25 October 2009

ബി.ആര്‍.പി. ഭാസ്കറിനെതിരായ ദുഷ് പ്രചരണത്തില്‍ പ്രതിഷേധം ശക്തം

brp-bhaskerതിരുവനന്തപുരം : പ്രമുഖ മനുഷ്യാവകാശ - മാധ്യമ പ്രവര്‍ത്തകന്‍ ബി. ആര്‍. പി. ഭാസ്കറിനെതിരെ വര്‍ഗീയ ഫാഷിസ്റ്റ്‌ ശക്തികള്‍ നടത്തുന്ന ദുഷ് പ്രചരണങ്ങളില്‍ സാംസ്ക്കാരിക - രാഷ്ട്രീയ - മാധ്യമ രംഗങ്ങളിലുള്ള പ്രമുഖര്‍ പ്രതിഷേധിച്ചു. പൊതു പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍, നീതിക്കും നേരന്വേഷ ണത്തിനുമായി നില കൊള്ളുന്ന ബി. ആര്‍. പി. യെ പാക്‌ ചാര സംഘടനയുടെ ഏജന്റായി ചിത്രീകരിച്ചുള്ള പ്രചരണമാണ്‌ ശിവ സേനയുടെ നേതൃത്വ ത്തില്‍ നടത്തുന്നത്‌.
 
വര്‍ക്കലയില്‍ നടന്ന കൊലപാ തകത്തിന്‌ പിന്ന‍ിലെ സത്യങ്ങള്‍ പുറത്തു കൊണ്ടു വരുവാന്‍ ബി. ആര്‍. പി. നടത്തിയ ശ്രമങ്ങളാണ്‌ വര്‍ഗീയ വാദികളെ ഇപ്പോള്‍ വിറളി പിടിപ്പിച്ചി രിക്കുന്ന തെന്ന് നേതാക്കള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
 
വര്‍ക്കലയിലെ കോളനികളില്‍ പോലീസ്‌ പിന്തുണയോടെ ദലിതുകള്‍ ക്കെതിരെ നടത്തുന്ന അതിക്രമങ്ങളും, വീടു കയറി ആക്രമണവും, ബി. ആര്‍. പി. യുടെ നേതൃത്വത്തിലെ വസ്തുതാ ന്വേഷണ സംഘം പുറം ലോകത്തെ അറിയിച്ചിരുന്ന‍ു. കോളനികളിലെ ദയനീയാവസ്ഥ മനസിലാക്കി, അവിടം സന്ദര്‍ശിച്ച പട്ടിക ജാതി വകുപ്പു കമീഷണര്‍ പി. കെ. ശിവാനന്ദ നെതിരെയും ഫാഷിസ്റ്റുകള്‍ പ്രസ്താവനകളുമായി രംഗത്തി റങ്ങിയിരുന്ന‍ു. ദലിതുകള്‍ക്കു മേല്‍ തീവ്രവാദ മുദ്ര കുത്തി അതിന്റെ മറവില്‍ ശിവസേന നടത്തുന്ന അതിക്രമങ്ങള്‍ പൊതു സമൂഹവും മാധ്യമങ്ങളും മനസിലാക്കി തുടങ്ങിയതിന്റെ ജാള്യത മറക്കാനുള്ള ശ്രമമാണ്‌ വര്‍ഗീയ ശക്തികള്‍ നടത്തുന്നത്‌. അക്രമികളെ പിടി കൂടാനെന്ന പേരില്‍ ദളിത്‌ കോളനികളില്‍ നടക്കുന്ന പോലീസ്‌ അതിക്രമങ്ങള്‍ അടിയന്തിരമായി അവസാനി പ്പിക്കണമെന്ന‍ും നേതാക്കള്‍ ആവശ്യപ്പെട്ടു.
 
ജനങ്ങള്‍ക്കി ടയില്‍ ഭീതിയും വെറുപ്പും പരത്തുന്ന ശക്തികളെ കണ്ടെത്തി അമര്‍ച്ച ചെയ്യാനാണ്‌ പോലീസ്‌ ധൈര്യം കാണിക്കേണ്ടത്. ജനങ്ങളെ തമ്മിലടിപ്പിച്ച്‌ നേട്ടമെടുക്കാര്‍ ശ്രമിക്കുന്ന ഫാഷിസ്റ്റ്‌ നീക്കത്തെ തിരിച്ചറി യണമെന്ന‍ും പൗരാവകാശ മുന്നേറ്റങ്ങള്‍ക്ക്‌ കരുത്തു പകരാന്‍ ജനാധിപത്യ കേരളം ഒരുമിക്കണമെന്ന‍ും പ്രസ്താവന ആഹ്വാനം ചെയ്തു.
 
