28 October 2009

പാളിപ്പോയ മമ്മുട്ടി ഷോ

mammootty-dubai-showദുബായ് : മമ്മുട്ടി ദ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് എന്ന പേരില്‍ ടെലിവിഷനില്‍ നടക്കുന്ന റിയാലിറ്റി ഷോയുടെ അവസാന എപ്പിസോഡ് ലൈവ് ആയി ദുബായില്‍ വെച്ചു നടത്താന്‍ തുനിഞ്ഞവര്‍ക്ക് വന്‍ തിരിച്ചടിയായി. 1000 ദിര്‍ഹം വരെ ആയിരുന്നു ഈ ഷോയുടെ ടിക്കറ്റ് നിരക്ക്. 200 ദിര്‍ഹം മാസ ശമ്പളം വാങ്ങുന്ന മലയാളികളുള്ള നാട്ടിലാണ് ഇത്. കുടുംബം പോറ്റാന്‍ ഉറ്റവരെ പിരിഞ്ഞ്, ഇടുങ്ങിയ ലേബര്‍ ക്യാമ്പുകളില്‍ അടുക്കി വെച്ച കട്ടിലുകളില്‍ ഉറങ്ങുന്ന ബഹു ഭൂരിപക്ഷം വരുന്ന തങ്ങളുടെ ശ്രോതാക്കളെ പരിഹസിക്കുന്ന പേരിലാണ് 50 ദിര്‍ഹമിന്റെ മിനിമം ടിക്കറ്റ് ഷോ നടത്തിയവര്‍ വിറ്റത്. ഈ ടിക്കറ്റിന്റെ പേര് “ക്രോണിക് ബാച്ചിലര്‍” എന്നായിരുന്നു. പേരിലെ ധാര്‍ഷ്ട്യവും പരിഹാസവും ദുബായിലെ മലയാളി സമൂഹം തിരിച്ചറിഞ്ഞു എന്ന് തന്നെ വേണം കരുതാന്‍. ഷോ നടക്കുവാനിരുന്ന ദുബായ് എയര്‍പോര്‍ട്ട് എക്സ്പോയിലേക്ക് ഇരച്ചു കയറിയ ജനം സംഘാടകരുടെ കണക്കു കൂട്ടലുകള്‍ എല്ലാം തെറ്റിച്ചു. ടിക്കറ്റെടുക്കാതെ എത്തിയവര്‍ നിറഞ്ഞതോടെ വിദൂരമായ എമിറേറ്റുകളില്‍ നിന്നു പോലും 1000 ദിര്‍ഹത്തിന്റെ കിംഗ് ടിക്കറ്റെടുത്ത് കുടുംബ സമേതം കാറുകളില്‍ വന്നിറങ്ങിയ ഉന്നതര്‍ക്ക് ഷോ നടക്കുന്ന ഹാളിന്റെ ഏഴയലത്തു കൂടി അടുക്കാനൊത്തില്ല. ഇതേ കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്ത് ജൈറ്റക്സ് എന്ന ദുബായിലെ വാര്‍ഷിക ഇലക്ട്രോണിക്സ് പ്രദര്‍ശനം നടക്കുന്നത് മൂലം തിരക്ക് ഇരട്ടിയുമായി. പാര്‍ക്കിംഗിനായി കിലോമീറ്ററുകള്‍ കാത്തു കിടന്ന കാറുകളുടെ നീണ്ട നിര എയര്‍പ്പോര്‍ട്ട് റോഡില്‍ കാണാമായിരുന്നു. അവസാനം താര നിശ കാണാനായി ഹാളില്‍ എത്തിയപ്പോഴേക്കും മണിക്കൂറുകള്‍ വൈകുകയും ചെയ്തു. കാശ് കൊടുത്തിട്ടും അകത്തു കയറാനാവാത്തതില്‍ കുപിതരായ ജനം മുമ്പെങ്ങും ദുബായ് കണ്ടിട്ടില്ലാത്തവണ്ണമാണ് പ്രതികരിച്ചത്. ഉന്തും തള്ളും തിക്കും തിരക്കിലും പെട്ട് ഏറെ പേര്‍ക്ക് പരിക്ക് പറ്റി. ചെരിപ്പുകളും പൊട്ടി തകര്‍ന്ന മൊബൈല്‍ ഫോണുകളും സംഭവ സ്ഥലത്ത് ചിതറി കിടക്കുന്നത് കാണാമായിരുന്നു. ഷോ നടന്നാലും ഇല്ലെങ്കിലും ടിക്കറ്റ് വിറ്റു തീര്‍ന്നതോടെ തങ്ങളുടെ കാശ് ലഭിച്ച സന്തോഷത്തിലായ സംഘാടകര്‍ ഒന്നോര്‍ക്കുന്നത് നന്ന്. ഇത് കേരളമല്ല. തെറ്റിന് മാപ്പില്ലാത്ത സത്യമുള്ള മണ്ണാണിത് എന്ന് ഇവിടത്തെ പഴമക്കാര്‍ പറയുന്നത് വെറുതെയല്ല.
 
- ഒരു ക്രോണിക് ബാച്ചിലര്‍
 
 

8അഭിപ്രായങ്ങള്‍ (+/-)
Links to this post

8 Comments:

നിന്റെ അച്ച്ചനാനല്ലോ കാശ് ഇറക്കിയത് . സന്ഖടകര്‍ക്ക് വേണ്ട പോലെ പരിപാടി നടത്തും വേണ്ട ടിക്കെടും വെക്കും. ടിക്കറ്റ്‌ എടുക്കാത്തവര്‍ വലിഞ്ഞു കേരിയത്തിനു പരിപാടി നടത്തിയവരെ എന്തിനു തെറി പറയുന്നു . ആ വാക്കിലെ ധഷ്ട്ര്യം പ്രകടമാണ് . പധിച്ചു എവിടേലും ഏതാണ്ട കാലത്ത് തെണ്ടി നടന്നു എവിടെയും ഏതാതത്തിനു ബാക്കി ഉള്ളവരോട് ഉള്ള ഒരു resentment.

October 29, 2009 1:46 AM  

പധിക്കാതവനും തെണ്ടി നടക്കുന്നവനും മാത്രമല്ല ലെബര്‍ കമ്പില്‍ എതുനത്. പാവപെട്ടവരെ ഇനിയും ഇങനെ തെറി പറയാതെ. ദൈവം ശിക്ഷികും.

October 29, 2009 10:29 AM  

ഇത് കേള്‍ക്കുമ്പോ വിചാരിക്കും ഇത് എഴുതിയത്‌ ഗാന്ധി ആണെന്ന്‍.. ഒന്ന് പോ മോനെ..

October 29, 2009 1:02 PM  

adikoodanda kronik bachelor...ni vishamikkanda thaande mohanlaal vikramaadithyanaay ,,,haa hah ah ni arinjille

October 29, 2009 3:11 PM  

എന്തിനാണ് മലയാളികള്‍ ഇരുനൂറു ദിര്‍ഹം ശമ്പളത്തിന് ജോലി ചെയ്യുന്നത്? കേരളത്തില്‍ ദിവിസകൂലി മിനിമം മുന്നൂറു രൂപ ഉണ്ട് എന്ന വിവരം ഇവര്‍ക്ക് അറിയില്ലേ?

ഈ റിപ്പോര്‍ട്ട്‌ വളരെ വിഡ്ഢിത്തരം ആണ്. ടിക്കറ്റ്‌ എടുക്കാതെ ഷോ കാണുക. എന്നിട്ട് സംഘാടകരെ തെറി പറയുക. ആയിരം ദിര്‍ഹം ടിക്കറ്റ്‌ എടുതവനെ ഉന്നതന്‍ എന്ന് വിളിച്ചു ആക്ഷേപിക്കുക. കഷ്ടം. മലയാളി തനി സ്വഭാവം മറക്കില്ല. നായ കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ.

സുഹൃത്തേ, പണം ഇല്ലെങ്കില്‍ ഷോ കാണാന്‍ പോകാതെ ഇരിക്കുക. മമ്മൂട്ടിയുടെ ഷോ കാണാന്‍ തനിക്കെന്താ നേര്‍ച്ചയുണ്ടോ ?

October 29, 2009 6:00 PM  

saare,
onnekaal laksham roopa visaykku kodukkaan veedu panayam vechu ajentinu koduthitaa visa vangichath. ivade vannappo joli illa. campany de boardum illa. aalum illa. ellaam poka. pinne jeevikaan vendi kalli valli aayi. entenkilum okke joli cheythu jeevikkunnu. mamuty ente oru weeknasaa. athondu kaanaan poyathaa. ba vare padichathaa. kooli pani edukkaan madiyilla. pakshe naattil patilla. veetukar sammathikkathillenne. athaa. njangade kaaryam naayayekkal kashtama. nakki kudikanengilum enthenkilum kittiyaal annu vishapilaathe urangaam. athaa nercha. kashu kitiya annu biriyani kazhikkum. kingne pole. pashe mamuty ente or weeknasaa. oro weeknes vannal enthaa cheyaa.

October 30, 2009 4:49 PM  

E Write up Vyichu...Ullakarumm annuu....Stage show nadathi pavagale pattikkunnavrode Ninakkonnum Veree PAniyillakiill Poyi "Kappakku Kilakku"... Mammoootiyodu oru Vakku " Sir pls watch Script and attend Stage shows" You are a Good Star...Thagalude peril ulla Stage sshow Poliyathe Nokkukaaa...

October 31, 2009 1:26 AM  

ഇതു തെറ്റായ പ്രജാരമാണ് അവിടെ ടിക്കെട്ടു കൌടെര്‍ ഇല്ലാ ഏഷ്യാനെറ്റ്‌ സീട്ടിനെക്കള്‍ അധികം ടിക്കെട്ടു വിട്ടതുകൊണ്ടാണ് ഇതു സംഭവിച്ചത്
ഇനിയെങ്കിലും മലയാളികള്‍ ഉണരണം ഇതുപോലുള്ള പരിപാടികള്‍ക്ക് പോവതിരിക്കണം എന്നെന്കിലെ ഇതുപോലുള്ള സന്ഘടകര്‍ക്ക് മനസ്സിലാവുകയുള്ളു

November 4, 2009 12:36 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



25 October 2009

ബി.ആര്‍.പി. ഭാസ്കറിനെതിരായ ദുഷ് പ്രചരണത്തില്‍ പ്രതിഷേധം ശക്തം

brp-bhaskerതിരുവനന്തപുരം : പ്രമുഖ മനുഷ്യാവകാശ - മാധ്യമ പ്രവര്‍ത്തകന്‍ ബി. ആര്‍. പി. ഭാസ്കറിനെതിരെ വര്‍ഗീയ ഫാഷിസ്റ്റ്‌ ശക്തികള്‍ നടത്തുന്ന ദുഷ് പ്രചരണങ്ങളില്‍ സാംസ്ക്കാരിക - രാഷ്ട്രീയ - മാധ്യമ രംഗങ്ങളിലുള്ള പ്രമുഖര്‍ പ്രതിഷേധിച്ചു. പൊതു പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍, നീതിക്കും നേരന്വേഷ ണത്തിനുമായി നില കൊള്ളുന്ന ബി. ആര്‍. പി. യെ പാക്‌ ചാര സംഘടനയുടെ ഏജന്റായി ചിത്രീകരിച്ചുള്ള പ്രചരണമാണ്‌ ശിവ സേനയുടെ നേതൃത്വ ത്തില്‍ നടത്തുന്നത്‌.
 
വര്‍ക്കലയില്‍ നടന്ന കൊലപാ തകത്തിന്‌ പിന്ന‍ിലെ സത്യങ്ങള്‍ പുറത്തു കൊണ്ടു വരുവാന്‍ ബി. ആര്‍. പി. നടത്തിയ ശ്രമങ്ങളാണ്‌ വര്‍ഗീയ വാദികളെ ഇപ്പോള്‍ വിറളി പിടിപ്പിച്ചി രിക്കുന്ന തെന്ന് നേതാക്കള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
 
വര്‍ക്കലയിലെ കോളനികളില്‍ പോലീസ്‌ പിന്തുണയോടെ ദലിതുകള്‍ ക്കെതിരെ നടത്തുന്ന അതിക്രമങ്ങളും, വീടു കയറി ആക്രമണവും, ബി. ആര്‍. പി. യുടെ നേതൃത്വത്തിലെ വസ്തുതാ ന്വേഷണ സംഘം പുറം ലോകത്തെ അറിയിച്ചിരുന്ന‍ു. കോളനികളിലെ ദയനീയാവസ്ഥ മനസിലാക്കി, അവിടം സന്ദര്‍ശിച്ച പട്ടിക ജാതി വകുപ്പു കമീഷണര്‍ പി. കെ. ശിവാനന്ദ നെതിരെയും ഫാഷിസ്റ്റുകള്‍ പ്രസ്താവനകളുമായി രംഗത്തി റങ്ങിയിരുന്ന‍ു. ദലിതുകള്‍ക്കു മേല്‍ തീവ്രവാദ മുദ്ര കുത്തി അതിന്റെ മറവില്‍ ശിവസേന നടത്തുന്ന അതിക്രമങ്ങള്‍ പൊതു സമൂഹവും മാധ്യമങ്ങളും മനസിലാക്കി തുടങ്ങിയതിന്റെ ജാള്യത മറക്കാനുള്ള ശ്രമമാണ്‌ വര്‍ഗീയ ശക്തികള്‍ നടത്തുന്നത്‌. അക്രമികളെ പിടി കൂടാനെന്ന പേരില്‍ ദളിത്‌ കോളനികളില്‍ നടക്കുന്ന പോലീസ്‌ അതിക്രമങ്ങള്‍ അടിയന്തിരമായി അവസാനി പ്പിക്കണമെന്ന‍ും നേതാക്കള്‍ ആവശ്യപ്പെട്ടു.
 
ജനങ്ങള്‍ക്കി ടയില്‍ ഭീതിയും വെറുപ്പും പരത്തുന്ന ശക്തികളെ കണ്ടെത്തി അമര്‍ച്ച ചെയ്യാനാണ്‌ പോലീസ്‌ ധൈര്യം കാണിക്കേണ്ടത്. ജനങ്ങളെ തമ്മിലടിപ്പിച്ച്‌ നേട്ടമെടുക്കാര്‍ ശ്രമിക്കുന്ന ഫാഷിസ്റ്റ്‌ നീക്കത്തെ തിരിച്ചറി യണമെന്ന‍ും പൗരാവകാശ മുന്നേറ്റങ്ങള്‍ക്ക്‌ കരുത്തു പകരാന്‍ ജനാധിപത്യ കേരളം ഒരുമിക്കണമെന്ന‍ും പ്രസ്താവന ആഹ്വാനം ചെയ്തു.
 
ഡോ. കെ. എന്‍. പണിക്കര്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, എം. പി. വീരേന്ദ്ര കുമാര്‍, ഡോ. എം. ഗംഗാധരന്‍, പ്രോഫ. കെ. സച്ചിദാനന്ദന്‍‍, പ്രോഫ. കെ. ജി. ശങ്കരപ്പിള്ള, സി. ഗൗരി ദാസന്‍ നായര്‍, കെ. അജിത, ഡോ. എ. കെ. രാമകൃഷ്ണന്‍‍, വി. പി. വാസു ദേവന്‍‍, ഡോ. കെ. അരവിന്ദാക്ഷന്‍‍, എന്‍‍. പി. ചെക്കുട്ടി, ഗീതാനന്ദന്‍‍, കെ. എം. സലിം കുമാര്‍, ഹമീദ്‌ ചേന്ദമംഗലൂര്‍‍, അഡ്വ. എ. ജയശങ്കര്‍, സി. ആര്‍. നീലകണ്ഠന്‍‍, കെ. കെ. കൊച്ച്‌, കെ. പി. സേതുനാഥ്‌, ജെ. ദേവിക, ബി. രാജീവ്‌, മൈത്രി തുടങ്ങിയവര്‍ പ്രസ്താവനയില്‍ ഒപ്പു വെച്ചു.
 
- ബൈജു എം. ജോണ്‍
 
 

Labels:

3അഭിപ്രായങ്ങള്‍ (+/-)
Links to this post

3 Comments:

epatram coomunist patram ana?
vere parikal onum ivide padille?
communism matrame potu samoohatil ullo?
baaki ellam potimulachthano? samoohathil ninnu vnathale? kashtam baiju.

October 26, 2009 3:07 PM  

RSS NDEYUM SHIVASENAYUDEYUM

KIRATHA VAZHCHAYE PATTI

STHALAVASIKALUM KOLANIVASIKALUM

B R P BHASKARODUM KOOTTARODUM

PARANJATHU KANDAPPOLANU

ETHRA MATHRAM EE ASATHYA

PRAJARAKARAYA PATHRAKKAR

NISHKALANGAREYUM

NIRAPARADHIKALEYUM DUSH

PRAJARANANGALILOODE NIYAMA

PALAKAREYUM KODATHIKALE

POLUM THETTIDDHARIPPICHU

VANJIKKUNNTHENNU MANASILAYATH.


MATHRU SNEHAM PRAJARIPPIKKUNNAVAR

MATHAKKALE KONNITTALLA

SRADDHA NEDUKA.


NIRAPARADHIKALUDE NEETHI

AVASHYAPPEDUNNA PRASTHANAM

VAZHI YATHRAKKARAYA

NIRAPARADHIKALE KONNUKONDU

SHRADDHA NEDUKA ENNATHU

VISWASIPPIKAN ARKKANU

NIRBBANDAM?

