20 June 2008

രണ്ടായിരം പുതിയ തൊഴില്‍ അവസരങ്ങള്‍: യൂസഫലി

എം.കെ. ഗ്രൂപ്പ് ബഹ് റൈനില്‍ 50 മില്ല്യണ്‍ ബഹ് റൈന്‍ ദിനാര്‍ മുടക്കി തുടങ്ങുവാന്‍ പോകുന്ന അടുത്ത രണ്ട് വന്‍ പ്രോജക്ടുകളിലായി രണ്ടായിരത്തോളം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും എന്ന് തനിക്ക് ബഹ് റൈനിലെ നാല്പതോളം ക്ലബുകളുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണ വേളയില്‍ സംസാരിക്കവെ എം.കെ. ഗ്രൂപ്പ് എം.ഡി.യും ലുലു ഹൈപര്‍മാര്‍ക്കറ്റ് ഉടമയുമായ ശ്രീ എം.എ. യൂസഫലി പ്രഖ്യാപിച്ചു.



പദ്മശ്രീ ജേതാവായ ശ്രീ എം.എ. യൂസഫലിയെ അനുമോദിയ്ക്കാന്‍ നടന്ന ഗംഭീരമായ ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ശ്രീ ബാലകൃഷ്ണ ഷെട്ടി, ബഹ് റൈന്‍ പ്രധാനമന്ത്രിയുടെ പ്രതിനിധി ഷെയിഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ, തൊഴില്‍ മന്ത്രി ഡോ. മജീദ് അല്‍ അലാവി എന്നിവര്‍ സംബന്ധിച്ചിരുന്നു.



ബഹ് റൈനിലെ ദാനായിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് പുറമെ രണ്ടാമതൊരു ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഈ ഓഗസ്റ്റില്‍ റിഫായിലും ആരംഭിക്കും. ബഹ് റൈനിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് ആയിരിക്കും ഇത്.



2010ഓടെ മൂന്നാമതൊരു ലുലു ഹൈപ്പര്‍മാര്‍ക്കറ്റും തുടങ്ങും. ഇത് ഒരു ലക്ഷത്തോളം സ്ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള തങ്ങളുടെ തന്നെ ഒരു പുതിയ ഷോപ്പിങ്ങ് മാളിലായിരിക്കും തുടങ്ങുക. ഏതാണ്ട് 700ഓളം ബഹ് റൈന്‍ സ്വദേശികള്‍ക്കും ഇതോടെ തൊഴിലുകള്‍ ലഭ്യമാകും എന്നും അദ്ദേഹം അറിയിച്ചു.
  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

God Bless you.....!!!!!!!!!!!

unnibal@gmail.com

09 July, 2008  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്