്തെങ്കിലും ചെറിയ ഒരു സമ്മാനവും നല്‍കുന്നു. സരസ്വതീ ദേവിയുടെ കടാക്ഷമായാണ് ഈ പ്രസാദത്തെ കാണുന്നത്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;- &lt;em&gt;സപ്ന അനു ബി. ജോര്‍ജ്ജ്&lt;/em&gt;</description><link>http://www.epathram.com/features/2008/10/blog-post.shtml</link><author>noreply@blogger.com (epathram.com)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>0</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-7630004620971694985.post-495914017279080886</guid><pubDate>Wed, 24 Sep 2008 19:13:00 +0000</pubDate><atom:updated>2008-09-24T23:18:40.907+04:00</atom:updated><category domain='http://www.blogger.com/atom/ns#'>വര്‍ഷിണി</category><title>ബ്ലോഗിലെ ഇത്തിരി വെട്ടം - വര്‍ഷിണി</title><description>ബ്ലോഗ് - ആശയ വിനിമയത്തിന്‍റെ പുത്തന്‍ മാധ്യമം. കഥ, കവിത, ടെക്നോളജി എന്നതിനപ്പുറം ബ്ലോഗില്‍ ഇപ്പോള്‍ ആത്മീയത മുന്നേറുകയാണ്. അന്ത്യ പ്രവാചകനായ മുഹമ്മദ് നബിയുടെ ജീവിത കാലഘട്ടത്തെ പുനരവതരിപ്പിക്കുന്ന സാര്‍ത്ഥ വാഹക സംഘം എന്ന പേരിലുള്ള ബ്ലോഗിന് വന്‍ ജന പ്രീതിയാണ് ലഭിച്ചിരിക്കുന്നത്. http://www.pathwaytomadina.blogspot.com/ എന്ന ബ്ലോഗില്‍ പ്രവാചക ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകളും ഇസ്ലാമിക സംസ്ക്കാരത്തിന്‍റെ ചരിത്രവും പ്രാധാന്യവു മെല്ലാമാണ് വായനക്കാര്‍ക്ക് പകര്‍ന്ന് നല്‍കുന്നത്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ദുബായില്‍ ജോലി ചെയ്യുന്ന മലപ്പുറം മാറാക്കര സ്വദേശി ഇത്തിരിവെട്ടം എന്ന ബ്ലോഗ് നാമത്തില്‍ അറിയപ്പെടുന്ന റഷീദ് ചാലില്‍ ആണ് ഈ ബ്ലോഗിന് പിന്നില്‍. ജബല്‍ അലിയിലെ ഒരു കമ്പനിയിലെ ഐടി സെക്ഷനിലെ ജീവനക്കാരനാണ് ഇദ്ദേഹം. തന്‍റെ ആദ്യ ബ്ലോഗ് പോസ്റ്റിന് ലഭിച്ച വന്‍ പ്രതികരണമാണ് പിന്നീട് 26 പോസ്റ്റുകളിലേക്ക് ഇത് വളര്‍ന്നതെന്ന് റഷീദ് പറയുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇന്നേ വരെ മദീന സന്ദര്‍ശിക്കാന്‍ അവസരം കൈ വന്നിട്ടില്ലാത്ത ഒരാള്‍ തന്‍റെ വായനയിലൂടെയും അറിവിലൂടെയും സ്വരുക്കൂട്ടിയ ഓര്‍മ്മ ചിത്രങ്ങളാണ് ഈ ബ്ലോഗില്‍ രേഖപ്പെടുത്തി യിരിക്കുന്നത്. വായനക്കാരെ കൂടി യാത്രാ സംഘത്തില്‍ അണി നിരത്താന്‍ പോന്ന അവതരണ ശൈലിയാണ് ഈ ബ്ലോഗിന്‍റെ പ്രത്യേകത. ഇസ്മായീല്‍ എന്ന വയോധികന്‍റേയും സഈദ് എന്ന മദീനാ നിവാസിയുടേയും ഓര്‍മ്മകളി ലൂടെയാണ് ഈ തീര്‍ത്ഥാടക സംഘത്തിന്‍റെ പ്രയാണം. തന്‍റെ ഈ ബ്ലോഗ് പുസ്തകമാക്കി ഇറക്കണ മെന്നാണ് റഷീദിന്‍റെ ഇപ്പോഴത്തെ ആഗ്രഹം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പ്രവാചകന്‍റെ ദൗത്യവും സന്ദേശവും ഏറെ തെറ്റിദ്ധരിപ്പി ക്കപ്പെട്ടു കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് ഈ ബ്ലോഗിന്‍റെ പ്രസക്തി വളരെ വലുതാണ്. സ്നേഹത്തിന്‍റേയും കാരുണ്യത്തിന്‍റേയും ഇത്തിരി വെട്ടം പരന്നൊഴുകുന്നത് ഓരോ വായനക്കാരനും തിരിച്ചറിയുന്നുണ്ട്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;- &lt;em&gt;വര്‍ഷിണി&lt;/em&gt;</description><link>http://www.epathram.com/features/2008/09/blog-post_24.shtml</link><author>noreply@blogger.com (epathram.com)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>0</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-7630004620971694985.post-4615278202760934432</guid><pubDate>Mon, 22 Sep 2008 16:54:00 +0000</pubDate><atom:updated>2008-09-22T21:00:54.375+04:00</atom:updated><category domain='http://www.blogger.com/atom/ns#'>jayaprakash-ts</category><title>My Love for Krishna</title><description>I love Krishna in His two manifestations. As my son I love Him. When I hear someone tells about Him, tears roll up in my eyes.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;One day I asked myself as why do I love Him? For a moment there came no reply to this introspection. But then arose a torrent of summed up fragments of thoughts in my subconscious thought levels.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;I love Him for his mischief. One day His mother beat Him severely for eating sand. She asked Him to open His mouth. He did not. She repeatedly asked Him. He seemed not listening to her words. She got angry and started beating Him black and blue. Then He opened His mouth. Lo!! It was unbelievable and indescribable what she saw in His mouth. She found the whole universe whirling round, where she could see everything including herself and also the sand which He was found eating. This thought rolls up tears in my eyes.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;He is there in anything and everything. He is omnipotent and omnipresent. He can shrink as small as a little drop of dew and He can grow as vast as a mighty ocean. He manifests in the whole cosmos.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;When gopikas (His female play mates) were bathing in the river Yamuna, one day he stole their clothes and asked them to go near Him. They grew shy as it is natural with womanhood. He taught them an eternal truth as there is no veil of shyness, fear, hatred or any other emotion other than love to reach Him. This incident throb my heart.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;Love has no barrier. It is full by itself. There is no lesser or greater love. It merges in love. The eternal love of Radha and Krishna freshen up my thoughts and spirit. This thought draws me closer to my wife. The love of Prakriti and its Creator.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;He is a celebration to everybody. His thoughts celebrate my mind.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;Pranams, to my Love my Lord.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;- &lt;em&gt;Jayaprakash T. S. (A teacher, working in the Maldives.)