29 October 2009

കൈതമുള്ളിന്റെ പുസ്തകം ദുബായില്‍ പ്രകാശനം ചെയ്യുന്നു

jwalakal_salabhangalദുബായ് : ദുബായിലെ ആദ്യ കാല പ്രവാസിയും, പ്രശസ്ത ബ്ലോഗറുമായ ശശി കൈതമുള്ളിന്റെ ആദ്യ പുസ്തകമായ ജ്വാലകള്‍, ശലഭങ്ങളുടെ ഗള്‍ഫ് പ്രകാശനം വെള്ളിയാഴ്ച്ച ദുബായില്‍ നടക്കും. യു. എ. ഇ. യിലെ ബ്ലോഗര്‍മാരും, സഹ്യദയരും പങ്കെടുക്കുന്ന ചടങ്ങ് ഒക്ടോബര്‍ 30 വെള്ളിയാച്ച രാവിലെ 9.30 ന് ദുബായ് മജസ്റ്റിക്ക് ഹോട്ടലില്‍ ആരംഭിക്കും.
 
പ്രശസ്ത അറബ് കവി ഡോ. ഷിഹാബ് അല്‍ ഗാനിം, കവയത്രി സിന്ധു മനോഹരന് പുസ്തകം നല്‍കിയാണ് പ്രകാശനം. ചടങ്ങില്‍ ഗാന രചയിതാവും ഷാര്‍ജ റൂളേഴ്‌സ് കോര്‍ട്ടിലെ സെക്രട്ടറി യുമായ ബാലചന്ദ്രന്‍ തെക്കന്മാര്‍ അധ്യക്ഷനായിരിക്കും. രാം മോഹന്‍ പാലിയത്ത്, എന്‍. എസ്. ജ്യോതി കുമാര്‍, സദാശിവന്‍ അമ്പലമേട്, സജീവ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
 
ഇബ്രാഹിം കുട്ടി അവതരിപ്പിക്കുന്ന സിത്താര്‍ വാദനം, കുഴൂര്‍ വിത്സണ്‍ അവതരിപ്പിക്കുന്ന ചൊല്‍‌ക്കാഴ്‌ച്ച, നിതിന്‍ വാവയുടെ വയലിന്‍ വാദനം‍, കൈപ്പള്ളിയും അപ്പുവും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഫോട്ടോഗ്രാഫുകള്‍ എന്നിവ ചടങ്ങിന് മാറ്റ് കൂട്ടും.
 
ബ്ലോഗേഴ്സിന്റെ കൂട്ടായമയില്‍ നിന്നും പിറന്ന സിനിമയായ പരോള്‍, 3 മണിക്ക് പ്രദര്‍ശിപ്പിക്കും.
 
ഈ മാസം 6 ന് കോഴിക്കോട് വച്ച് സുകുമാര്‍ അഴീക്കോട്, സിസ്റ്റര്‍ ജെസ്മിക്ക് പുസ്തകം നലകി പ്രകാശനം നിര്‍വ്വഹിച്ചിരുന്നു.
 
കഴിഞ്ഞ 35 വര്‍ഷമായി ദുബായില്‍ പ്രവാസ ജീവിതം നയിക്കുകകയാണ് ശശി കൈതമുള്ള്.
 
കൈതമുള്ളിന്റെ ബ്ലോഗ് : http://kaithamullu.blogspot.com/
 




 
 

Labels: ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



18 October 2009

അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങള്‍

pramod-km-bookകെ. എം. പ്രമോദിന്റെ തെരഞ്ഞെടുത്ത ബ്ലോഗ് രചനകള്‍, “അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങള്‍” എന്ന പേരില്‍ പുസ്തക രൂപത്തില്‍ ഒക്ടോബര്‍ 10 ശനിയാഴ്ച രാവിലെ 10 മണിക്ക് തൃശ്ശൂര്‍ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ വച്ച്, ആറ്റൂര്‍ രവി വര്‍മ്മ, എ. സി. ശ്രീഹരിക്ക് പുസ്തകം നല്‍കി ക്കൊണ്ട് പ്രകാശനം ചെയ്തു. തെരഞ്ഞെടുത്ത 46 കവിതകളുടെ ഈ സമാഹാരം തൃശൂര്‍ കറന്റ് ബുക്സ് ആണ് പ്രസിദ്ധീക രിച്ചിരിക്കുന്നത്. ജി. ഉഷാ കുമാരി സ്വാഗതം പറഞ്ഞു. പി. എന്‍. ഗോപീ കൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അന്‍വര്‍ അലി പുസ്തകം പരിചയപ്പെടുത്തി. പി. പി. രാമചന്ദ്രന്‍, ശ്രീകുമാര്‍ കരിയാട്, ഫാദര്‍ അബി തോമസ് എന്നിവര്‍ സംസാരിച്ചു.
 
എന്‍. ജി. ഉണ്ണി കൃഷ്ണന്‍, കെ. ആര്‍. ടോണി, പി. രാമന്‍, സെബാസ്റ്റ്യന്‍, സി. ആര്‍. പരമേശ്വരന്‍, വി. കെ. സുബൈദ, എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
 

pramod-km-book-release


 
ജ്യോനവന്റെ സ്മരണയ്ക്ക് മുന്നില്‍ സമര്‍പ്പിച്ച ചടങ്ങില്‍ വിഷ്ണു പ്രസാദ് ജ്യോനവന്റെ കവിത ചൊല്ലി. സെറീന, അജീഷ് ദാസന്‍, സുനില്‍ കുമാര്‍ എം. എസ്., കലേഷ് എസ്., അനീഷ്. പി. എ., സുധീഷ് കോട്ടേമ്പ്രം, ശൈലന്‍, എന്നിവരും കവിതകള്‍ ചൊല്ലി.
 
സുബൈദ ടീച്ചര്‍ അവരുടെ ഇരുപതോളം വിദ്യാര്‍ത്ഥി കളുമായാണ് പരിപാടിയില്‍ പങ്കെടുക്കാ നെത്തിയത്. രാഗേഷ് കുറുമാന്‍, കൈതമുള്ള്, കുട്ടന്‍ മേനോന്‍ എന്നിവര്‍ സദസ്സില്‍ ഉണ്ടായിരുന്നു. പരിപാടിയുടെ തുടക്കം മുതലുള്ള എല്ലാ സജ്ജീകരണങ്ങളും ഉമേച്ചിയുടെ നേതൃത്വത്തില്‍ ആയിരുന്നു നടന്നത്.
 
ചടങ്ങില്‍ കവി പ്രമോദ് കെ. എം. കവിതകള്‍ ചൊല്ലുകയും നന്ദി പറയുകയും ചെയ്തു.

Labels: , ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



03 August 2009

ബുക്ക് റിപ്പബ്ലിക്കിന്റെ രണ്ടാമത്തെ പുസ്തകം

book-republicനല്ല പുസ്തകങ്ങളുടെ പ്രസാധനവും വിതരണവും പരമ്പരാഗത രീതിയില്‍ നിന്നു മാറ്റി അവതരിപ്പിച്ചു കൊണ്ട് ആറു മാസങ്ങള്‍ക്കു മുന്‍പ് നിലവില്‍ വന്ന സമാന്തര പുസ്തക പ്രസാധന സംരംഭമാണ് ബുക്ക് റിപ്പബ്ലിക്. വായാനാ നുഭവങ്ങളെ കാലോചിതമായി എങ്ങനെ മാറ്റി മറിക്കാം എന്ന ലക്ഷ്യവുമായി മുന്നോട്ട് വന്നിരിക്കുന്ന ഒരു കൂട്ടം ബ്ലോഗേഴ്സ് ചേര്‍ന്ന് രൂപം നല്‍കിയ ബുക്ക് റിപ്പബ്ലിക്കിന്റെ രണ്ടാമത്തെ പുസ്തകം, ദേവദാസ് എഴുതിയ ‘ഡില്‍ഡോ - ആറു മരണങ്ങളുടെ പള്‍പ്‌ ഫിക്ഷന്‍ പാഠ പുസ്തകം’ എന്ന നോവല്‍ ഓഗസ്റ്റ് എട്ടാം തീയതി ശനിയാഴ്ച രാവിലെ 10.30 ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ച് പ്രകാശനം ചെയ്യും.
 
പ്രസാധന - വിതരണ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ വികേന്ദ്രീ കൃതമാക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ബുക്ക് റിപ്പബ്ലിക് മൂലധനം സമാഹരിച്ചത് അംഗങ്ങളില്‍ നിന്നും ചെറു തുകകള്‍ ആയാണ്. വിതരണവും പ്രധാനമായും അംഗങ്ങള്‍ വഴിയാണ് നടത്തുന്നത്. ബുക്ക് റിപ്പബ്ലിക്ക് പ്രസാധനം ചെയ്ത ആദ്യ പുസ്തകം ടി. പി വിനോദിന്റെ 'നിലവിളിയെ കുറിച്ചുള്ള കടങ്കഥകള്‍’ ആയിരുന്നു.
 
ഓഗസ്റ്റ് എട്ടിന് രാവിലെ നടക്കുന്ന പ്രകാശന ചടങ്ങില്‍ വി. കെ. ശ്രീരാമന്‍, വൈശാഖന്‍, സാറാ ജോസഫ്, ഐ. ഷണ്മുഖ ദാസ്, പി. പി. രാമചന്ദ്രന്‍, ഗോപീ കൃഷ്ണന്‍, അന്‍‌വര്‍ അലി, അന്‍‌വര്‍ അബ്ദുള്ള, സെബാസ്റ്റ്യന്‍, സന്തോഷ് ഏച്ചിക്കാനം, ഇ. സന്തോഷ് കുമാര്‍, മനോജ് കുറൂര്‍, കവിതാ ബാലകൃഷ്ണന്‍, സുസ്മേഷ് ചന്ത്രോത്ത്, സുബൈദ , ജി. ഉഷാ കുമാരി, ബിജു രാജ്, പി. വി. ഷാജി കുമാര്‍, അനു വാര്യര്‍, സുരേഷ് പി. തോമസ്, രോഷ്നി സ്വപ്ന, തുടങ്ങിയവര്‍ പങ്കെടുക്കും. വൈകുന്നേരം ആറു മണിക്ക് എലൈറ്റ് ടൂറിസ്റ്റ് ഹോം ഹാളില്‍ ഗസല്‍ സന്ധ്യയും ഉണ്ടായിരി ക്കുന്നതാണ്. സംഗീതത്തെ സ്നേഹിക്കുന്ന ബ്ലോഗ് കൂട്ടായ്മയുടെ ഫലമായി ഉണ്ടായ ‘ഈണം’ എന്ന മ്യൂസിക് ആല്‍ബത്തിന്റെയും, ബുക്ക് റിപ്പബ്ലിക് പ്രസാധനം ചെയ്ത പുസ്തകങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയും അന്നേ ദിവസം നടക്കും.
 


Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



09 March 2009

നിഴല്‍ ചിത്രങ്ങള്‍ - ബൂലോഗത്ത് നിന്നും ഒരു പുസ്തകം കൂടി

ബൂലോഗത്ത് ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്തനായ ബ്ലോഗര്‍ ആണ് കാപ്പിലാന്‍. കൊള്ളികള്‍ എന്ന ബ്ലോഗില്‍ കാപ്പിലാന്‍ എഴുതിയ മുപ്പതോളം കവിതകളുടെ ഒരു സമാഹാരമാണ് “നിഴല്‍ ചിത്രങ്ങള്‍” എന്ന പേരില്‍ പുറത്തിറങ്ങുന്നത്. കോട്ടയത്തുള്ള കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് ഫൌണ്ടേഷന്‍ ആണ് ഈ സമാഹാരം പുറത്തിറക്കുന്നത്. ഈ മാസം അവസാനത്തോട് കൂടി കാപ്പിലാന്റെ ജന്‍മ സ്ഥലമായ കാപ്പില്‍ എന്ന സ്ഥലത്ത് വെച്ച്‌ ഈ ബുക്ക് പ്രകാശനം ചെയ്യുന്നു.




അവതാരികയില്‍ നിന്ന്




ബ്ലോഗ്‌ എന്ന ഈ മാദ്ധ്യമം നിരവധി എഴുത്തുകാരുടെ വളര്‍ച്ചക്ക്‌ വഴിയൊരു ക്കിയിരിക്കുന്നു. അക്കൂട്ടത്തില്‍ എന്തു കൊണ്ടും എടുത്തു പറയേണ്ടുന്ന ഒരു നാമമാണ്‌ “കാപ്പിലാന്‍” എന്നത്‌. കാപ്പിലാന്‍ എന്നത് കേരളത്തില്‍ ആലപ്പുഴ ഡിസ്ട്രിക്റ്റില്‍ പെടുന്ന കാപ്പില്‍ എന്ന തന്റെ ജന്മ ദേശത്തെ സ്നേഹ പൂര്‍വ്വം സ്മരിച്ചു കൊണ്ട്‌ ശ്രീ. ലാല്‍ പി. തോമസ്‌ സ്വീകരിച്ചിരിക്കുന്ന ബൂലോഗ തൂലികാ നാമം ആണ്‌.




എടുത്തു പറയേണ്ടത്‌ അദ്ദേഹത്തിന്റെ കവിതകളുടെ വൈവിദ്ധ്യവും അതിനു വിഷയീ ഭവിച്ചിരിക്കുന്ന വസ്തുതകളുടേയും വസ്തുക്കളുടേയും പ്രത്യേകതകളാണ്‌. നമ്മുടെ ചുറ്റിനും സര്‍വ്വ സാധാരണയായി കാണപ്പെടുന്ന പാഴ്‌ വസ്തുക്കള്‍ പോലും അദ്ദേഹത്തിന്‌ കവിതയ്ക്ക്‌ വിഷയീ ഭവിച്ചിരിക്കുന്നു. ഒരിക്കലും ഒരു സാധാരണ ക്കാരന്റെ മനസ്സില്‍ ഈ വസ്തുക്കള്‍ കവിത ജനിപ്പിക്കും എന്നു നാം പ്രതീക്ഷിക്കു കയേയില്ല. കാപ്പിലാന്‍ എന്ന കവിയുടെ മനസ്സ്‌ ഇവയിലെല്ലാം ഒരു ദാര്‍ശനിക തലം ദര്‍ശിക്കുന്നു.




