<?xml version='1.0' encoding='UTF-8'?><rss xmlns:atom='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' version='2.0'><channel><atom:id>tag:blogger.com,1999:blog-2976165899134081389</atom:id><lastBuildDate>Wed, 16 Dec 2009 04:59:45 +0000</lastBuildDate><title>e പത്രം - പള്‍സ്</title><description></description><link>http://epathram.com/pulse/index.shtml</link><managingEditor>noreply@blogger.com (ജെ. എസ്.)</managingEditor><generator>Blogger</generator><openSearch:totalResults>2</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>25</openSearch:itemsPerPage><item><guid isPermaLink='false'>tag:blogger.com,1999:blog-2976165899134081389.post-4943865108821749567</guid><pubDate>Mon, 14 Dec 2009 18:48:00 +0000</pubDate><atom:updated>2009-12-14T23:44:01.934+04:00</atom:updated><title>കണ്‍സ്ട്രക്ഷന്‍ തൊഴിലാളികളുടെ ഭാവിയെന്ത്?</title><description>&lt;img style="margin: 0pt 10px 10px 0pt; float: left;" src="http://www.epathram.com/pulse/uploaded_images/construction-uae-epathram-744775.jpg" alt="construction-uae" title="construction-uae" border="0"&gt;ഗള്‍ഫ് നാടുകളില്‍ നിര്‍മ്മാണ മേഖലകളിലും താഴേക്കിടയിലും പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ഭാവി അത്ര ശോഭനമല്ല. ഇതര നാടുകളെ അപേക്ഷിച്ച് സാധാരണ തൊഴിലാളികളുടെ വേതനം തന്നെയാണ് അതിന്റെ പ്രധാന ഘടകം.&lt;br /&gt;&amp;nbsp;&lt;br /&gt;കഴിഞ്ഞ ഒന്നര പതിറ്റാണ്ടി ലേറെയായി ഈ രംഗത്ത് പ്രവര്‍ത്തി ക്കുന്നവര്‍ക്ക് അടിസ്ഥാന ശമ്പളത്തില്‍ മാറ്റമുണ്ടാകുന്നില്ല എന്നതാണ് വസ്തുത. 80കളുടെ ഒടുവിലും 90കളുടെ ആദ്യത്തിലും നിര്‍മ്മാണ തൊഴിലാളിയുടെ അടിസ്ഥാന ശമ്പളം 600 ദിര്‍ഹം ആയിരുന്നെങ്കില്‍ 2009 കഴിയുമ്പോഴും ഇവര്‍ക്ക് ശമ്പളത്തില്‍ വര്‍ദ്ധന യുണ്ടാകുന്നി ല്ലായെന്നത് നിരാശാ ജനകമാണ്. ഏതെങ്കിലും തൊഴിലില്‍ പ്രാവീണ്യം നേടിയിട്ടില്ലാത്ത തൊഴിലാളിയുടെ സ്ഥിതിയാണിത്. ലേബര്‍, ഹെല്‍‌പ്പര്‍ തുടങ്ങിയ തസ്തിക യിലുള്ളവര്‍. ഇതില ധികവും കല്‍‌പ്പണി ക്കാരന്റെ സഹായിയോ സിമന്റും മണലും ചേര്‍ക്കുന്നവനോ ഒക്കെയായിരിക്കും. കല്‍‌പ്പണി ക്കാരന്റെയും ആശാരിയുടെയും തസ്തികയി ലുള്ളവര്‍ക്ക് 800 ദിര്‍ഹമാണ് അടിസ്ഥാന വേതനം.&lt;br /&gt;&amp;nbsp;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;img src="http://www.epathram.com/pulse/uploaded_images/know-dubai-1.jpg" alt="labourers-life" title="labourers-life" border="1"&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:85%"&gt;&lt;em&gt;&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&amp;nbsp;&lt;br /&gt;ചൈന പോലുള്ള രാജ്യങ്ങളുടെ ശമ്പള വ്യവസ്ഥ പരിശോധിക്കുമ്പോള്‍ ഒരു മുടി വെട്ടുകാരന് ലഭിക്കുന്നത് എഞ്ചിനിയര്‍ക്ക് ലഭിക്കുന്നതിന്റെ തുല്യ വേതനമാണ്. ആഡംബരം മാറ്റി നിര്‍ത്തിയാല്‍.