<?xml version='1.0' encoding='UTF-8'?><rss xmlns:atom='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:thr='http://purl.org/syndication/thread/1.0' version='2.0'><channel><atom:id>tag:blogger.com,1999:blog-6991621405810694616</atom:id><lastBuildDate>Sat, 27 Mar 2010 06:42:54 +0000</lastBuildDate><title>e പത്രം - പച്ച വാര്‍ത്തകള്‍</title><description></description><link>http://www.epathram.com/green/news/index.shtml</link><managingEditor>noreply@blogger.com (ജെ. എസ്.)</managingEditor><generator>Blogger</generator><openSearch:totalResults>17</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>25</openSearch:itemsPerPage><item><guid isPermaLink='false'>tag:blogger.com,1999:blog-6991621405810694616.post-1692823764524783981</guid><pubDate>Sat, 27 Mar 2010 06:41:00 +0000</pubDate><atom:updated>2010-03-27T10:42:54.089+04:00</atom:updated><category domain='http://www.blogger.com/atom/ns#'>energy</category><title>വെളിച്ചത്തിനായി ഇരുട്ട് - എര്‍ത്ത്‌ അവറില്‍ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടവും പങ്കെടുക്കും</title><description>&lt;img style="margin: 0px 10px 10px 0px; float: left;" alt="" src="http://www.epathram.com/news/localnews/uploaded_images/earth-hour-706566.jpg" border="0"&gt;ആഗോള താപനത്തെക്കുറിച്ച് ബോധവാന്മാ രാക്കുന്ന തിനായി സംഘടിപ്പിക്കുന്ന എര്‍ത്ത്‌ ഹവര്‍ യജ്ഞത്തില്‍ യു.എ.ഇ. യും പങ്കു ചേരുന്നു. ഇന്ന് രാത്രി എട്ടര മണി മുതല്‍ ഒന്‍പതര മണി വരെയുള്ള ഒരു മണിക്കൂര്‍ നേരം വിളക്കുകള്‍ അണച്ചാണ്  ബോധവത്ക്കരണ യജ്ഞം സംഘടിപ്പിക്കുന്നത്. വേള്‍ഡ് വൈഡ് ഫണ്ടിന്‍റെ എര്‍ത്ത് ഹവര്‍ ആചരണത്തിന്റെ ഭാഗമായി നടക്കുന്ന ബോധ വല്‍ക്കരണ യജ്ഞത്തില്‍ ഇത്തവണ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ്‌ ഖലീഫയും, മറ്റ് പ്രധാന കെട്ടിടങ്ങളായ ബുര്‍ജുല്‍ അറബും, ജുമേറ ബീച്ച് ഹോട്ടലും അടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ പുറത്തുള്ള എല്ലാ വിളക്കുകളും അണച്ച് പരിപാടിയുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ദുബായ്‌ ബീച്ച് റോഡില്‍ ദുബായ്‌ വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തില്‍ വിളക്കേന്തിയ ഒരു ജാഥയും സംഘടിപ്പിക്കുന്നുണ്ട്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6991621405810694616-1692823764524783981?l=www.epathram.com%2Fgreen%2Fnews%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/green/news/2010/03/blog-post.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total>0</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6991621405810694616.post-5851646247277535752</guid><pubDate>Sun, 21 Mar 2010 21:00:00 +0000</pubDate><atom:updated>2010-03-22T11:41:48.554+04:00</atom:updated><category domain='http://www.blogger.com/atom/ns#'>water</category><title>ഏറ്റവും വലിയ കക്കൂസ് ക്യൂവുമായി ലോക ജല ദിനം</title><description>&lt;img style="margin: 0pt 10px 10px 0pt; float: left;" src="http://www.epathram.com/green/news/uploaded_images/world-water-day-epathram.jpg" alt="world-water-day" title="world-water-day" border="0"&gt;മാര്‍ച്ച്‌ 22 ലോക ജല ദിനമായി ലോകമെമ്പാടും ഇന്റര്‍നെറ്റിലും ആചരിക്കുന്നു. ഐക്യ രാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ ആചരിക്കപ്പെടുന്ന ഈ ദിനത്തില്‍ ശുദ്ധ ജലത്തിന്റെ പ്രാധാന്യത്തെ പറ്റിയും ജലം സംരക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകതയെ പറ്റിയും ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായുള്ള ശ്രമങ്ങളാണ് നടക്കുന്നത്. "ആരോഗ്യമുള്ള ലോകത്തിനായി ശുദ്ധ ജലം" എന്ന വിഷയമാണ് 2010ലെ ലോക ജല ദിനത്തിന്റെ മുഖ്യ വിഷയമായി ഐക്യ രാഷ്ട സഭ തെരഞ്ഞെടുത്തത്. ഐക്യ രാഷ്ട്ര സഭയുടെ കണക്ക് പ്രകാരം 1.1 ബില്യണ്‍ ജനങ്ങള്‍ക്ക് കുടിക്കുവാന്‍ ശുദ്ധ ജലം ലഭ്യമല്ല.  ജല ദൌര്‍ലഭ്യം മൂലം പ്രതിദിനം 4000 കുട്ടികള്‍ മരണപ്പെടുന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള ജലം പോലും ലഭിക്കാതെ കഷ്ട്ടപ്പെടുന്ന പതിനായിരങ്ങളുടെ പ്രശ്നത്തിലേക്ക് ജന ശ്രദ്ധ തിരിച്ചു വിടാനായി ലോക വ്യാപകമായി ലോക ജല ദിനത്തിന്റെ ഭാഗമായി കക്കൂസ് ക്യൂ വുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും നീളമേറിയ കക്കൂസ് ക്യൂവില്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിനു ആളുകള്‍ പങ്കെടുക്കും. ഈ ക്യൂ ഗിന്നസ്‌ ബുക്കിലും ഇടം പിടിക്കും എന്ന് കരുതപ്പെടുന്നു. ഈ ക്യൂവില്‍ നിങ്ങള്‍ക്ക്‌ സ്ഥാനം പിടിക്കാന്‍ ആയില്ലെങ്കിലും അടുത്ത മാസം വാഷിംഗ്ടണില്‍ നടക്കുന്ന ആഗോള സമ്മേളനത്തില്‍ സമര്‍പ്പിക്കുന്ന ഹരജിയില്‍ നിങ്ങള്‍ക്കും ഭാഗമാകാം. ഇതിനായി നിങ്ങള്‍ക്ക്‌ ഓണ്‍ലൈന്‍ കക്കൂസ് ക്യൂവില്‍ നിങ്ങളുടെ പേര്‍ രജിസ്റ്റര്‍ ചെയ്യാനായി &lt;a href="http://www.worldtoiletqueue.org/eng/queuers/join"&gt;&lt;u&gt;ഇവിടെ&lt;/u&gt;&lt;/a&gt; ക്ലിക്ക്‌ ചെയ്യുക. ഓണ്‍ലൈന്‍ ക്യൂവില്‍ പങ്കെടുക്കുന്നവരുടെ പേരുകള്‍ ലോക നേതാക്കളെ ഈ വിഷയത്തില്‍ സമ്മര്‍ദ്ദം ചെലുത്താനായി സംഘടിപ്പിക്കുന്ന ആഗോള സമ്മേളനത്തില്‍ സമര്‍പ്പിക്കപ്പെടുന്ന ഭീമ ഹരജിയില്‍ ചേര്‍ക്കുന്നതാണ്. &lt;br /&gt;&amp;nbsp;&lt;br /&gt;&lt;hr size="1" color="#CCCCCC"&gt;&lt;ul&gt;&lt;li&gt;&lt;a href="http://www.epathram.com/green/info/2008/10/blog-post_07.shtml"&gt;ഓര്‍ത്തു വെയ്ക്കാന്‍ ചില ജലയറിവുകള്‍ - ഫൈസല്‍ ബാവ&lt;/a&gt;&lt;/li&gt;&lt;li&gt;&lt;a href="http://www.epathram.com/news/othernews/2010/03/blog-post.shtml"&gt;ജലത്തിനു പറയാനുള്ളത് - മധു കാനായി&lt;/a&gt;&lt;/li&gt;&lt;li&gt;&lt;a href="http://www.epathram.com/green/column/2008/09/blog-post.shtml"&gt;ജല യുദ്ധങ്ങള്‍ വരുന്ന വഴി! &lt;/a&gt;&lt;/li&gt;&lt;/ul&gt;&lt;br /&gt;&lt;div class="englishtext"&gt;&lt;br /&gt;The World's Longest Toilet Queue&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;hr size="1" color="#CCCCCC"&gt;&lt;br /&gt;&amp;nbsp;&lt;br /&gt;&amp;nbsp;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6991621405810694616-5851646247277535752?l=www.epathram.com%2Fgreen%2Fnews%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/green/news/2010/03/220001-world-water-day.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total>0</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6991621405810694616.post-2664955490356704684</guid><pubDate>Sun, 21 Mar 2010 09:00:00 +0000</pubDate><atom:updated>2010-03-22T11:42:50.882+04:00</atom:updated><category domain='http://www.blogger.com/atom/ns#'>forest</category><title>ലോക വനവല്‍ക്കരണ ദിനം</title><description>&lt;img style="margin: 0pt 10px 10px 0pt; float: left;" src="http://www.epathram.com/green/news/uploaded_images/world-forest-day-epathram.jpg" alt="world-forest-day" title="world-forest-day" border="0"&gt;വനം സംരക്ഷിക്കുക മാത്രമല്ല, പുതിയ മരങ്ങള്‍ നടുകയും, നിലവിലുള്ള മരങ്ങളെ സംരക്ഷിക്കുകയും, വനത്തെ പരിപാലിക്കുകയും, വനവുമായി ബന്ധപ്പെട്ട മറ്റ് പ്രകൃതി വിഭവങ്ങളെ കാര്യക്ഷമമായി ഉപയോഗിക്കുകയും കൈകാര്യം ചെയ്യുകയും ഒക്കെ ചെയ്യുന്ന ശാസ്ത്രവും കലയുമാണ് വനവല്‍ക്കരണം. വന വിഭവങ്ങള്‍ മനുഷ്യന്‍ ഉപയോഗിക്കുമ്പോള്‍ തന്നെ ഭാവി തലമുറയ്ക്ക് കൂടി ലഭ്യമാകുന്ന വിധം അതിന്റെ ഉപയോഗം ക്രമീകരിക്കുന്നതും ഇതിന്റെ പരിധിയില്‍ വരും. എന്നാല്‍ പൊതു ജനത്തിന്റെ സഹകരണം ഉണ്ടായാലേ ഇത് സാധ്യമാവൂ എന്നാണ് ലോകത്ത്‌ പലയിടങ്ങളിലും നടന്നു വരുന്ന വനവല്‍ക്കരണങ്ങളില്‍ നിന്നും നാം പഠിച്ച പാഠം. &lt;br /&gt;&amp;nbsp;&lt;br /&gt;മനുഷ്യന്റെ ജീവിതത്തിനും നിലനില്‍പ്പിനും വനത്തിന്റെ പ്രസക്തിയും ആവശ്യവും പൊതു ജനം മനസ്സിലാക്കണം എന്ന ഉദ്ദേശത്തോടെ 1971ല്‍ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാരാണ് മാര്‍ച്ച് 21 ലോക വനവല്‍ക്കരണ ദിനമായി ആചരിക്കുവാന്‍ തുടങ്ങിയത്. &lt;br /&gt;&amp;nbsp;&lt;br /&gt;മുതിര്‍ന്ന തലമുറയില്‍ നിന്നും ഈ ഉത്തരവാദിത്തം യുവ തലമുറ ഏറ്റെടുക്കേണ്ട സമയമായിരിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തനം വികസന വിരുദ്ധമാണ് എന്നും, അപരിഷ്കൃതമാണ് എന്നും, പിന്തിരിപ്പനാണ് എന്നുമുള്ള ആരോപണങ്ങളെ അതിജീവിച്ച്, പ്രകൃതിയെ പറ്റി കവിതയും മറ്റും എഴുതി, അത് പാടി നടക്കുന്ന ഒരു കൂട്ടം വൃദ്ധരുടെ വിലാപങ്ങള്‍ക്കപ്പുറം അവശേഷിക്കുന്ന പരിസ്ഥിതി എങ്കിലും സംരക്ഷിച്ച് തങ്ങള്‍ക്കും വരും തലമുറകള്‍ക്കും വേണ്ടി നിലനിര്‍ത്തുവാനുള്ള ദൌത്യം പുതിയ തലമുറ ഏറ്റെടുത്തേ മതിയാവൂ. &lt;br /&gt;&amp;nbsp;&lt;br /&gt;ഈ ലോക വനവല്‍ക്കരണ ദിനത്തില്‍ ഈ സന്ദേശം പ്രചരിപ്പിക്കുവാന്‍ നിങ്ങള്‍ക്ക്‌ എന്ത് ചെയ്യുവാന്‍ കഴിയും? ഏറ്റവും എളുപ്പമായി ചെയ്യാവുന്നത് നിങ്ങളുടെ കൂട്ടുകാരുമായി ചേര്‍ന്ന് അടുത്തുള്ള ഒരു വനത്തിലേക്ക് ഒരു ചെറു യാത്ര പോകുക എന്നതാണ്. വനത്തെ അടുത്തറിയുക. അതോടെ അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നിങ്ങള്‍ക്ക്‌ ബോധ്യമാകും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6991621405810694616-2664955490356704684?l=www.epathram.com%2Fgreen%2Fnews%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/green/news/2010/03/211308-world-forest-day.