<?xml version='1.0' encoding='UTF-8'?><rss xmlns:atom='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:thr='http://purl.org/syndication/thread/1.0' version='2.0'><channel><atom:id>tag:blogger.com,1999:blog-2338192115795931122</atom:id><lastBuildDate>Sat, 17 Apr 2010 08:32:32 +0000</lastBuildDate><title>e പത്രം - കഥ</title><description></description><link>http://www.epathram.com/story/index.shtml</link><managingEditor>noreply@blogger.com (ജെ. എസ്.)</managingEditor><generator>Blogger</generator><openSearch:totalResults>11</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>25</openSearch:itemsPerPage><item><guid isPermaLink='false'>tag:blogger.com,1999:blog-2338192115795931122.post-3163075240194725106</guid><pubDate>Thu, 25 Mar 2010 21:35:00 +0000</pubDate><atom:updated>2010-03-26T01:37:17.354+04:00</atom:updated><category domain='http://www.blogger.com/atom/ns#'>pradeep</category><title>അടിമ - പ്രദീപ്‌ പേരശ്ശന്നൂര്‍</title><description>വനാന്തരങ്ങളില്‍ നിന്നായിരുന്നു രാജ ഭടന്‍മാര്‍ എന്നെ പിടിച്ചു കൊണ്ടു വന്നത്‌. ഞാന്‍ പുല്ലാങ്കുഴലൂതി അലയുക യായിരുന്നു. കൊട്ടാരം കുശിനിപ്പുരയില്‍ ചെമ്പു കിടാരങ്ങള്‍ ചുമക്കലായിരുന്നു അവരെന്നെ ക്കൊണ്ട്‌ ചെയ്യിച്ചിരുന്നത്‌. അപൂര്‍വ്വമായ്‌ കിട്ടിയിരുന്ന ഒഴിവു സമയങ്ങളില്‍ ഞാന്‍ പുല്ലാങ്കുഴല്‍ വിളിക്കും. &lt;br /&gt;&amp;nbsp;&lt;br /&gt;ഒരിക്കല്‍ രാജകുമാരി എന്നെ വിളിപ്പിച്ചു. എനിക്ക്‌ സമ്മാനങ്ങള്‍ തന്നു. എന്റെ സംഗീതം അവര്‍ക്ക്‌ വളരെ യിഷ്ടമായിരുന്നു. പിന്നീടവരെന്നെ സ്‌നേഹിച്ചു. ഞങ്ങള്‍ പ്രണയ ബദ്ധരായി. പ്രണയം രാജാവറിഞ്ഞു. രാജ കിങ്കരന്‍മാര്‍ ചങ്ങലയില്‍ ബന്ധിച്ചെന്നെ രാജ സമക്ഷം ഹാജരാക്കി. രാജാവ്‌ ആജ്ഞാപിച്ചു - "രാജകുമാരിയെ മറക്കുക; സംഗീതം നിര്‍ത്തുക." രണ്ടും എനിക്ക് അസാധ്യമായിരുന്നു. രാജാവ്‌ ശിക്ഷ വിധിച്ചു - "ഈ അടിമയെ ഷണ്ഡീകരിച്ച്‌ നപുംസകമാക്കുക." ദണ്ഡനാ മുറിയില്‍ രാജ വൈദ്യന്‍ വൃഷണ ങ്ങളുടച്ചെന്നെ നപുംസകമാക്കി. പിന്നെ കുന്തം തന്ന്‌ എന്നെ അന്തപുര സ്ത്രീകളുടെ കൊട്ടാരം കാവല്‍ക്കാ രനാക്കി. &lt;br /&gt;&amp;nbsp;&lt;br /&gt;എന്നിട്ടും... ഒരു പൗര്‍ണ്ണമി നാളില്‍ ഞാന്‍ ശയന മുറിയില്‍ നുഴഞ്ഞു കയറി രാജകുമാരി ക്കെന്റെ സ്‌നേഹം കൊടുത്തു! രാജകുമാരി ക്കെന്റെ സ്‌നേഹം കൊടുത്തു!!!&lt;br /&gt;&amp;nbsp;&lt;br /&gt;പിന്നെ കൊട്ടാര മുറ്റത്തേക്ക്‌ ചെന്ന്‌ പുല്ലാങ്കുഴലൂതി അവസാനത്തെ സംഗീതം മുഴക്കി.&lt;br /&gt;&amp;nbsp;&lt;br /&gt;- &lt;em&gt;പ്രദീപ്‌ പേരശ്ശന്നൂര്‍&lt;/em&gt;&lt;br /&gt;&amp;nbsp;&lt;br /&gt;&amp;nbsp;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2338192115795931122-3163075240194725106?l=www.epathram.com%2Fstory%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/story/2010/03/blog-post.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total>0</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-2338192115795931122.post-2484099365746724646</guid><pubDate>Sat, 26 Dec 2009 13:08:00 +0000</pubDate><atom:updated>2009-12-27T08:05:19.449+04:00</atom:updated><category domain='http://www.blogger.com/atom/ns#'>sainudheen-quraishi</category><title>ഞാന്‍ പ്രവാസിയുടെ മകന്‍ - സൈനുദ്ദീന്‍ ഖുറൈഷി</title><description>&lt;img style="margin: 0pt 10px 10px 0pt; float: left;" src="http://www.epathram.com/story/uploaded_images/pravaasi-epathram.jpg" alt="പ്രവാസി" title="പ്രവാസി" border="0"&gt;തികച്ചും അപ്രതീക്ഷിതമായ ഒരു യാത്ര! ഈ നാട്ടിലേക്കുള്ള യാത്ര ആഗ്രഹിച്ച തല്ലായിരുന്നു. ഈ നാടിനെ വെറുത്തത് കൊണ്ടല്ല. ഒരിക്കലും വെറുപ്പില്ല എന്ന് മാത്രമല്ല അതിരറ്റ ആദരവും സ്നേഹവുമാണ്. പക്ഷെ, ഈ ജീവിതം ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അതിനുള്ള പ്രചോദനം തന്റെ പ്രിയപ്പെട്ട അച്ഛനും.&lt;br /&gt;&amp;nbsp;&lt;br /&gt;അച്ഛനായിരുന്നു നിര്‍ബന്ധം തന്റെ മക്കള്‍ ഈ മരുഭൂമിയില്‍ കഷ്ടപ്പെടരുതെന്ന്. നഗരത്തിന്റെ വശ്യമായ അലങ്കാര ങ്ങള്‍പ്പുറം ഒറ്റപ്പെടലിന്റേയും ഏകാന്തതയുടേയും അവ സമ്മാനിക്കുന്ന വിഷാദങ്ങളുടെയും ഇടയില്‍ രോഗ ഗ്രസ്തമായ പ്രവാസ ക്കൂടുകളിലേക്ക് തന്റെ മക്കളെ ചേക്കേറാന്‍ അനുവദിക്കില്ല എന്നത് അച്ഛന്റെ ഉറച്ച തീരുമാനമായിരുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;"മക്കള്‍ പഠിയ്ക്കണം. പഠിച്ച് ഉന്നതമായ നിലകളില്‍ എത്തണം. ഒന്നിലും ഒരു കുറവ് വരാതെ എല്ലാം ചെയ്യാന്‍ ഞാനുണ്ട്, നിങ്ങളുടെ അച്ഛനുണ്ട്."&lt;br /&gt;&amp;nbsp;&lt;br /&gt;പഴയ ലിപിയില്‍ ഭംഗിയായി എഴുതിയ കത്തിലെ വരികള്‍.&lt;br /&gt;&amp;nbsp;&lt;br /&gt;ഞങ്ങള്‍ക്കും അമ്മയ്ക്കും വേറെ വേറെ യായിട്ടാണ് അച്ഛന്‍ കത്തുകള്‍ അയക്കാറ്.&lt;br /&gt;&amp;nbsp;&lt;br /&gt;ഒരു പാട് ഉപദേശങ്ങള്‍, ഒരു പാട് തമാശകള്‍. എല്ലാം ഉണ്ടാവും കുനു കുനെ എഴുതി നിറച്ച ആ കത്തുകളില്‍. ഒരു പക്ഷെ, ഒരു നല്ല മനുഷ്യ നിലേക്കുള്ള അന്വേഷണം ഉണ്ടെങ്കില്‍ ആര്‍ക്കും നിസ്സംശയം റഫര്‍ ചെയ്യാവുന്ന ഒരു ഗ്രന്ഥം തന്നെയാവും സൂക്ഷിച്ചു വെച്ചിട്ടുള്ള ആ കത്തുകള്‍. ജീവിതാ നുഭവങ്ങള്‍ പഠിപ്പിച്ച പാഠങ്ങളില്‍ നിന്ന് നല്ലതിനെ ഞങ്ങളിലേക്ക് പകര്‍ത്താനും ദോഷങ്ങള്‍ എങ്ങിനെ ഒഴിവാക്കാമെന്ന് ഞങ്ങളെ പഠിപ്പിയ്ക്കാനും എത്ര സാരള്‌യത്തോ ടെയാണ് ആ വരികള്‍ പരിശ്രമിക്കുന്നത്.&lt;br /&gt;&amp;nbsp;&lt;br /&gt;വളരെ പ്രൗഢമാണ് വിദ്യാഭ്യാസ കാലത്തെ ഓര്‍മ്മകള്‍.&lt;br /&gt;&amp;nbsp;&lt;br /&gt;കുബേര പുത്രന്മാര്‍ക്കൊപ്പം ഇരിപ്പിടം പങ്കിട്ട്, വാഹനങ്ങള്‍ ഉപയോഗിച്ച്, വില കൂടിയ വസ്ത്രങ്ങള്‍ ധരിച്ച്, ആഢംബര വീട്ടില്‍ ഉറങ്ങി... ഒന്നിനും ഒരു കുറവ് അനുഭവപ്പെടാതെ..!! ഒടുവില്‍ എഞ്ചിനീറിങ്ങ് പാസ്സായി കലാലയ ത്തിനോട് വിട പറയുമ്പോള്‍ പിന്നെയും ചോദ്യം. "ഇനി മറ്റെന്തെങ്കിലും പഠിയ്ക്കണോ? ഉപരി പഠനത്തിന് ആഗ്രഹമു ണ്ടെങ്കില്‍ പറയണം. അച്ഛന് അതിനെ പറ്റിയൊന്നും കൂടുതല്‍ അറിയില്ല്യാ. അതോണ്ടാ"&lt;br /&gt;&amp;nbsp;&lt;br /&gt;അച്ഛനോട് ഉണ്ടായിരുന്ന വിയോജിപ്പ് ഒരേയൊരു കാര്യത്തില്‍ മാത്രമായിരുന്നു. രണ്ട് വര്‍ഷത്തി ലൊരിക്കല്‍ അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തില്‍ മാത്രമേ അച്ഛന്‍ നാട്ടില്‍ വന്നിരുന്നുള്ളൂ. അതിന് പല കാരണങ്ങളും അച്ഛന്‍ പറയും. ലീവ് കിട്ടിയില്ല, അറബി സമ്മതിച്ചില്ല, ഇവിടെ എല്ലാം എന്റെ ചുമലിലാണ്. ഇട്ടെറിഞ്ഞ് പോരാന്‍ കഴിയില്ല. എന്നൊക്കെ.&lt;br /&gt;&amp;nbsp;&lt;br /&gt;പക്ഷെ, കോളേജില്‍ അടയ്ക്കേണ്ട ഭാരിച്ച ഫീസും, ഞങ്ങള്‍ക്കുള്ള വസ്ത്രങ്ങളും, ഞങ്ങള്‍ ആവശ്യപ്പെട്ട സാധന ങ്ങളുമൊക്കെ മുറ തെറ്റാതെ വരും. കൂട്ടുകാര്‍ക്ക് മുന്നില്‍ അഭിമാനത്തോടെ അച്ഛനെ പരിചയപ്പെടുത്തും.&lt;br /&gt;&amp;nbsp;&lt;br /&gt;"ഹി ഈസ് മാനേജര്‍ ഇന്‍ എ ബിഗ് കമ്പനി"&lt;br /&gt;&amp;nbsp;&lt;br /&gt;വെസ്പ മാറ്റി പുതിയ ടു വീലറില്‍ കറങ്ങുമ്പോള്‍ കൂട്ടുകാര്‍ക്ക് അത്ഭുതവും അസൂയയും.&lt;br /&gt;&amp;nbsp;&lt;br /&gt;"യുവര്‍ ഫാദര്‍ ഈസ് റിയലി ഗ്രേയ്റ്റ് യാര്‍"&lt;br /&gt;&amp;nbsp;&lt;br /&gt;ശരിയാണ്. ഞങ്ങളെ സ്നേഹിക്കുകയും ഞങ്ങള്‍ക്കായി ജീവിക്കുകയും ചെയ്യുന്ന അച്ഛന്‍ ഗ്രേയ്റ്റല്ലാതെ പിന്നെന്താണ്.&lt;br /&gt;&amp;nbsp;&lt;br /&gt;ഫ്ളൈറ്റിലെ അസഹനീയമായ തണുപ്പില്‍ എയര്‍‌ ഹോസ്റ്റസ് തന്ന കമ്പിളി പുതച്ച് ഇരിക്കവേ, നിമിഷങ്ങ ള്‍ക്കകം വിജയകരമായി ഫളൈറ്റ് ഷാര്‍ജ എയര്‍ പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ പോകുന്നു എന്ന ക്യാപ്റ്റന്റെ അനൗണ്‍സ്മെന്റ്.&lt;br /&gt;&amp;nbsp;&lt;br /&gt;പുറത്ത് അച്ഛന്റെ സ്നേഹിതന്‍ ബാലേട്ടന്‍ കാത്ത് നില്‍പ്പു ണ്ടായിരുന്നു. പുറത്തിറങ്ങിയ തന്നെ ബാലേട്ടന്‍ കെട്ടി പ്പിടിച്ചു. "ഇത് എന്റെ ഗംഗയുടെ മോനല്ല. ഗംഗ തന്നെയാണ്."  ബാലേട്ടന്റെ കണ്ണുകള്‍ ഈറന ണിഞ്ഞിരുന്നു. "ഞാനൊരു പത്തിരുപത് വര്‍ഷം പിന്നോട്ട് പോയി മോനെ. അച്ഛനെ മുറിച്ച് വെച്ചത് പോലെ. ഇങ്ങനെയുണ്ടോ ഒരു രൂപ സാദൃശ്യം!!!" ഉള്ളില്‍ തോന്നിയ അഭിമാനം മുഖത്ത് പുഞ്ചിരിയായ് തെളിഞ്ഞു.&lt;br /&gt;&amp;nbsp;&lt;br /&gt;വണ്ടി ഓടിച്ചു കൊണ്ടിരുന്ന ബാലേട്ടനോട് വെറുതെ ചോദിച്ചു.&lt;br /&gt;&amp;nbsp;&lt;br /&gt;"ബാലേട്ടന് ഇന്ന് ഡ്യൂട്ടിയില്ലേ?"&lt;br /&gt;&amp;nbsp;&lt;br /&gt;അയാള്‍ ചിരിച്ചു. പിന്നെ പറഞ്ഞു. "ഇത് തന്നെയല്ലെ എന്റെ ഡ്യൂട്ടി.....!!"&lt;br /&gt;&amp;nbsp;&lt;br /&gt;തെല്ല് അത്ഭുതത്തോടെ മിഴിച്ചിരിക്കുന്ന തന്നെ നോക്കി ബാലേട്ടന്‍ പറഞ്ഞു. "വിശ്വാസം ആയില്ലെന്ന് തോന്നുന്നു. ഞാന്‍ ടാക്സി ഡ്രൈവറാണ്. പത്തിരുപത്തഞ്ച് കൊല്ലായി ഓടിച്ചു കൊണ്ടേ യിരിക്കുന്നു..."&lt;br /&gt;&amp;nbsp;&lt;br /&gt;ബാലേട്ടന്‍ ഉറക്കെ ചിരിച്ചു.&lt;br /&gt;&amp;nbsp;&lt;br /&gt;ആദ്യത്തെ ആശ്ചര്യവും അതുണ്ടാക്കിയ ഞെട്ടലും ബാലേട്ടനില്‍ നിന്ന് തുടങ്ങി. അമ്പല വീട്ടില്‍ ഗംഗാധരന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ ഒരു ടാക്സി ഡ്രൈവര്‍! അച്ഛന്റെ വലിയ മനസ്സിനെ തന്റെ മനസ്സിലേക്ക് ആവാഹിയ്ക്കാന്‍ ശ്രമിച്ചു.&lt;br /&gt;&amp;nbsp;&lt;br /&gt;കാറില്‍ എസിയുടെ തണുപ്പുണ്ടെങ്കിലും കോട്ട് ഊരി മടക്കി സീറ്റില്‍ വെച്ചു.&lt;br /&gt;&amp;nbsp;&lt;br /&gt;ഡല്‍ഹിയില്‍ കമ്പനി പ്രതിനിധിയായി ഒരു കോണ്‍ഫ റന്‍സില്‍ പങ്കെടുക്കാന്‍ പോകുന്നു എന്നറിയിച്ചപ്പോള്‍ അച്ഛന്‍ തന്നെ പണമയച്ച് തന്ന് നിര്‍ബന്ധിച്ച് വാങ്ങിപ്പി ച്ചതായിരുന്നു സ്യൂട്ട്. ഇന്ന് ഷാര്‍ജയില്‍ കമ്പനിയ്ക്കു വേണ്ടി വരേണ്ടി വന്നപ്പോള്‍ അമ്മയ്ക്കായിരുന്നു നിര്‍ബന്ധം ഈ സ്യൂട്ട് തന്നെ ധരിക്കണമെന്ന്.&lt;br /&gt;&amp;nbsp;&lt;br /&gt;"അച്ഛനുറങ്ങുന്ന മണ്ണാണത്. ആ കുഴി മാടത്തില്‍ ഈ ഡ്രസ്സിട്ട് വേണം നീ പോകാന്‍. അച്ഛനത് കാണും. സന്തോഷിക്കും."&lt;br /&gt;&amp;nbsp;&lt;br /&gt;പാവം അമ്മ!&lt;br /&gt;&amp;nbsp;&lt;br /&gt;എത്രയോ കുറച്ച് മാത്രമാണ് അവര്‍ ഒന്നിച്ച് കഴിഞ്ഞത്. ജീവിതത്തിന്റെ ഭൂരി ഭാഗവും ഞങ്ങള്‍ക്ക് വേണ്ടി...&lt;br /&gt;&amp;nbsp;&lt;br /&gt;കാര്‍ സഡന്‍ ബ്രേക്കിട്ട് നിന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;മുന്നില്‍ ട്രാക്ക് തെറ്റിച്ച് മറ്റൊരു കാര്‍.&lt;br /&gt;&amp;nbsp;&lt;br /&gt;"ന്താ...ഭയന്നോ...? " ബാലേട്ടന്റെ ചോദ്യം.&lt;br /&gt;&amp;nbsp;&lt;br /&gt;വെറുതെ ചിരിച്ചു.&lt;br /&gt;&amp;nbsp;&lt;br /&gt;ഞങ്ങളിപ്പോള്‍ കെട്ടിട സമുച്ചയങ്ങള്‍ പിന്നിലാക്കി അല്‍പം വിജനമായ പ്രദേശത്ത് എത്തിയിരിക്കുന്നു. ഇരു വശങ്ങളിലും പരന്നു കിടക്കുന്ന മരു ഭൂമി. അകലെ മലകളുടെ അതാര്യമായ ചിത്രങ്ങള്‍. നാട്ടില്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ പാലക്കാട് കഴിഞ്ഞാല്‍ ഇത്തരം കാഴ്ചകള്‍ കണ്ടിട്ടുണ്ട്.&lt;br /&gt;&amp;nbsp;&lt;br /&gt;ഇത് രണ്ടാമത്തെ ആശ്ചര്യമാണ്.&lt;br /&gt;&amp;nbsp;&lt;br /&gt;അമ്പല വീട്ടിലെ ഗംഗാധരന്റെ ഫ്ളാറ്റ് ഏതെങ്കിലും ബഹു നില കെട്ടിട ത്തിലായി രിക്കുമെന്ന് കരുതിയ തനിക്ക് തെറ്റി യിരിക്കുന്നു. കാര്‍ ചെന്ന് നിന്നത് ഒരു തീര പ്രദേശത്തായിരുന്നു. മരത്തടികളും പലകകളും ഉപയോഗിച്ച് പണിതിട്ടുള്ള ചെറിയ ചെറിയ വീടുകള്‍. ഒറ്റ മുറിയുള്ള വീടുകള്‍. തികച്ചും അനാസൂത്രി തമായി അവ സ്ഥാപിച്ചിരിയ്ക്കുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;കമ്പനി അറേഞ്ച് ചെയ്തിരുന്ന താമസ സൗകര്യം ഒഴിവാക്കി അച്ഛന്റെ മുറിയില്‍ മൂന്നെങ്കില്‍ മൂന്ന് ദിവസം കഴിയാന്‍ തനിക്കായിരുന്നു നിര്‍ബന്ധം. പക്ഷെ ഇവിടെ പ്രതീക്ഷകള്‍ക്കും വിശ്വാസ ങ്ങള്‍ക്കു മെത്രയോ അപ്പുറത്താണ് കാര്യങ്ങള്‍!!&lt;br /&gt;&amp;nbsp;&lt;br /&gt;"വരൂ. ഇതാണ് ഞങ്ങളുടെ കൊട്ടാരങ്ങള്‍! കാരവന്‍സ് എന്ന് പറയും. ഹ ഹ ഹ ..."&lt;br /&gt;&amp;nbsp;&lt;br /&gt;കടലില്‍ കരയോട് ചേര്‍ന്ന് തുമ്പികള്‍ പോലെ വിവിധ വര്‍ണ്ണങ്ങളില്‍ മത്സ്യ ബന്ധന ബോട്ടുകള്‍.