21 March 2010

ആന ഇടയുന്നത് ആഘോഷമാക്കി മാറ്റരുത് ‌- സുന്ദര്‍ മേനോന്‍

sundermenonദുബായ് : ഉത്സവങ്ങ ള്‍ക്കിടയിലും മറ്റും ആനകള്‍ ഇടയുമ്പോള്‍, അതിനെ ഒരു ആഘോഷമാക്കി മാറ്റുന്ന പ്രവണത വര്‍ദ്ധിക്കുന്നതായും, ഇത് ഒട്ടും ആശാസ്യമല്ലെന്നും കേരള സ്റ്റേറ്റ് എലിഫെന്റ് ഓണേഴ്സ് മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി പ്രസിഡണ്ടും ആന യുടമയുമായ സുന്ദര്‍ മേനോന്‍ പറഞ്ഞു. ആനയിടയുന്നത് സാധാരണമായി ക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ അതിന്റെ കാരണങ്ങളെ പറ്റി സംസാരിക്കു കയായിരുന്നു അദ്ദേഹം. കാലാവസ്ഥയില്‍ ഉണ്ടായ വ്യതിയാനം ആനയി ടയുന്നതില്‍ ഒരു പ്രധാന ഘടകമാണ്. വിയര്‍പ്പു ഗ്രന്ധികള്‍ തീരെ കുറവും കറുത്ത നിറവും ഉള്ള ആനകള്‍ കൊടും ചൂടില്‍ പലപ്പോഴും അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ട്.
എഴുന്നള്ളി ക്കുമ്പോള്‍ ആന നില്‍ക്കുന്നിടത്ത് ചാക്കു നനച്ചിട്ടു കൊടുത്തും തണ്ണി മത്തന്‍, വെള്ളരിക്ക തുടങ്ങിയവ നല്‍കിയും അവയെ തണുപ്പിക്കുവാന്‍ ശ്രമിക്കണം. ആനയുടെ ജീവിത ചക്രത്തിലെ ഒരു പ്രധാന സംഭവമാണ് മദപ്പാട്. മദപ്പാടിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ അവയെ ബന്ധവ സ്സിലാക്കണം, നല്ല പരിചരണവും നല്‍കണം. പൂര്‍ണ്ണമായും നീരു വറ്റിയതിനു ശേഷം മാത്രം ആനയെ അഴിക്കുവാന്‍ പാടുള്ളൂ. ഉള്‍ക്കോള്‍ ഉള്ള ആനകളേയും, അതു പോലെ മദപ്പാടിന്റെ അവസാന ഘട്ടമായ വറ്റു നീരിലും ആനകളെ എഴുന്നള്ളിപ്പിനും മറ്റും കൊണ്ടു പോ‍കുന്നത് അപകടം ക്ഷണിച്ചു വരുത്തും. ഇപ്രകാരം മദപ്പാടിന്റെ ലക്ഷണം ഉള്ള ആനകളുടെ മദ ഗ്രന്ധിയില്‍ നിന്നും വരുന്ന രൂക്ഷ ഗന്ധം മറ്റാനകളെ അസ്വസ്ഥ രാക്കുവാന്‍ ഇടയുണ്ട്.
 
പല ആനകളും പല സ്വഭാവക്കാരാണ്. ആളുകള്‍ അവയുടെ കൊമ്പില്‍ പിടിക്കുവാന്‍ ശ്രമിക്കുന്നതും, വാലിലെ രോമം പറിക്കുവാന്‍ ശ്രമിക്കുന്നതുമെല്ലാം അവയെ പ്രകോപിത രാക്കിയേക്കാം. മറ്റൊരു കാരണം, മതിയായ വിശ്രമവും, ഭക്ഷണവും, വെള്ളവും നല്‍കാതെ തുടര്‍ച്ചയായി യാത്ര ചെയ്യിക്കുന്നതും, എഴുന്ന ള്ളിപ്പുകളില്‍ പങ്കെടുപ്പി ക്കുന്നതാണ്.
ആനയെ സംബന്ധി ച്ചേടത്തോളം വിശ്രമം ഒരു പ്രധാന ഘടകമാണ്. വിശ്രമ മില്ലാതെയുള്ള ജോലി അവയെ അസ്വസ്ഥരാക്കും. ആന പരിപാലനത്തില്‍ വേണ്ടത്ര
പരിചയമോ ശ്രദ്ധയോ ഇല്ലാത്തവര്‍ ആന പാപ്പാന്മാരാകുന്നതും അനാവശ്യമായി അവയെ ഉപദ്രവി ക്കുന്നതുമെല്ലാം അപകട ങ്ങളിലേക്കു നയിച്ചേക്കും. മത്സര പ്പൂ‍രങ്ങള്‍ / തലയെടുപ്പിന്റെ പേരില്‍ ആനയെ അനാവശ്യമായി തോട്ടി കൊണ്ടും കത്തി കൊണ്ടും കുത്തി പ്പൊക്കുന്ന പ്രവണതയും നല്ലതല്ല. ആനകളുടെ സ്വാഭാവിക നിലയില്‍ അവയെ നില്‍ക്കുവാന്‍ അനുവദി ക്കുകയാണ് വേണ്ടത്.
 
ഇടഞ്ഞ ആന എപ്രകാരം പെരുമാറും എന്ന് പ്രവചി ക്കാവുന്നതല്ല, ആന ഇടയുമ്പോള്‍ പലപ്പോഴും ആദ്യം അപകടം സംഭവിക്കുന്നത് പാപ്പാന്മാര്‍ക്കാണ്. വലിയ ഒരു ആള്‍ക്കൂട്ട ത്തിന്റെ നടുവില്‍ വച്ച് ആന തെറ്റിയാല്‍ തന്റെ ജീവന്‍ പോലും അവഗണിച്ചു കൊണ്ടാണ് കൈ വിട്ട ആനയെ നിയന്ത്രിക്കുവാന്‍ പാപ്പാന്മാര്‍ ശ്രമിക്കുന്നത്. അതു കൊണ്ടു തന്നെ അവരുടെ പരിശ്രമങ്ങള്‍ക്ക് സഹാ‍യകമാകും വിധം സംഭവ സ്ഥലത്തു നിന്നും ജനം അകന്നു നില്‍ക്കുകയാണ് വേണ്ടത്. പലപ്പോഴും ആനയിടയുന്ന കാഴ്ച കാണുവാന്‍ ചുറ്റും കൂടുന്ന ആളുകളുടെ അസ്ഥാനത്തുള്ള ഇടപെടലുകള്‍ കൂടുതല്‍ അപകടങ്ങള്‍ വരുത്തി വെക്കുന്നു. ഒന്നോ രണ്ടോ പാപ്പാന്മാര്‍ക്ക് മാത്രം ചട്ടമുള്ള ആനയെ നിയന്ത്രിക്കുവാന്‍ സാധാരണക്കാര്‍ക്ക് ആകില്ല എന്നത് ആളുകള്‍ ശ്രദ്ധിക്കണമെന്നും ഇടഞ്ഞ ആനയെ എത്രയും വേഗം നിയന്ത്രിക്കുവാന്‍ ആയില്ലെങ്കില്‍ അവ ഒരു പക്ഷെ വലിയ നാശ നഷ്ടങ്ങള്‍ വരുത്തി വെക്കുംമെന്നും, ഇത് ആനയുടമകള്‍ക്ക് കനത്ത് ബാധ്യത വരുത്തി വെക്കുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
 
- എസ്. കുമാര്‍
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

വളരെ ശരിയാണ്. ആനയിടയുമ്പോള്‍ ആളുകള്‍ ചുറ്റും കൂടുന്നതും മാധ്യമങ്ങള്‍ അത് ആഘോഷമാക്കുന്നതും നന്നല്ല.

jaisonputhoors@gmail.com

March 25, 2010 10:29 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



18 March 2010

ലോകത്തെ ഏറ്റവും ചെറിയ മനുഷ്യന്‍ മരിച്ചു

ലോകത്തെ ഏറ്റവും ചെറിയ മനുഷ്യനായിരുന്ന ചൈനക്കാരന്‍ ഹി പിങ് പിങ് മരിച്ചു. 76 സെന്റീമീറ്റര്‍ (രണ്ടടി അഞ്ച് ഇഞ്ച്) മാത്രം ഉയരം ഉണ്ടായിരുന്ന ഈ ഇരുപത്തൊന്നു കാരാന്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം പിടിച്ചിരുന്നു. ചൈനയിലെ മംഗോളിയന്‍ പ്രദേശത്താണ് പിങ് പിങിന്റെ ജനനം.
 
വളരെ ഊര്‍ജ്ജസ്വലനായിരുന്ന ഹി പിങ് പിങ് ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരി ക്കുന്നതിനിടെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഹൃദയ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
 
ഹി പിങ് പിങ്ന്റെ മരണത്തോടെ നേപ്പാള്‍ സ്വദേശിയായ ഖാങെന്ദ്ര താപ്പ ആയിരിക്കും ഇനി ലോകത്തിലെ കുറിയ മനുഷ്യനാകുവാന്‍ ഉള്ള സാധ്യത.
 
- എസ്. കുമാര്‍
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



23 February 2010

ആയിരം കണ്ണി ഉത്സവത്തിനിടെ ആന "പിണങ്ങി"

വാടാനപ്പള്ളി: മണപ്പുറത്തെ മഹോത്സവമായ ആയിരം കണ്ണി ഉത്സവത്തിന്റെ കൂട്ടിയെന്ന ള്ളിപ്പിനിടെ ആന പിണങ്ങിയത്‌ ഉത്സവം നേരത്തെ അവസാനി പ്പിക്കുവാന്‍ ഇടയാക്കി. വൈകീട്ട്‌ അഞ്ചു മണിയോടെ ആണ്‌ സംഭവം. കൂട്ടിയെഴു ന്നള്ളിപ്പിനു 33 ആനകള്‍ ആണ്‌ നിരന്നിരുന്നത്‌. വളരെ ബന്ധവസോടെ ആയിരുന്നു ആനകളെ നിര്‍ത്തിയിരുന്നത്‌. എന്നാല്‍ ഇതിനിടെ കൂട്ടാനയുടെ കുത്തേറ്റതിനെ തുടര്‍ന്ന് പരിഭ്രാന്തനായ ഒരു "പ്രമുഖ" ആന പിണങ്ങി, അവന്റെ ഉച്ചത്തില്‍ ഉള്ള ചിന്നം വിളി കേട്ട്‌ ആളുകള്‍ നാലു പാടും ചിതറിയോടി. ആനകളെ നിയന്ത്രിക്കുവാന്‍ പാപ്പാന്മര്‍ ശ്രമിക്കു ന്നതിനിടയില്‍ പരിഭ്രാന്തി പരത്തുവാന്‍ ചില സാമൂഹ്യ വിരുദ്ധര്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.
 
തിക്കിലും തിരക്കിലും പെട്ട്‌ നിരവധി ആളുകള്‍ക്ക്‌ പരിക്കുണ്ട്‌. പരിക്കേറ്റ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. ബഹളത്തി നിടയില്‍ പലരുടേയും പേഴ്സും, മൊബെയില്‍ ഫോണും, ആഭരണങ്ങളും നഷ്ടമായിട്ടുണ്ട്‌. മോഷ്ടാക്കള്‍ ഈ അവസരം ഉപയോഗ പ്പെടുത്തിയതായും പരാതികള്‍ ഉണ്ട്‌.
 
വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന ഘോഷ യാത്രകള്‍ സന്ധയോടെ ക്ഷേത്രത്തില്‍ വന്ന് പതിവു പോലെ സമാപിച്ചു.
 
- എസ്. കുമാര്‍
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



21 February 2010

ആയിരം കണ്ണി ഉത്സവം

മണപ്പുറത്തിന്റെ മഹോത്സവമാണ്‌ തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ ഉള്ള ആയിരം കണ്ണി ക്ഷേത്രത്തിലേത്‌. ഈ വര്‍ഷം അത്‌ ഫെബ്രുവരി 22 നാണ്. ചേറ്റുവ മുതല്‍ വാടാനപ്പള്ളി വരെയുള്ള പ്രദേശത്തെ ആളുകള്‍ ജാതി മത ഭേദമന്യേ ഒത്തൊരുമയോടെ ഈ ഉത്സവം കൊണ്ടാടുന്നു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇത്‌ ഒരു ഒത്തു ചേരലിന്റെ മുഹൂര്‍ത്തമാണ്‌. പ്രവാസികളുടെ സജീവമായ സഹകരണം, വിദേശ ടൂറിസ്റ്റുകളുടെ സാന്നിധ്യം എന്നിവ ഈ ഉത്സവത്തിന്റെ മാറ്റു പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിക്കുന്നു.
 
നാഷ്ണല്‍ ഹൈവേയില്‍ ആശാന്‍ റോഡിനു കിഴക്കു ഭാഗത്ത്‌ ടിപ്പു സുല്‍ത്താന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഭഗവതീ ക്ഷേത്രം കാതോട്‌ ട്രസ്റ്റിന്റെ കീഴിലാണ്‌. ഉച്ചയോടെ ദേവീ ക്ഷേത്രത്തിനു സമീപമുള്ള ദേവന്റെ അമ്പലത്തില്‍ നിന്നും അനുമതിയും അനുഗ്രഹവും വാങ്ങി ആയിരം കണ്ണി ഭഗവതിയുടെ തിടമ്പേറ്റിയ ഗജ വീരന്‍ തിരിച്ചെത്തുന്നു. ഈ സമയം നാടിന്റെ നാനാ ദിക്കുകളില്‍ നിന്നും കാവടി, ശിങ്കാരി മേളം, നാദ സ്വരം, തെയ്യം, ദേവ നൃത്തം, മേളം എന്നിവയുടെ അകമ്പടിയോടെ പൂരങ്ങള്‍ വരികയായി. ദേവിയുടെ തിടമ്പേറ്റിയ കൊമ്പന്‍ ഇവരെ എതിരേറ്റ്‌ ക്ഷേത്ര നടയില്‍ വരി വരിയായി നില്‍ക്കുന്നു.
 
പങ്കെടുക്കുന്ന ആനകളുടെ പേരു കൊണ്ടും, എണ്ണം കൊണ്ടും പ്രസിദ്ധമാണ് ഇവിടത്തെ പൂരം. മുന്‍ കാലങ്ങളില്‍ നാല്‍പ്പത്തഞ്ചോളം ആനകള്‍ ഇവിടെ പങ്കെടുക്കാ റുണ്ടായിരുന്നു‌. ഇപ്പോള്‍ അതു മുപ്പത്തി മൂന്നായി ചുരുക്കി. വഴിപാടു പൂരങ്ങള്‍ രാവിലെ മാത്രമാക്കി. ഉത്സവ പ്രേമികള്‍ക്ക്‌ ഹരം പകരുന്ന ഒരു മല്‍സര പ്പൂരം കൂടെ ആണ് ഇവിടത്തേത്‌. ഏറ്റവും തലയെടുപ്പുള്ള ആനക്കാണ്‌ കൂട്ടി എഴുന്നള്ളിപ്പിന്റെ സമയത്ത്‌ തിടമ്പ്‌. ഒരു കാലത്ത്‌ സ്ഥിരമായി തിടമ്പേറ്റി യിരുന്നത്‌ അടുത്തിടെ ചരിഞ്ഞ കണ്ടമ്പുള്ളി ബാല നാരായണന്‍ ആയിരുന്നു. അക്കാലത്ത്‌ ഗുരുവായൂര്‍ പത്മനാഭനും, ഗണപതിയും ഇതില്‍ പങ്കെടുക്കാ റുണ്ടായിരുന്നു.
 
തലയെടുപ്പിന്റെ തമ്പുരാന്‍ തെച്ചിക്കോട്ടു കാവ്‌ രാമചന്ദ്ര ഇത്തവണ തിടമ്പ്‌. ഉത്സവ പ്പറമ്പിലെ ഏക ഛത്രാധിപതി യായ തെച്ചിക്കോട്ടു കാവ്‌ രാമചന്ദ്രന്റെ സാന്നിധ്യം ഒന്നു മാത്രം മതി ആന പ്രേമികളെ ആഹ്ലാദ ചിത്തരാക്കുവാന്‍. ഉത്സവ ദിവസം രാവിലെ ക്ഷേത്ര നടയില്‍ ആനകളെ അളന്ന് സ്ഥാനം നിശ്ചയിക്കുന്നു. നിലവിന്റെ കാര്യത്തില്‍ കാണികള്‍ക്ക്‌ ആവേശം പകരുവാന്‍ യുവ താരങ്ങളായ ചെര്‍പ്പ്ലശ്ശേരി പാര്‍ത്ഥനും, ചുള്ളിപ്പറമ്പില്‍ വിഷ്ണുവും ഉണ്ടാകും. കൂടാതെ ഗുരുവായൂര്‍ വലിയ കേശവന്‍, പാമ്പാടി രാജന്‍, ചെറക്കല്‍ കാളിദാസന്‍ തുടങ്ങി പേരെടുത്ത ഗജ വീരന്മാര്‍ വേറെയും ഉണ്ടാകും.
 
ഷൂട്ടേഴ്സ്‌ ക്ലബ്ബും, ടി. എ. സി. ക്ലബ്ബും, അമ്പിളി ക്ലബ്ബും ഒരുക്കുന്ന പ്രത്യേക പരിപാടികളും വലിയ ശില്‍പങ്ങളും ഏടുത്തു പറയേണ്ട പ്രത്യേകതയാണ്‌. നാടു നീളെ ഫ്ലക്സുകളും, തോരണങ്ങളും, ആന പ്പന്തലുകളും ഒക്കെയായി മണപ്പുറം ഉത്സവത്തിനായി ഒരുങ്ങി ക്കഴിഞ്ഞു. ആയിരം കണ്ണി ഉത്സവത്തിലെ പ്രധാന പങ്കാളിയായ ഷൂട്ടേഴ്സ്‌ ക്ലബ്ബ്‌ ഇത്തവണയും വിപുലമായ സംഗതികളാണ്‌ ഒരുക്കിയിരിക്കുന്നത്‌. തെയ്യം, ശിങ്കാരി മേളം, കാവടി, അമ്മങ്കുടം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കു വേണ്ടി ഇത്തവണ ഇത്തവണ തിടമ്പേറ്റുന്നത്‌ ദുബായില്‍ എഞ്ചിനീയറായ ജയപ്രകാശ്‌ കൊട്ടുക്കല്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഗുരുജിയില്‍ അനന്ദ പത്മനാഭന്‍ എന്ന ആനയാണ്‌.
 
സന്ധ്യക്ക്‌ ദീപാരാധനയും, തുടര്‍ന്ന് ക്ഷേത്രത്തിനു സമീപം വര്‍ണ്ണ മഴയും ഉണ്ടാകും. ഉത്സവത്തിന്റെ നടത്തിപ്പിനായി ജാതി മത ഭേദമന്യേ ഗണ്യമായ പങ്കു വഹിക്കുന്നത്‌ പ്രവാസികളാണ്‌. നേരിട്ട് പങ്കെടുക്കുവാന്‍ ആകില്ലെങ്കിലും‍, മനസ്സു കൊണ്ട്‌ ആ ഉത്സവാര വങ്ങളില്‍ അവര്‍ പങ്കാളികള്‍ ആകുന്നു.
 
- എസ്. കുമാര്‍
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ദേഹാസ്വസ്ത്യം അനുഭവപ്പെട്ടതിനെ തുടർന്ന് തെച്ചിക്കോട്ടുകാവ്‌ രമചന്ദ്രനെ ഇന്നലത്തെ പൊക്കുളങ്ങര ഉത്സവത്തിൽ പങ്കെടുപ്പിച്ചില്ല. വിവരം അറിഞ്ഞു ധാരാളം ആരാധകർ അവന്റെ അടുത്തെത്തി.ഡോകടർമാരും പാപ്പാനമാരും അടുത്തുതന്നെ ഉണ്ട്‌, രാമചന്ദ്രൻ വിശ്രമത്തിലാണ്‌.

തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്റെ അസാന്നിധ്യത്തിൽ ഊട്ടോളി രാജശേഖരൻ ആണ്‌ തിടമ്പേറ്റിയത്‌.

February 22, 2010 10:13 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അന്തിക്കാട്‌ ആനയിടഞ്ഞു

അന്തിക്കാട്‌: പുത്തന്‍ പീടിക തോന്യാവ്‌ ഭഗവതീ ക്ഷേത്രത്തിലെ ഉത്സവത്തിനു എഴുന്നള്ളത്തിനു കൊണ്ടു വന്ന ആനയിടഞ്ഞ്‌ പരിഭ്രാന്തി പരത്തി. വെട്ടത്തു മന വിനയന്‍ എന്ന ആനയാണ്‌ ഇടഞ്ഞത്‌. രാവിലെ കുളിപ്പിക്കു ന്നതിനിടയില്‍ പാപ്പാന്‍ ആനയുടെ കൊമ്പില്‍ ഉള്ള പഴുപ്പില്‍ മരുന്നു പുരട്ടുവാന്‍ ശ്രമിച്ചപ്പോള്‍ ആന പാപ്പാന്‍ കൃഷണന്‍ കുട്ടിയെ ആക്രമിക്കു കയാണുണ്ടായത്‌. പാപ്പാന്റെ തോളെല്ലിനു പരിക്കേറ്റു. ഇയാളെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനയെ പിന്നീട്‌ മയക്കു വെടി വിദഗ്ദ്ധരും മറ്റും എത്തി തളച്ചു.
 
രണ്ടു വര്‍ഷം മുമ്പ്‌ ചേറ്റുവ ചന്ദനക്കുടം നേര്‍ച്ചയ്ക്കിടയില്‍ ഇടഞ്ഞ വിനയന്‍ പാപ്പാനെ ചവിട്ടി ക്കൊല്ലുകയും മറ്റൊരാനയെ കുത്തി മറിച്ചിടുകയും തുടര്‍ന്ന് സ്കൂള്‍ കെട്ടിടത്തി നകത്തേക്ക്‌ ഇടിച്ച്‌ കയറുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വിദേശ ടെലിവിഷ നുകളില്‍ പോലും അന്ന് വന്നിരുന്നു.
 
- എസ്. കുമാര്‍
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



30 January 2010

ഏങ്ങണ്ടിയൂരില്‍ ആനയിടഞ്ഞു - എസ്‌. കുമാര്‍

തൃശ്ശൂര്‍ : തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ പൂയാഘോഷത്തിനു കൊണ്ടു വന്ന കുട്ടിക്കൊമ്പന്‍ ഇടഞ്ഞു. രാവിലെ കാവടിയാ ഘോഷത്തി നിടയില്‍ തിരുമംഗലം ക്ഷേത്ര ത്തിനടുത്ത്‌ വച്ച്‌ ഇടഞ്ഞ കൊമ്പന്‍ പള്ളിക്കടവത്ത്‌ രാമകൃഷണന്റെ പറമ്പിലേക്ക്‌ ഓടി ക്കയറി. പുറത്തു ണ്ടായിരുന്ന രത്നാകരന്‍ എന്ന‌യാള്‍ അടുത്തുള്ള മരത്തില്‍ കയറിയും, മറ്റുള്ളവര്‍ ആനയുടെ പുറത്തു നിന്നു ചാടിയും രക്ഷപ്പെട്ടു. ആര്‍ക്കും കാര്യമായ പരിക്കില്ല.
 
ആളുകള്‍ പുറകെ കൂടിയതോടെ ആന കൂടുതല്‍ പ്രകോപിതനായി മുന്നോട്ടു കുതിച്ചു. ഇതിനിടയില്‍ ആനയുടെ മുമ്പില്‍ വന്നു പെട്ട ഒരു സ്ത്രീയെ അവന്‍ ഓടിച്ചു. അടുത്തുള്ള വീട്ടില്‍ കയറി അവര്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് കരീപ്പാടത്ത്‌ സതീശന്റെ വീടിനു സമീപം നിലയുറപ്പിച്ച ആനയെ പാപ്പാന്മാര്‍ തളച്ചു.
 
- എസ്. കുമാര്‍
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ആനക്ക്‌ വേണ്ടത്ര തീറ്റയും വെള്ളവും നൽകാഞ്ഞതാണത്രേ അവൻ ഓടുവാൻ കാരണം. കൂടാതെ ആളുകൾ പുറകെ ബഹളം കൂട്ടി ഓടിയതും അവന്റെ ഓട്ടത്തിനു സ്പീഡുകൂടുവാൻ കാരണമായി.കരീപ്പാടത്ത്‌ സതീശന്റെ വീടിനു സമീപം ശാന്തനായി നിലയുറപ്പിച്ച അവൻ തെങ്ങിൻ പട്ടകൾക്കായി തിരയുകയായിരുന്നു.

ആനക്ക്‌ നേരത്തിനു ഭക്ഷണം നൽകാതെ ഇരുന്നാൽ പിന്നെ അതെന്തു ചെയ്യും?

January 30, 2010 2:11 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



26 January 2010

പുത്തന്‍ പള്ളിക്കാവിലും മാമ്പിള്ളി ക്കാവിലും ഉത്സവം ആഘോഷിച്ചു

അന്തിക്കാട്‌ കിഴക്കു ഭാഗത്തുള്ള പുത്തന്‍ പള്ളിക്കാവ്‌ ഉത്സവം ഗംഭീരമായി ആഘോഷിച്ചു. പ്രദേശത്തെ പ്രസിദ്ധമായ ഒരു മല്‍സര പ്പൂരമാണ്‌ ഇവിടെ നടന്നത്‌. തലയെടുപ്പില്‍ കേരളത്തിലെ ഒന്നാമനായ തെച്ചിക്കോട്ടു കാവ്‌ രാമചന്ദ്രനാണ്‌ തിടമ്പ്‌. രാമചന്ദ്രനെ കൂടാതെ കാളിദാസന്‍, കൊടുങ്ങല്ലൂര്‍ ഗിരീശന്‍ തുടങ്ങി പേരെടുത്ത ഗജവീരന്മാര്‍ അണി നിരന്നു.
 
ഏങ്ങണ്ടിയൂര്‍ മാമ്പിള്ളി ക്കാവ്‌ ഉത്സവും ഗംഭീരമായി കൊണ്ടാടി. ഏഴ്‌ ആനകള്‍ അണി നിരന്ന ഉത്സവത്തില്‍ ഇളയാല്‍ ഉത്സവ ക്കമ്മറ്റിയുടെ പട്ടത്ത്‌ ശ്രീകൃഷണന്‍ തിടമ്പേറ്റി. വലംകൂട്ട്‌ എന്‍. എഫ്. എ. യുടെ മന്ദലാംകുന്ന് കര്‍ണ്ണന്‍.
 
- എസ്. കുമാര്‍
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



12 January 2010

സക്കറിയ ക്കെതിരായ കയ്യേറ്റത്തില്‍ വ്യാപക പ്രതിഷേധം

പ്രശസ്ത എഴുത്തുകാരന്‍ സക്കറിയയ്ക്കെതിരെ പയ്യന്നൂരില്‍ നടന്ന കയ്യേറ്റ ശ്രമത്തെ അപലപിച്ച്‌ കൂടുതല്‍ സാഹിത്യ സാംസ്കാരിക രാഷ്ടീയ പ്രവര്‍ത്തകര്‍ രംഗത്തെത്തി. സക്കറിയക്കു നേരെയുള്ള ആക്രമണം അഭിപ്രായ സ്വാതന്ത്ര്യ ത്തിനു നേരെയുള്ള വെല്ലു വിളി യാണെന്നും താലിബാന്‍ ‍ -ശ്രീരാമ സേനാ തലത്തില്‍ വ്യക്തി സ്വാതന്ത്ര്യ ത്തിനു മേല്‍ ഉള്ള ഒരു ഇടപെടല്‍ ആണിതെന്നും പലരും അഭിപ്രായപ്പെട്ടു.
 
ഇക്കഴിഞ്ഞ ദിവസം കണ്ണൂരിലെ പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിനടുത്ത്‌ ഒരു പുസ്തക പ്രസാധന ചടങ്ങിനെത്തിയ സക്കറിയയെ, പ്രസംഗത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ വിഷയത്തില്‍ ചില സംഘടനകള്‍ എടുത്ത നിലപാട്‌ ശരിയായില്ല എന്ന്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ചിലര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. പ്രസംഗം കഴിഞ്ഞയുടന്‍ ഒരാള്‍ വന്ന് അദ്ദേഹത്തോട്‌ പ്രസംഗത്തിലെ പരാമര്‍ശ ങ്ങളോടുള്ള എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നു സക്കറിയ കാറില്‍ കയറി പോകുവാന്‍ തുനിയുമ്പോള്‍ ഒരു സംഘം ആളുകള്‍ വളഞ്ഞു വെച്ച്‌ ചീത്ത വിളിക്കുകയും കയ്യേറ്റം നടത്തുവാന്‍ ശ്രമിക്കുക യുമാണുണ്ടായത്‌. ഡി. വൈ. ഏഫ്‌. ഐ. പ്രവര്‍ത്തകരാണ്‌ തന്നെ കയ്യേറ്റം ചെയതതെന്ന് പിന്നീട്‌ സക്കറിയ മാധ്യമ പ്രവര്‍ത്തകരോട്‌ പറയുകയുണ്ടായി.
 
- എസ്. കുമാര്‍
 
 

Labels:

5അഭിപ്രായങ്ങള്‍ (+/-)
Links to this post

5 Comments:

ഇടതുപക്ഷ പ്രസ്ഥാനത്തേയും അതിന്റെ ആചാര്യന്മാരുടെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ഈ പ്രസംഗം താങ്കള്‍ കേട്ടില്ലായെന്നുണ്ടോ. സക്കറിയക്ക് വേണമെങ്കില്‍ എന്തും പ്രസംഗിക്കാംആരും അതിന്ന് എതിരല്ല.പുസ്തകം എഴുതുന്നത് പോലെയല്ല. സാമൂഹത്തില്‍ ഇറങിയുള്ള പ്രവര്‍ത്തനം .സാമൂഹ്യ പ്രവറ്ത്തനം രാഷ്ട്രിയപ്രവര്ത്തനങളും നടത്തുന്നവര്‍നേരിടേണ്ടിവരുന്ന പ്രവര്‍ത്തനങളില്‍ കൂടുതലൊന്നും സക്കറിയക്ക് നേരിട്ടിട്ടില്ല.