&lt;br /&gt;&amp;nbsp;&lt;br /&gt;600 ദിര്‍ഹം ശമ്പളക്കാരന് ഭക്ഷണവും മറ്റു ചില്ലറ ചിലവുകളുമായി 300 ദിര്‍ഹം മാസം മാറ്റി വെയ്ക്കണം. ബാക്കിയുള്ള തുക നാട്ടിലയ ക്കുമ്പോള്‍ മിച്ചമൊന്നു മില്ലാതെ മൂവായിരം രൂപയേ നാട്ടിലയക്കാന്‍ കാണൂ. മോഹന വാഗ്ദാനങ്ങളില്‍ കുടുങ്ങി ഭാരിച്ച തുക നാട്ടില്‍ കൊടുത്തു വരുന്നവര്‍ പെട്ടു പോകുന്ന അവസ്ഥയാണ്. കരാര്‍ കാലാവധിയായ മൂന്നു വര്‍ഷം കഴിയുമ്പോള്‍ നഷ്ടപ്പെട്ടതു പോകട്ടെയെന്ന് കരുതി പലരും നാട് പിടിക്കുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;img src="http://www.epathram.com/pulse/uploaded_images/know-dubai-2.jpg" alt="labourers-life" title="labourers-life" border="1"&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:85%"&gt;&lt;em&gt;&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&amp;nbsp;&lt;br /&gt;ദുബായ് സത്‌വയിലെ ഒരു കമ്പനിയില്‍ കല്‍‌പ്പണി ക്കാരനായി ജോലി ചെയ്തിരുന്ന അണ്ടത്തോ ട്ടുകാരന്‍ ഹംസ ഉദാഹരണമാണ്. മൂന്നു വര്‍ഷം കഴിഞ്ഞ് തിരിച്ചു പോയി പ്രാരാബ്ധങ്ങളുടെ പട്ടിക നീണ്ടപ്പോള്‍ ഒരിക്കല്‍ കൂടി വന്നു. വീണ്ടും മൂന്നു വര്‍ഷം. മടുത്തു. ഒരു ജന്മം കൊണ്ട് 6 വര്‍ഷക്കാലം മാത്രമാണ് അദ്ദേഹം ഈ മേഖലയില്‍ പ്രവര്‍ത്തിച്ചത്. തല കറങ്ങി വീഴാന്‍ വരെ സാധ്യതയുള്ള ചൂടിലും അസ്ഥികളെ തുളയ്ക്കുന്ന തണുപ്പിലും ആകാശത്തിനു കീഴെ തടസ്സങ്ങളില്ലാതെ തൊഴിലെടുക്കുന്ന ഇവര്‍ സമ്പാദ്യം വട്ടപ്പൂജ്യ മാകുമ്പോള്‍ നാടു പിടിക്കുക യല്ലാതെ മറ്റെന്തു ചെയ്യും? സുബ്രഹ്മണ്യന്‍ എന്ന തൃശ്ശൂര്‍ക്കാരന്‍ എന്റെയൊരു സുഹൃത്തിന്റെ കഥയും സമാനമാണ്.&lt;br /&gt;&amp;nbsp;&lt;br /&gt;20 ദിര്‍ഹത്തിന് ഒരു ചാക്ക് (20 കിലോ) അരി ലഭിക്കുമായിരുന്നു. ഇന്നത് 60ഉം 70ഉം ദിര്‍ഹമാണ്. 5 ദിര്‍ഹത്തിന് ലഭിച്ചിരുന്ന പ്രമുഖ കമ്പനിയുടെ ബ്ലേഡ് പാക്കറ്റിന് (4 എണ്ണം) ഇന്ന് 15 ദിര്‍ഹമാണ്. 15 ലേറെ വര്‍ഷം കൊണ്ട് മൂന്നിരട്ടിയും നാലിരട്ടിയുമായി സാധനങ്ങളുടെ വില വര്‍ദ്ധിച്ചു. ഏതു സാധനമെടുത്താലും ഇതു തന്നെയാണവസ്ഥ.&lt;br /&gt;&amp;nbsp;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;img src="http://www.epathram.com/pulse/uploaded_images/know-dubai-3.jpg" alt="labourers-life" title="labourers-life" border="1"&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:85%"&gt;&lt;em&gt;&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&amp;nbsp;&lt;br /&gt;ഈ കാലഘട്ട ത്തിനിടയില്‍ വെള്ളക്കോളര്‍ ജോലിക്കാരുടെ ശമ്പളം പല തവണ വര്‍ദ്ധിപ്പിച്ചു. പക്ഷെ, അടിസ്ഥാന