&lt;br /&gt;&amp;nbsp;&lt;br /&gt;രണ്ട് മൂന്ന് കാരവനുകള്‍ പിന്നിട്ട് പുറത്ത് ചെറിയൊരു വൃക്ഷ ത്തണലും തോട്ടവുമുള്ള ഒരു കാരവന് മുന്നില്‍ ഞങ്ങളെത്തി.&lt;br /&gt;&amp;nbsp;&lt;br /&gt;"ഇതാണ് ഞാനും മോന്റെ അച്ഛനും താമസിച്ചിരുന്ന വീട്. ഇപ്പോ... ഞാന്‍ മാത്രം..."&lt;br /&gt;&amp;nbsp;&lt;br /&gt;അത് പറയുമ്പോള്‍ ബാലേട്ടന്റെ തൊണ്ട ഇടറിയിരുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;അകത്ത് -&lt;br /&gt;&amp;nbsp;&lt;br /&gt;ഇരു വശങ്ങളിലായി രണ്ടു കട്ടിലുകള്‍.&lt;br /&gt;&amp;nbsp;&lt;br /&gt;നടുക്ക്, ഒരറ്റത്ത് ചുമരിനോട് ചേര്‍ന്ന് ഒരു മേശ. അതിന്മേല്‍ പഴയൊരു ടെലിവിഷന്‍. അടിയില്‍ വളരെ പഴക്കമുള്ള തോഷിബയുടെ ഒരു സ്റ്റീരിയൊ ടേപ് റെകോര്‍ഡര്‍. അടുത്ത് തന്നെ ചിട്ടയില്‍ അടുക്കി വെച്ചിരുന്ന മെഹ്ദി ഹസ്സനും ഗുലാം അലിയും യേശുദാസും...&lt;br /&gt;&amp;nbsp;&lt;br /&gt;മുറിയുടെ ഒരു മൂലയില്‍ ചെറിയൊരു സ്റ്റൂളില്‍ ഉണ്ടായിരുന്ന കെറ്റ്ല്‍ ഓണ്‍ ചെയ്തു ബാലേട്ടന്‍.&lt;br /&gt;&amp;nbsp;&lt;br /&gt;എല്ലാം നോക്കി കട്ടിലില്‍ ഇരുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;"ഇതാണ് മോന്റെ അച്ഛന്റെ കട്ടില്‍...." താനിരിക്കുന്ന കട്ടില്‍ ചൂണ്ടിക്കാട്ടി ബാലേട്ടന്‍ പറഞ്ഞു.&lt;br /&gt;&amp;nbsp;&lt;br /&gt;കരച്ചില്‍ അടക്കാനായില്ല. ഉച്ചത്തില്‍ പൊട്ടി ക്കരഞ്ഞു. ധരിച്ചിരുന്ന സൂട്ടും കോട്ടുമെല്ലാം അഴിച്ച് വലിച്ചെ റിയണമെന്ന് തോന്നി.&lt;br /&gt;&amp;nbsp;&lt;br /&gt;ബാലേട്ടനെ കെട്ടി പ്പിടിച്ച് കരഞ്ഞു. വാക്കുകള്‍ പുറത്തേക്ക് വരുന്നി ല്ലായിരുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;ചുമരില്‍ തൂങ്ങി ക്കിടന്നിരുന്ന രണ്ട് നീളന്‍ കുപ്പായങ്ങള്‍. വളരെ പഴകിയ അവ ചൂണ്ടിക്കാട്ടി ബാലേട്ടന്‍ പറഞ്ഞു.&lt;br /&gt;&amp;nbsp;&lt;br /&gt;"അത് മോന്റെ അച്ഛന്‍ ബോട്ടില്‍ പോകുമ്പോള്‍ ഇട്ടിരുന്നതാ...."&lt;br /&gt;&amp;nbsp;&lt;br /&gt;മുഷിഞ്ഞതെന്ന് തോന്നുന്ന ആ അറബി ക്കുപ്പായമെടുത്ത് നെഞ്ചോട് ചേര്‍ത്തു.&lt;br /&gt;&amp;nbsp;&lt;br /&gt;അച്ഛന്റെ മണത്തേക്കാള്‍ കടലിന്റെ മണമായിരുന്നു അതിന്.&lt;br /&gt;&amp;nbsp;&lt;br /&gt;"ഞാനത് അവിടുന്ന് മാറ്റിയില്ല. എന്റെ ഗംഗയുടെ സാമീപ്യം എനിക്ക് അനുഭവിയ്ക്കാ നായിരുന്നു അതവിടെ കിടക്കുമ്പോള്‍ ..."&lt;br /&gt;&amp;nbsp;&lt;br /&gt;തന്റെ സുഖങ്ങളെല്ലാം വെടിഞ്ഞ്, തന്റെ കഷ്ടപ്പാടുകള്‍ ആരെയും അറിയിക്കാതെ ഈ കടല്‍ തീരത്ത്... ഈ ചെറിയ മര ക്കുടിലില്‍... ജീവിതം ജീവിച്ചു തീര്‍ത്ത തന്റെ അച്ഛന്‍! തീര്‍ത്തും ഒരു ചന്ദനത്തിരിയുടെ ... ഒരു മെഴുക് തിരിയുടെ ജന്മമായിരുന്നു തന്റെ അച്ഛനെന്ന് അറിഞ്ഞിരുന്നെങ്കില്‍....&lt;br /&gt;&amp;nbsp;&lt;br /&gt;തന്റെ സങ്കല്‍പത്തില്‍ ഉണ്ടായിരുന്ന ആഢ്യനായ അച്ഛനേക്കാള്‍ എത്രയോ ഉയരത്തിലാണ് ഇപ്പോള്‍ താനറിഞ്ഞു കൊണ്ടിരിക്കുന്ന സ്നേഹ നിധിയായ അച്ഛന്‍.&lt;br /&gt;&amp;nbsp;&lt;br /&gt;"മോന്റെ പഠിപ്പ് കഴിഞ്ഞപ്പോള്‍ ഉള്ളതെല്ലാം പെറുക്കി ക്കൂട്ടി നാട്ടിലേക്ക് വരാനായിരുന്നു ഗംഗ ഉദ്ദേശിച്ചിരുന്നത്. എന്നോട് പല തവണ പറയുകേം ചെയ്തു."&lt;br /&gt;&amp;nbsp;&lt;br /&gt;കണ്ണു തുടച്ച് ബാലേട്ടന്‍ പറയുന്നത് കേട്ട് മിണ്ടാതിരുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;"ബോട്ടില്‍ വെച്ചായിരുന്നു അറ്റാക്ക്. മരിച്ചതിന് ശേഷമാണ് വെള്ളത്തില്‍ വീണതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പക്ഷെ, മിസ്സിങ്ങിന് രണ്ടു ദിവസം കഴിഞ്ഞാണ് ബോഡി കണ്ടെ ത്താനായുള്ളൂ... അപ്പോഴേക്കും ഒരു പാട്..."&lt;br /&gt;&amp;nbsp;&lt;br /&gt;"വേണ്ട ബാലേട്ടാ... മതി. എനിക്ക് കേള്‍ക്കാന്‍ വയ്യ."&lt;br /&gt;&amp;nbsp;&lt;br /&gt;സംസാരം പകുതിയില്‍ നിര്‍ത്തി ബാലേട്ടനും മൂകനായി ഇരുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;കയ്യിലെ അച്ഛന്റെ അറബി ക്കുപ്പായം മുഖത്തോട് ചേര്‍ത്ത് ഉമ്മ വെച്ചു. പിന്നെ അച്ഛനോടെന്ന പോലെ ചോദിച്ചു.&lt;br /&gt;&amp;nbsp;&lt;br /&gt;"ഞങ്ങളെ പറ്റിക്ക്യായിരുന്നൂലേ...?"&lt;br /&gt;&amp;nbsp;&lt;br /&gt;കട്ടിലിനടിയില്‍ നിന്ന് ഒരു വലിയ പെട്ടി എടുത്ത് തനിയ്ക്ക് മുന്നില്‍ വെച്ചു ബാലേട്ടന്‍.&lt;br /&gt;&amp;nbsp;&lt;br /&gt;"ഇത് ഗംഗയുടെ പെട്ടിയാണ്. തുറന്ന് നോക്കണമെന്ന് പല തവണ കരുതി. ധൈര്യമുണ്ടായില്ല."&lt;br /&gt;&amp;nbsp;&lt;br /&gt;പോരുമ്പോള്‍ അമ്മ പറഞ്ഞത് ഓര്‍ത്തു.&lt;br /&gt;&amp;nbsp;&lt;br /&gt;"അച്ഛന്റെ സാധനങ്ങളും സാമഗ്രികളും ഒക്കെ കാണും അവിടെ. തരപ്പെടുമെങ്കില്‍ അതെല്ലാം ഇങ്ങോട്ട് അയക്കണം. അച് ഛനെയോ കാണാനായില്ല. "&lt;br /&gt;&amp;nbsp;&lt;br /&gt;കണ്ണ് തുടച്ച് മൂക്ക് പിഴിഞ്ഞ് അമ്മ വീണ്ടും പറഞ്ഞു.&lt;br /&gt;&amp;nbsp;&lt;br /&gt;"എത്ര ചെലവ് വന്നാലും എല്ലാം അയച്ചോളൂ... അച്ഛന്‍ ബാക്കി വെച്ച അച്ഛന്റെ ശേഷിപ്പുകള്‍..."&lt;br /&gt;&amp;nbsp;&lt;br /&gt;സാവധാനം പെട്ടി തുറന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;തുറക്കുമ്പോള്‍ തന്നെ കാണാവുന്ന വിധത്തില്‍ ഉണ്ണിക്കണ്ണന്റെ ചിത്രം. ചുറ്റും ഞങ്ങളുടെ പല പ്രായത്തിലുള്ള ഫോട്ടോകള്‍! അമ്മയുടെ ഫോട്ടോ. വൃത്തിയായി റബര്‍ ബാന്റിട്ട് കെട്ടി വെച്ച കുറെ കത്തുകള്‍. ഒന്നു രണ്ട് ജോഡി ഡ്രെസ്സുകള്‍. കുറെ മരുന്നുകള്‍, ഡോക്ടറുടെ കുറിച്ചീട്ടുകള്‍...&lt;br /&gt;&amp;nbsp;&lt;br /&gt;മറ്റൊന്നും ഇല്ലായിരുന്നു അതില്‍.&lt;br /&gt;&amp;nbsp;&lt;br /&gt;'ഒന്നുമില്ലമ്മേ... അച്ഛനായി അച്ഛന്‍ കരുതി വെച്ചതെല്ലാം നാട്ടിലാണ്. അമ്മയുടെ രൂപത്തില്‍, എന്റെ രൂപത്തില്‍, അനിയത്തിയുടെ രൂപത്തില്‍... വീടിന്റെ... ഭൂമിയുടെ...&lt;br /&gt;&amp;nbsp;&lt;br /&gt;അഴുക്കു പിടിച്ച അറബി ക്കുപ്പായം നെഞ്ചോട് ചേര്‍ത്തു. പിന്നെ അവ ബാഗില്‍ വെച്ചു.&lt;br /&gt;&amp;nbsp;&lt;br /&gt;ബാലേട്ടന്റെ കാറില്‍ -&lt;br /&gt;&amp;nbsp;&lt;br /&gt;മരുഭൂമിയുടെ വിജനതയില്‍ അടയാളങ്ങള്‍ അപൂര്‍വ്വങ്ങളായ പൊതു ശ്മശാനത്തില്‍ ഇന്നും ഞങ്ങള്‍ക്കായി തുടിയ്ക്കുന്ന മനസ്സിന്റെ സ്പന്ദനങ്ങളുമായി അശാന്തമായ് ഉറങ്ങുന്ന അച്ഛന്റെ അരികിലേക്ക്...&lt;br /&gt;&amp;nbsp;&lt;br /&gt;അച്ഛന്റെ വിയര്‍പ്പ് കുടിച്ച യഥാര്‍ത്ഥ അടയാളങ്ങളെ നെഞ്ചോട് ചേര്‍ത്ത്....&lt;br /&gt;&amp;nbsp;&lt;br /&gt;&lt;img style="width:75px" src="http://www.epathram.com/cinema/uploaded_images/sainudheen-quraishi-epathram.jpg" alt="quraishi" title="sainudheen-quraishi" border="0"&gt;&lt;br /&gt;&amp;nbsp;&lt;br /&gt;- &lt;em&gt;സൈനുദ്ദീന്‍ ഖുറൈഷി&lt;/em&gt;&lt;br /&gt;&amp;nbsp;&lt;br /&gt;&amp;nbsp;&lt;br /&gt;&lt;hr size="1" color="#CCCCCC"&gt;&lt;br /&gt;&lt;ul&gt;&lt;li&gt;&lt;a href="http://www.epathram.com/story/2009/11/blog-post.shtml"&gt;മലയിറങ്ങുന്ന ജിന്നുകള്‍ - സൈനുദ്ദീന്‍ ഖുറൈഷി &lt;/a&gt;&lt;/li&gt;&lt;/ul&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2338192115795931122-2484099365746724646?l=www.epathram.com%2Fstory%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/story/2009/12/blog-post_26.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total>5</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-2338192115795931122.post-6943731818907363435</guid><pubDate>Thu, 24 Dec 2009 08:02:00 +0000</pubDate><atom:updated>2009-12-24T12:17:54.196+04:00</atom:updated><category domain='http://www.blogger.com/atom/ns#'>mh-saheer</category><title>ഒരു ക്രിസ്തുമസ്സ്‌ നക്ഷത്രത്തിന്റെ ഓര്‍മ്മയ്ക്ക്‌ - എം. എച്ച്. സഹീര്‍</title><description>&lt;img style="margin: 0pt 10px 10px 0pt; float: left;" src="http://www.epathram.com/story/uploaded_images/christmas-star-epathram.jpg" alt="christmas-star" title="christmas-star" border="0"&gt;മനസ്സിനു മേലെ കണ്ണാടി പിടിയ്ക്കുമ്പോള്‍ തെളിയുന്ന മുഖം അലക്സിയുടേതാണ്‌. എന്റെ പ്രിയപ്പെട്ട കളിച്ചങ്ങാതി അനിക്കുട്ടന്റേത്‌. തമ്മില്‍ കളിച്ച്‌ പഠിച്ച്‌ തല്ലു കൂടി വളര്‍ന്ന എന്റെ മാത്രമായിരുന്ന അനിക്കുട്ടന്റെ മിഴിവാര്‍ന്ന ഒരോര്‍മ്മ. ഒരമ്മ പെറ്റ മക്കളെ പ്പോലെ ഒരുമിച്ചുള്ള നടപ്പും, ഒരേ നിറമുള്ള കുപ്പായ ങ്ങളണിഞ്ഞും ഒരു ബഞ്ചിലിരുന്ന്‌ പഠിക്കുന്ന ഞങ്ങളെ പലര്‍ക്കും കൌതുകമായിരുന്നു. സ്നേഹം രക്തത്തെ തിരിച്ചറിയുന്ന പോലെ, ഞങ്ങളുടെ ചിന്തകളും ഒന്നായിരുന്നു, സ്ക്കുള്‍ കഴിഞ്ഞ്‌, പട്ടണത്തിലെ കോളേജിലും ഒന്നിച്ച്‌. ജിവിത സാഹചര്യങ്ങള്‍ ഞങ്ങളെ പിരിച്ചു. എന്നെ കടലിക്കരെയ്ക്ക്‌, മണല്‍ ഭൂമിയുടെ മാറിലേക്ക്‌ ഞാന്‍ വിമാനം കയറുമ്പോള്‍ അവന്‍ എന്റെ കൈ മുറുകെ പിടിച്ച ചൂട്‌ ഇന്നും അവശേഷിക്കുന്നു. വന്ന ദിനങ്ങളില്‍ അവനെ എങ്ങനെ ഇവിടെ കൊണ്ടു വരുക എന്നു മാത്രമായിരുന്നു എന്റെ ചിന്ത. എന്നാല്‍ ജോലിയുടെ കഷ്ടതകളുടെ നടുവിലേ ക്കിറങ്ങിയപ്പോള്‍ തോന്നി അവനെങ്കിലും അവിടെ സ്വന്തങ്ങ ള്‍ക്കൊപ്പം ജിവിക്കട്ടെ. എനിക്ക്‌ നഷ്ടമാകുന്ന സ്നേഹം അവനു കിട്ടട്ടേയെന്ന്‌ ഞാന്‍ ആശിച്ചു. അന്ന്‌ ദിനവും കത്തെഴുതു മായിരുന്നു, ഫോണ്‍ അത്രയ്ക്ക്‌ പ്രചാരത്തില്‍ ഉണ്ടായിരുന്നില്ല. അങ്ങനെ തുടര്‍ന്ന ദിനങ്ങ ള്‍ക്കിടയില്‍ കത്തുകള്‍ വരാതെ ആയി. പരിഭവിച്ചു. കാത്തിരുന്നു. പ്രതികരണം ഉണ്ടായില്ല. അമ്മയോട്‌ ചോദിച്ചു. എവിടേക്കോ യാത്ര പോകുന്നു എന്നു മാത്രം പറഞ്ഞു എന്ന അമ്മയുടെ അറിവിനു മേലെ ഞാന്‍ നാട്ടിലെത്തി അന്വേഷണ മാരംഭിച്ചു.&lt;br /&gt;&amp;nbsp;&lt;br /&gt;ഒടുക്കം, എന്റെ കാലുകള്‍ നിശ്ചലമായത്‌. കാറ്റില്‍ മരുന്നിന്റെ ഗന്ധമുള്ള, നരച്ച കുമ്മായം പൂശിയ നിശ്ശബ്ദതയുടെ പേടി പ്പെടുത്തുന്ന ഇടനാഴി കളുള്ള ക്യാന്‍സര്‍ വാര്‍ഡ്‌ എന്ന ബോര്‍ഡിനു മുന്നിലായിരുന്നു. എന്തെന്നും എങ്ങനെയെന്നും അറിയാതെ ഒറ്റപ്പെ ട്ടവനായി ഞാന്‍ നടന്നു. എന്റെ അനിക്കുട്ടന്റെ മുഖവും മനസ്സില്‍ ചേര്‍ത്തു പിടിച്ചു കൊണ്ട്‌. ആശുപത്രി കാന്റീനില്‍ നിന്നും ഒരു കുമ്പിള്‍ നിറയെ അവന്റെ പ്രിയപ്പെട്ട മൊസമ്പി വാങ്ങി റൂം നമ്പര്‍ പതിനേഴിന്റെ വാതില്‍ മുട്ടി. അവനെ കൊതിയോടെ കാണാന്‍ കാത്തുന്നു നിന്ന എന്നെ എതിരേറ്റത്‌ ഉറക്കം മുറ്റി ചീര്‍ത്ത മുഖവുമായി നില്‍ക്കുന്ന അനിക്കുട്ടന്റെ അമ്മയാണ്‌. ആ കണ്ണുനീര്‍ എന്റെ മനസ്സിനെ വല്ലാതെ നീറ്റി. വാതില്‍ വിടവിലൂടെ മരുന്നിന്റെ മനം മടുപ്പിക്കുന്ന ഗന്ധം പുറത്തേക്ക്‌ പറന്നു. ഉള്ളില്‍ കടന്ന ഞാന്‍ കണ്ടത്‌ കിടക്കയില്‍ മച്ചിലേക്ക്‌ മിഴികളൂന്നി നേര്‍ രേഖ പോലെ ഒരാള്‍ രൂപം. തലയിലെയും മുഖത്തേയും രോമങ്ങള്‍ പൊഴിഞ്ഞ്‌ കണ്ണുകള്‍ ആഴത്തിലേക്കിറങ്ങി ഏതോ പടു വൃദ്ധനെ പ്പോലെ തോന്നിപ്പിക്കുന്ന ഈ രൂപത്തിന്‌ എന്റെ കളി ചങ്ങാതി അലക്സിയെന്ന യുവ കോമളന്റെ പേരു മാത്രം ബാക്കിയായി. തൊണ്ട വരണ്ട്‌ കാലുകള്‍ നിശ്ചലമായി നിന്നു പോയ എന്നെയവന്‍ കണ്ണിര്‍ കൊണ്ട്‌ ആലിംഗനം ചെയ്തു, ഒന്നും മിണ്ടാനാകാതെ പ്രാവിന്റെ കുറുകല്‍ പോലെ ഞരങ്ങുന്ന അവന്റെ ചങ്കിന്‍ കൂടിനു മേല്‍ ഞാന്‍ കൈപ്പത്തി ചേര്‍ത്തു വച്ചു. തകര്‍ന്നു തുടങ്ങിയ ഹൃദയം എന്നോട്‌ നിര്‍ത്താതെ സംസാരി ക്കുന്നതായി ആ മിടിപ്പിന്റെ വേഗത എന്നെ ബോധ്യപ്പെടുത്തി തന്നു, എന്റെ ഹൃദയ നോവിന്റെ വേദന നേരത്തെ അറിയുന്നതിനാല്‍ അവന്‍ ആരോടും പറയാതെ ഇവിടെ അഭയം പ്രാപിച്ചത്‌. ഒട്ടും മനസ്സില്ലാതെ പിന്തിരിഞ്ഞ എന്നെയവന്‍ കണ്ണുകള്‍ കൊണ്ട്‌ യാത്ര ചൊല്ലി.&lt;br /&gt;&amp;nbsp;&lt;br /&gt;ദിവസങ്ങള്‍ക്ക്‌ ശേഷം ദൈവ സാന്നിദ്ധ്യം പോലെ അവന്‍ പതിയെ ജിവിത പാതയിലേക്ക്‌ തിരിച്ച്‌ നടന്നു തുടങ്ങി. ആ വര്‍ഷത്തെ ക്രിസ്തുമസ്സ്‌ ആഘോഷ ത്തിന്റേതായിരുന്നു. അലക്സിയെ തിരിച്ച്‌ കിട്ടിയ സന്തോഷമായിരുന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും. മൂന്നാം നാള്‍ പുലര്‍ച്ചെ അവന് ചെറുതായൊന്ന്‌ പനിച്ചു. ആശുപത്രിയില്‍ എത്തിച്ച അല്‍ക്സിയെ ഐ. സി. യു വില്‍ പ്രവേശിപ്പിച്ചു. ഞങ്ങളടെ ഹൃദയം അന്ന്‌, ദൈവത്തിന്റെ കാല്‍ക്കല്‍ വച്ച്‌ പ്രാര്‍ത്ഥിച്ചു.