<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss'><id>tag:blogger.com,1999:blog-3390759655203516999</id><updated>2009-11-27T12:36:40.564+04:00</updated><title type='text'>e പത്രം - പ്രവാസമലയാളം</title><subtitle type='html'></subtitle><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3390759655203516999/posts/default'/><link rel='alternate' type='text/html' href='http://www.epathram.com/pravasam/index.shtml'/><link rel='hub' href='http://pubsubhubbub.appspot.com/'/><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://www.epathram.com/pravasam/atom.xml'/><author><name>e പത്രം</name><email>noreply@blogger.com</email></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>5</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>25</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-3390759655203516999.post-6644689206752393117</id><published>2008-11-26T12:25:00.003+04:00</published><updated>2008-11-26T12:36:20.587+04:00</updated><category scheme='http://www.blogger.com/atom/ns#' term='s-kumar'/><title type='text'>പ്രതിസന്ധി കാലത്തെ പ്രവാസി നിക്ഷേപങ്ങള്‍</title><content type='html'>&lt;img style="margin: 0pt 10px 10px 0pt; float: left;" src="http://www.epathram.com/pravasam/uploaded_images/nri-deposits-738522.jpg" alt="" border="0" /&gt;ആഗോള സാമ്പത്തിക മാന്ദ്യം അമേരിക്കയേയും യൂറോപ്പിനേയും കാര്യമായി ബാധിചു എന്നാണ്‌ ഓരോ ദിവസവും വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. അമേരിക്ക - യൂറോപ്പ്‌ എന്നിവിട ങ്ങളിലേക്ക്‌ സര്‍വ്വീസുകള്‍ പ്രദാനം ചെയ്യുന്നതിനാല്‍ ഇത്‌ ഇന്ത്യയിലെ ഐടി മേഖലയേയും പ്രത്യക്ഷത്തില്‍ തന്നെ ബാധിച്ചു. പലര്‍ക്കും ജോലി നഷ്ടപ്പെട്ടു തുടങ്ങി. സ്വാഭാവികമായും ഇതിനെ ചുറ്റിപറ്റിയുള്ള മറ്റു ബിസിനസ്സു കള്‍ക്കും അധികം വൈകാതെ പ്രതിസന്ധി ഉണ്ടാകും.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ബാങ്കിങ്ങ്‌, ഷെയര്‍, റിയല്‍ എസ്റ്റേറ്റ്‌ മേഖല തകര്‍ന്നാല്‍ അതോടെ സാമ്പത്തിക രംഗം മൊത്തത്തില്‍ തകിടം മറിയും. ബാങ്കിങ്ങ്‌ മേഖലയില്‍ ഉണ്ടായ തകര്‍ച്ച ഷെയര്‍ മാര്‍ക്കറ്റിനെ പിടിചു കുലുക്കിയത്‌ നാം കണ്ടതാണ്‌. റിയല്‍ എസ്റ്റേറ്റ്‌ രംഗത്ത്‌ കടം കൊടുക്കുന്ന ബാങ്കുകള്‍ക്ക്‌ അവിടെ നല്‍കുവാന്‍ പണം ഇല്ലാതെ വന്നാല്‍ ആ മേഖലയും പ്രതിസന്ധിയില്‍ ആകും. ഇത്‌ അമേരിക്കയില്‍ നാം കണ്ടു കഴിഞ്ഞു. റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സ്‌ പ്രധാന വരുമാന മാര്‍ഗ്ഗമായ രാജ്യങ്ങളില്‍ ഇത്‌ വളരെ യധികം ബാധിക്കുവാന്‍ ഇടയുണ്ട്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;എന്നാല്‍ ഇത്‌ ഗള്‍ഫ്‌ മേഖലയില്‍ ജോലി ചെയ്യുന്നവരെ "കാര്യമായി" ബാധിച്ചു തുടങ്ങിയിട്ടില്ല എന്നാണ്‌ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്‌. അല്ലെങ്കില്‍ ഗള്‍ഫില്‍ ഇത്‌ എങ്ങിനെ ബാധിക്കുവാന്‍ പോകുന്നു എന്നതിന്റെ വ്യക്തമായ ചിത്രം ഇനിയും പുറത്തു വന്നിട്ടില്ല. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പലയിടത്തും ഇതിന്റെ സൂചനകള്‍ ഇതിനോടകം ലഭിച്ചു തുടങ്ങി എന്നാണ്‌ അറിയുവാന്‍ കഴിയുന്നത്‌. പ്രോജക്ടുകള്‍ നിര്‍ത്തി വെക്കുകയോ തല്‍ക്കാലം തുടങ്ങിയതു പൂര്‍ത്തിയാക്കി മറ്റു ഫേസുകള്‍ ചെയ്യാതിരിക്കുകയോ ആയിരിക്കും ഇതിന്റ്‌ ഫലം. ഇതു മൂലം ഈ മേഖലയില്‍ ഉള്ള ബിസിനസ്സിനു പ്രതിസന്ധിയും ഈ രംഗത്ത്‌ തൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ ജോലി നഷ്ടപ്പെടുവാനും സാധ്യതയുണ്ട്‌. ഈ രംഗത്ത്‌ ജോലി ചെയ്യുന്നവരില്‍ ഒരു വലിയ വിഭാഗം മലയാളികള്‍ ആണ്‌. സ്വാഭാവികമായും ഇത്‌ മലയാളികളെ തന്നെ ആയിരിക്കും കാര്യമായി ബാധിക്കുക.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;വിനിമയ നിരക്കില്‍ ഉണ്ടായ വലിയ വ്യത്യസം ഗള്‍ഫ്‌ മലയാളികള്‍ ശരിക്കും ഉപയോഗ പ്പെടുത്തി ക്കൊണ്ടിരി ക്കുകയാണ്‌. അടുത്ത കാലത്ത്‌ ഇന്ത്യയിലേക്ക്‌ പ്രത്യേകിച്ച്‌ കേരളത്തിലേക്ക്‌ വലിയ തോതില്‍ ആണ്‌ പണം ഒഴുകുന്നത്‌. ഈ പണം നമ്മുടെ ബാങ്കുകളില്‍ എത്തപ്പെടുന്ന ഈ പണമെത്രയും വേഗം നിക്ഷേപമാക്കി മാറ്റുവാന്‍ ശ്രമിക്കുന്നവര്‍ ധാരാളമായുണ്ട്‌. സാധരണക്കാരായ മലയാളികള്‍ ഷെയര്‍ മാര്‍ക്കറ്റിലേക്ക്‌ കടക്കുവാന്‍ തുടങ്ങിയ ഒരു സമയമായിരുന്നു ഇത്‌. എന്നാല്‍ ആഗോള തലത്തില്‍ ഷെയര്‍ മാര്‍ക്കറ്റില്‍ ഉണ്ടായ വന്‍ തിരിച്ചടികള്‍ അവരെ അതില്‍ നിന്നും പിന്‍തിരിപ്പിച്ചു. ഇനിയും ഷെയര്‍ മാര്‍ക്കറ്റില്‍ എന്തു സംഭവിക്കും എന്ന് പ്രവചിക്കുവാന്‍ കഴിയാത്ത സ്ഥിതിയില്‍ ആണ്‌ വിദഗ്ദ്ധന്മാര്‍‍. മറ്റു നിക്ഷേപ രംഗം അന്വേഷിച്ച സാധരണക്കാരായ പ്രവാസ മലയാളികള്‍ സ്വാഭാവികമായും ഭൂമിയിലേക്ക്‌ തിരിഞ്ഞു. സമീപ കാലത്ത്‌ കേരളത്തില്‍ വന്‍ തോതിതില്‍ ആളുകള്‍ ഭൂമി വങ്ങി ക്കൂട്ടുകയും അതിന്റെ ഭാഗമായി ഭൂമിയുടെ വിലയില്‍ വന്‍ വര്‍ദ്ധനവും ആണ്‌ ഉണ്ടായത്‌. വില ഇനിയും വര്‍ദ്ധിക്കും എന്ന പ്രതീക്ഷയില്‍ ആയിരുന്നു ഉള്‍ഗ്രാമങ്ങളില്‍ പോലും വലിയ വിലകൊടുത്ത്‌ ഭൂമി വാങ്ങുവാന്‍ കച്ചവടക്കാര്‍ തയ്യാറായത്‌. "റോളിങ്ങ്‌" എന്ന ഓമന പ്പേരില്‍ അറിയപ്പെടുന്ന രീതിയാ ണിവരില്‍ പലരും പിന്‍തുടരുന്നത്‌. അതായത്‌ കടമായി വാങ്ങുന്ന പണമോ നിശ്ചിത നാളിനുള്ളില്‍ റെജിസ്റ്റര്‍ ചെയ്യാമെന്ന കരാറിലോ ആയിരുന്നു ഇവര്‍ ഭൂമി കൈവശ പ്പെടുത്തിയിരുന്നത്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;എന്നാല്‍ ആഗോള സാമ്പത്തീക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ന് ഭൂമിയുടെ / കെട്ടിടങ്ങളുടെ വില എല്ലായിടത്തും കുറഞ്ഞു കൊണ്ടിരിക്കുന്നു. സ്വാഭാവികമായും ഇത്തരത്തില്‍ മറിച്ചു വില്‍ക്കുവാന്‍ ഭൂമി വാങ്ങി ക്കൂട്ടിയവര്‍ക്ക്‌ അധികം നാള്‍ ഇത്‌ കൈവശം വെച്ചു കൊണ്ടിരിക്കുവാന്‍ സാധിക്കാത്ത സ്ഥിതി വന്നു. ഇവര്‍ ഇതു വില്‍ക്കുവാന്‍ നിര്‍ബന്ധിതരായി. ഈ സമയത്താണ്‌ മേല്‍പ്പറഞ്ഞ വിനിമയ നിരക്കില്‍ ഉണ്ടായ അനുകൂല സാഹചര്യം മുതലാക്കി പ്രവാസികള്‍ കേരളത്തിലേക്ക്‌ പണമയക്കുന്നത്‌. സ്വഭാവികമായും കൂടുതല്‍ വിലക്ക്‌ വില്‍ക്കുവാന്‍ "സംഭരിച്ചു വച്ച" തും എന്നാല്‍ മുടക്കാ ചരക്കായതുമായ ഭൂമികള്‍ / കെട്ടിടങ്ങള്‍ കൈ വശമുള്ള കച്ചവടക്കാരെ സംബന്ധിച്ച്‌ ഇത്‌ ആശ്വാസകരമായ വാര്‍ത്തയായി. അവര്‍ പ്രവാസികളുടെ പണം കേരളത്തിലെ റിയല്‍ എസ്റ്റേറ്റ്‌ രംഗത്തേക്ക്‌ ഒഴുക്കി വിടുവാന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങി. കേരളത്തിലെ ഭൂമി വിലയെ കുറിച്ചോ തങ്ങള്‍ വാങ്ങുന്ന കെട്ടിടത്തിന്റെ മൂല്യത്തെ കുറിച്ചോ വ്യക്തമായ ധാരണയില്ലാതെ പലരും അതില്‍ നിക്ഷേപിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ആഗോള സാമ്പത്തീക പ്രതിസന്ധിയെ തുടര്‍ന്ന് ഗള്‍ഫ്‌ മേഖലയില്‍ ഉണ്ടാകുന്ന ഏതൊരു തിരിച്ചടിയും കേരളത്തിനെ ആകും ഏറ്റവും അധികം ബാധിക്കുക. കേരളം ഇന്ന് കാണുന്ന പകിട്ട്‌ നില നിര്‍ത്തുന്നതില്‍ പ്രധാന പങ്ക്‌ പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ ബലത്തില്‍ ആണ്‌. അതു കൊണ്ട്‌ ഇന്നത്തെ സാഹചര്യത്തില്‍ പ്രലോഭനങ്ങളെ അതി ജീവിച്ച്‌ പ്രവാസികള്‍ തങ്ങളുടെ സമ്പാദ്യം സാമ്പത്തിക മാന്ദ്യത്തിന്റെ അലകള്‍ ഒന്ന് ഒടുങ്ങുന്നതു വരെയെങ്കിലും പല ബാങ്കുകളിലായി ലിക്വിഡ്‌ ക്യാഷ്‌ ആയി സൂക്ഷിക്കുന്നതാവും നന്നായിരിക്കുക. ഇനി നിക്ഷേപിക്കണം എന്ന് അത്രക്ക്‌ നിര്‍ബന്ധം ഉള്ളവര്‍ അത്‌ സ്വര്‍ണ്ണത്തില്‍ (സ്വര്‍ണ്ണാഭരണങ്ങളില്‍ അല്ല) നിക്ഷേപിക്കുന്നതാകും നന്നാകുക.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കയ്യില്‍ കൂടുതല്‍ ധനം ഉള്ളവര്‍ക്ക്‌ ഷെയറുകളും മറ്റും വില കുറഞ്ഞ സമയം എന്ന നിലക്ക്‌ വേണങ്കില്‍ നിക്ഷേപം നടത്താവുന്നതാണ്‌ എന്നാല്‍ സാധരണക്കാരായ പ്രവാസികള്‍ കടം വങ്ങിയും മറ്റും ഭൂമിയിലും കെട്ടിടത്തിലും നിക്ഷേപം നടത്തുന്നത്‌ ഒരു പക്ഷെ അപകടം ക്ഷണിച്ചു വരുത്തല്‍ ആകും. എന്തെങ്കിലും സാഹചര്യത്തില്‍ ജോലി നഷ്ടപ്പെടുകയും വാങ്ങിയ പ്രോപ്പര്‍ട്ടി വില്‍ക്കുവാന്‍ ബുദ്ധിമുട്ടു വരികയോ എടുത്ത ലോണ്‍ തിരിച്ചടക്കുവാന്‍ കഴിയാതെ വരികയോ ചെയ്താല്‍ അത്‌ അനാവശ്യമായ മാനസീക പ്രശ്നങ്ങള്‍ക്ക്‌ വഴി തെളിക്കും പ്രത്യേകിച്ചും സാമ്പത്തീക പ്രതിസന്ധി ഉണ്ടാകുമ്പോള്‍ ആത്മഹത്യയില്‍ അഭയം തേടുന്നവരുടെ എണ്ണം നമ്മുടെ നാട്ടില്‍ വര്‍ദ്ധിക്കുകയാണ്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;സാമ്പത്തീക രംഗത്തെ കാര്‍മേഖങ്ങള്‍ മാറി തെളിഞ്ഞ ആകാശം വരട്ടെ അപ്പോള്‍ ആകാം നിക്ഷേപങ്ങള്‍. അവസരങ്ങള്‍ അപ്പോഴും ഉണ്ടായിരിക്കും തീര്‍ച്ച.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;Nb: ആരുടേയും നിക്ഷേപ താല്‍പര്യങ്ങളെ / ബിസിനസ്സിനെ ഹനിക്കുവാന്‍ വേണ്ടിയല്ല ഈ കുറിപ്പ്‌ എഴുതിയത്‌, മറിച്ച്‌ പൊതു ജനത്തിനു നന്മ ഉണ്ടാക്കുക എന്ന വിശ്വാസത്തില്‍ മാത്രം എഴുതിയതാണ്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;- &lt;em&gt;എസ്. കുമാര്‍&lt;/em&gt; (&lt;a href="http://paarppidam.blogspot.com/" target="_blank"&gt;http://paarppidam.blogspot.com/&lt;/a&gt;)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3390759655203516999-6644689206752393117?l=www.epathram.com%2Fpravasam%2Findex.shtml' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://www.blogger.com/feeds/3390759655203516999/6644689206752393117/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=3390759655203516999&amp;postID=6644689206752393117&amp;isPopup=true' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3390759655203516999/posts/default/6644689206752393117'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3390759655203516999/posts/default/6644689206752393117'/><link rel='alternate' type='text/html' href='http://www.epathram.com/pravasam/2008/11/blog-post.shtml' title='പ്രതിസന്ധി കാലത്തെ പ്രവാസി നിക്ഷേപങ്ങള്‍'/><author><name>e പത്രം</name><email>noreply@blogger.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='09127220945516126478'/></author><thr:total xmlns:thr='http://purl.org/syndication/thread/1.0'>3</thr:total></entry><entry><id>tag:blogger.com,1999:blog-3390759655203516999.post-4729028672511149307</id><published>2008-10-02T12:54:00.003+04:00</published><updated>2008-10-02T13:23:43.036+04:00</updated><category scheme='http://www.blogger.com/atom/ns#' term='benish-narayanan'/><title type='text'>ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ടെങ്കില്‍</title><content type='html'>&lt;a href="http://www.epathram.com/pravasam/uploaded_images/shark-762635.jpg"&gt;&lt;img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/pravasam/uploaded_images/shark-762633.jpg" border="0" /&gt;&lt;/a&gt; കാത്തിരിക്കാന്‍ മടിയുള്ളവര്‍ക്കുള്ള പിഴയാണ് പലിശ. നാളെ ചെലവാക്കേണ്ട കാര്യങ്ങള്‍ ഇന്നു തന്നെ ചെയ്യണം എന്നു വരുമ്പോള്‍ പലിശയെ ആശ്രയിക്കാതെ വഴിയില്ലല്ലോ. ക്രെഡിറ്റ് കാര്‍ഡ്, മറ്റു വായ്പാ കമ്പനികള്‍ ലക്ഷ്യമിടുന്നതും ഇത്തരക്കാരെയാണ്. വായ്പയെ ആശ്രയിക്കാനുള്ള പ്രവണത മലയാളിക ള്‍ക്കിടയില്‍ വളരെ കൂടുതലാണെന്ന് വളര്‍ന്ന് വരുന്ന ധന കാര്യ സ്ഥാപനങ്ങള്‍ തന്നെ വ്യക്തമാക്കുന്നു. വായ്പകളെ ഒരു ഉല്പന്നമെന്ന നിലക്ക് വളരെ ആകര്‍ഷക മായാണ് ബാങ്കുകള്‍ ഇക്കാലത്ത് അവതരിപ്പിക്കുന്നത്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇടത്തരക്കാരാണ് ഉല്പാദനേതര വായ്പക്കളുടെ മുഖ്യ ഉപഭോക്താ‍ക്കള്‍. ജീവിത ശൈലികളെ പുതുക്കി എടുക്കാനുള്ള വ്യഗ്രതയില്‍ വരും കാല സാമ്പത്തിക ബാധ്യതകള്‍ എല്ലാം കണ്ടില്ലെന്നു വയ്ക്കുകയാണ് ഇക്കൂട്ടര്‍‍. ക്രെഡിറ്റ് കാര്‍ഡുകളാണ് വായ്പാ ലോകത്തെ പുതിയ വില്ലന് ‍(കേരളീയര്‍ക്ക്). സുന്ദരമായൊരു കാര്‍ഡ് തീര്‍ത്തും സൌജന്യമായി ത്തന്നെ കീശയില്‍ വന്നു ചാടുമ്പോള്‍ ആരുമറിയുന്നില്ല കീശ മുറിക്കുന്ന വില്ലാളിയാണ് അതെന്ന്. വരുമാനത്തിന്റെ ഒന്നരയോ രണ്ടൊ ഇരട്ടി വായ്പാ സൌകര്യം നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രത്യക്ഷത്തില്‍ തികച്ചും ആകര്‍ഷക മായൊരു ഓഫര്‍ തന്നെയാണ്. സൂക്ഷിച്ച് ഉപയോഗിച്ചാല്‍ സത്യത്തില്‍ വലിയ തകരാറൊന്നും ഇല്ല താനും. (ആരും അങ്ങിനെ ചെയ്യില്ലല്ലോ)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;യു. എ. ഇ. യിലും സ്ഥിതി വ്യത്യസ്ഥമല്ല. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കു ന്നതിനുള്ള മാനദണ്ഡങ്ങള്‍ ലഘുവാണ് എന്നത് മേഖലയിലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന്ന് സഹായമാകുകയാണ്. കുറഞ്ഞത് 2500 ദിര്‍ഹം എങ്കിലും പ്രതിമാസ ശമ്പളം ഉള്ളവര്‍ക്കാണ് നിലവില്‍ ഇവിടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കുകയെങ്കിലും പരിശോധനാ സംവിധാനങ്ങള്‍ കര്‍ശനമല്ലാ യെന്നതിനാല്‍ ആര്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാകുന്ന ഒരു സാഹചര്യമാണിവിടെ. സ്വതവേ ഉപഭോഗ തല്പരായ മലയാളികള്‍ ഈ വലയില്‍ എളുപ്പത്തില്‍ വീണു പോകുകയാണ്. സൂത്രത്തില്‍ കൂടിയ തുകക്കുള്ള സാലറി സര്‍ട്ടിഫിക്കറ്റും മറ്റും സംഘടിപ്പിച്ച് ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാ‍ക്കുന്ന ഇവര്‍ ഒരു പക്ഷേ, ഒരിക്കലും കര കയറാനാകാത്ത കട ക്കെണിയില്‍ വീണു പോയേക്കാം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;നിരവധി ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നായി വന്‍ തുകകള്‍ വായ്പയെടുത്ത ഒരു മലയാളി കുടുംബം ഈയടുത്ത ആഴ്ചയില്‍ ദുബായില്‍ കൂട്ട ആത്മഹത്യ ചെയ്തത് വാര്‍ത്തയായിരുന്നു. വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു എന്നത് മരണത്തിനു കീഴടങ്ങാന്‍ ഇവരെ പ്രേരിപ്പിച്ചിരിക്കാം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഒരു ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട നിയമാവലികളും നിബന്ധനകളും മനസ്സിലാക്കി യിരിക്കണം. ഒരിക്കല്‍ വായ്പ എടുത്താല്‍ അത് അടച്ചു തീര്‍ക്കുന്നതു വരെ ആദ്യ ബാലന്‍സ് തുകക്ക് മുഴുവനും പലിശ നല്‍കണം എന്നതാണ് വലിയൊരു പ്രശ്നം. മിക്കവരും ഇത് തിരിച്ചറി യുമ്പോഴേക്കും ഒരുപാട് വൈകിയിട്ടുണ്ടാകും. 2 മുതല്‍ 3 ശതമാനം വരെ പലിശയാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഈടാക്കുന്നത്. അതായത് വര്‍ഷത്തില്‍ 24 മുതല്‍ 36 % വരെ! അതിനും പുറമെ, തുക അടക്കാന്‍ വൈകിയാല്‍ പിഴ, ക്രെഡിറ്റ് പരിധി താണ്ടിയാല്‍ അതിനും പിഴ. ചുരുക്കി പറഞ്ഞാല്‍ ഓരോ പുതിയ ഉപയോക്താ‍ക്കളെയും കാത്തിരിക്കുന്നത് പിഴകളാണ്. അതിനാല്‍ തന്നെ, ദീര്‍ഘ കാല വായ്പാ ആവശ്യങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ഒന്നല്ല ക്രെഡിറ്റ് കാര്‍ഡ്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പ്രതിമാസം ചെലവാകാന്‍ കഴിയുന്ന തുകക്ക് ലഭിക്കാവുന്ന 50 മുതല്‍ 60 ദിവസം വരെയുള്ള വായ്പാ കാലവധി മാത്രമാണ് ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നുള്ള യഥാര്‍ത്ഥ പ്രയോജനം. ദീര്‍ഘ കാലയളവില്‍ നോക്കിയാ‍ല്‍ അത് ചെറിയൊരു സംഖ്യയല്ല താനും. അതിനാല്‍ തന്നെ “സൂക്ഷിച്ചാല്‍“ ദുഃഖിക്കേണ്ട.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span class="englishtext"&gt;&lt;span style="font-size:78%;"&gt;benish narayanan&lt;br /&gt;mail.bineesh@eim.ae&lt;br /&gt;www.thiruvaathira.blogspot.com&lt;br /&gt;055 9266422&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;span class="englishtext"&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3390759655203516999-4729028672511149307?l=www.epathram.com%2Fpravasam%2Findex.shtml' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://www.blogger.com/feeds/3390759655203516999/4729028672511149307/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=3390759655203516999&amp;postID=4729028672511149307&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3390759655203516999/posts/default/4729028672511149307'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3390759655203516999/posts/default/4729028672511149307'/><link rel='alternate' type='text/html' href='http://www.epathram.com/pravasam/2008/10/blog-post.shtml' title='ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ടെങ്കില്‍'/><author><name>e പത്രം</name><email>noreply@blogger.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='09127220945516126478'/></author><thr:total xmlns:thr='http://purl.org/syndication/thread/1.0'>0</thr:total></entry><entry><id>tag:blogger.com,1999:blog-3390759655203516999.post-8019129036133378923</id><published>2008-04-29T22:08:00.004+04:00</published><updated>2008-10-02T13:25:59.839+04:00</updated><category scheme='http://www.blogger.com/atom/ns#' term='benish-narayanan'/><title type='text'>പണം തലക്കടിയില്‍ വെച്ച് പട്ടിണി കിടക്കുന്നവര്‍</title><content type='html'>കേരളം വികസനക്കുതിപ്പിലാണ്. പതിറ്റാണ്ടുകളായി അതിനു വേണ്ടി വിയര്‍പ്പൊഴുക്കുന്ന ലക്ഷോപലക്ഷം പ്രവാസി മലയാളികള്‍ നില നില്‍പ്പിനായി നെട്ടോട്ടമോടുകയും ചെയ്യുന്നു. അനാകര്‍ഷണമായിക്കൊണ്ടിരിക്കുന്ന ഗള്‍ഫ് മേഖലയില്‍ തുടരാനോ പിറന്ന മണ്ണില്‍ ഒരു സംരംഭം തുടങ്ങുക എന്ന ഉദ്ദേശത്തോടെ മടങ്ങി പോകാനോ കഴിയാത്ത ദുരവസഥയാണിപ്പോഴുള്ളത്. അമ്മാത്തേക്കെത്തിയുമില്ല പട്ടി കടിക്കുകയും ചെയ്തു എന്നു പറഞ്ഞതു പോലെയാണ് സംഗതികളിപ്പോള്‍ ഒന്നോര്‍ത്തു നോക്കിയാല്‍. തീര്‍ത്തും താഴ്ന്ന ജീവിത നിലവാരം ഉണ്ടായിരുന്ന ഒരു സമൂഹത്തെ പുരോഗതിയിലേക്ക് കൈ പിടിച്ചുയര്‍ത്തിയ വരുന്ന പ്രവാസി മലയാളികളെ സര്‍ക്കാര്‍ അടക്കമുള്ള സാമൂഹിക സംവിധാനങ്ങള്‍ അവഗണിച്ചതിന്റെ ഫലമാണിതെന്ന് കേരളത്തിലെ സമകാലീന രാഷ്ട്രീയ, സാ‍മ്പത്തികാവസ്ഥകള്‍ പരിശോധിച്ചാല്‍ വ്യക്തമാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;വിദ്യാസമ്പന്നരല്ലാത്ത ബഹുഭൂരിപക്ഷമാണ് ഗള്‍ഫ് മലയാളികള്‍. എന്നിട്ടും 1970 കളില്‍ ശക്തമായി തുടങ്ങിയ ഇവരുടെ പണമൊഴുക്ക് , ലോക വാണിജ്യ ഭൂപടത്തില്‍ ശ്രദ്ധ നേടിയിട്ടും കേരളത്തിന് മുഖ്യ ആശ്രയമായിത്തന്നെ തുടരുന്നുവെന്നത് തീര്‍ത്തും ലജ്ജാകരമാണ്. എല്ലാ തരത്തിലും വിഭവ സമ്പന്നമായിട്ടും ഇതു വരെയും സാമ്പത്തിക സ്വയം പര്യാ‍പ്തത കൈവരിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് കാരണം. പ്രവാസി സമ്പത്തിന്റെ ശരിയായ വിനിയൊഗം ഉറപ്പു വരുത്തുന്നതിനുള്ള നയങ്ങളും പദ്ധതികളും രൂപീകരിക്കുന്നതില്‍ അര നൂറ്റാണ്ടോളം മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് കഴിയാത്തതാണ് ഇതിനു കാ‍രണം. ഇപ്പൊഴും