29 April 2010
സൗദിയില്‍ ജനസംഖ്യാ കണക്കെടുപ്പ് ആരംഭിച്ചു.
സൗദിയില്‍ ജനസംഖ്യാ കണക്കെടുപ്പ് ആരംഭിച്ചു. അനധികൃത താമസക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളുടേയും സ്വദേശികളുടേയും കണക്കെടുപ്പിനാണ് പദ്ധതി. വനിതകള്‍ ഉള്‍പ്പടെ 5900 ജീവനക്കാരാണ് ജിദ്ദയില്‍ സെന്‍സസിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



20 April 2010
മിഗ് - 21 വിമാനങ്ങള്‍ പിന്‍വലിക്കും : ആന്റണി
പൊതുവേ അപകട സാധ്യത കൂടുതലുള്ള മിഗ്-21 വിമാനങ്ങള്‍ വ്യോമ സേനയില്‍ നിന്നും ഘട്ടം ഘട്ടമായി പിന്‍വലിക്കുമെന്ന് പ്രതിരോധ മന്ത്രി എ. കെ. ആന്റണി പറഞ്ഞു. മലയാളിയായ രാഹുല്‍ നായര്‍ ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥര്‍ അഭ്യാസ പ്രകടന ത്തിനിടെ വിമാന തകരാറു മൂലം മരണ മടഞ്ഞ പശ്ചാത്തല ത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുക യായിരുന്നു മന്ത്രി.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഈ വര്‍ഷം പവര്‍ കട്ടില്ല : മന്ത്രി എ. കെ. ബാലന്‍
ഈ വര്‍ഷം സംസ്ഥാനത്ത്‌ പവര്‍ കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എ. കെ. ബാലന്‍ അറിയിച്ചു. വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഈ പ്രഖ്യാപനത്തെ ഏവരും പ്രതീക്ഷ യോടെ യാണ് കാണുന്നത്. ലാവ്‌ലിന്‍ കേസില്‍ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തെറ്റുകാരനല്ലെന്നു സി. ബി. ഐ. തന്നെ പറഞ്ഞ സ്ഥിതിക്ക്, ഉമ്മന്‍ ചാണ്ടി ഇതേ പറ്റി പ്രതികരിക്ക ണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



19 April 2010
ലളിത് മോഡിയുടെ ഓഫീസില്‍ നിന്നും ഫയലുമായി കടന്ന സ്ത്രീ വിജയ്‌ മല്ല്യയുടെ മകള്‍
lailaഐ. പി. എല്‍. ചെയര്‍മാന്‍ ലളിത് മോഡിയുടെ സ്വകാര്യ ഹോട്ടലിലുള്ള ഓഫീസില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിന് എത്തുന്നതിനു അര മണിക്കൂര്‍ മുന്‍പ്‌, ലാപ്ടോപ്പും ഫയലുകളുമായി ഒരു സ്ത്രീ പോകുന്നത് ക്ലോസ്‌ഡ്‌ സര്‍ക്യൂട്ട് ടി. വി. യില്‍ തെളിഞ്ഞിരിരുന്നു. മദ്യ വ്യവസായിയും ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ടീമിന്റെ ഉടമയുമായ വിജയ്‌ മല്ല്യയുടെ മകളായിരുന്നു അതെന്ന് തെളിഞ്ഞതായും, ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുക യാണെന്നും കൂടുതല്‍ വിശദമാക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



തച്ചങ്കരി യുടെ സസ്പെന്‍ഷന്‍ - മുഖ്യമന്ത്രിയും ഞാനും കൂടിയാലോചിച്ചിരുന്നു : മന്ത്രി കോടിയേരി ബാലകൃഷ്ണന്‍
ചട്ടം ലംഘിച്ച് വിദേശ യാത്ര നടത്തിയ കണ്ണൂര്‍ റേഞ്ച് ഐ. ജി. ടോമിന്‍ തച്ചങ്കരിയെ സസ്പെന്‍റ് ചെയ്ത നടപടി യുമായി ബന്ധപ്പെട്ട് പത്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണക്ക് വഴി വെക്കുന്ന താണെന്നും, സസ്പെന്‍ഷന്‍ സംബന്ധിച്ച വിഷയം താനുമായി മുഖ്യ മന്ത്രി ചര്‍ച്ച നടത്തിയിരുന്നു എന്നും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തച്ചങ്കരി ചട്ടം ലംഘിച്ചു എന്ന് ബോധ്യ പ്പെട്ടതിന്റെ അടിസ്ഥാന ത്തിലാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ടോമിന്‍ തച്ചങ്കരി ക്കെതിരെ ഡി. ജി. പി. യുടെ രൂക്ഷ വിമര്‍ശനം
ചട്ടം ലംഘിച്ച് വിദേശ യാത്ര നടത്തിയ കണ്ണൂര്‍ റേഞ്ച് ഐ. ജി. ടോമിന്‍ തച്ചങ്കരി ക്കെതിരെ ഡി. ജി. പി. ജേക്കബ്‌ പുന്നൂസ്‌ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്‌. തച്ചങ്കരി ക്കെതിരെ നടപടി എടുക്കണം എന്നു തന്നെ യാണ് താന്‍ ശുപാര്‍ശ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അറുനൂറിലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മുപ്പത്‌ ഐ. പി. എസ്. ഉദ്യോഗസ്ഥരും ഇതു പോലെ സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയെന്ന വിവരം എവിടെ നിന്നും കിട്ടി? അങ്ങിനെ ഇതിനു മുമ്പ്‌ ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, ആ തെറ്റ് ആവര്‍ത്തിക്കുക ഗുരുതരമായ വീഴ്ച യാണെന്നും, മുന്‍പ്‌ മറ്റാരെങ്കിലും ചെയ്തു എന്നതിനാല്‍ തന്റെ തെറ്റും തച്ചങ്കരി ന്യായീകരിക്കാന്‍ ശ്രമിക്കുക യാണെന്നും ഡി. ജി. പി. പറഞ്ഞു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



17 April 2010
പൂര നഗരിയില്‍ പന്തലുകള്‍ ഒരുങ്ങുന്നു
Manikandanal-pandhalതലയെടുപ്പോടെ വടക്കും നാഥന്റെ പ്രദക്ഷിണ വഴികളില്‍ ഉയരുന്ന പന്തലുകള്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണ ഘടകമാണ്‌. നടുവിലാല്‍ നായ്കനാല്‍ എന്നിവിടങ്ങളില്‍ തിരുവമ്പാടിയും, മണികണ്ടനാലിനു സമീപം പാറമേക്കാവും പന്തലൊരുക്കുന്നു. ഇതു കൂടാതെ അവിടാവിടെ ചെറിയ പന്തലുകളും ഒരുക്കാറുണ്ട്‌. കലയും കരവിരുതും സമന്ന്വയിക്കുന്ന പൂരപ്പന്തലുകള്‍ സ്വദേശി കള്‍ക്കെന്നു മാത്രമല്ല വിദേശികള്‍ക്കും കൗതകമാണ്‌ ഏറെ.
 
കവുങ്ങും, മുളയും, പട്ടികയും, തുണിയും, കയറും ആണ്‌ പന്തലിന്റെ പ്രധാന നിര്‍മ്മാണ സാമഗ്രികള്‍. ഡിസൈന്‍ അനുസരിച്ച്‌ കവുങ്ങും മുളയും കൊണ്ട്‌ പ്രധാന ഫ്രൈം ഉണ്ടാക്കി, അതില്‍ കനം കുറഞ്ഞ പട്ടിക കഷ്ണങ്ങള്‍ കൊണ്ട്‌ നിറം പൂശിയ "ഗ്രില്ലുകള്‍ " പിടിപ്പിക്കുന്നു.
 

trissur-pooram-pandhal

പന്തല്‍ ഒരുങ്ങുന്നു

 
പല നിലകളിലായി ഒരുക്കുന്ന പന്തലുകള്‍ രാത്രിയില്‍ ഇലക്ട്രിക് ബള്‍ബുകളുടെ പ്രഭയില്‍ ഏറെ ആകര്‍ഷകമാകും. ഇത്തരത്തില്‍ ഒരുക്കുന്ന പന്തല്‍ ലിംകാ ബുക്സ്‌ ഓഫ്‌ റിക്കോര്‍ഡിലും കയറി പറ്റിയിട്ടുണ്ട്‌.
 
sundermenonകഴിഞ്ഞ വര്‍ഷം തിരുവമ്പാടി വിഭാഗത്തിനായി ഒരുക്കിയ പന്തലാണ്‌ "റിക്കോര്‍ഡ്‌ പന്തലായി മാറിയത്‌". പന്തലിന്റെ വലിപ്പം അലങ്കാരം തുടങ്ങിയവ പരിഗണിച്ചാണ്‌ ഈ സ്ഥാനം ലഭിച്ചത്‌. തൊണ്ണൂറടിയോളം ഉയരം ഉള്ള ഈ പന്തലൊരുക്കുവാന്‍ ഏകദേശം പത്തു ലക്ഷം രൂപ ചിലവു വന്നു. വിദേശ മലയാളിയായ സുന്ദര്‍ മേനോന്‍ കണ്‍വീനറായുള്ള കമ്മറ്റിയാണ്‌ ഇതിനു നേതൃത്വം നല്‍കിയത്‌. ദീപാലങ്കാര ങ്ങള്‍ക്കായി ചൈനയില്‍ നിന്നും പ്രത്യേകം എല്‍. ഈ. ഡികള്‍ കൊണ്ടു വരികയായിരുന്നു. സുന്ദര്‍ മേനോന്റെ ഉടമസ്ഥതയില്‍ ദുബായിലുള്ള സണ്‍ഗ്രൂപ്പിലെ തൊഴിലാളികളും, തൃശ്ശൂരിലെ ക്ലാസിക്‌ ഇലക്ടിക്കല്‍സും ചേര്‍ന്നണ്‌ പന്തലിന്റെ ദീപവിതാനം ഒരുക്കിയത്‌. ചെറുതുരുത്തി യിലെ ഐഷാ പന്തല്‍ വര്‍ക്ക്സ്‌ ആണ്‌ പന്തല്‍ ഒരുക്കിയത്‌. ഇത്തവണ തിരുവമ്പാടിയുടെ പന്തലിന്റെ കാല്‍ നാട്ടല്‍ ചടങ്ങ്‌ ഏപ്രില്‍ പതിനാലിന് നടന്നു.
 