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total>0</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6991621405810694616.post-7016214748933177432</guid><pubDate>Wed, 10 Mar 2010 16:58:00 +0000</pubDate><atom:updated>2010-03-11T15:50:17.026+04:00</atom:updated><category domain='http://www.blogger.com/atom/ns#'>water</category><title>e പത്രം ജല ദിന കാമ്പെയിന്‍ സംഘടിപ്പിക്കുന്നു</title><description>&lt;img style="margin: 0pt 10px 10px 0pt; float: left;" src="http://www.epathram.com/green/news/uploaded_images/wwd-logo.jpg" alt="url" title="url" border="0"&gt;മാര്‍ച്ച് 22 - ലോക ജല ദിനം. ലോക ജല ദിനത്തോടനുബന്ധിച്ച് e&amp;nbsp;പത്രം ഒരു e-കാമ്പെയിന്‍ സംഘടിപ്പിക്കുന്നു. "Save Water, Save Nature" എന്ന ആശയത്തെക്കുറിച്ച് മൂന്ന് A4 പേപ്പറില്‍ കവിയാതെയുള്ള ലേഖനങ്ങള്‍ waterday അറ്റ്‌ epathram ഡോട്ട് com എന്ന ഈമെയില്‍ വിലാസത്തില്‍ മാര്‍ച്ച് 20ന് മുന്‍പ് അയക്കുക. വിശദ വിവരങ്ങള്‍ക്ക് 055 4316860, 050 7322932 എന്നീ നമ്പരുകളില്‍ വിളിക്കുക.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6991621405810694616-7016214748933177432?l=www.epathram.com%2Fgreen%2Fnews%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/green/news/2010/03/e-102113-world-water-day-campaign.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total>0</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6991621405810694616.post-6892594539754995491</guid><pubDate>Sat, 06 Feb 2010 13:38:00 +0000</pubDate><atom:updated>2010-02-06T17:48:38.638+04:00</atom:updated><category domain='http://www.blogger.com/atom/ns#'>genetic</category><title>ബി.ടി. വഴുതന : എതിര്‍ത്തവരോട് മന്ത്രി ജയറാം രമേശ്‌ കയര്‍ത്തു</title><description>&lt;img style="margin: 0pt 10px 10px 0pt; float: left;" src="http://www.epathram.com/green/news/uploaded_images/jayaram-ramesh-bt-brinjal-epathram.jpg" alt="jayaram-ramesh-bt-brinjal" title="jayaram-ramesh-bt-brinjal" border="0"&gt;ബാംഗ്ലൂര്‍ : ജനിതക പരിവര്‍ത്തനം നടത്തിയ വഴുതനയെ എതിര്‍ത്ത് സംസാരിച്ച ആയുര്‍വേദ ഡോക്ടറോട് പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ചര്‍ച്ചയ്ക്കിടയില്‍ കോപാകുലനായി. ബാംഗളൂരില്‍ നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കിടയിലാണ് മന്ത്രിക്ക്‌ തന്റെ സമചിത്തത നഷ്ടപ്പെട്ടത്‌. ആദ്യം മുതല്‍ക്കു തന്നെ വാദ പ്രതിവാദങ്ങള്‍ ചൂട്‌ പിടിപ്പിച്ച ചര്‍ച്ചയില്‍ മന്ത്രി കയര്‍ത്ത്‌ സംസാരിക്കുകയായിരുന്നു. ബി. ടി. വഴുതനയ്ക്ക് എതിരെയുള്ള വാദങ്ങള്‍ ശക്തി പ്രാപിച്ചതോടെ നില്‍ക്കക്കള്ളി ഇല്ലാതായ മന്ത്രി ഇത് പാര്‍ലമെന്റ് അല്ല എന്നും അതിനാല്‍ ഇവിടെ ബഹളം വെക്കാന്‍ ആവില്ല എന്നൊക്കെ വിളിച്ചു പറഞ്ഞു. പാര്‍ലമെന്റ്‌ നടപടികള്‍ ടി.വി. യില്‍ കാണിക്കുന്നത് നിര്‍ത്തലാക്കണം എന്നും മന്ത്രി പറഞ്ഞു. ടി.വി. യില്‍ പാര്‍ലമെന്റിലെ ബഹളം കണ്ടാണ് ഇവിടെയും ചര്‍ച്ചയ്ക്കിടയില്‍ ബഹളം വെയ്ക്കുന്നത് എന്നായി മന്ത്രി. &lt;br /&gt;&amp;nbsp;&lt;br /&gt;കുത്തക കമ്പനികള്‍ക്ക്‌ വഴങ്ങിയ മന്ത്രി അവരുടെ സമ്മര്‍ദ്ദത്തില്‍ ആണ് ജനിതക വഴുതനയ്ക്ക് രാജ്യത്ത്‌ അനുമതി നല്‍കുന്നത് എന്ന ആരോപണം മന്ത്രി നിഷേധിച്ചു. ശാസ്ത്രജ്ഞര്‍ ധാര്‍ഷ്ട്യം കാണിക്കരുതെന്ന് ശകാരിച്ച മന്ത്രി കര്‍ഷകര്‍ ബി.ടി. വഴുതനയെ എതിര്‍ക്കുന്നത് എന്തിന് എന്ന ഒരു ശാസ്ത്രജ്ഞന്റെ ചോദ്യത്തിന് മറുപടി പറയാന്‍ വിസമ്മതിച്ചു. താന്‍ കുത്തക ബയോ ടെക്നോളജി കമ്പനിയുടെ ഏജന്റാണ് എന്ന ഒരു ആയുര്‍വേദ ഡോക്ടറുടെ പരാമര്‍ശത്തോടെ മന്ത്രിയുടെ നിയന്ത്രണം പൂര്‍ണമായ് നഷ്ടപ്പെട്ടു. ഡോക്ടറെ അധിക്ഷേപിച്ച മന്ത്രി അയാള്‍ക്ക് ചികില്‍സ ആവശ്യമുണ്ട് എന്ന് ആക്രോശിച്ചു. ഇനി ഈ കാര്യത്തില്‍ ചര്‍ച്ച ഇല്ലെന്ന് പറഞ്ഞ മന്ത്രി തീരുമാനം താന്‍ സ്വയം എടുക്കും എന്ന് അറിയിച്ച് ചര്‍ച്ച അവസാനിപ്പിച്ചു. &lt;br /&gt;&amp;nbsp;&lt;br /&gt;&lt;hr size="1" color="#CCCCCC"&gt;&lt;ul&gt;&lt;li&gt;&lt;a href="http://www.epathram.com/green/news/2010/01/071111-bihar-bans-bt-brinjal.shtml"&gt;ബീഹാറില്‍ ബി.ടി. വഴുതന നിരോധിച്ചു &lt;/a&gt;&lt;/li&gt;&lt;li&gt;&lt;a href="http://www.epathram.com/green/news/2009/10/151119-bt-brinjal-gets-approval-in.shtml"&gt;കൃത്രിമ വഴുതനക്ക് അനുമതി&lt;/a&gt;&lt;/li&gt;&lt;li&gt;&lt;a href="http://www.epathram.com/green/news/2009/12/021132-bhopal-gas-tragedy-remembered.shtml"&gt;ഭോപ്പാല്‍ ദുരന്ത ഭൂമി ഇന്നും മലിനം &lt;/a&gt;&lt;/li&gt;&lt;/ul&gt;&lt;br /&gt;&lt;div class="englishtext"&gt;&lt;br /&gt;Jayaram Ramesh Loses His Cool During Discussion on Bt Brinjal&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;hr size="1" color="#CCCCCC"&gt;&lt;br /&gt;&amp;nbsp;&lt;br /&gt;&amp;nbsp;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6991621405810694616-6892594539754995491?l=www.epathram.com%2Fgreen%2Fnews%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/green/news/2010/02/061748-jayaram-ramesh-bt-brinjal.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total>3</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6991621405810694616.post-6105011706040377046</guid><pubDate>Sun, 10 Jan 2010 06:57:00 +0000</pubDate><atom:updated>2010-01-10T11:29:37.507+04:00</atom:updated><category domain='http://www.blogger.com/atom/ns#'>energy</category><title>ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അന്താരാഷ്ട്ര മത്സരത്തില്‍ വിജയികളായി</title><description>&lt;img style="margin: 0pt 10px 10px 0pt; float: left;" src="http://www.epathram.com/green/news/uploaded_images/Vinayshankar-Sriram-Aashish-ePathram.jpg" alt="Vinayshankar-Sriram-Aashish" title="Vinayshankar-Sriram-Aashish" border="0"&gt;ന്യൂയോര്‍ക്ക് : വൈദ്യുതിയുടെ ആവശ്യം കുറവുള്ള സമയങ്ങളില്‍ അത് ശേഖരിച്ച് വെയ്ക്കുവാനും ആവശ്യം കൂടുന്ന അവസരങ്ങളില്‍ അത് വൈദ്യുത ഗ്രിഡിലേക്ക് ആവശ്യാനുസരണം തിരികെ നല്‍കാനും ഉപകരിക്കുന്ന ഒരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ന്യൂ യോര്‍ക്ക് സിറ്റി നടത്തിയ അന്താരാഷ്ട്ര മത്സരത്തില്‍ വിജയികളായി. ന്യൂ യോര്‍ക്ക് സിറ്റി കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച ഗ്ലോബല്‍ ബിസിനസ് പ്ലാന്‍ മത്സരത്തിലാണ് ഇന്ത്യന്‍ ഇന്‍സ്ടിട്യൂട്ട് ഓഫ് ടെക്നോളജി (ഐ. ഐ. ടി.) മദ്രാസിലെ മൂന്ന് വിദ്യാര്‍ത്ഥികളായ വിനയ ശങ്കര്‍ കുല്‍ക്കര്‍ണി, ശ്രീറാം കല്യാണ രാമന്‍, ആഷിഷ് ദത്താനി (ഫോട്ടോയില്‍ ഇടത്തു നിന്നും ക്രമത്തില്‍) എന്നിവര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ഇവരുടെ കമ്പനിയായ ഗ്രീന്‍ ടെക്നോളജി സൊല്യൂഷന്‍സിന് 20,000 ഡോളര്‍ സമ്മാന തുകയായി ലഭിക്കും. &lt;br /&gt;&amp;nbsp;&lt;br /&gt;ഇവര്‍ പ്രാവര്‍ത്തികമാക്കിയ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് വൈദ്യുതി ഉപഭോഗം കുറഞ്ഞ സമയത്ത് ഉപയോഗിക്കാന്‍ ആവാതെ പാഴായി പോവുന്ന ഊര്‍ജ്ജം സംഭരിച്ചു വെയ്ക്കുവാനും, ഇത്തരത്തില്‍ സംഭരിച്ചു വെച്ച ഊര്‍ജ്ജം വൈദ്യുത ഉപഭോഗം കൂടുതല്‍ ആകുന്ന അവസരത്തില്‍ ഉപയോഗപ്പെടുത്തുവാനും കഴിയും. &lt;br /&gt;&amp;nbsp;&lt;br /&gt;സമ്മാന തുക ഉപയോഗിച്ച് ഇവര്‍ ന്യൂ യോര്‍ക്കില്‍ ഈ സാങ്കേതിക വിദ്യ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. എന്നാല്‍ ദീര്‍ഘ കാല അടിസ്ഥാനത്തില്‍ ഈ സാങ്കേതിക വിദ്യ വൈദ്യുതി കമ്മി അനുഭവപ്പെടുന്ന ഇന്ത്യ പോലെയുള്ള രാജ്യങ്ങള്‍ക്ക് തന്നെയാവും കൂടുതല്‍ പ്രയോജനം ചെയ്യുക.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6991621405810694616-6105011706040377046?l=www.epathram.com%2Fgreen%2Fnews%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/green/news/2010/01/101058-newyork-nextidea-winners.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total>0</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6991621405810694616.post-4726543047607321440</guid><pubDate>Thu, 07 Jan 2010 07:11:00 +0000</pubDate><atom:updated>2010-01-07T11:22:42.864+04:00</atom:updated><category domain='http://www.blogger.com/atom/ns#'>genetic</category><title>ബീഹാറില്‍ ബി.ടി. വഴുതന നിരോധിച്ചു</title><description>&lt;img style="margin: 0pt 10px 10px 0pt; float: left;" src="http://www.epathram.com/green/news/uploaded_images/Bt-Brinjal-India-epathram.jpg" alt="Bt-Brinjal" title="Bt-Brinjal" border="0"&gt;ജനിതക പരിവര്‍ത്തനം നടത്തിയ ബി.ടി. വഴുതനയുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ബീഹാര്‍ തടഞ്ഞു. ഇത്തരം നടപടി സ്വീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് ബീഹാര്‍. കര്‍ഷകരും, കൃഷി ശാസ്ത്രജ്ഞരും, കാര്‍ഷിക ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചക ള്‍ക്കൊടുവില്‍ രാജ്യ കിസാന്‍ ആയോഗ് എത്തിച്ചേര്‍ന്ന തീരുമാന പ്രകാരമാണ് ഈ നടപടി എന്ന് മുഖ്യ മന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. ബീഹാറിലെ കാലാവസ്ഥയിലും കാര്‍ഷിക സാഹചര്യങ്ങളിലും ബി.