19 July 2009

വലതു പക്ഷ ആശങ്കകള്‍

pinarayi-vsഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടതു മുതല്‍ ആഗോള തലത്തില്‍ വലതു പക്ഷങ്ങളെ കുറച്ചൊന്നും അല്ല ആശങ്കാ കുലരാക്കി യിട്ടുള്ളത്‌. ഇടതു ചേരിയ്ക്ക് എതിരായി, ഇടതു പക്ഷ ജനാധിപത്യ ചേരികളെ തകര്‍ക്കുവാന്‍ ആഗോള തലത്തില്‍ എന്നും വലതു പക്ഷങ്ങള്‍ തങ്ങളുടെ കുത്സിത പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്‌. അതിനായി അവര്‍ ഉപയോഗിച്ച പ്രധാന ആയുധങ്ങളില്‍ ഒന്നാണ്‌ മാധ്യമങ്ങള്‍. ഇടതു ചേരികള്‍ക്ക് എതിരായി നുണ പ്രചരണങ്ങള്‍ നടത്തുവാന്‍ മാധ്യമങ്ങളെ സൃഷ്ടിക്കുകയും അവയെ തങ്ങളുടെ പ്രചാരണ ങ്ങള്‍ക്കായി വളരെ യധികം ഉപയോഗ പ്പെടുത്തിയിട്ടുമുണ്ട്‌. ഇന്ത്യയിലും ഇതിന്റെ തുടര്‍ച്ചയാണ്‌ നാം കണ്ടു വരുന്നത്‌. ന്യൂന പക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കും മറ്റു അവശ വിഭാഗങ്ങള്‍ക്കും വേണ്ടി നില കൊള്ളുന്ന പ്രസ്ഥാനങ്ങളെ തകര്‍ക്കുവാന്‍ ഉള്ള ശ്രമങ്ങളില്‍ ഇന്ന് ഏറ്റവും സജീവമായി പ്രയോഗിക്കുന്നത്‌ അവയുടെ ശക്തന്മാരായ നേതാക്കന്മാര്‍ ക്കെതിരായ വാര്‍ത്ത കളിലൂടെയും പ്രചരണങ്ങ ളിലൂടേയുമാണ്‌.
 
ഇടതു പക്ഷ ജനകീയ സംഘടനകളെ സംബന്ധിച്ച്‌ ചര്‍ച്ചകളും ആശയ പരമായ ഭിന്നതകളും ഉണ്ടാകുക സ്വാഭാവികമാണ്‌. എന്നാല്‍ ആരോഗ്യ കരമല്ലാത്ത അഭിപ്രായ ഭിന്നതകളെ അതിരു വിടാന്‍ അനുവദിക്കാറുമില്ല. വിവിധ കമ്മറ്റികള്‍ ചര്‍ച്ചകളിലൂടെ ഒരു തീരുമാനം ഉരുത്തിരി ച്ചെടുക്കുന്നതോടെ അത്തരം ആശയ പരമായ ഭിന്നതകള്‍ അവസാനി ക്കുകയാണ്‌ സാധാരണ പതിവ്‌. എന്നാല്‍ ഇതിനെ അനാവശ്യമായ മാനങ്ങള്‍ നല്‍കി ക്കൊണ്ട്‌ അതില്‍ നിന്നും മുതലെടു ക്കുവാനോ സംഘടനയെ തകര്‍ക്കുവാനോ ശ്രമിക്കുന്നവര്‍ പല രൂപങ്ങളില്‍ അവതരിക്കുന്നു. സാമൂഹ്യ നിരീക്ഷകര്‍, രാഷ്ടീയ നിരീക്ഷകര്‍, പത്ര നിരൂപകര്‍, പൊതു താല്‍പര്യക്കാര്‍, പാര്‍ട്ടി ബന്ധുക്കള്‍ തുടങ്ങിയ മുഖം മൂടികളുമായി അവര്‍ രംഗത്തെത്തുന്നു. കേരളത്തില്‍ ഇപ്പോള്‍ ഇവരെ തട്ടി ത്തടഞ്ഞ്‌ വഴി നടക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയായിരിക്കുന്നു.
 
സി. പി. എമിലെ സമകാലിക സംഭവ വികാസങ്ങളില്‍ കേരളത്തിലെ വലതു പക്ഷ മാധ്യമങ്ങളും മേല്‍പ്പറഞ്ഞ വിഭാഗത്തില്‍ പെട്ടവരും വളരെയധികം ഉല്‍ക്കണ്ഠാ കുലരാണ്. പ്രൈം ടൈം ന്യൂസുകളില്‍ ഈ ആശങ്ക പങ്കു വെക്കുവാനായി ദിവസവും ധാരാളം സമയം അവര്‍ ചിലവിടുന്നു. പഴയ പാര്‍ട്ടി പ്രവര്‍ത്തകര്‍, രാഷ്ടീയ നിരീക്ഷകര്‍, ഒറിജിനല്‍ മാര്‍ക്സിസ്റ്റുകാര്‍ തുടങ്ങിയ ഒരു വലിയ വിചാരണ - ഉപദേശക സംഘത്തെ അണി നിരത്തി ക്കൊണ്ട്‌ അവര്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങളും പ്രശ്ന പരിഹരണങ്ങളും പ്രേക്ഷകനു മുമ്പില്‍ അവതരിപ്പിക്കുന്നു. ഇതു കാണുന്ന പ്രേക്ഷകന്‍ പാര്‍ട്ടിയെന്തോ വലിയ ആപത്തില്‍ പെട്ടിരിക്കയാണെന്നും ഇക്കൂട്ടര്‍ പറയുന്നതാണ്‌ പാര്‍ട്ടിയില്‍ ഉള്ള പ്രശനങ്ങള്‍ക്ക്‌ പരിഹാരമെന്നും തെറ്റിദ്ധരിക്കുന്നു.
 
മാധ്യമങ്ങളില്‍ ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്‌ "വി. എസ്സ്‌ അനുകൂല" പ്രകടനങ്ങളുടെ ദൃശ്യങ്ങളും പ്രതിപക്ഷം വി. എസ്സിനു നല്‍കുന്ന "പിന്തുണ" സംബന്ധിച്ചുള്ള പ്രസ്ഥാവനകളും ആണ്‌. സി. പി. എം. പോലുള്ള സംഘടനകളുടെ പ്രവര്‍ത്തന രീതിയും സംഘടനാ തത്വങ്ങളും അറിയാത്ത മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍ എഴുന്നള്ളിക്കുന്ന വിഡ്ഡിത്തങ്ങള്‍ പലപ്പോഴും യാഥാര്‍ത്ഥ്യ ങ്ങളുമായി പുലബന്ധം ഇല്ലാത്തതാണ്‌. താഴെ തട്ടു മുതല്‍ മേലെ തട്ടു വരെ ശക്തമായ അച്ചടക്കം നില നില്‍ക്കുന്ന പ്രസ്ഥാനമാണ്‌ സി. പി. എം. സംഘടനയില്‍ വ്യക്തികള്‍ക്ക്‌ അഭിപ്രായ സ്വാതന്ത്രം ഉണ്ട്‌. എന്നാല്‍ ഒരു വിഷയത്തില്‍ പാര്‍ട്ടി നിലപാട്‌ എടുക്കുന്നത്‌ വിശദമായ പഠനങ്ങളുടേയും വിലയിരു ത്തലുകളുടേയും അടിസ്ഥാനത്തില്‍ ആണ്‌. ഇത്തരത്തില്‍ ഒരു തീരുമാനം എടുത്താല്‍ അത്‌ അനുസരിക്കുവന്‍ ബാധ്യസ്ഥനാണ്‌ ഓരോ പാര്‍ട്ടി അംഗവും. ഇക്കാര്യത്തില്‍ പാര്‍ട്ടിയിലെ സ്ഥാന മാനങ്ങളോ, വ്യക്തി പ്രഭാവമോ ഒന്നും ഒരാള്‍ക്ക്‌ പ്രത്യേക പരിഗണനയോ ഇളവോ നല്‍കുന്നില്ല. അതു കൊണ്ടു തന്നെ അച്ചടക്കം ലംഘിക്കു ന്നവര്‍ക്ക്‌ നേരെ അച്ചടക്ക നടപടി എടുക്കുന്നതും തുടര്‍ച്ചയായി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പുറത്താക്കുന്നതും ഇടതു പക്ഷ പ്രസ്ഥാനങ്ങളില്‍ പുതുമയുള്ള കാര്യമല്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയും സംഘടനാ തത്വങ്ങളും അറിയുന്നവര്‍ക്ക്‌ ഇതില്‍ അല്‍ഭുതമോ അതിശയമോ തോന്നാന്‍ ഇടയില്ല. വ്യക്തി പൂജയും അച്ചടക്ക ലംഘനങ്ങളും അലങ്കാരമായി ക്കൊണ്ടു നടക്കുന്ന വലതു പക്ഷ പ്രസ്ഥാനങ്ങളുമായി ഒരു തരത്തിലും ഉപമിക്കാന്‍ കഴിയുന്നതല്ല ഇടതു പക്ഷ പ്രസ്ഥനങ്ങളെ. അവിടെ കാലു തിരുമ്മികള്‍ക്കും സ്തുതി പാഠകര്‍ക്കും ആണ്‌ സ്ഥാന മാനങ്ങള്‍ എങ്കില്‍ ഇവിടെ പ്രവര്‍ത്ത നത്തിനും അച്ചടക്കത്തിനും ആണ്‌ പ്രാധാന്യം. വ്യക്തിക്കല്ല പ്രസ്ഥാനത്തിനാണ് എക്കാലത്തും ഇടതു പക്ഷ പ്രസ്ഥാനങ്ങളെ സംബന്ധിച്ച്‌ പ്രഥമ പരിഗണന.
 
പാര്‍ട്ടി അച്ചടക്കം ലംഘിച്ചു എന്ന് പൂര്‍ണ്ണമായും ബോധ്യം വന്നതിനെ തുടര്‍ന്നാണ്‌ വി. എസ്സിനെതിരെ നടപടിയുണ്ടായത്‌. അത്‌ വി. എസ്സ്‌. അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ വലതു പക്ഷ മാധ്യമങ്ങളും കഥയറിയാതെ ആട്ടം കാണുന്നവരും അഭിപ്രായം പറയുന്നവരും ഇതിനെ വലിയ ഒരു അപരാധമായി ചിത്രീകരിക്കുന്നു. കോണ്‍ഗ്രസ്സ്‌ പോലുള്ള വലതു പക്ഷ സംഘടനകളില്‍ കേന്ദ്ര നേതൃത്വത്തെ പരസ്യമായി വെല്ലു വിളിച്ചും പ്രസിഡണ്ടിനെ പരിഹസിച്ചും പുറത്തു പോയവരെ പിന്നീട്‌ ആഘോഷ പൂര്‍വ്വം സ്വീകരിച്ച്‌ ആനയിച്ചു തിരിച്ചു കൊണ്ടു വരുന്ന പതിവുണ്ട്‌. സോണിയാ ഗാന്ധിയെ അംഗീകരിക്കുവാന്‍ കഴിയില്ലെന്ന് പറഞ്ഞു പുറത്തു പോയി പുതിയ സംഘടന യുണ്ടാക്കിയ കരുണാകരനും സംഘവും തിരിച്ചു വരികയും അത്തരത്തില്‍ തിരിച്ചു വന്ന വ്യക്തിക്ക്‌ സ്ഥാന മാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന നാണം കെട്ട നടപടികളില്‍ കേരളത്തില്‍ ഒരു മാധ്യമക്കാരനും ആശങ്കയോ അതിശയമോ തോന്നിയില്ല. അത്‌ പതിറ്റാണ്ടു കള്‍ക്ക്‌ മുന്‍പെ കോണ്‍ഗ്രസ്സിന്റെ സംസ്കാരമായി അവര്‍ അംഗീകരിച്ചു കഴിഞ്ഞു. അതില്‍ അവര്‍ക്ക്‌ അപാകതയോ അപരാധമോ തോന്നുന്നില്ല.
 
കോണ്‍ഗ്രസില്‍ നിന്നും വെല്ലു വിളിച്ചു പുറത്തു പോയ കെ. മുരളീധരന്‍ ഒരു ഘട്ടത്തില്‍ ഇടതു പക്ഷവുമായി സഹകരിച്ച്‌ കോണ്‍ഗ്രസ്സി നെതിരെ പ്രവര്‍ത്തിക്കുകയും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു. ഡി. എഫി നെതിരായി കേരളത്തില്‍ പലയിടത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി "കരുത്ത്‌" തെളിയിക്കുകയും ചെയ്തിട്ട്‌ ഇപ്പോള്‍, തന്നെയും സംഘത്തേയും യു. ഡി. എഫില്‍ എന്തു കൊണ്ട്‌ എടുക്കുന്നില്ല എന്നാണ്‌ ചോദിച്ചു നടക്കുന്നത്‌. ലജ്ജയില്ലാത്ത ഇത്തരം ചോദ്യങ്ങളെ നിര്‍ലജ്ജം പ്രേക്ഷകനു മുമ്പില്‍ അവര്‍ വിളമ്പുന്നു. ഇത്തരം അപഹാസ്യമായതും വൈരുധ്യാ ത്മകമായതുമായ വലതു പക്ഷ പൊറൊട്ടു നാടകങ്ങള്‍ കണ്ടാലും കണ്ടില്ലെന്ന് വെക്കുകയോ അതിനെ സാമാന്യ വല്‍ക്കരിക്കുകയോ ചെയ്യുന്ന മാധ്യമങ്ങള്‍ ഇടതു പക്ഷ പ്രസ്ഥാനങ്ങളിലെ പ്രത്യേകിച്ചു സി. പി. എമ്മിലെ സംഘടനാ വിഷയങ്ങളെ വക്രീകരിച്ചും വികലമായും വാര്‍ത്തകളാക്കി തുടര്‍ച്ചയായി പ്രസിദ്ധീക രിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തു കൊണ്ടിരിക്കുന്നു.
 
ഇത്തരം അശ്ലീലങ്ങളെ അംഗീകരിക്കുകയും അവരുടെ ഒത്തു ചേരലുകളെ ആഘോഷ ങ്ങളാക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ ഇന്ന് സി. പി. എം. പോലുള്ള ഇടതു പക്ഷ പ്രസ്ഥാനത്തെ ഇതുമായാണ്‌ താരതമ്യം ചെയ്യുന്നത്‌. വര്‍ഗ്ഗീയതയോടും ചൂഷണങ്ങളോടും ഒത്തു തീര്‍പ്പില്ലാതെ പൊരുതുന്ന ഇടതു പക്ഷ സംഘടനകളെ തകര്‍ക്കുക എന്ന ഉദ്ദേശ്യമാ ണിതിന്റെ പുറകില്‍.
 
ഇതിലും വലിയ സംഗതിയാണ്‌ സി. പി. എം. നേതാക്കന്മാരുടെ ജീവിത ശൈലിയെ കുറിച്ചുള്ള ആരോപണങ്ങള്‍. നേതാക്കന്മാര്‍ നെയ് മുറ്റിയവര്‍ ആണെന്ന് വരെ പറഞ്ഞു കളഞ്ഞു ചിലര്‍. സി. പി. എമുകാര്‍ മെല്ലിച്ച്‌ താടി വച്ച്‌ കട്ടന്‍ ചായയും ബീഡിയും പരിപ്പു വടയും ആയി ജീവിക്കണം എന്ന് എന്താണിത്ര നിര്‍ബന്ധം. സമൂഹത്തിന്റെ ജീവിത രീതിയില്‍ ഉണ്ടായ മാറ്റം ഇവര്‍ക്കും ബാധകമാണ്‌. അല്ലാതെ ഇവര്‍ ജീവിതത്തെ പട്ടിണിയും പരിപ്പു വടയുമായി മുന്നോട്ട് കൊണ്ടു പോകണം എന്ന് നിര്‍ബന്ധം പിടിക്കുവാന്‍ വിമര്‍ശകര്‍ക്ക്‌ എന്ത്‌ അവകാശം? പഴയ സഖാക്കളുടെ ജീവിത രീതിയല്ല ഇന്നത്തെ സഖാക്കളുടേത്‌. ഒന്നുകില്‍ അവര്‍ക്ക്‌ സ്വന്തമായി തൊഴില്‍ ഉണ്ടാകും, അല്ലെങ്കില്‍ അവരുടെ മക്കളും ഭാര്യയും എല്ലാം തൊഴില്‍ എടുക്കുന്നവരാണ്‌. അതു കൊണ്ടു തന്നെ അവരുടെ ജീവിതത്തില്‍ സമയാ സമയത്തിനു ഭക്ഷണം കഴിക്കുവാന്‍ കഴിയുന്നു. അതിനോട്‌ അസഹിഷ്ണുത നിറഞ്ഞ ഒരു മനോഭാവമാണ്‌ മുഴുവന്‍ വലതു പക്ഷങ്ങള്‍ക്കും.
 
ചെറു പ്രായത്തിലെ യുവ ജനങ്ങള്‍ ഇടതു പക്ഷ സംഘടനകളില്‍ അംഗങ്ങളാ കുന്നതില്‍ വ്യാകുലരായവര്‍ ആണ്‌ വിദ്യാലയ രാഷ്ടീയത്തെ ഭയത്തോടെ കാണുന്നതില്‍ അധികവും. വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകളെ നിരോധിക്കുവാന്‍ മുറവിളി കൂട്ടുന്നവര്‍ വര്‍ഗ്ഗീയതയുടെ വിഷ വിത്തുകള്‍ വിതറുന്ന മത സംഘടനകളും അവരുടെ "ഫ്രണ്ടുകളും പരിഷത്തുകളും" ഉയര്‍ത്തുന്ന വെല്ലുവിളിയെ ബോധപൂര്‍വ്വം കണ്ടില്ലെന്ന് നടിക്കുന്നു. യുവാക്കളെ അരാഷ്ടീയ വല്‍ക്കരിക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ ആണിന്ന് നടന്നു കൊണ്ടിരിക്കുന്നത്‌. ഇടതു പക്ഷ പ്രസ്ഥാനങ്ങളെയും അവയുടെ വിദ്യാര്‍ത്ഥി യുവ ജന സംഘടനകളെയും നിരന്തരം ഇകഴ്ത്തി ക്കാണിച്ചു കൊണ്ട്‌ സമൂഹത്തെ പൂര്‍ണ്ണമായും വലതു വല്‍ക്കരിക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ തൊണ്ണൂറുകളിലേ ആരംഭിച്ചിട്ടുണ്ട്‌. സ്വശ്രയ വിദ്യാഭ്യാസ രംഗത്തെ പ്രശനങ്ങള്‍ക്ക്‌ പരിഹാരം കാണുവാനും സ്വകാര്യ സ്വാശ്രയ സംഘങ്ങളുടെ നീരാളി പ്പിടുത്തത്തില്‍ നിന്നും സാധാരണക്കാരെ രക്ഷിക്കുവാനും ഉള്ള ശ്രമങ്ങളെ തുരങ്കം വെക്കുന്നതും മറ്റാരുമല്ല ഇവിടത്തെ വലതു പക്ഷ ചേരിയാണ്‌.
 
