<?xml version='1.0' encoding='UTF-8'?><rss xmlns:atom='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' version='2.0'><channel><atom:id>tag:blogger.com,1999:blog-6348312431401002202</atom:id><lastBuildDate>Tue, 26 Jan 2010 13:22:25 +0000</lastBuildDate><title>e പത്രം - മഞ്ഞ - കഥ</title><description></description><link>http://www.epathram.com/magazine/story/index.shtml</link><managingEditor>noreply@blogger.com (ജെ. എസ്.)</managingEditor><generator>Blogger</generator><openSearch:totalResults>2</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>25</openSearch:itemsPerPage><item><guid isPermaLink='false'>tag:blogger.com,1999:blog-6348312431401002202.post-174737780861706187</guid><pubDate>Fri, 11 Sep 2009 12:29:00 +0000</pubDate><atom:updated>2009-09-11T16:32:43.509+04:00</atom:updated><category domain='http://www.blogger.com/atom/ns#'>r-radhakrishnan</category><title>കളിമ്പം - ആര്‍. രാധാകൃഷ്ണന്‍</title><description>"ച്ച്ഛെ, എന്താ അയാളുടെ ഒരു നോട്ടം!"&lt;br /&gt;&amp;nbsp;&lt;br /&gt;എന്നു ഒരു പെണ്‍ കുട്ടിയോ സ്ത്രീയോ പുറത്തു പറയുകയോ മനസ്സില്‍ വിചാരിക്കുകയോ ചെയ്തില്ല. മേല്‍പറഞ്ഞ ചിന്ത അയാളുടെ മാത്രം ആയിരുന്നു - ഷഫലാനി രേഥസ്സ്‌ എന്ന കാസര്‍കോട്ടുകാരന്റെ.&lt;br /&gt;&amp;nbsp;&lt;br /&gt;തന്റെ ചാട്ടുളി നോട്ടങ്ങള്‍ ഏറ്റ എതിര്‍ ലിംഗക്കാര്‍ എങ്ങിനെ ചിന്തിച്ചു എന്നറിയാന്‍ അയാള്‍ ആഗ്രഹിച്ചതുമില്ല. അയാളുടെ നോട്ടത്തിന്റെ പ്രത്യേകത ഇതാണ്‌ - ഒരു പെണ്ണിനെ കണ്ടാല്‍ അയാള്‍ നോക്കുക ആദ്യം അവളുടെ മുഖത്തേക്കല്ല മാറിടത്തിന്റെ മുഴുപ്പിലേക്കാവും. “ചോളീ കേ പീഛേ" മറഞ്ഞിരിക്കുന്ന കുഞ്ഞരി പ്രാവുകള്‍ രണ്ടിനേയും അയാള്‍ മനസ്സു കൊണ്ടു തഴുകി ഓമനിക്കുന്ന ഒരു നോട്ടം നോക്കും. പെണ്ണുങ്ങള്‍ ചൂളാതെ തന്നെ ആ നോട്ടം സ്വീകരിച്ചു അഭിമാനത്തോടെ നില്‍ക്കും.&lt;br /&gt;&amp;nbsp;&lt;br /&gt;പാശ്ചാത്യര്‍ വോയറിസം എന്നു വിളിക്കുന്ന ഒളിച്ചു നോട്ടം അല്ല അയാള്‍ നോക്കുന്നത്‌. ഈയിടെ പെണ്ണുങ്ങള്‍ ചുരിദാര്‍ ധരിക്കുമ്പോള്‍ നെഞ്ചിന്റെ മുഴുപ്പു മുഴുവന്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ ഷാള്‍ ഒഴിച്ചിടുന്നു. ചിലപ്പോള്‍ കഴുത്തില്‍ ചുറ്റി പിറകോട്ടോ മറ്റു ചിലപ്പോള്‍ ഒരു തോളത്തു താഴേക്കു ലംബമായോ ഇടും - തമിഴു സിനിമയില്‍ കൗണ്ടര്‍ യേമാന്മാര്‍ കുറിയ രണ്ടാം മുണ്ടു ഒരു തോളത്തിടുന്നതു പോലെ.&lt;br /&gt;&amp;nbsp;&lt;br /&gt;അയാള്‍ക്കു പുതിയ ലജ്ജാവതി കളെ ക്കാണുമ്പോള്‍ മറഞ്ഞി രുന്നാലും മനസ്സിന്റെ ഉള്ളില്‍ മലരായി വിരിയുന്ന ഇരു മുകുളങ്ങളെ കൃത്യമായി കാണാനാവും. സാമുദ്രിക ലക്ഷണങ്ങള്‍ ആറിയില്ലെങ്കിലും അയാള്‍ക്കിപ്പോള്‍ പെങ്കൊടിമാരുടെ പ്രകൃതം മനസ്സിലാക്കാനാവും - ഇന്ദിയാനുഭൂതികളുടെ ഒരു തരം കളിമ്പം.&lt;br /&gt;&amp;nbsp;  &lt;br /&gt;കളിമ്പ പെണ്‍കള്‍മാരുടെ കോങ്കകള്‍ ഇപ്പോള്‍ അയാള്‍ക്കു ആവൃതാവ സ്ഥയിലും മനസ്സില്‍ കാണാനാവും. അവയുടെ വലിപ്പം, കൂമ്പിയ താമര മൊട്ടു നോട്ടമിടുന്ന ദിശ, ബട്ടണ്‍ സദൃശമായ മുല ഞെട്ടിന്റെ തുടുപ്പിന്റെ ശതമാനം, കറുപ്പോ ബ്രൗണോ നിറമുള്ള ഞെട്ടിനു ചുറ്റിനുമുള്ള ഏറിയൊളാ അയാളോര്‍ത്തു - പത്തു പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ അയാള്‍ ക്കു വല്ലാത്ത ആഗ്രഹമായിരുന്നു - ഒരു മുല മുഴുവനെ കാണാന്‍.&lt;br /&gt;&amp;nbsp;&lt;br /&gt;അയലത്തെ ചേച്ചി കുഞ്ഞിനു മുല കൊടുക്കുമ്പോഴും ജയഭാരതിയോ അനുരാധയോ മുലത്തട ങ്ങളുടെയോ ക്ലീവേജിന്റെയോ ദൃശ്യം സിനിമയില്‍ പ്രദര്‍ശിപ്പിക്കുമ്പോഴോ അവനു ആ ആഗ്രഹം വര്‍ദ്ധിക്കുമായിരുന്നു. കാക്കനാടനും വല്ലച്ചിറ മാധവനും പമ്മനും അവനു ഭാവന നല്‍കുമായിരുന്നു. എന്‍വിസേജിംഗ്‌ പവര്‍ അവനു ഒരു പരിധി വരെ കൂട്ടി നല്‍കിയതു ഈ സാഹിത്യകാരന്മാരാണ്. &lt;br /&gt;&amp;nbsp;&lt;br /&gt;മഴ നനഞ്ഞൊലിച്ചു മന്ദാകിനിയും, സീനത്‌ അമനും, "രാജ്‌ കപൂര്‍ സൗമ്യത്തോടെ" അയാളുടെ ഉള്ളിലേക്കു കയറിയത്‌ ആര്‍ദ്രമായ മൃദുത്വങ്ങളായി തന്നെ. പാര്‍വതിയുടെ തപസ്സിന്റെ വര്‍ണ്ണനയില്‍ കാളിദാസ ശ്ലോകം തര്‍ജ്ജമ ചെയ്തു സിനിമാ കവി എഴുതിയ പാട്ട്‌ അയാള്‍ക്ക്‌ ഏറെ ഇഷ്ടമാണ്‌.&lt;br /&gt;&amp;nbsp;&lt;br /&gt;"കണ്‍ പീലികളില്‍ തങ്ങി&lt;br /&gt;ചുണ്ടിലെ കമലക്കൂമ്പുകള്‍ നുള്ളി&lt;br /&gt;മാറില്‍ പൊട്ടിത്തകര്‍ന്നു ചിതറി&lt;br /&gt;മൃദു രോമങ്ങളിലിടറി&lt;br /&gt;പൊക്കിള്‍ കുഴിയൊരു തടാക&lt;br /&gt;മാക്കിയ പവിഴ മഴത്തുള്ളി...."