വര്‍ഗ്ഗക്കാരായ തൊഴിലാളികളുടെ ശമ്പളത്തില്‍ മാത്രം മാറ്റമുണ്ടാ കുന്നില്ല. സാധനങ്ങള്‍ക്കു ണ്ടായിട്ടുള്ള വില വര്‍ദ്ധനവും തൊഴിലാളികളുടെ ശമ്പളവും താരതമ്യം ചെയ്യുമ്പോള്‍ അവര്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. രണ്ടര ദിര്‍ഹത്തിന് ലഭിച്ചിരുന്ന ഉച്ച ഭക്ഷണം ഇന്ന് 6 ദിര്‍ഹം കൊടുക്കണം. ബിരിയാണിയാണെങ്കില്‍ 4 ദിര്‍ഹത്തില്‍ നിന്നും 8 ലേക്കും 10 ലേക്കും ചിലയിടങ്ങളില്‍ 12ലേക്കും വളര്‍ന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;ഇതൊക്കെ കൂടാതെ പല സ്ഥാപനങ്ങളും ആഴ്‌ച്ചയിലെ അവധി നല്‍കുന്നില്ല. ഓവര്‍ടൈ മാണെന്നു പറയുമെങ്കിലും ഓവര്‍ടൈം ശരിയാം വിധം നല്‍കാറുമില്ല.&lt;br /&gt;&amp;nbsp;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;img src="http://www.epathram.com/pulse/uploaded_images/know-dubai-11.jpg" alt="labourers-life" title="labourers-life" border="1"&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:85%"&gt;&lt;em&gt;&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&amp;nbsp;&lt;br /&gt;അടിസ്ഥാന വേതനത്തില്‍ കൃത്രിമം കാണിച്ച് ഇവര്‍ കൈ കഴുകുന്നു. ഫ്രീസോണിലുള്ള ചില കമ്പനിക്കാരാണ് ഇത്തരം കൃത്രിമത്തില്‍ വിരുതന്മാര്‍. അവര്‍ അടിസ്ഥാന ശമ്പളം 600 പറയും. പക്ഷെ കരാറി ലെഴുതുന്നത് 400 ആണ്. ബാക്കി ഓവര്‍ടൈം ആയി കണക്കാക്കും. ഇങ്ങനെ മൊത്തം അറുനൂറ് കൊടുക്കും. തൊഴിലാളികളുടെ ആഴ്‌ച്ചയിലെ അവധി അപഹരിക്കുകയും ചെയ്യുന്നു. നേരിട്ട് തൊഴില്‍ മന്ത്രാലയ വുമായി ബന്ധമില്ലാത്ത ഫ്രീസോണ്‍ വിസയിലാണ് ഇത്തരം കൃത്രിമം കൂടുതല്‍. എന്നാല്‍ ഫ്രീസോണ്‍ കമ്പനിയും തൊഴില്‍ മന്ത്രാലയ ത്തിന്റെ പരിധിയില്‍ വരുന്നതാണ്.&lt;br /&gt;&amp;nbsp;&lt;br /&gt;ദുബായിലെ തന്നെ പേരെടുത്ത കാറ്ററിംഗ് കമ്പനിക്കാരും ഇത്തരത്തില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നുണ്ട്. വെള്ളിയാഴ്‌ച്ച മാത്രമല്ല പെരുന്നാള്‍ തുടങ്ങി വിശേഷ ദിവസങ്ങലിലും ഇക്കൂട്ടരുടെ അവധി അപഹരിക്കുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;img src="http://www.epathram.com/pulse/uploaded_images/know-dubai-16.jpg" alt="labourers-life" title="labourers-life" border="1"&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:85%"&gt;&lt;em&gt;&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&amp;nbsp;&lt;br /&gt;മറ്റൊരു ചൂഷണമെന്ന് പറയുന്നത് ജോലി സമയമാണ്. 8 മണിക്കൂറാണ് തൊഴില്‍ സമയം. റെസ്റ്റോറന്റ്, സെക്യൂറിറ്റി പോലുള്ള സര്‍വ്വീസ് ജോലികള്‍ക്ക് 9 മണിക്കൂര്‍ വരെയാകാം. എന്നാല്‍ മേല്‍‌പറഞ്ഞ കാറ്ററിംഗ് കമ്പനിക്കാരും ചില റെസ്റ്റോറന്റുകാരും 12 മുതല്‍ 14 വരെ മണിക്കൂര്‍ നിര്‍ബന്ധ പൂര്‍വ്വം പാവപ്പെട്ട തൊഴിലാളി കളെക്കൊണ്ടു ജോലിയെടു പ്പിക്കുന്നു. എന്നാല്‍ അടിസ്ഥാന വേതനത്തിലുള്ള കൃത്രിമത്തിലൂടെ ഈ ഓവര്‍ടൈമിന്റെ തുകയും തൊഴിലാളിക്ക് ലഭിക്കുന്നില്ല. മൊത്തം 14 മണിക്കൂറും ആഴ്‌ച്ചയില്‍ 7 ദിവസവും പണിയെടുത്താല്‍ “ഓവര്‍ടൈം അടക്കം” 600 ദിര്‍ഹം ശമ്പളം. 50ഓ നൂറോ ഓവറ്ടൈം ഇനത്തില്‍ മുതലാളി കനിഞ്ഞനു ഗ്രഹിച്ചാല്‍ ഭാഗ്യം. കണ്ണൂര്‍, തലശ്ശേരിയില്‍ നിന്നുള്ള ചില “വിരുതന്‍” മാരാണ് ഇത്തരം കാറ്ററിംഗ് സ്ഥാപനത്തിന്റെ ഉടമസ്ഥന്മാരെ ന്നറിയുമ്പോള്‍ ലജ്ജിക്കണം. ഇവര്‍ക്ക് ലേബര്‍ സപ്ലൈ പോലെ ഫ്രീസോണ്‍ വിസക്കാരെ നല്‍കുന്നവരും ഈ ചൂഷണത്തിന് ചൂട്ട് പിടിക്കുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;നിയമങ്ങളുണ്ടെങ്കിലും നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ തൊഴിലാളി കള്‍ക്ക് ഭയമാണ്. കാരണം ജോലി പോകും. ഇത്തരം ഒരു പരാതിയുമായി ആരെങ്കിലും മന്ത്രാലയത്തെ സമീപിക്കാന്‍ മുന്നോട്ട് വരുന്നില്ല. കാരണം മുന്നോട്ട് വന്ന പലര്‍ക്കും ഇന്ന് ജോലിയില്ല.&lt;br /&gt;&amp;nbsp;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;img src="http://www.epathram.com/pulse/uploaded_images/know-dubai-20.jpg" alt="labourers-life" title="labourers-life" border="1"&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:85%"&gt;&lt;em&gt;&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&amp;nbsp;&lt;br /&gt;ശമ്പളം ബാങ്കു വഴി നല്‍കുക, രണ്ടു മാസത്തിലധികം ശമ്പളം ലഭിക്കാതിരുന്നാല്‍ തൊഴിലാളിക്ക് പുതിയ സ്പോണ്‍സറെ കണ്ടെത്താം ഇങ്ങനെ നിരവധി പരിശ്രമങ്ങള്‍ തൊഴില്‍ മന്ത്രാലയ ത്തിന്റെ ഭാഗത്തു നിന്നുണ്ടാകു ന്നുണ്ട്. കൂടാതെ തൊഴിലാളിക്ക് തന്റെ ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി നേരിട്ടോ ഓണ്‍‌ലൈന്‍ വഴിയോ ടെലിഫോണ്‍ മുഖേനയോ ഒക്കെ ബന്ധപ്പെടാ വുന്നതാണ്.&lt;br /&gt;&amp;nbsp;&lt;br /&gt;എങ്കിലും ഇത്തരം ചൂഷണങ്ങള്‍ക്ക് അറുതി യുണ്ടാകുന്നില്ല. താമസ സൌകര്യ ങ്ങള്‍ക്കായി തൊഴില്‍ മന്ത്രാലയവും നഗര സഭയും കടുത്ത നിഷ്കര്‍ഷകള്‍ ഏര്‍പ്പെടു ത്തുന്നുണ്ട്. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ നിരന്തരം പരിശോധന നടത്തുകയും കനത്ത പിഴ ഏര്‍പ്പെടു ത്തുകയും ചെയ്യാറുണ്ട്. എങ്കിലും ചില കമ്പനികളെങ്കിലും നിയമ വിരുദ്ധമായി തന്നെ അനുവദിച്ചതിലും വളരെ കൂടുതല്‍ ആളുകളെ ഒന്നിച്ചു പാര്‍പ്പിക്കുന്നു. ഒരു കട്ടിലും ഒരു പെട്ടിയും മാത്രമാണ് ഇവരുടെ ഇടം. തൊഴില്‍ കഴിഞ്ഞു വന്നാല്‍ വസ്ത്രങ്ങള്‍ ഹാംഗറില്‍ തൂക്കിയിടാനോ അലമാരിയില്‍ വെയ്ക്കാനോ കഴിയില്ല. കട്ടിലുകള്‍ ഡബിള്‍ ഡക്കറുകളാണ്. ഒന്നിനു മീതെ ഒന്ന്. 