30 September 2008
ചാമുണ്ഡാ ദേവി ക്ഷേത്രം : മരണം 200 കവിഞ്ഞേയ്ക്കും
നവരാത്രി ഉത്സവത്തിന്റെ ആദ്യ ദിനമായ ഇന്ന് രാവിലെ ജോധ്പൂറിലെ ചാമുണ്ഡാ ദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 140ഓളം ഭക്ത ജനങ്ങള്‍ കൊല്ലപ്പെട്ടു. ദര്‍ശനത്തിനായി ക്ഷേത്ര കവാടങ്ങള്‍ തുറന്നപ്പോഴാണ് നിയന്ത്രണാ തീതമായ തിരക്ക് അനുഭവപ്പെട്ടത്. കൂട്ടത്തോടെ അകത്തേയ്ക്ക് കടന്ന ജനത്തിന്റെ തിക്കില്‍ താഴെ വീണ പലരുടേയും മുകളിലൂടെ ജനക്കൂട്ടം കയറി ഓടുകയാണു ണ്ടായത്. ഇരുപതോളം പേര്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടു. ബാക്കിയുള്ളവര്‍ മഹാത്മാ ഗാന്ധി ആശുപത്രി, മധുരാ ദാസ് ആശുപത്രി, സണ്‍ സിറ്റി ആശുപത്രി എന്നിവിടങ്ങളില്‍ വെച്ചാണ് മരിച്ചതായി സ്ഥിരീകരിയ്ക്കപ്പെട്ടത്. അറുപതോളം പേര്‍ പരിയ്ക്കുകളോടെ ആശുപത്രികളില്‍ ചികിത്സയിലുമുണ്ട്. പരിയ്ക്കേറ്റ വരിലെ ചിലരുടെ നില ഗുരുതരം ആണ് എന്ന് ജോധ്പൂര്‍ ഡിവിഷണല്‍ കമ്മീഷണര്‍ കിരണ്‍ സോണി ഗുപ്ത അറിയിച്ചു.




ജോധ്പൂറിലെ മെഹരങ്ഘര്‍ കോട്ടയിലെ ക്ഷേത്രത്തില്‍ എത്തി ച്ചേരാന്‍ രണ്ട് കിലോമീറ്ററോളം വീതി കുറഞ്ഞ മലമ്പാതയിലൂടെ സഞ്ചരിയ്ക്കണം. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ക്യൂ ഇവിടെ ഉണ്ട്. ഇതില്‍ പുരുഷന്മാരുടെ ക്യൂവിലാണ് തിക്ക് ഉണ്ടായതും അപകടം സംഭവിച്ചതും.

Labels: ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

എന്തിനാണ് നാം ദൈവ സന്നിധിയില്‍ പോലും ഈ തിക്കും തിരക്കും കൂട്ടുന്നത്? പല ക്ഷേത്രങ്ങളിലും, മക്കയിലും ഇങ്ങനെ തിക്കും തിരക്കും വഴിയുള്ള മരണങ്ങള്‍ ഇപ്പോള്‍ സ്ഥിരം സംഭവം ആണല്ലോ?

September 30, 2008 6:04 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



29 September 2008
ഭീകരനെന്ന് സംശയിച്ച് സൌദി പൌരനെ അറസ്റ്റ് ചെയ്തു
ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാന താവളത്തില്‍ ഒരു സൌദി പൌരന്‍ പോലീസ് പിടിയില്‍ ആയി. ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന തീവ്രവാദി സംഘടനയ്ക്ക് ഇയാള്‍ ധന സഹായം ചെയ്യുന്നു എന്നാണ് സംശയം. സെപ്റ്റംബര്‍ 19 ന് ഡല്‍ഹിയില്‍ നടന്ന വെടി വെയ്പ്പിനെ തുടര്‍ന്ന് പോലീസിന്റെ പിടിയില്‍ ആയ ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ക്കുള്ള സാമ്പത്തിക സ്രോതസ്സിനെ കുറിച്ചുള്ള അന്വേഷണം നടക്കുന്നതി നിടയിലാണ് ഈ അറസ്റ്റ്.




ഇന്നലെ രാവിലെ എട്ടരയ്ക്ക് ഇയാള്‍ ജിദ്ദയില്‍ നിന്നും വിമാനം ഇറങ്ങിയ ഉടനെ ഡല്‍ഹി പോലീസും ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടര്‍ന്ന് ഇയാളെ ഒരു അജ്ഞാത കേന്ദ്രത്തിലേയ്ക്ക് മാറ്റുകയുണ്ടായി. ഇയാളുടെ തീവ്രവാദ ബന്ധത്തെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ ചോദ്യം ചെയ്ത് വരികയാണ്.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബഹറൈന്‍ ബ്ലോഗ് മീറ്റിങ്ങ്
ഹലോ.. കിനവേ... താങ്കളെറങ്ങിയോ... ഇപ്പോളെവിടെയാ...
ഞാനിതാ ഇറങ്ങി... സല്‍മാബാദ് ബസ്റ്റോപ്പില്‍ നില്‍ക്കുന്നു...




ഒക്കെ... എങ്കില്‍ എളുപ്പം വാ... സല്‍മാനിയയില്‍ നിന്നാല്‍ മതി... ഞാന്‍ വരുമ്പോള്‍ പിക്ക് ചെയ്തോളാം...




ശരി ഒകെ... ഒകെ. (ഫോണ്‍ കട്ട് ചെയ്തു)




ഹലോ... സാജു... ഓഫീസില്‍ നിന്നിറങ്ങിയോ ...




ഇറങ്ങി... ഞാന്‍ പതിവു പോലെ ഗുജറാത്തി റെസ്റ്റോറന്‍ റിലേക്ക് പോകുന്നു... റംദാന്‍ ടൈം ആയതിനാല്‍ ഒന്നും കഴിച്ചില്ല രാവിലെ മുതല്‍...




അതിനെന്താ... സാജുനറിയില്ലേ നമ്മളവിടെ സദ്യ വട്ടങ്ങളൊക്കെ ഒരുക്കീട്ടുണ്ട്... വേഗം തിരിച്ച് വരൂ... എന്നിട്ട് ബസ്റ്റോപ്പില്‍ നിന്നാല്‍ മതി. സജി മാര്‍ക്കോസ് ഇപ്പോള്‍ വരും. പുള്ളിക്കാരന്‍ നിങ്ങളെ പിക്ക് ചെയ്തോളും.
ഒക്കെ...
ശരി...
ഫോണ്‍ റിങ്ങ് ചെയ്യുന്നത് അനില്‍ വെങ്കോടിന്... (3 - 4 തവണ റിങ്ങ് ചെയ്തിട്ടും എടുക്കുന്നില്ല)കട്ട് ചെയ്ത് ബാജിയെ വിളിക്കുന്നു മറുപടിയില്ല. പിന്നെ വിളിക്കുന്നത് സജി മുട്ടോനെ... ഒരു പാട് തവണ റിങ്ങ് ചെയ്തിട്ട് വയ്ക്കാനൊ രുങ്ങുമ്പോള്‍ മറു തലയ്ക്കല്‍ നിന്ന് ബെറ്റി സജിയുടെ ശബ്ദം.
സജി ചേട്ടന്‍ ഇവിടില്ല.... വന്നാല്‍ തിരിച്ച് വിളിക്കാന്‍ പറയാം കേട്ടോ..
തിരിച്ച് വിളിക്കണമെന്നില്ല... വന്നയുടനെ രണ്ടാളും അങ്ങോട്ടേക്ക് വന്നാല്‍മതി..
ശരി. ഒകെ ...
അപ്പോഴേക്കും ബന്യാമിന്റെ ഫോണ്‍ ...
ഇരിങ്ങല്‍ എത്ര മണിക്കാ നമ്മുടെ പരിപാടി... 6:30ക്ക് തന്നെ അല്ലേ...
ശരി ഞാനെത്തിക്കോളാം... ശരി...
ഫോണ്‍ നിലച്ചയുടന്‍ അനിലിന്റെ ഫോണ്‍...
ഇരിങ്ങല്‍... ഞാന്‍ ഒന്ന് മുഹറക് വരെ പോയിട്ട് വരാം. 7 മണിയാകുമല്ലോ തുടങ്ങാന്‍ അല്ലേ...
6:30 നാണ് പറഞ്ന്നിരിക്കുന്നത്... എന്തായാലും പോയിട്ട് വരുമ്പോള്‍ ഇതു വഴിവരൂ... ഞാനും കൂടെ കൂടാം.
അല്ലെങ്കില്‍ വേണ്ട... ദാ മോഹന്‍ പുത്തഞ്ചിറയും ഫാമിലിയും അവിടെ ഉണ്ട്. നിങ്ങള്‍ അദ്ദേഹത്തെ എടുത്ത് ഹോട്ടലില്‍ എത്തിയാല്‍ മതി. ഞാന്‍ സജിയുടെ കൂടെ വന്നോളാം...
അപ്പോഴെക്കും സമയം 6:45 ആയി ക്കഴിഞ്ഞിരുന്നു. കമ്പ്യൂട്ടര്‍, വീഡിയൊ ക്യാമറ എടുത്തിട്ടില്ലേന്ന് ഒന്നു കൂടി ഉറപ്പ് വരുത്തി. പെട്ടെന്ന് കിനാവിന്‍ റെ ഫോണ്‍ വീണ്ടു.
അതേ... ഞാന്‍ പ്രിന്‍ഡ് എടുത്ത് കൊണ്ടു വരാന്ന് പറഞ്ഞ സാധനം വണ്ടിയില്‍ വച്ച് മറന്നു പോയി. ഒപ്പം ഒരു പുസ്തകവും പോയി.
ഇനി ഇപ്പോള്‍ എന്തു ചെയ്യും... ഇരിങ്ങലിന്‍റെ തല ചൂട് പിടിക്കാന്‍ തുടങ്ങി.
സാരമില്ല. അതെന്തെങ്കിലും ചെയ്യാം എന്ന് സമാധാനിപ്പിച്ച് വീട് പൂട്ടിയിറങ്ങി.
അപ്പോഴേക്കും സജി മാര്‍ക്കോസും സാജുവും എത്തിക്കഴിഞ്ഞു.
എല്ലാവരും എത്തിയോ ഹോട്ടലില്‍...
ആരൊക്കെ എത്തിയെന്നറിയില്ല ദാ എം കെ നമ്പ്യാര്‍ ഇപ്പോള്‍ വിളിച്ചിരുന്നു. അദ്ദേഹം അവിടെ എത്തി കുടുംബ സമേതം.
എല്ലാം കൂടെ എത്ര പേര്‍ കാണും... സജി മാര്‍ക്കോസ് ചോദിക്കുന്നു.
എന്തായാലും 30 പേരില്‍ കൂടുതല്‍ കാണും എന്ന് തന്നെയാണ് പ്രതീക്ഷ. ചിലര്‍ എത്താമെന്ന് പറഞ്ഞെങ്കിലും എത്തുമെന്ന് എനിക്കുറപ്പില്ല. എന്നാല്‍ പ്രതീക്ഷിക്കാത്ത ചിലര്‍ വരും എന്ന് ഉറപ്പുണ്ട്. അപ്പോഴേക്കും കുഞ്ഞനും കുടുംബവും എത്തി എന്ന് കിനാവ് വിളിച്ച് പറഞ്ഞു. 8:00 ആകും വരാന്‍ എന്ന് കുഞ്ഞന്‍ പറഞ്ഞിരുന്നു. എങ്കിലും നേരത്തേ എത്തിയല്ലോന്ന് മനസ്സില്‍ സന്തോഷവും തോന്നി. ഞങ്ങള്‍ ബു അലി ഇന്‍ റര്‍നാഷണില്‍ എത്തുമ്പോഴേക്കും ഹാള്‍ സീറ്റുകള്‍ കുറച്ച് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. എല്ലാവരും ഞങ്ങളെയും പ്രതീക്ഷിച്ചിരിക്കുന്നു. കുട്ടികള്‍ ഒരു ഭാഗത്ത് കളിക്കുന്നു. സ്ത്രീകള്‍ കുശല പ്രശ്നങ്ങളുമായി ഒത്തു കൂടിയിട്ടുണ്ട്. പ്രേരണയില്‍ ബഹറൈന്‍ ബ്ലോഗില്‍ നിന്ന് കുറച്ച് പേര്‍ വന്നിട്ടുണ്ട്.




ബന്യാമിന്‍: ഇരിങ്ങല്‍... ബാജിയെ വിളിച്ചില്ലേ...
ഞാന്‍ വിളിച്ചു... പക്ഷെ ഫോണ്‍ റിങ്ങ് ചെയ്തു എടുത്തില്ല... ബിജു (നജികേതസ്സ്) ഇപ്പോള്‍ എത്തും എന്ന് പറഞ്ഞിട്ടുണ്ട് ... അപ്പോഴേക്കും ബിജുവിന്‍റെ ഫോണ്‍.
ഇരിങ്ങല്‍.... തുടങ്ങിയില്ലേ പരിപാടി... ഞാനിപ്പോള്‍ എത്തും. കാമറ കൊണ്ടു വരുന്നുണ്ട്...
ബിജു വേഗം വാ‍... ഇപ്പോള്‍ തുടങ്ങും. ശരി... ഒകെ...