പൂര്‍ണ്ണരൂപമല്ല. വീഡിയോ ഷെയറിങ്‌ സൈറ്റായ യൂടൂബില്‍ ആരോ അപ്ലോഡ്‌ ചെയ്ത പ്രസംഗഭാഗങ്ങള്‍ മാത്രമാണ്‌.)

'ഒരു സഖാവ്‌ ഒരു ഭാര്യയെ സ്വീകരിക്കുന്നതിന്റെ രീതി, അല്ലെങ്കില്‍ ഒരു ഇണയെ കണ്ടെത്തുന്നതിന്റെ രീതിയുടെ മേല്‍ വരെ അയാള്‍ യഥാര്‍ത്ഥ സഖാവാണെങ്കില്‍ നിയന്ത്രണങ്ങളുണ്ട്‌ എന്ന്‌ ഞാന്‍ കരുതുന്നില്ല. അതിലെ ലൈംഗികത, പരസ്യ ലൈംഗികത ഒരു മുഖം മൂടി മാത്രമാണ്‌ എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. വലിയ ഒരു വെള്ള പൂശിയ മുഖംമൂടിയാണ്‌ നിങ്ങള്‍ കാണുന്നത്‌. അതിലെ രഹസ്യ ലൈംഗികതയെന്നത്‌ മറ്റാരുടെയും കാര്യം പോലെ സ്വതന്ത്രവും ആനന്ദകരവും സന്തോഷകരവുമൊക്കെയാണ്‌...'

'വാസ്തവത്തില്‍ ഈ ഇടതുപക്ഷപ്രസ്ഥാനം ഒരു ഒളിപ്രസ്ഥാനമായിരുന്ന കാലത്ത്‌, ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഇത്രമാത്രം ലൈംഗികതയില്‍, ആ ഒളിവിന്റെ സുഖത്തില്‍, അതിന്റെ മറവില്‍ ഇത്രമാത്രം ലൈംഗികതയോടുകൂടി പ്രവര്‍ത്തിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ എന്ന്‌ സംശയമുണ്ട്‌...'

'ഒരു പക്ഷേ ഏറ്റവും ലൈംഗികതയില്‍ അടിയുറച്ച പ്രസ്ഥാനമാണ്‌ (ചെറുതായി ചിരിക്കുന്നു) രാഷ്ട്രീയ പ്രസ്ഥാനമാണ്‌ ഇടതുപക്ഷപ്രസ്ഥാനം. ആ രാഷ്ട്രീയപ്രസ്ഥാനമാണ്‌ ഇന്ന്‌ ഇത്ര ഭീകരമായ സങ്കുചിതത്വത്തിലേക്ക്‌, ഒരു സ്ത്രീയേം പുരുഷനേം ഒന്നിച്ചു കണ്ടാല്‍ സംശയിക്കണം എന്ന സങ്കുചിതത്വത്തിലേക്ക്‌ മറിഞ്ഞത്‌...'

January 13, 2010 1:45 PM  

വിവാദ പ്രസംഗത്തിന്റെ വീഡിയോ യൂറ്റ്യൂബില്‍ അപ്‌ലോഡ് ചെയ്തത് ഇവിടെ ഉണ്ട്

January 13, 2010 10:32 PM  

സക്കറിയക്കു നേരെ കയ്യേറ്റശ്രമം ഉണ്ടായതിൽ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ ഉള്ള ആളുകൾ/സംഘടനകൾ പ്രതിഷേധിച്ചു എന്ന വാർത്ത നാരായണേട്ടനുംശ്രദ്ധിച്ചുകാണും.അതിൽ ഇടതും വലതും പരിവാറും ഇതൊന്നും അല്ലാത്തവരും ആയ പല പ്രമുഖരും ഉണ്ടായിരുന്നു. അതൊരു വാസ്തവമാണ്‌. അതിലപ്പുറം ഇവിടെ ഒന്നും എഴുതിയിട്ടില്ല, വ്യക്തിപരമായ ഒരു നിലപാടും ഞാൻ എഴുതിയിട്ടില്ല.


പിന്നെ ലൈംഗീകത/അഭിപ്രായ സ്വാതന്ത്രം എന്നിവയിൽ എല്ലാ വ്യക്തികൾക്കും ഒരു നിലപാടുമാത്രം വേണം എന്ന് കരുതുന്നത്‌ ജനാധിപത്യപരമാണെന്ന് കരുതുക വയ്യ.സക്കറിയ അല്ല ഏതാളായാലും പറഞ്ഞതിൽ/എഴുതിയതിൽ പ്രതിഷേധമുണ്ടെങ്കിൽ അത്‌ കയ്യൂക്കിലൂടെ മറുപടി പറയുക എന്നത്‌ ശരിയാണെന്ന് തോന്നുന്നില്ല.
ഈ ലിങ്കീൽ ഉൾപ്പെടുത്തിയ സക്കറിയയുടെ പ്രസംഗത്തിൽല്പറയുന്നത് (പ്രസംഗം കേൾക്കുക)..എന്ന് അദ്ധേഹം കരുതുന്നു എന്നാണ്.അതായത് അന്ന്ങിനെ ആയിരുന്നുഎന്ന് അദ്ദേഹംസമർഥിക്കുന്നില്ല.അത് ആ വ്യക്തിയുടെ മാത്രംകാശ്ചപ്പാടാണ്.ഇനി സക്കറിയ പഴ്യകാല സഘാക്കളെയും നേതാക്കന്മാരെയും അപമാനിക്കുന്ന രീതിയിൽ സംസാരിച്ചിട്ടുണ്ടെങ്കിൽ അതിൽ പ്രതിഷേധിക്കാം/ക്കണം, എന്നാൽ ഭിന്നാഭിപ്രായമുള്ള ജിഹ്വകളെ പിഴുതെറിയുകയല്ല മറിച്ച്‌ ജനാധിപത്യ മാർഗ്ഗത്തിലൂടെ വേണം പ്രതിഷേധിക്കുവാൻ. അല്ലെങ്കിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായാലും തീർച്ചയായും അത്‌ ശ്രീരാമസേനാ-താലിബാൻ അല്ലെങ്കിൽ സമനമായ ചിന്തകളും പ്രവർത്തനങ്ങളും വച്ചുപുലർത്തുന്ന വിഭാഗത്തിന്റെ തലത്തിലേക്ക്‌/ഗണത്തിലേക്ക്‌ ഇതും പരിഗണിക്കപ്പെടും.

വ്യക്തിപരമായ അസൌകര്യം മൂലം ഒരു പക്ഷെ ഇവിടെ നടക്കുന്ന/നടന്നേക്കാവുൻന് കമന്റുകൾക്ക് സമയാ സമയം മറുപടി പറയുവൻ സാധിച്ചെന്ന് വരണംമന്നില്ല.

January 15, 2010 11:04 AM  

സമൂഹത്തിനോട് യാതൊരു പ്രതിബദ്ധയും ഇല്ലാത്താവര്‍ക്കും കമ്മ്യുണിസ്റ്റ് വിരുദ്ധ കോക്കസ്സില്‍ അംഗങളായവര്‍ക്കും സാമ്രാജിത്ത വിധേയത്തം വെച്ച് പുലര്‍ത്തുന്നവറ്ക്കും കാണുന്നതെല്ലാം ശ്രീരാമ സേനയും താലിബാനുമായി തോന്നാം .പക്ഷെ അത് വെറും ആടിനെ പട്ടിയാക്കാനാണെന്ന് കാര്യങളെ ശരിക്ക് മനസ്സിലാക്കുന്നവര്‍ക്ക് മനസ്സിലാകും

January 16, 2010 10:37 AM  

നിങ്ങൾക്കൊന്നും വേറെ പണിയില്ലേ? ഒരു സക്കറിയയും ഒരു ഉണ്ണിത്താനും സാമ്രാജ്യത്വവും ഇത്‌ എന്തോന്ന് ഇത്രക്ക്‌ ചർച്ചചെയ്യാൻ? ഉള്ളനേരം കൊണ്ട്‌ വല്ല പ്ലാനും വരക്കുവാൻ നോക്ക്‌ ആളൂകൾക്ക്‌ ഉപകാരപ്പെടും.

എന്തായാലും ഇവിടെ വന്ന സ്ഥിതിക്ക്‌ ഈ സാമൂഹികപ്രതിബദ്ധത സാമ്രാജ്യത്വം എന്നൊക്കെ കേട്ടപ്പോൾ ചിലതു പറയാതെ വയ്യ.

സക്കറിയക്ക്‌ എന്തും പറയുവാൻ ഉള്ള സ്വാതന്ത്രം ഉണ്ടോ എന്ന് ആലോചിക്കുന്നത്‌ നല്ലതാണ്‌. തങ്ങൾ വിമർശനാതീതരാണെന്നും ഇനി അഥവാ ആരെങ്കിലും വിമർശനത്തിനു മുതിർന്നാൽ അവരെ കൈകര്യം ചെയ്യും എന്നുമുള്ള രീതി തികഞ്ഞ ഏകാധിപത്യത്തിന്റെ സ്വഭാവമാണ്‌.അല്ലെങ്കിൽ പിന്നെ മറ്റുള്ളവർക്കും കൂടെ തോന്നണം ഇതൊരു സ്വയം സമ്പൂർണ്ണമായ ഒരു പ്രസ്ഥാനമാണെന്ന്. സ്വയം സമ്പൂർണ്ണമായ ഒരു പ്രസ്ഥാനമാണോ കമ്യൂണിസ്റ്റു പാർട്ടി? റഷ്യയിൽ സംഭവിച്ചതെന്താണ്‌? ഇന്ത്യൻ ജനതക്കുള്ള അഭിപ്രായ സ്വാതന്ത്രം ചൈനയിൽ ഉണ്ടോ?

എന്താണീ സാമൂഹിക പ്രതിബദ്ധത എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌?

കമ്പ്യൂട്ടറിന്റെ സാധ്യതയെ പറ്റി മനസ്സിലാക്കാതെ അതേതാണ്ട്‌ വല്യ അപകടമാണെന്നും പറഞ്ഞ്‌ അതിനെതിരെ സമരം ചെയ്യേ‍ീച്ചത്‌ ഒർക്കുന്നുണ്ടല്ലോ? കമ്പ്യൂട്ടറിനെ സമബ്ന്ധിച്ച്‌ സ്വയം വിവരമില്ലായ്മകൊണ്ട്‌ മാത്രം യുവാക്കളെ സമരത്തിലേക്ക്‌ തള്ളിവിടുകയും ഒരു തലമുറയ്ക്ക്‌ ലഭിക്കുമായിരുന്ന തൊഴിലവസരങ്ങൾ നശിപ്പിച്ചതാണോ സാമൂഹികപ്രതിബദ്ധതയാണോ?

ഒരു കൂട്ടം വിദ്യാർത്ഥികൾക്ക്‌ മുമ്പിൽ വച്ച്‌ അവരുടെ അധ്യാപകനെ മൃഗീയമായി വെട്ടിനുറുക്കിയതിനെ ന്യായീകരിക്കലാണൊ സാമൂഹിക പ്രതിബദ്ധത?

സമൂഹിക പ്രതിബദ്ധത വർദ്ധിക്കുംമ്പോൾ ആണല്ലോ ലിസ്‌ വിവാദവും ലോട്ടറിവിവാദവും ഒക്കെ ഉണ്ടാകുന്നത്‌. സാമ്രാജ്യത്വത്തെ കുറിച്ച്‌ എഴുതുന്ന വരികൾക്കു മുകളിൽ കാണാം ഊഹക്കച്ചവടക്കാരന്റെ പരസ്യം. മന്ത്രവാദിക�

January 17, 2010 6:12 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



10 January 2010

മുന്‍ എം. പി. കെ. എസ്‌. മനോജ്‌ സി. പി. എമ്മില്‍ നിന്നും രാജി വെച്ചു

ആലപ്പുഴയിലെ മുന്‍ എം. പി. യും പ്രമുഖ സി. പി. എം. നേതാവുമായ ഡോ. കെ. എസ്‌. മനോജ്‌ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. തെറ്റു തിരുത്തല്‍ രേഖയില്‍ പാര്‍ട്ടി ഭാരവാഹികളും, ജന പ്രതിനിധികളും മത വിശ്വാസ സംബന്ധിയായി പാലിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചുള്ള ചില പരാമര്‍ശ ങ്ങളാണത്രെ തുമ്പോളി ലോക്കല്‍ കമ്മറ്റി അംഗമായ മനോജിന്റെ രാജിക്ക്‌ കാരണമെന്ന് അറിയുന്നു. മനോജിന്റെ രാജി സി. പി. എം. രാഷ്ടീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക്‌ വഴി വെച്ചേക്കും.
 
തിരഞ്ഞെടുപ്പ്‌ രാഷ്ടീയത്തില്‍ കണ്ണൂരില്‍ അല്‍ഭുതം കാട്ടിയ അബ്ദുള്ള ക്കുട്ടിയെ പ്പോലെ ആലപ്പുഴയില്‍ അത്തരം ഒരു പ്രകടനമാണ്‌ മനോജും കാഴ്ച വെച്ചത്‌. ലത്തീന്‍ കത്തോലിക്ക വിശ്വാസിയായ ഡോ. മനോജ്‌ ആലപ്പുഴയില്‍ കോണ്‍ഗ്രസ്സിലെ കരുത്തനായ സ്ഥാനാര്‍ത്ഥി വി. എം. സുധീരനെ പരാജയ പ്പെടുത്തിയതിലൂടെ ഏറെ ശ്രദ്ധ നേടിയിരുന്നു. മനോജ്‌ ഇപ്പോള്‍ ഡല്‍ഹിയില്‍ ഡോക്ടറായി പ്രാക്ടീസ്‌ ചെയ്യുകയാണ്‌.
 
- എസ്. കുമാര്‍
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



18 December 2009

പിടിയിലായ പുലി ചത്തു

തൊടുപുഴ നഗരത്തിൽ ഇറങ്ങിയ പുലിയെ നാട്ടുകാർ പിടികൂടി.പുലിയെ കീഴടക്കുവാൻ ഉള്ള ശ്രമത്തിനിടയിൽ ചിലർക്കു പരിക്കേറ്റിട്ടുണ്ട്‌. രാവിലെ ഏഴരയോടെ ആണ്‌ പുലിയെ നാട്ടുകാർ കണ്ടത്‌.അടുത്തുള്ള ഒരു പൊന്തക്കാട്ടിൽ കയറിയ പുലിയെ ആളുകൾ പുറത്തുചാടിച്ചു.തുടർന്ന് കീഴ്പ്പെടുത്തിയ പുലിയെ കയറുപയോഗിച്ച്‌ കെട്ടിയിട്ടു. വനം വകുപ്പിനു കൈമാറിയ പുലി പിന്നീട്‌ ചത്തു.
 
- എസ്. കുമാര്‍
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഗുരുവായൂർ പ്രകാശ്‌ ശങ്കർ ചരിഞ്ഞു..

തലയെടുപ്പുകൊണ്ട്‌ ഉത്സവപ്പറമ്പുകളിൽ ശ്രദ്ധേയനായിരുന്ന ഗുരുവായൂർ പ്രകാശ്‌ ശങ്കർ എന്ന കൊമ്പ്ൻ കൊടും പീഠനത്തെ തുടർന്ന് ചരിഞ്ഞു.300 സെന്റീമീറ്ററിലധികം ഉയരമുണ്ടായിരുന്ന ഇവൻ മൽസരപ്പൂരങ്ങളിൽ ശ്രദ്ധെയനായിരുന്നു. ഗുരുവായൂർ ഇരിങ്ങാപ്പുറം സ്വദേശി മത്രംകോട്ട്‌ നിഥിന്റെ സംരക്ഷണയിൽ ഉള്ള ആന ഇന്നലെ രാവിലെ ആണ്‌ ചരിഞ്ഞത്‌. നീരിലായിരുന്ന അന തൃശ്ശൂരിനടുത്ത്‌ വെളപ്പായയിലായിരുന്നു കുറച്ചുനാളായി തളച്ചിരുന്നത്‌. നവമ്പർ അവസാനത്തോടെ ആണ്‌ ഇരിങ്ങപ്പുറത്തേക്ക്‌ കൊണ്ടുവന്നത്‌.ക്രൂരമായ മർദ്ധനത്തെ തുടർന്ന് ആനയുടെ ശരീരത്തിൽ പലയിടത്തും മുറിവുകൾ ഉണ്ടായിരുന്നു.മുറിവ്‌ പഴുത്ത്‌ ശരീരത്തിൽ പലയിടത്തും വ്രണങ്ങൾ രൂപപ്പെട്ടിരുന്നു. അമരത്തിനു ഗുരുതരമായി പരിക്കുണ്ടായിരുന്ന ആന അവശനായിരുന്നു. ഏതാനും ദിവസമായി കൊമ്പൻ തീറ്റയും എടുത്തിരുന്നില്ല.ഇത്‌ ആനയുടെ ആരോഗ്യ സ്ഥിതികൂടുതൽ വഷളാക്കി.തളർന്നുവീണ കൊമ്പൻ എഴുന്നേൽക്കുവാനാകാതെ ബുദ്ധിമുട്ടി.ഇതിനിടയിൽ ആനപ്രേമികൾ ആനയെ പീഠിപ്പിക്കുന്നതായി പരാതിനൽകിയതിനെ തുടർന്ന് കോടതി കേസെടുത്തിരുന്നു.


കെട്ടിയഴിക്കൽ എന്ന പേരിൽ അറിയപ്പെടുന്ന "ചടങ്ങിൽ" നാട്ടാനകൾ കൊടും പീഠനത്തിന്റെ ഇരകൾ ആകാറുണ്ട്‌. മദകാലത്തെ ഭ്രാന്തമായ മാനസീക അവസ്ഥയിൽ നിന്നും സാധാരണ നിലയിലേക്ക്‌ വരുമ്പോൾ പാപ്പാന്മാരെ അനുസരിക്കുവാൻ പലയാനകളും മടികാണിക്കാറുണ്ട്‌.മിക്കവാറും ഈ സമയത്താണ്‌ അധികം ആനകളുടേയും പാപ്പാന്മാർ മാറുന്നതും.ആനയെ ചട്ടമാക്കുവാൻ ആയി പലപാപ്പാന്മാരും കൊടും പീഠനമാണ്‌ നടത്തുക. മൃഗീയമായ പീഠനത്തിനൊടുവിൽ ആന പാപ്പാനുമുമ്പിൽ കൊമ്പുകുത്തും. പലപ്പോഴും ഇത്തരം പീഠനങ്ങൾ ആനയുടെ മരണത്തിലേക്ക്‌ നയിക്കും.പ്രകാശ്‌ ശങ്കറും ഇത്തരം കെട്ടിയഴിക്കലിന്റെ ഇരയാണെന്നാണ്‌ പറയുന്നത്‌.


അൽപം വികൃതിയുള്ള കൂട്ടത്തിൽ പെട്ട ഇവൻ കഴിഞ്ഞവർഷം കുന്ദകുളത്തിനടുത്ത്‌ ചീരംകുളങ്ങര ഉത്സവത്തിനിടയിൽ പാപ്പൻ രാമനെ കൊലപ്പെടുത്തിയിരുന്നു. എന്നാൽ തൃശ്ശൂർ പൂരമടക്കം ഉള്ള പ്രമുഖ ഉത്സവങ്ങളിൽ ശ്രദ്ധെയനായിരുന്നു പ്രകാശ്‌ ശങ്കർ.പലയിടങ്ങിളും ഇവനായിരുന്നു തിടമ്പ്‌. ആദ്യകാലങ്ങളിൽ വൈക്കം ചന്ദ്രശേഖരൻ എന്നറിയപ്പെട്ടിരുന്ന ഇവൻ തൃശ്ശൂരിൽ എത്തിയതോടെ ആണ്‌ കൂടുതൽ പ്രശസ്ഥനായത്‌.

 
- എസ്. കുമാര്‍
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ആനപ്രേമികൾ ആനയെ പീഠിപ്പിക്കുന്നതയി.....ഇതിൽ തിരുത്ത്‌ വേണം ആനപ്രേമികൾ അല്ല ആനയെ പീഠിപ്പിക്കുന്നത്‌.ആനയെ പീഠിപ്പിക്കുന്നതായി പരാതി നൽകിയത്‌ ആനപ്രേമികൾ ആണ്‌...

December 18, 2009 1:18 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



06 December 2009

ഡിസംബര്‍ ആറും ചില ചിന്തകളും - എസ്. കുമാര്‍

babri-masjid-demolitionപതിനേഴ്‌ വര്‍ഷം മുന്‍പ്‌ ഭരണകൂടങ്ങളുടെ വീഴച്ച മൂലമോ, ജാഗ്രത ക്കുറവു മൂലമോ എന്നു പറയാവുന്ന സാഹചര്യത്തില്‍ അയോധ്യയിലെ ബാബറി മസ്ജിദ്‌ വലിയ ഒരു സംഘം ആളുകളാല്‍ തകര്‍ക്ക പ്പെടുകയുണ്ടായി. തുടര്‍ന്ന് ഈ പതിനേഴു വര്‍ഷവും, ആ ദിവസം (ഡിസംബര്‍ 6), അത്യന്തം ഭീതിയോടെ ആണ്‌ ജാതി, മത ഭേദമന്യേ ഒരോരുത്തരും ഓര്‍ക്കുന്നത്‌. മാത്രമല്ല പ്രസ്തുത സംഭവത്തിനു പ്രതികാര മെന്നോണം, അന്നേ ദിവസം, ഭീകരമായ എന്തോ സംഭവിക്കും എന്ന ഭയപ്പാടോടെ, ആളുകള്‍ ഓരോ നിമിഷവും തള്ളി നീക്കുന്നു. ഭരണകൂടവും പല രീതിയില്‍ ഉള്ള ജാഗ്രത പുലര്‍ത്തുന്നു. ഓരോ വര്‍ഷവും, ഇത്‌ പല വിധ ചര്‍ച്ചകള്‍ക്കും, ഈമെയില്‍ വഴിയുള്ള പ്രചാരണങ്ങള്‍ക്കും വഴി വെക്കാറുണ്ട്‌. ഈ വര്‍ഷവും അതില്‍ യാതൊരു കുറവും ഉണ്ടായിട്ടില്ല.
 
ഇവിടെ തകര്‍ക്ക പ്പെട്ടതിനെ ഒരു ആരാധനാലയം എന്നതിനപ്പുറം ഒരു ചരിത്ര സ്മാരകം എന്നു കൂടെ നോക്കി ക്കാണേണ്ടതുണ്ട്‌. നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള ഓരോ നിര്‍മ്മിതിക്കും, വിളിച്ചോതുവാന്‍ വിശ്വാസ ത്തിനപ്പുറം കുറേ കാര്യങ്ങള്‍ ഉണ്ട്‌. അതില്‍ സംസ്കാരത്തിന്റെയും, നിര്‍മ്മിക്കപ്പെട്ട കാലഘട്ട ത്തിന്റേയും ചരിത്രം കൂടെ അടങ്ങി യിരിക്കുന്നു. അതു കൊണ്ടു തന്നെ, ഇവിടെ നഷ്ടമാകുന്നത്‌ ചരിത്രത്തിന്റെ ശേഷിപ്പുകള്‍ കൂടിയാണ്‌. അധികാര മാറ്റങ്ങളുടേയും, കീഴടക്ക ലുകളുടേയും ഭാഗമായി ഇത്തരം അനവധി പൊളി ച്ചടക്കലുകള്‍ ചരിത്രത്തില്‍ കാണുവാന്‍ കഴിയും. എന്നാല്‍ ഒരു ആധുനിക സമൂഹത്തില്‍, ഇത്തരം തച്ചുടക്കലുകള്‍ സാധാരണമല്ല. അഫ്ഗാനി സ്ഥാനിലും, സമാനമായ അന്തരീക്ഷം നിലനില്‍ക്കു ന്നിടങ്ങളിലും, ചരിത്ര സ്മാരകങ്ങളെയും അന്യ സംസ്കാരത്തിന്റെ സൂചകങ്ങളെയും തുടച്ചു നീക്കുന്ന പ്രവണത കാണുവാന്‍ കഴിയും. അവിടെ താലിബാന്റെ പടയോട്ടത്തില്‍ ബുദ്ധ വിഹാരങ്ങളും പ്രതിമകളും നശിപ്പിക്ക പ്പെടുകയുണ്ടായി. എന്നാല്‍ ജനാധിപത്യ സമ്പ്രദായം നിലനില്‍ക്കുന്ന ഇന്ത്യയെ പ്പോലെ ഒരു രാജ്യത്ത്‌ അത്തരം സംഭവം നടന്നു എന്നത്‌ തീര്‍ച്ചയായും നിര്‍ഭാഗ്യകരം തന്നെ ആണ്‌.
 
ഓരോ മതവും പറയുന്നു തങ്ങള്‍ സമാധാന ത്തിനായി നിലകൊള്ളുന്നു എന്ന്. എന്നാല്‍ ചെറിയ ഒരു നിരീക്ഷണത്തില്‍ പോലും നമുക്ക്‌ മനസ്സിലാക്കുവാന്‍ കഴിയുക ഈ പറയുന്ന മത വിശ്വാസത്തിന്റെ പേരില്‍ / മത വിശ്വാസികളില്‍ പെട്ടവര്‍ ആണ്‌ അക്രമങ്ങള്‍ നടത്തുന്നതും പരസ്പരം പോരടിക്കുന്നതും എന്ന്. തന്റെ മതം സമാധാനത്തില്‍ വിശ്വസിക്കുന്നു എന്നു പറയുന്നവര്‍ എന്തു കൊണ്ട്‌ ഈ വൈരുദ്ധ്യം ഉണ്ടായി എന്നത്‌ ചിന്തിക്കേണ്ടതുണ്ട്‌. അന്യന്റെ ആരാധ നാലയങ്ങള്‍ നശിപ്പിച്ചും അവന്റെ ആരാധനയെ നിഷേധിച്ചും മര്‍ദ്ദിച്ചും ഭീഷണി പ്പെടുത്തിയും പ്രലോഭിപ്പിച്ചും അവസരം ചൂഷണം ചെയ്തും മതം മാറ്റിയും വളര്‍ത്തേണ്ടതാണ്‌ മത വിശ്വാസം എന്നത്‌ എത്ര മാത്രം മൗഢ്യം ആണെന്ന് ഒരു നിമിഷം ചിന്തിച്ചാല്‍ മനസ്സിലാ ക്കാവുന്നതേ ഉള്ളൂ. മതത്തിന്റെ പേരില്‍ നടത്തുന്ന തച്ചുടക്കലുകളും സ്ഫോടനങ്ങളും ഒരിക്കലും അതില്‍ ഏര്‍പ്പെടുന്നവന്റെ മതത്തെ കുറിച്ച്‌ സമൂഹത്തില്‍ മതിപ്പല്ല മറിച്ച്‌ സംശയവും ഭീതിയും ആണ്‌ ഉണ്ടാക്കുക. നിര്‍ഭാഗ്യ വശാല്‍ മതത്തിന്റെ പേരില്‍ ഹാലിളകുന്നവര്‍ ഇത്‌ തിരിച്ചറിയുന്നില്ല.
 
പ്രാര്‍ത്ഥന / ആരാധന എന്നത്‌ വളരെ ശാന്തമായ അന്തരീക്ഷത്തില്‍ ആയിരിക്കണം നടത്തപ്പെടേണ്ടത്‌ അല്ലാതെ അക്രമോത്സു കതയോടെയോ പര വിദ്വേഷത്തിന്റെ പരിവേഷ ത്തോടെയോ ചെയ്യേണ്ട ഒന്നാണ്‌ എന്നു കരുതുന്നത്‌ ശുദ്ധ മണ്ടത്തരമാണ്‌. മനസ്സിനെ ശുദ്ധീകരിക്കുവാനും മുന്നോട്ടുള്ള ജീവിതത്തില്‍ കൂടുതല്‍ കരുത്തു പകരുവാനും ഉതകുന്നത്‌ എന്ന രീതിയില്‍ ആണ്‌ വിവിധ മതങ്ങള്‍ പ്രര്‍ത്ഥനയെ ചിട്ടപ്പെടു ത്തിയിരിക്കുന്നത്‌. നിര്‍ഭാഗ്യ വശാല്‍ പലര്‍ക്കും പ്രാര്‍ത്ഥന യെന്നാല്‍ പരാതി പറയുവാനും ആഗ്രഹങ്ങള്‍ നടത്തി ത്തരുവാനും ഈശ്വരനോട്‌ പറയുവാനുള്ള അവസരം ആണ്‌, വേറെ ഒരു കൂട്ടര്‍ അന്യ മതക്കാരനെ അപഹസി ക്കുവനും പ്രകോപി പ്പിക്കുവാനും പ്രയോജന പ്പെടുത്തുന്നു. അപൂര്‍വ്വം ചിലര്‍ ശരിയായ അര്‍ത്ഥത്തില്‍ യഥാ വിധി ഉള്‍ക്കൊണ്ട്‌ പ്രര്‍ത്ഥന നടത്തുന്നു. ആഗ്രഹ നിവര്‍ത്തിക്ക്‌ ശതമാന കണക്കില്‍ വരെ "കമ്മീഷന്‍" പ്രഖ്യാപി ക്കുന്നവരും ഉണ്ട്‌. ഇത്തരക്കാര്‍ക്ക് യഥാ വിധി ചൂഷണം ചെയ്യുവാന്‍ ഉള്ള അവസരങ്ങള്‍ നമ്മുടെ സമൂഹത്തില്‍ വേണ്ടുവോളം ഉണ്ട് താനും.ഈശ്വരന്റെ ഏജന്റുമാരായി സ്വയമോ / ഒരു കൂട്ടം ആളുകളാലോ അവരോധിക്കപ്പെട്ട ഇത്തരക്കാര്‍ വിശ്വാസിയെ മാനസികമായും സാമ്പത്തികമായും ചൂഷണം ചെയ്യുന്നു. മറ്റൊരു കൂട്ടര്‍ രാഷ്ടീയക്കാര്‍ ആണ്‌. മതത്തെ ജനാധിപത്യ ത്തില്‍ അധികാര ത്തിലേറുവാന്‍ ഉള്ള എളുപ്പം ഉപായമായി അവര്‍ പ്രയോജന പ്പെടുത്തുന്നു. വിവിധ വിശ്വാസങ്ങള്‍ ഉള്ളവരും വിശ്വസം ഇല്ലാത്തവരും ഉള്ള പൊതു സമൂഹത്തെ ഒന്നായി കാണുക എന്നതാണ്‌ ജനാധിപത്യം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. എന്നാല്‍ മേല്‍പ്പറഞ്ഞ എളുപ്പ വഴിയിലൂടെ അധികാര ത്തിലെത്തുവാന്‍ മതേതര ജനാധിപത്യ ത്തിന്റെ ബാനര്‍ പേറുന്നവരും ശ്രമിക്കാറു ണ്ടെന്നത്‌ ജനാധിപത്യ ത്തിലെ മത വിശ്വാസത്തെ ചൂഷണം ചെയ്യുവാന്‍ ഉള്ള സാധ്യത എത്രയെന്നും ജനകീയ പ്രശങ്ങളെ മൂടി വെക്കുവാന്‍ ഉള്ള ഉപായമാണെന്നും വ്യക്തമാക്കുന്നു.
 