അത്യധികം ലളിതവും സുന്ദരവുമായ പ്രതിപാദന ശൈലിയിലുള്ള കാപ്പിലാന്‍ കവിതകള്‍ കൈരളിക്ക്‌ തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടു തന്നെയാണ്‌. അനുവാചക മനസ്സുകളില്‍ ഒരേ സമയം അനുഭൂതിയുടെ അനുരണനങ്ങള്‍ ഉണര്‍ത്തുകയും ചിന്താധാരയ്ക്ക്‌ തിരി കൊളുത്തുകയും ചെയ്യുന്നു ഈ കവിതകള്‍. വൃത്ത ഭംഗിയുടേയും പ്രാസ ഭംഗിയുടേയും മറ്റും ചട്ടക്കൂട്ടു കളിലൊതുക്കാതെ കവി മനസ്സ്‌ പറയാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ കൊച്ചു കൊച്ചു വരികളിലൂടെ പറഞ്ഞു വയ്ക്കുക എന്ന രീതിയാണ്‌ കവി ഇവിടെ സ്വീകരി ച്ചിരിക്കുന്നത്‌. ഭാവ സമ്പുഷ്ടവും അര്‍ത്ഥ സമ്പുഷ്ടവുമായ ഈ കൃതികള്‍ വായനക്കാര്‍ക്ക്‌ വിശേഷമായൊരു അനുഭവമായിരിക്കും പകര്‍ന്നു തരിക എന്നതില്‍ സംശയമില്ല.




കാപ്പിലാന്റെ ബ്ലോഗുകള്‍:





- വര്‍ഷിണി




Labels: , ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



18 January 2009

"ഒരു ചെമ്പനീര്‍ പൂവിറുത്ത്‌..."

ആ - മുഖവും ഇ - മുഖവും ഉള്ള മലയാളത്തിലെ ആദ്യ പുസ്തകം. നവ സാങ്കേതികതയും നവ സാമ്പത്തികതയും കാലത്തേയും ഭാഷയേയും മാറ്റിയ ഈ കാലത്ത്‌ അഥവാ ATM - ഉം SMS - ഉം പോലെയുള്ള അക്ഷരങ്ങള്‍ക്ക്‌ വേണ്ടി സാധാരണക്കാരന്റെ വിരല്‍ തുമ്പുകള്‍ പരതുന്ന ഈ കാലത്ത്‌ സൂക്ഷ്മാലം കൃതങ്ങളായ സെന്‍സറുകള്‍ ഘടിപ്പിച്ച കഥകള്‍ ഈ പുസ്തകത്തില്‍ ഉടനീളം കാണാം.




കഥകളെ ക്കുറിച്ച്‌ ശ്രീ. മുഞ്ഞിനാട്‌ പദ്മ കുമാര്‍ : സ്വയം സന്നദ്ധമാവുകയും, ദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ട്‌ വിളിച്ചു പറയുകയും ചെയ്യുന്നു ഈ കഥകള്‍. മലയാളത്തില്‍ ഇത്തരം കഥകള്‍ അപൂര്‍വ്വമാണ്‌. ഈ അപൂര്‍വതയാകാം ബഹളമയമായ ഈ ലോകത്ത്‌ സുരക്ഷിത നായി ക്കൊണ്ട്‌ രാധാകൃഷ്ണന്‌ കഥകള്‍ എഴുതാന്‍ കഴിയുന്നതിന്റെ പിന്നിലും.




കഥകളെ ക്കുറിച്ച്‌ ശ്രീമതി. കവിതാ ബാലകൃഷ്ണന്‍ : ആശാന്‍, ചങ്ങമ്പുഴ, ഒ. എന്‍. വി., യേശുദാസ്‌ , ഒ. വി. വിജയന്‍ , മുകുന്ദന്‍, ചുള്ളിക്കാട്‌, മാധവിക്കുട്ടി തുടങ്ങി ഓരോരുത്തരുടേയും പ്രാമാണിക കാലങ്ങളില്‍ സാഹിതീയമായ ബ്ലോട്ടിംഗ്‌ പേപ്പറുകളും ഇലക്ട്രിക്‌ സര്‍ക്യൂട്ടുമായി കുറേ മനുഷ്യര്‍ സമൌനം ഇവരോടൊത്ത്‌ പോയിരുന്നതിന്‌ ഇന്ന്‌ ഒട്ടേറെ തെളിവുകളുണ്ട്‌. (മലയാളി) ജീവിതത്തിന്റെ സമസ്ത മേഖലകളിലും പാഠാന്തരതകളുടെ മല വെള്ള ക്കെട്ടുകള്‍ തന്നെ ഉണ്ട്‌. സാഹിത്യവും പ്രാമാണികതകളും ഇന്ന്‌ പാഠവും ചരിത്രവുമായി ക്കഴിഞ്ഞു.




ഇനി പ്രയോഗമാണ്‌ മുഖ്യം. പാഠ പ്രയോഗങ്ങളുടെ പ്രതിരോധ വൈദഗ്ധ്യത്തില്‍ , മുന്‍പേ പോയ 'വായനാ മനുഷ്യര്‍' ബാക്കി വച്ചതു പലതും കാണാം. (പ്രയോഗ വൈദഗ്ധ്യത്തിന്റെ ആശാന്മാര്‍ കുറച്ചേ ഉണ്ടായിരുന്നുള്ളൂ പ്രമാണിമാ ര്‍ക്കിടയി ല്‍പ്പോലും ബഷീര്‍, വി. കെ. എന്‍, എന്നിങ്ങനെ...)




എന്തും ഏതും വാക്യത്തില്‍ പ്രയോഗിക്കുന്ന പുതിയ കൂട്ടത്തിന്റെ പ്രതി സന്ധികളിലാണ്‌ പ്രിയപ്പെട്ട ആര്‍. രാധാകൃഷ്ണന്‍ വിലസുന്നത്‌.




വരിക ള്‍ക്കിട യിലൂടെ ഊളിയിടുക, അതാണ്‌ കഥയുടെ (സന്മാര്‍ഗ്ഗ) പാഠം. ഒറ്റ പ്പേജില്‍ തപസ്സു ചെയ്ക, അതാണ്‌ ഈ കഥാ കൃത്തിന്റെ (രീതി) ശാസ്ത്രം.




കഥാകാരനെ ക്കുറിച്ച്‌...




ആര്‍. രാധാകൃഷ്ണന്‍, പാലക്കാട്‌ എന്ന പേരില്‍ പത്രങ്ങളിലും, ആനുകാലിക പ്രസിദ്ധീ കരണങ്ങളിലും നൂറില്‍ പരം പ്രതികരണങ്ങള്‍ എഴുതിയിട്ടുണ്ട്‌. anagathasmasru.blogspot.com എന്ന വിലാസത്തിലും രചനകള്‍ പോസ്റ്റ്‌ ചെയ്യാറുണ്ട്‌. (അനാഗതശ്മശ്രു എന്ന ബ്ലോഗര്‍)




ഇപ്പോള്‍ പാലക്കാട്ടെ കേന്ദ്ര ഗവണ്‍മെന്റ്‌ സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡില്‍ ഐ. ടി. സെന്റര്‍ മേധാവിയാണ്‌.




