<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss'><id>tag:blogger.com,1999:blog-499989663291130960</id><updated>2010-03-01T10:41:17.879+04:00</updated><title type='text'>e പത്രം - നക്ഷത്രലോകം</title><subtitle type='html'></subtitle><link rel='self' type='application/atom+xml' href='http://www.blogger.com/feeds/499989663291130960/posts/default'/><link rel='alternate' type='text/html' href='http://epathram.com/starworld/index.shtml'/><link rel='hub' href='http://pubsubhubbub.appspot.com/'/><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://epathram.com/starworld/atom.xml'/><author><name>ജെ. എസ്.</name><email>noreply@blogger.com</email></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>3</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>25</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-499989663291130960.post-7390326155845854014</id><published>2010-02-17T21:19:00.003+04:00</published><updated>2010-02-17T23:54:07.513+04:00</updated><category scheme='http://www.blogger.com/atom/ns#' term='mammootty'/><title type='text'>മമ്മുട്ടി - തിളങ്ങും നക്ഷത്രം</title><content type='html'>&lt;img style="margin: 0pt 10px 10px 0pt; float: left;" src="http://www.epathram.com/starworld/uploaded_images/mammootty-epathram.jpg" alt="mammootty" title="mammootty" border="0"&gt;സ്വപ്‌നങ്ങള്‍ കാണാത്ത മനുഷ്യരില്ല. എന്നാല്‍ അസാധ്യമായതെന്തും സാധ്യമാക്കുന്ന ഒരു അവസ്ഥയാണ്‌ സ്വപ്നം കാണുമ്പോള്‍ ഉണ്ടാകുന്നത്. സ്വപ്നം കാണാത്തവര്‍ വിരളം എന്ന് തന്നെ പറയാം. ഉറങ്ങുമ്പോള്‍ കാണുന്നതിനേക്കാള്‍ ഉണര്‍ന്നിരിക്കുമ്പോള്‍ കാണുന്ന സ്വപ്നം എന്നും മനുഷ്യന്റെ ചിന്താശക്തിയെയും, കാഴ്ച്ചപ്പാടിനെയും, ദര്‍ശനത്തെയും വെളിപ്പെടുത്തുന്നു. എം.ടി. എന്ന മഹാ പ്രതിഭ സംവിധാനം ചെയ്ത "വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍" എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമക്ക്‌ മമ്മുട്ടി എന്ന പൌരുഷത്തെ യാദൃശ്ചികമായി അല്ല ഒരു സൗഭാഗ്യമായി കിട്ടിയത്. &lt;br /&gt;&amp;nbsp;&lt;br /&gt;എന്നെങ്കിലും നടക്കാവുന്ന അല്ലെങ്കില്‍ ഒരിക്കലും നടക്കാത്ത ഒത്തിരി സ്വപ്‌നങ്ങള്‍ മാത്രം കണ്ട്, ശുഭാപ്തി വിശ്വാസം ഒട്ടും ചോര്‍ന്നു പോവാതെ, മനസ്സില്‍ ആശയും, ആഗ്രഹങ്ങളും നെയ്തെടുക്കുന്ന ഗള്‍ഫ്‌ മലയാളി സമൂഹത്തിന്റെ ഒരു "true portrayal" ആയിരുന്നു "വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍".&lt;br /&gt;&amp;nbsp;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;object width="400" height="327"&gt;&lt;param name="movie" value="http://www.youtube.com/v/lXqfY4IW1zU&amp;hl=en_US&amp;fs=1&amp;rel=0&amp;color1=0x006699&amp;color2=0x54abd6&amp;border=1"&gt;&lt;/param&gt;&lt;param name="allowFullScreen" value="true"&gt;&lt;/param&gt;&lt;param name="allowscriptaccess" value="always"&gt;&lt;/param&gt;&lt;embed src="http://www.youtube.com/v/lXqfY4IW1zU&amp;hl=en_US&amp;fs=1&amp;rel=0&amp;color1=0x006699&amp;color2=0x54abd6&amp;border=1" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="400" height="327"&gt;&lt;/embed&gt;&lt;/object&gt;&lt;br /&gt;&lt;span style="font-size:85%"&gt;&lt;em&gt;മൃഗയ&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&amp;nbsp;&lt;br /&gt;മമ്മുക്കയെ ഞാന്‍ ആദ്യമായി കാണുന്നത് "മൃഗയ" എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് വേളയില്‍ ആയിരുന്നു. പ്രസാദ്‌ സ്റ്റുഡിയോയില്‍ വെച്ച്. ശങ്കരാടി ചേട്ടന്‍, ഭീമന്‍ രഘു, അലിയാര്‍, പിന്നെ ഒരു ഡബ്ബിംഗ് (female) ആര്‍ട്ടിസ്റ്റും ഉണ്ടായിരുന്നു അവിടെ.&lt;br /&gt;&amp;nbsp;&lt;br /&gt;മമ്മുക്കയെ ഒന്ന് പരിചയപ്പെടണം എന്ന് ഒരു വലിയ ആഗ്രഹം. ആ സമയത്ത് മമ്മുക്ക ആരും കാണാന്‍ ആഗ്രഹിക്കുന്ന ഒരു താരമായി മാറിക്കഴിഞ്ഞിരുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;ഞാന്‍ സമയം കിട്ടുമ്പോഴൊക്കെ പ്രസാദിലും, AVM ലും ഒരു സന്ദര്‍ശനം നടത്താറുണ്ട്. പ്രസാദില്‍ ആനന്ദ്‌ എന്ന സൌണ്ട് എഞ്ചിനീയറും, എ.വി.എം.ല്‍ ശങ്കുണ്ണി ചേട്ടനെയും പതിവായ്‌ കാണും. അങ്ങനെ ഒരു ദിവസം പോയപ്പോഴാണ് "മൃഗയ" യുടെ ഡബ്ബിംഗ് നടക്കുന്ന വിവരം മനസ്സിലായത്‌. മമ്മുക്കയെ ഒന്ന് കണ്ട് പരിചയപ്പെടണം എന്ന് തീരുമാനിച്ചു. സത്യത്തില്‍ ഒരു ചെറിയ പേടിയുണ്ടായിരുന്നു. പരിചയപ്പെടാന്‍ പോയാല്‍ മമ്മുക്ക മൂഡ്‌ ഓഫ് ആയി തിരിച്ചു പോയാല്‍ നിങ്ങള്‍ ഉത്തരം പറയേണ്ടി വരുമെന്ന് അവിടെ നിന്ന ഒരു മനുഷ്യന്‍ എന്നോട് പറഞ്ഞു. എനിക്ക് ശരിക്കും പേടിയായി. ഡബ്ബിംഗ് നടന്നാലും ഇല്ലെങ്കിലും ഞാന്‍ ഒരു തീരുമാനം എടുത്തു. സൂപ്പര്‍ സ്റ്റാറിനെ കണ്ടേ പറ്റൂ എന്ന് എന്നോട് തന്നെ പറഞ്ഞു. ആരെയും ബുദ്ധിമുട്ടിക്കാതെ, ഒരു മൂലയില്‍ ഇരുന്ന് ഒരു സുമുഖനായ ചെറുപ്പക്കാരന്‍ വളരെ ആസ്വദിച്ച് ബീഡി വലിക്കുന്നു. മമ്മുക്കയെ ഞാന്‍ ദൂരെ നിന്ന് കണ്ട്. അല്പം ഭയന്നാണെങ്കിലും ഇടിച്ച് കയറി കൈ കൊടുത്തു ഹലോ പറഞ്ഞു. മമ്മുക്കയും ഹലോ പറഞ്ഞു. പിന്നെ രണ്ടു മിനിറ്റ്‌ ആര്‍ട്ട് ഫിലിം പോലെയായിരുന്നു. എന്റെ പേര് മമ്മുട്ടി ചോദിക്കുന്നത് വരെ ഞാന്‍ മിണ്ടാതിരുന്നു. പേടിച്ച് പോയത്‌ കൊണ്ട്. നിശ്ശബ്ദതയ്ക്ക് ശേഷം വീണ്ടും മമ്മുക്ക സംസാരിച്ചു. സ്നേഹത്തോടെ. ഒരു give and take വ്യവസ്ഥയില്‍. അസൂയാലുക്കള്‍ പലതും പറയും. അന്നെനിക്ക് ഒരു കാര്യം മനസ്സിലായി. ഈ ലോകത്ത്‌ കാഴ്ചക്കപ്പുറം വിധിയെഴുതുന്ന സാധാരണ മനുഷ്യരെ കുറിച്ച് ഓര്‍ത്തപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി.&lt;br /&gt;&amp;nbsp;&lt;br /&gt;മമ്മുക്ക എന്ന വ്യക്തി അറിവിന്റെ ഭണ്ഡാരമാണ്. എന്നോട് നന്നായി വളരെ ഭംഗിയായി സംസാരിച്ചു. ഒരു സൂപ്പര്‍ താരത്തെ കണ്ട ആശ്വാസത്തോടെ അന്നത്തെ ഡബ്ബിംഗ് മുഴുവന്‍ കണ്ടതിന് ശേഷം ഞാന്‍ തിരിച്ച് പോയി. A respectable personality. ആ കലാകാരനെ കുറിച്ച് വല്ലാത്ത മതിപ്പ്‌ തോന്നി. ഇന്നും മമ്മുക്കയെ ഒരു നോക്ക് ദൂരെ നിന്നാണെങ്കിലും കാണാന്‍ കൊതിക്കാറുണ്ട്. ഭൂമിയില്‍ നില്‍ക്കുന്നവന് ആകാശത്തിലെ നക്ഷത്രങ്ങളോട് തോന്നാറുള്ള കൌതുകം. എത്തിപ്പെടാന്‍ പറ്റാത്ത ഉയരങ്ങളില്‍ മമ്മുക്ക ഇനിയും പരന്നുയരട്ടെ. മംമുക്കയ്ക്ക് തലക്കനമാണ്, അഹങ്കാരമാണ് എന്ന് പറയുന്നവരോട് ഒരു വാക്ക്‌. സാധാരണ മലയാളിയുടെ നൂറിലൊരംശം ജാഡ മമ്മുട്ടിക്കില്ല എന്ന് മാത്രമല്ല അഥവാ ഉണ്ടെങ്കില്‍ തന്നെ അത്തരം അഹങ്കാരികളുടെ പരുഷ വാക്കുകള്‍ തടയുവാനുള്ള ഒരു പരിചയായി അതിനെ എടുത്താല്‍ മതി. &lt;br /&gt;&amp;nbsp;&lt;br /&gt;മലയാളി പൊതുവേ ego കൊണ്ട് നടക്കുന്നവരാണ്. "ദി കിംഗ്‌" എന്ന ചിത്രത്തിലെ ജില്ലാ കലക്ടര്‍ ജോസഫിനെ കാണുമ്പോള്‍ നമുക്ക്‌ ജാഡ തോന്നുന്നുവെങ്കില്‍ മനസ്സിലാകും, ഓരോ മലയാളിയും ഒരു പരിധി വരെ ഈഗോയുടെ കൂടാരം ആണെന്ന്. &lt;br /&gt;&amp;nbsp;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;object width="400" height="327"&gt;&lt;param name="movie" value="http://www.youtube.com/v/C85Uv6hcgf8&amp;hl=en_US&amp;fs=1&amp;rel=0&amp;color1=0x006699&amp;color2=0x54abd6&amp;border=1"&gt;&lt;/param&gt;&lt;param name="allowFullScreen" value="true"&gt;&lt;/param&gt;&lt;param name="allowscriptaccess" value="always"&gt;&lt;/param&gt;&lt;embed src="http://www.youtube.com/v/C85Uv6hcgf8&amp;hl=en_US&amp;fs=1&amp;rel=0&amp;color1=0x006699&amp;color2=0x54abd6&amp;border=1" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="400" height="327"&gt;&lt;/embed&gt;&lt;/object&gt;&lt;br /&gt;&lt;span style="font-size:85%"&gt;&lt;em&gt;ദി കിംഗ്‌&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&amp;nbsp;&lt;br /&gt;ഒരു ഐ.