&lt;/em&gt;&lt;br /&gt;jayaprakashts@gmail.com</description><link>http://www.epathram.com/features/2008/09/my-love-for-krishna.shtml</link><author>noreply@blogger.com (epathram.com)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>0</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-7630004620971694985.post-7898013087901782620</guid><pubDate>Thu, 11 Sep 2008 17:21:00 +0000</pubDate><atom:updated>2008-09-11T21:48:52.108+04:00</atom:updated><category domain='http://www.blogger.com/atom/ns#'>safarulla-palappetty</category><title>ഓണം സ്വത്വം വീണ്ടെടുക്കുന്ന ഉത്സവം - സഫറുള്ള പാലപ്പെട്ടി</title><description>പ്രജാതത്പരനനും നീതിമാനും ദാന ശീലനും കൊടുത്ത വാക്കു പാലിക്കാന്‍ വേണ്ടി സ്വജീവന്‍ തന്നെ​‍ ത്യജിക്കാന്‍ സദ്ധനുമായ മാവേലി എന്ന ഒരു ഭരണാധി കാരിയുടേയും മഹാ വിഷ്ണുവിന്റെ വാമനാവതാര ത്തിന്റേയും സത്യാസത്യങ്ങ ള്‍ക്കിടയിലുള്ള സാങ്കല്‍പിക കഥ നമ്മുടെ മനസ്സില്‍ വീണ്ടും തെളിയുന്നു. ഓണം പോലെ മലയാളിയെ ഉത്സാഹ ഭരിതമാക്കുന്ന മറ്റൊരു ഉത്സവമില്ല എന്നു തന്നെ പറയാം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;img style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://www.epathram.com/features/uploaded_images/Onam-Sadya-744321.jpg" border="0" /&gt; &lt;center&gt;&lt;em&gt;(ഗള്‍ഫിലെ ഓണ സദ്യകളില്‍ നിന്ന‍്‌ ഒരു ദൃശ്യം)&lt;br /&gt;&lt;/em&gt;&lt;/center&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കേരള ത്തനിമയുള്ള പല വിനോദങ്ങളും കലാ രൂപങ്ങളും ഓണവുമായി ബന്ധപ്പെട്ടവയാണ്‌. ആഘോഷങ്ങളെല്ലാം വെറും കെട്ടു വേഷങ്ങളായി അധപതിച്ച ഈ ഉത്തരാധുനിക യുഗത്തില്‍ ഓണത്തിന്റെ മഹിമയും തനിമയും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്‌ എന്ന യാഥാര്‍ത്ഥ്യം നമുക്ക്‌ അവഗണിക്കാനാവില്ല. ഓണ ത്തുമ്പി, ഓണ വെയില്‍, ഓണ നിലാവ്‌, ഓണ ക്കാറ്റ്‌, ഓണ പ്പൂക്കള്‍, ഓണ ത്തല്ല്‌, കൈക്കൊട്ടിക്കളി, പുലിക്കളി, തലപ്പന്തു കളി എല്ലാം തന്നെ അലങ്കരിച്ച വാക്കുകളായി മാറിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ജല തരംഗങ്ങളെ കീറി മുറിച്ച്‌ കുതിച്ചു പായുന്ന വള്ളങ്ങള്‍ക്കു പ്രചോദനമേകുന്ന വഞ്ചി പ്പാട്ടുകള്‍, ഉത്സാഹ ത്തിമര്‍പ്പോടെ ഊഞ്ഞാ ലാടുമ്പോള്‍ പാടുന്ന ഊഞ്ഞാല്‍ പാട്ടുകള്‍, മലയാള മങ്കമാരുടെ മനം മയക്കുന്ന തിരുവാതിര പ്പാട്ടുകള്‍, തൃക്കാക്കരപ്പനെ തിരുമുറ്റത്തു പൂക്കളം തീര്‍ത്ത്‌ വരവേല്‍ക്കാന്‍ പൂ തേടി പ്പോകുന്ന ബാലികാ ബാലന്‍മാരുടെ പൂപ്പൊലി പ്പാട്ടുകള്‍, തിരുവോണ നാളില്‍ തിരുമുറ്റത്ത്‌ മങ്കമാര്‍ ചുവടു വെച്ച്‌ കുമ്മിയടിച്ചു പാടുന്ന കുമ്മിയടി പ്പാട്ടുകള്‍, ഓന്നാനാം തുമ്പിയേയും അവള്‍ പെറ്റ മക്കളേയും തുയിലുണര്‍ത്തുന്ന തുമ്പി തുള്ളല്‍ പാട്ടുകള്‍ ഇപ്പോഴും മലയാളികളുടെ മനസ്സില്‍ ഒത്തിരി യൊത്തിരി മധുര സ്വാസ്ഥ്യങ്ങളും സ്വപ്നങ്ങളും നെയ്യാന്‍ സഹായകര മാകുന്ന‍ുണ്ട്‌. അതു കൊണ്ടു തന്നെയാണ് പഴയ തലമുറ ഇല്‍ക്ട്രോണിക്‌ കാഴ്ച പ്പെട്ടികളിലൂടെയും ഇപ്പോഴും ഓണ ക്കാല കലാ രൂപങ്ങള്‍ക്ക്‌ കണ്ണും കാതും കൂര്‍പ്പിച്ചു പോരുന്നത്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;മലയാളത്തിന്റെ മനസ്സ്‌ പൂക്കുന്നത്‌ ഓണത്തിനാണ്‌. നഷ്ടപ്പെട്ടു പോയ സൗഭാഗ്യങ്ങളെ, ഓര്‍മ്മകളെ, അപ്പോള്‍ കയ്യെത്തി പ്പിടിക്കുന്ന‍ു. കുട്ടി ക്കാലത്ത്‌ കണ്ട പൂവിന്റെ ഭംഗി, അന്ന‍ു കണ്ട ഓണ നിലാവ്‌, അന്ന‍ു കേട്ട തിരുവാതിര പ്പാട്ട്‌, കൈ ക്കൊട്ടി ക്കളി പ്പാട്ടിന്റെ ഈണം... അങ്ങനെ യെന്തിന്റെ യൊക്കെയോ ഓര്‍മ്മകള്‍ കൊണ്ട്‌ മനസ്സ്‌ പിന്ന‍െയും പിന്ന‍െയും പൂക്കുകയാണ്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പൂവേ പൊലി പൂവേ... എന്ന‍്‌ പാടാനറിയാത്ത ഇളം തലമുറ ഓണത്തെ 'ഓന'മാക്കുമ്പോള്‍ മലയാളിക്കു നഷ്ടമാകുന്നത്‌ അവന്റെ സ്വത്വമാണെന്ന യാഥാര്‍ത്ഥ്യം ഇനി എന്നാണ്‌ നാം തിരിച്ചറിയുക?&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;2&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഓണക്കാലത്ത്‌ അവതരിപ്പിച്ചു വരുന്ന കലകള്‍ ഇന്ന‍ു ഗ്രാമങ്ങളില്‍ നിന്ന‍ു പോലും അപ്രത്യക്ഷ മായിരിക്കുന്ന‍ു. ടി. വി. ചാനലുകളിലും സര്‍ക്കാര്‍ പരിപാടികളിലും ഇവ ഒതുങ്ങുന്ന അവസ്ഥയായി. ഓണത്തെ ഘോഷ യാത്രയുടെ ചടങ്ങുകളാക്കി മാറ്റിയ നാം അത്ത പ്പൂക്കളങ്ങളില്‍ പ്ലാസ്റ്റിക്‌ പൂക്കളും ഉപ്പ്‌ പൂക്കളും തേങ്ങാ പീര പ്പൂക്കളും വിരിയിക്കുന്ന‍ു. പൂക്കളമിന്ന‍ു ജാഡ പ്രകടിപ്പിക്കാനുള്ള ഒരു മത്സര വേദിയായി മാറിയിരിക്കുന്ന‍ു. ഓണ ക്കളികളും ഓണ ക്കാഴ്ചകളും ഓര്‍മ്മ മാത്രമായി. ഓണം നാളില്‍ ഓണ പ്പുടവയും ഓണ സദ്യയും കഴിഞ്ഞാല്‍ പിന്നെ​പ്രമുഖ സ്ഥാനം ഓണ ക്കളികള്‍ക്കും ഓണ പ്പാട്ടുകള്‍ക്കുമാണ്‌. ഓണ പ്പാട്ടുകള്‍ കാസറ്റുകളായി നമ്മുടെ സ്വകാര്യ മുറികള്‍ കീഴടക്കിയിരിക്കുന്ന‍ു. എല്ലാ കളികളും ക്രിക്കറ്റ്‌ കളിയിലും എല്ലാ കാഴ്ചകളും ടെലിവിഷനു മുന്ന‍ിലും ഒതുങ്ങിപ്പോകുന്ന‍ു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഓണവും പെരുന്ന‍ാളും ക്രിസ്തുമസ്സുമെല്ലാം കളങ്കമേല്‍ക്കാത്ത ഗ്രാമ സൗന്ദര്യത്തിന്റെ ആഘോഷങ്ങള്‍ കൂടിയായിരുന്ന‍ു മാനവരെല്ലാം ഒന്നാണെന്ന ഐക്യ ഭാവനയോടെ അവതരിപ്പിച്ചിരുന്ന ഇത്തരം ആഘോഷങ്ങളെല്ലാം ഇന്ന‍ു കാലത്തിന്റെ കാണാമറയത്തേക്ക്‌ പൊയ്ക്കൊ ണ്ടിരിക്കുന്ന‍ു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;വര്‍ണ്ണങ്ങളും പൂക്കളും ഓരോ വിഭാഗങ്ങളുടെ തിരിച്ചറിയല്‍ ചിഹ്നങ്ങളാക്കി മാറ്റി. ജാതി മത വത്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പുതു തലമുറയില്‍ മത സൗഹാര്‍ദ്ദ ത്തിന്റേയും സാഹോദര്യ ത്തിന്റേയും പ്രതീകമായ ഓണത്തെ പോലും ഒരു വിഭാഗത്തിന്റെ മാത്രം ഉത്സവമാക്കി പ്രാന്ത വത്ക്കരിക്കാനുള്ള ശ്രമം തകൃതിയില്‍ നടന്നു കൊണ്ടിരിക്കുന്ന‍ു. അത്തരമൊരു പ്രാന്ത വത്ക്കരണത്തിലൂടെ നശിപ്പിക്കപ്പെട്ട സംസ്കൃത ഭാഷയുടെ പാതയിലേ യ്ക്കാണോ ഓണത്തേയും ഇവര്‍ തള്ളി വിടുന്നത്‌?