30 April 2008
രേഖകള്‍ ഇല്ലാതെ യു.എ.ഇ.യില്‍ തങ്ങുന്നവര്‍ക്ക് കനത്ത ശിക്ഷ
മതിയായ രേഖകളില്ലാതെ യു.എ.ഇയില്‍ തങ്ങുന്ന 15 പേര്‍ക്ക് താമസ സൗകര്യം നല്‍കിയതിന് യമന്‍ സ്വദേശിയെ കോടതി ശിക്ഷിച്ചു. രണ്ട് മാസം തടവും 15 ലക്ഷം ദിര്‍ഹം പിഴയുമാണ് ഇയാള്‍ക്ക് ബനിയാസ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. പിടിയിലായ 15 പേര്‍ക്കും രണ്ട് മാസം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. എല്ലാവരേയും ശിക്ഷാ കാലാവധിക്ക് ശേഷം നാട് കടത്തും. മതിയായ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്നവര്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്ത്യന്‍ ഉന്നത പ്രതിനിധി സംഘം സൌദിയില്‍
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാംസ്കാരിക വിനിമയ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള ഉന്നത പ്രതിനിധി സംഘം സൗദിയിലെത്തി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. സൗദിയിലെ വിവിധ സ്ഥാപനങ്ങളില്‍ സംഘം വരും ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തും.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായ് പോലീസ് മെയ് ദിനം ആഘോഷിക്കും
മെയ് ദിനം വിപുലായ പരിപാടികളോടെ ദുബായ് പോലീസ് ആഘോഷിക്കും. പോലീസ് ആസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ ദുബായ് പോലീസ് മേധാവി ലഫ്റ്റനന്‍റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം അടക്കമുള്ള പ്രമുഖര്‍ സംബന്ധിക്കും. മനുഷ്യാവകാശങ്ങളെക്കുറിച്ച് പ്രത്യേകിച്ച് സാധാരണക്കാരായ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്ക്കരണം അടക്കമുള്ള പരിപാടികളാണ് ദുബായ് പോലീസ് ഈ ദിനത്തില്‍ ആസൂത്രണം ചെയ്യുന്നത്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായില്‍ ട്രാം സംവിധാനം
ദുബായില്‍ ഗതാഗതത്തിനായി ട്രാം സംവിധാനം നിലവില്‍ വരുന്നു. മദീനത്ത് ജുമേറയേയും മാള്‍ ഓഫ് എമിറേറ്റ്സിനേയും തമ്മില്‍ ബന്ധിപ്പിച്ച് 14 കിലോമീറ്റര്‍ ദൂരത്തിലാണ് ട്രാം സംവിധാനം നടപ്പിലാക്കുന്നത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



റാസല്‍ഖൈമ പോലീസ് 50 ബൈക്കുകള്‍ പിടിച്ചെടുത്തു
റാസല്‍ഖൈമ പോലീസ് രണ്ട് ദിവസങ്ങളിലായി 50 ബൈക്കുകള്‍ പിടിച്ചെടുത്തു. ലൈസന്‍സില്ലാതെ ഓടിച്ച ബൈക്കുകളാണ് പിടിച്ചെടുത്തത്. കൗമാരക്കാരായ കുട്ടികള്‍ ലൈസന്‍സില്ലാതെ അപകടകരമായ വിധത്തില്‍ ബൈക്കോടിക്കുന്നത് വര്‍ധിച്ചതിനെ തുടര്‍ന്ന് പോലീസ് പരിശോധന ഊര്‍ജ്ജിതമാക്കുകയായിരുന്നു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



29 April 2008
ടിക്കറ്റില്ല; മലയാളികള്‍ ഉള്‍പ്പടെ നൂറുകണക്കിന് പേര്‍ യു.എ.ഇ. ജയിലുകളില്‍ കഴിയുന്നു
പൊതുമാപ്പിനു ശേഷവും ഔട്ട്പാസ് ലഭിച്ച് ടിക്കറ്റിനു ഗതിയില്ലാതെ യു.എ.ഇ.യിലെ വിവിധ ജയിലുകളില്‍ നൂറോളം ഇന്ത്യക്കാര്‍ കഴിയുന്നു. ഇവരില്‍ മലയാളികളുമുണ്ട്.



'കല അബുദാബി' യുടെ പ്രസിഡന്റും യു.എ.ഇ.യിലെ മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായ ഡോ.മൂസ്സ പാലക്കലിന്റെ അന്വേഷണത്തെ തുടര്‍ന്നാണ് യു.എ.ഇ.യിലെ വിവിധ ജയിലുകളില്‍ ടിക്കറ്റിന് ഗതിയില്ലാതെ തടവില്‍ കഴിയുന്നവരുടെ വിവരം ശ്രദ്ധയില്‍പ്പെട്ടത്.



അബുദാബിയിലെ സൊയ്ഹാന്‍ ജയിലില്‍ മാത്രം 45 ഇന്ത്യക്കാര്‍ ഔട്ട്പാസ് ലഭിച്ച് ടിക്കറ്റിനായി കാത്തിരിക്കുന്നുണ്ടെന്ന് ഡോ.മൂസ്സപാലക്കല്‍ അറിയിച്ചു. വിവിധ രാജ്യക്കാരായ 200 ഓളം പേരാണ് സൊയ്ഹാന്‍ ജയിലില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. പൊതുമാപ്പിനു ശേഷവും നിയമവിരുദ്ധമായി യു.എ.ഇ.യില്‍ താമസിച്ച നൂറുകണക്കിന് ആളുകളെയാണ് യു.എ.ഇ.ലേബര്‍ വകുപ്പ് പിടികൂടി ജയിലിലടച്ചത്. ഇവരില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. കൂട്ടത്തില്‍ ഒട്ടേറെ മലയാളികളുമുണ്ട്. ഇവരുടെ മോചനത്തിനായി അബുദാബി ഇന്ത്യന്‍ എംബസിയും വിവിധ സ്ഥാപനങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.



വിമാന ടിക്കറ്റിനായി ജയിലില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സഹോദരങ്ങളെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ കല ജന.സെക്രട്ടറി അമര്‍സിങ് വലപ്പാട് (050-6428248) കല ട്രഷറര്‍ മോഹന്‍പിള്ള (050-7226276) കല ജീവ കാരുണ്യ വിഭാഗം കണ്‍വീനര്‍ വി.ടി.വി. ദാമോദരന്‍ (050-5229059) എന്നിവരെ ബന്ധപ്പെടണമെന്ന് കല അബുദാബിയുടെ പ്രവര്‍ത്തകര്‍ അറിയിച്ചു.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കുവൈറ്റില്‍ മലയാളിയുടെ വധശിക്ഷ തടവ് ശിക്ഷയാക്കി കുറച്ചു
കുവൈറ്റില്‍ തടവില്‍ കഴിയുന്ന തോട്ടപ്പള്ളി സ്വദേശി സിമിലിനെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി കുവൈത്തിലെ കോടതി ഉത്തരവിട്ടു.



എന്നാല്‍, സിമിലിനെ ഏഴു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി സിമിലിന്റെ മാതാപിതാക്കളെ ടെലിഫോണില്‍ വിളിച്ചറിയിച്ചതാണിത്.



കൊലപാതകക്കുറ്റം ചുമത്തി കഴിഞ്ഞ നവംബര്‍ 21നാണ് സിമില്‍ തടവറയിലായത്. റിസോര്‍ട്ട് ജീവനക്കാരനായിരുന്നു സിമില്‍. അടുത്ത മുറിയില്‍ താമസിക്കുന്ന ആന്ധ്രാസ്വദേശി സുരേഷിനെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് സിമിലിനെ പോലീസ് പിടികൂടി തടവറയിലാക്കിയത്.



സിമിലിനെ വധശിക്ഷയില്‍ നിന്നൊഴിവാക്കാന്‍, കൊലചെയ്യപ്പെട്ട സുരേഷിന്റെ ബന്ധുക്കള്‍ ഒപ്പിട്ടു നല്‍കിയ മാപ്പുപത്രം വക്കീല്‍ മുഖേന കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതാണ് വധശിക്ഷ ഒഴിവാക്കാന്‍ ഇടയാക്കിയത്.



വധശിക്ഷ ഒഴിവായതില്‍ ആശ്വാസമായെങ്കിലും മകനെ കാണാന്‍ ഇനി ഏഴു വര്‍ഷം കാത്തിരിക്കേണ്ടതിന്റെ വേദന മാതാപിതാക്കള്‍ ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. അടുത്ത ദിവസം തന്നെ കുവൈത്ത് കോടതിയില്‍ വക്കീല്‍ മുഖാന്തരം അപ്പീല്‍ നല്‍കുമെന്ന് ഉമ്മന്‍ചാണ്ടി സിമിലിന്റെ മാതാപിതാക്കളായ ശശിയെയും ടെര്‍മയെയും അറിയിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എയര്‍ ഇന്ത്യ എക്സ്പ്രസ്സ് നാലാം വര്‍ഷത്തിലേക്ക്
ഇന്ത്യയുടെ പ്രഥമ അന്താരാഷ്ട്ര ബഡ്ജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസ് നാലാം വര്‍ഷത്തിലേക്ക്. 2005 ഏപ്രില്‍ 28 നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വ്വീസ് ആരംഭിച്ചത്.




തുടക്കത്തില്‍ ആഴ്ചയില്‍ 26 ഫ്ളൈറ്റുകള്‍ സര്‍വ്വീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 153 സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് 13 ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും 12 അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്കു നടത്തുന്നത്.




കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി, ചെന്നൈ, ട്രിച്ചി, മാംഗ്ളൂര്‍, മുംബയ്, നാഗ്പൂര്‍, കൊല്‍ക്കത്ത, ജയ്പൂര്‍, ലക്നൗ, ഡല്‍ഹി, അമൃത്സര്‍ എന്നീ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ദുബായ്, ഷാര്‍ജ, അബുദാബി, മസ്കറ്റ്, അല്‍ഐന്‍, സലാല, ബഹ്റൈന്‍, ദോഹ, കൊളംബോ, സിംഗപ്പൂര്‍, ക്വലാലമ്പൂര്‍, ബാങ്കോക്ക് എന്നീ സ്ഥലങ്ങളിലേക്കാണ് എയര്‍ ഇന്ത്യ നിലവില്‍ സര്‍വ്വീസ് നടത്തുന്നത്.




വാടകയ്ക്കെടുത്ത മൂന്ന് വിമാനങ്ങള്‍ വച്ച് സര്‍വ്വീസ് ആരംഭിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ്സിന് ഇന്ന് 18 ബോയിംഗ് 737-800 വിമാനങ്ങളുണ്ട്.




1200 കോടി രൂപയുടെ പ്രതിവര്‍ഷ വരുമാനം സ്വന്തമായുള്ള വിമാനക്കമ്പനി പുതിയ വികസന പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.




കേരളം, മാംഗ്ളൂര്‍, അഹമ്മദാബാദ് എന്നിവടങ്ങളില്‍ നിന്നും കുവൈറ്റിലേക്കും ഗോവ, പൂനെ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവടങ്ങളില്‍ നിന്നും ദുബായിലേക്കും സര്‍വ്വീസ് തുടങ്ങാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അനധികൃതമായി അമിത ഫീസ് ; കുവൈറ്റില്‍ കര്‍ശന നടപടി
കുവൈറ്റില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ അനധികൃതമായി അമിത ഫീസ് വര്‍ധിപ്പിക്കുന്ന വിദേശ സ്വകാര്യ സ്‌കൂളുകള്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകും.

വിദേശ സ്വകാര്യ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനായി അഞ്ചു ശതമാനം ഫീസ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

സര്‍ക്കാറിന്റെ അംഗീകാരമില്ലാതെ അനധികൃതമായി ഏതെങ്കിലും വിദേശ സ്‌കൂള്‍ ഫീസ് വര്‍ധിപ്പിച്ചതായി ശ്രദ്ധയില്‍ പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സ്വകാര്യ വിദ്യാഭ്യാസ പൊതുജനവിഭാഗം മേധാവി മുഹമ്മദ് അല്‍-ദാഹിസ് വെളിപ്പെടുത്തി.



രാജ്യത്തെ പൊതു വിദ്യാഭ്യാസ മേഖല നവീകരിക്കുന്നതിനായി എല്ലാ വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതി ഘട്ടം ഘട്ടമായി നടപ്പില്‍ വരുത്തും. മൂന്നു അധ്യയനവര്‍ഷത്തിനുള്ളില്‍ മൂന്നു വിവിധ ഘട്ടങ്ങളായി ഈ പദ്ധതി പ്രാബല്യത്തില്‍ വരുത്തും. നവീകരണപദ്ധതി 2025 വരെ തുടരും.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബ്ലോഗിലെ കവിതാപാരായണ മത്സരം ശ്രദ്ധേയമായി; ഫലം മെയ് 5 ന്
വനിതാലോകം ബ്ലോഗില്‍ ഒരുമാസത്തിലധികമായി നടന്നു വന്നിരുന്ന കവിതാപാരായണ മത്സരം കവിതാക്ഷരി സമാപിച്ചു. അറുപതില്‍ കൂടുതല്‍ വ്യതസ്ത എന്‍‌ട്രികള്‍ മത്സരിച്ച കവിതാക്ഷരിയില്‍ പതിനഞ്ച് വനിതകളും മുപ്പത് പുരുഷന്മാരു ഏഴ് കുട്ടികളും ഉള്‍പ്പെടെ അന്‍പത്തി രണ്ട് പേര്‍ പങ്കെടുത്തു. ബ്ലോഗില്‍ നിന്നുള്ള കവിതകളാണ് കൂടുതല്‍ പേരും ചൊല്ലിയത്. നിരവധി കവികള്‍ തങ്ങളുടെ തന്നെ കവിതകള്‍ ചൊല്ലിയത് പ്രത്യേക ആകര്‍ഷണമയി. കുട്ടിക്കവിതകള്‍ മുതിര്‍ന്നവരും കുട്ടികളും ചൊല്ലിയത് വായനക്കരുടെ പ്രത്യേക ശ്രദ്ധപിടിച്ചു പറ്റി. കവിതാക്ഷരിയുടെ മത്സര ഫലം മെയ് അഞ്ചിനു പ്രഖ്യാപിക്കും.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



27 April 2008
യു.എ.ഇ.യില്‍ സ്വകാര്യ മേഖലയിലെ ജോലിക്കാരില്‍ 90 ശതമാനത്തിലേറെ വിദേശീയര്‍
യു.എ.ഇ. 2007ലെ തൊഴില്‍ റിപ്പോര്‍ട്ട് പുറത്തിറക്കി. സാമ്പത്തിക രംഗത്തും മാനുഷിക രംഗത്തും തൊഴിലാളിയുടെ അവകാശം സംരക്ഷിക്കാന്‍ രാജ്യത്തിന് കഴിയുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
തൊഴില്‍ മേഖലയുടെ വികസനത്തിന് യു.എ.ഇ. എടുത്ത നടപടികള്‍ റിപ്പോര്‍ട്ട് വിശദമാക്കുന്നു. അതേ സമയം തൊഴില്‍ നിയമം പൂര്‍ണ്ണ രൂപത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഇനിയും നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. സ്വകാര്യ മേഖലയിലെ ജോലിക്കാരില്‍ 90 ശതമാനത്തിലേറെ വിദേശീയരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. രണ്ട് ലക്ഷത്തി അറുപതിനായിരം സ്ഥാപനങ്ങളിലായി ഏകദേശം മുപ്പത്തി ഒന്ന് ലക്ഷത്തിലധികം വിദേശീയര്‍ യു.എ.ഇ.യില്‍ ജോലിചെയ്യുന്നുണ്ട്. 202 രാജ്യത്തെ പൗരന്‍മാര്‍ ഇവിടെ ജോലി ചെയ്യുന്നതായാണ് കണക്ക്. ഇതില്‍ ഭൂരിപക്ഷം ഇന്ത്യക്കാരാണ്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കുറ്റകൃത്യങ്ങളുടെ നിരക്ക് കുറക്കാനായി അബുദാബി പോലീസ് പദ്ധതി
രാജ്യത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറക്കാനായി അബുദാബി പോലീസ് പദ്ധതി തയ്യാറാക്കുന്നു. 2008 മുതല്‍ 2012 വരെ നീണ്ട് നില്‍ക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. ആഭ്യന്തര മന്ത്രി ലഫ്.ജനറല്‍ ഷേഫ് സയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. കുറ്റകൃത്യങ്ങളുടെ നിരക്ക് ആയിരത്തില്‍ അഞ്ച് എന്ന ലക്ഷ്യത്തിലെത്തിക്കാനാണ് ശ്രമം. ഇതിനായി അന്വേഷണ രീതിയില്‍ കാര്യമായ മാറ്റം വരുത്തും. ഫോറന്‍സിക്ക് ലാബുകള്‍ പരിഷ്ക്കരിക്കാനും തീരുമാനമുണ്ട്. ഒരു ജനിതക, വിരലടയാള ഡാറ്റാബേസ് നിര്‍‍മ്മിക്കാനും പദ്ധതിയുണ്ട്. പരിശീലനത്തിനായി 30 കേഡറ്റുകളെ അമേരിക്കയിലേക്കും യൂറോപ്പിലെ വിവിധ അന്വേഷണ ഏജന്‍സികളിലേക്കും അയച്ചിട്ടുണ്ട്. അബുദാബിയിലും അലൈനിലും രണ്ട് പുതിയ ഫോറന്‍സിക്ക് ലാബുകള്‍ കൂടി തുടങ്ങും.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് അയക്കുന്ന ചരക്കുകളുടെ എണ്ണം വര്‍ദ്ധിച്ചു
ഡോര്‍ ടു ഡോര്‍ കാര്‍ഗോ സര്‍വീസുകളുടെ പ്രവര്‍ത്തനം സജീവമായതോടെ സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് അയക്കുന്ന ചരക്കുകളുടെ എണ്ണവും വര്‍ദ്ധിച്ചു. ഈ മേഖലയിലുള്ള മലയാളികളുടെ രംഗപ്രവേശം കാര്‍ഗോ നിരക്ക് കുറക്കാനും കാര്‍ഗോ അയക്കാനുള്ള നടപടി ക്രമങ്ങള്‍ ലളിതമാകുകയും ചെയ്തിട്ടുണ്ട്. കേരളത്തിലേക്കാണ് ഏറ്റവും അധികം വ്യക്തിഗത സാധനങ്ങള്‍ അയക്കുന്നത്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഉംറ തീര്‍ത്ഥാടകര്‍ കാലാവധി കഴിഞ്ഞാല്‍ തിരിച്ച് പോകണം
വിദേശത്തു നിന്നും എത്തുന്ന ഉംറ തീര്‍ത്ഥാടകര്‍ കാലാവധി കഴിയുന്നതിന് മുന്‍പ് തന്നെ തിരിച്ചു പോകുന്നു എന്ന് ഉറപ്പു വരുത്താന്‍ സൗദി അറേബ്യ പുതിയ നിയമം കൊണ്ടു വന്നു. സര്‍വീസ് കമ്പനികള്‍ക്ക് കടുത്ത ശിക്ഷ വിഭാവനം ചെയ്യുന്ന പുതിയ നിയമത്തിന് സൗദി ആഭ്യന്തര മന്ത്രി നാഈഫ് രാജകുമാരന്‍ അംഗീകാരം നല്‍കി.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ശിക്ഷാ നടപടികളില്‍ മാറ്റം
ചെറിയ കേസുകള്‍ക്കുള്ള ശിക്ഷാ നടപടികളില്‍ മാറ്റം വരുത്താന്‍ അബുദാബി പോലീസ് തീരുമാനിച്ചു. പോലീസ് വകുപ്പിന്റെ നവീകരണത്തിന്റെ ഭാഗമായാണ് ഇതും. ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ചു കഴിഞ്ഞു. വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവിടുത്തെ പോലീസ് നടപടികള്‍ മനസിലാക്കാന്‍ ഒരു സംഘത്തെയും നിയോഗിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



