<?xml version='1.0' encoding='UTF-8'?><rss xmlns:atom='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' version='2.0'><channel><atom:id>tag:blogger.com,1999:blog-4418296702417238603</atom:id><lastBuildDate>Mon, 01 Mar 2010 08:51:31 +0000</lastBuildDate><title>ePathram - പച്ച - വ്യക്തികള്‍</title><description></description><link>http://www.epathram.com/green/personalities/index.shtml</link><managingEditor>noreply@blogger.com (ജെ. എസ്.)</managingEditor><generator>Blogger</generator><openSearch:totalResults>5</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>25</openSearch:itemsPerPage><item><guid isPermaLink='false'>tag:blogger.com,1999:blog-4418296702417238603.post-625950141165388340</guid><pubDate>Wed, 18 Nov 2009 03:49:00 +0000</pubDate><atom:updated>2009-11-18T08:04:47.966+04:00</atom:updated><title>നമുക്കെന്തിനാണ് പക്ഷികള്‍? - പുന്നയൂര്‍ക്കുളം സെയ്‌നുദ്ദീന്‍</title><description>&lt;img style="margin: 0pt 10px 10px 0pt; float: left;" src="http://www.epathram.com/green/personalities/uploaded_images/dr-salim-ali-photo-epathram.jpg" alt="dr-salim-ali" title="dr-salim-ali" border="0"&gt;പക്ഷികളെ ജീവനേക്കാള്‍ ഏറെ സ്നേഹിച്ച നമ്മുടെ പ്രിയപ്പെട്ട ഓര്‍ണിതോളോജിസ്റ്റ് (ornithologist) ഡോ. സലീം അലിയ്ക്ക് ശേഷം ഇന്ത്യയില്‍ അത്രയും പ്രശസ്തനായ മറ്റൊരു പക്ഷി ശാസ്ത്രജ്ഞന്‍ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ജീവിത കാലം മുഴുവന്‍ കാടായ കാടുകളൊക്കെ പക്ഷികളെ കാണുന്നതിനായി കാതു കൂര്‍പ്പിച്ച് കൈയ്യില്‍ ബൈനോക്കുലറും തൂക്കി സലീം സഞ്ചരിച്ചു. അദ്ദേഹത്തിന്റെ സഞ്ചാര പഥത്തില്‍ കേരളത്തിലെ കുമരകവും പല തവണ ഉള്‍പ്പെട്ടു എന്നത് നമുക്ക് മലയാളികള്‍ക്ക് അഭിമാനിക്കാവുന്നതാണ്.&lt;br /&gt;&amp;nbsp;&lt;br /&gt;തമിഴ്‌നാട്ടിലെ പോയന്റ് കാലിമീര്‍, കര്‍ണ്ണാടകയിലെ രംഗനത്തിട്ടു, ഉത്തര്‍ പ്രദേശിലെ ഭരത്പൂര്‍ തുടങ്ങി നിരവധി പക്ഷി സങ്കേതങ്ങള്‍ അദ്ദേഹം നിരവധി തവണ സന്ദര്‍ശിച്ചു ഗവേഷണം നടത്തുക മാത്രമല്ല നമുക്ക് അതു വരെ അറിയാതിരുന്ന പല പ്രദേശങ്ങളും പക്ഷികളുടെ ആവാസ കേന്ദ്രമാണെന്ന് കാണിച്ചു തന്നതു സലീം അലിയാണ്.&lt;br /&gt;&amp;nbsp;&lt;br /&gt;മഞ്ഞത്തൊണ്ടക്കുരുവി (yellow throated sparrow) യുടെ പതനത്തിലൂടെ പക്ഷികളുടെ ലോകത്തിലേക്ക് കടന്നു വന്ന ബാലന്‍ ലോകത്തിലെ തന്നെ വലിയ പക്ഷി ശാസ്ത്രജ്ഞമാരില്‍ ഒരാളായി മാറുകയായിരുന്നു. പക്ഷി ഗവേഷണത്തിനായി അദ്ദേഹം പല രാജ്യങ്ങളും സന്ദര്‍ശിച്ചു പഠനം നടത്തി. &lt;br /&gt;&amp;nbsp;&lt;br /&gt;ഡബ്ല്യൂ. എസ്. മില്ലാര്‍ഡ്, എര്‍വിന്‍ ട്രെസ്മാന്‍ തുടങ്ങിയവരുടെ പേരില്‍ അദ്ദേഹം ഗവേഷണം നടത്തി. എങ്കിലും വേണ്ടത്ര അക്കാദമിക്കല്‍ യോഗ്യത ഇല്ലായെന്ന കാരണം കാണിച്ച് സുവോളൊജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അദ്ദേഹത്തിന് ഓര്‍ണിത്തോളൊജിസ്റ്റിന്റെ അവസരം നിഷേധിക്കുകയുണ്ടായി. സ്വന്തം പ്രയത്നം കൊണ്ട് അദ്ദേഹം ഉപജീവനം കണ്ടെത്തി. കഷ്‌ട്ടപ്പാടുകള്‍ക്കിടയിലും തന്റെ നിരീക്ഷണ ഗവേഷണങ്ങള്‍ തുടര്‍ന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;“ഞാന്‍ ലബോറൊട്ടറിയില്‍ ഇരുന്നു പക്ഷികളെ കുറിച്ച് പഠനം നടത്തുകയല്ല, മറിച്ച് അവയുടെ ആവാസ വ്യവസ്ഥിതിയിലേക്കിറങ്ങി ചെന്ന് അവയുടെ ചലനങ്ങളും, പ്രവര്‍ത്തനവും, ജീവിത രീതികളും ഗവേഷണം ചെയ്യാനാണ് താല്പര്യപ്പെടുന്നത്” എന്ന് അദ്ദേഹം പറഞ്ഞു. “ദി ബുക്ക് ഓഫ് ഇന്ത്യന്‍ ബേഡ്സ്” എന്ന പ്രശസ്ത പക്ഷി ഗവേഷണ ഗ്രന്ഥം എഴുതിയ അദ്ദേഹം “ദി ബേഡ്സ് ഓഫ് കച്ച്”, “ഇന്ത്യന്‍ ഹില്‍ ബേഡ്സ്”, “ബേഡ്സ് ഓഫ് കേരള”, “ദി