&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കുട്ടിക്കാലത്ത്‌ അയലത്തെ അന്യ മതസ്ഥരായ കുട്ടികളോടൊപ്പം പൂ പറിക്കാന്‍ പോകുമ്പോള്‍ ഞങ്ങള്‍ക്കിടയിലും ഞങ്ങളുടെ വീടുകള്‍ക്കിടയിലും ഒരതിരുകളും ഉണ്ടായിരുന്ന‍ില്ല. എന്റെ വീട്ടിലെ ഓണം സമ്പന്നമാ ക്കിയിരുന്നത്‌ ഓണ ത്തലേന്ന‍്‌ എന്റെ ബാപ്പയുടെ സുഹൃത്തായ കുഞ്ഞന്‍ നായരുടെ വീട്ടില്‍ നിന്ന‍്‌ പുഴ കടത്ത്‌ വാഴ ക്കുലകളും പ്രഭാകരന്‍ മാഷുടെ വീട്ടില്‍ നിന്നെത്തുന്ന പപ്പട ക്കെട്ടുകളുമാണ്‌. ഇത്തരം സൗഹൃദങ്ങളുടെ ദൃഢപ്പെ ടുത്തലായിരുന്ന‍ു ഞങ്ങള്‍ക്ക്‌ ഓണം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പിന്നെവിടെയോ മുറിവേറ്റ ആ ബന്ധം സര്‍വ്വ ശക്തിയും സംഭരിച്ച്‌ ഇതള്‍ വിരിഞ്ഞത്‌ ഗള്‍ഫ്‌ നാട്ടിലെത്തി യപ്പോഴാണ്‌. മതേതരത്വത്തെ കുറിച്ച്‌ വാ തോരാതെ പ്രഭാഷിക്കുകയും മത വൈരം നാള്‍ക്കു നാള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന ഭാരതത്തില്‍ നിന്നും മതാധിഷ്ഠിത രാജ ഭരണത്തിന്‍ കീഴില്‍ കഴിയുന്ന യു. എ. ഇ. യിലെ ത്തിയപ്പോഴാണ്‌ മത സൗഹാര്‍ദ്ദത്തിന്റെ ഏറ്റവും തീക്ഷ്ണവും തീവ്രവുമായ ഊഷ്മ ളാനുഭവങ്ങള്‍ നേരിട്ടറിയാന്‍ കഴിഞ്ഞത്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;3&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;വ്യത്യസ്ത മതക്കാരായ മലയാളികള്‍ ഒരു ബള്‍ബിന്റെ കീഴില്‍ ഒരുമിച്ച്‌ ഭക്ഷണം പാകം ചെയ്ത്‌ ഒരൊറ്റ പാത്രത്തില്‍ വട്ടം വളഞ്ഞിരുന്ന‍്‌ ഭക്ഷിച്ച്‌ ഒരു പായയില്‍ കിടന്നുറങ്ങി ഒരുമിച്ച്‌ ജോലിക്ക്‌ പോകുന്ന മനോഹര കാഴ്ച ഈ ഗള്‍ഫ്‌ മണ്ണിലല്ലാതെ മറ്റെവിടെയാണ്‌ ഇന്ന‍്‌ നമുക്ക്‌ കാണാന്‍ കഴിയുക! ഓണവും പെരുന്ന‍ാളും വിഷുവും ക്രിസ്തുമസ്സെല്ലാം ഞങ്ങള്‍ക്ക് ഒരു പോലെയാണ്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;img style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://www.epathram.com/features/uploaded_images/Onam-795262.jpg" border="0" /&gt; &lt;center&gt;&lt;em&gt;(അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ഓണ സദ്യ ഒരുക്കുന്ന വനിതാ പ്രവര്‍ത്തകര്‍)&lt;br /&gt;&lt;/em&gt;&lt;/center&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;സംഘടിപ്പിക്കാനുള്ള സ്ഥല പരിമിതികള്‍ മൂലം വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ഒരുക്കുന്ന ഓണ സദ്യകള്‍ മാസങ്ങളോളം നീണ്ടു നില്‍ക്കും. ഇത്തവണ ഓണമെത്തിയത്‌ റംസാന്‍ മാസത്തിലായതു കൊണ്ട്‌ മുസ്ലിം സഹോദരങ്ങളുടെ വിശ്വാസത്തിനു മുറിവേല്‍ക്കാ തിരിക്കാന്‍ റംസാനു ശേഷമാണ്‌ ഓണ സദ്യകള്‍ ഒരുക്കുന്നത്‌. ഘോഷ യാത്രകളും മഹാബലിയുടെ എഴുന്നെള്ളത്തുമെല്ലാം ഉള്ള പരിധിക്കും പരിമിതിക്കും ഉള്ളില്‍ നിന്ന‍ു കൊണ്ട്‌ അവര്‍ സംഘടിപ്പിക്കുന്ന‍ു. വള്ളം കളികള്‍ സ്റ്റേജില വതരിപ്പിച്ച്‌ സംതൃപ്തി നേടുന്ന‍ു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പൂക്കളങ്ങ ളൊരുക്കാന്‍ യഥാര്‍ത്ഥ പൂക്കള്‍ ലഭ്യമാകാ ത്തതു കൊണ്ട്‌ ഉപ്പിലും തേങ്ങാപീരയിലും വിവിധ വര്‍ണ്ണങ്ങള്‍ ചാര്‍ത്തി “നാട്ടില്‍ തേങ്ങ പൊളിക്കുമ്പോള്‍ ഞങ്ങളിവിടെ ചിരട്ടയെങ്കിലും പൊളിക്കട്ടെ” എന്ന വാശിയോടെ പൂക്കളങ്ങളൊരുക്കുന്ന‍ു. സംഘടനകള്‍ പരസ്പരം മത്സരിക്കുന്ന‍ു. മികച്ച ഓണാ ഘോഷം തങ്ങളുടേ തായിരിക്കണമെന്ന വാശിയോടെ.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;എല്ലാവരേയും ഒരു പോലെ കാണാന്‍ കഴിയുന്ന ഒരു സോഷ്യലിസ്റ്റ്‌ ഭരണ ക്രമമാണ്‌ ഓണമെന്ന സങ്കല്‍പം. പക്ഷെ, അത്തരമൊരു ഭരണ രീതിയിലേയ്ക്ക്‌ നാം ഇനിയും ബഹുദൂരം സഞ്ചരിക്കേ ണ്ടിയിരിക്കുന്ന‍ു. ജാതി മത വര്‍ണ്ണ ചിന്തകള്‍ ആര്‍ത്തട്ട ഹസിക്കുമ്പോള്‍ വര്‍ഗ്ഗീയ സങ്കല്‍പങ്ങള്‍ പത്തി വിടര്‍ത്തി യാടുമ്പോള്‍ ഗുജറാത്തും ഒറീസ്സയും സൃഷ്ടി ക്കപ്പെടുമ്പോള്‍ ഇന്നും ഒരു ജനത ഓണമെന്ന സങ്കല്‍പത്തെ സാഘോഷം കൊണ്ടാടുന്ന‍ു. അതു തന്നെയാണ്‌ ഓണത്തിന്റെ മാഹാത്മ്യവും.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;- &lt;em&gt;സഫറുള്ള പാലപ്പെട്ടി &lt;/em&gt;</description><link>http://www.epathram.com/features/2008/09/blog-post_11.shtml</link><author>noreply@blogger.com (epathram.com)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>0</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-7630004620971694985.post-6307406007635563846</guid><pubDate>Thu, 11 Sep 2008 03:43:00 +0000</pubDate><atom:updated>2008-09-12T00:04:05.936+04:00</atom:updated><category domain='http://www.blogger.com/atom/ns#'>narayanan-veliyancode</category><title>സ്നേഹ പൂക്കള്‍ കൊണ്ടൊരു ഓണപ്പൂക്കളം</title><description>&lt;a href="http://www.epathram.com/features/uploaded_images/pookkalam-2-707945.jpg"&gt;&lt;img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/features/uploaded_images/pookkalam-2-707940.jpg" border="0" /&gt;&lt;/a&gt; പൊന്നിന്‍ ചിങ്ങ മാസത്തിലെ പൊന്നോണം മലയാള നാട്ടില്‍ മാവേലി നാടു വാണിരുന്ന കാലത്തിന്റെ ഓര്‍മ്മ പുതുക്കലാണ്. കള്ളവും ചതിയും ഇല്ലാത്ത മനുഷ്യരെല്ലാം സമന്മാരായി സൌഹാര്‍ദ്ദത്തോടെ, സന്തോഷത്തോടെ കഴിഞിരുന്ന നന്മയുടെ കാലം. മനുഷ്യത്തവും മാനവിക മൂല്യങ്ങളും ഉയര്‍ത്തി പ്പിടിച്ച് പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ജീവിച്ച സമൃദ്ധിയുടെ കാലം. ഐതിഹ്യത്തിലെ പൊന്നോണ നാടിനെ പ്പറ്റിയുള്ള സ്മരണ മഹാ ദുരിത പൂര്‍ണ്ണമായ ഇന്നത്തെ ചുറ്റുപാടിലും മലയാളി മനസ്സുകളില്‍ അത്യാഹ്ലാദ മുയര്‍ത്തുന്നുണ്ട്. ഐശ്വര്യ പൂര്‍ണ്ണമായ നല്ലൊരു നാളെയെ പ്പറ്റി സ്വപ്നം കാണുന്ന ജനതയുടെ പ്രതിക്ഷയുടെ പ്രതീകമായി ഓണമിന്ന് മാറി ക്കഴിഞിരിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കാര്‍ഷിക കേരളത്തില്‍ പൊന്നിന്‍ ചിങ്ങ മാസത്തിലെ പൊന്നോണം ഒട്ടെറെ സവിശേഷതകള്‍ നിറഞതായിരുന്നു. വയലേലകളില്‍ ചോര നീരാക്കി കനകം വിളയിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇത് വിളവെടുപ്പിന്റെ ധന്യ മുഹര്‍ത്ത മായിരുന്നു. കള്ള കര്‍ക്കിടക മാസത്തിലെ വറുതികള്‍ക്കും ദുരിതങ്ങള്‍ക്കും ഒടുവില്‍ ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും പൊന്നിന്‍ ചിങ്ങ മാസം, കാര്‍ഷിക കേരളത്തില്‍ ഉത്സവത്തിന്റെ നാളുകളായിരുന്നു. എന്നാല്‍ കര്‍ഷന്റെ പത്തായത്തില്‍ ‍ നിറഞ്ഞിരുന്ന നെല്ലും മനസ്സില്‍ നിറഞ്ഞിരുന്ന ആഹ്ലാദവും ഇന്ന് എങ്ങോ പോയി മറഞ്ഞിരിക്കുന്നു. പോയ കാലത്തിന്റെ മധുര സ്മരണകള്‍ ഇന്ന് മലയാളി മനസ്സിലെ നീറ്റലായി മാറിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;വിയര്‍പ്പിന്റെ വിലയറിയാത്ത നമ്മളിന്ന് സ്വന്തം വീട്ടു മുറ്റത്ത് വര്‍ണ്ണ പൂക്കള മൊരുക്കാനും ഓണ സദ്യക്ക് ചുറ്റുവട്ടങ്ങ ളൊരുക്കുവാനുള്ള വിഭവങ്ങള്‍ക്കും അയല്‍ നാട്ടുകാരന്റെ വയലേലകളെ ആശ്രയിക്കേണ്ടി വന്നിരിക്കുന്നു. ശാരീരിക അധ്വാനം അപമാനമായി കരുതുന്ന കേരളത്തിലെ പുതിയ തലമുറ ഉപഭോഗ സംസ്ക്കാരത്തിന്റെ വെറും അടിമകളായി തീര്‍ന്നിരിക്കുന്നു. എന്തിനും ഏതിന്നും ആരെങ്കിലെ യുമൊക്കെ ആശ്രയിക്കുന്നതില്‍ അഭിമാനം കൊള്ളുന്ന ജനത നാടിന്റെ ശാപമായി മാറിയിരിക്കുന്നു. കൊയ്തു പാട്ടിന്റെ നാടന്‍ ശീലുകള്‍കൊണ്ട് നാടിനെ പുളകം‌ കൊള്ളിച്ചിരുന്ന, നാടിന്നാകെ അന്നം കൊടുത്തിരുന്ന വയലേല കളൊക്കെ നികത്തി കോണ്‍ക്രീറ്റ് സൗധങ്ങളും വ്യാപര സമുച്ചയങ്ങളും പടുത്തുയര്‍ ത്തിയിരിക്കുന്നു.