06 February 2010

ബി.ടി. വഴുതന : എതിര്‍ത്തവരോട് മന്ത്രി ജയറാം രമേശ്‌ കയര്‍ത്തു

jayaram-ramesh-bt-brinjalബാംഗ്ലൂര്‍ : ജനിതക പരിവര്‍ത്തനം നടത്തിയ വഴുതനയെ എതിര്‍ത്ത് സംസാരിച്ച ആയുര്‍വേദ ഡോക്ടറോട് പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ചര്‍ച്ചയ്ക്കിടയില്‍ കോപാകുലനായി. ബാംഗളൂരില്‍ നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കിടയിലാണ് മന്ത്രിക്ക്‌ തന്റെ സമചിത്തത നഷ്ടപ്പെട്ടത്‌. ആദ്യം മുതല്‍ക്കു തന്നെ വാദ പ്രതിവാദങ്ങള്‍ ചൂട്‌ പിടിപ്പിച്ച ചര്‍ച്ചയില്‍ മന്ത്രി കയര്‍ത്ത്‌ സംസാരിക്കുകയായിരുന്നു. ബി. ടി. വഴുതനയ്ക്ക് എതിരെയുള്ള വാദങ്ങള്‍ ശക്തി പ്രാപിച്ചതോടെ നില്‍ക്കക്കള്ളി ഇല്ലാതായ മന്ത്രി ഇത് പാര്‍ലമെന്റ് അല്ല എന്നും അതിനാല്‍ ഇവിടെ ബഹളം വെക്കാന്‍ ആവില്ല എന്നൊക്കെ വിളിച്ചു പറഞ്ഞു. പാര്‍ലമെന്റ്‌ നടപടികള്‍ ടി.വി. യില്‍ കാണിക്കുന്നത് നിര്‍ത്തലാക്കണം എന്നും മന്ത്രി പറഞ്ഞു. ടി.വി. യില്‍ പാര്‍ലമെന്റിലെ ബഹളം കണ്ടാണ് ഇവിടെയും ചര്‍ച്ചയ്ക്കിടയില്‍ ബഹളം വെയ്ക്കുന്നത് എന്നായി മന്ത്രി.
 
കുത്തക കമ്പനികള്‍ക്ക്‌ വഴങ്ങിയ മന്ത്രി അവരുടെ സമ്മര്‍ദ്ദത്തില്‍ ആണ് ജനിതക വഴുതനയ്ക്ക് രാജ്യത്ത്‌ അനുമതി നല്‍കുന്നത് എന്ന ആരോപണം മന്ത്രി നിഷേധിച്ചു. ശാസ്ത്രജ്ഞര്‍ ധാര്‍ഷ്ട്യം കാണിക്കരുതെന്ന് ശകാരിച്ച മന്ത്രി കര്‍ഷകര്‍ ബി.ടി. വഴുതനയെ എതിര്‍ക്കുന്നത് എന്തിന് എന്ന ഒരു ശാസ്ത്രജ്ഞന്റെ ചോദ്യത്തിന് മറുപടി പറയാന്‍ വിസമ്മതിച്ചു. താന്‍ കുത്തക ബയോ ടെക്നോളജി കമ്പനിയുടെ ഏജന്റാണ് എന്ന ഒരു ആയുര്‍വേദ ഡോക്ടറുടെ പരാമര്‍ശത്തോടെ മന്ത്രിയുടെ നിയന്ത്രണം പൂര്‍ണമായ് നഷ്ടപ്പെട്ടു. ഡോക്ടറെ അധിക്ഷേപിച്ച മന്ത്രി അയാള്‍ക്ക് ചികില്‍സ ആവശ്യമുണ്ട് എന്ന് ആക്രോശിച്ചു. ഇനി ഈ കാര്യത്തില്‍ ചര്‍ച്ച ഇല്ലെന്ന് പറഞ്ഞ മന്ത്രി തീരുമാനം താന്‍ സ്വയം എടുക്കും എന്ന് അറിയിച്ച് ചര്‍ച്ച അവസാനിപ്പിച്ചു.
 



Jayaram Ramesh Loses His Cool During Discussion on Bt Brinjal



 
 

Labels:

   
  - ജെ. എസ്.    

3 അഭിപ്രായങ്ങള്‍ (+/-)
Links to this post

3 Comments:

വാർത്ത നൽകിയതിനു നന്ദി.
ബി.ടി വഴുതനനങ്ങയ്ക്കെതിരെ രാജ്യത്താകമാനം പ്രക്ഷോഭങ്ങൾ പടരുന്നത് മന്ത്രിയെ അസ്വസ്ഥനാക്കുക സ്വാഭാവിക.

ചികിത്സ ഡോക്ടർക്കല്ല മറിച്ച് ബി.റ്റി വഴുതനങ്ങയെ കർഷകരുടെ മേൽ അടിച്ചേൽ‌പ്പിക്കുവാൻ ശ്രമിക്കുന്ന മന്ത്രിയടക്കം ഉള്ളവർക്കാണ് വേണ്ടത്.കുത്തകയുടെ താല്പര്യമല്ല മറിച്ച് കർഷകന്റെ താല്പര്യവും അതുവഴി രാജ്യത്തിന്റെ താല്പര്യവുമാണ് മന്ത്രി കാക്കേണ്ടത്.

ശാത്രഞ്ജരുടേയും സദസ്സിലുണ്ടായിരുന്ന മറ്റുള്ളവരുടേയും ചോദ്യങ്ങൾക്ക് മുമ്പിൽ എന്തേ മന്ത്രിക്ക് ഉത്തരം മുട്ടിയത്?

ബഹള വെക്കുവാൻ പാർളമെന്റല്ല എന്ന് പറയുമ്പോൾ മന്ത്രി സ്വയം അവഹേളിതനാകുകയാണ്.താനടക്കം ഉള്ള ജനപ്രതിനിധികൾ കാണിച്ചുകൂട്ടുന്നത് ജനം സഹിക്കണം എന്ന്പറയുന്നതിൽ എന്ത് ഔചിത്യമാണുള്ളത്?

ഒരു കാര്യവുമില്ലാതെ അല്ല ഇവിടെ ആളുകൾ പ്രതിഷേധിക്കുന്നതെന്ന് എന്തേ മന്ത്രി തിരിച്ചറിയാതെ പോയി?

കോടികൾ ചിലവിട്ട് ഓരോ ജനപ്രതിനിധിയേയും ജനം തിറഞെടുത്തയക്കുന്നതും അതുപ്പോലെ പഞ്ചനക്ഷത്ര സൌകര്യത്തിൽ ജീവിക്കുവാൻ അവസരം ഒരുക്കുന്നaതും ജനത്തെ സേവിക്കുവാനാണെന്ന് ഒരു പക്ഷെ അധ്യേം മറന്നുപോയതാകാം.

February 07, 2010  

ജയറാം രമേഷ്..
prathikaranam ingane ayillenkile athishayikendateh ollu..

February 07, 2010  

Its nice to see this as lead news, which was notat all highlighted in any other national or local newspapers. Is the video clips available for this one. can you add to this

February 08, 2010  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


Untitled Document ePathram Pacha


ഗ്രീന്‍പീസിന് വേണ്ടി നിങ്ങള്‍ക്ക് ചെയ്യാവുന്നത്


© e പത്രം 2009

Powered by Blogger