30 January 2010

ഏങ്ങണ്ടിയൂരില്‍ ആനയിടഞ്ഞു - എസ്‌. കുമാര്‍

തൃശ്ശൂര്‍ : തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ പൂയാഘോഷത്തിനു കൊണ്ടു വന്ന കുട്ടിക്കൊമ്പന്‍ ഇടഞ്ഞു. രാവിലെ കാവടിയാ ഘോഷത്തി നിടയില്‍ തിരുമംഗലം ക്ഷേത്ര ത്തിനടുത്ത്‌ വച്ച്‌ ഇടഞ്ഞ കൊമ്പന്‍ പള്ളിക്കടവത്ത്‌ രാമകൃഷണന്റെ പറമ്പിലേക്ക്‌ ഓടി ക്കയറി. പുറത്തു ണ്ടായിരുന്ന രത്നാകരന്‍ എന്ന‌യാള്‍ അടുത്തുള്ള മരത്തില്‍ കയറിയും, മറ്റുള്ളവര്‍ ആനയുടെ പുറത്തു നിന്നു ചാടിയും രക്ഷപ്പെട്ടു. ആര്‍ക്കും കാര്യമായ പരിക്കില്ല.
 
ആളുകള്‍ പുറകെ കൂടിയതോടെ ആന കൂടുതല്‍ പ്രകോപിതനായി മുന്നോട്ടു കുതിച്ചു. ഇതിനിടയില്‍ ആനയുടെ മുമ്പില്‍ വന്നു പെട്ട ഒരു സ്ത്രീയെ അവന്‍ ഓടിച്ചു. അടുത്തുള്ള വീട്ടില്‍ കയറി അവര്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് കരീപ്പാടത്ത്‌ സതീശന്റെ വീടിനു സമീപം നിലയുറപ്പിച്ച ആനയെ പാപ്പാന്മാര്‍ തളച്ചു.
 
- എസ്. കുമാര്‍
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ആനക്ക്‌ വേണ്ടത്ര തീറ്റയും വെള്ളവും നൽകാഞ്ഞതാണത്രേ അവൻ ഓടുവാൻ കാരണം. കൂടാതെ ആളുകൾ പുറകെ ബഹളം കൂട്ടി ഓടിയതും അവന്റെ ഓട്ടത്തിനു സ്പീഡുകൂടുവാൻ കാരണമായി.കരീപ്പാടത്ത്‌ സതീശന്റെ വീടിനു സമീപം ശാന്തനായി നിലയുറപ്പിച്ച അവൻ തെങ്ങിൻ പട്ടകൾക്കായി തിരയുകയായിരുന്നു.

ആനക്ക്‌ നേരത്തിനു ഭക്ഷണം നൽകാതെ ഇരുന്നാൽ പിന്നെ അതെന്തു ചെയ്യും?

January 30, 2010 2:11 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



26 January 2010

പുത്തന്‍ പള്ളിക്കാവിലും മാമ്പിള്ളി ക്കാവിലും ഉത്സവം ആഘോഷിച്ചു

അന്തിക്കാട്‌ കിഴക്കു ഭാഗത്തുള്ള പുത്തന്‍ പള്ളിക്കാവ്‌ ഉത്സവം ഗംഭീരമായി ആഘോഷിച്ചു. പ്രദേശത്തെ പ്രസിദ്ധമായ ഒരു മല്‍സര പ്പൂരമാണ്‌ ഇവിടെ നടന്നത്‌. തലയെടുപ്പില്‍ കേരളത്തിലെ ഒന്നാമനായ തെച്ചിക്കോട്ടു കാവ്‌ രാമചന്ദ്രനാണ്‌ തിടമ്പ്‌. രാമചന്ദ്രനെ കൂടാതെ കാളിദാസന്‍, കൊടുങ്ങല്ലൂര്‍ ഗിരീശന്‍ തുടങ്ങി പേരെടുത്ത ഗജവീരന്മാര്‍ അണി നിരന്നു.
 
ഏങ്ങണ്ടിയൂര്‍ മാമ്പിള്ളി ക്കാവ്‌ ഉത്സവും ഗംഭീരമായി കൊണ്ടാടി. ഏഴ്‌ ആനകള്‍ അണി നിരന്ന ഉത്സവത്തില്‍ ഇളയാല്‍ ഉത്സവ ക്കമ്മറ്റിയുടെ പട്ടത്ത്‌ ശ്രീകൃഷണന്‍ തിടമ്പേറ്റി. വലംകൂട്ട്‌ എന്‍. എഫ്. എ. യുടെ മന്ദലാംകുന്ന് കര്‍ണ്ണന്‍.
 
- എസ്. കുമാര്‍
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



24 January 2010

സഃ കെ. സെയ്താലിക്കുട്ടിക്ക് ആദരാഞ്ജലികള്‍

saithalikuttyമലപ്പുറം: സി. പി. ഐ. (എം.) സംസ്ഥാന കമ്മിറ്റി അംഗവും ദീര്‍ഘ കാലം മലപ്പുറം ജില്ലാ സെക്രട്ടറി യുമായിരുന്ന കെ. സെയ്താലിക്കുട്ടി അന്തരിച്ചു. 84വയസ്സായിരുന്നു. പെരിന്തല്‍മണ്ണ ഇ. എം. എസ്. ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നേ കാലോടെയാണ് അന്ത്യം സംഭവിച്ചത്. വൈകീട്ട് അഞ്ച് മണിയോടെ മഞ്ചേരി സെന്‍ട്രല്‍ ജുമാ അത്ത് പള്ളി ഖബറി സ്ഥാനിലാണ് ഖബറടക്കം. ഫാത്തിമ യാണ് ഭാര്യ. മക്കള്‍: അബ്ദുല്‍ നാസര്‍, നൌഷാദ് അലി, റഫീഖ് അലി, മന്‍സൂര്‍ അലി, സഫീര്‍ അലി, ഹഫ്സത്ത്, ഷൈല. മരുമക്കള്‍: ഹഫ്സത്ത്, ഹസീന, ഷാനി, ഷബ്ന, ജാസിറ, ഷമീര്‍.
 
പത്ത് ദിവസ ത്തോളമായി ആശുപത്രിയില്‍ ചികിത്സ യിലായിരുന്നു. മരണ സമയത്ത് മക്കളായ മന്‍സൂര്‍ അലിയും റഫീഖ് അലിയും അടുത്തുണ്ടായിരുന്നു. വിവരമറിഞ്ഞ യുടന്‍ സി. പി. ഐ. (എം.) ജില്ലാ സെക്രട്ടറി കെ ഉമ്മര്‍ മാസ്റ്റര്‍, പി. പി. വാസുദേവന്‍, ഇ. എന്‍. മോഹന്‍ദാസ്, വി. ശശി കുമാര്‍ എം. എല്‍. എ. എന്നിവര്‍ ആശുപത്രി യിലെത്തി. സി. പി. ഐ. (എം.) ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് വെച്ച് ജില്ലാ സെക്രട്ടറി കെ. ഉമ്മര്‍ മാസ്റ്റര്‍ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു. പുലര്‍ച്ചെ തന്നെ നൂറു കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അന്ത്യോ പചാര മര്‍പ്പിക്കാ നെത്തി. തുടര്‍ന്ന് മൃതദേഹം മഞ്ചേരിയിലെ വീട്ടിലെത്തിച്ചു. മഞ്ചേരി ടൌണ്‍ ഹാളില്‍ വൈകീട്ട് നാല് വരെ പൊതു ദര്‍ശനത്തിന് വെക്കും. ടൌണ്‍ ഹാളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരുമടക്കം ആയിരങ്ങളാണ് അന്ത്യാഭിവാദനം അര്‍പ്പിക്കാനായി എത്തി കൊണ്ടിരിക്കുന്നത്.
 
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മലബാറിലെ കരുത്തുറ്റ നേതാക്കളില്‍ ഒരാളാണ് കെ. സെയ്താലിക്കുട്ടി. ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ച്, മലപ്പുറം ജില്ലയില്‍ പാര്‍ട്ടി കെട്ടിപ്പടുത്ത അദ്ദേഹം അവസാന നാളുകളിലും ആവേശ ത്തോടെയാണ് പാര്‍ട്ടി പ്രവര്‍ത്ത നങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ദേശാഭിമാനി പ്രിന്റിങ് ആന്‍ഡ് പബ്ളിഷിങ് കമ്പനി ഡയറക്ടര്‍, ഇ. എം. എസ്. ട്രസ്റ്റ് ചെയര്‍മാന്‍, പെരിന്തല്‍മണ്ണ ഇ. എം. എസ്. സ്മാരക ആശുപത്രി ഡയറക്ടര്‍ ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചു വരുന്നതിനിടെയാണ് അന്ത്യം. വിവരമറിഞ്ഞ് മഞ്ചേരിയിലെ വീട്ടിലേക്ക് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രവാഹമാണ്. കൊണ്ടോട്ടി കാപ്പാടന്‍ കമ്മദ് - തായുമ്മ ദമ്പതികളുടെ മകനായി 1926 ജൂണില്‍ ജനിച്ച അദ്ദേഹം വിദ്യാര്‍ത്ഥി യായിരിക്കെയാണ് പൊതു രംഗത്തേ ക്കിറങ്ങിയത്. ആറാം ക്ളാസില്‍ പഠിക്കുമ്പോള്‍ ബാല സമാജ മുണ്ടാക്കിയതിന് അദ്ധ്യാപകന്റെ മര്‍ദ്ദനമേറ്റ് സ്കൂളില്‍ നിന്ന് പുറത്തായ ബാലന്‍, ജന്മിത്വത്തിനും സാമ്രാജ്യ ത്വത്തിനു മെതിരായ പോരാട്ട ത്തിലൂടെയാണ് കമ്യൂണിസ്റ്റ് നേതാവായി വളര്‍ന്നത്.
 