&lt;br /&gt;നമ്മുടെ കുട്ടികള്‍ക്കു പോലുമിന്ന് ഓണത്തിന്റെ പ്രസക്തി അറിയില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഓണ ക്കാലത്ത് മലയാള നാടിനെ സുന്ദരമാക്കാന്‍ പ്രകൃതിക്ക് പോലും അതീവ ശ്രദ്ധയാണ്. പൂത്തുലഞ്ഞു നില്‍ക്കുന്ന പൂമരങ്ങളും പുല്‍ച്ചെടികളും മലയാള നാടിന്റെ മുഖം മാത്രമല്ല മലയാളികളുടെ മനസ്സും പ്രസന്നമാ ക്കിയിരുന്നു. മലയാള നാട്ടിലെ മരങ്ങളൊക്കെ പൂത്തുലഞ്ഞ് വര്‍ണ്ണ ഭംഗി ചൊരിയുമ്പോള്‍ കുരുന്നു മനസ്സുകളില്‍ ഉത്സവത്തിന്റെ കൊടിയേറ്റം നടന്നിരുന്ന കാലമുണ്ടായിരുന്നു. പൂക്കളമൊരുക്കാന്‍ പൂവറുക്കാന്‍ കൂട്ടം കൂട്ടമായി പൂവിളിയുമായി നടന്നിരുന്ന കുട്ടികള്‍ നാടിന്റെ മനോഹാരിത യായിരുന്നു. എന്നാലിന്ന് കുട്ടികളുടെ മനസ്സില്‍ നിന്നു പോലും അത്തരം ആവേശം പടിയിറങ്ങിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഗ്രാമാന്തരങ്ങളില്‍ പോലും പൂക്കള മൊരുക്കാന്‍ പൂവറുക്കാന്‍ പൂവിളിയുമായി ആവേശത്തോടെ നടക്കുന്ന കുട്ടികളിന്നില്ല. ഓണ പ്പാട്ടുകളും പൂവിളിയുമായി നാടിനെ പുളകം കൊള്ളിച്ചിരുന്ന നാളുകള്‍ ഇന്ന് എവിടെയോ പോയി മറഞ്ഞിരിക്കുന്നു. പ്രജാ വത്സലനായി നാടിന്നും നാട്ടുകാര്‍ക്കും പ്രിയങ്കരനായി നാടു ഭരിച്ചിരുന്ന മഹാബലിയിന്ന് കുട വയറും കൊമ്പന്‍ മീശയും ഓല ക്കുടയും പിടിച്ച രൂപം മാത്രമായി നമ്മുടെ മനസ്സിലും നമ്മുടെ കുട്ടികളുടെ മനസ്സിലും സ്ഥാനം പിടിച്ചിരിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കാലം കഴിയും തോറും ഓണത്തിന്റെ ചാരുത നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഓണം ഇന്ന് വെറും വ്യാപരോത്സവം മാത്രമായി അധഃപതിച്ചിരിക്കുന്നു. ഓണ നാടും ആകെ മാറിയിരിക്കുന്നു. കള്ളവും ചതിയുമില്ലാത്ത സങ്കല്പത്തിലെ മാവേലി നാടിന്റെ സ്ഥാനത്ത് കള്ളവും ചതിയും മാത്രമുള്ള നാടായി നമ്മുടെ നാടിന്ന് മാറിയിരിക്കുന്നു. വഞ്ചനയും കാപട്യവും സമൂഹത്തിന്റെ മുഖമുദ്ര യായി മാറിയിരിക്കുന്നു. എല്ലാ വിധ കൊള്ളക്കും കൊള്ളരു തായ്മകള്‍ക്കും കൂട്ടു നില്‍ക്കുന്ന നമ്മുടെ ഭരണാധി കാരികളും അവരുടെ സാമ്പത്തിക നയങ്ങളും സാധാരണക്കാരന്റെ ജീവിതത്തില്‍ നിന്ന് ഓണത്തെ എന്നെന്നേക്കുമായി ആട്ടിയോടി ക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാറിന്റെ സഹായമില്ലെങ്കില്‍ ഓണമില്ലായെന്ന അവസ്ഥയാണിന്ന്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;സമത്വ ഭാവനയും സഹോദര്യ ചിന്തയും നഷ്ടപ്പെട്ട സമൂഹത്തില്‍ വിദ്വേഷവും പകയും അക്രമങ്ങളും നിത്യ സംഭവമായി മാറിയിരിക്കുന്നു. കാണം വിറ്റും ഓണം ഉണ്ണുകയെന്നത് പതിവാക്കിയ മലയാളിയിന്ന് കടം വാങ്ങിച്ചും ആര്‍ഭാടങ്ങളും പൊങ്ങച്ചങ്ങളും കാട്ടാന്‍ ഒരുങ്ങിയതോടെ കടം കയറി കൂട്ടത്തോടെ ആത്മഹത്യയില്‍ അഭയം തേടുകയാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;വ്യവസായത്തിലും വികസനത്തിലും പിന്നിലാണെങ്കിലും ആത്മഹത്യ നിരക്കില്‍ കേരളമിന്ന് ഏറെ മുന്നിലാണ്. പണത്തിന്നു വേണ്ടി എന്തു ക്രൂരതയും ചെയ്യാന്‍ മടിയില്ലായെന്ന സ്ഥിതിയിലേക്ക് മലയാളിയിന്ന് മാറി ക്കഴിഞിരിക്കുന്നു. ദിനം പ്രതി നാട്ടില്‍ നടക്കുന്ന ക്രൂരവും പൈശാചികവുമായ കാര്യങ്ങള്‍ ഏതൊരു കഠിന ഹൃദയന്റെയും മനസ്സ് അലിയിക്കുന്നതാണ്. വാര്‍ദ്ധക്യം പ്രാപിച്ച് അവശരായ മാതാ പിതാക്കളെ തല്ലിയും ശ്വാസം മുട്ടിച്ചും കൊല്ലുന്ന മക്കള്‍, ഭാര്യയുടെ കഴുത്തറുത്ത് ചൊരയൊലിക്കുന്ന കൊല കത്തിയുമായി പോലീസ്സിലെത്തുന്ന ഭര്‍ത്താവ്, കാമുകന്റെ സഹായത്താല്‍ ഭര്‍ത്താവിന്ന് വിഷം കൊടുത്തു കൊല്ലുന്ന ഭാര്യ, മക്കളെ ആറ്റിലും കിണറ്റിലും എറിഞ്ഞ് കൊന്ന് ആത്മഹത്യ ചെയ്യുന്ന അമ്മമാര്‍, സ്വന്തം ചോരയില്‍ പിറന്ന പെണ്‍ മക്കളെ പ്പോലും ബലാല്‍സംഗം ചെയ്ത് കൊല്ലുന്ന അച്ഛന്മാര്‍, പിഞ്ചു കുഞ്ഞുങ്ങളെ പോലും ലൈംഗിക പീഡനത്തിന്ന് ഇരയാക്കുന്ന മനുഷ്യ മൃഗങ്ങള്‍, കട ക്കെണിയില്‍ നിന്ന് രക്ഷ തേടി കൂട്ട ആത്മഹത്യ ചെയ്യുന്ന കുടുംബങ്ങള്‍, ദിനം പ്രതി എത്രയെത്ര ക്രൂര കൃത്യങ്ങളാണ് നമ്മുടെ നാട്ടില്‍ നടമാടുന്നത്. നിസ്സഹായരായ മനുഷ്യരുടെ ദീന രോദനങ്ങള്‍‌ക്ക് അറുതിയില്ലായെന്ന അവസ്ഥ വളരെ ശോചനിയമാണ്. എന്നുമെന്നും ശാന്തിയും സമാധാനവും നടമാടിയിരുന്ന നമ്മുടെ നാടിന്ന് ഗുണ്ടാ ക്രിമിനല്‍ മാഫിയയുടെ വിളയാട്ട ഭൂമിയായി മാറിയിരിക്കുന്നു‍‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇതിനെല്ലാം അറിതിവരുത്താന്‍ എന്നെങ്കിലും നമുക്ക് കഴിയുമോ?. നാമെല്ലാം പാടി പുകഴ്ത്തിയിരുന്ന, മനുഷ്യരെല്ലാവരും ഒരുമയോടെ കഴിഞ്ഞിരുന്ന, ആ നന്മ നിറഞ്ഞ മാവേലി നാട് ഇനി എന്നെങ്കിലും നമുക്ക് തിരിച്ച് കിട്ടുമോ?&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;മനുഷ്യ മനസ്സുകളില്‍ നിന്ന് സ്നേഹവും സൌഹാര്‍ദ്ദവും പടിയിറങ്ങുമ്പോള്‍ നമ്മള്‍ പവിത്രവും പരിപാവനവുമായി കരുതിയിരുന്ന കുടുംബ ബന്ധങ്ങള്‍ പോലും തകര്‍ന്നു കൊണ്ടിരിക്കുകയാണ്. പോന്നോണത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ മനുഷ്യ മനസ്സുകളില്‍ സ്നേഹവും സഹോദര്യവും ഉണര്‍ത്താനും നന്മ നിറഞ്ഞ നല്ലൊരു പുഞ്ചിരി വിടരാന്‍ കൊതിക്കു ന്നവരെങ്കിലും ആകാം നമുക്ക്. സ്നേഹ പൂക്കള്‍ മനസ്സുകളിലേക്ക് കൈമാറി ഹൃദയ ബന്ധങ്ങള്‍ തമ്മില്‍ തീര്‍ക്കുന്ന ഒരു സ്നേഹ പൂക്കളമൊരുക്കാം നമുക്ക്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;- &lt;em&gt;നാരായണന്‍ വെളിയന്‍കോട്&lt;/em&gt;</description><link>http://www.epathram.com/features/2008/09/blog-post.shtml</link><author>noreply@blogger.com (Jishi Samuel)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>0</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-7630004620971694985.post-8825118420317098798</guid><pubDate>Mon, 11 Aug 2008 16:44:00 +0000</pubDate><atom:updated>2008-08-11T21:38:32.000+04:00</atom:updated><category domain='http://www.blogger.com/atom/ns#'>faisal-bava</category><title>ആതുര സേവന മേഖലയിലെ വേട്ടക്കാര്‍  - ഫൈസല്‍ ‍ബാവ</title><description>&lt;a href="http://www.epathram.com/features/uploaded_images/stethescope-769049.jpg"&gt;&lt;img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/features/uploaded_images/stethescope-769041.jpg" border="0" /&gt;&lt;/a&gt; “നമുക്ക് ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉണ്ടോ എന്നതല്ല അവര്‍ക്ക് രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ആ‍വുന്നുണ്ടോ എന്നതാണ് പ്രശ്നം” പീറ്റേഴ്സ് ഡോര്‍ഫിന്റെ ഈ നിരീക്ഷണം ഇന്നത്തെ അവസ്ഥയില്‍ വളരെ പ്രസക്തമാണ്. നമ്മുടെ ആരോഗ്യ രംഗം അപകടകരമാം വിധം കമ്പോള വല്‍ക്കരിച്ച് കൊണ്ടിരിക്കുന്നു. ഇപ്പോള്‍ തന്നെ ആവശ്യത്തില്‍ അധികം ഡോക്ടര്‍മാരാലും, ആശുപത്രികളാലും നിറയ്ക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മാറി മാറി വന്ന സര്‍ക്കാരുകളുടെ ദീര്‍ഘ വീക്ഷണമില്ലാത്ത ആരോഗ്യ നയത്തിന്റെ ഭാഗമായി നമ്മുടെ പൊതു ആരോഗ്യ മേഖല നാള്‍ക്കു നാള്‍ ക്ഷയിച്ചു വന്നു. ആസൂത്രണത്തില്‍ വന്ന പാളിച്ചകളും സ്വകാര്യ മേഖലയെ വളര്‍ത്തുവാനുള്ള താല്പര്യവും വര്‍ദ്ധിച്ചതോടെ ജനങ്ങള്‍ക്കും