11 October 2008

തസ്ലീമയോടൊപ്പം ഭക്ഷണം : മുസ്തഫയുടെ നിലപാട് ലജ്ജാവഹം

എഴുത്തുകാരി തസ്ലീമ നസ്റീനെ ഉച്ച ഭക്ഷണത്തിനായ് ക്ഷണിച്ച കെ. വി. തോമസിന്റെ നടപടി മുസ്ലീം സമുദായത്തോടുള്ള അവഹേളനം ആണെന്ന ടി. എച്. മുസ്തഫയുടെ ആരോപണം തികച്ചും അപലപനീയം ആണെന്ന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റും കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയുമായ സുധീര്‍നാഥ് പ്രസ്താവിച്ചു. ഡല്‍ഹിയിലെ കേരള ഹൌസില്‍ തസ്ലീമ നസ്റീനോടൊപ്പം ഉച്ച ഭക്ഷണം കഴിച്ച കെ. വി. തോമസ് മുസ്ലീം ശത്രുവാണ് എന്നും “ഇയാള്‍” ക്കെതിരെ കോണ്‍ഗ്രസ് നടപടി എടുക്കണം എന്നും മുസ്തഫ പറഞ്ഞിരുന്നു.




എന്നാല്‍ തസ്ലീമയെ ഭക്ഷണത്തിന് ക്ഷണിച്ചത് താന്‍ ആണെന്നാണ് സുധീര്‍നാഥ് വെളിപ്പെടുത്തുന്നത്.




ഇന്ത്യയില്‍ രാഷ്ട്രീയ അഭയം പ്രാപിച്ച ലോക പ്രശസ്ത എഴുത്തുകാരി തസ്ലീമയെ ഭക്ഷണം കഴിയ്ക്കാന്‍ ക്ഷണിച്ചു വരുത്തിയത് താനാണ്. പ്രൊഫ. കെ. വി. തോമസും ആ സമയത്ത് മറ്റ് ചില പത്ര സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിയ്ക്കാന്‍ കേരള ഹൌസിലെ പൊതു ഭക്ഷണ ശാലയില്‍ എത്തിയിരുന്നു. ഇരുവരും തന്റെ സുഹൃത്തുക്കളും കൂടെ ഉള്ളവര്‍ സഹ പ്രവര്‍ത്തകരും ആയതിനാല്‍ ഒരുമിച്ച് ഇരുന്നാണ് തങ്ങള്‍ ഭക്ഷണം കഴിച്ചത്. ഈ സംഭവം മുസ്തഫയെ പോലുള്ള ഒരു മുതിര്‍ന്ന നേതാവ് വിവാദം ആക്കിയതില്‍ താന്‍ ലജ്ജിയ്ക്കുന്നു എന്നും പ്രസ്താവനയില്‍ പറയുന്നു.

Labels: ,

  - ജെ. എസ്.    

6അഭിപ്രായങ്ങള്‍ (+/-)
Links to this post

6 Comments:

കെ.വി.തോ‍മസ്സിന് ഇത്രയധികം മാനസികവളര്‍ച്ചയുണ്ടോ എന്ന് സംശയിച്ചു, വാര്‍ത്തയുടെ തലക്കെട്ട് കണ്ടപ്പോള്‍. അതുകൊണ്ടുതന്നെ ഞെട്ടുകയും ചെയ്തു. ഇല്ല. അത്ഭുതമൊന്നും സംഭവിച്ചിട്ടില്ല. മറ്റൊരാളുടെ ചിലവില്‍ അല്‍പ്പം മതേതരത്വ പബ്ലിസിറ്റി തരായതില്‍ ആഹ്ലാദചിത്തനായിട്ടുണ്ടാകും കുമ്പളങ്ങിവീരന്‍.

പിന്നെ, ടി.എച്ച്.മുസ്തഫ. ചെര്‍ക്കുളത്തെപ്പോലെ എണ്ണം പറഞ്ഞ മറ്റൊരു ചെറ്റ. മുസ്ലിം സമുദായത്തെ കക്ഷത്തിലിട്ടു നടക്കുന്ന ഇവരെക്കുറിച്ചൊക്കെ എന്തു പറയാന്‍?

October 13, 2008 6:19 PM  

അപ്പോൾ ഒരു കാര്യം വ്യക്തം കെ.വിതോമാസ് അറിഞ്ഞുകൊണ്ട് ആ എഴുത്തുകാരിയെ ക്ഷണിക്കുകയോ ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുകയോ ചെയ്തതല്ല. ഇത് എന്തായാലും കെവി തോമാസ് ക്രിസ്ത്യാനിയാതിനാലും മുസ്തഫ ന്യൂനപക്ഷമായതിനാല്ലും സവർണ്ണ ഹൈന്ദവ ഫാസിസം എന്ന് പറയാൻ കഴിയാത്തതിനാൽ ബുജി-പുരോഗമന വാദികൾ ഇടപെടില്ല എന്ന് ആശ്വസിക്കാം..

മുസ്തഫക്ക് അടുത്ത തിരഞ്ഞെടുപ്പിനെ കുറിച്ച് നല്ല ബോധമുണ്ട് രാജീവേ...കോൺഗ്രസ്സ് ലേബലിൽ ഇനി ആരു മത്സരിച്ചാലും ജയിക്കും.....

October 13, 2008 6:48 PM  

പകര്‍ച്ച വ്യാധിയൊന്നുമില്ലാത്ത ഒരു മനുഷ്യസ്ത്രീയല്ലെ തസ്ലീമ!

ഇങ്ങനെയുള്ള വിഷലിപ്തമായ അഭിപ്രായം പറയുന്നതു തന്നെ മനോ വൈകല്യത്തിനു ഉത്തമ ഉദാഹരണം!

October 13, 2008 10:45 PM  

ഒപ്പം ഭക്ഷണം കഴിച്ചെന്നോ? അതും ഒരേ റെസ്റ്റോറന്റ്റില്‍?
-ഛേ, ലജ്ജാവഹം!

October 14, 2008 6:03 PM  

can k. v thomas share food with the writer of THIRUMURIVUKAL ???

October 28, 2008 1:27 PM  

ഒരു എഴുത്തുകാരി എന്ന് പറയാന്‍ മാത്രം അവര്‍ എന്താണ് എഴുതിയത്? അവര്‍ ചെല്ലുന്നിടതോകേ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുവേന്കില്‍ അവര്‍ക്ക് എന്തോ കുഴപ്പം ഉണ്ട്. അഭയം തന്ന ഇന്ത്യയെ കുറിച്ച് വിദേശത്ത് ചെന്നു പറഞ്നത് അവരുടെ ഭാവി സല്‍കരങ്ങല്ക് ഗുണം ചെയ്യാത്തത് കൊണ്ടു ഒര്കാതിരിക്കുന്നതാവും നല്ലത്.

November 24, 2008 4:59 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്