രക്തസാക്ഷി കുഞ്ഞാലി, ഇ. കെ. ഇമ്പിച്ചി ബാവ തുടങ്ങിയ വര്‍ക്കൊപ്പം ഏറനാട്ടിലും വള്ളുവനാട്ടിലും വന്നേരി നാട്ടിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്തു. 1944ല്‍ പാര്‍ട്ടി അംഗമായ അദ്ദേഹം ഏറനാട് താലൂക്ക് സെക്രട്ടറിയും പിന്നീട് മലപ്പുറം മണ്ഡലം സെക്രട്ടറിയുമായി. അവിഭക്ത പാര്‍ട്ടി കോഴിക്കോട് ജില്ലാ കൌണ്‍സില്‍ അംഗമായിരുന്നു. 64ല്‍ സി. പി. ഐ. (എം.) ജില്ലാ കമ്മിറ്റി അംഗമായി. 69ല്‍ മലപ്പുറം ജില്ല രൂപീകരിച്ചതോടെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗവും, സി. ഐ. ടി. യു. ജില്ലാ സെക്രട്ടറിയുമായി. ജില്ലാ സെക്രട്ടറി യായിരുന്ന പാലോളി മുഹമ്മദ് കുട്ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായതോടെ 1986ല്‍ ജില്ലാ സെക്രട്ടറിയായി. അസുഖം കാരണം ചെറിയ ഇടവേള യിലൊഴികെ ജില്ലയില്‍ പാര്‍ട്ടിയെ നയിച്ച സെയ്താലിക്കുട്ടി പ്രായാധിക്യം കാരണം കഴിഞ്ഞ ജില്ലാ സമ്മേളനത്തിലാണ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. 24 വര്‍ഷമായി സി. പി. ഐ. (എം.) സംസ്ഥാന കമ്മിറ്റി അംഗമായി തുടരുന്നു. മദ്യ - വ്യവസായ തൊഴിലാളി യൂണിയന്‍, ചുമട്ട് തൊഴിലാളി യൂണിയന്‍, ജില്ലാ റോഡ് ട്രാന്‍സ്പോര്‍ട് എംപ്ളോയീസ് യൂണിയന്‍ തുടങ്ങിയവയുടെ ജില്ലാ പ്രസിഡന്റായി ദീര്‍ഘ കാലം പ്രവര്‍ത്തിച്ചു. 77ല്‍ നിലമ്പൂരില്‍ നിന്ന് നിയമ സഭയിലേക്ക് മത്സരിച്ചു. ദീര്‍ഘ കാലം ദേശാഭിമാനിയുടെ ഏജന്റും മഞ്ചേരി ഏരിയാ ലേഖകനുമായിരുന്നു.
 
മലബാറില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ത്യാഗോജ്ജ്വല പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ദീര്‍ഘ കാലം സി. പി. ഐ. (എം.) മലപ്പുറം ജില്ലാ സിക്രട്ടറിയായി പ്രവര്‍ത്തിക്കുകയും, തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആവശ്യങ്ങള്ക്കും അവകാശങ്ങള്ക്കും വേണ്ടി നിരന്തരം പോരാടുകയും, സാമ്രാജ്യത്വത്തിനും അധിനിവേശ ശക്തികള്ക്കും എതിരെ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ ചെറുത്ത് നില്പ് സംഘടിപ്പിക്കുകയും ചെയ്തിട്ടുള്ള സഖാവിന്റെ മരണത്തില്‍ ദൂഃഖവും അനുശോചനവും ആദാരാജ്ഞലിയും അര്‍പ്പിക്കുന്നു.
 
- നാരായണന്‍ വെളിയംകോട്
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



17 January 2010

ബംഗാളിന്റെ വീര പുത്രന്‍ ജ്യോതി ബസു ഓര്‍മ്മയായി

jyoti-basuആധുനിക ബംഗാളിന്റെ ചരിത്രം രൂപപ്പെടുത്തിയ ജ്യോതി ബസു, ബംഗാളിന്റെ വീര പുത്രന്‍ ഓര്‍മ്മയായി. 95 വയസായിരുന്നു. കോല്‍ക്കത്ത എ. എം. ആര്‍. ഐ. ആശുപത്രി യിലായിരുന്നു അന്ത്യം. സി. പി. എം. സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസാണു ബസുവിന്റെ മരണ വിവരം അറിയിച്ചത്. ജ്യോതി ബസു എന്ന പ്രമുഖ നേതാവ് ഈ ലോകത്തോട് വിട പറഞ്ഞുവെന്നു ബിമന്‍ ബോസ് മാധ്യമങ്ങളെ അറിയിച്ചു. കൂടുതലൊന്നും വിശദീ കരിക്കാന്‍ തനിക്കു കഴിയില്ലെന്നു പറഞ്ഞു മാധ്യമ ങ്ങളില്‍ നിന്ന് അദ്ദേഹം അകന്നു പോയി.
 
അസുഖ ബാധയെ ത്തുടര്‍ന്നു ബസു ദീര്‍ഘ നാളായി ചികിത്സ യിലായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അസുഖം മൂര്‍ച്ഛിച്ചതിനെ ത്തുടര്‍ന്നു വെന്‍റിലേ റ്ററിലായിരുന്നു. ഹൃദയം, തലച്ചോറ്, വൃക്ക, ശ്വാസ കോശം, കരള്‍ എന്നിവയുടെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം പൂര്‍ണമായും തകരാറിലായി. വൃക്ക തകരാറി ലായതിനെ ത്തുടര്‍ന്നു ശനിയാഴ്ച ബസുവിനെ എട്ടു മണിക്കൂര്‍ നീണ്ട ഹീമോ ഡയാലിസിസ് നടത്തി.
 
കടുത്ത ന്യുമോണിയ ബാധയെ ത്തുടര്‍ന്നു ഈ മാസം ഒന്നിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അഞ്ചാം തീയതിയോടെ ആരോഗ്യ നില വഷളായി. ഇതിനിടെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ് എയിംസിലെ ഡോക്റ്റര്‍മാരുടെ സേവനം വാഗ്ദാനം ചെയ്തിരുന്നു
 
ജ്യോതി ബസു
ജനനം : ജൂലൈ 8, 1914.
 
കല്‍ക്കത്തയില്‍ സെന്റ്‌ സേവിയേഴ്‌സ്‌ കോളേജ്‌, പ്രസിഡന്‍സി കോളേജ്‌ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ലീഷില്‍ ബി. എ. ഹോണേഴ്‌സും, ലണ്ടനിലെ മിഡില്‍ ടെമ്പിളില്‍ നിന്നും നിയമ പഠനവും നേടിയ ബസു യു. കെ. യില്‍ ആയിരുന്നപ്പോള്‍ തന്നെ മാര്‍ക്‌സി സത്തിലും രാഷ്ട്രീയത്തിലും ആകൃഷ്ടനായി.
 
ഹാരി പോളിറ്റ്‌, രജനി പാം ദത്ത്‌, ബെന്‍ ബ്രാഡ്‌ലി തുടങ്ങിയ ബ്രിട്ടനിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാക്കളുമായി അടുത്ത്‌ സഹകരിച്ചു. ലണ്ടനിലെ ഇന്ത്യന്‍ ലീഗിലും, ബ്രിട്ടനിലെ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ സ്റ്റുഡന്‍സിലും അംഗമായിരുന്നു. ലണ്ടന്‍ മജിലിസിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
 
ഇന്ത്യയില്‍ തിരിച്ചെ ത്തിയപ്പോള്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യയുടെ അംഗമായി. 1952 മുതല്‍ 1957 വരെ വെസ്റ്റ്‌ ബംഗാള്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യയുടെ സെക്രട്ടറി.
 
1946 ല്‍ ബംഗാള്‍ നിയമ സഭയിലേയ്‌ക്കു തിരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തരം, 1952, 1957, 1962, 1967, 1969, 1971, 1977, 1982, 1987, 1991, 1996 വര്‍ഷങ്ങളില്‍ പശ്ചിമ ബംഗാള്‍ നിയമ സഭാംഗമായി തെരഞ്ഞെ ടുക്കപ്പെട്ടു. 1957 മുതല്‍ 1967 വരെ ബംഗാള്‍ നിയമ സഭയില്‍ പ്രതിപക്ഷ നേതാവായി. 1967 ലും 1969 ലും ഉപ മുഖ്യമന്ത്രിയായി.
 
1977 ജൂണ്‍ 21 ന്‌ ബംഗാള്‍ മുഖ്യ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്‌തു. തുടര്‍ച്ചയായി അഞ്ചു വര്‍ഷം ഇടതുപക്ഷ സര്‍ക്കാരിനെ നയിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യ മന്ത്രിയായി രുന്നതിനുള്ള ബഹുമതിയുമായി 2000 നവംബര്‍ ആറിനു മുഖ്യ മന്ത്രി പദം വിട്ടു.
 
അവസാന കാലത്ത് സി. പി. ഐ. (എം.) കേന്ദ്ര കമ്മിറ്റി അംഗം, പോളിറ്റ്‌ ബ്യൂറോ പ്രത്യേക ക്ഷണിതാവ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വന്നു.
 
- നാരായണന്‍ വെളിയം‌കോട് ‍
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



13 January 2010

സക്കറിയയും മനോജും പിന്നെ ഞാനും - സെബാസ്റ്റ്യന്‍ പോള്‍

sakkariya-videoപയ്യന്നൂര്‍ സംഭവത്തിന്റെ പേരില്‍ സക്കറിയയെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രതീക മാക്കുന്നതില്‍ പന്തികേടുണ്ട്‌. പ്രകോപന പരമെന്നു വിശേഷി പ്പിക്കപ്പെട്ട പ്രസംഗം നടക്കുമ്പോള്‍ സഖാക്കള്‍ തടസ മുണ്ടാക്കിയില്ല എന്നതാണു സക്കറിയയുടെ കേസിനെ ദുര്‍ബല പ്പെടുത്തുന്ന ആദ്യ ഘടകം. വേദിയില്‍ നിന്നിറങ്ങുന്ന പ്രഭാഷകനോടു സ്വകാര്യമായി ചോദ്യങ്ങള്‍ ചോദിക്കുന്ന പതിവു പലേടത്തുമുണ്ട്‌. ചോദ്യ കര്‍ത്താവിന്റെ ഗൂഢോദ്ദേശം മനസിലാക്കി കൗശലത്തോടെ അയാളെ നിരായുധനാക്കുന്ന വിദ്യ യേശു പഠിപ്പിക്കുന്നുണ്ട്‌. പ്രകോപിതമായ യുവ മനസുകളില്‍ നിന്ന്‌ ഉയര്‍ന്ന ചോദ്യങ്ങളോടു സക്കറിയ പ്രതികരിച്ച രീതി യായിരിക്കാം, ഒരു പക്ഷേ, കൈയേറ്റമെന്നു രൂപാന്തര പ്പെടുത്തിയ വാക്കേറ്റത്തില്‍ കലാശിച്ചത്‌.
 



വിവാദമായ പ്രസംഗം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത്

 
അഭിപ്രായം പ്രകടിപ്പി ക്കപ്പെടുന്ന പരിസരത്തു സഹിഷ്‌ണുതയുടെ വെള്ളി വെളിച്ചം മങ്ങാതെ നില്‍ക്കണം. വെളിച്ച ക്കുറവു നിമിത്തം കളി ഉപേക്ഷിക്ക പ്പെടരുത്‌. പക്ഷേ ഒത്തു കളിച്ചാല്‍ ചിലപ്പോള്‍ കാണികള്‍ ഇടപെടും. സ്വന്തം വലയിലേക്കു പന്തടിച്ചു കയറ്റിയ കളിക്കാരനെ ഫുട്‌ബോള്‍ പ്രേമികള്‍ വെടി വെച്ചു കൊന്നിട്ടുണ്ട്‌. അഭിപ്രായ പ്രകടനത്തിനും ആത്മാവിഷ്‌ കാരത്തിനും പൂര്‍ണമായ സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള ഭരണഘടന ഈ പ്രവര്‍ത്തനം പ്രകോപന പരമാകരുതെന്ന മുറിയിപ്പ്‌ നല്‍കുന്നത്‌ ഇക്കാരണ ത്താലാണ്‌. ആരുടെയും വികാരങ്ങളെ വ്രണപ്പെടു ത്തരുതെന്നും അക്രമത്തിനു പ്രേരണ യാകരുതെന്നുമുള്ള ഉപാധി യോടെയാണു ഭരണഘടന അഭിപ്രായ പ്രകടന സ്വാതന്ത്ര്യം അനുവദി ച്ചിരിക്കുന്നത്‌.
 
