എസ്. പി. വെങ്കിടേഷ് അന്തരിച്ചു

February 3rd, 2026

music-director-s-p-venkitesh-passes-away-ePathram
പ്രശസ്ത സംഗീത സംവിധായകന്‍ എസ്. പി. വെങ്കിടേഷ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ യിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ബംഗാളി, ഹിന്ദി അടക്കം നിരവധി ഭാഷകളിൽ ഹിറ്റ് ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിക്കുകയും പ്രശസ്തമായ നിരവധി ചിത്രങ്ങൾക്ക്‌ പശ്ചാത്തല സംഗീതം ഒരുക്കുകയും ചെയ്തിട്ടുണ്ട്.

1986 ൽ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ടി. പി. ബാല ഗോപാലന്‍ എം. എ. എന്ന സിനിമയില്‍ എ. ടി. ഉമ്മറിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു കൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. ഈ സിനിമ യുടെ പശ്ചാത്തല സംഗീതവും നിർവ്വഹിച്ചു.

ഇതേ വർഷം തന്നെ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകൻ എന്ന സിനിമയുടെ ഗാനങ്ങൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും നൽകി ഹിറ്റ് സംഗീത സംവിധായകൻ എന്ന ലേബലിൽ അറിയപ്പെടാൻ തുടങ്ങി.

പിന്നീട് വഴിയോരക്കാഴ്ചകൾ, ഇന്ദ്രജാലം, നാടോടി, കിലുക്കം, ഭൂമിയിലെ രാജാക്കൻമാർ, മിന്നാരം, മാന്ത്രികം, ദൗത്യം, തുടർക്കഥ, സ്പടികം, ധ്രുവം, മഹായാനം, കൗരവർ, ജോണി വാക്കർ, കുട്ടേട്ടന്‍, വാല്‍സല്യം, സൈന്യം, സോപാനം, പൈതൃകം, അർത്ഥന, ദേശാനടക്കിളികൾ കരയാറില്ല, ഭീഷ്മാചാര്യ, കാഴ്ചയ്ക്കപ്പുറം, കാബൂളിവാല, വ്യൂഹം, എന്നോടിഷ്ടം കൂടാമോ, മാന്നാര്‍ മത്തായി സ്പീക്കിംഗ്, സൂപ്പർമാൻ, ആദ്യത്തെ കണ്മണി, പുതുക്കോട്ടയിലെ പുതു മണവാളൻ, ഹൈവേ, കാശ്മീരം തുടങ്ങി 150 ഓളം ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കി.

പൈതൃകം, ജനം (1993-ൽ) എന്നീ സിനിമകളിലെ സംഗീത സംവിധാനത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തെ തേടി എത്തി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിട നല്‍കി കേരളം

December 21st, 2025

sreenivasan-funeral-epathram

കൊച്ചി: പ്രിയ നടന്‍ ശ്രീനിവാസന്‌ വിട നല്‍കി കേരളം. ഉദയം‌പേരൂരിലെ കണ്ടനാട്ടെ വീട്ടുവളപ്പില്‍ ഇന്ന് രാവിലെ ആയിരുന്നു സംസ്ക്കാരം. മക്കളായ വിനീതും ധ്യാനും ചിതക്ക് തീ കൊളുത്തി. ആയിരക്കണക്കിന്‌ ആളുകളാണ്‌ സംസ്ക്കാരത്തിന്‌ വീട്ടില്‍ എത്തിയത്. സം‌വിധായകന്‍ സത്യന്‍ അന്തിക്കാട് “എന്നും എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു” എന്ന് എഴുതിയ ഒരു കുറിപ്പും പേനയും ശ്രീനിവാസന്റെ ഭൗതികദേഹത്തില്‍ സമര്‍പ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്ക്കാര ചടങ്ങില്‍ രാഷ്ട്രീയ പ്രമുഖരും ചലചിത്ര പ്രവര്‍ത്തകരും അടക്കം അനേകായിരങ്ങള്‍ പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശ്രീനിവാസന്‍ ഓര്‍മ്മയായി

December 20th, 2025

sreenivasan-epathram

കൊച്ചി: മലയാളികളുടെ പ്രിയങ്കരനായ ഹാസ്യ നടന്‍ ശ്രീനിവാസന്‍ (69) അന്തരിച്ചു. ചിരിയും ചിന്തയും ഒരു പോലെ കൈകാര്യം ചെയ്ത അതുല്യ ചലചിത്ര പ്രതിഭയായിരുന്നു. തിരക്കഥാകൃത്തും, സം‌വിധായകനും, അഭിനേതാവും എല്ലാമായിരുന്ന ശ്രീനിവാസന്‍ 225 ലേറെ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സംസ്ഥാന സിനിമാ പുരസ്കാരങ്ങളും, ദേശീയ പുരസ്കാരവും, 2 ഫിലിം ഫെയര്‍ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പ്രമുഖ ചലചിത്ര പ്രവര്‍ത്തകരായ വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ മക്കളാണ്‌.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ധര്‍മ്മേന്ദ്ര അന്തരിച്ചു

November 24th, 2025

actor-dharmendra-passes-away-ePathram

ബോളിവുഡ് നടൻ ധര്‍മ്മേന്ദ്ര (89) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.  തിങ്കളാഴ്ച രാവിലെ മുംബൈ ജുഹുവിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. പഞ്ചാബിലെ ലുധിയാന സ്വദേശിയാണ്. ധർമ്മേന്ദ്രയെ ഇന്ത്യൻ സിനിമയിലെ സൂപ്പർ താരമാക്കി ഉയർത്തിയ ഷോലെ (1975) യിലൂടെ കേരളത്തിലും ഏറെ പ്രിയപ്പെട്ടവനാക്കി.

