30 October 2009

ഐ.ടി. @ സ്‌ക്കൂള്‍ . കേരളം

ict-education-keralaവിവര സാങ്കേതിക വിദ്യയില്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖല ഏറെ മുന്നോട്ട് പോയിരിക്കുന്നു. ഇന്ത്യയില്‍ തന്നെ ആദ്യമായി ഇന്‍ഫൊര്‍മേഷന്‍ ടെക്നോളജി (ഐ.ടി.) പാഠ്യ പദ്ധതിയുടെ ഭാഗമാക്കിയ ആദ്യത്തെ സംസ്ഥാനമാണ് കേരളം. കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള IT@School പദ്ധതി കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ കൊണ്ട് കൈവരിച്ച നേട്ടങ്ങള്‍ നിരവധിയാണ്.
 
സ്വതന്ത്ര സോഫ്റ്റ്വെയര്‍ മാത്രം ഉപയോഗിച്ച് നടപ്പില്‍ വരുത്തിയ ലോകത്തെ ഏറ്റവും വലിയ വിവര സാങ്കേതിക വിദ്യാഭ്യാസ സംവിധാനമാണ് കേരളത്തിലുള്ളത്. കേരളത്തില്‍ പ്രതിവര്‍ഷം 16 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇത്തരത്തിലുള്ള വിദ്യാഭ്യാ സത്തിന്റെ ഗുണഭോ ക്താക്കളാണ്. 50 ലക്ഷം വിദ്യാര്‍ത്ഥി കള്‍ക്കും, രണ്ടു ലക്ഷം അധ്യാപകര്‍ക്കും ഈ സംവിധാനം ഇതു വരെ ഉപയോഗ പ്പെടുത്താന്‍ കഴിഞ്ഞു. 200 മാസ്റ്റര്‍ ട്രെയിനര്‍മാരും 5600 ഐ.ടി. കോര്‍ഡിനേറ്റര്‍മാരും അടങ്ങുന്നതാണ് ഈ ശൃംഖല.
 
പരമ്പരാഗത ശൈലിയായ കാണാപാഠം പഠിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി വസ്തു നിഷ്ഠമായും വിമര്‍ശനാ ത്മകമായും പാഠ്യ വിഷയത്തെ വിശകലനം ചെയ്ത് സ്വയം പഠിക്കുവാന്‍ സഹായിക്കു ന്നതാണ് ഐ.സി.ടി. സങ്കേതങ്ങള്‍ (Information and Communication Technologies) അടിസ്ഥാന മാക്കിയുള്ള ഈ പദ്ധതി.
 
2002 - 2005 വരെയുള്ള ആദ്യ ഘട്ടത്തില്‍ 15 ലക്ഷം വിദ്യാര്‍ത്ഥികള്‍ പദ്ധതി പ്രകാരം കമ്പ്യൂട്ടര്‍ പരിശീലനം നേടി. ജന പ്രതിനിധികളുടെയും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങ ളുടെയും പങ്കാളിത്ത ത്തോടെ 2699 സ്ക്കൂളുകളിലായി 25540 കമ്പ്യൂട്ടറുകള്‍ സ്ഥാപിച്ചു. 36000 ഹൈസ്ക്കൂള്‍ അധ്യാപകര്‍ക്ക് 90 മണിക്കൂര്‍ വീതം പരിശീലനം നല്‍കി. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഐ.ടി. റിസോഴ്‌സ് സെന്ററുകള്‍ സ്ഥാപിച്ചു. ഹൈസ്ക്കൂളുകള്‍ക്ക് സൌജന്യമായി പഠന വിഭവ സി.ഡി. കള്‍ നല്‍കി. 100 സ്ക്കൂളുകളില്‍ പ്രൊജക്ടറുകള്‍ സ്ഥാപിച്ചു.
 
2005 - 2008 കാലഘട്ട ത്തില്‍ തിരുവനന്ത പുരത്ത് എഡ്യുസാറ്റ് വിദ്യാഭാസ ഉപഗ്രഹ ത്തിനായുള്ള സ്റ്റുഡിയോയും അപ്ലിങ്കിംഗ് നിലയവും സ്ഥാപിച്ചു. ഈ ഉപഗ്രഹ സംവിധാനം ഉപയോഗിച്ച് ഇന്ററാക്ടിവ് ടെര്‍മിനലുകള്‍ വഴി 14 ജില്ലകളില്‍ ഡയറ്റുകളിലും, ജില്ലാ റിസോഴ്‌സ് സെന്ററുകളിലും അധ്യാപക പരിശീലനം നല്‍കി. 50 സ്ക്കൂളുകളില്‍ ഉപഗ്രഹ റിസീവറുകള്‍ വഴി വെര്‍ച്വല്‍ പഠന മുറികള്‍ സജ്ജീകരിച്ചു. എല്ലാ വിഷയങ്ങളിലും ഇന്ററാക്ടിവ് മള്‍ട്ടി മീഡിയാ സി.ഡി. കള്‍ ലഭ്യമാക്കി. അധ്യാപകര്‍ക്കും കുട്ടികള്‍ക്കും വിജ്ഞാന കൈമാറ്റ ത്തിനായി എഡ്യു സെര്‍വര്‍ സംവിധാനം ഏര്‍പ്പെടുത്തി. വിദൂര സ്ഥലങ്ങളില്‍ അദ്ധ്യാപക പരിശീലന ത്തിനും പരീക്ഷാ നടത്തിപ്പിനും മൊബൈല്‍ കമ്പ്യൂട്ടര്‍ ലാബുകള്‍ സജ്ജമാക്കി. എല്ലാ ഹൈസ്ക്കൂള്‍ അദ്ധ്യാപകര്‍ക്കും സ്വതന്ത്ര സോഫ്റ്റ്വെയറില്‍ പരിശീലനം നല്‍കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ സ്ക്കൂളുകള്‍ സമ്പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ സ്ക്കൂളുകളിലും മള്‍ട്ടി മീഡിയാ മുറികള്‍, ഇന്റര്‍നെറ്റ് സൌകര്യം എന്നിവയും ഹൈസ്ക്കൂള്‍ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്.
 
ഈ നേട്ടങ്ങള്‍ കേരളത്തിലെ വിദ്യാഭ്യാസ നിലവാരത്തില്‍ വരുത്തിയ മാറ്റം പല സമ്പന്ന വികസിത രാഷ്ട്രങ്ങള്‍ പോലും അല്‍ഭുത ത്തോടെയാണ് നോക്കി കാണുന്നത്. ജപ്പാനില്‍ നിന്നും ഒരു സംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തി കേരളം കൈവരിച്ച ഈ നേട്ടത്തെ പറ്റി പഠനം നടത്തുകയുണ്ടായി. സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗം കേരളത്തില്‍ പ്രചരിപ്പിക്കുവാന്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ റിച്ചാര്‍ഡ് സ്റ്റോള്‍മാന്റെ നിരവധി സന്ദര്‍ശനങ്ങള്‍ ഏറെ സഹായിച്ചു. സ്വതന്ത്ര സോഫ്റ്റ്വെയര്‍ സിദ്ധാന്തത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ട ഒട്ടേറെ സാങ്കേതിക, വിദ്യാഭ്യാസ വിദഗ്ദ്ധരും രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക നേതാക്കളും നമുക്കുണ്ടായി എന്നതാണ് ഈ ഒരു വിജയത്തിന് അടിസ്ഥാനം.
 