ഇരിങ്ങല്‍ ഒരു നോട്ട്ബുക്കില്‍ കാര്യ പരിപാടികള്‍ എഴുതാന്‍ കിനാവിനെ ഏല്പികുന്നു.
അജണ്ട എഴുതിക്കോളൂ ... ബന്യാമിനെ അദ്ധ്യക്ഷനാക്കൂ ... ഞാന്‍ സ്വാഗതം പറഞ്ഞോളാം. പിന്നെ വിഷയങ്ങള്‍
സ്വാഗതം : രാജു ഇരിങ്ങല്‍
അദ്ധ്യക്ഷന്‍: ബന്യാമിന്‍
ബ്ലോഗേഴ്സ്, കുട്ടികള്‍, സ്ത്രീകള്‍ സ്വയം പരിചയപ്പെടുത്തല്‍.











വിഷയം: 1. സമകാലിക ബ്ലോഗ് - സജി മാര്‍ക്കോസ് (ഓര്‍മ്മ ബ്ലോഗ്)




സമകാലിക ബ്ലോഗ് എന്ന വിഷയത്തില്‍ ശ്രീ. സജി മാര്‍ക്കോസ് (ഓര്‍മ്മ ബ്ലോഗ്) സരസവും ഗംഭീരവുമായ പ്രഭാഷണം കൊണ്ട് സഹ ബ്ലോഗേഴ്സിന് പ്രോത്സാഹനം നല്‍കി. ഒരു തുടക്കക്കാരന്‍ മാത്രമാണ് താനെന്ന് ആമുഖത്തോടെയാണ് സജി തന്‍റെ പ്രഭാഷണം ആരംഭിച്ചത്. ബഹറൈനില്‍ നിന്ന് ഇംഗ്ലീഷ് ബ്ലോഗ് ചെയ്യുന്ന മുഹമ്മദ് ഡെന്‍ എന്ന ബ്ലോഗറിനെ കുറിച്ച് അറിയാനിടയായതും അങ്ങിനെ 2 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇംഗ്ലീഷ് ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയതും സജി പങ്കുവച്ചു. അങ്ങിനെ ആറുമാസങ്ങള്‍ക്ക്
മുമ്പ് മാത്രമാണ് മലയാളം ബ്ലോഗിനെ കുറിച്ചും നമുക്കും എന്തെങ്കിലുമൊക്കെ എഴുതാം എന്ന ആലോചനയില്‍ന്‍ നിന്നാണ് ‘ഓര്‍മ്മ’ ബ്ലൊഗ് തുടങ്ങിയത്.




ബ്ലോഗ് എന്ന മാധ്യമത്തിന്‍ റെ ശക്തി ഒട്ടും കുറച്ച് കാണാതെ അതിന്‍ റെ മുഴുവന്‍ ശക്തിയോടെ ബൂലോക്കം എന്നും കാത്തു സൂക്ഷിക്കണമെന്ന് ഒരു അഭ്യര്‍ത്ഥനയോടെ സജി മാര്‍ക്കോസ് പ്രഭാഷണം അവസാനിപ്പിച്ചു.




2. എഴുത്തിന്റെ രാഷ്ട്രീയം - അനില്‍ വെങ്കോട് (തുമ്പി ബ്ലോഗ്).




എഴുത്തുകാരന് രാഷ്ട്രീയം ഉണ്ടാകാം എന്നാല്‍ എഴുത്തിന് രാഷ്ട്രീയ മുണ്ടോ എന്ന ചോദ്യവുമായാണ് അനില്‍ വെങ്കോട് മലയാളം ബൂലോകത്തിലേക്ക് കടന്നുവന്നത്. രാഷ്ട്രീയം ഇന്ത്യന്‍ ജീവിതത്തിന്റെ പ്രത്യേകിച്ച് കേരളീയരുടെ ജീവിതത്തിന്‍ റെ ഭാഗമാണെന്നും അത് ശ്വസിക്കുന്ന വായു പോലെ കുടിക്കുന്ന വെള്ളം പോലെ ഒഴിച്ച് കൂടാന്‍ വയ്യാത്തതാണെന്നും അനില്‍ എടുത്തു പറഞ്ഞു. ഓരോ എഴുത്തുകാരനും ഓരോ കാലഘട്ടങ്ങളില്‍ നേരിട്ട് കൊണ്ടിരുന്ന പ്രശ്നങ്ങള്‍ അതു പോലെയോ കൂടിയോ ബ്ലോഗേര്‍സും അനുഭവിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ എല്ലാ എഴുത്തിനും ഒരു രാഷ്ട്രീയമുണ്ടെന്നും അരാഷ്ട്രീയത സമൂഹത്തിന് ഒരിക്കലും നല്ലതല്ലെന്നും ഓര്‍മ്മപ്പെടുത്താന്‍ തന്‍ റെ അനുഭവം കൊണ്ട് അനില്‍ വെങ്കോട് മറന്നില്ല.




3. . കൂട്ടായ്മ എന്തിന് , ബന്യാമിന്റെ പുസ്തകങ്ങള്‍ - പരിചയപ്പെടുത്തല്‍. - രാജു ഇരിങ്ങല്‍ (ഞാന്‍ ഇരിങ്ങല്‍) ബ്ലോഗ്).




പ്രശസ്ത സാഹിത്യകാരനും ബഹറൈനിലെ ബ്ലോഗറുമായ ശ്രീ ബന്യാമിന്റെ 7 പുസ്തകങ്ങളെ അധികരിച്ച് ശ്രീ രാജു ഇരിങ്ങല്‍ സംസാരിക്കുകയുണ്ടായി. സമൂഹത്തില്‍ മതങ്ങള്‍ അധികാരം നടത്തുന്നതിനെയും അതു പോലെ യേശുദേവനെ വ്യത്യസ്ത രീതിയില്‍ അവതരിപ്പിക്കപ്പെട്ട പ്രവാചകന്‍ മാരുടെ രണ്ടാം പുസ്തകവും വായനക്കാര്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ നല്‍കുമെന്ന് ശ്രീ ഇരിങ്ങല്‍ എടുത്തുപറയുകയുണ്ടായി. വ്യത്യസ്തത പുലര്‍ത്തുന്ന ജീവിതത്തിന് നേരെ പിടിച്ച കണ്ണാടിയെന്നോ അതുമല്ലെങ്കില്‍ ജീവിതത്തെ തന്നെ എടുത്തെഴുതിയതെന്നോ പറയാവുന്ന, ബന്യാമിന്റെ ഏറ്റവും പുതിയ നോവല്‍ ‘ആടു ജീവിതം’ ബഹറൈനില്‍ ആടുകള്‍ക്കിടയില്‍ ജീവിക്കുകയും അവയുമായി തന്റെ വേദനകള്‍ പങ്കിടുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ ജീവിതത്തിന്റെ നേര്‍പകര്‍പ്പാണ് എന്ന് ആടുജീവിതം എന്ന നോവലിനെ ബ്ലോഗര്‍മാര്‍ക്ക് പരിചയപ്പെടുത്തികൊണ്ട് ശ്രീ. ഇരിങ്ങല്‍ അഭിപ്രായപ്പെട്ടു.




തുടര്‍ന്ന് 7 പുസ്തകങ്ങളെ പ്രത്യേകം പരിചയപ്പെടുത്താന്‍ ശ്രീ ഇരിങ്ങല്‍ തയ്യാറായി.




ബെന്യാമിന്റെ കൃതികള്‍ - കഥകള്‍




1. യുത്തനേസിയ - അര്‍ത്ഥം ദയാവധം.




പ്രണയമാണ്‌ ഈ പുസ്‌തകത്തിന്റെ കേന്ദ്രവിഷയം. ഈ കൃതിക്ക്‌ അബുദാബി മലയാളി സമാജത്തിന്റെ അവാര്‍ഡ്‌ കിട്ടിയിട്ടുണ്ട്‌. 12 ചെറുകഥകളാണ്‌ ഇതിലുള്ളത്‌ സ്വന്തം മകനെ ദയാവധത്തിന്‌ വിധേയമാക്കേണ്ടി വരുന്ന അച്ഛന്റെ കഥ പറയുന്ന യുത്തനേസിയ, നാട്ടുപുരാണങ്ങള്‍ ഒരു പൂച്ചയുടെ കണ്ണിലൂടെ വിവരിക്കുന്ന മാര്‍ജ്ജാരപുരാണം, കേരളത്തിലെ അവസാന യഹൂദന്റെ മനോ വ്യാപാരങ്ങള്‍ ചിത്രീകരിക്കുന്ന 'അവസാനത്തെ ആള്‍' എന്നിവ കൂടാതെ പ്രണയം പ്രമേയമാകുന്ന മരീചിക, അരുന്ധതി ഒരു ശൈത്യ സ്വപ്‌നം, ഒലിവുകള്‍ മരിക്കുന്നില്ല, എന്നീ കഥകളും ഈ സമാഹാരത്തിലുണ്ട്‌.




2. ഇരുണ്ട വനസ്ഥലികള്‍




ആത്മാവിനോടും മനസിനോടും ഒരാള്‍ തനിച്ചിരുന്ന ചോദിച്ച ചില ചോദ്യങ്ങളാണ്‌ ഈ പുസ്‌തകത്തില്‍ കുറിപ്പുകളായി അവതരിപ്പിക്കുന്നത്‌. ഒരു താളില്‍ ഒരു ആശയം വരുന്നതരത്തില്‍ എഴുപതോളം കുറിപ്പുകളുടെ സമാഹാരമാണിത്‌. എഴുപതോളം വിവിധ വിഷയങ്ങളാണ്‌ ഇവിടെ സമൂഹത്തിന്റെ ചര്‍ച്ചയ്ക്കു വയ്ക്കുന്നത്‌.




3. അബീശഗിന്‍




പഴയ നിയമ പുസ്‌തകത്തില്‍ ഒരു പ്രാവിശ്യമാത്രം പരാമര്‍ശിക്കപ്പെടുന്ന ഒരു പെൺകുട്ടിയാണ്‌ അബീശഗിന്‍. ദാവീദ്‌ രാജാവ്‌ വൃദ്ധനായപ്പോള്‍ അദ്ദേഹത്തിന്റെ കുളിരു മാറ്റുന്നതിനും കൂടെ ശയിക്കേണ്ടുന്നതിനുമായി ഒരു പെൺകുട്ടിയെ കൊണ്ടുവന്നു അവളാണ്‌ അബീശഗിന്‍. അവളുടെ പിന്നീടുള്ള ജീവിതം എന്തായെന്ന് ബൈബിളിന്‌ പുറത്തുനിന്ന് ചിന്തിക്കുന്ന ഒരു നോവലാണ്‌ അബീശഗിന്‍.
ചരിത്രത്തി ലെവിടെയും പെണ്ണിന്റെ വിധിക്ക്‌ അമ്പരപ്പിക്കുന്ന സാമിയമുണ്ടെന്ന് ഈ കൃതി പറയാന്‍ ശ്രമിക്കുന്നു, രാധയും വൈശാലിയും അബീശഗിനും ഒരേ പരമ്പരയില്‍ പെട്ടെ സ്‌ത്രീകളാണ്‌, രാജാധികാരത്തിന്റെ തേരോട്ടത്തിനിടയില്‍ ചതഞ്ഞരഞ്ഞു പോകാന്‍ വിധിക്കപ്പെട്ടവര്‍, ശലോമോന്‍ തന്റെ ഉത്തമഗീതങ്ങള്‍ എഴുതാന്‍ പ്രേരക മാകുന്നത്‌ അബീശഗിനുമായുള്ള പ്രണയത്തില്‍ നിന്നാണെന്നും ഈ കൃതി സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.




4. പെൺമാറാട്ടം




രാഷ്ട്രീയം കേന്ദ്രപ്രമേയമായി വരുന്ന കഥകളാണ്‌ ഇതിലുള്ളത്‌. പെണ്മാറാട്ടത്തിന്‌ അറ്റ്ലസ്‌ - കൈരളി പുരസ്‌കാരം ലഭിച്ചിരുന്നു.
ബ്രേക്ക്‌ ന്യൂസ്‌, അര്‍ജന്റീനയുടെ ജേഴ്സി, മാര്‍ക്കറ്റിംഗ്‌ മേഖലയില്‍ ചില തൊഴിലവസരങ്ങള്‍, പെണ്മാറാട്ടം, അംബരചുംബികള്‍, എന്റെ ചെങ്കടല്‍ യാത്രയില്‍ നിന്ന് ഒരധ്യായം, രണ്ടുപട്ടാളക്കാര്‍ മറ്റൊരു അറബിക്കഥയില്‍, എന്നീ കഥകളാണ്‌ ഈ സമാഹാര ത്തിലുള്ളത്‌




5. പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം




ഖുമ്‌റാന്‍ ചാവുകടല്‍ ചുരുളുകളുടെ കണ്ടെടുക്കല്‍ ബൈബിളിന്റെ ചരിത്രപഠനത്തിലെ ഒരു സുപ്രധാന ഏടാണ്‌. അതു വരെ ക്രിസ്‌തുവിനെ ക്കുറിച്ചുണ്ടായിരുന്ന പരമ്പരാഗത വിശ്വാസന്നളെ അത്‌ അട്ടിമറിച്ചു. അതെ ത്തുടര്‍ന്ന് ക്രിസ്‌തു ചരിതത്തെ സംബന്ധിച്ച്‌ നിരവധി പഠനങ്ങള്‍ ഉണ്ടായി. അവയുടെ പശ്ചാത്തലത്തില്‍ ക്രിസ്‌തുവിന്റെ ജീവിതതെ മാറ്റി എഴുതുന്ന നോവലാണ്‌ ഇത്‌. കരന്റ്‌ ബുക്സ്‌ പ്രസിദ്ധീകരിച്ചു.




6. അക്കപ്പോരിന്റെ ഇരുപത്‌ നസ്രാണി വര്‍ഷങ്ങള്‍




മാധ്യമം വാരികയില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ച നോവല്‍. ഇപ്പോള്‍ ഡിസി ബുക്സ്‌ - പുസ്‌തക രൂപത്തില്‍ പുറത്തിറക്കി.
ഓര്‍ത്തഡോക്‌സ്‌ - പാത്രീക്കീസ്‌ ക്രിസ്‌ത്യ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റു മുട്ടലുകളും തമ്മില്‍ തല്ലലും നമ്മള്‍ നിരന്തരം ടിവിയില്‍ കണ്ടു കൊണ്ടിരി ക്കുകയാണ്‌. ആ പശ്ചാത്തലത്തില്‍ നിന്നു കൊണ്ട്‌ മദ്ധ്യ തിരുവിതാംകൂര്‍ ക്രിസ്‌ത്യാനികളുടെ ചരിത്രം ഹാസ്യ രൂപത്തില്‍ പറയുന്ന ഒരു നോവലാണിത്‌.




7. ആടുജീവിതം




ഇപ്പോള്‍ ഗ്രീന്‍ ബുക്സ്‌ പ്രസിദ്ധീകരിച്ചു.
പ്രവാസ കാലത്തിനിടയില്‍ ആടുക ള്‍ക്കിടയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടു പോയ ഒരു മനുഷ്യന്റെ കഷ്ടപ്പാടുകളുടെയും സങ്കടത്തിന്റെയും അതേ സമയം അതിജീവനത്തിന്റെയും കഥയാണിത്‌. ഒരു മനുഷ്യന്‍ ഒറ്റയ്ക്കായി പ്പോയാല്‍ അവന്‍ എങ്ങനെ ആ ജീവിതത്തെ നേരിടും ഒരുവന്‍ എപ്പോഴാണ്‌ ശരിക്കും ദൈവത്തിന്റെ സാന്നിദ്ധ്യം തേടുന്നത്‌, ഇപ്പോഴും ബഹ്‌റൈനില്‍ ജീവിച്ചിരിക്കുന്ന ഒരാളുടെ അനുഭവ കഥ എന്ന നിലയില്‍ ഇത്‌ സത്യത്തോട്‌ ഏറെ അടുത്തുനില്‌ക്കുന്ന കൃതിയാണ്‌




മറ്റുകഥകള്‍ - സമാഹരിക്കാത്തവ




ഗെസാന്റെ കല്ലുകള്‍ - അറ്റ്ലസ്‌ കൈരളി പുരസ്‌കാരം നേടിയ കഥ
പാലസ്ഥീന്‍ ജീവിതവും രാഷ്ട്രീയവും ഇതില്‍ വിഷയമാകുന്നു.




ആഡിസ്‌ അബാബ - പ്രവാസത്തിലായിപ്പോകുന്ന എലേനി ഹദിയ ശാസി എന്ന എത്യോപ്യന്‍ പെൺകുട്ടിയുടെ കഥ, ആഫ്രിക്കന്‍ മണ്ണിലെ യാങ്കികളുടെ ലക്ഷ്യങ്ങളും ഈ കഥ വരച്ചുകാട്ടുന്നു.




വാസ്‌തു പുരുഷന്‍, താവോ മനുഷ്യന്‍ എന്നീ കഥകള്‍ നമ്മുടെ പുതിയ സാമൂഹിക ജീവിതത്തെ പരിഹാസത്തോടെ നോക്കിക്കാണുന്ന കഥകളാണ്‌.




6. ബ്ലോഗേഴ്സിന്റെ ഉത്തരവാദിത്തം - പ്രഭാഷണം, ആശംസ - പ്രകാശ്.




ഞാനൊരു വായനക്കാരന്‍ മാത്രമാണ് എന്ന് പറഞ്ഞു കൊണ്ടാണ് പ്രകാശ് സംസാരിക്കാനാരംഭിച്ചത്. ഒപ്പം പരിചിതമായ ബ്ലോഗ് വായനയില്‍ നിന്ന് 90% ബ്ലോഗേഴ്സും സമയം ചിലവഴിക്കുവാനോ വിനോദ പരിപാടി എന്ന നിലയിലോ മാത്രമാണ് ബ്ലോഗ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു സാമൂഹ്യ ജീവി എന്ന നിലയില്‍ ഓരോ മനുഷ്യനും സമൂഹത്തില്‍ തങ്ങളുടെ കടമ നിര്‍വ്വഹിക്കേണ്ടതുണ്ടെന്നും അത് ഉത്തരവാദിത്തത്തോടെ ചെയ്തില്ലെങ്കില്‍ നാളെത്തെ സമൂഹം ‘നിങ്ങളെ കള്ളനെന്ന്’ വിളിച്ചേക്കാം എന്ന് പ്രകാശ് ഓര്‍മ്മപ്പെടുത്തി. ബ്ലോഗേഴ്സ് പലരും കാര്യങ്ങള്‍ കാണുന്നത് ലാഘവ ബുദ്ധിയോടെയാണെന്നും അതിനൊരു അറുതി വരുത്തി സമൂഹത്തിലേക്ക് തുറന്ന് പിടിച്ച കണ്ണാവണം ഓരോ ബ്ലോഗേഴ്സിന്‍റെയും ബ്ലോഗ് പോസ്റ്റുകള്‍ എന്നും പ്രകാശ് അടിവരയിട്ടു പറഞ്ഞു.




ബന്യാമിന്‍ റെ അവലോകന പ്രസംഗത്തിനു ശേഷം വൈലോപ്പിള്ളീ ശ്രീധര മേനോന്റെ പ്രശസ്തമായ ‘ മാമ്പഴം’ എന്ന കവിതയുടെ കഥാ പ്രസംഗാ വിഷ്കരണം ശ്രീ എം കെ നമ്പ്യാര്‍ മനോഹരമായി അവതരിപ്പിച്ചു.




പിന്നീട് നടന്ന കലാ പരിപാടിയില്‍ ബഹറൈനിലെ സ്ഥിരം ബ്ലോഗ് വായനക്കാരനും ബ്ലോഗറുമല്ലാത്ത സക്കീര്‍ ആലപിച്ച നാടന്‍ പാട്ടുകള്‍
അംഗങ്ങള്‍ കൈ അടിച്ച് നൃത്തം വച്ച് കൂടെ പാടി. കുട്ടികളും കലാ പരിപാടികളില്‍ സജീവ സാന്നിദ്ധ്യ മറിയിക്കുക യുണ്ടായി.

Labels: ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ബഹ്‌റൈനിലെ ആദ്യകാല ബ്ലോഗ്ഗർ ആയ എന്നെ ക്ഷണിക്കാത്തതിൽ ഉള്ള പരിഭവം ആദ്യം പ്രകടിപ്പിക്കുന്നു.അന്ന് ബെന്യാമീനും,ഞാനും കെവിനും മാത്രമായിരുന്നു മലയാളത്തിൽ ബ്ലോഗ്ഗൂകൾ ബഹ്‌റൈനിൽ നിന്നും എഴുതിയിരുന്നതെന്ന് കരുതുന്നു.(അറിയാത്ത ആരെന്ന്കിലും ഉണ്ടേൽ ക്ഷമി)കേരളസമാജത്തിൽ ഒരു ബ്ലോഗ്ഗ് കളരിയും നടത്തിയിരുന്നു.

എന്തായാലും ഈകുറിപ്പ് ബഹ്‌റൈനിലെ ബ്ലോഗ്ഗുസമൂഹം വളരുന്നു എന്ന് വ്യക്തമാക്കുന്നു....എല്ലാവിധ ആശംസക്കളൂം.ആരെങ്കിലും എപ്പോഴെങ്കിലും ദുബായിൽ വരുമ്പൊൾ അറിയിക്കുക.

ബെന്യാമീൻ എന്ന എഴുത്തുകാരന്റെ വളർച്ചയെ ഞാൻ പ്രത്യേകം അഭീനന്ദിക്കുന്നു.
paarppidam@gmail.com

ഞാൻ അവിടേ ഒക്കെ ഉണ്ടെന്നേ!!

October 2, 2008 5:01 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



28 September 2008
അറബ് പൌരന്‍ കോക്ക് പിറ്റില്‍ അതിക്രമിച്ചു കയറി
കുവൈറ്റ് വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ മറി കടന്ന് അറബ് പൗരന്‍ വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ പ്രവേശിച്ചു. ഒരു ബ്രസീലിയന്‍ പൈലറ്റിന്‍റെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ കോക്ക്പിറ്റില്‍ കടന്നത്.




ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മറ്റ് ജോലിക്കാര്‍ സുരക്ഷാ വിഭാഗത്തെ അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. സുരക്ഷാ പാളിച്ചയെക്കുറിച്ച് ഉന്നത തല അന്വേഷണം നടന്നു വരുന്നു.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



27 September 2008
സ്വവര്‍ഗ രതി സദാചാര വിരുദ്ധം : ഇന്ത്യാ സര്‍ക്കാര്‍
വികൃതമായ മനസ്സിന്റെ പ്രതിഫലനം ആണ് സ്വവര്‍ഗ രതി എന്നും ഇത് സദാചാര വിരുദ്ധം ആയതിനാല്‍ ഇതിന് നിയമ സാധുത നല്‍കുന്നത് സമൂഹത്തിന്റെ അധ:പതനത്തിന് കാരണം ആവും എന്നും കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയോട് പറഞ്ഞു. സ്വവര്‍ഗ രതി ഒരു സാമൂഹിക ദൂഷ്യമാണ്. ഇത് തടയുവാന്‍ സര്‍ക്കാരിന് അധികാരം ഉണ്ട്. ഇതിന് നിയമ സാധുത നല്‍കുന്നത് സമൂഹത്തില്‍ നില നില്‍ക്കുന്ന സമാധാനത്തെ നശിപ്പിയ്ക്കും. ഇത് അനുവദിച്ചാല്‍ എയ് ഡ്സ് പോലുള്ള രോഗങ്ങള്‍ പടരുവാന്‍ ഇടയാവും. ഇത് ഒരു കൊടിയ ആരോഗ്യ പ്രശ്നം സൃഷ്ടിയ്ക്കും. സമൂഹത്തില്‍ സദാചാര മൂല്യച്യുതി സംഭവിയ്ക്കും എന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി. പി. മല്‍ഹോത്ര കോടതിയെ അറിയിച്ചു.




ഇന്ത്യന്‍ പീനല്‍ കോഡിലെ 377ആം സെക്ഷന്‍ ഭേദഗതി ചെയ്യണം എന്ന് ആവശ്യപ്പെട്ട് 13 സംഘടനകള്‍ ചേര്‍ന്ന് നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഈ സെക്ഷന്‍ പ്രകാരം സ്വ്വര്‍ഗ രതി ഒരു ക്രിമിനല്‍ കുറ്റമാണ്. സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നിലവിലെ നിയമപ്രകാരം ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിയ്ക്കാവുന്നതാണ്.




സര്‍ക്കാറിന്റെ ഈ അറിയിപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാടിന് കടക വിരുദ്ധമാണ്. സ്വവര്‍ഗ രതി നിയമ വിരുദ്ധമാക്കിയാല്‍ എച്. ഐ. വി. ബാധിതര്‍ ഒളിഞ്ഞിരിയ്ക്കാന്‍ ഉള്ള സാധ്യത ഏറെയാണ്. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ അനിയന്ത്രിതമാക്കും എന്നാണ് ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ഉള്ള ദേശീയ എയ് ഡ്സ് നിയന്ത്രണ സംഘടന കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരിയ്ക്കുന്നത്.




സ്വവര്‍ഗ രതിയ്ക്ക് എതിരെ നില കൊള്ളുന്ന ആഭ്യന്തര വകുപ്പിന്റെയും അനുകൂല നിലപാടുള്ള ആരോഗ്യ വകുപ്പിന്റേയും അഭിപ്രായങ്ങളില്‍ സമന്വയം കൊണ്ടു വരുന്നതിനായി കൂടുതല്‍ സമയം അനുവദിയ്ക്കണം എന്ന് കേന്ദ്രം നേരത്തേ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.




സ്വവര്‍ഗ രതിക്കാരുടെ വ്യക്തിത്വ പ്രശ്നങ്ങളും ന്യൂനപക്ഷ അവകാശങ്ങളും മറ്റും ലോകം ചര്‍ച്ച ചെയ്തു കൊണ്ടിരിയ്ക്കുന്ന ഇന്ന് ഒരു ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ തികച്ചും മതാതിഷ്ഠിത സദാചാര സങ്കല്‍പ്പങ്ങളില്‍ ഊന്നിയ ഇത്തരം ഒരു നിലപാട് എടുത്തത് ഖേദകരവും പ്രതിഷേധാര്‍ഹവുമാണ് എന്ന് വിവിധ അവകാശ സംരക്ഷണ സംഘടനകള്‍ അഭിപ്രായപ്പെട്ടു.




Labels: , , ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

സ്വവർഗ്ഗ പ്രണയം ഒരു സാമൂഹിക യാദാർഥ്യം ആണ് എന്നത് വിസ്മരിച്ചുകൂടാ. എയ്ഡ്സ് വർദ്ധിപ്പിക്കും എന്ന് കാരണം പറയുന്നത് തികച്ചും ബാലിശമാണ്.സാധാരണ രീതിയിൽ ഉള്ള ലൈംഗീക ബന്ധത്തിലൂടെയും, രോഗബാധിതനായ ആൾ ഉപയോഗിച്ച സിറിഞ്ചിന്റേയും മറ്റും പുനർ ഉപയോഗവും എയ്ഡ്സ് പകരുവാൻ കാരണമാണെന്ന് പറഞ്ഞ് അതു നിരോധിക്കണം എന്ന് ആവശ്യപ്പെടുവാൻ കഴിയുമോ?

