05 May 2009

തുറന്ന വാഹനങ്ങളില് തൊഴിലാളികളെ കൊണ്ടുപോയതിന് , നിരവധി പേര് പിടിയില്

ബഹ്റിനില്‍ തുറന്ന വാഹനങ്ങളില്‍ തൊഴിലാളികളെ കൊണ്ട് പോകുന്നത് നിരോധിച്ചതോടെ നിയമം ലംഘിച്ച നിരവധി പേര്‍ പിടിയിലായി. ഈ മാസം മുതലാണ് നിരോധനം പ്രാബല്യത്തില്‍ വന്നത്.

തുറന്ന വാഹനങ്ങളില്‍ തൊഴിലാളികളെ കൊണ്ട് പോകുന്നത് മൂലം നിരവധി അപകടങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് ബഹ്റിനില്‍ ഇതിന്‍ നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം നിലവില്‍ വന്ന ഈ മാസം ഒന്ന് മുതല്‍ ഇതുവരെ നിയമം ലംഘിച്ച 51 പേര്‍ പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് പിഴ ശിക്ഷ ലഭിക്കും. ആറ് മാസം വരെ തടവും ലഭിക്കാവുന്ന നിയമ ലംഘനമാണിത്.

കഴിഞ്ഞ ജനുവരി ഒന്ന് മുതല്‍ തുറന്ന വാഹനങ്ങളില്‍ തൊഴിലാളികളെ കൊണ്ട് പോകുന്നത് നിരോധിക്കാനായിരുന്നു അധികൃതരുടെ തീരുമാനം. എന്നാല്‍ നാല് മാസം ഗ്രേസ് പിരിയഡ് നല്‍കിയ ശേഷം മെയ് 1 മുതല്‍ നിരോധനം നടപ്പില്‍ വരുത്തുകയായിരുന്നു.
തൊഴിലാളികളുടെ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് പുതിയ നിയമം നടപ്പിലാക്കിയിരിക്കുന്നതെന്ന് ബഹ്റിന്‍ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

യാതൊരു കാരണവശാലും തുറന്ന വാഹനങ്ങളില്‍ തൊഴിലാളികളെ കൊണ്ടു പോകാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് നിരോധനം ഉള്‍പ്പടെയുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നിയമ ലംഘകരെ കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്