Kerala sets up the single largest simultaneous deployment of free software based ICT education network in the world



 
 

Labels: ,

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



29 October 2009

സ്ക്കൂള്‍ വിക്കി തയ്യാറായി

school-wiki-IT@Keralaകേരള സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള IT@school പദ്ധതി പ്രകാരം ആവിഷ്ക്കാരം ചെയ്തു നടപ്പിലാക്കിയ സ്ക്കൂള്‍ വിക്കി തയ്യാറായി. സംസ്ഥാനത്തെ മുഴുവന്‍ സ്ക്കൂളുകള്‍ക്കും പങ്കെടുക്കാവുന്ന ഈ പദ്ധതിയില്‍ നവമ്പര്‍ ഒന്നു മുതല്‍ സ്ക്കൂളുകള്‍ക്ക് തങ്ങളുടെ പേര് റെജിസ്റ്റര്‍ ചെയ്യാനാവും.
 
വിക്കിപീഡിയയുടെ മാതൃകയില്‍ മലയാളത്തിലാണ് സ്ക്കൂള്‍ വിക്കി തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ പങ്കെടുക്കുന്ന സ്ക്കൂളുകള്‍ക്ക് തങ്ങളുടെ സ്ക്കൂളിനെ പറ്റിയുള്ള എല്ലാ വിവരങ്ങളും ചേര്‍ക്കാം. സ്ക്കൂളുകളില്‍ നടക്കുന്ന പരിപാടികളെ കുറിച്ചുള്ള വിവരങ്ങള്‍, വിവിധ സ്ക്കൂള്‍ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍, സ്ക്കൂളിനു ലഭിച്ച നേട്ടങ്ങള്‍, സ്ക്കൂള്‍ മാഗസിന്‍ എന്നിങ്ങനെ ഫോട്ടോ ശേഖരവും വീഡിയോകളും വരെ സൂക്ഷിക്കാം.
 
ആദ്യ ഘട്ടം പൂര്‍ത്തിയാവുന്നതോടെ അടുത്ത ഘട്ടത്തില്‍ പഠന വിഷയങ്ങളും വിക്കിയില്‍ ഉള്‍പ്പെടുത്തും. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാത്രമല്ല പൊതു ജനത്തിനും ഈ വിജ്ഞാന സമ്പത്ത് ഉപയോഗപ്പെടുത്തുവാനാവും. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ റിച്ചാര്‍ഡ് സ്റ്റോള്‍മാന്‍ കേരളം സന്ദര്‍ശിച്ച വേളയിലെല്ലാം കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും സഹകരണത്തിലൂടെയും ഉള്ള പഠനത്തിന്റെ പ്രാധാന്യത്തെ പറ്റി ഉല്‍ബോധിപ്പിച്ചിരുന്നു. ഇതാണ് ഈ പദ്ധതിക്ക് പിന്നിലെ പ്രചോദനം.
 
കേവലം സ്ക്കൂളുകളുടെ വിവരങ്ങളില്‍ ഈ വിജ്ഞാന ശേഖരം ഒതുങ്ങുകയില്ല എന്നതാണ് വിക്കിയുടെ പ്രത്യേകത. ഉദാഹരണത്തിന് സ്ക്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേരിനെ ഹൈപ്പര്‍‌ലിങ്ക് വഴി ആ സ്ഥലത്തിന്റെ ചരിത്ര പ്രാധാന്യത്തിന്റെ വര്‍ണ്ണനയിലേക്ക് കൊണ്ടു പോകാം. ഇങ്ങനെ ഹൈപ്പര്‍ ലിങ്കിംഗ് വഴി ഒരു വന്‍ വിജ്ഞാന കോശം തന്നെ കെട്ടി പടുക്കുവാനുള്ള സാധ്യതയാണ് വിക്കിപീഡിയ പ്രദാനം ചെയ്യുന്നത്. ആര്‍ക്കും ഇതില്‍ വിവരങ്ങള്‍ ചേര്‍ക്കുകയും എഡിറ്റ് ചെയ്യുകയും ആവാം. എന്നാല്‍ ഈ സൌകര്യം ദുരുപയോഗം ചെയ്ത് തെറ്റായ വിവരങ്ങളോ ദുരുദ്ദേശ പരമായ വിവരങ്ങളോ നല്‍കുന്നത് നിരീക്ഷണം ചെയ്യാനും വേണ്ട സംവിധാനം IT@school പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മലയാളത്തില്‍ ഒരു വന്‍ വിജ്ഞാന സമ്പത്ത് ലഭ്യമാവുന്ന ഈ പദ്ധതിയുടെ വെബ് സൈറ്റ് 2010 ജനുവരി 26ന് തുടങ്ങുവാനാണ് ലക്‍ഷ്യമിട്ടിരിക്കുന്നത്.
 



Kerala Government IT@School's SchoolWiki ready to be launched on 26 Jan 2010



 
 

Labels: ,

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



27 October 2009

എന്ത് കോണ്ട് ഈമെയില്‍ അറ്റാച്ച്മെന്റ് ആയി മെക്രോസോഫ്റ്റ് വേഡ് രൂപത്തില്‍ ഉള്ള ഫയല്‍ അയക്കരുത്?

microsoft-officeവേഡ് രൂപത്തില്‍ ഉള്ള ഒരു ഫയല്‍ എല്ലാവര്‍ക്കും വായിക്കാനാവില്ല. ഇത് ഒരു സ്വകാര്യ കമ്പനിയുടെ സ്വകാര്യ ഫയല്‍ ഫോര്‍മാറ്റാണ്. ഇത് വായിക്കുവാന്‍ ഈ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ തങ്ങളുടെ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ കഴിയൂ. ഇത്തരത്തില്‍ ആളുകള്‍ തങ്ങളുടെ ഉല്‍പ്പന്നം വാങ്ങിക്കുവാന്‍ വേണ്ടി ഈ ഫയല്‍ ഫോര്‍മാറ്റ് ഈ കമ്പനി രഹസ്യമായി വെച്ചിരിക്കുകയാണ്. അതിനാല്‍ ഈമെയില്‍ വായിക്കുവാനുള്ള മികച്ച പ്രോഗ്രാമുകള്‍ക്കൊന്നും ഈ ഫയല്‍ തുറക്കുവാനോ വായിക്കുവാനോ കഴിയില്ല.
 
ടെക്സ്റ്റ് രൂപത്തില്‍ നേരിട്ട് നിങ്ങളുടെ ഈമെയിലില്‍ ടൈപ്പ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കില്‍ ഏതെങ്കിലും ടെക്സ്റ്റ് എഡിറ്റര്‍ ഉപയോഗിച്ച് ടൈപ്പ് ചെയ്ത് ടെക്സ്റ്റ് രൂപത്തില്‍ തന്നെ സേവ് ചെയ്യുക. ഇത് അറ്റാച്ച് ചെയ്ത് അയച്ചാല്‍ ആര്‍ക്കും ഏത് കമ്പ്യൂട്ടറിലും ഇത് വായിക്കാനാവും.
 
വേഡ് ഫോര്‍മാറ്റില്‍ തയ്യാറാക്കിയ ഒരു ഫയലിന് സാധാരണ ടെക്സ്റ്റ് ഫയലിനേക്കാള്‍ വളരെ വലിപ്പം ഉണ്ടാവും. ഇത് കൂടുതല്‍ ഡിസ്ക് സ്പേസ് ഉപയോഗിക്കുകയും ഈമെയിലിന്റെ വലിപ്പം കൂട്ടുകയും ചെയ്യും. ഇന്റര്‍നെറ്റിന്റെ ബാന്‍ഡ് വിഡ്ത്തിനു മേല്‍ ഇതൊരു ബാധ്യത ആവുന്നതിനു പുറമെ വേഗത കുറഞ്ഞ ഇന്റനെറ്റ് കണക്ഷന്‍ ഉള്ളവര്‍ക്ക് ഇത് ഡൌണ്‍ലോഡ് ചെയ്യാനും ബുദ്ധിമുട്ട് ഉണ്ടാക്കും. നമുക്ക് ആവശ്യമുള്ള ഉള്ളടക്കത്തിനു പുറമെ ഒരു പാട് അനാവശ്യ വിവരങ്ങളും, ഇത് ഉണ്ടാക്കിയ കമ്പ്യൂട്ടറിന്റെ പ്രിന്റര്‍ സെറ്റിങ്ങുകളും ഒക്കെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതിനാലാണ് വേഡ് ഡോക്യുമെന്റിന് ഈ അനാവശ്യ വലിപ്പം ഉണ്ടാവുന്നത്.
 
മറ്റൊരു പ്രധാന പ്രശ്നം ഈ ഫോര്‍മാറ്റില്‍ ഒളിഞ്ഞിരിക്കുന്ന വിവരങ്ങളാണ്. ചിലപ്പോള്‍ നിങ്ങള്‍ എഴുതുന്നതിനിടയില്‍ വെട്ടി മാറ്റിയ വരികളും തിരുത്തിയ വരികളുമൊക്കെ ഇതില്‍ പൂര്‍ണ്ണമായി നീക്കം ചെയ്യപ്പെടാതെ ഒളിഞ്ഞിരിക്കുന്നുണ്ടാവും. ഇത് പ്രത്യക്ഷത്തില്‍ കാണില്ലെങ്കിലും ഇത്തരം വിവരങ്ങള്‍ വേഡ് ഡോക്യുമെന്റുകളില്‍ നിന്നും വേര്‍ തിരിച്ചെടുക്കുവാന്‍ കഴിയും എന്നത് കൊണ്ട് ഇവ നിങ്ങളുടെ സ്വകാര്യതക്ക് ഭീഷണിയാണ്. ബ്രിട്ടീഷ് സര്‍ക്കാരിന് വേഡ് ഫോര്‍മാറ്റില്‍ നിന്നുമുണ്ടായ ഒരു അനുഭവം ഇവിടെ വായിക്കുക.
 
വേഡ് ഡോക്യുമെന്റുകളില്‍ വൈറസുകള്‍ ഉണ്ടാവാം. ഇത് മൈക്രോസോഫ്റ്റ് ഓഫീസിന്റെ മറ്റ് ഉല്‍പ്പന്നങ്ങളായ എക്സല്‍, ആക്സസ്, പവര്‍ പോയന്റ് എന്നിവയ്ക്കും ബാധകമാണ്.
 
വേഡ് ഡോക്യുമെന്റില്‍ മാക്രോ എന്ന ഒരു തരം പ്രോഗ്രാമിംഗ് സങ്കേതമുണ്ട്. ചില കാര്യങ്ങള്‍ പ്രോഗ്രാമിംഗിലൂടെ നിര്‍വ്വഹിക്കാന്‍ മാക്രോ മൂലം കഴിയുന്നു. എന്നാല്‍ ഇതേ സങ്കേതം ദുരുപയോഗ പ്പെടുത്തി വൈറസുകളെയും മറ്റ് ഹാനികരമായ പ്രോഗ്രാമുകളെയും ഉപയോക്താവിന്റെ കമ്പ്യൂട്ടറിലേക്ക് കടത്തി വിടാനും സ്വകാര്യ വിവരങ്ങള്‍ കൈവശപ്പെടുത്താനും മറ്റും സാധിക്കും. മാക്രോ സങ്കേതത്തെ കമ്പ്യൂട്ടറിന്റെ സെറ്റിംഗില്‍ മാറ്റം വരുത്തി നിര്‍വ്വീര്യമാക്കാം. എന്നാല്‍ അതോടെ ആ ഡോക്യുമെന്റിലെ വിവരങ്ങള്‍ നമുക്ക് പൂര്‍ണ്ണമായി ലഭ്യമല്ലാതെ യാവാനും സാധ്യതയുണ്ട്.
 
മൈക്രോസോഫ്റ്റ് തങ്ങളുടെ വേഡ് ഡോക്യുമെന്റ് ഫോര്‍മാറ്റ് രഹസ്യമാക്കി വെക്കുക മാത്രമല്ല, ഓരോ പുതിയ വേര്‍ഷനിലും ഇതില്‍ മാറ്റം വരുത്തുകയും ചെയ്യുന്നു. മൈക്രോസോഫ്റ്റ് ഓഫീസ് 2007ല്‍ തയ്യാറാക്കുന്ന വേഡ് ഫയലിന്റെ എക്സ്റ്റന്‍ഷന്‍ .docx എന്നാണ്. ഇത് മുന്‍പത്തെ ഓഫീസ് വേര്‍ഷനായ ഓഫീസ് 2003 ല്‍ തുറക്കാനാവില്ല. അതിനാല്‍ മൈക്രോസോഫ്റ്റ് കമ്പനി, ഓഫീസിന്റെ ഓരോ പുതിയ പതിപ്പുകള്‍ വിപണിയില്‍ ഇറക്കുമ്പോഴും, ഉപയോക്താക്കള്‍ അവ വില നല്‍കി വാങ്ങുവാന്‍ നിര്‍ബന്ധിതരാകുന്നു.
 
ഇത്തരം വേഡ് ഡോക്യുമെന്റുകള്‍ ഈമെയിലില്‍ ലഭിക്കുന്ന ആളുകള്‍ക്ക് മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കുവാനുള്ള മടി തോന്നുന്നത് സ്വാഭാവികമാണ്. മൈക്രോസോഫ്റ്റ് വേഡ് തങ്ങളുടെ പക്കല്‍ ഇല്ലെങ്കില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ഡോക്യുമെന്റുകള്‍ തുറക്കാന്‍ കഴിയില്ല എന്ന് ആശങ്ക ഇവര്‍ക്ക് ഉണ്ടാവും. വിവര കൈമാറ്റ ത്തിനുള്ള ഉപാധികളില്‍ ഇത്തരം രഹസ്യ ഫോര്‍മാറ്റുകള്‍ ഉപയോഗിക്കുന്നത് സമൂഹത്തിന്റെ വളര്‍ച്ചയെ മുരടിപ്പിക്കുകയും സ്വതന്ത്ര ചിന്തയെ ഇല്ലാതാക്കുകയും ചെയ്യുന്നു. തുറക്കാനാവത്ത ഒരു വേഡ് ഡോക്യുമെന്റ് നമുക്ക് ലഭിക്കുമ്പോഴു ണ്ടാവുന്ന അസൌകര്യ ത്തിലപ്പുറം ഇത് നമ്മുടെ സമൂഹത്തി ലുണ്ടാക്കുന്ന ഈ വലിയ വിപത്തിനെ നാം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നു. എന്നാല്‍ ഈ പ്രക്രിയ അനുസ്യൂതം തുടര്‍ന്നു കൊണ്ടേ ഇരിക്കുകയാണ്.

 
richard-stallmanഒരു വേഡ് ഡോക്യുമെന്റ് ലഭിച്ചാല്‍ മൈക്രോസോഫ്റ്റ് വേഡ് ഇല്ലാതെ തന്നെ അതിനെ മറ്റ് ടെക്സ്റ്റ് റീഡറുകള്‍ ഉപയോഗിച്ച് അതിന്റെ ഉള്ളടക്കം വായിച്ചെടുക്കാന്‍ കുറെ ബുദ്ധിമുട്ടിയാണെങ്കിലും നമുക്ക് കഴിഞ്ഞേക്കാം. വൃത്തിയായി ട്ടല്ലെങ്കിലും ഇതിലെ ഉള്ളടക്കം കുറെയൊക്കെ നമുക്ക് ഇങ്ങനെ വായിച്ചെ ടുക്കാനാവും. എന്നാല്‍ ഇത്തരത്തില്‍ ഇതിനെ വായിക്കുന്നത് രോഗത്തെ ചികിത്സിക്കാതെ രോഗ ലക്ഷണത്തെ ചികിത്സിക്കുന്നത് പോലെയാണ് എന്ന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ റിച്ചാര്‍ഡ് സ്റ്റോള്‍മാന്‍ അഭിപ്രായപ്പെടുന്നു.
 
തനിക്ക് ഇത്തരത്തില്‍ ആരെങ്കിലും ഒരു വേഡ് ഡോക്യുമെന്റ് അയച്ചു തന്നാല്‍ അത് ഇപ്രകാരം വായിക്കാന്‍ തുനിയാതെ, അത് അയച്ചു തന്ന ആള്‍ക്ക് വിനയപൂര്‍വ്വം ഒരു മറുപടി എഴുതാനാണ് അദ്ദേഹത്തിന്റെ ഉപദേശം. എന്തു കൊണ്ട് വേഡ് ഡോക്യുമെന്റ് ഉപയോഗിക്കരുത് എന്നു അയാള്‍ക്ക് മനസ്സിലാക്കി കൊടുത്ത് അയാളോട് തന്നെ അത് ഒരു രഹസ്യമല്ലാത്ത ഫോര്‍മാറ്റില്‍ അയച്ചു തരാന്‍ ആവശ്യപ്പെടുകയും ചെയ്യുക.
 
ഇതിനായി ഒരു ഈമെയില്‍ പ്രത്യേകമായി ഉണ്ടാക്കി സൂക്ഷിക്കുകയും ഇത്തരത്തിലുള്ള ഫയലുകള്‍ അയക്കുന്നവര്‍ക്ക് അത് അയച്ചു കൊടുക്കുകയും ചെയ്യാം. സ്റ്റോള്‍മാന്‍ ഇതിനായി തയ്യാറാക്കിയ മറുപടിയാണ് താഴെ കൊടുത്തിരിക്കുന്നത്:
 

You sent the attachment in Microsoft Word format, a secret proprietary format, so I cannot read it. If you send me the plain text, HTML, or PDF, then I could read it.
 
Sending people documents in Word format has bad effects, because that practice puts pressure on them to use Microsoft software. In effect, you become a buttress of the Microsoft monopoly. This specific problem is a major obstacle to the broader adoption of GNU/Linux. Would you please reconsider the use of Word format for communication with other people?
 
You sent the attachment in Microsoft Word format, a secret proprietary format, so it is hard for me to read. If you send me plain text, HTML, or PDF, then I will read it.
 
Distributing documents in Word format is bad for you and for others. You can't be sure what they will look like if someone views them with a different version of Word; they may not work at all.
 
Receiving Word documents is bad for you because they can carry viruses (see http://en.wikipedia.org/wiki/Macro_virus). Sending Word documents is bad for you, because a Word document normally includes hidden information about the author, enabling those in the know to pry into the author's activities (maybe yours). Text that you think you deleted may still be embarrassingly present. See this for more info.
 
But above all, sending people Word documents puts pressure on them to use Microsoft software and helps to deny them any other choice. In effect, you become a buttress of the Microsoft monopoly. This pressure is a major obstacle to the broader adoption of free software. Would you please switch to a different way of sending files to other people, instead of Word format?
 
To convert the file to HTML using Word is simple. Open the document, click on File, then Save As, and in the Save As Type strip box at the bottom of the box, choose HTML Document or Web Page. Then choose Save. You can then attach the new HTML document instead of your Word document. Note that Word changes in inconsistent ways—if you see slightly different menu item names, please try them.
 
To convert to plain text is almost the same—instead of HTML Document, choose Text Only or Text Document as the Save As Type.
 
Your computer may also have a program to convert to pdf format. Select File => Print. Scroll through available printers and select the pdf converter. Click on the Print button and enter a name for the pdf file when requested.

