02 February 2010

ആത്മാരാധന - മധു കാനായി

cochin-haneefa
 
മരണസൂതകം പോല്‍
എന്മനം വിഷാദമായി
മരിക്കാത്ത വേഷമാ-
യെന്നും,
ഹാസ്യ വിഹായസം.
 
നയമാം ചിരിയുടെ മുദ്ര
മനസ്സിലേറ്റി,
ദു:ഖംമമര്‍ത്തിപ്പിടിച്ചു
നീ വിട ചൊല്ലവേ.....
 
എന്‍ കൊച്ചു മനസ്സില്‍
വരിക്കില്ല നിന്മൃത്യു-
ശാന്തി നേരുന്നു ഞാന്‍
ആത്മാവലംബമാം.
 
- മധു കാനായി
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



20 January 2010

അര്‍പ്പണം - മധു കാനായി

haiti
 
(ഹെയ്ത്തിയിലെ ഭൂകമ്പം ഭൂമിയിലുള്ള ജീവ ജാലങ്ങള്‍ക്ക് ഏല്‍‌പ്പിച്ച വേദന നീറുന്ന മനസ്സോടെ കുറിക്കപ്പെട്ടത്)
 
ജനനി തന്‍ വിള്ളലില്‍
ചലന മറ്റനേകര്‍
പൊലിഞ്ഞു ഹെയ്ത്തിയില്‍
നര ജീവിതം ധരക്കു നരകമായി
ജീവ ജാലങ്ങളെ ക്ഷണം
നശ്വരമാക്കിയ
ഭീഭത്സ ഞടുക്കമാം ഞെട്ടലോടെ!!!
ഉണ്ടില്ല ഞാനെന്റെ
ചോറുരുള ഇന്ന്
ബലിക്കല്ലി ന്നരികെ
വിദൂരത്തു നിന്നീ കൈ കൊട്ടി
വിളിക്കുന്നു ഞാന്‍
കരീബിയന്‍ ബലി ക്കാക്കകളെ
നനുത്താറാത്ത ഈറനാം
മനത്തോടെ അര്‍പ്പിക്കുന്നു
ദു:ഖാശ്രു പുഷ്പങ്ങള്‍
ഹെയ്ത്തി തന്‍ മാര്‍ത്തടത്തില്‍...
 
- മധു കാനായി, ഷാര്‍ജ
 
 

Labels:

4അഭിപ്രായങ്ങള്‍ (+/-)
Links to this post

4 Comments:

ഒരു കവി ജ്ഞാനിയായിരിക്കണം , അയാള് ലോകത്ത് നടക്കുന്ന എല്ലാ ചെയ്തികളോട് പ്രതികരിക്കണം, അയാളുടെ ലോകം സങ്കുചിതമായിരിക്കരുത്,ഈ അര്ത്ഥത്തില് മധു കാനായിയുടെ കവിത ഈ അവസരത്തില് ഏറെ പ്രസ്ക്തമാണ്.ഒരു കവിക്ക് ഉണ്ടായിരിക്കേണ്ട ഒന്നാണ് ഭൂതദയ.മധു വില് അത് ധാരാളമാണ്.മധു വിലെ കവി ലോകത്തോടാണ്

20 January, 2010  

great poem ....
congratulations to epathram and madhu kanayi..
keep posting such a poems...

22 January, 2010  

ഉണ്ടില്ല ഞാനെന്റെ
ചോറുരുള ഇന്ന്
ബലിക്കല്ലി ന്നരികെ
വിദൂരത്തു നിന്നീ കൈ കൊട്ടി
വിളിക്കുന്നു ഞാന്‍
കരീബിയന്‍ ബലി ക്കാക്കകളെ....
super lines...
keep writing
congrats Mr.madhu kanayi...

22 January, 2010  

Good....keep it up .....

22 January, 2010  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



17 January 2010

ഗന്ധര്‍വന്നു ഗസല്‍ പൂക്കള്‍ - മധു കാനായി

yesudas
 
ഗന്ധര്‍വന്നൊരു ഗസല്‍
റോസായി നല്‍കുന്നിന്നു
ഞാനാരാധനാ മനത്താലീ
സപ്തതി വേളയില്‍...
വാന മയൂഖമാം സ്ഫുരണം
പോലെ നാദമായീ സപ്ത-
സ്വരങ്ങള്‍ നീ നീട്ടവേ,
തേജസ്വിയാം സംഗീതാ നനത്തെ
സ്തുതിയാല്‍ വാഴ്ത്തുവാന്‍
ആരാധമെന്മനം നെടുവീര്‍
-പോടാസ്വാദ്യാ തിരേകത്താല്‍
കലര്‍ന്ന സംഗീത സ്നാനമാം
ശുഭ്രതയാ ണിന്നെന്റെ
കവിത്വ ത്തിന്‍ഭൂത പ്രപഞ്ചമാം
ആത്മാവിന്‍ താള മേളനം
കാലത്തിന്‍ കലിയില്‍
അകപ്പെടാത തമ്പുരാന്‍
കാക്കണേ ആയുസ്സു നീളുവാന്‍
എന്നുമെന്‍ മനസ്സിന്‍ നാളത്തില്‍
തന്ത്രികള്‍ മുഴങ്ങീടുവാന്‍
ജനുസ്സു പാകണേ
ജനുവരി നാളിതു വരേണ്യമായ്
ആഗമിക്കണേ പുതു പുലരിയായ്
വാരം വാരമെന്‍ ശ്വാസാന്ത്യം വരെ
നിന്നേ ശ്രവിക്കുവാന്‍ ...
സരസ്വതി നിന്‍ ജിഹ്വയില്‍ വിളയാടണേ..!
 
- മധു കാനായി, ഷാര്‍ജ
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



11 January 2010

ജീമെയില്‍ ജാലകം - മധു കാനായി

gmail-jalakam
 
എത്ര സുന്ദര ദൃശ്യം
നേത്രൈക ഹേരമാം
സ്വാന്ത സന്ദേശം
ജീവത്സാ നന്ദമാം
 
ഇന്നെന്റെ ജീമൈല്‍ ജാലകം
നോക്കവേ,
 
ഹൃത്തില്‍ തുളച്ചു സുഹൃത്തിന്റെ സമ്മാന
ഭാവ മുകുളമായു തകുന്ന ജീവല്‍ പ്രകൃതി ചിത്രം!
 
അന്നു ഞാന്‍ ചൂണ്ടിയ വിരല്‍ തുമ്പാല്‍,
ഇന്നു ഹേതു വീചക്ഷു ക്കള്ക്കിമ്പമായി
പതിയുന്നൂ ഹൃത്തിലീ തന്ത്രികള്‍ നാദമായി
ജീവന്‍ ജീവനില്‍ പൂക്കുന്ന
രംഗ ഭാഗ്യ ദര്ശനം തന്നൊരു സന്ദേശം
മനതാരിന്‍ ലതകളില്‍ മൊട്ടിട്ടു വിരിയിച്ച
ശബ്ദ വര്ണ്ണ പ്രഭാതമാണീ കവിത.
 
- മധു കാനായി
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



26 October 2009

രാമേട്ടന്ന് ആദരാഞ്ജലി - മധു കാനായി കൈപ്രവം

theruvath-raman
 
ജനിച്ചതു രാമനായ്യല്ല, മരിച്ചതും ദ്വാപരത്തിലല്ല
ആരുടെ നാമം ചൊല്ലി പാടുമീ സ്മരണമ ഗീതം.
ഓര്‍ക്കുകില്‍ നാമധേയം തീര്‍ത്തും സാര്‍ത്ഥകം
തെരുവത്ത് രാമ നാമം.
 
കര്‍മ്മ പഥ സഫല കീര്‍ത്തിയും
സത്സ്ഫുരണ മേന്മയും,
മംഗളമേളനം ചെയ്കേ-
സംസ്കാരികോത്തുംഗ ധര്‍മ്മാര്‍ത്ഥമാം
പത്ര പ്രവര്‍ത്തകനെ
വിളിക്കുന്നൂ നാം രാമേട്ടനെന്ന്...
 
ഉദാസീന ഭാവം കൈ വിട്ടുണര്‍ന്നു
സായാഹ്ന പ്രതീകം,
പ്രാരംഭ പത്ര പ്രദീപമായ്, സുപ്രഭാതമായ്
ഓര്‍മ്മയുടെ നിറമായ് നെടുവീര്‍പ്പായ്
രചനാ വൈഭവങ്ങള്‍ ഏറേ നേതാജീ പോല്‍
ചാലിച്ച ശാഖയാം.
 
കാഹളം ഭാരതി സഹിത്യ കേരളം
അവശ്യമാണിന്നത്തെ വര്‍ത്തമാനത്തി-
ന്നുതകുന്ന താളുകള്‍
വരും തലമുറ ക്കരക്കിട്ടുറ പ്പിക്കുവാന്‍
പരേതത്മാ ക്കളാമാത്മാ വലംബമാം.
വ്യക്തി പ്രഭാവമാം വഴി കാട്ടിയെ
അനുവാചകര്‍ ഉള്‍കൊണ്ടു
വ്യക്തി തന്‍ സൃഷ്ടിയായും ആനുകാലികം
വ്യഷ്ടി സമഷ്ടിയി ലധിഷ്ടിതം.
 
ഭൂതത്തിന്‍ പ്രയാണ സ്പര്‍ശം ഭ്രംശമില്ലാതെ
കോര്‍ക്കുകില്‍ അറിഞ്ഞിടും
നമ്മേ വാര്‍ത്ത പ്രകൃതി തന്‍ സുകൃതങ്ങള്‍
 
ഓര്‍മ്മയാം പൂക്കളുടെ സ്പഷ്ട ചിത്രം വരച്ചു
വിദ്യ തന്‍ നാഴികക്കല്ലാം സര്‍ഗ്ഗ പ്രതിസര്‍ഗ്ഗ
സൃഷ്ടി തന്‍ നികുഞ്ജത്തിന്നു പ്രണാമം
പറയട്ടേ ...
 
തെല്ലു കാലത്തേക്ക്, നാമെല്ലാം
ചെല്ലും വരേ വിട ചൊല്ലി
യുഗ വരദനാം രാമനെന്ന നാമ മാത്രമായ്
കലിയുഗത്തില്‍ നിന്നകന്നു
കര്‍മ്മേനാ ...
സത്യുഗാത്മാവിന്‍ പരിണാമ ശ്രേണി തന്‍
പരേതാത്മാവിന്നു,
സന്ധ്യാ നാമ രാമ ജപത്തിന്റുറവ പോല്‍
ശാന്തിയാം,
ചന്ദ്ര സമാന ശീതള ദീപ്തിയാം പ്രാര്‍ഥനാ വേളയില്‍
കാരുണ്യ ദയാ സിന്ധു മൂര്‍ത്തിമദ് ശിഖരങ്ങളെ
വന്ദിച്ച്,
അര്‍പ്പിക്കുന്നിതാ ആദരാഞ്ജലി ...
 
- മധു കാനായി കൈപ്രവം
 
 
 



എന്നേക്കാളും അഞ്ച് ദശാബ്ദം പ്രായമേറിയ എന്റെ അച്ചന്റെ സമാനമായ ഒരു അപ്പൂപ്പന്‍, തലമുറകളുടെ വ്യത്യസ്ഥതകളിലെ അവസ്ഥാന്തര സമ്പത്തുള്ള തെരുവത്ത് രാമന്‍ എന്ന രാമേട്ടനെ വാഴ്ത്തുക യാണെങ്കില്‍ ജന്മ ജ്യോതിയാല്‍ അനുഗ്ര ഹാനുശീലത ജ്വാല പോല്‍ തിളങ്ങിയിരുന്നു. ഉജ്ജ്വലമായ അങ്ങുന്നിന്റെ നിഷ്ക്കളങ്കമായ മന്ദസ്മിതാലേ സേവനാത്മകത സാഹിത്യ ലോകത്തേക്കു പ്രസരിപ്പിച്ച ഇന്ത്യയിലേ ആദ്യത്തേ സായാഹ്ന്ന പത്രമായ പ്രദീപം തുടങ്ങി. തികച്ചും ആകര്‍ഷണീയതയുടെ പര്യായമായിരുന്ന മുഖ്യ രചനകളായ സുപ്രഭാതം, ഓര്‍മ്മയുടെ നിറങ്ങള്‍, നെടുവീര്‍പ്പ്, നേതാജീ, ശേഷം പീരിയോഡിക്കലായി, കാഹളം, ഭാരതി, സാഹിത്യ കേരളം എന്നതില്‍ വ്യാപരിച്ച് സ്തുത്യര്‍ഹമാക്കിയ ആ വലിയ മനസ്സിനെ വന്ദിച്ചു പ്രാര്‍ത്ഥനയോടെ ഈ കവിത എന്റേ അച്ഛന്റെ പേരില്‍ അശ്രു പൂക്കളായി ആദരാഞ്ജലിയോടെ അര്‍പ്പിക്കട്ടേ...



 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



27 September 2009

ചുംബനം - മധു കൈപ്രവം കാനായി

kiss
 
നന്മതന്‍ ചുംബനത്തിന്റെ
നറുമണം പറയട്ടെ,
പ്രകൃതി തന്‍ പിതൃശുദ്ധി
മാതൃ ഗര്‍ഭത്തില്‍
ആകാശ ഗംഗയായൊഴുക്കി
ഭൂമി പോല്‍
ചുംബനം ശബ്ദാലിംഗനം
രസ രേതസ്സില്‍ മിസൃണമാം
വിശ്വ വിത്തിന്റേ ശാഖ മുള പൊട്ടുമ്പോള്‍
ഇറ്റിറ്റു വീഴുന്ന തളിരിളം മഴത്തുള്ളി പോല്‍
ഉമിനീരുറവ പോല്‍ ,
ജനുസ്സിന്റെ പ്രവാഹമായി തപിച്ചു, ശയിച്ചു-
പ്രണയിച്ചു ണര്‍ത്തിയ വികാരാഗ്നിയാം
സ്ഫുട ചുംബനം നുണയും മധുരം,
മാസ്മരീക ഭാവ വീര്യമാം
തുരീയ്യ ഭങ്ങിയാല്‍
ഓജസ്സിന്‍ ദളച്ചുണ്ടുകള്‍ വജ്രമാം
മനസ്സിന്റെ നാളത്തില്‍ നിന്നൂറ്റിയ ചുംബനം
പരിശുദ്ധിയാം അന്തരീക്ഷത്തേ,
പ്രകൃതി ദത്തമായ് തലോടുകില്‍
സ്നേഹാര്‍ദ്രമായ് കൊളുത്തിയ ചുംബനം
കഠിനകൃഷ്ണ ശിലയായ് വാര്‍ത്ത
സര്‍ഗ്ഗ നിലമായ് പരിലസിച്ചിടും
താരാ കദംബമായ് അധരങ്ങളില്‍
മനസ്സിന്റെ പത്മ ദളങ്ങളാല്‍
സഹസ്രാര പത്മമായ്
അര്‍പ്പിക്കുന്നിതാ ആത്മാവില്‍
നിന്നുമീ പരമാര്‍ത്ഥ ചുംബനം....!
 
- മധു കൈപ്രവം കാനായി
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



05 September 2009

അമ്മസ്തുതി - മധു കൈപ്രവം കാനായി

അമ്മ തന്നാജ്ത്നയാം മക്കള്‍
സ്നേഹ വീഥി തലോടി
ആര്‍ദ്രമാം സ്നേഹത്തി ന്നടിത്തട്ടിന്റെ വിതുംബല്‍
മാതാവിന്‍ ഹതനോവില്‍ മേളനം അല്‍പ്പാത്മമാം
നെറുകയില്‍ ഭക്തിയായി
കവചമായി ഹൃത്തില്‍ രചിക്കൂ മൃദുഭാഷ
നിന്‍ നാവില്‍ നിന്നൂറൂ തേന്‍ കനി
മുലപ്പാല്‍ രുചിച്ച പോല്‍ ...
 
അറിയട്ടെ അമ്മ നിന്‍ ആര്‍ദ്രമാം
സ്മേരത്തു നട്ട കൃഷ്ണ മണിയില്‍
തിളങ്ങുന്ന മാതൃ ഭക്തി.
 
മക്കളാം കര്‍ണ്ണത്തി നേല്‍ക്കുന്ന
അമ്മ പേറിയോ രവകാശ രോദനം
കാല മേറേ പഴകിയാല്‍
സ്നേഹം നിലച്ചു ഛിദ്രമായിടും
അന്ധമാ മനാഥാലയ കയലില്‍
അര്‍പ്പിതം
മാതൃ ഭക്തി നിസ്സാര മാകുകില്‍ ...
 
സ്നേഹിക്കൂ അമ്മയേ ദേശ തുല്യമായ്
രാജ്യ തുല്ല്യമായീ
എങ്കില്‍ മാത്രം നിന്‍
കര്‍മ്മ പഥം പരമാത്മ ഭവഭാവ മായ്യിടും.
 
- മധു കൈപ്രവം കാനായി
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



10 June 2009

എന്റെ അമ്മയുടെ പേരില്‍ കമലാദാസിന് ആദരാഞ്ജലി - മധു കാനായി കൈപ്രത്ത്

madhavikutty
 
അമ്മേ ദാ വരുന്നു നിന്നരികിലോട്ട്
നമ്മള്‍ തന്‍ പ്രിയകൃത്താം കഥാകാരി
ഹരിശ്രീ കുറിച്ചവള്‍ വിഹരിച്ചൊര-
ക്ഷരമാലയാല്‍ അനശ്വരമാക്കി
പുഷ്പവൃഷ്ടിയാം ഓര്‍മ്മതന്‍ മകുടത്തില്‍
തിലകം ചാര്‍ത്തി, സ്വതന്ത്രയായി ആറാടി-
യിന്നസ്തമിച്ചു...
 
നീരാട്ടുകടവില്‍ നിന്നും പറന്നുയരവേ
ഇവിടെയീക്കരയില്‍നിന്നും ഞാന്‍ മേല്പോട്ടു-
നോക്കി കണ്ണുനീര്‍ ബാഷ്പങ്ങള്‍
സാന്ത്വനിപ്പിക്കുമാ പറവയെ...
 
അസ്തമയ തല്‍ക്ഷണം മിന്നി പായുമാ-
ആത്മ കണങ്ങളിലോട്ടായിരം
ആദരാഞ്ജലികളര്‍പ്പിക്കുന്നു ഞാന്‍...
 
വിട ചൊല്ലിയിവിടം വിട്ടകന്ന അറുപ-
ത്താറിലെ ഏഷ്യതന്‍ മികച്ച കവയിത്രിയെ-
കാത്ത് സ്വീകരിക്കാനായ് പണ്ടേ പോയൊ-
രെന്റമ്മയുണ്ടവിടെ... മുമ്പേ കൊഴിഞ്ഞ്
കിളിയായ് പറന്നു പോയി...
കണ്ടു മുട്ടൂ നീയാ അമ്മയെ പരലോകത്തു സന്ധിക്കൂ...
 