താന്‍ ഈശ്വര സൃഷ്ടി യാണെന്ന് പറയുന്നവന്‍ തന്നെ തൊട്ടടുത്ത മനുഷ്യന്‍ തന്റെ മതക്കാരന ല്ലാത്തതിനാല്‍ ഈശ്വര സൃഷ്ടിയല്ലെന്ന് പറയുമ്പോള്‍ അവിടെ തുടങ്ങുന്നു വിശ്വാസത്തിന്റെ പേരില്‍ ഉള്ള സംഘര്‍ഷം. പലയിടങ്ങളിലും അധികാരത്തിന്റെയും സാഹചര്യത്തിന്റേയും അടിസ്ഥാനത്തില്‍ അവന്‍ അപരന്റെ വിശ്വാസങ്ങളെ നിഷേധിക്കുന്നു. ഭാഗ്യവശാല്‍ ഒരു ജനാധിപത്യ രാജ്യമായതിനാല്‍ ഇന്ത്യയില്‍ മത സ്വാതന്ത്രം അനുവദിക്ക പ്പെട്ടിരിക്കുന്നു, എന്നാല്‍ അപൂര്‍വ്വം ചില അവസരങ്ങളില്‍ ചിലയിടങ്ങളില്‍ ഇതിനു തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെടാറും തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാകാറും ഉണ്ട്‌ എന്നത്‌ നിഷേധിക്കുന്നില്ല. എങ്കിലും ഇത്‌ ശ്രദ്ധയില്‍ പെട്ടാല്‍ ഭരണകൂടം അതിനെതിരെ നടപടി സ്വീകരിക്കാറും ഉണ്ട്‌.
 
നീണ്ട പതിനേഴ്‌ വര്‍ഷത്തിനു ശേഷം ആണ്‌ ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പുറത്തു വന്നിരിക്കുന്നത്‌. (അറിഞ്ഞിടത്തോളം ഈ റിപ്പോര്‍ട്ടില്‍ അന്നത്തെ കേന്ദ്ര ഭരണത്തി ലിരുന്നവരുടെ വീഴചയെ കുറിച്ച്‌ കാര്യമായ പരാമര്‍ശം ഇല്ല). ഈ സാഹചര്യത്തില്‍ ഇനി ഇത്തരം തര്‍ക്കങ്ങളും തച്ചുടക്കലുകളും ഇല്ലതാക്കുവാന്‍ വേണ്ട നടപടികളെ / ജാഗ്രതയെ കുറിച്ച്‌ അതില്‍ പറയുന്നുമുണ്ട്‌. ജുഡീഷ്യല്‍ അന്വേഷണം അര്‍ത്ഥ വത്താവണ മെങ്കില്‍ ആ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചതു കൊണ്ടു മാത്രം ആകില്ല അതില്‍ എന്തെങ്കിലും വീഴ്‌ച്ചകള്‍ ഉണ്ടെങ്കില്‍ അതിനു പരിഹാരം കൊണ്ടും അതിലെ കണ്ടെത്തലുകളെ ഗൗരവമായി കണ്ടു കൊണ്ടും നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയും കുറ്റവാളികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുത്തും ആയിരിക്കണം. ജനാധിപത്യം പൗരനു ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ നില നിര്‍ത്തുവാനും അവന്റെ ആരാധനാ ലയങ്ങള്‍ സംരക്ഷിക്കുവാനും വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ ഓരോ രാഷ്ടീയ കക്ഷിക്കും ബാധ്യതയുണ്ട്‌. അവര്‍ അത്‌ നടപ്പിലാക്കുവാന്‍ ശ്രദ്ധിക്കുക തന്നെ വേണം. നീതി നിഷേധിക്കപ്പെട്ടു എന്ന തോന്നലോടെയും ഭയപ്പാടോടെയും ഉള്ള ഒരു ദിനം പോലും ഇന്ത്യയിലെ കോടി ക്കണക്കായ ആളുകള്‍ക്ക്‌ ഉണ്ടാകാതിരിക്കട്ടെ.
 
- എസ്. കുമാര്‍
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



02 December 2009

ഭോപ്പാല്‍ - മഹാ ദുരന്തത്തിന്റെ കാല്‍ നൂറ്റാണ്ട്‌

പതിനായിരങ്ങള്‍ക്ക്‌ ജീവന്‍ നഷ്ടപ്പെടുകയും ലക്ഷ ക്കണക്കി നാളുക ളുകളുടെ ജീവിതത്തെ മഹാ ദുരിതത്തിന്റെ കറുത്ത കയത്തിലേക്ക്‌ തള്ളി വിടുകയും ചെയ്ത ഭോപ്പാല്‍ വാതക ദുരന്തത്തിനു ഇന്ന് കാല്‍ നൂറ്റാണ്ട്‌ തികയുന്നു. യൂണിയന്‍ കാര്‍ബൈഡ്‌ എന്ന കമ്പനിയില്‍ നിന്നും ചോര്‍ന്ന വിഷ വാതകത്തിന്റെ കറുത്ത പുക ഇന്നും അവിടത്തെ ആളുകള്‍ ഭീതിയോടെ ഓര്‍ക്കുന്നു. പുതു തലമുറയിലെ പലരും അതിന്റെ ജീവിക്കുന്ന രക്ത സാക്ഷികളായി നരക തുല്യമായ ജീവിതവും നയിക്കുന്നു. അന്നുണ്ടായ ദുരന്തം പലരേയും നിത്യ രോഗികളാക്കി മാറ്റി, ദുരന്ത പ്രദേശത്ത്‌ പിന്നീട്‌ ജനിച്ച പല കുട്ടികള്‍ക്കും വൈകല്യങ്ങള്‍ ഉണ്ടായി.
 
1984 ഡിസംബര്‍ 2 ന്റെ രാത്രി ബഹു രാഷ്ട്ര കമ്പനിയായ യൂണിയന്‍ കാര്‍ബൈഡിന്റെ പ്ലാന്റില്‍ നിന്നും വായുവില്‍ കലര്‍ന്ന മീഥൈല്‍ ഐസോ സയനൈഡ്‌ എന്ന വിഷ വാതകം വിതച്ചത്‌ കനത്ത ജീവ നഷ്ടമായിരുന്നു.
 
ഇന്നും ഭോപ്പാല്‍ നഗരത്തിന്റെ അന്തരീക്ഷത്തില്‍ ദുരന്തത്തിന്റെ വേദനയും പ്രാണ വായുവിനായി പിടഞ്ഞവരുടെ ദീന രോദനങ്ങളും തളം കെട്ടി നില്‍ക്കുന്നു. കാല്‍ നൂറ്റാണ്ടു കഴിഞ്ഞിട്ടും ആ കാള രാത്രിയുടെ ഓര്‍മ്മകള്‍ അവരെ വേട്ടയാടുന്നു.
 
- എസ്.കുമാര്‍, ദുബായ്
 



25 years after the Bhopal gas tragedy



 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



28 November 2009

ഇന്ന് ഗുരുവായൂര്‍ ഏകാദശി

ഇന്ന് വൃശ്ചിക മാസത്തിലെ ശുക്ല പക്ഷ ഏകാദശി. ഇന്നാണ്‌ ഗുരുവായൂരിലെ പ്രതിഷ്ഠാ ദിനവും. കൂടാതെ, ഭഗവാന്‍ കുരുക്ഷേത്ര ഭൂമിയില്‍ വെച്ച്‌ അര്‍ജ്ജുനന്‌ ഗീതോപദേശം നടത്തിയ ദിവസം എന്ന പ്രത്യേകത കൂടി ഉണ്ട്‌ ഇന്നത്തെ ദിവസത്തിന്‌. ഏകാദശി ദിനത്തില്‍ ഭഗവാനെ ദര്‍ശിക്കുവാനും പ്രസാദ ഊട്ടിനുമായി ഗുരുവായൂരില്‍ ഭക്ത ലക്ഷങ്ങള്‍ ആണ്‌ എത്തുക.
 
വലിയ ആഘോഷ പരിപാടികള്‍ ആണ്‌ ഗുരുവായൂരില്‍ ഒരുക്കി യിരിക്കുന്നത്‌. ഗോതമ്പു ചോറും പായസവും അടങ്ങുന്ന ഏകാദശി പ്രസാദം രാവിലെ മുതല്‍ വിതരണം ചെയ്തു തുടങ്ങും. നാമ ജപ ഘോഷ യാത്രയും രഥ ഘോഷ യാത്ര യുമെല്ലാം ഇതിന്റെ ഭാഗമായി നടക്കും.
 
ആയിര ക്കണക്കിനു നെയ്‌ വിളക്കാണ്‌ ഇന്നു തെളിയുക.രാത്രി വിളക്കെ ഴുന്നള്ളിപ്പാണ്‌ മറ്റൊരു ചടങ്ങ്‌. നാലാം പ്രദക്ഷി ണത്തില്‍ ഭഗവാന്‍ എഴുന്നള്ളും. ഭഗവാന്റെ സ്വര്‍ണ്ണ ക്കോലം ഗുരുവായൂര്‍ പത്മ നാഭന്‍ വഹിക്കും. പുലര്‍ച്ച യോടെ കൂത്തമ്പ ലത്തില്‍ ദ്വാദശിപ്പണ സമര്‍പ്പണം ആരംഭിക്കും. അതു ഞായറാഴ്ച രാവിലെ ഒമ്പതു മണിയോളം തുടരും.
 
ഞായറാഴ്ച രാവിലെ ഒമ്പതു മണിക്ക്‌ നടയടക്കും. പിന്നീട്‌ വൈകീട്ട്‌ 3.30 നേ തുറക്കൂ. ഈ സമയത്ത്‌ ക്ഷേത്ര സന്നിധിയില്‍ ചോറൂണ്, വിവാഹം, തുലാഭാരം, ശയന പ്രദക്ഷിണം തുടങ്ങിയവ ഉണ്ടാകില്ല.
 
- എസ്. കുമാര്‍, ദുബായ്
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



16 November 2009

താക്കറെയുടെ വാക്കുകളില്‍ പ്രതിഷേധിക്കുക

bal-thackeray-sachin-tendulkarഒരു മറാഠി ആയതില്‍ അഭിമാനം ഉണ്ടെങ്കിലും താന്‍ പ്രധാനമായും ഇന്ത്യാക്കാര നാണെന്നും, മുംബൈ എല്ലാവര്‍ക്കും അവകാശ പ്പെട്ടതാണെ ന്നുമുള്ള സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വാക്കുകള്‍ സങ്കുചിത പ്രാദേശിക വാദത്തിനോടുള്ള വിയോജിപ്പ്‌ വ്യക്തമാ ക്കുന്നതാണ്‌. ഈ വാക്കുകള്‍ മറാഠാ‍ വാദികളുടെ ഗോഡ് ഫാദറിനെ പ്രകോപി പ്പിച്ചതില്‍ അല്‍ഭുതമില്ല. സച്ചിന്‍ മറാഠികളുടെ മനസ്സില്‍ നിന്നും റണ്ണൗട്ടായെന്നും ഇത്തരം രാഷ്ടീയ അഭിപ്രയ പ്രകടനം നടത്തുന്നത്‌ ഭൂഷണമല്ലെന്നും സച്ചിന്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധിക്ക ണമെന്നും അദ്ദേഹം സച്ചിനെതിരെ ശക്തമായ ഭാഷയില്‍ തന്നെ സാംന പത്രത്തില്‍ എഴുതി. ഇത്ര മാത്രം അസഹിഷ്ണു തയോടെ ഒരു പ്രസ്ഥാവന യിറക്കുന്നതിന്റെ പുറകിലെ വികാരം എന്തു തന്നെ ആയാലും അത്‌ ഇന്ത്യന്‍ ജനതയോടുള്ള വെല്ലുവിളിയും അവഹേളനവും ആയി മാത്രമേ കാണാനാകൂ. ഇന്ത്യ എന്ന വിശാലമായ രാജ്യത്തെ കേവലം ഒരു സ്റ്റേറ്റായ മഹാ രാഷ്ട്രയിലെ മെട്രോ നഗരമാണ്‌ മുംബൈ. മുംബൈയില്‍ അന്യ നാടുകളില്‍ നിന്നും ആളുകള്‍ വരുന്നതിനോടും ഉദ്യോഗസ്ഥ / വ്യാപാര / തൊഴില്‍ മേഘലയില്‍ സ്ഥാന മാനങ്ങള്‍ കരസ്ഥ മാക്കുന്നതിലും അസഹിഷ്ണുത പണ്ടേ പ്രസിദ്ധമാണ്‌. എന്നാല്‍ സച്ചിനെ പ്പോലുള്ള ഒരു കായിക താരത്തിനു ഇത്തരം പിന്തിരിപ്പന്‍ ആശയങ്ങളോടു സന്ധി ചെയ്യുവാന്‍ ആകില്ല. മുഴുവന്‍ ഇന്ത്യ ക്കാരന്റേയും പിന്തുണയാണ്‌ കളി ക്കളത്തില്‍ അദ്ദേഹത്തിനു പിന്‍ബല മാകുന്നത്‌. കഴിഞ്ഞ ഇരുപതു വര്‍ഷമായി ഇന്ത്യന്‍ ജനത നല്‍കിയ കരുത്താണ്‌ അദ്ദേഹത്തിന്റെ കരിയറിന്റെ "സീക്രട്ടും". വെറും ഒരു മറാഠാ ക്കാരനായി മാത്രം ഒതുങ്ങി യിരുന്നെങ്കില്‍ സച്ചിന്‍ എന്ന ലിറ്റില്‍ മാസ്റ്റര്‍ എങ്ങും എത്തുക യില്ലായിരുന്നു. ഇന്ന് ലോകം അറിയുന്ന ക്രിക്കറ്റും കോടികളുടെ ആസ്ഥിയും ഉള്ള വ്യക്തിയുമായി മാറിയതിനു പിന്നില്‍ ഇന്ത്യന്‍ ജനത നല്‍കിയ പിന്തുണയെ കുറിച്ച്‌ വ്യക്തമായ ധാരണയും ഉണ്ട്‌ എന്ന് ആ വാക്കുകള്‍ വ്യക്തമാ ക്കുന്നുമുണ്ട്‌.
 
സച്ചിന്‍ എന്ന കളിക്കാരന്‍ കളിക്കള ത്തില്‍ ഇറങ്ങുന്നത്‌ മഹാ രാഷ്ട്രയെ പ്രതിനിധീ കരിച്ചല്ല മറിച്ച്‌ ഇന്ത്യയെ ആണ്‌. ലോകമെ മ്പാടുമുള്ള കോടി ക്കണക്കായ കാണികള്‍ / ആരാധകര്‍ അദ്ദേഹത്തെ ആരാധി ക്കുന്നതും കളി ക്കളത്തില്‍ പിന്തുണ ക്കുകയും ചെയ്യുമ്പോള്‍ അത്‌ മഹാരാഷ്ട്ര ക്കാരനായ കളിക്കാരന്‍ എന്ന നിലക്കുമല്ല. അതു പോലെ ഇന്ത്യന്‍ ടീം വിജയം വരിക്കുമ്പോള്‍ മറാഠി യുടെ / മലയാളിയുടെ / ബംഗാളിയുടെ മികവില്‍ ജയിച്ചു എന്നും സാമാന്യ ബുദ്ധിയുള്ളവര്‍ പറയാറുമില്ല. ഇന്ത്യയുടെ വിജയമായി തന്നെ ആണവര്‍ ആഘോഷി ക്കുന്നത്‌. കാരണം സ്പോര്‍ട്ട്‌സ് മാന്മാരെയും സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള കലാ കാര ന്മാരെയും ജാതി യടിസ്ഥാ നത്തില്‍ വേര്‍ തിരിച്ച്‌ കാണുന്നത്‌ സങ്കുചിത മനസ്കരരുടെയും മനോ നിലയില്‍ കാര്യമായ തകരാറു സംഭവിച്ച വരുടേയും മാത്രം വിഷയമാണ്‌. എന്നാല്‍ അത്തരം വിഷ ജന്യമായ ആശയങ്ങള്‍ പൊതു സമൂഹത്തി ലേക്ക്‌ കടത്തി വിടുന്നത്‌ അപകട കരമാണ്‌.
 
മുംബൈ യില്‍ ഭീകരാ ക്രമണം നടന്നപ്പോള്‍ രാജ്യ സ്നേഹികളായ എല്ലാവരും അത്‌ മറാഠയിലെ ഒരു ഭീകരാ ക്രമണമായല്ല മറിച്ച്‌ ഇന്ത്യ യ്ക്കെതിരായ ആക്രമണമായി തന്നെ ആണതിനെ കണ്ടതും അപലപിച്ചതും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള ധീര ജവാന്മാരാണ്‌ ഭീകരരെ കീഴടക്കിയത്‌; അല്ലാതെ ഇദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട്‌ ഉറഞ്ഞു തുള്ളുന്ന ചിന്താ ശൂന്യരായ അണികള്‍ അല്ല എന്നതും ഓര്‍ക്കേ ണ്ടതുണ്ട്‌.
 
മറ്റൊന്ന് സച്ചിന്‍ രാഷ്ടീയം കളിക്കേ‍ണ്ടതില്ല എന്ന നിരീക്ഷണം. ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഇന്ത്യയില്‍ ജനാധിപത്യം നില നില്‍ക്കു ന്നിടത്തോളം രാഷ്ടീയം ചിന്തിക്കാനും, പറയുവാനും, രാഷ്ടീയത്തില്‍ പ്രവര്‍ത്തി ക്കുവാനും സച്ചിനെന്നല്ല ഏതൊരു പൗരനും അവകാശമുണ്ട്‌. ഒരു മഹാ രാജ്യത്തെ ജനങ്ങളുടെ പിന്തുണയുള്ള സച്ചിനെ പ്പോലുള്ള ഒരു വ്യക്തിക്ക്‌ കേവലം ഒരു മറാഠ നേതാവിന്റെ മുന്നില്‍ ഈ അവകാശം അടിയറവ് വെക്കേണ്ട ഗതികേട്‌ വന്നിട്ടില്ല. വരുവാന്‍ ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളും സ്പോര്‍ട്സ്‌ പ്രേമികളും അനുവദിക്കുകയും ഇല്ല.
 
പ്രാദേശിക വാദവും മത - ഭാഷാ വാദവും കൊണ്ട്‌ മുതലെടുപ്പു നടത്തുന്നവര്‍ ഇന്ത്യയില്‍ പലയിടത്തും ഉണ്ട്‌. തികച്ചും സങ്കുചിതവും രാജ്യത്തിന്റെ കെട്ടുറപ്പിനും ജനങ്ങളുടെ സ്വതന്ത്ര്യത്തിനും നേര്‍ക്കുള്ള വെല്ലു വിളിയു മായി മാത്രം കാണാവു ന്നതാണ്‌ ഇത്തരം വാദ ഗതികള്‍. മറാഠികള്‍ വിശാലമായ ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗമാണെന്ന്‍ തിരിച്ചറിയാതെ, ഇന്ത്യന്‍ ജനത മറാഠികളുടെ മേധാവി ത്വത്തിനു മുന്നില്‍ ഓച്ചാനിച്ചു നില്‍ക്കേണ്ട വരാണെന്ന ധാരണയില്‍ ജീവിക്കുന്ന അല്‍പ ബുദ്ധികള്‍ ഇടക്കിടെ പ്രസ്ഥാവനകളും പ്രകടനങ്ങളും നടത്താറുണ്ട്‌. നിയമ സഭയിലേക്ക് ഇത്തരം ആഭാസ കരമായ പ്രകടനങ്ങള്‍ കടന്നു കയറിയത്‌ അടുത്ത ദിവസങ്ങളില്‍ നാം കാണുക യുണ്ടായി. മറാഠി ഭാഷയില്‍ സത്യ പ്രതിജ്ഞ ചെയ്തില്ല എന്നതിന്റെ പേരില്‍ ഒരു അംഗത്തെ കയ്യേറ്റം ചെയ്തതോടെ “പ്രാദേശിക വാദികളായ” എം. എല്‍. എ. മാരെ വിലക്കുന്ന നടപടിയിലേക്ക്‌ കാര്യങ്ങള്‍ എത്തി.
 
രാജ്യത്തെ ജന ജീവിതത്തിനു വിഘാതം സൃഷ്ടിക്കുന്ന തരത്തില്‍ ഉള്ള കാഴ്ച പ്പാടുള്ളവരെ നിലക്കു നിര്‍ത്തുവാന്‍, നാനാത്വത്തിലെ ഏകത്വം കാത്തു സൂക്ഷിക്കുവാന്‍, ഇന്ത്യന്‍ ദേശീയതയെ ഉയര്‍ത്തി പ്പിടിക്കുവാന്‍ ജനാധിപത്യ ത്തിനു കരുത്തേ കുവാന്‍ ജനാധിപത്യ പരമായ രീതിയില്‍ പ്രതിഷേ ധിക്കുവാന്‍ ഓരോ ഭാരതീയനും ബാധ്യതയുണ്ട്‌. അതിനാല്‍ തന്നെ സച്ചിനെ തിരെയുള്ള പ്രസ്ഥാവ നയായി മാത്രം കാണാതെ താക്കറെയുടെ പ്രസ്ഥാവ നയില്‍ ശക്തമായി പ്രതിഷേധിക്കുക.
 
- എസ്. കുമാര്‍
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



12 November 2009

ചുവപ്പ്‌ മങ്ങുന്ന ബംഗാള്‍ - എസ് കുമാര്‍

കമ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന / ഭരിച്ച സംസ്ഥാനങ്ങള്‍ എന്ന പേരിലാണ് ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ കേരളത്തെയും ബംഗാളിനെയും വ്യത്യസ്ഥമായി അടയാള പ്പെടുത്തുന്നത്‌. ലോകത്തില്‍ ആദ്യമായി ബാലറ്റിലൂടെ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രി സഭ കേരളത്തില്‍ ആണെങ്കില്‍, ഏറ്റവും അധികം കാലം തുടര്‍ച്ചയായി കമ്യൂണിസ്റ്റുകള്‍ ഭരിച്ച സംസ്ഥാനം എന്ന പദവി ബംഗാളിനു അവകാശ പ്പെട്ടതാണ്‌. രണ്ടിടത്തും പാര്‍ട്ടി ശക്തിപ്പെട്ടത്‌ കര്‍ഷക - തൊഴിലാളി സമരങ്ങളിലൂടെ. അധികാരത്തില്‍ ഏറിയതും അവശ വിഭാഗങ്ങളുടെ വോട്ടുകളിലൂടെ. രണ്ടു സംസ്ഥാന ങ്ങളിലും ഇപ്പോള്‍ ഭരിക്കുന്നതും ഇടതു പക്ഷം. കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും, ഇന്നു രണ്ടിടത്തും ഇടതു പക്ഷം ചരിത്രത്തില്‍ എങ്ങും കണ്ടിട്ടില്ലാത്ത വിധം പ്രതിസന്ധി കളിലൂടെ കടന്നു പോകുന്നു. കരുത്തും പ്രചോദനവും നല്‍കിയ ജന വിഭാഗങ്ങള്‍ ഇവരില്‍ നിന്നും അകന്നു പോകുന്നു എന്നാണ്‌ സമകാലിക തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ വ്യക്തമാക്കുന്നത്‌.
 
കേരളത്തെ സംബന്ധിച്ച്‌ നിയമ സഭാ തിരഞ്ഞെടു പ്പുകളില്‍ ഭരണം മാറി മാറി വരുന്ന സ്ഥിതിയുള്ള പ്പോള്‍ തുടര്‍ച്ചയായി പതിറ്റാണ്ടുകള്‍ ഭരിച്ച ചരിത്രമാണ്‌ ബംഗാളിലെ ഇടതു പക്ഷത്തി നുള്ളത്‌. ഉപ തിരഞ്ഞെ ടുപ്പുകളില്‍ പൊതുവെ ഇടതു പക്ഷമാണ്‌ രണ്ടിടത്തും ജയിക്കാറുള്ളത്‌. എന്നാല്‍ ഇത്തവണ ഉപ തിരഞ്ഞെടുപ്പു ഫലങ്ങള്‍ വന്നതോടെ കേരളത്തില്‍ യു. ഡി. എഫ്‌. തങ്ങളുടെ സീറ്റുകള്‍ നിലനിര്‍ത്തി യെന്നതു മാത്രമല്ല ബംഗാളില്‍ ഇടതു പക്ഷത്തെ സംബന്ധിച്ച്‌ കൂടുതല്‍ ആശങ്കാ ജനകമാണ്‌ കാര്യങ്ങള്‍ എന്നാണ്‌.
 
ഇന്ത്യയില്‍ ഇടതു പക്ഷത്തിനു ഭരണ പരമായും രാഷ്ടീയ പരമായും സ്വാധീനമുള്ള രണ്ടു പ്രമുഖ സംസ്ഥാന ങ്ങളിലും വേരുകള്‍ അനുദിനം നഷ്ടപ്പെടുന്നു എന്നതാണ്‌ കേരളത്തിലും ബംഗാളിലും നിന്നുള്ള തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ ഒരിക്കല്‍ കൂടെ അടയാള പ്പെടുത്തുന്നത്‌. ഇടതു പക്ഷ കൂട്ടായ്മയിലെ പ്രമുഖ പാര്‍ട്ടിയായ മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കാണ്‌ ഇതില്‍ ഏറേ ക്ഷീണം സംഭവിക്കുന്നത്‌. ഉപ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റു പോലും കരസ്ഥ മാക്കുവാന്‍ ആകാതെ, ചരിത്ര പരമായ പരാജയം ഏറ്റു വാങ്ങേണ്ട ഗതികേടി ലാണവര്‍. കാലങ്ങളായി കൈവശ മിരുന്ന മണ്ഡലങ്ങളില്‍ തൃണമൂല്‍ ജയിച്ചു കയറുന്ന കാഴ്ചയാണ്‌ അവിടെ ദൃശ്യമാകുന്നത്‌.
 
ലോക് സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ്‌ അനുകൂല തരംഗം ആയിരുന്നു എന്ന് പരസ്യമായി ന്യായം പറഞ്ഞെങ്കിലും പാര്‍ട്ടി ജനങ്ങളില്‍ നിന്നും അകന്നു പോകുന്നു എന്നതിന്റെ സൂചനകള്‍ തിരഞ്ഞെടുപ്പു ഫലങ്ങളെ സംബന്ധിച്ച അവലോകന ങ്ങളില്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ അതിനു തടയിടുവാന്‍ ആയില്ല എന്നു വേണം പുതിയ പരാജയങ്ങളില്‍ നിന്നും മനസ്സിലാക്കുവാന്‍.
 
സംസ്ഥാനത്ത്‌ കൂടുതല്‍ വ്യവസായങ്ങള്‍ വരുവാന്‍ വേണ്ടി നടത്തിയ ശ്രമങ്ങളില്‍ വന്ന പാളിച്ച, സാധാരണക്കാരെ പാര്‍ട്ടിയില്‍ നിന്നും അകറ്റി എന്നു വേണം കരുതുവാന്‍. വ്യവസായ വല്‍ക്കരണ ത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ പലപ്പോഴും വിവാദങ്ങളിലും പ്രതിഷേധ ങ്ങളിലും ഒരു വേള പോലീസ്‌ ലാത്തി ച്ചാര്‍ജ്ജുക ളിലേക്കും വെടി വെപ്പിലേക്കും എത്തിയ തോടെ കാര്യങ്ങള്‍ കൈ വിട്ടു പോകുവാന്‍ തുടങ്ങി. നന്ദിഗ്രാം പോലുള്ള സംഭവങ്ങള്‍ കടുത്ത ആഘാതമാണ്‌ ഇടതു സര്‍ക്കാരിനു ഏല്‍പ്പിച്ചത്‌. കൃഷി ഭൂമി കര്‍ഷകനെന്ന മുദ്രാവാക്യ ത്തില്‍ നിന്നും കൃഷി ഭൂമികള്‍ വ്യവസായി ക്കെന്ന നയത്തിലേക്ക്‌ ഇടതു പക്ഷം പോകുന്നു എന്ന ആശങ്ക കര്‍ഷകരില്‍ ശക്തമായി. ഇതോടൊപ്പം കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഒപ്പമല്ല, വ്യവസായ ലോബികള്‍ ക്കൊപ്പമാണെന്ന പ്രചാരണം വ്യാപകമായി പാര്‍ട്ടി നയങ്ങളെ / സര്‍ക്കാര്‍ നയങ്ങളെ സംബന്ധിച്ച്‌ കര്‍ഷകരിലും സാധാരണ ക്കാരിലും ഉണ്ടാക്കിയ അസ്വാരസ്യങ്ങളും, ആശങ്കകളും, അവസരോ ചിതമായി പ്രതിപക്ഷ കക്ഷികള്‍ പ്രയോജന പ്പെടുത്തുവാനും തുടങ്ങി. ഇതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പില്‍ വ്യക്തമായി. ഇതോടൊപ്പം വര്‍ദ്ധിച്ചു വരുന്ന രാഷ്ട്രീയ സംഘട്ടനങ്ങളും, "മാവോയിസ്റ്റു ആക്രമണങ്ങളും" കൂടെ ചേര്‍ന്നതോടെ പരാജയത്തിന്റെ ആഘാതം ഒന്നു കൂടെ വര്‍ദ്ധിച്ചു.
 