സ്വകാര്യ മേഖലയെ ആശ്രയിക്കാതെ തരമില്ല എന്ന അവസ്ഥ സംജാതമായി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഈ അവസ്ഥയെ പരമാവധി ചൂഷണം ചെയ്യുവാ‍ന്‍ സ്വകാര്യ മേഖലയ്ക്കും കഴിഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളുടെ ശോചനീ യാവസ്ഥയും, ഉദ്ദ്യോഗസ്ഥ ന്‍മാരുടെ കെടുകാര്യസ്തതയും സാധാരണക്കാരെ പൊതു ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നകറ്റി. ഈ ദുരവസ്ഥയെ ശപിച്ചു കൊണ്ടാണ് ഓരോ സാധാരണക്കാരനും ഇന്ന് ആശുപത്രിയുടെ പടി കയറുന്നത്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ആരോഗ്യ രംഗം കച്ചവട വല്‍ക്കരിച്ചതിന്റെ ഗുണങ്ങള്‍ ലഭിക്കുന്നത് കുത്തക മരുന്ന് കമ്പനികള്‍ക്കും സമൂഹത്തിലെ ഒരു പറ്റം സമ്പന്ന വിഭാഗങ്ങക്കും മാത്രമാണ്. ഇറക്കിയ മുടക്കു മുതല്‍ തിരിച്ചു പിടിക്കുകയും, അമിത ലാഭം ദീര്‍ഘ കാലം നേടാനാവുന്ന ഒരു സുരക്ഷിത നിക്ഷേപ മേഖലയായി ആരോഗ്യ രംഗം ചുരുങ്ങിയിരിക്കുന്നു. ആതുര സേവന രംഗത്തു വന്ന മൂല്യ ത്തകര്‍ച്ച സ്വകാര്യ മേഖല ആധിപത്യം ഉറപ്പിച്ചതിന്റെ ഫലമായി വന്ന കച്ചവട മത്സരത്തിന്റെ ബാക്കി പത്രമാണ്. സാമ്പത്തിക താ‍ല്പര്യം മാത്രം മുന്‍ നിര്‍ത്തി നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഉയര്‍ന്നു വരുന്ന ആശുപത്രികള്‍ ഉണ്ടാക്കുന്ന അസന്തുലി താവസ്ഥ വളരെ വലുതാണ്. ചികിത്സയെ പഞ്ച നക്ഷത്ര തലത്തിലേക്ക് ഉയര്‍ത്തി കൊണ്ടു വരുന്നതിന്റെ പിന്നിലും അമിതമായ കച്ചവട താല്പര്യം മാത്രമാണ് ഒളിഞ്ഞി രിക്കുന്നത്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഒരു ഉല്പന്നം മാര്‍ക്കറ്റിങ്ങ് ചെയ്യുന്ന രീതിയി ലാണിന്ന് ആശുപത്രികളുടെയും, ഡോക്ടര്‍മാരുടെയും മരുന്നു കമ്പനികളുടെയും പരസ്യങ്ങള്‍ ദൃശ്യ - ശ്രാവ്യ - പത്ര മാധ്യമങ്ങളില്‍ നിറയുന്നത്. മരുന്നു കമ്പനികള്‍ തങ്ങളുടെ വരുമാനത്തിന്റെ ഇരുപത് ശതമാനവും പരസ്യങ്ങ ള്‍ക്കാണ് നീക്കി വെക്കുന്നത്. ഈ വിപണിയില്‍ ലക്ഷങ്ങള്‍ കോഴ കൊടുത്ത് ഡോക്ടറാവുന്ന ഒരാള്‍ക്ക് കൂടുതല്‍ ശ്രദ്ധ മുടക്കു മുതലും ലാഭവും തിരിച്ചെടു ക്കാനായിരിക്കും എന്നത് കുറഞ്ഞ നാളുകള്‍ക്കി ടയില്‍ തന്നെ പ്രകടമായി തുടങ്ങി. വരും നാളുകള്‍ നാട് ഇത്തരത്തിലുള്ള ഡോക്ടര്‍മാരാല്‍ നിറയ്ക്കപ്പെടുമ്പോള്‍ ഇതിലും കടുത്ത മത്സരത്തിന് സാധാരണ ക്കാരായ ജനങ്ങള്‍ കൂടുതല്‍ ഇരയാവേണ്ടി വരും.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇന്ത്യയിലെ 170-ല്‍ പരം മെഡിക്കല്‍ കോളേജുകളില്‍ നിന്നായി 18,000-ത്തിലധികം എം ബി ബി എസ് ബിരുദ ധാരികളാണ് പുറത്തിറങ്ങുന്നത്. ഇതില്‍ 7000- ത്തോളം പേര്‍ ഉപരി പഠനത്തിനായി പ്രവേശിക്കുമ്പോള്‍ ബാക്കി വരുന്നവര്‍ രാജ്യത്തെ അഞ്ചു ലക്ഷത്തോളം വരുന്ന ഡോക്ടര്‍മാരില്‍ ലയിക്കുകയാണ്. കേരളത്തില്‍ എല്ലാവരും ഡോക്ടര്‍മാരായെ അടങ്ങൂ എന്ന തരത്തിലേക്കാണ് നീങ്ങുന്നത്. ലോക ആരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം അനുസരിച്ച് ഡോക്ടര്‍ ജനസംഖ്യ അനുപാതം 1: 3000 എന്നതാണ്, എന്നാല്‍ കേരളത്തി ലിപ്പോഴത് 1;400 എന്ന അനുപാതത്തിലാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;സാന്ത്വനിപ്പിക്കേണ്ടവര്‍ ഭയപ്പെടുത്തുന്നു&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇപ്പോള്‍ തന്നെ രോഗ നിര്‍ണ്ണയങ്ങ ള്‍ക്കായി നടത്തുന്ന ടെസ്റ്റുകള്‍ 30 മുതല്‍ 50 ശതമാനം വരെ സ്വകാര്യ ലാബുകളുടെടെയും ആശുപത്രികളുടെയും നില നില്‍പ്പിനും സാമ്പത്തിക ലാഭത്തിനും വേണ്ടി മാത്രമുള്ള വയാണ്. കഴിഞ്ഞ 15 വര്‍ഷങ്ങ ള്‍ക്കിടയില്‍ ഡോക്ടര്‍മാരുടെ ഭാഷയില്‍ വന്ന മാറ്റം സസൂക്ഷ്മം നിരീക്ഷിച്ചാല്‍ ഒരു കാര്യം പ്രകടമാണ്. അവരുടെ ഓരോ വാക്കുക ള്‍ക്കിടയിലും രോഗങ്ങളെ കുറിച്ചുള്ള അനാവശ്യ ഭീതി വളര്‍ത്തി യെടുക്കാനുള്ള ശ്രമമുണ്ട്. രോഗിയെ ഭീതിയുടെ മുള്‍ മുനയില്‍ നിര്‍ത്തി ക്കൊണ്ട് ദീര്‍ഘ കാലത്തേക്ക് തന്റെ കൈ പ്പിടിയില്‍ ഒതുക്കി നിര്‍ത്തു വാനുള്ള കച്ചവട തന്ത്രമാണ് ഇതിനു പിന്നിലുള്ളത്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;“ജനങ്ങളുടെ ഭീതിയും, ആകുലതയും ഇല്ലാതായാല്‍ ഒരു ഡോക്ടറുടെ പകുതി ജോലിയും മുക്കാല്‍ ഭാഗാം സ്വാധീനവും നഷ്ടപ്പെടും” എന്ന ബര്‍ണാഡ് ഷായുടെ വാക്കുകള്‍ ഇവിടെ വളരെ പ്രസക്തമാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇന്ന് ആധുനിക ചികിത്സയുടെ മറവില്‍ ജനങ്ങളില്‍ അടിച്ചേ ല്‍പ്പിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. വര്‍ദ്ധിച്ചു വരുന്ന സ്പെഷലൈ സേഷന്‍, ഭാഗികമായ സമീപനം, രോഗികളെ പരിഗണി ക്കാതെയുള്ള രോഗ കേന്ദ്രീകൃത ചികിത്സ, ആവശ്യ മില്ലാത്ത മരുന്നുകള്‍ ഉപയോഗി ക്കാനുള്ള പ്രോത്സാ‍ഹനം ഇങ്ങനെ ഒട്ടേറെ പ്രവൃത്തികള്‍ക്ക് ആരോഗ്യ രംഗം കീഴ് പ്പെടുകയാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇതിന് ബലിയാ ടാക്കപ്പെടുന്നത് കൂടുതലും ദരിദ്രരായ രോഗിക ളാണെന്ന താണ് ഏറെ ദു:ഖകരം. ആരോഗ്യ മേഖലയില്‍ മുതലാളിത്തം വളരെ മുന്‍പു തന്നെ കൈ കടത്തിയ തിന്റെ ദുരന്ത ഫലമാണ് ഇന്ന് വന്നിരിക്കുന്ന മൂല്യ ത്തകര്‍ച്ചയ്ക്ക് മുഖ്യ ഹേതു. ആരോഗ്യ രംഗം ഇങ്ങനെ അമിത കമ്പോള വല്‍ക്കണ ത്തിലേക്ക് വഴുതിയ തിനാലാണ് സാധാരണ ക്കാരന്‍ പോലും എത്ര ലക്ഷം കോഴ കൊടുത്തും മക്കളെ ഡോക്ടറാക്കി വാഴിക്കണ മെന്ന ആഗ്രഹം നിറവേറ്റു ന്നതിനായി വിയര്‍പ്പൊ ഴുക്കുന്നത്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കേരളത്തിന്റെ പ്രത്യേക സാഹചര്യ ത്തില്‍ വിവാഹ കമ്പോളത്തില്‍ ഏറ്റവും വില യേറിയ ചരക്കാണിന്ന് ഡോക്ടര്‍മാ‍ര്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;നമ്മുടെ മാറി വന്ന ജീവിത ക്രമവും, ആഹാര രീതിയില്‍ വന്ന മാറ്റവും, അന്തരീക്ഷ മലിനീകരണവും കൂടുതല്‍ രോഗികളെ സൃഷ്ടിക്കുമ്പോള്‍ ആരോഗ്യ രംഗത്തെ സ്വകാര്യ വല്‍ക്കരണം കൂടുതല്‍ ഭീകരമായ കച്ചവട സാദ്ധ്യത തേടുന്നു. ഇങ്ങനെ ഒരു വിഭാഗത്തിന്റെ കീശ വീര്‍ക്കുമ്പോള്‍ രോഗങ്ങ ള്‍ക്കടിമ പ്പെടുന്ന സാധാരണ ക്കാരന്‍ നിത്യ കട ക്കെണിയി ലേക്ക് വഴുതി വീഴുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;സാമൂഹ്യ നീതിയി ലധിഷ്ഠി തമായ ചെലവു കുറഞ്ഞ മെച്ചപ്പെട്ട ആരോഗ്യം ലഭ്യമാ ക്കിയിരുന്ന അവസ്ഥ നമുക്കന്യമായി കൊണ്ടിരി ക്കുകയാണ്. പകരം പണമു ണ്ടെങ്കില്‍ മാത്രം ആരോഗ്യം സംരക്ഷി ക്കാനാവും എന്ന അവസ്ഥയി ലേക്ക് നമ്മുടെ ആരോഗ്യ മേഖല ചുരുങ്ങുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തി നിടയില്‍ ചികിത്സാ ചിലവ് അഞ്ചിരട്ടിയില്‍ അധിക മായാണ് വര്‍ദ്ധിച്ചത്. പുതിയ കമ്പോള സാദ്ധ്യത അനുസരിച്ച് വരും നാളുകളില്‍ ഭീമമായ വര്‍ദ്ധനവ് ഉണ്ടാവു മെന്നാണ് ഈ രംഗത്തെ വിദഗ്ധന്മാരുടെ അഭിപ്രായം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;എന്തായാലും ഈ പ്രവണത അവസാനി പ്പിക്കേണ്ട ബാധ്യത അതാത് ഭരണ കൂടങ്ങ ള്‍ക്കുണ്ട്. കമ്പോള താല്പര്യ ത്തിനനുസരിച്ച് ആരോഗ്യ നയങ്ങള്‍ തീര്‍ക്കുന്നത് ഒരു രാജ്യത്തിന്റെ സുരക്ഷിത ഭാവിക്ക് ഭൂഷണമല്ല. ഇത് മനസ്സി ലാക്കി സമഗ്രമായ ആരോഗ്യ നയത്തിന് രൂപം നല്‍കേണ്ട സമയം അതിക്രമി ച്ചിരിക്കുന്നു. പൊതു അരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തിയും, അധുനിക വല്‍ക്കരിച്ചും, ആധുനിക സാങ്കേതിക വിദ്യയുടെ പിന് ‍ബലത്തില്‍ ഔഷധ ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങിയും സമഗ്രമായ പരിഷ്കാര ങ്ങള്‍ക്ക് ആരോഗ്യ മേഖല തയ്യാറാവണം. ഇല്ലെങ്കില്‍ ആതുര സേവന മേഖല ഒരു വേട്ട നിലമായി ചുരുങ്ങും!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;- &lt;em&gt;ഫൈസല്‍ ബാവ&lt;/em&gt;&lt;br /&gt;&lt;br /&gt;&lt;hr size="1"&gt;&lt;br /&gt;&lt;br /&gt;കടപ്പാട്: 1. പ്രൊഫസര്‍ കെ ആര്‍ സേതുരാമന്‍ രചിച്ച ‘തന്ത്രമോ ചികിത്സയോ’(Trick or Treat) എന്ന ഗ്രന്ഥത്തോട് (EQUIP- Education for Quality Update of Indian Physicians) എന്ന സംഘടനയാണ് ഈ ഗ്രന്ഥം ഇറക്കിയിരിക്കുന്നത്&lt;br /&gt;2. പി. സുന്ദരരാജന്‍</description><link>http://www.epathram.com/features/2008/08/blog-post.shtml</link><author>noreply@blogger.com (epathram.com)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>1</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-7630004620971694985.post-9202105182218137212</guid><pubDate>Fri, 08 Aug 2008 11:37:00 +0000</pubDate><atom:updated>2008-08-08T15:43:14.528+04:00</atom:updated><category domain='http://www.blogger.com/atom/ns#'>jayaprakash-ts</category><title>A tribute to dear departed FUNA</title><description>&lt;a href="http://www.epathram.com/features/uploaded_images/punna-tree-734561.jpg"&gt;&lt;img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/features/uploaded_images/punna-tree-734558.jpg" border="0" /&gt;&lt;/a&gt; Funa you were our shelter. For many years you sheltered us from scorching heat. You sheltered many tiny living organism for many decades. Our children enjoyed your cool refreshing shade over many years. You were a standing witness to many events in the growth of this Alma Mater. Many glittering faces had moved under your nose. Many in their life’s turn do remember you and many weep on your sudden departure.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;The nature has called you back to its bosom. We love to feel that you have got a lift up. You are journeying into another process of evolution to a higher dimension. We love to remember that you are in a blissful world in the realm of time. In times ahead, in the process of evolution, our successors will witness you in another greater manifestation.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;We don’t curse the wind on that ill-fated day. Wind was only a cause. It was only a medium of call. If we curse the wind, we have to curse Bush and Osama. One complements the other. Both are two sides of the same coin, with the same goal. This too is another cosmic play.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;So no curse to the cause as cause and effect are inexorable. But we lament on your sudden demise. Everything lovely disappears at short notice reminding us the momentary life on earth. You were born green, lived green and remain evergreen in our mind.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;A drop of tear at your feet.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;hr size="1"&gt;&lt;br /&gt;There was a Funa tree (in Malayalam it is called ‘Punna’) in our school campus on the assembly ground. It shaded our school ground for six decades. But it was uprooted a week ago by storm at night. Its sudden departure was a shock to all of us in the school. We wish to share our grief with the esteemed readers of ePathram.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;Jayaprakash T.S.&lt;br /&gt;Secondary Supervisor&lt;br /&gt;Baa Atoll Education Centre&lt;br /&gt;C/o Ministry of Education&lt;br /&gt;Maldives.&lt;br /&gt;jayaprakashts@gmail.com&lt;br /&gt;&lt;hr size="1"&gt;</description><link>http://www.epathram.com/features/2008/08/tribute-to-dear-departed-funa.shtml</link><author>noreply@blogger.com (epathram.com)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>1</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-7630004620971694985.post-6514405560857097511</guid><pubDate>Mon, 07 Jul 2008 19:24:00 +0000</pubDate><atom:updated>2008-07-07T23:42:41.897+04:00</atom:updated><category domain='http://www.blogger.com/atom/ns#'>jayakrishnan-kavalam</category><title>ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി... (ഒരു സ്വതന്ത്ര വീക്ഷണം)</title><description>&lt;em&gt;- ജയകൃഷ്ണന്‍ കാവാലം&lt;/em&gt;&lt;br /&gt;&lt;br /&gt;മനുവിന് ദിവ്യചക്ഷുസ്സുണ്ടായിരുന്നുവെന്നതില്‍ സംശയമില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇല്ലായിരുന്നെങ്കില്‍ അദ്ദേഹം ‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്നു പറയുമായിരുന്നില്ല. സൂക്ഷ്മമായ വ്യാഖ്യാനത്തില്‍ ഈ വാചകത്ത്ലെ അര്‍ത്ഥത്തിന് നേരിയ ഒരു ആശയച്യുതി കൽപ്പിച്ച്‌ വളച്ചൊടിക്കാമെങ്കിലും ‘നേരേ’യുള്ള അര്‍ത്ഥത്തില്‍ നോക്കി ക്കാണുമ്പോള്‍ അദ്ദേഹം പറഞ്ഞതില്‍ നിന്നും, ഭാരത സ്ത്രീകള്‍ വ്യതിചലിച്ച്‌ ചിന്തിച്ചു തുടങ്ങിയതിന്റെ അസ്വാരസ്യങ്ങള്‍ സമൂഹത്തില്‍ പ്രകടമാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഞങ്ങള്‍ എന്തിനും പോന്നവരാ ണെന്നുള്ള ആത്മ വിശ്വാസം അവരെ ശൂന്യാകാശത്തും, കാക്കിക്കുള്ളിലും, നിയമ സഭയിലും, തെങ്ങിന്‍റെ മണ്ടയിലും വരെയെത്തിച്ചു എന്നത്‌ ‘ആധുനികര്‍ക്ക്‌‘ അഭിമാനത്തിനു വക നല്‍കുന്നു. എന്നാല്‍ ചില ഫെമിനിസ്റ്റ് ആന്‍റിമാരുടെ, ആന്‍റി സോഷ്യലിസം മാധ്യമങ്ങളിലൂടെയും മറ്റും അറിയുമ്പോള്‍ നാം കണ്ണു തള്ളാറുമുണ്ട്‌. മാധ്യമങ്ങള്‍ക്ക് മാംസ ചക്ഷുസ്സില്ലാത്ത തിനാല്‍ ആ കണ്ണുകള്‍ തള്ളാറില്ലായിരിക്കാം; എങ്കിലും പലതും കാണുന്ന കാമറ ക്കണ്ണുകള്‍ക്ക്‌ ‘നമസ്കാരം’.