വില: 60 രൂപ




പുസ്തകം വാങ്ങുവാന്‍ താഴെ പ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക:
ശ്രീ. ആര്‍. രാധാകൃഷ്ണന്‍: 00-91-9446416129
ശ്രീ. അശോകന്‍: 00-91-9447263609

Labels: ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



29 May 2008

കുറുമാന്റെ യൂറോപ്യന്‍ സ്വപ്നങ്ങള്‍ - ഒരവലോകനം -നിത്യന്‍

ഉത്തരം കിട്ടാത്ത ഒരു പാടു ചോദ്യങ്ങളുണ്ട്‌. ഒരു നോവല്‍ അവലോകനം ചെയ്യാന്‍ നിത്യനുള്ള യോഗ്യത എന്താണ്‌? ഉത്തരമില്ലാത്ത പത്തു ചോദ്യങ്ങളുടെ ഗജ മേളയില്‍ തിടമ്പെടുഴുന്നെള്ളിക്കാനുള്ള യോഗ്യത ആ ചോദ്യത്തിനു തന്നെയായിരിക്കും. ദൈവം സഹായിച്ച്‌ നോവല്‍ പോയിട്ട്‌ ഒരര കഥ വരെ എഴുതേണ്ടി വന്നിട്ടില്ല.




നാടകാന്തം കപിത്വം എന്നതാരോ തെറ്റി നാടകാന്തം കവിത്വം എന്നെഴുതിയിട്ടുണ്ട്‌. അതു കൊണ്ട്‌ നാടകത്തില്‍ കൈ വച്ചതേയില്ല. കപിത്വം പ്രസവ വാര്‍ഡു മുതല്‍ നിഴലു പോലെ പിന്‍തുടരുന്നതു കൊണ്ട്‌ കഷ്ടപ്പെട്ടുണ്ടാക്കേണ്ട കാര്യവുമില്ല. സാധാരണ ഗതിയില്‍ നാടകം പൊട്ടിയാലാണ്‌ കപിത്വം ഉപകാരത്തിനെത്തുക. കല്ലും വടിയും കൊണ്ടാല്‍ കാറ്റു പോകുന്ന പണ്ടത്തെ ഗോലി സോഡാ കുപ്പിയും ചീമുട്ടയും തക്കാളിയും ഒന്നിനൊന്ന്‌ മത്സരിച്ച്‌ സൗന്ദര്യ റാണിമാരെപ്പോലെ വേദിയിലേക്ക്‌ മാര്‍ച്ചു ചെയ്യുമ്പോഴാണ്‌ കപിത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്‌. ചാട്ടവും പിന്നെയൊരോട്ടവും അനിവാര്യമായി വരുന്ന അവസരമാണത്‌. ഗ്രഹണം പോലെ വല്ലപ്പോഴും ഒത്തുവരുന്നത്‌. അതു കൊണ്ടു തന്നെ കഥകളിക്കാരുടെ മെയ്‌ വഴക്കം നാടക നടന്‍മാര്‍ക്കും വേണ്ടതാണ്‌.



'നാനൃഷി കവി' എന്നാണ്‌. നിത്യനില്‍ നിന്നും ഒരു തെമ്മാടിയിലേക്ക്‌ വലിയ ദൂരമൊന്നുമില്ലെങ്കിലും അഥവാ ദൂരമൊട്ടുമില്ലെങ്കിലും സന്ന്യാസിയിലേക്കെത്തുവാന്‍ ചുരുങ്ങിയത്‌ 100 പ്രകാശ വര്‍ഷമെങ്കിലും സഞ്ചരിക്കേണ്ടി വരും. അങ്ങിനെ പലേ കാരണങ്ങള്‍ ‍കൊണ്ടും കൈയ്യില്‍ കിട്ടിയിട്ടും കവിതയെ ഉപദ്രവിക്കേണ്ടെന്നു കരുതി. സന്ന്യാസിക്ക്‌ തെമ്മാടിയാവാന്‍ പ്രത്യേകിച്ചൊരു എന്‍ട്രന്‍സ്‌ പരീക്ഷയുടെ ആവശ്യമൊന്നുമില്ല. എന്നാല്‍ തെമ്മാടിക്ക്‌ സന്ന്യാസിയാവണമെങ്കില്‍ സാഹസം ചില്ലറയൊന്നുമല്ല.



ഫെയില്‍ഡ്‌ പോയറ്റ്‌ ബികംസ്‌ ദ ക്രിറ്റിക്‌ എന്നത്‌ സായിപ്പിന്റെ കണ്ടുപിടുത്തമാണ്‌. ആഗണത്തില്‍ നമ്മളെ തളയ്‌ക്കുവാന്‍ പറ്റുകയില്ല. കാരണം ഒന്നാം ക്ലാസില്‍ ചേരാത്തവന്‍ ഒന്നാം ക്ലാസില്‍ തോല്‍ക്കുകയില്ല.



ഇനിയും യോഗ്യതാ സര്‍ട്ടിഫിക്കറ്റും തിരക്കി വരുന്നവരോട്‌.



ചെമ്പില്‍ നിന്നും കയറി ഇലയിലേക്കിറങ്ങിയാലാണ്‌ പാല്‍ പായസത്തിന്‌ സര്‍ട്ടിഫിക്കറ്റു കിട്ടുക. സര്‍ട്ടിഫിക്കറ്റ്‌ അച്ചടിക്കുന്ന കടലാസും മഷിയും പ്രസും എല്ലാം ആസ്വദിച്ചു കഴിക്കുന്നവന്റെ നാവാണ്‌. പാചകക്കാരന്റെ പണി ഇലയിലെത്തിക്കുന്നതോടു കൂടി കഴിയുന്നു. സദ്യയുണ്ണുന്നവന്‍ രുചിയറിയുന്നത്‌ വെപ്പുകാരന്റെ നാവിലൂടെയല്ല. ജന്മനാ പാചകക്കാരായ മഹാന്‍മാര്‍ക്കു മാത്രമേ സദ്യയെക്കുറിച്ച്‌ അഭിപ്രായം പറയുവാന്‍ അര്‍ഹതയുള്ളൂ എന്നെവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഇതു വായനക്കാരനും ബാധകമാണ്‌. എഴുത്തുകാര്‍ക്കും.



ആത്മകഥാ ശൈലിയില്‍ തികഞ്ഞ അഭ്യാസിയുടെ ചടുലതയോടെ അനായാസതയോടു കൂടി കഥ പറഞ്ഞു പോകുന്നു കുറുമാന്‍. സങ്കീര്‍ണമായ ടെക്‌നിക്കുകളൊന്നുമില്ലാതെ യൂറോപ്യന്‍ സ്വപ്‌നങ്ങളുടെ നറേറ്ററായി സ്വയം അവരോധിച്ചു കൊണ്ടാണ്‌ കുറുമാന്റെ മുന്നേറ്റം. ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ ഉദാത്തമായ ഭാവനയുടെ ചിറകുകളിലേക്കാവാഹിക്കുന്നതില്‍ എഴുത്തുകാരന്‍ വിജയിക്കുന്നു ഒരു വലിയ പരിധി വരെ.