വെള്ളം കലങ്ങിയെന്നു കരുതി യൂത്ത്‌ കോണ്‍ഗ്രസ്‌ തോര്‍ത്തെ റിയുന്നതു മനസിലാക്കാം.
 
ചെകുത്താന്‍ വേദമോതുന്നതു പോലെ വോള്‍ട്ടയറെ ക്കുറിച്ചു വരെ പരാമര്‍ശമുണ്ടായി. അടിയന്ത രാവസ്‌ഥയെന്നത്‌ ഏതോ അടിയന്തരം മാത്രമാ യിരുന്നുവെന്നു കരുതാനുള്ള പ്രായമാണു ലിജുവിന്റേത്‌. സോണിയാ ഗാന്ധിയെ വിശുദ്ധ പശുവെന്നും നെഹ്‌റുവിനെ വായാടിയെന്നും ശശി തരൂര്‍ വിശേഷി പ്പിച്ചുവെന്നു കേട്ടപ്പോള്‍ കയറെടുത്ത ആരാച്ചാര്‍മാരെ കോണ്‍ഗ്രസ്‌ ആസ്‌ഥാനത്തു കണ്ടു.
 
യെഡിയൂരപ്പയെ ഏതോ മോനെന്നു ദേവെ ഗൗഡ വിളിച്ച പ്പോഴുണ്ടായ പുകിലും കണ്ടു. അതു കൊണ്ടു പയ്യന്നൂരിലെ ആ ചെറുപ്പക്കാരെ വെറുതെ വിടുക. അവരുടെ അവിവേകം സംഘടനയും, കുറ്റം പൊലീസും കണ്ടെത്തട്ടെ. സക്കറിയയോടു കയര്‍ത്തതു തെറ്റെങ്കില്‍ എം. മുകുന്ദനെതിരേ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രകടനം നടത്തിയതും തെറ്റാണ്‌.
 
ഏതഭിപ്രായവും ആര്‍ക്കും നിര്‍വിഘ്‌നം പ്രകടിപ്പി ക്കുന്നതിന്‌ അവസര മുണ്ടാകണമെന്ന കാര്യത്തില്‍ വിട്ടു വീഴ്‌ചയില്ലാത്ത ആളാണു ഞാന്‍. ഇതേ ച്ചൊല്ലി സമീപ കാലത്തുണ്ടായ തര്‍ക്കം എന്നെ പാര്‍ട്ടിക്ക്‌ അനഭിമത നാക്കിയെന്ന ധാരണയുണ്ടാക്കി. വര്‍ത്തമാന ങ്ങള്‍ക്കിടയില്‍ പിണറായി വിജയനും പരാമര്‍ശ വിഷയമായി. എന്റെ ആശങ്കകളില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയതല്ലാതെ മറ്റൊരു ദുരനുഭവം എനിക്കുണ്ടായില്ല. ടെലിഫോണില്‍ പോലും അസുഖകര മായതൊന്നും കേള്‍ക്കേണ്ടി വന്നില്ല.
 
ആശയ പരമായ സംവാദങ്ങള്‍ക്കു പാര്‍ട്ടി തയാറാണെ ന്നിരിക്കേ സക്കറിയയെ മുന്‍നിര്‍ത്തി ഇപ്പോള്‍ നടക്കുന്ന വാചാക്ഷോപം അര്‍ത്ഥ രഹിതമാണ്‌.
 
അബ്‌ദുള്ള ക്കുട്ടിക്കു നരേന്ദ്ര മോഡിയുടെ ആരാധകനാകാം. സോണിയാ ഗാന്ധിയെ പ്പോലെ കെ. എസ്‌. മനോജിനും ഉള്‍വിളി കേട്ടു പ്രവര്‍ത്തിക്കാം. മനോജ്‌ അനുഭവിച്ചുവെന്ന്‌ അവകാശപ്പെടുന്ന പ്രതിസന്ധിയെ അടിസ്‌ഥാനമാക്കി എന്റെ അനുഭവത്തെ ക്കുറിച്ച്‌ ഈ ദിവസങ്ങളില്‍ ധാരാളം അന്വേഷണ മുണ്ടായി. വിശ്വാസം വ്യക്‌തി പരമാണ്‌.
 
ഭൗതിക വാദത്തില്‍ അധിഷ്‌ഠി തമായി പ്രവര്‍ത്തിക്കുന്ന പ്രസ്‌ഥാനത്തിന്റെ പ്രതിനിധി യായിരിക്കുമ്പോഴും എനിക്ക്‌ ഇക്കാര്യത്തില്‍ പ്രതിസന്ധി ഉണ്ടായിട്ടില്ല. എന്റെ വിശ്വാസത്തേ ക്കുറിച്ച്‌ പാര്‍ട്ടി അന്വേഷിച്ചിട്ടില്ല. അക്കാര്യത്തില്‍ ഇടപെട്ടിട്ടുമില്ല. പ്രകടമായ വിശ്വാസ പ്രഖ്യാപനമാണു മനോജിന്റെ നയം. കൂദാശകള്‍ സ്വീകരിച്ചു കൊണ്ടുള്ള ജീവിതമാണ്‌ അദ്ദേഹത്തിന്റേത്‌. എന്നിട്ടും രണ്ടാം വട്ടം മത്സരിക്കുന്നതിന്‌ അവസരം ലഭിച്ചുവെന്നതു പാര്‍ട്ടി ഇക്കാര്യങ്ങളില്‍ ഇടപെടാ റില്ലെന്നതിനു തെളിവാണ്‌. ഭൗതിക വാദ പരിസരത്തോട്‌ ഏറെക്കുറെ അടുത്തു നില്‍ക്കുന്ന എനിക്ക്‌ ആ അവസരം ലഭിച്ചതുമില്ല.
 
മതത്തെ വേദന യകറ്റുന്ന ലേപനമായി മാര്‍ക്‌സ് കണ്ടു. സന്ദര്‍ഭത്തില്‍ നിന്നു ചുരണ്ടി യെടുത്ത കറുപ്പില്‍ മാര്‍ക്‌സിന്റെ ദര്‍ശനം അവ്യക്‌തമായി. വികലമാക്കപ്പെട്ട വിശകല നങ്ങളില്‍ കമ്യൂണിസം ദൈവ നിഷേധമായി വ്യാഖ്യാനി ക്കപ്പെട്ടു. അധ്വാനി ക്കുന്നവര്‍ക്കു യേശു വാഗ്‌ദാനം ചെയ്‌തതു സമാശ്വാസമാണ്‌. അധ്വാനിക്കു ന്നവര്‍ക്കു മാര്‍ക്‌സിന്റെ വാഗ്‌ദാനം വിമോചനമാണ്‌. സമാശ്വാസ ത്തിനപ്പുറമാണു വിമോചനം. ദൈവ രാജ്യത്തെ ക്കുറിച്ചല്ല, മനുഷ്യന്‍ ജീവിക്കുന്ന ഈ ലോകത്തെ ക്കുറിച്ചാണ്‌ മാര്‍ക്‌സ് ചിന്തിച്ചത്‌. രണ്ടും തമ്മില്‍ പൊരുത്ത ക്കേടുകള്‍ ഉണ്ടാകാം; പക്ഷേ ശത്രുത ഉണ്ടാകേണ്ടതില്ല.
 
സദസറിഞ്ഞ്‌ സംസാരിക്കണമെന്നു പിണറായി വിജയന്‍ പറഞ്ഞതു പൊതുവേ പാലിക്കപ്പെടേണ്ട തത്വമാണ്‌. അപ്രകാരം സംസാരിച്ച യാളാണു മാര്‍ക്‌ ആന്റണി. പക്ഷേ അവിടെയും സീസറിനെ പ്രകീര്‍ത്തിച്ചു കൊണ്ടാണ്‌ അദ്ദേഹം പ്രഭാഷണം ആരംഭിക്കുന്നത്‌. തന്ത്ര പരമായ ആ ശൈലി ഇല്ലായിരു ന്നുവെങ്കില്‍ ജൂലിയസ്‌ സീസറിനൊപ്പം മാര്‍ക്‌ ആന്റണിയുടെയും ശവ സംസ്‌കാരം നടക്കുമായിരുന്നു. ആള്‍ക്കൂട്ടത്തില്‍ വിശദീകരി ക്കാവുന്നതല്ല ആവിഷ്‌കാര സ്വാതന്ത്ര്യം.
 
തെരുവില്‍ അപകട മുണ്ടാകുമ്പോള്‍ ഓടിക്കൂടുന്ന ആള്‍ക്കൂട്ടത്തോടു നഷ്‌ട പരിഹാര നിയമത്തിലെ വ്യവസ്‌ഥകള്‍ ചര്‍ച്ച ചെയ്യുന്നതു ഭോഷത്തമാണ്‌. തല്ലു കൊള്ളാതെ രക്ഷപ്പെ ടുന്നതിനുള്ള തന്ത്രമാണ്‌ അവിടെ പ്രയോഗി ക്കേണ്ടത്‌. പ്രകോപനം ഒഴിവാക്ക ണമെന്ന തത്വം ആള്‍ക്കൂട്ടത്തോടു സംവദിക്കുന്ന മാധ്യമങ്ങള്‍ക്കും ബാധകമാണ്‌.
 
സ്‌ത്രീ - പുരുഷ ബന്ധങ്ങളിലെ അനാരോഗ്യ കരമായ പ്രവണത കള്‍ക്കെതിരേ സക്കറിയ സ്വീകരിക്കുന്ന നിലപാട്‌ സ്വാഗതാര്‍ഹമാണ്‌. ലേഡീസ്‌ കമ്പാര്‍ട്ട്‌ മെന്റിനേക്കാള്‍ നല്ലതു ജനറല്‍ കമ്പാര്‍ട്ട്‌മെന്റ്‌ തന്നെയാണ്‌. ആദരവോ ടെയുള്ള സഭ്യമായ പെരുമാറ്റം അവിടെ ഉണ്ടാകുന്നുവെന്നു യാത്രക്കാര്‍ തന്നെ ഉറപ്പു വരുത്തും. പക്ഷേ ടോയ്‌ലറ്റില്‍ സ്‌ത്രീയും പുരുഷനും ഒരുമിച്ച്‌ കയറി കതകടച്ചാല്‍ യാത്രക്കാര്‍ ചോദ്യം ചെയ്യും. അതാണു മഞ്ചേരിയില്‍ സംഭവിച്ചത്‌. ഉണ്ണിത്താന്റെ സല്‍പ്രവര്‍ത്തിയെ ന്യായീകരിക്കാന്‍ സക്കറിയയ്‌ക്ക് അവകാശമുണ്ട്‌. അതിനു വേണ്ടി സമാദരണീയരായ ജന നേതാക്കളുടെ സ്‌മരണയെ അവഹേളി ക്കുന്നതിനു നടത്തിയ ശ്രമം അപലപ നീയമാണ്‌.
 