ടി. വഴുതനയുടെ ദൂഷ്യ ഫലങ്ങള്‍ കണ്ടെത്താന്‍ വേണ്ടത്ര പരീക്ഷണങ്ങള്‍ നടത്തി ബോധ്യപ്പെടണം എന്നായിരുന്നു പഠനം നടത്തിയ വിദഗ്ദ്ധ സമിതിയുടെ അഭിപ്രായം. സംസ്ഥാനത്തെ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഇത്തരം പരീക്ഷണങ്ങള്‍ നടത്തണം എന്ന് രാജ്യ കിസാന്‍ ആയോഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബി.ടി. വഴുതനയുടെ വ്യാവസായിക ഉല്‍പ്പാദനത്തെ സംബന്ധിച്ച മതിയായ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല എന്നും രാജ്യ കിസാന്‍ ആയോഗ് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷിന് അയച്ച എഴുത്തില്‍ വ്യക്തമാ‍ക്കിയിട്ടുണ്ട്.&lt;br /&gt;&amp;nbsp;&lt;br /&gt;&lt;hr size="1" color="#CCCCCC"&gt;&lt;ul&gt;&lt;li&gt;&lt;a href="http://www.epathram.com/green/news/2009/10/151119-bt-brinjal-gets-approval-in.shtml"&gt;കൃത്രിമ വഴുതനക്ക് അനുമതി&lt;/a&gt;&lt;/li&gt;&lt;/ul&gt;&lt;br /&gt;&lt;div class="englishtext"&gt;&lt;br /&gt;Bihar rejects commercial cultivation of Bt brinjal&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;hr size="1" color="#CCCCCC"&gt;&lt;br /&gt;&amp;nbsp;&lt;br /&gt;&amp;nbsp;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6991621405810694616-4726543047607321440?l=www.epathram.com%2Fgreen%2Fnews%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/green/news/2010/01/071111-bihar-bans-bt-brinjal.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total>0</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6991621405810694616.post-1586075306082463222</guid><pubDate>Sat, 26 Dec 2009 05:32:00 +0000</pubDate><atom:updated>2009-12-26T09:40:11.266+04:00</atom:updated><category domain='http://www.blogger.com/atom/ns#'>dam</category><title>മുല്ലപ്പെരിയാര്‍ റിലേ സമരം മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി</title><description>&lt;img style="margin: 0pt 10px 10px 0pt; float: left;" src="http://www.epathram.com/green/news/uploaded_images/rebuild-mullaperiyar-save-kerala-epathram.jpg" alt="rebuild-mullaperiyar" title="rebuild-mullaperiyar" border="0"&gt;മുല്ലപ്പെരിയാര്‍ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന റിലേ നിരാഹാര സമരം മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി. സമരത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ നൂറ് കണക്കിന് ആളുകള്‍ സമരത്തിനോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് കരിന്തരുവി ചപ്പത്ത് ഒത്തു കൂടി. 2006 ലെ ക്രിസ്മസ് ദിനത്തില്‍ 48 മണിക്കൂര്‍ നിരാഹാര സത്യഗ്രഹവുമായി സി. പി. റോയ്, ഫാദര്‍ ജോയ് നിറപ്പേല്‍ എന്നിവര്‍ ആരംഭിച്ച സമരം, റിലേ നിരാഹാര സമരമായി കഴിഞ്ഞ മൂന്ന് വര്‍ഷം മുടക്കമില്ലാതെ തുടര്‍ന്നു. ഇന്നലെ സമരത്തിന്റെ 1097-‍ാം ദിനമായിരുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രവര്‍ത്തന രഹിതമാക്കണം എന്നാണ് സമരക്കാരുടെ ആവശ്യം.&lt;br /&gt;&amp;nbsp;&lt;br /&gt;വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതു യോഗം കവി കുരീപ്പുഴ ശ്രീകുമാര്‍ ഉല്‍ഘാടനം ചെയ്തു. പ്രശ്നം പരിഹരിക്കപ്പെടുന്നതു വരെ സമരം തുടരും എന്ന് സി. പി. റോയ് അറിയിച്ചു. തികച്ചും സമാധാന പരമായാണ് ഈ സമരം നടത്തുന്നത്. ഈ സമരത്തിന് ഇത്രയേറെ ജന പിന്തുണ ലഭിക്കുവാനും ഇതു തന്നെയാണ് കാരണം. &lt;br /&gt;&amp;nbsp;&lt;br /&gt;അണക്കെട്ട് പ്രവര്‍ത്തന രഹിതം ആക്കുവാനായി കേരളം അസംബ്ലിയില്‍ പ്രമേയം പാസ്സാക്കിയത് പെരിയാര്‍ തീരത്ത് വസിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ജീവനും സ്വത്തിനു സംരക്ഷണം നല്‍കുന്ന ദിശയിലുള്ള ആശാവഹമായ ഒരു നീക്കമാണ് എന്ന് സി. പി. റോയ് പറഞ്ഞു.&lt;br /&gt;&amp;nbsp;&lt;br&gt;&amp;nbsp;&lt;br&gt;&lt;hr color="#cccccc" size="1"&gt;&lt;ul&gt;&lt;li&gt;&lt;a href="http://www.epathram.com/cj/2009/11/300001-mullaperiyar-dam-failure.shtml"&gt;മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ?! - നിരക്ഷരന്‍&lt;/a&gt; &lt;/li&gt;&lt;li&gt;&lt;a href="http://www.epathram.com/cj/2009/09/blog-post_22.shtml"&gt;മുല്ലപ്പെരിയാര്‍ സര്‍‌വ്വേ അനുമതി - കേരളത്തിന് വന്‍ പ്രതീക്ഷ - നാരായണന്‍ വെളിയന്‍കോട്&lt;/a&gt;&lt;/li&gt;&gt;&lt;li&gt;&lt;a href="http://www.epathram.com/green/news/2009/12/171808-rebuild-mullaperiyar-save-kerala.shtml"&gt;ബൂലോഗത്തെ കൊടുങ്കാറ്റ് - മുല്ലപ്പെരിയാര്‍ ചര്‍ച്ച സജീവമാകുന്നു&lt;/a&gt; &lt;/li&gt;&lt;/ul&gt;&lt;br&gt;&lt;div class="englishtext"&gt;&lt;br&gt;Mullaperiyar relay hunger strike completes third year&lt;br&gt;&lt;/div&gt;&lt;br&gt;&lt;hr color="#cccccc" size="1"&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6991621405810694616-1586075306082463222?l=www.epathram.com%2Fgreen%2Fnews%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/green/news/2009/12/260937-mullaperiyar-agitation-three.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total>0</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6991621405810694616.post-2213885729643984184</guid><pubDate>Sun, 20 Dec 2009 19:41:00 +0000</pubDate><atom:updated>2009-12-20T23:50:57.215+04:00</atom:updated><category domain='http://www.blogger.com/atom/ns#'>pesticide</category><title>എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ഇത്തിരി ആശ്വാസം</title><description>&lt;img style="margin: 0pt 10px 10px 0pt; float: left; width:200px;" src="http://www.epathram.com/green/news/uploaded_images/endosulfan-victim-sainaba-kasaragod-kerala-epathram.jpg" alt="endosulfan-victim" title="endosulfan-victim" border="0"&gt;കാസര്‍കോട് ജില്ലയില്‍ എന്‍ഡോ സള്‍ഫാന്‍  എന്ന മാരക കീട നാശിനീ തെളിച്ചതു കൊണ്ട് നാളുകള്‍ ഏറെയായീ തീരാ ദുരിതം അനുഭവി ക്കുന്നവര്‍ക്ക് ധന സഹായവും ചികിത്സയും  നല്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം സ്വാഗാതര്‍ഹമാണ്. ദീര്‍ഘ കാലമായി അവിടത്തെ  ജനങ്ങള്‍ ഉന്നയിക്കുന്ന  ഒരാവശ്യമായിരുന്നു അത്.&lt;br /&gt;&amp;nbsp; &lt;br /&gt;കാസര്‍കൊട് ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പൊറെയ്ഷന്റെ  കശുമാവിന്‍ തോട്ടങ്ങളില്‍  ഇരുപത് വര്‍ഷ ക്കാലമായി  മാരക വിഷമുള്ള ഈ കീട നാശിനി  തുടര്‍ച്ചയായി  ഉപയോഗിച്ചതു മൂലം ദുരിതം അനുഭവി ക്കേണ്ടി വന്നവര്‍ നിരവധിയാണ്.&lt;br /&gt;&amp;nbsp; &lt;br /&gt;ഈ കശുമാവിന്‍ തോട്ടത്തിനോട് ചേര്‍ന്നു കിടക്കുന്ന പതിനഞ്ചിലേറേ പഞ്ചായത്തുകളീലെ വലിയൊരു ജന വിഭാഗം വിഷ ലിപ്തമായ ഈ കിട നാശിനിയുടെ ദുരന്ത ഫലങ്ങള്‍ അനുഭവിച്ച് മരിച്ച് ജീവിക്കുന്നവരാണ്. ഇവിടെ ജീവിച്ചി രിക്കുന്നവരും, ജനിക്കാന്‍ പോകുന്നവരും, ഈ മാരക വിഷം ഏല്‍പിച്ച ദുരിതത്തില്‍ നിന്ന് വിമുക്തരല്ല. ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ സംഭവിക്കുക, മാനസിക വളര്‍ച്ച എത്താതിരിക്കുക, പിഞ്ചു കുഞ്ഞുങ്ങള്‍ പോലും മരണപ്പെടുക, അംഗ വൈകല്യം സംഭവിക്കുക, ബുദ്ധി മാന്ദ്യം സംഭവിക്കുക, ഗര്‍ഭം അലസി പോകുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഈ പതിനഞ്ചിലേറെ പഞ്ചായത്തിലെ ജനങ്ങള്‍ സഹിച്ചു കൊണ്ടിരിക്കുന്നത്. എന്ഡോസള്‍ഫാന്‍ എന്ന മാരക വിഷം വിതച്ച ഈ ദുരിതം എത്ര തലമുറകള്‍ കഴിഞ്ഞാലും തീരില്ലായെന്നാണു കരുതേണ്ടി യിരിക്കുന്നത്.&lt;br /&gt;&amp;nbsp; &lt;br /&gt;ഔദ്യോഗിക കണക്കനുസരിച്ച് രണ്ടായിരത്തില്‍ പരം ആളുകള്‍ ഈ മാരക കീടനാശിനിയുടെ ദുരന്ത ഫലങ്ങള്‍ ഏറ്റു വാങ്ങി മരിച്ച് ജീവിച്ച് കൊണ്ടി രിക്കുന്നവരാണ്. ആയിര ക്കണക്കിന് ജനങ്ങള്‍ക്ക് അംഗ വൈകല്യവും  മാനസിക പ്രശ്നങ്ങളും കൊണ്ട് അവരുടെ ജീവിതം തന്നെ ഇന്ന്  വഴി മുട്ടിയിരിക്കുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ എന്ഡോ സള്‍ഫാന്‍ കൊന്ന് കളഞ്ഞത് നാലായിരത്തോളം പേരെയാണ്.&lt;br /&gt;&amp;nbsp; &lt;br /&gt;ലോകത്ത്  ഒട്ടേറെ രാജ്യങളില്‍  എന്‍ഡോസള്‍ഫാന്‍ മനുഷ്യ ജീവനു ഭിഷണി ഉയര്‍ത്തുന്ന മാരക വിഷമുള്ള  കീട നാശിനി ആണെന്ന് പ്രഖ്യാപിച്ചിട്ടും, ഇതൊന്നും    കണക്കി ലെടുക്കാ തെയാണ് കാസര്‍കോട്ടെ പ്ലാന്റേഷന്‍ കോര്‍പ്പൊറെയ്ഷന്‍ കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോ സള്‍ഫാന്‍ തളിച്ചിരുന്നത്. ഈ ദുരന്തം സര്ക്കാര്‍ പാവപ്പെട്ട കാസര്‍ക്കോട്ടെ ജനതക്കു മേല്‍ അടിച്ചേല്‍പ്പി ക്കുകയായിരുന്നു. ഒരു ജനതയെ ആകെ തീരാ ദുരിതത്തിലേക്ക്  തള്ളി വിട്ടവര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടാകുന്നി ല്ലായെന്നത് ദുഖകരമാണ്.&lt;br /&gt;&amp;nbsp; &lt;br /&gt;ആര്‍ക്ക് വേണ്ടിയായിരുന്നു ഈ മനുഷ്യ ക്കുരുതി നടത്തിയത്. അതു കൊണ്ട് നാം എന്തു നേടി. ബഹു രാഷ്ട്ര കമ്പനിയുടെ വിഷം വാങ്ങിച്ച് പതിനായിരങ്ങളെ ജിവച്ഛവങ്ങളാക്കി, ആയിരങ്ങളെ  അംഗ ഭംഗം  സംഭവിച്ചവരും അനാഥരുമാക്കി, ആയിരങ്ങളെ മരണത്തിലേക്ക് തള്ളി വിട്ടു. ഇന്ത്യയുടെ ചരിത്രത്തില്‍ മനുഷ്യന്‍  അറിഞ്ഞു കൊണ്ട് വരുത്തി വെച്ച ഇതിലും വലിയൊരു ദുരന്തമില്ല. കഴിഞ്ഞ ഇരുപതു വര്‍ഷത്തിനുള്ളില്‍ അര ലക്ഷം ലിറ്ററിലേറെ  വിഷ ലായിനിയാണ്‍്‌ കാസര്‍കോട്ടെ കശുമാവിന്‍ തോട്ടങ്ങളില്‍  തളിച്ചിട്ടു ള്ളതെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.