26 February 2009

വിശുദ്ധ വി.എസ്.

നാണമില്ലാത്തവന്റെ ആസനത്തില്‍ ആല്‍ മുളച്ചാല്‍ അതും തണല്‍ ... വീര ശുര പരാക്രമിയും വയലാര്‍ സമര നായകനുമായ സഖാവ്‌ വി എസ്‌ ഒടുവില്‍ ലോകത്തിലെ നട്ടെല്ലില്ലാത്ത കമ്മ്യൂണിസ്റ്റ്‌കാരുടെ കൂട്ടത്തിലെ പൂണ്യവാളനായി അവരോധിക്കപ്പെട്ടു. പതിമൂന്നാമ്മന്‍ മാര്‍പ്പാപ്പ പ്രകാശ്‌ കാരാട്ടും പിണറായി ഉള്‍പ്പെടെയുള്ള ജിവിച്ചിരിക്കുന്ന വിശുദ്ധന്‍മാരെയും ആയിരക്കണക്കിന്‌ നിരപരാധികളെയും സാക്ഷിയാക്കിയായിരുന്നു വിശുദ്ധ വി എസ്‌ പുണ്യവാളനായി അവരോധിക്കപ്പെട്ടത്‌. കാല്‍ കാശിന്‌ വിലയില്ലാതെ ഇന്നും ചുമടെടുത്തും പോസ്റ്ററൊട്ടിച്ചും കഴിയുന്ന പാവപ്പെട്ട ആയിരങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ത്താണ്‌ തന്തക്ക്‌ പിറക്കാത്ത വേലിക്കകത്ത്‌ അച്യുതാനന്ദന്‍ വേലിക്കകത്തേക്ക്‌ തന്നെ മറുകണ്ടം ചാടിയത്‌. മാധ്യമങ്ങള്‍ ഊതി വീര്‍പ്പിച്ച വെറും ബിംബമാണ്‌ താന്നെന്ന്‌ ഒരിക്കല്‍ കൂടി സഖാവ്‌ വി എസ്‌ തെളിയിച്ചു ... പെണ്‍ വാണിഭക്കാരെ കയ്യാമം വെയ്ക്കുമെന്ന്‌ വാചകമടിച്ച വി എസിന്റെ ഓഫിസില്‍ നിന്നാണ്‌ പെണ്‍വാണിഭ സംഘങ്ങളുടെ ജിവിച്ചിരിക്കുന്ന ഇരയായ ശാരിയുടെ പിതാവിന്റെ പരാതി ചവറ്റു കുട്ടയില്‍ എറിയപ്പെട്ടത്‌ ... എ ഡി ബിക്കെതിരെ ... പിന്നെ മൂന്നാറിനു വേണ്ടി ... ഒടുവില്‍ ലാവ്‌ലിന്‍ അഴിമതിക്കെതിരെ ... നടത്തിയ പോര്‍ വിളികളെല്ലാം വെറും വാചകമടി കളാണെന്ന്‌ ജനം തിരിച്ചറിഞ്ഞു ... ഇനി തലയില്‍ കളിമണ്ണു മാത്രമുള്ള വി എസ്‌ ഭക്തരും ... അവരുടെ കഥകളില്‍ വാര്‍ത്ത മെനയുന്ന മണ്ടന്‍ മാധ്യമങ്ങളുമാണ്‌ വി എസിനു ചൂറ്റും ഒശാന പാടുക ... മൂന്ന്‌ വര്‍ഷത്തെ ഇടതു ഭരണത്തിന്റെ ചെറുതെങ്കിലുമായ ജനോപകാര പദ്ധതികളെ വിവാദങ്ങളില്‍ മുക്കി ഇല്ലാതാക്കി യതാരാണ്‌ ... രാജ്യത്തെ എറ്റവും വലിയ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കേന്ദ്ര നേതാക്കളെ അഴിമതിക്കാരാക്കാന്‍ വാര്‍ത്തകള്‍ മെനഞ്ഞതാരാണ്‌? സഖാവ്‌ വി എസിനു വേണ്ടി തെരുവുകളില്‍ ഇന്‍ക്വിലാബ്‌ വിളിച്ച ആയിരങ്ങളുടെ നെഞ്ചത്ത്‌ ചവിട്ടിയാണ്‌ മുഖ്യമന്ത്രി കസേരക്ക് വേണ്ടി മാത്രം പിണറായിയെ സ്തുതി പാടിയതെന്ന ചരിത്രം നാളെ നിങ്ങളെ വേട്ടയാടുക തന്നെ ചെയ്യും ...




