26 November 2009

എടക്കഴിയൂര്‍ നിസാമുദ്ദീന്‍ കൊലക്കേസ്: പ്രതിക്കു വധ ശിക്ഷ

hamsuചാവക്കാട്: എടക്കഴിയൂരില്‍ പന്ത്രണ്ടു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തി നിരയാക്കി കഴുത്തു ഞെരിച്ച്‌ കൊന്ന കേസില്‍ പ്രതിക്ക് വധ ശിക്ഷ. തിരുവത്ര പുത്തന്‍ കടപ്പുറത്ത് 'കുത്തി ക്കീറി ഹംസു' എന്ന കേരന്റകത്ത് ഹംസു (21) വിനാണ് തൃശൂര്‍ ജില്ലാ ജഡ്ജി ബി. കെമാല്‍ പാഷ ശിക്ഷ വിധിച്ചത്. പതിനേ ഴാമത്തെ വയസ്സില്‍ പത്തു വയസ്സുകാരിയെ ബലാല്‍ക്കാരം ചെയ്തതിന് ജുവനൈല്‍ കോടതി ശിക്ഷിച്ചിട്ടു ള്ളയാളാണ് ഹംസു.
 
എടക്കഴിയൂര്‍ നാലാം കല്ലില്‍ പുളിക്കല്‍ വീട്ടില്‍ മുഹമ്മദിന്റെയും തഹീനയുടെയും മകന്‍ നിസാമുദ്ദീനെ യാണ് ഹംസു കൊലപ്പെടു ത്തിയത്. തിരുവത്ര കുമാര്‍ യു. പി. സ്കൂളിലെ ഏഴാം ക്ലാസ്‌ വിദ്യാര്‍ഥി യായിരുന്നു മരിച്ച നിസാമുദ്ദീന്‍. പ്രതി കുറ്റക്കാര നാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തി യിരുന്നു. 511, 377 വകുപ്പ് പ്രകാരം 5 വര്‍ഷം കഠിന തടവിനും 302 വകുപ്പ് പ്രകാരം മരണം വരെ തൂക്കിലേ റ്റാനുമാണ് ശിക്ഷ.
 
2008 ഒക്‌ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ നിന്ന്‌ രണ്ടു കീലോമീറ്റര്‍ അകലെയാണ്‌ എടക്കഴിയൂര്‍ കടപ്പുറം. വൈകിട്ട് അഞ്ചു മണിയോടെ വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവം കാണാന്‍ പോയതായിരുന്നു നിസാമുദ്ദീന്‍. ഉച്ചയ്‌ക്ക്‌ വീട്ടില്‍ നിന്നും ഉത്സവം കാണാന്‍ പോയ കുട്ടി വൈകിട്ടും തിരിച്ചെത്തി യിരുന്നില്ല. രാത്രി നാടകം കണ്ട ശേഷം തിരിച്ചെ ത്തുമെന്ന്‌ വീട്ടുകാരും കരുതി. രാത്രി 12 മണി വരെ കുട്ടിയെ ഉത്സവം നടക്കുന്ന യിടത്ത് പലരും കണ്ടിരുന്നു. പിറ്റേന്ന് രാവിലെ യായിട്ടും കുട്ടിയെ കാണാത്ത തിനാല്‍ വീട്ടുകാര്‍ തിരുവത്രയിലെ ബന്ധു വീട്ടിലും മറ്റു സ്ഥലങ്ങളിലും അന്വേഷിച്ചു. അതിനിടയ്ക്കാണ് എടക്കഴിയൂര്‍ കാദിര യപ്പള്ളി റോഡ് കടപ്പുറത്തെ കാറ്റാടി മരക്കൂട്ട ത്തിനിടയ്ക്കുള്ള പൊന്ത ക്കാട്ടില്‍ മൃതദേഹം കണ്ട വിവരമറി യുന്നത്.
 