&lt;br /&gt;&amp;nbsp; &lt;br /&gt;കേരളത്തിലെ ഇടതു പക്ഷ പ്രസ്ഥാനങ്ങളും, വിവിധ സംഘടനകളും നിരന്തരമായി പ്രക്ഷോഭങ്ങള്‍ നടത്തിയതിന്റെ  ഫലമായി ട്ടാണ്  സര്‍ക്കാര്‍ എന്‍ഡോ സള്‍ഫാന്‍  നിര്‍ത്താന്‍ ഇടയായത്.&lt;br /&gt;&amp;nbsp; &lt;br /&gt;എന്നാല്‍ ഇന്നും കേന്ദ്ര കൃഷി വകുപ്പ് മന്ത്രിക്ക് എന്‍ഡോസള്‍ഫാന്റെ  ദുരിതങ്ങളെയും  ദുരന്തങ്ങളെയും പറ്റി മനസ്സിലായിട്ടില്ല. അദ്ദേഹമിന്നും എന്‍ഡോ സള്ഫാന്‍ തുടര്‍ന്നും ഉപയോഗി ക്കുമെന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള അഹന്തയും അഹങ്കാരവും നിറഞ്ഞ ഭരണാധി കാരികളുടെ ദീര്‍ഘ വീക്ഷണമില്ലാത്ത നടപടികളാണ് പതിനായിരങ്ങളെ  തിരാ ദുരിതങ്ങളിലേക്ക് തള്ളി വിടുന്നത്.&lt;br /&gt;&amp;nbsp; &lt;br /&gt;കാസര്‍ക്കോട്ടെ ദുരിത ബാധിതര്‍ക്ക്  ധന സഹായവും ചികിത്സയും  അവരെ ശുശ്രുഷിക്കുന്നവര്‍ക്കും  250 രൂപയും  ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് അതും സൌജന്യമായി ചെയ്തൂ കൊടുക്കാനും  സര്‍ക്കാര്‍ തയ്യാറായതിനെ സ്വാഗതം ചെയ്യേണ്ടി യിരിക്കുന്നു. മാത്രമല്ല എന്‍ഡോസള്ഫാന്‍ ദുരിത ബാധിതര്‍ക്ക് 2 രൂപ നിരക്കില്‍ അരി കൊടുക്കാനുള്ള തിരുമാനവും അഭിനന്ദനീയമാണ്.&lt;br /&gt;&amp;nbsp;&lt;br /&gt;എന്‍ഡോസള്‍ഫാന്‍ ദുരന്തത്തില്‍  മരണമ ടഞ്ഞവര്‍ക്കും, ഇന്നും മരിച്ച് ജീവിക്കുന്നവര്‍ക്കും സര്‍ക്കാര്‍ കാര്യമായ നഷ്ട പരിഹാരം നല്കണം.&lt;br /&gt;&amp;nbsp;&lt;br /&gt;- &lt;em&gt;നാരായണന്‍ വെളിയന്‍‌കോട്&lt;/em&gt;&lt;br /&gt;&amp;nbsp;&lt;br /&gt;&amp;nbsp;  &lt;br /&gt;&amp;nbsp;&lt;br /&gt;&lt;hr size="1" color="#CCCCCC"&gt;&lt;ul&gt;&lt;li&gt;&lt;a href="http://www.epathram.com/green/news/2009/10/280815-ban-endosulfan.shtml"&gt;എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായി നിരോധിക്കണം&lt;/a&gt;&lt;/li&gt;&lt;/ul&gt;&lt;br /&gt;&lt;div class="englishtext"&gt;&lt;br /&gt;Relief to endosulfan victims of Kasaragod&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;hr size="1" color="#CCCCCC"&gt;&lt;br /&gt;&amp;nbsp;&lt;br /&gt;&amp;nbsp;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6991621405810694616-2213885729643984184?l=www.epathram.com%2Fgreen%2Fnews%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/green/news/2009/12/blog-post.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total>0</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6991621405810694616.post-2689127167151193971</guid><pubDate>Thu, 17 Dec 2009 13:20:00 +0000</pubDate><atom:updated>2009-12-20T09:27:18.470+04:00</atom:updated><category domain='http://www.blogger.com/atom/ns#'>dam</category><title>ബൂലോഗത്തെ കൊടുങ്കാറ്റ് - മുല്ലപ്പെരിയാര്‍ ചര്‍ച്ച സജീവമാകുന്നു</title><description>&lt;img style="margin: 0pt 10px 10px 0pt; float: left;" src="http://www.epathram.com/green/news/uploaded_images/rebuild-mullaperiyar-save-kerala-epathram.jpg" alt="rebuild-mullaperiyar" title="rebuild-mullaperiyar" border="0"&gt;2000-‍ാം ആണ്ടിന്റെ മധ്യത്തോ ടെയാണ് ബ്ലോഗ് എന്ന സങ്കേതത്തിന്റെ സാധ്യതകള്‍ മലയാളി കള്‍ക്കിടയില്‍ പ്രചാരത്തില്‍ വരുന്നത്‌. കഥകളും, കവിതകളും, ലേഖനങ്ങളും, ഫോട്ടോകളും, കാര്‍ട്ടൂണും അങ്ങിനെ മലയാള ബ്ലോഗില്‍ വിഷയ വൈവിധ്യങ്ങളുടെ ധാരാളിത്തം പ്രകടമാണ്‌. സജീവ്‌ എടത്താടന്റെ “കൊടകര പുരാണം“ ഉയര്‍ത്തിയ തരംഗം മലയാളി കള്‍ക്കിടയില്‍ ബ്ലോഗിനെ പ്രശസ്തമാക്കി. എഴുത്തിനോടും വായനയോടുമുള്ള മലയാളിയുടെ അഭിനിവേശത്തെ ബ്ലോഗുകള്‍ കയ്യടക്കുവാന്‍ തുടങ്ങി. ഇതു പുതിയ ബ്ലോഗുകളുടേയും ബ്ലോഗ്ഗര്‍മാരുടെയും കടന്നു വരവിനു വഴിയൊരുക്കി. പല പേരുകളില്‍ അവര്‍ വായനക്കാരില്‍ എത്തി. വിശാലനും, അങ്കിളും, പൊങ്ങുമ്മൂടനും, കൈതമുള്ളും, കുറുമാനും, സുവും, ദേവസേനയും, വല്യേച്ചിയും ഒക്കെയായി വായനക്കാ ര്‍ക്കിടയില്‍ ചിര പരിചിതരായി. ബൂലോഗം (ബ്ലോഗ് ലോകം) എന്നൊരു സങ്കല്‍പ്പം ഉണ്ടായി. ബ്ലോഗുകളില്‍ നിന്നും പല രചനകളും പുസ്തകങ്ങളായി പുറത്തു വന്നു.&lt;br /&gt;&amp;nbsp; &lt;br /&gt;ബ്ലോഗുകള്‍ പുതിയ സൗഹൃദങ്ങള്‍ക്കും സൗഹൃദ ക്കൂട്ടായ്മകള്‍ക്കും വേദിയായി. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും അപര നാമങ്ങളില്‍ / തൂലികാ നാമങ്ങളില്‍ അറിയപ്പെ ട്ടിരുന്നവര്‍ പലയിടങ്ങളില്‍ ഒത്തു ചേര്‍ന്നു പരിചയപ്പെട്ടു. ആ കൂട്ടായ്മകള്‍ മറ്റു പല സേവന ങ്ങളിലേക്കും ക്രിയാത്മകമായ പ്രവര്‍ത്തന ങ്ങളിലേക്കും വികസിച്ചു. അശരണ രായവര്‍ക്ക്‌ സഹായം എത്തിക്കുവനും, ജോലി അന്വേഷകര്‍ക്ക്‌ ജോലി നല്‍കുവാനും അങ്ങിനെ അങ്ങിനെ നിരവധി തലങ്ങളിലേക്ക്‌ അത് നീണ്ടു. &lt;br /&gt;&amp;nbsp; &lt;br /&gt;ബ്ലോഗ്ഗര്‍മാര്‍ തങ്ങളുടെ ബ്ലോഗുകളിലൂടെ വായനക്കാരുമായി സംവദിക്കാറുണ്ട്‌, അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ കലഹിക്കാറുണ്ട്‌, സന്ദേഹങ്ങളും സന്തോഷങ്ങളും പങ്കു വെക്കാറുമുണ്ട്‌. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുന്നു കൊണ്ട്‌ അവര്‍ മറ്റൊരു ഉദ്യമത്തിനായി ഒരുമിക്കുന്നു. കേരളം നേരിടുന്ന അതി ഭീകരമായ മുല്ലപ്പെരിയാര്‍ വിഷയത്തില്‍, എത്രയും വേഗം ഒരു നടപടി എടുക്കണം എന്ന ആവശ്യവുമായി ആണ് ഈ പുതിയ മുന്നേറ്റം. “റീബില്‍ഡ്‌ മുല്ലപ്പെരിയാര്‍ - സേവ്‌ കേരള” എന്ന മുദ്രാവാക്യം ഉയര്‍ത്തി ക്കൊണ്ടുള്ള ആ മുന്നേറ്റം, കേവലം എഴുത്തില്‍ ഒതുങ്ങാത്ത വ്യത്യസ്ഥമായ ഒരു സാധ്യതയെ ആണ്‌ മുന്നോട്ടു വെക്കുന്നത്‌. ഇതിനായി &lt;a target="_blank" href="http://rebuilddam.blogspot.com"&gt;&lt;u&gt;RebuildDam&lt;/u&gt;&lt;/a&gt; എന്ന ഒരു ബ്ലോഗും, അതിലേക്കുള്ള ലിങ്കും ബ്ലോഗ്ഗര്‍മാര്‍ ഒരു ലോഗോയോടു കൂടി തങ്ങളുടെ ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കുന്നു. &lt;br /&gt;&amp;nbsp; &lt;br /&gt;മുല്ലപ്പെരിയാര്‍ ഡാം അപകടം ഏതു വിധേനയും ഒഴിവാക്കുക എന്നതാണ് “റീബില്‍ഡ് മുല്ലപ്പെരിയാര്‍ - സേവ് കേരള” എന്ന മുദ്ര്യാവാക്യ ത്തിലൂടെ ഇവര്‍ മുന്നോട്ടു വെക്കുന്നത്. തമിഴക രാഷ്ടീയ മണ്ഡലം ഈ പ്രശ്നത്തെ സമീപിക്കുന്നത് പോലെ, വികാര പരമായ ഒരു വിഷയമാക്കി മാറ്റി നേട്ടം കൊയ്യുവാനുള്ള ശ്രമമല്ല ഇത് എന്ന് ഇവര്‍ വ്യക്തമാക്കുന്നുണ്ട്. തമിഴ്‌ നാടിന് ആവശ്യമായ ജല ലഭ്യത ഉറപ്പു വരുത്തുന്ന തോടൊപ്പം, കേരളത്തിലെ ജനങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കുക എന്നതു കൂടെയാണ് ഈ മുന്നേറ്റത്തിന്റെ ലക്ഷ്യം. &lt;br /&gt;&amp;nbsp; &lt;br /&gt;ഒത്തു തീര്‍പ്പുകള്‍ക്കും ഒഴിവു കഴിവുകള്‍ക്കും ഒളിച്ചു വെയ്ക്കാന്‍ കഴിയുന്നതല്ല മുല്ലപ്പെരിയാര്‍ ഉയര്‍ത്തുന്ന ഭീഷണി. സാങ്കേതിക ത്വത്തിന്റേയും സാധ്യതാ പഠനത്തിന്റേയും രാഷ്ടീയ സമ്മര്‍ദ്ദങ്ങളുടെയും പേരില്‍, നഷ്ടമ‍ാക്കുന്ന ഓരോ നിമിഷവും, ഒരു കൂട്ടം മനുഷ്യ ജീവിതങ്ങള്‍ക്കു മേല്‍ ചിറകു വിരിച്ചിരിക്കുന്ന ദുരന്തത്തിലേക്കുള്ള ദൂരം കുറയ്ക്കുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്യുന്നത്. സായിപ്പ് തന്റെ കിടപ്പാടം വിറ്റു കിട്ടിയ തുക കൊണ്ട്‌ നമുക്ക്‌ നിര്‍മ്മിച്ച്‌ നല്‍കിയ ഔദാര്യത്തിന്റെ പ്രതീകമാണ് ഈ അണക്കെട്ട്. (????) എന്നാല്‍ നിര്‍മ്മാണ കാലത്ത്‌ അമ്പതു വര്‍ഷത്തെ ആയുസ്സു മാത്രം പറഞ്ഞ ഇതില്‍, കാലം ഏല്‍പ്പിച്ച ആഘാതങ്ങള്‍ നിരവധിയാണ്‌. അതില്‍ ഒരു ചെറു വിള്ളല്‍ പോലും അണക്കെട്ടിന്റെ തകര്‍ച്ചയിലേക്ക്‌ നയിച്ചേക്കാം. ലക്ഷ ക്കണക്കിനു മനുഷ്യരടക്കം ഉള്ള നിരവധി ജീവ ജാലങ്ങളെയാണ് ഈ അപകടം ഇല്ലാതാക്കുക. ദൈവത്തിന്റെ സ്വന്തം നാടിന്റെ നല്ലൊരു ഭാഗം ഭൂമുഖത്തു നിന്നും തുടച്ചു നീക്കപ്പെടും. അണക്കെട്ട് തകര്‍ന്നാല്‍ ഉണ്ടാകുന്ന ദുരന്തങ്ങള്‍ക്ക്‌ ഒരു ചെറിയ മാതൃകയായി 1979-ലെ മാര്‍വ്വി അണക്കെട്ട് ദുരന്തം നമുക്ക്‌ മുമ്പിലുണ്ട്‌. ആ ദുരന്തത്തില്‍ പൊലിഞ്ഞത്‌ പതിനായിരങ്ങളുടെ ജീവനായിരുന്നു എങ്കില്‍, ഇവിടെ അത്‌ ദശ ലക്ഷങ്ങളാവും. ഇത്‌ സൂചിപ്പിക്കുന്നത്‌, മനുഷ്യരടക്കം ഉള്ള ജീവികളുടെ മരണ സംഖ്യ എന്ന ഭീകര സത്യമാണ്‌.&lt;br /&gt;&amp;nbsp; &lt;br /&gt;RebuildDam ഒരു പൊതു പ്ലാറ്റ്ഫോം ആണ്‌. നിരക്ഷരന്‍ എന്ന ബ്ലോഗ്ഗര്‍, ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന പാച്ചു എന്ന ബ്ലോഗറുടെ ‘&lt;a target="_blank" href="http://mullapperiyaar.blogspot.com/"&gt;&lt;u&gt;മുല്ലപ്പെരിയാര്‍ യാത്ര&lt;/u&gt;&lt;/a&gt;‘ എന്ന ബ്ലോഗിലെ നടുക്കുന്ന ചില മുല്ലപ്പെരിയാര്‍ ഫോട്ടോകളും കുറിപ്പുകളും  വായനക്കാരുടെ ശ്രദ്ധയില്‍ പെടുത്തി ക്കൊണ്ട് എഴുതിയ ലേഖനത്തിലൂടെ ആരംഭിച്ച ഈ ബ്ലോഗ്ഗില്‍, ഇന്നു നിരവധി ലിങ്കുകളും പോസ്റ്റുകളും ഉണ്ട്. പത്രങ്ങളിലും, യൂട്യൂബ് അടക്കം ഉള്ള സൈറ്റുകളിലും, വ്യക്തികളുടേയും മറ്റും ബ്ലോഗുകളില്‍ വന്ന മുല്ലപ്പെരിയാര്‍ സംബന്ധിയായ വിവരങ്ങള്‍ എല്ലാം ഇവിടെ ലഭ്യമാണ്‌. അനുദിനം പുതിയ വിവരങ്ങള്‍ ഇവിടെ ചേര്‍ക്കപ്പെടുന്നു. അതോടൊപ്പം മുല്ലപ്പെരിയാര്‍ സംബന്ധിയായ ഒരു ഓര്‍ക്കുട്ട്‌ കമ്യൂണിറ്റിയും ആരംഭിച്ചിരിക്കുന്നു. ഓരോ ബ്ലോഗ്ഗര്‍മാരും ഈ സംരംഭത്തിലേക്ക്‌ സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ ഉള്ളവരെ കൂടി ഇതിന്റെ ഭാഗമാക്കുവാന്‍ ശ്രമിക്കുന്നു.