&lt;br /&gt;&amp;nbsp;&lt;br /&gt;പനി കുറയാത്ത ആ രാത്രിയുടെ യാത്രയ്ക്കൊപ്പം ആരോടും ഒന്നും പറയാതെ ചില്ലുകൂട്ടില്‍ നിന്നും അവന്‍ യാത്രയായി. മരണം പ്രതീക്ഷി ച്ചിരുന്നു വെങ്കിലും മനസ്സ്‌ വല്ലാതെ തേങ്ങി. ഇത്ര വേഗം ദൈവം എന്തിനവനെ അടര്‍ത്തി യെടുത്തു. ഇഷ്ടമുള്ളവരെ ദൈവം ചിത്ര ശലഭങ്ങളെ പ്പോലെയെ സൃഷ്ടിക്കാറുള്ളു എന്ന്‌ കേട്ടിട്ടുണ്ട്‌. എന്നില്‍ എന്നും വിടര്‍ന്ന്‌ നില്‍ക്കുന്ന എന്റെ ചങ്ങാതി, നിന്റെ സ്മരണയ്ക്ക്‌ മുന്നില്‍ എത്ര പൂക്കളാണ്‌ അര്‍പ്പിക്കുക. നിന്റെ എന്നെത്തെയും ഇഷ്ടമായിരുന്ന ഒരു പൂവ്‌. ഒരു പനിനീര്‍ പൂവ്‌ മാത്രം ഞാനര്‍പ്പിക്കട്ടെ...&lt;br /&gt;&amp;nbsp;&lt;br /&gt;- &lt;em&gt;എം. എച്ച്. സഹീര്‍&lt;/em&gt;&lt;br /&gt;&amp;nbsp;&lt;br /&gt;&amp;nbsp;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2338192115795931122-6943731818907363435?l=www.epathram.com%2Fstory%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/story/2009/12/blog-post.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total>1</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-2338192115795931122.post-9172664256812793192</guid><pubDate>Sun, 06 Dec 2009 16:20:00 +0000</pubDate><atom:updated>2009-12-26T20:56:21.792+04:00</atom:updated><category domain='http://www.blogger.com/atom/ns#'>saleem-ayyanath</category><title>ഫ്രീ കോള്‍ മാമാങ്കം - സലീം അയ്യനത്ത്‌</title><description>&lt;img style="margin: 0pt 10px 10px 0pt; float: left;" src="http://www.epathram.com/story/uploaded_images/internet-phone-call-epathram.jpg" alt="internet-phone-call" title="internet-phone-call" border="0"&gt;നെറ്റ് കോള്‍ ചീപ്പാണെന്ന കാര്യം റഹീംക്ക അറിഞ്ഞത്‌ വളരെ വൈകിയാണ്‌. ടെക്നോ ഫോബിയ കൊണ്ടാണെന്ന്‌ കരുതേണ്ട, അയാള്‍ അങ്ങിനെയാണ്‌. ഒരു പഴഞ്ചന്‍, മദ്രാസ്സി ... സെല്‍ഫോണ്‍ ആകട്ടെ ജാംബവാന്റെ കാലത്തെ ത്രീ ത്രീ വണ്‍ സീറോ. ചെറുപ്പക്കാര്‍ ക്കിടയിലെ താമസം ഒഴിച്ചാല്‍ അയാളിപ്പോഴും ശിലാ യുഗത്തില്‍ നിന്നും മുക്തനായിട്ടില്ല എന്നര്‍ത്ഥം. &lt;br /&gt;&amp;nbsp;&lt;br /&gt;പഴഞ്ചന്‍ റഹീംക്ക, ഏവരേയും ആശ്ചര്യപ്പെടുത്തി വളരെ പ്പെട്ടാണ്‌ നെറ്റ് കോളിന്‌ വേണ്ടുന്ന അനുസാരികള്‍ ഒരുക്കൂട്ടിയത്‌.&lt;br /&gt;&amp;nbsp;&lt;br /&gt;ഒരു ലാപ്ടോപ്പ്‌ - സെക്കന്‍ഡ് ഹാന്‍ഡ് &lt;br /&gt;റൗട്ടര്‍ - ഇന്‍സ്റ്റാള്‍മെന്റിന് &lt;br /&gt;ത്രീപ്പിന്‍ - വണ്‍ടൂ ഷോപ്പില്‍ നിന്ന്‌&lt;br /&gt;ഹെഡ്സെറ്റ്‌ - ബല്‍ദിയ ബോക്സില്‍ ആരോ ഉപേക്ഷിച്ചത്&lt;br /&gt;&amp;nbsp;&lt;br /&gt;ആധുനിക വാര്‍ത്താ വിനിമയ ഉപാധികള്‍ സാധാരണ ക്കാരോട്‌ എങ്ങിനെ സംവദിക്കു ന്നുവെന്ന ത്രസിപ്പിക്കുന്ന വിവരങ്ങള്‍ ആരില്‍ നിന്നൊക്കെയോ ശ്രവിച്ചു കൊണ്ടുള്ള വരവ്‌ എന്നെ ഏറെ അത്ഭുതപ്പെടുത്തി.&lt;br /&gt;&amp;nbsp;&lt;br /&gt;മോനേ... ഇതൊന്ന്‌ സെറ്റ്‌  ചെയ്താ...?&lt;br /&gt;അല്ല ഇക്കാ... എവിടെ നമ്മളിത്‌ വെയ്ക്കാ..??&lt;br /&gt;&amp;nbsp;&lt;br /&gt;നാലു കട്ടിലുകള്‍. അവയ്ക്കടിയില്‍ പള്ള ചുങ്ങിയ പെട്ടികള്‍. തോരണം ചാര്‍ത്തിയ പോലെ തൂക്കിയി ട്ടിരിക്കുന്ന വിവിധ നിറത്തിലുള്ള ഷേര്‍ട്ടുകള്‍ ... ബാക്കിയായ കറി പ്പാത്രങ്ങള്‍, ഇസ്തിരി പ്പെട്ടി, വെള്ളത്തിന്റെ വലിയ ബോട്ടില്‍, വായിക്കാത്ത ഇംഗ്ലീഷ്‌ ന്യൂസ്‌ പേപ്പര്‍ ...&lt;br /&gt;&amp;nbsp;&lt;br /&gt;അവയ്ക്കിട യിലേക്ക്‌ ഞെക്കി ഞ്ഞെരുക്കി യാണെങ്കിലും ലാപ്ടോപ്പിനും ഒരിടം കണ്ടെത്തി അയാള്‍ പറഞ്ഞു. &lt;br /&gt;&amp;nbsp;&lt;br /&gt;പരേ... തല്‍ക്കാലം ഇവിടെ ഇരിക്കട്ടെ. അപ്പുറത്തെ ഫ്ലാറ്റിന്‌ മുന്നില്‍ ചക്രം പോയ ഒരു ടേബിള്‍ ഞാന്‍ കണ്ടു വച്ചിട്ടുണ്ട്‌.&lt;br /&gt;&amp;nbsp;&lt;br /&gt;ലാപ്ടോപ്പ്‌ കണക്ട്‌ ചെയ്ത്‌ ഞാന്‍ പറഞ്ഞു. ഇക്കാ, ഇനി വിളിക്കാനുള്ള കാര്‍ഡ്‌ വേണം ... വിസാടെല്ലോ, ബെസ്റ്റ്‌ ടു കോളോ ഏതെങ്കിലും. &lt;br /&gt;&amp;nbsp;&lt;br /&gt;ബെസ്റ്റായി, ഇനിയിപ്പോ അതും വേണോ? സാരമില്ല, നമ്മുടെ ഗ്രോസറീന്ന്‌ വാങ്ങിക്കാം.&lt;br /&gt;&amp;nbsp; &lt;br /&gt;എനിക്ക്‌ ചിരി വന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;ഇത്‌ രഹസ്യമായി വില്‍ക്കുന്ന കാര്‍ഡുകളാണ്‌. ഒന്നിന്‌ മുപ്പത്തി അഞ്ച്‌ ദിര്‍ഹം. ആറേഴ്‌ മണിക്കൂര്‍ സംസാരിക്കാം. ഞാന്‍ ശബ്ദം താഴ്ത്തി പറഞ്ഞു.&lt;br /&gt;&amp;nbsp;&lt;br /&gt;മോന്‍ എങ്ങനേങ്കിലും അതൊന്ന്‌ ഒപ്പിക്ക്‌.&lt;br /&gt;&amp;nbsp;&lt;br /&gt;വിളിയുടെ വസന്തോല്‍സവം ഇവിടെ ത്തുടങ്ങുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;ഉപ്പാക്ക്‌, ഉമ്മാക്ക്‌, ഭാര്യക്ക്‌, കുട്ടികള്‍ക്ക്‌, അയല്‍പ്പക്ക ത്തുള്ളവര്‍ക്ക്‌, ബന്ധു വീടുകളിലേക്ക്‌, നാട്ടുകാര്‍ക്ക്‌ ... എന്നു വേണ്ട കാക്ക ത്തൊള്ളായിരം ആളുകള്‍ക്ക്‌ അയാള്‍ ഇരുന്നും, കിടന്നും, മലര്‍ന്നും, കമിഴ്‌ന്നും വിളിച്ച്‌ നാട്ടുകാര്‍ക്കൊപ്പം അവരിലൊരാളായി. ഏഷണിയിലും ഫിത്ത്നയിലും അയാള്‍ പങ്കു കൊണ്ടു.&lt;br /&gt;&amp;nbsp;&lt;br /&gt;അങ്ങിനെ നാടൊട്ടാകെ അറിഞ്ഞു.&lt;br /&gt;&amp;nbsp;&lt;br /&gt;റഹീംക്കയും ജീവിച്ചിരി ക്കുന്നുവെന്ന്‌.&lt;br /&gt;&amp;nbsp;&lt;br /&gt;പിന്നെയുള്ള പൊല്ലാപ്പുകള്‍ പറയണോ,  പൊതുവെ പിശുക്കനായ റഹീംക്കയുടെ പൂരം. ഫ്രീ കോള്‍ മാമാങ്കം നാട്ടുകാര്‍ക്കി ടയില്‍ ചര്‍ച്ചയായി. കുടുംബക്കാര്‍ക്ക്‌ സഹി കെട്ടു. പാതി രാവിലൊ ക്കെയായിരിക്കും ഭീതിയുടെ മണി മുഴക്കവുമായി റഹീംക്കയുടെ പുന്നാരം. ചിലര്‍, അസൂയാലുക്കള്‍ റഹീംക്കയുടെ സമനില്ല തെറ്റി എന്നു വരെ പറഞ്ഞുണ്ടാക്കി.&lt;br /&gt;&amp;nbsp;&lt;br /&gt;ഒടുവില്‍ സൈനാത്തയ്ക്ക്‌ പറയേണ്ടി വന്നു. ഇനി നിങ്ങള്‍ എപ്പോഴും ഇങ്ങിനെ വിളിക്കേണ്ട. വല്ലപ്പോഴും ... രണ്ടാഴ്ച കൂടുമ്പോള്‍... അത്ര മതി. ഇത്‌ വല്ലാത്ത പൊല്ലാപ്പാണ്‌. അടുപ്പത്ത്‌ കറി തിളച്ചു മറിയുമ്പോഴാകും നിങ്ങളുടെ ഒടുക്കത്തെയൊരു നെറ്റ്‌ കിന്നാരം. രണ്ട്‌ തവണയാണ്‌ ചോറ്‌ പായസമായത്‌. ഇനി വയ്യ, എളാമാന്റെ ചീത്ത യാണെങ്കില്‍ പുട്ടിന്‌ തേങ്ങയിടുന്നത്‌ പോലെ. വല്ല്യുപ്പ യാണെങ്കില്‍ സീരിയലി നിടയിലെ അറു ബോറന്‍ പരസ്യം പോലെ ഇടയ്ക്കിടെ അളെ മുഷിപ്പിക്കുന്നു. മനുഷ്യന്റെ ഉള്ള സ്വസ്ഥത നശിച്ചു. ഇത്‌ അവിടത്തെ കാര്യം. &lt;br /&gt;&amp;nbsp;&lt;br /&gt;ഇവിടുത്തെ കാര്യം അറിയണോ?&lt;br /&gt;&amp;nbsp;&lt;br /&gt;എന്റെ സൈനാത്താ... ഉണ്ടിക്കോള്‍ ആളെ പറ്റിക്കുന്നുവേന്ന്‌ അറിഞ്ഞപ്പോഴാണ്‌ ഇങ്ങിനെയൊന്ന്‌ തുടങ്ങിയത്‌. ഇതിപ്പോള്‍ റൂമിലുള്ളവര്‍ക്കെല്ലാം  ഒരു ശല്യമായി. പ്രായ ക്കുടുതലുള്ളത്‌ കൊണ്ടാണ്‌ ആരും ഒന്നും തുറന്ന്‌ പറയാത്തത്‌. മനസ്സ്‌ കൊണ്ട്‌ എല്ലാവരും പ്രാകി പ്പറയുന്നു.  സൈനാത്തയാണെ സത്യം. മറ്റൊരാളോടും പറയരുത്‌. ദിക്‌റ്‌ ചൊല്ലി ക്കിടന്നിരുന്ന മനുഷ്യനായിരുന്നു. ഇപ്പോള്‍, ബ്ലോക്ക്‌ ചെയ്ത്‌ വെച്ചിരിക്കുന്ന സൈറ്റുകള്‍ വരെ ഹോട്ട്‌ ഷീല്‍ഡ്‌ വെച്ച്‌ തുറന്നെടുക്കാന്‍ വരെ പഠിച്ചിരിക്കുന്നു. പത്താം ക്ലാസ്സും ഗുസ്തിയും കഴിഞ്ഞ ഈ മനുഷ്യന്‍ എത്ര പെട്ടെന്നാണ്‌ ഇതൊക്കെ പഠിച്ചെടുത്തത്‌.&lt;br /&gt;&amp;nbsp;&lt;br /&gt;ഒരു വൈറസ്സ്‌ വിട്ട്‌ ഈ സിസ്റ്റം തന്നെ അങ്ങ്‌ തകര്‍ത്താലോ എന്ന്‌ ഞാന്‍ ചിന്തിച്ചതാ. പിന്നെ സൈനാത്താനെ ഓര്‍ത്ത്‌... എന്തിനാണ്‌ ആളുകള്‍ അനാവശ്യ സംസാരത്തിലൂടെ ബന്ധങ്ങളെ മുഷിപ്പിക്കുന്നത്‌.&lt;br /&gt;&amp;nbsp;&lt;br /&gt;കേള്‍ക്കുന്നുണ്ടോ...? കേള്‍ക്കുന്നുണ്ടോ... ??&lt;br /&gt;&amp;nbsp;&lt;br /&gt;റഹീംക്കാന്റെ ശബ്ദം ഉച്ചത്തിലായി. തൊട്ടടുത്ത്‌ മറ്റുള്ളവര്‍ കിടക്കുന്നുണ്ട്‌ എന്ന യാതൊരു പരിഗണനയും അയാളുടെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടായില്ല. രാത്രിയുടെ നിശ്ശബ്ദതയില്‍ അവളുടെ ശബ്ദം വിറയ്ക്കുന്നത്‌ പോലെ അയാള്‍ക്ക്‌ തോന്നി. സംസാരം പകുതിയും ആരോ വിഴുങ്ങുന്നത്‌ പോലെ. അലക്ഷ്യമായ മറ്റെന്തൊക്കെയോ വീചികള്‍ അയണോസ്പിയറില്‍ കൂട്ടിമുട്ടുന്നുണ്ട്‌. തൊട്ടടുത്ത്‌ കിടക്കുന്നവന്റെ ഇന്റര്‍നെറ്റ്‌ ഹെഡ്ഫോണ്‍ ചെവിയോട്‌ ചേര്‍ത്തു. അല്ല, ഇതില്‍ നിന്നുമല്ല. മറ്റെവിടെയോ നിന്ന്‌...&lt;br /&gt;&amp;nbsp;&lt;br /&gt;അയാളുടെ സംശയങ്ങള്‍ വൈറസ്‌ പോലെ പെരുകി. ഓരോ കാര്‍ഡുകള്‍ മാറ്റി മാറ്റി ഉപയോഗിച്ചു നോക്കി. അവളുടെ ശബ്ദം കേള്‍ക്കു മ്പോഴേക്കും കട്ടായി പ്പോകുന്നു. ഏതോ ബാഹ്യ ശക്തികള്‍ ഇടപെടുന്നുണ്ട്‌. ഈ പ്രണയ സല്ലാപം ഇഷ്ടപ്പെടാത്ത ഏതോ ഒരു...&lt;br /&gt;&amp;nbsp;&lt;br /&gt;അയാളുടെ ശബ്ദം ഉച്ചത്തിലായി. ലാപ്ടോപ്പിന്റെ നീല വെട്ടത്തില്‍ ഫ്രീ കോള്‍ മാനിയ വന്നവനെ പ്പോലെ അയാള്‍ അലറി വിളിച്ചു.&lt;br /&gt;&amp;nbsp;&lt;br /&gt;ഞാന്‍ കട്ടിലില്‍ നിന്നും ചാടിയെണീറ്റു.&lt;br /&gt;&amp;nbsp;&lt;br /&gt;വയറുകള്‍ വലിച്ചു പറിച്ച്‌, ഹെഡ്ഫോണ്‍ കെട്ടി പ്പിടിച്ച്‌ അയാള്‍ വിതുമ്പി ക്കരയുന്നു. ചുറ്റും നിരത്തി യിട്ടിരിക്കുന്ന ഫ്രീ കോള്‍ കാര്‍ഡുകള്‍. വിസാ ടെല്‍, ബെസറ്റ്‌ ടു കോള്‍, ടി കോള്‍, ചീട്ടു കൊട്ടാരം തകര്‍ന്നടിഞ്ഞ ചീട്ടു പോലെ അവയ്ക്കിടയില്‍ അയാള്‍.&lt;br /&gt;&amp;nbsp;&lt;br /&gt;ആരും എന്നെ മനസ്സിലാക്കുന്നില്ല.  വര്‍ഷങ്ങള്‍ കൂടെ കിടന്ന നിങ്ങള്‍ പോലും... പിന്നെയാണോ അവള്‍.&lt;br /&gt;&amp;nbsp;&lt;br /&gt;- &lt;em&gt;സലീം അയ്യനത്ത്‌&lt;/em&gt;&lt;br /&gt;&amp;nbsp;&lt;br /&gt;&amp;nbsp;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2338192115795931122-9172664256812793192?l=www.epathram.com%2Fstory%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/story/2009/12/blog-post_06.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total>0</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-2338192115795931122.post-4283275432898605653</guid><pubDate>Sat, 21 Nov 2009 06:44:00 +0000</pubDate><atom:updated>2009-11-21T10:44:00.721+04:00</atom:updated><category domain='http://www.blogger.com/atom/ns#'>sainudheen-quraishi</category><title>മലയിറങ്ങുന്ന ജിന്നുകള്‍ - സൈനുദ്ധീന്‍ ഖുറൈഷി</title><description>&lt;img src="http://www.epathram.com/story/uploaded_images/jinn-black-magic-kerala-epathram.jpg" alt="jinn" title="jinn" border="0"&gt;&lt;br /&gt;&amp;nbsp;&lt;br /&gt;സാമ്പ്രാണിയുടെയും കുന്തിരിക്കത്തിന്റേയും രൂക്ഷ ഗന്ധമുള്ള പുക ച്ചുരുളുക ള്‍ക്കുള്ളില്‍, ചെരിഞ്ഞാടി ക്കത്തുന്ന നിലവിള ക്കിന്റെ മഞ്ഞ വെളിച്ചത്തില്‍, കരിം പച്ച കരയുള്ള കാച്ചി ത്തുണിയും പെണ്‍കുപ്പായ വുമിട്ട ആമിന അര്‍ദ്ധ ബോധാവ സ്ഥയില്‍ മലര്‍ന്ന് കിടന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;ശില്പ സൗന്ദര്യമുള്ള അവളുടെ ശരീരത്തിന് മുന്നില്‍ ആളിക്കത്തുന്ന ചെറിയൊരു ഹോമ കുണ്ഡത്തിനപ്പുറം നീട്ടി വളര്‍ത്തിയ താടിയും തലയില്‍ തൊപ്പിയുമുള്ള ബുഖാരി തങ്ങള്‍ തടിച്ച ചുണ്ടുകളനക്കി മന്ത്രങ്ങളുരുവിട്ടു.&lt;br /&gt;&amp;nbsp;&lt;br /&gt;ശക്തിയായ ശ്വാസോച് ഛാസത്തില്‍ ഉയര്‍ന്ന് താഴുന്ന ആമിനയുടെ മാറിടവും ആലസ്യത്തില്‍ കാലിളകുമ്പോള്‍ സ്ഥാനം തെറ്റുന്ന കാച്ചിത്തുണിയും ബുഖാരി ത്തങ്ങളുടെ മന്ത്രങ്ങള്‍ ഉച്ചത്തിലാക്കി. ഉച്ച സ്ഥായിയിലുള്ള മന്ത്രങ്ങ ള്‍ക്കിടയില്‍ ബുഖാരി ത്തങ്ങള്‍ തൊപ്പിയഴിച്ച് പീഢത്തില്‍ വെച്ചു. വെളുത്ത നീളന്‍ കുപ്പായം ചുമരിലെ ആണിയില്‍ തൂക്കി. കയ്യിലെ ചൂരല്‍ കൊണ്ട് ഭിത്തിയില്‍ തലങ്ങും വിലങ്ങും അടിച്ചു.&lt;br /&gt;&amp;nbsp;&lt;br /&gt;നിലവിള ക്കില്‍ നിന്നും ഹോമ കുണ്ഡത്തില്‍ നിന്നും പരക്കുന്ന സ്വര്‍ണ്ണ നിറമുള്ള വെളിച്ചത്തില്‍ സ്ഥാന ഭ്രംശം വന്ന കാച്ചി ത്തുണിക്കുള്ളില്‍ പാതി യുരിഞ്ഞ പൂവന്‍പഴം പോലെ ആമിന...!!&lt;br /&gt;&amp;nbsp;&lt;br /&gt;ബുഖാരി ത്തങ്ങളുടെ മന്ത്രങ്ങളു രുവിടുന്ന ചുണ്ടുകളിലൂടെ ഉമിനീര് ഒലിച്ചിറങ്ങി. ആമിനയുടെ കാച്ചിത്തുണി മുറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞു. മറ്റൊരു തുണിയായി അയാള്‍ ആമിനയെ ചുറ്റി വരിഞ്ഞു. ആമിനയുടെ അരയിലെ ഏലസ്സുകളില്‍ ജപിച്ച് കെട്ടിയൊതുക്കിയ ജിന്നുകള്‍ കെട്ടുകള്‍ ഓരോന്നായ് പൊട്ടിച്ച് നൃത്തം വെച്ചു.!&lt;br /&gt;&amp;nbsp;&lt;br /&gt;പുറത്ത് -&lt;br /&gt;ബുഖാരി ത്തങ്ങളുടെ മുരീദ് പറയുന്ന ജിന്നുകളുടെ കഥകള്‍ കേട്ട് അവറുട്ടി കണ്ണ് മിഴിച്ചിരുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;" അനക്ക് മക്കളുണ്ടാ വൂല്ലാന്ന് ആരാ പറഞ്ഞീ..? "&lt;br /&gt;&amp;nbsp;&lt;br /&gt;"ലാക്കിട്ടര്...."