അങ്ങനെ താന്‍ സംസാരിച്ചി ട്ടില്ലെന്നാണു സക്കറിയ പറയുന്നത്‌. അതു ഞാന്‍ വിശ്വസിക്കുന്നു. പറയുന്നതല്ല പലരും കേള്‍ക്കുന്നത്‌. ഉദ്ദേശിക്കുന്നതല്ല പലരും മനസിലാക്കുന്നത്‌. ശശി തരൂരിന്റെ പ്രശ്‌നം സക്കറിയയ്‌ക്കും ബാധകമായിരിക്കാം. എങ്കില്‍ തിരുവന ന്തപുരത്ത്‌ ഡി. വൈ. എഫ്‌. ഐ. സംസ്‌ഥാന സമിതിയില്‍ നിന്നു സക്കറിയയെ ആക്രമിക്കു ന്നതിനുള്ള നിര്‍ദേശം പയ്യന്നൂരിലേക്കു പോകേണ്ട കാര്യമില്ല. ഗൗരവ മേറിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തിനിടയില്‍ ആ യുവാക്കള്‍ക്കു സക്കറിയയുടെ പയ്യന്നൂര്‍ പ്രസംഗം കേള്‍ക്കാന്‍ സമയം കിട്ടിയിട്ടു ണ്ടാവില്ല. ആരുടെയെങ്കിലും നൈമിഷികമായ വികാര വിക്ഷോഭം സംഘടനയുടെ ഔദ്യോഗിക നിലപാടായി കാണരുത്‌. അതിന്റെ പേരില്‍ സാംസ്‌കാരിക ഫാസിസം ആരോപിക്കരുത്‌. യഥാര്‍ത്ഥ സാംസ്‌കാരിക ഫാസിസത്തിന്‌ എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്‌.
 
അറിഞ്ഞിട ത്തോളം ചോദ്യവും തര്‍ക്കുത്തരവും ചേര്‍ന്നപ്പോഴാണു വാക്കേറ്റ മുണ്ടായത്‌. വാക്കേറ്റം കൈയ്യേറ്റമായോ എന്നു പൊലീസ്‌ അന്വേഷിക്കട്ടെ.
 
കൈയേറ്റ ക്കാരോടു ക്ഷമിക്കാന്‍ തയാറല്ലെങ്കില്‍ സക്കറിയ പൊലീസിനു പരാതി നല്‍കണ മായിരുന്നു. വാദി പ്രതിയാകുമെന്ന ഭയത്താല്‍ അദ്ദേഹം അതിനു തയാറാകുന്നില്ല. ജനാധിപത്യത്തിലും നിയമ വാഴ്‌ചയിലുമുള്ള അവിശ്വാസമാണു സക്കറിയ എന്ന സാംസ്‌കാരിക നായകന്‍ പ്രകടിപ്പിക്കുന്നത്‌. ജനാധിപത്യ വിരുദ്ധമായ ഈ മനോഭാവ ത്തില്‍ നിന്നാണ്‌ അപകട കരമായ സാംസ്‌കാരിക ഫാസിസത്തിന്റെ തുടക്കം.
 
- നാരായണന്‍ വെളിയം‌കോട്
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



12 January 2010

സക്കറിയ ക്കെതിരായ കയ്യേറ്റത്തില്‍ വ്യാപക പ്രതിഷേധം

പ്രശസ്ത എഴുത്തുകാരന്‍ സക്കറിയയ്ക്കെതിരെ പയ്യന്നൂരില്‍ നടന്ന കയ്യേറ്റ ശ്രമത്തെ അപലപിച്ച്‌ കൂടുതല്‍ സാഹിത്യ സാംസ്കാരിക രാഷ്ടീയ പ്രവര്‍ത്തകര്‍ രംഗത്തെത്തി. സക്കറിയക്കു നേരെയുള്ള ആക്രമണം അഭിപ്രായ സ്വാതന്ത്ര്യ ത്തിനു നേരെയുള്ള വെല്ലു വിളി യാണെന്നും താലിബാന്‍ ‍ -ശ്രീരാമ സേനാ തലത്തില്‍ വ്യക്തി സ്വാതന്ത്ര്യ ത്തിനു മേല്‍ ഉള്ള ഒരു ഇടപെടല്‍ ആണിതെന്നും പലരും അഭിപ്രായപ്പെട്ടു.
 
ഇക്കഴിഞ്ഞ ദിവസം കണ്ണൂരിലെ പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിനടുത്ത്‌ ഒരു പുസ്തക പ്രസാധന ചടങ്ങിനെത്തിയ സക്കറിയയെ, പ്രസംഗത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ വിഷയത്തില്‍ ചില സംഘടനകള്‍ എടുത്ത നിലപാട്‌ ശരിയായില്ല എന്ന്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ചിലര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. പ്രസംഗം കഴിഞ്ഞയുടന്‍ ഒരാള്‍ വന്ന് അദ്ദേഹത്തോട്‌ പ്രസംഗത്തിലെ പരാമര്‍ശ ങ്ങളോടുള്ള എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നു സക്കറിയ കാറില്‍ കയറി പോകുവാന്‍ തുനിയുമ്പോള്‍ ഒരു സംഘം ആളുകള്‍ വളഞ്ഞു വെച്ച്‌ ചീത്ത വിളിക്കുകയും കയ്യേറ്റം നടത്തുവാന്‍ ശ്രമിക്കുക യുമാണുണ്ടായത്‌. ഡി. വൈ. ഏഫ്‌. ഐ. പ്രവര്‍ത്തകരാണ്‌ തന്നെ കയ്യേറ്റം ചെയതതെന്ന് പിന്നീട്‌ സക്കറിയ മാധ്യമ പ്രവര്‍ത്തകരോട്‌ പറയുകയുണ്ടായി.
 
- എസ്. കുമാര്‍
 
 

Labels:

5അഭിപ്രായങ്ങള്‍ (+/-)
Links to this post

5 Comments:

ഇടതുപക്ഷ പ്രസ്ഥാനത്തേയും അതിന്റെ ആചാര്യന്മാരുടെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ഈ പ്രസംഗം താങ്കള്‍ കേട്ടില്ലായെന്നുണ്ടോ. സക്കറിയക്ക് വേണമെങ്കില്‍ എന്തും പ്രസംഗിക്കാംആരും അതിന്ന് എതിരല്ല.പുസ്തകം എഴുതുന്നത് പോലെയല്ല. സാമൂഹത്തില്‍ ഇറങിയുള്ള പ്രവര്‍ത്തനം .സാമൂഹ്യ പ്രവറ്ത്തനം രാഷ്ട്രിയപ്രവര്ത്തനങളും നടത്തുന്നവര്‍നേരിടേണ്ടിവരുന്ന പ്രവര്‍ത്തനങളില്‍ കൂടുതലൊന്നും സക്കറിയക്ക് നേരിട്ടിട്ടില്ല.


പൂര്‍ണ്ണരൂപമല്ല. വീഡിയോ ഷെയറിങ്‌ സൈറ്റായ യൂടൂബില്‍ ആരോ അപ്ലോഡ്‌ ചെയ്ത പ്രസംഗഭാഗങ്ങള്‍ മാത്രമാണ്‌.)

'ഒരു സഖാവ്‌ ഒരു ഭാര്യയെ സ്വീകരിക്കുന്നതിന്റെ രീതി, അല്ലെങ്കില്‍ ഒരു ഇണയെ കണ്ടെത്തുന്നതിന്റെ രീതിയുടെ മേല്‍ വരെ അയാള്‍ യഥാര്‍ത്ഥ സഖാവാണെങ്കില്‍ നിയന്ത്രണങ്ങളുണ്ട്‌ എന്ന്‌ ഞാന്‍ കരുതുന്നില്ല. അതിലെ ലൈംഗികത, പരസ്യ ലൈംഗികത ഒരു മുഖം മൂടി മാത്രമാണ്‌ എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. വലിയ ഒരു വെള്ള പൂശിയ മുഖംമൂടിയാണ്‌ നിങ്ങള്‍ കാണുന്നത്‌. അതിലെ രഹസ്യ ലൈംഗികതയെന്നത്‌ മറ്റാരുടെയും കാര്യം പോലെ സ്വതന്ത്രവും ആനന്ദകരവും സന്തോഷകരവുമൊക്കെയാണ്‌...'

'വാസ്തവത്തില്‍ ഈ ഇടതുപക്ഷപ്രസ്ഥാനം ഒരു ഒളിപ്രസ്ഥാനമായിരുന്ന കാലത്ത്‌, ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഇത്രമാത്രം ലൈംഗികതയില്‍, ആ ഒളിവിന്റെ സുഖത്തില്‍, അതിന്റെ മറവില്‍ ഇത്രമാത്രം ലൈംഗികതയോടുകൂടി പ്രവര്‍ത്തിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ എന്ന്‌ സംശയമുണ്ട്‌...'

'ഒരു പക്ഷേ ഏറ്റവും ലൈംഗികതയില്‍ അടിയുറച്ച പ്രസ്ഥാനമാണ്‌ (ചെറുതായി ചിരിക്കുന്നു) രാഷ്ട്രീയ പ്രസ്ഥാനമാണ്‌ ഇടതുപക്ഷപ്രസ്ഥാനം. ആ രാഷ്ട്രീയപ്രസ്ഥാനമാണ്‌ ഇന്ന്‌ ഇത്ര ഭീകരമായ സങ്കുചിതത്വത്തിലേക്ക്‌, ഒരു സ്ത്രീയേം പുരുഷനേം ഒന്നിച്ചു കണ്ടാല്‍ സംശയിക്കണം എന്ന സങ്കുചിതത്വത്തിലേക്ക്‌ മറിഞ്ഞത്‌...'

'അപ്പോ എനിക്ക്‌ തോന്നുന്നത്‌ ക്രൈസ്തവ പാരമ്പര്യം നമ്മില്‍ അടിച്ചേല്‍പ്പിച്ച ഒരു യാഥാസ്ഥിതികത്വം ഒരുവശത്തുണ്ട്‌. മറുവശത്ത്‌, എനിക്ക്‌ തോന്നുന്നത്‌, ഇടതുപക്ഷപ്രസ്ഥാനത്തെയും കൂടി ഈ തരത്തിലുള്ള പ്രവര്‍ത്തനത്തിന്റെ വെളിച്ചത്തില്‍ കണ്ടേതീരൂ...'