&lt;br /&gt;&amp;nbsp; &lt;br /&gt;അതിജീവന ത്തിനായി നടത്തപ്പെടുന്ന സമരങ്ങളെ അടിച്ച മര്‍ത്തി ക്കൊണ്ടും വികസന പദ്ധതികളുടെ പേരില്‍ ആയിരങ്ങളെ ആട്ടിയോടിച്ചു കൊണ്ടും പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന സര്‍ക്കാരുകള്‍ പക്ഷെ, മുല്ലപ്പെരിയാര്‍ ഉയര്‍ത്തുന്ന ഭീഷണിയില്‍ വേണ്ടത്ര ജാഗ്രത പാലിക്കുന്നുണ്ടോ എന്ന് സംശയമാണ്‌. കേരളീയ പൊതു സമൂഹത്തിനോ പ്രകൃതിക്കോ യാതൊരു പ്രയോജനവും പ്രാധാന്യവും താല്‍പര്യവുമില്ലാത്ത, ഏതാനും ചിലരുടെ മാത്രം രാഷ്ടീയ / വ്യക്തിപരമായ താല്‍പര്യം മാത്രമായ മുരളിയുടെ മടങ്ങി വരവിനെ പറ്റി വ്യാകുലരാകുന്ന, മുഖ്യ മന്ത്രിയുടെ വാക്കുകളില്‍ നിന്നും വിവാദത്തിനായി പുത്തന്‍ സാധ്യതകള്‍ തേടുന്ന മുഖ്യ ധാരാ മാധ്യമങ്ങളും, ഇതില്‍ വേണ്ടത്ര വാര്‍ത്താ പ്രാധാന്യം ദര്‍ശിക്കുന്നില്ല. ഇതിനൊരു മാറ്റം വന്നേ തീരൂ. അത്തരം വാര്‍ത്തകളെ ന്യൂസ്‌ ഡെസ്കുകളില്‍ നിന്നും ചവറ്റു കുട്ടയിലേക്ക്‌ വലിച്ചെറിയുവാന്‍ ഉള്ള ആര്‍ജ്ജവം എഡിറ്റര്‍മാരും വാര്‍ത്താ ലേഖകരും കാണിക്കേണ്ട കാലം അതിക്രമിച്ചു എന്നു കരുതേണ്ടി യിരിക്കുന്നു. ദുരന്ത ദൃശ്യങ്ങള്‍ക്കും അവിടെ നിന്നുള്ള അലമുറകള്‍ക്കും കാതോര്‍ത്തി രിക്കുന്ന ദുഷ്ട മനസ്സുകള്‍ക്ക്‌ ആഹ്ലാദിക്കുവാന്‍ ഇടം നല്‍കാ തിരിക്കുവാനും, അത്തരം ഒരു അഭിശപ്തമായ നിമിഷത്തെ നേരിടേണ്ടി വരുന്ന ദുര്‍വ്വിധി നമ്മുടെ ഭാഗധേയത്തില്‍ നിന്ന് ഇല്ലാതാക്കാനുമാണ് നമ്മുടെ  അധികാരികളും മാധ്യമങ്ങളും നീതി പീഠങ്ങളും അടിയന്തിരമായി ശ്രമിക്കുകയും ശ്രദ്ധിക്കുകയും ചെയ്യേണ്ടത്.&lt;br /&gt;&amp;nbsp; &lt;br /&gt;പുതിയ ഡാമിന്റെ നിര്‍മ്മാണവും, അതോടൊപ്പമോ അതിനു മുമ്പോ തന്നെ ഉയര്‍ന്നു വരാവുന്ന അഴിമതി സാധ്യതകളെ കുറിച്ചും ആശങ്കാ കുലരാകുന്നവര്‍ ഉണ്ടായേക്കാം. പുതിയ അണക്കെട്ട് നിര്‍മ്മാണം എന്ന ആശയത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുവാന്‍ മുന്‍ അനുഭവങ്ങള്‍ പ്രേരിപ്പിക്കുകയും ചെയ്തേക്കാം. അഴിമതിയെ സ്വന്തം ജീവിതോ പാധിയാക്കി ധന സമ്പാദന ത്തിനായി എന്തു വിട്ടു വീഴ്ചകള്‍ക്കും വഴി വിട്ട ബന്ധങ്ങള്‍ക്കും തയ്യാറാകുന്നവര്‍ നമ്മുടെ നാടിന്റെ ശാപമാണ്‌. കാലാ കാലങ്ങളില്‍ ഇത്തരം അഴിമതികള്‍ക്കും അഴിമതിക്കാര്‍ക്കും എതിരായി നിരവധി അന്വേഷണങ്ങളും കുറ്റപത്രങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ട്‌. എന്നാല്‍ ദൗര്‍ഭാഗ്യ വശാല്‍ അതിന്റെ നടപടികള്‍ അനന്തമായി നീളുന്നത്‌ ഒരു ശീലമായി മാറിയിരിക്കുന്നു നമ്മുടെ നാട്ടില്‍. അതെല്ലാം നില നില്‍ക്കുമ്പോള്‍ തന്നെ, നാം ഇവിടെ അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ഭീഷണിയെ, എത്രയും വേഗം ഇല്ലതാക്കുവാന്‍ എന്തെങ്കിലും നടപടി എടുത്തേ പറ്റൂ. &lt;br /&gt;&amp;nbsp;&lt;br /&gt;വികസനം എന്നാല്‍, വനം വെട്ടി ത്തെളിച്ചും, പ്രകൃതിയെ പരമാവധി ചൂഷണം ചെയ്തും, കോണ്‍ക്രീറ്റ്‌ കാടുകള്‍ സൃഷ്ടിക്കല്‍ ആണെന്നു കരുതുന്നവര്‍ക്ക്‌ പ്രകൃതി സംരക്ഷണം എന്നൊക്കെ പറയുമ്പോള്‍ പുച്ഛമാണ്‌. പ്രകൃതി സ്നേഹികളേയും പരിസ്ഥിതി പ്രേമികളേയും അവര്‍ വികസന വിരുദ്ധരായി മുദ്ര കുത്തുന്നു. അവരുടെ പ്രതിഷേധ ശബ്ദങ്ങളെ ആദ്യം മുതല്‍ എതിര്‍ക്കുന്നു. ഒറ്റപ്പെട്ട ശബ്ദങ്ങളില്‍ നിന്നും ആരവങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍  പ്രതിഷേധ ത്തിന്റെ അല കടല്‍ രൂപപ്പെ ടുത്തുവാന്‍ കഴിയും എന്ന് മുന്‍ അനുഭവങ്ങള്‍ നമുക്ക്‌ സാക്ഷ്യമാകുന്നു. ഇരുപത്തഞ്ച്‌ വര്‍ഷം മുമ്പ്‌ നടത്തിയ സൈലന്റ്വാലി സംരക്ഷണ സമരവും, അതിന്റെ വിജയവും ആവേശമായി നമുക്ക്‌ മുമ്പിലുണ്ട്‌. അതിനാല്‍ ഈ സംരംഭവും ഒരു വലിയ ചലനമായി സമൂഹത്തില്‍ മാറും എന്നതില്‍ സംശയിക്കേണ്ടതില്ല. സൈലന്റ്വാലി സമര കാലത്ത്‌ അതിനെ പരിഹസിച്ച്‌, കടലില്‍ മഴ പെയ്യുന്നത്‌ അവിടെ മരം ഉണ്ടായിട്ടാണോ എന്ന് ചോദിച്ച ബുദ്ധിയി ല്ലായമയെ ജനാധി പത്യത്തിന്റെ പേരില്‍ ക്ഷമിച്ചവരാണ്‌ നമ്മള്‍. അതു കൊണ്ടു തന്നെ ഇത്, തന്നെയോ കുടൂംബത്തെയോ ബാധിക്കു ന്നതല്ലാത്തതു കൊണ്ട് ആകുലപ്പെ ടേണ്ടതില്ല എന്ന് കരുതുന്നവരെ അണക്കെട്ട് തകര്‍ന്നാല്‍ സാധാരണ ക്കാരന്റെ കുടിലുകള്‍ മാത്രമല്ല, കോടികള്‍ ചിലവിട്ടു കെട്ടിപ്പൊക്കിയ രമ്യ ഹര്‍മ്മകളും ഒലിച്ചു പോകുമെന്ന് ഓര്‍മ്മി പ്പിക്കുവാന്‍ നാം ശ്രമിക്കേണ്ടി യിരിക്കുന്നു. RebuildDam ബോധവല്‍ക്ക രണത്തിന്റേയും പ്രതിഷേധത്തിന്റേയും തലത്തില്‍ എങ്ങിനെ സമൂഹത്തിന്റെ നന്മക്കും പ്രകൃതിയുടെ സംരക്ഷണത്തിനും ആയി ബ്ലോഗിനെയും അതു വഴി രൂപപ്പെടുന്ന കൂട്ടായ്മയേയും പ്രയോജന പ്പെടുത്താം എന്ന പുതിയ സാധ്യത കൂടെ ആണ്‌ തുറന്നു തരുന്നത്‌.&lt;br /&gt;&amp;nbsp;&lt;br /&gt;- &lt;em&gt;എസ്. കുമാര്‍&lt;/em&gt;&lt;br /&gt;&amp;nbsp;&lt;br /&gt;&amp;nbsp;&lt;br /&gt;&lt;hr size="1" color="#CCCCCC"&gt;&lt;ul&gt;&lt;li&gt;&lt;a href="http://www.epathram.com/cj/2009/11/300001-mullaperiyar-dam-failure.shtml"&gt;മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ?! - നിരക്ഷരന്‍&lt;/a&gt; &lt;/li&gt;&lt;li&gt;&lt;a href="http://www.epathram.com/cj/2009/09/blog-post_22.shtml"&gt;മുല്ലപ്പെരിയാര്‍ സര്‍‌വ്വേ അനുമതി - കേരളത്തിന് വന്‍ പ്രതീക്ഷ - നാരായണന്‍ വെളിയന്‍കോട്&lt;/a&gt;&lt;/li&gt;&lt;/ul&gt;&lt;br /&gt;&lt;div class="englishtext"&gt;&lt;br /&gt;Rebuild Mullaperiyar - Save Kerala movement by Malayalam blogs and bloggers&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;hr size="1" color="#CCCCCC"&gt;&lt;br /&gt;&amp;nbsp;&lt;br /&gt;&amp;nbsp;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6991621405810694616-2689127167151193971?l=www.epathram.com%2Fgreen%2Fnews%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/green/news/2009/12/171808-rebuild-mullaperiyar-save-kerala.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total>0</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6991621405810694616.post-7717972890364050203</guid><pubDate>Wed, 02 Dec 2009 06:42:00 +0000</pubDate><atom:updated>2010-01-20T23:22:19.345+04:00</atom:updated><category domain='http://www.blogger.com/atom/ns#'>pesticide</category><title>ഭോപ്പാല്‍ ദുരന്ത ഭൂമി ഇന്നും മലിനം</title><description>&lt;img style="margin: 0pt 10px 10px 0pt; float: left;" src="http://www.epathram.com/green/news/uploaded_images/bhopal-gas-tragedy-epathram.jpg" alt="bhopal-gas-tragedy" title="bhopal-gas-tragedy" border="0"&gt;25 വര്‍ഷം മുന്‍പ് ഒരു ഡിസംബര്‍ 2 രാത്രി 10 മണിയോടെയാണ് ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായി അറിയപ്പെടുന്ന ഭോപ്പാല്‍ ദുരന്തത്തിന് ഇടയാക്കിയ രാസ പ്രവര്‍ത്തനം ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് കീട നാശിനി ഫാക്ടറിയില്‍ ആരംഭിച്ചത്. രാത്രി 10:30 യോട് കൂടി രാസ പ്രക്രിയ മൂലം താങ്ങാവുന്നതിലും അധികം മര്‍ദ്ദം ടാങ്കില്‍ രൂപപ്പെടുകയും, ടാങ്കിന്റെ സുരക്ഷാ വാല്‍‌വ് തുറന്ന് വിഷ വാതകം പുറത്തേക്ക് തുറന്നു വിടുകയും ഉണ്ടായതോടെ ഭോപ്പാല്‍ വാസികളുടെ ദുരന്ത കഥയ്ക്ക് തുടക്കമായി. 72 മണിക്കൂ റിനുള്ളില്‍ 15000 ഓളം പേര്‍ കൊല്ലപ്പെട്ടു. ഫാക്ടറിയുടെ പരിസര പ്രദേശങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിക്കും തിരക്കിലും പെട്ടും വേറെയും നിരവധി പേര്‍ കൊല്ലപ്പെട്ടു. 5,00,000 ലധികം പേരെ ഈ ദുരന്തം ബാധിച്ച തായാണ് കണക്കാ ക്കപ്പെടുന്നത്. 2,00,000 ആളുകള്‍ക്ക് ദുരന്തം സ്ഥിരമായ ശാരീരിക അസ്വാസ്ഥ്യങ്ങളും അംഗ വൈകല്യങ്ങളും നല്‍കി. &lt;br /&gt;&amp;nbsp;&lt;br /&gt;ദുരന്ത ബാധിതര്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ കൂട്ടാക്കാഞ്ഞ കമ്പനിയുമായി പിന്നീട് സര്‍ക്കാര്‍ കോടതിക്കു വെളിയില്‍ വെച്ച് കമ്പനി അനുവദിച്ച തുച്ഛമായ തുകയ്ക്ക് വേണ്ടി സന്ധി ചെയ്തതും, ആ തുക തന്നെ കിട്ടാതെ വന്നതും, ഇന്നും നമ്മുടെ രാഷ്ട്രീയ ഇച്ഛാ ശക്തിക്ക് നാണക്കേടായി തുടരുന്നു. അമേരിക്കന്‍ വ്യവസായ ഭീമനുമായി കൊമ്പു കോര്‍ക്കുന്നത് ഇന്ത്യയിലെ വിദേശ നിക്ഷേപത്തെ തന്നെ പ്രതികൂലമായി ബാധിച്ചേയ്ക്കും എന്നതായിരുന്നു സര്‍ക്കാരിന്റെ ആശങ്ക. &lt;br /&gt;&amp;nbsp;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;img src="http://www.epathram.com/green/news/uploaded_images/bhopal-tragedy-effigy-epathram.jpg" alt="bhopal-tragedy-effigy" title="bhopal-tragedy-effigy" border="0"&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:85%"&gt;&lt;em&gt;&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&amp;nbsp;&lt;br /&gt;പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച യൂണിയന്‍ കാര്‍ബൈഡ് മുതലാളി വാറന്‍ ആന്‍ഡേഴ്‌സണ്‍ന്റെ കോലം ഇന്നും ഭോപ്പാല്‍ നിവാസികള്‍ വര്‍ഷം തോറും ദുരന്തത്തിന്റെ വാര്‍ഷികത്തില്‍ കത്തിയ്ക്കുന്നു. കൂടെ തങ്ങളെ വഞ്ചിച്ച രാഷ്ട്രീയക്കാരുടെയും.&lt;br /&gt;&amp;nbsp;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;img src="http://www.epathram.com/green/news/uploaded_images/bhopal-burning-effigy-epathram.jpg" alt="bhopal-burning-effigy" title="bhopal-burning-effigy" border="0"&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:85%"&gt;&lt;em&gt;&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&amp;nbsp;&lt;br /&gt;25 വര്‍ഷത്തിനു ശേഷം ഇന്നും ഇവിടത്തെ മണ്ണിലും, പ്രദേശത്തെ ജലത്തിലും, കീട നാശിനിയുടെയും വിഷാംശത്തിന്റെയും തോത് ഏറെ അധികം ആണെന്ന് ഡല്‍ഹിയിലെ ശാസ്ത്ര പരിസ്ഥിതി കേന്ദ്രം (Centre for Science and Environment - CSE) നടത്തിയ പരീക്ഷണങ്ങളില്‍ കണ്ടെത്തി. കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ എടുത്ത ജലത്തില്‍ പോലും വിഷാംശം നില നില്‍ക്കുന്ന തായാണ് ഇവരുടെ കണ്ടെത്തല്‍. ഇത് ഇവിടത്തുകാരെ “സ്ലോ പോയസനിംഗ്” വഴി ബാധിക്കുന്നു എന്ന ആരോപണം പക്ഷെ സര്‍ക്കാര്‍ നിഷേധിച്ചു വരികയാണ്.