&lt;br /&gt;&amp;nbsp;&lt;br /&gt;മഴത്തുള്ളിയുടെ യാത്ര രേഥസ്സിനു മുലക്കൂമ്പില്‍ തങ്ങി നില്‍ക്കുന്നതു വരെയേ ഉള്ളൂ, താഴേക്കു ഒഴുകുന്നില്ല. (പാര്‍വതിയും കാളിദാസനും സിനിമാ നടന്‍ ജയറാമിന്റെ കുടുംബത്തില്‍ ഉള്ളവരല്ല എന്നു വായനക്കാര്‍ ഓര്‍ക്കുമല്ലോ - ആനുഷംഗികമായി)&lt;br /&gt;&amp;nbsp;&lt;br /&gt;അങ്ങിനെ കുറേ വര്‍ഷം കഴിഞ്ഞ്‌ ഇപ്പോഴാണു ഇന്റര്‍നെറ്റിന്റെ അനന്ത സാധ്യതകളില്‍ മുലകളുടെ ഡാറ്റാബേസ്‌ അയാള്‍ക്കു കിട്ടുന്നത്‌. വിവര സാങ്കേതിക യുഗം മുലക്കൂമ്പാരങ്ങളില്‍ മുങ്ങാം കുഴിയിടാന്‍ അയാള്‍ക്ക്‌ അവസരം നല്‍കി. പല നിറത്തിലുള്ള പല വലിപ്പത്തില്‍ പല ദിശകളിലേക്കു നോക്കി നില്‍ ക്കുന്ന സുന്ദരവും വിരൂപവും ആയ മുലകള്‍ - മുല പവലിയന്‍ - മുല ഗാലറി - അവയുടെ ജെ.പേഗ്‌, എം.പേഗ്‌ എന്നീ ഡിജിറ്റല്‍ ഫോര്‍മാറ്റുകള്‍.&lt;br /&gt;&amp;nbsp;&lt;br /&gt;മുലകളുടെ ഇടയില്‍ പെട്ടു പോയാലുള്ള സമ്മര്‍ദ്ദത്തില്‍ അയാള്‍ ബോധം കെട്ടു പോകുന്ന തരത്തില്‍ സ്തനങ്ങളുടെ ബൃഹദാഖ്യാനങ്ങള്‍ അയാളുടെ ബോധ മണ്ഡലത്തില്‍ എഴുതപ്പെട്ടു. കെറി മേരി എന്ന സെക്സ്‌ മോഡല്‍ 'ഹാര്‍ഡ്‌ കോര്‍' അല്ലെന്നു അവകാശപ്പെടുമ്പോള്‍ തന്നെ കിലോക്കണക്കിനു ഭാരമുള്ള രണ്ടു മുലകളും കയ്യില്‍ താങ്ങി നാക്കു കൊണ്ടു മുല ഞെട്ടു നക്കുന്ന വീഡിയോ ക്ലിപ്പിംഗ്‌ അയാള്‍ കണ്ടു - ഏതോ അസുഖം ബാധിച്ചതു പോലെ ചീര്‍ത്തു വിങ്ങിയ മുലകള്‍.&lt;br /&gt;&amp;nbsp;&lt;br /&gt;എബേഗും ജെബേഗും അയാള്‍ക്ക്‌ എത്ര കവിള്‍ ലഹരികളാണ്‌ നല്‍കുന്നത്‌ - നിര നിരയായി ടോപ്പ്‌ ലെസ്സ്‌ പേഗ്ഗുകളും പിഗ്ഗുകളും ബോട്ടംസ്‌ അപ്പ്‌ പറയുന്നത്‌ മുലക്കച്ചകള്‍ അണിഞ്ഞും അണിയാതെയും കൂര്‍ത്ത അവയവങ്ങള്‍ അയാളോട്‌ ശൃംഗരിച്ചു.&lt;br /&gt;&amp;nbsp;&lt;br /&gt;ഉണങ്ങിയ മുന്തിരി പോലെ ഉള്ള മുല ഞെട്ടുകള്‍ അയാളുടെ നോട്ടത്തില്‍ ജലാംശം ഉള്ളില്‍ കയറി വീര്‍ക്കുന്ന കിസ്മിസ്‌ പോലെ തുടുത്തു വന്നു. ഞെട്ടിനു ചുറ്റുമുള്ള എറിയോള - (ഇതിന്റെ മലയാളം വാക്ക്‌ അറിയാതെ കഥാകാരനും കുഴങ്ങി) - മുലയുടെ പുറം വൃത്ത പരിധി വരെ വ്യാപിക്കുന്നത്‌ അയാളുടെ കണ്ണിന്റെ റെറ്റിനയില്‍ മാത്രമായിരുന്നു. ജെല്‍ ഇന്‍സേര്‍ഷന്‍ ശസ്ത്രക്രിയയുടെ സഹായത്തില്‍ മുലകള്‍ക്കു വ്യാപ്തം കൂട്ടുന്ന വിദ്യയെ ക്കുറിച്ചു കേള്‍ക്കുന്നത് ആദ്യമായാണ്‌. പ്ലാസ്റ്റിക്‌ സര്‍ജറിയിലൂടെ ഉദ്ദേശിക്കുന്ന വലിപ്പം കിട്ടാന്‍ ഉതകുന്ന വിദ്യ കേരളത്തില്‍ സാര്‍വത്രി കമായാല്‍ പഞ്ചജീരക ഗുഡം വില്‍പ്പനക്കാരുടെ കാര്യം കഷ്ടത്തിലാവും - അയാളോര്‍ത്തു.&lt;br /&gt;&amp;nbsp;&lt;br /&gt;ഇന്റര്‍നെറ്റിന്റെ ലിങ്കുകള്‍ അയാള്‍ക്ക്‌ ഇത്തരം വിജ്ഞാനം പകരാനും ഉതകി. ഷഫലാനി രേഥസ്സിന്റെ ഭാര്യയെക്കുറിച്ചു പറഞ്ഞില്ല.&lt;br /&gt;&amp;nbsp;&lt;br /&gt;എം. മുകുന്ദന്റെ കഥയിലേതു പോലെ നീണ്ട മുടിയും വലിപ്പമുള്ള കണ്ണുകളും ചെറിയ മുലകളുമുള്ള പെണ്‍ കുട്ടിയായിരുന്നു അവള്‍. അവന്റെ സരസനായ സുഹൃത്ത്‌ പെണ്ണു കാണല്‍ കഴിഞ്ഞു ഇറങ്ങിയപ്പോള്‍ പറഞ്ഞു "എടാ നിനക്കു സ്ത്രീധനമായി ഒരു ചവണ കൂടി കിട്ടും" അയാള്‍ക്കു തമാശ മനസ്സിലായില്ല. തമാശ വിശദീകരിക്കുന്ന അപൂര്‍വതക്കു ശേഷം അവന്‍ തുടര്‍ന്നു "ആയതിനാല്‍ നീയേ ആദ്യ രാത്രി ആ ചവണ കൊണ്ടേ ... മുല ഞെട്ടു മുകളിലോട്ടുയര്‍ത്തി ..." അവന്‍ വഷളന്‍ ചിരി ചിരിച്ചു.&lt;br /&gt;&amp;nbsp;&lt;br /&gt;വിവാഹം കഴിഞ്ഞ്‌ അധിക നാളുകളായില്ല അവള്‍ തന്റെ ഭര്‍ത്താവിന്റെ നിര്‍ദ്ദോഷമായ "ബൂബ്‌ വാച്ചിങ്ങിനു" എതിരു പറയാത്തവളുമായി. മറ്റു പെണ്ണുങ്ങളുടെ മുലകളെ മനസ്സില്‍ കാണുന്ന ഭര്‍ത്താവിനെ അംഗീകരിക്കാന്‍ തപശക്തി അവള്‍ക്ക്‌ എവിടെ നിന്നു കിട്ടിയോ ആവോ?&lt;br /&gt;&amp;nbsp;&lt;br /&gt;അയാള്‍ തന്റെ ഭാര്യയുടെ മുലകളെയല്ലാതെ മറ്റൊരു മുലയും നേരില്‍ കണ്ടിട്ടുമില്ല, തൊട്ടിട്ടുമില്ല. മകനെ പ്രസവിച്ചു പ്രസവാനന്തര ആയുര്‍വേദ മരുന്നുകള്‍ കഴിഞ്ഞെത്തിയ അവള്‍ വലിയ മുലകളുമായി കൂടുതല്‍ സുന്ദരിയായി.&lt;br /&gt;&amp;nbsp;&lt;br /&gt;"എത്ര സുന്ദരി എത്ര പ്രിയങ്കരി എന്റെ ഹൃദയേശ്വരി" എന്ന ശ്രീകുമാരന്‍ തമ്പി ഗാനം അപ്പോള്‍ അയാള്‍ മൂളിപ്പോയിരുന്നു. അന്നേ വരെ ഡിജിറ്റല്‍ ക്വാളിറ്റിയിലല്ലാതെ ഒരു പെണ്ണിന്റെ ഇത്രയും സുന്ദര രൂപം കണ്ടിരുന്നില്ല. പല രാത്രികളിലും അയാളുടെ ഒരു കൈ അവളുടെ വലത്തെ മുലയില്‍ തലോടുമ്പോള്‍ ചുണ്ടുകള്‍ ഇടതു ഭാഗത്തെ മാതളത്തേന്‍ നുകരുന്ന തിരക്കിലായിരുന്നു. ചവണ തമാശ മറവിയുടെ ചവറ്റു കൊട്ടയില്‍ വിശ്രമിച്ചു. അയാളുടെ മാനസിക പ്രശ്നം മറ്റൊന്നായി രുന്നുവല്ലോ. പെണ്ണുങ്ങളോടു സംസാരിക്കുമ്പോള്‍ അറിയാതെ അവരുടെ മാറിടങ്ങളിലേക്കു നോക്കി പോകുന്നു - താന്‍ സംസാരിക്കുന്നതിലോ അവര്‍ സംസാരിക്കുന്നതിലോ ശ്രദ്ധ ഉറപ്പിക്കാനാവുന്നില്ല.