വലതു പക്ഷങ്ങളുടെ മുതല ക്കണ്ണീരു കണ്ട്‌ തെറ്റിധരിക്കാതെ, ഇടതു പക്ഷത്തെ നിരന്തരമായ ദുഷ് പ്രചരണങ്ങളിലൂടെ തകര്‍ക്കുവാന്‍ ഉള്ള ശ്രമങ്ങളെ തിരിച്ചറിയുകയും അതിനെതിരെ സംഘടിക്കുകയും ചെയ്ത്‌ സാമൂഹ്യ നീതിക്കായും വര്‍ഗ്ഗീയ തക്കെതിരായം ഉള്ള പോരാട്ടങ്ങളും ഇനിയും തുടരുക എന്നത്‌ ഓരോ പ്രവര്‍ത്തകന്റേയും അനുഭാവിയുടേയും കടമയാണ്‌. വിഭാഗീയത യ്ക്കെതിരായ പാര്‍ട്ടി നടപടികളെ വെട്ടി നിരത്തലായി വിലയി രുത്താതെ അത്തരം ദുഷ് പ്രചരണങ്ങളെ ശക്തമായി പ്രതിരോധിച്ചു കൊണ്ടും അവഗണിച്ചു കൊണ്ടും യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറി യാത്തവര്‍ക്കായി പാര്‍ട്ടി സംഘടനാ രീതിയെ പറ്റി വിശദീകരിച്ചു കൊണ്ടും പാര്‍ട്ടിയെ തകര്‍ക്കുവാന്‍ ഉള്ള ശ്രമങ്ങളെ പ്രതിരോധിക്കുക. സംഘടിച്ച്‌ ശക്തരായി പോരാട്ടങ്ങളില്‍ മുന്നണി പ്പോരാളിയായി നല്ലോരു നാളെയെ നമുക്കായി ഒന്നിച്ച്‌ പടുത്തുയര്‍ത്താം. അഭിവാദ്യങ്ങളോടെ.
 
- n.മനു
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

വിഭാഗീയത സംബന്ധിച്ച്‌ പാർട്ടിതന്നെ പരസ്യപ്രസ്ഥാവന നടത്തിയത്‌ മനുകണ്ടില്ലേ?
മദനിയുമായി ഉണ്ടാക്കിയ കൂട്ടുകെട്ടിനെപറ്റിയും വേദിപങ്കിടലിനെപറ്റിയും കാരാട്ട്‌ പറഞ്ഞത്‌ കേട്ടില്ലേ?

പാർട്ടിനേതാക്കളുടെ ജീവിത രീതിയെ പറ്റിയും കാരാട്ട്‌ പറഞ്ഞു. വലതുപക്ഷ മാധ്യമങ്ങളിൽ മാത്രമല്ല ഇതു വന്നത്‌. ലാവ്‌ലിൻ സംബന്ധമായി വലതുപക്ഷമാധ്യമങ്ങൾ മാത്രമല്ല പാർട്ടിയിലെ പോളിറ്റ്‌ ബ്യൂറോ അംഗമായ വി.എസ്സ്‌ അച്യുതാനന്ദനും ആരോപണം ഉന്നയിച്ചിരുന്നതും അതിന്റെ പേരിൽ അച്ചടക്ക നടപടി നേരിട്ടതും താങ്കൾ അറിഞ്ഞില്ലേ?
പാർട്ടി ചർച്ചചെയ്തിട്ടും വീണ്ടും തന്റെ നിലപാടിൽ ഉറച്ചുനിന്നു അചുതാനന്ദൻ പാർട്ടിയുടെ നടപടിക്ക്‌ വഴങ്ങി മിണ്ടാതിരുന്നേക്കാം പക്ഷെ സത്യത്തിനെ മൂടിവെക്കുവാൻ കഴിയുമോ? കോടതിയിൽ കേസുകിടക്കയല്ലേ?

കമ്യൂണിസത്തെ വലതുപക്ഷ മാധ്യമങ്ങൾ അല്ല നിങ്ങളിൽ ഉള്ളവർ തന്നെ ആണ്‌ തകർക്കുന്നതെന്ന് തിരിച്ചറിയുക.ജനങ്ങളിൽ നിന്നും ഒറ്റപ്പെടുന്നത്‌ മാധ്യമങ്ങൾ പറയുന്നതുകൊണ്ടല്ല മറിച്ച്‌ നേതാക്കന്മാരുടെ പ്രവർത്തന ശൈലിയിലെ മാറ്റമാണ്‌.

കൂടുതൽ പറയുന്നില്ല. ഇമ്മാതിരി ഉടോപ്യൻ ലേഖനങ്ങൾകൊണ്ടൊന്നും സത്യത്തെ മറക്കുവാനോ ജനത്തെ വിഡ്ഡികളാക്ക്വുാനോ കഴിയില്ല.

July 20, 2009 4:58 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്