NANMA PRAJARIPPIKKUNNA ORU

PRASTHANATHE THAKARKKAN

KARUTHIKKOOTTY KOLA CHEYTHA


SHAKTHIKALKKU THANNE.


BRP YUDE SANDARSANATHINDE

YUOTUBE DRISHYANGAL SATHYAM

PURATHAKKIYA PAKAYANIVARKKU.

October 27, 2009 12:55 AM  

BRP YE POLE SATHYAM

THURANNU KANIKKAN

ELLAVARUM DHEERARALLA.

RSS NDEYUM SHIVASENAYUDEYUM

KIRATHA VAZHCHAYE PATTI

STHALAVASIKALUM KOLANIVASIKALUM

B R P BHASKARODUM KOOTTARODUM

PARANJATHU KANDAPPOLANU

ETHRA MATHRAM EE ASATHYA

PRAJARAKARAYA PATHRAKKAR

NISHKALANGAREYUM

NIRAPARADHIKALEYUM DUSH

PRAJARANANGALILOODE NIYAMA

PALAKAREYUM KODATHIKALE

POLUM THETTIDDHARIPPICHU

VANJIKKUNNTHENNU MANASILAYATH.


MATHRU SNEHAM PRAJARIPPIKKUNNAVAR

MATHAKKALE KONNITTALLA

SRADDHA NEDUKA.


NIRAPARADHIKALUDE NEETHI

AVASHYAPPEDUNNA PRASTHANAM

VAZHI YATHRAKKARAYA

NIRAPARADHIKALE KONNUKONDU

SHRADDHA NEDUKA ENNATHU

VISWASIPPIKAN ARKKANU

NIRBBANDAM?

NANMA PRAJARIPPIKKUNNA ORU

PRASTHANATHE THAKARKKAN

KARUTHIKKOOTTY KOLA CHEYTHA

DUSHTA
SHAKTHIKALKKU THANNE.


BRP YUDE SANDARSANATHINDE

YUOTUBE DRISHYANGAL SATHYAM

PURATHAKKIYA PAKAYANIVARKKU.

October 27, 2009 9:40 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



12 October 2009

വിവരാവകാശ നിയമത്തെ പ്രയോജന പ്പെടുത്തുക - എസ്. കുമാര്‍

right-to-informationസര്‍ക്കാര്‍ രേഖകളെയും വിവരങ്ങളെയും സംബന്ധിച്ച്‌ അറിയുവാനുള്ള പൊതു ജനത്തിന്റെ അവകാശത്തെ സംബന്ധിച്ച്‌ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച ഒന്നാണ്‌ വിവരാവകാശ നിയമം. രാജ്യ സുരക്ഷയെ സംബന്ധിച്ചോ മറ്റോ രഹസ്യമായി സൂക്ഷിക്കണം എന്ന് നിര്‍ബന്ധ മുള്ളതോഴികെ എല്ലാ തരം രേഖകളും വിവരങ്ങളും, പൗരനു ലഭ്യമാക്കുവാന്‍ ഈ നിയമം വഴി സാധ്യമാകുന്നു. ഈ നിയമം അനുസരിച്ച്‌, ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനമോ / ഉദ്യോഗസ്ഥരോ ബോധപൂര്‍വ്വമോ അല്ലാതെയോ അപേക്ഷകനു വിവരങ്ങള്‍ നല്‍കാതിരുന്നാല്‍ അത്‌ കുറ്റകരവും ശിക്ഷാ ര്‍ഹവുമാണ്‌. ഏതെങ്കിലും വിധത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ സംസ്ഥാന / ദേശീയ വിവരാവകാശ കമ്മീഷനില്‍ പരാതി നല്‍കാവുന്നതാണ്‌.
 
സാമാന്യ രീതിയില്‍ ഒരാള്‍ വിവരാ വകാശ നിയമ പ്രകാരം ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസില്‍ അപേക്ഷ നല്‍കിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ‍/ സ്ഥാപനം, അതിനു മുപ്പതു ദിവസത്തിനകം വ്യക്തമായ മറുപടി നല്‍കേണ്ടതുണ്ട്‌. ഇനി അഥവാ മറ്റേതെങ്കിലും സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കേ ണ്ടതുണ്ടെങ്കില്‍ ഇതു സംബന്ധിച്ച്‌ അപേക്ഷകനു അറിയിപ്പു നല്‍കേണ്ടതുണ്ട്‌. വിവരാ വകാശ നിയമ പ്രകാരം അപേക്ഷ നല്‍കുവാനുള്ള നടപടി ക്രമങ്ങള്‍ വളരെ ലളിതമാണ്‌. വെള്ള ക്കടലാസില്‍ കോര്‍ട്ട് ഫീ സ്റ്റാമ്പ്‌ പതിച്ച്‌ ആവശ്യമായ വിവരങ്ങള്‍ ‍/ രേഖകള്‍ സംബന്ധിച്ച്‌ വ്യക്തമായി എഴുതിയ അപേക്ഷ, ബന്ധപ്പെട്ട ഓഫീസില്‍ നല്‍കുക (ദൂരെയുള്ള ഓഫീസുകളില്‍ നിന്നും വിവരങ്ങള്‍ അറിയുവാന്‍ റജിസ്റ്റേര്‍ഡ്‌ തപാലിനെ ആശ്രയി ക്കാവുന്നതാണ്‌). ഇതില്‍ അപേക്ഷകന്‍ തിയതിയും ഒപ്പും നിര്‍ബന്ധമായും ഇട്ടിരിക്കണം. അതോടൊപ്പം അപേക്ഷയുടെ ഒരു പകര്‍പ്പും സൂക്ഷിക്കുക. പ്രസ്തുത അപേക്ഷ സ്വീകരിച്ചതായി ബന്ധപ്പെട്ട ഉദ്യോഗ സ്ഥനില്‍ നിന്നും തിയതി രേഖപ്പെ ടുത്തിയ രസീതും വാങ്ങി സൂക്ഷിക്കണം. ഏതെങ്കിലും രേഖകളുടെ പകര്‍പ്പോ മറ്റോ ആവശ്യപ്പെടുന്നു എങ്കില്‍, പ്രസ്തുത ആവശ്യത്തി ലേക്കായി വരുന്ന ചിലവ്‌ അപേക്ഷകന്‍ വഹിക്കേ ണ്ടതുണ്ട്‌. ഉദാ: തൊട്ടടുത്ത പുരയിടത്തില്‍ പണിയുന്ന വീടിന്റെ പ്ലാനും നിര്‍മ്മാ ണാനുമതി നല്‍കി യതിന്റെ വിശദാംശങ്ങളും ആവശ്യപ്പെടുന്നു എന്ന് കരുതുക. പ്രസ്തുത പ്ലാനുകളുടെയും അനുമതി നല്‍കിയതിന്റെ രേഖകളുടേയും പകര്‍പ്പെ ടുക്കുന്നതി നാവശ്യമായ ചിലവ്‌ അപേക്ഷകന്‍ നല്‍കണം. ഇപ്രകാരം ലഭിക്കുന്ന രേഖകള്‍ അനുസരിച്ച്‌, പ്രസ്തുത കെട്ടിട നിര്‍മ്മാണത്തിനു അനുമതി നല്‍കിയതില്‍ എന്തെങ്കിലും ചട്ടലംഘനം ഉണ്ടെങ്കില്‍ അത്‌ നിര്‍ത്തി വെപ്പിക്കുവാന്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ പരാതി നല്‍കാവുന്നതാണ്‌.
 
ലാവ്‌ലിന്‍ കേസു സംബന്ധിച്ചുള്ള പല വിവരങ്ങളും ഇത്തരത്തില്‍ ആവശ്യപ്പെട്ടതും, അതു പുറത്തു വന്നതും എല്ലാം കേരളത്തില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്‌. എങ്കിലും, വിവരാ വകാശ നിയമം നിലവില്‍ വന്നിട്ട്‌ നാലു വര്‍ഷമാകുന്ന ഈ സമയത്ത്‌, ഇനിയും അതിന്റെ സാധ്യതകള്‍ പ്രയോജന കരമാകണ മെങ്കില്‍ ഇതേ കുറിച്ച്‌ പൊതു ജനം കൂടുതല്‍ ബോധവാ ന്മാരാകേ ണ്ടിയിരിക്കുന്നു.
 
- എസ്. കുമാര്‍
 
 
 




 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

കൂ‌ടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്കു ചെയ്യുക.

- വനവാസി

November 5, 2009 7:54 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



10 October 2009

അല്‍ നാസറില്‍ കുരുങ്ങി കിടക്കുന്ന മലയാളി ഉത്സവങ്ങള്‍

akcaf-onam-2009കേരളത്തിലെ എല്ലാ കോളജുകളുടെയും യു.എ.ഇ. യിലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംയുക്ത വേദിയായിരുന്നു അക്കാഫ് (All Kerala College Alumni Forum - AKCAF) എന്ന സംഘടന. എന്നാല്‍ അടുത്തയിടെ ഈ സംഘടനയില്‍ നിന്നും ചില കോളജുകള്‍ വേര്‍പെട്ട് പോവുകയും ഫെക്ക (Federation of Kerala Colleges Alumni - FEKCA) എന്ന ഒരു പുതിയ സംഘടനയ്ക്ക് രൂപം നല്‍കുകയും ചെയ്തു. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റിയില്‍ അംഗങ്ങളായ അനേകം ഇന്ത്യന്‍ സംഘടന കള്‍ക്കൊപ്പം ഇന്ത്യന്‍ കോണ്‍സു ലേറ്റിന്റെ ആഭിമുഖ്യത്തിലുള്ള പരിപാടികളില്‍ സഹകരിക്കാ റുണ്ടെങ്കിലും എല്ലാ വര്‍ഷവും നടത്തുന്ന ഓണാഘോ ഷങ്ങളിലൂടെ മാത്രമാണ് പൊതു ജനം ഇത്തരം സംഘടനകളെ പറ്റി അറിയുന്നത്. ഇത്രയധികം കോളജുകള്‍ ഒരുമിച്ചു ചേര്‍ന്ന് ഇത്തരം ഉത്സവങ്ങള്‍ നടത്തുന്ന തിന്റെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ വെളിപ്പെടുത്തുന്നു ഈ ആഘോഷങ്ങള്‍.
 
ഇത്തവണയും പതിവ് പോലെ, അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡിലാണ് അക്കാഫ് ഓണാഘോ ഷങ്ങള്‍ അരങ്ങേറിയത്. ചടങ്ങുകളുടെ സ്വഭാവവും, പങ്കെടുക്കുന്ന ആളുകളുടെ എണ്ണവും കണക്കിലെടുത്ത് ശരിയായി സംവിധാനം ചെയ്ത പരിപാടികള്‍ നടത്തുവാന്‍ ഉത്തമമാണ് അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇത്രയധികം കോളജുകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും ഒത്തു ചേരുന്ന ഇത്തരമൊരു ഉത്സവത്തിന് കേവലമൊരു ഐസ് റിങ്കിന്റെ വ്യാപ്തി മതിയാവില്ല എന്ന് വ്യക്തമാണ്.
 
ഓണ സദ്യയ്ക്കായി മേശയും കസേരകളും നിരത്തി സദ്യ നടത്തിയത് സ്റ്റേജിനു മുന്നില്‍ തന്നെ. ഊണ് ഔദ്യോഗികമായി നിര്‍ത്തി എന്ന് പ്രഖ്യാപിച്ച്, ജനത്തെ മുഴുവന്‍ ഹാളിന് വെളിയിലേയ്ക്ക് പറഞ്ഞയച്ചതിനു ശേഷം ഇരിപ്പിടങ്ങള്‍ മാറ്റി ഒരുക്കിയാണ് പരിപാടികള്‍ പുനരാരംഭിച്ചത്.
 
ഇതിനിടയിലൂടെ ഒരു ഘോഷ യാത്രയും നടന്നു എന്നത് അവിശ്വസനീയമായി തോന്നാം. എന്നാല്‍ അതും സംഭവിച്ചു. താലപ്പൊലിയും ചെണ്ടമേളവും, പ്രച്ഛന്ന വേഷവും, ഫ്ലോട്ടുകളും, പുലിക്കളിയും എല്ലാം അണി നിരന്ന, വിവിധ കോളജുകളുടെ ടീമുകള്‍ നടത്തിയ ഘോഷയാത്ര, ഒരു മത്സര ഇനവുമായിരുന്നു എന്നത് ഘോഷയാത്രയ്ക്ക് വീര്യം പകര്‍ന്നു. ഇതെല്ലാം ഈ “ഇട്ടാവട്ട” ത്തിനകത്തു തന്നെ എന്നത് മലയാളിയുടെ ദൈന്യതയുമായി.
 