എ.എസ്. കാരന്റെ നടപ്പും, സംസാരവും, ശരീര ഭാഷയും പ്രത്യേകിച്ച് ഒരു aggressive ആയ കലക്ടറുടെ എല്ലാ ജാടയും മമ്മുക്ക നന്നായി വരച്ചു കാട്ടി ആ ചിത്രത്തിലൂടെ. ആ കലക്ടര്‍ മലയാളിയുടെ മനസ്സില്‍ നിന്നൊരിക്കലും മാഞ്ഞു പോകില്ല. അങ്ങനെ എത്രയെത്ര അനശ്വര കഥാപാത്രങ്ങള്‍.&lt;br /&gt;&amp;nbsp;&lt;br /&gt;മമ്മുക്ക എവിടെയും അനാവശ്യമായി സംസാരിക്കുന്നത് കണ്ടിട്ടില്ല. ഒരു പാട് വായിക്കുന്ന വ്യക്തിയും, എല്ലാം സുസൂക്ഷ്മം വീക്ഷിക്കുന്ന വ്യക്തിയുമാണ്. നിരീക്ഷണങ്ങളിലൂടെയാണ് ഒരു നടന്റെ വളര്‍ച്ച എന്ന് പൂര്‍ണമായി വിശ്വസിക്കുന്ന ഒരു നടനാണ് മമ്മുട്ടി. മമ്മുട്ടി ഒന്ന് ചിരിച്ചാല്‍, ഒന്ന് സംസാരിച്ചാല്‍ അതില്‍ കൃത്രിമത്വം ഉണ്ടാവില്ല. അത നേരിട്ട് പരിചയം ഉള്ളവര്‍ക്ക്‌ നിസ്സംശയം പറയുവാന്‍ സാധിക്കും. എം.ടി. എന്ന മഹാനായ എഴുത്തുകാരന്‍ അധികം സംസാരിക്കാത്ത പ്രകൃതമാണ്. വളരെ serious ആണെന്ന് തോന്നും. എന്നാല്‍ എം.ടി. യെ പോലെ മനുഷ്യനെ സ്നേഹിക്കുന്ന അഥവാ സഹജീവികളോട് ഇത്രയും സ്നേഹമുള്ള വ്യക്തി ആരുണ്ട്‌? വാസ്തവത്തില്‍ എം.ടി. നമുക്ക്‌ സമ്മാനിച്ച ഒരു പ്രതിഭയാണ് മമ്മുട്ടി എന്ന നടന്‍.&lt;br /&gt;&amp;nbsp;&lt;br /&gt;"അക്ഷരങ്ങ" ളിലെയും, "ആള്‍ക്കൂട്ടത്തില്‍ തനിയെ" എന്ന ചിത്രത്തിലെയും ശക്തമായ കഥാപാത്രങ്ങള്‍ മമ്മുട്ടി എന്ന നടന്റെ യശസ്സ് വാനോളം ഉയര്‍ത്തിയിട്ടുണ്ട്. എഴുതി തുടങ്ങിയപ്പോഴും, ഉയരങ്ങളില്‍ എത്തിയപ്പോഴും ജീവിതം എവിടെയോ കൈവിട്ട് പോയി, എവിടെ നിന്നൊക്കെയോ ഒരു കടിഞ്ഞാണ്‍ തന്നെ വലിച്ച് മുറുക്കി, തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു എന്ന ഒരു തരാം complex തോന്നി തുടങ്ങിയപ്പോള്‍ തന്നെ ചിന്നഭിന്നമായ കുടുംബ ജീവിതം. ഒരു എഴുത്തുകാരന്റെ പച്ചയായ ജീവിതം വളരെ ഭംഗിയായി മമ്മുട്ടി കൈകാര്യം ചെയ്തു "അക്ഷരങ്ങളില്‍". &lt;br /&gt;&amp;nbsp;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;object width="400" height="327"&gt;&lt;param name="movie" value="http://www.youtube.com/v/4ft7-tEXRkc&amp;hl=en_US&amp;fs=1&amp;rel=0&amp;color1=0x006699&amp;color2=0x54abd6&amp;border=1"&gt;&lt;/param&gt;&lt;param name="allowFullScreen" value="true"&gt;&lt;/param&gt;&lt;param name="allowscriptaccess" value="always"&gt;&lt;/param&gt;&lt;embed src="http://www.youtube.com/v/4ft7-tEXRkc&amp;hl=en_US&amp;fs=1&amp;rel=0&amp;color1=0x006699&amp;color2=0x54abd6&amp;border=1" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="400" height="327"&gt;&lt;/embed&gt;&lt;/object&gt;&lt;br /&gt;&lt;span style="font-size:85%"&gt;&lt;em&gt;അക്ഷരങ്ങള്‍&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&amp;nbsp;&lt;br /&gt;ഭാര്യയെ ഉപേക്ഷിച്ച് സമാധാനത്തിന്റെ മേച്ചില്‍പ്പുറം തേടി ഒരിടം കണ്ടെത്തുകയും വീണ്ടും പഴയ ഫോമില്‍ തന്നെ നായകനെ ഭാര്യയുടെ കയ്യില്‍ തിരിച്ചേല്‍പ്പിക്കുമ്പോള്‍ കാമുകി പറയുന്ന ആ ഡയലോഗ് ഇന്നും പ്രേക്ഷകര്‍ മറന്നില്ലെങ്കില്‍ ശക്തമായ എം.ടി. ചിത്രത്തിന്റെ ആവിഷ്കാര മേന്മ ഒന്ന് കൊണ്ട് മാത്രമാണ്. "കുപ്പയില്‍ നിന്ന് ഞാന്‍ എടുത്തത്‌ മാണിക്യം അല്ലെന്ന്" കുറിക്ക് കൊള്ളുന്ന ഇത്തരം സംഭാഷണം ആണ് എം.ടി. യുടെ ഒരു സവിശേഷത. അത് പോലെ സ്വന്തം അച്ഛന്റെ മരണവും കാത്ത് ബന്ധു മിത്രാദികള്‍ ഒത്തു കൂടിയപ്പോള്‍ നായകന്‍ ചേച്ചിയോട് പറയുന്ന ഒരു രംഗം ഓര്‍മ്മ വരുന്നു - "എക്സിക്യൂട്ടിവ് കസേരയില്‍ ഇരിക്കുമ്പോഴും ഞാന്‍ മാധവന്‍ നായരുടെ മകനാണെന്ന് ഓര്‍ക്കാറുണ്ട്" എന്ന്. &lt;br /&gt;&amp;nbsp;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;object width="400" height="248"&gt;&lt;param name="movie" value="http://www.youtube.com/v/VtWVvzWjxUI&amp;hl=en_US&amp;fs=1&amp;rel=0&amp;color1=0x006699&amp;color2=0x54abd6&amp;border=1"&gt;&lt;/param&gt;&lt;param name="allowFullScreen" value="true"&gt;&lt;/param&gt;&lt;param name="allowscriptaccess" value="always"&gt;&lt;/param&gt;&lt;embed src="http://www.youtube.com/v/VtWVvzWjxUI&amp;hl=en_US&amp;fs=1&amp;rel=0&amp;color1=0x006699&amp;color2=0x54abd6&amp;border=1" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="400" height="248"&gt;&lt;/embed&gt;&lt;/object&gt;&lt;br /&gt;&lt;span style="font-size:85%"&gt;&lt;em&gt;ആള്‍ക്കൂട്ടത്തില്‍ തനിയെ&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&amp;nbsp;&lt;br /&gt;"ആള്‍ക്കൂട്ടത്തില്‍ തനിയെ" മമ്മുട്ടിയുടെ ഒരു അനശ്വര കഥാപാത്രമായിരുന്നു. ജീവിത മൂല്യങ്ങളും, നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കൂട്ടുകുടുംബത്തിന്റെ അനുഭൂതി തരുന്ന നിമിഷങ്ങളും ആണ് കുടുംബങ്ങളിലെ പിരിമുറുക്കവും എം.ടി. "ആള്‍ക്കൂട്ടത്തില്‍ തനിയെ" എന്ന ചിത്രത്തില്‍ നന്നായി പ്രതിപാദിച്ചിട്ടുണ്ട്.&lt;br /&gt;&amp;nbsp;&lt;br /&gt;തൊട്ടതെല്ലാം പൊന്നാക്കിയ ഐ.വി. ശശിയുടെ കൈകളില്‍ ഈ ചിത്രം ഭദ്രമായിരുന്നു. ശശിയുടെ നല്ല ചിത്രങ്ങളായിരുന്നു "അക്ഷരങ്ങളും", "ആള്‍ക്കൂട്ടത്തില്‍ തനിയെ"യും, അടിയൊഴുക്കുകളും", "അനുബന്ധവും". അടിയോഴുക്കുകളിലെ കരുണന്‍, പരുക്കനായ മനുഷ്യനുള്ളിലെ ഹിമാകണം പോലുരുകുന്ന മനസ്സിനുടമ. &lt;br /&gt;&amp;nbsp;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;object width="400" height="327"&gt;&lt;param name="movie" value="http://www.youtube.com/v/OCDFss7NvQA&amp;hl=en_US&amp;fs=1&amp;rel=0&amp;color1=0x006699&amp;color2=0x54abd6&amp;border=1"&gt;&lt;/param&gt;&lt;param name="allowFullScreen" value="true"&gt;&lt;/param&gt;&lt;param name="allowscriptaccess" value="always"&gt;&lt;/param&gt;&lt;embed src="http://www.youtube.com/v/OCDFss7NvQA&amp;hl=en_US&amp;fs=1&amp;rel=0&amp;color1=0x006699&amp;color2=0x54abd6&amp;border=1" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="400" height="327"&gt;&lt;/embed&gt;&lt;/object&gt;&lt;br /&gt;&lt;span style="font-size:85%"&gt;&lt;em&gt;അടിയൊഴുക്കുകള്‍&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&amp;nbsp;&lt;br /&gt;"മറക്കില്ല മാഷേ" എന്ന ഡയലോഗ് ഓരോ പ്രേക്ഷകനും മമ്മുക്കയോട് ഇന്നും മനസ്സുകളില്‍ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുകയാണ്. അത്രയ്ക്ക് ഭംഗിയായി കരുണനെ അവതരിപ്പിച്ചു മമ്മുട്ടി.