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഭാരതത്തിന്‍റെ ഉദ്യാന നഗരം. രാജ്യത്തെ തന്നെ തിരക്കേറിയ സിറ്റികളിലൊ ന്നായിരുന്നിട്ടും ഇത്രയേറെ മനോഹാരിത തുടിച്ചു നില്‍ക്കുന്ന സ്ഥലം അപൂര്‍വ്വമാണ്. സര്‍ക്കാര്‍ ചിലവിനു കൊടുക്കുന്ന പാര്‍ക്കുകളും നിരത്തിലെ വൃക്ഷങ്ങളും വേറെയും. അവിടെ സ്വന്തമായി മാനേജര്‍ ഇല്ലാത്ത ഇവന്‍റ് മാനേജിംഗ് കമ്പനിയുടെ സീനിയര്‍ വിഷ്വലൈസറുടെ കസേര പ്രകൃതിക്ക ഭിമുഖമായേ കിടക്കുവാന്‍ പാടുള്ളൂ. അയാളുടെ കണ്ണുകളില്‍ എപ്പോഴും പ്രകൃതിയുടെ പച്ചപ്പും, ആധുനികതയുടെ പ്ലാസ്റ്റിക് പച്ചപ്പും (മുപ്പത് മൈക്രോണില്‍ താഴെയുള്ളത്‌) , സാങ്കേതികതയുടെ ഇലക്ട്രോണിക് പച്ചപ്പും ഉണ്ടായിരിക്കണം. കാതുകളില്‍ കവികള്‍ പറയാറുള്ള ‘മര്‍മ്മരം’ എന്ന സാധനം, സി.പി.യു. ഫാനിന്‍റെ മൂളലായും, മൊബൈല്‍ ഫോണിന്‍റെ പോളിഫോണിക് മര്‍മ്മരങ്ങളായും, വീഡിയോ കാമറയുടെ മൂളലായും ഒക്കെ എപ്പോഴും സജ്ജമായിരിക്കും. കലാകാരന്മാരുടെ ആത്മാവില്‍ പ്രചോദനമാകുന്ന ‘കുളിര്‍‘ നിറയാറുണ്ടത്രേ!!!. പ്രകൃതിയുടെ ദളഛായയിലൂടെ അരിച്ചിറങ്ങുന്ന, ഹിമകണങ്ങളെ തഴുകി തലോടി ആ മരത്തിലും, ഈ മരത്തിലും എങ്ങാണ്ടൊക്കെയും കറങ്ങി ത്തിരിഞ്ഞു വരുന്ന നമ്മുടെ കാറ്റുണ്ടല്ലോ... നമ്മുടെ ഒത്തിരി കവികള്‍ എടുത്തിട്ടു തലങ്ങും വിലങ്ങും പൂശിയ അതേ കാറ്റ്...&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;വിഷ്വലൈസര്‍ പ്പണി ഒരു കലയാണെ ന്നിരിക്കേ ഈ പറഞ്ഞ കാറ്റു കൂടിയില്ലെങ്കില്‍ പ്രസ്തുത കലക്കു പൂര്‍ണ്ണത വരുമോ?. ഇലക്ട്റോണിക് കാലഘട്ടത്തില്‍, ബാറ്ററിയിട്ടാല്‍ പ്രവര്‍ത്തിക്കുന്ന അച്ഛനും, അമ്മയും വരെയുള്ള ഈ കാലഘട്ടത്തില്‍, ഷോ കേസില്‍ ഇരിക്കാന്‍ അപ്പൂപ്പന്മാരെയും അമ്മൂമ്മമാരെയും പ്രത്യേകമായി പരിശീലിപ്പിക്കുന്ന നമ്മുടെ നാടിന്‍റെ ഇന്നത്തെ ‘സമ്പന്നതയില്‍‘ ഈ പറഞ്ഞ കാറ്റിനെ മരത്തിന്‍റെ ഇലയിലും, പാറക്കെട്ടിലു മൊക്കെ അരിച്ചെടുക്കുന്ന തത്രപ്പാ ടൊഴിവാക്കാന്‍ എയര്‍കണ്ടീഷണ റിനോളം വിരുത്‌ മറ്റാര്‍ക്കാ ഉള്ളത്‌?. . ചുരുക്കത്തില്‍ അതും റെഡി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഉയര്‍ന്ന ഉദ്യോഗം ലഭിക്കുമെന്നു ജാതകത്തിലു ണ്ടായിരുന്നതു കൊണ്ട് പത്താം നിലയുടെ മണ്ടയ്ക്കു കിട്ടിയ ഉദ്യോഗം ജീവിതത്തിലെ ഒരു ഉയര്‍ന്ന ‘തലം’ തന്നെയെന്നു വിശ്വസിച്ച് മേൽ പ്പറഞ്ഞ ജാതകമെ ഴുതിയെ ഭവാനി കണിയാട്ടിയുടെ ശാസ്ത്ര യുക്തിയെ മനസ്സാ വണങ്ങി കാലം കഴിച്ചു. ‘ഒരു ജോലി കിട്ടിയിരുന്നെങ്കില്‍ ലീവെടു ക്കാമായിരുന്നു’ എന്നു കരുതിയ എനിക്കു തെറ്റി. ഞായറാഴ്ച്ച പോലും ഇരിക്ക പ്പൊറുതിയി ല്ലാതായി. എങ്കിലും വല്ലപ്പോഴും വീണുകിട്ടുന്ന ‘അര’ ഞായറാഴ്ച്ചകളില്‍ വായീനോട്ടം എന്ന ജന്മസിദ്ധമായ വൈഭവത്തിനെ പരിപോഷിപ്പിച്ചു കൊണ്ടിരിക്കുന്ന കാലം. ഞാനും; കൂട്ടുകാരനും, മലയാളിയും, സ്നേഹ സമ്പന്നനും, സഹൃദയനും, കുടിയനും ആയ ആദിത്യ ചന്ദ്രനും ഒന്നിച്ച്‌ ചില സമയങ്ങളില്‍ ‘കബന്‍‘ പാര്‍ക്കില്‍ പോയിരിക്കുക പതിവുണ്ടയിരുന്നു. രാത്രി പത്തു മണിയാകുമ്പോള്‍ പോയാല്‍ അര്‍ദ്ധ രാത്രിയോടെ തിരിച്ചെത്തും. ഒരിക്കല്‍ മാത്രം പകല്‍ വെളിച്ചത്തില്‍ കണ്ടിട്ടുള്ള ആ സ്ഥലം അതി മനോഹരമായ ഒരു ഉദ്യാനമാണ്. പലപ്പോഴും ആ പൂന്തോട്ടത്തിന്‍റെ സൌന്ദര്യം എന്‍റെ സ്ഥാപനത്തില്‍ മോഡലിംഗ് എന്നു പറഞ്ഞ്‌ വേഷം കെട്ടി വരുന്ന നമ്മുടെ ആധുനികത്തിമാരുടെ ‘വിചിത്ര’ സൌന്ദര്യം മാത്രം കണ്ടു കോങ്കണ്ണു ബാധിച്ച എന്‍റെ കാമറ ക്കണ്ണുകള്‍ക്ക്‌ കാണിച്ചു കൊടുക്കണമെന്നു തോന്നിയിട്ടുണ്ട്‌. എന്നാല്‍ പകലിന്‍റെ പ്രകാശത്തിലെ, പ്രേമത്താല്‍ (ഈ കോപ്രായങ്ങളെ ‘പ്രേമം’ എന്ന വാക്കു പയോഗിച്ചു വിളിച്ചാല്‍ പോലും പാപം കിട്ടും... എന്നാലും...) അന്ധത ബാധിച്ച കമിതാക്കളുടെ നമ്മുടെ സാക്ഷാല്‍ വാത്സ്യായന മഹര്‍ഷി ആത്മഹത്യ ചെയ്തു പോകുന്ന തരത്തിലുള്ള ലീലാ വിലാസങ്ങള്‍ കണ്ട് എന്‍റെ കാമറ എന്നെ തന്തക്കു വിളിക്കുമോ എന്നു ഞാന്‍ ഭയപ്പെട്ടു. രാത്രിയില്‍ പോയി ഷൂട്ട് ചെയ്യാന്‍ അത്ര ധൈര്യവുമില്ല കാരണം രാത്രി എന്നെയും ആദിയെയും പോലുള്ള ഭ്രാന്തന്മാരല്ലാതെ മറ്റാരും അവിടെ വന്നിരിക്കാറില്ല. പാതി രാത്രിയില്‍ അലഞ്ഞു തിരിയുന്ന സദ്ഗുണന്മാരോ, സമാധാന പാലകരോ ‘ഇതൊന്നു കിട്ടിയിരുന്നെങ്കില്‍‘ എന്നു കരുതിയാല്‍ കമ്പനിയുടെ ഔദാര്യത്തിനു ഞാന്‍ വില കൊടുക്കേണ്ടി വരും. ആകയാല്‍ ആ മനോഹര ദൃശ്യങ്ങളെ പ്രിയ കമിതാക്കള്‍ക്കു മാത്രമായി വിട്ടു കൊടുത്തു. രാത്രിയുടെ സംഗീതം വല്ലപ്പോഴും പോയി ആസ്വദിച്ചു മടങ്ങുന്നതാണ് നല്ലതെന്ന്‌ തീരുമാനിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഉദ്യാന നഗരിയുടെ ഹൃദ്യ സൌന്ദര്യത്തെ വാനോളം പുകഴ്ത്തിയ ലോകത്തിലെ എല്ലാ മഹാ പാപികളും എന്തു കൊണ്ടായിരിക്കാം ഇങ്ങനെയൊരു ‘സ്ത്രീത്വത്തിന്‍റെ’ പ്രാകട്യം മറച്ചു വച്ചത്?. (ഒരു പക്ഷേ ‘മറയ്ക്കാന്‍‘ ഒന്നുമില്ലാത്തതു കൊണ്ടാവാം). ആധുനിക സൌന്ദര്യാ സ്വാദകരോട്‌ ക്ഷമ ചോദിച്ചു കൊണ്ട്‌ ഒന്നു പറഞ്ഞോട്ടേ... അയ്യേ...&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ചന്ദ്രനില്‍ ചായക്കട തുടങ്ങിയ, പാതാളത്തിലെ കള്ളുഷാപ്പു തുറന്ന, നരകത്തില്‍ മുറുക്കാന്‍ കട നടത്തുന്ന അങ്ങനെ ലോകത്തിലെ എല്ലാ മുക്കിലും മൂലയിലും എന്തെങ്കിലു മൊക്കെ ചെയ്തും ഒന്നും ചെയ്യാതെയും വിലസുന്ന മലയാളി സാന്നിധ്യത്താലും സമ്പന്നമാണ് ബാംഗ്ലൂര്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഞാന്‍ കണ്ടിട്ടുള്ള, ഞാന്‍ അറിയുന്ന ബാംഗ്ലൂര്‍ മലയാളി മങ്കിമാരില്‍ (അക്ഷര ത്തെറ്റായിരിക്കുമോ?) ഒന്നിനു പോലും ഭാരത സ്ത്രീയുടെ ഭാവശുദ്ധി സര്‍ട്ടിഫിക്കറ്റില്ല എന്നത്‌ വളരെ വേദനാ ജനകമായ ഒരു സത്യമാണ്. പലരുടേയും നെറ്റി ചുളിയുന്ന ഈ സത്യം പറഞ്ഞു പോയതിന്‍റെ പേരില്‍ എനിക്കൊന്നു കുളിച്ചാല്‍ കൊള്ളാമെന്നുണ്ട്‌. കാരണം അക്ഷരാ ര്‍ത്ഥത്തില്‍ ഒരു ‘നഗ്ന’ സത്യമാണത്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;വൈകുന്നേരം ഏഴരക്കെങ്കിലും ഓഫീസില്‍ നിന്നും വീട്ടില്‍ പോകാന്‍ കഴിയുക ഒരു ഭാഗ്യമാണ്. എന്നാല്‍ ശനിയാഴ്ചകളിലാണ് ഈ ഭാഗ്യം കൈ വരുന്നതെങ്കില്‍ മനഃപൂര്‍വ്വം താമസിച്ചേ വീട്ടില്‍ പോകൂ. ഓഫീസില്‍ നിന്നും വീട്ടിലേക്കുള്ള നടപ്പാതയില്‍ ഒരു ‘പബ്‌‘ ഉണ്ട്‌. കള്ളു കുടിച്ച്‌ നമ്മുടെ നാട്ടിലെ പ്രൊഫഷണല്‍ കുടിയന്മാര്‍ നടത്തുന്ന ‘കൂത്താട്ടത്തിന്‘ അവിടെ ഫീസീടാക്കുമത്രേ!!. പണ്ട്‌ തിരുവനന്തപുരത്ത്‌ വരാന്‍ പോകുന്നു എന്നു പറഞ്ഞപ്പൊഴേ നാട്ടുകാര്‍ കെട്ടു കെട്ടിച്ച നിശാ നൃ്ത്തശാലകള്‍ ബാംഗ്ലൂരില്‍ സുലഭം. അത്‌ സൌന്ദര്യ ബോധത്തിനും, സുന്ദരിമാരുടെ അംഗ ലാവണ്യത്തിനും, കലാ വൈഭവത്തിനും ഒരു നിശ്ചിത സംഖ്യ ഈടാക്കിക്കൊണ്ട് അവരെ പ്രോത്സാഹിപ്പിക്കുന്നു!!. കാശു മേടിച്ചിട്ടായാലും പ്രോത്സാഹിപ്പിക്കാന്‍ ആരെങ്കിലുമൊക്കെ വേണ്ടേ?.