20 October 2009

തെരുവത്ത് രാമന്‍ അനുസ്മരണം

theruvath-ramanകോഴിക്കോട് : മലയാളത്തിലെ ആദ്യത്തെ സായാഹ്ന ദിനപത്രമായ പ്രദീപത്തിന്റെ സ്ഥാപക പത്രാധിപരും എഴുത്തുകാരനുമായ തെരുവത്ത് രാമന്‍ അന്തരിച്ചു. ഏഴ് പതിറ്റാണ്ടിലേറെ മാധ്യമ പ്രവര്‍ത്തന രംഗത്തും സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തന മേഖലയിലെയും നിറ സാന്നിധ്യം ആയിരുന്ന ഇദ്ദേഹത്തിന് 92 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് വാര്‍ധക്യ സഹജമായ സുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
 
തെരുവത്ത് രാമനെ ദുബായിലെ മാധ്യമ സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകര്‍ അനുസ്മരിക്കുന്നു. ഒക്ടോബര്‍ 24ന് വൈകീട്ട് ആറ് മണി മുതല്‍ ഒന്‍പത് മണി വരെ ദുബായ് കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ യോഗത്തില്‍ പ്രമുഖ സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകനും, മലയാള ഭാഷാ പഠന കേന്ദ്രം ഡയറക്ടറുമായ ടി. പി. ഭാസ്കര പൊതുവാള്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തും. പ്രശസ്ത പ്രവാസി കവി മധു കാനായി കൈപ്രവം രചിച്ച “രാമേട്ടന്‍” എന്ന കവിത തദവസരത്തില്‍ അദ്ദേഹം രാമേട്ടനോടുള്ള ആദര സൂചകമായി അവതരിപ്പിക്കും.
 
സലഫി ടൈംസ് സ്വതന്ത്ര പത്രിക, ദുബായ് വായനക്കൂട്ടം, കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍, അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം, മലയാള സാഹിത്യ വേദി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് അനുസ്മരണ യോഗം സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5842001 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.
 
- ജബ്ബാരി കെ. എ., ദുബായ് കറസ്പോണ്ടന്റ്
 
 
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്