8 പേര്‍ക്ക് കിടക്കാവുന്ന മുറിയില്‍ 12 ഉം 14 ഉം പേരെ കുത്തി നിറയ്ക്കുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;img src="http://www.epathram.com/pulse/uploaded_images/know-dubai-21.jpg" alt="labourers-life" title="labourers-life" border="1"&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:85%"&gt;&lt;em&gt;&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&amp;nbsp;&lt;br /&gt;തൊഴിലാളികളുടെ കാര്യത്തില്‍ ഇനിയും ഒരു പാട് പുരോഗതി കളുണ്ടാകേ ണ്ടതാണ്. കോണ്‍സുലേറ്റും സന്നദ്ധ സംഘടനകളും ഇതിന് മുന്നോട്ട് വരണം. തൊഴിലാളി ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും തൊഴിലാളികളുമായി സംവദിക്കുകയും വേണം. തൊഴിലാളികള്‍ക്ക് അവരുടെ കാര്യങ്ങള്‍ ആത്മ വിശ്വാസത്തോടെ ഉദ്യോഗസ്ഥരോട് പറയാനാകണം. പറയുന്നത് ഉദ്യോഗസ്ഥര്‍ രഹസ്യമായി വെയ്ക്കും എന്നുറപ്പുണ്ടെങ്കില്‍ മാത്രമേ തൊഴിലാളികള്‍ തുറന്നു പറയാന്‍ തയ്യാറാകൂ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2976165899134081389-4943865108821749567?l=epathram.com%2Fpulse%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://epathram.com/pulse/2009/12/blog-post.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>3</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-2976165899134081389.post-8620247415407210316</guid><pubDate>Fri, 31 Jul 2009 17:49:00 +0000</pubDate><atom:updated>2009-07-31T22:57:22.730+04:00</atom:updated><title>ഗള്‍ഫില്‍ ലൈംഗിക ചൂഷണം വര്‍ദ്ധിക്കുന്നു? - പുന്നയൂര്‍ക്കുളം സെയ്നു‍ദ്ദീന്‍</title><description>&lt;img style="margin: 0pt 10px 10px 0pt; float: left;" src="http://www.epathram.com/news/othernews/uploaded_images/middle-east-human-trafficking-778079.jpg" alt="human-trafficking" title="human-trafficking" border="0"&gt;മൂടല്‍ മഞ്ഞു നിറഞ്ഞ വൈകുന്നേരത്താണ് സുനിത ആ ചെറുപ്പക്കാരനെ കണ്ടുമുട്ടിയത്. അന്ന് ഷാര്‍ജയിലെ റോളയില്‍ വിശാലമായ പാര്‍ക്കുണ്ട്. നഗര മധ്യത്തിലെ പാര്‍ക്ക്. പഴയ പീരങ്കി സ്ഥാപിച്ചതിനടുത്തായി പേരാല്‍ മരത്തിനു താഴെയായി പബ്ലിക് ഫോണ്‍ ബൂത്തില്‍ നാട്ടിലേക്ക് ഫോണ്‍ ചെയ്യുന്നു. കൂട്ടുകാരി സലീമയുമുണ്ട്. രണ്ടു പേരും ഷാബിയയില്‍ അറബി വീട്ടില്‍ ജോലി ചെയ്യുന്നു. കാര്‍ഡു തീര്‍ന്ന് ഫോണ്‍ കട്ടായി. അപ്പോഴാണ് സാദിഖിന്റെ വരവ്.&lt;br /&gt;&amp;nbsp;&lt;br /&gt;“ഫോണ്‍ കാര്‍ഡ് വേണോ മാഡം?”&lt;br /&gt;&amp;nbsp;&lt;br /&gt;മറുപടിയായി ഒന്നു പുഞ്ചിരിച്ചു. ഫോണ്‍ കാര്‍ഡ് വാങ്ങി. കട്ടി മീശയുള്ള മെലിഞ്ഞു ഇരു നിറത്തിലുള്ള ചെറുപ്പക്കാരന്‍. ചോക്കലേറ്റ് നിറമാണെന്ന് പറയാം. പരിചയപ്പെട്ടു. ഫോണ്‍ നമ്പരുകള്‍ കൈമാറി.