സ്വകാര്യമായി ഇത്തരം ലൈംഗീകപ്രവർത്തനം നടക്കുന്നുണ്ട് ..ഹോസ്റ്റലുകളിലും മറ്റും ഇതു വളരെ കൂടുതലണെന്നും കേൾക്കുന്നു.എന്തിനു അനുപമേരിയെന്ന കന്യാസ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ടുപോലും ഇത്തരം ഒരു വിഷയം ഉയർന്നുവരികയൂണ്ടായല്ലോ?

ഇതിനെ കുറിച്ച് ഗൌരവമുള്ള ചർച്ചകൾ വർഷങ്ങൾക്കു മുപെ വിദേശങ്ങളിൽ നടന്നുവരുന്നു.എന്നാൽ ഇന്ത്യയിൽ സാംസ്കാരികക് മുഖമ്മൂടിയുള്ളതിനാൽ വേണ്ടത്ര പുറത്തുവരുന്നില്ല.

September 28, 2008 12:25 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



26 September 2008
മെഡിക്കല്‍ പ്രവേശനം : സര്‍ക്കാര്‍ നടപടി എടുക്കണം
പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ പ്രവേശനത്തിന് ഉള്ള പുതിയ മാനദണ്ഡം സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ കൌണ്‍സിലും കേന്ദ്ര സര്‍ക്കാരും കൂടിയാലോചിച്ച് തീരുമാനിയ്ക്കണം എന്ന് സുപ്രീം കോടതി ഉത്തരവിട്ടു.




ഈ വിഷയത്തില്‍ തങ്ങള്‍ക്ക് ലഭിച്ച പരാതിയില്‍ പറയുന്ന പ്രകാരം കഴിഞ്ഞ വര്‍ഷങ്ങളില്‍ അയോഗ്യതയുടെ പേരില്‍ പട്ടിക വര്‍ഗക്കാര്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിയ്ക്കുന്ന സീറ്റുകള്‍ ഒഴിഞ്ഞു കിടന്ന സാഹചര്യം ഉണ്ടായിട്ടും ഇത് പരിഹരിയ്ക്കാന്‍ വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് കൊണ്ട് സ്വീകരിച്ചില്ല എന്നും കോടതി ചോദിച്ചു.




പ്രവേശന പരീക്ഷയില്‍ നാല്‍പ്പത് ശതമാനം മാര്‍ക്ക് ലഭിച്ചിരിയ്ക്കണം എന്ന മാനദണ്ഡം നീക്കാനാവില്ല എന്നാണ് ഇതേ പറ്റി മെഡിക്കല്‍ കൌണ്‍സില്‍ കോടതിയെ അറിയിച്ചത്. ആരോഗ്യ വിദ്യാഭ്യാസത്തിന്റെ നിലവാരം തകരാന്‍ ഇത് ഇടയാക്കും എന്നാണ് കൌണ്‍സിലിന്റെ അഭിപ്രായം.




ഇതേ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരുമായും മെഡിക്കല്‍ കൌണ്‍സിലുമായും കൂടിയാലോചിച്ച് ഈ കാര്യത്തില്‍ ഒരു പുതിയ ഫോര്‍മുല രൂപപ്പെടുത്താന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



നാനാവതി റിപ്പോര്‍ട്ട് സുപ്രീം കോടതി തടഞ്ഞില്ല
സിറ്റിസണ്‍ ഫൊര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് എന്ന സംഘടന നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് തടയണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ആണ് സുപ്രീം കോടതി തങ്ങളുടെ വിസമ്മതം അറിയിച്ചത്. ജസ്റ്റീസ് കെ. ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുന്നില്‍ എത്തിയ ഹരജി ഓക്ടോബര്‍ പതിമ്മൂന്നിലേക്ക് കോടതി മാറ്റി വെച്ചു.




ഇതേ വിഷയത്തില്‍ സമര്‍പ്പിയ്ക്കപ്പെട്ട ജസ്റ്റിസ് യു. ജി. ബാനര്‍ജി കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ നിലവിലുള്ള കോടതിയുടെ സ്റ്റേ ചൂണ്ടിക്കാട്ടി നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടും സ്റ്റേ ചെയ്യണം എന്നായിരുന്നു ഹരജിയിലെ ആവശ്യം. നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നലെയാണ് ഗുജറാത്ത് അസംബ്ലിയുടെ മുന്നിലെത്തിയത്.




ഗോധ്രാ സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്കോ മറ്റ് മന്ത്രിമാര്‍ക്കോ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കോ യാതൊരു പങ്കും ഇല്ല എന്ന് നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അദ്വാനി വധ ഭീഷണി : പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ഷില്ലോങ് : ബി. ജെ. പി. നേതാവ് അല്‍. കെ. അദ്വാനിയെ വധിയ്ക്കും എന്ന് ഭീഷണിപ്പെടുത്തിയ മോമിനുള്‍ ഹഖ് എന്ന ആളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ലബാനില്‍ മൂന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ ഇയാള്‍ ഒരു ഈമെയില്‍ സന്ദേശമായാണ് വധ ഭീഷണി അയച്ചത്.




ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും എന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഐ. ജി. എസ്. ബി. സിങ് അറിയിച്ചു. പ്രതിയ്ക്ക് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഉള്‍പ്പടെ ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി എന്തെങ്കിലും രീതിയില്‍ ബന്ധം ഉണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്.




സെപ്റ്റംബര്‍ 29ന് ഷില്ലോങ് സന്ദര്‍ശിക്കുന്ന ബി. ജെ. പി. നേതാവ് എല്‍. കെ. അദ്വാനിയെ വധിയ്ക്കും എന്ന് താന്‍ ഈമെയില്‍ സന്ദേശം അയച്ചതായി ഇയാള്‍ പ്രാദേശിക പത്രങ്ങളോട് സമ്മതിച്ചതായി പോലീസ് വെളിപ്പെടുത്തി.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഡല്‍ഹി വെടി വെയ്പ്പ്: മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു
ഒരു പോലീസ് ഉദ്യോഗസ്ഥനും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ട ഡല്‍ഹിയിലെ വെടി വയ്പ്പിനെ കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഡല്‍ഹി പോലീസിന് നോട്ടീസ് അയച്ചു.




സിറ്റി പോലീസ് കമ്മീഷണര്‍ വൈ. എസ്. ദാദ്വാളിനാണ് നോട്ടീസ് ലഭിച്ചത്. സെപ്റ്റംബര്‍ 19ന് നടന്ന വെടി വെയ്പ്പിനെ കുറിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.




തങ്ങള്‍ക്ക് ലഭിച്ച ഒരു പരാതിയി ന്മേലാണ് പ്രസ്തുത നോട്ടീസ് എന്ന് കമ്മീഷന്‍ അറിയിച്ചു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



നടന്‍ ദിലീപ് കുമാര്‍ ആശുപത്രിയില്‍
പ്രശസ്ത ഹിന്ദി സിനിമാ നടന്‍ ദിലീപ് കുമാറിനെ (86) ഡല്‍ഹിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രത്തില്‍ അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്നലെ രാത്രി അദ്ദേഹത്തെ ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യൂസഫ് ഖാന്‍ എന്ന ദിലീപ് കുമാര്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അണുബാധയ്ക്ക് ചികിത്സ ലഭിച്ച അദ്ദേഹത്തിനെ ഉടന്‍ തന്നെ തീവ്ര പരിചരന വിഭാഗത്തില്‍ നിന്നും പുറത്ത് കൊണ്ടു വരുവാന്‍ ആവും എന്നാണ് തങ്ങളുടെ പ്രതീക്ഷ എന്ന് അദ്ദേഹത്തെ ചികിത്സിയ്ക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



25 September 2008
ഇന്ന് ഇടത് പക്ഷം കരി ദിനം ആചരിയ്ക്കുന്നു
പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ് അമേരിയ്ക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷുമായി കൂടിക്കാഴ്ച്ച നടത്തുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് ഇടതു പക്ഷം കരിദിനം ആചരിയ്ക്കും.




ആണവ കരാര്‍ നടപ്പിലാക്കാന്‍ അമേരിയ്ക്ക ധൃതി പിടിച്ച് നടത്തുന്ന ശ്രമങ്ങള്‍ അവരുടെ ഗൂഡ ലക്ഷ്യം വെളിപ്പെടുത്തുന്നു എന്ന് സി. പി. എം. കുറ്റപ്പെടുത്തി. അമേരിയ്ക്കയുടെ കച്ചവട താല്‍പ്പര്യങ്ങള്‍ സംരക്ഷിയ്ക്കാന്‍ ഈ കരാര്‍ അമേരിയ്ക്കയ്ക്ക് ആവശ്യമാണ്. അത് കൊണ്ടാണ് ധൃതി പിടിച്ച് ഈ കരാര്‍ സെനറ്റ് അംഗീകാരം നല്‍കിയിരിയ്ക്കുന്നത്.

പി. ഡി. പി. യും ബി. എസ്. പി. യും ഇടത് പാര്‍ട്ടികള്‍ക്ക് ഒപ്പം ഇന്നത്തെ പ്രതിഷേധത്തില്‍ പങ്ക് ചേരും.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



24 September 2008
നളിനിയുടെ അപേക്ഷയില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാര്‍
പതിനേഴ് വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച തന്നെ മോചിപ്പിയ്ക്കണം എന്ന നളിനിയുടെ അപേക്ഷയില്‍ തീരുമാനം എടുക്കാനുള്ള അധികാരം തമിഴ് നാട് സര്‍ക്കാരിനാണ് എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. രാജീവ് ഗാന്ധി വധക്കേസില്‍ വധ ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട നളിനിയുടെ ശിക്ഷ, രാജീവ് ഗാന്ധിയുടെ വിധവ സോണിയാ ഗാന്ധിയുടെ അഭ്യര്‍ഥന പ്രകാരം ഇളവ് ചെയ്ത് ജീവപര്യന്തം ആക്കുകയായിരുന്നു.




എന്നാല്‍ തന്റെ ഇത്രയും നാളത്തെ ജയിലിലെ നല്ല നടപ്പ് പരിഗണിച്ച് തന്നെ ജയില്‍ മോചിതയാക്കണം എന്നാണ് നളിനി മദ്രാസ് ഹൈക്കോടതിയോട് അപേക്ഷിച്ചിരിയ്ക്കുന്നത്.




നേരത്തേ ഈ ആവശ്യം തമിഴ് നാട് സര്‍ക്കാര്‍ നിരാകരിച്ചിരുന്നു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പ്രധാനമന്ത്രി ഇന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തും
പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. പാക്കിസ്ഥാനില്‍ പുതിയ പ്രസിഡന്റ് സ്ഥാനമേറ്റതിനു ശേഷം അതിര്‍ത്തിയില്‍ തുടര്‍ച്ചയായി നടന്നു വരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഈ കൂടിക്കാഴ്ച്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. പാക്കിസ്ഥാനില്‍ കാര്യങ്ങള്‍ നിയന്ത്രിയ്ക്കുന്നത് പ്രസിഡന്റോ ഭരണകൂടമോ അല്ലെന്നും ഐ. എസ്. ഐ. ആണെന്നുമുള്ള ആരോപണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നു വന്നിരുന്നു. തീവ്രവാദികള്‍ക്ക് നുഴഞ്ഞു കയറുവാനായി അതിര്‍ത്തിയില്‍ ഇടയ്ക്കിടയ്ക്ക് നടക്കുന്ന വെടി വെയ്പ്പുകള്‍ വെടി നിര്‍ത്തല്‍ ഉടമ്പടികളുടെ ലംഘനമാണ്. കഴിഞ്ഞ ദിവസം ഒരു ഇന്ത്യന്‍ സൈനികന്‍ നുഴഞ്ഞു കയറ്റക്കാരുടെ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബുഷ് - സിംഗ് കൂടിക്കാഴ്ച : നാളെ കരി ദിനം
അമേരിയ്ക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷുമായി പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ് കൂടിക്കാഴ്ച്ച നടത്തുന്നതില്‍ പ്രതിഷേധിച്ച് നാളെ ഇടതു പക്ഷം കരി ദിനമായി ആചരിയ്ക്കും. നാല് ഇടത് പാര്‍ട്ടികള്‍ക്കൊപ്പം പി. ഡി. പി. യും ബി. എസ്. പി. യും പ്രതിഷേധത്തില്‍ അണി ചെരും.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബാങ്കിങ് സമരം നാളെയും തുടരും
ദേശ വ്യാപകമായി ജീവനക്കാര്‍ നടത്തുന്ന സമരം ബാങ്കുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി സ്തംഭിപ്പിച്ചു. പണിമുടക്ക് നാളെയും തുടരും. പൊതു മേഖലാ ബാങ്കുകളുടെ ഓഹരി വിറ്റഴിയ്ക്കലിനും സ്വകാര്യ വല്‍ക്കരണത്തിനും എതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ന്റെ നേതൃത്വത്തില്‍ ആണ് സമരം. ബാങ്ക് ജീവനക്കാരുടെ ഒന്‍പത് സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.




ദില്ലിയില്‍ ബാങ്ക് ജീവനക്കാര്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.




സമരത്തിന്റെ കാര്യം അറിയാതെ ബാങ്കുകളില്‍ എത്തിയ നിരവധി പേര്‍ നിരാശരായി മടങ്ങി.




സംസ്ഥാനത്തെ നാല്‍പ്പതിനാ യിരത്തോളം ബാങ്ക് ജീവനക്കാരാണ് സമരത്തില്‍ പങ്കെടുത്തത്. സഹകരണ ബാങ്കുകളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.




പണിമുടക്ക് കണക്കിലെടുത്ത് എ. ടി. എം. കളില്‍ വേണ്ടത്ര പണം നിക്ഷേപിച്ചിട്ടുണ്ട് എന്ന് വിവിധ ബാങ്കുകള്‍ അറിയിച്ചു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ആ‍ണവ കരാറിന് സെനറ്റ് വിദേശ കാര്യ സമിതിയുടെ അംഗീകാരം
ഇന്ത്യ - അമേരിയ്ക്ക ആണവ കരാറിന് അമേരിയ്ക്കന്‍ സെനറ്റിന്റെ വിദേശ കാര്യ സമിതി അംഗീകാരം നല്‍കി. രണ്ടിനെതിരെ പത്തൊന്‍പത് വോട്ടുകള്‍ക്കാണ് അമേരിയ്ക്കന്‍ സെനറ്റിന്റെ വിദേശ കാര്യ സമിതി ഇന്ത്യാ യു. എസ്. ആണവ കരാറിന് അംഗീകാരം നല്‍കിയത്. കരാറിന് ഇനി സമ്പൂര്‍ണ്ണ സെനറ്റിന്റേയും അമേരിയ്ക്കന്‍ കോണ്‍ഗ്രസ്സിന്റേയും അംഗീകാരം ലഭിയ്ക്കേണ്ടതുണ്ട്.




ഭാവിയിലെ കരാര്‍ ഇടപാടുകളില്‍ അമേരിയ്ക്കന്‍ കോണ്‍ഗ്രസ്സിന്റെ അംഗീകാരം അനിവാര്യം ആണെന്ന വ്യവസ്ഥയെ നിയമപരമായി ഒഴിവാക്കാന്‍ ആണ് വിദേശ കാര്യ സമിതിയുടെ അംഗീകാരം എന്നും റിപ്പോര്‍ട്ടുണ്ട്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കൊച്ചി തുറമുഖ സമരം : ചര്‍ച്ച പരാജയപ്പെട്ടു
കൊച്ചി തുറമുഖ തൊഴിലാളികളുടെ സമരം തീര്‍ക്കാന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തുറമുഖത്തില്‍ ചരക്ക് നീക്കം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിയ്ക്കുകയാണ്. സി. ഐ. എസ്. എഫ്. മര്‍ദ്ദിച്ചു എന്ന് ആരോപിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. തുറമുഖത്ത് സ്വസ്ഥമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പ് നല്‍കാതെ സമരം അവസാനിപ്പിക്കില്ല. ഉത്തരവാദിത്തപ്പെട്ട ആരും ഈ ചര്‍ച്ചയ്ക്ക് പങ്കെടുത്തില്ല. ഈ സാഹചര്യത്തില്‍ സമരവുമായി മുന്നോട്ട് പോകുക അല്ലാതെ മറ്റൊരു മാര്‍ഗ്ഗം തങ്ങളുടെ മുന്നിലില്ല എന്നും ചര്‍ച്ചയ്ക്ക് ശേഷം തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു.




പണിമുടക്കത്തെ തുടര്‍ന്ന് രാജീവ് ഗാന്ധി കണ്ടെയ്നര്‍ ടെര്‍മിനലില്‍ നിന്നുള്ള ചരക്ക് നീക്കം പൂര്‍ണ്ണമായ് തടസ്സപ്പെട്ടിരിയ്ക്കുകയാണ്. അയ്യായിരത്തോളം കണ്ടെയ്നറുകള്‍ ഇപ്പോള്‍ തുറമുഖത്ത് കെട്ടിക്കിടക്കുന്നുണ്ട്. പണിമുടക്ക് കാരണം പ്രതിദിനം എഴുപത്തി അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് കൊച്ചി തുറമുഖത്തിന് ഉണ്ടാവുന്നത്.




തൊഴിലാളികളും സി. ഐ. എസ്. എഫ്. ഉം തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിയ്ക്കാന്‍ വകുപ്പ് തല അധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ എന്‍. രാമചന്ദ്രന്‍ അറിയിച്ചു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കണികാ പരീക്ഷണം 2009 ഏപ്രിലില്‍ പുനരാരംഭിയ്ക്കും
അപ്രതീക്ഷിതമായ ചില സാങ്കേതിക തകരാറുകള്‍ മൂലം മുടങ്ങിയ കണികാ പരീക്ഷണം ഇനി അടുത്ത വര്‍ഷം ഏപ്രിലില്‍ മാത്രമേ പുനരാരംഭിയ്ക്കുകയുള്ളൂ എന്ന് യൂറോപ്യന്‍ ആണവ ഗവേഷണ സംഘടന അറിയിച്ചു.




17 മൈല്‍ നീളം ഉള്ള ഈ ഭൂഗര്‍ഭ തുരങ്കത്തില്‍ ഹീലിയം വാതക ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്നായിരുന്നു പരീക്ഷണം നിര്‍ത്തി വെച്ചത്. രണ്ട് വൈദ്യുത കാന്തങ്ങ ള്‍ക്കിടയിലുള്ള വൈദ്യുതി തകരാറ് മൂലം കാന്തം ചൂട് പിടിച്ച് ഉരുകിയതാണ് വാതക ചോര്‍ച്ചയ്ക്ക് ഇടയാക്കിയത്.




പൂജ്യം ഡിഗ്രിയ്ക്കടുത്ത താപ നില യിലാണ് തുരങ്കം പ്രവര്‍ത്തിയ്ക്കുന്നത്. ഇതിനെ ക്രമേണ ചൂടാക്കി സാധാരണ താപ നിലയില്‍ എത്തിച്ചതിനു ശേഷമേ അറ്റകുറ്റ പണികള്‍ ചെയ്യാനാവൂ. ഇതിന് നാല് ആഴ്ച്ച യെങ്കിലും വേണ്ടി വരുമത്രെ. അതിനു ശേഷം ഇത് വീണ്ടും പഴയ താപ നിലയിലേയ്ക്ക് തണുപ്പിയ്ക്കുകയും വേണം. അപ്പോഴേയ്ക്കും ഈ പരീക്ഷണ കേന്ദ്രത്തിന്റെ ശൈത്യ കാല അറ്റകുറ്റ പണികള്‍ക്ക് സമയവുമാവും. അതും കഴിഞ്ഞ് 2009 ഏപ്രിലില്‍ മാത്രം ആവും കേന്ദ്രം വീണ്ടും പരീക്ഷണത്തിന് സജ്ജമാവുക.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



23 September 2008
കൊച്ചി മെട്രോ : അന്തിമ തീരുമാനം കേരളത്തിന്റേത്
കൊച്ചി മെട്രോ റെയില്‍ പദ്ധതി ഒരു സംസ്ഥാന പദ്ധതി ആയതിനാല്‍ അത് എങ്ങനെ നടപ്പിലാക്കണം എന്നത് സംസ്ഥാന സര്‍ക്കാര്‍ ആണ് തീരുമാനിയ്ക്കേണ്ടത് എന്ന് ആസൂത്രണ കമ്മീഷന്‍ വ്യക്തമാക്കി.




സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കണം എന്നാണ് തങ്ങളുടെ പക്ഷം എന്ന് ആസൂത്രണ കമ്മീഷന്‍ മുഖ്യ ഉപദേഷ്ടാവ് ഗജേന്ദ്ര ഹാല്‍മിയ പറഞ്ഞു. ഈ നിര്‍ദ്ദേശം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ കമ്മീഷന്‍ സമര്‍പ്പിയ്ക്കും.




രാജ്യത്ത് നിലവില്‍ ഉള്ള മറ്റ് മെട്രോ റെയില്‍ പദ്ധതികള്‍ ലാഭകരമല്ല. സര്‍ക്കാര്‍ സബ്സിഡി കൊണ്ടാണ് ഡല്‍ഹിയിലും ഹൈദരാബാദിലും പദ്ധതി നടന്ന് പോകുന്നത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പുതിയ നോട്ടീസ് നല്‍കി ഗോള്‍ഫ് ക്ലബ്ബ് ഏറ്റെടുക്കും : മുഖ്യമന്ത്രി
ഗോള്‍ഫ് ക്ലബ് ഏറ്റെടുത്ത നടപടി ഹൈക്കോടതി റദ്ദാക്കി. ക്ലബ്ബ് ഒഴിപ്പിയ്ക്കാന്‍ സര്‍ക്കാര്‍ നല്‍കിയ കാരണം കാണിയ്ക്കല്‍ നോട്ടീസ് തൃപ്തികരം അല്ല എന്നാണ് കോടതിയുടെ നിരീക്ഷണം. പുതിയ നോട്ടീസ് സര്‍ക്കാര്‍ നല്‍കണം. അതില്‍ ക്ലബ്ബ് ലംഘിച്ചു എന്ന് പറയപ്പെടുന്ന വ്യവസ്ഥകള്‍ വ്യക്തമായി പറയണം. നോട്ടീസിന് മറുപടി നല്‍കാന്‍ ആറാഴ്ച്ച സമയവും ക്ലബ്ബിന് അനുവദിയ്ക്കണം.




കോടതി വിധി അനുസരിച്ചുള്ള പുതിയ നോട്ടീസ് നല്‍കും എന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ അറിയിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബ്ലോഗ്ഗറെ മലേഷ്യ ജയിലില്‍ അടച്ചു
മലേഷ്യയിലെ ഏറെ ജനപ്രീതി നേടിയ ബ്ലോഗ്ഗറായ രാജ പെട്ര കമറുദ്ദീന്‍ തടവിലായി. തന്റെ ബ്ലോഗ് ആയ മലേഷ്യ ടുഡെ യില്‍ സര്‍ക്കാരിന് എതിരെ നടത്തിയ പരാമര്‍ശ ങ്ങള്‍ക്കാണ് ഇദ്ദേഹത്തെ രണ്ട് വര്‍ഷത്തേയ്ക്ക് തടവിന് ശിക്ഷിച്ചത്. ആഭ്യന്തര സുരക്ഷാ നിയമ പ്രകാരം ആണ് ശിക്ഷ. തായ് പേയില്‍ ഉള്ള കമുണ്‍ തിങ് ജെയിലില്‍ ഇന്ന് രാവിലെയാണ് പെട്രയെ തടവില്‍ ആക്കിയത്.




അന്‍പത്തെട്ട് കാരനായ പെട്രയെ സെപ്റ്റംബര്‍ 12നായിരുന്നു സ്വന്തം വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. കൂടെ അറസ്റ്റില്‍ ആയ ഒരു രാഷ്ട്രീയ നേതാവിനെയും ഒരു മാധ്യമ പ്രവര്‍ത്തകനേയും പിന്നീട് പോലീസ് വിട്ടയച്ചു.




ഇദ്ദേഹത്തിന്റെ വെബ് സൈറ്റായ മലേഷ്യ ടുഡെ മലേഷ്യയില്‍ നിരോധിച്ചിരിക്കുകയാണ്.

Labels: , , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഡല്‍ഹി ജയ്പൂര്‍ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ഒരേ കരങ്ങള്‍
ഡല്‍ഹി സ്ഫോടനത്തിന് അറസ്റ്റിലായ നാല് തീവ്രവാദികള്‍ തന്നെയാണ് മെയ് മാസം രാജ്യത്തെ നടുക്കിയ ജയ്പൂര്‍ സ്ഫോടനത്തിന് പിറകിലും എന്ന് രാജസ്ഥാന്‍ പോലീസ് വെളിപ്പെടുത്തി. ഇതോടെ രാജ്യത്ത് നടന്ന സ്ഫോടന പരമ്പരയ്ക്ക് പിന്നില്‍ സിമി യും ഇന്ത്യന്‍ മുജാഹിദീനും ആണെന്ന സംശയം പ്രബലപ്പെട്ടു.




ഡല്‍ഹി പോലീസിന്റെ പിടിയിലായ അതിഫ്, സജ്ജിദ്, ജുനൈദ്, മൊഹമ്മദ് സൈഫ് എന്നിവര്‍ ഖാലിദ്, ആരിഫ്, സഹാദബ്, ബഡാ സജ്ജിദ്, സല്‍മാന്‍ എന്നിവരും പേരറിയാത്ത വേറെ രണ്ട് പേരോടും കൂടി ചേര്‍ന്നാണ് സ്ഫോടന പരമ്പര നടത്തിയത്.




ഇതില്‍ ഛോട്ടാ സജ്ജിദും അതിഫും ഡല്‍ഹിയില്‍ വെള്ളിയാഴ്ച പോലീസും ആയുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



22 September 2008
ഒറീസ്സയില്‍ മഴ തുടരുന്നു : രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം
മഹാനദിയിലെ വെള്ളം താണുവെങ്കിലും മഴ തുടരുന്നതിനാല്‍ ഒറീസ്സയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്ക്കുന്നില്ല. രക്ഷാ പ്രവര്‍ത്തകരുടെ അഭാവവും മതിയായ എണ്ണത്തില്‍ തോണികള്‍ ലഭ്യമല്ലാത്തതും വെള്ളപൊക്കം മൂലം ഒറ്റപ്പെട്ടു പോയ ആറ് ലക്ഷത്തോളം പേരുടെ സ്ഥിതി വഷളാക്കുന്നു.

മഹാനദി പ്രദേശത്ത് തുടരുന്ന ന്യൂനമര്‍ദ്ദം കാരണം മഴ നില്‍ക്കുന്നുമില്ല.

എന്നാല്‍ വെള്ളത്തിന്റെ നില താഴുന്നു എന്നുള്ളതാണ് ആകെയുള്ള പ്രത്യാശ എന്ന് പ്രദേശത്ത് തമ്പടിച്ചിട്ടുള്ള വെള്ളപൊക്ക നിയന്ത്രണ സംഘം അറിയിച്ചു.

കട്ടക്ക്, കേന്ദ്രപ്പാറ, പുരി, ജഗത്സിംഗ്പൂര്‍ എന്നീ ജില്ലകളെ യാണ് വെള്ള പൊക്കം ഏറ്റവും അധികം ദുരിതത്തില്‍ ആഴ്ത്തിയിരിയ്ക്കുന്നത്. ഇവിടെ വായു സേനയുടെ ഹെലികോപ്റ്ററുകള്‍ ഭക്ഷണ പൊതികളും മറ്റ് അവശ്യ സാധനങ്ങളും തുടര്‍ച്ചയായി എത്തിയ്ക്കുന്നുണ്ട്. എന്നാലും രക്ഷാ പ്രവര്‍ത്തകരുടേയും തോണികളുടേയും ദൌര്‍ലഭ്യം രക്ഷാ പ്രവര്‍ത്തനത്തെ കാര്യമായി ബാധിയ്ക്കുന്നുണ്ട് എന്നാണ് ഇവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.

ഒറീസ്സയിലെ മരണ സംഖ്യ 17 ആയതോടെ ഇന്ത്യ ഒട്ടാകെ വെള്ളപൊക്കം മൂലം മരണപ്പെട്ടവരുടെ സംഖ്യ 173 ആയി.

ഒറീസ്സയിലെ 1849 ഗ്രാമങ്ങള്‍ ഇപ്പോള്‍ വെള്ളത്തിനടിയിലാണ്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മെഡിക്കല്‍ പ്രവേശനം : സുപ്രീം കോടതി ഇടപെടുന്നു
പട്ടിക ജാതി - പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുവാന്‍ സുപ്രീം കോടതി മെഡിക്കല്‍ കൌണ്‍സിലിന്റെ അഭിപ്രായം ആരായുന്നു.




നിലവിലുള്ള മാനദണ്ഡം അനുസരിച്ച് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മിനിമം 40% മാര്‍ക്ക് ഉള്ളവര്‍ക്കേ മെഡിക്കല്‍ പ്രവേശനത്തിന് അര്‍ഹതയുള്ളൂ. ഇത് മൂലം പട്ടിക ജാതി - പട്ടിക വര്‍ഗ്ഗക്കാര്‍ക്കായി സംവരണം ചെയ്തു വെച്ചിട്ടുള്ള സീറ്റുകള്‍ പലപ്പോഴും ഒഴിഞ്ഞു കിടക്കാറാണ് പതിവ്. ഈ കാര്യം ചൂണ്ടി ക്കാട്ടി അഞ്ചു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഇപ്പോള്‍ നടപടി തുടങ്ങിയിരിയ്ക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഈ ആവശ്യത്തെ അനുകൂലിയ്ക്കുന്നുമുണ്ട്.




വളരെ ചിലവേറിയ വിദഗ്ദ്ധ പരിശീലന പരിപാടികളില്‍ ചേര്‍ന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഇന്നത്തെ കാലത്ത് നിലവിലുള്ള വാശിയേറിയ മത്സര പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ്ക്കുവാന്‍ കഴിയുന്നുള്ളൂ എന്ന് കോടതി അഭിപ്രായപ്പെട്ടു.
ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് ആണ് ഹരജി പരിഗണിച്ചത്.




എന്‍. ആര്‍ . ഐ. സംവരണ സീറ്റുകളില്‍ ഇത്തരം ഒരു മാനദണ്ഡം നിലവിലില്ലെന്ന് മാത്രമല്ല ഇവര്‍ക്ക് പ്രവേശന പരീക്ഷ പോലും എഴുതേണ്ട ആവശ്യമില്ല. ഇത് കണക്കിലെടുത്ത് പട്ടിക ജാതി - പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന്റെ കാര്യത്തിലും മാനദണ്ഡം മാറ്റുവാനാവുമോ എന്നാണ് കോടതി ഇപ്പോള്‍ ആരായുന്നത്. പ്ലസ് ടു പരീക്ഷയുടെ മാര്‍ക്ക് പ്രവേശനത്തിനുള്ള മാനദണ്ഡം ആക്കാവുന്നതാണ് എന്നും കോടതി അഭിപ്രായപ്പെട്ടു.




വെള്ളിയാഴ്ചയ്ക്കകം ഈ കാര്യത്തിലുള്ള തങ്ങളുടെ തീരുമാനം കോടതിയെ അറിയിയ്ക്കും എന്ന് മെഡിക്കല്‍ കൌണ്‍സില്‍ അറിയിച്ചു.

Labels: , , ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

എത്ര ചിലവേറിയ പരിശീലനം ലഭിച്ചാലും ബുദ്ധിയും കഴിവും ഉള്ളവര്‍ക്ക് മാത്രമേ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുകയുള്ളു ഇവിടെ മിനിമം മാര്‍ക്ക് വേണംഎന്നേ പറയുന്നുള്ളു. ഏത് പ്രതികൂല സാഹചര്യത്തിലും മിനിമം യോഗ്യതയെങ്കിലും നേടിയെങ്കിലേ മുന്നേറാന്‍ കഴിയുകയുള്ളു.ആരോഗ്യ മേഖലയില്‍ ഇളവു നല്‍കി പ്രവേശനം നല്‍കിയാല്‍ എന്ത് സംഭവിക്കും എന്ന് കാലം തെളിയിക്കേണ്ട്താണ്

മത്രമല്ല എന്‍ ആര്‍ ഐ ക്കാര്‍ക്കും പ്രവേശന പരീഷയും യോഗ്യതയും ഏര്‍പെടുത്തണം എന്നാണ് എന്റ്റെ അഭിപ്രായം












ര്‍


സ്




റ്റ്

September 22, 2008 9:22 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു. എ. ഇ. യില്‍ വില കുതിക്കുന്നു
ജി. സി. സി. രാജ്യങ്ങളില്‍ ഭക്ഷ്യ വസ്തുക്കളുടെ വില ഏറ്റവും അധികം വര്‍ദ്ധിച്ചത് യു. എ. ഇ. യില്‍ ആണെന്ന് ധന കാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

യു. എ. ഇ. യിലെ നാണയ പ്പെരുപ്പം എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്. താമസ ചിലവിലില്‍ ജി. സി. സി. രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് യു. എ. ഇ. ഖത്തറാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍. 2010 ഓടെ യു. എ. ഇ. യിലെ നാണയ പ്പെരുപ്പം 20 ശതമാനം എത്തിയേക്കാം എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പ്രധാനമന്ത്രി അമേരിക്കയിലേക്ക്; ഫ്രാന്‍സും സന്ദര്‍ശിയ്ക്കും
പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് അമേരിയ്ക്ക സന്ദര്‍ശിക്കാനായി ഇന്ന് പുറപ്പെടും. അമേരിയ്ക്കക്ക് ശേഷം പ്രധാന മന്ത്രി ഫ്രാന്‍സും സന്ദര്‍ശിയ്ക്കും. മാധ്യമ പ്രവര്‍ത്തകരുടെ ഒരു വലിയ സംഘം തന്നെ പ്രധാനമന്ത്രിയെ അനുഗമിയ്ക്കുന്നുണ്ട്.




പ്രധാനമന്ത്രിയുടെ ഈ അമേരിയ്ക്കന്‍ സന്ദര്‍ശനത്തെ പല നിരീക്ഷകരും അതി സാഹസികം എന്നാണ് വിശേഷിപ്പിയ്ക്കുന്നത്.




2005ല്‍ പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് അമേരിക്ക സന്ദര്‍ശിച്ചപ്പോഴാണ് ഇന്ത്യ - അമേരിക്ക ആണവ കരാര്‍ സംബന്ധിച്ച ആദ്യ പ്രഖ്യാപനം ഉണ്ടായത്. മൂന്ന് വര്‍ഷത്തിനിപ്പുറം കരാര്‍ യാഥാര്‍ത്ഥ്യം ആക്കാനുള്ള കടമ്പകള്‍ ഭൂരിപക്ഷവും മറി കടന്നാണ് പ്രധാനമന്ത്രി വീണ്ടും അമേരിക്കയില്‍ എത്തുന്നത്.




എന്നാല്‍ കരാര്‍ അമേരിയ്ക്കന്‍ കോണ്‍ഗ്രസ് ഇനിയും അംഗീകരിച്ചിട്ടില്ല.




123 കരാര്‍ അന്തിമ അംഗീകാരത്തിനായി പ്രസിഡന്റ് ബുഷ് കഴിഞ്ഞ ആഴ് ച്ച അമേരിക്കന്‍ കോണ്‍ഗ്രസില്‍ സമര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുന്‍പ് കരാറിന്മേല്‍ കോണ്‍ഗ്രസിന്റെ അംഗീകാരം ലഭിയ്ക്കും എന്ന പ്രതീക്ഷ ബുഷ് ഭരണകൂടം പ്രകടിപ്പിയ്ക്കുന്നുണ്ട്.




ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം ഇപ്പോഴും ഈ കാര്യത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിയ്ക്കുന്നില്ല. ചര്‍ച്ചകളുടെ പുരോഗതിയ്ക്കനുസരിച്ച് മാത്രമേ കരാറിന്റെ അംഗീകാരം എന്ന് ലഭിയ്ക്കും എന്നുള്ള കാര്യം വ്യക്തമാവൂ എന്നാണ് വിദേശ കാര്യ സെക്രട്ടറി ശിവ ശങ്കര മേനോന്‍ അഭിപ്രായപ്പെട്ടത്.




അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷം ഫ്രാന്‍സിലെ മെസ്സേഴ്സില്‍ എത്തുന്ന പ്രധാനമന്ത്രി അവിടെ ഇന്ത്യ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. പിന്നീട് പാരീസില്‍ എത്തി ഫ്രെഞ്ച് നേതാക്കളെ കാണുമ്പോള്‍ ഇന്ത്യാ ഫ്രാന്‍സ് ആണവ കരാറും ചര്‍ച്ചാ വിഷയമാകും.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വിഴിഞ്ഞം സമരം ഭൂ മാഫിയയുടെ തന്ത്രം
വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ നടക്കുന്ന പ്രക്ഷോഭം ഭൂമാഫിയയുടെ തന്ത്രം ആണെന്ന് മന്ത്രി വിജയകുമാര്‍ പ്രസ്താവിച്ചു. പദ്ധതി തുടങ്ങുന്നതിന് മുന്‍പേ ഇത്തരമൊരു പ്രതിരോധം നേരിടേണ്ടി വന്നാല്‍ ഒരു പക്ഷെ അത് പദ്ധതി തന്നെ കേരളത്തിന് നഷ്ടമാവാന്‍ ഇടയാക്കും എന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയ്ക്ക് തുരങ്കം വെയ്ക്കാന്‍ ഭൂ മാഫിയയും റിസോര്‍ട്ട് ഉടമകളും സ്പോണ്‍സര്‍ ചെയ്യുന്ന സമരം ആണ് ഇത് എന്നാണ് സി. പി. എം. പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്.

പദ്ധതിയ്ക്കായി സ്ഥലം ഏറ്റെടുത്താല്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കുടിയൊഴിയേണ്ടി വരും. ഇതിനെതിരെയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറ് കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ജനകീയ സമരം നടക്കുന്നത്.

സെപ്റ്റംബര്‍ 24ന് മുഖ്യമന്ത്രി പ്രദേശം സന്ദര്‍ശിയ്ക്കുന്നുണ്ട്. അന്ന് കരിദിനം ആചരിയ്ക്കാനാണ് സമരക്കാരുടെ തീരുമാനം.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



21 September 2008
അതിര്‍ത്തിയില്‍ വെടിവെയ്പ്പ് : ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു
ഇന്ത്യാ പാക് അതിര്‍ത്തിയില്‍ നടന്ന രൂക്ഷമായ വെടി വെയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. ഒന്നാം ആസാം റെജിമെന്റിലെ സിപോയ് ചിബ എന്ന ജവാനാണ് കൊല്ലപ്പെട്ടത്.




ഇന്ത്യയുമായുള്ള വെടി നിര്‍ത്തല്‍ കരാര്‍ കാറ്റില്‍ പറത്തി കൊണ്ട് കശ്മീര്‍ താഴ്വരയിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാനി സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സൈനികര്‍ക്ക് നേരെ ഇന്നലെ മുതല്‍ വെടി വെയ്പ്പ് നടത്തി വരികയായിരുന്നു. നുഴഞ്ഞു കയറ്റക്കാരെ കടത്തി വിടുവാനുള്ള മറയാണ് ഈ വെടി വെയ്പ്പ് എന്ന് സൈനിക വൃത്തങ്ങള്‍ ഇന്നലെ അറിയിച്ചിരുന്നു.