ബേഡ്സ് ഓഫ് സിക്കിം” തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. &lt;br /&gt;&amp;nbsp;&lt;br /&gt;1996ല്‍ ബോംബെയില്‍ (മുംബായ്) ജനിച്ച സലീം അലി 1987ല്‍ മരണമടഞ്ഞു. നവംബര്‍ 12 അദ്ദേഹത്തിന്റെ ജന്മ ദിനമാണ്. അന്നേ ദിവസം ലോക പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;പക്ഷികളെ കുറിച്ച് നിരീക്ഷണങ്ങളും, ഗവേഷണങ്ങളും നടത്താന്‍ പുതു തലമുറയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ആവാസ വ്യവസ്ഥിതിയുടെ നിലനില്‍പ്പിന്റെ പ്രധാന ഘടകം തന്നെയാണ് പക്ഷികളും. മരങ്ങളില്‍ കൂട്ടം ചേര്‍ന്ന് കൂടു കെട്ടി പാര്‍ക്കുന്ന ഈ തൂവല്‍ ചങ്ങാതിമാര്‍ മനുഷ്യന് ഒരിക്കലും ഉപദ്രവകാരികള്‍ ആകുന്നില്ല. മറിച്ച് പ്രകൃതിയുടെ സന്തുലനം കാത്തു സൂക്ഷിക്കാന്‍ ഏല്‍പ്പിക്കപ്പെട്ടവരാണിവര്‍.&lt;br /&gt;&amp;nbsp;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;img src="http://www.epathram.com/green/personalities/uploaded_images/sunbird-epathram.jpg" alt="sunbird" title="sunbird" border="0"&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:85%"&gt;&lt;em&gt;Sunbird&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&amp;nbsp;&lt;br /&gt;തേന്‍ കുരുവികള്‍ എന്ന് അറിയപ്പെടുന്ന Sunbirds പരാഗണം നടത്താനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തവരാണ്. ഒരു പൂവില്‍ നിന്ന് തേന്‍ നുകര്‍ന്ന് വീണ്ടും മറ്റൊരു പൂവില്‍ കൊണ്ടുരുമ്മുമ്പോള്‍ പരാഗണം നടക്കുന്നു. &lt;br /&gt;&amp;nbsp;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;img src="http://www.epathram.com/green/personalities/uploaded_images/maramkothi-epathram.jpg" alt="url" title="services" border="0"&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:85%"&gt;&lt;em&gt;Woodpecker&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&amp;nbsp;&lt;br /&gt;മരം കൊത്തികള്‍ പ്രത്യക്ഷത്തില്‍ മരം കേട് വരുത്തുന്നവരാണ് എന്ന് തോന്നാമെങ്കിലും മരത്തിന്റെ പോടുകളില്‍ ഇരുന്ന് മരം നശിപ്പിക്കുന്ന കീടങ്ങളെയും പ്രാണികളെയും നശിപ്പിക്കുകയാണവ ചെയ്യുന്നത്. തന്‍‌മൂലം മരത്തിന്റെ ആയുസ്സ് വര്‍ദ്ധിക്കുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;ഇലകള്‍ കരണ്ടു നശിപ്പിക്കുന്ന പുഴുക്കളെ നിയന്ത്രിക്കുന്നവരാണ് കുരുവികളില്‍ അധികം പേരും. കുട്ടുറുവന്‍ എന്ന് അറിയപ്പെടുന്ന റോളര്‍ ബേഡ്സും കീട നിയന്ത്രണം നടത്തുന്നവരാണ്. ചില പ്രദേശങ്ങളില്‍ ഇവയെ പച്ച കിളി എന്നും വിളിക്കാറുണ്ട്. മനോഹരമായി പാട്ടു പാടുകയും ചെയ്യും. സീസണില്‍ മാത്രമെ ഇവ പാടാറുള്ളൂ.&lt;br /&gt;&amp;nbsp;&lt;br /&gt;വേലി തത്ത എന്ന് അറിയപ്പെടുന്ന മുളന്തത്തകള്‍ (Bee Eater) പേര് പോലെ തന്നെ ഈച്ചകളെ ആണ് ഭക്ഷിക്കുന്നത്. ഇതും ഒരു തരത്തില്‍ പ്രകൃതിയുടെ ആരോഗ്യകരമായ നിലനില്‍പ്പിനെ സഹായിക്കുകയാണ്.&lt;br /&gt;&amp;nbsp;&lt;br /&gt;പക്ഷികള്‍ക്കു വേണ്ടി നമുക്ക് ആവാസ വ്യവസ്ഥിതി രൂപപ്പെടുത്താം. ഒപ്പം പ്രകൃതിയെ സംരക്ഷിക്കാം.&lt;br /&gt;&amp;nbsp;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&lt;img src="http://www.epathram.com/home/images/punnayurkulam-zainudheen.jpg" border="1"&gt;&lt;br /&gt;- &lt;em&gt;&lt;a href="http://www.epathram.com/misc/people/pz/" class="contentlink" target="_blank"&gt;പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍&lt;/a&gt;&lt;/em&gt;&lt;br /&gt;&amp;nbsp;&lt;br /&gt;&amp;nbsp;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4418296702417238603-625950141165388340?l=www.epathram.com%2Fgreen%2Fpersonalities%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/green/personalities/2009/11/blog-post_18.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>1</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-4418296702417238603.post-779336499494322561</guid><pubDate>Thu, 12 Nov 2009 07:20:00 +0000</pubDate><atom:updated>2009-11-12T11:27:57.681+04:00</atom:updated><title>ഇന്ത്യയുടെ പക്ഷി മനുഷ്യന്‍ സാലിം അലി</title><description>&lt;div&gt;&lt;br /&gt;&lt;img style="margin: 0pt 10px 10px 0pt; float: left;" src="http://www.epathram.com/green/personalities/uploaded_images/dr-salim-ali-epathram.jpg" alt="dr-salim-ali" title="dr-salim-ali" border="1"&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&amp;nbsp;&lt;br /&gt;ലോക പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്‍ ഡോ. സാലിം അലി യുടെ ജന്മ ദിനമായ ഇന്ന് ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4418296702417238603-779336499494322561?l=www.epathram.com%2Fgreen%2Fpersonalities%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/green/personalities/2009/11/blog-post.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>0</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-4418296702417238603.post-1302287056072494523</guid><pubDate>Tue, 04 Aug 2009 06:09:00 +0000</pubDate><atom:updated>2009-08-04T10:14:53.542+04:00</atom:updated><title>ദീപ് ജോഷിക്ക് മാഗ്സസെ പുരസ്കാരം</title><description>&lt;img style="float:left; margin:0 10px 10px 0;" src="http://www.epathram.com/green/personalities/uploaded_images/Deep-Joshi-Magsaysay-Award-epathram-736006.jpg" border="0" alt="Deep-Joshi" title="Deep-Joshi" /&gt;പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ദീപ് ജോഷിക്ക് 2009ലെ മാഗ്സസെ പുരസ്കാരം പ്രഖ്യാപിച്ചു.  ഏഷ്യയിലെ നൊബേല്‍ സമ്മാനം എന്നാണ് ഈ പുരസ്കാരം അറിയപ്പെടുന്നത്. ഇന്ത്യയിലെ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് കാര്യക്ഷമത കൊണ്ടു വരുന്നതിനായി ദീപ് ജോഷി പ്രകടിപ്പിച്ച നേതൃ പാടവവും ദീര്‍ഘ വീക്ഷണവും കണക്കിലെടുത്താണ് അദ്ദേഹത്തിന് ഈ പുരസ്കാരം നല്‍കുന്നത് എന്ന് രമണ്‍ മാഗ്സസെ പുരസ്കാര സമിതി അറിയിച്ചു. &lt;br /&gt;&amp;nbsp;&lt;br /&gt;ഈ പുരസ്കാരം ലഭിച്ചതില്‍ സന്തുഷ്ടി രേഖപ്പെടുത്തിയ ദീപ് ജോഷി ഇത് ഒരു വ്യക്തിയുടെ നേട്ടമല്ല, മറിച്ച് ഗ്രാമീണ വികസന രംഗത്ത് പ്രവര്‍ത്തിക്കുന്നതിനുള്ള ആശയത്തിന് ലഭിച്ച പുരസ്കാരമാണ് എന്ന് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസവും കഴിവുമുള്ള കൂടുതല്‍ ആളുകള്‍ ഈ രംഗത്തേക്ക് കടന്നു വന്ന് ഗ്രാമീണ ജനതയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.&lt;br /&gt;&amp;nbsp;&lt;br /&gt;ഉത്തരാഞ്ചലിലെ ഒരു കര്‍ഷക കുടുംബത്തില്‍ പിറന്ന ദീപ് ജോഷി അമേരിക്കയിലെ പ്രശസ്തമായ മസ്സാഷുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും എഞ്ചിനിയറിങില്‍ ബിരുദാനന്തര ബിരുദവും പിന്നീട് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും നേടിയ ശേഷം പുനെയിലെ സിസ്റ്റംസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലും പിന്നീട് ഫോര്‍ഡ് ഫൌണ്ടേഷനിലും പ്രവര്‍ത്തിച്ചു. ഇവിടെ അദ്ദേഹം ഗ്രാമീണ വികസന രംഗത്ത് ഒട്ടേറെ പഠനങ്ങള്‍ നടത്തുകയുണ്ടായി. ഗ്രാമീണ വികസന രംഗത്ത് പ്രവര്‍ത്തിക്കുന്ന പൊതു പ്രവര്‍ത്തകരും സാമൂഹ്യ സേവന സംഘടനകളേയും അടുത്തറിഞ്ഞ ജോഷി ഒരു കാര്യം മനസ്സിലാക്കി. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിശാലമായ ഹൃദയവും സദുദ്ദേശവും ഉണ്ടെങ്കിലും അവര്‍ക്ക് വിദഗ്ദ്ധ പരിശീലനവും ഈ രംഗത്ത് ആവശ്യമായ വൈദഗ്ദ്ധ്യവും കുറവാണ് എന്നതായിരുന്നു അത്. &lt;br /&gt;&amp;nbsp;&lt;br /&gt;ഫോര്‍ഡ് ഫൌണ്ടേഷന്റെ സഹായത്തോടെ ദീപ് ജോഷി ‘പ്രദാന്‍’ (Professional Assistance for Development Action - PRADAN) എന്ന സംഘടനക്ക് രൂപം നല്‍കി. &lt;br /&gt;&amp;nbsp;&lt;br /&gt;ജാര്‍ഖണ്ടിലെ ഗോത്ര വര്‍ഗ സ്ത്രീകളോടൊപ്പം ചേര്‍ന്ന് 2005 ഡിസംബറില്‍ ‘പ്രദാന്‍’ ഒരു പാല്‍ സംഭരണ പദ്ധതിക്ക് രൂപം നല്‍കി. പശുവിന്റെ കിടാവിന് ലഭിക്കേണ്ട പാല്‍ കറന്നെടുക്കുന്നത് പാപമാണ് എന്ന് വിശ്വസിച്ചിരുന്ന ഇവര്‍ക്കിടയില്‍ വ്യാവസായിക പാല്‍ സംഭരണത്തിന്റെ തത്വങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയ ജോഷിക്ക് പ്രതിദിനം ആറായിരം ലിറ്റര്‍ വരെ പാല്‍ സംഭരിക്കുന്ന ഒരു പ്രസ്ഥാനം ഇവിടെ രൂപപ്പെടുത്തുവാന്‍ സാധിച്ചു. 10000 ലിറ്റര്‍ പാല്‍ സംസ്കരിക്കുവാന്‍ ശേഷിയുള്ള ഒരു പാല്‍ സംസ്കരണ കേന്ദ്രവും 600 ഓളം വരുന്ന സ്ത്രീകളുടെ സഹകരണ സംഘം ഇവിടെ സ്ഥാപിച്ചു.&lt;br /&gt;&amp;nbsp;&lt;br /&gt;‘കമ്പ്യൂട്ടര്‍ മുന്‍ഷി’ എന്ന ഒരു ലളിതമായ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഈ സ്ത്രീകള്‍ തങ്ങളുടെ കണക്കുകളും മറ്റും സ്വന്തമായി കൈകാര്യം ചെയ്യുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;ഒരു പ്രദേശത്തെ ജനതയെ മുഴുവന്‍ സ്വയം പര്യാപ്തമാക്കുകയും ദാരിദ്ര രേഖക്ക് മുകളില്‍ കൊണ്ടു വരുവാനും കഴിഞ്ഞ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച ദീപ് ജോഷി വികസനം, ശാസ്ത്ര സാങ്കേതിക വ്യവസായ മേഖലകള്‍ പോലെ തന്നെ വെല്ലുവിളി നിറഞ്ഞ, മഹത്തരമായ കര്‍മ്മ മേഖലയാണ് എന്ന് തെളിയിച്ചു. മുളം തണ്ടുകള്‍ കൊണ്ട് നിര്‍മ്മിച്ച ‘പ്രദാന്‍’ ന്റെ ഓഫീസ് കെട്ടിടത്തിലെ വിശാലമായ ഹാളില്‍ ഇന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളും മാനേജ്മെന്റ് വിദഗ്ദ്ധരും സ്ഥിരം സന്ദര്‍ശകരാകുന്നതും 62 കാരനായ ജോഷിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഊര്‍ജ്ജം സംഭരിക്കുന്നതും ഇത് കൊണ്ടു തന്നെ.&lt;br /&gt;&amp;nbsp;&lt;br /&gt;- &lt;em&gt;e പത്രം&lt;/em&gt;&lt;br /&gt;&amp;nbsp;&lt;br /&gt;&amp;nbsp;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4418296702417238603-1302287056072494523?l=www.epathram.com%2Fgreen%2Fpersonalities%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/green/personalities/2009/08/blog-post.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>0</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-4418296702417238603.post-8134260151328179075</guid><pubDate>Mon, 20 Apr 2009 09:17:00 +0000</pubDate><atom:updated>2009-04-20T13:23:09.890+04:00</atom:updated><title>ഇന്ത്യന്‍ വ്യവസായി തുളസി താന്തിക്ക് അംഗീകാരം</title><description>&lt;img style="float:left; margin:0 10px 10px 0;" src="http://www.epathram.com/green/personalities/uploaded_images/tulsi-tanti-wind-power-776185.jpg" border="0" alt="" /&gt;പാരമ്പര്യേതര ഊര്‍ജ്ജ ഉപയോഗത്തിന് പ്രോത്സാഹനം നല്‍കുന്ന ആഗോള പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് “ഇന്ത്യയുടെ കാറ്റ് മനുഷ്യന്‍” എന്നറിയപ്പെടുന്ന പ്രമുഖ ഇന്ത്യന്‍ വ്യവസായി തുളസി താന്തിക്ക് കാനഡയില്‍ പുരസ്കാരം നല്‍കി. കാനഡ ഇന്ത്യാ ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സി.ഐ.എഫ്. ചഞ്ചലാനി ഗ്ലോബല്‍ ഇന്‍ഡ്യാ അവാര്‍ഡ് 2009 എന്ന ഈ പുരസ്കാരം കാനഡയിലെ ടൊറൊണ്ടോയില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്ലാനിങ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍‌മാന്‍ മൊണ്ടെക് സിങ് അഹ്‌ലുവാലിയ ആണ് ഇദ്ദേഹത്തിന് സമ്മനിച്ചത്.&lt;br /&gt;&amp;nbsp;&lt;br /&gt;താന്‍ നടത്തിയിരുന്ന ഒരു തുണി മില്ലിലെ കനത്ത വൈദ്യുതി ബില്‍ ആണ് തുളസി താന്തിയെ മറ്റ് ഊര്‍ജ്ജ സ്രോതസ്സുകള്‍ തേടി പോകാന്‍ പ്രേരിപ്പിച്ചത്. ഇതിനു വേണ്ടി ആദ്ദേഹം കാറ്റ് കൊണ്ട് പ്രവര്‍ത്തിക്കുന്ന രണ്ട് ചെറുകിട ടര്‍ബൈനുകള്‍ തന്റെ തുണി മില്ലില്‍ സ്ഥാപിച്ചു. തുണി മില്ലിനേക്കാള്‍ ചിലവു വന്ന ഈ നടപടി അന്ന് എല്ലാവരേയും അമ്പരപ്പിച്ചു എങ്കിലും ഇത്തരം ഒരു സംരംഭത്തിന്റെ ദൂരവ്യാപകമായ സാധ്യതകള്‍ അന്നേ അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;1995ല്‍ അദ്ദേഹം പൂണെയില്‍ സ്ഥാപിച്ച സള്‍സന്‍ എനര്‍ജി എന്ന കമ്പനി കാറ്റ് കൊണ്ട് പ്രവര്‍ത്തിക്കുന്ന ടര്‍ബൈനുകളുടെ ഏഷ്യയിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കളാണ്. 1995ല്‍ വെറും ഇരുപത് തൊഴിലാളികളും ആയി തുടങ്ങിയ ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ 13000 ജോലിക്കാരാണ് ജോലി ചെയ്യുന്നത്. 21 രാജ്യങ്ങളിലായി ഈ സ്ഥാപനം വളര്‍ന്നിരിക്കുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;2006ല്‍ ഇദ്ദേഹത്തെ ടൈം മാസിക “പരിസ്ഥിതി നായകന്‍” എന്ന ബഹുമതി നല്‍കി ആദരിക്കുകയുണ്ടായി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4418296702417238603-8134260151328179075?l=www.epathram.com%2Fgreen%2Fpersonalities%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/green/personalities/2009/04/201321-tulsi-tanti-honoured.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>0</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-4418296702417238603.post-1430396358246339974</guid><pubDate>Sat, 25 Oct 2008 17:24:00 +0000</pubDate><atom:updated>2008-10-25T22:08:56.331+04:00</atom:updated><title>മേധ ഉയര്‍ത്തുന്ന രാഷ്ട്രീയം</title><description>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://www.epathram.com/green/personalities/uploaded_images/medha-patkar-768250.jpg"&gt;&lt;img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 200px; height: 150px;" src="http://www.epathram.com/green/personalities/uploaded_images/medha-patkar-768247.jpg" alt="" border="0" /&gt;&lt;/a&gt;‘ഒരു നയം സംബന്ധിച്ച് സംശയം വരികയാണെങ്കില്‍ ആ നയം ഏറ്റവും ദരിദ്രനായ മനുഷ്യനെ എങ്ങനെ അതു ബാധിക്കും എന്നു നോക്കി തീരുമാനമെടുക്കുക’. ഗന്ധിജിയുടെ ഈ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. മേധാ പട്കറും ഇതേ വഴികളാണാവശ്യം എന്ന് വിശ്വസിക്കുന്ന രാഷ്ട്രീയക്കാരിയാണ്. മേധ ഉയര്‍ത്തി കാട്ടിയ രാഷ്ട്രീയ പ്രശ്നങ്ങള്‍ നിരവധിയാണ്. എങ്കിലും നമുക്കവരിന്നും പരിസ്ഥിതി പ്രവര്‍ത്തക മാത്രമാണ്. ഇന്ത്യയിലെ വിവിധ സമര മുഖത്ത് അണികള്‍ക്കൊ പ്പമിരുന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്ന, ജലസന്ധിലെ ആദിവാസികള്‍ക്കൊപ്പം കഴുത്തോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന് സമരത്തിന് നേതൃത്വം നല്‍കിയ നര്‍മ്മദ താഴ്വരയിലെ *ദീദി വെറും പരിസ്ഥിതി പ്രവത്തക മാത്രമല്ല. അങ്ങിനെ മാത്രമായി ചുരുക്കി ക്കെട്ടാന്‍ ചില മാധ്യമങ്ങളും രാഷ്ട്രീയക്കരും നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു. ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥിതി നമുക്കിന്ന് ലഭിക്കുന്നുണ്ടെങ്കിലും തെരെഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമായി ചുരുങ്ങി പ്പോകുന്ന സമൂഹത്തില്‍ മേധയെ പോലുള്ള യഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തകരുടെ നന്മയെ ഇല്ലാതാക്കുവനാണ് ഇക്കാലമത്രയും ചിലര്‍ ശ്രമിച്ചത്. മേധയെ ചുരുക്കി ക്കെട്ടാന്‍ അവര്‍ കണ്ടെത്തിയ ഒരേയൊരു വഴി അവരെ ഒരു പരിസ്ഥിതി പ്രവര്‍ത്തക മാത്രമായി കാണുക എന്നതായിരുന്നു. എന്നാല്‍ എല്ലാവരും കണ്ടില്ലെന്ന് നടിച്ച വികസനത്തിന്റെ രാഷ്ട്രീയത്തില്‍ ഞെരിഞ്ഞമരുന്ന ദരിദ്രരുടെ ശബ്ദം മേധയിലൂടെയാണ് പുറത്തേക്കെത്തിയത്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt; മേധയുടെ ശബ്ദം നര്‍മ്മദയില്‍ മാത്രം ഒതുങ്ങി നിന്നില്ല. ആണവ ഇന്ധനം ഖനനം ചെയ്തു കൊണ്ട് പോകുന്നതിന്റെ ഫലമായി നിത്യ രോഗത്തിന്റെ ദുരിത ക്കയത്തില്‍ കഴിയുന്ന ജ്ഡാര്‍ഖണ്ഡ്  ആദിവാസികളുടെ അതി ജീവനത്തിനായുള്ള സമരത്തിനു മുന്നില്‍ , നഗരം സൌന്ദര്ര്യ വല്‍ക്കരിക്കു ന്നതിന്റെ ഭാഗമായി ഇടതു പക്ഷം ഭരിക്കുന്ന പശ്ചിമ ബംഗാളിലെ കല്‍ക്കത്തയിലെ തെരുവു കച്ചവടക്കാരെ തുരത്തുന്ന തിനെതിരെ, ഗുജറാത്തിലെ ദഹാനുവില്‍ നിര്‍മ്മിക്കുന്ന തുറമുഖം മൂലം ലക്ഷ ക്കണക്കിന് മത്സ്യ തൊഴിലാളികളുടെ ജീവിതമില്ലാ താകുന്നതിനെതിരെ, അവര്‍ക്ക് മാന്യമായ പുനരധിവാസം നല്‍കുന്നതിനു വേണ്ടി, മഹാരാഷ്ട്രയിലെ ധബോളയിലുള്ള എന്‍റോണിനെതിരെ, യു. പി. വൈദ്യുതി ബോര്‍ഡ് സ്വകാര്യ വല്‍ക്കരിക്കുന്ന തിനെതിരെ, തെഹ് രി അണ ക്കെട്ടി നെതിരെ, തൂത്തുക്കുടിയിലെ ചെമ്പു ഖനികളിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍‍ ക്കെതിരെ, കൂടംകുളം ആണവ നിലയത്തിനെതിരെ, ഗുജറാത്തിലേയും, ഒറീസ്സയിലേയും വംശീയ നരഹത്യ ക്കെതിരെ, സിഗൂരിലെ കര്‍ഷകര്‍ക്കൊപ്പം, ഭോപാല്‍ യൂണിയന്‍ കാര്‍ബൈഡ് ദുരന്തത്തിന് ഇരയായവരുടെ നീതിക്കു വേണ്ടി, പ്ലാച്ചിമടയില്‍ കൊക്കകോളയുടെ ജല ചൂഷണത്തി നെതിരെ, അതിരപ്പിള്ളി - പാത്രക്കടവ് പദ്ധതികള്‍ക്കെതിരെ, അമേരിക്കയുമായി ഇന്ത്യ ഒപ്പിട്ട ആണവ കരാറിനെതിരെ, കരിമുകള്‍ , ഏലൂര്‍ , പെരിയാര്‍ മലിനീകരണ ങ്ങള്‍ക്കെതിരെ, മുത്തങ്ങയില്‍ നടന്ന അദിവാസി പീഡനങ്ങള്‍ ക്കെതിരെ, ആദിവാസികളുടെ ഭൂമി പ്രശ്നത്തില്‍ , ഇങ്ങനെ മുഖ്യ ധാരാ രാഷ്ട്രീയക്കാര്‍ കടക്കാന്‍ മടിക്കുന്ന വിഷയങ്ങളിലും, ഇന്ത്യയിലെ ഒട്ടു മിക്ക സാമൂഹിക, സാംസ്കാരിക, പാരിസ്ഥിതിക പ്രശ്നങ്ങളെ ക്കുറിച്ച് മേധ പട്കര്‍ തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ടെന്ന് മാത്രമല്ല സജീവമായി ഇടപെടുന്നുമുണ്ട്. എന്നിട്ടും എന്തു കൊണ്ടാണ് മേധയെ ഒരു രാഷ്ട്രീയ ക്കാരിയായി കാണുവാന്‍ നാം മടിക്കുന്നത്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt; യഥാര്‍ത്ഥ രാഷ്ട്രീയത്തിന്റെ നീതി യുക്തമായ വഴിയിലൂടെ സഞ്ചരിക്കുന്ന മേധ പട്കര്‍ സമകാലിക മുഖ്യ ധാരാ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടാണ്. സാമ്രാജ്യത്ത്വ സാമ്പത്തിക ശക്തികള്‍ക്ക് വഴി തെളിയിച്ചു കൊടുക്കുന്ന നയങ്ങള്‍ രൂപീകരിക്കുകയും അവ ജനങ്ങള്‍ക്ക് മീതെ കെട്ടി വെക്കുന്ന ഇന്നത്തെ രാഷ്ട്രീയ ജനാധിപത്യം മുതലാളിത്തത്തെ ഏറ്റു പിടിക്കുമ്പോള്‍ ഈ ചതി ക്കുഴിയെ സാധാരണ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കുക എന്ന ദൌത്യം മേധ നിര്‍വഹിക്കുന്നു. സാധാരണക്കാരനും, ദരിദ്രനും വേണ്ടിയുള്ള രാഷ്ടീയം നമുക്കിന്ന് അന്യമായി കൊണ്ടിരിക്കുന്നു. യഥാര്‍ത്ഥ രാഷ്ട്രീയ സമ വാക്യങ്ങള്‍ പറഞ്ഞു തരുന്ന മേധയുടെ ശബ്ദം ഏറ്റു പിടിക്കാന്‍ നമ്മുടെ ഫെമിനിസ്റ്റുകള്‍ക്കു പോലും കഴിയുന്നില്ല എന്നതാണ് ഏറെ ദുഃഖകരം. ഇക്കോ - ഫെമിനിസത്തിന്റെ വഴികള്‍ ഇനിയും നാം തുറന്നിട്ടില്ല. പെണ്ണെഴുത്തിന്റെ കോലാഹല ങ്ങളിലൊന്നും ഇക്കോ - ഫെമിനിസം ഇനിയും കടന്നു കൂടിയിട്ടില്ല. സുസ്ഥിരമായ വികസന രേഖകള്‍ നമുക്കില്ലാതെ വരികയും വികസനത്തിന് ആധുനിക മുഖം ഉണ്ടാകുകയും, സാമ്രാജ്യത്ത്വ ശക്തികളുടെ ഇടപെടലുകളും  അധിനിവേശവും കൂടിയായപ്പോള്‍ അനാഥമാകുന്നത് മൂന്നാം ലോക ജനതയാണ്. ഇതില്‍ പ്രധാന ഇരകള്‍ സ്ത്രീകളാണെന്ന സത്യം നമ്മുടെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തിട്ടില്ല. ദളിത് സ്ത്രീ ശാക്തീ കരണമാണ് ഇതിനു ബദലായി ഉയര്‍ന്ന് വരേണ്ടത്. ഇത്തരം ബദല ന്വേഷണത്തിന്റെ ഇന്ത്യയിലെ പ്രമുഖ പെണ്‍ ശബ്ദമാണ് മേധാ പട്കര്‍ . ആഗോള വല്‍ക്കരണ ത്തിന്റെ ഭാഷകളൊന്നും വശമില്ലാത്ത സാധാരണ ജന പക്ഷത്തിന്റെ ശബ്ദങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഒരു സ്വത്വാ ധിഷ്ഠിതമായ രാഷ്ട്രീയമാണ് (Indentity Politics) യഥാര്‍ത്ഥ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം. ഇത് വര്‍ഗ്ഗ രാഷ്ട്രീയത്തില്‍ ഒതുങ്ങുന്നതല്ല. ജനകീയ മായൊരു രാഷ്ട്രീയ മുഖമാണിത്. ദളിത് - സ്ത്രീ - ആദിവാസി എന്നിവരെ ഉള്‍പ്പെടുത്തി കൊണ്ടുള്ള ഒരു ശാക്തീകരണ പ്രക്രിയ മുഖ്യ ധാരാ രാഷ്ട്രീയത്തില്‍ നിന്ന് അന്യമാണ്. ക്രിയാത്മകമായ ബദല ന്വേഷണത്തിന്റെ പാതയില്‍ മേധയുണ്ട്. സ്വത്വം, സംസ്കാരം, മതം, വിശ്വാസം, മിത്ത് തുടങ്ങിയ ഏതെങ്കിലും ഒന്നിനു മാത്രമായി രാഷ്ടീയ പ്രാധാന്യമില്ല. എല്ലാമടങ്ങിയ ഒരു ജനാധിപത്യ രീതിയിലേക്ക് മാറ്റിയുള്ള ബദല്‍ രാഷ്ട്രീയ രേഖ ഇനിയും നമുക്കിടയില്‍ പടരേണ്ടി യിരിക്കുന്നു. സ്ത്രീ ശാക്തീ കരണത്തിന്റെ എല്ലാ രംഗങ്ങളിലും അനാഥ മാക്കപ്പെടുന്ന ദരിദ്ര ജന പക്ഷത്തിന്റെ ശബ്ദ മുണ്ടായിരി ക്കണമെന്ന നിര്‍ബന്ധം മേധയുടെ രാഷ്ട്രീയത്തിനുണ്ട്. ദരിദ്ര വിഭാഗത്തിനു മീതെ ആഞ്ഞു വീശുന്ന ആധുനിക വികസന ഭീകരത ക്കെതിരെ മേധയുടെ ശക്തിയുണ്ട്. ‘നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ ’ (എന്‍ ബി എ) എന്ന സംഘടനയിലൂടെ നര്‍മ്മദയുടെ തീരത്ത് മുങ്ങി പോയ അനേകം ആദിവാസി ഗ്രാമങ്ങളും, അതി ജീവന ത്തിനായുള്ള ആദിവാസികളുടെ പോരാട്ടവും, പുനരധി വാസത്തിനു വേണ്ടിയുള്ള ഗോത്ര സമൂഹത്തിന്റെ സമരങ്ങളും ലോകത്തിനു മുന്നിലെത്തിച്ചത് മേധയുടെ രാഷ്ട്രീയമാണ്. വേദിയില്‍ ഏറ്റവും കുറച്ച് സമയം ഇരിക്കുകയും, കൂടുതല്‍ സമയവും സദസ്സിലും സമരത്തിലും പങ്കാളിയാകുന്ന മേധയെ പോലുള്ള രാഷ്ട്രീയക്കാരെ നമുക്കിന്ന് കാണാന്‍ കഴിയില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt; വികസനത്തിന്റെ ഇരകളായ മുപ്പത്തി അയ്യായിരത്തോളം ആദിവാസി കുടുംബങ്ങള്‍ക്ക് വേണ്ടി ഡല്‍ഹിയില്‍ നിരാഹാരം കിടന്ന് അവശയായ മേധാ പട്കറെ നാം മറന്നിട്ടുണ്ടാവില്ല. സമര മുഖത്തെ സത്യസന്ധത നമ്മുടെ രാഷ്ട്രീയക്കാര്‍ മേധയില്‍ നിന്ന് പഠിക്കണം. ഗാന്ധിജി നിരാഹാര സമരം നയിച്ചിരു ന്നതിന്റെ പ്രാധാന്യം അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ മനസ്സി ലാക്കിയിരുന്നു. അതിനാല്‍ ആ സമര മുറക്ക് അതിന്റെ ഗുണവും ലഭിച്ചിരുന്നു. എന്നാല്‍ അതേ രാഷ്ട്രീയ പിന്തുടര്‍ച്ച അവകാശ പ്പെടുന്നവര്‍ തന്നെ ഈ സമര മുറയെ റിലേ രൂപത്തിലാക്കി മാറ്റി ആഘോഷിക്കുന്നതും നമുക്ക് കാണേണ്ടി വന്നു. എന്നാല്‍ യഥാര്‍ത്ഥ രാഷ്ട്രീയം നെഞ്ചിലേറ്റി ദരിദ്രരായ ആദിവാ‍സികളുടെ ജീവിത ദുരിതം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന മേധാ പട്ക്കര്‍ക്ക് നിരാഹാരമെന്ന ഗാന്ധിയന്‍ സമര മുറ ഒരു നാടകമല്ല. നിരാഹാര മെന്നത് ജീവന്‍ വെച്ചു കൊണ്ടുള്ള ഒരു സമര മുറയാണെന്ന് പലരും മറന്നിരിക്കുന്നു. മുതലാളിത്ത സ്വാധീനത്തിന് വഴങ്ങി   വന്‍കിട പദ്ധതികള്‍ക്ക് തിടുക്കം കൂട്ടുന്ന ഭരണ കൂടങ്ങള്‍ അതു മൂലം പാര്‍ശ്വ വല്‍ക്കപെട്ട് കൊണ്ടിരിക്കുന്ന ദരിദ്ര ജന പക്ഷത്തെ പാടെ നിരാകരിക്കുന്നു, നീതി പൂര്‍വ്വമല്ലാത്ത പുനരധി വാസത്തിന് നിര്‍ബന്ധിക്കുന്നു, അതും കൃത്യമായി നല്‍കാന്‍ ശ്രമിക്കുന്നുമില്ല. ദരിദ്ര ജന പക്ഷത്തിന്റെ അവകാശങ്ങളെ ഉയര്‍ത്തി പിടിക്കുവാന്‍ ഇന്ന് ഇടതു പക്ഷം പോലും തയ്യാറാവുന്നില്ല.  