26 April 2008
എമിറേറ്റ്സ് ദുബായ് - കോഴിക്കോട് റൂട്ടില്‍ സര്‍വീസ് ആരംഭിക്കും
പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്‌സ്‌ ജൂലായ്‌ ഒന്നിനു കോഴിക്കോട്‌-ദുബായ്‌ റൂട്ടില്‍ സര്‍വീസ്‌ തുടങ്ങുന്നു. ആഴ്‌ചയില്‍ ആറു ദിവസമാണ്‌ സര്‍വീസ്‌ ഉണ്ടാവുക.




നിലവില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍നിന്ന്‌ എമിറേറ്റ്‌സ്‌ സര്‍വീസ്‌ നടത്തുന്നുണ്ട്‌. സര്‍വീസിനു മുന്നോടിയായി ഏപ്രില്‍ 26ന്‌ റോഡ്‌ഷോ സംഘടിപ്പിക്കും. കോഴിക്കോട്‌ ടൗണ്‍ ഓഫീസും എയര്‍പോര്‍ട്ട്‌ ഓഫീസും കാര്‍ഗോ ഓഫീസും തുറക്കുമെന്നും കമ്പനിയുടെ കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍സ്‌ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ സലീം ഒബൈദുള്ള, ഇന്ത്യ-നേപ്പാള്‍ വൈസ്‌ പ്രസിഡന്റ്‌ ഒര്‍ഹാന്‍ അബ്ബാസ്‌ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ആഗസ്‌ത്‌ 15 വരെ പ്രത്യേക നിരക്കിലായിരിക്കും കോഴിക്കോട്‌-ദുബായ്‌ റൂട്ടില്‍ വിമാന സര്‍വീസ്‌. ഇക്കണോമി ക്ലാസില്‍ വണ്‍വെ നിരക്ക്‌ 7500 രൂപയും റിട്ടേണ്‍ നിരക്ക്‌ 14,995 രൂപയുമാണ്‌. ബോയിങ്‌ 777-200, എയര്‍ ബസ്‌ എ 330-2 വിമാനങ്ങളാണ്‌ സര്‍വീസിനായി ഉപയോഗിക്കുന്നത്‌.




ദുബായില്‍ നിന്ന്‌ തിങ്കള്‍, ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ്‌ 2.15ന്‌ പുറപ്പെടുന്ന വിമാനം രാത്രി 7.50ന്‌ കോഴിക്കോട്ടെത്തും. തിരികെ കോഴിക്കോട്ടു നിന്ന്‌ രാത്രി 9.20ന്‌ പുറപ്പെട്ട്‌ 11.40ന്‌ ദുബായിലെത്തും. വ്യാഴം, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 3.30ന്‌ ദുബായില്‍ നിന്നു പുറപ്പെട്ട്‌ രാവിലെ 9.05ന്‌ കോഴിക്കോട്ടെത്തും. കോഴിക്കോട്ടു നിന്ന്‌ രാവിലെ 10.35ന്‌ പുറപ്പെട്ട്‌ ഉച്ചയ്‌ക്ക്‌ 12.25ന്‌ ദുബായില്‍ എത്തും.




വിവിധ ഭാഗങ്ങളിലേക്ക്‌ ആഗസ്‌ത്‌ 15വരെ നിലവിലുള്ള നിരക്കുകള്‍ ചുവടെ. സെക്ടര്‍, വണ്‍വേ നിരക്ക്‌, റിട്ടേണ്‍ നിരക്ക്‌ എന്നീ ക്രമത്തില്‍.


കോഴിക്കോട്-ദുബായ്-7500, 14,995.

കോഴിക്കോട്-മസ്കറ്റ്-7500, 22,415.

കോഴിക്കോട്-ബഹ്റിന്/ദോഹ-8500, 22,415.

കോഴിക്കോട്-കുവൈത്ത്-9000, 22,415.

കോഴിക്കോട്-ദമാം-12,000, 22,415.

കോഴിക്കോട്-റിയാദ്-12,000, 25,005.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



23 April 2008
പ്രവാസികള്‍ സ്വന്തം നാട്ടില്‍ നിന്ന് ഒളിച്ചോടി വന്നവര്‍ –പൊയ്ത്തും കടവ്
"പ്രവാസികള്‍ സ്വന്തം നാട്ടില്‍ നിന്ന് ഒളിച്ചോടി വന്നവരാണ്. സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് പരിഹാരം തേടിയുള്ള ഒളിച്ചോട്ടം." ഈ വര്‍ഷത്തെ കേരള സാഹിത്യ അവാര്‍ഡ് ജേതാവും, ദുബായില്‍ അക്കൌണ്ടന്റുമായ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്. അക്ഷരങ്ങളേക്കാള്‍ അക്കങ്ങളെ മാനിക്കുന്ന ഒരു ജനതയാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു. ദുബായില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.




വായിക്കുക:

പുതിയ തലമുറയിലെ രണ്ട് കവികള്‍ ‍ഒരു മുഴുപ്രണയിയുടെ ചോദ്യങ്ങളെ നേരിടുന്നു.



Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്ന് ലോക പുസ്തകദിനം


വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും



വായിച്ചാല്‍ വളര്‍ന്നാല്‍ വിളയും
അല്ലെങ്കില്‍ വളയും



-കുഞ്ഞുണ്ണി മാഷ്

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



22 April 2008
ബഹ്‌റിന്‍ എയറിന്റെ ഇന്ത്യയിലേയ്ക്കുള്ള ആദ്യവിമാനം മെയ്‌ 26-ന്‌ കൊച്ചിയ്ക്ക്‌

മനാമ: ബഹ്‌റിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പുതിയ വിമാന സര്‍വീസ്‌ കമ്പനിയായ ബഹ്‌റിന്‍ എയറിന്റെ ഇന്ത്യയിലേയ്ക്കുള്ള ആദ്യ വിമാനം മെയ്‌ 26-ന്‌ ബഹ്‌റിനില്‍ നിന്ന്‌ കൊച്ചിയ്ക്ക്‌ പറക്കും. ഇന്ത്യയിലെ കൂടുതല്‍ കേന്ദ്രങ്ങളിലേയ്ക്ക്‌ സര്‍വീസ്‌ ആരംഭിക്കുതിനും കമ്പനിക്ക്‌ പരിപാടിയുണ്ട്‌. ബഹ്‌റിനില്‍ 3 ലക്ഷത്തിനടുത്ത്‌ ഇന്ത്യക്കാരുണ്ടെന്നാ‍ണ്‌ കണക്ക്‌. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയിലേയ്ക്കുള്ള സര്‍വീസുകളെ പ്രധാന വളര്‍ച്ചാ മേഖലയായാണ്‌ ബഹ്‌റിന്‍ എയര്‍ കാണുന്നത്.




തുടക്കത്തില്‍ ആഴ്ച തോറും മൂ്ന്ന്‌ ഫ്ലൈറ്റുകളാണ്‌ കൊച്ചിയിലേയ്ക്കുണ്ടാവുക. ഇത്‌ ഒക്ടോബറോടെ പ്രതിദിന സര്‍വീസാക്കുമെന്ന്‌ മാനേജ്മെന്റ്‌ അറിയിച്ചു. ഇന്ത്യയ്ക്കുള്ളില്‍ സര്‍വീസ്‌ നടത്തുന്ന വിമാനക്കമ്പനികളുമായി സഹകരിച്ച്‌ കണക്ഷന്‍ ഫ്ലൈറ്റുകള്‍ ഏര്‍പ്പെടുത്തുതിനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്‌. ബഹ്‌റിനില്‍ നിന്ന് ‌ കൊച്ചിയ്ക്കുള്ള ബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു. http://www.bahrainair.net/ ‍ എന്ന വെബ്സൈറ്റിലും ടിക്കറ്റുകള്‍ നേരിട്ട്‌ ബുക്ക്‌ ചെയ്യാം. വരാനിരിക്കുന്ന തിരക്കേറിയ വേനലവധിക്കാലത്ത്‌ ഈ പുതിയ സര്‍വീസ്‌ ഗള്‍ഫ്‌ മലയാളികള്‍ക്ക്‌ ഉപകാരപ്പെടുമെന്ന്‌ ചൂണ്ടി‍ക്കാണിക്കപ്പെടുന്നു‍.