ജ്യോതി ബസുവിന്റെ കാലഘട്ട ത്തില്‍ ആരംഭിച്ചതും പിന്നീട്‌ ബുദ്ധ ദേവ്‌ കൂടുതല്‍ ആവേശത്തോടെ നടപ്പാക്കി യതുമായ വ്യവസായ നയങ്ങള്‍ വേണ്ട വിധം വിജയ പ്രദമാക്കുവാന്‍ ഇടതു പക്ഷത്തി നായില്ല. ജനകീയ - മുതലാളിത്വ വിരുദ്ധ സമരങ്ങളിലൂടെ ജന മനസ്സുകളില്‍ ഇടം പിടിക്കുകയും അതു വഴി അധികാരത്തില്‍ ഏറുകയും ചെയ്ത പ്രസ്ഥാനത്തെ അവരുടെ പുതിയ നയങ്ങളുടെ പേരില്‍ ഇന്നു ജനം സംശയ ത്തോടെ നോക്കി ക്കാണുവാന്‍ തുടങ്ങിയിരിക്കുന്നു. മൂന്നു പതിറ്റാണ്ടു ഭരിച്ചിട്ടും ബംഗാള്‍ ഗ്രാമങ്ങളില്‍ ആനുപാതികമായ വളര്‍ച്ചയോ പുരോഗതിയോ കൊണ്ടു വരുവാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇന്നും, വേണ്ടത്ര വെളിച്ചമോ, വെള്ളമോ, വിദ്യാഭ്യാസമോ കടന്നു ചെല്ലാത്ത ഗ്രമങ്ങള്‍ ബംഗാളിന്റെ ശാപമായി തുടരുന്നു.
 
ഇപ്പോള്‍ നേരിട്ട പരാജയങ്ങളെ ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തി ച്ചില്ലെങ്കില്‍ ഇനി വരുന്ന തദ്ദേശ ഭരണ സ്ഥാപന ങ്ങളിലേക്കുള്ള തിരഞ്ഞെ ടുപ്പുകളില്‍ ഇതിനേക്കാള്‍ കടുത്ത പ്രത്യഘാതം ആയിരിക്കും നേരിടേണ്ടി വരിക. ഏകാധിപ ത്യപരമായ നിലപാടുമായി ജനങ്ങളില്‍ നിന്നും അകന്നു കൊണ്ട്‌ ഒരു പ്രസ്ഥാനത്തിനും ജനാധിപ ത്യത്തില്‍ അധിക നാള്‍ നിലനില്‍ക്കാ നാകില്ല, പ്രത്യേകിച്ചും നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ നിമിഷ ങ്ങള്‍ക്കകം മാധ്യമ ങ്ങളിലൂടെ ദൃശ്യമാകുന്ന ആധുനിക ലോകത്ത്‌. പാര്‍ട്ടി ക്കകത്തെ അസ്വാര സ്യങ്ങളെയും പാര്‍ട്ടി നേതാക്ക ന്മാരുടെ ജീവിത ശൈലിയിലെ ഗതി മാറ്റവും ശരിയാം വണ്ണം വിലയിരുത്തി കണ്ണു തുറന്ന്‍ പ്രവര്‍ത്തി ച്ചില്ലെങ്കില്‍ പതിറ്റാണ്ടു കളായി കയ്യാളുന്ന അധികാരം അധിക നാള്‍ നീണ്ടു നില്‍ക്കില്ല എന്ന് വ്യക്തമാകുന്നു.
 
- എസ് കുമാര്‍
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



10 November 2009

ജയരാജന്‍ തോറ്റു

ഇക്കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെ ടുപ്പില്‍ രാഷ്ടീയ കേരളം ഉറ്റു നോക്കിയിരുന്ന കടുത്ത മല്‍സരം നടന്ന കണ്ണൂര്‍ മണ്ഡലത്തില്‍ സി. പി. എമ്മിന്റെ കരുത്തനായ നേതാവ്‌ എം. വി. ജയരാജന്‍ യു. ഡി. എഫ്‌. സ്ഥാനാര്‍ത്ഥി എ. പി അബ്ദുള്ള ക്കുട്ടിക്കു മുമ്പില്‍ മുട്ടു മടക്കി. 12043 വോട്ടിന്റെ ഭൂരിപക്ഷ മാണ്‌ കണ്ണൂരില്‍ അബ്ദുള്ള ക്കുട്ടി നേടിയത്‌. ദീര്‍ഘ കാലമായി സി. പി. എം. പ്രവര്‍ത്തകനും പാര്‍ട്ടിയുടെ എം. പി. യും ആയിരുന്ന അബ്ദുള്ള ക്കുട്ടി പിന്നീട്‌ സി. പി. എം. പുറത്താക്കി യതോടെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. കണ്ണൂര്‍ ഉപതിര ഞ്ഞെടുപ്പില്‍ അബ്ദുള്ള ക്കുട്ടിയാണ്‌ യു. ഡി. എഫ്‌. സ്ഥാനാര്‍ത്ഥി യാകുകയെന്ന ഊഹം വന്നതോടെ പാര്‍ട്ടി അതൊരു വെല്ലുവി ളിയായി ഏറ്റെടുക്കുകയും അബ്ദുള്ള ക്കുട്ടിക്കെതിരെ മല്‍സരി ക്കുവാന്‍ പാര്‍ട്ടിയിലെ കരുത്തനെ തന്നെ രംഗത്തി റക്കുകയും ചെയ്തു.
 
കണ്ണൂരില്‍ കോണ്‍ഗ്ര സ്സിന്റെ ജീവ ശ്വാസമായ കെ. സുധാകരന്‍ എന്ന പട ത്തലവന്‍ മുന്നിട്ടിറ ങ്ങിയപ്പോള്‍ രംഗം കൂടുതല്‍ കൊഴുത്തു. അടവുകളും ചുവടുകളും പലതും മാറിയും മറിഞ്ഞും പ്രയോഗിച്ചു. ഏതു വിധേനയും അബ്ദുള്ള ക്കുട്ടിയെ പരാജയ പ്പെടുത്തുക; അതു വഴി കെ. സുധാകരന്റെ രാഷ്ടീയ അശ്വമേധ ത്തിനു കണ്ണൂരില്‍ ഒരു തടയിടുക എന്നതു കൂടെ അവര്‍ ലക്ഷ്യമാക്കി. ഏതാനും നാള്‍ മുമ്പ്‌ മാത്രം പാര്‍ട്ടിയില്‍ എത്തിയ അബ്ദുള്ള ക്കുട്ടിക്ക്‌ സീറ്റു നല്‍കിയതില്‍ കോണ്‍ഗ്രസ്സിലെ ചില നേതാക്കളുടെ എതിര്‍പ്പും അവര്‍ക്ക്‌ പ്രതീക്ഷ നല്‍കി. പാര്‍ട്ടി മിഷ്യനറിയുടെ മുഴുവന്‍ പ്രയത്നവും ഉണ്ടായിരുന്നു ജയരാജനു പിന്തുണയുമായി. എന്നാല്‍ ഒടുവില്‍, തന്റെ രാഷ്ടീയ ഗുരുവിനെ ശിഷ്യന്‍ മലര്‍ത്തിയടിച്ചു.
 
- എസ്. കുമാര്‍
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



12 October 2009

വിവരാവകാശ നിയമത്തെ പ്രയോജന പ്പെടുത്തുക - എസ്. കുമാര്‍

right-to-informationസര്‍ക്കാര്‍ രേഖകളെയും വിവരങ്ങളെയും സംബന്ധിച്ച്‌ അറിയുവാനുള്ള പൊതു ജനത്തിന്റെ അവകാശത്തെ സംബന്ധിച്ച്‌ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച ഒന്നാണ്‌ വിവരാവകാശ നിയമം. രാജ്യ സുരക്ഷയെ സംബന്ധിച്ചോ മറ്റോ രഹസ്യമായി സൂക്ഷിക്കണം എന്ന് നിര്‍ബന്ധ മുള്ളതോഴികെ എല്ലാ തരം രേഖകളും വിവരങ്ങളും, പൗരനു ലഭ്യമാക്കുവാന്‍ ഈ നിയമം വഴി സാധ്യമാകുന്നു. ഈ നിയമം അനുസരിച്ച്‌, ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനമോ / ഉദ്യോഗസ്ഥരോ ബോധപൂര്‍വ്വമോ അല്ലാതെയോ അപേക്ഷകനു വിവരങ്ങള്‍ നല്‍കാതിരുന്നാല്‍ അത്‌ കുറ്റകരവും ശിക്ഷാ ര്‍ഹവുമാണ്‌. ഏതെങ്കിലും വിധത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ സംസ്ഥാന / ദേശീയ വിവരാവകാശ കമ്മീഷനില്‍ പരാതി നല്‍കാവുന്നതാണ്‌.
 
സാമാന്യ രീതിയില്‍ ഒരാള്‍ വിവരാ വകാശ നിയമ പ്രകാരം ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസില്‍ അപേക്ഷ നല്‍കിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ‍/ സ്ഥാപനം, അതിനു മുപ്പതു ദിവസത്തിനകം വ്യക്തമായ മറുപടി നല്‍കേണ്ടതുണ്ട്‌. ഇനി അഥവാ മറ്റേതെങ്കിലും സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കേ ണ്ടതുണ്ടെങ്കില്‍ ഇതു സംബന്ധിച്ച്‌ അപേക്ഷകനു അറിയിപ്പു നല്‍കേണ്ടതുണ്ട്‌. വിവരാ വകാശ നിയമ പ്രകാരം അപേക്ഷ നല്‍കുവാനുള്ള നടപടി ക്രമങ്ങള്‍ വളരെ ലളിതമാണ്‌. വെള്ള ക്കടലാസില്‍ കോര്‍ട്ട് ഫീ സ്റ്റാമ്പ്‌ പതിച്ച്‌ ആവശ്യമായ വിവരങ്ങള്‍ ‍/ രേഖകള്‍ സംബന്ധിച്ച്‌ വ്യക്തമായി എഴുതിയ അപേക്ഷ, ബന്ധപ്പെട്ട ഓഫീസില്‍ നല്‍കുക (ദൂരെയുള്ള ഓഫീസുകളില്‍ നിന്നും വിവരങ്ങള്‍ അറിയുവാന്‍ റജിസ്റ്റേര്‍ഡ്‌ തപാലിനെ ആശ്രയി ക്കാവുന്നതാണ്‌). ഇതില്‍ അപേക്ഷകന്‍ തിയതിയും ഒപ്പും നിര്‍ബന്ധമായും ഇട്ടിരിക്കണം. അതോടൊപ്പം അപേക്ഷയുടെ ഒരു പകര്‍പ്പും സൂക്ഷിക്കുക. പ്രസ്തുത അപേക്ഷ സ്വീകരിച്ചതായി ബന്ധപ്പെട്ട ഉദ്യോഗ സ്ഥനില്‍ നിന്നും തിയതി രേഖപ്പെ ടുത്തിയ രസീതും വാങ്ങി സൂക്ഷിക്കണം. ഏതെങ്കിലും രേഖകളുടെ പകര്‍പ്പോ മറ്റോ ആവശ്യപ്പെടുന്നു എങ്കില്‍, പ്രസ്തുത ആവശ്യത്തി ലേക്കായി വരുന്ന ചിലവ്‌ അപേക്ഷകന്‍ വഹിക്കേ ണ്ടതുണ്ട്‌. ഉദാ: തൊട്ടടുത്ത പുരയിടത്തില്‍ പണിയുന്ന വീടിന്റെ പ്ലാനും നിര്‍മ്മാ ണാനുമതി നല്‍കി യതിന്റെ വിശദാംശങ്ങളും ആവശ്യപ്പെടുന്നു എന്ന് കരുതുക. പ്രസ്തുത പ്ലാനുകളുടെയും അനുമതി നല്‍കിയതിന്റെ രേഖകളുടേയും പകര്‍പ്പെ ടുക്കുന്നതി നാവശ്യമായ ചിലവ്‌ അപേക്ഷകന്‍ നല്‍കണം. ഇപ്രകാരം ലഭിക്കുന്ന രേഖകള്‍ അനുസരിച്ച്‌, പ്രസ്തുത കെട്ടിട നിര്‍മ്മാണത്തിനു അനുമതി നല്‍കിയതില്‍ എന്തെങ്കിലും ചട്ടലംഘനം ഉണ്ടെങ്കില്‍ അത്‌ നിര്‍ത്തി വെപ്പിക്കുവാന്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ പരാതി നല്‍കാവുന്നതാണ്‌.
 
ലാവ്‌ലിന്‍ കേസു സംബന്ധിച്ചുള്ള പല വിവരങ്ങളും ഇത്തരത്തില്‍ ആവശ്യപ്പെട്ടതും, അതു പുറത്തു വന്നതും എല്ലാം കേരളത്തില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്‌. എങ്കിലും, വിവരാ വകാശ നിയമം നിലവില്‍ വന്നിട്ട്‌ നാലു വര്‍ഷമാകുന്ന ഈ സമയത്ത്‌, ഇനിയും അതിന്റെ സാധ്യതകള്‍ പ്രയോജന കരമാകണ മെങ്കില്‍ ഇതേ കുറിച്ച്‌ പൊതു ജനം കൂടുതല്‍ ബോധവാ ന്മാരാകേ ണ്ടിയിരിക്കുന്നു.
 
- എസ്. കുമാര്‍
 
 
 




 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

കൂ‌ടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്കു ചെയ്യുക.

- വനവാസി

November 5, 2009 7:54 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



13 September 2009

പ്രതിമകള്‍ ആര്‍ക്കു വേണ്ടി?

mayawatiമണ്മറഞ്ഞ മഹാന്മാരുടേയും മഹതികളുടേയും പ്രതിമകള്‍ കോണ്ട്‌ സമൃദ്ധമാണ്‌ ഇന്ത്യാ മഹാ രാജ്യം. ഗാന്ധിജിയ്ക്കാണെന്ന് തോന്നുന്നു ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം. ഒരു ജനത അവര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച മഹാത്മാക്കളുടെ ഓര്‍മ്മയ്ക്കായി സമര്‍പ്പിക്കു ന്നതാണ്‌ പലപ്പോഴും ഇത്തരം പ്രതിമകള്‍.
 
കാലം മാറിയതോടെ പ്രതിമ സ്ഥാപിക്കുന്ന സങ്കല്‍പ്പത്തിന്‌ അപചയം സംഭവിക്കുവാന്‍ തുടങ്ങി. പ്രതിമയാ ക്കപ്പെടുന്ന വ്യക്തിയുടെ മഹത്വമോ സമൂഹത്തിനു നല്‍കിയ സംഭാവനയോ അല്ലാതെ പ്രസ്തുത വ്യക്തി തന്റെ സമുദായത്തിനു / രാഷ്ടീയ പ്രസ്ഥനത്തിനു എന്തു സംഭാവന നല്‍കി, അവര്‍ക്കുള്ള അധികാരത്തിന്റെ അളവ്‌ എന്ത്‌ എന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ ചുരുങ്ങുവാന്‍ തുടങ്ങി. മറ്റു ചിലവ "പ്രതിമാ പ്രതിഷ്ഠകളും" ആയി. അനുയായികള്‍ നാടൊട്ടുക്ക്‌ പ്രതിമ സ്ഥാപിക്കുവാന്‍ തുടങ്ങുകയും എതിര്‍ വിഭാഗക്കാര്‍ അതിന്മേല്‍ ചെരിപ്പു മാലകളിടുകയോ കേടു വരുത്തുകയോ ചെയ്യുവാനും തുടങ്ങി. അതോടെ സ്വാഭാവികമായും ചില പ്രതിമകളെങ്കിലും ഒരു സാമൂഹിക ശല്യമാകുവാനും തുടങ്ങി. പൊതു ജനത്തിന്റെ സ്വൈര്യ ജീവിതത്തിനും പൊതു ഖജനാവിനും ഇത്തരം പ്രതിമകള്‍ ഒരു ബാധ്യതയായി മാറി.
 
ജനങ്ങള്‍ക്കു ചെയ്ത സേവനങ്ങളുടെ പേരില്‍ അവര്‍ ആദര സൂചകമായി തന്റെ പ്രതിമ സ്ഥാപിക്കുന്ന അവസ്ഥ ബുദ്ധിമുട്ടാണെന്ന് കണ്ടതോടെ പലരും സ്വയം പ്രതിമാ നിര്‍മ്മാണത്തിനായി മുന്നോട്ടിറങ്ങി. ഇത്തരത്തില്‍ കോടികള്‍ ചിലവിട്ട്‌ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായ കുമാരി മായാവതി തന്റേയും തന്റെ പാര്‍ട്ടി ചിഹ്നമായ ആനയുടേയുമടക്കം പ്രതിമ സ്ഥാപിക്കുവാന്‍ മുന്നോട്ടു വന്നപ്പോള്‍ സ്വാഭാവികമായും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു.
 

mayawati-statues

മായാവതിയുടെ പ്രതിമകള്‍

 
ഭാര്യയേയും കുട്ടികളേയും തുച്ഛമായ വിലക്ക്‌ വിറ്റു ജീവിതം മുന്നോട്ടു നീക്കുന്ന ദരിദ്ര നാരായണന്മാരുടെ സ്വന്തം നാടായ ഉത്തര്‍പ്രദേശില്‍ കോടികള്‍ ചിലവിട്ട്‌ ഇത്തരം ഒരു പ്രതിമാ നിര്‍മ്മാണം നടത്തുവാന്‍ ഉണ്ടായ ചേതോ വികാരം എന്തായാലും അത്‌ തികച്ചും അപലപനീയം തന്നെ. പ്രതിമകളും സ്മാരകങ്ങളും അടക്കം ഏകദേശം മൂവ്വായിരം കോടി രൂപയാണിതിനു നീക്കി വെച്ചതെന്ന് കേള്‍ക്കുമ്പോള്‍ അന്നാട്ടുകാരോട്‌ സഹതാപമേ തോന്നൂ. ബ്രാഹ്മണരുടെ കൊടും അവഗണനകള്‍ക്ക്‌ അറുതി വരുത്തുവാന്‍ ഉയര്‍ന്നു വന്ന സ്ത്രീ ജന്മം എന്ന് കരുതി ദളിതുകള്‍ക്ക്‌ ഇവരില്‍ വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ ആ ദളിതുകള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നു വന്ന വനിത തന്നെ "ഈ കൊടും ക്രൂരതയ്ക്കു" മുതിരുമ്പോള്‍ അവരുടെ പ്രതീക്ഷകള്‍ക്ക്‌ മേല്‍ നിഴല്‍ വീഴുകയായിരുന്നു.
 
ഒടുവില്‍ സുപ്രീം കോടതി ഇടപെട്ട്‌ പ്രസ്തുത പ്രതിമാ നിര്‍മ്മാണ മഹാമഹം നിര്‍ത്തി വെച്ചപ്പോള്‍ തീര്‍ച്ചയായും അതവര്‍ക്ക്‌ ഒരു ആശ്വാസമായി ക്കാണും. ജനാധിപത്യം നല്‍കുന്ന അധികാരത്തെയും സര്‍ക്കാര്‍ ഖജനാവിലെ കോടികളെയും സ്വന്തം പ്രശസ്തിയ്ക്കും പ്രതിമാ നിര്‍മ്മാണ ത്തിനുമൊക്കെ ചിലവിടുന്ന ഭരണാധി കാരികള്‍ക്ക്‌ ഇതൊരു മുന്നറിയിപ്പാണ്‌.
 
വില കൊടുത്തു വാങ്ങേണ്ടതല്ല ആദരവും, ജനസമ്മതിയും എന്നും, മറിച്ച്‌ ജനങ്ങള്‍ക്കും സമൂഹത്തിനും ചെയ്യുന്ന സേവനങ്ങളുടേയും ഭരണ പരമായ മികവിന്റേയും പകരമായി സ്വമേധയാ ലഭിയ്ക്കേണ്ടതാണെന്നും ഇനിയെങ്കിലും രാഷ്ടീയ സാമുദായിക നേതാക്കന്മാര്‍ മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ജന / സമുദായ നേതാക്കന്മാര്‍ അവര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാതെ ആഡംഭര ജീവിതം നയിക്കുകയും ജന മനസ്സുകളില്‍ "സ്ഥിര പ്രതിഷ്ഠ നേടുവാനായി" സര്‍ക്കാര്‍ ഖജനാവിലെ നികുതിപ്പണം ധൂര്‍ത്തടിച്ച്‌ പട്ടിണി ക്കോലങ്ങള്‍ക്ക്‌ മുമ്പില്‍ സ്വന്തം പ്രതിമകള്‍ പ്രതിഷ്ഠിക്കുന്നവരെ ജനം തിരസ്കരിക്കും എന്നതില്‍ യാതൊരു സംശയവും വേണ്ട. ഒരവസരം ലഭിച്ചാല്‍ തങ്ങളുടെ ദുരിത പൂര്‍ണ്ണമായ ജീവിതത്തെ നോക്കി കൊഞ്ഞനം കുത്തുന്ന ജന പ്രതിനിധികളുടെ പ്രതിമകളില്‍ ജനം കാര്‍ക്കിച്ചു തുപ്പും. പിന്നീട്‌ ചരിത്രത്തിന്റെ കുപ്പ ത്തൊട്ടികളില്‍ ആയിരിക്കും ഇത്തരക്കാരും ഇവരുടെ പ്രതിമകളും ഇടം പിടിക്കുക.
 
- എസ്. കുമാര്‍
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

kumarthante dalith virodham aanithiloode prakadippikkunnath. maayaavathiyepolullavarude prathimakal ethenkilumkaalath savarnar prathishtikkumo? illa.

appolavar thanne prathishtikkunnu.

dalith prathimakal pothusthlathu vekkunnath ayaale polullavarkk aswasthatha undaakkumaayirikkum.

savarna prathimakalkkoppam dalith prathimakalum irikkattenne..

September 19, 2009 2:16 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



18 August 2009

ഭര്‍ത്താവിനു ലൈംഗീക ബന്ധം നിഷേധിച്ചാല്‍ ഭാര്യക്ക്‌ പട്ടിണി

ഐ പിലിനെ കുറിച്ചും, സ്വവര്‍ഗ്ഗാ നുരാഗികളുടെ വിവാഹത്തെ സംബന്ധിച്ചും എല്ലാം ഉള്ള ചൂടേറിയ ചര്‍ച്ചകള്‍ ഇന്ത്യയില്‍ നടക്കുമ്പോള്‍ അഫാഗാനില്‍ നിന്നും ഉള്ള ഈ വാര്‍ത്ത ശ്രദ്ധിക്കാ തിരിക്കുവാന്‍ കഴിയില്ല. പരിഷ്കൃത സമൂഹത്തിനു ചിന്തിക്കുവാന്‍ കഴിയാത്ത നിരവധി നിയമങ്ങളെ സംബന്ധിച്ചു അഫ്ഗാനില്‍ നിന്നും ഉള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത്‌ ഇതാദ്യമല്ല. മനുഷ്യ ജീവി എന്ന നിലയില്‍ ഉള്ള പരിഗണനകള്‍ പോലും അവിടത്തെ സ്ത്രീകള്‍ക്ക്‌ പലപ്പോഴും നിഷേധിക്കപ്പെടുന്നു. സഞ്ചാര സ്വാതന്ത്ര്യമോ, വിദ്യാഭ്യാസം ചെയ്യുവാന്‍ ഉള്ള സ്വാതന്ത്ര്യമോ, അഭിപ്രായ / ആശയ പ്രകടനത്തിനുള്ള സ്വാതന്ത്ര്യമോ ഇല്ലാതെ തികച്ചും അടിമത്വ സമാനമായ "സുരക്ഷിത" ജീവിതം നയിക്കുന്ന അവിടത്തെ സ്ത്രീകള്‍ക്ക്‌ മറ്റൊരു കരി നിയമം കൂടെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകുവാന്‍ പോകുന്നു. ഭാര്യ ഭര്‍ത്താവുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു എതിരു നിന്നാല്‍ പട്ടിണി ക്കിടുവാന്‍ ഭര്‍ത്താവിനു നിയമ പരമായ അധികാരം നല്‍കുന്ന ബില്ല് വരാന്‍ പോകുന്നുവത്രെ!! കഷ്‌ട്ടം.
 
യുദ്ധവും ദാരിദ്ര്യവും കൊണ്ടു പൊറുതി മുട്ടിയ അഫ്ഗാനില്‍ ഏറ്റവും ദുരിതം അനുഭവിക്കുന്നത്‌ സ്ത്രീകളും കുട്ടികളുമാണ്‌. സ്വാതന്ത്ര്യവും മനുഷ്യാവ കാശങ്ങളും അവരെ സംബന്ധി ച്ചിടത്തോളം ഒരു പക്ഷെ മരീചികയാകാം. അതിനിടയില്‍ ഇത്തരം മനുഷ്യത്വ രഹിതമായതും സ്ത്രീയെ കേവലം ലൈംഗീക ഉപകരണമായി കാണുന്നതുമായ പുതിയ അവസ്ഥ അവരുടെ ജീവിതത്തെ കൂടുതല്‍ ദുരിത പൂര്‍ണ്ണമാക്കും. പുരുഷന്റെ ലൈംഗീകാ വകാശം ഉറപ്പു വരുത്തുമ്പോള്‍ സ്ത്രീയുടെ മാനസീക / ശാരീരിക അവസ്ഥകളെ കുറിച്ച്‌ ബോധപൂര്‍വ്വം മറന്നു പോകുന്നു. ഇതേ കുറിച്ചുള്ള വാര്‍ത്ത ഇവിടെ http://www.dailymail.co.uk/news/worldnews/article-1207026/Afghan-husbands-allowed-starve-wives-refuses-sex.html ഡൈയ്‌ലിമെയിലിന്റെ വെബ്സൈറ്റില്‍.
 
- എസ്. കുമാര്‍
 
 

Labels:

3അഭിപ്രായങ്ങള്‍ (+/-)
Links to this post

3 Comments:

... ഇത്തരം മനുഷ്യത്വ രഹിതമായതും സ്ത്രീയെ കേവലം ലൈംഗീക ഉപകരണമായി കാണുന്നതുമായ പുതിയ അവസ്ഥ അവരുടെ ജീവിതത്തെ കൂടുതല്‍ ദുരിത പൂര്‍ണ്ണമാക്കും.

"..........പുതിയ അവസ്ഥ" എന്തൊന്നു പുതുമ...ഇതൊക്കെ അവർക്കൊരു പുതുമയല്ല സുഹൃത്തെ.നമ്മുടെ നാടുപോലെ അല്ല അവിടെ.സ്ത്രീയ്ക്ക്‌ പൂർണ്ണമായ സുരക്ഷിതത്വും "സുഖവും" ഉറപ്പുവരുത്തുവാൻ വേണ്ടിയും ഭർത്താക്കന്മാർ മറ്റുവഴിക്ക്‌ നീങ്ങാതിരിക്കാനും വേണ്ടിയാണിതൊക്കെ എന്ന് കരുതിക്കൂടേ?

August 20, 2009 10:00 AM  

Vargeeya vaadi aya kumarinte kalal pracharanam mathramanithu. Americam mediakal thuppunnathenthum vari vizhungi chardikkunna kumarine ppolullavar INdiakku shaapamanu. Muslim samudayathe aparishkritharayi chithreekarichu vargheeyatha valarthanulla sramamm. Ella janathipathya mathethara samoohavum kumarineppolulla muzhu vargeeya vadikalude pracharanathinethere kai korkkanam

August 21, 2009 9:02 AM  

അഫ്ഗാനിൽ നടക്കുന്ന പലകാര്യങ്ങളും ഞെട്ടിക്കുന്നതാണ്‌. ഇതു പാശ്ചാത്യമാധ്യമമസൃഷ്ടിയായണെന്ന് പറഞ്ഞ്‌ തള്ളാവുന്ന താണെന്ന് തോന്നുന്നില്ല.

സത്യസന്ധമായ വാർത്ത്കൾ പുറത്തുവരിക തന്നെ വേണം, ഇത്തരം വാത്തകൾ പ്രസിദ്ധീകരിക്കുന്നത്‌ ആരെയെങ്കിലും മോശക്കാരായി ചിത്രീകരിക്കുവാൻ ആകരുതെന്ന് മാത്രം. ശരിയായ വാർത്തകളോട്‌ അസഹിഷ്ണുതയും നന്നല്ല.

നമ്മുടെ നാട്ടിൽ സ്ത്രീകൾക്ക്‌ സ്വാതന്ത്രം ഉണ്ടെങ്കിലും പബ്‌ ആക്രമണങ്ങളും മറ്റും ഉണ്ടെന്നത്‌ കൂടെ കാണേണ്ടതുണ്ട്‌.ഇക്കഴിഞ്ഞ ദിവസവും പബ്‌ ആക്രമണത്തെ പറ്റി വാർത്ത കണ്ടിരുന്നു.

August 31, 2009 1:36 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



29 July 2009

നാടു കടത്തലിന്റെ രാഷ്ടീയം - എസ്. കുമാര്‍

c-r-neelakantanപുകഴ്ത്തുന്നവന്‌ പുരസ്ക്കാരങ്ങളും പാരിതോ ഷികങ്ങളും നല്‍കുക എന്നത്‌ ഏകാധി പത്യത്തിന്റെ ജന്മ സിദ്ധമായ പ്രവണതയാണ്‌. ഇടക്കൊക്കെ ഇത്‌ ജനാധിപ ത്യത്തിലേക്ക്‌ കടന്നു വരികയും ജനാധിപത്യ മര്യാദകളെ മലീമസ മാക്കുകയും ചെയ്യാറുമുണ്ട്‌. അധികാര സ്ഥാനങ്ങളുടെ നേര്‍ക്ക്‌ ചൂണ്ടുന്ന വിരലുകളുടേയും, ശാബ്ദിക്കുന്ന നാക്കുകളുടേയും ഉടമകളായ ശരീരങ്ങളെ ഉന്മൂലനം ചെയ്യുകയോ, നാടു കടത്തുകയോ, കാരാഗൃഹ ത്തിലടക്കുകയോ ഊരു വിലക്കുകയോ ചെയ്യുക എന്നത്‌ കാലങ്ങളായി തുടര്‍ന്നു വരുന്ന ഏകാധിപത്യ ദുഷ്പ്രവണതയാണ്‌. അധികാര കേന്ദ്രങ്ങള്‍ നടത്തുന്ന കൊള്ളരു തായ്മകളെ കുറിച്ച്‌ ശബ്ദിക്കുന്നവരെ നിശ്ശബ്ദ മാക്കുവാനും അതോടൊപ്പം സമാന ചിന്തയുമായി മുന്നോട്ട്‌ പോകുന്ന വര്‍ക്ക്‌ മുന്നറിയിപ്പു നല്‍കുവാനായും ഇവര്‍ ഇത്‌ പ്രയോഗിക്കുന്നു. അടിയന്തി രാവസ്ഥ ജനാധിപത്യ സമൂഹത്തെ ഏകാധിപത്യ ഭരണമാക്കു വാനുള്ള അവസരമായി അധികാരികള്‍ പ്രയോജന പ്പെടുത്താറുണ്ട്‌.
 
സാമ്രാജ്യത്വത്തിനും ഏകാധിപത്യ നിലപാടുള്ള ഭരണകൂട ങ്ങള്‍ക്കും എതിരെ ജന പക്ഷത്തു നിന്നു പ്രവര്‍ത്തിച്ച ലോകത്തെ പല നേതാക്ക ന്മാര്‍ക്കും സ്വന്തം ജീവന്‍ നഷ്ടപ്പെടുകയോ തടങ്കലോ നാടുകടത്തലോ അനുഭവിക്കെ ണ്ടതായോ വന്നിട്ടുണ്ട്‌. ഭരണ കൂടങ്ങളും അധികാര കേന്ദ്രങ്ങളും വിമര്‍ശ്ശകരെ നിശ്ശബ്ദരാക്കുവാന്‍ ശ്രമിക്കുമ്പോള്‍ പൊതു ജനം പലപ്പോഴും ഇവര്‍ക്കൊപ്പം ആണ്‌ നില കൊള്ളുക. ആങ്ങ്സാങ്ങ്‌ സൂചിയെ പ്പോലുള്ളവരെ ഭരണകൂടം വീട്ടു തടങ്കലില്‍ സൂക്ഷിക്കുമ്പോളും അവരുടെ ആശയങ്ങളെ ലോകം അംഗീകരിക്കുന്നതും ആദരിക്കുന്നതും അതിലെ സത്യ സന്ധതയെ തിരിച്ചറിയുന്നതു കൊണ്ടാണ്‌. അതു കൊണ്ടു തന്നെ ആണ്‌ മാനവീകതയുമായി ബന്ധപ്പെട്ട പല പുരസ്കാരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അവരെ തേടിയെത്തുന്നതും.
 
ജനാധിപത്യം നല്‍കുന്ന സ്വാതന്ത്രങ്ങളില്‍ മുന്‍ നിരയില്‍ ഉള്ളതാണ്‌ അഭിപ്രായ സ്വാതന്ത്രം. ജന വിരുദ്ധ നിലപാടുള്ള ഭരാണ കൂടങ്ങളും അധികാര കേന്ദ്രങ്ങളും ഭയപ്പെടുന്നതും ഇതിനെ ആണ്‌. അങ്ങേയറ്റം അരാഷ്ടീയമായവും ജനാധിപത്യ വിരുദ്ധവുമായ ഒരു പ്രവര്‍ത്തിയാണ്‌ അഭിപ്രായ പ്രകടനത്തെ ഇല്ലാതാക്കുവാന്‍ ഉള്ള "നാടു കടത്തല്‍" എന്നത്‌. പരിഷ്കൃതര്‍ / പുരോഗമന ചിന്താഗതിക്കാര്‍ എന്ന് സ്വയം അവകാശപ്പെടുന്നവര്‍ പോലും തങ്ങള്‍ക്കെതിരായി വസ്തു നിഷ്ഠമായ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ പോലും അസഹിഷ്ണുതയോടെ പ്രതികരിക്കുന്നതും മേല്‍പ്പറഞ്ഞ രീതിയില്‍ നിശ്ശബ്ദരാ ക്കുന്നതിനുള്ള നടപടികള്‍ അവലംബിക്കുന്നതു കാണാം.
 
കേരള ചരിത്രത്തില്‍ പ്രാധാന്യത്തോടെ ഇടം നേടിയതാണ്‌ ദിവാന്റെ ദുര്‍ഭരണ ങ്ങള്‍ക്കെതിരായി തൂലിക ചലിപ്പിച്ചതിനു സ്വദേശാഭിമാനി രാമകൃഷണ പിള്ളയെ നാടു കടത്തിയത്‌. അടുത്ത ദിവസങ്ങളിലായി മാധ്യമങ്ങളില്‍ പ്രധാന്യത്തോടെ വന്ന ഒരു വാര്‍ത്തയായിരുന്നു പ്രമുഖ പരിസ്ഥിതി / സാമൂഹിക പ്രവര്‍ത്തകനായ ശ്രീ. സി. ആര്‍. നീലകണ്ഠന്റെ കേരളത്തിനു പുറത്തേക്കുള്ള സ്ഥലം മാറ്റം. സാധാരണ രീതിയില്‍ ഒരു ജോലിക്കാരന്റെ സ്ഥലം മാറ്റം എന്നത്‌ ഒരു സ്ഥപനത്തിന്റെ ഔദ്യോഗിക വിഷയം മാത്രം ആയി കാണാവുന്നതാണ്‌. എന്നാല്‍ ഇവിടെ അത്‌ "നാടു കടത്തല്‍" എന്ന നിലയില്‍ വാര്‍ത്താ പ്രാധാന്യം നേടുന്നത്‌ ശ്രീ സി. ആര്‍. നീലകണ്ഠന്‍ എന്ന വ്യക്തി കേരളീയ പൊതു ജീവിതത്തിന്റെ സജീവ സാന്നിധ്യം ആകുന്നതു കൊണ്ടാണ്‌.
 
കേരളത്തിന്റെ സാമൂഹിക - രാഷ്ടീയ - പാരിസ്ഥിതിക വിഷയങ്ങളില്‍ സജീവമായ ഇടപെടല്‍ നടത്തുന്ന ശ്രീ. സി. ആര്‍. നീലകണ്ഠനെ മലയാളികള്‍ സഗൗരവം ആണ്‌ ശ്രവിച്ചു കൊണ്ടിരിക്കുന്നത്‌. തന്റെ വാക്കുകള്‍ക്ക്‌ വസ്തുതകളുടെ പിന്‍ബലം നല്‍കുവാന്‍ ഇദ്ദേഹം പുലര്‍ത്തുന്ന നിതാന്ത ജാഗ്രതയാണ്‌ മറ്റു പലരില്‍ നിന്നും വ്യത്യസ്ഥമായി ഇദ്ദേഹത്തെ ശ്രദ്ദേയമാക്കുന്നതിലെ ഒരു പ്രധാന കാര്യം. അടുത്ത കാലത്ത്‌ കേരളം വളരെയധികം ചര്‍ച്ച ചെയ്യുകയും സഖാവ്‌. വി. എസ്സിനു ജന പിന്തുണ വര്‍ദ്ധിപ്പിക്കുകയും അതേ സമയം പാര്‍ട്ടി അച്ഛടക്ക നടപടി നേരിടേണ്ടി വന്നതില്‍ പങ്കു വഹിച്ചതുമായ ലാവ്‌ലിന്‍ അഴിമതി വിഷയവുമായി ബന്ധപ്പെട്ട്‌ ഇദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ദേയമാണ്‌. ഇതു സംബന്ധിച്ച്‌ നിരവധി ലേഖനങ്ങളും ഇദ്ദേഹത്തിന്റേതായി വിവിധ മാധ്യമങ്ങളില്‍ വന്നു കഴിഞ്ഞു. കൂടാതെ ഒരു പുസ്തകവും ഈയ്യിടെ പുറത്തു വരികയുണ്ടായി. പ്രസ്തുത വിഷയത്തില്‍ മാധ്യമ ചര്‍ച്ചകളിലും മറ്റും അദ്ദേഹത്തിന്റെ നിലപാടുകള്‍ വളരെ ശക്തമാണ്‌.
 
ശ്രീ. സി. ആര്‍. നീലകണ്ഠനെ പ്പോലുള്ള വസ്തുതകളുടെ പിബലവുമായി വാദങ്ങള്‍ നിരത്തുന്ന വ്യക്തികള്‍ ലാവ്‌ലിന്‍ വിഷയത്തില്‍ പൊതു ജനങ്ങള്‍ക്ക്‌ സ്വീകാര്യരും മറിച്ച്‌ പ്രസ്തുത വിഷയം പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും നീതി ന്യായ ക്കോടതിയില്‍ വിചാരണ ചെയ്യപ്പെടുന്നതും അലോസരപ്പെ ടുത്തുന്നവര്‍ക്ക്‌ അപ്രിയരും ആയി മാറുന്നു. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പലരേയും അസ്വസ്ഥരാക്കുന്നു. ഈ പശ്ചാത്തലത്തില്‍ തന്നെ ആണ്‌ അദ്ദേഹത്തിന്റെ സ്ഥലം മാറ്റം സാമൂഹ്യ പ്രവര്‍ത്തകരെയും സത്യാന്വേഷികളേയും പൊതു ജനങ്ങളെയും അസ്വസ്ഥമാക്കുന്നത്‌. പല കോണുകളില്‍ നിന്നും ഇതിനെ കുറിച്ച്‌ ചോദ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. പല സാംസ്കാരിക പരിസ്ഥിതി പ്രവത്തകരും ഇതിനെതിരായി തന്നളുടെ അഭിപ്രായം ഇതിനോടകം പ്രകടിപ്പിച്ചിരിക്കുന്നു.
 
ശ്രീ. സി. ആര്‍. നീലകണ്ഠന്റെ സ്ഥലം മാറ്റം കമ്പനിയുടെ ആഭ്യന്തര കാര്യം ആണെന്നു കരുതിയാല്‍ തന്നെ അദ്ദേഹം തന്റെ നിലപാടുകളില്‍ നിന്നും പുറകോട്ടു പോകും എന്ന് നമുക്ക്‌ കരുതാനാവില്ല. തല്‍ക്കാലം ഇതിനെ ഒരു നാടു കടത്തല്‍ ആയി കാണാതെ ഇരുന്നാലും നാടു കടത്തലിനെ കുറിച്ച്‌ പണ്ട്‌ ആരോ പറഞ്ഞ വാചകങ്ങള്‍ ഓര്‍മ്മയില്‍ വരികയാണ്‌. "എന്നെ നാടു കടത്തിയാലും എന്റെ നാക്കു പിഴുതെടുത്താലും നിങ്ങള്‍ക്ക്‌ സമാധാനമായി മുന്നോടു പോകുവാന്‍ കഴിയില്ല. നാളെ ഒത്തിരി നാവുകളില്‍ നിന്നും ഉയരുന്ന ചോദ്യങ്ങള്‍ക്ക്‌ നിങ്ങള്‍ മറുപടി പറയേണ്ടി വരും"
 
- എസ്. കുമാര്‍
 
 

Labels:

3അഭിപ്രായങ്ങള്‍ (+/-)
Links to this post

3 Comments:

azeez from calgary azzks@gmail.com
dear s kumar, 'natukatathalinte rashtreeyam' is a good read. when true-spirited sociopolitical activists like CR are becoming an endangered species you have awakended the readers to the sacrifices of people like him.

In April when I went on vacation I saw CR leading a mass struggle of poor and displaced people of Vallarpadam Terminal Container Project. The people were living there for generations and one day govt. told them to handover the Title Deeds for Ponnum Vila.They approached all coloured political junkies for help. Nobody helped.Because, the contracts that's going to bring when the Terminal comes is worthy of crores , more beneficial, than a few fucking votes from this poor people.
But they organised. This Namboodiripad was the brain behind their mass struggle. Police filed many false cases against the activists.The govt. didn't offer the people a place to live. The money they may get was insufficient , very negligible, to buy even a cent of land in ernakulam district.
after months of struggle, challenging the police intimidation,tortures, mental depression of the people,the people got some solace when the govt. finally offered them land to live .I don't know how far it was materialized. But they 'note' the people like CR. CR has no support of any organised political mafias , or party we call. He has a family.He has his career, office,parents ,personal desires , desire to be with family, like all of us do have.the people like him risk all of these just for the cause of the people, who also , unfortunately, abandon them.
But the people like him don't care; they are doing things because they are 'burning from inside'.they cannot sit home idle.
it is the blessing of people that prophets come, talk for the people; but the people torture to kill them and later they worship the crucified idols as their saviours.ee

July 31, 2009 7:22 PM  

there happened a mistake in typing my email address.it is azeezks@gmail.com.
please
azeez

July 31, 2009 9:07 PM  

താങ്കളുടെ അഭിപ്രായത്തിനു നന്ദി.എറണാം കുളത്ത്‌/കൊച്ചിയിൽ കുടിയിറക്കുന്നവനു ഇന്നത്തെ സ്ഥിതിയിൽ ഒരു വീടുവെക്കുവാൻ ഇടം കണ്ടെത്തുക വളരെയധികം ബുദ്ധിമുട്ടാണ്‌ അല്ലെങ്കിൽ അസാധ്യമാണ്‌.ഒരു ജന്മം മുഴുവൻ പണിപ്പെട്ടുണ്ടാക്കിയത്‌ പേരിൽ മാത്രം "പൊന്നും വിലയെന്ന" തുച്ചമായ വിലക്ക്‌ വിട്ടുകൊടുത്ത്‌ തെരുവിലേക്ക്‌ ഇറങ്ങേണ്ടിവരുന്നവരെ കുറിച്ച്‌ എത്രെ പേർ വ്യാകുലപ്പെടുന്നുണ്ട്‌? തന്റെ മുമ്പിൽ സഹായാഭ്യർത്ഥനയുമായി ഒത്തിരി ദൂരം താണ്ടിയെത്തിയ എത്തിയ ഒരു സാധു സ്ത്രീയെ പറ്റി സഖാവ്‌ ബിനോയ്‌ വിശ്വത്തിന്റെ ഒരു കുറിപ്പ്‌ അൽപനാൾ മുമ്പ്‌ മാധ്യമത്തിൽ വന്നിരുന്നു. ഇവരുടെ യൊക്കെ യാതനയുടെയും ദുരിതത്തിന്റേയും കഥകൾ അറിയാത്തവർ അല്ല നമ്മുടെ നേതാക്കന്മാർ.സർക്കാർ ഖജനാവിൽ നിന്നും ലക്ഷങ്ങൾ ചിലവിടുവിട്ട്‌ ലാവ്‌ലിൻ അഴിമതി കേസ്‌ സി.ബി.ഐ അന്വേഷിക്കാതിരിക്കുവാൻ കോടതിയിൽ കേസുവാദിക്കാൻ നമ്മുടെ ഭരണകൂടത്തിനു യാതൊരു മടിയും ഇല്ല എന്ന്തും ഇവിടെ കാണേണ്ടതുണ്ട്‌.ഇതുപോലുള്ള സാധാരണക്കാരുടെ പ്രശനങ്ങൾക്ക്‌ ആ തുക ചിലവിടുവാൻ എന്തേ സഖാവ്‌ ബിനോയ്‌ വിശ്വം അടക്കം ഉള്ളവർക്ക്‌ ആകുന്നില്ല.(എം.എൻ /ഈ.എം.എസ്‌ ഭവന നിർമ്മാണ പദ്ധതികളേയും മറ്റും വിസ്മരിച്ചല്ല ഇതു പറയുന്നത്‌.അതിന്റെ കൂടെ ഈ തുക കൂടെ ചേർത്തുകൂടെ?)

കുടിയിറക്കപ്പെടുന്നവരുടെ വിഷമതകളെ ഒരു രാഷ്ടീയപാർട്ടിയും സഗൗരവം എടുക്കുന്നില്ല എന്ന സത്യം നിലനിൽക്കുമ്പോളും ഇവരുടെ പ്രകടനങ്ങളിൽ അണിനിരക്കുവാനും ഇവർക്കായി വോട്ടുചെയ്യുവാനും പൊരിവെയിലിൽ നിലയുറപ്പിക്കുന്ന ആയിരങ്ങൾ ഇവിടെ ഉണ്ട്‌.ഇവരിൽ നിന്നും ഉണ്ട്‌ എന്നതാണ്‌ ദുഖസത്യം.


സി.അർ മാത്രമല്ല ഇത്തരം അനേകം അപൂർവ്വജന്മങ്ങൾ നമുക്കിടയിൽ ഉണ്ട്‌.എന്നാൽ അഴിമതിക്കാരനും അധികാരം കണ്ടാൽ അപ്പോൾ അങ്ങോട്ട്‌ ചാടുന്നവനും ആണ്‌ മാധ്യമങ്ങളും ജനവും പ്രാധാന്യം നൽകുന്നത്‌.

സമയക്കുറവിനാൽ കൂടുതൽ എഴുതുന്നില്ല.
ഒരിക്കൽ കൂടെ നന്ദി പറഞ്ഞുകൊണ്ട്‌
സസ്നേഹം
എസ്‌.കുമാർwww.paarppidam.blogspot.com

August 1, 2009 10:37 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



20 June 2009

ഛര്‍ദ്ദില്‍ മണക്കുന്ന ന്യൂസ്‌ അവറുകള്‍ - എസ്. കുമാര്‍

news-hour-malayalam-tvലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഭവങ്ങളെ ജനങ്ങളിലേക്ക്‌ എത്തിക്കുക എന്ന സുപ്രധാനമായ ധര്‍മ്മമാണ്‌ മാധ്യമങ്ങള്‍ നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്‌. ജനാധിപത്യ സംവിധാനം മാധ്യമങ്ങള്‍ക്ക്‌ ധാരാളം സ്വാതന്ത്ര്യവും, പ്രത്യേക അവകാശങ്ങളും / പരിരക്ഷകളും അനുവദി ച്ചിരിക്കുന്നത്‌ സത്യസന്ധമായും ഭയ രഹിതമായും റിപ്പോര്‍ട്ടുകള്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ വേണ്ടി ക്കൂടെയാണ്‌. താന്‍ ജീവിക്കുന്ന സമൂഹത്തിലെ ദൈന്യം ദിന സംഭവ വികാസങ്ങള്‍ അറിയുന്നതിനും പ്രതികരി ക്കുന്നതിനും പൗരനെ പ്രാപ്തനാ ക്കുന്നതില്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്ത കള്‍ക്ക്‌ വളരെ പ്രാധാന്യമുണ്ട്‌. ഒരു പരിധി വരെ മാധ്യമ വാര്‍ത്തകളെ അടിസ്ഥാന മാക്കി ക്കൊണ്ടാണ്‌ പൊതു സമൂഹത്തിന്റെ അഭിപ്രായങ്ങളും, നിരീക്ഷണങ്ങളും രൂപപ്പെടുന്നത്‌. അതു കൊണ്ടു തന്നെ തങ്ങള്‍ പുറത്തു വിടുന്ന വാര്‍ത്തകള്‍ക്കും വിശകല നങ്ങള്‍ക്കും ഗൗരവ തരമായ പ്രാധാന്യം ആണുള്ളത്‌. കൂട്ടമായി ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിച്ചാല്‍ പൊതു സമൂഹത്തില്‍ അഭിപ്രായ രൂപീകരണത്തിനു സാധ്യമാകും എന്ന് വ്യക്തം. വിവിധ കാര്യങ്ങളില്‍ പൊതു സമൂഹത്തിനു ഗുണപരമായ അഭിപ്രായ രൂപീകരണത്തിനു ഉതകുന്ന വിധത്തില്‍ ഒരു അഭിപ്രായ രൂപീകരണം സൃഷ്ടിക്കുന്നത്‌ നല്ലതുമാണ്‌. എന്നാല്‍ ഇത്തരം അവസ്ഥ ഗുണപര മല്ലാത്ത വിഷയങ്ങളെ സംബന്ധി ച്ചായാല്‍ അത്‌ വിപരീത ഫലമായി മാറുകയു ചെയ്യും. രാഷ്ടീയ / വാണിജ്യ താല്‍പര്യം മുന്‍ നിര്‍ത്തി വളച്ചൊടി ക്കപ്പെട്ടു കൊണ്ട്‌ അവതരിപ്പിക്കുന്ന വാര്‍ത്തകള്‍ തെറ്റായ സന്ദേശമാണ്‌ സമൂഹത്തിനു നല്‍കുക. പൊതുവില്‍ തങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക്‌ ആധികാരികതയും സമഗ്രതയും നല്‍കുവാന്‍ ഉത്തരവാദിത്വവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ള മാധ്യമങ്ങള്‍ ശ്രദ്ധിക്കാറുമുണ്ട്‌. ഓരോ മാധ്യമവും നല്‍കുന്ന വാര്‍ത്തകളുടെ ആധികാരികതയും അവതരണ ശൈലിയും ആണ്‌ പൊതുവില്‍ ആ മാധ്യമത്തിന്റെ നിലവാരം നിശ്ചയിക്കുന്നതും.
 
ഇലക്ട്രോണിക് മാധ്യമങ്ങളുടെ കടന്നു വരവോടെ വാര്‍ത്തകള്‍ക്കും പ്രേക്ഷകനും തമ്മില്‍ ഉള്ള ദൂരം കുറഞ്ഞു. ധാരാളം ചാനലുകള്‍ കടന്നു വരിക കൂടെ ചെയ്തതോടെ മാധ്യമ രംഗത്ത്‌ മല്‍സരം വര്‍ദ്ധിക്കുകയും വായനക്കാരെ / പ്രേക്ഷകനെ തങ്ങളിലേക്ക്‌ ആകര്‍ഷിക്കുവാനും റേറ്റിങ്ങ്‌ വര്‍ദ്ധിപ്പിക്കുവാനും ഓരോ മാധ്യമങ്ങളും പരസ്പരം മല്‍സരിക്കുവാന്‍ തുടങ്ങി. ഇതോടെ ഇന്ന വാര്‍ത്ത തങ്ങള്‍ ആദ്യം റിപ്പോര്‍ട്ട്‌ ചെയ്തു എന്ന് സ്ഥാപിക്കുവാന്‍ പല വാര്‍ത്തകളുടേയും സ്ഥിരീകരണം വരുമ്പോളേക്കും ഫ്ലാഷ്‌ ന്യൂസായി പ്രേക്ഷകനു മുമ്പില്‍ എത്തുവാന്‍ തുടങ്ങിയിരിക്കുന്നു. ഊഹാപോ ഹങ്ങളുടേയും കേട്ടു കേള്‍വിയുടേയും അടിസ്ഥാനത്തില്‍ പുറത്തു വിടുന്ന ഈ ഗണത്തില്‍ പെടുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പിന്നീട്‌ വ്യക്ത മാകാറുമുണ്ട്‌. അതു പോലെ തന്നെ വാണിജ്യ ലക്ഷ്യങ്ങളെ മുന്‍ നിര്‍ത്തി അവതരിപ്പിക്കുന്ന വിനോദത്തിനായുള്ള പരിപാടികളുടെ ലാഘവത്തോടെ വാര്‍ത്തകള്‍ തയ്യാറാക്കുന്നത്‌ യഥാര്‍ത്ഥത്തില്‍ പ്രേക്ഷകനോട്‌ ചെയുന്ന നീതി കേടാണ്‌. പലപ്പോഴും നിലവാര മില്ലാത്തവരെ പോലും ഒന്നാം സ്ഥാനക്കാരന്‍ / കാരി ആക്കുന്ന എസ്‌. എം. എസ്‌. പരിപാടികള്‍ വേണ്ടുവോളം നാം നിത്യേന കണ്ടു കൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ വാണിജ്യ താല്‍പര്യം മുന്‍ നിര്‍ത്തി വാര്‍ത്തകളെയും വാര്‍ത്താ വിശകലനങ്ങളേയും എസ്‌. എം. എസ്‌. അടിസ്ഥനമാക്കി രൂപപ്പെടുത്തുന്ന തലത്തിലേക്ക്‌ അധ:പതിക്കുന്ന നാളുകളെ കുറിച്ച്‌ വാര്‍ത്തകളെ ഗൗരവമായി കാണുന്ന ചിലരെങ്കിലും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു.
 
കാലഘട്ട ത്തിനനു സൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് തന്നെ രാഷ്ടീയമായാലും കലാ സാംസ്കാരി കമായാലും എഴുത്തായാലും ചര്‍ച്ച ചെയ്യുവാന്‍ താല്‍പര്യപ്പെടുന്ന ഒരു സമൂഹമാണ്‌ മലയാളികളുടേത്‌. പത്ര വായനക്കും ടി.വി / റേഡിയോ ന്യൂസും മലയാളി ജീവിതവുമായി ഇഴ പിരിയുവാന്‍ കഴിയാത്ത ഒരു ബന്ധമാണുള്ളത്‌. എത്ര തിരക്കിനിടയിലും വാര്‍ത്തകള്‍ക്കായി അവന്‍ സമയം കണ്ടെത്തുന്നു. താരതമ്യേന കൂടുതല്‍ ആളൂകള്‍ കാണുക വൈകുന്നേരത്തെ ന്യൂസ്‌ അവറുകള്‍ ആണ്‌. മിക്ക ചാനലുകളിലും ഏതാണ്ട്‌ ഒരേ സമയത്താണിത്‌. അതു കൊണ്ടു തന്നെ പ്രേക്ഷകര്‍ തങ്ങളുടെ ഇഷ്ട ചാനലുകളിലെ വാര്‍ത്തകള്‍ തിരഞ്ഞെടുക്കുന്നു. ഇത്തരം ന്യൂസ്‌ അവര്‍ ‍/ കൗണ്ടര്‍ പോയന്റുകളില്‍ ചര്‍ച്ചകളും വിശകലനങ്ങളൂം ഉള്‍ക്കൊള്ളി ച്ചിട്ടുണ്ടാകും. ഇതില്‍ പല പ്രമുഖകരും ഇതില്‍ പങ്കാളികളായി തങ്ങളുടെ ഭാഗം വിശദീക രിക്കാറുമുണ്ട്‌.
 
വൈവിധ്യമുള്ള വാര്‍ത്തകളും അതിനോട നുബന്ധിച്ചുള്ള ചര്‍ച്ചകളും ആണ്‌ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്‌. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി നമ്മുടെ വാര്‍ത്താ മാധ്യമങ്ങളിലെ വാര്‍ത്തകളിലും അതിനോട നുബന്ധിച്ചുള്ള ചര്‍ച്ചകളിലും കാണുന്ന ഒരു പ്രവണതയാണ്‌ ഒരേ വിഷയം തന്നെ ദിവസങ്ങളോളം വാര്‍ത്തയുടെ നല്ലൊരു സമയവും അപഹരിച്ചു കൊണ്ട്‌ ചര്‍ച്ച ചെയ്യുക എന്നത്‌. ഒരേ ആളുകള്‍ തന്നെ വരികയും പറഞ്ഞ കാര്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും പറയുകയും ചെയ്യുകയോ അല്ലെങ്കില്‍ യാതൊരു യുക്തിയും ഇല്ലാത്തതു പലപ്പോഴും പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയേ പോലും ചോദ്യം ചെയ്യുന്ന അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ വരെ ചര്‍ച്ചയിലെ പങ്കാളികള്‍ നിരത്താറുണ്ട്‌. ഉദാഹരണമായി രാജ്യത്ത്‌ മുന്‍പ്‌ ഉണ്ടായിട്ടുള്ളതോ / കീഴ്‌വഴക്കങ്ങള്‍ നിലവിലുള്ളതോ, സുപ്രീം കോടതി വിധികളിലോ മറ്റോ കൃത്യമായി നിര്‍വ്വചിക്ക പ്പെട്ടിട്ടുള്ളതോ ആയ കാര്യങ്ങളെ പോലും കണ്ടില്ലെന്ന് നടിച്ചു കൊണ്ട്‌ ഇനി ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആരെങ്കിലും തെളിവു സഹിതം തിരുത്തിയാല്‍ അംഗീകരിക്കാതെ ചര്‍ച്ചയില്‍ തുടര്‍ന്നും അഭിപ്രായ പ്രകടനം നടത്തുന്ന വിദ്വാന്മാരെ കൂടെ സഹിക്കേണ്ട ഗതികേടിലാണ്‌ പ്രേക്ഷകന്‍. യഥാര്‍ത്ഥത്തില്‍ ഇതു മൂലം ചാനലിന്റെ മാത്രമല്ല വാര്‍ത്ത കാണുവാന്‍ സമയം മിനക്കെടുത്തി ഇരിക്കുന്ന പ്രേക്ഷകന്റേയും സമയമാണ്‌ നഷ്ടപ്പെടുന്നത്‌.
 
വാര്‍ത്തകള്‍ക്ക്‌ എരിവും പുളിയും നല്‍കുവാനായി അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അര്‍ത്ഥമില്ല. യാതൊരു പ്രാധാന്യവും ഇല്ലാത്ത വിഷയങ്ങളെ സംബന്ധിച്ച്‌ അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കുവാനും തന്റെ സാന്നിധ്യം വാര്‍ത്തകളില്‍ ഉറപ്പു വരുത്തുവാനും ശ്രമിക്കുന്ന സാംസ്കാരിക (?) പ്രവര്‍ത്തകരെ പൊതു ജനത്തിനു പുച്ഛമാണെങ്കിലും മാധ്യമ ലോകത്തിനു പ്രിയമാണ്‌. ഇതിനെ ഒക്കെ അതിന്റേതായ പ്രാധാന്യത്തോടെ അവഗണിക്കുവാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. പരസ്യം വന്നാല്‍ ചാനല്‍ മാറ്റുന്ന പോലെ ആണ്‌ ഇപ്പോള്‍ അഴീക്കോടിന്റെ വിവാദം വന്നാല്‍ ആളുകള്‍ ചാനല്‍ മാറ്റുന്നത്‌.അതുപോലെ മറ്റൊന്ന് സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി പോരുകളെയും ലാവ്‌ലിന്‍ വിവാദത്തെയും ചുറ്റിപറ്റിയുള്ള ചര്‍ച്ചകള്‍. മിക്കവാറും ഒരേ സംഗതി തന്നെ ആണ്‌ ദിവസവും മലയാളിക്കു മുമ്പില്‍ മല്‍സര ബുദ്ധിയോടെ ചാനലുകള്‍ അവതരിപ്പിക്കുന്നത്‌. അവതാരകനും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്കും ചോദിക്കുവാനും, വിശദീകരിക്കുവാനും വിമര്‍ശിക്കുവാനും ഒരേ കാര്യങ്ങള്‍ തന്നെയേ ഉള്ളൂ എന്ന് പ്രേക്ഷകന്‍ തിരിച്ചറിയുന്നു. ആവര്‍ത്തി ച്ചാവര്‍ത്തിച്ച്‌ അതൊരു ഛര്‍ദ്ദിലിനോടു തുല്യമായ വാര്‍ത്തയാകുന്നു. മലയാളിയുടെ അകത്തളങ്ങളില്‍ ഇത്തരം ന്യൂസവര്‍ ഛര്‍ദ്ദിലുകളുടെ ദുര്‍ഗ്ഗന്ധം വമിക്കുവാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി. എന്തു കൊണ്ട് മാധ്യമ പ്രവര്‍ത്തകര് ‍ /മാധ്യമ മുതലാളിമാര്‍ ഇതു തിരിച്ചറിഞ്ഞു കൊണ്ട്‌ പുതിയ വിഷയ ങ്ങളിലേക്ക്‌ കടക്കുന്നില്ല? സ്ഥിരമായി ഒരേ വിഷയങ്ങളുമായി ബന്ധപ്പെടുത്തി ക്കൊണ്ട്‌ വാര്‍ത്തകളിലെ ചര്‍ച്ചകളില്‍ ഒരേ വിഷയങ്ങള്‍ തന്നെ ആവര്‍ത്തിക്കുന്നത്‌ ഏതെങ്കിലും അജണ്ടയുടെ ഭാഗമായിട്ടോ അതോ വാര്‍ത്തകള്‍ ഇല്ലാഞ്ഞിട്ടോ? തീര്‍ച്ചയായും സമകാലിക രാഷ്ട്രീയം എന്നനിലയില്‍ സി. പി. എമ്മുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ക്ക്‌ പ്രാധാന്യം ഉണ്ട്‌. ഇത്തരം വാര്‍ത്തകള്‍ ജനം അറിയേണ്ടതുമുണ്ട്‌. എന്നാല്‍ അതിനെ അനാവശ്യമായി പര്‍വ്വതീ കരിക്കുന്ന തിനോടാണ്‌ വിയോജിപ്പ്‌.
 
നമ്മുടെ നാട്ടിലെ ഏതെങ്കിലും രാഷ്ടീയ പാര്‍ട്ടിയുടെ ഉള്ളിലെ നിലവാരമില്ലത്ത തൊഴുത്തില്‍ കുത്തുകളും അതുമല്ലെങ്കില്‍ ഏതെങ്കിലും സാംസ്കാരിക ജീവികളുടെ വിടുവായത്തങ്ങളും വിഷയങ്ങളാക്കി ക്കൊണ്ട്‌ മെഗാ സീരിയലുകള്‍ പോലെ വലിച്ചു നീട്ടാതെ കാലഘട്ടം ആവശ്യപ്പെടു ന്നതിനനുസരിച്ച്‌ പുതിയ വാര്‍ത്തകളിലേക്കും അവയുടെ വിശകലനത്തിലേക്കും നീങ്ങുവാനും വാര്‍ത്താ വതരണത്തില്‍ പുത്തന്‍ ശൈലികള്‍ അവതരിപ്പിക്കുവാനും നമ്മുടെ മാധ്യമങ്ങള്‍ തയ്യാറാകണം. കേരളത്തിനു പുറത്തും അന്താരാഷ്ട്ര സമൂഹത്തിലും കാര്യമായ ഇടമുള്ളവനാണ്‌ മലയാളി അതു കൊണ്ടു തന്നെ അന്താരാഷ്ട രംഗത്തെയും അന്യ സംസ്ഥാനങ്ങളിലേയും വാര്‍ത്തകള്‍ക്ക്‌ കൂടുതല്‍ ഇടം നല്‍കുവാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കേണ്ട കാലം അതിക്രമി ച്ചിരിക്കുന്നു. (പേരിനു വിദേശ വാര്‍ത്തകള്‍ നല്‍കുന്നില്ല എന്ന് പറയുന്നില്ല). പുത്തന്‍ ആശയങ്ങളെ എപ്പോഴും ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന മലയാളിയുടെ മനസ്സിനെ കൂടെ കണക്കിലെടുത്തു കൊണ്ട്‌ ന്യൂസ്‌ അവറുകള്‍ സജീവമാക്കുവാന്‍ ചാനല്‍ അധികാരികളും ന്യൂസ്‌ എഡിറ്റര്‍മാരും കാര്യമായി ശ്രദ്ധിക്കണമെന്ന് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഈയ്യുള്ളവനും അഭ്യര്‍ത്ഥിക്കുകയാണ്‌.
 
- എസ്. കുമാര്‍
 
 

Labels:

4അഭിപ്രായങ്ങള്‍ (+/-)
Links to this post

4 Comments:

വളരെ ശരിയാണ്‌.ഇപ്പോള്‍ വാര്‍ത്താചനലുകള്‍ കാണാന്‍ താല്‍പര്യമില്ലാതായിരിക്കുന്നു..അത്രയും തരം താണരീതിയിലാണ്‌ വാര്‍ത്തകള്‍ അവതരിപ്പിക്കുന്നത്‌...

June 21, 2009 9:09 PM  

ഇന്ന് 23-ജൂൺ-2009 http://www.mathrubhumi.com/php/showArticle.php?general_links_id=128&Farc=
ശ്രീ ടി.വി.ആർ ഷേണായ്‌ തന്റെ കാഴ്ചപ്പാട്‌ കോളത്തിൽ കേരളം ഭൂതകാല വിഷയങ്ങിൽ അഭിരമിക്കാതെ ഭാവിയെ കുറിച്ച്‌ ചർച്ചചെയ്യേണ്ടതിന്റെ ആവശ്യകതയെ പറ്റി ചിന്തോദ്ദീപകമായ ഒരു ലേഖനം എഴുതിയിരിക്കുന്നു.

June 23, 2009 2:53 PM  

കോമഡി അവറുകളായി മാറുകയാണ് പലപ്പോഴും..

June 23, 2009 8:55 PM  

സമൂഹത്തിന്റെ എല്ലാ മേഖലകളെയും ജീര്‍ണത ബാധിച്ചിട്ടുണ്ട് . പക്ഷെ, മാധ്യമ പ്രവര്‍ത്തകര്‍ അത് സമ്മതിച്ചു തരില്ല. എനിക്ക് തോന്നുന്നത് ഏറ്റവും 'അപകടം' പിടിച്ച ജീര്‍ണത പിടിപെട്ടത്‌ ഇവര്‍ക്കാനെന്നാണ്

December 13, 2009 4:13 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



30 April 2009

തൃശ്ശൂര്‍ പൂര ലഹരിയിലേക്ക്‌...

trissur-pooramതിരഞ്ഞെടുപ്പ്‌ ചൂടില്‍ നിന്നും ഒഴിഞ്ഞു തൃശ്ശൂര്‍ ഇതാ പൂരങ്ങളുടെ പൂരത്തിനെ വരവേല്‍ക്കുവാന്‍ തയ്യാറായി ക്കൊണ്ടിരിക്കുന്നു. കൊടിയേറ്റം കഴിഞ്ഞതോടെ പങ്കാളികളായ ക്ഷേത്രങ്ങളിലും ചടങ്ങുകള്‍ ഇതിനോടകം തുടങ്ങി ക്കഴിഞ്ഞു. തൃശ്ശൂര്‍ റൗണ്ടിലും പരിസരങ്ങളിലും പന്തലുകളും തോരണങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഉള്ള ആളുകള്‍ ഒഴുകി എത്തുന്ന താള മേള ദൃശ്യ ശബ്ദ വിസ്മയങ്ങളുടെ 36 മണിക്കൂറുകള്‍ നീളുന്ന മഹോത്സവത്തിന്റെ ലഹരിയിലേക്ക്‌ ആളുകളുടെ മനസ്സ്‌ അതി വേഗം നീങ്ങി ക്കൊണ്ടിരിക്കുന്നു. ആനകളെ കുറിച്ചും, മേളത്തെ കുറിച്ചും, കുട മാറ്റത്തെ കുറിച്ചും സാമ്പിളിന്റെ ഗരിമയെ കുറിച്ചും ഒക്കെ ഇപ്പോഴേ ചര്‍ച്ച തുടങ്ങി.
 
കണിമംഗലം ശാസ്ത്രാവ്‌ "വെയിലും മഞ്ഞും കൊള്ളാതെ" വരുന്നതും, അതു പോലെ ചൂരക്കോട്ടു കാവ്‌, നെയ്തല ക്കാവ്‌, കാരമുക്ക്‌, ലാലൂര്‍ തുടങ്ങിയ ചെറു പൂരങ്ങളുടെ വരവോടെ രാവിലെ ആരംഭിക്കുന്ന പൂരം പിറ്റേന്ന് ഉച്ചക്ക്‌ ഉപചാരം ചൊല്ലി പിരിയുന്നതു വരെ നീളും. പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍ സാമ്പിള്‍ വെടിക്കെട്ടും, ആന ചമയ പ്രദര്‍ശനവും പൂര ദിവസത്തെ തിരുവമ്പാടിയുടെ മഠത്തില്‍ വരവും, വടക്കും നാഥ സന്നിധിയിലെ ഇലഞ്ഞിത്തറ മേളവും, വൈകുന്നേരത്തെ തെക്കോട്ടിറക്കവും തുടര്‍ന്നുള്ള കുട മാറ്റവും രാത്രിയിലെ വെടിക്കെട്ടും ആണെന്ന് പറയാം.
 
trissur-pooram-festival-kerala-elephants

 
പാറമേ ക്കാവ്‌ ദേവസ്വവും തിരുവമ്പാടി ദേവസ്വവും ആണ്‌ പ്രധാനമായും പൂരത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്‌. കേരളത്തിലെ അഴകിലും അച്ചടക്കത്തിലും മുന്നിട്ടു നില്‍ക്കുന്ന മികച്ച ആനകള്‍ ആണ്‌ ഇരു വിഭാഗത്തുമായി അണി നിരക്കുക. തിരുവമ്പാടിയുടെ ശിവ സുന്ദര്‍ തന്നെ ആയിരിക്കും ഇത്തവണയും പൂരത്തിലെ താരം. ഇരു വിഭാഗവും തങ്ങളുടെ മികവ്‌ പരമാവധി എടുത്തു കാണിക്കുന്ന വിധത്തിലായിരിക്കും ആന ചയമ പ്രദര്‍ശനം ഒരുക്കുക. ഇതിനായി മികച്ച കലാകാരന്മാര്‍ മാസങ്ങ ളോളമായി അദ്ധ്വാനം തുടങ്ങിയിട്ട്‌. കുട മാറ്റവും വെടിക്കെട്ടും ഇരു വിഭാഗങ്ങളും തമ്മിലുള്ള ആരോഗ്യ കരമായ മല്‍സരത്തിലൂടെ കാണികള്‍ക്ക്‌ കാഴ്ച്ചയുടെ വിരുന്നൊരുക്കുന്നു.
 
- എസ്. കുമാര്‍
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



04 March 2009

ആയിരം കണ്ണി : മണപ്പുറത്തിന്റെ മഹോത്സവം

മണപ്പുറത്തിന്റെ മഹോത്സവമാണ്‌ തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ ഉള്ള ആയിരം കണ്ണി ക്ഷേത്രത്തിലേത്‌. ഈ വര്‍ഷം അത്‌ മാര്‍ച്ച്‌ നാലിനാണ്‌. ചേറ്റുവ മുതല്‍ വാടാനപ്പള്ളി വരെയുള്ള പ്രദേശത്തെ ആളുകള്‍ ജാതി മത ഭേദമന്യേ ഒത്തൊരുമയോടെ ഈ ഉത്സവം കൊണ്ടാടുന്നു.ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇത്‌ ഒരു ഒത്തു ചേരലിന്റെ മുഹൂര്‍ത്തമാണ്‌. പ്രവാസികളുടെ സജീവമായ സഹകരണം, വിദേശ ടൂറിസ്റ്റുകളുടെ സാന്നിധ്യം എന്നിവ ഈ ഉത്സവത്തിന്റെ മാറ്റു പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിക്കുന്നു.




നാഷ്ണല്‍ ഹൈവേയില്‍ ആശാന്‍ റോഡിനു കിഴക്കു ഭാഗത്ത്‌ ടിപ്പു സുല്‍ത്താന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഭഗവതീ ക്ഷേത്രം കാതോട്‌ ട്രസ്റ്റിന്റെ കീഴിലാണ്‌. ഉച്ചയോടെ ദേവീ ക്ഷേത്രത്തിനു സമീപമുള്ള ദേവന്റെ അമ്പലത്തില്‍ നിന്നും അനുമതിയും അനുഗ്രഹവും വാങ്ങി ആയിരം കണ്ണി ഭഗവതിയുടെ തിടമ്പേറ്റിയ ഗജ വീരന്‍ തിരിച്ചെത്തുന്നു. ഈ സമയം നാടിന്റെ നാനാ ദിക്കുകളില്‍ നിന്നും കാവടി, ശിങ്കാരി മേളം, നാദ സ്വരം, തെയ്യം, ദേവ നൃത്തം, മേളം എന്നിവയുടെ അകമ്പടിയോടെ പൂരങ്ങള്‍ വരികയായി. ദേവിയുടെ തിടമ്പേറ്റിയ കൊമ്പന്‍ ഇവരെ എതിരേറ്റ്‌ ക്ഷേത്ര നടയില്‍ വരി വരിയായി നില്‍ക്കുന്നു.




പങ്കെടുക്കുന്ന ആനകളുടെ പേരു കൊണ്ടും, എണ്ണം കൊണ്ടും പ്രസിദ്ധമാണ് ഇവിടത്തെ പൂരം. മുന്‍ കാലങ്ങളില്‍ നാല്‍പ്പത്തഞ്ചോളം ആനകള്‍ ഇവിടെ പങ്കെടുക്കാറുണ്ടായിരുന്നു‌. ഇപ്പോള്‍ അതു മുപ്പത്തിമൂന്നായി ചുരുക്കി. വഴിപാടു പൂരങ്ങള്‍ രാവിലെ മാത്രമാക്കി. ഉത്സവ പ്രേമികള്‍ക്ക്‌ ഹരം പകരുന്ന ഒരു മല്‍സര പ്പൂരം കൂടെ ആണ് ഇവിടത്തേത്‌. ഏറ്റവും തലയെടുപ്പുള്ള ആനക്കാണ്‌ കൂട്ടി എഴുന്നള്ളിപ്പിന്റെ സമയത്ത്‌ തിടമ്പ്‌. ഒരു കാലത്ത്‌ സ്ഥിരമായി തിടമ്പേറ്റിയിരുന്നത്‌ അടുത്തിടെ ചരിഞ്ഞ കണ്ടമ്പുള്ളി ബാല നാരായണന്‍ ആയിരുന്നു. അക്കാലത്ത്‌ ഗുരുവായൂര്‍ പത്മനാഭനും, ഗണപതിയും ഇതില്‍ പങ്കെടുക്കാറുണ്ടായിരുന്നു.




തലയെടുപ്പിന്റെ തമ്പുരാന്‍ തെച്ചിക്കോട്ടു കാവ്‌ രാമചന്ദ്രന്റെ അസാന്നിധ്യം പൂര പ്രേമികളില്‍ നിരാശ പടര്‍ത്തിയിട്ടുണ്ട്‌. ഉത്സവ ദിവസം രാവിലെ ക്ഷേത്ര നടയില്‍ ആനകളെ അളന്ന് സ്ഥാനം നിശ്ചയിക്കുന്നു. ഉയര ക്കൂടുതലിനപ്പുറം പറയത്തക്ക പ്രത്യേകത ഒന്നും ഇല്ലാത്ത സൂര്യന്‍ ആകും തിടമ്പേറ്റുക. വലം കൂട്ടും ഇടം കൂട്ടും മിക്കവാറും പട്ടത്തു ശ്രീകൃഷണനും, മന്ദലാംകുന്ന് അയ്യപ്പനും തുടര്‍ന്ന് ബാസ്റ്റ്യന്‍ വിനയ ശങ്കറും ആയേക്കും. ഷൂട്ടേഷ്സ്‌ പോയന്റ്‌ എന്ന ക്ലബ്ബ്‌ ഇത്തവണ പുതുതായി കൊണ്ടു വരുന്ന പുത്തംകുളം അനന്ത പദ്മനാഭന്‍ കാണികളുടെ ശ്രദ്ധ ആകര്‍ഷിക്കുവാന്‍ ഇടയുണ്ട്‌. നിലവിന്റെ കാര്യത്തില്‍ കാണികള്‍ക്ക്‌ ആവേശം പകരുവാന്‍ യുവ താരങ്ങളായ ചെര്‍പ്പ്ലശ്ശേരി പാര്‍ത്ഥാനും, ചുള്ളിപ്പറമ്പില്‍ വിഷ്ണുവും ഉണ്ടാകും. കൂടാതെ ഗുരുവായൂര്‍ വലിയ കേശവന്‍, പാമ്പാടി രാജന്‍, ചെറക്കല്‍ കാളിദാസന്‍ തുടങ്ങി പേരെടുത്ത ഗജ വീരന്മാര്‍ വേറെയും ഉണ്ടാകും.




ഷൂട്ടേഴ്സ്‌ ക്ലബ്ബും, ടി. എ. സി. ക്ലബ്ബും, അമ്പിളി ക്ലബ്ബും ഒരുക്കുന്ന പ്രത്യേക പരിപാടികളും വലിയ ശില്‍പങ്ങളും ഏടുത്തു പറയേണ്ട പ്രത്യേകതയാണ്‌. നാടു നീളെ ഫ്ലക്സുകളും, തോരണങ്ങളും, ആന പ്പന്തലുകളും ഒക്കെയായി മണപ്പുറം ഉത്സവത്തിനായി ഒരുങ്ങി ക്കഴിഞ്ഞു. പ്രവാസികള്‍ മനസ്സു കൊണ്ട്‌ ആ ഉത്സവാരവങ്ങളില്‍ പങ്കാളികള്‍ ആകുന്നു.




- എസ്. കുമാര്‍

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



23 February 2009

തുണി ഉരിയാത്ത മലയാളി അഭിമാനങ്ങള്‍!

ആകാംഷയുടെ മുള്‍ മുനയില്‍ നില്‍ക്കുന്ന ലക്ഷക്കണക്കിനു ആരാധകര്‍ക്ക്‌ ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ചു കൊണ്ട്‌ ഒടുവില്‍ ഓസ്കര്‍ അവര്‍ കൈക്കലാക്കിയിരിക്കുന്നു. അതേ ഒന്നല്ല മൂന്ന് ഓസ്കര്‍ പുരസ്കാരങ്ങള്‍. ചരിത്രത്തിലേക്ക്‌ നടന്നു കയറുമ്പോള്‍ മാനാഭിമാനമുള്ള മലയാളിക്ക്‌ ആഹ്ലാദിക്കുവാന്‍ മറ്റൊരു കാരണം കൂടെ. അല്‍പ നാള്‍ മുമ്പ്‌ പാര്‍വ്വതി ഓമനക്കുട്ടന്‍ എന്ന പെണ്‍കൊടി ലോകത്തിനു മുമ്പില്‍ അല്‍പ വസ്ത്രമണിഞ്ഞും(പാന്റിയും ബ്രായും മാത്രം ഇട്ടു വരെ) പൂച്ച നടത്തം നടത്തിയും റെഡിമേഡ്‌ ഉത്തരങ്ങള്‍ ഉരുവിട്ടും ലോക സുന്ദരിയുടെ തൊട്ടു പുറകില്‍ നിലയുറ പ്പിച്ചപ്പോള്‍ ഒരു കൂട്ടം ആളുകള്‍ ഇത്‌ മലയാളിക്ക്‌ അഭിമാനം എന്ന് വിളിച്ചു കൂവിയപോള്‍ നാണക്കേടു കൊണ്ട്‌ തൊലിയുരിഞ്ഞവര്‍ ഉണ്ടിവിടെ. എന്നാല്‍ തല ഉയര്‍ത്തി പ്പിടിച്ച്‌ മലയാളിക്കിപ്പോള്‍ അഭിമാനത്തോടെ പറയാം ഇതു മലയാളിക്ക്‌ അഭിമാനത്തിന്റെ നിമിഷങ്ങള്‍ എന്ന്.




ചേരി നിവാസികളുടെ ജീവിത പശ്ചാത്തലത്തില്‍ ഡാനി ബോയില്‍ എന്ന ബ്രിട്ടീഷ്‌ സംവിധായകന്‍ ഒരുക്കിയ "സ്ലം ഡോഗ്‌ മില്യണയര്‍" ഓസ്കാര്‍ പുരസ്കാരങ്ങള്‍ വാങ്ങി ക്കൂട്ടിയിരിക്കുന്നു. ജന്മം കൊണ്ട്‌ മലയാളിയായ എ. ആര്‍. റഹ്മാന്‍ സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കി തന്റെ പ്രതിഭ തെളിയിച്ചപ്പോള്‍ രണ്ടു ഓസ്കാറുകള്‍ കൈപ്പിടിയില്‍ ഒതുങ്ങി. റസൂല്‍ പൂക്കുട്ടിയാകട്ടെ ശബ്ദ മിശ്രണത്തിന്റെ ഓസ്കാര്‍ കരസ്ഥമാ ക്കിയിരിക്കുന്നു. കൊല്ലം സ്വദേശിയായ ഈ മലയാളി മുമ്പും പല ചിത്രങ്ങളിലും തന്റെ കഴിവു പ്രകടിപ്പി ച്ചിട്ടുണ്ടെങ്കിലും മലയാളികള്‍ ശ്രദ്ധിക്കുന്നത്‌ "സ്ലം ഡോഗ്‌ മില്യണേയര്‍" എന്ന ചിത്രത്തിന്റെ വരവോടെയാണ്‌.




ഓരോ മലയാളിക്കും അഭിമാനത്തോടെ തലയുയ ര്‍ത്തിപ്പിടിച്ച്‌ "തുണിയുരിയാതെ നേടിയ" ഈ അനുപമമായ നേട്ടത്തില്‍ അഭിമാനത്തോടെ ആഹ്ലാദിക്കാം.




(ഇന്ത്യന്‍ പൗരന്മാര്‍ നേടിയ ഈ വന്‍ നേട്ടത്തെ മലയാളി എന്ന് പ്രാദേശിക വല്‍ക്കരിച്ച്‌ ചുരുക്കി ക്കാണുവാന്‍ ശ്രമിക്കുകയല്ല ഞാന്‍)




- എസ്. കുമാര്‍




Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

M a b r 0 0 K...


A.R.Rahman
and
Rasool pukkutty
(p.m.abdul rahiman, abudhabi)

February 23, 2009 3:26 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



19 December 2008

സര്‍ക്കാര്‍ തൊഴില്‍ മേഖലയില്‍ മാറ്റം അനിവാര്യം

നികുതി പണത്തിന്റെ ഗണ്യമായ ഒരു ഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ശംബളം നല്‍കുവാനും പെന്‍ഷന്‍ നല്‍കുവാനും ചിലവിടുന്ന ഒരു രാജ്യമാണ്‌ ഇന്ത്യ. എന്നാല്‍ ഇതിനായി ചിലവിടുന്ന തുകയുടെ ശരിയായ ഫലം ജനത്തിനു ലഭിക്കുന്നുണ്ടോ എന്ന് ചോദിചാല്‍ ഇല്ല എന്ന് ഒരിക്കല്‍ എങ്കിലും ഏതെങ്കിലും കര്യത്തിനു സര്‍ക്കാര്‍ ഓഫീസില്‍ ചെന്നിട്ടുള്ള വര്‍ക്ക്‌ മറുപടി പറയുവാന്‍ ആകും. അത്ര മാത്രം മോശമായ ഒന്നായി മാറിയിരിക്കുന്നു സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം.




സമര പ്രഖ്യാപനങ്ങളുടേയും, കൊടിമര ജാഥകളുടേയും പോസ്റ്ററുകള്‍ നിറഞ്ഞ വൃത്തി ഹീനമായ സര്‍ക്കാര്‍ ഓഫീസുകളും അവിടത്തെ അന്തരീക്ഷവും മാറിയേ തീരൂ. ജനത്തിന്റെ നികുതി പ്പണം കൊണ്ടാണ്‌ അല്ലാതെ പാര്‍ട്ടി ഫണ്ടില്‍ നിന്നും അല്ല സര്‍ക്കാര്‍ ഓഫീസുകള്‍ കെട്ടി പ്പൊക്കിയതും നില നിര്‍ത്തുന്നതും എന്ന് പലപ്പോഴും ഉദ്യോഗസ്ഥര്‍ മറന്നു പോകുന്നു. ഇത്തരത്തില്‍ പലപ്പോഴും ട്രേഡ്‌ യൂണിയനുകളുടെ ഓഫീസായി സര്‍ക്കാര്‍ ഓഫീസുകള്‍ അധ:പതിക്കയോ തെറ്റിദ്ധരിക്കുകയോ ചെയ്യുന്ന കാഴ്ച നമുക്ക്‌ കാണാനാകും.




കൃത്യ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ നടപടി നേരിടുന്നവര്‍, കൈക്കൂലി വാങ്ങിയതിന്റെ പേരില്‍ പിടിയിലാകുകയോ ചെയ്യുന്ന ഉദ്യോഗസ്ഥരെ സംരക്ഷിവാനും ശംബള പരിഷകര ണത്തിനായി മുറവിളി കൂട്ടുവാനും അല്ലാതെ ക്രിയാത്മകമായി തൊഴില്‍ ചെയ്യുവാന്‍ തൊഴിലാളികളെ പ്രേരിപ്പിക്കുന്ന എത്ര സര്‍വ്വീസ്‌ സംഘടനകള്‍ ഉണ്ടിവിടെ?



ഈ സാഹചര്യത്തില്‍ പൊതു ഭരണ പരിഷ്ക്കാര സമിതി കേന്ദ്ര സര്‍ക്കാറിനു സമര്‍പ്പിച റിപ്പോര്‍ട്ടില്‍ സേവനം തൃപ്തികര മല്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരെ പിരിചു വിടണം എന്ന ശുപാര്‍ശ്‌ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ അതൊരു ശുപാര്‍ശയായി മാത്രം അവശേശിക്കും എന്ന് മുന്‍ കാല അനുഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ശക്തമായ ട്രേഡ്‌ യൂണിയനുകളും അവയുടെ അധീശത്വത്തെ മറി കടന്ന് നടപടി യെടുക്കുവാന്‍ കരുത്തില്ലാത്ത ഭരണ കൂടങ്ങളും നില നില്‍ക്കുന്ന ഒരു രാജ്യത്ത്‌ ഇത്തരം ശുപാര്‍ശകള്‍ക്ക്‌ എന്തു വിലയാണുള്ളത്‌? സര്‍ക്കാര്‍ ജോലി ലഭിചാല്‍ പ്രവേശിചാല്‍ പിന്നെ കാര്യക്ഷ മമായി ജോലി ചെയ്തില്ലെങ്കിലും തങ്ങള്‍ക്ക്‌ കുഴപ്പമില്ല എന്ന ഒരു സുരക്ഷിതത്വ മനോഭാവം ഭൂരിപക്ഷം ഉദ്യോഗാ ര്‍ത്ഥികളിലും വളര്‍ന്നു വരുന്നു. ജോലിയോട്‌ ആല്‍മര്‍ത്ഥത കാണിക്കുവാന്‍ വിസ്സമ്മതിക്കുകയും തുടര്‍ച യായി അലംഭാവം കാണിക്കു ന്നവരെയും സ്വകാര്യ മേഘലയില്‍ പിരിച്ചു വിടുന്നത്‌ സ്വാഭാവികമാണ്‌. ഇത്തരം ഒരു സംഗതിയുടെ അഭാവമാണ്‌ ഇന്ന് സര്‍ക്കാര്‍ ഓഫീസുകളിലെ കെട്ടി ക്കിടക്കുന്ന ഫയലുകളുടേയും "ആളില്ലാ" കസേരകളുടേയും വ്യാപകമായ കൈക്കൂലി യുടെയും പ്രധാന ഹേതു. മേലു ധ്യോഗസ്ഥന്‍ നടപടിക്കു ശുപാര്‍ശ ചെയ്താല്‍ തന്നെ അതിനെ രാഷ്ടീയ സ്വാധീനം കൊണ്ട്‌ മറി കടക്കാം എന്നത്‌ ഏറ്റവും ഹീനമായ ഒരു വ്യവസ്ഥിതിയായി ഇവിടെ തുടരുന്നു.