&lt;br /&gt;&amp;nbsp;&lt;br /&gt;രണ്ടു മാസം മുന്‍പ് ഭോപ്പാല്‍ സന്ദര്‍ശിച്ച പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ദുരന്ത ഭൂമിയില്‍ നിന്നും ഒരു പിടി മണ്ണ് കയ്യില്‍ എടുത്ത് പൊക്കി കാണിക്കുകയും “ഇതാ ഞാന്‍ ഈ മണ്ണ് കയ്യില്‍ എടുത്തിരിക്കുന്നു. ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഞാന്‍ ചുമയ്ക്കുന്നുമില്ല.” എന്ന് പറയുകയുണ്ടായി.&lt;br /&gt;&amp;nbsp;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;img src="http://www.epathram.com/green/news/uploaded_images/jairam-ramesh-epathram.jpg" alt="jairam-ramesh" title="jairam-ramesh" border="0"&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:85%"&gt;&lt;em&gt;പരിസ്ഥിതി മന്ത്രി ജയറാം രമേഷ്&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&amp;nbsp;&lt;br /&gt;മന്ത്രി നടത്തിയ നിരുത്തര വാദപരമായ ഈ പരാമര്‍ശത്തെ തുടര്‍ന്ന് ഇത്തവണ ജയറാം രമേഷിന്റെ കോലം കൂടി ഭോപ്പാല്‍ നിവാസികള്‍ കത്തിച്ചു.&lt;br /&gt;&amp;nbsp;&lt;br /&gt;കമ്പനിയുമായി കോടതിയില്‍ നില നില്‍ക്കുന്ന കേസ് തന്നെ ഈ പരാമര്‍ശം ദുര്‍ബലപ്പെടുത്തും എന്ന് ഇവര്‍ ഭയക്കുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;സ്ലോ പോയസനിംഗ് എന്താണെന്ന് മന്ത്രിയ്ക്ക് അറിയില്ല എന്നു വേണം കരുതാന്‍. ഭോപ്പാല്‍ ദുരന്തത്തില്‍ പതിനായിര കണക്കിന് ആള്‍ക്കാര്‍ നിമിഷങ്ങ ള്‍ക്കകം കൊല്ലപ്പെട്ടത് ദ്രുത ഗതിയിലുള്ള വിഷ ബാധ ഏറ്റാണെങ്കില്‍ സ്ലോ പോയസനിംഗ് എന്ന പ്രക്രിയ വര്‍ഷങ്ങള്‍ കൊണ്ടാണ് അതിന്റെ ദോഷം പ്രകടമാക്കുന്നത്. ഇത് ലക്ഷക്കണക്കിന് ആളുകളെ മാറാ രോഗങ്ങളുടെ ദുരിതങ്ങളില്‍ ആഴ്ത്തുകയും കൊന്നൊടുക്കുകയും ചെയ്യുന്നു. &lt;br /&gt;&amp;nbsp;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;img src="http://www.epathram.com/green/news/uploaded_images/bhopal-fight-for-living-epathram.jpg" alt="bhopal-fight-for-living" title="bhopal-fight-for-living" border="0"&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:85%"&gt;&lt;em&gt;&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&amp;nbsp;&lt;br /&gt;&lt;a name="ktv"&gt;&lt;/a&gt;&lt;br /&gt;പലപ്പോഴും ഈ രീതിയിലുള്ള വിഷ ബാധയാണ് കൂടുതല്‍ അപകടകരം എന്ന് ചാലിയാറിലെ മെര്‍ക്കുറി മലിനീകരണത്തെ പറ്റി ഗവേഷണം നടത്തിയ ഡോ. കെ. ടി. വിജയ മാധവന്‍ പറയുന്നു. കാരണം, ഇതിന്റെ ദൂഷ്യം ആസന്നമായി പ്രത്യക്ഷമല്ല. &lt;br /&gt;&amp;nbsp;&lt;br /&gt;വന്‍ തോതില്‍ ഉണ്ടാവുന്ന വിഷ ബാധ പെട്ടെന്ന് തന്നെ ജന ശ്രദ്ധ പിടിച്ചു പറ്റുകയും അതിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ നിര്‍ബന്ധി തരാകുകയും ചെയ്യും. എന്നാല്‍ സ്ലോ പോയസനിംഗ് അതിന്റെ ദൂഷ്യ ഫലങ്ങള്‍ പ്രകടിപ്പിക്കാന്‍ ഏറെ കാല താമസം എടുക്കും.&lt;br /&gt;&amp;nbsp;&lt;br /&gt;&lt;img style="float:right; margin:0 0 10px 10px;" src="http://www.epathram.com/green/news/uploaded_images/dr-kt-vijayamadhavan-epathram.jpg" alt="dr-kt-vijayamadhavan" title="dr-kt-vijayamadhavan" border="0"&gt;“സേവ് ചാലിയാര്‍” പ്രസ്ഥാനത്തിനെ നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ഡോ. വിജയ മാധവന്‍, സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് എന്‍‌വയണ്മെന്റ് കേരള (Society for Protection of Environment - Kerala SPEK) യില്‍ അംഗവുമാണ്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ പ്രൊഫസര്‍ ആയിരുന്ന ഡോ. വിജയ മാധവന്‍ ചാലിയാറിലെ “ഹെവി മെറ്റല്‍” മലിനീകരണത്തെ പറ്റി ആദ്യ കാലത്തു തന്നെ ഗവേഷണം നടത്തി മുന്നറിയിപ്പു നല്‍കിയ ജൈവ മലിനീകരണ ശാസ്ത്രജ്ഞനാണ്.&lt;br /&gt;&amp;nbsp;&lt;br /&gt;ചാലിയാറിലെ മെര്‍ക്കുറി വിഷ ബാധ ഇത്തരത്തില്‍ ക്രമേണ മെര്‍ക്കുറിയുടെ അളവ് മത്സ്യങ്ങളില്‍ വര്‍ദ്ധിക്കുവാന്‍ ഇടയാക്കുകയും അവ ചത്തൊടുങ്ങുകയും ചെയ്യാന്‍ കാരണമായതായി അദ്ദേഹം കണ്ടെത്തി. എന്നാല്‍ ജലം രാസ പരിശോധനയ്ക്ക് വിധേയമാ ക്കിയപ്പോള്‍ ജലത്തിലെ മെര്‍ക്കുറിയുടെ അളവ് അനുവദിക്കപ്പെട്ട തോതിലും കുറവായിരുന്നു എന്നും, ഈ കാരണം കൊണ്ട് സര്‍ക്കാര്‍ ജലം മലിനമല്ല എന്ന നിലപാട് എടുക്കുകയും ചെയ്യുന്നു. &lt;br /&gt;&amp;nbsp;&lt;br /&gt;ഇതിനു സമാനമായ ഒരു സ്ഥിതി വിശേഷമാണ് ഭോപ്പാലിലേത്. ഇവിടെ ചത്തൊടുങ്ങുന്നത് മത്സ്യമല്ല, മനുഷ്യനാണ് എന്നു മാത്രം.&lt;br /&gt;&amp;nbsp;&lt;br /&gt;&lt;hr size="1" color="#CCCCCC"&gt;&lt;ul&gt;&lt;li&gt;&lt;a href="http://www.epathram.com/news/mainnews/2009/11/040827-hindu-cancels-dow-chemicals.shtml"&gt;ഹിന്ദു ദിനപത്രം വായനക്കാര്‍ക്ക് വഴങ്ങി&lt;/a&gt; &lt;/li&gt;&lt;li&gt;&lt;a href="http://www.epathram.com/cj/2009/12/blog-post.shtml"&gt;ഭോപ്പാല്‍ - മഹാ ദുരന്തത്തിന്റെ കാല്‍ നൂറ്റാണ്ട്‌&lt;/a&gt;&lt;/li&gt;&lt;li&gt;&lt;a href="http://www.epathram.com/green/news/2009/10/280815-ban-endosulfan.shtml"&gt;എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായി നിരോധിക്കണം&lt;/a&gt;&lt;/li&gt;&lt;li&gt;&lt;a href="http://www.epathram.com/green/news/2009/10/151119-bt-brinjal-gets-approval-in.shtml"&gt;കൃത്രിമ വഴുതനക്ക് അനുമതി&lt;/a&gt;&lt;/li&gt;&lt;/ul&gt;&lt;br /&gt;&lt;div class="englishtext"&gt;&lt;br /&gt;Remembering the Bhopal Gas Tragedy&lt;br /&gt;&amp;nbsp;&lt;br /&gt;&amp;nbsp;&lt;br /&gt;ഫോട്ടോ കടപ്പാട് : &lt;a target="_blank" href="http://bhopal.net"&gt;bhopal.net&lt;/a&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;hr size="1" color="#CCCCCC"&gt;&lt;br /&gt;&amp;nbsp;&lt;br /&gt;&amp;nbsp;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6991621405810694616-7717972890364050203?l=www.epathram.com%2Fgreen%2Fnews%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/green/news/2009/12/021132-bhopal-gas-tragedy-remembered.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total>0</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6991621405810694616.post-5797264644569909470</guid><pubDate>Sun, 15 Nov 2009 13:52:00 +0000</pubDate><atom:updated>2009-11-15T17:53:58.064+04:00</atom:updated><title>സൈലന്റ്‌ വാലിക്ക് ഇരുപത്തഞ്ചു വയസ്സ്‌</title><description>&lt;img style="margin: 0pt 10px 10px 0pt; float: left;" src="http://www.epathram.com/green/news/uploaded_images/silent-valley-epathram.jpg" alt="silent-valley" title="silent-valley" border="0"&gt;പരിസ്ഥിതി പ്രവര്‍ത്തകരും നാടുകാരും ചേര്‍ന്നു നടത്തിയ സൈലന്റ്‌ വാലി സംരക്ഷണ സമരത്തിന്റെ വിജയത്തിനു ഇന്നു ഇരുപത്തഞ്ചു വയസ്സ്‌ തികയുന്നു. കുന്തി പ്പുഴയില്‍ സൈലന്റ്‌ വാലി ഉള്‍പ്പെടുന്ന പ്രദേശത്ത്‌ ജല വൈദ്യുത പദ്ധതിക്കായി അണ ക്കെട്ടു നിര്‍മ്മിക്കാ നായിരുന്നു ഗവണ്മെന്റിന്റെ ആലോചന. 1973-ല്‍ ഇതിനായി കേന്ദ്ര ആസൂത്രണ കമ്മീഷന്റെ അനുമതിയും ലഭിച്ചു. എന്നാല്‍ ഇത്‌ അപൂര്‍വ്വ യിനം സസ്യ ജാലങ്ങളും, ചിത്ര ശലഭങ്ങളും മറ്റു ജീവികളും ഉള്‍പ്പെടുന്ന സൈലന്റ്‌ വാലി വന പ്രദേശത്തിന്റെ നാശത്തിനു വഴി വെക്കും എന്ന് പറഞ്ഞ്‌ പരിസ്ഥിതി പ്രവര്‍ത്തകരും മറ്റും രംഗത്തു വന്നു. ശക്തമായ സമരങ്ങള്‍ ഇതിനെ തുടര്‍ന്നുണ്ടായി. ഒടുവില്‍ 1984 നവമ്പര്‍ 15നു സൈലന്റ് വാലി പ്രദേശത്തെ നാഷ്ണല്‍ പാര്‍ക്കാക്കി ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ചു. തുടര്‍ന്നു 1985 സപ്തംബര്‍ ഏഴിനു രാജീവ്‌ ഗാന്ധി, സൈലന്റ്‌ വാലി നാഷ്ണല്‍ പാര്‍ക്ക്‌ രാജ്യത്തിനു സമര്‍പ്പിച്ചു.&lt;br /&gt;&amp;nbsp;&lt;br /&gt;പരിസ്ഥിതിയെ പാടെ അവഗണിച്ചു കൊണ്ടുള്ള വികസനം മാനവ രാശിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകും. ഇതു മുന്നില്‍ കണ്ടു കൊണ്ടാണ്‌ പലപ്പോഴും പരിസ്ഥിതി പ്രവര്‍ത്തകര്‍ അശാസ്ത്രീയമായ രീതിയില്‍ ഉള്ള വികസന ത്തിനെതിരെ രംഗത്തു വരുന്നത്‌. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ വികസന ത്തിനെതി രാണെന്ന പ്രചരണം തികച്ചും തെറ്റാണെന്ന് സൈലന്റ്‌ വാലി നമ്മെ ഓര്‍മ്മപ്പെ ടുത്തുന്നു. അന്ന് ശക്തമായ എതിര്‍പ്പുകള്‍ ഇല്ലായി രുന്നെങ്കില്‍ ഇന്ന് സൈലന്റ്‌ വാലി എന്ന മനോഹ രമായ വന പ്രദേശത്തിന്റെ നല്ലൊരു ഭാഗവും ഭൂമുഖത്തു നിന്നും അപ്രത്യക്ഷ മാകുമായിരുന്നു. പ്രകൃതി ദത്തമായ പച്ചപ്പുകള്‍ സംരക്ഷി ക്കുവാന്‍ നാം എത്ര മാത്രം ജാഗ്രത പുലര്‍ത്ത ണമെന്നുള്ള ഓര്‍മ്മ പ്പെടുത്തല്‍ കൂടെ ആണ്‌ ഇന്നത്തെ ദിനം.&lt;br /&gt;&amp;nbsp;&lt;br /&gt;- &lt;em&gt;എസ്. കുമാര്‍&lt;/em&gt;&lt;br /&gt;&amp;nbsp;&lt;br /&gt;&amp;nbsp;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6991621405810694616-5797264644569909470?l=www.epathram.com%2Fgreen%2Fnews%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/green/news/2009/11/151753-silent-valley-national-park.