2008 ഫെബ്രുവരിയിലാണ്‌ ദുബായ്‌ സര്‍വീസോടെ ബഹ്‌റിന്‍ എയര്‍ പ്രവര്‍ത്തനമാരംഭിച്ചത്‌. ചുരുങ്ങിയ കാലത്തിനിടെ ബെയ്‌റൂട്ട്‌, അലക്സാണ്ട്രി‍യ, ദമാസ്കസ്‌ തുടങ്ങിയ ഒട്ടേറെ നഗരങ്ങളിലേയ്ക്കും കമ്പനി സര്‍വീസ്‌ വ്യാപിപ്പിച്ചു. പ്രീമിയം സീറ്റുകളും ഉള്‍പ്പെടുന്ന ആദ്യത്തെ ചെലവു കുറഞ്ഞ വിമാന സര്‍വീസായാണ്‌ ബഹ്‌റിന്‍ എയര്‍ വിശേഷിപ്പിക്കപ്പെടുത്‌. പ്രീമിയം, ഇക്കണോമി എന്നീ‍ രണ്ടി‍നം സീറ്റുകളും ഓണ്‍ലൈന്‍ മുഖേന ബുക്ക്‌ ചെയ്യാം.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു.എ.ഇ.യും അമേരിക്കയും ആണവ കരാറില്‍ ഒപ്പു വച്ചു
സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവോര്‍ജ്ജം ഉപയോഗിക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തിലാണ് ഇരു കൂട്ടരും ഒപ്പു വച്ചത്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



റാക്ക് എയര്‍ വേസിന്‍റെ കേരളത്തിലേക്കുളള പ്രതിദിന സര്‍വീസ്
റാസല്‍ ഖൈമ ആസ്ഥാനമായ റാക്ക് എയര്‍ വേസിന്‍റെ കേരളത്തിലേക്കുളള പ്രതിദിന സര്‍വീസ് ബുധനഴ്ച്ച മുതല്‍ ആരംഭിക്കും. കരിപ്പൂരിലേക്കാണ് എയര്‍ലൈന്‍ സര്‍വീസ് നടത്തുന്നത്. ഇതിന്‍റെ ഭാഗമായി ഇന്ന് റാസല്‍ ഖൈമയില്‍ എയര്‍ ലൈന്‍ അധികൃതര്‍ മാധ്യമപ്രതിനിധികളുമായി സംസാരിച്ചു. മലയാളം സംസാരിക്കുന്ന കാബിന്‍ ക്രൂ, യാത്രയില്‍ കേരളീയ ഭക്ഷണം എന്നിവ റാക്ക് എയര്‍വേസിന്‍റെ മാത്രം പ്രത്യേകതാണെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലേക്കും കമ്പനി സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് സി.ഇ.ഒ. രവീന്ദ്രന്‍ അറിയിച്ചു. ഇതോടെ, ഗള്‍ഫ് മേഖലയിലെ വ്യോമയാന രംഗത്ത് വന്‍ മത്സരമാണ് വരുന്നത്. നിരവധി വിമാന കമ്പനികള്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് സര്‍വീസ് ആരംഭിച്ചത് പ്രവാസികള്‍ക്ക് അനുഗ്രഹമാകും. എന്നാല്‍ പീക്ക് സീസണില്‍ ടിക്കറ്റ് നിരക്ക് കുറയുന്നില്ല എന്ന ആശങ്ക ബാക്കിയാണ്. പ്രത്യേകിച്ച് കേരളത്തിലേക്ക്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു.എ.ഇ. വൈദ്യ പരിശോധനയില്‍ ഹെപ്പിറ്റൈറ്റസ് സി
യു.എ.ഇ.യില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിനുള്ള വൈദ്യ പരിശോധനയില്‍ ഹെപ്പിറ്റൈറ്റസ് സി കൂടി ഉള്‍പ്പെടുത്തി. നിലവില്‍ എച്ച്.ഐ.വി., ക്ഷയം, ഹെപ്പിറ്റൈറ്റസ് ബി എന്നിവയാണ് വൈദ്യപരിശോധനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജൂലായ് ഒന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. ഇതു സംബന്ധിച്ച് കാബിനറ്റ് ആരോഗ്യമന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. പുതിയതായി വിസക്ക് അപേക്ഷിക്കുന്നവര്‍ക്കും വിസ പുതുക്കുന്നവര്‍ക്കും ഇത് ബാധകമാണ്. ഹെപ്പിറ്റൈറ്റസ് സി തെളിഞ്ഞാല്‍ നാടുകടത്തും.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സൗദി വനിതകളില്‍ 60 ശതമാനത്തിലധികം തൊഴില്‍രഹിതര്‍
ആസൂത്രണ, സാമ്പത്തിക മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടറിലാണ് വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ വര്‍ദ്ധിച്ചു വരുന്നതായി കാണുന്നത്. നാലര ദശലക്ഷം സ്വദേശി വനിതകള്‍ സൗദിയില്‍ തൊഴില്‍ രഹിതകളാണ്.


ഏഴാമത് നാഷണല്‍ ഫോറം സമ്മേളനത്തോടനുബന്ധിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നാഷണല്‍ ഫോറത്തില്‍ തൊഴിലില്ലായ്മയെപ്പറ്റിയും ഇതിന്‍റെ വിവിധ വശങ്ങളെപ്പറ്റിയും ചര്‍ച്ച നടത്തും. സൗദിയില്‍ എട്ടു ദശലക്ഷം പേരാണ് തൊഴില്‍ ചെയ്യുന്നത്. ഇതില്‍ നാല്‍പ്പതു ശതമാനം സ്വദേശികളായ പുരുഷന്‍മാരാണ്. വിദേശ പുരുഷന്‍മാര്‍ 43 ശതമാനം വരും. വിദേശ വനിതകള്‍ ഏഴു ശതമാനത്തിലധികം തൊഴില്‍ ചെയ്യുന്നു.
സ്വദേശി വനിതകളില്‍ 55 ശതമാനം പേരും ബിരുദദാരികളാണ്. എന്നിട്ടും ഇതില്‍ 5 ശതമാനം പേര്‍ മാത്രമാണ് ജോലി ചെയ്യുന്നതെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഫുജൈറയിലെ ദിബ്ബയ്ക്കടുത്ത് പുതിയ ആരോഗ്യ കേന്ദ്രം
ഫുജൈറയിലെ ദിബ്ബയ്ക്കടുത്ത് വാദി അല്‍ സിദറിലാണ് പുതിയ ആരോഗ്യ കേന്ദ്രം തുറന്നത്. ആരോഗ്യമന്ത്രി ഹുമൈദ് മുഹമ്മദ് അല്‍ ഖത്തമിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കിഴക്കന്‍ എമിറേറ്റുകളിലെ ആരോഗ്യരംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സര്‍ക്കാറിന്‍റെ നയത്തിന്‍റെ ഭാഗമാണിത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വ്യാജ വിസകള്‍ നല്‍കിയതിന് ഉന്നത ഉദ്യോഗസ്ഥനെ പുറത്താക്കി
കൈക്കൂലി വാങ്ങി വ്യാജ വിസകള്‍ നല്‍കിയതിന് ദുബായ് താമസ കുടിയേറ്റ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ പുറത്താക്കി. പത്ത് സ്ഥാപനങ്ങള്‍ക്കും വിനോദ സഞ്ചാര കമ്പനികള്‍ക്കുമാണ് ഇയാള്‍ വിസ നല്‍കിയത്. ഒരു ലക്ഷത്തി ഇരുപതിനായിരം ദിര്‍ഹം വീതം ഈ കമ്പനികളില്‍ നിന്നും ഇയാള്‍ കൈക്കൂലി വാങ്ങിയതായി തെളിഞ്ഞു.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വേള്‍ഡ് ട്രാവല്‍ ആന്‍റ് ടൂറിസം കൗണ്‍സിലിന്‍റെ സമ്മേളനം
വേള്‍ഡ് ട്രാവല്‍ ആന്‍റ് ടൂറിസം കൗണ്‍സിലിന്‍റെ രണ്ട് ദിവസത്തെ സമ്മേളനം ദുബായില്‍ തുടങ്ങി. യു.എ.ഇ. വൈസ് പ്രസി‍ഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ആയിരത്തിലധികം സ്വദേശികളും വിദേശികളും സമ്മേളനത്തില്‍ പങ്കെടുത്തു. ഷേഖ് മുഹമ്മദ് തന്നെയാണ് സമ്മേളനം സ്‍‍‍പോണ്‍സര്‍ ചെയ്യുന്നത്. സാംസ്ക്കാരിക വിനിമയത്തിന്‍റെ പ്രധാന ഘടകം വിനോദ സഞ്ചാരമാണെന്ന് ഷേഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു.എ.ഇ. സ്വദേശികള്‍ക്കായി എമിറേറ്റ്സ് ഫൗണ്ടേഷന്‍ ഫെല്ലോഷിപ്പ്
ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന യു.എ.ഇ. സ്വദേശികള്‍ക്കായി എമിറേറ്റ്സ് ഫൗണ്ടേഷന്‍ ഫെല്ലോഷിപ്പ് ഏര്‍പ്പെടുത്തുന്നു. മൂന്നു വര്‍ഷത്തെ പിഎച്ച്ഡി ഫെല്ലോഷിപ്പാണ് നല്‍കുന്നത്. സയന്‍സ്, എഞ്ചിനീയറിംഗ്, ഐ.ടി., പരിസ്ഥിതി ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ക്കാണ് ഫെല്ലോഷിപ്പ് നല്‍കുന്നത്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സൗദി അറേബ്യയില്‍ തൊഴിലില്ലായ്മ കുറഞ്ഞുവരുന്നു
സൗദി അറേബ്യയില്‍ തൊഴിലില്ലായ്മ കുറഞ്ഞുവരുന്നതായി തൊഴില്‍ മന്ത്രി ഗാസി അല്‍ ഗൊസൈബി പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങള്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കണമെന്നും സൗദി പൗരന്മാര്‍ തൊഴില്‍ പരിശീലനം നേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായ് പാചകവാതക സിലിണ്ടറുകള്‍ക്ക്‌ പുതിയ വാല്‍വ്‌ നിര്‍ബന്ധം
ദുബായ്‌ പാചകവാതക സിലിണ്ടറുകളുടെ ചോര്‍ച്ച തടയുത്‌ ലക്ഷ്യമിട്ട്‌ വികസിപ്പിച്ചെടുത്ത പുതിയ വാല്‍വ്‌ ദുബായിലെ ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ക്ക്‌ നിര്‍ബന്ധമാക്കി. എമിറേറ്റ്സ്‌ ഗ്യാസ്‌, എമറാത്ത്‌ ഗ്യാസ്‌ ഡിസ്ട്രിബ്യൂഷന്‍ എന്നീ‍ സ്ഥാപനങ്ങളാണ്‌ ഈ ഗവേഷണത്തിന്‌ നേതൃത്വം കൊടുത്തത്‌. ചെറുകിട വിതരണക്കാര്‍ വഴിയാണ്‌ പുതിയ വാല്‍വുകളും റെഗുലേറ്ററുകളും ഉപഭോക്താക്കള്‍ക്ക്‌ എത്തിയ്ക്കാന്‍ ഈ കമ്പനികള്‍ ലക്ഷ്യമിടുന്നത്‌. പുതിയ സിലിണ്ടര്‍ വാങ്ങുതോടൊപ്പമായിരിക്കും പുതിയ വാല്‍വുകളും നല്‍കുക. ഇതിന്‌ 40 ദിര്‍ഹം വിലയീടാക്കും.