- എസ്. കുമാര്‍
 
 
ഫോട്ടോ കടപ്പാട് : http://www.jayson.in/

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ടോമിന്‍ തച്ചങ്കരിയെ ഐ.ജി. സ്ഥാനത്ത് നിന്നും മാറ്റി
സര്‍ക്കാര്‍ അനുമതി ഇല്ലാതെ വിദേശ യാത്ര നടത്തിയെന്ന പരാതിയെ തുടര്‍ന്ന് ഉത്തര മേഖല ഐ. ജി. സ്ഥാനത്ത്‌ നിന്നും മാറ്റി പുതിയ ഐ. ജി. യായി സുധേഷ് കുമാര്‍ ചുമതല ഏറ്റെടുത്തു. തച്ചങ്കരിക്ക് പുതിയ ചുമതല കളൊന്നും നല്‍കിയിട്ടില്ല. ചട്ടം ലംഘിച്ചാണ് വിദേശ യാത്ര നടത്തി യതെന്ന് ഡി. ജി. പി. ജേക്കബ്‌ പുന്നൂസ്‌ എ. ഡി. ജി. പി. സിബി മാത്യു എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാന ത്തിലാണ് മുഖ്യമന്ത്രി വി. എസ്. അച്ച്യുതാനന്ദന്‍ നടപടി എടുത്തത്‌.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ലളിത് മോഡിയെ ആദായ നികുതി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു
ഐ.പി.എല്‍. കമ്മീഷണര്‍ ലളിത്‌ മോഡിയെ ആദായ നികുതി ഉദ്വോഗസ്ഥര്‍ ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ എട്ടു മണിക്കൂര്‍ നീണ്ടു നിന്നു. മുംബൈ വര്‍ളിയിലെ ഓഫീസി ലെത്തിയാണ് ചോദ്യം ചെയ്തത്. ഐ. പി. എല്‍. ക്രിക്കറ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും, ഓഹരി ഉടമസ്ഥത യുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് ചോദ്യം ചെയ്യലില്‍ ചോദിച്ചത്. ഐ. പി. എല്‍. ഹെഡ്‌ ക്വോട്ടേഴ്സ്‌ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലും, ലളിത് മോഡിയുടെ വര്‍ളിയിലെ നിര്‍ലോണ്‍ ഹൌസിലും, ഉദ്വോഗസ്ഥര്‍ പരിശോധന നടത്തി.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്‌ സുരക്ഷാ വീഴ്ച: യു. എന്‍. അന്വേഷണ സംഘം
benazir-bhuttoപാക്കിസ്ഥാന്‍ മുന്‍ പ്രധാന മന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെടാന്‍ കാരണം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് യു. എന്‍. അന്വേഷണ ഉദ്വോഗസ്ഥര്‍ അറിയിച്ചു. പര്‍വേസ് മുഷറഫ്‌ സര്‍ക്കാരും, പഞ്ചാബ് ഭരണകൂടവും, റാവല്‍പിണ്ടി ജില്ലാ പോലീസും മതിയായ സുരക്ഷ നല്‍കിയിരുന്നെങ്കില്‍ ബേനസീറിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമാ യിരുന്നെന്നും അന്വേഷണ സംഘം അറിയിച്ചു. 2007 ഡിസംബര്‍ 27നു റാവല്‍ പിണ്ടിയില്‍ തെരഞ്ഞെടുപ്പ്‌ റാലിക്കിടെ യാണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്‌.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



16 April 2010
ഐ.പി.എല്‍. കൊച്ചി ടീം അഹമ്മദാബാദിലേക്ക് മാറ്റാന്‍ അഞ്ച് അംഗങ്ങള്‍ തന്റെ സഹായം തേടി എന്ന് ശരദ്‌ പവാര്‍
sharad-pawarരാഷ്ട്രീയവും പണക്കൊഴുപ്പും ക്രിക്കറ്റ്‌ കളിക്കളം കൈയ്യടക്കിയ വേളയില്‍ കൊച്ചി ടീമിന്റെ ഉള്ളു കള്ളികള്‍ കൂടുതല്‍ വ്യക്തമായി കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയ, വ്യവസായ രംഗത്തെ പ്രമുഖരുടെ ഇടപെടല്‍ വാര്‍ത്തയും വിവാദവുമായതിനു പുറകെയാണ് മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കേന്ദ്ര കൃഷി മന്ത്രിയും നിയുക്ത ഐ.സി.സി. പ്രസിഡണ്ടുമായ ശരദ്‌ പവാര്‍ നടത്തിയത്. കൊച്ചി ടീമിന് വേണ്ടി പണം മുടക്കിയവരില്‍ തന്നെയുള്ള അഞ്ചു പേര്‍ കൊച്ചി ടീമിനെ അഹമ്മദാബാദ് നഗരത്തിലേക്ക് കൊണ്ട് പോകാന്‍ തന്റെ സഹായം അഭ്യര്‍ഥിച്ചു കൊണ്ട് തന്നെ വന്നു കണ്ടിരുന്നു എന്നാണ് പവാര്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ ഈ നീക്കത്തെ താന്‍ നിരുല്‍സാഹ പ്പെടുത്തുകയായിരുന്നു എന്നും പവാര്‍ പറയുന്നു.
 
ഈ നീക്കത്തിന് പുറകിലും ലളിത മോഡിയുടെ കരങ്ങള്‍ ഉണ്ടെന്നു സംശയിക്കപ്പെടുന്നു. ടീം അഹമ്മദാബാദ് നഗരത്തിലേക്ക് നീക്കാന്‍ പണം മുടക്കിയവര്‍ക്കെതിരെ ശക്തമായ ഭീഷണി ഉണ്ടായിരുന്നു എന്നും സൂചനയുണ്ട്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കേരള എം.പി. മാര്‍ ചുമതല ഏറ്റു
കേരളത്തില്‍ നിന്നും രാജ്യ സഭ യിലേക്ക്‌ തെരഞ്ഞെടു ക്കപ്പെട്ട പ്രതിരോധ മന്ത്രി എ. കെ. ആന്റണി, കെ. എന്‍. ബാല ഗോപാല്‍, ടി. എന്‍. സീമ എന്നിവര്‍ സത്യ പ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു. രാജ്യ സഭാ അധ്യക്ഷന്‍ ഹമീദ്‌ അന്‍സാരി സത്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



തീവ്രവാദത്തെ നേരിടാന്‍ ഇന്ത്യക്ക്‌ അമേരിക്കന്‍ സഹായം
തീവ്രവാദ വിരുദ്ധ പ്രവര്‍ത്തന ങ്ങള്‍ക്കായി ഇന്ത്യക്ക്‌ 45 ലക്ഷം ഡോളര്‍ അമേരിക്ക നല്‍കും. മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നത നിലവാരത്തിലുള്ള പരിശീലനം ലഭ്യമാക്കാന്‍ സഹായി ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് 2010 - 11 സാമ്പത്തിക വര്‍ഷത്തില്‍ ഇത്രയും തുക ഇന്ത്യക്കു വേണ്ടി മാറ്റി വെക്കാന്‍ അമേരിക്ക തീരുമാനിച്ചത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



15 April 2010
കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പോര് മുറുകുന്നു
വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പും, നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടു കൊണ്ട് ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ്‌ പോര് തുടങ്ങി. വയലാര്‍ രവിയെ മുന്‍നിര്‍ത്തി രമേശ്‌ ചെന്നിത്തല പഴയ ഐ. ഗ്രൂപ്പ്‌ പുനരുജ്ജീ വിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയെ പിന്താങ്ങുന്ന എ. ഗ്രൂപ്പ്‌, രമേഷിന്റെ കെ. പി. സി. സി. പ്രസിഡന്റ് സ്ഥാനം തെറിപ്പിക്കാന്‍ ശ്രമം തുടങ്ങി. ഇതിനായി ചില മുതിര്‍ന്ന നേതാക്കള്‍ ഹൈ കമാന്റിനെ കാണുന്നുണ്ട്. യൂത്ത്‌ കോണ്‍ഗ്രസ്സിന്റെ വെല്ലുവിളി രമേശിന്റെ പിന്തുണയോടെ ഉമ്മന്‍ ചാണ്ടി ക്കെതിരെയുള്ള ചരടു വലികളാ ണെന്ന് പറയപ്പെടുന്നു. പത്മജ, മുല്ലപ്പള്ളി രാമചന്ദ്രന്‍, ജി. കാര്‍ത്തികേയന്‍, കെ. വി. തോമസ്‌ എന്നിവര്‍ ഉമ്മന്‍ ചാണ്ടിക്കു വേണ്ടി രംഗത്തുണ്ട്. ഗ്രൂപ്പ്‌ യോഗങ്ങള്‍ കൂടിയതില്‍ തെറ്റില്ലെന്നും, പാര്‍ട്ടിക്ക് ഗുണകരമല്ലാത്ത ഒരു തീരുമാനവും എടുക്കാന്‍ സാധ്യത ഇല്ലെന്നുമുള്ള ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന ഒരു മുന്‍കൂര്‍ ജാമ്യമാകാനാണ് വഴി. തുടര്‍ന്നും ഗ്രൂപ്പു യോഗങ്ങള്‍ ഉണ്ടാകുമെന്ന സൂചന ഇതില്‍ ഒളിച്ചിരിപ്പുണ്ട്.
 