&lt;br /&gt;&amp;nbsp;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;object width="400" height="327"&gt;&lt;param name="movie" value="http://www.youtube.com/v/1TnOeuUkGHg&amp;hl=en_US&amp;fs=1&amp;rel=0&amp;color1=0x006699&amp;color2=0x54abd6&amp;border=1"&gt;&lt;/param&gt;&lt;param name="allowFullScreen" value="true"&gt;&lt;/param&gt;&lt;param name="allowscriptaccess" value="always"&gt;&lt;/param&gt;&lt;embed src="http://www.youtube.com/v/1TnOeuUkGHg&amp;hl=en_US&amp;fs=1&amp;rel=0&amp;color1=0x006699&amp;color2=0x54abd6&amp;border=1" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="400" height="327"&gt;&lt;/embed&gt;&lt;/object&gt;&lt;br /&gt;&lt;span style="font-size:85%"&gt;&lt;em&gt;യവനിക&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&amp;nbsp;&lt;br /&gt;യവനികയിലെ പോലീസ്‌ ഓഫീസറായി ചിത്രത്തില്‍ ഉടനീളം നടത്തുന്ന probing അതി മനോഹരമായി ചെയ്തു. കെ. ജി. ജോര്‍ജ്ജിന്റെ യവനികയുടെ പ്രധാനപ്പെട്ട ഹൈലൈറ്റ്‌ മമ്മുട്ടിയുടെ പോലീസ്‌ ഓഫീസറും ഗോപിയുടെ അയ്യപ്പനുമായിരുന്നു (തബലിസ്റ്റ്). &lt;br /&gt;&amp;nbsp;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;object width="400" height="327"&gt;&lt;param name="movie" value="http://www.youtube.com/v/0nYGH__YIuU&amp;hl=en_US&amp;fs=1&amp;rel=0&amp;color1=0x006699&amp;color2=0x54abd6&amp;border=1"&gt;&lt;/param&gt;&lt;param name="allowFullScreen" value="true"&gt;&lt;/param&gt;&lt;param name="allowscriptaccess" value="always"&gt;&lt;/param&gt;&lt;embed src="http://www.youtube.com/v/0nYGH__YIuU&amp;hl=en_US&amp;fs=1&amp;rel=0&amp;color1=0x006699&amp;color2=0x54abd6&amp;border=1" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="400" height="327"&gt;&lt;/embed&gt;&lt;/object&gt;&lt;br /&gt;&lt;span style="font-size:85%"&gt;&lt;em&gt;സി.ബി.ഐ. ഡയറിക്കുറിപ്പ്&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&amp;nbsp;&lt;br /&gt;സി.ബി.ഐ. ഡയറി ക്കുറിപ്പിലെ സി.ബി.ഐ. ഓഫീസര്‍ സ്വാമി അതി ഗംഭീരമായി മമ്മുട്ടി ചെയ്തു. എനിക്ക് വ്യക്തി പരമായി അറിയുന്ന ഒത്തിരി സി.ബി.ഐ. ഓഫീസേഴ്സിന്റെ മാനറിസം മമ്മുട്ടി നന്നായി അവതരിപ്പിച്ചിട്ടുണ്ട്. സാധാരണ ജനത്തിന് സി.ബി.ഐ. യും ഡമ്മിയും ഒരു പരിധി വരെ മനസ്സിലാക്കി തന്ന ചിത്രമായിരുന്നു സി.ബി.ഐ. യും അതിനു ശേഷം റിലീസ്‌ ചെയ്ത "ജാഗ്രത" എന്ന ചിത്രവും. ആവര്‍ത്തന വിരസത മലയാളിക്ക്‌ സഹിക്കാന്‍ പറ്റാത്തത് കൊണ്ട് മൂന്നാം ഭാഗം അത്ര വിജയിച്ചില്ല.&lt;br /&gt;&amp;nbsp;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;object width="445" height="364"&gt;&lt;param name="movie" value="http://www.youtube.com/v/EhE5XJpRHQ8&amp;hl=en_US&amp;fs=1&amp;rel=0&amp;color1=0x006699&amp;color2=0x54abd6&amp;border=1"&gt;&lt;/param&gt;&lt;param name="allowFullScreen" value="true"&gt;&lt;/param&gt;&lt;param name="allowscriptaccess" value="always"&gt;&lt;/param&gt;&lt;embed src="http://www.youtube.com/v/EhE5XJpRHQ8&amp;hl=en_US&amp;fs=1&amp;rel=0&amp;color1=0x006699&amp;color2=0x54abd6&amp;border=1" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="445" height="364"&gt;&lt;/embed&gt;&lt;/object&gt;&lt;br /&gt;&lt;span style="font-size:85%"&gt;&lt;em&gt;അതിരാത്രം&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&amp;nbsp;&lt;br /&gt;കണ്ണൂരും പരിസരത്തും ചിത്രീകരണം ചെയ്ത, ഐ.വി. ശശി സംവിധാനം ചെയ്ത "അതിരാത്രം" ആയിരുന്നു മറ്റൊരു അനശ്വര ചിത്രം.  ഒരു ആക്ഷന്‍ ചിത്രം ഇത്രയും ഭംഗിയായി (ഏതു ചിത്രമായാലും ശശിയുടെ ഒരു ക്രാഫ്റ്റ്‌) സംവിധാനം ചെയ്യാന്‍ ശശിക്ക് മാത്രമേ സാധിക്കൂ. ഈ ചിത്രം ഹോളിവുഡില്‍ ആയിരുന്നെങ്കില്‍ ശശിയും താരാദാസും സംസാര വിഷയമായേനെ. ജെയിംസ് ബോണ്ട്‌ ചിത്രങ്ങളിലെ നായകന്മാരെ പോല്‍ , റോജര്‍ മൂര്‍ സ്റ്റൈല്‍ ആയിരുന്നു മമ്മുട്ടിയുടെ താരാദാസ്. ക്യാപ്ടന്‍ രാജുവിനോട് "I am not just Das, I am Thara Das" എന്ന് പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ ഒരിക്കല്‍ പോലും കൊച്ചിക്കാരനായ മമ്മുട്ടി കടന്നു വരില്ല എന്ന് തീര്‍ച്ച.&lt;br /&gt;&amp;nbsp;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;object width="400" height="327"&gt;&lt;param name="movie" value="http://www.youtube.com/v/vixGkqmO88c&amp;hl=en_US&amp;fs=1&amp;rel=0&amp;color1=0x006699&amp;color2=0x54abd6&amp;border=1"&gt;&lt;/param&gt;&lt;param name="allowFullScreen" value="true"&gt;&lt;/param&gt;&lt;param name="allowscriptaccess" value="always"&gt;&lt;/param&gt;&lt;embed src="http://www.youtube.com/v/vixGkqmO88c&amp;hl=en_US&amp;fs=1&amp;rel=0&amp;color1=0x006699&amp;color2=0x54abd6&amp;border=1" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="400" height="327"&gt;&lt;/embed&gt;&lt;/object&gt;&lt;br /&gt;&lt;span style="font-size:85%"&gt;&lt;em&gt;കൂടെവിടെ&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&amp;nbsp;&lt;br /&gt;ഒരു അമ്മയുടെ സ്നേഹം നല്‍കി, ഒരു അദ്ധ്യാപികയുടെ ഉപദേശം നല്‍കി ഒരു കുട്ടിയെ നേര്‍വഴിക്ക് കൊണ്ട് വരാന്‍ ഒരു അദ്ധ്യാപിക നടത്തുന്ന പരിശ്രമമായിരുന്നു ഒടുവില്‍ highly possessive ആയ നായകന്‍ കൊടും ക്രൂരതയില്‍ ചെന്നവസാനിക്കുന്നതായിരുന്നു കൂടെവിടെ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. കാഞ്ഞിരപ്പള്ളിക്കാരന്‍ കൃസ്ത്യാനിയുടെ വേഷത്തില്‍ മമ്മുട്ടി നന്നായി അഭിനയിച്ചു. &lt;br /&gt;&amp;nbsp;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;object width="400" height="327"&gt;&lt;param name="movie" value="http://www.youtube.com/v/EP56zXBSjqs&amp;hl=en_US&amp;fs=1&amp;rel=0&amp;color1=0x006699&amp;color2=0x54abd6&amp;border=1"&gt;&lt;/param&gt;&lt;param name="allowFullScreen" value="true"&gt;&lt;/param&gt;&lt;param name="allowscriptaccess" value="always"&gt;&lt;/param&gt;&lt;embed src="http://www.youtube.com/v/EP56zXBSjqs&amp;hl=en_US&amp;fs=1&amp;rel=0&amp;color1=0x006699&amp;color2=0x54abd6&amp;border=1" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="400" height="327"&gt;&lt;/embed&gt;&lt;/object&gt;&lt;br /&gt;&lt;span style="font-size:85%"&gt;&lt;em&gt;കാണാമറയത്ത്&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&amp;nbsp;&lt;br /&gt;സന്ധ്യക്ക് വിരിഞ്ഞ പൂവിലെ വക്കീല്‍, യാത്ര, നിറക്കൂട്ട്‌ എന്നാ ചിത്രങ്ങളിലെ കുറ്റവാളി, ഈ ശബ്ദം ഇന്നത്തെ ശബ്ദം എന്നാ ചിത്രത്തിലെ പ്രതികാര ദാഹിയായ നായകന്‍, അയ്യര്‍ ദ ഗ്രെയിറ്റ്‌, ഭൂതക്കണ്ണാടി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍, കാണാമറയത്തിലെ സ്പോണ്സര്‍, മനസ്സിന്റെ സമനില തെറ്റിയ തനിയാവര്‍ത്തനത്തിലെ മാഷ്‌, അങ്ങനെ എല്ലാ കഥാപാത്രങ്ങളെയും മമ്മുട്ടി അനശ്വരനാക്കി. &lt;br /&gt;&amp;nbsp;&lt;br /&gt;രാഷ്ട്രീയവും ജീവിതവും കൂട്ടിക്കുഴച്ച്, ജീവിതവും കുടുംബ ജീവിതവും താറുമാറാക്കി, ഒടുവില്‍ എല്ലാറ്റിലും വലുത് സമാധാനവും കുടുംബവുമാണെന്ന് മനസ്സിലാക്കിയ നായകന്‍റെ വേഷം - നയം വ്യക്തമാക്കുന്നു എന്ന ചിത്രം വളരെ അധികം ശ്രദ്ധിക്കപ്പെട്ടു. &lt;br /&gt;&amp;nbsp;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;object width="400" height="327"&gt;&lt;param name="movie" value="http://www.youtube.com/v/l52ywbfzo1k&amp;hl=en_US&amp;fs=1&amp;rel=0&amp;color1=0x006699&amp;color2=0x54abd6&amp;border=1"&gt;&lt;/param&gt;&lt;param name="allowFullScreen" value="true"&gt;&lt;/param&gt;&lt;param name="allowscriptaccess" value="always"&gt;&lt;/param&gt;&lt;embed src="http://www.youtube.com/v/l52ywbfzo1k&amp;hl=en_US&amp;fs=1&amp;rel=0&amp;color1=0x006699&amp;color2=0x54abd6&amp;border=1" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="400" height="327"&gt;&lt;/embed&gt;&lt;/object&gt;&lt;br /&gt;&lt;span style="font-size:85%"&gt;&lt;em&gt;നയം വ്യക്തമാക്കുന്നു &lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&amp;nbsp;&lt;br /&gt;രമേശന്‍ നായരും, വാവയും കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു.  മമ്മുട്ടിയും ശാന്തി കൃഷ്ണയും കഥാപാത്രങ്ങളായി ചിത്രത്തില്‍ ഉടനീളം ജീവിക്കുകയായിരുന്നു. ടെലഫോണ്‍ ബില്‍ അടക്കാന്‍ കൈയ്യിലെ വളയൂരി ഭര്‍ത്താവിന് കൊടുക്കുന്ന നിസ്സഹായയായ ഭാര്യ. നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലൂടെ ഒരു രാഷ്ട്രീയക്കാരന്റെ വേഷം മമ്മുട്ടിക്ക് നന്നായി ചേരും എന്ന ഈ ചിത്രം തെളിയിച്ചു. &lt;br /&gt;&amp;nbsp;&lt;br /&gt;ന്യൂഡല്‍ഹിയും വാര്‍ത്തയും മമ്മുട്ടിയുടെ ചലച്ചിത്ര ജീവിതത്തിലെ രണ്ടു നല്ല ചിത്രങ്ങളായിരുന്നു. ന്യൂഡല്‍ഹി ഒരര്‍ത്ഥത്തില്‍ മമ്മുക്കയുടെ ഒരു turning point തന്നെയായിരുന്നു എന്ന് പറയാം.&lt;br /&gt;&amp;nbsp;&lt;br /&gt;ലോക സിനിമയില്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട മലയാള സിനിമകളില്‍ ചിലപ്പോള്‍ മമ്മുട്ടി അഭിനയിച്ച ചിത്രങ്ങളായിരിക്കും. വയസ്സ് മുഖത്ത് തീരെ അറിയിക്കാതെ ഇന്നും ചലച്ചിത്ര രംഗത്ത്‌ തിളങ്ങുന്ന താരം മമ്മുട്ടി തന്നെ. നല്ല കഥാപാത്രങ്ങള്‍ മാത്രം തിരഞ്ഞെടുത്ത്‌ സ്വന്തം ഇമേജിന് കോട്ടം തട്ടുന്ന ചിത്രങ്ങള്‍ എത്ര തന്നെ സാമ്പത്തിക നേട്ടം ഉണ്ടായാലും മമ്മുട്ടിയെ പോലെയുള്ള നടന്‍ കൂടുതല്‍ സെലക്ടീവ് ആവുന്നത് കൂടുതല്‍ ഗുണം ചെയ്യുക മമ്മുട്ടിയുടെ ആരാധകര്‍ക്കും ചലച്ചിത്ര മേഖലക്കും ആയിരിക്കും. മമ്മുട്ടിയുടെ ഒരു വിഭാഗം പ്രേക്ഷകരെ അടുത്തയിടെ നിരാശപ്പെടുത്തുന്നതായി തോന്നുന്നു. മമ്മുട്ടിക്ക് പറ്റിയ ചിത്രങ്ങളില്‍ പെടില്ല പട്ടണത്തില്‍ ഭൂതം പോലുള്ള ചിത്രം. &lt;br /&gt;&amp;nbsp;&lt;br /&gt;എന്നാല്‍ അതേസമയം രാജമാണിക്യം എന്ന ചിത്രം എല്ലാ പ്രേക്ഷകരെയും ഒരു പോലെ തൃപ്തിപ്പെടുത്തി എന്ന് പറയാതിരിക്കാന്‍ വയ്യ. ഒരു clean entertainer ആയിരുന്നു. പഴയ പ്രേം നസീര്‍ ഭാസി ചിത്രങ്ങള്‍ അനുസ്മരിപ്പിച്ച് കൊണ്ടാണ് ജനങ്ങള്‍ ഏറ്റുവാങ്ങിയത്. ഇനിയുള്ള നാളുകള്‍ മമ്മുട്ടിയുടെ നല്ല ചിത്രങ്ങള്‍ വീണ്ടും ഉണ്ടാകട്ടെ എന്ന് നമുക്ക്‌ പ്രാര്‍ത്ഥിക്കാം. മമ്മുട്ടിയുടെ സംഭാവനകള്‍ വീണ്ടും അയവിറക്കാന്‍ ഇനിയുള്ള ചിത്രങ്ങളും ഉപകരിക്കട്ടെ എന്ന് നമുക്ക്‌ പ്രത്യാശിക്കാം.&lt;br /&gt;&amp;nbsp;&lt;br /&gt;മമ്മുട്ടിക്ക് പകരം മമ്മുട്ടി മാത്രം.&lt;br /&gt;&amp;nbsp;&lt;br /&gt;ഇനിയുള്ള എല്ലാ മമ്മുട്ടി ചിത്രങ്ങള്‍ക്കും മംഗളങ്ങള്‍ നേരട്ടെ.&lt;br /&gt;&amp;nbsp;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;img src="http://www.epathram.com/starworld/uploaded_images/mammootty-yugapurushan-epathram.jpg" alt="mammootty-yugapurushan" title="mammootty-yugapurushan" border="0"&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:85%"&gt;&lt;em&gt;യുഗപുരുഷന്‍&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&amp;nbsp;&lt;br /&gt;സിനിമയെയും, നാടകത്തെയും, ലോക സിനിമയിലെ പരിവര്‍ത്തനങ്ങളെ കുറിച്ചും സസൂക്ഷ്മം വിശകലനം ചെയ്യുന്ന, വാതോരാതെ സംസാരിക്കുന്ന മമ്മുക്ക ലോക സിനിമയിലും മലയാളത്തിന്റെ സാന്നിദ്ധ്യം അറിയിക്കട്ടെ. അടുക്കി വെച്ച പെട്ടികള്‍ക്ക് നടുവിലിരുന്നു മദ്രാസ്‌ മെയിലിന്റെ സെക്കന്‍ഡ്‌ ക്ലാസ്സില്‍ യാത്ര ചെയ്ത് അഭിനയത്തിന്റെ ഹരിശ്രീ കുറിച്ച മമ്മുട്ടിക്ക് ദൈവം ഇന്ന് അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നല്‍കുന്നു. "എവിടെ നീ താഴ്ത്തപ്പെടുന്നുവോ അവിടെ നീ ഉയര്‍ത്തപ്പെടും" എന്നാ ബൈബിള്‍ വചനം ഓര്‍മ്മ വരുന്നു. സ്വന്തമായി ഇഷ്ടം പോലെ യാത്ര ചെയ്യാന്‍ ഒരു മദ്രാസ്‌ മെയില്‍ തന്നെ No. 20 മദ്രാസ്‌ മെയിലില്‍ കിട്ടി. ഇത് ഒരു നിമിത്തമാണ്. യാത്രച്ചിലവ് പോലുമില്ലാതെ ഈ യാത്ര ഇനിയും തുടരട്ടെ, പുതിയ അഭിനയ സാദ്ധ്യതയും, കഥാപാത്രങ്ങളും തേടി.&lt;br /&gt;&amp;nbsp;&lt;br /&gt;- &lt;em&gt;ജോയ്‌ സി., ഷാര്‍ജ &lt;/em&gt;&lt;br /&gt;&amp;nbsp;&lt;br /&gt;&amp;nbsp;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/499989663291130960-7390326155845854014?l=epathram.com%2Fstarworld%2Findex.shtml' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://www.blogger.com/feeds/499989663291130960/7390326155845854014/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=499989663291130960&amp;postID=7390326155845854014&amp;isPopup=true' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/499989663291130960/posts/default/7390326155845854014'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/499989663291130960/posts/default/7390326155845854014'/><link rel='alternate' type='text/html' href='http://epathram.com/starworld/2010/02/172352-mammootty.shtml' title='മമ്മുട്ടി - തിളങ്ങും നക്ഷത്രം'/><author><name>ജെ. എസ്.</name><email>noreply@blogger.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='09127220945516126478'/></author><thr:total xmlns:thr='http://purl.org/syndication/thread/1.0'>0</thr:total></entry><entry><id>tag:blogger.com,1999:blog-499989663291130960.post-4368598101547435320</id><published>2010-01-17T12:41:00.006+04:00</published><updated>2010-01-21T09:18:17.741+04:00</updated><category scheme='http://www.blogger.com/atom/ns#' term='prem-nazir'/><title type='text'>പ്രേം നസീര്‍ - നിത്യ ഹരിത നായകന്‍... മരണമില്ലാതെ</title><content type='html'>&lt;img style="margin: 0pt 10px 10px 0pt; float: left;" src="http://www.epathram.com/starworld/uploaded_images/prem-nazir-epathram.jpg" alt="prem-nazir" title="prem-nazir" border="0"&gt;കാലം കാത്ത് സൂക്ഷിക്കുന്ന അമൂല്യ നിധികളുണ്ട് ഈ ലോകത്ത്, നമ്മുടെ പൈതൃകം പോലെ, സംസ്കാരം പോലെ. കാലം അസൂയയോട് കൂടി നോക്കി നില്‍ക്കുകയാണ് ആ നിത്യ വസന്തത്തെ, ആ ഭംഗിയെ. ഇന്ന് വരെ ആര്‍ക്കും വിട്ടു കൊടുക്കാത്ത ഒരു ബഹുമതി - നിത്യ ഹരിത നായകന്‍.&lt;br /&gt;&amp;nbsp;&lt;br /&gt;ഒരു യഥാര്‍ത്ഥ കലാകാരന്റെ, നടന്റെ പ്രതീകം ആയിരുന്നു ശ്രീ പ്രേം നസീര്‍ എന്ന അതുല്യ പ്രതിഭ. ചിറയിന്‍ കീഴില്‍ ഷാഹുല്‍ ഹമീദിന്റെയും അസുമ ബീവിയുടെയും പുത്രനായ അബ്ദുള്‍ ഖാദര്‍ പില്‍ക്കാലത്ത് മലയാള സിനിമയുടെ നിത്യ ഹരിത നായകനും, ലോക സിനിമയുടെ അല്‍ഭുതവുമായി മാറേണ്ടത് പ്രകൃതിയുടെ ആവശ്യവു മായിരുന്നു, ദൈവത്തിന്റെയും. മലയാളിക്ക് നിത്യ ഹരിത നായകന്‍ ഒന്നേയുള്ളൂ. എന്നും. ഏതാണ്ട് നാല് പതിറ്റാണ്ട് കാലം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി, അഭ്രപാളികളില്‍ തിളങ്ങുമ്പോഴും, സാധാരണ ക്കാരനില്‍ സാധാരണ ക്കാരനായി മാറി, ജന ഹൃദയങ്ങളില്‍ ഇടം നേടിയ മഹാ പ്രതിഭയാണ് മലയാളത്തിന്റെ നിത്യ വസന്തം പ്രേം നസീര്‍.&lt;br /&gt;&amp;nbsp;&lt;br /&gt;തനിക്ക് കിട്ടിയ അവസരം പൂര്‍ണ്ണമായി സമൂഹത്തിനും, ജന നന്മയ്ക്കും ഉപകരിക്കുന്ന രീതിയില്‍ ആയിരുന്നു പ്രേം നസീര്‍ എന്ന കലാകാരന്‍ ജീവിച്ചത്. കലാകാരന് എന്നും പ്രതിബദ്ധത വേണ്ടത് ഈ സമൂഹത്തോടും, രാജ്യത്തോടും ആണ്. ഒന്നും പ്രതീക്ഷിക്കാതെ മനസ്സറിഞ്ഞ് സഹായിക്കുവാനുള്ള വലിയ മനസ്സിന് ഉടമയായിരുന്നു ഈ വലിയ മനുഷ്യന്‍. തികച്ചും ജനങ്ങളുടെ, ചലച്ചിത്ര പ്രവര്‍ത്തകരുടെ ബ്രാന്‍ഡ് അംബാസിഡര്‍.&lt;br /&gt;&amp;nbsp;&lt;br /&gt;സ്നേഹം, ദയ, കരുണ, ക്ഷമ, സഹാനുഭൂതി, ദൃഢ നിശ്ചയം, ആത്മ വിശ്വാസം, കൃത്യ നിഷ്ട എന്നീ സവിശേഷ ഗുണങ്ങള്‍ക്ക് പാത്രമായിരുന്നു ശ്രീ പ്രേം നസീര്‍. സഹ ജീവികളോടുള്ള സ്നേഹം, സഹ പ്രവര്‍ത്തകരോടുള്ള ബഹുമാനം, നിര്‍മ്മാതാക്കളോടുള്ള ആത്മ സമര്‍പ്പണം അങ്ങിനെ പല ഉദാഹരണങ്ങളും. &lt;br /&gt;&amp;nbsp;&lt;br /&gt;ഒരിക്കല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത “വെള്ളം” എന്ന ചിത്രം വളരെ വൈകിയാണ് റിലീസ് ചെയ്യപ്പെട്ടത്. സാമ്പത്തികം തന്നെ പ്രശ്നം. നല്ല കലാ മൂല്യം ഉണ്ടായിരുന്ന ചിത്രം തിയറ്ററുകളില്‍ എത്തിയപ്പോള്‍ അതിന്റെ പുതുമ നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. വീണ്ടും മുടങ്ങി കിടന്ന ചിത്രത്തിന്റെ ചിത്രീകരണം യുദ്ധ കാലാടിസ്ഥാനത്തില്‍ തിയറ്ററുകളില്‍ എത്തിയിട്ടുണ്ടെങ്കില്‍ അത് പ്രേം നസീര്‍ എന്ന നടന്റെ വലിയ മനസ്സു കൊണ്ടാണെന്ന് ഇന്നും ജീവിച്ചിരിക്കുന്ന അതിന്റെ നിര്‍മ്മാതാവിന് പറയുവാന്‍ സാധിയ്ക്കും. അത്ര വലിയ മനസ്സിന് ഉടമയായിരുന്നു നസീര്‍ സാര്‍. അന്ന് മാക്ടയില്ല, അമ്മയില്ല, അസോസിയേഷനുകളില്ല. അന്ന് ചലച്ചിത്ര കുടുംബമായിരുന്നു. കലാകാരന്മാരും സാങ്കേതിക വിദഗ്ദ്ധരും തമ്മില്‍ നല്ല ആശയ വിനിമയം ഉണ്ടായിരുന്നു. വിട്ടു വീഴ്‌ച്ച ഉണ്ടായിരുന്നു. ഈ സംഘടനകള്‍ ഒന്നും ഇല്ലാതെ തന്നെ ചെയ്യേണ്ടുന്ന കാര്യങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യുവാനുള്ള മനസ്സുണ്ടായിരുന്നു. പ്രേം നസീറിന്റെ കണ്ണും മനസ്സും ഓടിയെത്തിയിരുന്നു എല്ലാ പ്രശ്നങ്ങളിലും. തികഞ്ഞ ഒരു കുടുംബാന്തരീക്ഷം ആയിരുന്നു അന്നൊക്കെ.&lt;br /&gt;&amp;nbsp;&lt;br /&gt;ഇന്ന് സ്ഥിതി മാറി. തികച്ചും. പരസ്പരം കൂട്ടത്തല്ല് വരെ നാം കാണേണ്ടി വരുന്നു, ചാനലുകളില്‍. സര്‍വ്വ കാല റിക്കാര്‍ഡുകള്‍ ആയിരുന്നു പ്രേം നസീറിന്. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച നടന്‍. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ ഒരേ നായികയുമൊത്ത് (107) അഭിനയിച്ചു എന്ന റിക്കാര്‍ഡ്. &lt;br /&gt;&amp;nbsp;&lt;br /&gt;1952ല്‍ എസ്. കെ. ചാരി സംവിധാനം ചെയ്ത, പോള്‍ കല്ലുങ്കല്‍ നിര്‍മ്മിച്ച “മരുമകള്‍” എന്ന ചിത്രത്തിലൂടെയായിരുന്നു പ്രേം നസീറിന്റെ തുടക്കം. “വിശപ്പിന്റെ വിളി” ആയിരുന്നു ആദ്യ ചിത്രം. വസന്തവും, ശിശിരവും പോലെ ആരൊക്കെയോ വന്നും പോയും കൊഴിഞ്ഞും കൊണ്ടിരുന്നു. 1989ല്‍ “ധ്വനി” വരെ നസീര്‍ ചിത്രങ്ങള്‍ കാണുവാന്‍ ആസ്വാദകര്‍ ഓടിയെത്തുമായിരുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;എല്ലാ വര്‍ഷവും പ്രേം നസീറിന് ശരാശരി 15 - 20 ചിത്രങ്ങള്‍ ഉണ്ടാകും. 1979ല്‍ സര്‍വ്വ കാല റിക്കാര്‍ഡായിരുന്നു. 39 ചിത്രങ്ങള്‍. മിക്ക നിര്‍മ്മാതാക്കള്‍ക്കും ശരിയായ മേല്‍ വിലാസം നില നിര്‍ത്തുവാന്‍ സാധിച്ചത് പ്രേം നസീര്‍ ചിത്രങ്ങളുടെ വിജയത്തോടെ ആയിരുന്നു. ഉദയ, നവോദയ, മെരിലാന്‍ഡ്, എവര്‍ഷൈന്‍, മഞ്ഞിലാസ്, ജയ്‌മാരുതി, ഷിര്‍ദ്ദിസായി, എ. ബി. രാജ്, സുപ്രിയ, ടി. കെ. ബി. തുടങ്ങിയ ബാനറുകള്‍. &lt;br /&gt;&amp;nbsp;&lt;br /&gt;അവിസ്മരണീയ കഥാപാത്രങ്ങളില്‍ ചിലത്:&lt;br /&gt;&amp;nbsp;&lt;br /&gt;ഇരുട്ടിന്റെ ആത്മാവ്, അടിമകള്‍, മുറപ്പെണ്ണ്, അസുരവിത്ത്, തുലാഭാരം, അനുഭവങ്ങള്‍ പാളിച്ചകള്‍, പടയോട്ടം, വിട പറയും മുന്‍പെ, അച്ചാണി, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ആറടി മണ്ണിന്റെ ജന്മി, അയോദ്ധ്യ, ആയിരം ജന്മങ്ങള്‍, കാര്യം നിസ്സാരം, യാഗാശ്വം, പാതിരാവും പകല്‍ വെളിച്ചവും, പണി തീരാത്ത വീട്, കാവ്യ മേള, വീണ്ടും പ്രഭാതം, പാര്‍വതി, ഓടയില്‍ നിന്ന്, നദി&lt;br /&gt;&amp;nbsp;&lt;br /&gt;പ്രേം നസീര്‍ എന്ന നടന്റെ ആദ്യ കാല ചിത്രങ്ങള്‍ അടക്കം അവസാന ചിത്രമായ ധ്വനി വരെ മുതല്‍ മുടക്കിയവര്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്ന ചിത്രങ്ങളായിരുന്നു. ചില ചിത്രങ്ങള്‍ 365 ദിവസങ്ങളോളം ഓടിയിട്ടുമുണ്ട്.&lt;br /&gt;&amp;nbsp;&lt;br /&gt;കുട്ടിക്കുപ്പായം, ആരോമലുണ്ണി, കണ്ണപ്പനുണ്ണി, തച്ചോളി അമ്പു, ആലിബാബയും 41 കള്ളന്മാരും, പൊന്നാപുരം കോട്ട, പടയോട്ടം. കുഞ്ചാക്കോ കുടുംബത്തിന്റെ പേര് വാനോളം ഉയര്‍ന്നു വന്നിട്ടുണ്ടെങ്കില്‍ അതില്‍ പ്രേം നസീര്‍ എന്ന നടന്റെ പങ്ക് വളരെ വലുതായിരിക്കും.&lt;br /&gt;&amp;nbsp;&lt;br /&gt;ചില ബോക്സ് ഓഫീസ് ഹിറ്റുകള്‍:&lt;br /&gt;&amp;nbsp;&lt;br /&gt;പിക്നിക്ക്, വിലയ്ക്ക് വാങ്ങിയ വീണ, റസ്റ്റ് ഹൌസ്, ലങ്കാ ദഹനം, സി.ഐ.ഡി. നസീര്‍, പ്രവാഹം, സിന്ധു, സീമന്ത പുത്രന്‍, ചട്ടമ്പിക്കല്യാണി, ചന്ദ്രകാന്തം, ഫുട്ബോള്‍ ചാമ്പ്യന്‍, ലേഡീസ് ഹോസ്റ്റല്‍, കന്യാദാനം, സേതുബന്ധനം, സംഭവാമി യുഗേയുഗേ, കാലചക്രം, മിനിമോള്‍, പട്ടാഭിഷേകം, അജ്ഞാതവാസം, വിഷുക്കണി, മറുനാട്ടില്‍ ഒരു മലയാളി, അയോദ്ധ്യ, ബാബുമോന്‍, അച്ചാണി, പുനര്‍ജന്മം, കടത്തനാട്ട് മാക്കം, രാജു റഹീം, സുജാത, രണ്ടു ലോകം, തെമ്മാടി വേലപ്പന്‍, യാഗാശ്വം, പോസ്റ്റ്മാനെ കാണ്മാനില്ല, കുടുംബം നമുക്ക് ശ്രീകോവില്‍, ഈ ഗാനം മറക്കുമോ.&lt;br /&gt;&amp;nbsp;&lt;br /&gt;കാലത്തിന്റെ മാറ്റത്തിലോ, കാല പ്രവാഹത്തിലോ ഒളി മങ്ങാതെ 40 വര്‍ഷം നായക സ്ഥാനത്ത് പ്രേം നസീര്‍ മലയാള സിനിമയുടെ അജീവ സാന്നിദ്ധ്യം ആയിരുന്നെങ്കില്‍ സ്വന്തം അര്‍പ്പണ ബൊധവും, എളിമയും കൊണ്ട് മാത്രമാണ്. സ്വപ്ര്യത്നം കൊണ്ടാണ് മരിക്കുന്നത് വരെ ഈ രംഗത്ത് അദ്ദേഹം നിലനിന്നത്.&lt;br /&gt;&amp;nbsp;&lt;br /&gt;വളരെ പ്രധാനപ്പെട്ട ദുരിതാശ്വാസ നിധിയിലേക്ക് ആരും നിര്‍ബന്ധിക്കാതെ എല്ലാ വര്‍ഷവും സ്വമേധയാ സംഭാവനയുമായി മുന്നോട്ട് വന്ന വ്യക്തിത്വമാണ് പ്രേം നസീര്‍. നമ്മുടെ സഹ ജീവികളോടും, രാജ്യത്തോടും ഇതേ വികാരം തന്നെ എല്ലാ കലാകാരന്മാര്‍ക്കും വേണമെന്ന് ഒരു പരിധി വരെ മാതൃകയായത് പ്രേം നസീറിന്റെ മനസ്സായിരിക്കും. മലയാള സിനിമയില്‍ പ്രേം നസീര്‍ ഒരു നടന്‍ ആയിരുന്നില്ല. ഒരു പ്രതിഭാസമായിരുന്നു. ജന ഹൃദയങ്ങളില്‍ ഇന്നും ആ വലിയ കലാകാരന്‍ ജീവിക്കുന്നുവെങ്കില്‍ മലയാളിയെ എത്രയതികം ആ മനുഷ്യന്‍ സ്വാധീനിച്ചുവെന്ന് വ്യക്തമാകും. പ്രേം നസീറിനെ ഒരു കാലത്ത് തള്ളിപ്പറഞ്ഞവര്‍ തന്നെ ബാല്‍ക്കണികള്‍ നിറച്ചിട്ടുണ്ട്. എന്തേ ഇന്ന് ആര്‍ക്കും വടക്കന്‍ പാട്ടുകളും കഥകളും വേണ്ടാത്തത്? അതിന് യോജിച്ച സൌകുമാര്യമായിരുന്നു പ്രേം നസീറിന്. ആ നടന്റെ തലയെടുപ്പ് അതി ഗംഭീരമായത് കൊണ്ടാണ് ആരോമലുണ്ണിയും, കണ്ണപ്പനുണ്ണിയും, പാലാട്ട് കുഞ്ഞിക്കണ്ണനും, തച്ചോളി അമ്പുവും, പടയോട്ടവും വര്‍ഷങ്ങളോളം തിയറ്ററുകളില്‍ ഓടിയത്. പടയോട്ടത്തില്‍ പലരും ഉണ്ടായിരുന്നുവെങ്കിലും നസീര്‍ കൈകാര്യം ചെയ്ത തമ്പാന്‍ എന്ന കഥാപാത്രം ഹോളിവുഡില്‍ പോലും സംസാര വിഷയമായി. പ്രത്യേകിച്ച് കഥയുടെ ആരോഹണ ഘട്ടത്തില്‍.&lt;br /&gt;&amp;nbsp;&lt;br /&gt;അടൂര്‍ ഭാസിയെയും, ബഹദൂറിനെയും ചേര്‍ത്ത് അന്ന് ഒരുപാട് entertainer ആയ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ഇന്നത്തെ നായകന്മാര്‍ അഭിനയിക്കുവാന്‍ മടിക്കുന്ന പല റോളുകളും പ്രേം നസീര്‍ സ്വീകരിച്ചു, കോമാളി വേഷങ്ങള്‍ പോലും. സ്വന്തം ജോലിയുടെ ഭാഗമായി. പ്രേം നസീറിന് അറിയാമായിരുന്നു സാധാരണക്കാരന്റെ പള്‍സ്. 2 രൂപ മുടക്കി മാറ്റനിക്ക് കയറിയിരുന്ന പാവപ്പെട്ടവനെയും 10 രൂപ ചിലവാക്കി ബാല്‍ക്കണികളില്‍ ഇരിക്കുന്ന ശരാശരി കുടുംബത്തെയും ഒരു പോലെ തൃപ്തിപ്പെടുത്താന്‍ പ്രേം നസീര്‍ ചിത്രങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. &lt;br /&gt;&amp;nbsp;&lt;br /&gt;താണ നിലത്തേ നീരോടൂ എന്ന് പാടിയത് പോലെ, എവിടെ ഒരുവന്‍ താഴ്ത്തപ്പെടുന്നോ അവിടെ അവന്‍ ഉയര്‍ത്തപ്പെടും എന്ന ബൈബിള്‍ വചനം ഇവിടെ ഉദ്ധരിക്കട്ടെ. പാവപ്പെട്ടവന്റെ വീട്ടിലെ ഒരു അംഗം ആയിരുന്നു എന്നും പ്രേം നസീര്‍ അഭ്ര പാളികളില്‍. നന്മയ്ക്ക് വേണ്ടി പൊരുതിയ വീര നായകന്‍ - നിത്യ ജീവിതത്തിലും. ശശി കുമാര്‍ ചിത്രങ്ങളിലായിരുന്നു പ്രേം നസീര്‍ കൂടുതല്‍ അഭിനയിച്ചത്. ജോഷി ചിത്രങ്ങളില്‍ പോലും പ്രേം നസീറിന്റെ സാന്നിദ്ധ്യം അദ്ദേഹത്തിന്റെ charisma (കരിസ്മ) വിളിച്ചറിയിക്കുന്ന ഒന്നായിരുന്നു. നിറ കുടം തുളുമ്പാത്ത വ്യക്തിത്വം - അതായിരുന്നു എന്നും നസീര്‍ സാറിന്റെയും.&lt;br /&gt;&amp;nbsp;&lt;br /&gt;1989 ജനുവരി 16ന് പ്രകൃതി പോലും നിശ്ചലമായി എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രേം നസീറിന് മരണമില്ല ഒരിക്കലും. വാസ്തവത്തില്‍ ഗാന ഗന്ധര്‍വ്വന്റെ മധുര ശബ്ദത്തില്‍ പിന്നണിയിലൂടെ ആ പാട്ടിന്റെ പല്ലവി കേട്ടപ്പോഴാണ് ജന ഹൃദയങ്ങള്‍ ആ ദിവസം പൊട്ടിക്കരഞ്ഞത്. “ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി” എന്ന വരികള്‍.&lt;br /&gt;&amp;nbsp;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;object width="400" height="327"&gt;&lt;param name="movie" value="http://www.youtube.com/v/DkBnnLfFyOU&amp;hl=en_US&amp;fs=1&amp;color1=0x006699&amp;color2=0x54abd6&amp;border=1"&gt;&lt;/param&gt;&lt;param name="allowFullScreen" value="true"&gt;&lt;/param&gt;&lt;param name="allowscriptaccess" value="always"&gt;&lt;/param&gt;&lt;embed src="http://www.youtube.com/v/DkBnnLfFyOU&amp;hl=en_US&amp;fs=1&amp;color1=0x006699&amp;color2=0x54abd6&amp;border=1" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="400" height="327"&gt;&lt;/embed&gt;&lt;/object&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&amp;nbsp;&lt;br /&gt;പ്രകൃതിയാണോ, ആകാശമാണോ, മേഘങ്ങളാണോ പ്രേം നസീറിനൊത്ത് നില്‍ക്കുമ്പോള്‍ ഭംഗി എന്ന് സംശയം തോന്നിയ ഒരു ഗാന ചിത്രീകരണ രംഗം എനിക്ക് ഓര്‍മ്മ വരുന്നു. പണി തീരാത്ത വീട് എന്ന ചിത്രത്തില്‍ ജയചന്ദ്രന്‍ ആലപിച്ച നീലഗിരിയുടെ സഖികളെ അന്ന ഗാന ചിത്രീകരണത്തിനിടയില്‍ ക്ലോസ് അപ്പില്‍ നസീറിന്റെ പല ആംഗിളും പ്രകൃതിയും, ആകാശവും ഇടവിട്ട് കാണിക്കുന്ന ഒരു രംഗമുണ്ട്. ഏതിനാണ് ഭംഗി എന്ന് ഇപ്പോഴും സംശയമാണ്. നസീറിന്റെ മുഖമായിരുന്നു കാണാന്‍ ഏറ്റവും ഭംഗി, പ്രകൃതിയേക്കാള്‍.&lt;br /&gt;&amp;nbsp;&lt;br /&gt;പ്രേം നസീറിനെ കുറിച്ച് പറയുമ്പോള്‍ ഗാന ഗന്ധര്‍വ്വനെ കുറിച്ച് പറയാതിരിക്കാന്‍ വയ്യ. യേശുദാസിന്റെ ഗാനങ്ങള്‍ ഇത്രയും മധുരമായി, ഹൃദ്യമായി പാടി ഫലിപ്പിക്കുവാന്‍ (ഗോഷ്ടികളില്ലാതെ) മറ്റൊരു നടന്‍ നമുക്ക് ഇതു വരെ കിട്ടിയിട്ടില്ല എന്നതാണ് സത്യം. അത് പോലെ പ്രേം നസീറിനെ അനുകരിക്കുവാന്‍ ജയറാം എന്ന നടന്‍. നസീര്‍ എന്ന നടനെ നിന്ദിക്കാതെ, ബഹുമാനത്തോട് കൂടി ആ നടന്‍ ഭംഗിയായി അനുകരിക്കും എന്നതാണ് മറ്റൊരു വസ്തുത. (ഒരു പുണ്യം ചെയ്ത നടന്‍ തന്നെയാണ് ജയറാമും.) &lt;br /&gt;&amp;nbsp;&lt;br /&gt;യേശുദാസിന്റെ നല്ല ശതമാനം പാട്ടുകളും വെള്ളിത്തിരയില്‍ പാടി അഭിനയിച്ച നടനും നസീര്‍ തന്നെ. എന്തിനധികം പറയുന്നു, സെമി ക്ലാസ്സിക്കല്‍ ഗാനത്തിന് പോലും നസീര്‍ ചുണ്ടുകള്‍ ചലിപ്പിക്കുമ്പോള്‍ അമ്പരന്നു പോകും. ഉദാഃ ചതുര്‍‌വേദം എന്ന ചിത്രത്തില്‍ “പാടാന്‍ ഭയമില്ല” എന്ന ഗാനം സ്വരങ്ങള്‍ അടക്കം വളരെ cool ആയി നസീര്‍ അവതരിപ്പിച്ചപ്പോള്‍ നസീര്‍ പാടിയതായിട്ടാണ് എനിക്ക് ചെറുപ്പത്തില്‍ തോന്നിയത്. &lt;br /&gt;&amp;nbsp;&lt;br /&gt;“രവി വര്‍മ്മ ചിത്രത്തിന്‍ രതി ഭാവമേ”, “സപ്ത സ്വരങ്ങളുണര്‍ന്നു” “കനക സിംഹാസനത്തില്‍”, രാജു റഹീം എന്ന ചിത്രത്തില്‍ “ബ്രൂസിലിക്കുഞ്ഞല്ലയോ” എന്ന ഗാനം നസീറും ഭാസിയും പാടിയതായേ നമുക്ക് തോന്നൂ. (യേശുദാസും ജയചന്ദ്രനും പാടിയ ഗാനം)&lt;br /&gt;&amp;nbsp;&lt;br /&gt;നിത്യ ഹരിത നായകന്റെ ഈ കഴിവ് യേശുദാസിന്റെ പാട്ടുകള്‍ establish ചെയ്യുവാന്‍ ഒരു പരിധി വരെ സഹായിച്ചിട്ടുണ്ട്. നസീര്‍ സാറിന്റെ ചുണ്ടിലൂടെ ഉതിര്‍ന്ന് വന്ന ഗാനങ്ങള്‍ക്കെല്ലാം പില്‍‌ക്കാലത്ത് ജീവനുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്ന ഒരു മഹാനായ ഗായകന്‍ തന്നെയാണ് ഗാന ഗന്ധര്‍വ്വന്‍ ശ്രീ യേശുദാസും.&lt;br /&gt;&amp;nbsp;&lt;br /&gt;യേശുദാസിന്റെ ഒരു അടുത്ത ആരാധകനാണ് ഞാനെങ്കിലും “സന്യാസിനി” എന്ന ഗാനം എവിടെയെങ്കിലും കേട്ടാല്‍ ആദ്യം എനിക്കോര്‍മ്മ വരുന്നത് നസീറിന്റെ മുഖമാണ്. അതാണ് പാട്ടും നസീറും തമ്മിലുള്ള ഒരു പൊരുത്തം. പ്രേം നസീറിന് വേണ്ടി പാടിയ പാട്ടുകള്‍ തന്നെയാണ് ദസേട്ടന്റെ അനശ്വര ഗാനങ്ങളില്‍ ഭൂരിഭാഗവും, അന്നും ഇന്നും എന്നും. പ്രേം നസീര്‍ നമ്മെ വിട്ടു പിരിഞ്ഞിട്ട് 21 വര്‍ഷം കഴിഞ്ഞുവെന്ന് ആര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നതാണ് സത്യം. ഇന്നും മനുഷ്യ മനസ്സുകളില്‍ ആ വലിയ കലാകാരന്‍ ജീവിക്കുന്നു എന്നതിന് തെളിവാണ്. ഒരിക്കലും മരണമില്ല നിത്യ ഹരിത നായകന്. ഒരിക്കലും.&lt;br /&gt;&amp;nbsp;&lt;br /&gt;പ്രശസ്ത ജോഡികളായ എം.ജി.ആര്‍. ജയലളിത ടീമിനൊപ്പം പ്രേം നസീര്‍ 4 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കാവല്‍ക്കാരന്‍, അടിമപ്പെണ്‍, ഒളിവിളക്ക്, കന്നിത്തായി.&lt;br /&gt;&amp;nbsp;&lt;br /&gt;ശ്രീകുമാരന്‍ തമ്പി എന്ന പ്രശസ്ത എഴുത്തുകാരന്‍ ഒരിക്കല്‍ പറഞ്ഞത് എനിക്കോര്‍മ്മ വരുന്നു. ആദ്യമായി പ്രേം നസീര്‍ തമ്പിയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച നിമിഷം മറക്കാനാവാത്ത, ജീവിതത്തിലെ ഒരു നിമിഷമായിരുന്നു അതെന്ന്. ആ association സിനിമയിലെ ആര്‍ക്കും മറക്കുവാന്‍ സാദ്ധ്യമല്ല. തമ്പിയുടെ ഒത്തിരി ചിത്രങ്ങളില്‍ പിന്നീട് നസീര്‍ അഭിനയിച്ചിട്ടുണ്ട്.&lt;br /&gt;&amp;nbsp;&lt;br /&gt;ബാല ചന്ദ്ര മേനോന്റെ വാക്കുകള്‍ : &lt;em&gt;“കാര്യം നിസ്സാരത്തെ കുറിച്ച് ഞാനെന്തെങ്കിലും ഓര്‍ക്കുന്നുണ്ടെങ്കില്‍ ആദ്യം ശ്രീ പ്രേം നസീറിനെയാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ പരിചയപ്പെട്ട വലിയ മനുഷ്യരില്‍ ഒരാളായി ഞാന്‍ അദ്ദേഹത്തെ കാണുന്നു. സഭ്യമായ പെരുമാറ്റത്തിന്റെ പര്യായമായിരുന്നു നസീര്‍ സാര്‍. ഹിമാലയന്‍ ഈഗോകള്‍ നിറഞ്ഞ സിനിമയില്‍ ആരെയും കുത്തി നോവിപ്പിക്കാതെ മുന്നോട്ട് പോവുക തികച്ചും അസാദ്ധ്യം തന്നെയാണ്. എന്നാല്‍ എന്തും സഹിച്ചും, ത്യജിച്ചും നസീര്‍ സാര്‍ ഉണ്ടാക്കിയെടുത്ത ഒരു പെരുമാറ്റച്ചട്ടം എന്നെ അങ്ങേയറ്റം സ്വാധീനിച്ചിട്ടുണ്ട്.”&lt;/em&gt;&lt;br /&gt;&amp;nbsp;&lt;br /&gt;നസീറിന് പകരം നസീര്‍ മാത്രം. നിത്യ ഹരിത നായകനും നസീര്‍ മാത്രം. ഒരിക്കലും മരണമില്ലാതെ എന്നും നിത്യ ഹരിത നായകന്‍ ജന ഹൃദയങ്ങളില്‍ ജീവിക്കുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;- &lt;em&gt;ജോയ് സി., ഷാര്‍ജ&lt;/em&gt;&lt;br /&gt;&amp;nbsp;&lt;br /&gt;&amp;nbsp;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/499989663291130960-4368598101547435320?l=epathram.com%2Fstarworld%2Findex.shtml' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://www.blogger.com/feeds/499989663291130960/4368598101547435320/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=499989663291130960&amp;postID=4368598101547435320&amp;isPopup=true' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/499989663291130960/posts/default/4368598101547435320'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/499989663291130960/posts/default/4368598101547435320'/><link rel='alternate' type='text/html' href='http://epathram.com/starworld/2010/01/171254-remembering-prem-nazir.shtml' title='പ്രേം നസീര്‍ - നിത്യ ഹരിത നായകന്‍... മരണമില്ലാതെ'/><author><name>ജെ. എസ്.</name><email>noreply@blogger.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='09127220945516126478'/></author><thr:total xmlns:thr='http://purl.org/syndication/thread/1.0'>1</thr:total></entry><entry><id>tag:blogger.com,1999:blog-499989663291130960.post-3677897537326536862</id><published>2010-01-11T23:43:00.005+04:00</published><updated>2010-01-12T21:04:12.877+04:00</updated><category scheme='http://www.blogger.com/atom/ns#' term='sreekumaran-thampi'/><title type='text'>ശ്രീകുമാരന്‍ തമ്പി</title><content type='html'>&lt;img style="float:left; margin:0 10px 10px 0;width: 200px; height: 150px;" src="http://epathram.com/starworld/uploaded_images/sreekumaran-thampi-756806.jpg" border="0" alt="sreekumaran-thampi" title="sreekumaran-thampi" /&gt;കലയെയും കലാകാരനെയും സംബന്ധിച്ചിടത്തോളം ദൈവാനുഗ്രഹം ഒരു അത്യാവശ്യ ഘടകമാണ്. ദൈവാനുഗ്രഹം തന്നെയാണ് മുഖ്യം. പിന്നെ സ്വന്തം പ്രയത്നം, ദൃഢ നിശ്ചയം. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ വിജയശ്രീ ലാളിതനാവാന്‍ ഇത് ധാരാളം. ഏതൊരു കലാകാരനെയും ആസ്വാദകര്‍ സ്വീകരിക്കുന്നത് അത് unique ആകുമ്പോഴാണ്. വ്യത്യസ്ത ശൈലിയാണ് ജനത്തെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. വ്യത്യസ്തമായ ശൈലിയിലൂടെ സ്വന്തമായ കൈയ്യൊപ്പ് പതിപ്പിച്ച പ്രശസ്തരുണ്ടായിരുന്നു ചലച്ചിത്ര ലോകത്ത്. ഉദാഹരണം കണ്ണ ദാസനും, വയലാറും, ഭാസ്കരന്‍ മാഷും. എന്നാല്‍ ഇന്ന് ഇതേ ശ്രേണിയില്‍ സംഗീത പ്രേമികള്‍ സ്വാഗതം ചെയ്ത ഒരു മഹാനായ എഴുത്തു കാരനെയാണ് നക്ഷത്ര ലോകത്തിലൊടെ നിങ്ങളുടെ മുന്നില്‍ എത്തിക്കുന്നത്. ഇന്നും ചലച്ചിത്ര ലോകത്തിലൂടെ സംഗീത സാന്നിദ്ധ്യം വിളിച്ചറിയിക്കുന്ന നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ശ്രീകുമാരന്‍ തമ്പി. കവിതയും സംഗീതവും കൈ കോര്‍ത്തിണങ്ങി നില്‍ക്കുന്ന ഈ മധുര ഗീതങ്ങള്‍ ചൈതന്യ ധന്യമായ ഒരു കാല ഘട്ടത്തിന്റെ സജീവ സാന്നിദ്ധ്യമായി ഇന്നും നമോടൊപ്പം നില കൊള്ളുന്നു. 1960ല്‍ തുടങ്ങി 2010ല്‍ എത്തി നില്‍ക്കുന്നു ഈ സംഗീത യാത്ര.&lt;br /&gt;&amp;nbsp;&lt;br /&gt;മനുഷ്യ മനസ്സുകളെ ഇത്രയധികം അപഗ്രഥിച്ച ഒരു എഴുത്തുകാരന്‍ ഉണ്ടോ എന്ന് തന്നെ സംശയമാണ്. മനുഷ്യ ജീവിതം ശാസ്ത്ര തത്വങ്ങളോട് താരതമ്യപ്പെടുത്തി ജീവിതവും, ശാസ്ത്രവും, മനഃശ്ശാസ്ത്രവും ഗാനങ്ങളിലൂടെ ആസ്വാദകര്‍ക്ക് പകര്‍ന്നു തന്ന അത്യുജ്ജ്വല കവിയാണ് ശ്രീകുമാരന്‍ തമ്പി.&lt;br /&gt;&amp;nbsp;&lt;br /&gt;തന്റെ പാട്ടുകളില്‍ കണക്കും, ഊര്‍ജ്ജ തന്ത്രവും, രസ തന്ത്രവും കടന്നു വരുന്നുണ്ടെങ്കില്‍ അത് സ്വന്തം ജീവിതാ നുഭവങ്ങളുടെ ഒരു നേര്‍ക്കാഴ്‌ച്ച് മാത്രമായേ നമുക്ക് കാണുവാന്‍ സാധിക്കൂ. അത്തരം രചനകള്‍ എഞ്ജിനിയര്‍ കൂടിയായ ഈ കലാകാരന്റെ രചനകള്‍ ശാസ്ത്രത്തിനും, പ്രത്യയ ശാസ്ത്രങ്ങള്‍ക്കും അതീതമായി അനന്ത സാധ്യതകള്‍ ആരായുന്ന തായിരുന്നു മിക്ക ഗാനങ്ങളും. &lt;br /&gt;&amp;nbsp;&lt;br /&gt;ഉദാഃ &lt;br /&gt;&lt;em&gt;“ആകാശത്തിനു ഭ്രാന്ത് പിടിച്ചു&lt;br /&gt;അന്നാദ്യം മാനത്ത് മിന്നലുദിച്ചു&lt;br /&gt;വെള്ളിടി വെട്ടി പേമാരി പെയ്തു&lt;br /&gt;അങ്ങിനെ ഭൂമിക്കും ഭ്രാന്തു പിടിച്ചു”&lt;/em&gt;&lt;br /&gt;&amp;nbsp;&lt;br /&gt;ലളിതമായ പ്രയോഗമെങ്കിലും എത്ര വിശാലമായ വീക്ഷണം. ഒരു കഥാ പാത്രത്തിന്റെ മനസ്സ് തുറന്നു കാട്ടുവാനും, സന്ദര്‍ഭാ നുസൃതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുവാനും, ദൃശ്യ വല്‍ക്കരിക്കുവാനുള്ള സാധ്യതകള്‍ക്കുമായി ചലച്ചിത്ര ഗാനങ്ങള്‍ മഹത്തായ പങ്കു വഹിച്ചിട്ടുണ്ടെന്ന് നമുക്ക് മനസ്സിലാകും. ആകാശത്തിനു ഭ്രാന്തു പിടിച്ചു എന്ന ഗാനം ചിട്ടപ്പെടുത്തിയത് ലോകം അറിയപ്പെടുന്ന സംഗീതജ്ഞന്‍ എ. ആര്‍ റഹിമാന്റെ അച്ഛനായ  ആര്‍. കെ. ശേഖര്‍ ആണെന്ന കാര്യം ഇവിടെ ഓര്‍മ്മപ്പെടുത്തട്ടെ.&lt;br /&gt;&amp;nbsp;&lt;br /&gt;തികഞ്ഞ ദാര്‍ശനികനും, തത്വ ദര്‍ശിയും, ക്രിയാത്മക വിമര്‍ശകനും, നന്മ തിന്മകളെ സ്വന്തം കഥകളിലൂടെ ഉഴുത് മറിച്ച്, തിന്മകള്‍ വേര്‍തിരിച്ച് നന്മയുടെ സന്ദേശം, നന്മയുടെ സൌരഭ്യം പാട്ടിലൂടെ ഉടനീളം വാരി വിതറിയ ഒരു എഴുത്തുകാരനായ എന്റെ തമ്പി സാറിന് ഒരു സാഷ്ടാംഗ നമസ്കാരം. രചനകളില്‍ ഇത്രയധികം അന്തര്‍ വീക്ഷണം സ്വായത്തമാക്കിയ കവികള്‍ വിരളമാണ്. മനുഷ്യ ജീവിതത്തെ കീറി മുറിച്ച് മനുഷ്യന് തന്നെ വിശദമായി പഠിക്കുവാന്‍ അവസരം ഒരുക്കിത്തന്ന മഹാനായ ഭിഷഗ്വരനാണ് ശ്രീകുമാരന്‍ തമ്പി എന്ന മഹാ പ്രതിഭ.&lt;br /&gt;&amp;nbsp;&lt;br /&gt;ചില ഗാനങ്ങള്‍ അതിന് ഉദാഹരമാണ്.&lt;br /&gt;&amp;nbsp;&lt;br /&gt;കരഞ്ഞു കൊണ്ടേ ജനിക്കുന്നു, സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം, ബന്ധുവാര് ശത്രുവാര്, ജനിച്ചതാര്‍ക്ക് വേണ്ടി, ചിരിക്കുമ്പോല്‍ കൂടെ ചിരിക്കാന്‍, തല്‍ക്കാല ദുനിയാവ്, ഹൃദയം കൊണ്ടെഴുതുന്ന കവിത, സൂര്യനെന്നൊരു നക്ഷത്രം എന്നിവ.&lt;br /&gt;&amp;nbsp;&lt;br /&gt;സംഗീത പ്രേമികള്‍ സഹര്‍ഷം സ്വീകരിച്ച് മലയാള സിനിമാ ഗാന ശാഖയുടെ മുഖ്യ ധാരയില്‍ ശ്രീ തമ്പിയെ പിടിച്ചിരുത്തിയ ചിത്രമായിരുന്നു ചിത്രമേള. ഒരു ഗാനാസ്വാദകന്റെ പ്രതീക്ഷകളുടെ സാഫല്യമായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ പിന്നീടുള്ള ഗാന സമാഹാരം.&lt;br /&gt;&amp;nbsp;&lt;br /&gt;ശ്രീകുമാരന്‍ തമ്പിക്ക് ഗുരു തുല്യനും റോള്‍ മോഡലും ആയിരുന്നു എന്നും പ്രശസ്ത കവി പി. ഭാസ്കരന്‍. ഭാസ്കരന്‍ മാഷെ ഗുരുവായി കണ്ട തമ്പിയെ കുറിച്ച് ഭാസ്കരന്‍ മാസ്റ്ററുടെ വാക്കുകള്‍:&lt;br /&gt;&amp;nbsp;&lt;br /&gt;&lt;em&gt;“കുലീനതയും, ആഭിജാത്യവും, സര്‍വ്വോപരി എളിമയും കൈമുതലായുള്ള ഈ അതുല്യ പ്രതിഭാ ശാലിയോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞതില്‍ എന്റെ സിനിമാ ജീവിതത്തിന്റെ അനേകം ധന്യതകളില്‍ ഒന്നായി ഈ ഗുരു സ്ഥാനത്തെ ഞാന്‍ സ്വീകരിക്കുന്നു”.&lt;/em&gt;&lt;br /&gt;&amp;nbsp;&lt;br /&gt;എഴുത്തിനോടുള്ള ഒരു തരം passion അല്ലെങ്കില്‍ ഇഷ്ടം ആണ് ഏതൊരു കലാകാരനെയും സൃഷ്ടിക്കുന്നത്. വിളക്ക് കൈവശമുളവനെന്നും വിശ്വ ദീപമയം എന്ന കവി വാക്യം വളരെ ആപ്തമാണ്, പ്രസക്തമാണ് മഹാ കലാകാരന്മാരുടെ കാര്യത്തില്‍. കയ്യിലുള്ള ദീപത്തിലൂടെ നമുക്ക് ചുറ്റിലും കാണുന്നതിനോടൊപ്പം, ഈ ലോകത്തെ മുഴുവന്‍ തന്റേതായ ദര്‍ശനത്തിലൂടെ, വീക്ഷണത്തിലൂടെ കാണുവാന്‍ സാധിക്കുമെങ്കില്‍ നമ്മുടെ ചിന്താശക്തിയുടെ വലിപ്പമാണ് ഇവിടെ സൂചിപ്പിക്കുന്നത്.&lt;br /&gt;&amp;nbsp;&lt;br /&gt;ഇന്നും ശ്രീകുമാരന്‍ തമ്പിയുടെ തൂലികയില്‍ നിന്നും അത്തരം സൃഷ്ടികള്‍ അനുസ്യൂതം പ്രവഹിച്ച് കൊണ്ടേയിരിക്കുന്നു. അഞ്ച് പതിറ്റാണ്ട് കാലമായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന കലാ തപസ്യക്ക് ഇന്നും വിശ്രമമില്ല എന്നതാണ് സത്യം. അതിനുദാഹരണമാണ് “അളിയന്മാരും പെങ്ങന്മാരും”, പിന്നെ “കോയമ്പത്തൂര്‍ അമ്മായി” എന്നീ സീരിയലുകള്‍.&lt;br /&gt;&amp;nbsp;&lt;br /&gt;ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങളെ കുറിച്ച് പ്രതിപാദിക്കുമ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന ഗാനങ്ങള്‍:&lt;br /&gt;&amp;nbsp;&lt;br /&gt;ഹൃദയ സരസ്സിലെ&lt;br /&gt;അകലെയകലെ നീലാകാശം&lt;br /&gt;ആകാശം ഭൂമിയെ വിളിക്കുന്നു&lt;br /&gt;ആറാട്ടിനാനകല്‍ എഴുന്നള്ളി&lt;br /&gt;ഉത്തരാ സ്വയംവരം&lt;br /&gt;കേരളം കേരളം&lt;br /&gt;മദം പൊട്ടിച്ചിരിക്കുന്ന മാനം&lt;br /&gt;താരക രൂപിണി&lt;br /&gt;രാജീവനയനേ&lt;br /&gt;കസ്തൂരി മണക്കുന്നല്ലോ&lt;br /&gt;സന്ധ്യക്കെന്തിന് സിന്ധൂരം&lt;br /&gt;ആ നിമിഷത്തിന്റെ&lt;br /&gt;വാല്‍ക്കണ്ണെഴുതി&lt;br /&gt;മലയാള ഭാഷ തന്‍&lt;br /&gt;നീല നിശീഥിനി&lt;br /&gt;ദേവ ഗായകനെ ദൈവം ശപിച്ചു&lt;br /&gt;തല്‍ക്കാല ദുനിയാവ്&lt;br /&gt;പൊട്ടിക്കരഞ്ഞുകൊണ്ടോമനേ&lt;br /&gt;ഹൃദയേശ്വരീ&lt;br /&gt;പാടാത്ത വീണയും പാടും&lt;br /&gt;നഷ്ട സ്വര്‍ഗ്ഗങ്ങളെ&lt;br /&gt;ആകാശ ദീപമേ&lt;br /&gt;അശ്വതീ നക്ഷത്രമേ&lt;br /&gt;ഉറങ്ങാന്‍ കിടന്നാല്‍&lt;br /&gt;&amp;nbsp;&lt;br /&gt;പാട്ടിന്റെ ക്രമീകരണത്തിലും, അടുക്കും ചിട്ടയിലും, കൃത്യമായ കണക്കുകളിലും, താളവും, വൃത്തവും ഒരു പോലെ സന്നിവേശിപ്പിക്കുവാന്‍ എഞ്ജിനിയറിംഗ് ബിരുദവും ഏറെ സഹായിച്ചു കാണും എന്ന് കരുതാം. logical അല്ലെങ്കില്‍ reasoning ആയ പാട്ടുകള്‍ പ്രത്യേകിച്ചും&lt;br /&gt;&amp;nbsp;&lt;br /&gt;ചലച്ചിത്ര പ്രേമികളുടെ ഹൃദയത്തെ ആര്‍ദ്രമാക്കിക്കൊണ്ട് ഒഴുകിക്കൊണ്ടിരിക്കുന്ന ആ ഗാനധാര എന്നും പ്രവഹിച്ച് കൊണ്ടേയിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം, പ്രത്യാശിക്കാം. ഈ അവസരത്തില്‍ ഈ പാട്ടുകള്‍ ചിട്ടപ്പെടുത്തി അതീവ ഹൃദ്യമാക്കിയ സംഗീത സംവിധായകര്‍ക്കും ആലപിച്ച എല്ലാ ഗായികാ ഗായകരെയും നമുക്ക് അഭിനന്ദിക്കാം. പ്രത്യേകിച്ച് മിക്ക ഗാനങ്ങളും ആലപിച്ച നമ്മുടെ ഗാന ഗന്ധര്‍വ്വന്‍ ശ്രീ യേശുദാസിനെ, മലയാളികളുറ്റെ പ്രിയപ്പെട്ട ദാസേട്ടനെ.&lt;br /&gt;&amp;nbsp;&lt;br /&gt;&lt;em&gt;“ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍&lt;br /&gt;ഞാന്‍ ഒരാവണിത്തെന്നലായി മാറി”&lt;/em&gt;&lt;br /&gt;&amp;nbsp;&lt;br /&gt;“ഈ ഗാനത്തെ വെല്ലാന്‍ ഇനി ഏതോ ജന്മത്തില്‍ മലയാണ്മ മറ്റൊരെഴുത്തുകാരനെ ഗര്‍ഭം ധരിച്ച് പ്രസവിക്കേണ്ടിയിരിക്കുന്നു” - ഇത് പറഞ്ഞത് പ്രശസ്ത എഴുത്തുകാരന്‍ ഗിരീഷ് പുത്തഞ്ചേരിയാണ്.&lt;br /&gt;&amp;nbsp;&lt;br /&gt;പ്രശസ്ത സംഗീത സംവിധായകരോടൊത്ത് ചിട്ടപ്പെടുത്തിയ / രചിച്ച ഗാനങ്ങള്‍ - ശ്രീകുമാരന്‍ തമ്പിയുടെ കയ്യൊപ്പ് പതിഞ്ഞ അനശ്വര ഗാനങ്ങള്‍:&lt;br /&gt;&amp;nbsp;&lt;br /&gt;ബാബുരാജ് - അകലെയകലെ നീലാകാശം&lt;br /&gt;ദേവരാജന്‍ മാസ്റ്റര്‍ - നീയെവിടെ നിന്‍ നിഴലെവിടെ&lt;br /&gt;ദക്ഷിണാമൂര്‍ത്തി - ഹൃദയ സരസ്സിലെ&lt;br /&gt;എം.എസ്.വി. - സ്വര്‍ഗ്ഗമെന്ന കാനനത്തില്‍&lt;br /&gt;എം.ബി.എസ്. - ഹരിനാമ കീര്‍ത്തനം&lt;br /&gt;രാഘവന്‍ മാസ്റ്റര്‍ - അമ്പലപ്പുഴ വേല കണ്ടു&lt;br /&gt;ചിദംബരനാഥ് - ചിരിക്കുമ്പോല്‍ കൂടെ ചിരിക്കാന്‍&lt;br /&gt;അര്‍ജ്ജുനന്‍ മാഷ് - വാല്‍ക്കണ്ണെഴുതി&lt;br /&gt;സലില്‍ ചൌധരി - പൂമാനം പൂത്തുലഞ്ഞു&lt;br /&gt;എ.ടി. ഉമ്മര്‍ - കരഞ്ഞു കൊണ്ടേ ജനിക്കുന്നു&lt;br /&gt;പുകഴേന്തി - മകരക്കൊയ്ത്ത് കഴിഞ്ഞു&lt;br /&gt;കണ്ണൂര്‍ രാജന്‍ - എന്തിനെന്നെ വിളിച്ചു&lt;br /&gt;ശ്യാം - മൌന രാഗപ്പൈങ്കിളി നിന്‍&lt;br /&gt;ആര്‍. കെ. ശേഖര്‍ - മണിവര്‍ണ്ണനില്ലാത്ത&lt;br /&gt;ഇളയരാജ - മൌനം പോലും മധുരം&lt;br /&gt;ഔസേപ്പച്ചന്‍ - ഉറക്കം കണ്‍കളില്‍&lt;br /&gt;ജോണ്‍സണ്‍ - വസന്തത്തിന്‍ മണിച്ചെപ്പ്&lt;br /&gt;രവീന്ദ്രന്‍ - ഇന്നുമെന്റെ കണ്ണുനീര്‍&lt;br /&gt;വിദ്യാധരന്‍ - നഷ്ട സ്വര്‍ഗ്ഗങ്ങളെ&lt;br /&gt;പെരുമ്പാവൂര്‍ രവീന്ദ്രനാഥ് - ഒന്നാം രാഗം പാടി&lt;br /&gt;&amp;nbsp;&lt;br /&gt;പ്രശസ്ത കവി ഓ.എന്‍.വി. യുടെ വാക്കുകള്‍ ശ്രദ്ധിക്കാം:&lt;br /&gt;“ലളിതമായ പദങ്ങളിലൂടെ അടി വെച്ച് ചെന്ന് നാം ആ സത്യത്തിന്റെ ദീപ്ത മുഖം കാണുന്നു. എല്ലാ മുഖം മൂടികളും മാറ്റി വര്‍ഷങ്ങള്‍ക്ക് മുമ്പ് അത് കാണുകയും, ഒരു പാട്ടിലൂടെ നമുക്കത് കാട്ടിത്തരികയും ചെയ്തപ്പോള്‍ ഒരു വലിയ കലാ ദൌത്യമാണ് തമ്പി നിര്‍വ്വഹിച്ചതെന്ന് പറയാതിരിക്കാന്‍ വയ്യ ഈ അവസരത്തില്‍”.&lt;br /&gt;&amp;nbsp;&lt;br /&gt;സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം എന്ന ഗാനമാണ് ഓ.എന്‍.വി. ഉദാഹരണമായി പറഞ്ഞ ആ ഗാനം.&lt;br /&gt;&amp;nbsp;&lt;br /&gt;ശ്രീകുമാരന്‍ തമ്പി എന്ന കലാകാരന് എല്ലാ ഭാവുകങ്ങളും നേരട്ടെ നക്ഷത്രലോകം എന്ന പംക്തി. ഇനിയും ആ കൈപ്പടയില്‍ നിന്നും വിരിയട്ടെ ഒരായിരം ഗാന കുസുമങ്ങള്‍. എല്ലാ ഭാവുകങ്ങളും നേര്‍ന്ന് കൊണ്ട്.&lt;br /&gt;&amp;nbsp;&lt;br /&gt;- &lt;em&gt;ജോയ് സി., ഷാര്‍ജ&lt;/em&gt;&lt;br /&gt;&amp;nbsp;&lt;br /&gt;&amp;nbsp;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/499989663291130960-3677897537326536862?l=epathram.com%2Fstarworld%2Findex.shtml' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://www.blogger.com/feeds/499989663291130960/3677897537326536862/comments/default' title='Post Comments'/><link rel='replies' type='text/html' href='https://www.blogger.com/comment.g?blogID=499989663291130960&amp;postID=3677897537326536862&amp;isPopup=true' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/499989663291130960/posts/default/3677897537326536862'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/499989663291130960/posts/default/3677897537326536862'/><link rel='alternate' type='text/html' href='http://epathram.com/starworld/2010/01/112345-sreekumaran-thampi.shtml' title='ശ്രീകുമാരന്‍ തമ്പി'/><author><name>ജെ. എസ്.</name><email>noreply@blogger.com</email><gd:extendedProperty xmlns:gd='http://schemas.google.com/g/2005' name='OpenSocialUserId' value='09127220945516126478'/></author><thr:total xmlns:thr='http://purl.org/syndication/thread/1.0'>2</thr:total></entry></feed>