&lt;br /&gt;&amp;nbsp;&lt;br /&gt;"ഊം.... ലാക്കിട്ടര്.... ഓല്ക്ക് ബേണങ്കീ... മൂപ്പര് മക്കളെ.. ണ്ടാക്കി കൊട്ക്കും....അറ്യൊ... അനക്ക്...?"&lt;br /&gt;&amp;nbsp;&lt;br /&gt;"പിന്നല്ലാണ്ട്....? ഞ്ഞമ്മക്കറീലേ..."&lt;br /&gt;&amp;nbsp;&lt;br /&gt;" ഊം.. അതാ...ഇജ്ജ് നോക്കിക്കോ... ഇന്നക്ക് പത്ത് മാസം തേച്ച് ബേണ്ടാ... അന്റെ ആമിന പെറും......!! ജിന്നുകളെ കയ്യിലിട്ട് കളിക്കുന്ന മൂപ്പരോടാ.. കളി....!"&lt;br /&gt;&amp;nbsp;&lt;br /&gt;അവറുട്ടി മുരീദിന്റെ വര്‍ത്തമാനം കേട്ട് അന്തം വിട്ടിരുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;അറയുടെ വാതില്‍ തുറന്ന് ഗാംഭീര്യത്തോടെ ബുഖാരി ത്തങ്ങള്‍ ഇറങ്ങി വന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;തങ്ങളെ കണ്ടപ്പോള്‍ മുരീദും അവറുട്ടിയും സംസാരം നിര്ത്തി എഴുന്നേറ്റ് നിന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;"അന്റെ പെണ്ണ് പെറ്റോളും.... ഓളെ മേല് കൂടീര്ന്ന ഒരു കാഫിര്‍ ജിന്നിന്റെ ഹിക്ക്മ ത്തേര്‍ന്ന്..&lt;br /&gt;..അത് ഞമ്മള് എറക്ക്യേ ര്ക്കെണ്.... ന്താ.. പോരെ...?"&lt;br /&gt;&amp;nbsp;&lt;br /&gt;“ഓ.. അത് മതി തങ്ങളേ..”. അവറുട്ടിയുടെ തൊണ്ടയിടറി.&lt;br /&gt;&amp;nbsp;&lt;br /&gt;"കൊറച്ച് കയ്ഞ്ഞാ...ഓള് വന്നോളും..., ഇപ്പം നേര്യേ... മയ്ക്കത്തിലാ.. എടങ്ങറാക്കണ്ടാ....... ന്താ..?"&lt;br /&gt;&amp;nbsp;&lt;br /&gt;"ഓ... അങ്ങനന്നേ... തങ്ങളേ...."&lt;br /&gt;&amp;nbsp;&lt;br /&gt;"മുല്ലാക്കാ... ഇന്നിനി ആരേം നോക്കണില്ലാ.... ബരണോരോട് നാളെ ബരാന്‍ പറേയ്....."&lt;br /&gt;&amp;nbsp;&lt;br /&gt;ബുഖാരി തങ്ങള്‍ കുളപ്പുര യിലേക്ക് നടന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;വയലിനപ്പുറത്തെ തൊടിയില്‍ വരിക്ക പ്പ്ളാവിന്റെ ചുവടു ചേര്ന്ന് ചെറ്റ പ്പുരയില്‍ ആമിനക്കും ആടുകള്‍ക്കും കാവലായി അവറുട്ടി. പെറ്റ ആടുകളെ കറന്നും തീറ്റിയും ചെന പിടിച്ച ആടുകള്‍ക്ക് പരിരക്ഷ നല്കിമയും അവറുട്ടി ജീവിച്ചു.&lt;br /&gt;&amp;nbsp;&lt;br /&gt;സുന്ദരിയായ ആമിനക്ക് പിന്നെയും പിന്നെയും ദീനം വന്നു. ബുഖാരി ത്തങ്ങളുടെ കിര്ഫ. അദ്ദേഹം മന്ത്രിച്ചൂതി ആധികളകറ്റി, വ്യാധികളകറ്റി.&lt;br /&gt;&amp;nbsp;&lt;br /&gt;ആമിനയുടെ വയറ് വീര്‍ക്കുന്തോറും അവറുട്ടിയുടെ നെഞ്ച് തുടിച്ചു. തങ്ങളുടെ ശുശ്രൂഷയ്ക്കായുള്ള രാത്രി സഞ്ചാരവും നിലച്ചു.&lt;br /&gt;&amp;nbsp;&lt;br /&gt;" ആമിനാക്കിപ്പോ... എത്രേണ്ടാ.. യിത് മാസം....'" മുരീദിന്റെ ചോദ്യം.&lt;br /&gt;&amp;nbsp;&lt;br /&gt;പുഴുക്കുത്തേറ്റ പല്ല് കാട്ടി അവറുട്ടി ചിരിച്ചു.&lt;br /&gt;&amp;nbsp;&lt;br /&gt;"എട്ടാവണ്...."&lt;br /&gt;&amp;nbsp;&lt;br /&gt;"കണ്ടജ്ജ്... തങ്ങള്ടെ വൗസ്..... താ യിപ്പറേണത്... മരുന്നുണ്ടായാ പോരാ.. അത് കൊടുക്കനറീണം... വറുട്ട്യേ.... ഞമ്മളെ തങ്ങക്കറീണതും അതാ...."&lt;br /&gt;&amp;nbsp;&lt;br /&gt;"അതന്നേ...." അവറുട്ടി പിന്നെയും ചിരിച്ചു.&lt;br /&gt;&amp;nbsp;&lt;br /&gt;കോലായി ലിരുന്ന് ആടുകളോട് കിന്നാരം പറയുന്ന അവറുട്ടിയെ അയ്സാത്ത ശകാരിച്ചു.&lt;br /&gt;&amp;nbsp;&lt;br /&gt;"ഒരുത്തി കെടന്ന് പൊളേമ്പളാ... അന്റെ കളി..." അവറുട്ടി കണ്ണ് മിഴിച്ച് അയ്സാത്തയെ നോക്കി.&lt;br /&gt;&amp;nbsp;&lt;br /&gt;"മിയ്ച്ച് നിക്കാണ്ട് തങ്ങളെര്ത്ത്ന്ന് ബെത്തില മന്തിരിച്ച് കൊണ്ടായോ.... ഓള്ക്ക് ബരത്തം ബന്നേക്കണ്...."&lt;br /&gt;&amp;nbsp;&lt;br /&gt;നിലത്ത് വിരിച്ചിട്ട ഓല പ്പായയില്‍ കാലുക ളകത്തി, ഉത്തരത്തില്‍ നിന്ന് തൂക്കിയി ട്ടിരിക്കുന്ന കയറില്‍ പിടിച്ച് ആമിന വിയര്പ്പി ല്‍ കുളിച്ച് കിടക്കുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;"കുന്തം മുണുങ്ങ്യേ ന്ത്യേ... നിക്കാണ്ട് ബേഗം ബെത്തില മന്തിരിപ്പിച്ച് കൊണ്ടാ... ന്റെ... ബദ്രീങ്ങളേ... മാസോം തേഞ്ഞില്ലല്ലാ......... പടച്ചോനേ..."&lt;br /&gt;&amp;nbsp;&lt;br /&gt;അവറുട്ടി വയല്‍ വരമ്പിലൂടെ ഓടി.&lt;br /&gt;അയ്സാത്ത ആമിനക്ക് അരികിലിരുന്ന് *നഫീസത്ത് മാല നീട്ടി ച്ചൊല്ലി.&lt;br /&gt;&amp;nbsp;&lt;br /&gt;അസര്‍ നമസക രിക്കുന്ന ബുഖാരി ത്തങ്ങളുടെ നമസ്കാരം കഴിയുന്നത് വരെ അവറുട്ടി മുറ്റത്ത് നിന്നു. നമസ്കാരം കഴിഞ്ഞ് ചാരു കസേരയി ലിരുന്ന് ബുഖാരി ത്തങ്ങള്‍ ചോദിച്ചു.&lt;br /&gt;&amp;nbsp;&lt;br /&gt;" ഊം... ന്താ അവറുട്ട്യേ...."&lt;br /&gt;&amp;nbsp;&lt;br /&gt;തല ചൊറിഞ്ഞ് നിലത്ത് നോക്കി അവറുട്ടി പറഞ്ഞു.&lt;br /&gt;&amp;nbsp;&lt;br /&gt;"ഓള്ക്ക് ബരത്തം തൊടങ്ങീ ക്കണ്.... ഇച്ചിരി ബെത്തില മന്തിരിക്കണം..."&lt;br /&gt;&amp;nbsp;&lt;br /&gt;" റജബ്... ശ അബാന്‍ .... റമളാന്‍.... ശവ്വാല്‍..."&lt;br /&gt;തങ്ങള്‍ കൈ വിരലുകളില്‍ മാസങ്ങളെണ്ണി.&lt;br /&gt;&amp;nbsp;&lt;br /&gt;"ഊം.. ഒമ്പത് മൂത്തട്ടില്ലാലേ...."&lt;br /&gt;&amp;nbsp;&lt;br /&gt;അവറുട്ടി കെട്ട പല്ല് കാട്ടി ചിരിച്ചു.&lt;br /&gt;&amp;nbsp;&lt;br /&gt;ബുഖാരി ത്തങ്ങള്‍ മന്ത്രിച്ചു കൊടുത്ത വെത്തില യുമായി അവറുട്ടി പാട വരമ്പിലൂടെ ഓടി. കുടിലില്‍ നിന്ന് ആമിനയുടെ കരച്ചിലും കേള്‍ക്കാം. പാടത്ത് മേഞ്ഞിരുന്ന ആമിനയുടെ ആടുകള്‍ ഉറക്കെ കരഞ്ഞ് അവറുട്ടിയുടെ പുറകെ ഓടി.&lt;br /&gt;&amp;nbsp;&lt;br /&gt;അവറുട്ടി കൊടുത്ത വെത്തില ചവച്ചിറക്കി വേദന കടിച്ചമര്ത്തി ആമിന കിടന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;വാതില്‍ പ്പടിയില്‍ സങ്കടപ്പെട്ട് നില്ക്കുന്ന അവറുട്ടിയുടെ മുഖത്ത് നിറ കണ്ണുകളോടെ അവള്‍ നോക്കി. ജീവിതത്തില്‍ ഒരിക്കല്‍ പോലും ആത്മാ ര്‍ത്ഥമായി താന്‍ സ്നേഹിച്ചി ട്ടില്ലാത്ത അവറുട്ടിയുടെ മുഖത്തെ ഭാവങ്ങള്‍ അവള്‍ ആ വേദന ക്കിടയിലും വായിക്കാന്‍ ശ്രമിച്ചു.&lt;br /&gt;&amp;nbsp;&lt;br /&gt;പൊട്ടനാ ണെങ്കിലും തന്നെക്കാള്‍ നിഷ്‌ക ളങ്കനായ ഒരു പാവം മനുഷ്യന്‍.! തന്റെ ആടുകള്‍ക്കും തനിക്കും കാവലായി ജീവിക്കുന്ന മനുഷ്യന്‍...! ആമിന ആദ്യമായി അവറുട്ടിയെ ഓര്‍ത്ത് കരഞ്ഞു. ബുഖാരി ത്തങ്ങളുടെ ബലിഷ്ടമായ പൗരുഷം ഒരു വെത്തിലയില്‍ ഊതിയൊ തുക്കിയപ്പോള്‍ അവള്‍ അവളെ ത്തന്നെ വെറുക്കാന്‍ തുടങ്ങി. താനിപ്പോള്‍ ചവച്ച് നീര് കുടിച്ചി റക്കുന്നതും അയാളുടെ വായുവാണെ ന്നോര്‍ത്തപ്പോള്‍ ആ വെറുപ്പിന് തീവ്രതയേറി.&lt;br /&gt;&amp;nbsp;&lt;br /&gt;മുട്ടനാടിന്റെ മണമായിരുന്നു അവറുട്ടിക്ക്.! മരണം നടന്ന വീടുകളില്‍ മയ്യത്ത് കുളിപ്പിക്കാനും ഖബര്‍ കിളക്കാന്‍ സഹായിച്ചും നടന്നിരുന്ന അവറുട്ടിക്ക് മയ്യത്തിന്റെ മണമാ യിരുന്നെന്ന് അവള്‍ക്ക് തോന്നിയിട്ടുണ്ട്.&lt;br /&gt;&amp;nbsp;&lt;br /&gt;അത്തറിന്റെയും പനിനീ രിന്റേയും സമ്മിശ്ര ഗന്ധത്തില്‍ വെളുത്ത വസ്ത്രത്തില്‍ *കഫന്‍ ചെയ്യപ്പെട്ട മയ്യത്തുകളുടെ ആത്മാവുകള്‍ അവറുട്ടിയുടെ ചുറ്റും നൃത്തം വെയ്ക്കുന്നതായി കണ്ട് അവള്‍ ഭയന്നിരുന്നു. എന്നാല്‍ ഇതെല്ലാം അതിന്റെ പാരമ്യത്തില്‍ എത്തിയത് ബുഖാരി ത്തങ്ങളുടെ മന്ത്രണങ്ങള്‍ക്ക് ശേഷമായിരുന്നെന്നും അവള്‍ അറിയുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;മക്കത്ത് നിന്ന് കൊണ്ടു വന്ന ജന്നത്തുല്‍ ഫിര്‍ദൗസിന്റെ സുഗന്ധവും രോമ നിബിഢമായ വിരിഞ്ഞ നെഞ്ചും, *ഇഫ്രീത്ത് രാജന്റെ കോട്ടയില്‍ നിന്നെത്തിയ കിനാവുകളിലെ ജിന്നിനെ ഓര്‍മ്മിപ്പി ക്കുകയായിരുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;ആരും കൊതിക്കുന്ന ആ മൊഞ്ചിന് മുന്നില്‍ അര്‍ദ്ധ മയക്കത്തിലും ഉണര്‍ന്നി രിക്കുന്ന ഉപബോധ മനസ്സ് *മഗ്രിബിലെ സെയ്ത്തൂണ്‍ കായയില്‍ നിന്ന് കിനിയുന്ന എണ്ണ പോലെ സ്വയം കിനിഞ്ഞ് വഴുതുകയും വഴങ്ങുക യുമായിരുന്നു...!!&lt;br /&gt;&amp;nbsp;&lt;br /&gt;കോലായില്‍ കുന്ത ക്കാലില്‍ തല കുനിച്ചിരിക്കുന്ന അവറുട്ടിയെ ആമിനക്ക് കാണാം. അയ്സാത്ത നഫീസത്ത് മാല രണ്ട് തവണ ഓതി ക്കഴിഞ്ഞിരിക്കുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;"ഖോജ രാജാവായ റബ്ബേ..... ശതിക്കല്ലേ... രണ്ടും രണ്ടെടത്താക്കി തരണേ..." അയ്സാത്തയുടെ പ്രാര്‍ത്ഥന!&lt;br /&gt;&amp;nbsp;&lt;br /&gt;അന്തിച്ചോപ്പ് മാഞ്ഞു. പുറത്തെ ഇരുട്ടില്‍ ചന്നം പിന്നം ചാറ്റല്‍ മഴ. ഇടയ്ക്ക് തെക്ക് നിന്ന് പുഴ കടന്നെത്തുന്ന ശക്തമായ തണുത്ത കാറ്റ്. മുനിഞ്ഞ് കത്തുന്ന ചിമ്മിനി വിളക്കിന്റെ തരളിതമായ പ്രകാശത്തില്‍ ആമിനയുടെ വിളറിയ മുഖം. കഴുക്കോലില്‍ നിന്ന് തൂങ്ങുന്ന കയറിപ്പോള്‍ അനാഥമാണ്. പുറത്ത് നിന്ന് അടിയ്ക്കുന്ന കാറ്റില്‍ ആമിനയുടെ തലക്ക് മുകളില്‍ അത് ആടുന്നു. കയറ് പിടിക്കാനുള്ള ത്രാണിയില്ലാതെ ആമിനയുടെ കൈകള്‍ വശങ്ങളിലേക്ക് വീണ് കിടക്കുന്നു. വേദന തിന്ന് പാതിപ്രാണനായ ആമിന ക്കിപ്പോള്‍ ശബ്ദവുമി ല്ലാതായിരിക്കുന്നു. ബദ്രീങ്ങളെ വിളിച്ച് കരയുന്ന അയ്സാത്തയുടെ ശബ്ദം മാത്രം പുറത്തെ മഴയിലേക്ക് തെറിച്ച് വീഴുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;കൂട്ടില്‍ നിന്ന് ആമിനയുടെ ആടുകള്‍ ഉച്ചത്തില്‍ കരഞ്ഞു. അവറുട്ടി ദേഷ്യത്തോടെ അവയെ നോക്കി. മിണ്ടാ പ്രാണികള്‍ക്ക് *അസ്രായീലിന്റെ വരവ് കാണാനാ വുമെന്ന് മുരീദ് പറഞ്ഞ് അവറുട്ടി കേട്ടിട്ടുണ്ട്.&lt;br /&gt;&amp;nbsp;&lt;br /&gt;വീണ്ടും ഉച്ചത്തിലുള്ള കരച്ചില്‍. ഇപ്പോളത് കൂരയ്ക്കുള്ളില്‍ നിന്നാണ്. അയ്സാത്തയാണ് നിലവിളിക്കുന്നത്. അവറുട്ടി ഓടി വാതിലിന്ന ടുത്തെത്തി. "പോയി ... ന്റെ കുട്ട്യേ.... പച്ച മടലിന്റെ ചേല്ക്ക്ള്ള ഒര് ബാല്യക്കാര്യല്ലെ അള്ളാ.... ഈ കെടക്കണേ.... ശതിച്ചല്ലാ.. ബദ്രീങ്ങളെ... ഏതെങ്കിലൂ ഒന്ന് ബാക്ക്യാക്കാ ര്ന്നിണല്ലേ ന്റെ റബ്ബേ...."&lt;br /&gt;&amp;nbsp;&lt;br /&gt;അവറുട്ടി സ്തബ്ധനായി ചെറ്റയില്‍ പിടിച്ച് നിന്നു. പായയില്‍ തളം കെട്ടിയ രക്തം പുറത്തേക്ക് ചാലിടുന്നു. പൊക്കിള്കൊ ടി അറുക്കപ്പെടാത്ത നിശ്ചലമായ ഒരു ചോരക്കുഞ്ഞിന്റെ മുഖം അവറുട്ടി നോക്കിയില്ല. അതിനുള്ള ശക്തി ഇല്ലായിരുന്നു അവറുട്ടിക്ക്.&lt;br /&gt;&amp;nbsp;&lt;br /&gt;ഏറെ നേരം ആമിനക്കരികില്‍ അനക്കമില്ലാതെ ഇരുന്നു അവറുട്ടി. പിന്നെ ആമിനയുടെ കൈതലം കയ്യിലെടുത്ത് തന്റെ നെഞ്ചോട് ചേര്ത്ത് മഴ പെയ്യും പോലെ കരഞ്ഞു. ആമിനയുടെ ഇരു കൈകളും തമ്മില്‍ പിണച്ച് അവളുടെ മാറത്ത് ചേര്‍ത്ത് വെച്ചു.&lt;br /&gt;മിഴിച്ചിരിക്കുന്ന അയ്സാത്തയെ ദയനീയമായി നോക്കി ..&lt;br /&gt;&amp;nbsp;&lt;br /&gt;"അയ്സാത്താ..... നിക്കൊരു പൂവമ്പയം തരോ....!!!!!"&lt;br /&gt;&amp;nbsp;&lt;br /&gt;ആശ്ചര്യത്തോടെ തന്നെ നോക്കുന്ന അയ്സാത്തയെ ശ്രദ്ധിക്കാതെ അവറുട്ടി പുറത്തെ മഴയിലേക്കിറങ്ങി. ആട്ടിന്‍ കൂടിനരികില്‍ വെച്ചിരുന്ന തൂമ്പയെടുത്ത് മഴയിലൂടെ നടന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;മഴ തോര്ന്ന പുലരിയില്‍ - ആമിനയുടേയും കുഞ്ഞിന്റേയും മരണ വാര്‍ത്ത നാടറിഞ്ഞു. നാട്ടുകാരറിഞ്ഞു.&lt;br /&gt;പള്ളിക്കാട്ടില്‍ മുട്ടോളം മഴവെള്ളം നിറഞ്ഞ രണ്ട് ഖബറുകള്‍ കണ്ട് ജനം അമ്പരന്നു..!!&lt;br /&gt;&amp;nbsp;&lt;br /&gt;അവറുട്ടിയെ മാത്രം ആരും കണ്ടില്ല.&lt;br /&gt;&amp;nbsp;&lt;br /&gt;കിഴക്ക് വെള്ള കീറുന്നതിന് മുമ്പ് അവറുട്ടി തൂമ്പയുമായി കിഴക്കന്‍ മല കയറുന്നത് കണ്ടവരുണ്ടത്രെ...!! പിന്നെയാരും അവറുട്ടിയെ കണ്ടിട്ടില്ല!&lt;br /&gt;&amp;nbsp;&lt;br /&gt;കിഴക്കന്‍ മല ചുറ്റി വരുന്ന കാറ്റിന് ചിലപ്പോളൊക്കെ മുട്ടനാടിന്റെ മണമാണത്രെ.&lt;br /&gt;&amp;nbsp;&lt;br /&gt;അന്നേ ദിവസം ഒരു മുഴുത്ത പൂവമ്പഴവും മൂന്ന് യാസീനും "അവറുട്ടി മൂപ്പരുടെ" പേര്‍ക്ക് നേര്‍ച്ചയായി നിയ്യത്ത് ചെയ്താല്‍ ഏത് കൊടിയ "ബലാല് മുസീബത്തും" കടുത്ത ദീനവും മാറുമെന്ന് നാട്ടിലെ ജനങ്ങള്‍ അടക്കം പറയുന്നു...!!&lt;br /&gt;അല്ല; അതൊരു സുദൃഢമായ വിശ്വാസ മായിരിക്കുന്നു..!!&lt;br /&gt;&amp;nbsp;&lt;br /&gt;&lt;img style="width:75px" src="http://www.epathram.com/cinema/uploaded_images/sainudheen-quraishi-epathram.jpg" alt="quraishi" title="sainudheen-quraishi" border="0"&gt;&lt;br /&gt;&amp;nbsp;&lt;br /&gt;- &lt;em&gt;സൈനുദ്ധീന്‍ ഖുറൈഷി&lt;/em&gt;&lt;br /&gt;&amp;nbsp;&lt;br /&gt;&amp;nbsp;&lt;br /&gt;&lt;hr size="1" color="#CCCCCC"&gt;&lt;br /&gt;മുരീദ് = ശിഷ്യന്‍&lt;br /&gt;കഫന്‍ = സംസ്കരിക്കാന്‍ ദേഹം പൊതിഞ്ഞ് കെട്ടുന്ന രീതി.