18 January 2009

കനല്‍ കട്ടയില്‍ ഉറുമ്പ് അരിക്കുകയോ?

eപത്രത്തില്‍ വൈറസ് ഇല്ല. തങ്ങള്‍ക്ക് മനസ്സിലാവാത്ത “സാധനങ്ങള്‍” കാണുമ്പോള്‍ അതെല്ലാം ഉപദ്രവകാരികള്‍ ആണെന്ന് കരുതുന്ന ഒരു സുരക്ഷാ നയം ചില ആന്റി വയറസ് പ്രോഗ്രാമുകള്‍ സ്വീകരിക്കാറുണ്ട്. ഇത്തരം സുരക്ഷാ പ്രോഗ്രാമുകള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ചില ജാവാ സ്ക്രിപ്റ്റ് കോഡുകള്‍ e പത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇത് ചില സാഹചര്യങ്ങളില്‍ ഇത്തരം പ്രോഗ്രാമുകളെ ഭയ ചകിതം ആക്കിയെന്ന് വരാം. അപ്പോഴെല്ലാം അവ e പത്രത്തില്‍ വയറസ് ഉണ്ട് എന്ന് വിളിച്ചു പറഞ്ഞെന്നും വരാം.




ഇതിനെ തടയാന്‍ നിങ്ങള്‍ക്ക് ചെയ്യാവുന്നത് e പത്രത്തെ നിങ്ങളുടെ ഇത്തരം ഭയാശങ്കകളുള്ള ആന്റി വയറുസകളുടെ “വെളുത്ത” ലിസ്റ്റില്‍ (white list) പെടുത്തുക എന്നതാണ്. അല്ലെങ്കില്‍ ഇത്തരം ഒരു മുന്നറിയിപ്പ് ലഭിക്കുമ്പോള്‍ “ഇല്ല, കുഴപ്പമില്ല, ഞാന്‍ ഏറ്റു, ഇയാളെ എനിക്കറിയാം, ഇയാള്‍ വിശ്വസ്തനാണ്, ഭാവിയില്‍ ഇയാളെ സംശയിക്കണ്ട, ഇയാള്‍ ഭീകരന്‍ അല്ല” , എന്നൊക്കെ ഓരോ പ്രോഗ്രാമിനും അനുസരിച്ചുള്ള ബട്ടണുകള്‍ ഞെക്കി, ഭാവിയില്‍ ഇത്തരം മുന്നറിയിപ്പുകളില്‍ നിന്നും e പത്രത്തെ ഒഴിവാക്കിയാല്‍ മതി.




പല പ്രോഗ്രാമുകളും ഇത്തരം മുന്നറിയിപ്പു കളോടൊപ്പം അവര്‍ സൈറ്റില്‍ ഉണ്ടെന്ന് ഭയക്കുന്ന വയറസിന്റെ പേരും പറയാറുണ്ട്. അടുത്ത തവണ ഇത്തരം ഒരു മുന്നറിയിപ്പ് ലഭിക്കുമ്പോള്‍ നിങ്ങള്‍ ആ പേര് നോക്കി വെക്കുക. എന്നിട്ട് അതിനെ പറ്റി ഗൂഗ്‌ളില്‍ തിരയുക. അപ്പോള്‍ നിങ്ങള്‍ക്ക് ആ വയറസിന്റെ സ്വഭാവത്തെ പറ്റിയും അതിന്റെ ആക്രമണ രീതിയെ പറ്റിയും അത് ഉണ്ടാക്കുന്ന നാശത്തെ പറ്റിയും ഒക്കെ വിശദമായി മനസ്സിലാക്കാന്‍ കഴിയും.




പല പേരുകളിലാണ് ഒരോ കമ്പനിയും ഇതിനെ വിളിക്കുന്നത്. ചില പേരുകള്‍:




McAfee : JS.Wonka
TrendMicro : JS.Wonka
Symantec : Downloader
Avira : TR/Dldr.Agent.CA.2
Kaspersky : JS_DLOADER.K, Trojan-Downloader.JS.Inor.a
Sophos : Troj/Phel-B, Troj/Viperjs-A
F-Prot : JScript/ProfPack!PWS!Downloader, JS/SillyDownloader.AI




സുരക്ഷാ പ്രോഗ്രാമുകള്‍ക്കും ആന്റി വയറസുകള്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്ത ഇത്തരം ജാവാസ്ക്രിപ്റ്റ് കോഡുകളെ പറ്റി CA എന്ന പ്രമുഖ സുരക്ഷാ കമ്പനിയുടെ വെബ് സൈറ്റില്‍ ഇങ്ങനെ പറയുന്നു:




JS.Wonka is a generic detection of web pages or e-mail messages that contain a certain functionality for encrypting scripts that may have malicious intent. This does not necessarily mean that a virus has been found.




ചില ഉപദ്രവകാരികളായ വെബ് സൈറ്റുകള്‍ ഇത്തരം വിദ്യകള്‍ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് വയറസുകളും ട്രോജനുകളും മറ്റും നിങ്ങളുടെ അറിവോ അനുമതിയോ കൂടാതെ ഡൌണ്‍‌ലോഡ് ചെയ്യുവാന്‍ വേണ്ടി ഉപയോഗിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ഇത്തരം മുന്നറിയിപ്പുകളെ അവഗണിക്കാനും ആവില്ല. എന്നാല്‍ വിശ്വസ്തമായ സൈറ്റുകളില്‍ ഇത്തരം മുന്നറിയിപ്പുകളെ നിങ്ങള്‍ക്ക് സുരക്ഷിതമായി അവഗണിക്കാം.




ഇത്തരം ഒരു മുന്നറിയിപ്പ്, തങ്ങള്‍ക്ക് e പത്രം സന്ദര്‍ശിച്ച വേളയില്‍ ലഭിച്ചു എന്ന് ചില സുഹൃത്തുക്കള്‍ ഞങ്ങളെ അറിയിച്ചതിന് നന്ദി. നിങ്ങളുടെ e പത്രത്തില്‍ ഇത്തരം വയറസുകള്‍ ഇല്ല എന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു.




e പത്രത്തില്‍ വൈറസ് ഇല്ല.




സ്നേഹത്തോടെ,




e പത്രം ടീം

Labels:

2 അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

My antivirus Avast also warns a trojan horse was found whenever I open e-pathram typing help. Thanks for the information.
Manoj

Sun Jan 18, 10:49:00 PM  

സംഭവം ശരിയാണ്.പലപ്പോഴും ഇത്തരം പേടിപ്പെടുത്തലുകള്‍ കാണാറുണ്ട്.പിന്നെ വൈറസിന്റെ പേരില്‍ പല കള്ളക്കളികള്‍ നടക്കാറുണ്ടെന്ന് കേള്‍ക്കാം.ഏതായാലും സൂക്ഷിക്കുന്നത് നല്ലതാ...

Mon Nov 16, 06:17:00 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



16 January 2009

ഓര്‍കുട്ടിന് കാമ്പസുകളില്‍ വിലക്ക്

ഗൂഗ്‌ള്‍ സ്വന്തമാക്കിയ, ഏറ്റവും ജന പ്രീതി നേടിയ സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് വെബ് സൈറ്റ് ആയ ഓര്‍കുട്ട് നമ്മുടെ കാമ്പസുകളില്‍ നിന്നും വിലക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കുട്ടികള്‍ ഏതു നേരവും ഓര്‍കുട്ടില്‍ തന്നെയാണ് സമയം ചിലവഴിക്കുന്നത് എന്നത് കൊണ്ടാണ് ഇതിനെ കാമ്പസില്‍ നിന്നും വിലക്കുന്നത്. കാമ്പസുകള്‍ പോലെ തന്നെ പല വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ഓര്‍കുട്ടിനെ വിലക്കിയിട്ടുണ്ട്. തിരുവനന്ത പുരത്തെ പല മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും ചാനല്‍ ഓഫീസുകളില്‍ നിന്നും പോലും ഓര്‍കുട്ട് വിലക്കപ്പെട്ടിരിക്കുന്നു.




ഇത്രയേറെ ജന പ്രീതി ഓര്‍കുട്ടിന് നല്‍കുന്നത് അതില്‍ ലഭ്യമായ അനേകം സൌകര്യങ്ങള്‍ വളരെ ഏളുപ്പത്തില്‍ ഉപയോഗിക്കാന്‍ ആവുന്നു എന്നതു കൊണ്ടു തന്നെയാണ്. തങ്ങള്‍ക്ക് ഏതെങ്കിലും രീതിയില്‍ പരിചയം ഉണ്ടായിരുന്ന ആളുകളെ പോലും വളരെ എളുപ്പത്തില്‍ കണ്ടെത്തുവാന്‍ ഓര്‍കുട്ട് സഹായിക്കുന്നു. തങ്ങളുടെ പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ വെച്ച് ഒരാളെ കണ്ടു പിടിക്കാന്‍ ഏറെ ഒന്നും ബുദ്ധിമുട്ടണ്ട. ഇതോടൊപ്പം തന്നെ ഫോട്ടോ, വീഡിയോ മുതലായവ സൂക്ഷിക്കുവാനും കഴിയുന്നു. തങ്ങള്‍ക്ക് താല്പര്യം ഉള്ള വിഷയങ്ങളുടെ കമ്മ്യൂണിറ്റികള്‍ ഉണ്ടാക്കുവാനും അവയില്‍ ചേരുവാനും കഴിയുന്നത് സമാന ചിന്താഗതിക്കാരായവരെ തമ്മില്‍ അടുപ്പിക്കുവാന്‍ സഹായിക്കുന്നു. ഇങ്ങനെ ഓര്‍കുട്ട് തമ്മില്‍ അടുപ്പിച്ചവര്‍ തന്നെയാണ് ഓര്‍ക്കുട്ടിനെ ഏറ്റവും ശക്തമായി പിന്താങ്ങുന്നതും.




എന്നാല്‍ ഇതോടൊപ്പം തന്നെ ഇതിന്റെ ദുരുപയോഗത്തെ പറ്റിയും നാം ബോധവാന്മാര്‍ ആയേ തീരു. ഓര്‍ക്കുട്ടിന്റെ ആദ്യത്തെ ഇര എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച കൌശംബി ലായെക് എന്ന 24 കാരി പെണ്‍കുട്ടി ഒരു ഇന്ത്യക്കാരി ആയത് നമുക്കൊരു മുന്നറിയിപ്പ് നല്‍കുന്നു. ബാംഗളൂരില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയ കൌശംബിയെ ഓര്‍കുട്ട് വഴി പരിചയപ്പെട്ട മനീഷ് എന്ന നേവി ഉദ്യോഗസ്ഥന്‍ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് കൊലപ്പെടുത്തുക ആയിരുന്നു.






കൌശംബിയുടെ ഓര്‍കുട്ട് പ്രൊഫൈലിന്റെ ചിത്രം (ഓര്‍കുട്ട് ലഭ്യം അല്ലാത്തവര്‍ക്ക് വേണ്ടി. ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം.)






മനീഷിന്റെ ഓര്‍കുട്ട് പ്രൊഫൈലിന്റെ ചിത്രം






കൌശംബിയുടെ സ്ക്രാപ് ബുക്കില്‍ ഇപ്പോഴും സന്ദര്‍ശകര്‍ എത്തുന്നതിന്റെ ചിത്രം






മനീഷിന്റെ സ്ക്രാപ് ബുക്കില്‍ സന്ദര്‍ശകര്‍ തങ്ങളുടെ രോഷം രേഖപ്പെടുത്തുന്നതിന്റെ ചിത്രം

Labels: , , ,

1 അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

യു.ഏ.ഇ.യില്‍ ഓര്‍കുട്ട് നിരോധിച്ചു,
എങ്കിലും “അള്‍ട്രാ സര്‍ഫ്/ ഹോട്ട്സ്പോട്ട് ഷീല്‍ഡ്”തുടങ്ങിയ സങ്കേതങ്ങള്‍ ഉപയോഗിച്ചു ഇപ്പോഴും “ഓര്‍ക്കുട്ടന്‍”മാര്‍
ഇവിടേയും സജീവമായിര്രിക്കുന്നു....!

Sat Jan 17, 03:20:00 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്







ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്