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total>0</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6991621405810694616.post-1008052147735456549</guid><pubDate>Wed, 28 Oct 2009 04:09:00 +0000</pubDate><atom:updated>2009-10-28T08:19:03.556+04:00</atom:updated><category domain='http://www.blogger.com/atom/ns#'>pesticide</category><title>എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായി നിരോധിക്കണം</title><description>&lt;img style="margin: 0pt 10px 10px 0pt; float: left;" src="http://www.epathram.com/green/news/uploaded_images/endosulfan-victim-kerala-epathram.jpg" alt="endosulfan-victim-kerala" title="endosulfan-victim-kerala" border="0"&gt;കാസര്‍കോട് ജില്ലയില്‍ അഞ്ഞൂറോളം പേരുടെ മരണത്തിന് കാരണമായ എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ സമ്പൂര്‍ണ്ണമായി നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് വ്യാപകമായ പ്രചരണ പ്രതിഷേധ സമരത്തിന് പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ഒരുങ്ങുന്നു. എന്‍ഡോസള്‍ഫാന്റെ ഉപയോഗവും നിര്‍മ്മാണവും നിയന്ത്രിക്കുന്നതിനെ പറ്റി കൂടുതല്‍ പഠനം നടത്തി നിരോധിക്കേണ്ട വസ്തുക്കളുടെ പട്ടികയില്‍ പെടുത്താന്‍ ജനീവയില്‍ നടക്കുന്ന &lt;a target="_blank" href="http://chm.pops.int/Convention/Media/Pressreleases/POPRC5Geneva16October2009/tabid/640/language/en-US/Default.aspx"&gt;&lt;u&gt;സ്റ്റോക്ഹോം കണ്‍‌വന്‍ഷനില്‍&lt;/u&gt;&lt;/a&gt; തീരുമാനം ആയത് ഇന്ത്യയിലെ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും കടുത്ത വിഷമാണ് എന്‍ഡോസള്‍ഫാന്‍. &lt;br /&gt;&amp;nbsp;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;img src="http://www.epathram.com/green/news/uploaded_images/endosulfan-victim-sainaba-kasaragod-kerala-epathram.jpg" alt="sainaba-kasaragod" title="sainaba-kasaragod" border="0"&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:85%"&gt;&lt;em&gt;എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം അനുഭവിക്കുന്ന കാസര്‍കോട് ജില്ലയിലെ സൈനബ എന്ന എട്ടു മാസം പ്രായമുള്ള കുട്ടി&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&amp;nbsp;&lt;br /&gt;കഴിഞ്ഞ് 25 വര്‍ഷമായി കേരളത്തില്‍ പ്ലാന്റേഷന്‍ കോര്‍പ്പൊറെയ്ഷന്റെ നേതൃത്വത്തില്‍ ഈ വിഷം ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തോട്ടങ്ങളില്‍ വര്‍ഷിച്ചു കൊണ്ടിരിക്കുന്നു. കാസര്‍കോഡ് ജില്ലയില്‍ മാത്രം 500 ലധികം പേര്‍ ഈ വിഷം മൂലം കൊല്ലപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് പേര്‍ ജില്ലയില്‍ ഈ വിഷം മൂലം രോഗവും ശാരീരിക അസ്വാസ്ഥ്യവും അനുഭവിക്കുന്നു. കാസര്‍കോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി പ്രധാന മന്ത്രിയെയും സോണിയാ ഗാന്ധിയെയും കണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്ന് ആവശ്യപ്പെടും. എന്‍ഡോസള്‍ഫാന്റെ നിരോധനത്തിനെ എതിര്‍ക്കുന്ന ഏക രാജ്യമാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യ. &lt;br /&gt;&amp;nbsp;&lt;br /&gt;&lt;hr size="1" color="#CCCCCC"&gt;&lt;br /&gt;&lt;div class="englishtext"&gt;&lt;br /&gt;Campaign for total ban on Endosulfan&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;hr size="1" color="#CCCCCC"&gt;&lt;br /&gt;&amp;nbsp;&lt;br /&gt;&amp;nbsp;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6991621405810694616-1008052147735456549?l=www.epathram.com%2Fgreen%2Fnews%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/green/news/2009/10/280815-ban-endosulfan.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total>0</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6991621405810694616.post-1568129424630091787</guid><pubDate>Thu, 15 Oct 2009 07:16:00 +0000</pubDate><atom:updated>2009-10-15T11:22:25.021+04:00</atom:updated><category domain='http://www.blogger.com/atom/ns#'>genetic</category><title>കൃത്രിമ വഴുതനക്ക് അനുമതി</title><description>&lt;img style="margin: 0pt 10px 10px 0pt; float: left;" src="http://www.epathram.com/green/news/uploaded_images/Bt-Brinjal-India-epathram.jpg" alt="Bt-Brinjal" title="Bt-Brinjal" border="0"&gt;ജനിതകമായി മാറ്റം വരുത്തിയ വഴുതന വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ ജെനറ്റിക് എഞ്ചിനിയറിംഗ് അപ്പ്രൂവല്‍ കമ്മിറ്റി അനുവാദം നല്‍കി. രാജ്യത്തെ ജൈവ സാങ്കേതിക രംഗത്തെ നിയന്ത്രണത്തിന് അധികാരമുള്ള സമിതിയാണിത്. സര്‍ക്കാരിന്റെ അനുമതി കൂടെ ലഭിക്കുന്നതോടെ ജനിതക മാറ്റം വരുത്തിയ രാജ്യത്തെ ആദ്യ ഭക്ഷ്യ വിളയാകും കൃത്രിമ വഴുതന. &lt;br /&gt;&amp;nbsp;&lt;br /&gt;ബി.ടി. വഴുതന എന്നാണ് ഇതിനെ വിളിക്കുന്നത്. മണ്ണില്‍ കാണപ്പെടുന്ന ഒരു തരം ബാക്ടീരിയയാണ് ബസിലസ് തുറിംഗ്യെന്‍സിസ് (Bacillus Thuringiensis - Bt). ഈ ബാക്ടീരിയ പുറപ്പെടുവിക്കുന്ന ചില വിഷാംശങ്ങള്‍ കീടങ്ങളെ വിളകളില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. ചില തരം കീടനാശിനികള്‍ ഉണ്ടാക്കുവാന്‍ ഈ വിഷം ഉപയോഗിക്കുന്നുണ്ട്. ഈ വിഷാംശം സ്വയം ഉല്‍പ്പാദിപ്പിക്കുന്ന ഈ ബാക്ടീരിയയുടെ ഡി.എന്‍. എ. യില്‍ നിന്നും ഈ ശേഷിയുള്ള ജീനുകളെ വേര്‍ തിരിച്ചെടുത്ത് ഇതിനെ വഴുതന ചെടിയുടെ ഡി. എന്‍. എ. വ്യവസ്ഥയിലേക്ക് കടത്തി വിടുന്നു.  ഇതോടെ വഴുതന ചെടിക്കും കീടങ്ങളെ അകറ്റി നിര്‍ത്താനുള്ള വിഷം സ്വയം നിര്‍മ്മിക്കാനുള്ള ശേഷി കൈ വരുന്നു. അപ്പോള്‍ പിന്നെ കൃത്രിമമായി കീട നാശിനികള്‍ ഉപയോഗിക്കേണ്ടി വരില്ല എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ ഗുണമായി പറയുന്നത്. &lt;br /&gt;&amp;nbsp;&lt;br /&gt;ഇങ്ങനെ വികസിപ്പിക്കുന്ന വഴുതനയ്ക്ക് കീട നാശിനികളെ അപേക്ഷിച്ച് ആയിരം ഇരട്ടിയോളം വിഷ വീര്യം കൂടും. ബി.ടി. വിഷം മനുഷ്യന് ദോഷം ചെയ്യില്ലെന്ന് ഉറപ്പു തരാന്‍ ശാസ്ത്രത്തിന് കഴിയാത്ത സ്ഥിതിക്ക് നമ്മുടെ ഭക്ഷണ ചങ്ങലയിലേക്ക് ഈ വിഷം ആയിരം മടങ്ങ് ശക്തിയോടെ കടന്നു കയറും എന്നതാണ് ഇതിനെതിരെ നില നില്‍ക്കുന്ന ഭീതിക്ക് അടിസ്ഥാനം.&lt;br /&gt;&amp;nbsp;&lt;br /&gt;ലോകം പകര്‍ച്ച വ്യാധികളുടെ പിടിയില്‍ അമര്‍ന്നിരിക്കുന്ന ഈ കാലത്ത് ഏറെ ഭീതിദമായ മറ്റൊരു ഭീഷണിയും ബി.ടി. വഴുതന ഉളവാക്കുന്നുണ്ട്. ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള ഒരു പ്രോട്ടീന്‍ ബി.ടി. വഴുതന ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇത് ഭക്ഷണമാക്കുന്നതോടെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുള്ള ചികിത്സ ഫലിക്കാതെ വരും എന്നത് ആരോഗ്യ വിദഗ്ദ്ധര്‍ ഏറെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.&lt;br /&gt;&amp;nbsp;&lt;br /&gt;&lt;hr size="1" color="#CCCCCC"&gt;&lt;br /&gt;&lt;div class="englishtext"&gt;&lt;br /&gt;Commercial release of Genetically Modified Bt Brinjal approved in India&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;hr size="1" color="#CCCCCC"&gt;&lt;br /&gt;&amp;nbsp;&lt;br /&gt;&amp;nbsp;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6991621405810694616-1568129424630091787?l=www.epathram.com%2Fgreen%2Fnews%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/green/news/2009/10/151119-bt-brinjal-gets-approval-in.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total>0</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6991621405810694616.post-3520243237321964173</guid><pubDate>Sun, 31 May 2009 17:08:00 +0000</pubDate><atom:updated>2009-05-31T21:57:00.608+04:00</atom:updated><category domain='http://www.blogger.com/atom/ns#'>ആഗോള താപനവും</category><category domain='http://www.blogger.com/atom/ns#'>കാലാവസ്ഥ</category><title>ആഗോള താപനം: പ്രതിവര്‍ഷം 300,000 മരണങ്ങള്‍</title><description>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://www.epathram.com/green/news/uploaded_images/global-warming-epathram-711619.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 200px; height: 150px;" src="http://www.epathram.com/green/news/uploaded_images/global-warming-epathram-711614.jpg" border="0" alt="" /&gt;&lt;/a&gt;കാലാവസ്ഥാ വ്യതിയാനം മൂലം പ്രതിവര്ഷം മരിക്കുന്നവരുടെ എണ്ണം 300,000 ആണെന്നും ഇത് പ്രതികൂലം ആയി 300 ലക്ഷം ആളുകളെ ബാധിക്കുന്നുവെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.  ആഗോള താപനവും അത് മനുഷ്യരില്‍ ഉണ്ടാക്കുന്ന ഫലങ്ങളും  എന്ന വിഷയത്തില്‍ ആണ് പഠനങ്ങള്‍ നടന്നത്.   2030 ഓടെ  ഇതിനോട് അനുബന്ധിച്ചുണ്ടാകുന്ന മരണങ്ങള്‍ 500,000 കവിയുമെന്നും ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതുഷ്ണം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, കാട്ടുതീ എന്നിവയാണ് വിപത്തിനു കാരണം ആവുക.  കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ മൂലം പ്രതിവര്‍ഷം 125 ബില്യണ്‍  യു. എസ്. ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാവുക.  