നഗ്നമായ ജീവിത യാഥാര്‍ത്ഥ്യങ്ങളെ അങ്ങിനെ തന്നെ ചിത്രീകരിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുക തീര്‍ച്ചയായും നോവലല്ല. നോവല്‍ (പുതിയത്‌) ആയി അതില്‍ വല്ലതുമുണ്ടായിരിക്കണം. ഒന്നും ഒന്നും കൂട്ടിയാല്‍ തീര്‍ച്ചയായും ഗണിത ശാസ്‌ത്രത്തില്‍ ഒറ്റയുത്തരമേ കാണൂ. ഒന്നും ഒന്നും ജീവിതത്തില്‍ കൂട്ടുമ്പോള്‍ കിട്ടുന്ന ഉത്തരം പലതായിരിക്കും. കേരളത്തില്‍ ചിലപ്പോള്‍ രണ്ടെന്നു കിട്ടും. ചൈനയിലെത്തിയാല്‍ ഉത്തരം ഒന്നു തന്നെയായിരിക്കും. ഇനി പാക്കിസ്ഥാനിലെത്തിയാല്‍ ഒന്നും കൂട്ടിയാല്‍ കിട്ടുന്നത്‌ എണ്ണിത്തിട്ടപ്പെടുത്താന്‍ ലക്ഷണമൊത്തൊരു കണക്കപ്പിള്ളയെ നിയമിക്കേണ്ടിയും വരും.



മനുഷ്യന്റെ ചിന്ത നേര്‍രേഖയില്‍ സഞ്ചരിക്കുമ്പോഴാണ്‌ മഹത്തായ കണ്ടുപിടുത്തങ്ങള്‍ നടക്കുന്നത്‌, ചിന്ത ചളിക്കുണ്ടിലെ നീര്‍ക്കോലിയെപ്പോലെ കണ്ട ദ്വാരത്തിലെല്ലാം തലയിട്ട്‌ തിരിച്ചൂരി വളഞ്ഞു പുളഞ്ഞു അലസ ഗമനം നടത്തുമ്പോഴാണ്‌ മഹത്തായ സാഹിത്യ സൃഷ്ടികള്‍ ജന്മമെടുക്കുക. അതായത്‌ നേര്‍ രേഖയില്‍ സഞ്ചരിക്കുന്ന ജീവിതത്തിന്റെ നഗ്നമായ ചിത്രീകരണമല്ല സാഹിത്യം. ആ ജീവിതത്തിന്‌ ഭാവനയുടെ പട്ടു പാവാട തുന്നിക്കൊടുക്കലാണ്‌ സാഹിത്യകാരന്റെ കുലത്തൊഴില്‍.



കൈകാര്യം ചെയ്യപ്പെടുന്നത്‌ ഒരേ വിഷയമാവാം. അവതരണം യൂണീക്ക്‌ ആയിരിക്കണം. സഞ്ചാര സാഹിത്യം ഒരുപാടാളുകള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്‌. കുറുമാന്റെ 'യൂറോപ്യന്‍ സ്വപ്‌നങ്ങള്‍ സഞ്ചാര സാഹിത്യമെന്ന ഗണത്തില്‍ പെടാം പെടാതിരിക്കാം. ആത്മ കഥയാവാം അല്ലാതിരിക്കാം. മാറി നിന്നു കൊണ്ട്‌ നമുക്ക്‌ പല എഴുത്തുകാരെയും നോക്കാം. മയ്യഴിപ്പുഴയുടെ തീരങ്ങളെഴുതിയ മുകുന്ദനും ഖസാക്കിന്റെ ഇതിഹാസകാരനും ഒക്കെ നമ്മുടെ മുന്നിലുണ്ട്‌. പലര്‍ക്കും സ്വന്തം കഥ പറഞ്ഞു കഴിഞ്ഞപ്പോ പിന്നെ വലുതായൊന്നും പറയാനുണ്ടായിരുന്നില്ലെന്നതാണ്‌ സത്യം. വിശ്വത്തോളം വളരാന്‍ പറ്റിയവര്‍ വളരേ വിരളം.



പ്രണയം മനുഷ്യന്റെ ശക്തിയാണോ അതോ ദൗര്‍ബല്യമാണോ? യൂറോപ്യന്‍ സ്വപ്‌നാടനത്തില്‍ കുറുമാനു കുറുകേയിട്ട ഹര്‍ഡില്‍സ്‌ ആവുന്നില്ല മൂപ്പരുടെ പ്രണയം പോലും ആദ്യ ഘട്ടത്തില്‍. അതു കൊണ്ടു തന്നെയായിരിക്കാം എത്രയോ സ്‌കോപ്പുണ്ടായിരുന്നിട്ടു കൂടി കുറുമാന്‍ പ്രണയത്തിന്‌ വലിയ പ്രാധാന്യം കല്‌പിക്കാതെ ചില്ലറ വരികളിലൊതുക്കിക്കൊണ്ട്‌ തിരിഞ്ഞു നോക്കാതെ നടന്നതും. അവിടെ കുറുമാന്‍ വിജയിക്കുന്നു. അത്ര കണ്ട്‌ അക്കരപ്പച്ചമാനിയ നോവലിലെ കുറുമാനെ ഗ്രസിച്ചിരിക്കുന്നു. അതു മനുഷ്യ സ്വഭാവം കൂടിയാണ്‌. പശുവിനെപ്പോലെയാണ്‌ മനുഷ്യന്‍ പലപ്പോഴും പെരുമാറുക. മുട്ടോളം പുല്ലില്‍ കെട്ടിയാലും അടുത്ത പറമ്പിലേക്കായിരിക്കും നാവുനീളുക.



ഏതൊരു ശരാശരി മലയാളിയെയും പോലെ ഭാസുരമായ ഒരു ഭാവി സ്വപ്‌നം കണ്ട്‌ സായിപ്പിന്റെ ചെരുപ്പന്വേഷിച്ചു പുറപ്പെടുകയാണ്‌ കുറുമാന്‍. വര്‍ത്തമാനത്തില്‍ ചത്താലും തരക്കേടില്ല, ഭാവി സുരക്ഷിതമായിരിക്കണം എന്ന ശരാശരി മലയാളി സങ്കല്‌പത്തെ തന്റെ സ്വതസിദ്ധമായ നര്‍മ്മ ബോധത്തിലൂടെ സംസ്‌കരിച്ചെടുത്ത്‌ കലയുടെ ഉദാത്തമായ ഒരു തലത്തിലേക്കുയര്‍ത്തി അവിടേക്ക്‌ വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു.