“വി എസ്‌ ഒരു തീപ്പെട്ടി കൊളളിയാണ്‌. തീപ്പെട്ടിയില്‍ നിന്ന്‌ ഉരസി കത്തുന്ന തീയാണ്‌ ആളി പടരുന്നത്‌” - പ്രൊഫസര്‍ എം എന്‍ വിജയന്‍.




പക്ഷെ സാഖാവ്‌ വി എസ്‌ തീപ്പെട്ടി കൊളളിയാണ്‌. അത്‌ മരുന്നില്ലാത്ത കൊള്ളിയാണെന്ന്‌ തെളിഞ്ഞു ...




- ബൈജു എം. ജോണ്‍, ഡല്‍ഹി

Labels:

5അഭിപ്രായങ്ങള്‍ (+/-)
Links to this post

5 Comments:

തനിക്കിഷ്ടമില്ലാത്തവരെ തന്തക്ക്‌ വിളിക്കുന്ന ലേഖകണ്റ്റെ നിലപാടിനോട്‌ ശക്തമായി പ്രതിഷേധിക്കുന്നു. സഖാവ്‌ വി.എസ്സിനെ തന്തക്കുവിളിക്കുമ്പോള്‍ അത്‌ ഇവിടത്തെ മുഖ്യമന്ത്രിയെ കൂടെ ആണെന്ന് ഓര്‍മ്മപ്പെടുത്തുന്നു.വളരെ ഗൌരതരമായ ഈ സംഗതി എത്രയും വേഗം ഇതു പിന്‍വലിച്ച്‌ ലേഖകന്‍ മാപ്പു പറയേണ്ടീയിരിക്കുന്നു. പാര്‍ട്ടിയെ ബാധിച്ച വലതുപക്ഷ വ്യതിയാനത്തെ തിരിച്ചറിഞ്ഞ്‌ ശക്തമായി ചെറുക്കുന്ന വി.എസ്സിനെ പാര്‍ടിയില്‍ നിന്നും പുറത്താക്കുവാന്‍ നവകേരളയാത്രയില്‍ പങ്കെടുക്കാതിരുന്നാല്‍ അതിനെ ഒരു ഉപായമാക്കാന്‍ പലരും കരുതിയിരുന്നു.എന്നാല്‍ അത്തരക്കരെ ഞെട്ടിച്ചുകൊണ്ട്‌ വി.എസ്സ്‌. നവകേരളയാത്രയില്‍ പങ്കെടുത്തു,പിണറായിയെ കുറിച്ച്‌ ഒരുവാക്കും പറയാതെ പ്രസംഗിക്കുകയും ചെയ്തു. അദ്ദേഹം വന്നപ്പോള്‍ ആളുകല്‍ ആവേശം കൊണ്ടത്‌ ലേഖകന്‍ കണ്ടുകാണില്ല.അതിണ്റ്റെ നിരാശയാകാം ഈ കുറിപ്പിണ്റ്റെയും സഖാവ്‌ വി.എസ്സിനെതിരെയുള്ള പള്ളുവിളിയും.സാധാരണക്കാര്‍ക്കൊപ്പം നിന്ന് ഇടതുപക്ഷത്തിണ്റ്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാന്‍ പോരാടുന്ന യദാര്‍ഥകമ്യൂണിസ്റ്റിനെ വെട്ടിനിരത്തുവാന്‍ കഴിയാത്തവരുടെ ജല്‍പനങ്ങള്‍ ആണിതും.വി.എസ്സ്‌ പാര്‍ടിയില്‍ നിന്നുകൊണ്ട്‌ നടത്തുന്ന പോരാട്ടങ്ങളെയാണ്‍ സാധാരണക്കാരും ഇഷ്ടപ്പെടുന്നത്‌.പുതിയ പ്രസ്ഥാവനകളിലൂടേ തണ്റ്റെ നിലപാടുകളില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു എന്ന് ജനങ്ങളെ അറിയിക്കുകയും ചെയ്തിരിക്കുന്നു. യദാര്‍ഥകമ്യൂണിസ്റ്റുകാരണ്റ്റെ വീര്യം ഒട്ടും തന്നെ ചോര്‍ന്നുപോകാതെ, പ്രായാധിക്യം തളര്‍ത്താത്ത മനസ്സുമായി ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടുന്ന വി.എസ്സിനെ അധിക്ഷേപിക്കുവാന്‍ താങ്കള്‍ മുന്നിട്ടിറങ്ങിയതിണ്റ്റെ ഉദ്ദേശ്യം മനസ്സിലാകുന്നില്ല.സമരങ്ങളും പോര്‍മുഖങ്ങളും മുഖത്തോറ്റുമുഖം കണ്ട്‌ ജീവിതത്തെ സമൂഹത്തിനും പ്രസ്ഥാനത്തിനും വേണ്ടി ബലിനല്‍കിയവരുടെ പക്ഷത്താണിന്നും വി.എസ്സ്‌ എന്ന് മനസ്സിലാക്കുവാന്‍ ഉള്ള രാഷ്ടീയബോധം ഇല്ലെങ്കില്‍ ചുരുങ്ങിയപക്ഷം എഴുതാതിരിക്കുകയെങ്കിലും ചെയ്യുക.