1960-ൽ പുറത്തിറങ്ങിയ ദിൽ ഭി തേരാ ഹം ഭി തേരേ യിലൂടെയാണ് ചലച്ചിത്രാഭിനയം ആരംഭിച്ചത്. ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ അദ്ദേഹം 300 ൽ അധികം സിനിമകളില്‍ ഭാഗമായി.

ആദ്യ ഭാര്യ പ്രകാശ് കൗർ. അഭിനേതാക്കളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, എന്നീ ആണ്മക്കളും വിജേത, അജിത എന്നിവരും ആദ്യ ഭാര്യയിലെ മക്കളാണ്. പിന്നീട് നടിയും നർത്തകിയുമായ ഹേമ മാലിനിയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഇഷ ഡിയോൾ, അഹാന ഡിയോൾ എന്നിവരാണ് മക്കൾ.

P T I

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മമ്മൂട്ടിയും ഷംല ഹംസയും മികച്ച അഭിനേതാക്കൾ : അവാർഡുകൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്സ്

November 3rd, 2025

mammootty-shamla-hamza-55-th-state-award-winners-ePathram

അൻപത്തി അഞ്ചാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ‘ഭ്രമ യുഗം’ എന്ന സിനിമ യിലെ പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടൻ ആയും ‘ഫെമിനിച്ചി ഫാത്തിമ’ യിലെ അഭിനയത്തിലൂടെ ഷംല ഹംസ മികച്ച നടി ആയും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച സിനിമ: മഞ്ഞുമ്മല്‍ ബോയ്സ്. ഈ ചിത്രം ഒരുക്കിയ ചിദംബരം മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ഇത് കൂടാതെ സ്വഭാവ നടൻ, ഛായാ ഗ്രാഹകൻ, തിരക്കഥ, കലാ സംവിധാനം, ഗാന രചയിതാവ്, ശബ്ദ മിശ്രണം, ശബ്ദ രൂപകൽപന, കളറിസ്റ്റ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഈ ചിത്രം പത്ത്‌ അവാർഡുകൾ നേടി.

മികച്ച രണ്ടാമത്തെ ചിത്രം. ഫെമിനിച്ചി ഫാത്തിമ. ഈ സിനിമ സംവിധാനം ചെയ്ത ഫാസിൽ മുഹമ്മദ് മികച്ച നവാഗത സംവിധായകനുമായി.

ജന പ്രീതിയും കലാമേന്മയുമുള്ള ചിത്രം : പ്രേമലു. മികച്ച സ്വഭാവനടി : ലിജോമോള്‍ (നടന്ന സംഭവം). മികച്ച സ്വഭാവ നടന്‍മാര്‍ : സൗബിന്‍ ഷാഹിര്‍ (മഞ്ഞുമ്മല്‍ ബോയ്സ്), സിദ്ധാര്‍ഥ് ഭരതന്‍ (ഭ്രമയുഗം).

അജയന്റെ രണ്ടാം മോഷണം (എ. ആർ.എം) എന്ന ചിത്രത്തിലെ പ്രകടനത്തിന് ടൊവിനോ തോമസ്, കിഷ്കിന്ധാ കാണ്ഡം, ലെവൽ ക്രോസ്സ് എന്നീ സിനിമ കളിലെ അഭിനയത്തിന് ആസിഫ് അലിയും പ്രത്യേക ജൂറി പരാമർശം നേടി.

മികച്ച നടിക്കുള്ള പ്രത്യേക പരാമർശം : ജ്യോതിർമയി (ബൊഗെയ്ൻ വില്ല), ദർശനാ രാജേന്ദ്രൻ (പാരഡൈസ്).

മികച്ച ഗാന രചയിതാവ് : വേടന്‍ (മഞ്ഞുമ്മൽ ബോയ്സ്, കുതന്ത്രം), സംഗീത സംവിധായകന്‍ : സുഷിന്‍ ശ്യാം (ബോഗയ്ൻ വില്ല), മികച്ച ഗായകർ : കെ. എസ്. ഹരിശങ്കർ (ചിത്രം : എ. ആർ. എം), സെബാ ടോമി (ചിത്രം: അം അഃ). ഛായാഗ്രാഹകന്‍ : ഷൈജു ഖാലിദ് (മഞ്ഞുമ്മല്‍ ബോയ്സ്).

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

1 of 176123...1020...Last »

« Previous « ഉർവ്വശിക്ക് സത്യൻ ചലച്ചിത്ര പുരസ്കാരം
Next Page » ധര്‍മ്മേന്ദ്ര അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine