08 April 2010

ബേബി നിവേദിത : പ്രവാസ ലോകത്തെ പുരസ്കാര ജേതാവ്‌

nivedithaഅബുദാബി: ഭ്രമരം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാല താരത്തിനുള്ള സംസ്ഥാന അവാര്‍ഡ്‌ ലഭിച്ചതിലൂടെ നിവേദിത വീണ്ടും സഹൃദയ ലോകത്തിന്റെ ശ്രദ്ധ നേടുന്നു. മമ്മുട്ടി നായകനായി അഭിനയിച്ച പളുങ്ക് ആയിരുന്നു നിവേദിത യുടെ ആദ്യ സിനിമ. അതിനു മുന്‍പേ നിവേദിതയുടെ ചേച്ചിയായ നിരഞ്ജന, സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളില്‍ അഭിനയിച്ചു കൈയ്യടി വാങ്ങി ക്കഴിഞ്ഞിരുന്നു (അവന്‍ ചാണ്ടിയുടെ മകന്‍, തന്‍മാത്ര, കാക്കി, ഭരത് ചന്ദ്രന്‍ ഐ. പി. എസ്, പ്രജാപതി, രാജമാണിക്യം തുടങ്ങിയവ)
 
ഇവിടുത്തെ കലാ സാംസ്കാരിക വേദികളില്‍ കുഞ്ഞു പ്രായത്തില്‍ തന്നെ സജീവമായി, എല്ലാവരുടെയും സ്നേഹാദരങ്ങള്‍ ഏറ്റു വാങ്ങിയ രണ്ടു മിടുക്കി ക്കുട്ടിളാണ് നിരഞ്ജന യും നിവേദിത യും.
 

niranjana-niveditha

നിരഞ്ജനയും നിവേദിതയും

 
അബുദാബി സെന്‍റ് ജോസഫ്‌സ് സ്കൂളിലെ വിദ്യാര്‍ഥിനി യായ നിവേദിത രണ്ടാം ക്ലാസ്സില്‍ പഠിക്കു മ്പോഴായിരുന്നു പളുങ്കില്‍ അഭിനയിച്ചത്. പിന്നീട് തമിഴില്‍ വിജയ്‌ നായകനായി അഭിനയിച്ച 'അഴകിയ തമിഴ്‌ മകന്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചു.
 

niveditha-padmapriya-jayaram

കാണാകണ്മണിയില്‍ നിവേദിത

 പ്രിഥ്വിരാജ് നായകനായ കാക്കി, മോഹന്‍ ലാലിന്‍റെ കൂടെ 'ഇന്നത്തെ ചിന്താ വിഷയം', ജയറാമിന്‍റെ കൂടെ 'കാണാ കണ്മണി' തുടങ്ങിയവയും ഈ കുഞ്ഞു താരത്തിന്‍റെ അഭിനയ മികവ് കാണിച്ചു തരുന്നു.
 
പ്രശസ്തമായ വ്യാപാര സ്ഥാപനങ്ങളുടെ പരസ്യ ചിത്രങ്ങളിലും, നിവേദിത യുടെ സാന്നിദ്ധ്യം കാണാം.
 
കണ്ണൂര്‍ തളിപ്പറമ്പ്‌ സ്വദേശി വിജയന്‍ - പ്രസീത ദമ്പതികളുടെ മക്കളാണ് നിരഞ്ജന യും നിവേദിത യും. വിജയന്‍ അബുദാബി ഇലക്ട്രിസിറ്റി വകുപ്പില്‍ ജോലി ചെയ്യുന്നു.
 
അഭിനയത്തിലെ ഈ മികവ് പാരമ്പര്യമായി കിട്ടിയതാണെന്ന് പറയാം. നിവേദിത യുടെ അമ്മ പ്രസീത ഒരു കലാകാരിയാണ്. വീട്ടമ്മയുടെ റോളിലെ ത്തിയതോടെ കലാ തിലക മായിരുന്ന അവര്‍ രംഗം വിടുകയായിരുന്നു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.
   ( Thursday, April 08, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ജൂറി സംഗീതവും ശബ്ദവും തിരിച്ചറിയാത്തവര്‍ - റസൂല്‍ പൂക്കുട്ടി

സംഗീതം അറിയുന്നവന്‍ ബ്രഹ്മം അറിയുന്നവനാണ്. ബ്രഹ്മം അറിയുന്നവന്‍ ബ്രാഹ്മണന്‍. അപ്പോള്‍ സംഗീതം അറിയുന്നവന്‍ ബ്രാഹ്മണന്‍. ഇത് മലയാളിയെ പഠിപ്പിച്ചത് സിനിമയാണ്. അപ്പോള്‍ പിന്നെ സംഗീതവും ശബ്ദവും അറിയാത്തവരെ എന്ത് വിളിക്കണം? സംഗീതവും ശബ്ദവും എന്താണെന്ന് തിരിച്ചറിയാത്ത വരാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണ്ണയം നടത്തിയത് എന്ന് ഓസ്കാര്‍ പുരസ്കാര ജേതാവായ റസൂല്‍ പൂക്കുട്ടി പറയുമ്പോള്‍ മലയാളി ചിന്തിക്കുന്നത് ഇങ്ങനെയാവും.
 
ഓസ്ക്കാര്‍ ജേതാവ്‌ റസൂല്‍ പൂക്കുട്ടിക്ക്‌ അവാര്‍ഡ്‌ നിരസിക്കാ നുണ്ടായ കാരണം പഴശ്ശി രാജയിലെ ശബ്ദ ലേഖനത്തില്‍ മലയാളിത്തം ഇല്ല എന്നതാണ്. മാത്രമല്ല, ഹംഗേറിയന്‍ സംഗീതം വരെ റസൂല്‍ പൂക്കുട്ടി ഉപയോഗി ച്ചിരിക്കുന്നതായും ജൂറി കമ്മറ്റി വിലയിരുത്തി.
 
ഇതിനെതിരെ റസൂല്‍ പൂക്കുട്ടി ശക്തമായി പ്രതികരിചത് സംഗീതവും ശബ്ദവും എന്താണെന്ന് തിരിച്ചറിയാ ത്തവരാണ് ഇങ്ങനെ പറയുന്നത് എന്നാണ്.
 
ശബ്ദത്തിനും, സംഗീതത്തിനും, സിനിമയ്ക്കും സംവദിക്കാന്‍ ഭാഷ ഒരു പരിമിതി ആവുന്നില്ല എന്ന് ലോക സിനിമയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്.
 
എന്നാല്‍ മലയാള സിനിമയുടെ നിലവാരം താഴേക്ക്‌ എന്നാണ് ജൂറിയുടെയും വിലയിരുത്തല്‍. വിവാദങ്ങളില്‍ കുരുങ്ങാത്ത പ്രഖ്യാപനം ഇനിയെങ്കിലും ഉണ്ടാകുമോ? മലയാള സിനിമയുടെ നിരവാരം ഉയരുമോ എന്ന ചോദ്യങ്ങള്‍ ബാക്കിയാകുകയാണ്.

Labels:

  - ജെ. എസ്.
   ( Thursday, April 08, 2010 )    

6അഭിപ്രായങ്ങള്‍ (+/-)
Links to this post

6 Comments:

സംഗീതം അറിയുന്നവന്‍ ബ്രാഹ്മണന്‍ എന്ന് ഏതു സിനിമയാണ് മലയാളിയെ പഠിപ്പിച്ചത് സര്‍? അപ്പോള്‍ സംഗീതം അറിയാത്തവന്‍ വെറും മ്ലേച്ഛന്‍ എന്നും പറയാമാല്ലോ അല്ലേ? അബദ്ധവും സാമൂഹ്യവിരുദ്ധവുമായ കണ്ടുപിടുത്തങ്ങള്‍ നടത്തുമ്പോള്‍ അല്‍പ്പം കൂടി ചിന്തിക്കുന്നത് നന്ന്. ഇനി, ചിന്തിക്കാനും ബ്രാഹ്മണനു മാത്രമേ കഴിയൂ എന്നോ മറ്റോ..

April 11, 2010 2:43 PM  

his highnes abdullayile dialog aanu ith

April 11, 2010 3:23 PM  

ബ്രാഹ്മണന്റെ വിപരീതം "വെറും മ്ലേച്ഛന്‍" എന്നാണോ?

അങ്ങനെ പറയാനും ചിന്തിക്കാനും ഇഷ്ടമുള്ളവര്‍ക്ക് അങ്ങനെ തോന്നുമായിരിക്കും.

ഇത്രയൊക്കെ ചിന്തിച്ചു കൂട്ടിയ ആള്‍ ബ്രാഹ്മണന്‍ തന്നെയാവും. സംശ്യല്യ...

ചിന്തിക്കാന്‍ ബ്രാഹ്മണനു മാത്രമേ കഴിയൂ എന്നല്ലേ?

April 11, 2010 3:30 PM  

raajeev saaru cinema kaanalille? ithu mohanlalinodu nedumudi venu his highness abdulla enna hit cinemayil paranjathanu. paranjittu kure kalamayi.

April 11, 2010 3:33 PM  

ബ്രാഹ്മണന്‍ എന്നത് ഒരു വല്യ കാര്യമാണ് എന്ന് നിരീച്ചാണ് രാജീവ്‌ അങ്ങനെ എഴുതിയത് എന്ന് നോം കരുതുന്നു. എന്നാല്‍ അത് ഒരു മോശം പദമാണ് എന്ന് വിചാരിക്കുന്ന കുറെ ആളുകള്‍ ഉണ്ട് എന്ന് ഓര്‍ക്കുക. ഉള്ളിലെ മൂരാച്ചി ഇടയ്ക്കൊക്കെ പുറത്തു വരുന്നത് എല്ലാര്‍ക്കും നല്ലതാണ്. അതോണ്ട് സാരല്യ ട്ടോ.

April 11, 2010 3:38 PM  

രജീവേട്ടനെ അറിയാതെ ഇത്രയും എഴുതിയല്ലോ അവസാനത്തെ അനോണീസേ.... അദ്ദേഹം മതവിശ്വാസിയല്ലെന്നുമാത്രമല്ല ശക്തമായ മതേതരവും മനുഷ്യത്വപരവുമായ കാശ്ചപ്പാട്‌ വച്ചുപുലർത്തുന്ന ഒരാളുമാണ്‌.

ഒരു കാലഘട്ടത്തിൽ നിലനിന്നിരുന്ന ചില വ്യവസ്ഥിതിയുടേയും ആചാരങ്ങളുടേയും ഭാഗമായി സവർണ്ണ വിഭാഗങ്ങൾ സംഗീതത്തെ തങ്ങളുടേതാക്കി വച്ചിരിക്കുകയായിരുന്നു.ബ്രഹ്മം എന്നത്‌ ഈശ്വരൻ എന്ന അർത്ഥത്തിനു പകരം ബ്രാഹ്മണൻ എന്ന് വായിക്കുമ്പോൾ/വ്യഖ്യാനിക്കുമ്പോൾ (ഇത്തരം ഒരു വ്യാഖ്യാനം -ബൃമത്തെ അറിയുന്നവൻ ബ്രാഹ്മണൻ- ബ്രാഹ്മണ മേധാവിത്വം തങ്ങളുടെ സൗകര്യാർത്ഥം ഉണ്ടാക്കിയതാണ്‌) സംഗീതത്തിന്റെ കാര്യത്തിൽ മാത്രമല്ല അക്കാലത്തെ വാസ്തുകലയിലും ഇത്‌ പ്രകടമായിരുന്നു. വാസ്തുവിൽ വിവിധ ദിക്കുകൾക്ക്‌ ജാതിപരമായ കാശ്ചപ്പാട്‌ നൽകിയിരുന്നു. ഏകയോനി ബ്രാഹ്മണനും ദ്വിയോനി ക്ഷത്രിയനും ത്രിദ്വീയം ശൂദ്രനും ചതുർയോനി ശൂദ്രനും എന്നായിരുന്നു അന്നത്തെ സങ്കൽപ്പം. കെട്ടിടങ്ങളുടെ വലിപ്പം ഉപയോഗിക്കുന്ന മെറ്റീരിയൽ എന്നിവയിലും ഈ വൈജാത്യം പ്രകടമായിരുന്നു.ഇതിനു ഉപോൽബലകമേകാൻ വിധ ദോഷങ്ങളും അവർ ചാർത്തിക്കൊടുത്തു.

April 12, 2010 12:37 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



07 April 2010

പാലേരി മാണിക്യം മികച്ച ചിത്രം, മമ്മുട്ടി മികച്ച നടന്‍, ശ്വേത മികച്ച നടി

mammootty2009 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രഞ്ജിത്‌ സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാ കൊലപാത കത്തിന്റെ കഥ ആണ്‌ മികച്ച ചിത്രം, മമ്മൂട്ടിയെ മികച്ച നടനായും, ശ്വേതാ മേനോനെ മികച്ച നടിയായും തിരഞ്ഞെടുത്തു‌. പാലേരി മാണിക്യത്തിലെ അഭിനയത്തിനാണ് ഇരുവര്‍ക്കും അവാര്‍ഡ്‌ ലഭിച്ചത്‌.
 
പഴശ്ശിരാജ യിലൂടെ ഹരിഹരന്‍ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയപ്പോള്‍ ഇതേ ചിത്രത്തിന്റെ തിരക്കഥയിലൂടെ എം. ടി. വാസുദേവന്‍ നായര്‍ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കി.
 

url

മികച്ച നടി : ശ്വേത മേനോന്‍
 
ശ്വേത മേനോന്റെ ഒരു പഴയ ചിത്രം

 
മികച്ച ഗായകന്‍ : യേശുദാസ് (മദ്ധ്യ വേനല്‍), മികച്ച ഗായിക : ശ്രേയ ഗോഷാല്‍ (ബനാറസ്)
 
സംഗീത സംവിധായകന്‍ : മോഹന്‍ സിത്താര (സൂഫി പറഞ്ഞ കഥ), ഗാന രചന : റഫീഖ് അഹമ്മദ് (സൂഫി പറഞ്ഞ കഥ), ഛായാഗ്രഹണം : കെ. ജി. ജയന്‍ (സൂഫി പറഞ്ഞ കഥ), ഏറ്റവും നല്ല ഹാസ്യനടന്‍ : സുരാജ് വെഞ്ഞാറമ്മൂട് (ഇവര്‍ വിവാഹി തരായാല്‍)
 
പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ 'സ്മാരക ശിലകള്‍' എന്ന കൃതിയെ ആധാരമാക്കി എം. പി. സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത 'രാമാനം' മികച്ച രണ്ടാമത്തെ ചിത്രമായി. പഴശ്ശിരാജ യിലെ അഭിനയത്തിന് മനോജ് കെ. ജയന്‍ മികച്ച രണ്ടാമത്തെ നടനായും പത്മപ്രിയ രണ്ടാമത്തെ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തില്‍ തമിഴ്‌ നടന്‍ ശരത് കുമാര്‍ അവതരിപ്പിച്ചിരുന്ന എടച്ചേനി കുങ്കന്‍ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയതിലൂടെ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയി ഷോബി തിലകന്‍ തിരഞ്ഞെടുക്കപ്പെട്ടു. ജനപ്രിയ ചിത്രം : ഇവിടം സ്വര്‍ഗമാണ് (റോഷന്‍ ആന്‍ഡ്രൂസ്), നവാഗത സംവിധായകന്‍ : പി. സുകുമാര്‍ (സ്വ. ലേ.‍)
 
കഥാകൃത്ത് : ശശി പരവൂര്‍ (കടാക്ഷം), കുട്ടികളുടെ ചിത്രം: കേശു (സംവിധാനം - ശിവന്‍), എഡിറ്റിങ്ങ് : ശ്രീകര്‍ പ്രസാദ് (പഴശ്ശിരാജ), വസ്ത്രാലങ്കാരം : നടരാജന്‍ (പഴശ്ശിരാജ), കലാ സംവിധാനം ; മുത്തുരാജ് (പഴശ്ശിരാജ), മേക്കപ്പ് : രഞ്ജിത്ത് അമ്പാടി (പാലേരി മാണിക്യം), ശബ്ദലേഖനം : എന്‍. ഹരികുമാര്‍ (പത്താം നിലയിലെ തീവണ്ടി), ലാബ് : ചിത്രാഞ്ജലി (സൂഫി പറഞ്ഞ കഥ), പശ്ചാത്തല സംഗീതം : രാഹുല്‍രാജ് (ഋതു), സിനിമാ ലേഖനം: പി. എസ്. രാധാകൃഷ്ണന്‍, കെ. പി. ജയകുമാര്‍, സിനിമാ ഗ്രന്ഥം : ജി. പി. രാമചന്ദ്രന്‍, ഡോക്യുമെന്‍ററി : എഴുതാത്ത കത്തുകള്‍ (വിനോദ് മങ്കര)
 
പ്രവാസ ലോകത്തേക്കും ഇപ്രാവശ്യം ഒരു സംസ്ഥാന അവാര്‍ഡ്‌ എത്തിച്ചേരുന്നു. ബ്ലസ്സി സംവിധാനം ചെയ്ത ഭ്രമരം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാല താരമായി തിരഞ്ഞെടുക്കപ്പെട്ടത് അബുദാബിയിലെ ബേബി നിവേദിത യാണ്.
 
36 ചിത്രങ്ങളാണ് അവാര്‍ഡ് പരിഗണനയ്ക്കായി വന്നത്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സാംസ്‌കാരിക മന്ത്രി എം. എ. ബേബിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി ചെയര്‍ പേഴ്‌സണ്‍ സായി പരഞ്ജ്‌പെ, കെ. ആര്‍. മോഹനന്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- എസ്. കുമാര്‍
 
 

Labels: , ,

  - ജെ. എസ്.
   ( Wednesday, April 07, 2010 )    

4അഭിപ്രായങ്ങള്‍ (+/-)
Links to this post

4 Comments:

mammootteede ee 'pottam'kantittu pinarayi vijayante oru chaya !!

April 7, 2010 7:33 PM  

State govt should re-set the guidelines for the awards in line with the present entertainment scene in the country. Before only few artists now there are 10 artists per 100 iin the population. Thx to the channels.Mammooty/Mohanlal/Yesudas/Jagathy/Kaviooor ponnamma /Tilakan need no awards.They are an institution/Gurus.Hopefully they are the last generation of actors who enjoyed a longterm support from the audience.They should be given lifetime awards.Instead new generation actors should be given awards.

April 7, 2010 9:53 PM  

ithavanathee award jethaakkal eerekkureeyum thikarchum arhatha ullavar thanne ennathil aarkkum tharkkam undaavilla...

E-pathram anuvarthikkunna NEWS REPORTING shaili prashamsaneeyam thanne !!

April 8, 2010 3:09 PM  

മമ്മൂട്ടി എന്ന നടനെ വേണ്ട വിധം ഉപയോഗിച്ച സംവിധായകരുടെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി .. അഭിനന്ദനങ്ങള്‍

April 9, 2010 8:31 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



18 January 2010

ഗോള്‍ഡന്‍ ഗ്ലോബ്‌ 2010 പുരസ്കാരം അവതാറിന്‌

avatarപ്രേക്ഷക ലക്ഷങ്ങളെ അല്‍ഭുതപ്പെടുത്തിയ “അവതാര്‍” എന്ന ഹോളിവുഡ്‌ ചിത്രത്തിനു ഗോള്‍ഡന്‍ ഗ്ലോബ്‌ പുരസ്കാരം ലഭിച്ചു. ജെയിംസ്‌ കാമറൂണിന്‌ മികച്ച സംവിധായകനുള്ള ഗോള്‍ഡന്‍ ഗ്ലോബ്‌ പുരസ്കാരവും ലഭിച്ചു. ഇന്ത്യയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ വിജയമായിരുന്നു ഈ ചിത്രം.
 
മികച്ച നടനായി ക്രേസി ഹാര്‍ട്ട്‌ എന്ന ചിത്രത്തില്‍ അഭിനയിച്ച ജെഫ്‌ ബ്രിഡ്ജ്സും, ദി ബ്ലൈന്റ്‌ സൈസ്‌ എന്ന ചിത്രത്തിലെ അഭിനയത്തിനു സാന്ദ്ര ബുള്ളോക്ക്‌ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
 
മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ്‌ "അപ്‌ ഇന്‍ ദി ഈയര്‍" എന്ന ചിത്രത്തിനാണ്‌. ജര്‍മ്മന്‍ ചിത്രമായ "വൈറ്റ്‌ റിബ്ബണ്‍" വിദേശ ഭാഷാ ചിത്രത്തിനുള്ള അവാര്‍ഡ്‌ നേടി. "അപ്‌" ആണ്‌ മികച്ച അനിമേഷന്‍ ചിത്രം.
 
- എസ്. കുമാര്‍
 
 

Labels:

  - ജെ. എസ്.
   ( Monday, January 18, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്