ഡോ. കെ. എന്‍. പണിക്കര്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, എം. പി. വീരേന്ദ്ര കുമാര്‍, ഡോ. എം. ഗംഗാധരന്‍, പ്രോഫ. കെ. സച്ചിദാനന്ദന്‍‍, പ്രോഫ. കെ. ജി. ശങ്കരപ്പിള്ള, സി. ഗൗരി ദാസന്‍ നായര്‍, കെ. അജിത, ഡോ. എ. കെ. രാമകൃഷ്ണന്‍‍, വി. പി. വാസു ദേവന്‍‍, ഡോ. കെ. അരവിന്ദാക്ഷന്‍‍, എന്‍‍. പി. ചെക്കുട്ടി, ഗീതാനന്ദന്‍‍, കെ. എം. സലിം കുമാര്‍, ഹമീദ്‌ ചേന്ദമംഗലൂര്‍‍, അഡ്വ. എ. ജയശങ്കര്‍, സി. ആര്‍. നീലകണ്ഠന്‍‍, കെ. കെ. കൊച്ച്‌, കെ. പി. സേതുനാഥ്‌, ജെ. ദേവിക, ബി. രാജീവ്‌, മൈത്രി തുടങ്ങിയവര്‍ പ്രസ്താവനയില്‍ ഒപ്പു വെച്ചു.
 
- ബൈജു എം. ജോണ്‍
 
 

Labels:

3അഭിപ്രായങ്ങള്‍ (+/-)
Links to this post

3 Comments:

epatram coomunist patram ana?
vere parikal onum ivide padille?
communism matrame potu samoohatil ullo?
baaki ellam potimulachthano? samoohathil ninnu vnathale? kashtam baiju.

October 26, 2009 3:07 PM  

RSS NDEYUM SHIVASENAYUDEYUM

KIRATHA VAZHCHAYE PATTI

STHALAVASIKALUM KOLANIVASIKALUM

B R P BHASKARODUM KOOTTARODUM

PARANJATHU KANDAPPOLANU

ETHRA MATHRAM EE ASATHYA

PRAJARAKARAYA PATHRAKKAR

NISHKALANGAREYUM

NIRAPARADHIKALEYUM DUSH

PRAJARANANGALILOODE NIYAMA

PALAKAREYUM KODATHIKALE

POLUM THETTIDDHARIPPICHU

VANJIKKUNNTHENNU MANASILAYATH.


MATHRU SNEHAM PRAJARIPPIKKUNNAVAR

MATHAKKALE KONNITTALLA

SRADDHA NEDUKA.


NIRAPARADHIKALUDE NEETHI

AVASHYAPPEDUNNA PRASTHANAM

VAZHI YATHRAKKARAYA

NIRAPARADHIKALE KONNUKONDU

SHRADDHA NEDUKA ENNATHU

VISWASIPPIKAN ARKKANU

NIRBBANDAM?

NANMA PRAJARIPPIKKUNNA ORU

PRASTHANATHE THAKARKKAN

KARUTHIKKOOTTY KOLA CHEYTHA


SHAKTHIKALKKU THANNE.


BRP YUDE SANDARSANATHINDE

YUOTUBE DRISHYANGAL SATHYAM

PURATHAKKIYA PAKAYANIVARKKU.

October 27, 2009 12:55 AM  

BRP YE POLE SATHYAM

THURANNU KANIKKAN

ELLAVARUM DHEERARALLA.

RSS NDEYUM SHIVASENAYUDEYUM

KIRATHA VAZHCHAYE PATTI

STHALAVASIKALUM KOLANIVASIKALUM

B R P BHASKARODUM KOOTTARODUM

PARANJATHU KANDAPPOLANU

ETHRA MATHRAM EE ASATHYA

PRAJARAKARAYA PATHRAKKAR

NISHKALANGAREYUM

NIRAPARADHIKALEYUM DUSH

PRAJARANANGALILOODE NIYAMA

PALAKAREYUM KODATHIKALE

POLUM THETTIDDHARIPPICHU

VANJIKKUNNTHENNU MANASILAYATH.


MATHRU SNEHAM PRAJARIPPIKKUNNAVAR

MATHAKKALE KONNITTALLA

SRADDHA NEDUKA.


NIRAPARADHIKALUDE NEETHI

AVASHYAPPEDUNNA PRASTHANAM

VAZHI YATHRAKKARAYA

NIRAPARADHIKALE KONNUKONDU

SHRADDHA NEDUKA ENNATHU

VISWASIPPIKAN ARKKANU

NIRBBANDAM?

NANMA PRAJARIPPIKKUNNA ORU

PRASTHANATHE THAKARKKAN

KARUTHIKKOOTTY KOLA CHEYTHA

DUSHTA
SHAKTHIKALKKU THANNE.


BRP YUDE SANDARSANATHINDE

YUOTUBE DRISHYANGAL SATHYAM

PURATHAKKIYA PAKAYANIVARKKU.

