15 September 2009

അന്തര്‍ദേശീയ കമ്പനികള്‍ക്ക് യു.എ.ഇയില്‍ പൂര്‍ണമായും ഉടമസ്ഥാവകാശം

അന്തര്‍ദേശീയ കമ്പനികള്‍ക്ക് യു.എ.ഇയില്‍ പൂര്‍ണമായും ഉടമസ്ഥാവകാശം അനുവദിക്കുന്ന നിയമം പരിഗണനയില്‍. ഇപ്പോള്‍ പരമാവധി 49 ശതമാനം മാത്രമാണ് യു.എ.ഇയില്‍ വിദേശികള്‍ക്ക് ഉടമസ്ഥാവകാശം അനുവദിച്ചിരിക്കുന്നത്.

അന്തര്‍ദേശീയ കമ്പനികള്‍ക്ക് 100 ശതമാനവും ഉടമസ്ഥാവകാശം അനുവദിക്കുന്ന കാര്യമാണ് യു.എ.ഇ ഇപ്പോള്‍ പരിഗണിക്കുന്നത്. ഇത് സംബന്ധിച്ചുള്ള നിയമം കൊണ്ട് വരാനാണ് ശ്രമം. നിലവില്‍ പരമാവധി 49 ശതമാനം മാത്രമാണ് വിദേശികള്‍ക്ക് യു.എ.ഇയില്‍ സ്ഥാപനങ്ങളില്‍ ഉടമസ്ഥാവകാശം അനുവദിച്ചിരിക്കുന്നത്.

ഫ്രീസോണ്‍ ഒഴികെ ഉള്ളിടങ്ങളില്‍ സ്വദേശി സ്പോണ്‍സര്‍മാര്‍ക്ക് 51 ശതമാനം ഉടമസ്ഥത നല്‍കിയാണ് നിലവില്‍ വിദേശികള്‍ യു.എ.ഇയില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത്.


അടുത്ത് തന്നെ 100 ശതമാനം വിദേശ ഉടമസ്ഥാവകാശം അനുവദിക്കുന്ന നിയമം അംഗീകാരത്തിനായി മന്ത്രിസഭയ്ക്ക് വിടുമെന്ന് അറിയുന്നു. യു.എ.ഇ സാമ്പത്തിക മന്ത്രി സുല്‍ത്താന്‍ അല്‍ മന്‍സൂരിയാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്.
പുതിയ നിയമം നിലവില്‍ വന്നാല്‍ നിരവധി ഉന്നത വിദഗ്ധ സ്ഥാപനങ്ങള്‍ വന്‍ മുതല്‍ മുടക്കില്‍ യു.എ.ഇയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നിരവധി പേര്‍ക്ക് ജോലി ലഭിക്കാന്‍ സഹായിക്കും. യു.എ.ഇയിയുടെ വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് പുതിയ ഉടമസ്ഥാവകാശ നിയമം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്