&lt;br /&gt;അസ്രായീല്‍ = മരണത്തിന്റെ മലക്ക്.&lt;br /&gt;മഗ് രിബ് = ഇന്നത്തെ മൊറോക്കൊ എന്ന രാജ്യം.&lt;br /&gt;നിയ്യത്ത് = മനസ്സില്‍ കരുതുക. ( വഴിപാട് നേരുക )&lt;br /&gt;ഇഫ്രീത്ത് = ജിന്നുകളുടെ രാജാവ്. &lt;br /&gt;&lt;ul&gt;&lt;li&gt;&lt;a href="http://www.epathram.com/cinema/2009/10/blog-post_30.shtml"&gt;കവിതയും മാപ്പിള പാട്ടുമായി ഖുറൈഷി &lt;/a&gt;&lt;/li&gt;&lt;/ul&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2338192115795931122-4283275432898605653?l=www.epathram.com%2Fstory%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/story/2009/11/blog-post.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total>1</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-2338192115795931122.post-7194257024027645781</guid><pubDate>Tue, 20 Oct 2009 04:12:00 +0000</pubDate><atom:updated>2009-10-20T08:28:00.768+04:00</atom:updated><category domain='http://www.blogger.com/atom/ns#'>rafeek-wadakanchery</category><title>രാജ്യദ്രോഹി - റഫീഖ് വടക്കാഞ്ചേരി</title><description>&lt;img style="margin: 0pt 10px 10px 0pt; float: left;" src="http://www.epathram.com/story/uploaded_images/terrorist-epathram.jpg" alt="terrorist" title="terrorist" border="0"&gt;ഞാന്‍ അഹമ്മദ്. നിങ്ങള്‍ എല്ലാവരും എന്നെ അറിയും. തൃശ്ശൂര്‍ ജില്ലയിലെ വടക്കാ... അല്ലെങ്കില്‍ വേണ്ട. അതിനേക്കാള്‍ പെട്ടെന്ന് പറഞ്ഞാല്‍ അറിയുക ഷാര്‍ജയിലെ റോളയില്‍ ആമിനാ ഗ്രോസറി നടത്തിയിരുന്ന അഹമ്മദിനെയാണ്. ഗ്രോസറിയുടെ താക്കോല്‍ തരുമ്പോള്‍ അര്‍ബാബ് പറഞ്ഞത് "അഹമ്മദ് - ഇത് നിന്റെ മകളാണ്. പൊന്നു പോലെ ഇവളെ നോക്കിയാല്‍ നിനക്ക് ഐശ്വര്യം ഇവളിലൂടെ അള്ളാഹു തരും. ഇവളുടെ പേരു പോലെ കച്ചവടത്തില്‍ നീയും വിശ്വസ്തന്‍ ആയിരിക്കണം". മുങ്ങി ത്താഴാന്‍ വിധിക്ക പ്പെട്ടവന്‍ എന്ന് കരുതിയിരിക്കുന്ന കാലത്താണ്, ഈ ഷോപ്പ് കയ്യില്‍ വരുന്നത്. പൊന്നു പോലെ നോക്കി. ഒരു ദിര്‍ഹത്തിനു പോലും വഞ്ചന കാണിച്ചില്ല. കച്ചവടം വിജയമായി. അങ്ങനെ കുറേ വര്‍ഷങ്ങള്‍ ...&lt;br /&gt;&amp;nbsp;&lt;br /&gt;വണ്ടിയൊന്നു കുലുങ്ങി. ഏതോ ഗട്ടറില്‍ വീണതാണ്. കേരളത്തിലെ റോഡുകളല്ലേ, ഗട്ടറിനു ഒരു ക്ഷാമവുമില്ല. ഏറെ നാളത്തെ ഗള്‍ഫ് ജീവിതത്തിനു ശേഷം ഈ മണ്ണില്‍ യാത്ര ചെയ്തപ്പോഴൊന്നും ഇവിടുത്തെ റോഡുകളേയും അറബി നാട്ടിലെ റോഡുകളേയും ഞാന്‍ താരതമ്യം ചെയ്തിട്ടില്ല. ഒറ്റ കുതിപ്പിലൂടെ പുരോഗതി യിലെത്തിയ അറബ് രാജ്യങ്ങളും, പടി പടിയായി പുരോഗതി യിലെത്തുന്ന എന്റെ ഇന്ത്യാ രാജ്യവും എനിക്ക് അഭിമാനം തന്നെയാണ്. എന്നിട്ടും, ഇപ്പോഴെന്തേ ഗട്ടറില്‍ വീണപ്പോള്‍ ഇവിടുത്തെ റോഡുകളെ കുറിച്ച് ആലോചിച്ചത്..? &lt;br /&gt;&amp;nbsp;&lt;br /&gt;കാരണം ലളിതമാണ്. വണ്ടിയില്‍ സീറ്റിലല്ല ഞാനിരിക്കുന്നത്, സീറ്റുകളെ ഉറപ്പിച്ചു നിര്‍ത്തിയ ഇരുമ്പ് ബോഡിയിലാണ്. ചുവന്ന കള്ളികളുള്ള വെള്ള ത്തുണി കൊണ്ട് തല വഴി മൂടിയിരി ക്കുന്നതിനാല്‍ സ്ഥലം ഏതാണെന്ന് മനസ്സിലാവുന്നില്ല. അല്ലെങ്കില്‍ തന്നെ ഈയിടെയായി ഒന്നും മനസ്സിലാവുന്നില്ല. ഈ ഇരിക്കുന്ന വണ്ടി പോലും ജീവിതത്തില്‍ ആദ്യമായാണ്, ഇത്രക്കടുത്ത് കാണുന്നത്. പണ്ടു സിനിമ കാണുന്ന ശീലം ഉണ്ടായി രുന്നപ്പോള്‍ കണ്ടിട്ടുണ്ട്, ചില്ലു ജനാലകള്‍ ക്ക് ചുറ്റിലും ഇരുമ്പ് ഗ്രില്ലുകള്‍ കൊണ്ട് കവചം തീര്‍ത്ത നീല നിറമുള്ള വണ്ടിയെ. അന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഇടി വണ്ടി എന്നത്രേ ഇതിന്റെ പേര്. എനിക്കു ചുറ്റിലുമായി പത്തോളം പോലീസുകാരുണ്ട്. എല്ലാവരുടെ കയ്യിലും തോക്കുണ്ട്. അവരില്‍ ചിലരൊക്കെ കാലു കൊണ്ട് ഒരു തട്ടു തട്ടിയാണ്, അവരുടെ സീറ്റുകളില്‍ പോയിരുന്നത്. ബൂട്സ് കൊണ്ട് ഒരാള്‍ തട്ടിയത് വാരിയെല്ലിനും, പേരു പറഞ്ഞു തരാന്‍ അറിയാത്ത വേറൊരു എല്ലിനും ഇടക്കാണ്. സൂചി തുളച്ചു കയറുന്നതിന്റെ വേദന തലച്ചോറിലേക്ക് കുതിച്ചു കയറി. കൈകളില്‍ വിലങ്ങുള്ളതു കൊണ്ട് ഒന്നു തൊട്ടുഴിയാന്‍ പറ്റിയില്ല. നേരിയ മോങ്ങലോടെ ഒന്നു പിടഞ്ഞു. അള്ളാഹ് !&lt;br /&gt;&amp;nbsp;&lt;br /&gt;ഹയ്യാല സ്വലാത്ത്... ഹയ്യല ഫലാഹ്... വണ്ടി കടന്നുപോകുന്ന തിനിടയില്‍ വഴിയരികിലെ പള്ളിയില്‍ നിന്നും ബാങ്കിന്റെ ശബ്ദം ."നമസ്കാരത്തിലേക്ക് വരിക... വിജയത്തിലേക്ക് വരിക..." ഇതു പോലെ ബാങ്ക് വിളി കേള്‍ക്കുമ്പോഴൊക്കെ ഷാര്‍ജയിലെ ഷോപ്പില്‍ ഒരു പാക്കിസ്ഥാനി വരാറുണ്ടായിരുന്നു. ഫക്രുദ്ദീന്‍ അലി ജീലാനി. ഞങ്ങളൊന്നിച്ചാണ് റോളാ പാര്‍ക്കിനു സമീപത്തുള്ള പള്ളിയില്‍ പോയിരുന്നത്. ഗോലി പോലെ പച്ച നിറത്തില്‍ വായില്‍ സൂക്ഷിക്കുന്ന നസ് വാറിന്റെ മടുപ്പിക്കുന്ന മണമില്ലാത്ത, നല്ല രീതിയില്‍ പെരുമാറുന്ന ഫക്രുദ്ദീന്‍ വളരെ പെട്ടന്ന് തന്നെ എന്റെ കൂട്ടുകാരനായി. പാക്കിസ്ഥാനെ കുറിച്ചും, പെഷവാറിലെ ബാല്യത്തെ കുറിച്ചും, വിദ്യാഭ്യാസ കാലത്തെ കുറിച്ചുമെല്ലാം ഏറെ സംസാരിക്കു മായിരുന്നു ഫക്രുദ്ദീന്‍.&lt;br /&gt;&amp;nbsp;&lt;br /&gt;ഷോപ്പില്‍ ഞാന്‍ സൂക്ഷിച്ച ഖുര്‍ ആന്‍ പൊടി തട്ടിയെടുത്ത് ഇതു വല്ലപ്പോഴും വായിച്ചു നോക്കണം എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞ്, മലയാളം പരിഭാഷയുള്ള ഖുര്‍ ആന്‍ എനിക്കു വേണ്ടി സംഘടിപ്പിച്ചു തന്നതും ആ പാക്കിസ്ഥാ നിയാണ്. ഒരു വേദ പുസ്തകം എന്ന രീതിയില്‍ മാത്രം ഭയപ്പാടോടെ കണ്ടിരുന്ന ഖുര്‍ ആന്‍ അതുല്യമായ സാഹിത്യം ഉള്‍ക്കൊള്ളുന്ന ഒന്നാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു.&lt;br /&gt;&amp;nbsp;&lt;br /&gt;പൂക്കളെ ജിജ്ഞാസ യോടെ നോക്കി നിന്നിരുന്ന 7 വയസ്സുകാരനെ പ്പോലെയായ ആ നിമിഷം ... തിരമാല കുതിച്ചു വന്നപ്പോള്‍ പിന്തിരി ഞ്ഞോടി വാപ്പയുടെ കൈകളില്‍ അഭയം തേടി കിതച്ചു നിന്ന ബാല്യം ... ഉദയാസ്ഥമനങ്ങളുടെ നാഥനെ തിരിച്ചറിയുകയായിരുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;"നിങ്ങളൊന്നിച്ച് അള്ളാഹുവിന്റെ കയറില്‍ മുറുകെ പിടിക്കുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദര ങ്ങളായി ത്തീര്‍ന്നു." മൂന്നാം അദ്ധ്യായത്തിലെ ഈ വാക്യങ്ങള്‍ ചൂണ്ടു വിരല്‍ കൊണ്ട് തൊട്ടു കാണിച്ചു ഫക്രുദ്ദീന്‍ പറഞ്ഞത് ഇന്നും ഓര്‍മ്മയുണ്ട്. അഹമ്മദ്, ഈ വാക്യത്തിന്റെ അര്‍ത്ഥം എന്നേക്കാള്‍ കൂടുതല്‍ നിനക്ക് അറിയാന്‍ പറ്റും. നീ പറഞ്ഞിട്ടുണ്ടല്ലോ, നാട്ടില്‍ നിന്റെ അയല്‍ക്കാരെ കുറിച്ച് - രാമേട്ടന്‍, ഫ്രാന്‍സിസ് അങ്ങനെ എത്ര പേര്‍, സഹോദര നാവാന്‍ ഒരു ഉമ്മയുടെ വയറ്റില്‍ ജനിക്കേണ്ട കാര്യമൊന്നുമില്ല. മനസ്സുകളെ ഒന്നിപ്പിച്ച സര്‍വ്വ ശക്തന്റെ മതത്തിന്റെ ഭാഗമാണ് സാഹോദര്യം. ദൈവത്തിന്റെ കയറില്‍ പിടിച്ചാല്‍ മതി. ഒരു അഗ്നി കുണ്ഠത്തിലേക്കും നീയും ഞാനും വീഴില്ല. ഫക്രുദ്ദീന്‍, നീ പറഞ്ഞത് എത്ര ശരിയാണ്. മനസ്സിലെ ചുവന്ന ആശയങ്ങളുടെ അതേ നിറപ്പകര്‍ച്ച യാണ്, വേലിക്കരികില്‍ നിന്നിരുന്ന ചെമ്പരത്തി പ്പൂവുകള്‍ക്ക് - എന്നിട്ടും വീടിന്റെ അടുത്തുള്ള അമ്പലത്തിലേക്ക് പൂജാ പുഷ്പമായി അതേ പൂക്കള്‍ പോയിരുന്നു എന്നോര്‍ ത്തപ്പോള്‍ അഭിമാനം തോന്നി. മാല കെട്ടാനുള്ള പൂവിറുക്കാന്‍ നമ്പീശന്‍ കുട്ടി വരും എന്നു പറഞ്ഞു കൊണ്ട് പാത്രം കഴുകിയ വെള്ളം പോലും ഒഴുക്കി ചെമ്പരത്തി ത്തടം മലിനമാക്കാതെ സൂക്ഷിച്ച ഉമ്മാനെ ഓര്‍ത്ത് മനസ്സു നിറഞ്ഞു.&lt;br /&gt;&amp;nbsp;&lt;br /&gt;ഒരു ബ്രേക്കിടുന്ന ശബ്ദം.&lt;br /&gt;&amp;nbsp;&lt;br /&gt;ചിന്തകളില്‍ നിന്നും ഞാന്‍ ഉണര്‍ന്നു. ചുറ്റുമുള്ള പോലീസുകാര്‍ ജാഗരൂകരായ പോലെ. തോക്കിന്റെ പാത്തികള്‍ നിലത്തു തട്ടുന്ന ശബ്ദം. ബൂട്സ് ഉരയുന്ന ശബ്ദം.&lt;br /&gt;ഇടി വണ്ടിയുടെ ഡ്രൈവറോട് എന്റെ തൊട്ടടുത്തുള്ള പോലീസുകാരന്‍ വിളിച്ചു ചോദിക്കുന്നത് കേട്ടു. "എന്തു പറ്റിയെടേ..?"&lt;br /&gt;&amp;nbsp;&lt;br /&gt;"എസ്കോര്‍ട്ട് വണ്ടികള്‍ എത്തിയില്ല". ഡ്രൈവര്‍ മറുപടി പറഞ്ഞു.&lt;br /&gt;&amp;nbsp;&lt;br /&gt;എസ്കോര്‍ട്ട് വണ്ടികള്‍..??&lt;br /&gt;&amp;nbsp;&lt;br /&gt;ഞാനും അതിപ്പോഴാണ് ഓര്‍ക്കുന്നത്. എന്നെ ഒരാഴ്ചയായി സൂക്ഷിച്ചിരുന്ന സ്ഥലത്തു നിന്നും കോടതിയിലേക്ക് കൊണ്ടു പോകാനായി ഈ വണ്ടിയില്‍ കയറ്റുമ്പോള്‍ അവിടെ വമ്പന്‍ തിരക്കായിരുന്നു. നിരവധി ഫ്ലാഷുകള്‍ എന്റെ മൂടിയ മുഖത്തിനു നേരെ മിന്നുന്നു ണ്ടായിരുന്നു. ചാനലുകള്‍ തത്സമയ വാര്‍ത്ത കൊടുക്കു ന്നുണ്ടായിരുന്നു. അതിലൊരാള്‍ ആവേശ പൂര്‍വ്വം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് കേള്‍ക്കാന്‍ പറ്റി. "അഹമ്മദ് എന്ന ഏകദേശം 40 വയസ്സു പ്രായം തോന്നിക്കുന്ന ഒരാളെയാണ്, പൊലീസ് കസ്റ്റഡിയില്‍ എടുത്തി രിക്കുന്നത്. ഇയാളെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും. കനത്ത പൊലീസ് ബന്തവസ്സാണ് ഏര്‍പ്പെടുത്തി യിരിക്കുന്നത്. കവചിത വാഹനത്തിനു മുന്നിലും പിന്നിലുമായി ഏതാണ്ട് നൂറിലധികം ... ക്ഷമിക്കണം, ഏതാണ്ട് ഇരുനൂറി ലധികം പോലീസ് കാരെയാണ് വിന്യസി ച്ചിരിക്കുന്നത്." &lt;br /&gt;&amp;nbsp;&lt;br /&gt;എനിക്കു ചിരി വരുന്നു. ഇരുനൂറു പോലീസുകാര്‍ എനിക്കു കാവല്‍. അശ്വനി ആശുപത്രിയിലെ കാര്‍ഡിയോളജി ഡോക്ടര്‍ ഇക്ബാല്‍ പറഞ്ഞത്, "അഹമ്മദ് ഇനി പഴയ പോലെ അധികം ഓടിച്ചാടി നടന്ന് ശരീരത്തിനെ മറക്കരുത്. ആദ്യത്തെ അറ്റാക്കു തന്നെയാണ് ഇത്. ശ്രദ്ധിക്കണം". എന്നെ ചോദ്യം ചെയ്ത എല്ലാ സാറന്‍ മാരോടും ഞാന്‍ കരഞ്ഞു പറഞ്ഞു, ഡോക്ടര്‍ പറഞ്ഞ കാര്യം. ക്രൈം ബ്രാഞ്ച്, റോ, സ്പെഷ്യല്‍ സ്ക്വാഡ്, ആന്റി ടെററിസ്റ്റ് അങ്ങനെ എത്രയെത്ര ഉദ്യോഗസ്ഥര്‍. അവര്‍ക്കാര്‍ക്കും ഒന്നു കേള്‍ക്കാന്‍ മനസ്സുണ്ടായില്ല. ഓരോ ചോദ്യം ചെയ്യല്‍ തീരുമ്പോഴും ഓരോ അവയവം പണി മുടക്കുന്നു. ഇന്നു രാവിലെ മൂത്രം ഒഴിക്കാന്‍ പെട്ടപാട്... അള്ളാഹ്! അറിയാതെ വിളിച്ചു പോയി.&lt;br /&gt;&amp;nbsp;&lt;br /&gt;വേദന... വേദന... ഫക്രുദ്ദീന്‍ നീ അറിയുന്നുണ്ടോ ഞാന്‍ അനുഭവിക്കുന്ന വേദന? ഷാര്‍ജയില്‍ നിന്നും കച്ചവടം അവസാനിപ്പിച്ച് നാട്ടില്‍ പോരാന്‍ നേരത്താണ്, സ്നേഹത്തോടെ ഫക്രുദ്ദീന്‍ എന്നെ പെഷവാറിലേക്ക് ക്ഷണിച്ചത്. അതും ജഹന്നാരയുടെ കല്യാണത്തിന്. മുറ്റത്തു ബോഗന്‍ വില്ല പൂത്തു നിന്നിരുന്ന ഫക്രുദ്ദീന്റെ ഷാര്‍ജയിലെ വില്ലയില്‍ ഞാനെത്തു മ്പോഴെല്ലാം ജെല്ലി മിഠായിക്കു വേണ്ടി ഓടിയെ ത്തിരുന്ന ആ കൊച്ചു സുന്ദരി മണവാട്ടി ക്കുട്ടിയായി എന്നു കേട്ടപ്പോള്‍ പോകാതി രിക്കാന്‍ കഴിഞ്ഞില്ല. 3 ദിവസം പെഷവാറില്‍. രണ്ടു രാജ്യക്കാരെന്നോ, രണ്ടു സംസ്കാരമെന്നോ വേര്‍തിരി വില്ലാതെ, ഖവാലി സംഗീതത്തിനൊപ്പം തലയാട്ടി ആസ്വദിച്ച രാപ്പകലുകള്‍ ...&lt;br /&gt;&amp;nbsp;&lt;br /&gt;പിന്നീട് എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്, ഫക്രുദ്ദീന്റെ ഒരു എഴുത്ത് എന്നെ തേടി വന്നത്. കിഡ്നിക്ക് തകരാറു സംഭവിച്ച അവന്റെ മകന്റെ ചികിത്സക്കു സഹായം ചോദിക്കുന്ന ആ വരികളില്‍ ഫക്രുദ്ദീന്റെ കണ്ണീരുപ്പ് ഞാനറിഞ്ഞു. മറ്റൊന്നും ആലോചിച്ചില്ല. ഒന്നു രണ്ടു ബാങ്കുകളില്‍ ചെന്ന്, പാക്കിസ്ഥാനിലേക്ക് കുറച്ചു പണം അയക്കാന്‍ എന്താണ് വഴിയെന്ന് അന്വേഷിച്ചു. സംശയത്തിന്റെ പുരിക ക്കൊടികള്‍ ഉയര്‍ന്നു ചോദ്യ ചിഹ്നങ്ങളായി മാറിയത് അപ്പോള്‍ തിരിച്ചറിയാന്‍ പറ്റിയില്ല. &lt;br /&gt;&amp;nbsp;&lt;br /&gt;വണ്ടി കോടതിയില്‍ എത്തിയിരിക്കുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;നേരത്തേതിനെക്കള്‍ വലിയ തിരക്കാണ് ഇപ്പോള്‍. പോലീസുകാര്‍ ജനങ്ങളെ ഓടിക്കുന്നു. മാധ്യമ പ്രവര്‍ത്തകര്‍ തിക്കും തിരക്കും കൂട്ടി പടമെടുക്കുന്നു. ഇവിടെ നിന്നും തത്സമയ വാര്‍ത്ത ചാനലുകള്‍ കൊടുക്കുന്നത് കേള്‍ക്കാം ."ഭീകരന്‍ അഹമ്മദിനെ ദാ... ഇപ്പോള്‍ കോടതിയില്‍ ഹാജരാക്കും. അഹമ്മദിന്റെ കൂട്ടു പ്രതികളെ കുറിച്ചു വിവരമൊന്നും കിട്ടിയിട്ടില്ല എന്നു പോലീസ് അറിയിച്ചു. തീവ്രവാദ പ്രവര്‍ത്തനവുമായി ഇയാള്‍ക്കു വളരെ ശക്തമായ ബന്ധമുണ്ട്. ഇയാള്‍ 3 ദിവസം പാക്കിസ്ഥാനില്‍ പരിശീലനം നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ദുബായ് വഴിയായിരുന്നു റിക്രൂട്ട്മെന്റ്. കൂടാതെ സ്ഫോടനം നടന്നതിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഇയാള്‍ പാക്കിസ്ഥാ നിലേക്ക് നിരവധി തവണ ഫോണ്‍ വിളിച്ചതിന്റെ തെളിവും പോലീസ് ഹാജരാക്കുന്നുണ്ട്. നാട്ടിലെ ബാങ്കുകളില്‍ നിന്ന് കോടി ക്കണക്കിനു രൂപ പാക്കിസ്ഥാ നിലേക്ക് എത്തിക്കാന്‍ ഇയാള്‍ നടത്തിയ ശ്രമത്തിനു തെളിവു ലഭിച്ചിട്ടുണ്ട്. വീട് റെയ്ഡ് ചെയ്തപ്പോള്‍ കിട്ടിയ ഖുര്‍ ആന്റെ പ്രതികളും ഇയാള്‍ ക്കെതിരെയുള്ള ശക്തമായ തെളിവാണ്.