21 July 2009

ഏറ്റവും തീവ്രമെന്നു തോന്നിയേ ക്കാവുന്ന പ്രണയ ലേഖനം - സുജീഷ് നെല്ലിക്കാട്ടില്‍

I
 
നിലാവിന്‍റെ സാന്ദ്രകന്യകേ,
നിന്‍റെ കണ്ണിലെ സ്ഫടികസ്വപ്നം
എന്നെ കുറിച്ചുള്ളതല്ലേ?
ഏതു കണ്ണാടിക്കാവും സഖീ
നിന്‍റെ സൌന്ദര്യം പകര്‍ത്തുവാന്‍
ഏതു കവിതയ്ക്കാവും തോഴീ
എന്‍റെ പ്രണയം പകരുവാന്‍ .
നിന്‍റെ ചുണ്ടിലെ മധുരം നുണയുക
എന്‍റെ ചുണ്ടല്ലാതെ മറ്റെന്താണ്.
നിന്‍റെ പ്രണയത്തിന്‍റെ
ജലകണ്ണാടിയില്
എന്നെ ഞാനൊന്ന് കാണട്ടെ.
മടിയില്‍ തലചായ്ച്ച് ഞാന്‍ നിന്‍
മാറിടങ്ങളെ തഴുകീടട്ടെ.
നമ്മുടെ ആദ്യരാത്രി
കായലിനൊപ്പമായിരിക്കണ,മവിടെ
നക്ഷത്രങ്ങള്‍ ജലശയ്യയിലുറങ്ങുമ്പോള്‍
ഈ കരശയ്യയിലുറക്കാം നിന്നെ.
 
 
II
 
മിന്നാമിനുങ്ങുകളെ
കുസൃതികുഞ്ഞുങ്ങള്‍ ചില്ലു-
കൂട്ടിലടയ്ക്കുന്നത് പോലെ
കന്യകേ,നിന്നെ ഞാനെന്നും
കരവലയത്തിലാക്കില്ല.
എങ്കിലും,വസന്തത്തില്‍ നിന്‍റെ
ഗന്ധ,നിറങ്ങളെനിക്കു വേണം ,
വേനലില്‍ നിന്‍റെ ഹിമശരീരവും
ശൈത്യത്തില്‍ ഹൃദയക്കനലും
എനിക്ക് മാത്രം വേണം .
 
 
III
 
എന്‍റെ നെഞ്ചില്‍ നീ
അധരത്താല്‍
അനുരാഗചിത്രം
നെയ്യുമ്പോള്‍,
എന്‍റെ കരങ്ങള്‍
നിന്‍റെ മുടിനൂലുകളില്‍
കൊര്‍ക്കുകയാവും
കിനാവിന്‍റെ മുത്തുകള്‍.
 
 
IV
 
എന്‍റെ കണ്ണുകളില്‍
കൊളുത്തി വെച്ചത്
കാമാഗ്നിയാണെന്നു
തോന്നാമെങ്കിലും
പ്രണയത്തിന്‍റെ
നിലവിളക്ക് മാത്രമാണത്.
ഞാന്‍ പാകിയ വിത്ത്
നിന്നില്‍ വളര്ന്നുണ്ടാകുന്നതാണ്
നിനക്കു ഞാന്‍ നല്‍കുന്ന
എന്‍റെ ഏറ്റവും വലിയ
പ്രണയോപഹാരം.
 
 
V
 
നീയൊരു ഭാഗ്യമാണ്.
എന്‍റെ ചുണ്ടും കണ്‍പോളകളും
മറ്റു പെണ്‍കുട്ടികള്‍ക്ക്
മുന്നില്‍
അടഞ്ഞ ജാലകമാകുന്നതും
കരങ്ങളില്‍ തീ കണ്ടു പിന്തിരിയുന്ന
വിരലുകളുണ്ടാകുന്നതും
നിന്‍റെ മാത്രം ഭാഗ്യമാണ്.
 
- സുജീഷ് നെല്ലിക്കാട്ടില്‍
 
 
 

Labels:

1 അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

azeezks@gmail.com
azeez from calgary
പ്രതിഭകള്‍ വല്ലപ്പോഴുമൊരിക്കല്‍് ജനിച്ചുവീഴുന്നു. അതില്‍പെട്ടൊരിനമാണ് ഈ സുജീഷ് . നല്ല കവിതകള്‍ എഴുതുന്നു.
നല്ല നല്ല കവിതകള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂ.
തീരെ പ്രായം കുറവാണെന്ന് തോന്നുന്നുണ്ട്. ബാലാരിഷ്ടതകള്‍് കടന്നുകിട്ടിയാല്‍ ഇയാള്‍ മലയാളത്തിലെ മഹാനായ കവിയാകും.
ഈ വല്യച്ഛന്റെ ആശംസകള്‍

September 9, 2009 11:32 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



04 May 2009

ഞാനും നീയും - സുജീഷ് നെല്ലിക്കാട്ടില്‍

sujeesh-nellikattil
 
നിന്‍റെ മൌനമെന്നില്‍
ചുറ്റിപ്പടരുമ്പോള്‍ ഞാന്‍
ഘനീഭവിച്ച ജലം.
 
നിന്‍റെ മൊഴികളെന്നില്‍
പൂത്തുലയുമ്പോള്‍
ഞാനലിഞ്ഞീടുന്നു.
 
ഒടുവില്‍ നിന്‍റെ
വേരുകള്‍ ഞാന്‍
പറിച്ചെറിയുന്വോള്‍
എന്‍റെ ജലജഢത്തിലൊരു
വരവരച്ചു നീ മായുന്നു.
 
ഈ വര തലവരയാക്കി
ഞാനൊഴുകുന്നു.
 
നിന്‍റെ ഓര്‍മകള്‍
കൊഴിയുമ്പോള്‍ ഞാന്‍
അന്തര്‍ദ്ധാനം ചെയ്യുന്നു.
 
- സുജീഷ് നെല്ലിക്കാട്ടില്‍

Labels:

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ദേവസേന
eMail



പ്രണയ മലയാളത്തില്‍ ഉള്ള രചനകള്‍ തെരഞ്ഞെടു ക്കുന്നത് കവയത്രി ദേവസേനയാണ്. നിങ്ങളുടെ പ്രണയ സംബന്ധിയായ രചനകള്‍ പ്രണയ മലയാളം എന്ന തലക്കെട്ടില്‍ അയക്കേണ്ട e വിലാസം : devasena at epathram dot com


ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്