October 27, 2009 9:40 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



11 June 2009

നാനോ കാര്‍ - മോഡിയുടെ ഗുജറാത്ത് മോഡല്‍ വികസനം

nano-carന്യൂഡല്‍ഹി: നാനോ കാര്‍ ഫാക്ടറി സ്ഥാപിക്കാന്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ ടാറ്റക്ക്‌ നല്‍കിയത്‌ മുപ്പതിനായിരം കോടിയില്‍ അധികം രൂപയുടെ സബസിഡി. വെള്ളവും ഭൂമിയും വൈദ്യുതിയും ഗ്യാസും ഉള്‍പ്പെടെ കോടികളുടെ സൗജന്യമാണ്‌ ടാറ്റക്ക്‌ വേണ്ടി നരേന്ദ്ര മോഡി സര്‍ക്കാര്‍ വാരിക്കോരി നല്‍കിയതെന്ന സര്‍ക്കാരിന്റെ രഹസ്യ രേഖകള്‍ പുറത്തായി.
 
അറുപത്‌ ബില്ല്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള ലോക കോടീശ്വരനായ ടാറ്റയുടെ വ്യവസായ സാമ്രാജ്യത്തിന്‌ ഗുജറാത്തിലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എല്ലാ നിയമങ്ങളും മറി കടന്നാണ്‌ കോടികളുടെ സബ്‌സിഡി നല്‍കിയി രിക്കുന്നത്‌. കാര്‍ ഫാക്ടറി സ്ഥാപിക്കാന്‍ 1,100 ഏക്കര്‍ കൃഷി ഭൂമി സൗജന്യ നിരക്കിലും, 9.750 കോടി രൂപ വെറും 0.1 ശതമാനം പലിശയിലും ആണ്‌ നരേന്ദ്ര മോഡി ടാറ്റക്ക്‌ വേണ്ടി നല്‍കിയത്‌.
 
സൗജന്യ നിരക്കില്‍ ലഭിച്ച ഭൂമിയുടെ തുകയായ 400.65 കോടിരൂപ എട്ട്‌ തവണകളായി അടച്ചാല്‍മാത്രം മതി അതും രണ്ട്‌ വര്‍ഷത്തെ സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍. 0.1 ശതമാനം പലിശയില്‍ നല്‍കിയ കോടികള്‍ അടച്ച്‌ തീര്‍ക്കാന്‍ ഇരുപത്‌ വര്‍ഷത്തെ കാലാവധിയും അനുവദിച്ച്‌ കൊണ്ടാണ്‌ നരേന്ദ്രമോഡി ടാറ്റയെ കുടിയിരുത്തിയത്‌. ബംഗാളില്‍ സ്ഥാപിച്ചിരുന്ന ഫാക്ടറി ഉപകരണങ്ങളും സംവിധാനങ്ങളും ഗുജറാത്തില്‍ എത്തിക്കാന്‍ മോഡി സര്‍ക്കാര്‍ 700 കോടി ചിലവിട്ടതിനു പുറമേ, ടാറ്റയുടെ തൊഴിലാളികള്‍ക്ക്‌ ടൗണ്‍ഷിപ്പ്‌ നിര്‍മ്മിക്കാന്‍ 100 ഏക്കര്‍ ഭൂമിയും അഹമ്മദാബാദില്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ സൗജന്യമായി നല്‍കി.
 
കൃഷി ഭൂമി വ്യവസായിക ആവശ്യങ്ങള്‍ക്കായി മാറ്റുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഫീസില്‍നിന്ന്‌ പൂര്‍ണ്ണമായും നാനോ ഫാക്ടറിക്ക്‌ വേണ്ടി സര്‍ക്കാര്‍ ടാറ്റക്ക്‌ നല്‍കിയ ഭൂമിയെ ഒഴിവാക്കി.
 
കര്‍ഷകരില്‍ നിന്ന്‌ വ്യവസായത്തിനായി സര്‍ക്കാര്‍ പിടിച്ചെടുത്ത ഏക്കറുകളാണ്‌ സൗജന്യ നിരക്കില്‍ ടാറ്റക്ക്‌ രജിസ്‌ട്രേഷന്‍ ഫീസിലാതെ നല്‍കിയത്‌. ഫാക്ടറിയിലേക്കുള്ള കിലോമീറ്റ റുകളോളമുള്ള റോഡ്‌‌ സൗജന്യമായി നിര്‍മ്മിച്ച്‌‌ നല്‍കിയ ഗുജറാത്ത്‌ സര്‍ക്കാര്‍, പദ്ധതി പ്രദേശത്ത്‌ എത്തിച്ച 200 കെ വി എ വൈദ്യതി വിതരണത്തെ പൂര്‍ണ്ണമായി നികുതി വിമുക്തമാക്കി. ഫാക്ടറിയിലേക്ക്‌ പ്രകൃതി വാകതകം എത്തിക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ പൈപ്പ്‌ ലൈന്‍ വലിച്ചു. കൂടാതെ 14,000 ക്യുബിക്ക്‌ മീറ്റര്‍ വെള്ളം സൗജന്യമായി ദിനം പ്രതി ഗുജറാത്ത്‌ സര്‍ക്കാര്‍ നല്‍കും. ഫാക്ടറിയുടെ മാലിന്യ നിക്ഷേപങ്ങളും സര്‍ക്കാര്‍ തന്നെ സംസ്‌ക്കരിക്കും. എ‌ല്ലാ വിധ നികുതികളും നി‌ശ്ചിത വര്‍ഷത്തേക്ക്‌ ഒഴിവാക്കും തുടങ്ങി വഴിവിട്ട നിരവധി സൗജന്യങ്ങളാണ്‌ ടാറ്റയുടെ നാനോ കാറിനു വേണ്ടി നരേന്ദ്ര മോഡി നല്‍കുന്നത്‌.
 