- ഫൈസല്‍ ബാവ
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ആണവ സുരക്ഷാ ഉച്ചകോടി സമാപിച്ചു
തീവ്രവാദികളുടെ കൈകളില്‍ ആണവ ആയുധങ്ങളും, അതിന്റെ സാങ്കേതിക വിദ്യയും എത്തി പ്പെടാതിരിക്കാന്‍ എല്ലാ രാജ്യങ്ങളും സഹകരി ക്കണമെന്ന പ്രമേയം പാസാക്കി 47 രാജ്യങ്ങളിലെ ഭരണ തലവന്മാര്‍ പങ്കെടുത്ത രണ്ടു ദിവസം നീണ്ടു നിന്ന ആണവ സുരക്ഷാ ഉച്ചകോടി സമാപിച്ചു. ആണവാ യുധങ്ങളുടെ സുരക്ഷയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അഭിപ്രായപ്പെട്ട ഉച്ചകോടി യില്‍ സുരക്ഷ ഉറപ്പാക്കാനുള്ള വ്യക്തമായ നടപടികളൊന്നും പ്രഖ്യാപിച്ചില്ല. പന്ത്രണ്ടു മാര്‍ഗ രേഖകള്‍ അവതരിപ്പിച്ച് പാസാക്കിയ യോഗം നാലു വര്‍ഷത്തിനു ശേഷം ദക്ഷിണ കൊറിയയില്‍ ചേരാനും തീരുമാനിച്ചു. ആണവ ഏജന്സി യുമായും, ഐക്യ രാഷ്ട്ര സഭയുമായും സഹകരിച്ച് എല്ലാ രാജ്യങ്ങളും അവരവരുടെ ആണവ സുരക്ഷ ഉറപ്പാക്ക ണമെന്നും മാര്‍ഗ രേഖ ആഹ്വാനം ചെയ്യുന്നു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മന്ത്രി ശശി തരൂരിന് വധ ഭീഷണി
ഐ. പി. എല്‍. കേരള ടീമിന് വേണ്ടി ഇടപെട്ട മന്ത്രി ശശി തരൂരിന് മൊബൈല്‍ ഫോണ്‍ വഴി വധ ഭീഷണി. ഐ. പി. എല്‍. ടീമുമായുള്ള ശശി തരൂരിന്റെ ബന്ധം അവസാനി പ്പിക്കണമെന്നും, ലളിത് മോഡിയോട് മാപ്പു പറയണ മെന്നുമാണ് എസ്. എം. എസ്. വഴി വന്ന ഭീഷണിയില്‍ പറയുന്നത്. മുംബൈയില്‍ നിന്നും ഷക്കീല്‍ എന്ന ആളാണ്‌ എസ്. എം. എസ്. അയച്ചിരി ക്കുന്നത്. താന്‍ അധോലോക നായകന്‍ ദാവൂദ്‌ ഇബ്രാഹിമിന്റെ ആളാണെന്നും ഇതില്‍ പറയുന്നുണ്ട്. ഇക്കാര്യം മന്ത്രി ശശി തരൂര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയും, പോലീസിനു പരാതി എഴുതി നല്‍കുകയും ചെയ്തിട്ടുണ്ട്. മന്ത്രി ശശി തരൂരിനും, അദ്ദേഹത്തിന്റെ ഓഫീസിനും കൂടുതല്‍ സുരക്ഷ നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഐ.പി.എല്‍. വിവാദം - ശശി തരൂരിനെതിരെ നടപടി പരിശോധിച്ച ശേഷം: പ്രധാനമന്ത്രി
ഐ. പി. എല്‍. വിവാദത്തില്‍ വസ്തുതകള്‍ മുഴുവനായും പഠിച്ചതിനു ശേഷം മാത്രമേ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ശശി തരൂരിനെതിരെ നടപടി ഉണ്ടാകുകയുള്ളൂ എന്ന് പ്രധാന മന്ത്രി ഡോ. മന്മോഹന്‍ സിംഗ് വ്യക്തമാക്കി. ഐ. പി. എല്‍. കൊച്ചിന്‍ ടീമുമായി ബന്ധപ്പെട്ട കാര്യത്തില്‍ യാഥാര്‍ത്ഥ്യം എന്താണെന്ന് ഇനിയും വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ മാധ്യമ വാര്‍ത്ത മാത്രം കണക്കിലെടുത്ത്‌ നടപടിയെടുക്കാന്‍ കഴിയില്ലെന്നും, ഇന്ത്യയില്‍ മടങ്ങി എത്തിയതിന് ശേഷം അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആണവ ഉച്ചകോടിയില്‍ പങ്കെടുക്കാനായി അമേരിക്കയിലാണ് പധാനമന്ത്രി. ഐ. പി. എല്‍. വിവാദത്തില്‍ അകപ്പെട്ട മന്ത്രി ശശി തരൂര്‍ രാജി വെയ്ക്കണമെന്ന് ബി. ജെ. പി. യും, സി. പി. ഐ. എം. പോളിറ്റ് ബ്യൂറോയും ആവശ്യപ്പെട്ടിട്ടുണ്ട്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മൂന്നു ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം
കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍കോട്‌ എന്നീ ജില്ലകളില്‍ പത്ത്‌ ദിവസത്തേക്ക് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെ. എസ്. ഇ. ബി. അധികൃതര്‍ അറിയിച്ചു. 120 കെ. വി. സബ് സ്റ്റേഷനിലേക്ക് സംസ്ഥാനത്തിന് പുറത്തു നിന്നും വരുന്ന ലൈനില്‍ ഉണ്ടായ തകരാറാണ് വൈദ്യുതി നിയന്ത്രണത്തിനു കാരണമെന്നും ഇവര്‍ പറഞ്ഞു. പ്രശ്നം പരിഹരിച്ച് വൈദ്യുതി പഴയ സ്ഥിതിയിലേക്ക് കൊണ്ടു വരുന്നത്‌ വരെയാണ് നിയന്ത്രണം.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കടല്‍ കൊള്ളക്കാരെ നേരിടാന്‍ ഇന്ത്യന്‍ പടക്കപ്പല്‍
ഏദന്‍ കടലിടുക്കിലെ കടല്‍ കൊള്ളക്കാരെ നേരിടാന്‍ ഇന്ത്യന്‍ നാവിക സേന പുതിയ യുദ്ധക്കപ്പല്‍ അയച്ചു. രണ്ടു മലയാളികള്‍ ഉള്ള ഇന്ത്യന്‍ ചരക്കു കപ്പല്‍ സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ തട്ടിയെടുത്ത സാഹചര്യത്തിലാണ് നാവിക സേനയുടെ ഈ തീരുമാനം. ആയുധ ധാരികളായ കമാന്‍ഡോകളും ഹെലികോപ്ടറും അടങ്ങുന്ന ഐ. എന്‍. എസ്. വിധ്വ എന്ന യുദ്ധ ക്കപ്പലാണ് നാവിക സേന അയച്ചത്‌. ഏദന്‍ കടലിടുക്കിലൂടെ പോകുന്ന എല്ലാ ചരക്കു കപ്പലുകളുടെയും സുരക്ഷ യ്ക്കായുള്ള എല്ലാ സജ്ജീകരണങ്ങളും ഇതില്‍ ഉണ്ടെന്നും, ചരക്കു കപ്പലുകലുടെ സുരക്ഷ ഉറപ്പാക്കുമെന്നും നാവിക സേന അറിയിച്ചു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കൊടുങ്കാറ്റ് : ബീഹാറിലും ബംഗാളിലും ആസാമിലും 122 മരണം
bihar-stormബീഹാര്‍, പശ്ചിമ ബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളില്‍ ആഞ്ഞു വീശിയ കൊടുങ്കാറ്റില്‍ 120ഓളം പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ അര്‍ദ്ധ രാത്രിയാണ് 125 കിലോ മീറ്റര്‍ വേഗതയുള്ള കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. ഏറ്റവും അധികം പേര്‍ കൊല്ലപ്പെട്ടത് ബീഹാറിലാണ്. ബീഹാറിലെ അഞ്ചു ജില്ലകളിലായി 77 പേര്‍ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ ഒരു ജില്ലയിലെ 39 പേരും, ആസാമില്‍ 4 പേരും കൊല്ലപ്പെട്ടു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 1.5 ലക്ഷം രൂപയുടെ ദുരിതാശ്വാസം നല്‍കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി അറിയിച്ചു. ഇതിനു പുറമേ, ധാന്യവും, ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം വീട് നിര്‍മ്മിച്ച്‌ നല്‍കാനും ഉത്തരവായി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപാ വീതം നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരും അറിയിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ചൈനയില്‍ ഭൂകമ്പം മരണം അറുന്നൂറ് കവിഞ്ഞു
ചൈനയിയില്‍ ഉണ്ടായ അതി ശക്തമായ ഭൂകമ്പത്തില്‍ മരണ സംഖ്യ നാനൂറ് കവിഞ്ഞു. എണ്ണായിരത്തോളം പേര്‍ക്ക് പരിക്കുണ്ട്. നിരവധി വീടുകള്‍ തകര്‍ന്നു. റിക്ടര്‍ സ്കെയിലല്‍ 6.9 രേഖപ്പെടുത്തിയ ഭൂകമ്പം ഷിന്‍ഹായ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. തിബറ്റന്‍ പീഠ ഭൂമിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



14 April 2010
സുരേഷ് ഗോപി പറഞ്ഞത്‌ വാസ്തവം - സലിം കുമാര്‍
salim-kumarസിനിമാ താരങ്ങള്‍ ടി.വി. ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നത് മലയാള സിനിമയെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്ന് പ്രശസ്ത ഹാസ്യ നടന്‍ സലിം കുമാര്‍ പറഞ്ഞു. ഈ കാര്യത്തില്‍ തനിക്ക്‌ സുരേഷ് ഗോപി പ്രകടിപ്പിച്ച അഭിപ്രായത്തോട് യോജിപ്പാണ് ഉള്ളത്. സിനിമയും ടി.വിയും രണ്ടു വ്യത്യസ്ത മാധ്യമങ്ങളാണ്. ഇതിനെ പ്രേക്ഷകര്‍ സമീപിക്കുന്നതും വ്യത്യസ്തമായിട്ടാണ്. ദിവസേന ടി.വി. യില്‍ കാണുന്ന അതേ മുഖങ്ങള്‍ തന്നെ സിനിമയിലും കാണുന്നത് സിനിമയുടെ ഈ വ്യത്യസ്തതയെ ഇല്ലാതാക്കും എന്നാണു തന്റെ അഭിപ്രായം. ഇത് സിനിമയെ ഒരു വ്യവസായം എന്ന നിലയില്‍ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
 
ചില ടി.വി. ചാനലുകളില്‍ നിന്നും റിയാലിറ്റി ഷോകളില്‍ ജഡ്ജി ആവാന്‍ തനിക്ക്‌ ലഭിച്ച ക്ഷണം താന്‍ നിരസിക്കുകയായിരുന്നു എന്ന് സലിം കുമാര്‍ വെളിപ്പെടുത്തി. സിനിമയുടെ വ്യത്യസ്തമായ നിലനില്‍പ്പ്‌ തങ്ങളുടെ തന്നെ നിലനില്‍പ്പാണ് എന്ന് ഓരോ കലാകാരനും മനസ്സിലാക്കി ടി.വി. പരിപാടികളില്‍ നിന്നും മാറി നില്‍ക്കണം. ടി.വി. ചാനലുകളില്‍ അഭിനയിക്കുന്ന കലാകാരന്മാരെ അവരുടെ തൊഴില്‍ ചെയ്യാന്‍ വിട്ട് സിനിമാ നടന്മാര്‍ തങ്ങളുടെ തൊഴിലില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയാണ് വേണ്ടത്. ഈ ബോധമാണ് മലയാള സിനിമയ്ക്ക് ഇന്ന് ആവശ്യം എന്നും ദുബായില്‍ സന്ദര്‍ശനം നടത്തുന്ന സലിം കുമാര്‍ പറഞ്ഞു. സലിം കുമാറിനോടൊപ്പം ഭാര്യ സുനിതയും മക്കളായ ആരോമലും ചന്തുവും ദുബായില്‍ എത്തിയിരുന്നു. ഹ്രസ്വ സന്ദര്‍ശനം കഴിഞ്ഞു ഇന്നലെ ഇവര്‍ നാട്ടിലേക്ക്‌ തിരികെ പോയി.
 
ഹാസ്യത്തിന്റെ പുതുമ നിറഞ്ഞ മുഖവുമായി മലയാള സിനിമയില്‍ പ്രത്യക്ഷപ്പെട്ടു വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയനായ നടനാണ് സലിം കുമാര്‍. മിമിക്രിയില്‍ കഴിവ് തെളിയിച്ചതിനു ശേഷം സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്തമായ തന്റെ ശൈലിയാല്‍ മലയാളിയുടെ പ്രിയപ്പെട്ട ഹാസ്യ നടനായി മാറിയ സലിം കുമാര്‍ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ തന്റെ ഉജ്ജ്വല പ്രകടനം കൊണ്ട് താന്‍ ഒരു മികച്ച അഭിനേതാവ്‌ കൂടിയാണ് എന്ന് തെളിയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് ഇദ്ദേഹത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും ലഭിച്ചു. കേരള കഫെ, ഗ്രാമഫോണ്‍, പെരുമഴക്കാലം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഇദ്ദേഹത്തിന്റെ അഭിനയ പാടവം വ്യക്തമാക്കി. 2008ലെ മികച്ച ഹാസ്യ നടനുള്ള ഏഷ്യാനെറ്റ്‌ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



13 April 2010
ജല തീവ്രവാദം - ലഷ്കര്‍ എ ത്വയ്യിബയുടെ പുതിയ ഭീഷണി
water-terrorismജമ്മു കാശ്മീരില്‍ അണക്കെട്ട് നിര്‍മ്മിച്ച് പാക്കിസ്ഥാനെ മരുഭൂമി ആക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ലഷ്കര്‍ എ ത്വയ്യിബ സ്ഥാപക നേതാവും ജമാഅത്തെ മുത്വവ്വ യുടെ നേതാവുമായ ഹാഫിസ്‌ സെയ്ദ്‌ പറഞ്ഞു. ജല തീവ്രവാദം എന്ന് സെയ്ദ്‌ വിശേഷിപ്പിച്ച ജല മോഷണം ഇന്ത്യ അവസാനി പ്പിച്ചില്ലെങ്കില്‍ യുദ്ധം തുടങ്ങുമെന്നും ഭീഷണി മുഴക്കി. ജമ്മു കാശ്മീരില്‍ അണക്കെട്ട് നിര്‍മ്മിച്ച് നദിയുടെ ഗതി തിരിച്ചു വിട്ടത്‌ മൂലം ഇരു രാജ്യങ്ങളും പങ്കിടേണ്ട ജലം തടഞ്ഞ ഇന്ത്യയുടെ നടപടി ക്കെതിരെ പാക്‌ ജനത ഒന്നിച്ച് നില്‍ക്കണമെന്നും സയ്ദ് ആവശ്യപ്പെട്ടു. ജമ്മുവിലെ അണക്കെട്ട് നിറക്കാനായി ഇന്ത്യ ചിനാബ്‌ നദിയുടെ ഗതി തിരിച്ചു വിട്ടു എന്നും ഇത് 1960ലെ സിന്ധു നദി കരാറിന്റെ ലംഘന മാണെന്നും സെയ്ദ്‌ പറഞ്ഞു.
 
ജല തര്‍ക്കത്തെ പുതിയ ജല തീവ്രവാദ മാക്കാനാണ് സെയ്ദിന്റെ ശ്രമം. വരും കാല യുദ്ധങ്ങള്‍ ജലത്തിനു വേണ്ടിയാകും എന്ന ഓര്‍മ്മ പ്പെടുത്തലിനു പുറമെ ജല തീവ്രവാദം എന്ന പുതിയ ഭീഷണിയും ഹാഫിസ്‌ സെയ്ദിന്റെ വാക്കുകളില്‍ ധ്വനിക്കുന്നുണ്ട്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



12 April 2010
തായ് ലാന്റില്‍ പ്രക്ഷോഭം തുടരുന്നു - 19 മരണം
പാര്‍ലിമെന്റ് പിരിച്ചു വിട്ട് പുതിയ തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന് ആവശ്യപ്പെട്ട് തായ് ലാന്റില്‍ മുന്‍ പ്രധാനമന്ത്രി തക്ഷന്‍ ശിനാപത്രയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം കൂടുതല്‍ ഭാഗങ്ങളിലേക്ക്‌ വ്യാപിക്കുന്നു. തലസ്ഥാനമായ ബാങ്കോക്കില്‍ നടന്ന പാര്‍ലിമെന്റ് മാര്‍ച്ചില്‍ സൈന്യവും പ്രക്ഷോഭ കാരികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 19 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 13 പേര്‍ പ്രക്ഷോഭകരും അഞ്ച് സൈനികരും ഒരു മാധ്യമ പ്രവര്‍ത്തകനും ഉള്‍പ്പെടും.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഐ.പി.എല്‍. കേരള ടീമിന്റെ അംബാസിഡര്‍ ആകാന്‍ തയ്യാര്‍ : ഉഷ ഉതുപ്പ്
usha-uthupഐ.പി.എല്‍. കേരള ടീമിന്റെ അംബാസിഡര്‍ ആകാന്‍ താന്‍ തയ്യറാണെന്നും ക്ഷണിച്ചാല്‍ ഏറെ സന്തോഷ മാണെന്നും പ്രശസ്ത ഗായിക ഉഷ ഉതുപ്പ്‌ പറഞ്ഞു. ബോളിവുഡ്‌ മലയാളി താരങ്ങള്‍ക്ക് വേണ്ടി രണ്‍ദേവ് കണ്‍സോര്‍ഷ്യം ശ്രമം നടത്തി കൊണ്ടിരിക്കുന്ന തിനിടയിലാണ് ഉഷാ ഉതുപ്പിന്റെ പ്രഖ്യാപനം.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കുതിരവട്ടം മാനസിക ആര്യോഗ്യ കേന്ദ്രത്തില്‍ കൊലക്കേസ് പ്രതി തൂങ്ങി മരിച്ചു
കുതിരവട്ടം മാനസിക ആര്യോഗ്യ കേന്ദ്രത്തില്‍ ചികില്‍സ യിലായിരുന്ന കൊലക്കേസ് പ്രതി തൂങ്ങി മരിച്ചു. മലപ്പുറം കല്പകഞ്ചേരി സ്വദേശി മോഹന്‍ ദാസാണ് മരിച്ചത്‌. ഇന്നലെ രാവിലെയാണ് മരണ വിവരം ആശുപത്രി അധികൃതര്‍ അറിയുന്നത്.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ടോമിന്‍ തച്ചങ്കരി കാശ്മീരില്‍
സര്‍ക്കാരിന്റെ അറിവോ അനുമതിയോ കൂടാതെ വിദേശ യാത്ര നടത്തിയത്‌ അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടതിനു പുറകെ താന്‍ ജമ്മു കാശ്മീരില്‍ ഉണ്ടെന്നും അനാവശ്യ വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴക്കരുതെന്നും ടോമിന്‍ തച്ചങ്കരി അറിയിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഐ. ജി. ടോമിന്‍ തച്ചങ്കരിയുടെ വിദേശ യാത്ര വിവാദത്തില്‍
സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഉത്തര മേഖല ഐ. ജി. ടോമിന്‍ തച്ചങ്കരി നടത്തിയ വിദേശ യാത്രയെ പറ്റി അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. എ. ഡി. ജി. പി. സിബി മാത്യുവിനാണ് അന്വേഷണ ചുമതല. കോഴിക്കോട്‌ മലപ്പുറം മേഖലയില്‍ ചില പരിപാടി കളുമായി ബന്ധപ്പെട്ട് എത്തിയ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഉത്തര മേഖല ഐ. ജി. യുടെ അസാന്നിദ്ധ്യം ശ്രദ്ധിച്ചിരുന്നു.
 