കൈകാര്യം ചെയ്‌ത്‌ പരാജയപ്പെടുവാന്‍ ഏറ്റവും എളുപ്പവും വിജയിക്കുവാന്‍ ഏറ്റവും വിഷമവുമുള്ള സംഗതിയാണ്‌ ഹാസ്യം. വിരലിലെണ്ണാവുന്നവര്‍ക്കു മാത്രം വെന്നിക്കൊടി പാറിക്കാന്‍ പറ്റിയ മഞ്ഞു മലയാണത്‌. കുഞ്ചനും, ഹാസ്യസാഹിത്യം എന്നൊന്നില്ല എന്നുറക്കെ പ്രഖ്യാപിച്ച സാഹിത്യ വിമര്‍ശകനും കേരളക്കരയെ ചിരിപ്പിച്ച്‌ ചിന്തിപ്പിക്കാന്‍ മാത്രമായി ജന്മമെടുത്ത സഞ്ചയനും പിന്നെ വികെഎന്നും വിരാജിച്ച ഹാസ്യത്തിന്റെ സൂര്യനസ്‌തമിക്കാത്ത നാടിന്‌ ബ്രിട്ടന്റെ ഗതിവരാതെ നോക്കുവാന്‍ ആണ്‍ കുട്ടികളുണ്ടെന്ന്‌ തെളിയിച്ചുകൊണ്ട്‌ പുതിയ തലമുറയിലെ എഴുത്തുകാരുടെ ബഹിരാകാശമായ ബൂലോഗത്ത്‌ ഒരു പടയൊരുക്കം നടക്കുന്നുണ്ട്‌. കൊടകരക്കാരന്റെയും കുറുമാന്റെയുമൊക്കെ നേതൃത്വത്തില്‍. കുറുമാന്‍ തീര്‍ച്ചയായും അനുഗൃഹീതനാണ്‌. സ്വാഭാവികത നഷ്ടപ്പെടാതെയുള്ള നര്‍മ്മോക്തികള്‍ ഒരുപാടുണ്ട്‌. ചിലയിടത്തെങ്കിലും സ്വാഭാവികത നഷ്ടപ്പെട്ട്‌ കൃത്രിമത്വം അടക്കിവാഴുന്നുമുണ്ട്‌. ഹാസ്യം അമൃത ധാരയാണെന്നു പറഞ്ഞിട്ടുണ്ട്‌ സഞ്‌ജയന്‍. അതു കൊണ്ട്‌ അതു ധാരയായി ഒഴുകിത്തന്നെ വരണം.



യൂ കേന്‍ നെവര്‍ സ്‌റ്റെപ്‌ ഇന്‍ ടു എ റിവര്‍ ട്വൈസ്‌ എന്നാണല്ലോ. അതായത്‌ അനുഭവം എന്നൊന്നില്ല എല്ലാം നൂതനമാണ്‌ എന്ന സെന്‍ ദര്‍ശനം. മനുഷ്യന്‍ പുതിയ സാഹിത്യ സൃഷ്ടികള്‍ക്കു പിന്നാലോയോടുന്നതിന്റെ കാരണവും വേറൊന്നല്ല. മറിച്ചായിരുന്നെങ്കില്‍ വ്യാസനും കാളിദാസനം വിഷ്‌ണു ശര്‍മ്മനും അപ്പുറത്തേക്ക്‌ നമ്മുടെ സാഹിത്യം സഞ്ചരിക്കേണ്ടിയിരുന്നില്ല. വിഷയം നൂതനമാവുന്നില്ല, പലപ്പോഴും നോക്കിക്കാണുന്ന കണ്ണുകളാണ്‌ നൂതനം.



ഒരു ഷെര്‍ലകിന്റെ നിരീക്ഷണപാടവം കുറുമാനിലുണ്ട്‌. ഫ്രാന്‍സില്‍ നിന്നും സ്വിസിലേക്കു കടക്കാനുള്ള തന്ത്രം കുറുമാന്റെ തൂലിക വിവരിക്കുന്നത്‌ ശ്രദ്ധിച്ചാല്‍ മതി. മദ്യത്തിലും മയക്കുമരുന്നിലും ഭാവി ചികയുന്ന പിയറിനേയും അഡ്രിനേയും സവിശേഷമായ ചാതുരിയോടു കൂടി കുറുമാന്‍ അവതരിപ്പിക്കുന്നു. ഒപ്പം യൂറോപ്പിനെ വിടരാതെ പിന്തുടരുന്ന വര്‍ണ വിവേചനത്തിനു നേരെയും തിരിയുന്നു. സൗഹൃദങ്ങളുടെ പുതിയ മേച്ചില്‍ പുറങ്ങളില്‍ നിന്നും കണ്ടെത്തിയ ബന്ധങ്ങളിലൂടെ സുഹൃത്‌ ബന്ധത്തിന്‌ ഒരു പുതിയ മാനം കാട്ടിത്തന്നു കൊണ്ട്‌ കുറുമാന്‍ ആ ബന്ധങ്ങള്‍ക്ക്‌ വിട പറയുന്നു. ഫിന്‍ലാന്റിലേക്കായി. പിടിക്കപ്പെടുവാനായി മാത്രം.



പരിഷ്‌കൃത സമൂഹത്തിലെ മനുഷ്യാവകാശ ബോധത്തെയും സംസ്‌കാര സമ്പന്നരായ ഫീനിഷ്‌ പോലീസുകാരെയും തനതു ശൈലിയില്‍ തന്റെ തുലികക്ക്‌ കുറുമാന്‍ വിഷയീഭവിപ്പിക്കുന്നു. ഇവിടുത്തെ ശുദ്ധവായുവിലും മെച്ചപ്പെട്ടതാണ്‌ സായിപ്പിന്റെ ജയില്‍ എന്നൊരവബോധം അതുണ്ടാക്കുന്നുവോ എന്ന്‌ വായനക്കിടയില്‍ തോന്നിയിട്ടുണ്ട്‌. ഒപ്പം തന്നെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ തന്നെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന അഴിമതിയുടെ ജീര്‍ണമുഖവും സൂറി എന്ന കൗണ്‍സലിലൂടെ അനാവരണം ചെയ്യപ്പെടുന്നു.



ഇടതു കാല്‍ വച്ചു കയറിയാല്‍ സ്റ്റേഷന്‍ മുടിക്കാന്‍ വന്ന വകയില്‍ നാലെണ്ണവും വലതു കാല്‍ വച്ചാല്‍ വേളി കഴിച്ചു കൊണ്ടു വന്ന വക ഒരു നാലെണ്ണവും രണ്ടു കാലും കൊണ്ടു ചാടിക്കയറിയാല്‍ തുള്ളിക്കളിക്കാന്‍ വന്ന വകയില്‍ ചറ പറായും നടയടിയായി ചാര്‍ത്തിക്കൊടുക്കുന്ന നമ്മുടെ പോലീസുകാരെ (ചിലരെങ്കിലും) ഫീനിഷ്‌ പോലീസുകാരുമായി താരതമ്യം ചെയ്‌തു നോക്കാവുന്നതാണ്‌. കുറുമാനെ പറ്റിയുള്ള എല്ലാ വിവരങ്ങളും ഫയലുകളായി കൈകളിലുണ്ടായിരുന്നിട്ടു കൂടി ആവോളം സിഗരറ്റും കാപ്പിയും കൊടുത്ത്‌ ഇവിടുത്തെ രാഷ്ട്രീയക്കാരുടെയല്ല, മറിച്ച്‌ യഥാര്‍ത്ഥ സ്‌നേഹത്തിന്റെ ഭാഷയില്‍ സത്യം കുറുമാന്റെ വായില്‍ നിന്നുംതന്നെ ഊറ്റിയെടുത്ത പുതിയ ജനുസ്സില്‍ പെട്ട പോലീസുകാര്‍ തീര്‍ച്ചയായും വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കും.