ഈ റിപ്പോര്‍ട്ട്‌ മുന്‍ യു. എന്‍. സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ ഗ്ലോബല്‍ ഹുമാനിട്ടേറിയന്‍ ഫോറത്തിന്ടേതാണ്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6991621405810694616-3520243237321964173?l=www.epathram.com%2Fgreen%2Fnews%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/green/news/2009/05/300000.shtml</link><author>jyothis.epathram@gmail.com (ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്))</author><thr:total>0</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6991621405810694616.post-8738630156116984275</guid><pubDate>Sat, 11 Oct 2008 16:34:00 +0000</pubDate><atom:updated>2008-10-25T20:35:51.433+04:00</atom:updated><title>ആത്മീയ പരിസ്ഥിതി ബോധത്തിന്റെ ഗുരുവിന് ആദരാഞ്ജലികള്‍</title><description>&lt;a href="http://www.epathram.com/news/mainnews/uploaded_images/john-c-jacob-788513.jpg"&gt;&lt;img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/news/mainnews/uploaded_images/john-c-jacob-788511.jpg" border="0" /&gt;&lt;/a&gt;ഒരു പരിസ്ഥിതി പ്രവര്‍ത്തകന്റെ ജീവിതം തന്നെയാണ് സന്ദേശം ആവേണ്ടത് എന്ന രീതിയില്‍ ഇക്കാലം അത്രയും ജീവിച്ച പരിസ്ഥിതി പ്രവര്‍ത്തകരുടെ കാരണവരും ഗുരുവും ആയ ഈ മഹാന് “പച്ച” യുടെ ആദരാഞ്ജലികള്‍. പരിസ്ഥിതി സംരക്ഷണവും ആത്മീയതയും കോര്‍ത്തിണക്കിയ തന്റെ ജീവിത ശൈലി കൊണ്ട് ഏവര്‍ക്കും പ്രചോദനം ആയിരുന്നു പ്രൊഫ. ജോണ്‍ സി. ജേക്കബ്. പ്രകൃതിയിലെ ചേതനവും ജഡവുമായ സര്‍വ്വവും ഒരേ ഒരു പരം പൊരുളിന്റെ അംശങ്ങളാണെന്ന തിരിച്ചറിവ് പകരുന്ന “ഇകോ - സ്പിരിച്വാലിറ്റി” യുടെ സന്ദേശം തന്റെ ജീവിതം കൊണ്ട് മാതൃക ആക്കിയ ജോണ്‍ ഒരു പരിസ്ഥിതി പ്രവര്‍ത്തകന് ലോകത്തിനു നല്‍കാനുള്ള ഏറ്റവും വലിയ സന്ദേശം തന്റെ ജീവിതം തന്നെ ആണ് എന്ന് തെളിയിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അറുപതുകളില്‍ പരിസ്ഥിതി ബോധം അത്രയ്ക്ക് ശക്തം അല്ലായിരുന്ന കേരളത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട ആദ്യ കാല പരിസ്ഥിതി പ്രവര്‍ത്തകരില്‍ ഒരാളാണ് ജോണ്‍. ജോണ്‍ സംഘടിപ്പിച്ച ക്യാമ്പുകളും പഠന യാത്രകളും ഒരു തലമുറയിലെ വിദ്യാര്‍ത്ഥികളെ ഒന്നാകെ പ്രകൃതിയുമായി അടുപ്പിച്ചു. അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ക്ക് അദ്ദേഹത്തോടൊപ്പം കേരളത്തിനകത്തും പുറത്തുമായി കാടുകളിലേയ്ക്കും, കടല്‍ പുറങ്ങളിലേയ്ക്കും കായലുകളിലേയ്ക്കും മറ്റും നടത്തിയ യാത്രകള്‍ അവിസ്മരണീയങ്ങളായ അനുഭവങ്ങളാണ്. ഇവരില്‍ പലരും ഇന്ന് സജീവമായ പരിസ്ഥിതി പ്രവര്‍ത്തനം നടത്തുന്നതും ഇത് കൊണ്ട് തന്നെ.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ജോണ്‍ സി മാസ്റ്റര്‍ എന്ന് ശിഷ്യന്മാരുടേയും സഹ പ്രവര്‍ത്തകരുടേയും ഇടയില്‍ അറിയപ്പെട്ട ജോണ്‍ 1956 മുതല്‍ 1960 വരെ താന്‍ ജന്തു ശാസ്ത്രം പഠിച്ച മദ്രാസ് കൃസ്ത്യന്‍ കോളെജിലെ പ്രകൃതി രമണീയമായ അന്തരീക്ഷമാണ് തന്നെ ഒരു പ്രകൃതി സ്നേഹി ആക്കിയത് എന്ന് പറയുന്നു. വന നിബിഡവും ജൈവ വൈവിധ്യം നിറഞ്ഞതുമായിരുന്നു ആ‍ കാമ്പസ്. പ്രകൃതിയെ ആഴത്തില്‍ മനസ്സിലാക്കാന്‍ തന്നെ പ്രേരിപ്പിച്ചത് ഇതാണ്. കാമ്പസ് ദിനങ്ങളില്‍ ആത്മീയതയെ അടുത്തറിയാന്‍ ഇടയായ ജോണ്‍ പ്രകൃതിയിലെ സര്‍വ്വസ്വവും ഒരേ ഒരു പരം പൊരുളിന്റെ ഭാഗമാണെന്ന സത്യം മനസ്സിലാക്കിയതോടെ പ്രകൃതിയില്‍ കാണപ്പെടുന്ന എല്ലാം ജോണിന് പ്രിയപ്പെട്ടതാവുകയായിരുന്നു. ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് പോലും തനിയ്ക്ക് ഒരു ആത്മീയ അനുഭവം ആണ് എന്ന് ജോണ്‍ ഒരിയ്ക്കല്‍ പറയുകയുണ്ടായി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കോട്ടയത്ത് താന്‍ ജനിച്ച് വളര്‍ന്ന തന്റെ ചെറിയ ഗ്രാമവും അവിടത്തെ ലളിതമായ ജീവിത രീതികളും മറ്റും തന്നെ ഏറെ സ്വാധീനിച്ചിരുന്നു. മദ്രാസ് കൃസ്ത്യന്‍ കോളജില്‍ തന്റെ അധ്യാപകനായ ശ്രീ ജെ. പി. ജോഷ്വ യാണ് തന്നെ അക്കാലത്ത് ഏറ്റവും അധികം സ്വാധീനിച്ച വ്യക്തി എന്നും അദ്ദേഹം ഓര്‍മ്മിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പഠനത്തിനു ശേഷം 1960ല്‍ കേരളത്തില്‍ തിരിച്ചെത്തി ജോണ്‍ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ ജന്തുശാസ്ത്ര അധ്യാപകനായി പ്രവര്‍ത്തിച്ചു. 1965ല്‍ അദ്ദേഹം പയ്യന്നൂര്‍ കോളജിലേയ്ക്ക് ജോലി മാറി പോയി. 1992 ജോലിയില്‍ നിന്നും വിരമിയ്ക്കും വരെ ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കേരളത്തിലെ കാമ്പസുകളില്‍ പ്രകൃതി പഠനത്തിന് തുടക്കമിട്ടു കൊണ്ട് അദ്ദേഹം പയ്യന്നൂര്‍ കോളജില്‍ 1972ല്‍ ഒരു ജന്തുശാസ്ത്ര ക്ലബ് ആരംഭിച്ചു. 1974ല്‍ ആയിരുന്നു ലോക വന്യ ജീവി സംഘടന ഇന്ത്യയില്‍ പ്രകൃതി ക്ലബുകള്‍ക്ക് തുടക്കമിട്ടത്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;1973ല്‍ ജോണ്‍ “മൈന” എന്ന കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ ജേര്‍ണല്‍ ആരംഭിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;1977ല്‍ ഏഴിമലയില്‍ താന്‍ ഒരു പ്രകൃതി കാമ്പ് സംഘടിപ്പിച്ചത് തന്റെ ജീവിതത്തിലെ ഒരു നാഴിക കല്ലായിരുന്നു എന്ന് ജോണ്‍ പറഞ്ഞിരുന്നു. ആ കാമ്പില്‍ എം. കെ. പ്രസാദ്, ഡി. എന്‍. മാത്യു, കെ. കെ. നീലകണ്ഠന്‍, എല്‍. നമശിവായം എന്നിങ്ങനെ പല പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരും പങ്കെടുത്തു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇതിനു ശേഷം അദ്ദേഹം ഇത്തരം അനേകം പരിസ്ഥിതി പഠന കാമ്പുകളും യാത്രകളും സംഘടിപ്പിച്ചു. മുതുമല, ബന്ദിപുര്‍, തേക്കടി, പറമ്പിക്കുളം, നെയ്യാര്‍ എന്നിങ്ങനെ പലയിടങ്ങളും അദ്ദേഹവും വിദ്യാര്‍ത്ഥികളും സഞ്ചരിയ്ക്കയുണ്ടായി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പയ്യന്നൂര്‍ ആസ്ഥാനം ആയുള്ള “സൊസൈറ്റി ഫോര്‍ എന്‍ വയണ്‍ മെന്റല്‍ എഡുക്കേഷന്‍ ഇന്‍ കേരള” (SEEK) എന്ന സംഘടനയ്ക്ക് അദ്ദേഹം 1979ല്‍ രൂപം നല്‍കുകയുണ്ടായി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;“സൂചിമുഖി” എന്ന അദ്ദേഹം തുടങ്ങിയ മാസിക ഇന്നും SEEK പ്രസിദ്ധീകരിച്ച് വരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ജോണിന്റെ മറ്റൊരു സംരംഭമാണ് “One Earth, One Life" എന്ന ഒരു പരിസ്ഥിതി സംഘടന. “പ്രസാദം” എന്ന മാസികയുടെ എഡിറ്ററുമായിരുന്നു അദ്ദേഹം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;- &lt;em&gt;മൊഹമ്മദ് നസീറുമായുള്ള അഭിമുഖത്തില്‍ നിന്ന്. &lt;/em&gt;&lt;br /&gt;&lt;em&gt;&lt;span style="font-size:78%;"&gt;(അവലംബം “ഹിന്ദു” ദിനപത്രം)&lt;/span&gt;&lt;/em&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6991621405810694616-8738630156116984275?l=www.epathram.com%2Fgreen%2Fnews%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/green/news/2008/10/blog-post.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total>0</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6991621405810694616.post-3125437767611133028</guid><pubDate>Sun, 14 Sep 2008 11:59:00 +0000</pubDate><atom:updated>2010-01-18T17:19:22.193+04:00</atom:updated><category domain='http://www.blogger.com/atom/ns#'>ആഗോള താപനവും</category><title>ഒരു ഓര്‍മ്മപ്പെടുത്തല്‍</title><description>&lt;img style="margin: 0pt 10px 10px 0pt; float: left;" src="http://www.epathram.com/green/news/uploaded_images/Severn-Cullis-Suzuki-ePathram.jpg" alt="Severn-Cullis-Suzuki" title="Severn-Cullis-Suzuki" border="0"&gt;ചില കാര്യങ്ങള്‍ തീര്‍ച്ചയായും വീണ്ടും വീണ്ടും ഓര്‍മപ്പെടു ത്തേണ്ടതുണ്ട്, മഹാന്മാര്‍ പറഞ്ഞത്, ചില പഠനങ്ങള്‍, ചില പ്രസംഗങ്ങള്‍ അങ്ങിനെ പലതും, അത്തരം ഒരു ഓര്‍മപ്പെടുത്തലാണ് ഈ വായന. ബ്രസീലിലെ റിയോഡി ജനീറോയില്‍ നടന്ന ഐക്യ രാഷ്ട്ര പരിസ്ഥിതി വികസന സമ്മേളനമായ ഭൌമ ഉച്ചകോടിയെ അഭിമുഖീകരിച്ച് കാനഡയില്‍ നിന്നെത്തിയ പന്ത്രണ്ടു വയസ്സുകാരിയായ സെവേന്‍ സുസുകി നടത്തിയ പ്രസംഗം ലോകം ശ്വാസമടക്കി പിടിച്ച് ശ്രദ്ധാപൂര്‍വ്വം കേട്ടു നിന്നു. ലോകത്തെ അഞ്ചു മിനിറ്റ് നിശ്ശബ്ദമാക്കിയ പെണ്‍കുട്ടി എന്നാണ് സെവേന്‍ സുസുക്കി പിന്നീട് അറിയപ്പെട്ടത്.&lt;br /&gt;&amp;nbsp;&lt;br /&gt;&lt;center&gt;&lt;br /&gt;&lt;object width="425" height="349"&gt;&lt;param name="movie" value="http://www.youtube.com/v/TQmz6Rbpnu0&amp;hl=en&amp;fs=1&amp;rel=0&amp;color1=0x234900&amp;color2=0x4e9e00&amp;border=1"&gt;&lt;/param&gt;&lt;param name="allowFullScreen" value="true"&gt;&lt;/param&gt;&lt;embed src="http://www.youtube.com/v/TQmz6Rbpnu0&amp;hl=en&amp;fs=1&amp;rel=0&amp;color1=0x234900&amp;color2=0x4e9e00&amp;border=1" type="application/x-shockwave-flash" allowfullscreen="true" width="425" height="349"&gt;&lt;/embed&gt;&lt;/object&gt;&lt;br /&gt;&lt;/center&gt;&lt;br /&gt;&amp;nbsp;&lt;br /&gt;“ഞാനും എന്റെ കൂട്ടുകാരനും എണ്ണായിരം കിലോമീറ്റര്‍ താണ്ടി കാനഡയില്‍നിന്നും വന്നത് നിങ്ങള്‍ മുതിര്‍ന്നവരുടെ ജീവിത രീതി മാറ്റണമെന്ന് അഭ്യഥിക്കാനാണ്, ലോകത്തെ ങ്ങുമുള്ള പട്ടിണി കൊണ്ട് പരവശരായ പതിനായിര ക്കണക്കിന് കുഞ്ഞുങ്ങള്‍ക്കു വേണ്ടി സംസാരിക്കാനാണ്, ഭൂമിയില്‍ മരിച്ചു വീഴുന്ന പതിനായിര ക്കണക്കിന് മൃഗങ്ങളുടെ ദൈന്യത അറിയിക്കാനാണ്. പത്തോ ഇരുപതോ കൊല്ലം കഴിഞ്ഞാല്‍ നിങ്ങള്‍, മുതിര്‍ന്നവര്‍ ഈ ഭൂമിയോട് വിട പറയും. പിന്നെ ഇവിടെ ജീവിക്കാനുള്ളത് ഞങ്ങള്‍ ഇളം തലമുറയാണ്. അതിനാല്‍ വരും തലമുറക്കു വേണ്ടിയെങ്കിലും നിങ്ങള്‍ ഭൂമിയെ രക്ഷിക്കുക. ഓസോണ്‍ പാളിയില്‍ നിങ്ങളേല്പിച്ച തുളകള്‍ കാരണം എനിക്കിപ്പോള്‍ പുറത്തിറങ്ങി നടക്കാന്‍ പേടിയാണ്, വായുവില്‍ എന്തൊക്കെ രാസ വസ്തുക്കള്‍ ഉണ്ടെന്ന റിയാത്തതിനാല്‍ ശ്വസിക്കാന്‍ ഭയമാണ്. നിങ്ങള്‍ക്ക് അന്തരീക്ഷം നന്നാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, നശിപ്പിക്കാതി രിക്കുകയെങ്കിലും ചെയ്യുക.”&lt;br /&gt;&amp;nbsp;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6991621405810694616-3125437767611133028?l=www.epathram.com%2Fgreen%2Fnews%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/green/news/2008/09/girl-silenced-world-5-minutes.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total>1</thr:total></item></channel></rss>