പതിനാലു വര്‍ഷം കൂടുമ്പോള്‍ ആദ്യ വിലയിരുത്തല്‍ നടത്തുകയും പിന്നീട്‌ ഇരുപതു വര്‍ഷം കഴിയുമ്പോള്‍ രണാമത്തെ വിലയിരുത്തല്‍ നടത്തി യോഗ്യനല്ലെങ്കില്‍ പിരിചു വിടുകയും ചെയ്യുക എന്നതാണ്‌ പൊതു ഭരണ പരിഷ്ക്കാര സമിതിയുടെ ശുപാര്‍ശയില്‍ ഉള്ള ഒരു കാര്യം. വളരെ ക്രിയാത്മകവും അത്യാവശ്യവും ആയ ഒന്നാണ്‌ ഉദ്യോഗസ്ഥരുടെ തൊഴില്‍ പരമായ കഴിവുകള്‍ വിലയിരുത്തുക എന്നത്‌. എന്നാല്‍ പ്രസ്തുത ശുപാര്‍ശയിലെ പതിനാലു വര്‍ഷം എന്നത്‌ കുറച്‌ കൂടിയ കാലാവധിയാണ്‌. ഇത്‌ ഒരു അഞ്ചോ ഏഴോ വര്‍ഷമായി ചുരുക്കുകയും കൈകാര്യം ചെയ്യുന്ന ഫയലുകള്‍ / നടപടികള്‍ എങ്ങിനെ തീര്‍പ്പാക്കുന്നു എന്നെല്ലാം നിരീക്ഷികുവാന്‍ കൂടുതല്‍ ക്രിയാത്മകമായ മാനദണ്ടകള്‍ ഏര്‍പ്പെടുത്തിയാലേ ഇത്‌ പൂര്‍ണ്ണമായും ഫാത്തില്‍ വരുത്തുവാന്‍ കഴിയൂ. മാത്രമല്ല മൂന്നോ നാലോ വര്‍ഷം കൂടുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക്‌ അതാതു മേഘലയില്‍ വരുന്ന മാറ്റങ്ങള്‍ അറിയുന്ന തിനായുള്ള ടെയ്നിങ്ങും നല്‍കണം. ശ്രദ്ദേയമായ മറ്റൊരു കാര്യം സംവരണത്തിലൂടെ വേണ്ടത്ര കഴിവില്ലാത്തവരും സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറി പ്പറ്റുകയും കഴിവും അധിക യോഗ്യതയും ഉള്ളവര്‍ തിരസ്കരി ക്കപ്പെടുന്നു എന്നതും ആണ്‌. എന്നാല്‍ കേന്ദ്ര / സംസ്ഥാന ഗവൺമന്റുകള്‍ അനുവദിക്കു ന്നിടത്തോളം കലം അത്‌ തുടരും എന്നതാണ്‌ സത്യം. ഇത്തരത്തില്‍ കഴിവില്ലെങ്കിലും സംവരണത്തിലൂടെ കയറി ക്കൂടുന്നവരെ ജോലിക്ക്‌ യോഗ്യമായ തലത്തില്‍ എത്തിക്കുവാന്‍ മികച ടെയ്നിങ്ങ്‌ നല്‍കുവാന്‍ ഉള്ള സൗകര്യം ഏര്‍പ്പെടുത്തുക എന്നത്‌ ഇതിനൊരു പോംവഴിയാണ്‌.




സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉള്ളവരുടെ ട്രേഡ്-യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ഒരു പരിധിക്ക് പുറത്ത് പോകുവാന്‍ അനുവദിച്ചു കൂട. ജനാധിപത്യ രാജ്യത്ത് ടേഡ് യൂണിയ നുകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്രം ഉണ്ട് എന്നത് എന്തു വൃത്തി കേടു കാണിക്കുവാനും സംഘടിതമായി സര്‍ക്കാര്‍ നയങ്ങളെ / നടപടിയെ അട്ടിമറി ക്കുവാനും ഉള്ള ലൈസന്‍സായി അറ്റ്ഹ് അധ്:പതിക്കുന്നത് പലപ്പോഴും നാം നിസ്സഹായരായി നോക്കി നില്‍ക്കുന്നു. ഇക്കഴിഞ്ഞ മാസം കൈക്കൂലി വാങ്ങി തൊണ്ടി സഹിതം പിടിയില്‍ ആയതിന്റെ പേരില്‍ ജനകീയ വിചാരണ നേരിടേണ്ടി വന്ന ഒരു ഉദ്യോഗസ്ഥനെ സംരക്ഷിക്കുവാന്‍ ആയിരുന്നു സംഘടന ശ്രമിചത്‌. നിരന്തരമ്മായി ഉണ്ടാകുന്ന പരാതികള്‍ പാഴായപ്പോള്‍ ജനം സംഘടിക്കുകയും അഴിമതി ക്കാരനും തങ്ങളുടെ സംഘടനയില്‍ പെട്ട ആളൂമായ ഉദ്യോഗസ്ഥനെ കൈകാര്യം ചെയ്യുകയും ചെയ്തു എന്നതില്‍ അവര്‍ക്ക്‌ ലവലേശം ലജ്ജയില്ല. മറ്റൊന്ന് സര്‍ക്കാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ കൃത്യ സമയത്തിനു ഹാജരാകുവാന്‍ വേണ്ടി നടപ്പിലാക്കിയ പഞ്ചിങ്ങ്‌ സമ്പ്രദായത്തെ അട്ടിമറിചതാണ്‌. ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങള്‍ നമുക്ക്‌ കാണുവാനാകും.




പ്രോഫഷണലിസം സര്‍ക്കാര്‍ മേഘലയിലും കൊണ്ടു വരേണ്ടത്‌ അനിവാര്യമാണ്‌. ഒരു ആധുനീക യുഗത്തില്‍ മുന്നേറി ക്കൊണ്ടിരിക്കുന്ന ഒരു രാജ്യം തികചും മികച ഒരു ഭരണ സംവിധാനം ആവശ്യപ്പെടുന്നു. ഇതില്‍ ഏറ്റവും പ്രധാനം ബ്യൂറൊക്രസിയാണ്‌. ഉദ്യോഗസ്ഥ ദുഷ്പ്രഭു ത്വത്തിന്റെ ദുര്‍മുഖ ങ്ങള്‍ക്ക്‌ പകരം പുഞ്ചിരിക്കുന്ന മുഖത്തോടെ സേവനം നല്‍കുവാന്‍ സന്നദ്ദരായ ഉദ്യോഗസ്ഥന്മാരെ കൊണ്ടു വരുവാന്‍ സര്‍ക്കാരുകള്‍ ബാധ്യസ്ഥരാണ്‌. എങ്കില്‍ മാത്രമേ നമുക്ക്‌ മറ്റു രാജ്യങ്ങളുമായി മല്‍സരിച്‌ മുന്നേറാനാകൂ. ഇന്ത്യയുടെ പുരോഗതിക്ക്‌ തടസ്സമായി നില്‍ക്കുന്നത്‌ ജന സംഖ്യയുടെ ആധിക്യം മാത്രമല്ല ക്രിയാത്മ കമല്ലാത്തതും എന്നാല്‍ ഖജനാവില്‍ നിന്നും വലിയൊരു സംഖ്യ കൈപ്പറ്റു ന്നവരുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൂടെ ആണെന്നതല്ലേ സത്യം? അതിനാല്‍ തന്നെ കഴിവില്ലാ ത്തവരെ ഒഴിവാക്കു വാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഒരു പക്ഷെ ഇത്തരം ഒരു ശുപാര്‍ശ ക്കെതിരെ ട്രേഡ്‌ യൂണിയനുകള്‍ മുന്നോട്ടു വരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സാമൂഹ്യ സുരക്ഷിതത്വം, ഉന്നതോ ദ്യോഗസ്ഥരുടെ വ്യതിപരമായ വൈരാഗ്യം തീര്‍ക്കലിനുള്ള സാധ്യത തുടങ്ങി പല തൊടു ന്യായങ്ങളും ഇവര്‍ ഉന്നയിക്കുകയും ചെയ്യും. എന്നാല്‍ ഇന്ത്യക്ക്‌ അകത്തും പുറത്തുമയി സ്വകാര്യ മേഘലയില്‍ കോടി ക്കണക്കിനു ആള്‍കാര്‍ ജോലി ചെയ്യുകയും കുടുമ്പം പോറ്റുകയും ചെയ്യുന്നുണ്ട്‌ എന്ന വസ്തുത നമുക്ക്‌ മറക്കുവാന്‍ കഴിയുമോ?




സര്‍ക്കാര്‍-സ്വകാര്യ മേഘലയെ ലളിതമായി നമുക്ക്‌ ഒന്ന് താരതമ്യം ചെയ്തുനോക്കാം.




സ്വകാര്യ മേഘല മികചതും കാര്യക്ഷമ വുമായ സേവനം ഉപഭോക്താവിനു നല്‍കുന്നു. സര്‍ക്കാര്‍ മേഘലയിലെ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ ചെയ്യുന്നവര്‍ ആയി ക്കൊള്ളണം എന്നില്ല.




സ്വകാര്യ മേഘലയില്‍ കഴിവില്ലാ ത്തവനു നില നില്‍പ്പില്ല, അതിനാല്‍ ഇവര്‍ കൃത്യമായും കാര്യക്ഷ മമായും ജോലി നോക്കുവാന്‍ നിര്‍ബന്ധിതരാകുന്നു. ഇനി അഥവാ ഒരു തൊഴില്‍ നഷ്ടപ്പെട്ടാല്‍ മറ്റൊന്ന് തേടി പ്പോകുന്നു. മറിച്‌ സര്‍ക്കാര്‍ ജോലിക്കാരാകട്ടെ സംഘടനകളുടെ മുഷ്ഖ്‌ നല്‍കുന്ന സുരക്ഷിത ത്വത്തില്‍ നിന്നു കൊണ്ട്‌ തങ്ങളുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കാതെ ശംബളവും മറ്റു ആനുകൂല്യങ്ങളൂം വാങ്ങി കാലം കഴിചു കൂട്ടുന്നു.




കഴിവുള്ളവനും കഴിവില്ലാ ത്തവനും ഇവിടെ ഒരേ ശംബളം ലഭിക്കുമ്പോള്‍ കഴിവുള്ളവനു സ്വകാര്യ മേഘലയില്‍ ഉയര്‍ന്നു പോകുവാന്‍ സാധ്യതകള്‍ ഒത്തിരിയുണ്ട്‌.




കഴിവുണ്ടായാലും കഴിവില്ലേലും പ്രമോഷനു നിശ്ചിത കാലത്തെ സേവനം ആണ്‌ സര്‍ക്കാര്‍ മേഘലയില്‍ പ്രധാനം എന്നാല്‍ ഇത്‌ കഴിവും ഉത്സാഹവും ഉള്ളവരെ നിരുത്സാഹ പ്പെടുത്തും. നിശ്ചിത കാലത്തെ സേവനത്തെ നോക്കിയും മറ്റു പരീക്ഷകള്‍ നടത്തിയും ഇന്നത്തെ അവസ്ഥ മാറ്റേണ്ടി യിരിക്കുന്നു.




സ്വകാര്യ മേഘലയില്‍ സംവരണം ഇല്ലാത്തതിനാല്‍ കഴിവിന്റെ അടിസ്ഥാനത്തില്‍ സീനിയോരിറ്റിയും പ്രമോഷനും ലഭിക്കുന്നു. സര്‍ക്കാര്‍ മേഘലയില്‍ സംവരണം മൂലം കഴിവു കുറന്‍ഞ്ഞവന്‍ പോലും ഉയര്‍ന്ന പദവിയില്‍ എത്തുമ്പോള്‍ മികച പ്രകടനം നടത്തുന്നവനും യോഗ്യതകള്‍ കൂടുതലുള്ളവനും തുല്യമായ പദവിയില്‍ എത്തുവാന്‍ കൂടുതല്‍ വര്‍ഷങ്ങള്‍ വേണ്ടി വരുന്നു. ഇത്‌ അവന്റെ പ്രവര്‍ത്തന ശേഷിയെ സാരമായി ഭാധിക്കുന്നു. കഴിവു കുറഞ്ഞവന്‍ ഉയര്‍ന്ന പദവിയില്‍ എത്തിയാല്‍ കഴിവില്ലായ്മ അവന്റെ പ്രവര്‍ത്തനത്തിലും പ്രതിഫലിക്കും.




സ്വന്തം ജോലിയിടം സംരക്ഷിക്കുവാനും വൃത്തിയായി സൂക്ഷിക്കുവാനും സ്വകാരയ്മേ ഘയില്‍ ഉള്ളവര്‍ താല്പര്യം കാണിiക്കുമ്പോള്‍ സര്‍ക്കാര്‍ ഒഫീസുകളുടെ ദുരവസ്ഥ അവയുടെ കവാടത്തില്‍ നിന്നേ നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും.




കൈക്കൂലിക്ക് സാധ്യത കുറയുന്ന്നു എന്നാല്‍ സര്‍ക്കാര്‍ മേഘലയില്‍ ഇതിനു സാധ്യത കൊറ്റുന്നു.




സ്വകാരയ്മേ ഘലയില്‍ കൃത്യ സമയത്ത്‌ ജോലിക്ക്‌ ഹാജരാകാ തിരിക്കുകയും ഏല്‍പ്പിച ജോലി തീരാതി രികുകയും ചെയ്താല്‍ നടപടി ഉണ്ടാകും , സര്‍ക്കാര്‍ മേഘലയില്‍ അത്തരം നടപടികള്‍ പൊതുവെ കുറവാണ്‌.




ഗുരുതരമായ വീശ്ചകള്‍ നടത്തിയാല്‍ സ്വകാര്യ മേഘലയില്‍ ഉടനടി ശക്തമായ ശിക്ഷണ നടപടികള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ മേഘലയി ലാകട്ടെ ഇത്‌ അന്വേഷണവും മറ്റുമായി വളരെ കാലം നീണ്ടു പോകുന്നു, അല്ലെങ്കില്‍ സ്വാധീനം ഉപയോഗിച്‌ അവര്‍ അതിനെ ഒതുക്കുന്നു.




വ്യത്യസ്ഥ ഡിപ്പാര്‍ടു മെന്റുകള്‍ തമ്മില്‍ ക്രിയാത്മ കമായ സഹകരണം ഉണ്ടായിരിക്കും. എന്നാല്‍ സര്‍ക്കാര്‍ മേഘലയില്‍ലിത് ഇല്ലാതെ വരുന്നു.




ഇനിയും നിരവധി ഉദാഹരണങ്ങള്‍ നിരത്തുവാന്‍ കഴിയും എങ്കിലും വിസ്താര ഭയത്താല്‍ അതിനു മുതിരുന്നില്ല. കേന്ദ്ര / സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികളിലൂടെ ബ്യൂറോക്രസിയുടെ അലസതയും കെടുകാ‍ര്യ സ്ഥതയും ഇല്ലാതാക്കി യില്ലെങ്കില്‍ ആധുനിക യുഗത്തിനു അനുസൃതമായ തികച്ചും പ്രൊഫഷണല്‍ ആയ ഓഫീസുകള്‍ നികുതി ദായകര്‍ക്ക് കയ്യെത്താ ദൂരത്തായിരിക്കും.




- എസ്. കുമാര്‍ (paarppidam@gmail.com)

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



17 December 2008

കെ. പി. അപ്പന്‍ : അന്തസ്സിന്റെ ആള്‍ രൂപം



മലയാള നിരൂപണത്തിലെ അന്തസ്സിന്റെ ആള്‍രൂപം ആയിരുന്നു ഇന്നലെ അന്തരിച്ച പ്രശസ്ത നിരൂപകന്‍ ശ്രീ. കെ. പി. അപ്പന്‍. മാരാര്‍ക്കും, പോളിനും ശേഷം ഈ ശ്രേണിയില്‍ ഇതു പോലെ ഉള്ള വ്യക്തിത്വങ്ങള്‍ വളരെ ചുരുക്കം ആയിരുന്നു. തീവ്രമായ ചിന്തകളെയും ആശയങ്ങളെയും മനോഹരമായ വരികളിലൂടെ മലയാളിക്ക്‌ മുമ്പില്‍ അവതരിപ്പിച്ച എഴുത്തുകാരന്‍ ആയിരുന്നു കെ. പി. അപ്പന്‍. സാഹിത്യ നിരൂപണം വ്യക്തി ഹത്യകളുടേയും സ്വയം പുകഴ്ത്തലിന്റേയും അഴുക്കു ചാലിലേക്ക്‌ വലിച്ചിഴക്ക പ്പെട്ടപ്പോള്‍ അതിനെതിരെ നിശ്ശബ്ദമായി വാക്കുകളിലൂടെ പ്രതിരോധി ക്കുവാന്‍ അപ്പനു കഴിഞ്ഞിരുന്നു. വിവാദ സദസ്സുകള്‍ക്കായി തന്റെ സമയവും ഊര്‍ജ്ജവും പാഴാക്കാതെ ക്രിയാത്മകമായി നിരൂപണങ്ങളും നിരീക്ഷണങ്ങളും നടത്തുവാന്‍ അദ്ദേഹത്തിനായി.




ബൈബിളിനെ ഒരു പക്ഷെ ഇത്രയും മനോഹരമായി നോക്കി ക്കണ്ട, അതിനെ കുറിച്ച്‌ എഴുതിയ ഒരാള്‍ മലയാളത്തില്‍ ഇല്ലെന്നു പറയാം. ബൈബിള്‍ - വെളിച്ചത്തിന്റെ കവചം എന്ന രചനയിലൂടെ അദ്ദേഹം ബൈബിളിനെ കേവലം ഒരു മത ഗ്രന്ഥം എന്നതിനപ്പുറം കാണുന്നതിനെ കുറിച്ച്‌ വായനക്കാരനു ധാരണ നല്‍കുന്നു.




ഗഹനമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും വാക്കുകളില്‍ സൗന്ദര്യവും സൗരഭ്യവും ഒളിപ്പിച്ചു വച്ചു കൊണ്ട്‌ എന്നാല്‍ അതിന്റെ ഗൗരവവും ഗാംഭീര്യവും ഒട്ടും ചോര്‍ന്നു പോകാതെ കൈകാര്യം ചെയ്യുവാന്‍ എന്നും അദ്ദേഹം ശ്രമിച്ചിരുന്നു. അന്ധമായ വിദേശ എഴുത്തുകാരെ പുകഴ്ത്തുകയും ഇന്ത്യന്‍ സാഹിത്യത്തെ പ്രത്യേകിച്ച്‌ മലയാള സാഹിത്യത്തെ ഭല്‍സിച്ചും പരിഹസിച്ചും എഴുതി കയ്യടി വാങ്ങുന്ന അല്‍പ നിരൂപണങ്ങ ള്‍ക്കിടയില്‍ അപ്പന്റെ വാക്കുകള്‍ വേറിട്ടു നിന്നു.




1936 - ഓഗസ്റ്റ്‌ 25 നു ആലപ്പുഴയിലെ പൂന്തോപ്പില്‍ പത്മനാഭന്റേയും കാര്‍ത്ത്യയനി അമ്മയുടെയും നാലു മക്കളില്‍ രണ്ടാമനായി ജനിച്ചു. എറണാംകുളം മഹാരാജാസില്‍ നിന്നും മലയാളത്തില്‍ എം. എ. കഴി‍ഞ്ഞു ആലുവ യു. സി. കോളേജില്‍ തന്റെ അധ്യാപക വൃത്തിക്ക്‌ നാന്ദി കുറിച്ചു. പിന്നീട്‌ ആലുവ ചേര്‍ത്തല എസ്‌. എന്‍. കോളേജിലും തുടര്‍ന്ന് 1992 ല്‍ വിരമിക്കുന്നതു വരെ കൊല്ലം എസ്‌. എന്‍. കോളേജിലും സേവനം അനുഷ്ഠിച്ചു.




സംസാരത്തില്‍ പാലിക്കുന്ന മിതത്വം പക്ഷെ വായനയില്‍ ഇല്ലെന്നത്‌ അദ്ദേഹത്തിന്റെ അക്ഷരങ്ങള്‍ സാക്‍ഷ്യ പ്പെടുത്തുന്നു. പുതുമകള്‍ക്കു നേരെ പുറം തിരിഞ്ഞു നില്‍ക്കാതെ അവയെ തിരിച്ചറിയുവാനും അംഗീകരിക്കുവാനും എന്നും അദ്ദേഹം ശ്രമിച്ചിരുന്നു. നിലപടുകളിലും നിരീക്ഷണങ്ങളിലും തന്റേതായ ഒരു വ്യക്തിത്വം സൂക്ഷിച്ചിരുന്ന അദ്ദേഹം പ്രസംഗ വേദികളെ എന്നും അകറ്റി നിറുത്തിയിരുന്നു. സാഹിത്യ പരമായ സംവാദങ്ങളില്‍ പങ്കെടുക്കുമ്പോളൂം അത്‌ വ്യക്തി ഹത്യകളിലേക്കോ വില കുറഞ്ഞ വിവാദങ്ങളിലേക്കോ പോകാതി രിക്കുവാന്‍ അതീവ ജാഗ്രത എന്നും പുലര്‍ത്തിയിരുന്നു. വിമര്‍ശനങ്ങളെ സൗന്ദര്യാത്മകം ആയതും ക്രിയാത്മ കവുമായ കലഹങ്ങള്‍ ആക്കിയ കെ. പി. അപ്പനു എഴുത്തുകാരന്റെ സ്വാതന്ത്ര്യം എന്നത്‌ ബാഹ്യ പ്രേരണയുടെ ഇടപെടല്‍ ഇല്ലാത്ത കലാസാധന ആയിരുന്നു."ശിര്‍ഛേദം ചെയ്യപ്പെട്ട അന്തസ്സായി" രാഷ്ടീയ-അവാര്‍ഡുകളെ അദ്ദേഹം നിരീക്ഷിച്ചു. അര്‍ത്ഥ ശൂന്യമായ വാക്കുകള്‍ കൊണ്ട്‌ രചനകള്‍ നിര്‍വ്വഹിച്ച്‌ ആധുനികതയെന്ന് കൊട്ടി ഘോഷിച്ചവര്‍ക്ക്‌ അദ്ദേഹം ഒരു പേടി സ്വപ്നമായിരുന്നു.




തന്റെ ആദ്യ പുസ്തകമായ ക്ഷോഭിക്കുന്നവരുടെ സുവിശേഷത്തില്‍ നിന്നും ആരംഭിച്ച അദ്ദേഹത്തിന്റെ ഗ്രന്ഥ രചനകള്‍ കലഹവും വിശ്വാസവും, മാറുന്ന മലയാള നോവല്‍, വിവേക ശാലിയായ വായനക്കാരാ, പേനയുടെ സമര മുഖങ്ങള്‍, ഉത്തരാധുനികത വര്‍ത്തമാനവും വംശാവലിയും, മധുരം നിന്റെ ജീവിതം, ചരിത്രത്തെ നിങ്ങള്‍ക്കൊപ്പം കൂട്ടുക തുടങ്ങി നിരവധി രചനകളിലൂടെ മലയാളിക്ക്‌ അദ്ദേഹം തുറന്നു തന്നത്‌ അഭൗമമായ ഒരു വായനാനുഭവം ആയിരുന്നു.




മലയാള നിരൂപണത്തിന്റെ പഴഞ്ചന്‍ ചട്ടക്കൂടുകള്‍ തകര്‍ത്ത്‌ പകരം ഒരു നവീനതയും ഊര്‍ജ്ജസ്വലതയും പകരുന്ന നിരൂപണ ങ്ങളിലേക്ക്‌ അദ്ദേഹം തുടക്കം കുറിച്ചു എന്നു വേണം പറയുവാന്‍. വിമര്‍ശനങ്ങളില്‍ അസ്വസ്ഥമായി വായാടിത്തം കൊണ്ട്‌ മറുപടി പറയാതെ ലളിതമായ വാക്കുകള്‍ ‍കൊണ്ട്‌ അദ്ദേഹം നേരിട്ടു. തന്റെ വരികളിലേക്ക്‌ വായനക്കാരനെ വലിച്ചടുപ്പിക്കുന്ന ഒരു കാന്തിക ശക്തി അദ്ദേഹത്തി നുണ്ടായിരുന്നു. അവസര വാദ പരമായ നിലപാടു കളുമായി പേനയുന്തുന്ന ആസ്ഥാന നിരൂപക ര്‍ക്കിടയില്‍ അന്തസ്സിന്റെ ആള്‍ രൂപമായി എന്നും വേറിട്ടു നിന്ന അദ്ദേഹം ബാക്കി വെച്ചു പോയ വരികള്‍ എന്നും ആ ജീവിതത്തെ വായനക്കാരന്റെ ഉള്ളില്‍ ദീപ്തമാക്കും.




- എസ്. കുമാര്‍ (paarppidam@gmail.com)

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



22 November 2008

വി. എസ്സിനെ മുകുന്ദന്‍ പുണ്യാളനാക്കണ്ട

സഖാവ്‌ വി. എസ്സ്‌. അച്യുതാനന്ദനെ മുകുന്ദന്‍ കാലഹരണപ്പെട്ട പുണ്യാളനായി കാണുമ്പോള്‍ മുമ്പ്‌ അദ്ദേഹം പുണ്യാളനായിരുന്നു എന്നാണ്‌ ധ്വനി. എന്നാല്‍ വി. എസ്സിനെ മുകുന്ദനെ പ്പോലുള്ളവര്‍ പഴയതോ പുതിയതോ ആയ പുണ്യാളന്‍ ആക്കണ്ട. അദ്ദേഹം ഒരു ജനകീയ നേതാവാണ്‌ ആ പദവി തന്നെയാണ്‌ അദ്ദേഹത്തിനു യോജിക്കുന്നതും, അതിന്റെ മഹത്വം വി. എസ്സിനെ പോലെ ഒരു കമ്യൂണിസ്റ്റുകാരനെ സംബന്ധി ച്ചേടത്തോളം ഒരിക്കലും പുണ്യാളന്‍ എന്ന പദത്തിനു വരില്ല.




വി. എസ്സും മുകുന്ദന്റെ ആധുനികോത്തര പുണ്യാളന്മാരും തമ്മിലുള്ള വ്യത്യാസം നാം ഇതിനോടകം കണ്ടതാണ്‌. വി. എസ്സിനു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുവാന്‍ പാര്‍ട്ടി അനുമതി നല്‍കാതി രുന്നപ്പോള്‍ കമ്യൂണിസ്റ്റു - മാര്‍ക്കിസ്റ്റ്‌ പാര്‍ട്ടിയുടെ ചരിത്രം തിരുത്തി ക്കൊണ്ട്‌ അദ്ദേഹത്തെ മല്‍സരിപ്പിക്കുവാന്‍ പാര്‍ട്ടിക്ക്‌ വഴങ്ങേണ്ടി വന്നത്‌ ഇവിടത്തെ ജനങ്ങളുടെ ഇടപെടല്‍ മൂലമാണ്‌. ഒരു പക്ഷെ ഈ. എം. എസ്സിനു പോലും ഇത്തരം ഒരു അംഗീകാരം ഉണ്ടായിട്ടി ല്ലായിരിക്കാം. മാര്‍ക്കിസ്റ്റു പാര്‍ട്ടിയുടെ നേതാവെ ന്നതിനപ്പുറം കേരളത്തിലെ സാധാരണക്കാര്‍ അദ്ദേഹത്തെ തങ്ങളുടെ പൊതു നേതാവായി കണ്ടു. അത്‌ അദ്ദേഹം എന്നും ജനത്തിനൊപ്പം അവരുടെ മനസ്സിനൊപ്പം സഞ്ചരിചതു കൊണ്ടും അനീതികളെ ശക്തമായി എതിര്‍ത്തതു കൊണ്ടും ആണ്‌. അതിനുള്ള അംഗീകാരമായി തന്നെ ആണ്‌ ജനം അദ്ദേഹത്തെ അധികാരത്തില്‍ ഏറ്റിയതു. എന്നാല്‍ അദ്ദേഹത്തെ "അധികാരങ്ങള്‍" ഇല്ലാത്ത ഒരു മുഖ്യ മന്ത്രിയായി മാറ്റിയത്‌ ഇവിടത്തെ ജനമല്ല.




പഞ്ച നക്ഷത്ര കമ്യൂണിസമാണ്‌ ആധുനികോത്തരം എന്നും അത്തരം ആളുകളാണ്‌ ഇന്നിന്റെ പുണ്യാളന്മാര്‍ എന്നും മുകുന്ദന്‍ കരുതുന്നു എങ്കില്‍ അതില്‍ അദ്ദേഹത്തെ തെറ്റു പറയുവാന്‍ കഴിയില്ല. കാരണം കമ്യൂണിസത്തിന്റെ വിപണന സാധ്യത "കേശവന്റെ വിലാപങ്ങള്‍" എന്ന പുസ്തകത്തിലൂടെ ഒരു പക്ഷെ അദ്ദേഹം മനസ്സിലാക്കി ക്കാണും. മുകുന്ദനെ പ്പോലുള്ളവര്‍ ഇന്നാട്ടിലെ പട്ടിണി പ്പാവങ്ങളുടെ ജീവിതം ഒരു പക്ഷെ തിരിച്ചറി ഞ്ഞിട്ടുണ്ടാവില്ല അല്ലെങ്കില്‍ ആഡംബര ജീവിതത്തിന്റെ മായാ വലയങ്ങള്‍ സ്വപ്നം കണ്ട്‌ ബോധ പൂര്‍വ്വം കണ്ടില്ലെന്ന് നടിക്കുകയാവും.




ആധുനികത എന്നാല്‍ ആഡംബര ജീവിതവും, പാശ്ചാത്യ അനുകരണവും ആണെന്ന് തെറ്റിദ്ധരി ക്കുന്നവര്‍ക്ക്‌ അദ്ദേഹം പഴഞ്ചനാണ്‌ എന്നാല്‍ ഒരു നേരത്തെ പട്ടിണി മാറ്റാന്‍ പകലന്തിയോളം അധ്വാനിക്കു ന്നവര്‍ക്ക്‌ അവരുടെ സഖാവാണ്‌, സാന്ദിയാഗോ മാര്‍ട്ടിനെ പ്പോലുള്ളവര്‍ അല്ല ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റിന്റെ ശക്തിയെന്നും അദ്ദേഹത്തെ വെട്ടി നിരത്താന്‍ ശ്രമിക്കുന്നവരും മുകുന്ദനെ പ്പോലുള്ളവരും തിരിച്ചറിയേണ്ടതും. ആധുനിക സമൂഹത്തില്‍ പഞ്ച നക്ഷത്ര ഹോട്ടലുകളും പാര്‍ളറുകളും ഉണ്ടെന്നും അതു കൊണ്ട്‌ അത്‌ കമ്യൂണിസ്റ്റുകാരന്‍ സ്വീകരിച്ചില്ലെങ്കില്‍ പഴഞ്ചന്‍ ആയി പ്പോകും എന്ന് കരുതുന്ന കമ്യൂണിസ്റ്റുകാര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തില്‍ ആണ്‌, ഇതിനെ സ്വീകരിക്കുവന്‍ തയ്യാറാകുന്നവരും വലതു പക്ഷക്കാരും തമ്മില്‍ എന്തു വ്യത്യാസം ആണ്‌ ഉള്ളത്‌. കമ്യൂണിസ്റ്റുകാരനെ പണത്തിന്റേയും ആഡംബരത്തിന്റേയും മായിക പ്രപഞ്ചത്തില്‍ അഭിരമിപ്പിച്ച്‌ അതിന്റെ ലഹരിയില്‍ അഴിമതി ക്കാരാക്കുക അതു വഴി കമ്യൂണിസത്തെ തകര്‍ക്കുക. ഇതു തന്നെ അല്ലേ സോവിയറ്റ്‌ യൂണിയനില്‍ സംഭവിച്ചത്‌?