ചാലയില്‍ ഹംസ എന്നയാളാണ് കാറ്റാടി മരത്തിനി ടയില്‍ മൃതദേഹം കണാനിടയായത്. തുടര്ന്ന് ബന്ധുക്ക ളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. നാട്ടുകാര്‍ വിവര മറിയിച്ച തിനെ തുടര്ന്ന് ചാവക്കാട് എസ്. ഐ. പി. അബ്ദുള്‍ മുനീറും സംഘവുമെത്തി. തുടര്ന്ന് തൃശൂര്‍ എസ്. പി. എം. പി. ദിനേശ്, കുന്നംകുളം ഡി. വൈ. എസ്. പി. ടി. കെ. തോമസ്, കുന്നംകുളം സി. ഐ. കെ. കെ. രവീന്ദ്രന്‍, വടക്കാഞ്ചേരി സി. ഐ. വിശ്വംഭരന്‍, എസ്. ഐ. മാരായ സുരേന്ദ്രന്‍, ഇ. വിദ്യാ സാഗര്‍, അനില്‍ ജെ. റോസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി.
 
പാന്റസ് അഴിച്ചു മാറ്റിയ നിലയിലും ഷര്‍ട്ട് മുകളിലേക്ക് ചുരുട്ടിയ നിലയി ലുമായിരുന്നു. സമീപത്ത് മുതിര്‍ന്ന ഒരാളുടെ അടി വസ്ത്രവും കിടന്നിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റ പാടുണ്ടായിരുന്നു. പാന്റ്സും അടി വസ്‌ത്ര വുമില്ലാതെ കമിഴ്‌ന്നു കിടക്കുന്ന നിലയി ലായിരുന്നു നിസാമുദ്ദീന്‍റെ മൃതദേഹം കണ്ടെത്തിയത്. തൃശൂരില്‍ നിന്നുള്ള ഡോഗ് സ്ക്വാഡും എത്തിയിരുന്നു. മൃതദേഹ ത്തിനരികില്‍ ഉപേക്ഷി ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പ്രതിയുടേതെന്നു കരുതുന്ന അടി വസ്ത്ര ത്തില്‍ നിന്നും മൃതദേഹ ത്തില്‍ നിന്നും മണം പിടിച്ച പോലീസ് നായ്, കടപ്പുറത്തു കൂടി തെക്കോട്ട് ഏറെ ദൂരം ഓടി. കുഞ്ഞാദു സാഹിബ് റോഡ് കടപ്പുറത്ത് അവസാനി ക്കുന്നിടത്തു വന്നു നിന്നു. പ്രതി അവിടെ നിന്നും വാഹനത്തില്‍ കയറി പോയിരി ക്കുമെന്ന നിഗമന ത്തിലെത്തി പോലീസ്. ഫോറന്സിക് വിദഗ്ദ്ധ ലാലി വിന്സന്റിന്റെ നേതൃത്വ ത്തിലുള്ള സംഘവും സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
 
പഞ്ചവടി ശങ്കര നാരായണ ക്ഷേത്ര ഉത്സവത്തോ ടനുബന്ധിച്ചു രാത്രിയില്‍ നാടകം കണ്ടു കൊണ്ടിരിക്കെ കുട്ടിയെ പ്രലോഭിപ്പിച്ച്‌ കൂട്ടി ണ്ടു പോയതായിരുന്നു. ദൃക്‌സാക്ഷി കളാരുമി ല്ലായിരുന്നെങ്കിലും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ 24 മണിക്കൂറിനകം പ്രതിയെ പിടി കൂടുകയും ചെയ്തു. പ്രതി തിരുവത്ര ചെങ്കോട്ട സ്വദേശി കേരന്റകത്തു ഹംസുവിനെ (32) തെളിവെടു പ്പിനായ് പോലീസ് സംഭവ സ്ഥലത്തെത്തിച്ചു.
 
എന്നാല്‍ രോഷാ കുലരായ നാട്ടുകാര്‍ അക്രമാ സക്തരായതിനെ തുടര്‍ന്ന് പ്രതിയെ ജീപ്പില്‍ നിന്നിറക്കാന്‍ കഴിയാതെ പോലീസ് മടങ്ങി. പിന്നീട് ചാവക്കാട് സി. ഐ. കെ. വി. പ്രഭാകരന്‍, എസ്. ഐ. പി. അബ്ദുല്‍ മുനീര്‍, എ. എസ്. ഐ. വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ ചാവക്കാട് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ഇ. സി. ഹരി ഗോവിന്ദന്റെ ചേംബറില്‍ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്ത് വിയ്യൂര്‍ ജയിലിലേക്ക് മാറ്റി.
 