January 13, 2010 1:45 PM  

വിവാദ പ്രസംഗത്തിന്റെ വീഡിയോ യൂറ്റ്യൂബില്‍ അപ്‌ലോഡ് ചെയ്തത് ഇവിടെ ഉണ്ട്

January 13, 2010 10:32 PM  

സക്കറിയക്കു നേരെ കയ്യേറ്റശ്രമം ഉണ്ടായതിൽ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ ഉള്ള ആളുകൾ/സംഘടനകൾ പ്രതിഷേധിച്ചു എന്ന വാർത്ത നാരായണേട്ടനുംശ്രദ്ധിച്ചുകാണും.അതിൽ ഇടതും വലതും പരിവാറും ഇതൊന്നും അല്ലാത്തവരും ആയ പല പ്രമുഖരും ഉണ്ടായിരുന്നു. അതൊരു വാസ്തവമാണ്‌. അതിലപ്പുറം ഇവിടെ ഒന്നും എഴുതിയിട്ടില്ല, വ്യക്തിപരമായ ഒരു നിലപാടും ഞാൻ എഴുതിയിട്ടില്ല.


പിന്നെ ലൈംഗീകത/അഭിപ്രായ സ്വാതന്ത്രം എന്നിവയിൽ എല്ലാ വ്യക്തികൾക്കും ഒരു നിലപാടുമാത്രം വേണം എന്ന് കരുതുന്നത്‌ ജനാധിപത്യപരമാണെന്ന് കരുതുക വയ്യ.സക്കറിയ അല്ല ഏതാളായാലും പറഞ്ഞതിൽ/എഴുതിയതിൽ പ്രതിഷേധമുണ്ടെങ്കിൽ അത്‌ കയ്യൂക്കിലൂടെ മറുപടി പറയുക എന്നത്‌ ശരിയാണെന്ന് തോന്നുന്നില്ല.
ഈ ലിങ്കീൽ ഉൾപ്പെടുത്തിയ സക്കറിയയുടെ പ്രസംഗത്തിൽല്പറയുന്നത് (പ്രസംഗം കേൾക്കുക)..എന്ന് അദ്ധേഹം കരുതുന്നു എന്നാണ്.അതായത് അന്ന്ങിനെ ആയിരുന്നുഎന്ന് അദ്ദേഹംസമർഥിക്കുന്നില്ല.അത് ആ വ്യക്തിയുടെ മാത്രംകാശ്ചപ്പാടാണ്.ഇനി സക്കറിയ പഴ്യകാല സഘാക്കളെയും നേതാക്കന്മാരെയും അപമാനിക്കുന്ന രീതിയിൽ സംസാരിച്ചിട്ടുണ്ടെങ്കിൽ അതിൽ പ്രതിഷേധിക്കാം/ക്കണം, എന്നാൽ ഭിന്നാഭിപ്രായമുള്ള ജിഹ്വകളെ പിഴുതെറിയുകയല്ല മറിച്ച്‌ ജനാധിപത്യ മാർഗ്ഗത്തിലൂടെ വേണം പ്രതിഷേധിക്കുവാൻ. അല്ലെങ്കിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായാലും തീർച്ചയായും അത്‌ ശ്രീരാമസേനാ-താലിബാൻ അല്ലെങ്കിൽ സമനമായ ചിന്തകളും പ്രവർത്തനങ്ങളും വച്ചുപുലർത്തുന്ന വിഭാഗത്തിന്റെ തലത്തിലേക്ക്‌/ഗണത്തിലേക്ക്‌ ഇതും പരിഗണിക്കപ്പെടും.

വ്യക്തിപരമായ അസൌകര്യം മൂലം ഒരു പക്ഷെ ഇവിടെ നടക്കുന്ന/നടന്നേക്കാവുൻന് കമന്റുകൾക്ക് സമയാ സമയം മറുപടി പറയുവൻ സാധിച്ചെന്ന് വരണംമന്നില്ല.

January 15, 2010 11:04 AM  

സമൂഹത്തിനോട് യാതൊരു പ്രതിബദ്ധയും ഇല്ലാത്താവര്‍ക്കും കമ്മ്യുണിസ്റ്റ് വിരുദ്ധ കോക്കസ്സില്‍ അംഗങളായവര്‍ക്കും സാമ്രാജിത്ത വിധേയത്തം വെച്ച് പുലര്‍ത്തുന്നവറ്ക്കും കാണുന്നതെല്ലാം ശ്രീരാമ സേനയും താലിബാനുമായി തോന്നാം .പക്ഷെ അത് വെറും ആടിനെ പട്ടിയാക്കാനാണെന്ന് കാര്യങളെ ശരിക്ക് മനസ്സിലാക്കുന്നവര്‍ക്ക് മനസ്സിലാകും

January 16, 2010 10:37 AM  

നിങ്ങൾക്കൊന്നും വേറെ പണിയില്ലേ? ഒരു സക്കറിയയും ഒരു ഉണ്ണിത്താനും സാമ്രാജ്യത്വവും ഇത്‌ എന്തോന്ന് ഇത്രക്ക്‌ ചർച്ചചെയ്യാൻ? ഉള്ളനേരം കൊണ്ട്‌ വല്ല പ്ലാനും വരക്കുവാൻ നോക്ക്‌ ആളൂകൾക്ക്‌ ഉപകാരപ്പെടും.

എന്തായാലും ഇവിടെ വന്ന സ്ഥിതിക്ക്‌ ഈ സാമൂഹികപ്രതിബദ്ധത സാമ്രാജ്യത്വം എന്നൊക്കെ കേട്ടപ്പോൾ ചിലതു പറയാതെ വയ്യ.

സക്കറിയക്ക്‌ എന്തും പറയുവാൻ ഉള്ള സ്വാതന്ത്രം ഉണ്ടോ എന്ന് ആലോചിക്കുന്നത്‌ നല്ലതാണ്‌. തങ്ങൾ വിമർശനാതീതരാണെന്നും ഇനി അഥവാ ആരെങ്കിലും വിമർശനത്തിനു മുതിർന്നാൽ അവരെ കൈകര്യം ചെയ്യും എന്നുമുള്ള രീതി തികഞ്ഞ ഏകാധിപത്യത്തിന്റെ സ്വഭാവമാണ്‌.അല്ലെങ്കിൽ പിന്നെ മറ്റുള്ളവർക്കും കൂടെ തോന്നണം ഇതൊരു സ്വയം സമ്പൂർണ്ണമായ ഒരു പ്രസ്ഥാനമാണെന്ന്. സ്വയം സമ്പൂർണ്ണമായ ഒരു പ്രസ്ഥാനമാണോ കമ്യൂണിസ്റ്റു പാർട്ടി? റഷ്യയിൽ സംഭവിച്ചതെന്താണ്‌? ഇന്ത്യൻ ജനതക്കുള്ള അഭിപ്രായ സ്വാതന്ത്രം ചൈനയിൽ ഉണ്ടോ?

എന്താണീ സാമൂഹിക പ്രതിബദ്ധത എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌?

കമ്പ്യൂട്ടറിന്റെ സാധ്യതയെ പറ്റി മനസ്സിലാക്കാതെ അതേതാണ്ട്‌ വല്യ അപകടമാണെന്നും പറഞ്ഞ്‌ അതിനെതിരെ സമരം ചെയ്യേ‍ീച്ചത്‌ ഒർക്കുന്നുണ്ടല്ലോ? കമ്പ്യൂട്ടറിനെ സമബ്ന്ധിച്ച്‌ സ്വയം വിവരമില്ലായ്മകൊണ്ട്‌ മാത്രം യുവാക്കളെ സമരത്തിലേക്ക്‌ തള്ളിവിടുകയും ഒരു തലമുറയ്ക്ക്‌ ലഭിക്കുമായിരുന്ന തൊഴിലവസരങ്ങൾ നശിപ്പിച്ചതാണോ സാമൂഹികപ്രതിബദ്ധതയാണോ?

ഒരു കൂട്ടം വിദ്യാർത്ഥികൾക്ക്‌ മുമ്പിൽ വച്ച്‌ അവരുടെ അധ്യാപകനെ മൃഗീയമായി വെട്ടിനുറുക്കിയതിനെ ന്യായീകരിക്കലാണൊ സാമൂഹിക പ്രതിബദ്ധത?

സമൂഹിക പ്രതിബദ്ധത വർദ്ധിക്കുംമ്പോൾ ആണല്ലോ ലിസ്‌ വിവാദവും ലോട്ടറിവിവാദവും ഒക്കെ ഉണ്ടാകുന്നത്‌. സാമ്രാജ്യത്വത്തെ കുറിച്ച്‌ എഴുതുന്ന വരികൾക്കു മുകളിൽ കാണാം ഊഹക്കച്ചവടക്കാരന്റെ പരസ്യം. മന്ത്രവാദികളുടേയും ചാത്തൻ സേവാമഠത്തിന്റേയും പരസ്യം ചാനലിൽ വരുന്നു.സമൂഹത്തെ അന്ധവിശ്വാസത്തിലേക്ക്‌ നയിക്കുന്ന പരിപാടിയല്ലേ ഇത്‌? സാമൂഹിക പ്രതിബദ്ധതയ്ക്ക്‌ മറ്റൊരു ഉദാഹരണം ലാവ്‌ലിൻ കേസ്‌.യുഡി.എഫ്‌ കരാർ അസാധുവാക്കി സാമ്രാജ്യത്വ ഭീമന്മാരെ ഒഴിവാക്കിക്കൊണ്ട്‌ ഇന്ത്യൻ കമ്പനികളെകൊണ്ട്‌ അറ്റകുറ്റപ്പണിനടത്താമായിരുന്നില്ലേ?

ബംഗാളിൽ ടാറ്റയെപ്പോലുള്ള കുത്തകകൾക്കുവേണ്ടി കർഷകരേയും തൊഴിലാളികളേയും വെടിവെച്ചുകൊന്നതാണോ സാമൂഹിക പ്രതിബദ്ധത?

സ്വാശ്രയ കോളേജുകൾക്കെതിരെ സമരം ചെയ്യുവാൻ അണികൾക്ക്‌ ആവേശം പകരുകയും സ്വന്തം മക്കളെ സ്വാശ്രയ സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്നതും സാമൂഹിക പ്രതിബദ്ധതയുടെ ഉദാഹരണമായി കാണാൻ ഒക്കുമോ?

സുനാമി കഴിഞ്ഞു വർഷം അഞ്ചായി എന്നിട്ടും അവരിൽ പലരും സാമൂഹികപ്രതിബദ്ധതയുള്ള സക്കാർ ഭരിക്കുന്ന കേരളത്തിൽ വീടില്ലാതെ പുരനരധിവാസ ഷെഡ്ഡുകളിൽ നൂറുകൂട്ടം അസൗകര്യങ്ങൾക്കിടയിൽ കഷ്ടപ്പെടുന്നു.കേന്ദ്രം അനുവദിച്ച ഫണ്ടിനു എന്തുസംഭവിച്ചു?
മൂന്നാറിൽ കുത്തകകളിൽ നിന്നും ഭൂമി തിരിച്ചുപിടിക്കാൻപുറപ്പെട്ടിട്ട്‌ ഒടുക്കം തലയിൽ മുണ്ടിട്ട്‌ പോന്നില്ലേ?