 
ഇന്റര്‍നെറ്റ് ലഭ്യതയും വിവരങ്ങളും സാര്‍വ്വദേശീയമായി സമൂഹത്തിലെ എല്ലാ തട്ടുകളിലും എത്തിക്കുവാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം സ്വകാര്യ ഫോര്‍മാറ്റുകള്‍ മറ്റൊരു പ്രശ്നം കൂടി സൃഷ്ടിക്കുന്നുണ്ട്. സ്വകാര്യ ഫോര്‍മാറ്റുകള്‍ വായിക്കുവാന്‍ അവയുടെ ഉടമസ്ഥര്‍ തന്നെ നിര്‍മ്മിക്കുന്ന സോഫ്റ്റ് വെയറുകള്‍ അവര്‍ ചോദിക്കുന്ന വില കൊടുത്തു വാങ്ങേണ്ടി വരുന്നു. ഇത്തരം സ്വകാര്യ ഫോര്‍മാറ്റുകളും സോഫ്റ്റ് വെയറുകളും ഉപയോഗിക്കുവാന്‍ കെല്‍പ്പുള്ള ഉയര്‍ന്ന തരം ഹാര്‍ഡ് വെയറുകള്‍ ആവശ്യമായി വരുന്നു. മൈക്രോസോഫ്റ്റ് ഓരോ പുതിയ വേര്‍ഷന്‍ വിപണിയില്‍ ഇറക്കുമ്പോഴും അത് ഉപയോഗിക്കാവുന്ന കമ്പ്യൂട്ടറുകളുടെ കുറഞ്ഞ ശേഷി (minimum hardware and software requirements) വര്‍ദ്ധിച്ചു കോണ്ടേയിരിക്കുന്നു. ഇവയുടെ ഉപയോഗം ചില പ്രത്യേകം ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ മാത്രമേ സാധ്യമാവൂ. ഇതെല്ലാം സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങള്‍ക്ക് വിവര സാങ്കേതിക വിദ്യ ലഭ്യമാകുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നു.
 


സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ റിച്ചാര്‍ഡ് സ്റ്റോള്‍മാന്‍ എഴുതിയ പേജില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇതെഴുതിയത്. ഇന്ന് ഈമെയിലില്‍ ലഭിച്ച ഒരു വേഡ് ഡോക്യുമെന്റിനും കടപ്പാട്.


Why you should not send Word documents as email attachments?



 
 

Labels: , , ,

2 അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

nice piece of information. explain the remedies

Tue Oct 27, 10:25:00 PM  

nice piece of information. explain the remedies

Tue Oct 27, 10:27:00 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



26 October 2009

മൈക്രോസോഫ്റ്റ് വേഡ് ഉപയോഗിച്ച് വെട്ടിലായ ടോണി ബ്ലെയര്‍

microsoft-word-2007മൈക്രോസോഫ്റ്റ് വേഡ് ഒരു സ്വകാര്യ കമ്പനിയുടെ സ്വകാര്യ ഫയല്‍ ഫോര്‍മാറ്റാണ്. ഈ ഫോര്‍മാറ്റ് വായിക്കുവാനുള്ള അവകാശം മൈക്രോസോഫ്റ്റ് കമ്പനി നിര്‍മ്മിച്ച സോഫ്റ്റ് വെയര്‍ പ്രോഗ്രാമുകള്‍ക്ക് മാത്രമാണ്. അത് കൊണ്ടു തന്നെ ഈ ഫോര്‍മാറ്റില്‍ നിര്‍മ്മിച്ച ഒരു ഫയല്‍ മറ്റൊരാള്‍ക്ക് അയച്ചു കൊടുക്കുന്നത് ശരിയായ നടപടിയല്ല. അങ്ങനെ അയച്ചു കൊടുത്താല്‍ അതിനര്‍ത്ഥം അയാളും മൈക്രോസോഫ്റ്റ് വേഡ് എന്ന പ്രോഗ്രാം ഉപയോഗിക്കണം എന്ന് നാം നിഷ്കര്‍ഷിക്കുന്നത് പോലെയാണ്. ഇത് മര്യാദയല്ല. ഒരാള്‍ക്ക് അയാള്‍ക്ക് ഇഷ്ടമുള്ള പ്രോഗ്രാമുകള്‍ ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് നാം അംഗീകരിച്ചേ മതിയാവൂ.
 
ഇത്തരത്തില്‍ ഡോക്യുമെന്റുകള്‍ കൈമാറാന്‍ ചില അംഗീകൃത വിവര കൈമാറ്റ വ്യവസ്ഥിതികള്‍ നിലവിലുണ്ട്. ഈ രീതികള്‍ ഉപയോഗിച്ചു തയ്യാറാക്കിയ ഡോക്യുമെന്റുകള്‍ ഏത് കമ്പ്യൂട്ടറിലും പ്രത്യേക കമ്പനിയുടെ സോഫ്റ്റ് വെയര്‍ പണം നല്‍കി വാങ്ങിക്കാതെ തന്നെ ഉപയോഗിക്കുവാന്‍ കഴിയും. ഇവയുടെ വിവരങ്ങള്‍ അടുക്കിയ സംവിധാനം രഹസ്യമല്ലാത്തതിനാല്‍ ഇത്തരം ഫയലുകള്‍ വായിച്ചെടുക്കാവുന്ന സോഫ്റ്റ് വെയറുകള്‍ ആര്‍ക്കും നിര്‍മ്മിക്കാനുമാവും. ഇന്റര്‍നെറ്റിന്റെ അടിസ്ഥാന പരമായ പെരുമാറ്റ ചട്ടങ്ങളും സ്റ്റാന്‍ഡേര്‍ഡുകളും മറ്റും നിയന്ത്രിക്കുന്ന വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യം ഇത്തരം ഫോര്‍മാറ്റുകള്‍ ഇന്റര്‍നെറ്റില്‍ ഉപയോഗിക്കാന്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. Text, HTML, PDF എന്നീ ഫോര്‍മാറ്റുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കാവുന്ന സ്വതന്ത്ര സ്റ്റാന്‍ഡേര്‍ഡ് ഫോര്‍മാറ്റുകളാണ്.
 
വേഡ് ഫോര്‍മാറ്റ് സൃഷ്ടിക്കുന്ന സ്വകാര്യതാ പ്രശ്നങ്ങളും ഏറെയാണ്. ബ്രിട്ടനിലെ ടോണി ബ്ലെയര്‍ സര്‍ക്കാര്‍ ഇതെല്ലാം മനസ്സിലാക്കിയപ്പോഴേക്കും ഏറെ വൈകി പോയിരുന്നു. ഇറാഖിനെ പറ്റി യുള്ള ഒരു ബ്രിട്ടീഷ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ പറ്റി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ ഐക്യ രാഷ്ട്ര സഭയില്‍ പരാമര്‍ശിക്കുകയുണ്ടായി.
 