നാല്‌ ലക്ഷത്തോളം ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കളുള്ള ദുബായില്‍ പ്രതിദിനം ആയിരത്തിലേറെ പുതിയ സിലിണ്ടറുകള്‍ വിറ്റഴിയുന്നുണ്ടെന്നാ‍ണ്‌ കണക്ക്‌. ഇനി പുതിയതായി വരുന്ന കണക്ഷനുകള്‍ക്കും പുതിയ വാല്‍വ്‌ നിര്‍ബന്ധിതമാക്കും. ദുബായ്‌ മാതൃക പിന്തുടര്‍ന്ന് മറ്റ്‌ എമിറേറ്റുകളിലേയ്ക്കും ഈ പരിഷ്കാരം വ്യാപിപ്പിയ്ക്കാനും പരിപാടിയുണ്ട്.




നിലവിലുള്ള വാല്‍വുകളില്‍ ഉപയോഗിക്കുന്ന വാഷറുകള്‍ക്ക്‌ തേയ്മാനം വരികയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താ വാതകം ചോരുതിനുള്ള സാധ്യത കൂടുതലാണൊണ്‌ നിരീക്ഷണം. സിലിണ്ടര്‍ മാറ്റിയിടുന്നതില്‍ കൂടുതല്‍ ശ്രദ്ധയും ആവശ്യമാണ്‌. ഇതിനു പകരമാണ്‌ കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതും താരതമ്യേന ലളിതമായി ഘടിപ്പിയ്ക്കാനും കഴിയുന്ന വിധം പുതിയ വാല്‍വുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്‌. വാഷറുകള്‍ ആവശ്യമില്ലെന്നതും ഘടിപ്പിയ്ക്കാന്‍ സ്പാനറിന്റെ ആവശ്യം വേണ്ടെന്നതുമാണ്‌ പുതിയ വാല്‍വിനെ ലളിതമാക്കുന്നത്‌.




ഇതോടൊപ്പം പാചകവാതക വിതരണ കമ്പനികള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഘട്ടം ഘട്ടമായി പഴയ റെഗുലേറ്ററുകളുടെ ഉപയോഗം അവസാനിപ്പിയ്ക്കണം, പാചകവാതക സിലിണ്ടറുകള്‍ക്കു മേല്‍ കമ്പനിയുടെ ലോഗോയും പേരും പതിച്ചിരിക്കണം തുടങ്ങിയവയാണ്‌ നിര്‍ദ്ദേശങ്ങള്‍. പാചക വാതകം നിറയ്ക്കുന്ന സ്ഥാപനങ്ങളില്‍ സിവില്‍ ഡിഫന്‍സ്‌ അധികൃതര്‍ നടത്തിവരുന്ന പരിശോധന കൂടുതല്‍ തവണയാക്കാനും നീക്കമുണ്ട്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



21 April 2008
സൗദിയുമായുള്ള സാമ്പത്തിക സഹകരണം ഇന്ത്യ മെച്ചപ്പെടുത്തും; പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് സൌദി സന്ദര്‍ശിക്കും
സൗദി അറേബ്യയുമായുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടിസ്ഥാന വികസന - ഊര്‍ജ ഉത്പാദന രംഗങ്ങളില്‍ ഇന്ത്യ സൗദിയില്‍ നിന്ന് നിക്ഷേപം സ്വീകരിക്കും. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി സൗദിയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി ഡോ.മന്മോഹന്‍ സിംഗിന്റെ സന്ദര്‍ശനത്തിന്‍ മുന്നോടിയായാണ് അദ്ദേഹം സൌദിയിലെത്തിയത്.



ഇന്ത്യയും സൗദിയും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന് വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. ഐ.ടി., ടെലി കമ്യൂണിക്കേഷന്‍, ഊര്‍ജ രംഗങ്ങളിലേക്കും സഹകരണം വ്യാപിക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകും. റിയാദില്‍ ഇന്ത്യക്കാര്‍ നല്‍കിയ വിരുന്നില്‍ പങ്കെടുക്കവെ പ്രണബ് മുഖര്‍ജി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സൗദി അറേബ്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ നിരവധി ഇന്ത്യന്‍ കമ്പനികള്‍ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



സൗദി വിദേശകാര്യമന്ത്രി സൗദ് അല്‍ ഫൈസല്‍ രാജകുമാരനെ സന്ദര്‍ശിച്ച പ്രണബ്മുഖര്‍ജി ഉഭയകക്ഷി വിഷയങ്ങളും പൊതുപ്രധാന സംഭവങ്ങളും അദ്ദേഹവുമായി ചര്‍ച്ച ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് സൗദി വിദേശകാര്യമന്ത്രി ഒരുക്കിയ ഉച്ച ഊണിലും പ്രണബും സംഘാംഗങ്ങളും പങ്കെടുത്തു.


നേരത്തേ പ്രണബ് മുഖര്‍ജി റിയാദ് ഗവര്‍ണര്‍ സല്‍മാന്‍ രാജകുമാരനെയും സന്ദര്‍ശിച്ചു ചര്‍ച്ച നടത്തിയിരുന്നു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



20 April 2008
രണ്ടാം ബ്ലോഗ് ശില്പശാല ഏപ്രില് 27നു കോഴിക്കോട്
പ്രസ്തുത ശില്പശാലയില്‍ ബ്ലോഗിനെക്കുറിച്ചും ബ്ലോഗിന്റെ സാങ്കേതികവശങ്ങളെക്കുറിച്ചും വിശദമായ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്. കോഴിക്കോട് കല്ലായി റോഡിലുള്ള സഹകരണ അര്‍ബ്ബന്‍ ബാങ്ക് ആഡിറ്റോറിയത്തില്‍ ഉച്ചക്ക് 2 മണിക്ക് ശില്പശാല ആരംഭിക്കും. ശില്പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ blogacademy@gmail.com എന്ന വിലാസത്തില്‍ ഇമെയില്‍ അയക്കുകയോ താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ (9745030154, 9447619890) വിളിച്ച് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യേണ്ടതാണ്. ശില്പശാലയില്‍ പ്രവേശനം സൌജന്യമായിരിക്കും.




മലയാളം ബ്ലോഗിന്റെ പ്രചരണത്തിനും, വികാസത്തിനും വേണ്ടി പ്രവര്‍ത്തിക്കാനുള്ള പൊതു വേദി എന്ന നിലയില്‍ കേരളാ ബ്ലോഗ് അക്കാദമി പ്രവര്‍ത്തിച്ചു തുടങ്ങി.





കേരളാ ബ്ലോഗ് അക്കാദമി ഒരു അധികാര സ്ഥാപനമല്ല. നിശ്ചിത ഭരണ ഘടനയോ, ഭാരവാഹികളോ ഉള്ള സംഘടനയുമല്ല. ബ്ലോഗ് അക്കാദമി എന്നത് ഒരു ആശയത്തില്‍ നിന്നും ഉടലെടുത്ത താല്‍ക്കാലിക സംവിധാനമാണ്. മലയാളം ബ്ലോഗേഴ്സല്ലാത്തവര്‍ക്ക് ബ്ലോഗിങ്ങിന്റെ പ്രാഥമിക കാര്യങ്ങള്‍ ലളിതമായി നേരില്‍ പരിചയപ്പെടുത്തുന്ന ശില്‍പ്പശാലകളിലൂടെ ബ്ലോഗിങ്ങ് പ്രചരിപ്പിക്കുകയാണ് അക്കാദമിയുടെ പ്രഥാന പ്രവര്‍ത്തനം. മലയാളത്തെ സ്നേഹിക്കുന്ന ആര്‍ക്കും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാം. ബ്ലോഗര്‍മാര്‍ക്ക് ഈ വേദിയില്‍ വലിപ്പച്ചെറുപ്പങ്ങളോ ഭേദഭാവങ്ങളോ ഇല്ല. എല്ലാവരും സമന്മാരും ബഹുമാന്യരുമാണ്. ബ്ലോഗിങ്ങ് ജനകീയമാകുന്നതോടെ ഈ ബ്ലോഗ് അക്കാദമി സ്വയം ഇല്ലാതാകുന്നതായിരിക്കും.