അതുകൊണ്ട്‌ സമ്രാജ്യത്വം സാമൂഹിയകപ്രതിബദ്ധത തുടങ്ങിയ ഉടായ്പുകൾ ഇറക്കിയിട്ട്‌ ഇതുപോലെയുള്ള ഇടങ്ങളിൽ പോസ്റ്റാമെന്ന് മാത്രം.
സാമ്രാജ്യത്വവും മുതലാളിതവും ഉള്ളതുകൊണ്ടാണ്‌ മലയാളി മൂന്നുനേരം ശാപ്പാടടിക്കുന്നതും വൈനേരം സ്മോളടിക്കുന്നതും.

ഇടതുപക്ഷത്തിനു മാത്രമേ സാമൂഹികപ്രതിബദ്ധതയുള്ളൂ എന്നൊരു ധാരണ ഉണ്ട്‌.പൊട്ടക്കിണറ്റിൽ നിന്നും പുറത്തുവന്നാൽ വിശാലമായ ആകാശം കാണാം

January 17, 2010 6:12 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



11 January 2010

മനോജ്‌ കമ്യൂണിസ്റ്റ്‌ വിരുദ്ധരുടെ കോടാലി - സി. പി. ഐ. (എം.)

ആലപ്പുഴ: മുന്‍ എം. പി. ഡോ. കെ. എസ്‌. മനോജ്‌ കമ്യൂണിസ്റ്റ്‌ വിരുദ്ധ ശക്തികളുടെ കൈയില്‍ കോടാലിയായി മാറിക്കൊണ്ട്‌ സി. പി. ഐ. എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കു കയാണെന്ന്‌ സി. പി. ഐ. (എം.) തുമ്പോളി ലോക്കല്‍ കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി എന്‍. എസ്. റോബര്‍ട്ട്‌ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആരോപിക്കുന്നു. മനോജിന്റെ ഈ വ്യാമോഹം നടക്കാന്‍ പോകുന്നില്ല.
 
പത്രക്കുറിപ്പ്‌ ഇപ്രകാരം തുടരുന്നു: മത വിശ്വാസത്തിന്‌ സി. പി. ഐ. എം. എതിരാണെന്ന മനോജിന്റെ അഭിപ്രായം വഞ്ചനാപരമാണ്‌. തുമ്പോളി പ്രദേശത്തെ പാര്‍ട്ടി അംഗങ്ങളില്‍ 80 ശതമാന ത്തിലധികം പേരും ക്രിസ്‌ത്യന്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ്‌. എം. പി. യായിരു ന്നപ്പോഴും ലോക്കല്‍ കമ്മിറ്റി അംഗമായി രുന്നപ്പോഴും മതപരമായ ചടങ്ങുകളില്‍ നിന്ന്‌ മാനോജിനെ വിലക്കിയിട്ടില്ല. മനോജിന്‌ രണ്ട്‌ തവണ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നല്‍കി. ആദ്യ തവണ ജയിച്ച്‌ എം. പി. യായി. രണ്ടാം വട്ടം തോറ്റുവെങ്കിലും ആദ്യ തവണ ത്തേക്കാള്‍ കൂടുതല്‍ വോട്ട്‌ പിടിക്കാന്‍ കഴിഞ്ഞു. എന്നാല്‍ എം. പി. യാക്കിയ പാര്‍ട്ടിയോടും ജനങ്ങളോടും നീതി പുലര്‍ത്താതെ തോറ്റതിനു ശേഷം ഡല്‍ഹിയിലേക്ക്‌ താമസം മാറ്റി. മുന്‍ എം. പി. എന്ന നിലയിലുള്ള എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച്‌ ജീവിക്കുകയാണ്‌.
 
ആലപ്പുഴ നിയമ സഭാ ഉപ തിരഞ്ഞെടുപ്പില്‍ എല്‍. ഡി. എഫിനു വേണ്ടി മത്സരിക്കാന്‍ മനോജ്‌ മണ്ഡലത്തില്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന്‌ നവംബര്‍ 8ന്‌ തുമ്പോളി ലോക്കല്‍ കമ്മിറ്റി യോഗം മനോജിനെ ഒഴിവാക്കാന്‍ തീരുമാനി ച്ചിരുന്നതാണ്‌. കഴിഞ്ഞ ദിവസം ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗം മനോജിനെ പുറത്താക്കുകയും ചെയ്‌തു. അധികാരം നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മാനസികാ വസ്ഥയില്‍ നിന്നാണ്‌ ഇപ്പോള്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പാര്‍ട്ടിക്ക്‌ എതിരെ ഉന്നയിച്ചു കൊണ്ട്‌ മനോജ്‌ പുതിയ മേച്ചില്‍ പുറം തേടിയുള്ള യാത്ര ആരംഭി ച്ചിരിക്കുന്നതെന്ന്‌ പത്രക്കുറിപ്പില്‍ പറയുന്നു.
 
പാര്‍ട്ടിയുടെ ഒരു രേഖയിലും പറയാത്ത കാര്യങ്ങള്‍ ഉന്നയിച്ചു കൊണ്ട്‌ പാര്‍ട്ടി അംഗമെന്ന നിലയില്‍ തന്റെ ഘടകത്തില്‍ പോലും പങ്കെടുക്കുകയോ അഭിപ്രായം പറയുകയോ ചെയ്യാതെ യാഥാര്‍ത്ഥ്യവുമായി പുല ബന്ധം പോലുമില്ലാത്ത ആരോപണമാണ്‌ തന്റെ കാര്യ സാധ്യതക്ക്‌ വേണ്ടി മനോജ്‌ ഉന്നയിച്ചതെന്ന്‌ പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.
 
- നാരായണന്‍ വെളിയം‌കോട്
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



10 January 2010

മുന്‍ എം. പി. കെ. എസ്‌. മനോജ്‌ സി. പി. എമ്മില്‍ നിന്നും രാജി വെച്ചു

ആലപ്പുഴയിലെ മുന്‍ എം. പി. യും പ്രമുഖ സി. പി. എം. നേതാവുമായ ഡോ. കെ. എസ്‌. മനോജ്‌ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. തെറ്റു തിരുത്തല്‍ രേഖയില്‍ പാര്‍ട്ടി ഭാരവാഹികളും, ജന പ്രതിനിധികളും മത വിശ്വാസ സംബന്ധിയായി പാലിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചുള്ള ചില പരാമര്‍ശ ങ്ങളാണത്രെ തുമ്പോളി ലോക്കല്‍ കമ്മറ്റി അംഗമായ മനോജിന്റെ രാജിക്ക്‌ കാരണമെന്ന് അറിയുന്നു. മനോജിന്റെ രാജി സി. പി. എം. രാഷ്ടീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക്‌ വഴി വെച്ചേക്കും.
 
തിരഞ്ഞെടുപ്പ്‌ രാഷ്ടീയത്തില്‍ കണ്ണൂരില്‍ അല്‍ഭുതം കാട്ടിയ അബ്ദുള്ള ക്കുട്ടിയെ പ്പോലെ ആലപ്പുഴയില്‍ അത്തരം ഒരു പ്രകടനമാണ്‌ മനോജും കാഴ്ച വെച്ചത്‌. ലത്തീന്‍ കത്തോലിക്ക വിശ്വാസിയായ ഡോ. മനോജ്‌ ആലപ്പുഴയില്‍ കോണ്‍ഗ്രസ്സിലെ കരുത്തനായ സ്ഥാനാര്‍ത്ഥി വി. എം. സുധീരനെ പരാജയ പ്പെടുത്തിയതിലൂടെ ഏറെ ശ്രദ്ധ നേടിയിരുന്നു. മനോജ്‌ ഇപ്പോള്‍ ഡല്‍ഹിയില്‍ ഡോക്ടറായി പ്രാക്ടീസ്‌ ചെയ്യുകയാണ്‌.
 
- എസ്. കുമാര്‍
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



06 January 2010

പ്രവാസി ദിവസ് എന്ന 'ആണ്ടു നേര്‍ച്ച' - നാരായണന്‍ വെളിയം‌കോട്

pravasi-bhartiya-divasപ്രവാസി ഇന്ത്യക്കാര്‍ക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന 'ആണ്ടു നേര്‍ച്ച' പ്രവാസി ഭാരതിയ ദിവസ് ജനവരി 7 മുതല്‍ 9 വരെ ഡല്‍ഹിയില്‍ വെച്ച് നടക്കുകയാണ്. ജിവിക്കാന്‍ വേണ്ടി സ്വന്തം നാടും വീടും വിട്ട് അന്യ നാടുകളില്‍ ചേക്കേറി, പ്രശ്നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും നടുവില്‍ പാടു പെട്ട് പണി എടുക്കുന്ന അരക്കോടി യോളം വരുന്ന പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്നാണ് ഈ സമ്മേളനം നടത്തുന്നത് എന്നാണ് വെയ്‌പ്പ്. എന്നാല്‍ കഷ്ടപ്പാടും പ്രയാസങ്ങളും അനുഭവിക്കുന്ന ലക്ഷ ക്കണക്കായ ഇന്ത്യക്കാര്‍ക്ക് ഇവരുടെ അജണ്ടയില്‍ ഒരിക്കലും സ്ഥാനം കിട്ടാറില്ല. ഏകദേശം 1500 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നതില്‍ ഒരാളു പോലും സാധാരണ ക്കാരനെ പ്രതിനിധീ കരിക്കുന്നില്ല എന്നതാണ് വാസ്തവം.
 
