29 April 2008

ഗായിക റിമി ടോമിയുടെ വിവാഹം

പോയി മോനേ.... അവളും പോയി എന്ന് ഇത് അയച്ചു തന്ന ഒരാരാധകന്‍

Labels:

  - e പത്രം    

4അഭിപ്രായങ്ങള്‍ (+/-)
Links to this post

4 Comments:

malayalathinte kusruthigayikaye namukku nashtamaakumo?

May 1, 2008 1:13 PM  

epathram poleyulla or u nalla sitel ithrayum cheap aaya commentukal idaruth

May 1, 2008 4:28 PM  

ENTHAANAVO COMMENTILE "CHEAP".ARIYAAN THAALPARYAM UNDU PERUPOLUM VEKKATHA "MAANYETTA".

RIMI TOMY ORU KUTTIYUDE NISHKALAGATHAYODE CHIRICHU KUSRUTHI NIRANJA SAMSAARAVUM CHALANANGALUM AAYI THANNE AANU PRATHYAKSHAPEDARULLATHU.

NJAAN EZHUTHIYATHILE CHEAP ENTHANENNUKOODE CHOODIKANICHAL NANNAAYYIRUNNU..

May 10, 2008 6:27 PM  

kshemi chettaa. njaan uddeshichathu ningaleyalla. poyi mone poyi enna lekhanathile comment aanu.

May 10, 2008 7:10 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



24 April 2008

മോഹന്‍ലാല്‍ ഫയര്‍ എസ്കേപ്പില്‍ നിന്നും പിന്‍മാറി

ഈ മാസം 27ന് നടത്താനിരുന്ന ഫയര്‍ എസ്കേപ്പില്‍ നിന്നും പിന്‍മാറിയതായി മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. ബന്ധുക്കളും, ആരാധകരും, സിനിമാ പ്രവര്‍ത്തകരും നിര്‍ബന്ധിച്ചത് കൊണ്ടാണ് പിന്മാറാന്‍ തീരുമാനിച്ചതെന്നും പ്രതിഷേധം ഇത്രയും ശക്തമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മോഹന്‍ലാല്‍ ഒറ്റപ്പാലത്ത് പറഞ്ഞു. സദുദ്ദേശത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ പലരുടേയും പ്രതികരണം വസ്തുതകള്‍ മനസ്സിലാക്കാതെയുള്ളതായിരുന്നു. ഇതിനെയെല്ലാം പോസറ്റീവായി കാണാനാണ് താന്‍ ശ്രമിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഫയര്‍ എസ്കേപ്പിനായി വലിയ കഠിനാധ്വാനം ആയിരുന്നു ചെയ്തത്. ആയിരത്തോളം മജീഷ്യന്മാര്‍ പങ്കെടുക്കുന്ന, ലോകത്തില്‍ തന്നെ അപൂര്‍വമായ ഒരു പ്രകടനം ആയിരുന്നേനെ ഇത്. മജീഷ്യന്‍ മുതുകാടുമായി സംസാരിച്ച ശേഷമാണ് തീരുമാനത്തില്‍ നിന്നും പിന്മാറിയതെന്ന് മോഹന്‍ലാല്‍ അറിയിച്ചു.

Labels:

  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



21 April 2008

മോഹന്‍ലാലിനേയും മാജിക്കിനേയും കൊല്ലരുതേ

ഗോപിനാഥ് മുതുകാടിന്റെ പരിശീലനത്തില്‍ നടത്താന്‍ പോകുന്ന ഫയര്‍ എസ്കേപ് എന്ന മാജിക്കില്‍ നിന്ന് നടന്‍ മോഹന്‍ലാല്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് മജീഷ്യന്മാര്‍ രംഗത്തെത്തി. മാജിക്കിനെ നശിപ്പിക്കാനുള്ള ചില മജീഷ്യന്മാരുടെ ശ്രമങ്ങളെ മോഹന്‍ലാല്‍ തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ട് മജീഷ്യന്‍ സാമ്രാജിന്റെ നേതൃത്വത്തില്‍ നാളെ കോച്ചിയില്‍ പ്രതിഷേധ മാജിക് സംഘടിപ്പിക്കും. മോഹന്‍ലാലിനേയും മാജിക്കിനേയും കൊല്ലരുതേ എന്നാവശ്യപ്പെട്ടാണ് ഇവര്‍ പ്രതിഷേധിക്കുന്നത്. മോഹന്‍ലാലിന്റെ താരമൂല്യം ഉപയോഗിച്ച് പ്രശസ്തി നേടാന്‍ ആഗ്രഹിക്കുന്ന ചില മാന്ത്രികരാണ് ബേണിങ് ഇല്യൂഷ്യന്‍ എന്ന മാജിക് മോഹന്‍ലാലിനെ കൊണ്ട് ചെയ്യിക്കാന്‍ പോകുന്നത് എന്നാണ് ഇവരുടെ പരാതി. ജാലവിദ്യയുടെ രഹസ്യം പരസ്യമാകുവാന്‍ ഇത് കാരണമാകുമെന്നും മജീഷ്യന്‍ സാമ്രാജ് പറയുന്നു.

നാളെ നടക്കുന്ന പ്രതിഷേധ മാജിക്കില്‍ മജീഷ്യന്‍ സാമ്രാജ് മൊബൈല്‍ മോര്‍ചറിയില്‍ കിടന്ന് പ്രതിഷേധിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് മൊബൈല്‍ മോര്‍ചറിയില്‍ കയറുന്ന‍ മജീഷ്യന്‍ സാമ്രാജ് മരണം വരെ അവിടെ കിടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.




മോഹന്‍ലാല്‍ നടത്തുന്ന ഫയര്‍ എസ്കേപ് മാജിക്കിനെതിരെ മജീഷ്യന്‍ സാമ്രാജിനെ പോലുള്ളവര്‍ രംഗത്ത് എത്തിയത് അസൂയ കൊണ്ടാണെന്ന് മജീഷ്യന്‍ മുതുകാട് അഭിപ്രായപ്പെട്ടു. ഇന്ത്യ ഒര്രു ജനാധിപത്യ രാഷ്ട്രമാണെന്നും ആര്‍ക്കും ഏതു കലയും അഭ്യസിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഒന്നുകില്‍ അസൂയ അല്ലെങ്കില്‍ മോഹന്‍ലാലിന്റെ പേര് പറഞ്ഞ് ഒരു പത്ര സമ്മേളനം നടത്തിയാല്‍ കിട്ടാവുന്ന കവറേജ്, ഇവ മാത്രമാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Labels:

  - e പത്രം    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

media coverage and publicity is their aim. and also professional jealousy.

April 22, 2008 1:31 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



20 April 2008

നജീം ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയിയായി

ഏഷ്യാനെറ്റിലെ റിയാലിറ്റിഷോ 'ഐഡിയ സ്റ്റാര്‍ സിങ്ങര്‍ 2007 ന്റെ വിജയിയായ നജീം അര്‍ഷാദ്. ഇന്നലെ വൈകീട്ട് 6.30 ന്‌ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന മെഗാഫൈനലില്‍ ഡോ. ബാലമുരളീകൃഷ്ണ മുഖ്യ അതിഥി ആയിരുന്നു...
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



19 April 2008

സ്റ്റാര്‍ സിംഗര്‍ മെഗാഫൈനല്‍ ഇന്ന്

ഏഷ്യാനെറ്റിലെ റിയാലിറ്റിഷോ 'ഐഡിയ സ്റ്റാര്‍ സിങ്ങറി'ന്റെ മെഗാഫൈനല്‍ ഇന്ന് 6.30 ന്‌ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കും. ഏഷ്യാനെറ്റില്‍ തത്സമയം സംപ്രേഷണം ചെയ്യും. മത്സരാര്‍ത്ഥികളായ നജീം, ദുര്‍ഗ, അരുണ്‍ഗോപന്‍, തുഷാര്‍ എന്നിവരുടെ പ്രകടനങ്ങള്‍ക്കൊപ്പം അവസാന 45 മത്സരാര്‍ത്ഥികളുടെ കലാപ്രകടനങ്ങളും സുരാജ്‌ വെഞ്ഞാറമൂടിന്റെ കോമഡി സ്‌കിറ്റും ഉണ്ടായിരിക്കും.
  - e പത്രം    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

" MALAYALEES ARE NOT FOOLS, THE ORIGINAL WINNERS ARE THUSHAR & DURGA VISWANATH. MEGA FINAL WAS VERY BORING "

April 20, 2008 10:56 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



10 April 2008

ചലച്ചിത്ര അവാര്‍ഡിനെതിരെ മുകേഷ്

ചലച്ചിത്ര അവാര്‍ഡ് കമ്മറ്റിയുടെ അഭിരൂചിക്ക് ഇണങ്ങുന്ന സിനിമകള്‍ക്ക് മാത്രം പുരസ്ക്കാരം കിട്ടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് നടന്‍ മുകേഷ് അഭിപ്രായപ്പെട്ടു.
നാലു പെണ്ണുങ്ങള്‍ പോലെ ലോകമെമ്പാടും മുക്തകണ്ഠം പ്രശംസ നേടിയ ചിത്രം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ തഴയപ്പെട്ടത് ഇതുകൊണ്ടാകാമെന്നും മുകേഷ് വ്യക്തമാക്കി. ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ നിര്‍മാതാവായ കഥ പറയുമ്പോള്‍ എന്ന സിനിമയ്ക്ക് കൂടുതല്‍ വിഭാഗത്തില്‍ഡ അവാര്‍ഡുകള്‍ പ്രതീക്ഷിച്ചിരുന്നു. ഇപ്പോള്‍ കിട്ടിയ അവാര്‍ഡില്‍ താന്‍ സന്തോഷവാനാണെന്നും മുകേഷ് പറഞ്ഞു.

Labels:

  - Jishi Samuel    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



08 April 2008

അബുദാബിയില്‍ ഇന്ത്യന്‍ ചലചിത്രമേള


ഒരാഴ്ച്ച നീളുന്ന ഇന്ത്യന്‍ ചലച്ചിത്രോല്‍സവം അബുദാബിയില്‍ ആരംഭിച്ചു.

അബുദാബി സാംസ്ക്കാരിക പൈതൃക അതോററ്റിയും ഇന്ത്യന്‍ എംബസിയും ചേര്‍ന്നാണ് ചലച്ചിത്രോല്‍സവം സംഘടിപ്പിച്ചിരിക്കുന്നത്. അബുദാബി അല്‍ ദാഫ്റാ തീയ്യേറ്ററിലാണ് ചലച്ചിത്രോല്‍സവം. ഇന്ത്യയില്‍ നിന്നുള്ള 9 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.ആടുംകൂത്ത്, പഥേര്‍ പഞ്ചലി, ഒരേ കടല്‍, ചാരുലത, നായി നരേലു തുടങ്ങിയ ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.

ഇന്ത്യന്‍ ചലച്ചിത്ര ലോകത്തു നിന്ന് ടി.വി.ചന്ദ്രന്‍, ഗിരീഷ് കാസറവള്ളി, ശ്യാമപ്രസാദ്, നവ്യാ നായര്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു.

ഒട്ടേറെ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള 'ആടുംകൂത്തി'ന്റെ പ്രദര്‍ശനത്തോടെ ആരംഭിച്ച ചലച്ചിത്രോത്സവത്തില്‍ ശൈലിയിലും ആഖ്യാനത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന ഒമ്പത് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

അബുദാബിയിലെ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് സംഘടിപ്പിച്ചു വരുന്ന ചലച്ചിത്രോത്സവത്തിലെ നാലാം വര്‍ഷമായ ഇത്തവണ ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള സിനിമകള്‍ക്ക് പുറമെ യു.എ.ഇ.യിലെ സംവിധായകരുടെ ഹ്രസ്വചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള സിനിമകള്‍, സത്യജിത്‌റേയുടെ റെട്രോസ്പക്ടീവ് എന്നിവയും ഉണ്ടായിരിക്കും. സിനിമാ പ്രദര്‍ശനത്തെ തുടര്‍ന്ന് സംവിധായകനായ ടി.വി.ചന്ദ്രന്‍, മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച നവ്യാ നായര്‍ എന്നിവരുമായുള്ള മുഖാമുഖവും ഒരുക്കിയിട്ടുണ്ട്.

ഗിരീഷ് കാസറവള്ളിയുടെ നായ്‌നെരുലു, ഉത്തരായന്‍, അപര്‍ണാസെന്നിന്റെ മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് അയ്യര്‍, ശ്യാമപ്രസാദിന്റെ 'ഒരേ കടല്‍' വൃന്ദ കാരാട്ടും സുഭാഷിണി അലിയും അഭിനയിച്ച സോണാലി സോസിന്റെ അമു, സത്യജിത്‌റേയുട പഥേര്‍പാഞ്ചാലി, ചാരുലത എന്നിവയാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രധാന ചിത്രങ്ങള്‍.

11 വരെ നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോത്സവത്തില്‍ പ്രധാന ചിത്രങ്ങള്‍ അബുദാബി കള്‍ച്ചറല്‍ ഫൗണ്ടേഷനിലെ അല്‍ദഫ്‌റ തിയേറ്ററിലാണ് പ്രദര്‍ശിപ്പിക്കുക. പ്രവേശനം സൗജന്യമാണ്. അര്‍ത്ഥപൂര്‍ണമായ ചലച്ചിത്രങ്ങള്‍ തേടിയുള്ള ആസ്വാദകരുടെ അന്വേഷണത്തിന് വേദിയൊരുക്കുകയാണ് ഇന്ത്യന്‍ അവാര്‍ഡ് ചലച്ചിത്രോത്സവം കൊണ്ടുദ്ദേശിക്കുന്നതെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഷംനാദ് പറഞ്ഞു.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്