കേരള ബ്ലോഗ് അക്കാദമിയുടെ ബ്ലോഗ്: http://keralablogacademy.blogspot.com/


ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാനാഗ്രഹിക്കുന്നവര്‍ തങ്ങള്‍ക്ക് സൌകര്യപ്രദമായ ജില്ലയുടെ ബ്ലോഗ് അക്കാദമി ബ്ലോഗില്‍ ഏതെങ്കിലും പോസ്റ്റിനു താഴെ ഈ മെയില്‍ വിലാസം ഒരു കമന്റായി നല്‍കിയാല്‍ മറ്റു ബ്ലോഗ്ഗര്‍മാര്‍ക്ക് ബന്ധപ്പെടാനുള്ള വഴിയൊരുങ്ങുകയും, തുടര്‍ പരിപാടികളില്‍ കഴിയുന്ന വിധം സഹകരിക്കാനാകുന്നതുമാണ്. ഇതുകൂടാതെ blogacademy@gmail.com എന്ന വിലാസത്തില്‍ മെയിലയച്ചാലും മതിയാകും.





ബ്ലോഗ് അക്കാദമിയുടെ ആദ്യ ശില്പശാല കണ്ണൂരില്‍ വച്ചു മാര്‍ച്ച് 23നു നടക്കുകയുണ്ടായി. 35 പേരോളം പങ്കെടുത്ത പ്രസ്തുത ശില്പശാല വന്‍ വിജയമായിരുന്നു. പ്രസ്തുത ശില്പശാലയില്‍ വച്ചു തന്നെ ബ്ലോഗാര്‍ത്ഥികള്‍ ബ്ലോഗുകള്‍ തുടങ്ങുകയുണ്ടായി. ശില്പശാലയുടെ ചിത്രങ്ങളും അവലോകനവും വായിക്കാന്‍ താഴെ പറയുന്ന ലിങ്കുകള്‍ കാണുക: http://keralablogacademy.blogspot.com/2008/03/blog-post.htmlhttp://kannuran.blogspot.com/2008/03/blog-post_23.html

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പെട്രോ കെമിക്കല്‍ - സൌദിയും ഇന്ത്യയും യോജിക്കും
സൗദി സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി സൗദി ഭരണാധികാരി അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് അല്‍സൗദ് രാജാവുമായി കൂടിക്കാഴ്ച നടത്തി.

രാഷ്ട്രപതി പ്രതിഭ പാട്ടീല്‍, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് എന്നിവരുടെ സന്ദേശങ്ങള്‍ രാജാവിനു പ്രണബ് കൈമാറി. ഇന്നലെ വൈകിട്ട് റിയാദിലെ അല്‍യമാമ കൊട്ടാരത്തിലായിരുന്നു സന്ദര്‍ശനം.നാല്പത് മിനിറ്റു നീണ്ട പ്രണബ്-അബ്ദുള്ള കൂടിക്കാഴ്ച ഹൃദ്യമായിരുന്നുവെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.


ഇക്കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്‍ഡോ-അറബ് നിക്ഷേപകരുടെ യോഗത്തില്‍ ഉണ്ടായ ചര്‍ച്ചയുടെ സംഗ്രഹം പ്രണബ് സൗദി രാജാവിനെ ധരിപ്പിച്ചു. ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ എല്ലാ മേഖലകളിലും സഹകരണത്തിന് ഇന്ത്യ തയ്യാറാണെന്നു അറിയിച്ച ഇന്ത്യന്‍ വിദേശകാര്യമന്ത്രി സൗദിയിലെ ഇന്ത്യന്‍ പ്രവാസികളുടെ കാര്യങ്ങളും ചര്‍ച്ചയില്‍ പരാമര്‍ശിച്ചതായി എംബസി വൃത്തങ്ങള്‍ പറഞ്ഞു.പെട്രോ കെമിക്കല്‍ മേഖലയില്‍ ഇരുരാജ്യങ്ങളുടെ വന്‍ സംയുക്ത സംരംഭങ്ങള്‍ക്ക് അവസരം ഒരുങ്ങുന്നതായാണ് സൂചന.


ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌സിങ് അലുവാലിയ ഉടന്‍ സൗദി സന്ദര്‍ശിച്ച് സംയുക്ത നിക്ഷേപങ്ങള്‍ സംബന്ധിച്ച കര്‍മപരിപാടി രൂപപ്പെടുത്തും. ഏറെ വൈകാതെ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് സൗദി സന്ദര്‍ശിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഗള്‍ഫ് മലയാളികളുടെ നാട്ടിലെ കുട്ടികള്‍ക്കിടയില്‍ കുറ്റവാസന പെരുകുന്നു
ഗള്‍ഫ് മലയാളികളുടെ നാട്ടിലെ കുട്ടികള്‍ക്കിടയില്‍ കുറ്റവാസന പെരുകുന്നതായി ചൈല്‍ഡ് വെല്‍‍ഫെയര്‍ കമ്മിറ്റി കോഴിക്കോട് ജില്ലാ ചെയര്‍മാന്‍ വി. മുഹമ്മദ് സാജിത്ത് പറഞ്ഞു. രക്ഷിതാക്കളുടെ സാമീപ്യമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇവരെ നേര്‍വഴിയിലേക്ക് നയിക്കാന്‍ ശിശുക്ഷേമ സമിതി നടപടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഹമ്മദ്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വിലക്കയറ്റം; ഖത്തറില്‍ 2000 ത്തോളം കമ്പനികള്‍ പൂട്ടി
നിര്‍മ്മാണ വസ്തുക്കളുടെ വിലക്കയറ്റം മൂലം ഖത്തറില്‍ കഴിഞ്ഞ വര്‍ഷം രണ്ടായിരത്തോളം കോണ്‍ട്രാക്ടിംഗ് കമ്പനികള്‍ പൂട്ടിയതായി ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പുറത്തിറക്കിയ അര്‍ധ വാര്‍ഷിക റിപ്പോര്‍‍ട്ടില്‍ പറയുന്നു. എസ്റ്റിമേറ്റിനെ കടത്തിവെട്ടുന്ന നിര്‍മ്മാണ ചെലവും അസംസ്കൃത വസ്തുക്കളുടെ വിലയില്‍ ഉണ്ടായ വര്‍ധനവുമാണ് ഇതിനു കാരണമായി റിപ്പോര്‍ട്ട് പറയുന്നത്. രാജ്യത്തെ നിര്‍മ്മാണ മേഖലയുടെ മുക്കാല്‍ പങ്കും വന്‍കിട വിദേശ കമ്പനികളുടെ കൈയിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആഭ്യന്തരോത്പാദനത്തില്‍ 7 ശതമാനം സംഭാവന ചെയ്യുന്ന നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി രൂക്ഷമാണെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മാള ഇരട്ടക്കൊലപാതകം; അപ്പീല്‍ പോകുമെന്ന് നബീസയുടെ മകന്‍
മാള ഇരട്ടക്കൊലപാതക പ്രതിയെ വെറുതെ വിട്ട സി.ബി.ഐ. കോടതി നടപടിക്കെതിരെ അപ്പീര്‍ പോകുമെന്ന് കൊല്ലപ്പെട്ട നബീസയുടെ മകന്‍ നൗഷാദ് ദുബായില്‍ പറഞ്ഞു. തെളിവുകള്‍ വേണ്ടത്ര ഹാജറാക്കാന്‍ കഴിയാത്തതാണ് ഇത്തരമൊരു വിധിക്ക് കാരണമെന്ന് ഇദ്ദേഹം പറയുന്നു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വാഗണ്‍ ട്രാജഡി സ്മാരക പുരസ്ക്കാരം നിസാര്‍ സെയ്ദിന്
വാഗണ്‍ ട്രാജഡി സ്മാരക പുരസ്ക്കാരം ഈ വര്‍ഷം നിസാര്‍ സയ്ദിന് സമ്മാനിക്കുമെന്ന് തിരൂര്‍ നിവാസികളുടെ കൂട്ടായ്മയായ ടീം തിരൂര്‍ ദുബായ് ഘടകം അറിയിച്ചു. 24 ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. സദാശിവന്‍ ആലമ്പറ്റ, ശശി വാരിയത്ത്, ആസീസുല്‍ ഹഖ്, ഹാരിസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എ. ആര്‍ റഹ്മാന്‍ ഷാര്‍ജയില്‍ സംഗീത പരിപാടി അവതരിപ്പിച്ചു
പ്രശസ്ത സംഗീത സംവിധായകന്‍ എ. ആര്‍ റഹ്മാന്‍ ഷാര്‍ജയില്‍ സംഗീത പരിപാടി അവതരിപ്പിച്ചു. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടി വീക്ഷിക്കാന്‍ പതിനായിരങ്ങളാണ് ഒത്തു ചേര്‍ന്നത്. ഹരിഹരന്‍, ചിത്ര, മുഹമ്മദ് അസ് ലം, കാര്‍ത്തിക്, ജാവേദ് അലി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഡ്രം ആര്‍ട്ടിസ്റ്റ് ശിവമണിയുടെ പ്രകടനം ഈ ഷോയുടെ പ്രത്യേകതയായിരുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് എ.ആര്‍ റഹ്മാന്‍ യു.എ.ഇയില്‍ പരിപാടി അവതരിപ്പിക്കുന്നത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



17 April 2008
യു.എ.ഇ.യിലെ മികച്ച തൊഴിലുകള്‍ സ്വദേശികള്‍ക്ക്
രാജ്യത്തെ മികച്ച തൊഴിലുകള്‍ക്ക് സ്വദേശികള്‍ക്ക് ലഭ്യമാക്കാന്‍ ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കണമെന്ന് യുഎഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആവശ്യപ്പെട്ടു.