അടുത്ത ആഴ്ച വീണ്ടും പ്രതിയെ സംഭവ സ്ഥലത്ത് കൊണ്ടു വന്നതറിഞ്ഞ് എടക്കഴിയൂര്‍ കാദരിയ്യ പള്ളിക്കു സമീപത്തെ ബീച്ചില്‍ മാരകാ യുധങ്ങളുമായാണ് നാട്ടുകാര്‍ തടിച്ചു കൂടിയത്. നാടിനെ നടുക്കിയ ക്രൂരകൃത്യം ചെയ്ത പ്രതിക്ക് തങ്ങള്‍ക്ക് തന്നെ ശിക്ഷ നടപ്പാക്കണ മെന്നായിരുന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടത്.
 
ഇതിനിടയില്‍ രോഷാ കുലരായ ജനങ്ങളുടെ ചിത്രമെടുത്ത പത്ര പ്രവര്‍ത്തകന്റെ കയ്യില്‍ നിന്നും ക്യാമറ പിടിച്ചു വാങ്ങി ഫോട്ടോകള്‍ ജനങ്ങള്‍ തന്നെ നീക്കം ചെയ്തു. പിന്നീട് പ്രതിയുമായി എടക്കഴിയൂരില്‍ നിന്നും തിരിച്ച്, ഹംസുവിന്റെ വീടിനു സമീപ മെത്തിയപ്പോള്‍ അവിടെയും ജനങ്ങള്‍ സംഘടിച്ചു നിന്നതിനാല്‍ പ്രതിയെ ഇറക്കാന്‍ സാധിക്കാതെ പോലീസ് സ്റ്റേഷനിലേക്കു തന്നെ മടങ്ങി.
 
ക്ഷേത്ര വളപ്പില്‍ നിന്ന് പ്രതി കളിപ്പാട്ടം വാങ്ങി ക്കൊടുക്കാമെന്നു പറഞ്ഞ് നിസാമുദ്ദീനെ കടപ്പുറത്തെ കാറ്റാടി മരക്കൂട്ട ത്തിനടുത്തേക്ക് കൊണ്ടു പോയി. അവിടെ വച്ച് ബലമായി പാന്റസ് അഴിച്ചു മാറ്റി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ശ്രമിച്ചു. എതിര്‍ത്ത കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെ ടുത്തുകയും ചെയ്തു വെന്നാണ് ചാവക്കാട് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. 22 സാക്ഷികളേയും, 27 രേഖകളും, 12 തൊണ്ടി വസ്തുക്കളും പ്രോസിക്യൂഷന്‍ ഹാജരാക്കി യിരുന്നു. ദൃക്‌സാക്ഷികള്‍ ആരും ഇല്ലായിരുന്നു.
 
മൃതദേഹ ത്തിനടുത്തു നിന്ന് ലഭിച്ച നീല നിറത്തിലുള്ള അടി വസ്ത്രം പ്രതിയുടേ താണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിഞ്ഞതാണ് കേസിന് വഴി ത്തിരിവായത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. കെ. പുഷ്പാംഗദനാണ് ഹാജരായത്. ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. വി. പ്രഭാകരന്‍, എസ്. ഐ. അബ്ദുള്‍ മുനീര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.
 
നിസാമുദ്ദീന്റെ പിതാവ് മത്സ്യ ക്കച്ചവട ക്കാരനാണ്. ഉമ്മ: താഹിറ. സഹോദരങ്ങള്‍: ഇമാമുദ്ദീന്‍, ഉമര്‍ മുക്താര്‍.
 
O-S-A-Rasheed
 
- ഒ.എസ്.എ. റഷീദ്, ചാവക്കാട്
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്