എസ്‌.കെയുടെ ഒരു തെരുവിന്റെ കഥയിലെ ഹേഡിന്റെ 'സത്യം' കണ്ടുപിടിക്കാനുള്ള വിദ്യയുടെ ആദ്യ ഘട്ടം കൗബോയ്‌ അന്ത്രു (?) വിന്റെ കൈകള്‍ രണ്ടും പിന്നോട്ട്‌ ജനലിനോടു കെട്ടുകയായിരുന്നു. ആദ്യത്തെ മൊട്ടുസൂചി കൗബോയിയില്‍ കുട്ടന്‍നായര്‍ (?) കണ്ടുപിടിച്ച പിന്‍ കുഷനിലേക്ക്‌ ചെല്ലുന്നതോടെ മിഠായിത്തെരുവിലെ മോഷണത്തിന്റെ ചുരുളഴിഞ്ഞു തുടങ്ങി. ഒന്നാമത്തെ സൂചി കയറുമ്പോഴേക്കും കളവ്‌ സ്വപ്‌നത്തില്‍ കൂടി നടത്താത്ത അന്ത്രു കൗബോയ്‌ തന്നെത്തന്നെ പ്രതിയാക്കി ലക്ഷണമൊത്തൊരു മോഷണക്കഥ മിനഞ്ഞുണ്ടാക്കി. സിനിമാക്കഥയല്ലാതെ വേറൊരു കഥ പറഞ്ഞു ശീലമില്ലാത്ത കൗബോയിയുടെ കഥ പാതിയില്‍ മുറിയുമ്പോള്‍ മൊട്ടു സൂചികള്‍ ഒന്നൊന്നായി അന്ത്രുവിലേക്കു മാര്‍ച്ചു ചെയ്‌തു. കുട്ടന്‍ നായര്‍ക്കു വേണ്ട സത്യം ഇങ്ങോട്ടും. അങ്ങിനെ അന്ത്രു കൊടും കുറ്റവാളിയായി. ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കു യാത്രയുമായി.



ആദ്യം ചോദിച്ച ചോദ്യം ഒന്നു കൂടി ആവര്‍ത്തിക്കുന്നു. പ്രണയം ശക്തിയോ അതോ ദൗര്‍ബല്യമോ? നമ്മുടെ എല്ലാ ശക്തിയും ഒരര്‍ത്ഥത്തില്‍ ദൗര്‍ബല്യം തന്നെയാണ്‌. ഗ്രീക്ക്‌ ഇതിഹാസം അക്കിലസിന്റെ ശരീരമാണ്‌ ശക്തി. വീക്ക്‌നെസൂം അവിടെത്തന്നെയാണ്‌. അക്കിലെസ്‌ ഹീല്‍ എന്ന പ്രയോഗം നോക്കുക. ദുര്യോധനന്റെ ശക്തിയും ഉരുക്കിന്റെ പേശികളായിരുന്നു. തുട ദൗര്‍ബല്യവും. അസ്ഥിയും മാംസവും പോലെയാണ്‌ ശക്തിയും ദൗര്‍ബല്യവും. ഒന്നായി തന്നെയേ നില്‍ക്കുകയുള്ളൂ. യൂറോപ്പിലേക്കു കടക്കാന്‍ ഒരു പക്ഷേ കുറുമാനെ പ്രേരിപ്പിച്ചത്‌ പ്രണയമാവാം. ഒടുക്കം പ്രണയം അവതാളത്തിലാവുമെന്ന അവസ്ഥയില്‍ ജീവന്‍ പണയം വെച്ചു നേടിയ വന്‍ വിജയം തൃണവല്‌ഗണിച്ചു കൊണ്ട്‌ തിരികെയെത്തുന്നു. ഒരേ സമയം പ്രണയം ശക്തിയും ദൗര്‍ബല്യവുമാണെന്നു തെളിയിച്ചു കൊണ്ട്‌.



ഒരു ചിരിയില്‍ തുടങ്ങുന്ന വായന മണിക്കൂറുകള്‍ക്കകം കലാമണ്ഡലം കൃഷ്‌ണന്‍ നായരുടെ മുഖത്തെ ഭാവഹാവാദികളെക്കാളും ഒരു നാലെണ്ണം വായനക്കാരന്റെ മുഖത്തേക്കാവാഹിപ്പിച്ചു കൊണ്ട്‌ ഒടുക്കം ഒരു മരണ വീട്ടില്‍ കാലു കുത്തിയ പ്രതീതി ഉളവാക്കി അവസാനിപ്പിക്കുന്നു. ഇതിനിടയില്‍ അക്ഷരത്തെറ്റുകളുടെ പൂരക്കളി പലയിടത്തും അരങ്ങേറിയിട്ടുണ്ട്‌. അത്‌ എളുപ്പം തിരുത്താവുന്നതേയുള്ളു. 'ത' യും 'ധ'യും മാറിമാറി ഉപയോഗിച്ചു പോയിട്ടുണ്ട്‌ പലയിടത്തും.



വാക്കുകള്‍ ഫ്രോക്കു പോലെയായിരിക്കണം എന്ന കാര്യം കുറുമാന്‌ നന്നായി വശമുണ്ട്‌. മറക്കേണ്ടതു മറക്കാനും തുറന്നു കാട്ടേണ്ടതു തുറന്നു കാട്ടാനും വേണ്ട എറ്റവും ചുരുങ്ങിയ നീളമാണ്‌ വാക്യത്തിന്റെ മാതൃകാ നീളം. ഫ്രോക്കിന്റെയും. അതു പള്ളീലച്ചന്റെ ളോഹ പോലെയായാല്‍ പിന്നെ തിരിഞ്ഞു നോക്കാന്‍ മഹാപാപികളേ കാണൂ.



ആഗോളവല്‍ക്കരണത്തിന്റെ ബൈ പ്രൊഡക്‌റ്റായി ഒരു നൂതന വായനാ ശൈലി രൂപപ്പെട്ടു കഴിഞ്ഞു. ട്രാന്‍സ്‌-അറ്റ്‌ലാന്റിക് റീഡിംഗ്‌ എന്നോ മറ്റോ ആണ്‌ അതറിയപ്പെടുന്നത്‌. ഒരു ദിവസത്തിന്‌ 24 മണിക്കുര്‍ പോരെന്നുള്ള അവസ്ഥക്ക്‌ പരിഹാരമായി ചിന്ന പുസ്‌തകങ്ങളാണ്‌ പ്രസാധകര്‍ പ്രേത്സാഹിപ്പിക്കുന്നത്‌. അതായത്‌ മാക്‌സിമം ഒരു വിമാനം അറ്റ്‌ലാന്റിക്‌ സമുദ്രം താണ്ടുവാന്‍ എടുക്കുന്ന സമയം കൊണ്ട്‌ വായിച്ചു കൊള്ളേണ്ടവ അല്ലെങ്കില്‍ തള്ളേണ്ടവ. കുറുമാന്റെ നോവലിനും ഈ ഒരു ഗുണമുണ്ട്‌. 'അവകാശിക'ളെ കണ്ട്‌ ബോധം പോയ ഒരവസ്ഥ തീര്‍ച്ചയായും ഇല്ല. കയ്യിലെടുത്ത പുസ്‌തകം ഒറ്റയിരിപ്പിന്‌ വായിച്ചു തീര്‍ക്കാം. കുറുമാന്‌ കഥ പറയാനറിയാം. എല്ലാവിധ ആശംസകളും.