അതു കൊണ്ട്‌ പ്രിയ മുകുന്ദാ ഞങ്ങളെ പ്പോലുള്ള സാധാരണ ക്കാര്‍ക്ക്‌ കയ്യൂക്കും പണ ക്കൊഴുപ്പും ഉള്ള "ആധുനികരാകണ്ട". പഴഞ്ചനായ വി. എസ്സ്‌. തന്നെ മതി.




തന്റെ വാക്കുകള്‍ വളച്ചൊടിച്ചു എന്ന് "വിലപിക്കുന്ന" മുകുന്ദന്‍ തീര്‍ച്ചയായും തന്നെ ഇന്റര്‍വ്വ്യൂ ചെയ്ത വ്യക്തിയോട്‌ വിശദീകരണം ചോദിക്കുകയും അത്‌ പ്രസിദ്ധപ്പെടുത്തുകയും ആണ്‌ ചെയ്യേണ്ടത്‌.




- എസ്. കുമാര്‍ (paarppidam@gmail.com)

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

അഭിമുഖം നടത്തിയ താഹ മാടായി, മുകുന്ദന്‍ പുണ്യവാളന്‍ എണ്ണ വാക്കു തന്നെ ആണ് ഉപയോഗിച്ചത് എന്ന് മാതൃഭുമി ആഴപപതിപ്പില്‍ വിശദീകരിചിട്ടുന്ടു (2008 ഡിസംബര്‍ 7 ലക്കം)
എന്തൊക്കെ വിശദീകരിച്ചാലും മുകുന്ദന്‍ ചെയ്തത് മാപ്പര്ഹിക്കാത തെറ്റാണു .

December 4, 2008 6:40 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



20 September 2008

വാമന മൂര്‍ത്തീ ക്ഷേത്രം

പല മാധ്യമങ്ങളും ത്രിക്കാക്കരയിലെ ക്ഷേത്രമാണ് കേരളത്തിലെ ഏക വാമന മൂര്‍ത്തീ ക്ഷേത്രം എന്ന് പറയുന്നുണ്ട്. എന്നാല്‍ ഇത് ശരിയല്ല. അന്തിക്കാട് അടുത്ത് കെ. കെ. മേനോന്‍ ഷെഡ്ഡിന്റെ കിഴക്കു ഭാഗത്തായി മറ്റൊരു പുരാതനമായ വാമന മൂര്‍ത്തീ ക്ഷേത്രം കൂടെ ഉണ്ട്. ഒരു പക്ഷെ ഇനിയും അറിയപ്പെടാത്ത ഇത്തരം കൊച്ചു വാമന മൂര്‍ത്തീ ക്ഷേത്രങ്ങള്‍ ഉണ്ടായിരിക്കാം. ക്ഷേത്രത്തില്‍ വാമന മൂര്‍ത്തിയെ ക്കൂടാതെ ശിവന്റെ പ്രത്യേകം പ്രതിഷ്ഠയും ഉണ്ട്. ക്ഷേത്രത്തോട് ചേര്‍ന്ന് ഒരു വലിയ കുളവും ഉണ്ട്. പഴക്കം മൂലം ക്ഷയിച്ചു തുടങ്ങിയ ഈ ക്ഷേത്രത്തിന്റെ പുരരുദ്ധാരണം കുറെയൊക്കെ നാട്ടുകാര്‍ നടത്തുകയും ഉണ്ടായി. ഇപ്പോള്‍ ധാരാളം ഭക്തരും, ഇടക്ക് ചില ചരിത്രാ ന്വേഷകരും ഇവിടെ സന്ദർശിക്കുന്നുണ്ട്. അതു കൊണ്ട് കേരളത്തിലെ ഏക വാമന മൂര്‍ത്തീ ക്ഷേത്രം എന്ന പദവി ത്രിക്കാക്കര ക്ഷേത്രത്തിനു കൊടുക്കാമോ എന്ന് ഒന്നു കൂടെ ചിന്തിക്കേണ്ടതായി വരും.




- എസ്. കുമാര്‍ (paarppidam@gmail.com)

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



04 August 2008

മിശ്ര വിവാഹിതരുടെ മക്കളെ കൊന്നു കളയണമോ?

കഴിഞ്ഞ ആഴ്ച വരെ ആണവ കരാറിന്റെയും അതു കഴിഞ്ഞ്‌ ബോംബു സ്ഫോടനങ്ങളുടേയും സജീവ ചർച്ചകളിൽ ആയിരുന്നു ഇന്ത്യയിലെ മാധ്യമങ്ങൾ ക്കൊപ്പം കേരളത്തിലെ മാധ്യമങ്ങളും. ഇതിനു തൊട്ടു മുമ്പു വരെ കേരളത്തിലെ മാധ്യമങ്ങളിൽ ചൂടുള്ള ചർച്ചാ വിഷയം ഏഴാം ക്ലാസ്സിലെ സാമൂഹ്യ പാഠ പുസ്തകത്തെ സംബന്ധി ച്ചായിരുന്നു. പുസ്തകം കത്തിച്ചും പൊതു മുതൽ നശിപ്പിച്ചും മുന്നേറിയ സമരം ഒരു അധ്യാപകന്റെ മരണത്തിൽ കലാശിച്ച പ്പോൾ താൽക്കാലി കമായി നിർത്തി വച്ചു. വീണ്ടും ഇതാ ആണവ പ്രശനവും ബോംബു സ്ഫോടനവും വിട്ടു സജീവമായി ക്കൊണ്ടിരിക്കുന്നു. എത്രയൊക്കെ ശക്തമായ അഭിപ്രായ ഭിന്നതകൾ ഉണ്ടെങ്കിലും പാഠ പുസ്തക സമരത്തിന്റെ കാര്യത്തിൽ കേരളത്തിലെ ഒരു വിധം എല്ലാ വർഗ്ഗീയ ശക്തികളും അവരെ പിൻ പറ്റി നില നിൽക്കുന്ന വർഗ്ഗീയ രാഷ്ടീയ പാർട്ടികളും ഒന്നിക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.




പ്രസ്തുത പുസ്തകം പിൻ വലിക്കണം എന്ന്‍ ആവശ്യപ്പെ ടുന്നവർ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം മതമില്ലാത്ത ജീവൻ എന്ന പാഠത്തിൽ മിശ്ര വിവാഹിതരായ ദമ്പതികൾ തങ്ങളുടെ മകനെ സ്കൂളിൽ ചേർക്കുമ്പോൾ ഒരു മതത്തിലും ഉൾപ്പെടുത്തുന്നില്ല എന്നതാണ്‌. ഇന്ത്യ ഒരു മത രാഷ്ട്രമല്ല മതേതര രാഷ്ട്രമാണെന്ന് ഭരണ ഘടനയിൽ എഴുതി വച്ചിട്ടുണ്ട്‌. അതു പോലെ ഏതു മതത്തിലും വിശ്വസിക്കുവാനും വിശ്വസിക്കാ തിരിക്കുവാനും അന്യ മതത്തിൽ പെടുന്ന ഇണയെ തിരഞ്ഞെടു ക്കുവാനും സ്വതന്ത്ര ഇന്ത്യയിലെ ഓരോ പൌരനും അവകാശവും ഉണ്ട്‌. (വ്യത്യസ്ഥ മതത്തിൽ പെട്ടവർ വിവാഹിതരായി അല്ലെങ്കിൽ പ്രണയിച്ചു പോയി എന്ന ഒറ്റ ക്കാരണത്താൽ നിരവധി പേർ വധിക്കപ്പെട്ടിട്ടുണ്ട്‌ എന്ന കറുത്ത സത്യത്തെ അവഗണിക്കുന്നില്ല.) ഇപ്രകാരം ഭരണ ഘടന ഉറപ്പു തരുന്ന അവകാശത്തെ അല്ലേ ഈ സമരക്കാർ എതിർക്കുന്നത്‌? വർഗ്ഗീയ ശക്തികളുടെ ഭീഷണിയും സമ്മർദ്ദവും വക വെയ്ക്കാതെ ഉറച്ച മനസ്സോടെ ജീവിക്കുന്ന മിശ്ര വിവാഹിതരെ അവഹേളിക്കുക കൂടിയാണ് ഈ സമരത്തിനു നേതൃ‌ത്വം നൽകുന്നവർ.




വർഷങ്ങളായി ബയോളജി പുസ്തകത്തിൽ ഡാർവിന്റെ പരിണാമ സിദ്ധാന്തം നമ്മുടെ സ്കൂളുകളിൽ പഠിപ്പിക്കുന്നുണ്ട്‌. ഇതിനെതിരെ ആരെങ്കിലും സമരം ചെയ്തതായി അറിയില്ല. ആദം ഹൌവ്വ സങ്കൽ‌പ്പത്തിൽ വിശ്വസിക്കുന്ന അവരെ സംബന്ധിച്ചേ ടത്തോളം മനുഷ്യൻ കുരങ്ങിൽ നിന്നും ഉരുത്തിരിഞ്ഞു ണ്ടായതാണെന്ന ഡാർവ്വിന്റെ സിദ്ധാന്തം മത നിഷേധമല്ലേ? എന്തു കൊണ്ട്‌ പ്രസ്തുത പാഠ ഭാഗം പിൻവലിക്കണം എന്ന് പറഞ്ഞു കൊണ്ട്‌ മത മേലധ്യക്ഷന്മാർ സമരം ചെയ്തില്ല? ലൈംഗീകതയെ കുറിച്ച് സ്കൂളുകളിൽ പഠിപ്പിക്കുന്നില്ലേ? പ്രായപൂർത്തി യാകാത്തവരെ അതു പഠിപ്പിക്കാമോ? ഒരു മതാധിഷ്ഠിത രാജ്യമല്ലാത്ത ഇന്ത്യയിൽ, മതമില്ലാതെ ജീവിക്കുവാൻ അവകാശമുള്ള ഇന്ത്യയിൽ എന്തു കൊണ്ട്‌ മിശ്ര വിവാഹത്തെ ക്കുറിച്ചും അതിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് മതമില്ലാതെ ജീവിക്കാം എന്നും പാഠ ഭാഗത്തിൽ ഉൾക്കൊള്ളിച്ചു കൂടാ? പ്രസ്തുത പാഠ ഭാഗത്തിൽ ഒരിടത്തും ഒരു മതവും മോശമാണെന്ന് പറയുന്നുമില്ല. പിന്നെ എന്തിനാണിവർ രോഷം കൊള്ളുന്നത്‌? ഇവിടെ ആണ് പതിയിരിക്കുന്ന അപകടത്തെ കുറിച്ച്‌ നാം തിരിച്ചറിയേണ്ടത്‌.




ഈ പാഠ ഭാഗത്തെ എതിർക്കുന്നവരുടെ വാദ മുഖങ്ങൾ നോക്കിയാൽ അവർ മിശ്ര വിവാത്തിനു എതിരാണ്‌ എന്നതാണ് സത്യം. മിശ്ര വിവാഹിതർ ധാരാളം ഉള്ള നമ്മുടെ നാട്ടിൽ ഇവർക്ക് ജനിച്ച മക്കൾ നമ്മുടെ സ്കൂളുകളിൽ പഠിക്കുന്നുമുണ്ട്‌. വർഗ്ഗീയ വാദികളെ സംബന്ധിച്ച്‌ തങ്ങളുടെ വിഭാഗത്തിൽ മറ്റു മതക്കാരുടെ "രക്തത്തിൽ" പിറന്ന മക്കൾ ഉണ്ടാകരുത്‌ എന്നതാണ് മുഖ്യം. ഇനി അത്തരത്തിൽ ഏതെങ്കിലും സന്തതികൾ ഉണ്ടായാൽ അവരെ ഒറ്റപ്പെടുത്തണം, അഥവാ ഇനിയാരും ഇത്തരത്തിൽ മിശ്ര വിവാഹത്തിനു മുതിരരുത് എന്നല്ലേ ഇവരുടെ സമരം വെളിവാക്കുന്നത്‌. (ഹിറ്റ്ലറുടെ നാസിസത്തിന്റെ ഇന്ത്യൻ പതിപ്പോ?).




ഇന്ന് ഈ പാഠ പുസ്തകത്തെ എതിർക്കു ന്നവരുടെ മുമ്പിൽ സർക്കാർ മുട്ടു മടക്കിയാൽ ഒരു പക്ഷെ നാളെ ഇവർ മിശ്ര വിവാഹിതരുടെ മക്കൾക്ക്‌ സർക്കാർ-സ്വകാര്യ സ്കൂളുകളിൽ പ്രവേശനം നൽകരുതെന്ന് ആവശ്യപ്പെട്ടേക്കാം. കാരണം മത വിശ്വാസം ഇല്ലാത്ത ഇവരുമായി ചങ്ങാത്തം കൂടിയാൽ തങ്ങളുടെ കുട്ടികളുടെ മത വിശ്വാസത്തിൽ ഇടിവു തട്ടിയേക്കും എന്ന് ഈ അൽപ ബുദ്ധികൾ ഭയപ്പെടും. ഒരു പടി കൂടെ മുന്നോട്ടു പോയാൽ മിശ്ര വിവാഹിതരെ സമൂഹത്തിൽ നില നിർത്തിയാൽ അവരെ ഭാവിയിൽ ഈ കുഞുങ്ങൾ അനുകരിച്ചേക്കാം എന്നും പറയാനിടയുണ്ട്. ഒരു പക്ഷെ ജനാധിപത്യം (വിശ്വാസ പ്രമേയ വേളയിൽ പാർളമന്റിൽ അരങ്ങേറിയ വൃത്തി കെട്ട രംഗങ്ങൾ തൽക്കാലം ഒഴിവാക്കാം) ഇനിയും പാടെ നശിക്കാതെ നില നിൽക്കുന്നതു കൊണ്ടാകാം ഇക്കൂട്ടർ മിശ്ര വിവാഹിതരുടെ മക്കളെ കൊന്നു കളയണമെന്ന് ആവശ്യപ്പെടാത്തത്‌.




ഒരുവന്റെ സ്വകാര്യ വിശ്വാസം എന്നതിനപ്പുറം വ്യക്തിയുടെ സമൂഹ്യ ജീവിതത്തിൽ മതത്തിന്റെ അനാവശ്യമായ ഇടപെടൽ അപകടകരമാം വിധം അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. പൗരോഹിത്വം തങ്ങളുടെ അധികാരം ഊട്ടിയുറ പ്പിക്കുവാൻ ആകുന്നതെല്ലാം ചെയ്തു കൊണ്ടിരിക്കുന്നു. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളെ വരെ വെല്ലുവിളിക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങൾ നീങ്ങി ക്കൊണ്ടിരിക്കുന്നു. സമൂഹത്തിൽ മതം പിടി മുറുക്കുമ്പോൾ അത്‌ ജനാധിപത്യം എന്ന വ്യവസ്ഥിതിയെ തന്നെ ഇല്ലാതാക്കും. എന്നാൽ ദൗർഭാഗ്യ വശാൽ ഏതു വിധേനയും അധികാത്തി ലെത്തുവാൻ ശ്രമിക്കുന്നവർ താൽക്കലിക ലാഭത്തിനു വേണ്ടി ഭവിഷ്യത്തുകളെ ഓർക്കാതെ ഇത്തരക്കാർക്ക്‌ പിൻതുണ പ്രഖ്യാപിക്കുന്നു.




കോൺഗ്രസ്സ്‌ പോലുള്ള ദേശീയ പാർട്ടികൾ വരെ അതിനെ പിൻതുണ ക്കുമ്പോൾ തങ്ങളുടെ പരമോന്നത ദേശീയ നേതാവ്‌ ശ്രീമതി സോണിയാ രാജീവ്‌ ഗാന്ധി ഒരു മിശ്ര വിവാഹിതയാണെന്ന് മറന്നു പോയോ? നെഹ്രു കുടുമ്പത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഇന്ദിരാ ഗാന്ധി മുതൽ പ്രിയങ്കാ വധേര വരെ മിശ്ര വിവാഹിതരല്ലേ? ഇന്ദിരാ ഗാന്ധിക്ക്‌ മിശ്ര വിവഹം കഴിക്കാമെങ്കിൽ (അന്യ ജാതിക്കാരനായിരുന്ന ഫിറോഷിനെ ഇന്ദിരാ ഗാന്ധി വിവാഹം കഴിക്കുന്നതിനെ പലരും എതിർത്തു എന്നും ഒടുവിൽ ഫിറോഷിനെ ഗാന്ധി ദത്തെടുത്തു എന്നും അതു വഴിയാണ്‌ ഫിറോഷ്‌ ഗാന്ധിയായതെന്നും ആണ്‌ എന്റെ അറിവ്‌ അതൊരു പക്ഷെ തെറ്റാകാം) മിശ്ര വിവാഹിതരായ ഇന്ധിരാ ഗാന്ധിക്ക്‌ ജനിച്ച രാജീവ്‌ ഗാന്ധി കോൺഗ്രസ്സു കാരുടെ നേതാവും ഇന്ത്യൻ പ്രധാനമന്ത്രിയും ആയിരുന്നപ്പോൾ ഒന്നും എന്തേ ഈ ജാതി ചിന്ത തോന്നിയില്ല. അതോ രാജീവും അദ്ദേഹത്തിന്റെ മക്കൾ രാഹുലും പ്രിയങ്കയും ഒക്കെ വല്യ തറവാട്ടുകാർ ആയതിനാൽ ഇതിൽ വല്ല ഇളവും ഉണ്ടോ?




അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും വക വെക്കാതെ മതത്തിന തീതമായി ചിന്തിക്കുകയും വിവാഹം കഴിച്ച്‌ സ്വന്തന്ത്രരായി ജീവിക്കുന്ന നിരവധി ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്‌.




മിശ്ര വിവാഹത്തെ ഗവൺമന്റ്‌ അംഗീകരി ച്ചിട്ടുള്ളതും നിയമ സാധുത ഉള്ളതുമാണ്‌. ഇത്തരത്തിൽ വിവാഹിത രാകുന്നവരുടെ സന്തതികളെ അവർ തങ്ങൾ ക്കിഷ്ടമുള്ള മതത്തിൽ ചേർക്കുകയോ അല്ലെങ്കിൽ പ്രത്യേകിച്ച്‌ മത വിശ്വാസം ഒന്നും ഇല്ലാതെ വളരുവാൻ അനുവദിക്കുകയോ ചെയ്യുന്നു.




മത മൈത്രിയെ കുറിച്ചും മതേതരത്വത്തെ കുറിച്ചും മൈക്കിനു മുമ്പിൽ മണിക്കൂറുകൾ പ്രസംഗിക്കുന്നവർ തന്നെ ഈ സമരത്തിൽ മുമ്പിൽ നിൽക്കുന്നതു കാണുമ്പൊൾ യഥാർത്ഥത്തിൽ ഇവരുടെ തനി നിറം എന്താണെന്ന് നമുക്ക്‌ വ്യക്തമായി. മിശ്ര വിവാഹത്തിലൂടെ സമൂഹത്തിൽ മത മൈത്രിക്ക്‌ അടിത്തറ യിടുകയാണ്‌ ചെയ്യുന്നത്‌. അന്യ മതക്കാരനെ ശത്രുവായി ക്കാണാതെ അവരെ സ്നേഹിക്കുവാനുള്ള പ്രഖ്യാപനമാണ്‌ ഓരോ മിശ്ര വിവാഹവും. മിശ്ര വിവാഹിതർ ക്കിടയിൽ സ്തീധന സമ്പ്രദായം തീരെ കുറവാണെന്നതും മതാചാര പ്രകാരം നടക്കുന്ന വിവാഹങ്ങളിൽ സ്ത്രീധന സമ്പ്രദായം അപകടകരമാം വിധം കൂടുതലാണെന്നതും നാം ഓർക്കേണ്ടതുണ്ട്. അതു കൊണ്ടു തന്നെ സമൂഹത്തിലെ ഉച്ച നീചത്വങ്ങൾ ക്കെതിരെയുള്ള ശക്തമായ ഇത്തരം ബന്ധങ്ങളെ നാം പ്രോത്സാഹി പ്പിക്കുകയല്ലേ വേണ്ടത്‌? അതോ സങ്കുചിത താല്പര്യക്കാരുടെ ഭീഷണിക്കു മുമ്പിൽ ഭരണ ഘടന ഉറപ്പു നൽകുന്ന വ്യക്തി സ്വാതന്ത്രത്തെ അടിയറവു വെച്ച് ഒരു ആധുനിക സമൂഹത്തിനു ഒരിക്കലും ചേരാത്ത പിന്തിരിപ്പ ന്മാർക്കു മുമ്പിൽ സാഷ്ടാംഗം നമിക്കണോ?




- S. Kumar (http://paarppidam.blogspot.com/)

Labels:

5അഭിപ്രായങ്ങള്‍ (+/-)
Links to this post

5 Comments:

ശ്രീ കുമാര്‍,

ദൈവത്താല്‍ സ്രുസ്ടിക്കപ്പെട്ടിട്ടുള്ളതെന്തും, മനുഷ്യന്റെ യും,ചരാചരാങ്ങളുടെയും, പ്രക്രുതിയുടെയും കല്യാണത്തിനു ഉതകുന്നതു മാ‍ത്രമായിരിക്കും. എന്നാല്‍ മനുഷ്യനാല്‍ സ്രുഷ്ടിക്കപ്പെട്ടതായ മതങ്ങളെ മനുഷ്യരില്‍ അടിച്ചേല്‍പ്പിക്കുകയും, അന്ധമായി അതില്‍ വിശ്വസിച്ച് വിവശരായി, മതാന്ധരായി ചെയ്യുന്ന പ്രവത്തികള്‍ ലോകനാശത്തിനു ആണ്!

ലോകനാശത്തിനു മതമുതുകും! മറ്റൊന്നിനും അതു ഉതകുകയില്ല!

സ്നേഹവും, സൌഹാര്‍ദ്ദവും, പരസ്പരവ്യത്യാസമില്ലാതെ പ്രകടിപ്പിക്കാനു‍ള്ള മനോ വിശാലത ഉള്ള സമൂഹമായി മാറുകയാണു വേണ്ടത്. അല്ലാതെ എന്റെ മതത്തിലുള്ളതൊക്കെ നല്ലത്, അതു അംഗീകരിക്കുന്നവന്‍ നല്ലവന്‍ അല്ലാത്തവര്‍ എല്ലാം അനഭിമതര്‍!

മതം....ഇന്നത്തെ ഈ പോക്കാണു പോകുന്നതെങ്കില്‍, മനുഷ്യര്‍ സ്വയം ഭൂലോകത്തുനിന്നു തുടച്ചുമാറ്റപെടും! അതാണല്ലോ
- അതിന്റെ തെളിവാണല്ലൊ... മദ്ധ്യപൂര്‍വേഷ്യയിലെ യൂദ-അറബി യുദ്ധം! ഇതെവിടെചെന്നു എത്തും? ഈ പ്രശ്നമൊന്നും ഒരു ജിയൊഗ്രാഫിക്കല്‍ പ്രശ്നമല്ല- കേവലം മതത്തിന്റെ പേരിലുള്ള പ്രശ്നമാണു!

ദൈവം കാക്കട്ടെ!

August 4, 2008 11:38 PM  

സമൂഹം വികൃതമായ ആശയങ്ങളുമായാണ് മുന്നേറുന്നത് എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് പാഠപുസ്തകവിവാദം. മതഭീകരരുടേ കൂടെ രാഷ്ട്രീയക്കാരും കൂടിയ കാഴ്ചയാണ് നാം കണ്ടത്.
മതമില്ലാത്തവരെ കൊന്നുകളയാന്‍ ഇവര്‍ മടിക്കില്ല. മിശ്രവിവാഹം ക്രിമിനല്‍ കുറ്റത്തേക്കാള്‍ വലിയ കുറ്റമായി നാടാകെ പ്രസംഗിച്ചും പ്രവര്‍ത്തിച്ചും നടക്കുന്ന ഇവരെ കാണുമ്പോള്‍ കേരളം ഭ്രാന്താലയമല്ലെന്ന് ആര് പറയും?

സമൂഹത്തിനായി ഒരു വ്യക്തിക്ക് ചെയ്യാവുന്ന ഏറ്റവും വലിയ സംഭാവനയാണ് ജാതി-മത ചിന്തകള്‍ നോക്കാതെ വിവാഹിതരാകുക എന്നത്. സമൂഹത്തിലെ സകല വര്‍ഗ്ഗീയതകള്‍ക്കും ഉള്ള ഏക പ്രതിവിധി മിശ്രവിവാഹം മാത്രമാണ്.

August 5, 2008 8:01 AM  

ഇവിടെ മത ഭ്രാന്തന്മാർ മാത്രമല്ല കുറ്റക്കാർ.പുരോഗമനവാദികളുടെ മുഖം മൂടിയണിഞ്ഞ് കൂലിക്കെഴുതുന്ന ഒരുപറ്റം “സാസ്കാരിക” തൊഴിലാളീകൾ കൂടെയുണ്ടെന്ന കാര്യം നാം മറന്നുകൂട.ഒരു തീവ്രവാദിആക്രമണമുണ്ടായാൽ അതിന്റെ പ്രതികൾ/പ്രതികൾ എന്ന് കരുതപ്പെടുന്നവർ പിടിക്കപ്പെട്ടാൽ ഉടനെ അതിനെ മറ്റൊരു ദിശയിലേക്ക് വഴിതിരിക്കുന്ന രീതിയിൽ ഉള്ള പ്രസ്ഥാവനകളുമായി ഇവർ ഇറങ്ങും.വർഗ്ഗീയതയും മത തീവ്രവാദവുuം അത് ഭൂരിപക്ഷമായാലും ന്യൂനപ്pഅക്ഷമായാലും വെറുക്കപ്പെടേണ്ടതും എതിർക്കപ്പെടേണ്ടറ്റ്tഉമാണ്. തീവ്രവാദികൾ പിടിയിലായാൽ അത് ഒരു മതത്തിനെതിരായുള്ള ഭരണകൂടഭീകരതയാണെന്ന് ഇiവിiടത്തെ ബുജിതൊഴിലാളികൾ മുറവിളികൂട്ടുന്നു.ഇതും എതിർക്കപ്പെടേണ്ടതാണ്.

പാഠപുസ്തകവിവാദത്തെഒരു അദ്യാപകൻ കൊല്ലപ്പെടുന്ന അവസ്ഥയിലേക്ക് വരെ എത്തിച്ചത് ഇവിടത്തെ മത-രാഷ്ടീയക്കാർ തന്നെയാണ്.

August 7, 2008 9:56 AM  

പിന്നാക്കജാതിക്കാരുടെ ഉന്നമനത്തിനു വേണ്ടി മാത്രം കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ കോടിക്കണക്കിനു രുപാ ബഡ്ജറ്റില്‍ വകകൊള്ളിക്കുന്നുണ്ട്. നമ്മുടെ ഭരണഘടന പ്രകാരം ജാതി വെളിപ്പെടുത്തിയാല്‍ മാത്രമേ ആ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളൂ. കുഞ്ഞിലേ തന്നെ ജാതിയില്ലാത്തവനായി വളര്‍ത്തി വലുതാവുമ്പോള്‍, അതായത് കോളേജ് വിദ്യാഭ്യാസം തുടങ്ങുമ്പോള്‍, പിന്നാക്ക ജാതിയില്‍ ജനിച്ചകുട്ടിയാണെങ്കില്‍, ഒരുപക്ഷേ, സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന (ജാതിയുടെ അടിസ്ഥാനത്തില്‍ മാത്രം) ആനുകുല്യങ്ങളുണ്ടെങ്കിലേ തുടര്‍ പഠനം നടത്താനാകൂ എന്നുള്ള ധാരാളം പേര്‍ നമ്മുടെ നാട്ടിലുണ്ട്. അന്നു ആ കുട്ടിക്ക് ഇതുവരെ വിശ്വസിച്ച് വളര്‍ന്ന പ്രമാണങ്ങളെല്ലാം വലിച്ചെറിയേണ്ടി വന്നാല്‍, അയാളുടെ മാനസിക നില എന്താണെന്നു ഊഹിക്കാന്‍ പറ്റുമോ

October 19, 2008 1:20 PM  

ഈ കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ പ്രതിപക്ഷ നേതാവ് അദ്വാനി പറഞ്ഞു "കോടതി വിധി വരുന്നതു വരെ ഒരാള്‍ കുട്ടകരാനോ ഭീകരവദിയോ അല്ല" ഇത്രയും പറയാന്‍ അദ്വനികും ശിങ്കിടികല്‍കും ഈ മാസം വരെ കാത്തിരിക്കേണ്ടി വന്നു കാരണം മുന്പ് ഇവര്‍ തന്നെ ആസൂത്രണം ചെയ്തു പിടിപ്പിച്ചവര്‍ മുഴുവന്‍ അദ്വാനി യുടെ സമുദായത്തില്‍ നിന്നുല്ലവരയിരുന്നില്ല അതുകൊണ്ട് നിര്‍ലോഭം ഭീകരവാദി തുടങ്ങിയ വാക്കുകള്‍ അദേഹം ഉപയോഗിച്ചൂ (ഓര്‍മികുക ഏതെങ്കിലും കോടതി വിധി പറയുന്നതിന് മുന്പാണിത്). അവസാനം അദേഹത്തിന്റെ ആളുകള്‍ ഇതേ അവസ്ഥയില്‍ കുടുങ്ങിയപ്പോള്‍ ഇങ്ങനെ പ്രസ്ടാവിക്കെണ്ടിവന്നു. ഒരു പൌരനെ വര്‍ഗീയവാദി തീവ്രവാദി എന്നോകെ വിളിക്കാന്‍ എളുപ്പമാണ് പക്ഷേ അവന്‍ എന്താണ് ചെയ്തത് എന്നെന്ഗിലുമ് പരിശോടികുന്നത് നല്ലതാണു. ബാല്‍ താക്കറെ, അദ്വാനി, തൊഗാടിയ തുടങ്ങിയവരുടെ നാല് അയലത്ത് വരില്ല ഏതെങ്കിലും മറ്റു സമുദായക്കാരന്‍ എന്ന് ഓര്‍ക്കുക.

November 26, 2008 1:18 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്