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഓഫീസില്‍ നിന്നും അബദ്ധ വശാല്‍ ആ സമയം ആ വഴി ക്കെങ്ങാനും പോയാല്‍ അതിനു മുന്‍പില്‍ അര ക്കണ്ണുമായി (ഇതായിരിക്കും കവികള്‍ വാഴ്ത്തുന്ന ‘അര്‍ദ്ധ നിമീലിത കാതര‘ നയനം എന്നു പറയുന്ന സാധനം!!) നിന്നു ചാഞ്ചാടുന്ന ‘പൂവാലിമാര്‍‘ നമ്മളെ കമന്‍റടിക്കും. ഒത്തു കിട്ടിയാല്‍ തോണ്ടി വിളിക്കുകയും ചെയ്യും. എല്ലാം വിദ്യാര്‍ത്ഥിനികള്‍. അത്ഭുതം ഇതൊന്നുമല്ല. മദ്യം സ്വന്തം വ്യക്തിത്വം വെളിവാക്കുമെന്നു പറഞ്ഞ ഏതോ മഹാനായ കുടിയനേ മനസാ സ്മരിച്ചു കൊണ്ടു പറയട്ടെ... ഏറിയ ശതമാനവും മലയാളി പ്പെണ്‍കുട്ടികള്‍. പക്ഷേ വായില്‍ നിന്നും മലയാളം പൊഴിയണമെങ്കില്‍ അല്പം ‘വീര്യം’ അകത്തു ചെല്ലണം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;മക്കളെ പഠിപ്പിക്കാന്‍ ഇല്ലാത്ത കാശും കൊടുത്ത്‌, മനസ്സിലെ പ്ലാസ്മ മോണിട്ടറില്‍ വര്‍ണ്ണാഭമായ സ്വപ്നങ്ങള്‍ കണ്ടിരിക്കുന്ന വന്ദ്യ രക്ഷാ കര്‍ത്താക്കളോട്‌ സഹതാപം മാത്രം. എന്നാല്‍ കിട്ടുന്ന പോക്കറ്റ്മണി തികയാഞ്ഞിട്ടോ, അതോ കിട്ടിയത്‌ കൂടിയതിന്‍റെ ഉന്മാദമോ അതുമല്ല മനുവിന്‍റെ ശാപമോ ആ രക്ഷാകര്‍ത്താക്കളുടെ പൊന്നോമനകളുടെ കയ്യിലിരുപ്പ്‌ കണ്ടാല്‍ കരണത്ത്‌ പൊട്ടിക്കാനാണ് മുഖത്ത്‌ കണ്ണുള്ള, കണ്ണിന് (ശരിയായ) കാഴ്ച്ചയുള്ള എല്ലാവര്‍ക്കും തോന്നുക.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;നാട്ടില്‍ വന്നീ കഥകളൊക്കെ പറയുമ്പോള്‍ മെട്രോ സിറ്റിയുടെ തോന്ന്യാസങ്ങളെന്ന്‌ കുറ്റം പറയും ചിലര്‍. ഒന്നു പോയാല്‍ കൊള്ളാമെന്ന്‌ ചില തൈക്കിളവന്മാര്‍ ആശിക്കും. നല്ല അമ്മമാര്‍ക്ക്‌ വെപ്രാളം കൂടും. നല്ല അച്ഛന്മാര്‍ക്ക് രക്തം തിളക്കും. ആങ്ങളമാര്‍ക്ക്‌ അത്രടം വരെ ഒന്നു പോയാല്‍ കൊള്ളാമെന്നു തോന്നും (ഉദ്ദേശ്യം രണ്ടായാലും) ഇനിയും ചിലര്‍ക്ക്‌ ഓക്കാനം വരും. പക്ഷേ ദൈവത്തിന്‍റെ സ്വന്തം മക്കളുടെ പോക്കിപ്പോള്‍ എങ്ങോട്ടാ?.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ചിലരിലെങ്കിലും ആധുനികത, സ്വാതന്ത്ര്യം, സൌകര്യം ഇങ്ങനെയൊക്കെയുള്ള ഓമനപ്പേരുകളില്‍ ഇത്തരം ആഭാസത്തരങ്ങളോട്‌ അല്പം മമത തോന്നി ത്തുടങ്ങിയിട്ടില്ലേ എന്നു ചോദിച്ചാല്‍ എല്ലാവരും ആകാശത്തോട്ട് നോക്കും. ആകാശം എന്നൊന്നി ല്ലായിരുന്നെങ്കില്‍ ഉത്തരം മുട്ടുന്നവര്‍ എങ്ങോട്ടു നോക്കിയേനെ?.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;‘ക്യാറ്റ് വാക്ക്’ എന്ന പേരില്‍ ഒരു സമ്പ്രദായമുണ്ടല്ലോ. ‘പൂച്ച നടത്തം’ എന്നാണിതിന്‍റെ അര്‍ത്ഥമെങ്കില്‍ പൂച്ച കണ്ടാല്‍ ഓടിച്ചിട്ടു കടിക്കും സംശയമില്ല. എന്നാല്‍ ഫാഷന്‍ ഷോകളില്‍ നടക്കുന്നതെന്ന്‌ ഓക്സ്‌ഫോര്‍ഡ്‌ ഡിക്ഷണറി പറയുന്ന ഈ നടത്തം പെരുവഴിയിലായാലോ?. പണ്ട്‌ കാലത്ത്‌; അതായത്‌ കേരളം സാനിട്ടേഷനില്‍ അത്ര കണ്ട്‌ വിജയം കൈവരിക്കുന്നതിനും മുന്‍പ്‌... പറമ്പില്‍ നിന്നും കുളത്തിലേക്കോ, തോട്ടിലേക്കോ ഒക്കെ ശുദ്ധാത്മാക്കളായ ചില കാരണവന്മാര്‍ നടന്നു പോകുന്നത്‌ കാണാമായിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ആധുനികവത്കരിക്കപ്പെട്ട ഭാരതീയ സംസ്കാരം എന്ന്‌ ഈ നടത്തത്തിനെ വിശേഷിപ്പിക്കാനാണ് ഒരുമ്പെടുന്നതെങ്കില്‍ കേരളത്തിന്‍റെ പഴയ സംസ്കാരം മേല്‍ സൂചിപ്പിച്ച ‘കാരണവന്മാരുടെ ആ പ്രവൃത്തിയിലായിരുന്നോ’ എന്നു ചിന്തിച്ചിട്ടു വേണം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പറഞ്ഞു കേട്ടും, നേരിട്ടുമുള്ള ചില ബാംഗ്ലൂര്‍ മലയാളി പ്പെണ്‍കുട്ടികളുടെ കഥ പറയാം. ഒരുത്തി ഉപരി പഠനത്തിനാണെന്നും പറഞ്ഞിറങ്ങിയതാണ്. തൊഴില്‍ പ്രണയ പഠനം. ആ കുട്ടി തന്നെ കുമ്പസാരിച്ച കണക്കനുസരിച്ച്‌ ഏകദേശം പന്ത്രണ്ടോളം പ്രണയങ്ങള്‍ സുഗമമായി ഇപ്പോഴും മുന്‍പോട്ടു പോകുന്നു. പല ഭാഷക്കാര്‍, ദേശക്കാര്‍... ‘പ്രേമോദര്യം’ എന്നൊരു വാക്ക്‌ മലയാള ഭാഷക്ക് വേണമായിരുന്നു... സാഹോദര്യം പോലെ... തുടര്‍ന്നു പറഞ്ഞാല്‍ ഭാഷയുടെ ശാപം എനിക്കു കിട്ടും.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;മറ്റൊരുത്തി ബാംഗ്ലൂരില്‍ തന്നെ ജനിച്ചു വളര്‍ന്നവള്‍, പ്രൊഫസറുടെ മകള്‍, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി... സെന്‍റിമന്‍സ്‌ വര്‍ക്കൌട്ട് ചെയ്ത്‌ കാമുകന്മാരെ തിരയുന്നു. ആഘോഷമായി പ്രേമ ലേഘനങ്ങള്‍ അയക്കുന്ന കലാ പരിപാടിയും വശമുണ്ട്‌. പക്ഷേ ഒരു സമയം ഒരാള്‍ മാത്രം. ആദ്യത്തേതു കഴിയുന്നതിനു മുന്‍പേ തന്നെ അടുത്തയാളെ വളച്ചിരിക്കും.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കൂടുതല്‍ അറിയണമെന്നു തോന്നാഞ്ഞതിനാല്‍ മലയാളിയെ കണ്ടാല്‍ മുഖം തിരിക്കാന്‍ ശീലിച്ചു. ഇപ്പൊഴും “ഞങ്ങള്‍ ഇനിയും സ്വതന്ത്രരല്ല“ എന്നാണ് ഫെമിനിസ്റ്റ്‌ കുഞ്ഞമ്മമാരും, ആധുനികതയുടെ പൂനിലാ വെളിച്ചത്തിലേക്ക്‌ സ്വപ്നേന്ദ്രിയങ്ങള്‍ വിക്ഷേപിച്ച്‌... ഞങ്ങളുടെ ഭാവി അവിടെയാണ്, അവിടെയാണ് എന്നു വിലപിക്കുന്ന പുരോഗമന (തീവ്ര) വാദി പെണ്‍കുട്ടികളും വിളിച്ചു കൂവുന്നത്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;സ്ത്രീ സ്വാതന്ത്ര്യം എന്ന ആശയത്തിലെ മുഖ്യ ഘടകം പുരുഷന്മാരുടെ ദ്രോഗങ്ങളില്‍ നിന്നും, മറ്റുള്ള ന്യായീകരിക്കാന്‍ കഴിയാത്ത സാമൂഹികമായ വിലക്കുകളില്‍ നിന്നുമുള്ള മോചനമാണെങ്കില്‍ അത്‌ തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന വാചകത്തിലൂടെ സ്ത്രീയെ മുറിയില്‍ പിടിച്ചു പൂട്ടിയിടണമെന്നോ, അവള്‍ക്ക്‌ ഉണ്ണാനും ഉടുക്കാനും കൊടുക്കരുതെന്നോ, നിരന്തരം ഉപദ്രവിക്കണമെന്നോ ആണ് വിവക്ഷിച്ചിരിക്കുന്നതെങ്കില്‍ ആ വാചകത്തേല്‍ കരിഓയില്‍ ഒഴിക്കാം. എന്നാ അതല്ല യാഥാര്‍ഥ്യം എന്നത്‌ മനസ്സിലാക്കണമെങ്കില്‍ മനുസ്മൃതി ഒരിക്കലെങ്കിലും ഒന്നു വായിച്ചു നോക്കണം. കേവലം എവിടെയോ, ആരോ പറഞ്ഞു കേട്ട ഒരു വാക്കേല്‍ പിടിച്ചു തൂങ്ങി സ്ത്രീയെ പൂട്ടിയിടണമെന്നാണ് അതിനര്‍ത്ഥമെന്നു ശഠിച്ചാല്‍ സമ്മതിച്ചു തരാന്‍ പ്രയാസമുണ്ട്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പ്രിയമുള്ള, ബഹുമാനപ്പെട്ട, സ്നേഹം നിറഞ്ഞ....... ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന സ്മൃതി വാചകത്തെ തലതിരിച്ചു വ്യാഖ്യാനിച്ച്‌, തലങ്ങും വിലങ്ങും ‘ഒരിറ്റ് സ്വാതന്ത്ര്യത്തിനായി’ നെട്ടോട്ടമോടുന്ന സ്ത്രീ വിമോചന സേനയുടെ മുന്നണി പ്പോരാളികളേ....... ഒരു ചോദ്യം, ഒരേയൊരു ചോദ്യം മാത്രം...&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;സ്വാതന്ത്ര്യം എന്നതു കൊണ്ട്‌ എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്‌?. സാമൂഹികവും, സദാചാര പരവുമായ എല്ലാ മാന ദണ്ഡങ്ങളേയും വെല്ലു വിളിക്കാനോ?. അതോ പുരുഷനേപ്പോലെ മീശ വയ്ക്കാനോ?. അതെ എന്നാണുത്തരമെങ്കില്‍ കൂടുതലൊന്നും അറിയാന്‍ ആഗ്രഹമില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;നേരേ മറിച്ച്‌, കരിയും പുകയും പിടിച്ച, ആഹാരം കഴിക്കാനോ, സ്വന്തമായി ഒരു വാക്കെഴുതാനോ, ചിന്തിക്കുവാനോ, ഉറങ്ങുവാനോ പോലും സ്വാതന്ത്ര്യമില്ലാത്ത, അത്തരം പല പല മേഖലകളില്‍ അട