സ്വദേശിവല്‍ക്കരണം ശക്തമായിക്കൊണ്ടിരിക്കുന്ന ഗള്‍ഫ് മേഖലയില്‍ ഉന്നത മേഖലയിലുള്ള തൊഴിലുകളും ഇതേ രീതിയിലാകണമെന്ന ആവശ്യം ശക്തമാകുകയാണ്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായില്‍ റോഡ് സുരക്ഷക്ക് വിദ്യാര്‍ത്ഥികള്‍
റോഡ് സുരക്ഷ ഉറപ്പ് വരുത്താനായി ദുബായ് ഫസ്റ്റിന്‍റെ സഹകരണത്തോടെ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു.

സ്കൂള്‍ വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയുമാണ് പദ്ധതിയില്‍ പങ്കാളികളാക്കുന്നത്. ലിറ്റില്‍ സ്റ്റെപ്സ് ഫോര്‍ സേഫ്ടി എന്നാണ് പദ്ധതിയുടെ പേര്. ഇതിന്‍റെ ഭാഗമായി ഒരു മാസം നീണ്ടു നില്‍ക്കുന്ന ബോധവത്ക്കരണ പരിപാടികള്‍, സെമിനാറുകള്‍, സിമ്പോസിയങ്ങള്‍ എന്നിവ നടത്തും. ആര്‍.ടി.എ, കെ.എച്ച്.ഡി.എ, ദുബായ് പോലീസ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



നൂറ് യുവതികളുടെ വിവാഹ സംഗമം
വയനാട് മുസ്ലിം യതീംഖാന നിര്‍ധനരായ നൂറ് യുവതികളുടെ വിവാഹ സംഗമം സംഘടിപ്പിക്കുന്നു. ഇതിന്‍റെ വിജയത്തിനായി ദേര ദുബായില്‍ കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 18 ന് വെള്ളിയാഴ്ച ദേര ദുബായിലെ ഫ്ളോറ അപ്പാര്‍ട്ട്മെന്‍റിലാണ് കണ്‍വന്‍ഷന്‍. വയനാട് മുസ്ലിം ഓര്‍ഫനേജ് പ്രതിനിധികളായ എം.എ മുഹമ്മദ് ജമാല്‍, പ്രൊഫ. അബ്ദുല്‍ അസീസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അര്‍ബുദ രോഗികള്‍ക്ക് സൗജന്യ ചികിത്സ
അര്‍ബുദ രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതി വിപുലപ്പെടുത്തുമെന്ന് യു.എ.ഇയിലെ വിദേശ ഇന്ത്യക്കാരുടെ സംരംഭമായ തൃശൂര്‍ ആല്‍ഫ പെയിന്‍ ക്ലിനിക്ക് ഭാരവാഹികള്‍ പറഞ്ഞു. കേരളത്തിലെ പല കേന്ദ്രങ്ങളി‍ല്‍ ക്ലിനിക്കിന്‍റെ ശാഖ തുടങ്ങുമെന്ന് ചെയര്‍മാന്‍ കെ.എം നൂറുദ്ദീന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അര്‍ബുദ ചികിത്സാ വിദഗ്ധന്‍ ഡോ.വി.പി ഗംഗാധരന്‍, കേണല്‍ ഗോപാലകൃഷ്ണന്‍, ഉമ്മര്‍ കളരിക്കല്‍, സബാ ജോസഫ്, സാജന്‍ കെ. രാജന്‍, സിദ്ധാര്‍ത്ഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായ് കെയേഴ്സ്; ആദ്യ ഘട്ട സഹായം പ്രഖ്യാപിച്ചു
ദുബായ് കെയേഴ്സ് പദ്ധതിയുടെ ആദ്യ ഘട്ട സഹായം പ്രഖ്യാപിച്ചു. പന്ത്രണ്ട് രാജ്യങ്ങളിലെ കുട്ടികള്‍ക്കാണ് പദ്ധതിയില്‍ നിന്ന് വിദ്യാഭ്യാസ സഹായം ലഭിക്കും.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്ത്യയും സൗദിയും ഹജ്ജ് കരാര്‍ ഒപ്പിട്ടു
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഹജ്ജ് കരാര്‍ ഒപ്പിട്ടു. നിലവിലുള്ളതിനേക്കാള്‍ 4000 പേര്‍ക്ക് കൂടി ഇത്തവണ ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതി ലഭിക്കാന്‍ സാധ്യതയുള്ളതായി വിദേശകാര്യ സഹമന്ത്രി ഇ.അഹ് മദ് ജിദ്ദയില്‍ പറഞ്ഞു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



16 April 2008
വിമാനക്കമ്പനികള്‍ ഗള്‍ഫ്- ഇന്ത്യ സെക്ടറില്‍ ശ്രദ്ധ പതിപ്പിക്കുന്നു
റാക്ക് എയര്‍വേയ്സ്, കോഴിക്കോട്ടേക്ക് പറക്കും, ജെറ്റ് അബുദാബി -ദില്ലി, മുംബൈ സര്‍വീസ് ആരംഭിക്കുന്നു റാക്ക് എയര്‍വേയ്സ് കോഴിക്കോട്ടേയ്ക്ക് ഈ മാസം 23 മുതല്‍ സര്‍വീസ് ആരംഭിക്കും. റാസല്‍ഖൈമയില്‍ നിന്നും എല്ലാ ദിവസവും ഈ വിമാനക്കമ്പനിയ്ക്ക് സര്‍വീസ് ഉണ്ടാകും. റാസല്‍ഖൈമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാക്ക് എയര്‍ വേയ്സിന്‍റെ ഇന്ത്യയിലേക്കുള്ള ആദ്യ സര്‍വീസാണ് കരിപ്പൂരിലേക്ക് ആരംഭിക്കുന്നത്. ഈ മാസം 23 മുതലാണ് റാസല്‍ഖൈമയില്‍ നിന്നുള്ള സര്‍വീസ് ആരംഭിക്കുക. എല്ലാ ദിവസവും പുലര്‍ച്ചെ 3.40 ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ ഒന്പതിന് കരിപ്പൂരിലെത്തും. തിരിച്ച് രാവിലെ പത്തിന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.30ന് റാസല്‍ഖൈമയില്‍ എത്തും. മെയ് 31 വരെയുള്ള ഷെഡ്യൂളാണിത്.
വണ്‍വേയ്ക്ക് 30 ദിര്‍ഹം ടാക്സ് അടക്കം 630 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. റിട്ടേണ്‍ ടിക്കറ്റിന് 60 ദിര്‍ഹം ടാക്സ് അടക്കം 1340 ദിര്‍ഹമാണ് ചാര്‍ജ്. 40 കിലോഗ്രാം ബാഗേജും പത്ത് കിലോഗ്രാം ഹാന്‍ഡ് ബാഗേജും അനുവദിക്കും. ഭക്ഷണം അടക്കമുള്ള ഫുള്‍ സര്‍വീസാണ് റാക്ക് എയര്‍വേയ്സിന്‍റേതെന്ന് ചീഫ്എക്സികുട്ടീവ് ഓഫീസര്‍ രവീന്ദ്രന്‍ പറഞ്ഞു.
ജൂണ്‍ ഒന്ന് മുതല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ഷെഡ്യൂളിലായിരിക്കും സര്‍വീസ് നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ മുതല്‍ രാത്രി 12.30 ന് പുറപ്പെടുന്ന വിമാനം രാവിലെ 5.55 ന് കരിപ്പൂരിലെത്തും. തിരിച്ച് രാവിലെ ഏഴിന് കരിപ്പൂരില്‍ നിന്നും പുറപ്പെട്ട് 9.30ന് റാസല്‍ ഖൈമയില്‍ എത്തും. വിവിധ എമിറേറ്റുകളില്‍ നിന്നും റാസല്‍ഖൈമ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വാഹന സൗകര്യവും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സൗദിയില്‍ വിവാഹപൂര്‍വ വൈദ്യപരിശോധന
സൗദി അറേബ്യയില്‍ വിവാഹ പൂര്‍വ വൈദ്യ പരിശോധന വിപുലമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിശ്രുത വധൂവരന്മാര്‍ ഇനി മുതല്‍ എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറൈറ്റിസ് സി തുടങ്ങിയ പരിശോധിക്കണം.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സൌദിയില്‍ മലയാളിക്ക് 15 വര്‍ഷം തടവ് ശിക്ഷ
സൗദിയിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ ജുബൈലില്‍ തടവില്‍ കഴിയുന്ന മലയാളിക്ക് 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ആന്‍റണി ജോണ്‍സണിനെയാണ് ശിക്ഷിച്ചത്. രണ്ട് വര്‍ഷം മുമ്പ് ബോട്ടില്‍ മയക്ക് മരുന്ന് കടത്തുമ്പോഴാണ് ഇയാള്‍ കസ്റ്റംസ് പിടിയിലായത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ലോക ഊര്‍ജ്ജ ഉച്ചകോടി റോമില്‍
പതിനൊന്നാമത് ലോക ഊര്‍ജ്ജ ഉച്ചകോടി ഈ മാസം 20 ന് റോമില്‍ ആരംഭിക്കും. ഇന്ത്യ, സൗദി അറേബ്യ, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങി 85 രാജ്യങ്ങളിലെ പെട്രോളിയം മന്ത്രിമാരും 30 അന്തര്‍ദേശീയ എണ്ണക്കമ്പനികളുടെ പ്രതിനിധികളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഒരു മലയാളി സാനിധ്യവും ഈ ഊര്‍ജ്ജ ഉച്ചകോടിയിലുണ്ടാവും. സൗദി അറേബ്യയിലെ റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ എനര്‍ജി ഫോറം പ്രതിനിധി പെരിന്തല്‍മണ്ണ സ്വദേശി ഇബ്രാഹിം സുബ്ഹാനാണ് ഉച്ചകോടിയില്‍‍ പങ്കെടുക്കുന്നത്. ഈ മാസം 22 വരെയാണ് ഊര്‍ജ്ജ ഉച്ചകോടി.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്ത്യയും സൗദിയും ഹജ്ജ് കരാര്‍ ഇന്ന് ഒപ്പു വയ്ക്കും
ഇതിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് കഴിഞ്ഞ ദിവസം സൗദിയില്‍ എത്തി. സൗദി ഹജ്ജ് മന്ത്രി ഫുആദ് അല്‍ ഫാര്‍സി, ഇന്ത്യന്‍ അംബാസഡര്‍ എ.ഒ.എച്ച് ഫാറൂഖ്, കോണ്‍സുല്‍ ജനറല്‍ ഡോ. ഔസാഫ് സഈദ് തുടങ്ങിയവരും ചര്‍ച്ചയില്‍ സംബന്ധിക്കും. ലോകത്ത് ഏറ്റവും കൂടുതല് ഹജ്ജ് തീര്‍ത്ഥാടകരെ അയക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. 1,57,000 തീര്‍ത്ഥാടകരാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നും ഹജ്ജ് നിര്‍വഹിച്ചത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഷാര്‍ജ എജ്യുക്കേഷണല്‍ ഇലക്ട്രോണിക് ഗൈഡ്
സീ ഷാര്‍ജ- എജ്യുക്കേഷണല്‍ എന്ന പേരില്‍ ഷാര്‍ജയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുള്ള ഇലക്ട്രോണിക് ഗൈഡ് പുറത്തിറക്കുന്നു. ഷാര്‍ജ യൂണിവേഴ്സിറ്റിയും ഷാര്‍ജ എജ്യുക്കേഷണല്‍ സോണും സംയുക്തമായാണ് ഈ ഗൈഡ് തയ്യാറാക്കുന്നത്. ഷാര്‍ജയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ അടങ്ങിയതായിരിക്കും ഈ ഗൈഡെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഷാര്‍ജ യൂണിവേഴ്സിറ്റിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഡോ. നബില്‍ അല്‍ ഖല്ലാസ്, അഹ്മദ് അല്‍ മുല്ല, അബ്ദുല്‍ അസീസ് അല്‍ മിദ്ഫ തുടങ്ങിയവര്‍ പങ്കെടുത്തു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