ഐ. പി. എസ്. ഉദ്യോഗസ്ഥര്‍ വിദേശത്ത്‌ പോകുമ്പോള്‍ മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമാണ്. എന്നാല്‍ തച്ചങ്കരി ഈ നിയമം പാലിച്ചില്ല എന്നാണ് അറിയാന്‍ സാധിച്ചത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഒരു പരസ്യ പ്രസ്താവന ഇപ്പോഴാണ് നടത്തിയത്‌. ഇങ്ങനെ പോകുന്നത് ശരിയല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെ അനുമതിയില്ലാതെ പോകുന്നത് തുടര്‍ സംഭവ മാകുകയാണ്.
 
ഒരു മാസം മുന്പ് ടോമിന്‍ തച്ചങ്കരി അനുമതി യില്ലാതെ ദുബായില്‍ പോയതിന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിശദീകരണം ചോദിച്ചിരുന്നു. ഒരു കേസന്വേഷ ണവുമായി ബന്ധപ്പെട്ടാണ് ദുബായ് യാത്ര നടത്തി യതെന്ന് വിശദീകരണം നല്‍കിയിരുന്നു. കേസന്വേഷ ണവുമായി ബന്ധപ്പെട്ട് വിദേശത്ത് പോകുമ്പോള്‍ വിദേശ കാര്യ മന്ത്രാലയ ത്തിന്റെ അനുമതി വേണം എന്ന നിയമം പാലിക്കാതെ യാണ് അന്ന് ദുബായില്‍ പോയത്‌. കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി ദുബായ് കരാര്‍ ഒപ്പിട്ടില്ല. എന്നിട്ടും ദുബായ് പോലീസുമായി തച്ചങ്കരി ബന്ധപ്പെട്ടിരുന്നു. നടപടി ക്രമങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള കേസന്വേഷണ രീതിയെ പറ്റിയുള്ള അതൃപ്തി ഇന്ത്യയെ ദുബായ്‌ ഗവണ്‍മെന്റ് അറിയിച്ചിരുന്നു. ഈ വിവാദം കെട്ടടങ്ങും മുമ്പാണ് അടുത്ത യാത്ര.
 
ക്രമ സമാധാന ചുമതലയുള്ള ഐ. ജി. അവധിയി ലാണെന്നല്ലാതെ എവിടെയാണ് ഉള്ളത് എന്ന് ആഭ്യന്തര വകുപ്പിന് പോലും അറിയില്ല എന്നാണ് സൂചന.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



11 April 2010
ആണവ സുരക്ഷാ ഉച്ചകോടി തുടങ്ങി
nuclear-security-summitആണവ സുരക്ഷ ഉറപ്പു വരുത്തുന്നതിനും, ആണവ ഭീകരവാദം തടയുന്നതിനും ഫലപ്രദമായ നടപടി എടുക്കുന്നതിനും വേണ്ടി അമേരിക്കന്‍ പ്രസിഡന്റ് ബരാക്‌ ഒബാമയുടെ നേതൃത്വത്തില്‍ 43 രാഷ്ട്ര തലവന്മാര്‍ ഒന്നിച്ചു ചേരുന്ന ആണവ സുരക്ഷാ ഉച്ചകോടി അമേരിക്കയിലെ വാഷിങ്ടണില്‍ തുടങ്ങി. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്ങും പങ്കെടുക്കുന്നുണ്ട്. തീവ്രവാദ ത്തിനെതിരെ ഇരു രാഷ്ട്രങ്ങളും സംയുക്ത നീക്കം നടത്തുന്നതിനായി ഒബാമയുമായി മന്‍മോഹന്‍ സിംഗ് ചര്‍ച്ച നടത്തും.
 




 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പാലക്കാട് കസ്റ്റഡി മരണം ആന്തരിക രക്തസ്രാവം മൂലം
പാലക്കാട് പോലീസ് കസ്റ്റഡിയില്‍ പ്രതി സമ്പത്ത് മരിച്ചത്‌ ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തില്‍ അറുപത്തി മൂന്നു മുറിവുകള്‍ ഉണ്ടായിരുന്നു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ശ്രീലങ്കയില്‍ വീണ്ടും രാജപക്സെ
ശ്രീലങ്കയില്‍ നടന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്സെയുടെ ഭരണ കക്ഷിയായ യുനൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് പാര്‍ട്ടിക്ക്‌ വിജയം. മത്സരിച്ച 225 സീറ്റുകളില്‍ 117 സീറ്റുകളും രാജപക്സെയുടെ പാര്‍ട്ടി നേടി. കേവല ഭൂരിപക്ഷത്തിന് 113 സീറ്റ്‌ മതി എന്നിരിക്കെ, തൂക്കു മന്ത്രി സഭ വരുമെന്ന അഭ്യൂഹങ്ങള്‍ക്ക്‌ വിരാമമിട്ടു കൊണ്ടാണ് ഭരണ കക്ഷിയായ യു. പി. എഫ്. എ. ഉജ്ജ്വല വിജയം നേടിയത്‌.
 
പ്രധാന പ്രതിപക്ഷമായ നാഷണല്‍ യുനൈറ്റഡ് പാര്‍ട്ടിക്ക് 46 സീറ്റുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. എതനിക് തമിള്‍ പാര്‍ട്ടി 12 സീറ്റ് നേടി. യു. പി. എഫ്. എ. യുടെ ടിക്കറ്റില്‍ തെക്കന്‍ മണ്ഡലമായ തൊറയില്‍ നിന്ന് മത്സരിച്ച ക്രിക്കറ്റ് താരം ജയസൂര്യ 74352 വോട്ടിന്റെ ഭൂരിപക്ഷ ത്തിനു വിജയി ച്ചപ്പോള്‍, പ്രതിപക്ഷ ത്തുള്ള ഫോണ്സേകെ യുടെ പാര്‍ട്ടിക്കു വേണ്ടി മത്സരിച്ച ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനായിരുന്ന രണതുംഗെ പരാജയപ്പെട്ടു. "എല്‍. ടി. ടി. ഇ. നേതാവ് വേലുപ്പിള്ള പ്രഭാകരനെ കൊലപ്പെടുത്തി വര്‍ഷങ്ങളായി നില നിന്നിരുന്ന ആഭ്യന്തര യുദ്ധത്തില്‍ നിന്നും ശ്രീലങ്കയെ മോചിപ്പിച്ചു സമാധാ നാന്തരീക്ഷം കൊണ്ടു വന്നു എന്നവകാശ പ്പെട്ടു കൊണ്ടാണ് തങ്ങള്‍ ജനങ്ങളോട് വോട്ട് ചോദിച്ചത്, അത് ജനങ്ങള്‍ അംഗീകരിച്ചു" എന്ന് യു. പി. എഫ്. എ. പറയുമ്പോള്‍ അധികാര ദുര്‍വിനിയോഗം നടത്തിയാണ് വിജയിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ജസ്റ്റിസ്‌ ദിനകരനെതിരെ സിക്കിം ബാര്‍ അസോസിയേഷനും
ജസ്റ്റിസ്‌ ദിനകരനെതിരെ അനധികൃതമായി സ്വത്ത്‌ സമ്പാദിച്ചു എന്ന ആരോപണം നില നില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ സിക്കിം ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് സിക്കിം ഹൈക്കോടതി അഭിഭാഷകര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യം അംഗീകരി ച്ചില്ലെങ്കില്‍ കോടതി നടപടികള്‍ ബഹിഷ്ക്കരിക്കുമെന്നും ഇവര്‍ അറിയിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



റഷ്യയില്‍ വിമാനാപകടം - പോളിഷ് പ്രസിഡന്റ് കൊല്ലപ്പെട്ടു
polish-air-crashറഷ്യയിലെ സ്മോളന്‍സ്കി വിമാന ത്താവള ത്തിനടുത്ത് വിമാനം തകര്‍ന്നു വീണ് വിമാനത്തി ലുണ്ടായിരുന്ന പോളിഷ് പ്രസിഡന്റ് ലേഹ് കാചിന്‍സ്കി അടക്കം 132 പേരും കൊല്ലപ്പെട്ടു. മരിച്ചവരില്‍ പോളിഷ് പ്രസിഡന്റിന്റെ ഭാര്യ മരിയ കാചിന്‍സ്കി, പോളിഷ് ഉന്നത നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ പല പ്രമുഖരും ഉള്പെട്ടിട്ടുണ്ട്. കാത്തിയന്‍ കൂട്ടക്കൊലയുടെ എഴുപതാം വാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട തായിരുന്നു പോളിഷ് പ്രസിഡന്റ് ലേഹ് കാചിന്‍സ്കി. വിമാനം തകരാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



10 April 2010
വിവാദ സ്വാമി നിത്യാനന്ദയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത് വന്നു
ഒരു നടിയുമായി കിടപ്പറ പങ്കിടുന്ന വീഡിയോ ചിത്രം പുറത്ത് വന്നതോടെ വിവാദ കുരുക്കില്‍ പെട്ട സ്വാമി നിത്യാനന്ദയുടെ കൂടുതല്‍ വീഡിയോ സി.ഡി.കള്‍ പോലീസിനു ലഭിച്ചു. മുപ്പതോളം സി. ഡി. കളിലായി ആറോളം സ്ത്രീകളുമായി കിടപ്പറ പങ്കിടുന്ന ദൃശ്യങ്ങളാണ് ഉള്ളത്. സി. ഡി. കള്‍ സ്വാമിയുടെ മുന്‍ ഡ്രൈവറായിരുന്ന കറുപയ്യയാണ് പോലീസിനു കൈമാറിയത്. ഇതിന്റെ വിശ്വാസ്യത പരിശോധിച്ചു വരികയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു .

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബ്രസീലില്‍ ഉരുള്‍ പൊട്ടലും വെള്ളപ്പൊക്കവും
brazil-floodsബ്രസീല്‍ : കനത്ത മഴയെ തുടര്‍ന്ന് ബ്രസീലിലെ റിയോ ഡി ജനെയ്‌റോ യില്‍ ഉണ്ടായ ഉരുള്‍ പൊട്ടലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം ഇരുന്നൂറ്‌ കവിഞ്ഞു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിക്കുവാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല എന്നാണു സൂചന. കനത്ത മഴ തുടരുന്നതോടെ മരണ സംഖ്യ ഇനിയും കൂടും എന്ന് രക്ഷാ പ്രവര്‍ത്തകര്‍ക്ക്‌ ആശങ്കയുണ്ട്. ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ അകപ്പെട്ടു പോയ ഒരു ചേരിയിലാണ് ഏറ്റവും അധികം മരണം നടന്നത്. ഇവിടെ മാത്രം ഇരുന്നൂറോളം പേര്‍ മരിച്ചിട്ടുണ്ടാവും എന്നാണ് നിഗമനം. 161 പേര്‍ക്ക് പരിക്കുകള്‍ ഉണ്ട് എന്ന് സംസ്ഥാന അഗ്നിശമന സേന അറിയിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



09 April 2010
റസൂല്‍ പൂക്കുട്ടിയെ കുറിച്ച് ജൂറി പരാമര്‍ശമില്ല : എം. എ. ബേബി
പത്രങ്ങളില്‍ വന്ന തരത്തില്‍ ഒരു പരാമര്‍ശമൊന്നും ജൂറി എഴുതി നല്‍കിയ പ്രസ്താവനയില്‍ ഉണ്ടായിരു ന്നില്ലെന്നും താനത് വായിച്ചിരുന്നു എന്നും മന്ത്രി എം. എ. ബേബി പറഞ്ഞു. ജൂറി നടത്തി എന്ന് പറയുന്ന വിവാദ പരാമര്‍ശം ഏതോ ഒരു മാധ്യമത്തില്‍ വന്ന അടിസ്ഥാ നമില്ലാത്ത വാര്‍ത്ത മാത്രമാ യിരുന്നെന്നും അദ്ദേഹം പറഞ്ഞു. തിലകന്‍ പ്രശ്നത്തിന്റെ ഒരു ഭാഗം അവസാനിച്ചു. തിലകന്‍ പ്രശ്നത്തില്‍ അഴീക്കോട് മാഷ്‌ ഇടപെട്ടതിനാല്‍ ഗൌരവമായ ചര്‍ച്ചക്ക് വഴി വെച്ചു. ഒരു കലാകാരന്‍ എന്ന നിലയില്‍ തിലകനെ അഭിനയത്തില്‍ നിന്നും തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് അമ്മ തന്നെ വ്യക്തമാക്കി യിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



08 April 2010
പൂനെ ബോംബ്‌ സ്ഫോടനത്തിന്റെ സൂത്രധാരനെ കണ്ടെത്തി
german-bakeryമുംബൈ : പൂനെ കൊരെഗാവ്‌ ഓഷോ ആശ്രമത്തിനു സമീപമുള്ള ജെര്‍മ്മന്‍ ബേക്കറിയില്‍ സ്ഫോടനം നടത്തിയ സംഭവത്തിന്‌ പിന്നിലെ മുഖ്യ സൂത്രധാരനെ കേസ് അന്വേഷിക്കുന്ന മഹാരാഷ്ട്ര ഭീകര വിരുദ്ധ സംഘം കണ്ടെത്തി. ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകന്‍ റിയാസ്‌ ഭട്ട്ക്കലിന്റെ ബന്ധുവായ യാസിന്‍ ഭട്ട്ക്കലാണ് പതിനേഴു പേരുടെ മരണത്തില്‍ കലാശിച്ച ഈ സ്ഫോടനത്തിനു പുറകില്‍ എന്നാണു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച ആദ്യ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സംഘം സമര്‍പ്പി ച്ചിരിക്കുന്നത്. കര്‍ണ്ണാടക സംസ്ഥാനത്തെ ഭട്ട്കലില്‍ നിന്നുള്ള യാസിനാണ് ഇതിനു പുറകിലെ പ്രധാന സൂത്രധാരന്‍ എന്നും ഇയാളെ ഉടന്‍ തന്നെ അറസ്റ്റ്‌ ചെയ്യും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സമവായമെന്നാല്‍ തെരഞ്ഞെടുപ്പില്ല എന്നര്‍ത്ഥമല്ല : എം. എം.ഹസ്സന്‍
അനാരോഗ്യ കരമായ പ്രവണതകളും അനാവശ്യ മല്‍സരങ്ങളും ഒഴിവാക്കുവാന്‍ വേണ്ടിയാണ് സമവായമെന്ന ആശയത്തിനു മുന്‍ഗണന നല്കുന്നതെന്ന് കോണ്‍ഗ്രസ്‌ വക്താവ് എം. എം. ഹസ്സന്‍ പറഞ്ഞു. സംഘടനയില്‍ തെരെഞ്ഞെ ടുപ്പില്ല എന്ന് ഇതിന് അര്‍ത്ഥമില്ല. തെരഞ്ഞെടുപ്പ്‌ പാര്‍ട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും, അര്‍ഹാരായ വര്‍ക്കെല്ലാം അവസരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



06 April 2010
ചൈനയിലെ ഖനി അപകടം : 75 പേരെ രക്ഷപ്പെടുത്തി
ചൈനയിലെ ശങ്ഗ്ഷി പ്രവിശ്യയിലെ ബാന്‍ഗിയന്ഷി ഖനിയില്‍ മാര്‍ച്ച് 28 നുണ്ടായ അപകടത്തില്‍ 153 പേര്‍ ഖനിയില്‍ കുടുങ്ങിയിരുന്നു. ഖനിക്കുള്ളിലെ ഭിത്തി തകര്‍ന്ന് വെള്ളം കയറിയതായിരുന്നു അപകട കാരണം. ഖനിക്കകത്ത് കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണവും ഓക്സിജനും എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഖനിക്കകത്ത് നിന്നും വെള്ളം പമ്പു ചെയ്ത് കളയാന്‍ മുവ്വായിര ത്തിലധികം രക്ഷാ പ്രവര്‍ത്തകരാണ് രംഗത്തുള്ളത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദേശീയ പാത വികസനം : പ്രതിഷേധം വ്യാപകമാകുന്നു, കൊല്ലത്ത്‌ സംഘര്‍ഷം
ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് അലൈമെന്റ് കല്ലിടലിനെത്തിയ അധികൃതരെ കൊല്ലം ഓച്ചിറയില്‍ വെച്ച് നാട്ടുകാര്‍ തടഞ്ഞത്‌ സംഘര്‍ഷത്തിന് കാരണമായി. സംഭവം അറിഞ്ഞെത്തിയ പോലീസ് അഞ്ചു പേരെ അറസ്റ്റു ചെയ്തു. ദേശീയ പാത വികസന ത്തിനെതിരെ കേരള ത്തിലാകമാനം പ്രതിഷേധം പടരുകയാണ്. ജനങ്ങള്‍ തിങ്ങി പ്പാര്‍ക്കുന്ന കേരളത്തിലെ അവസ്ഥ കണക്കിലെടുത്തല്ല വികസനത്തിന്റെ രൂപരേഖ തയ്യാറാക്കിയതെന്ന പരാതിയുമായി ജനങ്ങള്‍ രംഗത്തെ ത്തിയിട്ടുണ്ട്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കോണ്‍ഗ്രസ്സില്‍ അടിയന്തിരമായി സംഘടനാ തെരഞ്ഞെടുപ്പ്‌ നടത്തണം: എ. സി . ജോസ്‌
കോണ്‍ഗ്രസ്സില്‍ അടിയന്തിരമായി സംഘടനാ തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും എ. ഐ. സി. സി. അംഗവുമായ എ. സി. ജോസ്‌ ആവശ്യപ്പെട്ടു. യൂത്ത്‌ കോണ്‍ഗ്രസ്‌ ഉന്നയിച്ച ആവശ്യങ്ങള്‍ തീര്‍ച്ചയായും ന്യായമുള്ളതാണ്. തെരഞ്ഞെടുപ്പ്‌ നീട്ടുന്നതിന് പറയുന്ന കാരണങ്ങള്‍ ന്യായമല്ല. താഴെ തട്ടില്‍ തെരഞ്ഞെടുപ്പും, മുകളില്‍ സമവായവും എന്ന രീതി ശരിയല്ല. കൂടുതല്‍ കാലം സ്ഥാന മാനങ്ങളില്‍ ഇരിക്കുന്നവര്‍ യുവാക്കള്‍ക്ക്‌ അവസരം നല്‍കാന്‍ സ്വയം മാറി നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
യുവാക്കള്‍ക്ക്‌ കോണ്‍ഗ്രസ്സില്‍ പരിഗണന നല്‍കുന്നില്ല എന്ന കാര്യം ഉന്നയിച്ച് യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡണ്ട് എം. ലിജു നടത്തിയ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്കും ചര്ച്ചക്കും വഴി വെച്ചിരുന്നു. യൂത്ത്‌ കോണ്‍ഗ്രസിന്റെ മുഴുവന്‍ വികാരമാണെന്ന് താന്‍ പറയുന്നതെന്ന് ലിജു പറഞ്ഞിരുന്നു. ലിജുവിന് പിന്തുണ നല്‍കി കൊണ്ടാണ് എ. സി. ജോസിന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. സംഘടനാ തെരഞ്ഞെടുപ്പ്‌ അടുത്ത മാസം പൂര്‍ത്തിയാകുമെന്നും സമവായത്തിനാകും മുന്‍ഗണന നല്‍കുക എന്നുമുള്ള നേതൃത്വത്തിന്റെ പ്രസ്താവന പുറത്തു വന്നതോടെ പലയിടത്തു നിന്നും എതിര്‍പ്പുകളും വന്നു തുടങ്ങി എന്ന സൂചനയാണ് എ. സി. ജോസിന്റെ വാക്കുകളില്‍ നിന്നും മനസിലാക്കാനാകുന്നത്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ശുഹൈബ് മാലിക്കിനെ പോലീസ് ചോദ്യം ചെയ്തു
പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ താരം ശുഹൈബ് മാലിക്കിനെ പോലീസ് ചോദ്യം ചെയ്തു. ശുഹൈബിന്റെ ഭാര്യ എന്നവകാശപ്പെടുന്ന ഐഷ സിദ്ദീഖിയുടെ പിതാവ്‌ നല്‍കിയ പരാതിയെ തുടര്‍ന്നാണിത്. സാനിയ മിര്‍സയുടെ ഹൈദരാബാദിലുള്ള വീട്ടില്‍ വെച്ചാണ് ശുഹൈബിനെ ഹൈദരാബാദ്‌ പോലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തത്. ശുഹൈബിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണം കഴിയുന്നത് വരെ രാജ്യം വിടരുതെന്നും പോലീസ് അറിയിച്ചു. ശുഹൈബിന്റെ പാസ്പോര്‍ട്ട് പോലീസിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ വിവാഹ ഉടമ്പടി തന്നെ കൊണ്ട് നിര്‍ബന്ധിച്ച് ഒപ്പിടീക്കുക യായിരുന്നെന്നും, സിദ്ദീഖി കുടുംബം തന്നെ മന:പൂര്‍വ്വം ചതിക്കുക യായിരുന്നെന്നും ശുഹൈബ് പോലീസിന് മൊഴി നല്‍കി. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ശുഹൈബിനു പിന്തുണയുമായി എത്തിയിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാരുമായി ഇതേ പറ്റി ചര്‍ച്ച നടത്തി വേണ്ടത്‌ ചെയ്യുമെന്ന് പാക്കിസ്ഥാന്‍ അറിയിച്ചു. ഏപ്രില്‍ 15ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്സയുമായുള്ള വിവാഹത്തിനു വേണ്ടിയാണ് ശുഹൈബ് ഹൈദരാബാദില്‍ എത്തിയത്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



05 April 2010
മലപ്പുറത്തു നിന്നും ജലാറ്റിന്‍‍ സ്റ്റിക്കുകള്‍ കണ്ടെത്തി
gelatin-sticks-keralaമലപ്പുറം തിരൂരങ്ങാടി ക്കടുത്ത് കാഞാട്ടു കടവില്‍ 27 ജലാറ്റിന്‍ന്‍ സ്റ്റിക്കുകള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. പോലീസും ബോംബു സ്ക്വാഡും സ്ഥലത്ത് വിശദമായ പരിശോധന നടത്തി. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലിസ്‌ അറിയിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സാനിയ മിര്‍സയെ ശുഹൈബ്‌ മാലിക്കു തന്നെ വരണമാല്യം ചാര്‍ത്തും : സാനിയയുടെ പിതാവ്
sania-mirzaസാനിയ മിര്‍സയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ താരം ശുഹൈബ് മാലിക്ക്‌ സാനിയയുടെ വരനാകുമെന്ന വാര്‍ത്ത കേട്ട ഉടനെ ശിവ സേനയുടെ മുഖപത്രമായ സാമ്നയില്‍ സാനിയക്കെതിരെ രൂക്ഷ വിമര്‍ശനമുമായി ബാല്‍ താക്കറെ രംഗത്ത് വന്നിരുന്നു. എന്നാല്‍ ശുഹൈബ് തന്നെ വിവാഹം കഴിച്ചിരുന്നതായി അവകാശപ്പെട്ട് ഐഷ സിദ്ദീഖി എന്ന സ്ത്രീ രംഗത്ത് വന്നതോടെ വിവാഹ വാര്‍ത്ത വിവാദ വാര്‍ത്തയായി മാറി. സാനിയ വിവാഹാനന്തരം ഇന്ത്യക്ക് വേണ്ടി കളിക്കുമോ പാക്കിസ്ഥാന് വേണ്ടി കളിക്കുമോ എന്ന സംശയവുമായി പലരും രംഗത്തു വന്നു. എന്നാല്‍ വിവാഹ ശേഷവും ഇന്ത്യക്ക് വേണ്ടി തന്നെ കളിക്കുമെന്ന് സാനിയയും സാനിയയുടെ പിതാവും അറിയിച്ചു. വിവാഹം ഏപ്രില്‍ 15നു തന്നെ നടക്കുമെന്നും, അതിനു വേണ്ടിയാണ് താന്‍ ഹൈദരാബാദില്‍ എത്തിയതെന്നും, ഐഷ സിദ്ദീഖി എന്ന സ്ത്രീയുമായി പറയുന്ന ബന്ധം ഒരു ചതിയാണെന്നും ശുഹൈബ് മാലിക്‌ പറഞ്ഞു.
 



Shoaib will marry Sania says Sania's Father



 
 

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രെട്ടറി സ്ഥാനം, വിവാദം തുടരുന്നു
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രെട്ടറി സ്ഥാനത്തെ ചൊല്ലിയുള്ള വിവാദം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഒരു തര്‍ക്കവും ഇല്ല എന്ന് പറയുമ്പോഴും സംശയങ്ങള്‍ ബാക്കി വെച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രെട്ടറി സ്ഥാനത്തേക്ക് താന്‍ ഇല്ലെന്ന് സി. പി. നാരായണന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. ടി. എന്‍. ബാലഗോപാലന്‍ രാജ്യസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കാണ് കഴിഞ്ഞ മാര്‍ച്ച് 13ന് സി. പി. ഐ. എം. നേതൃത്വം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രെട്ടറി സ്ഥാനത്തേക്ക് സി. പി. നാരായണനെ നിയമിച്ചത്. എന്നാല്‍ ഈ തീരുമാന ത്തിനെതിരെ മുഖ്യമന്ത്രി കേന്ദ്ര നേതൃത്വത്തോടു പരാതി പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക്‌ ഇഷ്ടമില്ലാത്ത സ്ഥാന ത്തിരുന്നാല്‍ വിവാദങ്ങള്‍ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സി. പി. നാരായണന്‍ തന്നെ ഒഴിവാക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചത്‌.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



04 April 2010
മായാവതിയെ പ്രകോപിപ്പിച്ച കാര്‍ട്ടൂണ്‍ : ഖേദമില്ലെന്നു കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്
mayawati-crownedന്യൂഡല്‍ഹി : സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചിലവഴിച്ച് മായാവതി സ്വന്തം പ്രതിമകള്‍ നാട് നീളെ സ്ഥാപിക്കുമ്പോള്‍, ഉത്തര്‍ പ്രദേശിലെ യുവതികള്‍ റോഡരികിലും തീവണ്ടി പാതയുടെ ഓരത്തും കുന്തിച്ചിരുന്നാണ് മല മൂത്ര വിസര്‍ജനം നടത്തുന്നത് എന്ന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ് പറഞ്ഞു. ഉത്തര്‍ പ്രദേശിലൂടെ ബസിലോ തീവണ്ടിയിലോ സഞ്ചരിച്ചാല്‍ ആയിരക്കണക്കിന് സ്ത്രീകളെ ഇത്തരം ഒരു ദയനീയ അവസ്ഥയില്‍ നമുക്ക്‌ കാണാം. താന്‍ ഭരിക്കുന്ന ജനതയുടെ ദാരിദ്ര്യത്തെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെയാണ് ഉത്തര്‍ പ്രദേശില്‍ സ്ഥാപിച്ചിരിക്കുന്ന മായാവതിയുടെ പ്രതിമകള്‍. ഒരു സ്ത്രീ മല മൂത്ര വിസര്‍ജനം നടത്തുന്ന രംഗം കാര്‍ട്ടൂണില്‍ ആവിഷ്കരിക്കേണ്ടി വന്നത് ഈ ഒരു സാഹചര്യത്തിലാണ്.
 
ഇന്ത്യയില്‍ ഏറ്റവും അധികം ദാരിദ്ര്യമുള്ള സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്‌. ദാരിദ്ര്യം മൂലം സ്വന്തം ഭാര്യയേയും കുട്ടികളെയും വരെ വില്‍ക്കുന്നവരുടെ നാട്ടിലാണ് കോടികള്‍ ചിലവഴിച്ച് സ്വന്തം പ്രതിമകള്‍ സ്ഥാപിക്കുന്നതും, കോടികളുടെ നോട്ട് മാല അണിയിക്കുന്നതും, കോടികള്‍ ചിലവഴിച്ച് സ്വീകരണങ്ങള്‍ ഒരുക്കുന്നതും. ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇതിനെതിരെ പ്രതികരിക്കേണ്ടത് തന്റെ കര്‍ത്തവ്യമാണ് എന്നും സുധീര്‍ നാഥ് അറിയിച്ചു.
 

mayawati-money-garland

മായാവതിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നോട്ട് മാല അണിയിക്കുന്നു

 
സുധീര്‍ നാഥ് വരച്ച മായാവതിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച തേജസ്‌ പത്രത്തിന്റെ തിരുവനന്തപുരം, പാലക്കാട്‌, കോഴിക്കോട് ഓഫീസുകള്‍ കഴിഞ്ഞ മാസം ബി. എസ്. പി. പ്രവര്‍ത്തകര്‍ ആക്രമിച്ചു തകര്‍ത്തിരുന്നു. തിരുവനന്തപുരത്ത് തേജസ്‌ പത്രത്തിന്റെ ഓഫീസിനു മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു വാഹനവും പാര്‍ട്ടിക്കാര്‍ നശിപ്പിച്ചു. ഇതിനെതിരെ പോലീസ്‌ കേസെടുത്തിട്ടുണ്ട്.
 

mayawati-cartoon

വിവാദമായ കാര്‍ട്ടൂണ്‍

 
ഏറ്റവും ഒടുവിലായി, ആറു കോടി രൂപ ചിലവഴിച്ച് മായാവതിയുടെ പ്രതിഷ്ഠയുമായി ഒരു അമ്പലം കൂടി ഉയര്‍ന്നു വരുന്നുണ്ട് ഉത്തര്‍ പ്രദേശില്‍. നോട്ട് മാല അണിഞ്ഞതിന്റെ പേരില്‍ ഉണ്ടായ കോലാഹലത്തിന് മറുപടി ആയിട്ടാണ് അമ്പലം നിര്‍മ്മിക്കുന്നത്. ശ്രീ ബുദ്ധനെ പോലെയാണ് മായാവതി എന്നാണ് അമ്പലത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിശദീകരണം. ആ നിലയ്ക്ക് മായാവതിക്കും ആവാം ഒരു അമ്പലം എന്നാണ് ഇവരുടെ പക്ഷം. എന്നാല്‍ അമ്പലത്തില്‍ പ്രതിഷ്ഠയായി വെയ്ക്കുന്ന മായാവതിയുടെ പ്രതിമയില്‍ "ഭക്തര്‍ക്ക്‌" യഥേഷ്ടം നോട്ട് മാലകള്‍ സമര്‍പ്പിക്കാന്‍ കഴിയും എന്നാണ് ഈ അമ്പലം പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമ പറയുന്നത്. നോട്ട് മാല അണിഞ്ഞ മായാവതിയ്ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മനം നൊന്താണ് താന്‍ തന്റെ സ്ഥലത്ത് മായാവതിയ്ക്ക് ഒരു അമ്പലം പണിയാനുള്ള പദ്ധതി മുന്‍പോട്ട് വെച്ചത് എന്ന് സ്ഥലം ഉടമ കനയ്യാ ലാല്‍ പറയുന്നു.
 
പ്രശ്നം വഷളായതിനെ തുടര്‍ന്ന് തേജസ്‌ പത്രാധിപര്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ തന്റെ നിലപാടില്‍ താന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ് എന്ന് സുധീര്‍ നാഥ് അറിയിക്കുന്നു. മാത്രമല്ല, മായാവതിയുടെ പേരില്‍ ഉയര്‍ന്നു വരുന്ന അമ്പലത്തെ പറ്റിയാവും തന്റെ അടുത്ത കാര്‍ട്ടൂണ്‍ എന്നും അദ്ദേഹം പറഞ്ഞു.
 
കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയും തേജസ് ദിനപത്രത്തില്‍ എഡിറ്റോറിയല്‍ കാര്‍ട്ടൂണിസ്റ്റുമാണ് ശ്രീ സുധീര്‍നാഥ്.
 



Cartoon irks Mayawati - No regrets says cartoonist Sudheernath



 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ശിവസേന നിലപാട് മാറ്റി - സാനിയ മിര്‍സ ആരെ വേണമെങ്കിലും വിവാഹം കഴിച്ചോട്ടെ എന്ന് ഉദ്ദവ് താക്കറെ
sania-mirza-marriageഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ താരം ഷോയെബ് മാലിക്കിനെ വിവാഹം ചെയ്യുന്നതിനെ അതി നിശിതമായി എതിര്‍ത്ത ശിവസേന പൊടുന്നനെ തങ്ങളുടെ നിലപാട്‌ മാറ്റി. സാനിയയുടെ വിവാഹം അവരുടെ സ്വകാര്യ വിഷയമാണ് എന്നാണ് ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയുടെ പുതിയ വെളിപാട്. സ്വന്തം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാന്‍ സാനിയക്ക് അവകാശമുണ്ട്. ഇത് അവരുടെ സ്വകാര്യ വിഷയമാണ്. സാനിയ ആരെ വേണമെങ്കിലും വിവാഹം കഴിക്കുന്നതില്‍ തങ്ങള്‍ക്കു യാതൊരു എതിര്‍പ്പുമില്ല എന്നും ഇന്നലെ ഉദ്ദവ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ജസ്റ്റിസ്‌ ദിനകരനോട് അവധിയില്‍ പ്രവേശിക്കാന്‍ സുപ്രീം കോടതി കൊളീജിയം
supreme-courtന്യൂഡല്‍ഹി : കര്‍ണാടക ചീഫ്‌ ജസ്റ്റിസ്‌ പി. ഡി. ദിനകരനോട് അവധിയില്‍ പ്രവേശിക്കാന്‍ സുപ്രീം കോടതി കൊളീജിയം നിര്‍ദേശിച്ചു, അനധികൃതമായി സ്വത്ത്‌ സമ്പാദിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. ഈ ആരോപണത്തെ തുടര്‍ന്ന്‍ ദിനകരനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നത് തടഞ്ഞിരുന്നു, ദിനകരനെ ഇംപീച് ചെയ്യുന്നതിന് രാജ്യസഭാ അധ്യക്ഷന്‍ ഹമീദ്‌ അന്‍സാരി അനുമതിയും നല്‍കിയിരുന്നു. ഭൂമി ഇടപാടില്‍ ഉള്പെട്ടതിനെ തടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ മുതല്‍ കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിള്‍ നിന്നും വിട്ടു നില്‍ക്കുക യായിരുന്നു. ഡല്‍ഹി ഹൈക്കോടതി യിലെ ആക്ടിംഗ് ചീഫ്‌ ജസ്റ്റിസ്‌ മദന്‍ ഇ. ലോക്കോറിനെ കര്‍ണാടക ചീഫ്‌ ജസ്റ്റിസായി നിയമിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഹമാസിന് ഇറാന്റെ പിന്തുണ
Ahmadinejadഗാസയിലെ ഹമാസിന്റെ ശക്തി കേന്ദ്രം തകര്‍ക്കാനുള്ള ഇസ്രയേലിന്റെ ഭീഷണിക്കെതിരെ പലസ്തീന് പിന്തുണയുമായി ഇറാന്‍ രംഗത്തെത്തി. ഇസ്രായേല്‍ പുതിയ സാഹസങ്ങള്‍ക്ക് മുതിരരുത്‌ എന്നാണ് ഇത് സംബന്ധിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കി ക്കൊണ്ട് ഇറാന്‍ പ്രസിഡണ്ട് മഹ്മൂദ്‌ അഹമ്മദി നെജാദ്‌ ശനിയാഴ്ച പറഞ്ഞത്. ദക്ഷിണ ലെബനോനില്‍ 2006ല്‍ നടന്ന യുദ്ധത്തിലും, ഗാസയില്‍ 2009 - 2010 ല്‍ പലസ്തീന്‍ നടത്തിയ ചെറുത്ത് നില്‍പ്പിലും ഏറ്റ പരാജയം ഇസ്രായേല്‍ മറക്കരുത് എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഗാസയില്‍ നിന്നും ഇസ്രയേലിനു നേരെ നടത്തുന്ന റോക്കറ്റ്‌ ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ഇസ്രായേല്‍ വീണ്ടും ആക്രമണം നടത്താന്‍ നിര്‍ബന്ധിതമാകും എന്ന് കഴിഞ്ഞ ദിവസം ഇസ്രായേല്‍ ഉപ പ്രധാന മന്ത്രി സില്‍വന്‍ ഷാലോം പ്രഖ്യാപിച്ചിരുന്നു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



01 April 2010
വിധിയുമായി വീണ്ടും മുഖാമുഖം : വിദ്യാഭ്യാസം ഇന്ന് മുതല്‍ മൌലികാവകാശം
right-to-educationന്യൂഡല്‍ഹി : ഇന്ത്യയില്‍ ഇന്ന് മുതല്‍ വിദ്യാഭാസം കുട്ടികളുടെ മൌലികാവകാശമാകും. ആറു വയസ്സ് മുതല്‍ പതിനാല് വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ വിദ്യാഭ്യാസം മൌലികാവകാശം ആക്കുന്ന നിയമം ഇന്ന് (ഏപ്രില്‍ 1) മുതല്‍ പ്രാബല്യത്തില്‍ വരും. സ്കൂളില്‍ പോകാന്‍ നിവൃത്തിയില്ലാത്ത ഒരു കോടിയോളം കുട്ടികള്‍ക്ക്‌ ഇതോടെ വിദ്യാഭ്യാസം എന്ന സ്വപ്നം യാഥാര്‍ത്ഥ്യം ആവും. ഇവരെ സ്കൂളില്‍ അയക്കാനുള്ള ബാധ്യത ഇനി സംസ്ഥാന സര്‍ക്കാരുകളില്‍ നിക്ഷിപ്തമാകും. കുട്ടികളാണ് രാജ്യത്തിന്റെ ഭാവി ഭാഗധേയം നിര്‍ണ്ണയിക്കുന്നത് എന്നും അതിനാല്‍ ഈ നിയമം ചരിത്രപരമായി സുപ്രധാനമായ ഒന്നാണെന്നും നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്‌ പറഞ്ഞു. വിദ്യാഭാസ രംഗത്ത്‌ രാഷ്ട്രത്തിനു ഇത് വീണ്ടും വിധിയുമായി ഒരു മുഖാമുഖമാണ് എന്ന് 1947 ഓഗസ്റ്റ്‌ 14 അര്‍ദ്ധരാത്രി ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയെ തുടര്‍ന്ന് ജവഹര്‍ ലാല്‍ നെഹ്‌റു നടത്തിയ പ്രശസ്തമായ വരികള്‍ കടമെടുത്ത്‌ കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രി കപില്‍ സിബല്‍ അഭിപ്രായപ്പെട്ടു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്