കാവ്യമാം ഖ്യാതിയില്‍ ഭാഷ പൊലിമയില്‍
മാലോകരില്‍ കുളിര്‍ വാരി വിതറി നീ
കഥയിലൊരായിരം വാക്കുകള്‍ പ്രണയാര്‍ദ്ര-
പുഷ്പമായ് പ്രണേതാക്കളില്‍ വിടര്‍ത്തി നീ
 
കവിതാസ്വാദനത്തിന്‍ സത്ത രചിച്ചു
പുതുപുത്തന്‍ രസമിസൃണം നിണ-
ത്താല്‍ ‘സരസ്’ ആയി വളര്‍ന്നു നീ...
 
പ്രകൃതി പ്രപഞ്ച വിലാസ വിലോലമായി
നിര്‍ഭയം കാത്തവള്‍-
ഭാഷ തന്‍ മാറു മറക്കാതെ സംസ്ക്കാര നൈപുണ്യ-
വിത്തിനെ വീഞ്ഞാക്കി
ലഹരിമത്താക്കി നമ്മെ നീ!
 
യാഥാര്‍ത്ഥ്യ ഭാവത്തിന്‍ മൂര്‍ത്തിമത്‌ശിഖരത്തില്‍
ദീപശിഖ നാട്ടി താരമായ് മിന്നി
മാധവി കുട്ടി തന്‍ ശൈലിയില്‍ മറുഭാഷയും
ലാളിച്ചു ചില്ലില്‍ ഇലാസ്തികം ഏറുമാമട്ടില്‍
ഉലാത്തി വാഗ്മിത്ത സാഹിത്യ പ്രസരണം...!
 
നീ തന്‍ മനമുരുകിയൊഴുകുന്നിതീ സാഹിതി
പുരുഷാരത്തിലേക്കാര്‍ദ്ര ശുഭ്രമാം വിരചിതം,
ഭാഷതന്‍ കിരണങ്ങളതേറ്റു നറുപുഷ്പ സുഗന്ധ
ശയ്യയില്‍ നിന്നും സുരയ്യയാം നിന്നെ ഞാന്‍ വാഴ്ത്തീ...
 
ഇന്നുള്ള ‘മലയാള ലോക’ത്തിന്‍ ഭാഷയില്‍
ഒരു ഭീമ മതിലകം തീര്‍ത്തു നീ
ഒരു ഭീമ മതിലകം തീര്‍ത്തു നീ...
ആര്‍ജ്ജിക്കാനായിവിടെ നമുക്കാര്‍ജ്ജവമാം സമാഹാര
കഥാ കവിതകള്‍ സമ്മാനമായിയഥാ...
 
അതിര്‍ വരമ്പൊന്നില്ലാതെ മേളിപ്പിച്ചു സര്‍വ്വതും
ഞെട്ടാതെ നിര്‍ഭയം കരുണയാല്‍ സ്നേഹരസ-
ചില്ലയില്‍ സാഹസം നഗ്നമായി ഹൃദയ കവാടം
തുറന്നു ഭാഷതന്‍ ശ്രീകോവിലില്‍ സരസ്വതിജിഹ്വയില്‍
വിളയാടവേ...
 
അക്ഷരം തുപ്പാതിറക്കുവാന്‍ ക്ലേശിച്ചു
മാറ്റുരച്ചു പുത്തന്‍ സൃഷ്ടിക്കു വിത്തു നട്ടു
ഊതി കാച്ചിയ പൊന്നു പോല്‍ മാധവി
നീയെന്ന ഭാഷതന്‍ പട്ടു നൂലായി മാറി
നൂല്‍ നൂറ്റു സ്രാവ്യമാം ഭാഷാ സ്രോതസ്സായി
ശതസഹസ്രാം വായനക്കാരേ വാര്‍ത്തു നീ...
 
എന്‍ പ്രാത സ്മരണ സുഖത്തെ വീര്‍പ്പുമുട്ടി-
ച്ചിന്നീ പ്രഭാതമിടവ പാതിയില്‍ നില്‍ക്കേ ഞാന്‍-
കേട്ടുയീ ദുഃഖ വാര്‍ത്ത, ഇനി നീയില്ലെന്നതെന്നെ-
കണ്ണീരിലാഴ്ത്തീ... യാ നിമിഷം. അണപൊട്ടി
യൊഴുകുന്ന ദുഃഖമമര്‍ത്തി പിടിച്ചു വിങ്ങവേ...
 
അമ്മേയെന്നൊരാഴത്തിലെന്‍ ധ്വനി മുഴക്കി-
പെട്ടെന്നൊരശരീരി പോലെന്‍ ശ്വാസത്തില്‍
കലര്‍ന്നുവെന്നമ്മതന്‍ ശബ്ദം,
പണ്ടേ പോയൊരമ്മയെന്‍ നെഞ്ച് പിടച്ചല്‍ കേട്ടു
കൊണ്ടോതി, മകനേ കരയരുത്,
മാധവിക്കുട്ടിയെന്റരികിലേക്കല്ലേ വരുന്നത്
കരയാതിരിക്കൂ ആത്മാക്കളെ ഓര്‍ത്തു നീ,
അമ്മക്കു ഹിതമുള്ള സമ്മാനമായ് കാവ്യ-
ശകലങ്ങളിത്തിരി കമലയെ കുറിച്ചോതു നീ
ഇവിടം അവള്‍ക്കു നല്‍കുവാനായി മധുവൂറുന്ന
വാക്കുകള്‍ മാധവിക്കായ് രചിക്ക നീ...
 
തെല്ലും ഖേദമില്ലാതെ ഇനിയും നിന്‍ തലമുറ
പിച്ച വെയ്ക്കുമ്പോള്‍
അമ്മേ എന്നു വിളിച്ച നാവിലെ വിളിക്കുമേറെ
നിന്റമ്മ തന്‍ സുഹൃത്തായ കവയിത്രിയെ ഭാഷാ-
കമലത്തോടെ സ്മരിക്കൂ നീ,
നിന്‍ ഹൃദയ പത്മത്തില്‍ അനുശോചന-
മര്‍പ്പിക്കയീ ദിനം ആത്മശാന്തിയേകിടാന്‍...
 
അമ്മേ എന്നാത്മ വലയത്തിലേലസ്സു നഷ്ടമായ്
ഹൃദ്യമാം സാഹിത്യഭക്തിതന്‍ സ്ഫടിക’കോരിക’
ചരടാക്കി മാറ്റി, ഒരരഞ്ഞാണമതിലൊരാലില
കോര്‍ത്തു അണിയിച്ചു ഞാന്‍ പുതു തലമുറയെ,
ഏഷ്യതന്‍ ‘വമ്പ’യെ കുറിച്ചെന്‍ മക്കളിന്‍
കാതിലില്‍ ഓര്‍മ്മിപ്പിച്ചു
അവള്‍തന്‍ സാഹിത്യകൌതൂഹല കഥ
ഭിന്നമായ് നിന്നവളേവരില്‍ നിന്നുമാ
വിപ്ലവ ശൂര്യമാം ദൈനംദിനത്തിനെ
മാറോടു മെയ്പൂകിയേതോ...
ഒരമൃതേത്തിന്‍ തൃനെറ്റിയില്‍
പ്രഭാപൂരതരിശുഭസ്മമാം സുഗന്ധത്തില്‍
യുവതലമുറതന്‍ കൈവിരല്‍ പിടിച്ചും കൊണ്ട്
സ്മരണാഞ്ജലിയര്‍പ്പിക്കുന്നു നാം,
ആത്മാവിന്നു ശാന്തി... ആത്മാവിന്നു ശാന്തി.
 
madhu-kanayi-kaiprath
 
- മധു കാനായി കൈപ്രത്ത്
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

nalla bhasha. itharam kavithakal ipol kanan kittarilla. ellaam athyandadunikam ennu paranju kure kasarthu mathramaanu palarkum kavitha.

12 June, 2009  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്