എല്ലാ അര്‍ത്ഥത്തിലും ഭരണ കൂടം പുറന്തള്ളി യവര്‍ക്ക് ഒപ്പം നിന്ന് പോരാടാന്‍ മതവും, ജാതിയും നോക്കാതെ മേധ പട്കര്‍ ഇറങ്ങുന്നത് ജാതി രാഷ്ട്രീയം കളിച്ച് അധികാരത്തി ലെത്താന്‍ ശ്രമിക്കുന്നവര്‍ക്ക് സഹിക്കുന്നില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt; എവിടെയാണ് നമുക്ക് പിഴച്ചത് ? എന്താണ് യഥാര്‍ത്ഥ രാഷ്ട്രീയമെന്ന തിരിച്ചറിവ് നമുക്കില്ലാതെ പോയത് എന്ത് കൊണ്ടാണ് ? രാഷ്ട്രീയ നിരക്ഷരത്വം ബാധിച്ച ഒരു സമൂഹമായി നാം തളരുകയാണോ? ചൂഷണം ചെയ്യുന്ന ഒരു ചെറിയ പക്ഷം വളരുകയും ദാരിദ്ര്യത്തിന്റെ ചുഴിയില്‍ അകപ്പെട്ട ഭൂരിപക്ഷം കൂടുതല്‍ താഴ്ചയിലേക്ക് പതിക്കു കയുമാണ്. വന്‍ വ്യവസായ പദ്ധതികള്‍ വരുത്തി വെയ്ക്കുന്ന സാമൂഹിക, സാമ്പത്തിക, സാംസ്കാരിക വരള്‍ച്ചയില്‍ ഉഴലുന്ന സാധാരണ ക്കാരന്റെ ശബ്ദം ഏറ്റു പിടിക്കാന്‍ നമുക്കെത്ര മേധമാരുണ്ട്. കുടവും താങ്ങി നീണ്ട ക്യൂവില്‍ കുടി നീരിനായി കാത്തു നില്‍ക്കുന്ന സാധാരണ ഇന്ത്യന്‍ സ്ത്രീയുടെ ശബ്ദം കക്ഷി രാഷ്ട്രീയത്തിന്റെ കൊടിയുടെ നിറങ്ങളില്‍ മാത്ര മൊതുങ്ങി കിടക്കുകയാണ്. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ അര്‍ത്ഥമില്ലാത്ത വിവാദങ്ങളില്‍ മുഴുകി സമയം കളയുന്നു. ഇതു കൊണ്ടെല്ലാമാണ് ഭൂരിപക്ഷം വരുന്നവരുടെ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ ക്കനിവ് ലഭിക്കാതെ വരുന്നതും വെറും ബാലറ്റ് വിനിയോഗം മാത്രമായി ചുരുങ്ങുന്നതും. ഇക്കോളജി ആന്റ് പൊളിറ്റിക്സ് എന്ന കൃതിയില്‍ ആന്ദ്രേ ഗോര്‍സ് പറയുന്നത് ഇവിടെ പ്രസക്തമാണ്. “മുതലാളിത്തത്തെ തൂത്തെറിഞ്ഞു കൊണ്ട് വ്യക്തിയും, സമൂഹവും തമ്മില്‍, പ്രകൃതിയും ജനതയും തമ്മില്‍, ആരോഗ്യ കരമായ ഒരു പുതു ബന്ധത്തിന് വഴി വെക്കുന്ന സാമൂഹിക - സാമ്പത്തിക - സാംസ്കാരിക വിപ്ലവങ്ങളുടെ മുന്നൊരു ക്കമാണ് വേണ്ടത്.”&lt;br /&gt;                                           &lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt; സോഷ്യലിസ്റ്റ് ട്രസ്റ്റ് യൂണിയന്‍ പ്രവര്‍ത്തകന്റെ മക്കളായി മുംബൈയിലെ ഒരു കൊച്ചു വീട്ടില്‍ ജനിച്ച മേധാ പട്കര്‍ ‘ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സി’ല്‍ നിന്നും ഡോക്ടറേറ്റെടുത്ത് അവിടെ തന്നെ അദ്ധ്യാപനവും ഗവേഷണവും തുടര്‍ന്നു. ഗുജറാത്തില്‍ നിന്ന് തുടങ്ങിയ സാമൂഹിക പ്രവര്‍ത്തനം നര്‍മ്മദയിലൂടെ, പ്ലാച്ചിമടയിലൂടെ, ഇന്ത്യയി ലുടനീളമുള്ള പാര്‍ശ്വ വല്‍ക്കരിക്ക പ്പെട്ടവരുടെ ശബ്ദമായി ഒട്ടു മിക്ക സമരങ്ങളിലും മേധയുടെ വ്യക്തിത്വം തിളങ്ങുന്നു. നമുക്ക് വേണ്ടത് മേധമാരാണ്, അല്ലാതെ മിനുക്കി യെടുത്ത മേക്കപ്പിന്റെ തിളക്കത്തില്‍ ചടുലതയോടെ അര്‍ദ്ധ നഗ്നമായി മേനി പ്രദര്‍ശിപിക്കുന്ന മിസ് ഇന്ത്യ, മിസ് വേള്‍ഡ് മാരിലല്ല ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ മുഖം. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കണ മെങ്കില്‍ നമുക്കിനിയും മേധമാരു ണ്ടാകണം. മേധാ പട്കര്‍ നമുക്ക്  പ്രതീക്ഷ  തരികയാണ്, ഈ യഥാര്‍ത്ഥ മുഖങ്ങളാണ് നമുക്കാവശ്യം, അല്ലാതെ കാപട്യം നിറച്ച മനസുമായി വോട്ടിനു വേണ്ടി മാത്രം കൈകൂപ്പി യെത്തുന്ന വരിലല്ല ഇന്ത്യയുടെ ഭാവി. ഈ തിരിച്ചറി വിലൂടെയാണ് നമ്മുടെ രാഷ്ട്രീയ സാക്ഷരത അളക്കേണ്ടത്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;- &lt;span style="font-style: italic;"&gt;ഫൈസല്‍ ബാവ&lt;/span&gt;&lt;br /&gt;&lt;hr size="1" color="#CCCCCC"&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;(*ദീദി:- നര്‍മ്മദാ താഴ്വരയിലെ ആദിവാസി സമൂഹം മേധാ പട്കറെ ഇങ്ങനെയാണ് വിളിക്കുന്നത്. ചേച്ചി എന്നാണ് ഈ പദത്തിന് അര്‍ത്ഥം)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കടപ്പാട് : സി. ആര്‍ . നീലകണ്ഠന്‍&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4418296702417238603-1430396358246339974?l=www.epathram.com%2Fgreen%2Fpersonalities%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/green/personalities/2008/10/blog-post.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>1</thr:total></item></channel></rss>