&lt;br /&gt;&amp;nbsp;&lt;br /&gt;പലരോടും അയാള്‍ തന്റെ പ്രശ്നം അവതരിപ്പിച്ചു. കുറേപ്പേര്‍ അയാളില്‍ സ്പ്ലിറ്റ്‌ പെ ര്‍സണാലിറ്റി കണ്ടു. മറ്റു ചിലര്‍ സ്കീസൊ ഫ്രനിയാക്‌ എന്ന്‌ അയാളെ വിളിച്ചു. ഭാരതീയരെല്ലാം സഹോദരി സഹോദരരാണെന്ന്‌ മനസ്സില്‍ തൊടാതെ പറഞ്ഞു പോകുന്ന പ്രതിജ്ഞ കളിലാണല്ലോ ശ്രീമാന്‍ രേഥസ്സും ഭാരതീയനെ കണ്ടത്‌.&lt;br /&gt;&amp;nbsp;&lt;br /&gt;മറ്റു മതത്തിലുള്ള പെണ്‍ വര്‍ഗ്ഗങ്ങളുടെ മുലകള്‍ വല്ലാതെ വീക്ഷിച്ചു അവരെ അപമാനിച്ച്‌ അതു വഴി അധീശത്വം മാനസികമായി ഉണ്ടാക്കാന്‍ വരെ ഉപദേശിച്ച മത തീവ്രവാദി സുഹൃത്തുക്കളെ അയാള്‍ വെറുത്തു. ഫോണ്‍ ഇന്‍ പ്രോഗ്രാമിലെ ഒരു മനഃശാസ്ത്രജ്ഞ പരിഹാരം നിര്‍ദ്ദേശിക്കുന്ന പരിപാടിയിലേയ്ക്ക്‌ കാസര്‍കോട്ടു നിന്നും കുടപ്പന കുന്നിലേക്ക്‌ വിളിക്കാന്‍ രേഥസ്സ്‌ തീരുമാനിച്ചു.&lt;br /&gt;&amp;nbsp;&lt;br /&gt;ഡോക്ടര്‍ മാലിനി അയ്യര്‍ കലശലായ ക്യൂരിയോ സിറ്റിയോടെ ചോദ്യവും തുടര്‍ ചോദ്യവും ചോദിക്കാനും പരിഹാരം നിര്‍ദ്ദേശിക്കാനും തുടങ്ങി.&lt;br /&gt;&amp;nbsp;&lt;br /&gt;ഡോക്ടറുടെ അടുത്തിരിക്കുന്ന ചാനല്‍ അവതാരകയും, ഡോക്ടറും ഭംഗിയായി വസ്ത്രം ധരിച്ചിരിക്കു ന്നതയാള്‍ ശ്രദ്ധിച്ചില്ല. കൂടുതല്‍ സമയവും കാമറ ഡോക്ടറുടെ മുഖം മാത്രം ക്ലോസപ്പില്‍ കൊണ്ടു വന്നതിനാലാവണം അയാള്‍ക്ക്‌ ശ്രദ്ധ കേന്ദ്രീകരിച്ച്‌ സംസാരിക്കാനായി ആ സ്ത്രീയോട്‌ - ഇത്‌ വളര്‍ച്ചയുടെ സാഹചര്യങ്ങള്‍ മൂലം ഉള്ള പ്രശ്നമാണെന്ന്‌ അവര്‍ പറഞ്ഞു.&lt;br /&gt;&amp;nbsp;&lt;br /&gt;സഹോദരി മാരില്ലാതെ വളര്‍ന്ന ബാല്യവും കൗമാരവും ഏകാന്തതയും ഷഫലാനിയെ ഇങ്ങനെയാക്കിയെന്നു മാലിനി അയ്യര്‍ അനുമാനത്തിലെത്തി. പെണ്‍ കുട്ടികളില്ലാതെ പഠിച്ച കോളജു ക്ലാസ്സുകള്‍ അയാളെ ഒളിഞ്ഞു നോട്ടക്കാരന്‍ ആക്കിയെന്നു അവര്‍ സമര്‍ത്ഥിച്ചു.&lt;br /&gt;&amp;nbsp;&lt;br /&gt;കൂടുതല്‍ ആണും പെണ്ണും ആയി മിക്സു ചെയ്തു ജീവിക്കുക, സ്വന്തം ഭാര്യയുടെയോ ഇല്ലാത്ത സഹോദരിയുടെയോ സ്വകാര്യതയെ തൊട്ടു നോക്കാന്‍ വരുന്നവരോട്‌ എങ്ങിനെ താന്‍ പെരുമാറുമെന്ന്‌ എന്‍വിസേജു ചെയ്ത്‌ മാനസിക പരിവര്‍ത്തനം വരുത്തുക - അയാള്‍ക്ക്‌ ഉപദേശം കിട്ടി.&lt;br /&gt;&amp;nbsp;&lt;br /&gt;തൊട്ടു നോട്ടം പുതിയ സിനിമാ ഗാന പ്രയോഗം മാത്രമല്ലെന്നും മലയാളി ചെറുപ്പക്കാര്‍ അതു പ്രയോഗത്തില്‍ വരുത്തി പരിശീലി ക്കുകയാണെന്നും മനോരമ അവരുടെ വനിത ടീമിനെ ക്കൊണ്ടു തെളിയിച്ചു കഴിഞ്ഞ സമയമാണ്‌ തൊട്ടു നോട്ടം ഇഷ്ടമല്ലെന്നും സൂത്രങ്ങള്‍ ഇഷ്ടമാണെന്നും തന്റെ നോട്ടങ്ങള്‍ ഇതു വരെ ആരോടും സംവദിച്ചില്ലെന്നും അയാള്‍ ഓര്‍ത്തു - തന്റെ നിര്‍ദ്ദോഷമായ നോട്ടങ്ങള്‍ കോടതിയുടെ പീഡന നിയമ പരിധിയില്‍ വരുന്നതാണെന്നും അയാള്‍ക്കറിയാമെങ്കിലും.&lt;br /&gt;&amp;nbsp;&lt;br /&gt;സക്കറിയ എഴുതിയ പരിശീലന കാലത്തെ പ്രശ്നം പോലെയോ, ഇങ്ങേയറ്റം ഇന്ദു മേനോന്റെ ലെസ്ബിയന്‍ പശുക്കഥ പോലെയോ (രണ്ടു പേരും ഈയിടെ ജനപ്രിയ അവാര്‍ഡുകള്‍ നേടിയതു അശ്ലീലം കൂടുതല്‍ എഴുതിയ പ്പോളാണല്ലോ) എഴുതുവാന്‍ ഉദ്ദേശിച്ചല്ല - ഇത്രയും എഴുതിയത്‌ - ഇത്‌ വെറും ഡയലോഗല്ല. ഇതാണ്‌ സത്യം - തികച്ചും ഇന്നസെന്റായ സത്യം.&lt;br /&gt;&amp;nbsp;&lt;br /&gt;മലയാളികളുടെ മാറി പ്പോകുന്ന ശീലങ്ങളുടെ ഒരു ഫല ശ്രുതിയാണ്‌ എന്റെ ഷഫലാനി. ഷഫലാനികള്‍ കള്ളപ്പൂച്ചകളെ പ്പോല്‍ കണ്ണടയ്ക്കാതെ പാല്‍ക്കിണ്ണം നക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന പുതിയ നിയമത്തിലെ ആറാം സൈബര്‍ പ്രമാണം അറിയുക.&lt;br /&gt;&amp;nbsp;&lt;br /&gt;- &lt;em&gt;ആര്‍. രാധാകൃഷ്ണന്‍&lt;/em&gt;&lt;br /&gt;&amp;nbsp;&lt;br /&gt;&amp;nbsp;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6348312431401002202-174737780861706187?l=www.epathram.com%2Fmagazine%2Fstory%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/magazine/story/2009/09/blog-post.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>8</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-6348312431401002202.post-214738713462750471</guid><pubDate>Wed, 16 Apr 2008 19:15:00 +0000</pubDate><atom:updated>2008-04-16T23:24:59.245+04:00</atom:updated><category domain='http://www.blogger.com/atom/ns#'>devadas</category><title>ബെന്‍‌ഹര്‍ അലിയുടെ തെരുവ് - ദേവദാസ്</title><description>&lt;a href="http://www.epathram.com/magazine/story/uploaded_images/devadas-761038.jpg"&gt;&lt;img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/magazine/story/uploaded_images/devadas-761036.jpg" border="0" /&gt;&lt;/a&gt; ഈ തെരുവില്‍ എത്രയും പെട്ടെന്ന് എനിക്കൊരു ബെന്‍‌ഹര്‍ അലിയെ കണ്ടെത്തേണ്ടതുണ്ട്. ഒട്ടുമിക്ക നഗരങ്ങളിലും അത്തരം ഒരു തെരുവ് കാണാമെന്നതിനാല്‍ അതിന്റെ പേരിനെക്കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കാവുന്നതാണ്. അവ്യക്തത സഹജസ്വഭാവമായ ആ തെരുവിലേയ്ക്ക് നിശ്ചലമായൊരു മനസുമായാണ് ഞാന്‍ പ്രവേശിക്കുന്നത്. പ്രത്യേകിച്ചൊരു പ്രവേശനകവാടം പോലുമില്ലാതിരുന്നിട്ടും അവിടേയ്ക്ക് ഞാന്‍ എത്തുകയായിരുന്നു. മധ്യകാല യൂറോപ്പിലെ സാമൂഹ്യ വൈകൃതങ്ങള്‍ , അതിന്റെ മറപറ്റിയുറങ്ങുന്ന രക്ഷസ്സുകള്‍, കൂര്‍ത്ത പല്ലുകളുടെ വിവരണത്തോടെ അവരെ അവതരിപ്പിക്കുന്ന എഴുത്തുകാര്‍.... എല്ലാം തെരുവില്‍ നിക്ഷിപ്തമായിരുന്നു... യുദ്ധരംഗത്തെ നിശബ്ദതയോടെ തെരുവ് എപ്പോഴും ഉറങ്ങിക്കൊണ്ടേയിരുന്നു. . ലോഹക്കഷ്ണങ്ങളില്‍ ഒരു വെട്ടിനും മറുവെട്ടിനുമിടയ്ക്ക് അനേകകോടി ചെറുനിമിഷങ്ങള്‍....കാഞ്ചിയില്‍ നിന്ന് ബുള്ളറ്റിലേയ്ക്കുള്ള പ്രകാശകോടി പ്രവേഗം....ഇരയ്ക്കുന്ന ഈ ജനത്തിരക്കില്‍ എങ്ങനെയാണ് ഞാന്‍ ഒരു ബെന്‍‌ഹര്‍ അലിയെ തിരിച്ചറിഞ്ഞത്?&lt;br /&gt;&lt;br /&gt;വാഹനം ഇറങ്ങി ഈ തെരുവില്‍ എത്തുന്നത് വരെ പലരും ‘താമസ സൌകര്യം ആവശ്യമാണോ?’ എന്ന ചോദ്യവുമായി സമീപിച്ചിരുന്നു. ഒരു വിസമ്മത തലയാട്ടലിലൂടെ അവരെയെല്ലാം അകറ്റി നിര്‍ത്താന്‍ കഴിഞ്ഞു. നേരം സന്ധ്യയോടടുക്കുന്നത് ഭയം ജനിപ്പിച്ചു. നേരമല്ലാത്ത നേരം..നപുംസക വര്‍ഗം; അത് പകലേ അല്ല; രാത്രിയും.. വിഷമയം...&lt;br /&gt;&lt;br /&gt;അപ്പോള്‍ പ്രഭാതമോ?&lt;br /&gt;&lt;br /&gt;എന്ന് ബെന്‍‌ഹര്‍ അലി ചോദിക്കുമായിരിക്കും.&lt;br /&gt;&lt;br /&gt;പ്രഭാതം ഒരു കുഞ്ഞാണ്; ലിംഗഭേതമില്ലാത്ത മാലാഖ&lt;br /&gt;&lt;br /&gt;പറഞ്ഞുറപ്പിച്ച ഒരു മറുപടി മനസില്‍ കരുതേണ്ടതുണ്ട്.&lt;br /&gt;&lt;br /&gt;ഈ സമയത്ത് ലോകത്തെവിടെയായാലും എനിക്കൊരു ബെന്‍‌ഹര്‍ അലിയെയെങ്കിലും കണ്ടെത്തേണ്ടതുണ്ട്. സ്ത്രൈണത നിറഞ്ഞ ചലനങ്ങളോട് കൂടിയ അയാളുടെ നടത്തം തന്നെയാകണം എന്റെ ആദ്യ ശ്രദ്ധയാകര്‍ഷിച്ചത്. (പക്ഷേ അതിനും മുന്നേ ഞാന്‍ ബെന്‍‌ഹര്‍ അലിയെ അന്വേഷിച്ച് നടക്കുകയായിരുന്നല്ലോ!) തിരക്കേറിയ നഗരത്തെരുവില്‍ ചിലയിടങ്ങളില്‍ വെച്ച് എന്റെ നാസാരന്ധ്രങ്ങള്‍ ഉത്തേജിതമായത് അയാളുടെ മണം പിടിക്കാനായിരിക്കണം. ഒരു ചോണനുറുമ്പിനെ പോലെ തന്നിലേയ്ക്ക് എത്താനുള്ള വഴി ഫിറാമോണിന്റെ അദൃശ്യധൂളികളായി അന്തരീക്ഷത്തില്‍ എവിടെയൊക്കെയോ വിതറിയിട്ട് പ്രവാചകതുല്യഭാവത്തോടെ അയാള്‍ ആ തെരുവില്‍ അലഞ്ഞിരിക്കും. തെരുവില്‍ ഞാന്‍ അലയുന്നത് ഒരിക്കല്‍ പോലും കണ്ടും, കേട്ടും പരിചയമില്ലാത്ത ഒരു ബെന്‍‌ഹര്‍ അലിയെ തേടിയാണ്. എന്നാല്‍ ഒരു രാസത്വരഗമായി എന്നില്‍ പ്രവര്‍ത്തിച്ച് ഊര്‍ജ്ജം പകര്‍ന്ന.... ഒരു വഴികാട്ടിയായി സഹായിച്ച... അദൃശ്യധൂളികള്‍ക്ക് തെറ്റില്ലായിരുന്നു. ഞാന്‍ അയാളെ കണ്ടെത്തുകയാണ്... അഥവാ കണ്ടെത്തിക്കഴിഞ്ഞു.&lt;br /&gt;&lt;br /&gt;ബെന്‍‌ഹര്‍ അലി അയാളാണെന്ന് ഉറപ്പിക്കാനായി മറ്റൊരുവനെ തേടുകയാണ് അടുത്ത നടപടി. തെരുവില്‍ എവിടെയോ വെച്ച് അയാള്‍ കൈ വീശിക്കാണിച്ചപ്പോള്‍ പ്രത്യഭിവാദ്യം ചെയ്ത് പുഞ്ചിരിച്ച കൌമാരപ്രായക്കാരനാണ് പറഞ്ഞത്.&lt;br /&gt;അയാള്‍ ബെന്‍‌ഹര്‍ അലി; തെരുവില്‍ നിന്ന് കുറച്ചകലെയായി താമസിക്കുന്ന ഒരു എഴുത്തുകാരന്‍.&lt;br /&gt;അയാളെ പിന്തുടരേണ്ടിയിരിക്കുന്നു. ചാള്‍ട്ടന്‍ ഹെസ്റ്റന്റെ തലയെടുപ്പോ , പേശീ സമൃദ്ധതയോ ഇല്ലാതെയും, ആ പേരുമായി ഒരു തരത്തിലും യോജിക്കാനാവാത്ത ലാസ്യ ചലനങ്ങളോടെയും ബെന്‍‌ഹര്‍ അലി നടന്നു... പിന്തുടര്‍ന്ന് ഞാനും...&lt;br /&gt;&lt;br /&gt;“ഇവിടെ താമസിക്കാന്‍ എവിടെയാണ് സൌകര്യം ലഭിക്കുക?”&lt;br /&gt;&lt;br /&gt;&lt;br /&gt;പുറകില്‍ നിന്ന് ശ്രവിച്ച ചോദ്യത്തിന്റെ കര്‍ത്താവിനെ ആരാഞ്ഞ് ബെന്‍‌ഹര്‍ അലി എന്റെ നേര്‍ക്ക് തല തിരിച്ചു.&lt;br /&gt;“എന്റെ കൂടെ വരാം, സൌകര്യങ്ങള്‍ ഒന്നും തന്നെ കാണില്ല”&lt;br /&gt;&lt;br /&gt;തലയാട്ടി സമ്മതം മൂളിക്കൊണ്ട് അനുഗമിച്ചു. ഇവിടെ ശ്രദ്ധിക്കപ്പേടേണ്ട ചിലതുണ്ട്. ഞാന്‍ ആരെന്നോ, ആഗമനോദ്ദേശം എന്തെന്നൊ, എത്രദിവസം ഞാനവിടെ കാണുമെന്നോ ബെന്‍‌ഹര്‍ അലി ചോദിക്കുന്നില്ല. അദൃശ്യധൂളികളെ മാത്രമല്ല ദുരൂഹതകളേയും മണത്തറിയാം. ശ്രദ്ധേയമായ മറ്റൊരുകാര്യം ശരീരഭാഷയിലെ സ്ത്രൈണത അയാളുടെ സംഭാഷണത്തില്‍ ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. വെള്ളം നിറച്ച ഒരു കുപ്പി അയാളുടെ കൈവശം ഉണ്ടായിരുന്നു. പണ്ട് ഇതുപോലൊരു തെരുവില്‍ കുടം വെള്ളവുമായി സഞ്ചരിക്കുന്നവനെ ശകുനമാക്കി നീങ്ങിയവര്‍ക്ക് കിട്ടിയ ഒരത്താഴവും, ശാബത്തും എനിക്കായും ഒരുങ്ങിയിരുപ്പുണ്ടാകണം.