ഈ റിപ്പോര്‍ട്ട് ബ്രിട്ടീഷ് സര്‍ക്കാരിന്റെ വെബ് സൈറ്റില്‍ ഒരു മൈക്രോസോഫ്റ്റ് വേഡ് ഫയല്‍ രൂപത്തില്‍ ആയിരുന്നു സൂക്ഷിച്ചിരുന്നത്.
 
ഈ റിപ്പോര്‍ട്ടിനെ പറ്റി പഠിച്ച കാംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഡോ. ഗ്ലെന്‍ റാങ്വാല ഈ റിപ്പോര്‍ട്ട് യഥാര്‍ത്ഥത്തില്‍ ചില മാസികകളില്‍ വന്ന വാര്‍ത്തകളുടെയും ലേഖനങ്ങളെയും പകര്‍ത്തി എഴുതിയതാണെന്ന് കണ്ടെത്തി. വ്യാകരണ പിശകുകളും തെറ്റായി ഉപയോഗിച്ച കോമയും വരെ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഒരു ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി എഴുതിയ ലേഖനത്തില്‍ നിന്നും, മറ്റ് ചില പ്രസിദ്ധീകരണങ്ങളില്‍ നിന്നും, ഇന്റര്‍നെറ്റ് വഴി പകര്‍ത്തിയ കാര്യങ്ങളെ, ഇന്റലിജന്‍സ് കണ്ടെത്തലുകളായി ചിത്രീകരിച്ച്, ഇറാഖിനെതിരെയുള്ള അമേരിക്കയുടെ സൈനിക നീക്കത്തില്‍ ബ്രിട്ടന്‍ പങ്കെടുക്കുന്നതിന്റെ അത്യാവശ്യം ബ്രിട്ടീഷ് പാര്‍ലമെന്റിനെ ബോധ്യപ്പെടുത്താനായിട്ടാണ് ഈ റിപ്പോര്‍ട്ട് നിര്‍മ്മിച്ചത്. ഈ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാണ് ഇറാഖിനെ ആക്രമിക്കണം എന്ന് കോളിന്‍ പവല്‍ ഐക്യ രാഷ്ട്ര സഭയില്‍ ആവശ്യപ്പെട്ടതും.
 

dodgy_dossier_tony_blair

ഫോട്ടോ കടപ്പാട് ബ്ലോഗ്

 
ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കാം.
 
ഈ വേഡ് ഫയല്‍ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ടോണി ബ്ലെയര്‍ സര്‍ക്കാരിനെ ഏറെ വിഷമത്തിലാക്കിയ ഒട്ടേറെ വിവരങ്ങളാണ് പുറത്ത് വന്നത്.
 
മൈക്രോസോഫ്റ്റ് വേഡ് ഫയല്‍ ഉപയോഗിച്ചതിലുള്ള തെറ്റ് മനസ്സിലാക്കിയ ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ ഫയല്‍ തങ്ങളുടെ വെബ് സൈറ്റില്‍ നിന്നും നീക്കം ചെയ്തു. ഈ ഫയലിന്റെ ഒരു പകര്‍പ്പ് ഇവിടെ ലഭ്യമാണ്.
 
ഈ ഫയല്‍ ഡൌണ്‍ലോഡ് ചെയ്ത് ഇതിനെ ഒരു ടെക്സ്റ്റ് റീഡര്‍ ഉപയോഗിച്ച് തുറന്നാല്‍ ഇതില്‍ ഒളിഞ്ഞിരിക്കുന്ന എല്ലാ വിവരങ്ങളും നിങ്ങള്‍ക്കും വായിക്കുവാനാവും. വെടിപ്പായിട്ടല്ലെങ്കിലും എല്ലാ ഉള്ളടക്കവും നിങ്ങള്‍ക്ക് വായിച്ചെടുക്കാം.
 
ഒരു വേഡ് ഫയലിനെ നമ്മള്‍ തിരുത്തുമ്പോഴും വാക്കുകള്‍ വെട്ടി മാറ്റുമ്പോഴും ഈ വിവരങ്ങള്‍ വേഡ് അതിനുള്ളില്‍ തന്നെ സൂക്ഷിക്കുന്നുണ്ട്. മുകളില്‍ പറഞ്ഞ ഫയലിലുള്ള ഇത്തരം വിവരങ്ങള്‍ ഇപ്രകാരമാണ്:
 
Rev. #1: "cic22" edited file "C:\DOCUME~1\phamill\LOCALS~1\Temp\AutoRecovery save of Iraq - security.asd"
Rev. #2: "cic22" edited file "C:\DOCUME~1\phamill\LOCALS~1\Temp\AutoRecovery save of Iraq - security.asd"
Rev. #3: "cic22" edited file "C:\DOCUME~1\phamill\LOCALS~1\Temp\AutoRecovery save of Iraq - security.asd"
Rev. #4: "JPratt" edited file "C:\TEMP\Iraq - security.doc"
Rev. #5: "JPratt" edited file "A:\Iraq - security.doc"
Rev. #6: "ablackshaw" edited file "C:\ABlackshaw\Iraq - security.doc"
Rev. #7: "ablackshaw" edited file "C:\ABlackshaw\A;Iraq - security.doc"
Rev. #8: "ablackshaw" edited file "A:\Iraq - security.doc"
Rev. #9: "MKhan" edited file "C:\TEMP\Iraq - security.doc"
Rev. #10: "MKhan" edited file "C:\WINNT\Profiles\mkhan\Desktop\Iraq.doc"
 
cic എന്നത് Communications Information Centre എന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ വാര്‍ത്താ വിനിമയ വിഭാഗത്തിനു കീഴിലുള്ള സ്ഥാപനമാണ്. ഇവരുടെ കമ്പ്യൂട്ടറില്‍ phamill എന്ന യൂസറാണ് ഈ ഫയല്‍ ആദ്യമായി എഡിറ്റ് ചെയ്തത് എന്ന് കാണാം. പിന്നീട് ഇത് JPratt എന്ന യൂസര്‍ എഡിറ്റ് ചെയ്തു. JPratt ഈ ഫയലിനെ ഫ്ലോപ്പിയിലേക്ക് സേവ് ചെയ്തു എന്നതു കാണുന്നു. A: എന്നാല്‍ പൊതുവെ ഫ്ലോപ്പി ഡിസ്ക്ക് ഡ്രൈവിനെയാണ് സൂചിപ്പിക്കുന്നത്. ഈ ഫയല്‍ പിന്നീട് ഉപയോഗിക്കുന്നത് ablackshaw എന്ന യൂസര്‍ ആണ്. ഇദ്ദേഹം ഇത് തന്റെ കമ്പ്യൂട്ടറില്‍ എഡിറ്റ് ചെയ്യുകയും അത് വീണ്ടും മറ്റൊരു ഫ്ലോപ്പിയില്‍ ആക്കുകയും ചെയ്തു. ഇത് പിന്നീട് MKhan എന്ന യൂസര്‍ എഡിറ്റ് ചെയ്തതിനു ശേഷം ഇതിന്റെ പേര് മാറ്റി iraq.doc എന്നാക്കി തന്റെ കമ്പ്യൂട്ടറിന്റെ ഡെസ്ക്ടോപ്പില്‍ സൂക്ഷിച്ചതായും കാണുന്നു.
 