ഇങ്ങനെ നുഴഞ്ഞു കയറിയ ചില അക്രമികളെ ഇന്ത്യന്‍ പട്ടാളം അതിര്‍ത്തിയ്ക്ക് അടുത്തുള്ള കലാഷ് എന്ന സൈനിക താവളത്തിനടുത്ത് വെച്ച് വളയുകയുണ്ടായി. വന്‍ ആയുധ സന്നാഹങ്ങളുമായി വന്ന നുഴഞ്ഞു കയറ്റക്കാര്‍ ഇന്ത്യന്‍ പട്ടാളത്തിനു നേരെ രൂക്ഷമായ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഈ ആക്രമണത്തിലാണ് ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



റംസാന്‍ വ്രതം അവസാനത്തെ പത്ത് ദിവസത്തിലേക്ക്
പരിശുദ്ധ റംസാന്‍ വ്രതം അവസാനത്തെ പത്ത് ദിവസത്തിലേക്ക് പ്രവേശിച്ചു. നരക മോചനത്തിന്‍റെ നാളുകളെന്ന് വിശ്വസിക്കപ്പെടുന്ന ഈ ദിവസങ്ങളെ മുസ്ലീംങ്ങള്‍ പ്രാര്‍ത്ഥന കൊണ്ടും മറ്റ് ആരാധനാ കര്‍മ്മങ്ങള്‍ കൊണ്ടും ധന്യമാക്കും. മക്കയിലും മദീനയിലും അനുഭവപ്പെടാറുള്ള തിരക്ക് പരിഗണിച്ച് സുരക്ഷാ സംവിധാനം വിപുലമാക്കിയിട്ടുണ്ട്.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സെസ് കേരളത്തില്‍ അനുവദിയ്ക്കില്ല : കാനം രാജേന്ദ്രന്‍
പ്രത്യേക സാമ്പത്തിക മേഖല (സെസ്) നടപ്പിലാക്കുന്നത് ഇടതു പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രഖ്യാപിത വ്യവസായ നയത്തിന് എതിരാണ് എന്ന് എ. ഐ. ടി. യു. സി. ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രസ്താവിച്ചു. സെസ് എന്ന പേരില്‍ തങ്ങള്‍ നേടി എടുത്ത ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നത് ഇവിടത്തെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ല എന്നും അദ്ദേഹം സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കി.

സെക്രട്ടറിയേറ്റിനു മുന്നില്‍ സെസിന് എതിരെ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കണികാ പരീക്ഷണം ഈ വര്‍ഷം പുനരാരംഭിയ്ക്കാന്‍ ഇടയില്ല
ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണം എന്ന് വിശേഷിക്കപ്പെട്ട “ലാര്‍ജ് ഹെഡ്രോണ്‍ കൊളൈഡര്‍” യന്ത്ര തകരാറിനെ തുടര്‍ന്ന് അടച്ചു പൂട്ടി. ഇത് പൂര്‍വ്വ സ്ഥിതിയില്‍ ആക്കാന്‍ ആഴ്ചകള്‍ വേണ്ടി വരും എന്ന് പരീക്ഷണത്തിന് ചുക്കാന്‍ പിടിയ്ക്കുന്ന “ആണവ ഗവേഷണത്തിനുള്ള യൂറോപ്യന്‍ കേന്ദ്ര” ത്തിന്റെ (CERN) ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഈ വര്‍ഷം ഇനി കണികാ “ഇടിച്ചില്‍” (particle collision) നടക്കാന്‍ സാധ്യത കുറവാണ് എന്ന് കേന്ദ്രത്തിന്റെ വാര്‍ത്താ വിനിമയ കാര്യ മേധാവി ഡോ. ജേയ്മ്സ് ഗില്ലിസ് അറിയിച്ചു.




തുടക്കം മുതലേ 30 വോള്‍ട്ടിന്റെ ഒരു ട്രാന്‍സ്ഫോര്‍മര്‍ തകരാറിലായത് ഉള്‍പ്പടെ നിരവധി സാങ്കേതിക തകരാറുകള്‍ നേരിട്ടിരുന്നു ഈ പരീക്ഷണത്തിന്. അതില്‍ അവസാനത്തേതാണ് ഇന്നലെ നടന്നത്. കണികകളെ ഈ ഭീമന്‍ തുരങ്കത്തിനുള്ളിലൂടെ നയിയ്ക്കുവാന്‍ ഉപയോഗിക്കുന്ന അനേകം വൈദ്യുത കാന്തങ്ങളിലൊന്ന് ചൂട് പിടിച്ച് ഉരുകിയതാണ് പരീക്ഷണം നിര്‍ത്തിവെയ്ക്കാന്‍ കാരണമായത്. ഈ കാന്തത്തിന്റെ താപനില നൂറ് ഡിഗ്രിയോളം വര്‍ധിയ്ക്കുകയുണ്ടായി. കാന്തങ്ങളെ തണുപ്പിയ്ക്കുവാന്‍ ഉപയോഗിയ്ക്കുന്ന ഹീലിയം വാതകം ചോര്‍ന്ന് തുരങ്കത്തിനകത്തേയ്ക്ക് പ്രവഹിയ്ക്കുകയും ചെയ്തു.




രണ്ട് കാന്തങ്ങളുടെ ഇടയിലെ വൈദ്യുതി തകരാറ് മൂലമാണ് പരീക്ഷണം നിര്‍ത്തി വെയ്ക്കേണ്ടി വന്നത് എന്ന് മാത്രമാണ് ഔദ്യോഗിക വിശദീകരണം.




പൂജ്യം ഡിഗ്രിയ്ക്കടുത്ത് വരെ തണുപ്പിച്ചിരിയ്ക്കുന്ന തുരങ്കത്തില്‍ കടന്ന് തകരാറ് മാറ്റുവാന്‍ ഇനി തുരങ്കം ക്രമേണ ചൂടാക്കി കൊണ്ടു വരണം. ഇതിനെടുക്കുന്ന സമയം ആണ് പരീക്ഷണം പുനരാരംഭിക്കാനുള്ള കാലതാമസം.




പതിനാല് വര്‍ഷത്തെ ശ്രമഫലമായ് നിര്‍മ്മിച്ച ഇത്തരമൊരു സങ്കീര്‍ണ്ണമായ യന്ത്ര സംവിധാനത്തില്‍ ഇത്തരമൊരു തകരാറ് സംഭവിക്കുന്നത് അസാധാരണമല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മോഹന്‍ ചന്ദിന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വിട
തീവ്രവാദികളുടെ വെടി ഏറ്റു വീര ചരമം പ്രാപിച്ച ഡെല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ ഓഫീസര്‍ മോഹന്‍ ചന്ദ് ശര്‍മ്മ (41) യ്ക്ക് രാഷ്ട്രം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി. ഡല്‍ഹിയില്‍ നടന്ന ശവ സംസ്ക്കാര ചടങ്ങുകളില്‍ ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍, പ്രതിപക്ഷ നേതാവ് എല്‍. കെ. അദ്വാനി, ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് എന്നിവരോടൊപ്പം ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരും പങ്കെടുത്തു. രാഷ്ട്രത്തിന്റെ ഈ വീര പുത്രനു വിട നല്‍കുമ്പോള്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും വേദനയാല്‍ കുതിര്‍ന്ന രംഗങ്ങള്‍ക്ക് ഡല്‍ഹി സാക്ഷ്യം വഹിച്ചു.




അസുഖം മൂലം കിടപ്പില്‍ ആയതിനാല്‍ മകനു പകരം മറ്റൊരു ബന്ധുവാണ് ശര്‍മ്മയുടെ ചിതയ്ക്ക് തീ കൊളുത്തിയത്.




യശ:ശ്ശരീരനായ ശര്‍മ്മയുടെ കുടുംബത്തിന് എല്ലാ സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് ബുഷ് കൂടിക്കാഴ്ച്ചയ്ക്ക് തിരിയ്ക്കുന്നു
അമേരിക്ക ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായ് പ്രധാനമന്ത്രി ഡോ. മന്മോഹന്‍ സിംഗ് നാളെ യാത്ര തിരിയ്ക്കും. അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും.



അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി ഫ്രാന്‍സും സന്ദര്‍ശിക്കും.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



20 September 2008
പൊതു മാപ്പ് കാലത്ത് കുവൈറ്റില്‍ പോലീസ് നടപടിയില്ല
കുവൈറ്റ് : പൊതു മാപ്പ് കാലത്ത് താമസ രേഖകള്‍ ഇല്ലാത്തവര്‍ ക്കെതിരെ പോലീസ് നടപടികള്‍ ഉണ്ടാകില്ലെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈയിടെ താമസ രേഖകള്‍ കൈവശമി ല്ലാത്തവര്‍ ക്കെതിരെ ഇന്ത്യന്‍ എംബസി പരിസരത്ത് പോലീസ് നടപടി ഉണ്ടായെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്.




എന്നാല്‍ ഈ ആനുകൂല്യം 2008 ഓഗസ്റ്റ് 29 ന് മുമ്പ് ഇഖാമ കഴിഞ്ഞവര്‍ക്ക് മാത്രമായി രിക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഡല്‍ഹി ഏറ്റുമുട്ടല്‍ : പോലീസ് ഓഫീസര്‍ മരണപ്പെട്ടു
ഇന്ന് രാവിലെ ഡല്‍ഹിയില്‍ പോലീസും തീവ്രവാദികളും തമ്മില്‍ നടന്ന വെടി വെപ്പിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന പോലീസ് ഓഫീസര്‍ വൈകീട്ട് ഏഴ് മണിയോട് കൂടി മരണപ്പെട്ടു. ഏഴ് ധീരതാ മെഡലുകള്‍ കരസ്ഥമാക്കിയ ഡെല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ ഓഫീസര്‍ മോഹന്‍ ചന്ദ് ശര്‍മ്മ (41) യാണ് എട്ട് മണിക്കൂറുകളോളം മരണവുമായി മല്ലിട്ടതിനു ശേഷം തന്റെ പരിക്കുകള്‍ക്ക് മുന്നില്‍ കീഴടങ്ങിയത്.




രാവിലെ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തവണ വെടിയേറ്റ് രക്തം വാര്‍ന്ന ഇദ്ദേഹത്തിനെ തൊട്ടടുത്തുള്ള ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയം ആക്കിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ ജീവന്‍ രക്ഷാ സംവിധാനങ്ങളുടെ സഹായത്തില്‍ ചികിത്സിച്ചു വരികയായിരുന്നു. എട്ടു മണിക്കൂറോളം അത്യാസന്ന നിലയില്‍ കഴിഞ്ഞ ഇദ്ദേഹത്തെ വൈകീട്ട് ഏഴു മണിയ്ക്ക് ജീവന്‍ വെടിഞ്ഞതായ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു.




തങ്ങളുടെ ഒരു മികച്ച ഉദ്യോഗസ്ഥനെയാണ് തങ്ങള്‍ക്ക് നഷ്ടപ്പെട്ടത് എന്ന് ഡെല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ ജോയന്റ് കമ്മീഷണര്‍ കര്‍ണാല്‍ സിംഗ് അഭിപ്രായപ്പെട്ടു.




1989ല്‍ പോലീസ് സേനയില്‍ സബ് ഇന്‍സ്പെക്ടറായി ചേര്‍ന്ന ഇദ്ദേഹം മുപ്പത്തി അഞ്ചോളം തീവ്ര വാദികളെ വക വരുത്തുകയും എണ്‍പതോളം തീവ്ര വാദികളെ പിടി കൂടുകയും ചെയ്തിട്ടുണ്ടത്രെ.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ടോട്ടല്‍ ഫോര്‍ യു : ബിന്ദുവിനെ ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും
ബിന്ദു മഹേഷിന്റെ മുന്‍ കൂര്‍ ജാമ്യ അപേക്ഷ ശനിയാഴ്ച കോടതി പരിഗണിക്കാന്‍ ഇരിയ്ക്കേ തിരക്കിട്ട് വെള്ളിയാഴ്ച തന്നെ ബിന്ദുവിനെ അറസ്റ്റ് ചെയ്തത് ക്രൈം ബ്രാഞ്ചിന്റെ തന്ത്രം ആണെന്ന് കോടതി വിമര്‍ശിച്ചു. അവസാന നിമിഷം വരെ ഇങ്ങനെ അറസ്റ്റ് വൈകിക്കുന്നത് പോലീസിന്റെ സ്ഥിരം പതിവാണ് എന്നും കോടതി നിരീക്ഷിച്ചു.




നിക്ഷേപ തട്ടിപ്പ് നടത്തി എന്ന് ആരോപിക്കപ്പെട്ട ടോട്ടല്‍ ഫോര്‍ യു എന്ന സ്ഥാപനത്തിന്റെ ജനറല്‍ മാനേജരാണ് അറസ്റ്റില്‍ ആയ ബിന്ദു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.




സഹോദരിയുടെ വീട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന ഇവരുടെ ഭര്‍ത്താവിനേയും സഹോദരനേയും പോലീസ് നേരത്തേ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഭര്‍ത്താവിനേ കൊണ്ട് മൊബൈല്‍ ഫോണില്‍ ഇവരെ വിളിച്ചാണ് പോലീസ് ഇവരുടെ ഒളിത്താവളം കണ്ടെത്തിയതും ഇവരെ അറസ്റ്റ് ചെയ്തതും.




ഈ കേസില്‍ ഒളിവില്‍ കഴിയുന്ന സിഡ്കോ ചന്ദ്രമതിയെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ബിന്ദുവിനെ ചോദ്യം ചെയ്ത പോലീസിന് ലഭിച്ചു എന്നാണ് സൂചന. നിക്ഷേപകരെ ആകര്‍ഷിയ്ക്കുവാനായി വിദേശത്തേയ്ക്ക് പെണ്‍കുട്ടികളെ കയറ്റി അയയ്ക്കുവാന്‍ ശബരിനാഥിനോട് ചന്ദ്രമതി അവശ്യപ്പെട്ടിരുന്നു എന്ന് ബിന്ദു പോലീസിനോട് വെളിപ്പെടുത്തി.