&lt;br /&gt;&lt;br /&gt;ഏകദേശം ഒരു മണിക്കൂറോളം നടന്നിരിക്കണം. ആദ്യം അയാളില്‍ നിന്ന് അകലം പാലിച്ച് പുറകിലായാണ് നടന്നിരുന്നത്. നേരം സന്ധ്യയാകുന്നതും, പാതയില്‍ ആള്‍ ‍സഞ്ചാരം ഇല്ലാതായതും ഞങ്ങള്‍ തമ്മിലുള്ള അകലം കുറച്ചു. ഇപ്പോള്‍ ബെന്‍‌ഹര്‍ അലിയെ തൊട്ടുരുമ്മിയാണ് ഞാന്‍ നടക്കുന്നത്. മരങ്ങള്‍ വെട്ടിയിടുമ്പോള്‍ തടിയില്‍ നിന്ന് കിനിഞ്ഞൂറുന്ന ഒരു തരം നീരിന്റെ മണം ആയിരുന്നു ബെന്‍‌ഹര്‍ അലിയുടെ വിയര്‍പ്പിന്റേത്. ഇത് തന്നെയാകണം അദൃശ്യധൂളികളായി തെരുവോരങ്ങളില്‍ തൂവിയത്. ആകാശത്ത് ചെഞ്ചായച്ചുവപ്പ് മാറി ഇരുള്‍ പരന്നതോടെ അസ്വസ്ഥകള്‍ക്ക് അല്‍പ്പം ആശ്വാസമായി. വഴിവിളക്കുകള്‍ അങ്ങിങ്ങായി തെളിഞ്ഞിരുന്നു. തിരക്കേറിയ ആ തെരുവില്‍ നിന്ന് നടന്ന് തുടങ്ങിയ ഞങ്ങള്‍ ഇതിനകം മൂന്ന് ചന്തകളും, രണ്ട് ചേരിയും താണ്ടിയിരുന്നു. ഇരുവശത്തുമായി പരന്നകല്ലുകളും ആലേഖനങ്ങളും നിറഞ്ഞ വിജനപ്രദേശത്ത് കൂടെയുള്ള യാത്രെ അതൊരു ശ്മശാനം ആണെന്ന തിരിച്ചറിവുണ്ടാക്കി. ഒട്ടും തന്നെ ഭീതി ജനിപ്പിക്കാത്ത ഒരിടം. മുന്നോട്ട് പോകുന്നതിനിടെ ഒരു നേര്‍ത്ത കരച്ചില്‍ കൂടുതല്‍ വ്യക്തമാകപ്പെട്ടുകൊണ്ടിരുനു. മരനീരിന്റെ പുളിപ്പാര്‍ന്ന മണം സഹിച്ചും ഞാന്‍ ബെന്‍‌ഹര്‍ അലിയുടെ തോളില്‍ കൈയ്യിട്ടു.&lt;br /&gt;&lt;br /&gt;“ഈ സമയത്ത് ആരും ഈ വഴി നടക്കാറില്ല. ആ കരയുന്നത് ആട്ടിന്‍ ‍പ്രേതമാണെന്നാണ് ഇവിടെയുള്ളവരുടെ ധാരണ. ആട്ടിന്‍ പ്രേതം കരഞ്ഞാല്‍ മനുഷ്യരുടെ പ്രേതങ്ങള്‍ ഉണരുമത്രേ.”&lt;br /&gt;&lt;br /&gt;&lt;br /&gt;“നിങ്ങള്‍ കണ്ടിട്ടുണ്ടോ ആട്ടിന്‍പ്രേതത്തെ?”&lt;br /&gt;&lt;br /&gt;&lt;br /&gt;“ഉവ്വല്ലോ സുഹൃത്തേ. അത് ആട്ടിന്‍ പ്രേതം ഒന്നുമല്ല. ആ വേലോഗന്‍ അയാളുടെ ആടുകളില്‍ ഒന്നിനെ ഭോഗിക്കുകയായിരിക്കും. വേലോഗന്റെ സ്‌ഖലനദൈര്‍ഘ്യവും നിങ്ങളുടെ ഭാഗ്യവും ഒത്ത് ചേരുകയാണെങ്കില്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് ആട്ടിന്‍ പ്രേതത്തെ കാണാന്‍ സാധിച്ചേക്കും. ”&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;എന്റെ മുഖത്ത് ഒരു ജാള്യത പടര്‍ന്നത് ബെന്‍‌ഹര്‍ അലിയില്‍ നിന്ന് തന്നെ അനുഭവപ്പെട്ടു. അയാള്‍ നീളന്‍ കുര്‍ത്തയുടെ പോക്കറ്റില്‍ നിന്ന് ഏലയ്ക്കാ എടുത്ത് ചവയ്ക്കുകയും, കുപ്പിയിലെ വെള്ളം കുടിയ്ക്കുകയും ചെയ്ത് കൊണ്ടേയിരുന്നു. നടത്തത്തില്‍ അയാള്‍ക്കൊപ്പമെത്താന്‍ ശ്രമിച്ച എന്റെ കിതപ്പ് കൂടി വരുന്നു.&lt;br /&gt;&lt;br /&gt;അകലെ ഒരു ചെറിയ തീക്കുണ്ടം എരിയുന്നത് കാണാമായിരുന്നു. വേലോഗന്റെ നേരിയ ഭോഗമുരള്‍ച്ചയ്‌ക്കൊപ്പം ആടിന്റെ വികാരമൂര്‍ച്ചയോടെയുള്ള കരച്ചില്‍ ഇപ്പോള്‍ വ്യക്തമായി കേള്‍ക്കാം. തീനാളങ്ങള്‍ ചമച്ച നേരിന്റെയും, നിഴലിന്റേയും ഇളകിമറിച്ചിലുകള്‍ക്കിടയില്‍ ഒരു വലിയ പെണ്ണാടിന്റെ അകിടിലും ചെവിയിലും അള്ളിപ്പിടിച്ച് അതിനെ പുറകില്‍ നിന്ന് ഭോഗിക്കുന്നത് ഒരു കോലാടാണോ അതോ ബെന്‍‌ഹര്‍ അലി പറഞ്ഞ വേലോഗനാണോ എന്ന് തിരിച്ചറിയാനായി അല്‍പ്പനേരം എടുക്കേണ്ടി വന്നു. വേലോഗന്റെ ഭോഗദൈര്‍ഘ്യവും, ഭാഗ്യവും എന്നെ തുണച്ചു. ഞങ്ങള്‍ തീക്കുണ്ടത്തിനടുത്തെത്തിയപ്പോഴേക്കും വേലോഗനും, ആടും ഒരു പോലെ തളര്‍ന്ന് കഴിഞ്ഞിരുന്നു.&lt;br /&gt;“വേലോഗാ...... പോ.....”&lt;br /&gt;&lt;br /&gt;ഒരു ഗംഭീരാജ്ഞ സ്‌ത്രൈണത നിറഞ്ഞ ആ കുറിയശരീരത്തില്‍ നിന്ന് പ്രതീക്ഷിച്ചതേയില്ല. ആ ഞെട്ടലിലായിരിക്കണം ബെന്‍‌ഹര്‍ അലിയുടെ തോളില്‍ നിന്ന് കൈ അടര്‍ന്ന് വീണ് താഴേയ്ക്ക് തുങ്ങിയത്. ഒരു നഗനശരീരവും നാലഞ്ച് ആടുകളും ഇരുളില്‍ ഓടി മറയപ്പെട്ടു.&lt;br /&gt;&lt;br /&gt;“വേലോഗന്റെ പ്രേതം ഈ ശ്‌മശാനത്തില്‍ അലയും വരെ ആട്ടിന്‍ പ്രേതങ്ങള്‍ നമ്മെ ശല്യപ്പെടുത്തിക്കൊണ്ടേയിരിക്കും”&lt;br /&gt;&lt;br /&gt;“എന്തുകൊണ്ട് നിങ്ങളിത് മറച്ചുവെച്ച് ഒരു നഗരത്തെ ഭീതിയിലാഴ്ത്തുന്നു. ആട്ടിന്‍പ്രേതത്തിലെ നര്‍മ്മം കലര്‍ന്ന ഭീതിയാര്‍ന്ന സത്യം എന്ത് കാരണങ്ങളാല്‍ വെളിപ്പെടുത്തിക്കൂടാ?”&lt;br /&gt;&lt;br /&gt;“ഒരുവനെ തടയാന്‍ അപരനാര്? ഇപ്പോള്‍ കണ്ടത് ആട്ടിന്‍ പ്രേതം അല്ലെന്ന് നിങ്ങള്‍ക്കെങ്ങനെ പറയാനാകും? നിങ്ങള്‍ ആട്ടിന്‍ പ്രേതത്തെ ഇതിന് മുന്നേ കണ്ടിട്ടേയില്ലല്ലോ? വേലോഗന്റെ വഴി തടയാ‍നായി എനിക്ക് മുന്നില്‍ മറ്റൊരു വഴിയും ശേഷിച്ചിട്ടില്ല എന്നതാണ് സത്യം. നിയമങ്ങള്‍ വിചിത്രങ്ങളാണ്. വെളിച്ചമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. നാശം....”&lt;br /&gt;&lt;br /&gt;കുപ്പിയിലെ അവശേഷിച്ച വെള്ളം കൊണ്ട് ആ തീക്കുണ്ടം അണച്ചതിന് ശേഷം ബെന്‍‌ഹര്‍ അലി മുന്നോട്ട് നടന്നു. വെള്ളം ചുമന്ന് നടക്കുന്നവനാണ് ശകുനം. അവനെ പിന്തുടരാന്‍ ആയിരുന്നു നിര്‍ദ്ദേശം. കാലിക്കുപ്പിയുമായി ശകുനം മറഞ്ഞ ബെന്‍‌ഹര്‍ അലിയെ ഇനിയും ഞാന്‍ പിന്തുടരേണ്ടതുണ്ടോ? സംശയം ആവര്‍ത്തിച്ച് ഉറപ്പിക്കുമ്പോഴേയ്ക്കും ഒരു ചെറിയ വീടിന് മുന്നില്‍ എത്തിയിരുന്നു.