ഈ യൂസര്‍ നാമങ്ങള്‍ ബ്രിട്ടനിലെ ചില പത്രക്കാര്‍ക്ക് കൈമാറിയതോടെയാണ് ഇതെല്ലാം ആരാണെന്ന് വെളിപ്പെട്ടത്.
 
ബ്രിട്ടീഷ് സര്‍ക്കാരിന്റെ വാര്‍ത്താ വിനിമയ വിഭാഗം തയ്യാറാക്കിയതാണ് ഈ വേഡ് ഫയല്‍ എന്നും പിന്നീട് വിദേശ വകുപ്പ് ഉദ്യോഗസ്ഥന്‍ പോള്‍ ഹാമില്‍, പ്രധാന മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ജോണ്‍ പ്രാറ്റ്, പ്രധാന മന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് അലിസണ്‍ ബ്ലാക്ക്ഷാ, പ്രധാന മന്ത്രിയുടെ പ്രെസ് ഓഫീസര്‍ മുര്‍താസാ ഖാന്‍ എന്നിവരും ഈ ഫയല്‍ തിരുത്തിയതായും കണ്ടെത്തി. ജോണ്‍ പ്രാറ്റ് ഈ ഫയല്‍ ഒരു ഫ്ലോപ്പി ഡിസ്ക്കിലാക്കി ബ്ലാക്ക് ഷായെ ഏല്‍പ്പിച്ചത് പോലും വേഡ് ഫയല്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി. ഇത് പിന്നീട് പാര്‍ലമെന്റില്‍ നടന്ന ചോദ്യം ചെയ്യലില്‍ ശരിയാണെന്ന് വെളിപ്പെടുകയും ചെയ്തു.
 
ഏതായാലും പാഠം പഠിച്ച ബ്രിട്ടീഷ് സര്‍ക്കാര്‍ ഇപ്പോള്‍ തങ്ങളുടെ സൈറ്റില്‍ ഇത്തരം രേഖകള്‍ pdf ഫോര്‍മാറ്റിലാണ് സൂക്ഷിക്കുന്നത്.
 



Tony Blair learns not to use Microsoft Word the hard way



 
 

Labels:

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



11 October 2009

ബാര്‍കോഡുകളെ ഓര്‍മ്മിപ്പിച്ചു കൊണ്ടൊരു ഡൂഡ്‌ല്‍

google-barcodeഉല്‍പ്പന്നങ്ങളുടെ വിലയും മറ്റു വിവരങ്ങളും കമ്പ്യൂട്ടറിലേക്കും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളിലേക്കും എളുപ്പം കൈമാറുന്നതിനു വേണ്ടിയുള്ള ഒരു സാങ്കേതിക വിദ്യയാണ് ബാര്‍ കോഡ്. സൂപ്പര്‍മാര്‍ക്കറ്റില്‍ എളുപ്പം ബില്‍ ഉണ്ടാക്കുന്നതിന് എന്തെങ്കിലും വിദ്യയുണ്ടോ എന്ന് ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ തന്റെ അധ്യാപകനോട് ചോദിക്കുന്നത് കേട്ടു നിന്ന ബെര്‍ണാര്‍ഡ് സില്‍‌വര്‍ എന്ന വിദ്യാര്‍ത്ഥിയാണ് ആദ്യമായി ബാര്‍ കോഡ് എന്ന സാങ്കേതിക വിദ്യക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.
 
തന്റെ സുഹൃത്തായ ജോസഫ് വുഡ്‌ലാന്‍ ഡിനോടൊപ്പം ചേര്‍ന്ന് ഇവര്‍ ബാര്‍ കോഡിന്റെ ആദ്യ രൂപം തയ്യാറാക്കി. കടപ്പുറത്തെ മണലില്‍ കൈ കൊണ്ടു വരച്ച വരകളില്‍ നിന്നാണ് ഇത്തരം നീളന്‍ വരകള്‍ കൊണ്ട് വിവരങ്ങള്‍ രേഖപ്പെടുത്താം എന്ന ആശയം തനിക്ക് ലഭിച്ചത് എന്ന് വുഡ്‌ലാന്‍ഡ് പിന്നീട് വെളിപ്പെടുത്തു കയുണ്ടായി. 1952 ഓക്ടോബര്‍ 7ന് ഇവര്‍ക്ക് ബാര്‍ കോഡിന്റെ അമേരിക്കന്‍ പേറ്റന്റും ലഭിച്ചു.
 
ഈ കഴിഞ്ഞയാഴ്‌ച്ച ഒക്ടോബര്‍ 7ന് ഈ കണ്ടുപിടു ത്തത്തിന്റെ ബഹുമാനാര്‍ത്ഥം, ഗൂഗ്‌ള്‍ തങ്ങളുടെ ഡൂഡ്‌ല്‍ ലോഗോ ആയി ബാര്‍ കോഡ് ഉപയോഗിച്ചത് ലോകം ഈ കണ്ടു പിടുത്തത്തിന്റെ മഹത്വം വീണ്ടും ഓര്‍ക്കാന്‍ ഇടയാക്കി.
 
ഇന്ന് ലോകമെമ്പാടുമുള്ള വ്യാപാര സ്ഥാപനങ്ങളിലും വില നിര്‍ണ്ണയത്തിനായി ഏറ്റവും അധികം ഉപയോഗിക്കുന്നത് ബാര്‍ കോഡുകളാണ്.
 

types-of-barcode

പല തരം ബാര്‍കോഡുകള്‍ (ചിത്രം വിക്കിപീഡിയയില്‍ നിന്ന്)

 
മുകളിലത്തെ ചിത്രത്തില്‍ കാണുന്നത് പോലെ ബാര്‍ കോഡുകള്‍ പല തരമുണ്ട്. പല ആകൃതികളിലും, നിറങ്ങളിലും. ഇവയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി വിക്കിപീഡിയയിലെ ഈ പേജ് സന്ദര്‍ശിക്കുക.
 
ചില തരം ബാര്‍കോഡുകള്‍ക്ക് സംഖ്യകളെ മാത്രമേ പ്രതിനിധാനം ചെയ്യാനാവൂ. ഈ സംഖ്യകളെ പിന്നീട് ഒരു ഡാറ്റാബേസിലെ വിവരങ്ങളുമായി ബന്ധപ്പെടുത്തിയാണ് കൂടുതല്‍ വിവരങ്ങള്‍ കമ്പ്യൂട്ടറിന് ലഭ്യമാവുന്നത്. മറ്റു ബാര്‍കോഡുകള്‍ക്ക് അക്ഷരങ്ങളും പ്രതിനിധാനം ചെയ്യാന്‍ കഴിയും.
 
Code 128 എന്ന ബാര്‍ കോഡിംഗ് സമ്പ്രദായം ഉപയോഗിച്ച് നിര്‍മ്മിച്ച Google എന്ന വാക്കിന്റെ ബാര്‍ കോഡാണ് ഗൂഗ്‌ള്‍ തങ്ങളുടെ ഡൂഡ്‌ല്‍ ആയി ഉപയോഗിച്ചത്.
 
ഇത്തരം രീതിയില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പേരിന്റെ ബാര്‍ കോഡ് നിര്‍മ്മിക്കാന്‍ നിങ്ങളുടെ പേര് താഴെ നല്‍കി ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
 



Enter your name above and click the button to create a Barcode of your name encoded in C128B




Google commemorates Barcode invention with a Doodle



 
 

Labels: ,

1 അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

thanks for the interesting and informative article. expecting more news like these. all the best for ePathram

Sun Oct 11, 08:42:00 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



03 October 2009

ഗാന്ധി ജയന്തിക്ക് ഗൂഗ്‌ള്‍ ഡൂഡ്‌ല്‍

gandhi-doodleഇന്ത്യ രാഷ്ട്ര പിതാവിന്റെ സ്മരണകള്‍ പുതുക്കുകയും ലോകമെമ്പാടും അന്താരാഷ്ട്ര അഹിംസാ ദിനം ആചരിക്കുകയും ചെയ്ത് മഹാത്മാ ഗാന്ധിയുടെ 140-ാം ജന്മദിനത്തില്‍ അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചപ്പോള്‍, ഈ ദിനത്തിന്റെ പ്രത്യേകത ഗൂഗ്‌ള്‍ വ്യക്തമാക്കിയത് അവരുടെ ലോഗോ വഴി തന്നെ. വിശേഷ ദിവസങ്ങള്‍ ആഘോഷിയ്ക്കുന്ന ഗൂഗ്‌ളിന്റെതായ രീതിയാണ് ഗൂഗ്‌ളിന്റെ വിശിഷ്ട ലോഗോകള്‍. ഇത്തരം വിശിഷ്ട ലോഗോകളെ ഗൂഗ്‌ള്‍ ഡൂഡ്‌ല്‍ എന്നാണ് വിളിയ്ക്കുന്നത്. ഗാന്ധി ജയന്തിയ്‌ക്കും ഗൂഗ്‌ള്‍ തങ്ങളുടെ വെബ് സൈറ്റില്‍ പ്രത്യേക ലോഗോ പ്രദര്‍ശിപ്പിച്ചു ഗാന്ധിജിയോടുള്ള ആദരവ് പ്രകടിപ്പിച്ചു. ചിത്രത്തില്‍ കാണുന്നത് പോലെ, ഗൂഗ്‌ളിന്റെ ആദ്യ അക്ഷരമായ G യുടെ സ്ഥാനത്ത് ഗാന്ധിജിയുടെ മുഖം വെച്ചായിരുന്നു ഈ സവിശേഷ ലോഗോ രൂപകല്‍പ്പന ചെയ്തത്.
 

gandhi-google-doodle

ഗൂഗ്‌ള്‍ സേര്‍ച്ച് റിസള്‍ട്ട് പേജില്‍ ഗാന്ധിജിയുടെ ഡൂഡ്‌ല്‍

 
dennis-hwangഡെന്നിസ് ഹ്വാങ് എന്ന ഗൂഗ്‌ളിന്റെ വെബ് മാസ്റ്റര്‍ ആണ് ഈ ഡൂഡ്‌ലുകള്‍ക്കു പിന്നിലെ കലാകാരന്‍. ലോഗോകള്‍ ലളിതമായിരിക്കനം എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. കോളജ് പഠന കാലത്ത് ഗൂഗ്‌ളില്‍ എത്തിയ ഇദ്ദേഹത്തിന്റെ ചിത്ര രചനയിലുള്ള താല്പര്യം മനസ്സിലാക്കിയാണ് ഗൂഗ്‌ളിന്റെ സൃഷ്ടാക്കളായ ലാറിയും ബ്രിന്നും ഇദ്ദേഹത്തോട് ഡൂഡ്‌ലുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് അങ്ങോട്ട് രംഗത്തു വന്ന രസകരമായ ഡൂഡ്‌ലുകള്‍ ഇവയെ ഗൂഗ്‌ള്‍ സംസ്ക്കാരത്തിന്റെ തന്നെ ഭാഗമാക്കി. പുതിയ ഡൂഡ്‌ലുകള്‍ക്കായി ലോകം കാത്തിരിക്കാനും തുടങ്ങി. ഇതിനായി വേണ്ട ഗവേഷണവും മറ്റ് ജോലികള്‍ക്കുമായി ഒരു പ്രത്യേക വിഭാഗം തന്നെ ഇപ്പോള്‍ ഗൂഗ്‌ളില്‍ പ്രവര്‍ത്തിക്കുന്നു. പ്രതിവര്‍ഷം 50 ലോഗോകള്‍ ഇവര്‍ നിര്‍മ്മിയ്ക്കുന്നുണ്ട്.
 

google-doodles

ഡെന്നിസ് ഹ്വാങ് സൃഷ്ടിച്ച ചില ഗൂഗ്‌ള്‍ ഡൂഡ്‌ലുകള്‍

 
ഇതിനു മുന്‍പ് ഇത്തരത്തില്‍ ഗൂഗ്‌ള്‍ വളരെ കുറച്ചു പേരെ മാത്രമേ ആദരിച്ചിട്ടുള്ളൂ. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ഡാവിഞ്ചി, കണ്‍ഫ്യ്യൂഷ്യസ്, ലൂസിയാനോ പാവറട്ടി, ഡോ. സെവൂസ്, ആന്‍ഡി വാര്‍ഹോള്‍, ക്ലോഡ് മണി, ലൂയി ബ്രെയില്‍, പിക്കാസോ, വാന്‍ ഗോഗ്, മൈക്കള്‍ ജാക്ക്സണ്‍ എന്നിവര്‍ ഇതില്‍ പെടുന്നു.
 



Google Celebrates Mahatma Gandhi's Birthday with a Gandhi Doodle



 
 

Labels:

2 അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

ഇത്തരം വ്യത്യസ്ഥമായ വാര്‍ത്തകള്‍ ഇ പത്ര ത്തിനു മാത്രം അവകാശപ്പെട്ടതാണ്.. ഭാവുകങ്ങള്‍...

Sat Oct 10, 08:46:00 PM  

Thank You For this news

Mon Oct 12, 09:31:00 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്







ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്