15 April 2008
കുവൈറ്റില്‍ വീണ്ടും കൊടുങ്കാറ്റിന് സാധ്യത
കുവൈറ്റില്‍ വീണ്ടും കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്ന് സല്‍മിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തലവന്‍ മസായിദ് അല്‍-ഹമദ് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ഉണ്ടായ കൊടുങ്കാറ്റിന് സമാനമായി മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റും മഴയുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.

ശക്തമായ പൊടിക്കാറ്റും അനുഭവപ്പെടും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ കൊടുങ്കാറ്റില്‍ വാഹനാപകടങ്ങള്‍ മൂലം മൂന്നു പേര്‍ മരിച്ചു. ഒട്ടേറെ വാഹനങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ഭീമന്‍ പരസ്യ ബോര്‍ഡുകള്‍ വീണ് വാഹനങ്ങള്‍ തകര്‍ന്നു.

സാല്‍മിയയിലെ കടലില്‍ കൊടുങ്കാറ്റു മൂലമുണ്ടായ തിരയില്‍പ്പെട്ട് ഒരു സ്വദേശി യുവാവും വാഹനാപകടത്തില്‍പ്പെട്ട് രണ്ട് ഈജിപ്തുകാരുമാണ് മരിച്ചത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദേര സൂക്ക് തീപിടുത്തം; ചെന്നിത്തല തിരിഞ്ഞു നോക്കിയില്ല
ദേര നൈഫ് സൂക്ക് തീപിടുത്തത്തില്‍ സര്‍വതും നഷ്ടപ്പെട്ട മലയാളികള്‍ക്ക് ആശ്വാസവാക്കുകളുമായി നിരവധി നേതാക്കളാണ് ഈ സുഖ് സന്ദര്‍ശിച്ചത്. എന്നാല്‍ രണ്ട് ദിവസം ദുബായില്‍ ഉണ്ടായിട്ടും കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ല എന്ന് പരാതിപ്പെടുന്നു ഇവിടുത്തെ തൊഴിലാളികള്‍.

ദേര നൈഫ് സൂക്കിലെ തൊഴിലാളികളില്‍ 80 ശതമാനത്തിലധികം പേരും മലയാളികളാണ്. എണ്ണൂറോളം തൊഴിലാളികളാണ് ഈ അഗ്നിബാധയില്‍ വഴിയാധാരമായത്. നിരവധി രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക നേതാക്കള്‍ ആശ്വാസവാക്കുകളുമായി ഇതിനകം സൂഖ് സന്ദര്‍ശിച്ചു. പി.വി അബ്ദുല്‍ വഹാബ് എം.പി, എം.കെ മുനീര്‍, വ്യവസായ പ്രമുഖന്‍ എം.എ യൂസഫലി എന്നിവരെല്ലാം നൈഫ് സൂക്കിലെത്തി തൊഴിലാളികളുടെ ദുഃഖത്തില്‍ പങ്ക് ചേര്‍ന്നവരാണ്. എന്നാല്‍ രണ്ട് ദിവസം ദുബായില്‍ ഉണ്ടായിട്ടും കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ല എന്ന് പരാതിപ്പെടുന്നു ഇവിടുത്തെ തൊഴിലാളികള്‍.

ഖത്തര്‍ മലയാളി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്ന വഴി ദുബായില്‍ എത്തിയ കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല രണ്ട് ദിവസം ഇവിടെ തങ്ങിയിരുന്നു. സഹായ ധനം പ്രഖ്യാപിക്കുക എന്നതിനപ്പുറം തങ്ങളുടെ ദുഃഖം മനസിലാക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുക എന്നത് വലിയ കാര്യമാണെന്ന് നൈഫ് സൂക്കിലെ തൊഴിലാളികള്‍ പറയുന്നു.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കൂടുതല്‍ വിദേശ വിമാനങ്ങള്‍ക്ക് പിന്നില്‍ ലീഗാണെന്ന്
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ വിദേശ വിമാനങ്ങള്‍ അനുവദിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മുസ്ലീംലീഗാണെന്ന് ലീഗ് നേതാവ് മായിന്‍ഹാജി അവകാശപ്പെട്ടു.

കരിപ്പൂരിലേക്ക് വിദേശ വിമാനങ്ങള്‍ക്ക് അനുമതി നല്‍കരുതെന്ന് കേന്ദ്ര കാബിനറ്റ് തീരുമാനം എടുത്തിരുന്നുവെന്നും ആ തീരുമാനത്തില്‍ മാറ്റം വന്നതിന് പിന്നില്‍ മുസ്ലീം ലീഗാണെന്നും അദ്ദേഹം ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പി.ടി മുഹമ്മദ്, കെ.വി.എ ഗഫൂര്‍, ഒ.കെ.എം മൗലവി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായില്‍ എയര്‍കണ്ടീഷന്‍ ബസ് സ്റ്റോപ്പുകള്‍
ദുബായിലെ വിവിധ ഭാഗങ്ങളില്‍ 42 ശീതീകരിച്ച ബസ് സ്റ്റോപ്പുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.
ലോകത്തില്‍ ഇതാദ്യമായാണ് എയര്‍ കണ്ടീഷന്‍ ബസ് സ്റ്റോപ്പുകള്‍ വരുന്നത്. ഇനിയും ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള ബസ്റ്റോപ്പുകള്‍ സ്ഥാപിക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി അധികൃതര്‍ വ്യക്തമാക്കി.

അധികം വൈകാതെ തന്നെ ആദ്യഘട്ടമായി 815 ശീതികരിച്ച ബസ്റ്റോപ്പുകള്‍ ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കാനാണ് പദ്ധതി.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



14 April 2008
പ്രവാസികള്‍ക്കിടയില്‍ ഹൃദ്രോഗമരണം വര്‍ധിക്കുന്നു
ഗള്‍ഫിലെ പ്രവാസികള്‍ക്കിടയില്‍ ഹൃദ്രോഗം മൂലമുള്ള മരണ നിരക്ക് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ജോലി ഭാരം കൊണ്ടുള്ള മാനസിക സമ്മര്‍ദ്ദവും വ്യായാമത്തിന്‍റെ അഭാവവുമാണ് ഇതിന് കാരണമായി പറയുന്നത്.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post: