27 October 2009

എന്ത് കോണ്ട് ഈമെയില്‍ അറ്റാച്ച്മെന്റ് ആയി മെക്രോസോഫ്റ്റ് വേഡ് രൂപത്തില്‍ ഉള്ള ഫയല്‍ അയക്കരുത്?

microsoft-officeവേഡ് രൂപത്തില്‍ ഉള്ള ഒരു ഫയല്‍ എല്ലാവര്‍ക്കും വായിക്കാനാവില്ല. ഇത് ഒരു സ്വകാര്യ കമ്പനിയുടെ സ്വകാര്യ ഫയല്‍ ഫോര്‍മാറ്റാണ്. ഇത് വായിക്കുവാന്‍ ഈ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ തങ്ങളുടെ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ കഴിയൂ. ഇത്തരത്തില്‍ ആളുകള്‍ തങ്ങളുടെ ഉല്‍പ്പന്നം വാങ്ങിക്കുവാന്‍ വേണ്ടി ഈ ഫയല്‍ ഫോര്‍മാറ്റ് ഈ കമ്പനി രഹസ്യമായി വെച്ചിരിക്കുകയാണ്. അതിനാല്‍ ഈമെയില്‍ വായിക്കുവാനുള്ള മികച്ച പ്രോഗ്രാമുകള്‍ക്കൊന്നും ഈ ഫയല്‍ തുറക്കുവാനോ വായിക്കുവാനോ കഴിയില്ല.
 
ടെക്സ്റ്റ് രൂപത്തില്‍ നേരിട്ട് നിങ്ങളുടെ ഈമെയിലില്‍ ടൈപ്പ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കില്‍ ഏതെങ്കിലും ടെക്സ്റ്റ് എഡിറ്റര്‍ ഉപയോഗിച്ച് ടൈപ്പ് ചെയ്ത് ടെക്സ്റ്റ് രൂപത്തില്‍ തന്നെ സേവ് ചെയ്യുക. ഇത് അറ്റാച്ച് ചെയ്ത് അയച്ചാല്‍ ആര്‍ക്കും ഏത് കമ്പ്യൂട്ടറിലും ഇത് വായിക്കാനാവും.
 
വേഡ് ഫോര്‍മാറ്റില്‍ തയ്യാറാക്കിയ ഒരു ഫയലിന് സാധാരണ ടെക്സ്റ്റ് ഫയലിനേക്കാള്‍ വളരെ വലിപ്പം ഉണ്ടാവും. ഇത് കൂടുതല്‍ ഡിസ്ക് സ്പേസ് ഉപയോഗിക്കുകയും ഈമെയിലിന്റെ വലിപ്പം കൂട്ടുകയും ചെയ്യും. ഇന്റര്‍നെറ്റിന്റെ ബാന്‍ഡ് വിഡ്ത്തിനു മേല്‍ ഇതൊരു ബാധ്യത ആവുന്നതിനു പുറമെ വേഗത കുറഞ്ഞ ഇന്റനെറ്റ് കണക്ഷന്‍ ഉള്ളവര്‍ക്ക് ഇത് ഡൌണ്‍ലോഡ് ചെയ്യാനും ബുദ്ധിമുട്ട് ഉണ്ടാക്കും. നമുക്ക് ആവശ്യമുള്ള ഉള്ളടക്കത്തിനു പുറമെ ഒരു പാട് അനാവശ്യ വിവരങ്ങളും, ഇത് ഉണ്ടാക്കിയ കമ്പ്യൂട്ടറിന്റെ പ്രിന്റര്‍ സെറ്റിങ്ങുകളും ഒക്കെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതിനാലാണ് വേഡ് ഡോക്യുമെന്റിന് ഈ അനാവശ്യ വലിപ്പം ഉണ്ടാവുന്നത്.
 
മറ്റൊരു പ്രധാന പ്രശ്നം ഈ ഫോര്‍മാറ്റില്‍ ഒളിഞ്ഞിരിക്കുന്ന വിവരങ്ങളാണ്. ചിലപ്പോള്‍ നിങ്ങള്‍ എഴുതുന്നതിനിടയില്‍ വെട്ടി മാറ്റിയ വരികളും തിരുത്തിയ വരികളുമൊക്കെ ഇതില്‍ പൂര്‍ണ്ണമായി നീക്കം ചെയ്യപ്പെടാതെ ഒളിഞ്ഞിരിക്കുന്നുണ്ടാവും. ഇത് പ്രത്യക്ഷത്തില്‍ കാണില്ലെങ്കിലും ഇത്തരം വിവരങ്ങള്‍ വേഡ് ഡോക്യുമെന്റുകളില്‍ നിന്നും വേര്‍ തിരിച്ചെടുക്കുവാന്‍ കഴിയും എന്നത് കൊണ്ട് ഇവ നിങ്ങളുടെ സ്വകാര്യതക്ക് ഭീഷണിയാണ്. ബ്രിട്ടീഷ് സര്‍ക്കാരിന് വേഡ് ഫോര്‍മാറ്റില്‍ നിന്നുമുണ്ടായ ഒരു അനുഭവം ഇവിടെ വായിക്കുക.
 
വേഡ് ഡോക്യുമെന്റുകളില്‍ വൈറസുകള്‍ ഉണ്ടാവാം. ഇത് മൈക്രോസോഫ്റ്റ് ഓഫീസിന്റെ മറ്റ് ഉല്‍പ്പന്നങ്ങളായ എക്സല്‍, ആക്സസ്, പവര്‍ പോയന്റ് എന്നിവയ്ക്കും ബാധകമാണ്.
 
വേഡ് ഡോക്യുമെന്റില്‍ മാക്രോ എന്ന ഒരു തരം പ്രോഗ്രാമിംഗ് സങ്കേതമുണ്ട്. ചില കാര്യങ്ങള്‍ പ്രോഗ്രാമിംഗിലൂടെ നിര്‍വ്വഹിക്കാന്‍ മാക്രോ മൂലം കഴിയുന്നു. എന്നാല്‍ ഇതേ സങ്കേതം ദുരുപയോഗ പ്പെടുത്തി വൈറസുകളെയും മറ്റ് ഹാനികരമായ പ്രോഗ്രാമുകളെയും ഉപയോക്താവിന്റെ കമ്പ്യൂട്ടറിലേക്ക് കടത്തി വിടാനും സ്വകാര്യ വിവരങ്ങള്‍ കൈവശപ്പെടുത്താനും മറ്റും സാധിക്കും. മാക്രോ സങ്കേതത്തെ കമ്പ്യൂട്ടറിന്റെ സെറ്റിംഗില്‍ മാറ്റം വരുത്തി നിര്‍വ്വീര്യമാക്കാം. എന്നാല്‍ അതോടെ ആ ഡോക്യുമെന്റിലെ വിവരങ്ങള്‍ നമുക്ക് പൂര്‍ണ്ണമായി ലഭ്യമല്ലാതെ യാവാനും സാധ്യതയുണ്ട്.
 
മൈക്രോസോഫ്റ്റ് തങ്ങളുടെ വേഡ് ഡോക്യുമെന്റ് ഫോര്‍മാറ്റ് രഹസ്യമാക്കി വെക്കുക മാത്രമല്ല, ഓരോ പുതിയ വേര്‍ഷനിലും ഇതില്‍ മാറ്റം വരുത്തുകയും ചെയ്യുന്നു. മൈക്രോസോഫ്റ്റ് ഓഫീസ് 2007ല്‍ തയ്യാറാക്കുന്ന വേഡ് ഫയലിന്റെ എക്സ്റ്റന്‍ഷന്‍ .docx എന്നാണ്. ഇത് മുന്‍പത്തെ ഓഫീസ് വേര്‍ഷനായ ഓഫീസ് 2003 ല്‍ തുറക്കാനാവില്ല. അതിനാല്‍ മൈക്രോസോഫ്റ്റ് കമ്പനി, ഓഫീസിന്റെ ഓരോ പുതിയ പതിപ്പുകള്‍ വിപണിയില്‍ ഇറക്കുമ്പോഴും, ഉപയോക്താക്കള്‍ അവ വില നല്‍കി വാങ്ങുവാന്‍ നിര്‍ബന്ധിതരാകുന്നു.
 
ഇത്തരം വേഡ് ഡോക്യുമെന്റുകള്‍ ഈമെയിലില്‍ ലഭിക്കുന്ന ആളുകള്‍ക്ക് മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കുവാനുള്ള മടി തോന്നുന്നത് സ്വാഭാവികമാണ്. മൈക്രോസോഫ്റ്റ് വേഡ് തങ്ങളുടെ പക്കല്‍ ഇല്ലെങ്കില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ഡോക്യുമെന്റുകള്‍ തുറക്കാന്‍ കഴിയില്ല എന്ന് ആശങ്ക ഇവര്‍ക്ക് ഉണ്ടാവും. വിവര കൈമാറ്റ ത്തിനുള്ള ഉപാധികളില്‍ ഇത്തരം രഹസ്യ ഫോര്‍മാറ്റുകള്‍ ഉപയോഗിക്കുന്നത് സമൂഹത്തിന്റെ വളര്‍ച്ചയെ മുരടിപ്പിക്കുകയും സ്വതന്ത്ര ചിന്തയെ ഇല്ലാതാക്കുകയും ചെയ്യുന്നു. തുറക്കാനാവത്ത ഒരു വേഡ് ഡോക്യുമെന്റ് നമുക്ക് ലഭിക്കുമ്പോഴു ണ്ടാവുന്ന അസൌകര്യ ത്തിലപ്പുറം ഇത് നമ്മുടെ സമൂഹത്തി ലുണ്ടാക്കുന്ന ഈ വലിയ വിപത്തിനെ നാം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നു. എന്നാല്‍ ഈ പ്രക്രിയ അനുസ്യൂതം തുടര്‍ന്നു കൊണ്ടേ ഇരിക്കുകയാണ്.

 
richard-stallmanഒരു വേഡ് ഡോക്യുമെന്റ് ലഭിച്ചാല്‍ മൈക്രോസോഫ്റ്റ് വേഡ് ഇല്ലാതെ തന്നെ അതിനെ മറ്റ് ടെക്സ്റ്റ് റീഡറുകള്‍ ഉപയോഗിച്ച് അതിന്റെ ഉള്ളടക്കം വായിച്ചെടുക്കാന്‍ കുറെ ബുദ്ധിമുട്ടിയാണെങ്കിലും നമുക്ക് കഴിഞ്ഞേക്കാം. വൃത്തിയായി ട്ടല്ലെങ്കിലും ഇതിലെ ഉള്ളടക്കം കുറെയൊക്കെ നമുക്ക് ഇങ്ങനെ വായിച്ചെ ടുക്കാനാവും. എന്നാല്‍ ഇത്തരത്തില്‍ ഇതിനെ വായിക്കുന്നത് രോഗത്തെ ചികിത്സിക്കാതെ രോഗ ലക്ഷണത്തെ ചികിത്സിക്കുന്നത് പോലെയാണ് എന്ന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ റിച്ചാര്‍ഡ് സ്റ്റോള്‍മാന്‍ അഭിപ്രായപ്പെടുന്നു.
 
തനിക്ക് ഇത്തരത്തില്‍ ആരെങ്കിലും ഒരു വേഡ് ഡോക്യുമെന്റ് അയച്ചു തന്നാല്‍ അത് ഇപ്രകാരം വായിക്കാന്‍ തുനിയാതെ, അത് അയച്ചു തന്ന ആള്‍ക്ക് വിനയപൂര്‍വ്വം ഒരു മറുപടി എഴുതാനാണ് അദ്ദേഹത്തിന്റെ ഉപദേശം. എന്തു കൊണ്ട് വേഡ് ഡോക്യുമെന്റ് ഉപയോഗിക്കരുത് എന്നു അയാള്‍ക്ക് മനസ്സിലാക്കി കൊടുത്ത് അയാളോട് തന്നെ അത് ഒരു രഹസ്യമല്ലാത്ത ഫോര്‍മാറ്റില്‍ അയച്ചു തരാന്‍ ആവശ്യപ്പെടുകയും ചെയ്യുക.
 
ഇതിനായി ഒരു ഈമെയില്‍ പ്രത്യേകമായി ഉണ്ടാക്കി സൂക്ഷിക്കുകയും ഇത്തരത്തിലുള്ള ഫയലുകള്‍ അയക്കുന്നവര്‍ക്ക് അത് അയച്ചു കൊടുക്കുകയും ചെയ്യാം. സ്റ്റോള്‍മാന്‍ ഇതിനായി തയ്യാറാക്കിയ മറുപടിയാണ് താഴെ കൊടുത്തിരിക്കുന്നത്:
 

You sent the attachment in Microsoft Word format, a secret proprietary format, so I cannot read it. If you send me the plain text, HTML, or PDF, then I could read it.
 
Sending people documents in Word format has bad effects, because that practice puts pressure on them to use Microsoft software. In effect, you become a buttress of the Microsoft monopoly. This specific problem is a major obstacle to the broader adoption of GNU/Linux. Would you please reconsider the use of Word format for communication with other people?
 
You sent the attachment in Microsoft Word format, a secret proprietary format, so it is hard for me to read. If you send me plain text, HTML, or PDF, then I will read it.
 
Distributing documents in Word format is bad for you and for others. You can't be sure what they will look like if someone views them with a different version of Word; they may not work at all.
 
Receiving Word documents is bad for you because they can carry viruses (see http://en.wikipedia.org/wiki/Macro_virus). Sending Word documents is bad for you, because a Word document normally includes hidden information about the author, enabling those in the know to pry into the author's activities (maybe yours). Text that you think you deleted may still be embarrassingly present. See this for more info.
 
But above all, sending people Word documents puts pressure on them to use Microsoft software and helps to deny them any other choice. In effect, you become a buttress of the Microsoft monopoly. This pressure is a major obstacle to the broader adoption of free software. Would you please switch to a different way of sending files to other people, instead of Word format?
 
To convert the file to HTML using Word is simple. Open the document, click on File, then Save As, and in the Save As Type strip box at the bottom of the box, choose HTML Document or Web Page. Then choose Save. You can then attach the new HTML document instead of your Word document. Note that Word changes in inconsistent ways—if you see slightly different menu item names, please try them.
 
To convert to plain text is almost the same—instead of HTML Document, choose Text Only or Text Document as the Save As Type.
 
Your computer may also have a program to convert to pdf format. Select File => Print. Scroll through available printers and select the pdf converter. Click on the Print button and enter a name for the pdf file when requested.

 
ഇന്റര്‍നെറ്റ് ലഭ്യതയും വിവരങ്ങളും സാര്‍വ്വദേശീയമായി സമൂഹത്തിലെ എല്ലാ തട്ടുകളിലും എത്തിക്കുവാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം സ്വകാര്യ ഫോര്‍മാറ്റുകള്‍ മറ്റൊരു പ്രശ്നം കൂടി സൃഷ്ടിക്കുന്നുണ്ട്. സ്വകാര്യ ഫോര്‍മാറ്റുകള്‍ വായിക്കുവാന്‍ അവയുടെ ഉടമസ്ഥര്‍ തന്നെ നിര്‍മ്മിക്കുന്ന സോഫ്റ്റ് വെയറുകള്‍ അവര്‍ ചോദിക്കുന്ന വില കൊടുത്തു വാങ്ങേണ്ടി വരുന്നു. ഇത്തരം സ്വകാര്യ ഫോര്‍മാറ്റുകളും സോഫ്റ്റ് വെയറുകളും ഉപയോഗിക്കുവാന്‍ കെല്‍പ്പുള്ള ഉയര്‍ന്ന തരം ഹാര്‍ഡ് വെയറുകള്‍ ആവശ്യമായി വരുന്നു. മൈക്രോസോഫ്റ്റ് ഓരോ പുതിയ വേര്‍ഷന്‍ വിപണിയില്‍ ഇറക്കുമ്പോഴും അത് ഉപയോഗിക്കാവുന്ന കമ്പ്യൂട്ടറുകളുടെ കുറഞ്ഞ ശേഷി (minimum hardware and software requirements) വര്‍ദ്ധിച്ചു കോണ്ടേയിരിക്കുന്നു. ഇവയുടെ ഉപയോഗം ചില പ്രത്യേകം ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ മാത്രമേ സാധ്യമാവൂ. ഇതെല്ലാം സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങള്‍ക്ക് വിവര സാങ്കേതിക വിദ്യ ലഭ്യമാകുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നു.
 


സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ റിച്ചാര്‍ഡ് സ്റ്റോള്‍മാന്‍ എഴുതിയ പേജില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇതെഴുതിയത്. ഇന്ന് ഈമെയിലില്‍ ലഭിച്ച ഒരു വേഡ് ഡോക്യുമെന്റിനും കടപ്പാട്.


Why you should not send Word documents as email attachments?



 
 

Labels: , , ,

2 അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

nice piece of information. explain the remedies

Tue Oct 27, 10:25:00 PM  

nice piece of information. explain the remedies

Tue Oct 27, 10:27:00 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



27 June 2009

സ്പോര്‍ട്ട്സ് ഭൂമിയില്‍ ‘രാജകുമാരി’

google-malayalam-newsഗൂഗിള്‍ മലയാളം വാര്‍ത്തയുടെ സ്പോര്‍ട്ട്സ് പേജില്‍ രാജകുമാരി ഭൂമി ഇടപാടിന്റെ റിപ്പോര്‍ട്ടാണ് ഒന്നാമത്തെ വാര്‍ത്തയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാജകുമാരി ഭൂമി ഇടപാട് എങ്ങനെയാ സ്പോര്‍ട്ട്സ് ആവുന്നത് എന്ന് അവള്‍ ചോദിച്ചപ്പോഴാണ് അത് ശരിയാണല്ലോ എന്ന് ഓര്‍ത്തത്. ഇത്തരം സ്ഥാനം തെറ്റിയുള്ള വാര്‍ത്തകള്‍ സ്ഥിരമായി കാണുന്നത് കൊണ്ടാവും ഇത്രയും നാള്‍ ഇത് ശ്രദ്ധിക്കാതെ പോയത്.
 

Click to enlarge

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
ഗൂഗിള്‍ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം വഴി ഓട്ടോമാറ്റിക് ആയിട്ടാണ് വാര്‍ത്തകള്‍ തെരഞ്ഞെടുക്കുന്നത് എന്ന് പേജിന്റെ അടിയില്‍ എഴുതി വെച്ചിട്ടുമുണ്ട്.
 

Click to enlarge

 
കീ വേഡുകള്‍ അടിസ്ഥാനം ആക്കിയാവണം വാര്‍ത്തകള്‍ വിവിധ തലക്കെട്ടുകള്‍ക്ക് കീഴെ ഗൂഗിള്‍ അണി നിരത്തുന്നത്. അതു കൊണ്ട് തന്നെ ഇത്തരം തെറ്റുകള്‍ സ്വാഭാവികവുമാണ്. ക്ഷമി. രാജകുമാരിയെ ആശ്വസിപ്പിച്ചു. ഗൂഗിളിനെ സംരക്ഷിക്കാനുള്ള എന്റെ തിടുക്കം കണ്ടിട്ടാവണം രാജകുമാരി പുഞ്ചിരിച്ചു. മോണാലിസയെ പോലെ.
 
ഗൂഗിള്‍ വാര്‍ത്തകള്‍ മലയാളത്തില്‍ ലഭ്യമായതോടെ മലയാളികള്‍ക്ക് വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരു പുതിയ സാധ്യതയാണ് തുറന്നു കിട്ടിയത്. ഇതിന് ഗൂഗിളിന് സഹായകമായത് യൂണികോഡ് ഫോണ്ട് എന്‍‌കോഡിങ് സംവിധാനവും.
 
മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഫോണ്ട് സംവിധാനത്തിന് ഒരു ഏകീകൃത രൂപം ഇല്ലാത്തത്. ആസ്കി (ASCII) സംവിധാനവും യൂണികോഡ് (Unicode) സംവിധാനവും തമ്മില്‍ നടന്ന യുദ്ധത്തില്‍ അവസാന വിജയം യൂണികോഡിനു തന്നെയായിരുന്നു. യൂണികോഡ് തങ്ങളുടെ തിരച്ചില്‍ യന്ത്രത്തിന്റെ അടിസ്ഥാനം ആക്കിയത് ഗൂഗിളിനെ ഇന്നത്തെ നിലയില്‍ വിജയകരം ആക്കാന്‍ കുറച്ചൊന്നുമല്ല സഹായിച്ചത്.
 
പ്രചാരത്തില്‍ ഉണ്ടായിരുന്ന ആസ്കി (ASCII) സംവിധാനത്തിന് വെറും 256 അക്ഷരങ്ങള്‍ മാത്രമേ കൈകാര്യം ചെയ്യുവാന്‍ കഴിയുമായിരുന്നുള്ളൂ. ടൈപ് റൈറ്ററിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റുക എന്ന പ്രാഥമിക ധര്‍മ്മം മാത്രമാണ് ആസ്കി സംവിധാനത്തിന് ചെയ്യുവാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളും ഒക്കെ ഉള്ള മലയാളം പോലുള്ള ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ ആസ്കി ഏറെ ബുദ്ധിമുട്ടി. ഒരു ഏകീകൃത ഘടന ഒന്നും ഇല്ലാതെ ആസ്കിയില്‍ മലയാളം അക്ഷരങ്ങള്‍ ആവശ്യാനുസരണം ഉണ്ടാക്കി എടുത്തത് മൂലം ഓരോരുത്തര്‍ വികസിപ്പിച്ച് എടുത്ത ഫോണ്ടും ഒന്നിനൊന്നു വ്യത്യസ്തങ്ങള്‍ ആയി തീര്‍ന്നു. ഓരോ ഫോണ്ടും തങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്താല്‍ മാത്രമേ ഇത്തരം ഫോണ്ടുകള്‍ ഉപയോഗിക്കുന്ന വെബ് സൈറ്റുകള്‍ വായനക്കാരന് വായിക്കാന്‍ കഴിയൂ.
 
എന്നാല്‍ വായനക്കാരന്‍ പോലും അറിയാതെ വായനക്കാരന്റെ കമ്പ്യൂട്ടറിലേക്ക് തങ്ങളുടെ ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യിപ്പിക്കുന്ന ഒരു രീതിയാണ് ഈ പ്രശ്നത്തെ മറി കടക്കാന്‍ മൈക്രോസോഫ്റ്റ് തന്നെ വികസിപ്പിച്ച് എടുത്തത്. ഇതാവട്ടെ മൈക്രോസോഫ്റ്റിന്റെ ഉല്‍പ്പന്നം ആയ ഇന്റര്‍നെറ്റ് എക്സ്പ്ലോററില്‍ മാത്രമേ സാധിക്കുകയുമുള്ളൂ. അത് കൊണ്ടാണ് ഇത്തരം കുത്തക ഫോണ്ട് ഉപയോഗിക്കുന്ന മലയാള മനോരമ പോലുള്ള സൈറ്റുകള്‍ വായിക്കാന്‍ ഫയര്‍ ഫോക്സ് പോലുള്ള മികച്ച ബ്രൌസറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വെബ് സൈറ്റില്‍ നിന്ന് ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യുന്നത് വരെ കഴിയാത്തത്.
 
ഇതിനു മറ്റൊരു വശം കൂടി ഉണ്ട്. വായനക്കാരന്റെ സമ്മതമോ അറിവോ ഇല്ലാതെയാണ് മൈക്രോസോഫ്റ്റ് വികസിപ്പിച്ച WEFT - Web Embedding Fonts Tool എന്ന പ്രോഗ്രാം വായനക്കാരന്റെ കമ്പ്യൂട്ടറിലേക്ക് ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുന്നത്. ഇത് അക്രമമാണ് എന്ന് സ്വകാര്യതാ വാദികള്‍ കരുതുന്നു.
 
എന്നാല്‍ യൂണികോഡ് എന്‍‌കോഡിങ് ഉപയോഗിക്കുന്ന വെബ് സൈറ്റുകള്‍ക്ക് ഈ പ്രശ്നം ഒരു പരിധി വരെ ഇല്ല. ഇതിനു പ്രധാന കാരണം യൂണികോഡുകള്‍ വികസിപ്പിച്ചത് അടിസ്ഥാനപരമായി ചില ചട്ടക്കൂടുകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയം ആയിട്ടാണ് എന്നതാണ്. ഇത്തരം ഒരു ഏകീകൃത സ്വഭാവം ഉള്ളതിനാല്‍ യൂണികോഡ് കൈകാര്യം ചെയ്യാന്‍ പ്രാപ്തമായ ഒരു കമ്പ്യൂട്ടറില്‍ ഏത് യൂണികോഡ് ഫോണ്ട് ഉപയോഗിക്കുന്ന വെബ് സൈറ്റുകളും വായിക്കുവാന്‍ കഴിയും. പുതിയ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉള്ള കമ്പ്യൂട്ടറുകള്‍ എല്ലാം ഇത്തരത്തില്‍ യൂണികോഡ് സജ്ജമാണ്.
 
e പത്രം പോലുള്ള യൂണികോഡ് വെബ് സൈറ്റുകളുടെ വമ്പിച്ച സ്വീകാര്യതക്ക് ഒരു പ്രധാന കാരണവും ഈ സൌകര്യം തന്നെ.
 
2008 ഏപ്രില്‍ നാലിന് ആണ് യൂണികോഡ് കണ്‍സോര്‍ഷ്യം ഒരു ലക്ഷം അക്ഷരങ്ങളുമായി യൂണികോഡ് വേഷന്‍ 5.1 പുറത്തു വിട്ടത്. ഇതോടെ മലയാളം അടക്കമുള്ള ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളിലെ ഭാഷകള്‍ കൈകാര്യം ചെയ്യുന്നത് കൂടുതല്‍ എളുപ്പം ആകും എന്ന് യൂണികോഡ് കണ്‍സോര്‍ഷ്യത്തിന്റെ വെബ് സൈറ്റ് വിശദീകരിക്കുന്നു.
 
ഇതോടെ മലയാളത്തില്‍ തിരയാനും എളുപ്പം ആയി എന്ന് ഗൂഗിളിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനാ‍യ മാര്‍ക്ക് ഡേവിസ് ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗില്‍ പറയുന്നു.
 
തങ്ങളുടെ വെബ് സൈറ്റിന്റെ വടിവിലും ഭംഗിയിലും മാത്രം താല്‍പ്പര്യം കാണിക്കുന്ന തികച്ചും കച്ചവട കണ്ണ് മാത്രം ഉള്ള പല പ്രമുഖ മലയാള വെബ് സൈറ്റുകളും യൂണികോഡ് ഉപയോഗിക്കാന്‍ വിമുഖത കാണിക്കുന്നു. എങ്കിലും ഗൂഗിള്‍ ഇത്തരം സൈറ്റുകളെ ആദ്യം യൂണികോഡിലേക്ക് വിവര്‍ത്തനം ചെയ്തിട്ടാണ് ഇവയെ തങ്ങളുടെ തിരച്ചിലില്‍ ഉള്‍പ്പെടുത്തുന്നത്.
 
2008 ഡിസംബറോട് കൂടി ഏറ്റവും കൂടുതല്‍ വെബ് സൈറ്റുകള്‍ ഉപയോഗിക്കുന്ന എന്‍‌കോഡിങ് രീതിയായി യൂണികോഡ്, ആസ്കിയെ കടത്തി വെട്ടുക തന്നെ ചെയ്തു എന്നും ഗൂഗിള്‍ നമ്മെ അറിയിക്കുന്നു.
 
 

Labels: , , ,

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



16 May 2008

ഇന്റര്‍നെറ്റ് കഫേ ഉടമ പിടിയില്‍

നാം പലപ്പോഴും കാണാറുള്ള ഒരു തലക്കെട്ടാണിത്. നമ്മുടെ പോലീസിന്റെയോ മാധ്യമങ്ങളുടെയോ ഒക്കെ പിന്നോക്കാവസ്ഥ വെളിപ്പെടുത്തുന്ന ഒരു തലക്കെട്ട്.




തന്റെ ഇന്റര്‍നെറ്റ് കഫെയില്‍ വന്ന ഏതോ ഒരാള്‍ ഇന്റര്‍നെറ്റില്‍ എന്തോ ചെയ്തു. ഇത്ര മാത്രമെ ഒരു കഫേ ഉടമ അറിയേണ്ടതുള്ളൂ. വരുന്ന ആള്‍ക്കാരുടെ പേരും വിലാസവും മറ്റ് വിശദ വിവരങ്ങളും രേഖപ്പെടുത്തണമെന്നാണ് ചട്ടം. എന്നാല്‍ ഈ വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാനാവാത്തതാണ്. പിന്നെ ഓരോ ആളും കഫേയില്‍ വന്നിട്ട് ഇന്റര്‍നെറ്റില്‍ എന്തു ചെയ്യുന്നു എന്നുള്ളത് സാങ്കേതികമായി ട്രാക്ക് ചെയ്യാനാവുമെങ്കിലും സ്വകാര്യതയിലുള്ള കടന്നുകയറ്റമാണിത്. ഇത് അധാര്‍മ്മികവും ചെയ്തു കൂടാത്തതുമാണ്. ഇന്ത്യയില്‍ സ്വകാര്യതക്ക് എത്ര നിയമ പരിരക്ഷ ഉണ്ട് എന്നത് തര്‍ക്കവിഷയമാണ്. സ്വന്തം സ്വകാര്യതയെ വിലമതിക്കാന്‍ നമുക്കു തന്നെ അറിയാത്തത് കൊണ്ട് ഇതൊരു വിഷയമായി പലപ്പോഴും നാം കാണാറില്ല. ഇന്റര്‍നെറ്റ് കഫേയില്‍ സ്വന്തം പേരും വിലാസവും കൊടുക്കാന്‍ നമുക്ക് മടിയില്ലാത്തതു ഇത് കൊണ്ട് തന്നെ. നാളെ മത്സ്യ മാര്‍ക്കറ്റില്‍ കടക്കുന്നതിന് മുന്‍പും ഇത് പോലെ പേര്‍ രേഖപ്പെടുത്താനും ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ് സിനിമാതിയേറ്ററില്‍ കയറുന്നതിന് മുന്‍പ് കാണിക്കാനും നമുക്ക് മടി ഉണ്ടാവില്ല.





ടെക്നോളജിയെ ഭയപ്പാടോടെ കാണുന്നത് കൊണ്ടാവാം നാം ഇന്റര്‍നെറ്റ് കഫേകളില്‍ കയറുന്നതിന് സ്വന്തം സ്വകാര്യത പണയം വെക്കാന്‍ തയ്യാറാവുന്നത്. അറിയാത്തതിനെയാണല്ലോ നാം ഭയക്കുന്നത്. ഇന്റര്‍നെറ്റ് വഴി നടക്കുന്ന തട്ടിപ്പുകള്‍ക്കും നാം ഇതേ അജ്ഞത കൊണ്ട് താര പരിവേഷം നല്‍കുന്നു. തട്ടിപ്പ് നടത്തിയവന്‍ താരവും കഫേ ഉടമ പിടിയിലും ആവുന്നു.

Labels:

1 അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

You are right. Privacy is not given much importance in India.

Fri May 16, 12:03:00 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്







ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്