കൊട്ടിഘോഷിച്ച ഗുജറാത്ത്‌ മോഡല്‍ വികസനത്തിനായി വ്യവസായ ഭിമന്‍മാര്‍ക്ക്‌ പൊതു ഖജനാവില്‍ നിന്ന്‌ സര്‍ക്കാര്‍ നല്‍കുന്നത്‌ കണക്കില്ലാത്ത കോടികളാണ് എന്നതിന്റെ തെളിവാണ്‌ ടാറ്റയുടെ നാനോ കാര്‍ വ്യവസായം. ടാറ്റക്ക്‌ നാനോ കാര്‍ ഇറക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യങ്ങള്‍ അനുസരിച്ച്‌ കാര്‍ ഫാക്ടറിയുടെ 50 ശതമാനത്തില്‍ അധികം ചിലവ്‌ വഹിക്കുന്നത്‌ ഗുജറാത്ത്‌ സര്‍ക്കാരാണ്‌. കാര്‍ വിപണിയില്‍ ഇറക്കി ലാഭം കൊയ്യുന്നത് ആകട്ടെ ടാറ്റയും.
 
രാജ്യത്ത്‌ ചിലവു കുറഞ്ഞ കാര്‍ എന്ന ആശയുവുമായി ടാറ്റ 2006 മെയ്‌ മാസത്തില്‍ ആണ്‌ ബംഗാളില്‍ എത്തുന്നത്‌. സിങ്കൂരിലെ കര്‍ഷരെ കുടി ഒഴിപ്പിച്ച്‌ കാര്‍ ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചതോടെ ടാറ്റ ബംഗാളില്‍ നിന്നും ഗുജറാത്തിലേക്ക്‌ ഫാക്ടറി മാറ്റുകയായിരുന്നു. നിരവധി സൗജന്യങ്ങള്‍ വാഗാദാനം ചെയ്‌താണ്‌ നരേന്ദ്ര മോഡി ടാറ്റയെ ക്ഷണിച്ചതെങ്കിലും ടാറ്റക്ക്‌ നല്‍കിയ സൗജന്യങ്ങള്‍ വ്യക്തമാക്കാന്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസമാണ്‌ സര്‍ക്കാര്‍ രേഖകള്‍ മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചത്‌.
 
- ബൈജു എം. ജോണ്‍
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

താങ്കൾ പറഞ്ഞത്‌ വാസ്ഥവം ആണെങ്കിൽ തീർച്ചയായും ഈ പ്രവണത എതിർക്കപ്പെടേണ്ടതാണ്‌.സർക്കാർ ചിലവിൽ കോടികൾ മുടക്കി സ്വകാര്യ മുതലാളിമാർക്ക്‌ ലാഭം നേടിക്കൊടുക്കുന്നതിനു പരിധിവിട്ടുനടത്തുന്ന സഹായങ്ങൾ പൊതുസമൂഹത്തിന്റെ നികുതിപ്പണവും,ഭൂമിയും ഉപയോഗിക്കുന്നത്‌ ഒരുനിലക്കും നീതീകരിക്കാവുന്നതല്ല.മോഡിയുടെ സ്റ്റെയിൽ താങ്കൾപറയുന്നതാണെങ്കിൽ കർഷകരും താഴെത്തട്ടിലുള്ള ജനങ്ങളും കൂടുതൽ ദുരിതക്കയത്തിലേക്ക്‌ പതിക്കും.

സർക്കാരിനു കൂടെ പങ്കാളിത്വം ഉള്ള രീതിയിൽ ആയിരുന്നു ഇത്രയും തുക ചിലവഴിച്ചിരുന്നെങ്കിൽ അതു സമൂഹത്തിനും ഗവണ്മെന്റിനും കൂടുതൽ ഉപകാരപ്രദം ആകുമായിരുന്നു.