&lt;br /&gt;&amp;nbsp;&lt;br /&gt;അറബി വീട്ടിലെ തിരക്കിനിടയില്‍ വെള്ളിയാഴ്ചകളില്‍ വീണു കിട്ടുന്ന അര ദിവസത്തെ ഇടവേളകളില്‍ സുനിതയും സലീമയും റോളയിലെത്തും. പാര്‍ക്കില്‍ അല്പ സമയം ചിലവഴിക്കും. മിണ്ടാനും പറയാനും ഒരാളെ കിട്ടിയല്ലോ എന്ന സന്തോഷമായിരുന്നു ഇരുവര്‍ക്കും. നല്ല ആത്മാര്‍ത്ഥതയുള്ള പയ്യന്‍. ഷാര്‍ജയില്‍ ഷിപ്പിങ് കമ്പനിയില്‍ ജോലിയാണെന്നാണ് പറഞ്ഞത്.&lt;br /&gt;&amp;nbsp;&lt;br /&gt;ബന്ധം വളര്‍ന്ന് ദുരന്തത്തിലേക്ക് വഴിമാറുന്നതൊന്നും യുവതികളറിഞ്ഞില്ല. ഒളിച്ചോറ്റിയ ഒട്ടകത്തിന്റെ കഥയിലേത് പോലെ അറബി വീട്ടില്‍ വിഴുപ്പലക്കിയും കോഴി പൊരിച്ചും മജ്ബൂസുണ്ടാക്കിയും മടുത്ത ‘ഒട്ടകം’ ഒരു നാള്‍ ഒളിച്ചോടി. ചെന്ന് പെട്ടതാകട്ടെ കുറ്റവാളികളുടെ കൈകളിലും. സാദിഖ് എന്നായിരുന്നു അവന്റെ പേര്. കൂട്ടിനായി അശോകന്‍ എന്ന മറ്റൊരുത്തനും. സുനിതയെ ഇവര്‍ ദുബായില്‍ ഒരു മുറിയില്‍ കുറെ ദിവസം താമസിപ്പിച്ചു. സുനിത ചതി തിരിച്ചറിയാന്‍ വൈകിപ്പോയി. അപ്പോഴേക്കും അവളുടെ അഭിമാനം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;വീണ്ടും കുറെ ദിവസങ്ങള്‍ക്ക് ശേഷം അവളെ അല്‍ ഐനിലേക്ക് മാറ്റി. അവിടെയും ലൈംഗിക ചൂഷണത്തിനു വിധേയമാക്കുകയും നിരവധി പേര്‍ പീഡനങ്ങള്‍ നടത്തുകയും ചെയ്തു കൊണ്ടിരുന്നു. ഒടുവില്‍ ഒരു സന്ദര്‍ശകന്റെ സഹായത്തോടെ പുറത്തു കടന്ന് കോണ്‍സുലേറ്റില്‍ അഭയം തേടിയ യുവതിയുടെ കേസില്‍ രണ്ടു പേരെയും - സാദിഖിനെയും അശോകനെയും കോടതി ശിക്ഷിക്കുകയും നാട് കടത്തുകയും ചെയ്തു. ഇമിഗ്രേഷന്‍ അധികൃതരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെ യുവതിയെ നാട്ടിലെത്തിക്കുകയും ചെയ്തു.&lt;br /&gt;&amp;nbsp;&lt;br /&gt;മലയാളികള്‍ മാത്രമല്ല മറ്റു രാജ്യക്കാരും ഇത്തരം കെണികളില്‍ പെടുന്നു. 37 കാരിയായ ഉക്രെയിന്‍ വനിതയെ പെണ്‍കുട്ടിയെ വില്‍ക്കാന്‍ ശ്രമിക്കവെ പോലീസ് ആവശ്യക്കാരന്റെ വേഷത്തിലെത്തി പിടികൂടുകയും പ്രസ്തുത കേസില്‍ ദുബായ് കോടതി ശിക്ഷിക്കുകയും ചെയ്തു.&lt;br /&gt;&amp;nbsp;&lt;br /&gt;ഈയിടെ യു. എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ടില്‍ യു. എ. ഇ. യെ വിമര്‍ശിക്കുകയുണ്ടായി. മനുഷ്യക്കടത്ത് വേണ്ട വിധത്തില്‍ നേരിടുന്നില്ലയെന്നാണ് അവര്‍ ആരോപിക്കുന്നത്. എന്നാല്‍ അത് ശരിയല്ലയെന്ന് NCCHT ചെയര്‍മാന്‍ ഡോ. അന്‍‌വര്‍ മുഹമ്മദ് ഗര്‍ഗാഷ് വ്യക്തമാക്കുകയും ചെയ്തു. യു. എ. ഇ. യുടെ ഭാഗത്തു നിന്ന് മനുഷ്യക്കടത്തിനെതിരെ ശക്തമായ നീക്കങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതിനു വേണ്ടിയുള്ള കമ്മിറ്റിയാണ് NCCHT (National Committee to Combat Human Trafficking). ഡോ. ഗര്‍ഗാഷ് വിദേശ കാര്യ മന്ത്രി കൂടിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മനുഷ്യക്കടത്തിനെതിരായുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ ഈയിടെ യോഗം ചേരുകയുണ്ടായി. ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും ഇതിന്റെ ഭാഗമായി ഉപയോഗപ്പെടുത്തുവാനും പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും കമ്മിറ്റി തീരുമാനിച്ചു. പൊതുജനങ്ങള്‍ക്ക് മനസ്സ് വെച്ചാല്‍ സാമൂഹിക വിരുദ്ധര്‍ക്കെതിരായി പ്രവര്‍ത്തിക്കാന്‍ കഴിയും. സ്ത്രീകളെ അടിമകളാക്കുകയും ഇരുപതിനായിരം മുപ്പതിനായിരം രൂപക്ക് വരെ വില്‍ക്കാനും തയ്യാറാകുകയും ചെയ്യുന്നു. ഇത്രയും പ്രാകൃതമായ കൃത്യങ്ങള്‍ ചെയ്യുന്ന കുറ്റവാളികള്‍ക്കെതിരെ കടുത്ത ശിക്ഷ വാങ്ങിച്ചു കൊടുക്കേണ്ടത് തീര്‍ച്ചയായും പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.&lt;br /&gt;&amp;nbsp;&lt;br /&gt;നാട്ടില്‍ നിന്നു പോരുമ്പോള്‍ - പ്രത്യേകിച്ചും വീട്ട് വേലക്കാര്‍ക്ക് - അല്ലാത്തവര്‍ക്കും വേണ്ടത്ര അവബോധം സൃഷ്ടിക്കാനുതകുന്ന ക്ലാസ്സുകള്‍ നല്‍കേണ്ടതാണ്. പ്രവാസി വകുപ്പിന്റെ ഭാഗമായി ഇതിനു വേണ്ട സെല്ലുകള്‍ പ്രവര്‍ത്തിപ്പിക്കുകയും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും വേണം. അറബി വീടുകളില്‍ നിന്ന് തട്ടിക്കൊണ്ട് പോകുന്നതിലുപരി വിവിധ ജോലി വാഗ്ദാനം ചെയ്ത് സെക്സ് സ്ലേവറിയിലേക്ക് കൊണ്ടു വരുന്ന സ്ഥിതി വിശേഷം ധാരാളമായുണ്ട്. ഇത്തരം വിസകളുടെ ഉറവിടവും അതിന്റെ സ്പോണ്‍സര്‍മാരെ കുറിച്ചു മനസ്സിലാക്കാനുള്ള പ്രവര്‍ത്തനവും നടത്തേണ്ടതാണ്. സ്പോണ്‍സര്‍ ശരിയായ സ്പോണ്‍സറാണോ എന്നാണാദ്യമറിയേണ്ടത്. പകുതി പ്രശ്നം ഇതോടെ തീരും. തൊഴിലാളിയെ ആവശ്യമില്ലാത്ത സ്പോണ്‍സര്‍മാരാണ് ഇത്തരം വിസകള്‍ വില്‍ക്കുന്നത്. ഇത് ചൂഷണം ചെയ്യുന്നതാകട്ടെ ഇത്തരം കുറ്റവാളികളും. യഥാര്‍ത്ഥ സ്പോണ്‍സറും തൊഴിലാളികളുമായി യാതൊരു ബന്ധവുമുണ്ടാകില്ല. നേരെ വന്നു പെടുന്നത് ഇത്തരം ക്രിമിനലുകളുടെ ‘രാവണന്‍ കോട്ടയിലേക്കാണ്’. ഈ സങ്കേതത്തില്‍ നിന്നു രക്ഷപ്പെടുന്നത് തുലോം വിരളമാണ്. അല്‍ ബറാഹയില്‍ ഫ്ലാറ്റില്‍ നിന്നും യുവതി ചാടി മരിച്ചു. അബുദാബിയില്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു എന്നിങ്ങനെ വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. ജനല്‍ക്കമ്പികളില്ലാത്ത ഫ്ലാറ്റുകളായതു കൊണ്ട് ക്രിമിനലുകള്‍ക്ക് കുറ്റകൃത്യങ്ങള്‍ക്ക് സൌകര്യമേറും. ചാടി മരിച്ചതാണോ ആരെങ്കിലും ബലമായി തള്ളിയിട്ടതാണോ എന്നൊന്നും തിരിച്ചറിയാനും എളുപ്പമാകില്ല.&lt;br /&gt;&amp;nbsp;&lt;br /&gt;കുവൈത്ത് സര്‍ക്കാരും ഈയിടെയായി ഈ വിഷയത്തില്‍ കര്‍ക്കശമായ നടപടികളാണെടുക്കുന്നത്.&lt;br /&gt;&amp;nbsp;&lt;br /&gt;ഗള്‍ഫ് രാജ്യങ്ങളുമായി സഹകരണമുണ്ടാക്കി ഇത്തരം ക്രിമിനലുകളെ ശിക്ഷാകാലാവധി കഴിയുന്നതോടെ നാട്ടിലും നടപടികള്‍ സ്വീകരിക്കാന്‍ കൈമാറ്റം ചെയ്യപ്പെടേണ്ടതാണ്. ഗള്‍ഫില്‍ വളരെ ചുരുങ്ങിയ ശിക്ഷ മാത്രമേ ഇത്തരം കേസുകള്‍ക്ക് ലഭിക്കുന്നുള്ളൂ. കേസിന്റെ തീവ്രത നിലനിര്‍ത്താനാവശ്യമായ തെളിവുകള്‍ ലഭ്യമാകാത്തതു തന്നെയാണ് പ്രധാന കാരണം. പല കേസുകളും തെളിവില്ലാതെ തള്ളുന്നു. ശിക്ഷിക്കുന്നതാകട്ടെ ദുര്‍ബലമായ കേസുകളുടെ അടിസ്ഥാനത്തിലും. കൊല നടത്തുന്ന കുറ്റവാളികള്‍ നിയമത്തിന്റെ മുന്നില്‍ രക്ഷപ്പെടുന്നത് തെളിവിന്റെ അഭാവത്തിലാണ്. കെട്ടിടത്തിന്റെ നിര്‍മ്മാന രീതിയിലുള്ള ‘ആധുനികത’ - ജനലിനു തുറക്കാവുന്ന ചില്ലു ജാലകം മാത്രമേ കാണൂ, കമ്പി കാണില്ല - ഇതിനു സഹായിക്കുന്നതായി സൂചിപ്പിച്ചുവല്ലൊ.&lt;br /&gt;&amp;nbsp;&lt;br /&gt;താരതമ്യേന ഇത്തരം കേസുകള്‍ക്ക് കനത്ത ശിക്ഷ നല്‍കുന്നത് സൌദി അറേബ്യയാണ്. സൌദിയില്‍ ഇത്തരം കേസുകള്‍ വളരെ അപൂര്‍വ്വമായി മാത്രമേ സംഭവിക്കുന്നുള്ളൂ. മനുഷ്യത്വപരമായ പരിഗണന നല്‍കി പല രാജ്യങ്ങളും സ്വീകരിക്കുന്ന ശിക്ഷയിലുള്ള മിതത്വം കുറ്റവാലികള്‍ ദുരുപയോഗപ്പെടുത്തുകയാണ്.&lt;br /&gt;&amp;nbsp;&lt;br /&gt;ഗവണ്മെന്റിന്റെ (ഇന്ത്യ) മോണിറ്ററിങ് സംവിധാനം ഉണ്ടാകുകയാണെങ്കില്‍ വിസ സംബന്ധമായ തട്ടിപ്പുകള്‍ക്കും ഒരു പരിധി വരെ തട നല്‍കാനാകും. വിസ ഒറിജിനലാണോ? നിലവില്‍ അത്തരം സ്ഥാപനമുണ്ടോ? സ്ഥാപനത്തിനു ആളെ ആവശ്യമുണ്ടോ എന്നൊക്കെ എന്തു കൊണ്ട് പരിശോധിക്കുന്നില്ല? ഈ ലേഖകന്‍ കഴിഞ്ഞ മാസം ജൊനാഥന്‍ എന്ന ഒരു ഫിലിപ്പൈന്‍ തൊഴിലാളിയുടെ കരാര്‍ അറ്റസ്റ്റ് ചെയ്യിക്കാന്‍ അവരുടെ കോണ്‍സുലേറ്റില്‍ കൊടുത്തയച്ചപ്പോള്‍ കമ്പനിയുടെ ഡയറക്ടറുടെ പേരും മൊബൈല്‍ ഫോണ്‍ നമ്പരും എഴുതാന്‍ വിട്ടു പോയിരുന്നു. കമ്പനിയുടെ വിലാസവും ഓഫീസ് ഫോണും എഴുതിയിട്ടുണ്ട്. എന്നാല്‍ കോണ്‍സുലേറ്റുകാര്‍ (ഫിലിപ്പൈന്‍) ഡയറക്ടറുടെ പേരും മൊബൈല്‍ ഫോണ്‍ നമ്പരും എഴുതി ചേര്‍പ്പിച്ച ശേഷം മാത്രമേ കോണ്‍‌ട്രാക്ട് ഒപ്പിട്ടുള്ളൂ എന്നു മാത്രമല്ല ഡയറക്ടര്‍ രമേഷ് മേത്തയെ അവിടെ വെച്ചു തന്നെ മൊബൈല്‍ ഫോണില്‍ വിളിക്കുകയും ചെയ്തു.&lt;br /&gt;&amp;nbsp;&lt;br /&gt;അത് ഫിലിപ്പൈന്‍ സ്റ്റൈല്‍! നമ്മുടെ സര്‍ക്കാര്‍ എത്ര പേര്‍ക്ക് തൊഴില്‍ കരാറുണ്ടാക്കുന്നുണ്ട്?&lt;br /&gt;&amp;nbsp;&lt;br /&gt;നിയമങ്ങള്‍ ഉണ്ടായിരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുമ്പോള്‍ കുറ്റകൃത്യങ്ങള്‍ കുറയും. ഒപ്പം തൊഴിലാളികള്‍ക്ക് അവന്‍ - അവള്‍ - ചെല്ലുന്ന രാജ്യത്തെ നിയമങ്ങളും ചുറ്റുപാടുകളെക്കുറിച്ചും എംബസികളെക്കുറിച്ചും ചെറിയ ഒരവബോധമുണ്ടാക്കുകയും ഒരു ലഘുലേഖ നല്‍കുകയും ചെയ്താല്‍ നമുക്കെന്താ ഒരു കുറച്ചില്‍?&lt;br /&gt;&amp;nbsp;&lt;br /&gt;- &lt;em&gt;പുന്നയൂര്‍ക്കുളം സെയ്നു‍ദ്ദീന്‍&lt;/em&gt;&lt;br /&gt;&amp;nbsp;&lt;br /&gt;&amp;nbsp;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2976165899134081389-8620247415407210316?l=epathram.com%2Fpulse%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://epathram.com/pulse/2009/07/blog-post.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total xmlns:thr='http://purl.org/syndication/thread/1.0'>4</thr:total></item></channel></rss>