March 2, 2009 9:36 PM  

തന്തക്കു വിളിയൊട് യോജിക്കുന്നില്ല പക്ഷെ ലേഖകന്‍ പറഞ്ഞത്‌ നഗ്ന സത്യങ്ങള്‍ ആണെന്നതിന് മറുപക്ഷം കാണില്ല

March 2, 2009 10:50 PM  

എഡിറ്റര്‍,

വിശുദ്ധ വി.എസ്‌ എന്ന ലേഖനത്തില്‍ വി.എസ്സിനെ കുറിച്ച്‌ എഴുതിയതില്‍ അദ്ദേഹത്തിന്റെ തന്തക്ക്‌ പറയുന്ന വരികള്‍ കടന്നുകൂടിയിരിക്കുന്നത്‌ ശ്രദ്ധിച്ചുകാണൂമല്ലോ?

കേരളത്തിന്റെ മുഖ്യമന്ത്രിയും സമ്മുന്നത രാഷ്ട്രീയ പ്രവര്‍ത്തകനുമായ സഖാവ്‌.വി.എസ്‌.അച്യുതാനന്തനെതിരെ മോശമായതും സഭ്യമല്ലാത്തതുമായ പരാമര്‍ശം ആണിതിലൂടെ ലേഖകന്‍ നടത്തിയിരിക്കുന്നത്‌.ഇതു എത്രയും വേഗം പിന്‍വലിക്കുവാന്‍ ഈ.പത്രം പ്രവര്‍ത്തകര്‍ തയ്യാറായേ പറ്റൂ.ഇവിടെ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ മോശം പരാമര്‍ശങ്ങള്‍ക്ക്‌ ഉത്തരവാദിത്വം ലേഖകനില്‍ മാത്രമണെന്ന് കരുതുന്നത്‌ നിലവാരമുള്ള ഒരു പ്രസിദ്ധീകരണത്തിനോ എഡിറ്റോറിയല്‍ ബോര്‍ഡിനോ ചെര്‍ന്നതല്ല.

ലേഖനം മുഴുവനായോ അല്ലെങ്കില്‍ മോശം പരാമര്‍ശമോ എത്രയും വേഗം എടുത്തുമാറ്റുവാന്‍ താല്‍പര്യപ്പെടുന്നു.
എന്ന്.
എസ്‌.കുമാര്‍

March 3, 2009 5:16 PM  

കഴിഞ്ഞ ദിവസം നടന്ന ഒരു ഒത്ത് ചേരലില്‍, ഞങ്ങള്‍ ചില പഴയ കൂട്ടുകാര്‍ സംസാരിച്ചിരിക്കവെ, സ്വന്തം മകന്റെ ‘കൊണോതികാരം’ ഇഷ്ടപ്പെടാത്ത ഒരു പിതാവ് മോനെ വിശേഷിപ്പിച്ചത് ‘ബാസ്റ്റാഡ്’ എന്നാണ്.

ബൈജു ഡാഷ് ജോണിന്റെ പ്രയോഗം അത്ര സീരിയസ് ആയി എടുക്കേണ്ടെന്നാ‍ണ് എനിക്ക് തോന്നുന്നത്, കുമാറെ!
- അത് ‘കട്ടിയത്’നന്നായി, പത്രാധിപരേ...

March 8, 2009 4:45 PM  

Baiju John has made an irresponsible utterance against VS. He is not the culprit. He is chained by the corrupt Pinarayi and his syndicate. When devils come forward, angels go backward. That happened to Sri. VS. A day will come when Baiju John calls his father a bastard, as he was given birth.
Shame on Baiju John.

Jayaprakash
Maldives.

May 4, 2009 6:31 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്