June 13, 2009 10:49 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



11 May 2009

പോലിസ്‌ പിടിയിലായിട്ടും സന്തോഷ്‌ മാധവനെ ഇപ്പോഴും ഇന്റര്‍പോള്‍ തിരയുന്നു

santosh-madhavanന്യൂഡല്‍ഹി: വിവാദ സ്വാമി സന്തോഷ്‌ മാധവനും കുട്ടാളിയും പോലിസ്‌ പിടിയിലായിട്ടും ഇപ്പോഴും ഇന്റര്‍ പോളിന്റെ റെഡ്‌ കോര്‍ണര്‍ നോട്ടിസില്‍. 2008 മെയില്‍ കേരള പോലിസിന്റെ പിടിയിലായ സന്തോഷ്‌ മാധവനെയും ദുബായിലെ ഡ്രൈവര്‍ അലിക്കണ്‌ സൈഫുദ്ദിനെയുമാണ്‌ ദുബൈ പോലിസിന്റെ പരാതി അനുസരിച്ച്‌ സാമ്പത്തിക തട്ടിപ്പില്‍ ഇന്റര്‍ പോള്‍ ഇപ്പോഴും തിരയുന്നത്‌.
 
2004ലാണ്‌ ദുബൈ പോലിസിന്റ പരാതി അനുസരിച്ച്‌ പ്രവാസി മലയാളിയുടെ 40 ലക്ഷം തട്ടിയ കേസില്‍ ഇന്റര്‍ പോള്‍ വാണ്ടഡ്‌ നോട്ടിസില്‍ ഉള്‍പെടുത്തിയത്‌. ദുബായിലെ സൊറാഫിന്‍ എഡ്വവിനില്‍ നിന്ന്‌ ഹോട്ടല്‍ ബിസിനസിനെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടു ക്കുകയായിരുന്നു. പിന്നീട്‌ സന്യാസിയായി കേരളത്തില്‍ വിലസിയ അമൃത ചൈതന്യ ഇന്റര്‍ പോള്‍ തിരയുന്ന കുറ്റവാളിയാണെന്ന്‌ വാര്‍ത്തകള്‍ വന്നതോടെയാണ്‌ പോലിസ്‌ വലയിലാകുന്നത്‌.
 
സമ്പത്തിക തട്ടിപ്പിലാണ്‌ ഇന്റര്‍ പോള്‍ തിരയുന്നതെങ്കില്‍ കേരളത്തില്‍ കുടുങ്ങിയത്‌ പ്രായപൂര്‍ത്തി ആകാത്ത പെണ്‍ കുട്ടികളെ പീഡിപ്പിച്ചതിനും കേരളത്തില്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകളിലുമാണ്‌. ഇപ്പോള്‍ ജയിലിലായ സന്തോഷ്‌ മാധവനെ ക്രൈം ബ്രാഞ്ച്‌ പിടി കൂടിയ അടുത്ത ദിവസം തന്നെ സൃഹൃത്തും ദൂബായിലെ ടാക്‌സി ഡ്രൈവറുമായി സൈഫുദ്ദിന്‍ അലിക്കണ്ണ്‌ ക്രൈം ബ്രാഞ്ചില്‍ കീഴടങ്ങു കയായിരുന്നു.
 

santosh-madhavan-interpol-wanted-criminal
സന്തോഷ് മാധവനെ ഇപ്പോഴും തിരയുന്ന ഇന്റര്‍ പോള്‍ വെബ് സൈറ്റ്

 
എന്നാല്‍ ഇരുവരും ഇന്റര്‍ പോളിന്റെ പട്ടികയില്‍ പിടികിട്ടാ പ്പുള്ളികളാണ്‌. ദുബൈ പോലിസ്‌ അന്വേഷിക്കുന്ന ഇവരെ കുറിച്ച്‌ വിവരങ്ങള്‍ നല്‍കണ മെന്നാണ്‌ ഇന്റര്‍ പോളിന്റെ ഔദ്യോഗിക വെബ് സൈറ്റ്‌ ആവശ്യപ്പെടുന്നത്‌. കേരളത്തില്‍ സന്തോഷ്‌ മാധവനെ കുറിച്ച്‌ വാര്‍ത്തകള്‍ വന്നയുടനെ ഇന്റര്‍ പോള്‍ വെബ്‌ സൈറ്റില്‍ നിന്ന്‌ സന്തോഷ്‌ മാധവന്റെ ചിത്രം അപ്രത്യക്ഷമായതും ഏറെ വിവാദം ഉയര്‍ത്തിയിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ ഇന്റര്‍ പോള്‍ സന്തോഷ്‌ മാധവന്റെ ചിത്രം പ്രസിദ്ധികരിച്ചു. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന സന്തോഷ്‌ മാധവനെ ദുബൈ പോലിസിന്റെ പരാതി അനുസരിച്ചാണ്‌ ഇന്റര്‍ പോള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്‌.
 
കേരളത്തില്‍ യാതൊരു കേസുകളും ഇല്ലാതിരുന്ന സന്തോഷ്‌ മാധവന്‌ പിടിയിലായതിനു ശേഷമാണ് ഇവിടെ കേസുകള്‍ ചുമത്തുന്നത്‌. സന്തോഷ്‌ മാധവനെയും, സൈഫുദ്ദിനെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാണ്‌ ഇന്റര്‍ പോളിന്റെ ഔദ്യോഗിക വെബ്‌ സൈറ്റ്‌ ആവശ്യപ്പെടുന്നത്‌. മെയ്‌ പതിമൂന്നിനാണ്‌ സന്തോഷ്‌ മാധവന്‍ പോലിസ്‌ പിടിയിലാകുന്നത്‌. ഇന്റര്‍ പോള്‍ 2004ല്‍ പ്രസിദ്ധികരിച്ച സന്തോഷ്‌ മാധവന്റെ ഫയല്‍ അവസാനമായി പുതുക്കുന്നത്‌ 2008 സെപ്‌തബംര്‍ 28നാണ്‌. അതായത്‌ പിടിയിലായി അഞ്ച്‌ മാസങ്ങള്‍ക്ക്‌ ശേഷവും ഇന്റര്‍ പോള്‍ നോട്ടിസില്‍ പുതുക്കല്‍ വരുത്തി. മാധവനും സൈഫുദ്ദിനും ഒരേ കേസ്‌ നമ്പര്‍ നല്‍കി കൊണ്ടാണ്‌ സെപ്‌തബറില്‍ മാറ്റം വരുത്തിയത്‌. കേരളത്തില്‍ നിന്ന്‌ കാമുകനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ ഡോ. ഓമന ഉള്‍പ്പെടെ 20 പേരെയാണ്‌ ഇന്റര്‍ പോള്‍ തിരയുന്നത്‌.
 
- ബൈജു എം. ജോണ്‍, ഡല്‍ഹി
 





 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



26 February 2009

വിശുദ്ധ വി.എസ്.

നാണമില്ലാത്തവന്റെ ആസനത്തില്‍ ആല്‍ മുളച്ചാല്‍ അതും തണല്‍ ... വീര ശുര പരാക്രമിയും വയലാര്‍ സമര നായകനുമായ സഖാവ്‌ വി എസ്‌ ഒടുവില്‍ ലോകത്തിലെ നട്ടെല്ലില്ലാത്ത കമ്മ്യൂണിസ്റ്റ്‌കാരുടെ കൂട്ടത്തിലെ പൂണ്യവാളനായി അവരോധിക്കപ്പെട്ടു. പതിമൂന്നാമ്മന്‍ മാര്‍പ്പാപ്പ പ്രകാശ്‌ കാരാട്ടും പിണറായി ഉള്‍പ്പെടെയുള്ള ജിവിച്ചിരിക്കുന്ന വിശുദ്ധന്‍മാരെയും ആയിരക്കണക്കിന്‌ നിരപരാധികളെയും സാക്ഷിയാക്കിയായിരുന്നു വിശുദ്ധ വി എസ്‌ പുണ്യവാളനായി അവരോധിക്കപ്പെട്ടത്‌. കാല്‍ കാശിന്‌ വിലയില്ലാതെ ഇന്നും ചുമടെടുത്തും പോസ്റ്ററൊട്ടിച്ചും കഴിയുന്ന പാവപ്പെട്ട ആയിരങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ത്താണ്‌ തന്തക്ക്‌ പിറക്കാത്ത വേലിക്കകത്ത്‌ അച്യുതാനന്ദന്‍ വേലിക്കകത്തേക്ക്‌ തന്നെ മറുകണ്ടം ചാടിയത്‌. മാധ്യമങ്ങള്‍ ഊതി വീര്‍പ്പിച്ച വെറും ബിംബമാണ്‌ താന്നെന്ന്‌ ഒരിക്കല്‍ കൂടി സഖാവ്‌ വി എസ്‌ തെളിയിച്ചു ... പെണ്‍ വാണിഭക്കാരെ കയ്യാമം വെയ്ക്കുമെന്ന്‌ വാചകമടിച്ച വി എസിന്റെ ഓഫിസില്‍ നിന്നാണ്‌ പെണ്‍വാണിഭ സംഘങ്ങളുടെ ജിവിച്ചിരിക്കുന്ന ഇരയായ ശാരിയുടെ പിതാവിന്റെ പരാതി ചവറ്റു കുട്ടയില്‍ എറിയപ്പെട്ടത്‌ ... എ ഡി ബിക്കെതിരെ ... പിന്നെ മൂന്നാറിനു വേണ്ടി ... ഒടുവില്‍ ലാവ്‌ലിന്‍ അഴിമതിക്കെതിരെ ... നടത്തിയ പോര്‍ വിളികളെല്ലാം വെറും വാചകമടി കളാണെന്ന്‌ ജനം തിരിച്ചറിഞ്ഞു ... ഇനി തലയില്‍ കളിമണ്ണു മാത്രമുള്ള വി എസ്‌ ഭക്തരും ... അവരുടെ കഥകളില്‍ വാര്‍ത്ത മെനയുന്ന മണ്ടന്‍ മാധ്യമങ്ങളുമാണ്‌ വി എസിനു ചൂറ്റും ഒശാന പാടുക ... മൂന്ന്‌ വര്‍ഷത്തെ ഇടതു ഭരണത്തിന്റെ ചെറുതെങ്കിലുമായ ജനോപകാര പദ്ധതികളെ വിവാദങ്ങളില്‍ മുക്കി ഇല്ലാതാക്കി യതാരാണ്‌ ... രാജ്യത്തെ എറ്റവും വലിയ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കേന്ദ്ര നേതാക്കളെ അഴിമതിക്കാരാക്കാന്‍ വാര്‍ത്തകള്‍ മെനഞ്ഞതാരാണ്‌? സഖാവ്‌ വി എസിനു വേണ്ടി തെരുവുകളില്‍ ഇന്‍ക്വിലാബ്‌ വിളിച്ച ആയിരങ്ങളുടെ നെഞ്ചത്ത്‌ ചവിട്ടിയാണ്‌ മുഖ്യമന്ത്രി കസേരക്ക് വേണ്ടി മാത്രം പിണറായിയെ സ്തുതി പാടിയതെന്ന ചരിത്രം നാളെ നിങ്ങളെ വേട്ടയാടുക തന്നെ ചെയ്യും ...




“വി എസ്‌ ഒരു തീപ്പെട്ടി കൊളളിയാണ്‌. തീപ്പെട്ടിയില്‍ നിന്ന്‌ ഉരസി കത്തുന്ന തീയാണ്‌ ആളി പടരുന്നത്‌” - പ്രൊഫസര്‍ എം എന്‍ വിജയന്‍.




പക്ഷെ സാഖാവ്‌ വി എസ്‌ തീപ്പെട്ടി കൊളളിയാണ്‌. അത്‌ മരുന്നില്ലാത്ത കൊള്ളിയാണെന്ന്‌ തെളിഞ്ഞു ...




- ബൈജു എം. ജോണ്‍, ഡല്‍ഹി

Labels:

5അഭിപ്രായങ്ങള്‍ (+/-)
Links to this post

5 Comments:

തനിക്കിഷ്ടമില്ലാത്തവരെ തന്തക്ക്‌ വിളിക്കുന്ന ലേഖകണ്റ്റെ നിലപാടിനോട്‌ ശക്തമായി പ്രതിഷേധിക്കുന്നു. സഖാവ്‌ വി.എസ്സിനെ തന്തക്കുവിളിക്കുമ്പോള്‍ അത്‌ ഇവിടത്തെ മുഖ്യമന്ത്രിയെ കൂടെ ആണെന്ന് ഓര്‍മ്മപ്പെടുത്തുന്നു.വളരെ ഗൌരതരമായ ഈ സംഗതി എത്രയും വേഗം ഇതു പിന്‍വലിച്ച്‌ ലേഖകന്‍ മാപ്പു പറയേണ്ടീയിരിക്കുന്നു. പാര്‍ട്ടിയെ ബാധിച്ച വലതുപക്ഷ വ്യതിയാനത്തെ തിരിച്ചറിഞ്ഞ്‌ ശക്തമായി ചെറുക്കുന്ന വി.എസ്സിനെ പാര്‍ടിയില്‍ നിന്നും പുറത്താക്കുവാന്‍ നവകേരളയാത്രയില്‍ പങ്കെടുക്കാതിരുന്നാല്‍ അതിനെ ഒരു ഉപായമാക്കാന്‍ പലരും കരുതിയിരുന്നു.എന്നാല്‍ അത്തരക്കരെ ഞെട്ടിച്ചുകൊണ്ട്‌ വി.എസ്സ്‌. നവകേരളയാത്രയില്‍ പങ്കെടുത്തു,പിണറായിയെ കുറിച്ച്‌ ഒരുവാക്കും പറയാതെ പ്രസംഗിക്കുകയും ചെയ്തു. അദ്ദേഹം വന്നപ്പോള്‍ ആളുകല്‍ ആവേശം കൊണ്ടത്‌ ലേഖകന്‍ കണ്ടുകാണില്ല.അതിണ്റ്റെ നിരാശയാകാം ഈ കുറിപ്പിണ്റ്റെയും സഖാവ്‌ വി.എസ്സിനെതിരെയുള്ള പള്ളുവിളിയും.സാധാരണക്കാര്‍ക്കൊപ്പം നിന്ന് ഇടതുപക്ഷത്തിണ്റ്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാന്‍ പോരാടുന്ന യദാര്‍ഥകമ്യൂണിസ്റ്റിനെ വെട്ടിനിരത്തുവാന്‍ കഴിയാത്തവരുടെ ജല്‍പനങ്ങള്‍ ആണിതും.വി.എസ്സ്‌ പാര്‍ടിയില്‍ നിന്നുകൊണ്ട്‌ നടത്തുന്ന പോരാട്ടങ്ങളെയാണ്‍ സാധാരണക്കാരും ഇഷ്ടപ്പെടുന്നത്‌.പുതിയ പ്രസ്ഥാവനകളിലൂടേ തണ്റ്റെ നിലപാടുകളില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു എന്ന് ജനങ്ങളെ അറിയിക്കുകയും ചെയ്തിരിക്കുന്നു. യദാര്‍ഥകമ്യൂണിസ്റ്റുകാരണ്റ്റെ വീര്യം ഒട്ടും തന്നെ ചോര്‍ന്നുപോകാതെ, പ്രായാധിക്യം തളര്‍ത്താത്ത മനസ്സുമായി ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടുന്ന വി.എസ്സിനെ അധിക്ഷേപിക്കുവാന്‍ താങ്കള്‍ മുന്നിട്ടിറങ്ങിയതിണ്റ്റെ ഉദ്ദേശ്യം മനസ്സിലാകുന്നില്ല.സമരങ്ങളും പോര്‍മുഖങ്ങളും മുഖത്തോറ്റുമുഖം കണ്ട്‌ ജീവിതത്തെ സമൂഹത്തിനും പ്രസ്ഥാനത്തിനും വേണ്ടി ബലിനല്‍കിയവരുടെ പക്ഷത്താണിന്നും വി.എസ്സ്‌ എന്ന് മനസ്സിലാക്കുവാന്‍ ഉള്ള രാഷ്ടീയബോധം ഇല്ലെങ്കില്‍ ചുരുങ്ങിയപക്ഷം എഴുതാതിരിക്കുകയെങ്കിലും ചെയ്യുക.

March 2, 2009 9:36 PM  

തന്തക്കു വിളിയൊട് യോജിക്കുന്നില്ല പക്ഷെ ലേഖകന്‍ പറഞ്ഞത്‌ നഗ്ന സത്യങ്ങള്‍ ആണെന്നതിന് മറുപക്ഷം കാണില്ല

March 2, 2009 10:50 PM  

എഡിറ്റര്‍,

വിശുദ്ധ വി.എസ്‌ എന്ന ലേഖനത്തില്‍ വി.എസ്സിനെ കുറിച്ച്‌ എഴുതിയതില്‍ അദ്ദേഹത്തിന്റെ തന്തക്ക്‌ പറയുന്ന വരികള്‍ കടന്നുകൂടിയിരിക്കുന്നത്‌ ശ്രദ്ധിച്ചുകാണൂമല്ലോ?

കേരളത്തിന്റെ മുഖ്യമന്ത്രിയും സമ്മുന്നത രാഷ്ട്രീയ പ്രവര്‍ത്തകനുമായ സഖാവ്‌.വി.എസ്‌.അച്യുതാനന്തനെതിരെ മോശമായതും സഭ്യമല്ലാത്തതുമായ പരാമര്‍ശം ആണിതിലൂടെ ലേഖകന്‍ നടത്തിയിരിക്കുന്നത്‌.ഇതു എത്രയും വേഗം പിന്‍വലിക്കുവാന്‍ ഈ.പത്രം പ്രവര്‍ത്തകര്‍ തയ്യാറായേ പറ്റൂ.ഇവിടെ പ്രസിദ്ധീകരിക്കുന്ന മാറ്ററുകളുടെ മോശം പരാമര്‍ശങ്ങള്‍ക്ക്‌ ഉത്തരവാദിത്വം ലേഖകനില്‍ മാത്രമണെന്ന് കരുതുന്നത്‌ നിലവാരമുള്ള ഒരു പ്രസിദ്ധീകരണത്തിനോ എഡിറ്റോറിയല്‍ ബോര്‍ഡിനോ ചെര്‍ന്നതല്ല.

ലേഖനം മുഴുവനായോ അല്ലെങ്കില്‍ മോശം പരാമര്‍ശമോ എത്രയും വേഗം എടുത്തുമാറ്റുവാന്‍ താല്‍പര്യപ്പെടുന്നു.
എന്ന്.
എസ്‌.കുമാര്‍

March 3, 2009 5:16 PM  

കഴിഞ്ഞ ദിവസം നടന്ന ഒരു ഒത്ത് ചേരലില്‍, ഞങ്ങള്‍ ചില പഴയ കൂട്ടുകാര്‍ സംസാരിച്ചിരിക്കവെ, സ്വന്തം മകന്റെ ‘കൊണോതികാരം’ ഇഷ്ടപ്പെടാത്ത ഒരു പിതാവ് മോനെ വിശേഷിപ്പിച്ചത് ‘ബാസ്റ്റാഡ്’ എന്നാണ്.

ബൈജു ഡാഷ് ജോണിന്റെ പ്രയോഗം അത്ര സീരിയസ് ആയി എടുക്കേണ്ടെന്നാ‍ണ് എനിക്ക് തോന്നുന്നത്, കുമാറെ!
- അത് ‘കട്ടിയത്’നന്നായി, പത്രാധിപരേ...

March 8, 2009 4:45 PM  

Baiju John has made an irresponsible utterance against VS. He is not the culprit. He is chained by the corrupt Pinarayi and his syndicate. When devils come forward, angels go backward. That happened to Sri. VS. A day will come when Baiju John calls his father a bastard, as he was given birth.
Shame on Baiju John.

Jayaprakash
Maldives.

May 4, 2009 6:31 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്