&lt;br /&gt;&lt;br /&gt;“വാതിലുകളോ, ജനലുകളൊ തുറന്നിടരുത്. ഞാന്‍ ഇതിനകത്തെ പഴകിയ കട്ടികൂടിയ വായു ശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നു. ഉച്ചത്തില്‍ സംസാരിക്കരുത്, ഇതിനകത്ത് പുകവലിക്കരുത്”&lt;br /&gt;&lt;br /&gt;ഒരു വ്യാഴവട്ടമെങ്കിലും പഴക്കമുള്ള വായു നിറഞ്ഞ അന്തരീക്ഷം ഒരു ഗുഹാമുഖത്തെത്തിയ പ്രതീതി ജനിപ്പിച്ചു. അടഞ്ഞ് കിടക്കുന്ന ജനലുകളും, വാതിലുകളും ചേര്‍ന്ന് അതൊരു വാല്‍‌വാണെന്ന ധാരണയുണ്ടാക്കുന്നു... ആ വീട്ടിലേയ്ക്ക് കടന്നാല്‍ ഇനിയൊരിക്കലും പുറത്ത് കടക്കാന്‍ കഴിയില്ല എന്നവണ്ണം ഞാന്‍ ഭയപ്പെട്ടു, അഴുക്കും പൊടിയും നിറഞ്ഞ ഒരു വലിയ മുറി, കാലങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന ഒരടുക്കള, അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി തികച്ചും വെടിപ്പായി സൂക്ഷിച്ചിരുന്ന ഒരു കൊച്ച് മുറി. അതിനകത്ത് കെട്ടിടം പണിക്കുപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ അടുക്കി വെച്ചിരുന്നു. ഒരു ആരാധനാലയത്തിന്റെ വിശുദ്ധി ആ മുറിയിലുണ്ടായിരുന്നു. പഴകിയ വായുവിന്റെ മണം അവിടെ മാത്രം അന്യമായിരുന്നു.&lt;br /&gt;&lt;br /&gt;ഞാന്‍ ഈ മുറിയില്‍ തങ്ങിക്കൊള്ളട്ടെ?&lt;br /&gt;&lt;br /&gt;നമുക്ക് ഈ വലിയ മുറി ഉപയോഗിക്കാം. ഇത് ബെന്‍‌ഹര്‍ അലിയുടെ താവളമാണ്.&lt;br /&gt;&lt;br /&gt;ആ വാക്കുകള്‍ വൈരുദ്ധ്യങ്ങളുടെ ഒരു കൂട്ടമായിരുന്നു. അതില്‍ ഞാന്‍ വിവശനായത് കണ്ടായിരിക്കണം ബെന്‍‌ഹര്‍ അലി വിശദീകരിച്ചത്&lt;br /&gt;&lt;br /&gt;സുഹൃത്തേ, നമ്മള്‍ ആ വലിയ മുറിയില്‍. ഇവിടം മറ്റൊരു ബെന്‍‌ഹര്‍ അലിയുടേതാണ്. ഒരു കെട്ടിടം പണിക്കാരന്‍. ഇന്നത്തെ ജോലി കഴിഞ്ഞ് അയാള്‍ തിരികേ വരേണ്ട സമയമായിരിക്കുന്നു. ഈ വീട് രണ്ട് ബെന്‍‌ഹര്‍ അലിയുടേതാ‍ണ്. അയാള്‍ ബഹുവചനം ഉപയോഗിച്ചതേയില്ല. ബെന്‍‌ഹര്‍ അലിയുടെ സ്ത്രൈണത നിറഞ്ഞ ശരീരഭാഷ ഉളവാക്കുന്ന അറപ്പാര്‍ന്ന ഭയം തന്നെയാകണം അയാളോടൊത്ത് ആ വലിയമുറിയില്‍ തങ്ങാന്‍ എന്നെ വിസമ്മതിപ്പിക്കുന്നത്.&lt;br /&gt;&lt;br /&gt;എങ്കില്‍ ഞാന്‍ അടുക്കളയില്‍ കഴിഞ്ഞോളാം. അവിടെ പാചകം ചെയ്യാറില്ലെന്ന് അവസ്ഥ കണ്ടാലറിയാം&lt;br /&gt;സുഹൃത്തേ, നമ്മള്‍ ഈ വലിയമുറിയില്‍; അടുക്കള മറ്റൊരു ബെന്‍‌ഹര്‍ അലിയുടേതാണ്; ഒരു മരം വെട്ടുകാരന്‍. അയാള്‍ ഇന്നത്തെ ജോലി കഴിഞ്ഞ് തിര്‍കേ വരേണ്ട സമയമായിരിക്കുന്നു. ഈ വീട് മൂന്ന് ബെന്‍‌ഹര്‍ അലിയുടേതാണ്.&lt;br /&gt;&lt;br /&gt;ഇത്തവണയും അയാള്‍ ബഹുവചനരൂപമായ “അലിമാരുടേതാണ്” എന്ന് ഉപയോഗിച്ചില്ല. മുറി ലഭിക്കാതിരുന്നതിനേക്കാള്‍ ഈര്‍ഷ്യതോന്നിയത് അയാള്‍ വ്യാകരണം തെറ്റിച്ചപ്പോളായിരുന്നു. ഇനി വരാന്തയോ, മുറ്റമോ കൂടി ചോദിച്ച് ആ വീട്ടില്‍ ബെന്‍‌ഹര്‍ അലിമാരുടെ എണ്ണം അധികരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഓരോ മുറിയിലും അയാള്‍ ഏകവചന രൂപികളായ ബെന്‍‌ഹര്‍ അലിമാരെ നിറയ്ക്കും എന്ന് ഭയപ്പെട്ടു. നീണ്ട നേരത്തേ നടത്തം മൂലം ക്ഷീണവും,വിശപ്പും ഉണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;എവിടെ നിന്നാണ് ഭക്ഷണം ലഭിക്കുക?&lt;br /&gt;&lt;br /&gt;നിങ്ങള്‍ താമസം മാത്രമാണ് എന്നോട് ആവശ്യപ്പെട്ടത്&lt;br /&gt;&lt;br /&gt;ഔദാര്യമെന്നോണം ഒരു പിടി ഏലയ്ക്ക നീട്ടുകയും, വെള്ളം നിറഞ്ഞ മണ്‍കൂജ കാല്‍കൊണ്ട് നിരക്കി എന്റെ അടുത്ത് വെയ്ക്കുകയും ചെയ്തു. ചിത്രപ്പണികള്‍ നിറഞ്ഞ മുഷിഞ്ഞ ഒരു പുതപ്പ് ബെന്‍‌ഹര്‍ അലി എനിക്കായി വിരിച്ചു. ഞാനതില്‍ മയങ്ങാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;അടക്കിപ്പിടിച്ച സംഭാഷണങ്ങള്‍ കേട്ടാണ് കണ്ണ് തുറന്നത്. അതില്‍ പരിചിതമായ ഒന്നും, സ്വരവും അപരിചിതങ്ങളായ രണ്ടുംസ്വരങ്ങള്‍ ഉണ്ടായിരുന്നു. വൃത്തിയോടെ കാണപ്പെട്ട ആ ചെറിയ മുറിയിലേയ്ക്ക് അനുവാദം കൂടാതെ കടന്ന് ചെന്നു. പൂര്‍ണ്ണനഗ്നരായ മൂന്ന് ബെന്‍‌ഹര്‍ അലിമാരെയാണ് അവിടെ കാണാന്‍ കഴിഞ്ഞത്. അവര്‍ പരസ്പരം ചുംബിക്കുകയും, അടക്കിപ്പിടിച്ച് സംസാരിക്കുകയും, ലിംഗങ്ങളില്‍ മൃദുവായി തഴുകുകയും ചെയ്തിരുന്നു. അരുതാത്ത കാഴ്ചയുടെ ആ നിമിഷത്തില്‍ നിന്ന് പുറത്തുകടന്ന് വീണ്ടും ശയനം. പുതപ്പിനപ്പോള്‍ മുറിച്ചിട്ട മരത്തില്‍ നിന്ന് കിനിയുന്ന നീരിന്റെ ഗന്ധം ആയിരുന്നു. അതിന്റെ മടുപ്പിക്കുന്ന മണത്താല്‍ ഓക്കാനിച്ച് വന്നപ്പോള്‍ പുതപ്പെടുത്ത് ചുരുട്ടി മൂലയിലേയ്ക്ക് വലിച്ചെറിഞ്ഞു.&lt;br /&gt;&lt;br /&gt;&lt;br /&gt;ഇളംതണുപ്പുള്ള തറയില്‍ കണ്ണീരൊഴുക്കി കണ്ണുകള്‍ ഇറുക്കിയടച്ചു. അത് മറവിയിലേയ്‌ക്കുള്ള ചവിട്ടുപടിയാണ്; ബാല്യത്തില്‍ ശീലിച്ചത്. വാതിലുകളില്ലാത്ത അടുത്തമുറിയില്‍ അമ്മ ജാരനോടൊപ്പമാണ് ശയിക്കുന്നതെന്നറിയാം....ശീല്‍ക്കാര സ്വരങ്ങള്‍ കാതടപ്പിക്കും.... കണ്ണൊന്ന് തുറന്നാല്‍ ഇരുളില്‍ കെട്ടിപ്പുണര്‍ന്ന് പുളയുന്ന നിഴല്‍ രൂപങ്ങളെ കാണാനായേക്കും..... എന്നാല്‍ കണ്ണ് തുറക്കാറേയില്ല.... രാത്രികളില്‍ കണ്ണ് തുറന്നിരുന്നെങ്കില്‍ ഒരിക്കല്‍ പോലും പകല്‍ വെളിച്ചത്തില്‍ അമ്മയുടെ മുഖത്തേയ്ക്ക് നോക്കാനാകുമായിരുന്നില്ല.... ഇരുളിലാഴ്ത്തപ്പെട്ട ഓരോ കണ്ണിറുക്കല്‍ നിമിഷങ്ങളും ജീവിതത്തില്‍ നിന്ന് അവയുടെ മാച്ചെഴുത്താണ്.... ഒരിക്കല്‍ ചെവിതുളയ്ക്കുന്ന നിമ്‌നാവൃത്തിയുള്ള ശീല്‍ക്കാര സ്വരത്തില്‍ സഹികെട്ട് കണ്ണുകള്‍ തുറന്ന ശപിക്കപ്പെട്ട ആ നിമിഷത്തിന്റെ ആവര്‍ത്തനമെന്നോണം എന്റെ തേങ്ങലുകള്‍ ഉച്ചത്തിലാവുകയും, ആ ചെറിയ മുറിയില്‍ നിന്ന് ഞാന്‍ തെരുവില്‍ വെച്ച് പരിചയപ്പെട്ട ബെന്‍‌ഹര്‍ അലി (നോക്കു, ഇപ്പോള്‍ ബെന്‍‌ഹര്‍ അലിമാരില്‍ തന്നെ ഒരു തരംതിരിവ് വേണ്ടി വന്നിരിക്കുന്നു) പുറത്തിറങ്ങി അടുത്തേയ്ക് വരുകയും ചെയ്തു. ബെന്‍‌ഹര്‍ അലി സഹശയനം നടത്തുകയും , കൈകളാല്‍ എന്റെ ശരീരത്തില്‍ തഴുകുകയും, ചുണ്ടുകള്‍ എന്റെ തലയ്ക്ക് പുറകിലായി ഉരുമ്മുകയും ചെയ്ത് കൊണ്ടിരുന്നു. ഒരു തവണ പോലും എനിക്ക് എതിര്‍ക്കാനായില്ല. ഞങ്ങള്‍ രണ്ട് പേരല്ല, മറിച്ച് മൂന്നാണെന്ന് തോന്നിപ്പോയി. ഒരു ശരീരം; അതിനെ ഭോഗിക്കുന്ന സ്വവര്‍ഗാനുരാഗിയായൊരു ബെന്‍‌ഹര്‍ അലി; ഇതെല്ലാം കണ്ട് കണ്ണിറുക്കി തറയില്‍ കിടന്ന് കരയുന്ന ഞാന്‍. വ്യാകരണങ്ങള്‍ തെറ്റുകയാണ്;എനിക്കും ബെന്‍‌ഹര്‍ അലിയ്ക്കും.... എരിയുന്ന തീക്കുണ്ഠങ്ങള്‍ അണയ്ക്കേണ്ടതായുണ്ട്. രതിനിഴലുകളില്ലാത്ത ഇരുട്ടാണ് ഇപ്പോള്‍ ആവശ്യം...&lt;br /&gt;&lt;br /&gt;തെല്ലൊരു ക്ഷീണത്തോടെ കണ്ണുകള്‍ തുറന്നപ്പോഴേയ്ക്കും നേരം നന്നേ വെളുത്തിരുന്നു. എല്ലാ ബെന്‍‌ഹര്‍ അലിമാരും അവിടെ നിന്ന് പൊയ്ക്കഴിഞ്ഞിരുന്നു. ആ പ്രദേശത്ത് നിന്ന് എങ്ങിനെയാണ് പുറത്ത് കടക്കുകയെന്ന് ഒരു നിശ്ചയവും ഇല്ല; എങ്കിലും ഒരൂഹം വെച്ച് നടന്നു തുടങ്ങി. ശ്മശാനത്തില്‍ ആടുകളെ തീറ്റുന്ന വേലോഗനേയും, മൂന്ന് ചന്തകളും, രണ്ട് ചേരികളും പിന്നിട്ട യാത്ര ആ നശിച്ച തെരുവില്‍ ചെന്നവസാനിച്ചു. തലേന്ന് തെരുവില്‍ കണ്ട കൌമാരപ്രായക്കാരനോട് പുറത്ത് കടക്കാനുള്ള വഴിയാരാഞ്ഞു. ബെന്‍‌ഹര്‍ അലിയ്ക്കേ അതറിയൂ എന്നാണ് മറുപടി പറഞ്ഞത്. അവന്‍ ചൂണ്ടിക്കാണിച്ച ദിശയിലൂടെ സഞ്ചരിച്ചപ്പോള്‍ എത്തിച്ചേര്‍ന്നത് മരംവെട്ടുകാരനായ ബെന്‍‌ഹര്‍ അലിയിലായിരുന്നു. അയാള്‍ മരം വെട്ടുകയും, ഏലയ്ക്കാ ചവയ്ക്കുകയും, വെള്ളം കുടിയ്ക്കുകയും ചെയ്തു കൊണ്ടിരുന്നു. തെരുവിന് പുറത്തേയ്ക്കെന്ന് പറഞ്ഞ് അയാള്‍ കൊണ്ട് പോയത് വീണ്ടും ആ പഴയ വീട്ടിലേയ്ക്കായിരുന്നു. അയാളുടെ വിയര്‍പ്പിന് കുമ്മായക്കൂട്ടിന്റെ ഗന്ധം. വലിയ മുറിയില്‍ കിടന്ന് ഉറങ്ങാന്‍ തുടങ്ങിയ എന്നെ വിലക്കി. വലിയ മുറി എഴുത്തുകാരനായ ബെന്‍‌ഹര്‍ അലിയുടേതായിരുന്നു. ചൂളയില്‍ വേവുന്ന ചുടുകട്ടകളുടെയും, വെള്ളത്തില്‍ കുതിര്‍ന്ന കുമ്മായക്കൂട്ടിന്റേയും മണമുള്ള പുതപ്പില്‍ ഞങ്ങള്‍ (മൂന്ന് പേരും) കിടന്നു. വലിയ മുറിയില്‍ നിന്ന് എഴുത്തുകാരനായ ബെന്‍‌ഹര്‍ അലിയോ, ചെറിയ മുറിയില്‍ നിന്ന് കെട്ടിടം പണിക്കാരനായ ബെന്‍‌ഹര്‍ അലിയോ അവിടേയ്ക്ക് വരികയുണ്ടായില്ല. ജീര്‍ണ്ണിച്ച ആ അടുക്കളയില്‍ ഭോഗിക്കപ്പെട്ട് തളര്‍ന്നുറങ്ങി. ഊഴമനുസരിച്ച് അടുത്ത ദിവസം എനിക്ക് മഷി വീണുണങ്ങിയ പുതപ്പില്‍ കിടന്ന് പുത്തന്‍ കടലാസിന്റെയും, വരണ്ട മഷിയുടേയും മണമുള്ള കെട്ടിടം പണിക്കാരനായ ബെന്‍‌ഹര്‍ അലിയുടെ ഇ(ര)ണയായി കഠിനതാടനങ്ങളുടെ വിയര്‍പ്പ് ചാലുകളില്‍ (മൂന്ന് പേരായി) ഉറങ്ങേണ്ടതുണ്ട്.&lt;br /&gt;&lt;br /&gt;&lt;br /&gt;ഇനിയൊരിക്കലും ഈ തെരുവില്‍ ബെന്‍‌ഹര്‍ അലിയെ അന്വേഷിക്കില്ല എന്ന ഉറച്ച തീരുമാനവുമായാണ് നാലാം ദിവസത്തിലേയ്ക്ക് പ്രവേശിച്ചത്. മൂന്ന് ദിവസം കൊണ്ട് സഹചാരിയായി തീര്‍ന്ന ഏലയ്ക്കായും, വെള്ളവും ആസ്വദിച്ച് കൊണ്ട് നടന്നു. ബെന്‍‌ഹര്‍ അലിയെ തിരക്കുകയോ തെരുവില്‍ നിന്ന് കടക്കാന്‍ ശ്രമം നടത്താതിരിക്കുകയോ ചെയ്യാതിരുന്നതിനാലാകണം അന്നേ ദിവസം ഇറാനയെ കാണാനായത്. ദുര്‍ഗന്ധം ഒട്ടും തന്നെയില്ലാത്ത തിരേക്കേറിയ മത്സ്യവില്‍പ്പനശാലകളില്‍ ഒന്നിന്റെ ഉടമയായിരുന്നു അവള്‍.&lt;br /&gt;&lt;br /&gt;ആ തെരുവിനോ, പ്രദേശത്തിനോ അടുത്തായി ഒരു കടലോ, കായലോ,പുഴയോ.. എന്തിന് മത്സ്യം ഉള്ള ഒരു കുളമെങ്കിലും ആരുടെയും ഓര്‍മ്മയില്‍ ഇല്ലായിരുന്നു. എങ്കിലും എല്ലാ ദിവസവും മത്സ്യശാലയിലെ കൂടകള്‍ നിറയുകയും ഒഴിയുകയും ചെയ്ത് കൊണ്ടിരുന്നു. ഏലക്കായും വെള്ളവും ഒഴികെ മറ്റൊന്നും ആരും തന്നെ ഭക്ഷിച്ചിരുന്നില്ല എന്നതും ഇപ്പോള്‍ വിചിത്രമല്ലാതായിരിക്കുന്നു. മത്സ്യങ്ങള്‍ എവിടെ നിന്ന് വരുന്നുവെന്ന് ബെന്‍‌ഹര്‍ അലിയ്ക്കോ, ഇറാനയ്ക്കോ പോലും അറിയാമായിരുന്നില്ല. എങ്ങനെയാണ് തെരുവില്‍ നിന്ന് പുറത്ത് കടക്കുക്ക എന്ന ചോദ്യം പോലും ഇറാനയുടേ മുഖത്ത് ഭയം നിറച്ചു. അവള്‍ ആകെ പരിഭ്രാന്തിയായിരുന്നു. അളവ് തൂക്കങ്ങളില്‍ ശ്രദ്ധയില്ലാതെ വില്‍പ്പന നടത്തിയതിന് പഴി കേള്‍ക്കേണ്ടതായും വന്നു. കടല്‍ത്തീരത്തെ മത്സ്യഗന്ധികളേയും, വള്ളത്തില്‍ കൂമ്പാരംകൂടുന്ന മത്സ്യക്കൂട്ടവും, ശീതീകരണത്താല്‍ വിറങ്ങലിച്ച മത്സ്യത്തിന്റെ ചെകിളച്ചോപ്പും നിറഞ്ഞ് നിന്ന എന്റെ വര്‍ണ്ണനകള്‍ അവളില്‍ അപ്പോള്‍ സ്വപ്നങ്ങള്‍ ആയെങ്കിലും പ്രവര്‍ത്തിച്ചിരിക്കണം. മൂന്ന് ബെന്‍‌ഹര്‍ അലിമാരിലേയ്ക്കും ഒരു ദിശാഫലകമായി മാറിയ കൌമാരപ്രായക്കാരന്‍ അന്ന് മത്സ്യശാലയിലെത്തിയിരുന്നു. ഇവിടെ നിന്ന് പുറത്ത് കടക്കാന്‍ ഏക ആശ്രയവും തടസ്സവും അവന്‍ മാത്രമാകുന്നു... ദിശമാറി സ്ഥാപിക്കപ്പെട്ട.. ഒരേ സമയം കുഴയ്ക്കുകയും സഹായിക്കുകയുംചെയ്യുന്ന ഒരു ചൂണ്ടുപലക... ചെറിയൊരു മത്സ്യക്കൂടും വാങ്ങി നടന്നകലുന്ന അവനെ പിന്തുടര്‍ന്നു.&lt;br /&gt;&lt;br /&gt;ഈ മത്സ്യങ്ങള്‍ എന്തിനാണ്? നീ ഭക്ഷിക്കുന്നത് ഏലയ്ക്കായും വെള്ളവും മാത്രമല്ലെ?&lt;br /&gt;&lt;br /&gt;മത്സ്യങ്ങള്‍ ആര് ഭക്ഷിക്കാന്‍? ഇത് ആടുകള്‍ക്കുള്ള തീറ്റയാണ്.&lt;br /&gt;&lt;br /&gt;അപ്പോള്‍ ആട്ടിന്‍പാല്‍?&lt;br /&gt;&lt;br /&gt;ആട്ടിന്‍പാല്‍ ആരുകുടിയ്ക്കാന്‍? അത് പുല്ലുകള്‍ക്കുള്ള വളമാണ്.&lt;br /&gt;&lt;br /&gt;നിന്റെ പേരെന്താണ് ?&lt;br /&gt;&lt;br /&gt;ബെന്‍‌ഹര്‍ അലി.&lt;br /&gt;&lt;br /&gt;അതു കൂടി കേട്ടുകഴിഞ്ഞപ്പോള്‍ എട്ട് ദിക്കുകളും ഒരു ബിന്ദുവിലേയ്ക്ക് ചുരുങ്ങുകയും, അതില്‍ താനില്ലാതാകുകയും, നിഴല്‍നൃത്തങ്ങള്‍ക്കൊപ്പം വാദ്യഘോഘങ്ങളുയരുന്നതും അനുഭവിച്ചു. സ്ഥലകാലദിശകള്‍ മറന്ന് മറഞ്ഞൊരു വിസ്മയക്കാഴ്ച. അല്ലെങ്കില്‍ തന്നെ ഈ തെരുവില്‍ അകപ്പെട്ടതിന് ശേഷം വൈകൃതങ്ങളും, മതിഭ്രമങ്ങളും അല്ലാതെ എന്താണ് കാണാന്‍ കഴിഞ്ഞിട്ടുള്ളത്.&lt;br /&gt;&lt;br /&gt;ബെന്‍‌ഹര്‍ അലി, എങ്ങനെയാണ് എനിക്ക് ഈ തെരുവില്‍ നിന്ന് പുറത്ത് കടക്കാന്‍ കഴിയുക?&lt;br /&gt;&lt;br /&gt;നിങ്ങള്‍ ബെന്‍‌ഹര്‍ അലിയെ കാണുക&lt;br /&gt;അവന്‍ പറയുന്നത് നുണയാണെന്ന് പൂര്‍ണ്ണ ബോധ്യമുണ്ട്.കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും ആ ചോദ്യവും ഉത്തരവും എന്നെ വഴി തെറ്റിയ്ക്കുകയും വൈകൃത രതിയ്ക്ക് ഇരയും,ഇണയും ആക്കിത്തീര്‍ത്തതുമായിരുന്നു. തിരികേ ഇറാനയുടെ മത്സ്യശാലയിലെത്തി. അവിടെ ഒരു വൃദ്ധയാണ് ഇപ്പോള്‍ വില്‍പ്പന നടത്തുന്നത്. വാങ്ങേണ്ട മത്സ്യത്തിന്റെ അളവ് ചോദിച്ചപ്പോള്‍&lt;br /&gt;&lt;br /&gt;എനിക്ക് ഇറാനെയേയാണ് കാണേണ്ടത്&lt;br /&gt;&lt;br /&gt;ഞാനാണ് ഈ മത്സ്യവില്‍പ്പനശാലയുടെ ഉടമയായ ഇറാന. പറയൂ എന്താണ് നിങ്ങളുടെ ആവശ്യം?&lt;br /&gt;&lt;br /&gt;അതൊരു തീര്‍ച്ചപ്പെടുത്തലായിരുന്നു; ആ തെരുവ്.... അതൊരു വാല്‍‌വാണെന്ന തീര്‍ച്ചപ്പെടുത്തല്‍. ഉള്ളിലേയ്ക്ക് കടക്കുന്ന വായുകണികയ്ക്ക് പോലും ഒരിക്കലും പുറത്ത് കടക്കാനാകാത്ത വിധം മര്‍ദ്ധം ക്രമീകരിച്ച ഒരു ഏകദിശാസഞ്ചാരപാത....&lt;br /&gt;&lt;br /&gt;നടത്തമോ, ഓട്ടമോ എന്ന് വേര്‍ത്തിരിക്കാനാവാത്ത പദചലനങ്ങള്‍ കൊണ്ട് ആ തെരുവും, ചേരികളും താണ്ടി. വിശ്വാസ്യയോഗ്യമായി അവിടങ്ങളിലൊന്നും തന്നെയില്ലായിരുന്നു. നിറങ്ങളോ, മണങ്ങളോ പോലും... കബളിപ്പിക്കലുകളുടെ ബഹുമുഖപ്പതിപ്പുകള്‍... പക്ഷേ, ഒന്നുണ്ട് വേലോഗന്‍... അയാള്‍ ഇവിടെ റ്റയാനാണ് ;വേലോഗനുമാത്രം ഒരു ഇരട്ടപ്പതിപ്പില്ല!.&lt;br /&gt;&lt;br /&gt;വേലോഗാ‍.....&lt;br /&gt;&lt;br /&gt;ശ്മശാനത്തില്‍ തീക്കുണ്ടം എരിയുന്നുണ്ടായിരുന്നു. വേലോഗന്റെ ഭോഗമുരള്‍ച്ചയോ, ആടുകളുടെ കരച്ചിലോ കേള്‍ക്കാനായില്ല... ഇപ്പോഴും താന്‍ ആ വിചിത്ര ഭൂപ്രദേശത്ത് തന്നെയെന്ന് വീണ്ടും തെളിയിച്ചുകൊണ്ട് അരയ്ക്ക് താഴെ കത്തിയെരിഞ്ഞ് വേലോഗന്റെ ജഡം...&lt;br /&gt;കൊമ്പിലും,നെറ്റിയിലും ചോരയൊലിപ്പിച്ച് കാവുതീണ്ടിയ കോമരം പോലൊരു പെണ്ണാട്....&lt;br /&gt;മതി കാണിച്ച്, സ്രവം കിനിയുന്നൊരു പെണ്ണാട്....&lt;br /&gt;അതിന്റെ വിറയ്ക്കുന്ന ഈനം....&lt;br /&gt;ഉറഞ്ഞാടുന്ന അകിടുകള്‍....&lt;br /&gt;&lt;br /&gt;ഉദ്ധാരണം സംഭവിക്കുകയായിരുന്നു. പുളച്ച് മറിയുന്ന ആടിന്റെ അകിടിലും ചെവിയിലും അള്ളിപ്പിടിച്ച് പുറകില്‍ നിന്ന് ഭോഗിച്ച് തുടങ്ങി. ബെന്‍‌ഹര്‍ അലിമാരിലും,ഇറാനകളിലും ഭയം ജനിപ്പിക്കുന്ന ആട്ടിന്‍ പ്രേതത്തിന്റെ കരച്ചില്‍ ഉയര്‍ന്നു. അതേ സമയം ഒരു ഭോഗമുരള്‍ച്ചയുടെ അകമ്പടിയോടെയുള്ള തിമൂര്‍ച്ചയില്‍ ഒരു പുത്തന്‍ വേലോഗന്‍ ആ നശിച്ച തെരുവില്‍ നിന്ന് പുറത്ത് കടക്കുകയായിരുന്നു…. ബെന്‍‌ഹര്‍ അലിയുടെ തെരുവില്‍ നിന്ന്….&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6348312431401002202-214738713462750471?l=www.epathram.com%2Fmagazine%2Fstory%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/magazine/story/2008/04/blog-post.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>3</thr:total></item></channel></rss>