&lt;br /&gt;&amp;nbsp;&lt;br /&gt;ഞാന്‍ ഞെട്ടിപ്പോയി. "അക്രമികളായ ആളുകളെ ദൈവം സന്മാര്‍ഗ്ഗത്തില്‍ ആക്കുന്നതല്ല" എന്നു പറഞ്ഞു പഠിപ്പിക്കുന്ന ഖുര്‍ ആന്‍ എനിക്കെ തിരെയുള്ള തെളിവോ...??&lt;br /&gt;&amp;nbsp;&lt;br /&gt;എങ്കിലും ഞാന്‍ പേടിച്ചില്ല. ഞാനൊരിക്കലും എന്റെ നാടിനോടുള്ള വിശ്വാസത്തില്‍ അന്യായം കൂട്ടി ക്കലര്‍ത്തി യിട്ടില്ല.&lt;br /&gt;&amp;nbsp;&lt;br /&gt;അങ്ങനെ യുള്ളവര്‍ നിര്‍ഭയരാണ് എന്ന് പഠിപ്പിച്ചതും ഈ ഖുര്‍ ആനാണ്... എനിക്കു നെഞ്ചിന്റെ ഇടതു വശത്ത് കൊളുത്തി വലിക്കുന്ന പോലെ അനുഭവപ്പെട്ടു തുടങ്ങി. വേദന മൂര്‍ച്ഛിച്ച് ഡോക്ടര്‍ ഇക്ബാലിന്റെ മേശക്ക് മുകളിലേക്ക് വീണ ആ നിമിഷം വീണ്ടും വരുന്നു. നാഥാ... ഞാന്‍ ആദ്യം സുജൂദ് ചെയ്ത മണ്ണിനെ നീ കാക്കണേ.&lt;br /&gt;&amp;nbsp;&lt;br /&gt;എന്റെ വാക്കുകള്‍ ചാനല്‍ പടയുടെ ബഹളങ്ങള്‍ ക്കു മുന്നില്‍ ഉയര്‍ന്നില്ല... അവര്‍ റിപ്പോര്‍ട്ട് ചെയ്തു കൊണ്ടേ ഇരുന്നു. "ഇതാ ഇപ്പോള്‍ വിലങ്ങിട്ട കൈകള്‍ കൊണ്ട് നെഞ്ചില്‍ അമര്‍ത്തി ക്കാണിച്ച് അഹമ്മദ് എന്തോ മുദ്ര കാണിക്കു കയാണെന്നു തോന്നുന്നു. ഇടക്കു ഇടക്കു അയാള്‍ ആളുകള്‍ക്ക് മുഖം കൊടുക്കാതെ കൂടുതല്‍ താഴേക്ക് നോക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒരു പോലീസ് കാരന്റെ ചുമലില്‍ ചാരാന്‍ ശ്രമിച്ച അഹമ്മദിനെ മറ്റൊരു പോലീസുകാരന്‍ ..."&lt;br /&gt;&amp;nbsp;&lt;br /&gt;അഴിച്ചു വിട്ട പോലുള്ള ഒരു തണുത്ത കാറ്റ് എന്നെ വിഴുങ്ങി ത്തുടങ്ങി... &lt;br /&gt;&amp;nbsp;&lt;br /&gt;- &lt;em&gt;റഫീക്ക് വടക്കാഞ്ചേരി&lt;/em&gt;&lt;br /&gt;&amp;nbsp;&lt;br /&gt;&lt;img alt="rafeek-wadakanchery" title="rafeek-wadakanchery" src="http://www.epathram.com/story/uploaded_images/rafeek-wadakanchery-epathram.jpg" border="1" /&gt;&lt;br /&gt;&amp;nbsp;&lt;br /&gt;ലേഖകന്റെ ബ്ലോഗ് : http://bharanithirunaal.blogspot.com/&lt;br /&gt;&amp;nbsp;&lt;br /&gt;&amp;nbsp;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2338192115795931122-7194257024027645781?l=www.epathram.com%2Fstory%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/story/2009/10/blog-post.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total>2</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-2338192115795931122.post-4389009091299467430</guid><pubDate>Sat, 22 Aug 2009 07:09:00 +0000</pubDate><atom:updated>2009-08-22T11:15:40.468+04:00</atom:updated><title>നവ ജാത ശിശു - റഫീഖ് മേമുണ്ട</title><description>&lt;b&gt;(മിനി കഥ)&lt;/b&gt;&lt;br /&gt;&amp;nbsp;&lt;br /&gt;നവ ജാത ശിശു കരഞ്ഞു കൊണ്ടേയിരിക്കുന്നു. മുലപ്പാല്‍ കൊടുത്തു; നിര്‍ത്തിയില്ല . ബിസ്കറ്റ് കൊടുത്തു; നിര്‍ത്തിയില്ല . കളിപ്പാട്ടം കൊടുത്തു; നിര്‍ത്തിയില്ല . മേശ മേല്‍ വെച്ച മൌസിന്മേല്‍ ശിശുവിന്റെ കൈ വെച്ചപ്പോള്‍ ക്ലിക്ക് ക്ലിക്ക് എന്ന ശബ്ദത്തോടെ അമര്‍ത്തുകയും നിര്‍ത്താതെ ചിരിക്കുകയും ചെയ്യുന്നു.&lt;br /&gt;&amp;nbsp;&lt;br /&gt;- &lt;em&gt;റഫീഖ് മേമുണ്ട&lt;/em&gt;&lt;br /&gt;&amp;nbsp;&lt;br /&gt;&amp;nbsp;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2338192115795931122-4389009091299467430?l=www.epathram.com%2Fstory%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/story/2009/08/blog-post.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total>0</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-2338192115795931122.post-5144592334675130976</guid><pubDate>Sun, 08 Feb 2009 07:14:00 +0000</pubDate><atom:updated>2009-02-08T11:58:08.300+04:00</atom:updated><category domain='http://www.blogger.com/atom/ns#'>jaiprakash-mash</category><title>കാക്കകള്‍... പ്രേതങ്ങള്‍...</title><description>എന്റെ ബിന്ദൂ...!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കാളവണ്ടി എഴുതാന്‍ തുടങ്ങുമ്പോള്‍ മറ്റു പല കഥകളും ബാക്കി വെച്ചിട്ടായിരുന്നു. ഇതെല്ലാം ഇനി എഴുതി മുഴുമിപ്പിക്കണം.&lt;br /&gt;അതിനു മുന്‍പേ പല പുതിയ കഥകളും എന്റെ മുന്നില്‍ കിടന്ന് കളിക്കുന്നു.&lt;br /&gt;ഇന്ന് കാലത്ത് ഉമ്മറത്തിരുന്ന് ചായ കുടിക്കുമ്പോള്‍ കാക്കകള്‍ ഒരേ കരച്ചില്‍. ആദ്യം കാക്കകളെ എറിഞ്ഞോടിക്കാന്‍ തോന്നി.&lt;br /&gt;പിന്നെ അത് വേണ്ടെന്ന് വെച്ചു.&lt;br /&gt;ആ കാക്കകളൊക്കെ മരിച്ചു പോയ അച്ചനമ്മമാരുടെ പ്രേതങ്ങളായാണെനിക്ക് തോന്നിയത്.&lt;br /&gt;ഇനി നാളെ മുതല്‍ അവയെ തീറ്റണം. ഞാന്‍ എന്തെങ്കിലും ആഹരിക്കുന്നതിനു മുന്‍പ്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;എന്റെ മനസ്സില്‍ ഇതൊരു കഥയായി രൂപപ്പെട്ട് കഴിഞ്ഞു.&lt;br /&gt;ഇനി ഇപ്പൊ എന്താ ചെയ്യാ ബിന്ദു...&lt;br /&gt;മോളിങ്ങോട്ട് വാ അങ്കിളിനെ സഹായിക്കാന്‍.&lt;br /&gt;പഴയത് പൂര്‍ത്തീകരിക്കാതെ, പുതിയതിലേക്ക് കടക്കുന്നു.&lt;br /&gt;അങ്കിളിനാണെങ്കില്‍ ശാരീരികമായി അസ്വഥ്യങ്ങളും.&lt;br /&gt;തല വേദന, കഴുത്ത് വേദന, ബേട് സ്റ്റൊമക്ക്. അങ്ങിനെ പലതും...&lt;br /&gt;വയസ്സ് അറുപതേ കഴിഞ്ഞുള്ളുവെങ്കിലും, 90 ന്റെ പ്രതീതി.&lt;br /&gt;കാര്‍ന്നവന്മാരെയെല്ലാം, കാലാ കാലങ്ങളില്‍ അറുപതിനോടടുക്കുമ്പോള്‍ ദൈവം തമ്പുരാന്‍ കൊണ്ടോയി.&lt;br /&gt;ഈ എന്നെ മാത്രം ആര്‍ക്കും വേണ്ട്.&lt;br /&gt;എനിക്ക് തീരെ വയ്യാണ്ടായി.&lt;br /&gt;ഒരു ഉഷാറും ഇല്ല.&lt;br /&gt;ഓരേ ദിവസവും കിടക്കുമ്പോള്‍ ഞാന്‍ വിചാരിക്കും, പിറ്റെ ദിവസാം എഴുന്നേല്‍ക്കില്ലാ എന്ന്.&lt;br /&gt;ഈ കത്തെഴുതുമ്പോഴും എനിക്ക് വയ്യാ എന്റെ ബിന്ദുക്കുട്ടീ...&lt;br /&gt;എന്റെ മോളെ. നിന്റെ സ്നേഹമാണെന്നെ പിടിച്ചു നിര്‍ത്തുന്നത്.&lt;br /&gt;മോളയച്ച പുതിയ ഹെഡ്ഡറുകള്‍ കിട്ടി. അങ്കിളിന് വളരെ സന്തോഷമായി.&lt;br /&gt;എന്നെ ഇത്ര മാത്രം സ്നേഹിക്കുന്ന എന്റെ ബിന്ദു മോള്‍ക്ക് ഞാനെന്താ പ്രത്യുപകാരമായി തരിക.&lt;br /&gt;മോളുടെ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി അങ്കിള്‍ അച്ചന്‍ തേവരോട് എന്നും പ്രാര്‍ത്ഥികാറുണ്ട്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അങ്കിളിനിപ്പോള്‍ അത്രയല്ലെ ചെയ്യാനൊക്കൂ.&lt;br /&gt;മോള് പേടിക്കേണ്ട്. എല്ലാം ദൈവ നിശ്ചയമാണ്.&lt;br /&gt;ഒരു സുദിനം വരും മോളെ. സമാധാനിക്കുക.&lt;br /&gt;അങ്കിളിന് ഇവിടുത്തെ കുട്ടിക്കും അവിടെത്തെ കുട്ടിക്കുമുണ്ടാകുന്ന സന്തതികളെ കാണാനുള്ള ഭാഗ്യം ഉണ്ടാകുമോ എന്തോ.&lt;br /&gt;കാക്കളുടെ കരച്ചില്‍ നിര്‍ത്തണം.&lt;br /&gt;തറവാട്ടില്‍ ചേച്ചി വീട്ടിലാരും ഭക്ഷിക്കുന്നതിന് മുന്‍പ് കാക്കളെ ഊട്ടാറുണ്ട്.&lt;br /&gt;ശ്രീരാമന്‍ അവന്റെ ഭാര്യയുടെ അമ്മ മരിച്ചതിനാല്‍ വധൂ ഗൃഹത്തിലായിരിക്കാം.&lt;br /&gt;അപ്പോള്‍ കാക്കകള്‍ക്ക് അന്നം കിട്ടിയിട്ടുണ്ടാവില്ല.&lt;br /&gt;ചേച്ചിയുടെ മരണ ശേഷവും, കാക്കകളെ ഊട്ടാന്‍ ശ്രീരാമന്‍ മറക്കാറില്ല.&lt;br /&gt;പാവം കാക്കകള്‍ ചെറുവത്താനിയില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ പറന്ന് വന്നതാകാം.&lt;br /&gt;എന്റെ തറവാട്ടിലെ പ്രേതങ്ങളൊന്നും ഇതു വരെ എന്നെ തേടി വന്നിട്ടില്ല.&lt;br /&gt;ആരായിരിക്കും... ഈ രണ്ട് പ്രേതങ്ങള്‍ കാക്കയുടെ രൂപത്തില്‍.&lt;br /&gt;ചേച്ചിയോ, അതോ അച്ചനോ...&lt;br /&gt;മണ്മറഞ്ഞവര്‍ അനവധിയുണ്ട്.&lt;br /&gt;അച്ചാച്ചന്മാരും, അച്ചമ്മയും, പാപ്പനും, മറ്റു കാര്‍ന്നന്മാരും.&lt;br /&gt;പക്ഷെ അവര്‍ക്കൊന്നും ഈ ഉണ്ണിയോട് വാത്സല്യം ഉണ്ടായിരുന്നില്ല.&lt;br /&gt;എനിക്കേറ്റവും ഇഷ്ടപ്പെട്ടവര്‍ എന്റെ ചേച്ചിയും, അച്ചനും തന്നെ.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ചേച്ചിക്ക് വയസ്സുകാലത്ത് എന്നോടിഷ്ടം കുറവായിരുന്നു.&lt;br /&gt;ഞാന്‍ കുട്ട്യോള്‍ടെ പഠിപ്പ് കാരണം നേരത്തെ തന്നെ തൃശ്ശൂര്‍ക്ക് മാറി.&lt;br /&gt;അപ്പോ തറവാട്ടില്‍ ശ്രീരാമന്‍ മാത്രമായി ചേച്ചിക്ക് കൂട്ട്. പിന്നീട് അമ്മയി അമ്മ പ്പോരുണ്ടാ‍യി രുന്നതിനാല്‍ ബീനാമ്മക്ക് സ്വഗൃഹം തടവറ പോലെ തോന്നിയത് സ്വാഭാവികം.&lt;br /&gt;അവരെ കുറ്റപ്പെടുത്താനാവില്ലല്ലോ.&lt;br /&gt;കാര്യങ്ങളൊക്കെ എങ്ങിനെയായിരുന്നാലും, പെറ്റമക്കളെ ഒരമ്മയും വെറുക്കില്ല.&lt;br /&gt;“എന്താ ഉണ്ണ്യേ... നീ ഇവിടെക്കൊന്നും വരാറില്ലല്ലോ“...&lt;br /&gt;ചേച്ചി എപ്പോഴും ചോദിക്കുക പതിവാ.&lt;br /&gt;“ഞാന്‍ ഇടക്കൊക്കെ വരാറുണ്ടല്ലോ”&lt;br /&gt;അങ്ങിനെ ഇടക്കൊക്കെ മാത്രം വന്നാല്‍ മതിയോ.&lt;br /&gt;എപ്പോഴുമെപ്പോഴും വരേണ്ടേ ഉണ്ണ്യേ നീ.&lt;br /&gt;നീ ഈ തറവാട്ടു കാരണവരാണു.&lt;br /&gt;അതു മറക്കേണ്ട്.&lt;br /&gt;മരിച്ചു പോയ കാരണവന്മാരുണ്ടിവിടെ.&lt;br /&gt;അവരെയൊക്കെ ആരധിക്കണം.&lt;br /&gt;കാലാ കാലങ്ങളില്‍ ബലിയിടണം.&lt;br /&gt;നമ്മുടെ കുല ദേവതകളെ മനസ്സില്‍ ധ്യാനിക്കണം.&lt;br /&gt;കുടുംബ ക്ഷേത്രത്തില്‍ പോകണം.&lt;br /&gt;“നീയെന്താ ഇത് വരെ കുടുംബ ക്ഷേത്രത്തില്‍ വിശേഷങ്ങള്‍ക്കൊന്നും വരാഞ്ഞെ എന്റെ മോനെ”&lt;br /&gt;അതിനു നമ്മുടെ ഷേത്രമെവിടെ ഇപ്പോള്‍.&lt;br /&gt;എല്ലാം അന്യാധീനപ്പെട്ടില്ലേ.&lt;br /&gt;തറവാട് പാപ്പന്‍ ചതിയിലൂടെ കരസ്ഥമാക്കി. അച്ചമ്മയും അതിന് കൂട്ടു നിന്നു.&lt;br /&gt;അന്തിത്തിരി കൊളുത്താതെ കുടുംബ ക്ഷേത്രവും, പാമ്പിന്‍ കാ‍വും, രക്ഷസ്സും എല്ലാം പോയില്ലേ.&lt;br /&gt;ഇനി ഇപ്പോ എവിടെയാ എന്റെ ആരാധനാ മൂര്‍ത്തി.&lt;br /&gt;ഞാനെന്നും കുളി കഴിഞ്ഞാല്‍ ആദ്യം നമിക്കുന്നത് എന്റെ പര ദേവതകളെയാ.&lt;br /&gt;അവര്‍ എന്നും എന്റെ മനസ്സിലുണ്ട് എന്റെ ചേച്ചിയേ.&lt;br /&gt;ഈ ഉണ്ണി അവരെ മറക്കുകയില്ല.&lt;br /&gt;കടത്തനാട്ട് മണ്ണില്‍ പിറന്ന നമ്മുടെ കാരണവന്‍മാര്‍‍ ക്കുണ്ടായിരുന്ന ആയുധാഭ്യാസം മാത്രം ഈ ഉണ്ണിക്ക് കിട്ടിയില്ല.&lt;br /&gt;എന്നാലും ആ ശൌര്യം ഈ ഉണ്ണിക്കുണ്ട്.&lt;br /&gt;ഉണ്ണ്യേ... എന്താ ചേച്ച്യേ...&lt;br /&gt;ഞാന്‍ പറഞ്ഞത്... നമ്മുടെ പുതിയ അംബല പ്പുരയിലേക്ക് നീ വന്നില്ലല്ലോ എന്നാ.&lt;br /&gt;“ആ അംബലപ്പുര ഈ ഉണ്ണി ഇതെ വരെ അംഗീകരിച്ചിട്ടില്ല.”&lt;br /&gt;പഴയ അംബലം ഇടിഞ്ഞ് വീണു എന്ന് വെച്ചു അവിടുത്തെ ദൈവങ്ങള്‍ അവിടെ ഇല്ലാ എന്നാണോ ചേച്ചിയുടെ വിശ്വാസം.&lt;br /&gt;“അവര്‍ അവിടെ തന്നെ ഉണ്ട്“&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;[ഈ കഥ ഇവിടെ അവസാനിക്കുന്നില്ല ...]&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;- &lt;em&gt;ജെ. പി.&lt;br /&gt;&lt;/em&gt;&lt;br /&gt;&lt;img alt="" src="http://www.epathram.com/story/uploaded_images/jaiprakash-mash-700611.jpg" border="0" /&gt;&lt;br /&gt;&lt;br /&gt;&lt;u&gt;എന്നെ പറ്റി&lt;/u&gt;&lt;br /&gt;&lt;br /&gt;ഞാന്‍ ജെപി @തൃശ്ശിവപേരൂര്‍.&lt;br /&gt;എന്നിലെ എഴുത്തുകാരനെ കണ്ടെത്തിയ എറണാകുളം അപ്ടെക്കിലെ ശ്രീമാന്‍ സന്തോഷ് മാഷെ ഞാന്‍ സ്നേഹപൂര്‍വ്വം സ്മരിക്കട്ടെ. ഈ എഴുത്തുകള്‍ക്ക് എനിക്ക് കിട്ടിയ അംഗീകാരത്തിന്റെ എല്ലാ പ്രശംസ്കളും ഞാന്‍ അദ്ദേഹത്തിന് സമര്‍പ്പിക്കുന്നു. എന്നോട് തുടര്‍ന്നെഴുതാന്‍ അദ്ദേഹം എല്ലായ്പോഴും ഓര്‍മിപ്പിക്കുന്നു. എനിക്കത് പോലെ ചെയ്യാമെന്ന പ്രത്യാശയോടെ.&lt;br /&gt;നിങ്ങളുടെ ജെ പി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2338192115795931122-5144592334675130976?l=www.epathram.com%2Fstory%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/story/2009/02/blog-post.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total>5</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-2338192115795931122.post-4760628281638322856</guid><pubDate>Wed, 24 Sep 2008 14:02:00 +0000</pubDate><atom:updated>2008-10-14T11:00:52.802+04:00</atom:updated><category domain='http://www.blogger.com/atom/ns#'>jayesh</category><title>ഇന്റര്‍വ്യൂ - ജയേഷ്</title><description>&lt;a href="http://www.epathram.com/story/uploaded_images/girl-back-755438.jpg"&gt;&lt;img style="CURSOR: hand" alt="" src="http://www.epathram.com/story/uploaded_images/girl-back-755436.