ഗള്‍ഫ് മലയാളികള്‍ അവരുടെ നിക്ഷേപങ്ങള്‍ നടത്തുന്നത് ഗള്‍ഫില്‍ തന്നെയാണ്. വാണിജ്യപരമായ സുരക്ഷിതത്വവും മറ്റ് അടിസ്ത്ഥാന സൌകര്യ വികസനവും ലഭ്യമാക്കുന്നതില്‍ ഇവിടത്തെ സര്‍ക്കാര്‍ വിജയിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതില്‍ തര്‍ക്കമില്ല. ഇതിന്റെ വിപരീതമാണ് കേരളത്തില്‍. വര്‍ഷാവര്‍ഷം വിദേശ പര്യടനങ്ങള്‍ നടത്തുന്ന മന്ത്രിമാര്‍ അവിടങ്ങളില്‍ എന്തു കാണാനാണാവോ പോകുന്നത്? തരിശായി കിടക്കുന്ന കേരളത്തിന്റെ ഭൂമിക്കു തന്നെ ആഗോള മാര്‍ക്കറ്റില്‍ നല്ലൊരു സാധ്യതയാണുള്ളത്. ലോക ബ്രാന്‍ഡുകള്‍ തങ്ങളുടെ ഓഫ്ഷോര്‍ താവളങ്ങളാക്കേണ്ട ഭൂമിയാണ് റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ കറന്‍സി വെളുപ്പിക്കാന്‍ ദുരുപയോഗം ചെയ്തു കൊണ്ടിരിക്കുന്നത്. പാവപ്പെട്ടവന്റെ കുടിപ്പാടമെന്ന സ്വപ്നം പോലും അവന് അന്യമാക്കുന്നത്. ഗള്‍ഫ് മേഖലയിലെ പോലെ സ്പോണ്‍സര്‍ഷിപ്പ് രീതി കേരളത്തില്‍ സാധ്യമല്ലെങ്കിലും ഭൂമി അവകാശിക്ക് ഓഹരി പങ്കാളിത്തം ലഭിക്കാവുന്ന ഒരു നിയമ സംവിധാനം കൊണ്ടു വന്നാല്‍ ഏതു പാവപ്പെട്ടവനും തന്റെ തരിശു നിലം കൊണ്ട് വരുമാനം ഉണ്ടാക്കാന്‍ കഴിയും. ഇതിനായി ഒരു ഭൂമി ബാങ്ക് സംവിധാനത്തിലുടെ ചെറിയ ചെറിയ പ്ലോട്ടുകളുടെ വിപണനം സര്‍ക്കാരിനു തന്നെ നേരിട്ട് ചെയ്യാവുന്നതേയുള്ളൂ. ഇതിനെല്ലാം ശക്തമായ നിയമ സംവിധാനം, ദീര്‍ഘ വീക്ഷണവും സുസജ്ജവുമായ എക്സിക്യുട്ടീവുകള്‍ എല്ലാം ആവശ്യമാണ്. അതിനെങ്ങനെയാണ്, രണ്ടാള്‍ മാറിമാറി അരിയിടിക്കുന്ന ഉരല്പോലെയല്ലേ കേരളത്തിന്റെ കാര്യം. ഒരാള്‍ കുറച്ചു നേരം നന്നായിടിച്ചാലും രണ്ടാമത്തെയാള്‍ അതെല്ലാം ശരിപ്പെടുത്തിയെടുക്കുകയല്ലേ. ഒരു പ്രവാസി വനിത തന്റെ അനുഭവക്കുറിപ്പിലെഴുതിയതുപോലെ അല്‍പ്പമെങ്കിലും ബുദ്ധിയുള്ളവരെല്ലാം തന്നെ മില്യണെയര്‍ സമ്മാനപദ്ധതിയില്‍ തന്റ്റെ നറുക്കു വീഴരുതേ എന്ന് ആശിക്കാതിരിക്കുന്നതാണ് നല്ലത്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അടിസ്ഥാന ഉപഭോഗ വസ്തുക്കള്‍ക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് ആവശ്യമായ വ്യവസായിക കുതിപ്പ് നല്‍കാന്‍ വിദേശ മലയാളികള്‍ക്കാവും. എന്നാല്‍ ഡ്രാഫ്റ്റും ബാങ്ക് ട്രാന്‍സഫറായും കുഴല്‍പ്പണമായും ഒഴുകിയെത്തിയ ഗള്‍ഫ് മണി എവിടെയൊക്കെയൊ കുമ്പ വീര്‍പ്പിച്ച് ഉറങ്ങുകയാണ്. അവ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് ഉപഭോഗ സംസ്കാരം വിഴുങ്ങിയ കേരള സമൂഹത്തെ ഇടിച്ചു പിഴിയുന്ന മേഖലകളിലും. ഇങ്ങനെ പോയാല്‍ പണം കടലാസിനു സമാനമാകും എന്ന സാമ്പത്തിക വിചാരം ഇവര്‍ക്കില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഓണത്തിനും വിഷുവിനും പെരുന്നാളിനും മാത്രം പുത്തന്‍ വസ്ത്രങ്ങള്‍ സ്വന്തമാക്കിയിരുന്ന മലയാളികള്‍ക്കിപ്പോള്‍ എന്നും ഓണമാണ്. ആഗോള വിപണി കൈയ്യടക്കിയ ബ്രന്‍ഡുകള്‍ ഏതു ചെറിയ കുട്ടിക്കും ഇന്ന് സുപരിചിതം. ഈയ്യൊരു ഉപഭോഗ പ്രവണതയെ ചൂഷണം ചെയ്യുന്നതിനപ്പുറം ദീര്‍ഘ വീക്ഷണമുള്ള ഒരു നിക്ഷേപ സംസ്കാരം വിദേശ മലയാളികള്‍ക്കിടയിലില്ല. ഏല്ലാ നാല്‍ക്കവലകളിലും നാലു നില ക്കെട്ടിടത്തില്‍ പരന്നു കിടക്കുന്ന വസ്ത്ര-സ്വര്‍ണ്ണ വ്യാപര കേന്ദ്രങ്ങള്‍ ഇതിന് ഉദാഹരണമാണ്. ഏറ്റവും പുതിയ മൊബൈല്‍ ഫോണ്‍, ആഢംബര കാര്‍, ഇതിലെല്ലാം മലയാളികള്‍ തത്പരരാണ്. ഇത്തരക്കാരെ വല വീശുന്നവരായ ചിലര്‍ മാത്രം പിറന്ന മണ്ണിലെ പ്രവാസി നിക്ഷേപകരാകുന്നു. ഇതെല്ലാം വരുത്തി വെക്കുന്ന സമ്പത്തിക ബാധ്യതകള്‍ വരാനിരിക്കുന്നതേയുള്ളൂ. ആഗോള ബ്രാന്‍ഡുകളാണ് ഇതിന്റെ പ്രയോജനം അനുഭവിക്കുന്നത്. വമ്പിച്ച ധന ശോഷണമാണ് ഇത് നമ്മുടെ സ്മ്പദ് വ്യവസ്ഥക്ക് കാഴ്ച്ച വെക്കുന്നത് എന്ന സത്യം ഇപ്പോഴും മറക്കുള്ളിലാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പ്രകൃതി വൈവിദ്ധ്യങ്ങളാല്‍ സമ്പന്നമായ കേരളത്തിലെ വ്യവസായ സാധ്യതകളെക്കുറിച്ച് പഠനം നടത്തി അവശ്യാടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കാനും രാഷ്ട്രീയ വൈരുദ്ധ്യങ്ങളെ മറി കടന്ന് ഒരു നേതൃ ഉണ്ടാവേണ്ടത് അനുപേക്ഷണീയമാണ് ഇന്നത്തെ സാഹചര്യത്തില്‍. വരുന്ന പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് കൈവരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സാമ്പത്തികമായ വലിയൊരു ആഭ്യന്തര സംഘട്ടനത്തെ നാം നേരിടേണ്ടി വന്നേക്കാം.പല കാരണങ്ങളാലും ഗള്‍ഫ് മേഖല മലയാളിക്ക് അനാകര്‍ഷണമാകുകയാണിപ്പോള്‍ എന്നത് ഇതിന്റെ ആവശ്യകത വര്‍ദ്ദിപ്പിക്കുകയാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇക്കാരണങ്ങളാല്‍ അടിസ്ഥാന സൌകര്യ മേഖലയില്‍ പ്രവാസി സമ്പത്ത് കാര്യമായി വിനിയോഗിക്കപ്പെടാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. നെടുമ്പാശ്ശേരി വിമാനത്താവളം അതിനൊരു ചെറിയ ഉദാഹരണമാണ്. അതിലും താഴേക്കിടക്കാര്‍ക്ക് നിക്ഷേപാവസരങ്ങള്‍ ഉണ്ടായിട്ടില്ല. ഈ സ്ഥിതി മാറണം. കോടിക്കണക്കിനാളുകളുടെ (സാധാരണക്കാരായവരുടെ) പണംകൊണ്ട് ആരംഭിച്ച റിലയന്‍സിന് ലോകത്തിലെ തന്നെ മുന്‍ നിര കമ്പനി ആകാമെങ്കില്‍ എന്തു കൊണ്ട് കുറച്ചു കൂടി നല്ല വരുമാനമുള്ള ലക്ഷക്കണക്കിനു വരുന്ന ഗള്‍ഫ് മലയാ‍ളികള്‍ക്ക് ഒരു സംരംഭം ആയിക്കൂടാ? വെറും 90,000 രൂപക്ക് ചില മലയാളികള്‍ കൂടി പങ്കാളികളായി തുടങ്ങിയ സ്ഥാപനമാണ് ഇന്ന് ലോകമെങ്ങും അറിയപ്പെടുന്ന “ഇന്‍ഫൊസിസ്“. ഏതാണ്ട് 15 ലക്ഷം വരുന്ന ഗള്‍ഫ് മലയാളികള്‍ ഇവിടത്തെ കുറഞ്ഞ വരുമാനമായ 5000 രൂപ വീതം മുടക്കിയാ‍ല്‍ത്തന്നെ കേരളത്തില്‍ 750 (7,500,000,000 രൂപ!) കോടി രൂപയുടെ നിക്ഷേപം നടത്താം. എന്നാല്‍ ഇതിന്റെ എത്രയോ ഇരട്ടിയാണ് നാം ഉല്പാദനക്ഷമമല്ലാതെ കൂട്ടി വച്ചിരിക്കുന്നതും പാഴാക്കി കളയുന്നതും. താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞവരായ ഗള്‍ഫ് മലയാളി സമൂഹത്തെ ഇതിനായി ബോധവല്‍ക്കരിക്കേണ്ടതുണ്ട്. അവരെ നിക്ഷേപ രംഗങ്ങളിലേക്ക് ആകര്‍ഷിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ സാമ്പത്തിക വിദ്യാഭ്യാസം നല്‍കുക എന്നത് ആയിരക്കണക്കിനു വരുന്ന പ്രവാസി സംഘടനകള്‍ക്ക് നിഷ്പ്രയാ‍സം സാധിക്കാവുന്നതേയുള്ളൂ. പണം തലക്കടിയില്‍ വെച്ച് പട്ടിണി കിടക്കുന്നവര്‍ എന്ന ചീത്ത പേരു കൂടി ഇല്ലാതാവാ‍ന്‍ കൂടി നമ്മള്‍ തന്നെ ജാഗരൂകരാകുക.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;വോട്ടവകാശത്തിനു വേണ്ടിയുള്ള മുറവിളിക്ക് സ്വീകരണ മുറികളിലിരുന്ന് ആക്കം കൊടുക്കുന്നവരുടെ ഹിഡന്‍ അജണ്ടകളേക്കാള്‍ മുന്‍‌ഗണന ഇതിനായിരിക്കട്ടെ.&lt;br /&gt;&lt;a href="http://www.epathram.com/pravasam/uploaded_images/bineesh-725892.jpg"&gt;&lt;/a&gt;&lt;span class="englishtext"&gt;&lt;span style="font-size:78%;"&gt;benish narayanan&lt;br /&gt;mail.bineesh@eim.ae&lt;br /&gt;www.thiruvaathira.blogspot.com&lt;br /&gt;055 9266422&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;span class="englishtext"&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3390759655203516999-8019129036133378923?l=www.epathram.com%2Fpravasam%2Findex.shtml' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://www.blogger.com/feeds/3390759655203516999/8019129036133378923/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=3390759655203516999&amp;postID=8019129036133378923&amp;isPopup=true' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3390759655203516999/posts/default/8019129036133378923'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3390759655203516999/posts/default/8019129036133378923'/><link rel='alternate' type='text/html' href='http://www.epathram.com/pravasam/2008/04/blog-post_29.shtml' title='പണം തലക്കടിയില്‍ വെച്ച് പട്ടിണി കിടക്കുന്നവര്‍'/><author><name>e പത്രം</name><email>noreply@blogger.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='09127220945516126478'/></author><thr:total xmlns:thr='http://purl.org/syndication/thread/1.0'>3</thr:total></entry><entry><id>tag:blogger.com,1999:blog-3390759655203516999.post-8642291699054497834</id><published>2008-04-08T21:12:00.005+04:00</published><updated>2008-10-02T13:27:40.914+04:00</updated><category scheme='http://www.blogger.com/atom/ns#' term='devasena'/><title type='text'>സ്പര്‍ശനത്തില്‍ പാതി...</title><content type='html'>&lt;a href="http://www.epathram.com/pravasam/uploaded_images/pravasam-784594.jpg"&gt;&lt;img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/pravasam/uploaded_images/pravasam-784591.jpg" border="0" /&gt;&lt;/a&gt; ആ നാലാം ക്ലാസുകാരികള്‍ ഉച്ചച്ചൂടു മറന്ന് നീലയും, വെള്ളയും യൂണിഫോമുകളില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ഇളകി മറിയുകയാണു. മിനിയെന്ന എന്റെ ആത്മമിത്രം പതിവു തെറ്റിച്ച്‌ ക്ലാസുമൂലയിലും, മരച്ചുവട്ടിലും കൂനികുത്തിയിരുന്നു. പഴയ സുമലതയുടെ ഛായയുള്ളവള്‍. ഒരുപക്ഷേ അതിനേക്കാള്‍ സുന്ദരി. ഒറ്റമകള്‍. അമ്മ കാലങ്ങളായി ഗള്‍ഫിലാണു. അഛന്‍ ഗവണ്‍മന്റ്‌ ഉദ്യോഗസ്ഥന്‍. വലിയ കൂട്ടുകുടുംബം. ഏവര്‍ക്കും പ്രിയപ്പെട്ടവള്‍. അവളാണീ ഇരിപ്പ്‌ ഇരിക്കുന്നത്‌. എത്രചോദിച്ചിട്ടും ഒന്നും മിണ്ടാതെ കണ്ണും നിറച്ചിരിക്കുകയാണു. തിരികെപോകുമ്പോള്‍ സ്കൂള്‍ബസ്സില്‍ വെച്ചാണാ രഹസ്യത്തിന്റെ കെട്ടഴിക്കുന്നത്‌. 'അഛന്‍ വീട്ടിലെ വേലക്കാരിയെ കെട്ടിപ്പിടിച്ച്‌, വേലക്കാര്‍ക്കായുള്ള ടോയ്‌ലറ്റിനു പിറകില്‍ നില്‍ക്കുന്നത്‌ അവള്‍ കണ്ടു. അതു പറഞ്ഞ്‌ കണ്ണു വീണ്ടും നിറഞ്ഞു,. 'ഒാ, വലിയ കാര്യമായിപ്പോയി' എന്നു പറയാന്‍ തോന്നിയെങ്കിലും പറഞ്ഞില്ല.ഒരു ആലിംഗനം. എത്ര നിസാരമായ ക്രിയ. അതിലിത്ര വിഷമിക്കാനെന്ത്‌? കൗമാരം മുതിര്‍ന്ന് യൗവ്വനത്തിലെത്തിയിട്ടും ആ സംഭവം മറന്നില്ല. എന്തിനായിരുന്നു അവള്‍ കരഞ്ഞത്‌? എന്നാല്‍ തിരിച്ചറിവിന്റെ പൊരുള്‍ പിടികിട്ടിയപ്പോഴേക്കും, കാലം മലകളും, ചതുപ്പു നിലങ്ങളും പിന്നിട്ടിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;ഒരാലിഗനം, ചുംബനം, ചെറുസ്പര്‍ശനം, അതെന്താണു? അതിലെന്തിരിക്കുന്നു?&lt;br /&gt;&lt;br /&gt;&lt;br /&gt;"വചനം ദര്‍ശനത്തില്‍ പാതി സുഖം&lt;br /&gt;ദര്‍ശനം സ്പര്‍ശനത്തില്‍ പാതി സുഖം&lt;br /&gt;സ്പര്‍ശനം സുരതത്തില്‍ പാതി സുഖം&lt;br /&gt;സുരതം സ്വപ്നത്തില്‍ പൂര്‍ണ്ണ സുഖം "&lt;br /&gt;&lt;br /&gt;&lt;br /&gt;എന്ന പറച്ചിലില്‍ അല്‍പ്പം കാര്യമില്ലാതെയില്ല എന്നാണു മനസിലായിട്ടുള്ളത്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;തിരുവനന്തപുരത്തുനിന്ന് അഛനുമൊത്തു ചെങ്ങന്നൂരിലേക്കു ട്രയിനില്‍ വരികയാണു. ഒറ്റസീറ്റിലായിരുന്നു എന്റെ ഇരിപ്പ്‌. എതിര്‍സീറ്റില്‍ അപരിചിതനായ ഒരാള്‍. തീപ്പെട്ടിക്കൊള്ളികള്‍ അടുക്കിയിരിക്കുന്നതുപോലെ ജനം നില്‍ക്കുന്നു, ഇരിക്കുന്നു, കലമ്പുന്നു. കൂടാതെ വ്യാപാര സാധനങ്ങള്‍, ഭാണ്ഡകെട്ടുകള്‍. ഇരിപ്പിടത്തിലായിട്ടുകൂടി ശ്വാസം മുട്ടി. മുന്‍സീറ്റിലുള്ളവന്‍ കാല്‍വിരലുകള്‍, ചുവട്ടില്‍ തിങ്ങിനിറഞ്ഞ ഭാണ്ഡ കെട്ടുകള്‍ക്കിടയിലൂടെ എന്റെ കാല്‍വിരലില്‍ തൊട്ടുകൊണ്ട്‌ എന്നെ നോക്കി. ഞാനും നോക്കി. അയാളും ഞാനും കാലുകള്‍ പിന്‍വലിച്ചില്ല. യാത്രക്കാര്‍ ഇറങ്ങുന്നതും, തിരക്കൊഴിയുന്നതും ഞാനറിഞ്ഞില്ല.വയലുകളും, തോടുകളും കയറിയിറങ്ങിവന്ന കാറ്റ്‌ ഉറക്കത്തിലേക്കിട്ടിരുന്നു. മയക്കമുണര്‍ന്നപ്പോള്‍, അറിഞ്ഞു ചെരിപ്പഴിച്ചുവെച്ച, മാര്‍ദ്ദവമുള്ള അയാളുടെ ഇളം ചൂടുള്ള കാല്‍പാദത്തിനടിയില്‍ എന്റെ ഇടതു പാദം സുഖമായി വിശ്രമിക്കുന്നു. അതങ്ങനെ തന്നെയിരിക്കട്ടെയെന്നു ഞാന്‍ കരുതി. ഇടക്കൊന്നിളകിയിരിക്കണമെന്നു വിചാരിച്ചിട്ടുകൂടി പാദങ്ങള്‍ തമ്മിലുള്ള ചങ്ങാത്തംവേണ്ടായെന്നു വെക്കാനെനിക്കു വയ്യായിരുന്നു. ചെങ്ങന്നൂരെത്തുകയും, ഒരു നോട്ടവും, പാതി ചിരിയും കൊടുത്തു ഞാനിറങ്ങുകയും ചെയ്തു. ഒരുപക്ഷെ ആ യാത്ര എറണാകുളമോ, തൃശൂരോ വരെ നീണ്ടിരുന്നെങ്കില്‍ എനിക്കയാളോടു പ്രേമമുണ്ടായെനെ ! സഭ്യമല്ലാത്തതൊന്നും ആ സ്പര്‍ശനത്തില്‍ കണ്ടില്ല, അനുഭവിച്ചില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;പണ്ട്‌ അവധിക്ക്‌ നാട്ടിലെത്തിയകാലത്ത്‌, മക്കള്‍ ചെറിയകുഞ്ഞുങ്ങളാണു. പഴയ വീടിന്റെ മച്ചില്‍ നിന്നുതിര്‍ന്നു വീഴുന്നപൊടിയും,ചൂടും അവരുടെ ഉറക്കം തടസപ്പെടുത്തിക്കൊണ്ടിരുന്നു. വളര്‍ന്ന വീടിന്റെ പരിസരം കണ്ടുറങ്ങകയെന്ന പഴയ പരിചയം പുതുക്കി ജനാലകള്‍ തുറന്നിട്ടുറങ്ങണമെന്നു ഭര്‍ത്താവ്‌ ശഠിച്ചു. പാതിരാ കഴിഞ്ഞിട്ടുണ്ടാവും കണ്ണഞ്ഞടഞ്ഞപ്പോള്‍. രാവു മുതിര്‍ന്നു വന്ന നേരത്ത്‌, ജനാലപ്പടിയിലേക്ക്‌ നീണ്ടിരുന്ന എന്റെ കൈത്തണ്ടയില്‍ ആരോ പിടിച്ചു. സ്വപ്നാടനത്തിലെന്നപോലെ ജനാലക്കടുത്തേക്കു മുഖമെത്തിച്ചു നോക്കിയ ഞാന്‍ മരണത്തെ മുന്നില്‍ കണ്ടപോലെ ഞെട്ടി. മുറ്റത്തെ ലൈറ്റില്ലാതെയായിരിക്കുന്നു. കനത്ത ഇരുട്ടില്‍ നിന്ന് ഇരുട്ടിനേക്കാള്‍ കറുത്തൊരു മുഖവും ഭയപ്പെടുത്തുന്ന കണ്ണുകളും എന്റെ നേരെ ഭീബല്‍സമായി നില്‍ക്കുന്നു. ശ്വാസം ഇല്ലാതായ നേരം. ശബ്ദം തിരികെപ്പിടിച്ചു ഭര്‍ത്താവിനെയുണര്‍ത്തി., ഭര്‍ത്താവ്‌ വീട്ടിലുള്ളവരെയുണര്‍ത്തി. കള്ളനായിരുവെന്നു എല്ലാവരും പരസ്പരം പറഞ്ഞു. പരുപരുത്ത സ്പര്‍ശമേറ്റ കൈത്തണ്ട തുടച്ചുതുടച്ച്‌ അനിഷ്ടത്തോടെ ഞാനിരുന്നു. ആ പിടുത്തം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അസ്വസ്ഥയാക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;പരമമായ പുരുഷന്റെ ആകാരവും സൗന്ദര്യവും എങ്ങനെയിരിക്കണം? അവന്റെ സ്പര്‍ശനമെങ്ങനെയായിരിക്കണം? സ്ത്രീകളാണുത്തരം പറയേണ്ടത്‌. പല സ്ത്രീകളുടെയും ചിന്തകളും വീക്ഷണങ്ങളും, പ്രിയങ്ങളും വിവിധങ്ങളാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;ബലൂണ്‍ വീര്‍പ്പിച്ചുകെട്ടിവെച്ച മാതിരി കൈമസിലുകളും, ആ മസിലുകളില്‍ സര്‍പ്പങ്ങളിഴയുന്നതുപോലെ കുറെ ഞരമ്പുകളും, ഒരു സാധാരണ മനുഷ്യന്‍ ഒരു മണിക്കൂറില്‍ ശ്വസിക്കേണ്ടുന്ന ജീവവായു ഒരു നിമിഷംകൊണ്ടു കയറ്റി നിറച്ചു വെച്ച നെഞ്ചുമാണു അടിവസ്ത്രങ്ങളുടെ പരസ്യങ്ങളില്‍ വരെ പുരുഷസൗന്ദര്യമായി പ്രദര്‍ശിപ്പിക്കുന്നതു. ഇമ്മാതിരി ബലൂണുകളും പാമ്പുകളും ഉരുണ്ടും ഓടിയും കളിക്കുന്നതു കണ്ടാല്‍ ശര്‍ദ്ദിക്കാനാണു വരിക (ഒരാള്‍ മാത്രം ശര്‍ദ്ദിച്ച്‌ എതിര്‍ത്തിട്ടു കാര്യമെന്ത്‌?) സ്നേഹിക്കാനറിയാവുന്നവനെന്തിനാണു മസില്‍? ഞരമ്പ്‌? ഒരു ഹൃദയവും അതില്‍ കുറെ ചോരയും, ചോരയില്‍ അല്‍പം കനിവും, ഭാര്യയാണു, കാമുകിയാണു, മകളാണു, അമ്മയാണു എന്ന ഉല്‍ക്കടമായ. ധാര്‍മ്മികമായ ആത്മാര്‍ത്ഥമായ സ്നേഹവും ആ സ്നേഹത്തില്‍ സത്യസന്ധതയുമാണു വേണ്ടത്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;പറഞ്ഞുവന്നത്‌ പുരുഷനെക്കുറിച്ചാണു, അവന്റെ സ്പര്‍ശനത്തെക്കുറിച്ച്കാണു അവന്റെ ആലിംഗനത്തെക്കുറിച്ചാണു, അതിലെ സത്യസന്ധതയെക്കുറിച്ചാണു. അതില്‍ കാമവും ലൈഗികതയുമൊക്കെ എത്രയോ ദൂരെയാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;നടന്‍ മമ്മൂട്ടിയാണു മലയാള സിനിമയുടെ ആണത്വം എന്നു പലപ്പോഴും തോന്നിയിട്ടുണ്ടു. അദ്ദേഹം ചെയ്തതുകൊണ്ടു മാത്രം പൂര്‍ണ്ണമാക്കപ്പെട്ടുവെന്നോര്‍മ്മിപ്പിച്ച നിരവധി വേഷങ്ങള്‍. പുരുഷനെ കാണണെമെങ്കില്‍ എന്നെ നോക്കൂ എന്ന ആ അഹന്തയെ അംഗീകരിക്കരിക്കുന്നതുകൊണ്ടൊരു തെറ്റുമില്ല താനും. അഭിനയത്തികവിന്റെ അതിമൂര്‍ത്തഭാവങ്ങളാവാഹിച്ചു കഥാപാത്രങ്ങളെ സ്ക്രീനിലെത്തിക്കുന്ന അദ്ദേഹത്തിന്റെ ആലിംഗന രംഗങ്ങള്‍ പക്ഷേ തികഞ്ഞ സഹിഷ്ണത പരീക്ഷിക്കലാണെന്നു ആരും എന്തേ അദ്ദേഹത്തെ പറഞ്ഞു മനസിലാക്കാത്തത്‌? ആത്മാര്‍ത്ഥത തൊട്ടുതീണ്ടിയിട്ടില്ലാത്ത, കാഴ്ച്ചക്കാരെ കബളിപ്പിക്കലല്ലേയത്‌? നെഞ്ചിലേക്കു ചേര്‍ന്നു നില്‍ക്കുന്ന സ്ത്രീയെ എങ്ങും തൊടാതെ, ഇടതു കരം മെല്ലെയൊന്നു ചുറ്റി (ചുറ്റിയെന്നുപോലും പറയാന്‍ കഴിയില്ല) ശിരസ്സെങ്ങും മുട്ടാതെയുയര്‍ത്തിപ്പിടിച്ച്‌, വയര്‍ഭാഗം കൊണ്ടു നടിയെ ചേര്‍ത്തു പിടിക്കുന്ന ആ രീതി മാത്രം അംഗീകരിക്കാന്‍ വയ്യ. ഭാര്യയുടെയോ, സ്ത്രീ ആരാധികമാരുടെയോ അപ്രീതി വേണ്ടായെന്നു വെച്ചിട്ടാണോ ആവോ അങ്ങനെ? അവസരം കിട്ടിയ അപൂര്‍വ്വമായൊരു സമയത്തു എന്താണങ്ങനെയെന്നു ചോദിച്ചപ്പോള്‍, വലിയ വായില്‍ അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയില്‍ ഒരു തുറന്ന ചിരി മാത്രമായിരുന്നു ഉത്തരം. അങ്ങനെ പല ആരാധികമാരും ചോദിച്ചിട്ടുണ്ടാവാം. ഒരു ചിരി കൊണ്ട്‌ ഉത്തരം പറഞ്ഞു രക്ഷപെട്ടിട്ടുമുണ്ടാവാം. എന്തു ചെയ്യാം ആത്മാര്‍ത്ഥയില്ലാതെ പുണര്‍ന്നിട്ട്‌ കാര്യമില്ല. (നാട്യമാണെങ്കിലും).&lt;br /&gt;&lt;br /&gt;&lt;br /&gt;"മനസിലായാലും കൊള്ളാം, ഇല്ലേലും കൊള്ളാം ഞാന്‍ അയാളെ ചുംബിച്ചു. അയാള്‍ വെല്ലുവിളി സ്വീകരിച്ചു തിരിച്ചും ചുംബിച്ചു. അയാളുടെ ചുംബനത്തെക്കുറിച്ചു പറഞ്ഞാല്‍ അതത്ര കേമമൊന്നുമല്ലായിരുന്നു അതു ഞാന്‍ ക്ഷമിച്ചു. പുരുഷന്‍ ചുണ്ടു കൊണ്ടു ചുംബിക്കരുത്‌, ആത്മാവു കൊണ്ടു ചുംബിക്കണം." പ്രിയപ്പെട്ട കഥകൃത്ത്‌ കെ.ആര്‍. മീരയുടെ വരികള്‍.(കരിനീല). എത്ര ഹൃദയപൂര്‍വ്വം പറയുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;പ്രണയത്തില്‍ സ്പര്‍ശനമുണ്ടോ? ദൈവികതയുണ്ടോ? വിരല്‍ത്തുമ്പില്‍പോലും തൊടാത്ത പ്രണയത്തില്‍ സത്യമുണ്ടോ? ഉണ്ടു, സര്‍വ്വവുമുണ്ട്‌. ചിലപ്പോഴൊക്കെ അതെല്ലാം അടിപടലെ കൈമോശം വന്നിരിക്കുന്നുവെന്നു തോന്നിപ്പിക്കുന്ന ഹീനതകള്‍ ചുറ്റും പരന്നു കിടക്കുന്നുണ്ട്‌. ശരീരമെത്രകണ്ട്‌ ആസക്തഭരിതമെങ്കിലും, പ്രണയമില്ലാതെ പര‍സ്പരാകര്‍ഷണമില്ലാതെ പുരുഷന്മാര്‍ എങ്ങനെയാണു സ്ത്രീകളെ പ്രാപിക്കുന്നതെന്നു ആശ്ചര്യം തോന്നിയിട്ടുണ്ട്‌. ചിലപ്പോഴൊക്കെ പ്രണയവും, ആസക്തിയും, ലൈംഗീകതയുമെല്ലാം പരസ്പര ബന്ധമില്ലാതെ കെട്ടുപിണഞ്ഞ വിരോധാഭാസങ്ങളാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;സ്പര്‍ശനത്തെക്കുറിച്ച്‌, ആലിംഗനത്തെക്കുറിച്ച്‌, ചുംബനവേഗങ്ങളെക്കുറിച്ചൊക്കെ എഴുതിയിവിടെത്തുമ്പോള്‍, ഒരു പ്രണയ കാലത്തിന്റെ ത്രിസന്ധ്യയില്‍, ഗാഡ്ഡാലിംഗനത്തിന്റെ മൂര്‍ച്ചയില്‍ 'ഇങ്ങനെ നിന്ന് ശിലയാവാം നമ്മുക്ക്‌. കാലങ്ങള്‍ നമ്മുക്കുമേല്‍ പെയ്യട്ടെ' എന്ന ഒരശരീരിയുടെ പ്രതിധ്വനിയില്‍ ഇപ്പോഴും വിരലുകള്‍പൊള്ളുന്നു, കരള്‍ ത്രസിക്കുന്നു , ഉടല്‍ പനിക്കുന്നു. ആകസ്മികമായി തുറന്നുപോയി, പിന്നേയും ചങ്ങലയിലക്കിടേണ്ടി വന്ന ഹൃദയത്തിന്റെ രഹസ്യാറകളെന്നോടു പൊറുക്കട്ടെ. എന്നാണു ആദ്യന്ത്യം സത്യസന്ധമായി എഴുതാന്‍ കഴിയുക? ഭൂമിയിലെ സതി സവിത്രിമാരും, ശ്രീരാമന്മാരും തീര്‍ത്തും ഇല്ലാതാവുന്ന ഒരു കാലം എന്നാണു വരിക?