akcaf-onam-2009


 
ചടങ്ങ് വീക്ഷിക്കാനെത്തിയ പലരെയും ഭാരവാഹികള്‍ അകത്തു കടക്കുന്നതില്‍ നിന്നും തടയുകയും, തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ മാത്രം അകത്തു കയറ്റുകയും ചെയ്തു എന്ന് കുടുംബ സമേതം “ഓണം കാണാന്‍” എത്തിയ പലരും പറയുകയുണ്ടായി. വേണമെങ്കില്‍ ഗാലറിയിലിരുന്ന് കണ്ടാല്‍ മതി എന്നായിരുന്നു ഇവരുടെ നിലപാട്. ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചില മാധ്യമ പ്രവര്‍ത്തകരെ പോലും ഇവര്‍ തടയുക യുണ്ടായി. ഇങ്ങനെ തടയപ്പെട്ടവര്‍ പിന്നീട് ചില പ്രമാണിമാരുടെ സഹായത്തോടെയാണ് അകത്തു കയറിയത്. ഇത് ഭാരവാഹികളുടെ മാത്രം പരിപാടി ആയിരുന്നെങ്കില്‍ പിന്നെ ക്ഷണിച്ചു വരുത്തിയതെന്തിന് എന്ന് ചിലരെങ്കിലും ഉറക്കെ ചോദിക്കുകയും ചെയ്തു. ഐസ് റിങ്ക് ആയതിനാല്‍ തറയില്‍ നിന്നും അരിച്ചു കയറുന്ന തണുപ്പ് കാരണം ഓണം കഴിഞ്ഞ് വീട്ടിലെത്തു മ്പോഴേയ്ക്കും വാതം പിടിക്കും എന്നും ചില പ്രായമായവര്‍ തമാശ പറയുന്നത് കേട്ടു!
 

akcaf-onam-2009


 
ഇത്തരം ആഘോഷങ്ങള്‍ക്ക് ആവശ്യമായ സ്ഥലവും സൌകര്യവുമുള്ള ഇടങ്ങളില്‍ മാത്രം ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. കഴിഞ്ഞ ദിവസം, ദുബായിലെ എമിറേറ്റ്സ് ടവറില്‍ കേരളത്തിലെ എഞ്ചിനി യര്‍മാരുടെ സംഘടനയായ “കേര” സംഘടിപ്പിച്ച ഒരു ചടങ്ങില്‍ വെച്ച് ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. വിദേശ കാര്യ സഹ മന്ത്രി ഡോ. ശശി തരൂര്‍ മുഖ്യ അതിഥി ആയിരുന്ന ഈ ചടങ്ങ്, എമിറേറ്റ്സ് ടവറില്‍ സംഘടിപ്പിച്ചത്, അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നിന്നും പുറത്ത് കടന്ന് ഒരു ചടങ്ങ് സംഘടിപ്പിക്കാന്‍ ആവുന്ന വിധമുള്ള മലയാളിയുടെ വളര്‍ച്ചയാണ് സൂചിപ്പിക്കുന്നത് എന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു. “ദുബായിലെ മലയാളികള്‍ എന്നാണ് അല്‍ നാസറിനു പുറത്തു കടക്കുന്നത്‌? ” എന്ന് കഴിഞ്ഞ തവണ മലയാളികളുടെ ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ തന്റെ അടുത്തിരുന്ന് മമ്മുട്ടി തന്നോട് ചോദിച്ച കാര്യവും വേണു രാജാമണി പറയുകയുണ്ടായി.
 
- ദീപു‍, ദുബായ്
 
 

Labels:

3അഭിപ്രായങ്ങള്‍ (+/-)
Links to this post

3 Comments:

thaankalude comment correct aanu.

vvip areayil coatum soottumitta oru komaali palareeyum aatti irakki. ithra adhikam aalukal pankedukunna paripady nadathumbol edukenda thayaredupukal undaarunnilla.

ennodu paranjathu "bharavahikal neritu vannu parayunnavare mathram akatheku kayatiyal mathi ennanu" enn ee joker aparayunnathu kettu.

October 10, 2009 11:00 AM  

എന്തിനാണ് വിഐപി ? ഫെക്കയില്‍ ഇങ്ങനെ വി ഐ പി ഒന്നും ഇല്ലായിരുന്നു. അവിടത്തെ പരിപാടി ഇതിലും നന്നായി നടന്നു. ഇത ഭാരവാഹികള്‍ക്ക് ഗമ കാട്ടാനാണ്.

October 11, 2009 9:09 AM  

അല്‍ നാസര്‍ അല്ലാതെ വേറെ എവിടെ ആണ് ദുബായില്‍ സ്ഥലം സൗകര്യം ഉള്ളത് ? ബുര്‍ജ് അല്‍ അറബില്‍ വച്ച് നടത്താനോ ? അല്‍ നാസര്‍ അല്ലാതെ വരെ എവിടെ ആണ് ഇത്ര cost effective നടത്താന്‍ പറ്റുന്നത് ? പരാതി പറയുമ്പോള്‍ solution ഉം പറയണം .

October 13, 2009 9:44 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്