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;"ഈശ്വരാ... എളുപ്പമുള്ള ചോദ്യങ്ങളാകണേ"&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ഫയല്‍ മാറോടടക്കി പ്പിടിച്ച് അവള്‍ പ്രാര്‍ഥിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ആകെ 32 പേരെയാണ്‌ ഇന്റര്‍ വ്യൂവിന് തിരഞ്ഞെടു ത്തിരിക്കുന്നത്. എഴുത്ത് പരീക്ഷയും, ഭാഷാ നൈപുണ്യവും എല്ലാമായി കുറേ കടമ്പകള്‍ ഉണ്ടായിരുന്നു. അവസാന വട്ടമായാണ്‌ മുതിര്‍ന്ന ഉദ്യോഗസ്ഥ രുമായുള്ള ഇന്റര്‍വ്യൂ. 32 പേരില്‍ പെണ്ണായി അവളൊരാളേ യുണ്ടായി രുന്നുള്ളൂ. ക്ഷൌരം ചെയ്ത് മിനുങ്ങുന്ന മുഖങ്ങളുമായി ഇരിക്കുന്ന ആണ്‍ പടയെ അവള്‍ ഒന്നോടിച്ച് നോക്കി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;'ഈശ്വരാ' അവള്‍ ക്ക് അകമേ ഒരു നടുക്ക മുണ്ടായി. ആദ്യത്തെയാള്‍ പോയി വളരെ നേരം കഴിഞ്ഞാണ് തിരിച്ച് വന്നത്. പകലന്തിയോളം പാടത്ത് ഉഴുത് മറിച്ചത് പോലെ അവശനായിരുന്നു അയാള്‍. വിയര്‍പ്പില്‍ കുതിര്‍ന്ന വസ്ത്രം മുഷിഞ്ഞിരുന്നു. അത് കണ്ടപ്പോള്‍ എല്ലാവരുടേയും മുഖങ്ങളില്‍ വിളര്‍ച്ച യുണ്ടായി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അവള്‍ തന്റെയൂഴം വരുന്നതും കാത്ത് പ്രാര്‍ഥന തുടര്‍ന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;'നളിനി. പി' എവിടെ ഇന്റര്‍വ്യൂ മുറിയുടെ വാതില്‍ തുറന്ന് ഒരാള്‍ ഉറക്കെ വിളിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ദു:സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്ന പോലെ അവള്‍ എഴുന്നേറ്റു. 60 കണ്ണുകള്‍ തന്നെ തുറിച്ച് നോക്കുന്നതില്‍ അസ്വസ്ഥയായി അവള്‍ ഇന്റര്‍വ്യൂ മുറിയില്‍ പ്രവേശിച്ചു. മൂന്ന് പേരുണ്ടായിരുന്നു ഇന്റര്‍വ്യൂ പാനലില്‍ . ചെറുപ്പക്കാരായ രണ്ടു പേരും പിന്നെ ഒരു വയസ്സനും. അയാളുടെ തലയുടെ മുന്‍ ഭാഗത്ത് മുടി വളരേയേറെ കൊഴിഞ്ഞ് പോയിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;'ഇരിക്കൂ'&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ആരോ പറഞ്ഞു. അവളിരുന്നു. വയസ്സന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി പരിശോധിക്കാന്‍ തുടങ്ങി. ഇതൊന്നും ആവശ്യമുള്ളതല്ലായെന്ന ഭാവത്തിലാണ് അയാളുടെ നോട്ടം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;'ഹൌ അര്‍ യു നളിനി?'&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ചെറുപ്പക്കാരില്‍ ഒരാള്‍ ചോദിച്ചു. അയാള്‍ അല്പം മുന്നോട്ട് ചാഞ്ഞിരുന്ന് മേശയില്‍ കൈ അമര്‍ത്തി വച്ചിരുന്നു. ഇപ്പോള്‍ അവളോട് ഏറ്റവും അടുത്തിരിക്കുന്നത് അയാളാണ്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;'ആം ഫൈന്‍, താങ്ക്യൂ'. അങ്ങനെയാണോ പറയേണ്ടതെന്ന് അവള്‍ക്ക് പിന്നീട് സംശയം തോന്നി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;'ഗുഡ്... നളിനി എല്ലാ ടെസ്റ്റുകളും നല്ല പോലെ എഴുതിയിട്ടുണ്ടല്ലോ. ഈ ജോലി കിട്ടുകയാണെങ്കില്‍ നളിനിയ്ക്ക് എന്ത് തോന്നും?'&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അയാള്‍ മുഖത്ത് കുസൃതിത്തരം വരുത്തി ചോദിച്ചു. അവള്‍ പകച്ച് പോയി. ഇത്തരം ചോദ്യങ്ങളൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഇന്റര്‍വ്യൂ എങ്ങിനെ അഭിമുഖീകരിക്കാം എന്ന പുസ്തകത്തിലും ഇതിനെക്കുറിച്ചൊന്നും ഉണ്ടായിരുന്നില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;'പേടിക്കണ്ട.. ഞാന്‍ വെറുതെ ചോദിച്ചതാ' എന്ന് പറഞ്ഞ് അയാള്‍ ഉറക്കെ ചിരിച്ചു. അപ്പോള്‍ വയസ്സന്‍ കൂര്‍ത്ത ഒരു നോട്ടമെയ്തു. പൊടുന്നനെ ചിരി നിന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;'അപ്പോള്‍ തുടങ്ങാമല്ലേ?' അത് വരെ മിണ്ടാതിരി ക്കുകയായിരുന്ന ചെറുപ്പക്കാരന്‍ ചോദിച്ചു. വയസ്സന്‍ തലയാട്ടി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;'വരൂ നളിനി'&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അയാള്‍ എഴുന്നേറ്റ് പിന്നിലെ കര്‍ട്ടന്‍ മാറ്റി വേറൊരു വാതില്‍ തുറന്ന് വിളിച്ചു. അവിടെ അങ്ങിനെയൊരു വാതിലിന്റെ സാധ്യത അവള്‍ ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;വാതില്‍ കടന്നെത്തിയത് ഒരു സ്വീകരണ മുറിയിലായിരുന്നു. ഇടത്തരക്കാരുടെ വീട് പോലെ തോന്നിച്ചു അത്. കിടപ്പ് മുറിയും അടുക്കളയും വീട്ടുപകരണങ്ങളും എല്ലാം ഉണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;വാതില്‍ അടച്ച് കൊളുത്തിട്ട് അയാള്‍ സോഫയില്‍ തളര്‍ ന്നിരുന്നു. ജോലി ചെയ്ത് ക്ഷീണിച്ചത് പോലെ ടൈ അഴിച്ച് വലിച്ചെറിയുകയും ഷൂ കുടഞ്ഞ് തെറിപ്പിക്കുകയും ചെയ്തു. അവള്‍ ഫാന്‍ ഓണാക്കി. തണുത്ത കാറ്റ് കിട്ടിയപ്പോള്‍ അയാള്‍ ഷര്‍ട്ടിന്റെ ബട്ടന്‍സ് അഴിച്ച് വിശ്രമം കൊണ്ടു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അവള്‍ അടുക്കളയില്‍ പോയി ചായയ്ക്ക് വെള്ളം വച്ച് തിരിച്ച് വന്ന് അയാളോട് ചേര്‍ന്നിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;'ഇന്ന് ഒരുപാട് ജോലിയു ണ്ടായിരുന്നോ?' അവള്‍ സ്നേഹ പൂര്‍വ്വം ചോദിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;'മാസാവസാനം അല്ലേ മോളേ, കുറെ ഫയലുകള്‍ നോക്കി ത്തീര്‍ക്കാനുണ്ടായിരുന്നു'&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;"എന്റെ പാവം കുട്ടി' അവള്‍ അയാളുടെ കവിളില്‍ ഒരു ഉമ്മ കൊടുത്തു. അയാള്‍ അവളെ പുണര്‍ ന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;'അയ്യോ...ചായ' അവള്‍ പിടുത്തം വിടുവിച്ച് അടുക്കളയിലേയ്ക്കോടി. വെള്ളം തിളച്ച് മറിയുന്നുണ്ടായിരുന്നു. അവള്‍ ചായ തയ്യാറാക്കി അയാള്‍ക്ക് കൊടുത്തു. അപ്പോഴേയ്ക്കും അയാള്‍ ഉന്മേഷം വീണ്ടെടുത്തിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അവള്‍ വാതോരാതെ സം സാരിക്കുന്നതെല്ലാം അയാള്‍ സശ്രദ്ധം കേട്ടു കൊണ്ടിരുന്നു. അവളുടെ മുടിയിഴകളില്‍ വിരലോടിച്ച് കൊണ്ട്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;വൈകുന്നേരം അവര്‍ സിനിമയ്ക്ക് പോയി. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു. തിരികെയെത്തി അയാള്‍ അവളെ കോരിയെടുത്ത് കിടപ്പ് മുറിയിലേയ്ക്ക് കൊണ്ടു പോയി. അവിടെ വച്ച് അവള്‍ അയാളുടെ ബീജങ്ങള്‍ സ്വീകരിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;*******&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;വീര്‍ത്ത് വരുന്ന വയര്‍ നോക്കി അവള്‍ സന്തോഷിച്ചു. അയാള്‍ അവള്‍ക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങി ക്കൊടുക്കുകയും സമയാ സമയം ആശുപത്രിയില്‍ കൊണ്ടു പോയി പരിശോധിപ്പിക്കുകയും ചെയ്തു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള്‍ ഒരു പെണ്‍ കുഞ്ഞിന് ജന്മം നല്കി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;'നളിനീ... നീ അതിനെയൊന്നുറക്ക്. എപ്പൊ നോക്കിയാലും കരച്ചിലാണല്ലോ' അയാള്‍ ഒച്ചയെടുത്തു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;'കുഞ്ഞിന് പനിക്കുന്നുണ്ട്' അവള്‍ സങ്കടത്തോടെ പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;'എപ്പൊ നോക്കിയാലും അസുഖം. നീ ആ മരുന്ന് വല്ലതും എടുത്ത് കൊടുക്ക്. നാശം'&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;'ഇങ്ങനെയൊന്നും പറയല്ലേ. അതിനെന്തറിയാം. മിണ്ടാന്‍ പോലും പറ്റില്ലല്ലോ'&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;'നീ ശ്രദ്ധിക്കാഞ്ഞിട്ടാ. അതെങ്ങനെയാ നിനക്ക് സീരിയല്‍ കാണാനല്ലേ നേരമുള്ളൂ'&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അത് കേട്ടപ്പോള്‍ അവള്‍ക്ക് കലി കയറി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;'എന്താ പറഞ്ഞത്. ഞാന്‍ കുഞ്ഞിനെ നോക്കുന്നില്ലെന്നോ? ഇത് എന്റെ മാത്രമല്ല നിങ്ങളുടേയും കുട്ടിയാണ്. നിങ്ങള്‍ ഇങ്ങനെ എപ്പൊ നോക്കിയാലും ഫയലും നോക്കിയിരുന്നാല്‍ ഞാനെന്ത് ചെയ്യാനാ?'&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;'ഞാനിങ്ങനെ ജോലി ചെയ്യുന്നത് കൊണ്ടാ നിന്റെ എല്ലാ ആവശ്യങ്ങളും നടക്കുന്നത്. ഇല്ലെങ്കിലേ പട്ടിണിയാ. മനസ്സിലായോ?'&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;'അങ്ങിനെ നിങ്ങള്‍ മാത്രം ജോലി ചെയ്ത് കഷ്ടപ്പെടേണ്ട. എനിക്കും ജോലി ചെയ്യാന്‍ പറ്റും.'&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;'ഹും. അങ്ങനെ നീ സമ്പാദിച്ച് കുടുംബം പോറ്റണ്ട'&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;'അതെന്റെ ഇഷ്ടം. നിങ്ങള്‍ കുഞ്ഞിനെ നോക്കിക്കോളൂ. ഞാന്‍ ജോലിയ്ക്ക് പോകാം'&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അയാള്‍ കൈ വീശി ഒറ്റയടി. അവളുടെ കവിള്‍ കരുവാളിച്ച് പോയി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;'എന്നെ തല്ലിയല്ലേ... ഇനി ഒരു നിമിഷം ഞാന്‍ നിങ്ങടെ കുടെ ജീവിക്കില്ല' ഇത്രയും പറഞ്ഞ് അവള്‍ വാതില്‍ തുറന്ന് പോയി. അയാള്‍ അവളെ തടയാനെന്ന പോലെ പിന്നാലെ ചെന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;*****************&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അവര്‍ പഴയ ഇരിപ്പിടങ്ങളിലേയ്ക്ക് തിരിച്ചെത്തി. അയാള്‍ ഒന്നും സംസാരിക്കാ നാവാതെ യിരുന്നു, അവള്‍ക്ക് വീര്‍പ്പ് മുട്ടുന്നുണ്ടായിരുന്നു. വയസ്സന്‍ അപ്പോഴും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുകയാണ്. ആദ്യത്തെ ചെറുപ്പക്കാരന്‍ ഒന്നും സംസാരിക്കുന്നില്ല. രണ്ടാമത്തെ ചെറുപ്പക്കാരന്‍ വയസ്സന്റെ ചെവിയില്‍ എന്തോ പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;വയസ്സന്‍ ഫയല്‍ തിരിച്ച് കൊടുത്തു. കുറേ നേരം അലോചിച്ചിട്ട് പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;'നളിനി. നിങ്ങളുടെ പ്രൊഫൈല്‍ നല്ലതാണ്. പക്ഷേ പറയുന്നതില്‍ ഖേദമുണ്ട്... ഈ ജോലിയ്ക്ക് നിങ്ങള്‍ ഇണങ്ങുന്നതല്ല&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;'സര്‍... എങ്ങിനെ വേണമെങ്കിലും ഞാന്‍ ജോലി ചെയ്യാം. എനിക്കൊരവസം തരൂ..." അവള്‍ കെഞ്ചി നോക്കി. അവര്‍ സമ്മതിച്ചില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;'വിഷ് യു ആള്‍ ദ ബെസ്റ്റ് ' മൂന്ന് പേരും ഒന്നിച്ച് പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇന്റര്‍വ്യൂ റൂമിന്റെ വതില്‍ തുറന്ന് പുറത്തേയ്ക്കി റങ്ങുമ്പോള്‍ 30 കണ്ണുകള്‍ അവളെ കരണ്ട് തിന്നു. അന്നേരം എവിടെയോ ഒരു കുഞ്ഞിന്റെ കരച്ചില്‍ അവള്‍ കേട്ടു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;- &lt;em&gt;ജയേഷ്&lt;/em&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2338192115795931122-4760628281638322856?l=www.epathram.com%2Fstory%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/story/2008/09/blog-post.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total>2</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-2338192115795931122.post-8517541760263603750</guid><pubDate>Mon, 07 Jul 2008 19:16:00 +0000</pubDate><atom:updated>2008-07-09T22:58:19.653+04:00</atom:updated><category domain='http://www.blogger.com/atom/ns#'>shersha</category><title>സ്വന്തം - ഷെര്‍ഷാ വര്‍ക്കല</title><description>&lt;a href="http://www.epathram.com/story/uploaded_images/Shershah-727673.jpg"&gt;&lt;img style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://www.epathram.com/story/uploaded_images/Shershah-727670.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;em&gt;&lt;/em&gt; &lt;/div&gt;&lt;div&gt;&lt;em&gt;&lt;/em&gt; &lt;/div&gt;&lt;div&gt;&lt;em&gt;&lt;/em&gt; &lt;/div&gt;&lt;div&gt;&lt;em&gt;&lt;/em&gt; &lt;/div&gt;&lt;div&gt;&lt;em&gt;&lt;/em&gt; &lt;/div&gt;&lt;div&gt;&lt;em&gt;&lt;/em&gt; &lt;/div&gt;&lt;div&gt;&lt;em&gt;&lt;/em&gt; &lt;/div&gt;&lt;div&gt;&lt;em&gt;&lt;/em&gt; &lt;/div&gt;&lt;div&gt;&lt;em&gt;&lt;/em&gt; &lt;/div&gt;&lt;div&gt;&lt;em&gt;&lt;/em&gt; &lt;/div&gt;&lt;div&gt;&lt;em&gt;&lt;/em&gt; &lt;/div&gt;&lt;div&gt;&lt;em&gt;-ഷെര്‍ഷാ വര്‍ക്കല&lt;/em&gt;&lt;/div&gt;&lt;div&gt;&lt;em&gt;&lt;/em&gt; &lt;/div&gt;&lt;div&gt;&lt;em&gt;&lt;/em&gt; &lt;/div&gt;&lt;div&gt;&lt;em&gt;&lt;/em&gt; &lt;/div&gt;&lt;div&gt;&lt;em&gt;&lt;/em&gt; &lt;/div&gt;&lt;div&gt;&lt;em&gt;(മിനിക്കഥ)&lt;/em&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;p&gt;&lt;em&gt;&lt;/em&gt;&lt;/p&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;p&gt;സ്വന്തമെന്നു പറയാന്‍ അനേകം ആള്‍ക്കാരു ണ്ടായിരുന്നു അയാള്‍ക്ക്. ബന്ധുക്കളും സുഹൃത്തുക്കളും ആയി അനേകം പേര്‍ അയാളുടെ നല്ല സമയത്തു എപ്പൊഴുമുണ്ടായിരുന്നു. അതു അയാളുടെ പുഷ്കര സമയമായിരുന്നു. എല്ലാം വളരെ പെട്ടെന്നായിരുന്നു. അയാളുടെ ബിസ്സിനെസ്സ് സാമ്രാജ്യം തകര്‍ന്നു. ഇപ്പൊള്‍ അയാളെ അറിയുന്നവര്‍ ആരുമില്ല. സ്വന്തക്കാരൊട് ചൊദിച്ചാല്‍ പറയും ഞങ്ങള്‍ തമ്മില്‍ വളരെ അകന്ന ബന്ധ്മെയുള്ളൂ. ഇരുനൂറ് പെജ് നൊട്ട്ബുക്കിന്റെ അവസാനത്തെ പെപ്പറില്‍ ഉള്ള സ്വന്തം!!!&lt;/p&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;p&gt;&lt;/p&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;p&gt;&lt;/p&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;p&gt;&lt;/p&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;p&gt;&lt;a href="http://www.varkalashersha.webs.com/" target="_blank"&gt;എഴുത്ത്കാരന്റെ ബ്ലോഗ്&lt;/a&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2338192115795931122-8517541760263603750?l=www.epathram.com%2Fstory%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/story/2008/07/blog-post_07.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total>2</thr:total></item><item><guid isPermaLink='false'>tag:blogger.com,1999:blog-2338192115795931122.post-1653549092230557455</guid><pubDate>Sat, 05 Jul 2008 18:30:00 +0000</pubDate><atom:updated>2008-07-07T23:46:16.697+04:00</atom:updated><category domain='http://www.blogger.com/atom/ns#'>jayesh</category><title>നിരപ്പുകള്‍ - ജയേഷ്</title><description>കുന്നിലും നിരപ്പിലും കുഴിയിലും ഇരുട്ട് പിടിച്ചു. ഏഴിമലയില്‍ നിന്നും സൂര്യന്‍ പിന്‍ വാങ്ങി ക്കഴിയാറായിരുന്നു. പ്രാര്‍ഥന ചൊല്ലി ക്കൊണ്ട് നിരന്നു നില്‍ ക്കുന്ന റബ്ബര്‍ മരങ്ങള്‍ ക്കിടയിലൂടെ തണുത്ത കടല്‍ ക്കാറ്റ് നുഴഞ്ഞിറങ്ങി. പള്ളി മേടയിലെ വൈദ്യുത വിളക്കുകള്‍ തിളങ്ങാന്‍ തുടങ്ങിയിരുന്നു. ദേവസ്സി അച്ചനുള്ള അത്താഴം തീന്‍ മേശയില്‍ നിരത്തി വച്ച് പാത്രങ്ങള്‍ കഴുകി അടുക്കള പൂട്ടി. അനന്തരവനായ വര്‍ക്കി പള്ളിമുറ്റത്ത് കാത്തു നില്‍ ക്കുന്നുണ്ടായിരുന്നു. ഇനി സെമിത്തേരിയുടെ തെക്കുവശം കടന്ന് റബ്ബര്‍ തോട്ടം പകുത്ത് നിരപ്പും കുഴിയുമിറങ്ങി വേണം വീട് പറ്റാന്‍ .&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഓര്‍ത്തപ്പോള്‍ ത്തന്നെ ദേവസ്സിയ്ക്ക് ഉള്ളിരൊലാളല്‍ . അത് പതിവുള്ളതാണ്. അനന്തരവന്‍ വന്നതിനുശേഷം അല്പം ധൈര്യം വന്നിട്ടുണ്ടെങ്കിലും പോര. വര്‍ക്കി പയ്യനാണ്‌. പോരാത്തതിന്‌ ഇപ്പോള്‍ ത്തന്നെ ആവശ്യത്തിലധികം കെട്ടു കഥകള്‍ കേട്ട് വിരണ്ടിരിക്കുകയാവും .&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;' വര്‍ക്കീ ..ഡാ ' അയാള്‍ ഉറക്കെ വിളിച്ചു. അവന്‍ അനുസരണയോടെ വിളി കേട്ട് ഓടി വന്നു.&lt;br /&gt;' നീയെന്തായെടുക്കുവാ '&lt;br /&gt;' അച്ചനെന്നോടിന്നിവടെ കെടക്കാമ്പറഞ്ഞു '&lt;br /&gt;' അതെന്നാത്തിനാടാ ? '&lt;br /&gt;' ആ ' വര്‍ ക്കി കൈ മലര്‍ ത്തി.&lt;br /&gt;' ശെരി..വാ .. നേരം വൈകി '&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ലൂര്‍ ദ്ദ് മാതാ പള്ളിയുടെ മുറ്റത്ത് നിന്ന് കുരിശ് വരച്ച് ഒരു നിമിഷം പ്രാര്‍ത്ഥിച്ചതിന്‌ ശേഷം അവര്‍ നടന്നു. സെമിത്തേരിയില്‍ ഒറ്റക്കാല്‍ വിളക്കുകള്‍ തെളിഞ്ഞ് നില്ക്കുന്നുണ്ടായിരുന്നു. കല്ലറകള്‍ക്ക് മുകളിലെ കുരിശു രൂപങ്ങള്‍ കരയുന്നത് പോലെ തോന്നി. ഈശോ മറിയം ഔസേപ്പേ .. എന്ന ഭക്തി ഗാനം മൂളിക്കൊണ്ട് ദേവസ്സി മടിക്കുത്തില്‍ നിന്നും ബീഡിക്കെട്ടും തീപ്പെട്ടിയും എടുത്തു. രണ്ട് മൂന്ന് പുക വിട്ടപ്പോള്‍ നെഞ്ചിടിപ്പ് നിയന്ത്രണത്തിലായി. വര്‍ക്കി നിദ്രാടകനെ പ്പോലെ അനുഗമിച്ചു .&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;'നെനക്ക് വേണോടാ ?' ദേവസി ഒരു കള്ളച്ചിരിയോടെ ബീഡിക്കെട്ട് നീട്ടിക്കൊണ്ട് ചോദിച്ചു. വര്‍ക്കിയുടെ മുഖം വിളറുന്നത് അപ്പോഴും വ്യക്തമായി കാണാമായിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;'ഞാന്‍ .. ഞാന്‍ ..വലിക്കുകേല പാപ്പാ'&lt;br /&gt;'പോഡാ , ന്നലെ നീ കുന്നിന്മേലിരുന്നു പൊക വിടണ ഞാന്‍ കണ്ടതാ'&lt;br /&gt;'എപ്പാ ? '&lt;br /&gt;'നീ വൈകുന്നേരം തൂറാനാണെന്നും പറഞ്ഞ് പോയില്ലേ.. അപ്പ ക്കണ്ടു'&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;വര്‍ക്കി വിയര്‍ക്കാന്‍ തുടങ്ങി. കുളിര്‍ കോരുന്ന കടല്‍ ക്കാറ്റിനും വിയര്‍ പ്പുതുള്ളികളെ ബാഷ്പീകരിക്കാന്‍ കഴിഞ്ഞില്ല.&lt;br /&gt;'സാരല്ലെഡാ..നീ വലിച്ചോ ' ദേവസ്സി അവന്റെ തോളില്‍ കൈയ്യിട്ട് പറഞ്ഞു. വര്‍ക്കി ഒന്ന് സംശയിച്ച ശേഷം ബീഡി വാങ്ങി കത്തിച്ചു. ഭവ്യതയോടെയുള്ള അവന്റെ പുക വിടല്‍ കണ്ടപ്പോള്‍ ദേവസ്സി അറിയാതെ ചിരിച്ചു പോയി.&lt;br /&gt;'കറുകച്ചാലീന്ന് നിന്നേം കൂട്ടി വരുമ്പോ എനിക്കറിയില്ലാരുന്നു.. സാരല്ല.. ഒരു കണ്ട്രോള്‌ ണ്ടായാ മതി '&lt;br /&gt;ഉപദേശം പോലെ അയാള്‍ പറഞ്ഞു. വര്‍ക്കി തലയാട്ടി ക്കൊണ്ട് മൂക്കിലൂടെ പുക വിട്ടു.&lt;br /&gt;'ന്തായാലും നീ വന്നത് ഒപകാരമായി' ദേവസ്സി ആത്മഗതം പോലെ പറഞ്ഞു. പള്ളിയിലെ പാചകക്കാരനായി ജോലി തുടങ്ങിയിട്ട് വര്‍ ഷങ്ങള്‍ കുറേയായി. പണിയുള്ളപ്പോള്‍ റബ്ബര്‍ വെട്ടാനും പോകും . ഇപ്പോഴത്തെ അച്ചനാണെങ്കില്‍ ദേവസ്സിയുടെ പാചകം ഇഷ്ടവുമാണ്‌.&lt;br /&gt;'ഡാ.. അച്ചനെന്തിനാ നെന്നോട് അവടെക്കെടക്കാന്‍ പറഞ്ഞതെന്നറിയാവോ ?'&lt;br /&gt;'ഇല്ലാ..എന്നാത്തിനാ ?&lt;br /&gt;'ങാ..അത് പറയാം... ചത്ത് പോയ ആ ലന്തനരിയച്ചനില്ലേ ഡാ, സായ്പ്പ്... അയാള്‌ രാത്രീല്‌ വന്ന് കല്ലെറിയൂന്ന് പേടിച്ചിട്ടായിരിക്കും.'&lt;br /&gt;'അതെന്നാത്തിനാ പാപ്പാ ചത്ത് പോയ അച്ചന്‍ വന്ന് ജീവിച്ചിരിക്കണ അച്ചനെ കല്ലെറിയണേ?&lt;br /&gt;' അത് കാര്യണ്ട് ടാ... മന്തനാരിയച്ചനല്ലേ ഈ ലൂര്‍ദ്ദ് മാതാ പള്ളീം ഇടവകേം ഒക്കെ ഒണ്ടാക്കീത്. ഇവടാണല്ലാ അച്ചനെ അടക്കം ചെയ്തേക്കണതും... ഇപ്പഴത്തെ അച്ചന്മാര്ടെ തോന്ന്യാസങ്ങള്‍ സഹിക്കാമ്പറ്റാതാകുമ്പോ കുഴീന്ന് എണീറ്റ് വന്ന് കല്ലെറിയൂന്നാ '&lt;br /&gt;' അപ്പോ..അന്തോനിയച്ചന്‍ കള്ളനാണെന്നാണാ ?'&lt;br /&gt;' എന്നൊന്നും ഞാമ്പറഞ്ഞില്ല...പൊതുവേ ഒള്ളതാ പറഞ്ഞേ...അല്ലാതെ വേറെ വല്ല ഉദ്ദേശത്തോടെയാണോ നിന്നോട് അവടെ കെടക്കമ്പറഞ്ഞതെന്ന് എനിക്കറിയാമ്പാടില്ല'&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അപ്പോള്‍ വര്‍ക്കി നാണം കൊണ്ട് തുടുത്തു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അപ്പോഴേയ്ക്കും അവര്‍ റബ്ബര്‍ തോട്ടം കടന്നിരുന്നു. ഇനിയങ്ങോട്ട് ഭൂമി പരന്നതാണ്‌. അങ്ങിങ്ങായി കുറേ വീടുകളുമുണ്ട്. വൈദ്യുതി ലഭിക്കാത്ത വീടുകളില്‍ മണ്ണെണ്ണവിളക്കിന്റെ അരണ്ട പ്രകാശം പിടയ്ക്കുന്നു ണ്ടായിരുന്നു. റാന്തല്‍ വിളക്കുകളുമേന്തി മീന്‍ പിടുത്തക്കാര്‍ കുരകളിലേയ്ക്ക് നിരനിരയായി നടക്കുന്നുണ്ട്. അവര്‍ മത്തിയെക്കുറിച്ചും സ്രാവിനെക്കുരിച്ചും കടലമ്മയെക്കുറിച്ചും സംസാരിക്കുന്നുണ്ടാകും&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;പൊടുന്നനെ ദേവസ്സി നിശ്ശബ്ദനായി. അതിന്‌ കാരണമുണ്ടായിരുന്നു. അവരപ്പോള്‍ കടന്ന് പോയത് കുഞ്ഞു മേരിയുടെ വീടിന്‌ മുന്നിലൂടെയായിരുന്നു. അയാള്‍ ക്ക് കുഞ്ഞു മേരിയോട് വലിയ പ്രേമമായിരുന്നു. അവള്‍ക്ക് തിരിച്ചും അങ്ങിനെ യായിരുന്നെന്നാണ്‌ ദേവസ്സി പറയുന്നത്. പള്ളിയില്‍ റബ്ബര്‍ വെട്ടാന്‍ തുടങ്ങി ക്കഴിഞ്ഞാല്‍ അവളെ കെട്ടണമെന്ന് തന്നെയായിരുന്നു കടുത്ത ആഗ്രഹവും . അവള്‍ കാത്തിരിക്കാമെന്ന് വാക്ക് കൊടുത്തതുമാണ്‌ പോലും . എന്നാല്‍ പെട്ടെന്നൊരു ദിവസം തടി മുറിക്കാന്‍ പോകുന്ന യോഹന്നാന്‍ അവളെ കെട്ടി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ചതിച്ചത് കുഞ്ഞുമേരിയല്ല, യോഹന്നാനാണെന്നേ ദേവസ്സി പറയൂ. കാരണം അവളുടെ കെട്ട് കഴിഞ്ഞ് മാസങ്ങള്‍ ക്ക് ശേഷം ഒരു ദിവസം പള്ളിയില്‍ വച്ച് തനിച്ചൊന്ന് സം സാരിക്കാന്‍ തക്കം കിട്ടി.&lt;br /&gt;ഒന്നും തന്റെ കുറ്റമല്ലെന്ന് അവള്‍ ആണയിട്ടു. അപ്പനും അമ്മച്ചിയും നിര്‍ ബന്ധിച്ചാല്‍ പിന്നെ ആ പാവത്തിന്‌ പിടിച്ചുനില്‍ ക്കാന്‍ കഴിയുന്നതെങ്ങിനെയെന്ന് അയാളും മനസ്സിലാക്കി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;എന്നാലും കുഞ്ഞുമേരീ.. നീയിപ്പോ അന്യന്റെ ഭാര്യയാണ്‌. പറയാന്‍ പാടുവോന്നറിയില്ല.. എന്നാലും പറഞ്ഞെക്കുവാ.. നിന്നെയൊന്ന് ചും ബിക്കണമെന്ന് എനിക്കിപ്പോഴും കൊതിയുണ്ട്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അവള്‍ ക്ഷോഭിച്ചില്ല. കുറ്റബോധത്താല്‍ കുനിഞ്ഞ മുഖത്തോടെ അവള്‍ പറഞ്ഞു. എനിക്കിപ്പോ വയ്റ്റിലുണ്ട്.. ഇല്ലെങ്കില്‍ കൊഴപ്പമില്ലാരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അത്രയും മതിയായിരുന്നു അയാള്‍ ക്ക് പോയ ജീവന്‍ തിരിച്ചുകിട്ടാന്‍ . അവളിപ്പോഴും തന്നെ സ്നേഹിക്കുന്നു ണ്ടെന്നതിനുള്ള തെളിവാണല്ലോ അത്.&lt;br /&gt;പേറ്‌ കഴിയണ വരെ കാത്തിരിക്കാവോ ? - കുഞ്ഞുമേരി&lt;br /&gt;ലോകാവസാനം വരേയും ഞാന്‍ കാത്തിരിക്കും - ദേവസ്സി&lt;br /&gt;എന്നിട്ടിന്ന് വരെ അവള്‍ പെറ്റില്ലെന്നുള്ളതാണ്‌ അയാളുടെ മൌനത്തിന്‌ കാരണം . രണ്ട് മൂന്ന് തവണ പേറ്റ് നോവ് വന്ന് അലമുറയിടുന്ന അവളേയും കൊണ്ട് ആശുപത്രിയിലേയ്ക്ക് ഓടുന്ന യോഹന്നാനെ അയാളും കണ്ടതാണ്‌. പക്ഷേ അപ്പോഴൊന്നും അവള്‍ പ്രസവിച്ചില്ല. പിന്നേയും വീര്‍ത്ത വയറുമായി നടക്കുന്നു. മാസം കണക്ക് കൂട്ടാന്‍ ശ്രമിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. ചില ഗര്‍ഭങ്ങള്‍ ഇങ്ങനെ യായിരിക്കുമെന്ന വിജ്ഞാനം സ്വയം സൃഷ്ടിച്ച് ആശ്വസിക്കുകയാണിപ്പോള്‍ .&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;വര്‍ക്കി ദേവസ്സിയെ അര്‍ഥം വച്ച് നോക്കി. അയാള്‍ മൌനം തുടര്‍ന്നതേയുള്ളൂ. അന്നേരം വീണ്ടും കുഞ്ഞു മേരിയ്ക്ക് പേറ്റ് നോവ് തോന്നി അലമുറയിടാന്‍ തുടങ്ങി. തിരിഞ്ഞോടി നോക്കണമെന്ന് അയാള്‍ ക്ക് തോന്നി. പക്ഷേ, എന്തോ, അയാളെ തടഞ്ഞു. അത്ഭുതത്തോടെ നടത്തം നിര്‍ത്തി തിരിഞ്ഞ് നില്‍ ക്കുകയായിരുന്ന വര്‍ക്കിയുടെ മണ്ടയില്‍ ഒന്ന് ചൊട്ടിയിട്ട് നടക്കാന്‍ ആംഗ്യം കാണിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇനിയങ്ങോട്ട് ഇറക്കമാണ്‌. കുഴിയെന്ന് നാട്ടുകാര്‍ പറയും . കുഴിയിറങ്ങിയാല്‍ കടല്‍ ത്തീരം . ലൈറ്റ് ഹൌസില്‍ നിന്നും വെളിച്ചത്തിന്റെ ഒരു പാലം അനന്തതയിലേയ്ക്ക് ചുറ്റി ക്കൊണ്ടിരുന്നു.&lt;br /&gt;അവര്‍ മണലിലിരുന്നു. ബീഡി വലിച്ചു. നല്ല കാറ്റ് കൊണ്ടപ്പോള്‍ മനസ്സും ശരീരവും തണുത്തു. കുഞ്ഞു മേരിയേയും കോരിയെടുത്ത് യോഹന്നാനും കുറേ അയല്‍ ക്കാരും ഓടുന്നത് കണ്ടു.&lt;br /&gt;'ഇന്നവള്‍ പെറുമായിരിക്കും .. അല്ലിയോടാ?' ദേവസ്സി ചോദിച്ചു.&lt;br /&gt;വര്‍ക്കി കാര്യം മനസ്സിലാകാതെ മിഴിച്ചിരുന്നു. അപ്പോള്‍ മാനത്ത് മൂന്ന് നക്ഷത്രങ്ങള്‍ ഉദിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;- ജയേഷ്&lt;br /&gt;blog : &lt;a href="http://www.vethaalalokam.blogspot.com/" target="_blank"&gt;http://www.vethaalalokam.blogspot.com/&lt;/a&gt; ( മ : രി : യു : വാ : ന )&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2338192115795931122-1653549092230557455?l=www.epathram.com%2Fstory%2Findex.shtml' alt='' /&gt;&lt;/div&gt;</description><link>http://www.epathram.com/story/2008/07/blog-post.shtml</link><author>noreply@blogger.com (ജെ. എസ്.)</author><thr:total>0</thr:total></item></channel></rss>