&lt;br /&gt;&lt;br /&gt;&lt;br /&gt;പ്രണയത്തില്‍ മാത്രമല്ല ആലിംഗനങ്ങളും ഉമ്മകളും കുരുങ്ങിക്കിടക്കുന്നത്‌. മകനു 45 ദിവസങ്ങള്‍ പ്രായമായതുമുതല്‍ ജോലിക്കാരി സ്ത്രീയെ ഏല്‍പ്പിച്ചാണു ഓഫിസില്‍ പോയിക്കൊണ്ടിരുന്നത്‌. തിരിച്ചറിവു തുടങ്ങിയതുമുതല്‍, അമ്മപോകുന്നതു കണ്ട്‌, ചിരിക്കാനൊന്നും ഇഷ്ടമില്ലാതിരുന്നിട്ടും ആ സ്ത്രീയുടെ ഒക്കത്തിരുന്ന് കുഞ്ഞിക്കൈകള്‍ വീശി അവനെന്നെ യാത്രയാക്കി. പടി കടക്കുന്നതിനു തൊട്ടുമുന്‍പു രണ്ടു കവിളത്തും മാറി മാറി ഓരോ ഉമ്മകള്‍ തരുന്നത്‌ അവന്റെ അന്നത്തെ ചെറിയ ജീവിതത്തിലെ ഏറ്റവും പ്രധാനമായ കര്‍ത്തവ്യമായിരുന്നു. ആ കെട്ടിപിടുത്തവും ഉമ്മവെക്കലും കണ്ടാല്‍ അമ്മ വളരെ നീണ്ടയേതോ യാത്രപോവുകയാണെന്നു തോന്നിപ്പിച്ചിരുന്നു. ഒരിക്കല്‍ പതിവുചര്യ തെറ്റി, ഉമ്മ മേടിക്കാനും കൊടുക്കാനും വിട്ടുപോയി, അന്നു ഉച്ചക്കുള്ളില്‍ ജോലിക്കാരി സ്ത്രീ നിരവധി തവണ ഫോണ്‍ ചെയ്തു., അമ്മ ഉമ്മ തന്നില്ലാന്നു കുഞ്ഞുവാക്കുകളില്‍ പറഞ്ഞ്‌ രാവിലെ തുടങ്ങിയ കരച്ചിലാണു., ഓര്‍ത്തോര്‍ത്തുള്ള കരച്ചില്‍., എനിക്കു പിടഞ്ഞു. ഉച്ചക്കു വീട്ടിലെത്തി കരഞ്ഞ്‌ കരഞ്ഞ്‌ ആകെ ചുവന്നുപോയ അവനെ വാരിയെടുക്കുകയും ഉമ്മകള്‍ കൊണ്ടു മൂടുകയും അവന്റെ ഇളം ചുവന്ന മുഖം നിറയെ ചിരി വന്നു കയറുകയും ചെയ്തിട്ടും എന്നിലെ അമ്മയ്ക്കു വിങ്ങലടങ്ങിയില്ല. ഇപ്പോളവന്‍ 13 വയസുകാരനായി അമ്മയോളം വളര്‍ന്നു. എന്നിട്ടും അമ്മ അവനെ തനിച്ചാക്കി പോകുമ്പോള്‍ മറക്കാതെ കൊടുക്കുന്ന ഉമ്മകള്‍ അവനു ചുറ്റും നിര്‍ത്തുന്ന കാവല്‍ മാലാഖമാ രാകുന്നുവെന്നു അവനറിയുന്നുവോ? ഇതു വരെയുള്ള ജീവിതത്തില്‍ എന്റെ ഉമ്മകള്‍ക്കു അനാവശ്യ പ്രാധാന്യം ഉണ്ടന്നു തെളിയിച്ച്‌ അവനെന്നെ വഷളാക്കിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;- &lt;em&gt;ദേവസേന&lt;/em&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3390759655203516999-8642291699054497834?l=www.epathram.com%2Fpravasam%2Findex.shtml' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://www.blogger.com/feeds/3390759655203516999/8642291699054497834/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=3390759655203516999&amp;postID=8642291699054497834&amp;isPopup=true' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3390759655203516999/posts/default/8642291699054497834'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3390759655203516999/posts/default/8642291699054497834'/><link rel='alternate' type='text/html' href='http://www.epathram.com/pravasam/2008/04/blog-post.shtml' title='സ്പര്‍ശനത്തില്‍ പാതി...'/><author><name>e പത്രം</name><email>noreply@blogger.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='09127220945516126478'/></author><thr:total xmlns:thr='http://purl.org/syndication/thread/1.0'>17</thr:total></entry><entry><id>tag:blogger.com,1999:blog-3390759655203516999.post-8077753550562226264</id><published>2008-02-18T21:06:00.001+04:00</published><updated>2008-10-02T13:31:07.849+04:00</updated><category scheme='http://www.blogger.com/atom/ns#' term='devasena'/><title type='text'>കണ്ടറിയാത്തവന്‍ കൊണ്ടറിഞ്ഞ്‌ മലയാളത്തെ അനുഭവിക്കട്ടെ</title><content type='html'>അമേരിക്കന്‍ ഐക്ക്യനാടുകളിലെ കെന്റുക്കി-യില്‍ നിന്ന് എത്തിയതായിരുന്നു അവര്‍. ജസ്റ്റിന്‍, കാലെബ്‌, ജോനാഥാന്‍, കൂടെ എലന്‍ഗോയന്‍ എന്ന തമിഴ്‌ ഡോക്ടറും. ലക്ഷക്കണക്കിനു രൂപയുടെ മരുന്നുകളുമായി വടക്കെ ഇന്‍ഡ്യയില്‍ വന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ നടത്തിയശേഷം, കേരളം കാണാനെത്തിയ വിദേശികള്‍. ഭര്‍ത്താവിന്റെ ജ്യേഷ്ടസഹോദരന്റെ സുഹൃത്തുകളായിരുന്നവര്‍. രണ്ടു ദിവസം വീട്ടില്‍ അതിഥികളായെത്തിയ സായിപ്പന്മാരെക്കണ്ട്‌ ഇവരെന്തു തിന്നും എന്തു കുടിക്കുമെന്നു ആധിപിടിച്ച എന്നോടു ജ്യേഷ്ടന്‍ പറഞ്ഞത്‌ അവര്‍ക്കു സാമ്പാറും, അവിയലും, കരിമീന്‍ പൊള്ളിച്ചതും കൂട്ടി ചോറു വേണമെന്നായിരുന്നു. ആകെ അത്ഭുതസ്തംബ്ദയാക്കിക്കൊണ്ടു അവര്‍ തീന്മേശമേല്‍ കൈവിരലുകള്‍കൊണ്ടു ചോറു വാരിക്കഴിച്ചു.(ചേര്‍ത്തുപിടിക്കാതിരുന്ന വിരലുകള്‍ക്കിടയിലൂടെ ചോറു ഊര്‍ന്നുപോകുന്നുണ്ടായിരുന്നു). മുരിങ്ങക്കോല്‍ വരെ ചവച്ചരച്ച്‌ വിഴുങ്ങുന്നതുകണ്ട്‌ എനിക്ക്‌ ചിരി വന്നു. വെള്ള പൈജാമയും കുര്‍ത്തയും ധരിച്ച്‌ യാത്രകള്‍ നടത്തി. പ്രഭാതനടത്തക്കു അടുത്തുള്ള വഴികളിലൂടെ നടക്കുന്നതില്‍ വിരോധമുണ്ടോയെന്നു അനുവാദം ചോദിച്ചു. ഒരോ പ്രവര്‍ത്തിയിലൂടെയും, പെരുമാറ്റച്ചട്ടങ്ങളുടെ രാജാക്കന്മാരാണവരെന്നു തോന്നിപ്പിച്ചു. കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളവും, ഉറങ്ങുമ്പോള്‍ കൊതുകുവലയുംവേണമെന്ന നിര്‍ബന്ധമേ അവര്‍ക്കുണ്ടായിരുന്നുള്ളു. രാവേറെ ചെല്ലുവോളം അവര്‍ ഭര്‍ത്താവിനോടും, ഭര്‍തൃസഹോദരനോടും കേരളത്തെക്കുറിച്ചും, മലയാളത്തെക്കുറിച്ചും സംസാരിച്ചിരുന്നു. അമ്മായിയമ്മയുടെ പരമ്പരാഗതവേഷമായ ചട്ടയും മുണ്ടും സാകൂതം നോക്കിയിരുന്ന് അതെക്കുറിച്ചുള്ള സംശയങ്ങള്‍ (എത്ര കഷണങ്ങള്‍ ആണു? വെള്ളനിറത്തില്‍ മാത്രമെ ഉള്ളോ? എന്നിങ്ങനെ..) ദൂരീകരിച്ചു. അറിയുന്നതൊന്നും മതിയാകുന്നില്ല എന്നു ധ്വനിപ്പിക്കുന്ന മുഖത്ത്‌ വിസ്മയങ്ങളെപ്പോഴും ബാക്കി വെച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;രണ്ടു ദിവസങ്ങളെത്ര പെട്ടന്നു നടന്നുപോയി. യാത്രയായ നേരത്ത്‌ കൂട്ടത്തില്‍ ഓമനമുഖമുള്ള ജസ്റ്റിന്‍ രഹസ്യത്തില്‍ ഒരാഗ്രഹം ഭര്‍ത്താവിനോട്‌ പറഞ്ഞു, 'ഒരു മലയാളി പെണ്‍കുട്ടിയെ വിവാഹം കഴിക്കുമെന്ന്'. വീണ്ടും കാണാമെന്നു പറഞ്ഞ്‌ കാലങ്ങള്‍ പഴക്കമുള്ള സുഹൃത്തുക്കള്‍ പിരിയുന്നതുപോലെ അവര്‍ പോയി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;എന്തു കണ്ടിട്ടാണവര്‍ മലയാളത്തെ ഇത്ര കണ്ടിഷ്ടപ്പെടുന്നത്‌? നെഞ്ചു കീറിക്കിടക്കുന്ന റോഡുകളെ കണ്ടിട്ടോ? ആര്‍ക്കാണ്ടും വേണ്ടി തെളിയുന്ന വഴിവിളക്കുകളെ കണ്ടിട്ടോ? കക്ഷികള്‍ മാറിമാറി ഭരിച്ചു മുടിക്കുന്ന രാഷ്ട്രീയം കണ്ടിട്ടോ? അയല്‍പക്കത്തെ മരങ്ങള്‍ നമ്മുടെ മുറ്റത്തേക്കു നോക്കിയെന്ന പേരിലും. പൊഴിച്ചിടുന്ന ഇലകളുടെ പേരിലും വരെ തമ്മിലടിക്കുന്ന അയല്‍പക്കസ്നേഹത്തെ കണ്ടിട്ടോ? 15-ഉം,16-ഉം പ്രായമായ കന്യകമാരെ തട്ടിക്കൊണ്ടുപോയി കിലോമീറ്ററുകളോളം യാത്ര ചെയ്യിച്ച്‌ ഭോഗിക്കുന്നതു അവരറിയുന്നില്ലേ?&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;മണല്‍കാട്ടിലിരുന്ന് ഈ കുറിപ്പെഴുതുമ്പോള്‍ എന്താണു എനിക്ക്‌ മലയാളമെന്ന ചോദ്യം വെറുതെ കയറിവന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പ്രവാസം എന്നെ സംബന്ധിച്ചടത്തോളം ഒരു പറിച്ചുനടലല്ല. ഈമണലിലെന്റെ പാദങ്ങള്‍ പൂണ്ടു പോയിരിക്കുന്നു. 60-കളില്‍ മുത്തഛന്‍ കള്ളലോഞ്ചുകയറി അറേബ്യന്‍ മണലില്‍ കാലു കുത്തിയപ്പോള്‍ അദ്ദേഹം ഓര്‍ത്തിരുന്നുവോ മക്കളും, ചെറുമക്കളും, അവരുടെ മക്കളും ഈ മരുഭൂമിയുടെ സന്തതികളായി മാറുമെന്ന്?&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പണ്ടു ആത്മസുഹൃത്ത്‌ അയച്ച കത്തില്‍ ചോദിച്ചു 'നീയെന്താണു നാട്ടില്‍ സ്ഥിരതാമസമാക്കത്തത്‌? ഒരു ജോലി കിട്ടാന്‍ പ്രയാസമുണ്ടാവില്ല, മലയാളത്തിന്റെ പച്ചപ്പു കണ്ടുണരാം. കുട്ടികള്‍ക്ക്‌ ഇവിടെ പഠിക്കാമല്ലോ. മറുപടി ഇങ്ങനെ എഴുതി, മലയാളം ഹൃദയത്തിലുണ്ടു, പിന്നെ പവ്വര്‍കട്ട്‌, പാമ്പുകള്‍, പാമ്പുകളെക്കാള്‍ വിഷമുള്ള മനുഷ്യര്‍. എനിക്കിവിടം മതി. സമാധാനമുണ്ട്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;നാടെന്ന ഓര്‍മ്മയുടെ സുഭഗത. അതാണുസുഖം. ഈരണ്ടുവര്‍ഷങ്ങള്‍ തികയുമ്പോള്‍, കിട്ടുന്ന അവധി. ചുരംചുറ്റിയെത്തുന്ന തണുത്ത കാറ്റുപോലെ 30 ദിവസങ്ങള്‍ കൂടിയാല്‍ 45. അതു തീര്‍ന്നാല്‍ തിരികെ പറന്നേക്കണം. അല്ലെങ്കില്‍ യാഥാര്‍ത്ഥ്യങ്ങളുടെ ചാരക്കൂനകളെ കാണേണ്ടിവരുന്നു. വെറും ചാരമല്ല, ഉള്ളില്‍ അണയാതെ കിടക്കുന്ന കനല്‍ചിന്തുകളില്‍പ്പെട്ടു വെന്തുപോയേക്കാം. എന്തൊക്കെ വൈതരണികളാണു നാം മറികടക്കേണ്ടി വരുന്നത്‌?&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അത്യാവശ്യം ഷോപ്പിങ്ങിനു പോകാന്‍, ഒരു ഓട്ടോ പിടിക്കാന്‍, ബാങ്ക്‌ ലോണ്‍ വേണമെങ്കില്‍, വെള്ളത്തിനോ, കറന്റിനോ കണക്ഷന്‍ കിട്ടണമെങ്കില്‍, താലൂക്കാഫിസില്‍നിന്നോ, മുനിസിപ്പാലിറ്റിയില്‍ നിന്നോ ഒരു ഒപ്പ്‌ വെണമെങ്കില്‍, എന്തിനധികം, കെ.ജി,ക്ലാസിലേക്കു കുട്ടിക്കൊരു സീറ്റ്‌ തരപ്പെടണമെങ്കില്‍ കൂടി ആരെയൊക്കെ താണു തൊഴുതു, എത്ര സാറന്മാര്‍ക്ക്‌ കൈക്കൂലി വിതരണം നടത്തി, ശരീരവും, മനസും കാര്യമായൊന്നലയാതെ വീട്ടില്‍ തിരികെയെത്താന്‍ കഴിയുന്നവന്‍ മഹാഭാഗ്യവാനാണു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;മലയാളത്തിന്റെ നന്മകള്‍ മാത്രമറിഞ്ഞു ഇവിടെ വളരുന്ന കുട്ടികള്‍. നാടിന്റെ സമ്മോഹനമായ ഓര്‍മ്മകളുടെ അതിപ്രസരങ്ങള്‍ എന്തൊക്കെയാണു? കോടി നക്ഷത്രങ്ങള്‍ പൂത്തു നിന്ന രാത്രിയില്‍, രാത്രിയേക്കാള്‍ ഇരുട്ടു വീഴ്ത്തുന്ന റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ അലയാനെത്തിയ നൂറുകണക്കിനു മിന്നാമിനുങ്ങുകളെക്കണ്ട്‌ 7വയസുകാരന്‍ മകന്‍ കവിത മൂളിയതോ?&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ടി.വി-യില്‍ കണ്ടു കണ്ടു ഉത്സാഹമുണര്‍ത്തിയ വീഗലാന്റിലെ ഒരു ദിവസമോ?&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;സഹപ്രവര്‍ത്തകര്‍ പറഞ്ഞു കൊതിപ്പിച്ച മൂന്നാറിലെ മഞ്ഞുമലകളിലെ രണ്ടു ദിനങ്ങള്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇന്റ്യാ മഹാസമുദ്രവും, ബംഗാള്‍ ഉള്‍ക്കടലും, അറബിയന്‍ സമുദ്രവും സംഗമിക്കുന്ന കന്യാകുമരിയിലെ ഒരു ചുവന്ന സന്ധ്യ..&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പിന്നീടെന്ത്‌?&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അഛനമ്മമാരെ കണ്ടു. ബന്ധുവീടുകള്‍ സന്ദര്‍ശിച്ചു. സൗന്ദര്യം നിറഞ്ഞ ഭൂപ്രദേശങ്ങള്‍ അത്യാവശ്യം കണ്ടു. കൈയ്യിലെ പണവും തീര്‍ന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇനിയെന്ത്‌?&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കൊതുകുകള്‍ കുത്തി നീരുവെച്ച ശരീരവും, ചൊറിവന്ന കൈകാലുകളുമായി, ഉത്സാഹമസ്തമിച്ച്‌ നിസംഗരായി മൗനത്തിലെക്കു വീഴുന്ന കുട്ടികള്‍. എല്ലാവര്‍ക്കും ആകപ്പാടെ അസ്വസ്ഥത.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ആളൊന്നിനു ഓരോ മുറികള്‍ വീതമുള്ള വീടും, വിശാലമായ മുറ്റവും വിട്ട്‌, നമ്മുടെ സ്വന്തം പ്രവാസത്തിലെ രണ്ടുമുറികളിലേക്കു തിരികെയെത്തുമ്പോള്‍ നഷ്ടബോധത്തിനു പകരം പിക്‍നിക്‌ തീര്‍ന്നെത്തിയ ആശ്വാസം മാത്രം&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഒരു ബന്ധു പറയുന്നു 'എയര്‍ ഇന്റ്യ വിമനത്തിലിരുന്നു പച്ചത്തലകളാട്ടി ക്ഷണിക്കുന്ന തിരുവന്തപുരം എത്ര ഭംഗിയാണെന്ന്. അതെ. എന്നിട്ട്‌ അതേ വിമാനത്തില്‍ തിരികെ പോരുന്നതാണു അതിലും ഭംഗിയെന്ന് ആരോടാണു പറയുക?&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;എന്നാണു ഇവിടെനിന്നൊരു മടക്കം എന്ന് ചിലരൊക്കെ ചോദിക്കുമ്പോള്‍ ഒരു ചിരി കൊണ്ടു ഉത്തരം പറഞ്ഞു സമാധാനിക്കും. 5 സെന്റ്‌ ഭൂമി താങ്ങുവിലക്കു ലഭിച്ചിരുന്നെകില്‍ ഇവിടെ ഒരുവീടുകെട്ടാമായിരുന്നുവെന്ന് രഹസ്യമായെങ്കിലും ആഗ്രഹിക്കാത്ത എത്ര മലയാളികള്‍ ഉണ്ടാകും? പോസ്റ്റ്‌ കാര്‍ഡ്‌ മില്ലിയനേര്‍ ടിക്കറ്റും, ഡൂട്ടി ഫ്രീ ടിക്കറ്റും എടുക്കുമ്പോഴത്തെ രഹസ്യമായ പേടി ഇതെങ്ങാന്‍ അടിച്ചു പോയാല്‍ ഈ ദേശം ഇട്ടെറിഞ്ഞ്‌ പോകേണ്ടി വരുമോ എന്നതാണു. (ഭാഗ്യം കൊണ്ടാവും അങ്ങനെയൊന്നും നടക്കത്തത്‌)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പറഞ്ഞുതുടങ്ങിയത്‌ കേരളത്തെ സ്നേഹിച്ച്‌ എത്തിയ ചിലരെക്കുറിച്ചാണു. ജസ്റ്റിന്റെ ആഗ്രഹം പോലെ സുന്ദരിയായ ഒരു മലയാളിക്കുട്ടിയെ അയാള്‍ വിവാഹം കഴിച്ച്‌ കുറെ കുട്ടികളും ജനിച്ച്‌ ദൈവത്തിന്റെ സ്വന്തം സ്ഥലത്ത്‌ ജീവിച്ചു തുടങ്ങട്ടെ. കണ്ടറിയാത്തവന്‍ കൊണ്ടറിഞ്ഞ്‌ മലയാളത്തെ അനുഭവിക്കട്ടെ.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;- &lt;em&gt;ദേവസേന&lt;/em&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3390759655203516999-8077753550562226264?l=www.epathram.com%2Fpravasam%2Findex.shtml' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://www.blogger.com/feeds/3390759655203516999/8077753550562226264/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=3390759655203516999&amp;postID=8077753550562226264&amp;isPopup=true' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3390759655203516999/posts/default/8077753550562226264'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3390759655203516999/posts/default/8077753550562226264'/><link rel='alternate' type='text/html' href='http://www.epathram.com/pravasam/2008/02/blog-post.shtml' title='കണ്ടറിയാത്തവന്‍ കൊണ്ടറിഞ്ഞ്‌ മലയാളത്തെ അനുഭവിക്കട്ടെ'/><author><name>e പത്രം</name><email>noreply@blogger.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='09127220945516126478'/></author><thr:total xmlns:thr='http://purl.org/syndication/thread/1.0'>2</thr:total></entry></feed>