- നിത്യന്‍

Labels: ,

3അഭിപ്രായങ്ങള്‍ (+/-)
Links to this post

3 Comments:

നിത്യന്‍ ലളിതസുന്ദരമായി പറഞ്ഞത് ഞാന്‍ ഇത്ര അപഗ്രഥിച്ചുള്ള എഴുത്തൊന്നും എനിക്കു വശമില്ലല്ലൊ എന്ന സങ്കടം കാരണം എഴുതാതിരുന്നതാണ്.

വേറിട്ടൊരു ശൈലിയാണ് മാഷെ നിത്യാ നിങ്ങടെ...

കുറുമാന്റേതു പോലെ. ഞാനു അടുത്ത കാലത്ത് ഇത്ര ഉത്സാഹത്തോടെ ഒരു പുസ്തകവും, അതും ഒറ്റയിരുപ്പിന്, വായിച്ചിട്ടില്ല. ഏതാണ്ടൊരു കൊല്ലം മുമ്പ്, എറണാകുളത്തുവെച്ച് കുറുവിന്റെ പുസ്സ്സപ്രാസ്നത്തിനിടെ, പബ്ലിഷറായ റെയിന്‍ബോ രാജേഷും ഇതുതന്നെ പറഞ്ഞപ്പോള്‍, ദ്രാവകം അശരീരിയായി പുറത്തിറങ്ങിയതാണെന്നേ തോന്നിയുള്ളൂ. അല്ലായിരുന്നു എന്ന് എനിക്കിപ്പോള്‍ ബോദ്ധ്യാണ്.

ഇത്രേള്ളൂ.

June 4, 2008 8:29 PM  

ആണത്തമുള്ള ഭാഷ, കെട്ടുറ്റപ്പുള്ള ശൈലി, ലാളിത്യമുള്ള ഭാഷ... താങ്കളുടെ വാക്കുകളില്‍ ഊര്‍ജ്ജമുണ്ട് നിത്യന്‍...

ആശംസകള്‍

ജയകൃഷ്ണന്‍ കാവാലം

June 5, 2008 1:58 PM  

Kuruman is a great writer. His book as I have read in one sitting-it is a flow. I have read only Randamoozham of MT like this in one night. We in Muscat were lucky to see and get introduced to Kuruman and I got the book from him. Kuruman write more but to give a speach.
Gopikrishnan S Menon Muscat

June 26, 2008 11:42 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



29 March 2008

ബൂലോകകവിത ഒരു വര്‍ഷം പിന്നിട്ടു




കവിത വരണ്ട് പോകുന്നു, ടെക്നോളജി കവിതയെ കൊല്ലുന്നു എന്ന വിലാപം ഉയര്ന്ന കാലത്ത്, ബൂലോകത്ത് കാവ്യവിപ്ലവം ഉണ്ടാക്കിയ ഉദ്യമമായിരുന്നു ബൂലോക കവിത. അത് ഒരു വര്‍ഷം പിന്നിടുകയാണ്. ബൂലോക കവിതയുടെ അമരക്കാരനായ കവി വിഷ്ണുപ്രാസാദ് വാര്‍ഷികത്തോട് അനുബദ്ധിച്ച് എഴുതിയ കുറിപ്പ് താഴെ.

"2007 മാര്‍ച്ച് 13 ന് പി.പി രാമചന്ദ്രന്റെ ഒരു കവിതയുമായി തുടങ്ങിയ ബൂലോകകവിത ഒരു വര്‍ഷം പിന്നിട്ടത് ആരും ശ്രദ്ധിച്ചുകാണില്ല.ഈ ഒരു വര്‍ഷത്തിനിടയില്‍ തന്നെയാണ് പല ബൂലോകകവികളും ശ്രദ്ധേയമായ കവിതകളുമായി വന്നത്.ആഗ്രഹിച്ചതുപോലെ കവിതാചര്‍ച്ചയ്ക്കുള്ള ഒരിടമായി നമുക്കിത് വളര്‍ത്തിയെടുക്കാനായില്ലെങ്കിലും കവിതാവായാനക്കാരുടെ ഇഷ്ടപ്പെട്ട ഇടമായി ഇതു മാറിയിട്ടുണ്ട്.കവികളും അല്ലാത്തവരുമായ നാല്പതിലധികം എഴുത്തുകാരുടെ ഈ കൂട്ടായ്മയ്ക്ക് വരും കാലങ്ങളിലെന്തു ചെയ്യാമെന്ന് ചിന്തിക്കേണ്ട സമയമായിരിക്കുന്നു.ധാരാളം കവിതകള്‍ ബൂലോകത്ത് ഉണ്ടാവുന്നുണ്ട്.അവ വേണ്ട വിധം വായിക്കപ്പെടുന്നില്ല എന്നതാണ് പരമാര്‍ഥം.കവിത വിതച്ചതു പോലെയുള്ള ബ്ലോഗുകള്‍ നല്ല പരിശ്രമങ്ങളാണ്.ഹരിതകത്തെ പ്രോമോട്ടു ചെയ്യുക എന്നതു മാത്രമാണോ അതിന്റെ ലക്ഷ്യം എന്ന് സംശയമുണ്ടെങ്കിലും."

Labels: ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



20 January 2008

ബുക്കിന്റെ കാലം കഴിഞ്ഞുവോ? വരുന്നൂ ബ്ലുക്കുകള്‍

- വര്‍ഷിണി



ബ്ലോഗിലെ കൃതികള്‍ അച്ചടിക്കുന്ന പ്രസാധകരോട് മലയാളത്തിലെ പ്രശസ്ത ബ്ലോഗറായ കൈപ്പിള്ളി ഉള്‍പ്പടെയുള്ളവര്‍ ചോദിക്കുന്നത് ഈ ബുക്കുകളില്‍ കമന്റ് ബട്ടണ്‍ വെയ്ക്കാനാവുമോ എന്നാണ്. പരിസ്ഥിയെ അനുകൂലിക്കുന്ന ബുക്കുകള്‍ പോലും മരത്തെ നശിപ്പിച്ചാണ് അച്ചടിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബ്ലുക്കുകള്‍ടെ കടന്ന് വരവോടെ ബുക്കുകള്‍ അപ്രത്യക്ഷമാകുമോ ?

ബൂലോകത്തിന്റെ സജീവതയോടെ ബുക്കുകളുടെ കാലം കഴിയുകയാണോ? അത്രയേറെ ഇ ബുക്കുകളാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്.

Labels: , , ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്