സമ്പന്നരായ പ്രവാസികളെ പ്രതിനിധീ കരിച്ചെത്തു ന്നവര്‍ പരസ്പരം പുകഴ്‌ത്താനും, സര്‍ക്കാറിനെ പുകഴ്‌ത്താനുമാണ് ഏറിയ സമയവും വിനിയോഗിക്കാറ്. സര്‍ക്കാറിനും ഇവരോടാണ് മമത. എന്നാല്‍ കിട്ടുന്ന തുച്ഛ ശമ്പളത്തില്‍ നിന്ന് മിച്ചം വെച്ച്, നാടിന്റെയും വീടിന്റെയും പുരോഗതിക്കു വേണ്ടി മാസാ മാസം കൃത്യമായി പണം അയക്കുന്ന സാധാരണ ക്കാരായ പ്രവാസികള്‍ക്ക് ഇവര്‍ യാതൊരു വിലയും കല്പിക്കാറില്ല. ഒരു സാധരണ പ്രവാസിയേയും ഈ സമ്മേളനം ഇന്നു വരെ ആദരിച്ചിട്ടില്ല. സര്ക്കാര്‍ ആദരിക്കുന്നതും ബഹുമതികളും ‍ പൊന്നാടകളും അണിയിക്കുന്നതും സമ്പന്ന വര്‍ഗ്ഗത്തിന്റെ പ്രതിനിധികള്‍ക്ക് മാത്രം. സമ്പന്നരെ ആദരിച്ചാല്‍ മാത്രമെ ആദരിക്കു ന്നവര്‍ക്ക് ആവശ്യ മുള്ളതെല്ലാം മൊത്തമായി ലഭിക്കുക യുള്ളുവെന്ന തിരിച്ചറി വായിരിക്കും ഇതിന് കാരണം. സ്വന്തം കച്ചവട താല്പര്യം സംരക്ഷി ക്കാനല്ലാതെ സ്വന്തം നാടിന് വേണ്ടി ഇവര്‍ എന്തൊക്കെ ചെയ്തുവെന്ന് പരിശോധിക്കാന്‍ ആരും തയ്യാറാകാറില്ല,
 
കഴിഞ്ഞ പ്രവാസി ദിവസില്‍ ചര്‍ച്ച ചെയ്ത ഏതെല്ലാം കാര്യങ്ങള്‍ നടപ്പാക്കി എന്ന് പരിശോധി ക്കുമ്പോഴാണ് വര്‍ഷം തോറും നടത്തുന്ന ഈ മാമാങ്ക ത്തിന്റെ പൊള്ളത്തരം മനസ്സിലാകുക. കഴിഞ്ഞ സമ്മേളന ത്തില്‍ ചര്ച്ച ചെയ്ത വളരെ ഗൌരവ മേറിയ വിഷയം - ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും മെച്ചപ്പെടുത്താന്‍ പ്രവാസി ഇന്ത്യക്കരുടെ സംഭാവനകള്‍ എങ്ങിനെ പ്രയോജന പ്പെടുത്താം എന്നതായിരുന്നു. ശിശു ക്ഷേമത്തിനും വനിതാ ഉന്നമനത്തിനും ഊന്നല്‍ നല്‍കാന്‍ പ്രവാസികളുടെ സംഭാവനകള്‍ എന്‍. ജി. ഒ. കള്‍ വഴി വിനിയോഗിക്കാനും തത്വത്തില്‍ തീരുമാനിച്ചിരുന്നു. രാജ്യത്തെ 6506 വികസന ബ്ലോക്കുകള്‍ വഴി പദ്ധതികള്‍ നടപ്പിലാക്കാന്‍ ധാരണയില്‍ എത്തുകയും ചെയ്തു. നിക്ഷേപവും സാമൂഹ്യ ക്ഷേമവും ഒരു പോലെ നടപ്പിലാ ക്കുന്നതിന് ബ്ലോക്കുകളില്‍ മൈക്രോ ഫൈനാന്‍സ് പദ്ധതികള്ക്ക് തുടക്ക മിടുമെന്നും ഗ്രാമീണ ദാരിദ്ര്യ ത്തെയാണ് ഈ പദ്ധതി ലക്ഷ്യ മിടുന്നതെന്നും പ്രവാസി കാര്യ വകുപ്പ് മന്ത്രി പറഞ്ഞിരുന്നു.
 
പ്രവാസികള്‍ക്ക് വോട്ടവകാശം നല്കുന്ന ബില്ല് അടുത്ത സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും നടന്നില്ല എന്ന് മാത്രമല്ല, പ്രവാസികള്ക്ക് ഗുണകരമായി യാതൊന്നും കേന്ദ്ര പ്രവാസി വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുമില്ല. പ്രവാസികള്‍ക്ക് അനുവദിച്ച പ്രവാസി സര്‍വ്വ കലാശാല പ്രവാസികള്‍ ഏറെയുള്ള കേരളത്തിന് തരാതെ, മറിച്ച് കൊടുക്കുകയാണ് ചെയ്തത്.
 
ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് ഉലയുമ്പോഴും പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് യാതൊരു കുറവും സംഭവി ച്ചിട്ടില്ലായെന്ന് മാത്രമല്ല, കൂടിയി രിക്കുകയാണ്. ആകെ അര കോടിയോളം വരുന്ന പ്രവാസി ഇന്ത്യക്കാരില്‍ കാല്‍ കോടിയിലധികം കേരളത്തില്‍ നിന്നുള്ളവരാണ്. അതു കൊണ്ടു തന്നെ ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിക്കേണ്ടി വരുന്നവരും കേരളത്തില്‍ നിന്നുള്ള പ്രവാസികളാണ്. എന്നിരുന്നാലും നാടിനോടും വീടിനോടും ഇവര്‍ കാണിക്കുന്ന പ്രതിബദ്ധത എടുത്ത് പറയേണ്ടതാണ്. കഴിഞ്ഞ ഒരു വര്‍ഷം മാത്രം കേരളിയരായ പ്രവാസികള്‍ കേരളത്തിലെ പൊതു മേഖലാ ബാങ്കുകളില്‍ നിക്ഷേപിച്ചത് 31585 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 5869 കോടി രൂപ അധികമാണ്. തങ്ങളുടെ നാട്ടിലുള്ളവരെ നല്ല പോലെ പരിപാലിച്ചതിന് ശേഷമാണ് ഈ നേട്ടം ഇവര്‍ കൈവരി ച്ചിരിക്കുന്നത്.
 
പ്രവാസികളെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ സമ്മേളനത്തില്‍ ഉയര്‍ന്ന് വരാറുണ്ടെങ്കിലും യാതൊന്നിനും ഇതു വരെ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. ആരും ശ്രമിച്ചിട്ടും ഇല്ല. സാമ്പത്തിക മാന്ദ്യം ലോകത്തെ പിടിച്ച് കുലുക്കിയപ്പോള്‍ ആയിര ക്കണക്കിന് ആളുകളാണ് ജോലി നഷ്ടപ്പെട്ട് ഇന്ത്യയില്‍ തിരിച്ചെത്തിയത്. അതില്‍ ഏറിയ പങ്കും കേരളിയരാണ്. ഇവരെ പുനധിവ സിപ്പിക്കാനോ ഇവരില്‍ തൊഴില്‍ വൈദഗ്ധ്യം ഉള്ളവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തു ന്നതിനോ യാതൊരു പരിപാടിയും കേന്ദ്ര സര്‍ക്കാറിനോ കേന്ദ്ര പ്രവാസി വകുപ്പിനോ ഇല്ല. പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരി ക്കുന്നതിനാ യിരിക്കണം പ്രവാസി കാര്യ വകുപ്പ് മുഖ്യ പരിഗണന നല്കേണ്ടത്.
 
പ്രവാസി ഇന്ത്യക്കാരെ ഇന്നും ഏറ്റവും അലട്ടുന്നത് അവരുടെ യാത്രാ പ്രശ്നം തന്നെയാണ്. യാതൊരു മാനദണ്ഡവും ഇല്ലാതെ ചാര്‍ജ്ജ് ഇനത്തില്‍ വന്‍ വര്‍ദ്ധനവ് വരുത്തി, യാത്രക്കാരെ കൊള്ളയടി ക്കുകയാണ്. എയര്‍ ഇന്ത്യ എക്സ്പ്രസ്സ് എന്ന ബഡ്ജറ്റ് എയര്‍ലൈന്‍ ആരംഭിച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ യാത്രക്കാരെ കൊള്ളയ ടിക്കുന്നതില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് സര്‍വ്വ കാല റൊക്കാര്‍ഡിന് അര്‍ഹമായിരിക്കുന്നു. യാതൊരു ദയാ ദാക്ഷിണ്യ വുമില്ലാതെയാണ് ഓണം, പെരുന്നാള്‍, ക്രിസ്തുമസ്സ് എന്നീ അവസരങ്ങളിലും, ഗള്‍ഫ് രാജ്യങ്ങളില്‍ സ്കുളുകള്‍ അടക്കുകയും തുറക്കുകയും ചെയ്യുന്ന സമയത്തും ഇവര്‍ യാത്രാ കൂലിയില്‍ വന്‍ വര്‍ദ്ധനവ് വരുത്തുന്നത്. മാത്രമല്ല ആവശ്യത്തിനുള്ള ഫ്ലയിറ്റുകള്‍ പോലും അനുവദിക്കാതെ, യാത്രക്കാരെ ഇവര്‍ പരമാധി ബുദ്ധിമുട്ടി ക്കാറുമുണ്ട്.
 
ഇന്ത്യയുടെ ഔദ്യോഗിക എയര്‍ലൈനായ എയര്‍ ഇന്ത്യ, ഇന്ത്യാ രാജ്യത്തെ നാണം കെടുത്തുന്ന സ്ഥാപനമായി മാറി ക്കഴിഞ്ഞിരിക്കുന്നു. അഹന്തയും അഹങ്കാരവും നിറഞ്ഞ ഉദ്യോഗ സ്ഥന്മാരും , കൃത്യ നിഷ്ഠ ഇല്ലാത്ത പ്രവര്‍ത്തനവും, തോന്നിയ പോലെ ഷെഡ്യുള്‍ റദ്ദ് ചെയ്യുകയും ചെയ്ത് യാത്രക്കാരെ വട്ടം കറക്കുന്ന ലോകത്തിലെ ഒരേ ഒരു എയര്‍ലൈന്‍ എന്ന ബഹുമതിക്ക് എയര്‍ ഇന്ത്യ അര്‍ഹമാ യിരിക്കുന്നു. ഈ പ്രവാസി ദിവസ് നടക്കുന്ന അവസരത്തില്‍ പോലും കോഴിക്കോട്ട് നിന്ന് ഡിസംബര്‍ തൊട്ട് ഇന്നുവരെ 40 ഓളം ഫ്ലയിറ്റുകളാണ് ക്യന്സല്‍ ചെയ്തിരിക്കുന്നത്. യാതൊരു മുന്നറിയിപ്പും ഇല്ലാതെ കൂട്ടത്തോടെ ഫ്ലയിറ്റുകള്‍ റദ്ദ് ചെയ്യുന്നത് ജന ദ്രോഹം മാത്രമല്ല രാജ്യ ദ്രോഹം കൂടിയാണ്.
 
എയര്‍ ഇന്ത്യയില്‍ സമൂലമായ അഴിച്ചു പണിക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമോ? പ്രവാസികള്‍ക്ക് ക്ഷേമ നിധിയും പെന്‍ഷനും വൈദ്യ സഹായവും നല്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകുമോ? രാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാര്‍ക്ക് കൊടുക്കുന്ന ആനുകൂല്യങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക സുരക്ഷിതത്വവും സാമൂഹ്യ സുരക്ഷിതത്ത്വവും ഉറപ്പ് വരുത്താന്‍ ഈ മരുഭൂമിയില്‍ ജീവിതം ഹോമിക്കുന്ന പ്രവാസികള്ക്കും നല്കാന്‍ ഈ സമ്മേളനം തീരുമാനം എടുക്കുമോ?
 
- നാരായണന്‍ വെളിയം‌കോട്
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

നേതാക്കന്മാരും മന്ത്രിപുംഗവന്ന്മാരും വരുമ്പോൾ അവരെ താലപ്പൊലിയുമായി സ്വാകരിക്കുന്നത് ഈ പറഞ ദുരിതം അനുഭവിക്കുന്ന മലയാളികളല്ലേ? എന്തേ നമ്മളെ അവഗണിക്കുന്ന അവരെ തിരിഞുനോക്കാതിരുന്ന്നുകൊoഒടെ?

ഇവിടേ നിന്നും അവർ നിവേദനം കൊണ്ടു പോയി ക്ലോസറ്റിലോ കുപ്പയിലോഇടും.ഇത് ഞാൻ നാരായണേട്ടനോട് പറയേണ്ടതിലല്ലോ?

വോട്ടവകാശം നല്ലതാണ്.എന്നാൽ അത് ലഭിക്കുന്നവർ അത് എപ്രകാരം കൈകാര്യം ചെയ്യും എന്ന് കൂടെ ചിന്തിക്കണം.
പഞ്ചായത്തിലെ വാർഡ് തലത്തിൽ പോലും സംഘടനയുണ്ടാക്കി അതിന്റെ സ്ഥാനമാനങ്ങൾക്കായി തല്ലുകൂടുന്ന പ്രവാ‍സിമലയാളിക്ക് വോട്ടവകാശം നൽകിയാൽ ഇവിടെ ഉണ്ടാകാവുന്ന അഭ്യന്തര കുഴപ്പങ്ങളെ പറ്റി നാരായണേട്ടൻ ചിന്തിച്ചിട്ടുണ്ടോ? വോട്ടവകാശം കിട്ടിയാൽ നട്ടിലെ സ്വഭാവം കാണിക്കുവാൻ മുതിരുന്നവർ മൂലമുണ്ടാകുന്ന സ്വര്യക്കേടൂമൂലം സ്വദേശികൾ നമ്മളേ ഒന്നായി ആടിപ്പായിക്കാനേ ഒരുപക്ഷെ ഇതുകൊണ്ടു ഉപകരിക്കൂ.

ഇതുകൊണ്ടും തീരുന്നില്ല.ടെലിഫോണിൽ തിരഞ്jഎടുപ്പിന്റെ പേരിൽ ഫോൺ വിളികൾ,ലാബർക്യാമ്പടക്കം സാധാരണക്കർ തിങ്ങിനിറഞ് താമസിക്കുന്നിടങ്ങളിൽ നേതാക്കന്മാരുടെ വരവും അതേ തുടർന്നുണ്ടാകുന്ന അസ്വസ്ഥതകളും.

അടുത്ത ദിവസം ഔദ്യോഗികാവശ്യത്തിനായി സുഡാൻ എംബസ്സിയിൽ പോയി.എത്ര മാന്യമായിട്ടാണവർ പെരുമ്മാറിയത്.ആവ്വശ്യപ്പെട്ട കാര്യങ്ങൾ പറഞുതരുവാൻ അവർ വളരെ ഉത്സാഹം കാണിച്ചു.

മുമ്പ് മറ്റൊരു രാജ്യത്തുവച്ച് ഫ്രഞ്ച് എംബസ്സിയുമായി ബന്ധപ്പെട്ടപ്പോളും വളരെ മാന്യമായ പ്രതികരണം ആണ് ഉണ്ടായത്...പിന്നെ എവിടെ ബന്ധപ്പെട്ടപ്പോളാണ് പ്രശ്നം എന്ന് കൂടുതൽ പറയണ്ടല്ലോ?

ആദ്യം വേണ്ടത് വിദേശത്തുള്ള പൌരന്മാരുടെ എണ്ണം കണക്കാക്കി അതിനനുസ്സരിച്ച് എംബസ്സിയിൽ നല്ല ഉദ്യോഗസ്ഥരെയും അതുപോലുള്ള മറ്റു സൌകര്യങ്ങളുമൊരുക്കുകയും ആണ് വേണ്ടത്.

പ്രവാസി ഭാരതീയ ദിവസ് അവർ ശീതീകരിച്ച് മുറികളിൽ ആഘോഷിക്കട്ടെ.നമുക്കിവിടെ ഈ പൊരിവെയിലിൽ പണിയെടുക്കാം...

January 10, 2010 10:43 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



04 January 2010

ഗള്‍ഫ് മലയാളി കളോടുള്ള എയര്‍ ഇന്ത്യയുടെ ക്രുരത അവസാനിപ്പിക്കുക

air-india-flight-cancelled‍ഗള്‍ഫ് രാജ്യങ്ങളില്‍ പണിയെടുക്കു ന്നവരോട് എയര്‍ ഇന്ത്യ എക്സ്പ്രസ്സും കരിപ്പൂര്‍ വിമാനത്താവള അധികൃതരും കാണിക്കുന്നത് കൊടും ക്രുരതയാണ്. ഇതിനെതിരെ ശക്തമായി ശബ്ദമു യര്‍ത്താന്‍ പ്രവാസി സംഘടനകള്‍ തയ്യാറാകണം. യാതൊരു മുന്നറിയിപ്പും ഇല്ലാതെ വിമാനം വൈകിക്കലും റദ്ദാക്കലും പതിവാക്കിയ എയര്‍ ഇന്ത്യയും കരിപ്പൂര്‍ വിമാന ത്താവള അധികൃതരും ഇന്ന് കൂട്ടത്തോടെ ഫ്ലയിറ്റുകള്‍ റദ്ദ് ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തി യിരിക്കുന്നു. എന്നിട്ടും ഇതിന് എതിരെ യാതൊരു നടപടിയും ബന്ധപ്പെട്ട വരുടെ ഭാഗത്തു നിന്ന് ഉണ്ടാകു ന്നില്ലാ യെന്നത് അത്യന്തം ഗൌരവമായി കാണേണ്ടതാണ്.
 
പൈലറ്റുമാര്‍ കൂട്ടത്തോടെ അവധി എടുക്കുമെന്ന് അറിഞ്ഞിട്ടു പോലും ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെ ഫ്ലയിറ്റുകള്‍ കൂട്ടത്തോടെ ക്യാന്‍സല്‍ ചെയ്യുകയാണ് ചെയ്തത്. ഈ വിവരം പോലും യാത്രക്കാരെ അറിയിക്കാന്‍ എയര്‍ ഇന്ത്യയുടെ ഉത്തരവാദി ത്തപ്പെട്ടവര്‍ തയ്യാറാ യില്ലായെന്നത് യാത്രക്കാരോട് അവര്‍ വെച്ചു പുലര്‍ത്തുന്ന ഹീന മനോഭാവ ത്തിന്റെ തെളിവാണ്.
 
ഇന്ത്യയുടെ ദേശിയ വിമാന ക്കമ്പിനിയായ എയര്‍ ഇന്ത്യയെ വിശ്വസിച്ച യാത്രക്കാരോട് ഇവര്‍ കാണിച്ച ക്രൂരത മാപ്പ് അര്‍ഹിക്കുന്നില്ല. എത്രയെത്ര യാത്രക്കാരെ യാണ് ഇവര്‍ ദിനം പ്രതി ദുരിതത്തില്‍ ആഴ്ത്തുന്നത് .
 
വിസാ കാലാവധിക്ക് മുമ്പ് ഗള്‍ഫില്‍ എത്തേണ്ടവരെ മാത്രമല്ല, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കേ ണ്ടവരെയും മക്കളുടെ കല്യാണത്തിനും, അടിയന്തിര ചികിത്സക്കും പോകുന്നവരെ പോലും ദിനം പ്രതി യാതൊരു മനഃസാക്ഷി ക്കുത്തുമില്ലാതെ വട്ടം കറക്കി സംതൃപ്തി അടയുന്ന എയര്‍ ഇന്ത്യയുടെ ഈ നയം ഇനിയും തുടരാന്‍ അനുവദിച്ചു കൂടാ. ഇതിന് അടിയന്തിരമായി പരിഹാരം കാണാന്‍ അധികാരികളുടെ ഭാഗത്തു നിന്ന് സത്വര നടപടികള്‍ ഉണ്ടായേ മതിയാകൂ.
 
ക്രിസ്തുമസ്സ് ന്യൂ ഇയര്‍ ദിനങ്ങളില്‍ ഡസന്‍ കണക്കിന് ഫ്ലയിറ്റുകള്‍ ക്യാന്‍സല്‍ ചെയ്താണ് എയര്‍ ഇന്ത്യയും കരിപ്പൂര്‍ എയര്‍ പോര്‍ട്ട് അധികാരികളും മലബാറില്‍ നിന്നുള്ള യാത്രക്കാരെ വെല്ലു വിളിച്ചത്. ഈ ക്രുരത ഇന്നും തുടരുകയാണ്. ഇന്നു തന്നെ നാലോളം ഫ്ലയിറ്റുക ളാണിവര്‍ ക്യാന്‍സല്‍ ചെയ്തിരിക്കുന്നത്.
 
കേരളത്തിനോട് പൊതുവിലും, മലബാറിനോട് പ്രത്യേകിച്ചും എയര്‍ ഇന്ത്യയും ഇന്ത്യന്‍ വ്യോമയാന വകുപ്പും കടുത്ത അവഗണന ഇന്നും തുടരുകയാണ്. കരിപ്പൂര്‍ വിമാന ത്താവളം ഇന്ന് നാഥനില്ലാ കളരിയായി മാറിയിരിക്കുന്നു. അടിയന്തര ഘട്ടത്തില്‍ ആവശ്യമായ നടപടികള്‍ സ്വികരിക്കാന്‍ ബാധ്യസ്ഥനായ എയര്‍ പോര്‍ട്ട് മേനേജരും സ്റ്റേഷന്‍ മേനേജരും മാസങ്ങളായി കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇല്ല.
 
കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരോ കേന്ദ്ര പ്രവാസി കാര്യ വകുപ്പ് മന്ത്രിയോ എം. പി. മാരോ ഉദ്യോഗ സ്ഥന്‍മാരുടെ കുറ്റകരമായ അനാസ്ഥ യ്ക്കെതിരെ, അവഗണന യ്ക്കെതിരെ പ്രതികരിക്കാനോ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനോ തയ്യാറായിട്ടില്ല. കേരളിയരെ പൊതുവിലും, മലബാറിലെ യാത്രക്കാരെ പ്രതേകിച്ചും ദുരിതത്തി‍ ലേക്ക് തള്ളി വിടുന്ന എയര്‍ ഇന്ത്യയുടെ ക്രൂരതകള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചേ മതിയാകൂ. യാതൊരു മുന്നറിയി പ്പുമില്ലാതെ ഫ്ലയിറ്റുകള്‍ ക്യാന്‍സല്‍ ചെയ്തത് കൊണ്ട് കഷ്ട നഷ്ടങ്ങളു ണ്ടായവര്‍ക്ക്, ജോലി നഷ്ടപ്പെട്ടവര്‍ക്ക്, മറ്റ് സാമ്പത്തിക നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ട പരിഹാരം കൊടുക്കാന്‍ എയര്‍ ഇന്ത്യയും വ്യോമയാന വകുപ്പും തയ്യാറാകണം. ഇതിന് ആവശ്യമായ സമ്മര്‍ദ്ദം സര്‍ക്കാറില്‍ ചെലുത്താന്‍ പ്രവാസി സംഘടനകള്‍ക്ക് കഴിയേണ്ട തായിട്ടുണ്ട്.
 
- നാരായണന്‍ വെളിയംകോട്, ദുബായ്
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്