ഈ കേസുമായി ബന്ധപ്പെട്ട ഏഴോളം പേര്‍ ഇപ്പോഴും ഒളിവിലാണ്.

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



റമദാന്‍ മാസത്തില്‍ അന്യായ വില വര്‍ധനവിനെതിരെ പരിശോധന
അജ്മാന്‍ : അജ്മാനിലെ പഴം - പച്ചക്കറി മാര്‍ക്കറ്റുകളിലും, കാരെഫോര്‍, ലുലു എന്നീ സൂപ്പര്‍ മാര്‍ക്കറ്റുകളിലും സാമ്പത്തിക കാര്യ വകുപ്പ് പരിശോധന നടത്തി. റമദാന്‍ മാസത്തില്‍ അന്യായമായി വില വര്‍ധിപ്പിക്കുന്നത് തടയാന്‍ ആയിരുന്നു പരിശോധന.




പൊതുവെ വില നിലവാരം ക്രമപ്പെടുത്തി വെയ്ക്കുന്നതില്‍ പരിശോധന സംഘം സംതൃപ്തി പ്രകടിപ്പിച്ചെങ്കിലും കാരെഫോറില്‍ കോഴി ഇറച്ചിയുടെ വിലയില്‍ കണ്ട വര്‍ധനവിനെ പറ്റി സംഘം വിശദീകരണം ആരാഞ്ഞു. അജ്മാനിലെ മന്ത്രാലയത്തില്‍ ഹാജരായി ഇതിന് വിശദീകരണം നല്‍കുവാനും ആവശ്യപ്പെടു കയുണ്ടായി.




ഉപഭോക്തൃ സംരക്ഷണ വകുപ്പ് മേധാവി ഡോ. ഹാഷിം അല്‍ നുഐമിയുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന. റമദാന്‍ മാസത്തില്‍ സാധന വിലകള്‍ ക്രമീകരിക്കുവാന്‍ അദ്ദേഹം വ്യാപാരികളോട് നിര്‍ദ്ദേശിക്കുകയും വിലകള്‍ വര്‍ധിപ്പിക്കുന്ന തിനെതിരെ താക്കീത് നല്‍കുകയും ചെയ്തു. ചില ചില്ലറ വില്‍പ്പനക്കാര്‍ റമദാന്‍ മാസത്തിലെ വില്‍പ്പന മുന്നില്‍ കണ്ട് സാധന വിലകള്‍ ഉയര്‍ത്തിയതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരകാരെ പിടി കൂടുന്നതിനായി പരിശോധകരുടെ സംഘങ്ങളെ എല്ലായിടത്തും വിന്യസിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കുറ്റം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കാന്‍ ഉപഭോക്തൃ സംരക്ഷണ നിയമം (24)ല്‍ വകുപ്പുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാനും സാധ്യത ഉണ്ട്.




ഏതെങ്കിലും കടയില്‍ അന്യായമായ വില വര്‍ധനവ് അനുഭവപ്പെട്ടാല്‍ പൊതു ജനങ്ങള്‍ക്ക് 600522225 എന്ന ഹോട്ട് ലൈന്‍ നമ്പറില്‍ വിളിച്ചു പരാതിപ്പെ ടാവുന്നതാണ് എന്നും അദ്ദേഹം അറിയിച്ചു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



19 September 2008
ഡല്‍ഹിയില്‍ ഏറ്റുമുട്ടല്‍ : രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ദക്ഷിണ ഡല്‍ഹിയില്‍ ജാമിയ നഗറില്‍ പോലീസും തീവ്ര വാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഒരാള്‍ പോലീസിന്റെ പിടിയില്‍ ആയി. രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു.




ജാമിയ നഗറില്‍ തീവ്രവാദികള്‍ ഒളിച്ചു താമസിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ അതി രാവിലെ പ്രദേശം വളഞ്ഞത്. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ജാമിയ നഗറിലെ തീവ്രവാദികള്‍ താമസിച്ചിരുന്ന നാലാം നിലയിലെ വീടിന്റെ അടുത്ത വീട്ടിലെ താമസക്കാരുമായി പോലീസ് ഓഫീസര്‍ സംസാരിച്ചു നില്‍ക്കവെ തീവ്രവാദികള്‍ വെടി ഉതിര്‍ത്തതോടെയാണ് ഏറ്റു മുട്ടല്‍ ആരംഭിച്ചത്. തീവ്രവാദികള്‍ എട്ട് റൌണ്ടും പോലീസ് ഇരുപത്തി രണ്ട് റൌണ്ടും വെടി ഉതിര്‍ത്തു.




ഗുരുതരമായി പരിക്കേറ്റ രണ്ട് പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.




എന്നാല്‍ ഇതിനിടെ പോലീസിനെതിരെ പ്രതിഷേധവുമായി പ്രദേശ വാസികള്‍ രംഗത്തെത്തി. പോലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടല്‍ ആണ് എന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. പ്രതിഷേധവുമായി പ്രദേശവാസികള്‍ തടിച്ചു കൂടിയത് കൂടുതല്‍ തിരച്ചില്‍ നടത്തുന്നതിന് പോലീസിന് തടസ്സമായി എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



18 September 2008
വര്‍ഗ്ഗീയ ആക്രമണങ്ങള്‍ : കര്‍ണ്ണാടകയ്ക്ക് കേന്ദ്രത്തിന്റെ താക്കീത്
ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ നടന്നു വരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കര്‍ണ്ണാടകയിലെ ബി. ജെ. പി. സര്‍ക്കാറിന് ശക്തമായ താക്കീത് നല്‍കി. കര്‍ണ്ണാടകയിലെ സ്ഥിതി വിശേഷങ്ങള്‍ നിരന്തരം കേന്ദ്രത്തെ അറിയിയ്ക്കണം എന്ന നിര്‍ദ്ദേശവും ഉണ്ട്. സംസ്ഥാനം ഉടന്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിയ്ക്കണം. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ എന്തെല്ലാം നടപടികള്‍ ആണ് കൈക്കൊള്ളുന്നത് എന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുകയും വേണം.




സ്ഥിതി ഗതികള്‍ അടിയന്തിരമായി നിയന്ത്രണ വിധേയമാക്കുവാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി മധുകര്‍ ഗുപ്ത അറിയിച്ചു. കേന്ദ്രം സംസ്ഥാനത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം വെളിപ്പെടുത്തി.




ഭരണ ഘടനയുടെ 355ആം വകുപ്പ് സംസ്ഥാനത്തിന് എതിരെ പ്രയോഗിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.




ബി. ജെ. പി. ഭരിക്കുന്ന സംസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളികള്‍ക്കും ആരാധനാല യങ്ങള്‍ക്കും നേരെ നടന്നു കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്ക് എതിരെ താക്കീത് നല്‍കാന്‍ ഇന്നലെ രാത്രിയാണ് കേന്ദ്രം തീരുമാനിച്ചത്.




മംഗലാപുരം കേന്ദ്രീകരി ച്ചായിരുന്നു സംസ്ഥാനത്ത് നടന്ന വര്‍ഗ്ഗീയ ആക്രമണങ്ങള്‍.




ക്രിസ്ത്യാനികള്‍ അടക്കം എല്ലാ വിഭാഗങ്ങളുടേയും സുരക്ഷ തങ്ങള്‍ ഉറപ്പാക്കും എന്നും സംസ്ഥാനത്ത് ക്രമ സമാധാനം പുന‌:സ്ഥാപിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കും എന്നും കര്‍ണ്ണാടക ആഭ്യന്തര മന്ത്രി വി. എസ്. ആചാര്യ അറിയിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



17 September 2008
പെണ്‍ വാണിഭ കേന്ദ്രത്തില്‍ നിന്ന് മലയാളി യുവതിയെ ചാനല്‍ പ്രവര്‍ത്തകര്‍ രക്ഷിച്ചു
ദുബായില്‍ പെണ്‍ വാണിഭ കേന്ദ്രത്തില്‍ അകപ്പെട്ട മലയാളി യുവതിയെ ഏഷ്യാനെറ്റ് ന്യൂസ് സംഘം രക്ഷപ്പെടുത്തി. ആയയുടെ ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ചാണ് കൊല്ലം സ്വദേശിയായ ഈ യുവതിയെ പെണ്‍ വാണിഭ കേന്ദ്രത്തില്‍ എത്തിച്ചത്. ദുബായില്‍ പെണ്‍ വാണിഭ കേന്ദ്രത്തില്‍ അകപ്പെട്ട മലയാളി യുവതിയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഫോണ്‍ കോള്‍ വന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ പെണ്‍കുട്ടിയെ ഹമരിയയിലെ ഒരു വില്ലയില്‍ താമസിപ്പിച്ചതായി വിവരം ലഭിച്ചു. ഈ വില്ലയിലെ ബോയിയെ ഫോണില്‍ വിളിച്ച് കസ്റ്റമര്‍ എന്ന വ്യാജേനെയാണ് മാധ്യമ സംഘം അവിടെ എത്തിയത്.




പെണ്‍കുട്ടിയെ പുറത്തേക്ക് കൊണ്ടു പോകാന്‍ അനുവദിക്കില്ലെന്ന് അവിടെ കാര്യങ്ങള്‍ നോക്കി നടത്തുന്ന പോണ്ടിച്ചേരി സ്വദേശി പറഞ്ഞതോടെ പിന്നെ ബലം പ്രയോഗിക്കേണ്ടി വന്നു. വില്ലയിലെ ഓരോ മുറികളും തുറപ്പിച്ച് പെണ്‍കുട്ടിയെ താമസിപ്പിച്ച മുറി കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു.




ആയയുടെ ജോലി വാഗ്ദാനം ചെയ്ത് തന്റെ വീടിന് അടുത്തുള്ള ഒരു ആള്‍ വഴി പരിചയപ്പെട്ട ഏജന്റ് ആണ് തന്നെ ദുബായിലെത്തിച്ചതെന്ന് കൊല്ലം ജില്ലക്കാരിയായ യുവതി പറഞ്ഞു. ദുബായില്‍ എത്തി മൂന്ന് ദിവസത്തിനകം തന്നെ 23 കാരിയായ യുവതിയെ പെണ്‍ വാണിഭത്തിന് ഉപയോഗിക്കുകയായിരുന്നു.




ഹമരിയയിലെ പെണ്‍ വാണിഭ കേന്ദ്രത്തില്‍ തങ്ങള്‍ എത്തുമ്പോള്‍ മറ്റ് മുറികളില്‍ വേറെയും സ്ത്രീകള്‍ ഉണ്ടായിരുന്നു എന്ന് സംഘത്തിന് നേതൃത്വം നല്‍കിയ ഏഷ്യനെറ്റ് ദുബായ് ബ്യൂറോയിലെ ഫൈസല്‍ ബിന്‍ അഹമ്മദ് പറഞ്ഞു. എല്ലാ സൗകര്യങ്ങളും ഉള്ള മുറികളില്‍ ബോയിയുടെ മേല്‍ നോട്ടത്തിലാണ് പെണ്‍ വാണിഭ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തിന്റെ മുഖ്യ നടത്തിപ്പുകാരനായ ഒരു മലയാളി ക്യാമറയും മറ്റും കണ്ടതോടെ അവിടെ നിന്ന് പതിയെ മുങ്ങി എന്നും ഫൈസല്‍ പറയുന്നു.




പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ യുവതിയെ ഇപ്പോള്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ അഭയ കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. അധികം വൈകാതെ തന്നെ ഇവരെ നാട്ടിലേക്ക് കയറ്റി വിടുമെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ വ്യക്തമാക്കി.




ഇത്തരത്തില്‍ ചതിയില്‍ പ്പെട്ട് നിരവധി മലയാളി സ്ത്രീകള്‍ ഇപ്പോഴും യു.എ.ഇ. യില്‍ എത്തുന്നുണ്ട്. ഇന്ത്യ ഗവണ്‍മെന്‍റ് തന്നെയാണ് ഇത് തടയുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടത്.




ഫൈസല്‍ ബിന്‍ അഹമദിനൊപ്പം ഈ ഉദ്യമത്തില്‍ ക്യാമറമാന്‍ തന്‍വീറും, കെ. എം. സി. സി. നേതാവ് എബ്രാഹിം എളേറ്റിലും മറ്റു ചില പ്രവര്‍ത്തകരുമുണ്ടായിരുന്നു.

Labels: , , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യ ദിനാഘോഷം 2008
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗും മലബാര്‍ ക്രിസ്ത്യന്‍ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യ ദിനാഘോഷം 2008 എന്ന പരിപാടിയുടെ ഭാഗമായി ഭാഷാ കമ്പ്യൂട്ടിങ്ങ് സെമിനാറും ഇന്‍സ്റ്റാള്‍ ഫെസ്റ്റും കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ വെച്ച് സപ്തംബര്‍ 20ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നടക്കുന്നതാണ്.




വിവര സാങ്കേതിക വിദ്യയുടെ മാനുഷികവും ജനാധിപത്യ പരവുമായ മുഖവും ധിഷണയുടെ പ്രതീകവുമാണു് സ്വതന്ത്ര സോഫ്റ്റ്‌വേറുകള്‍. പരമ്പരകളായി നാം ആര്‍ജ്ജിച്ച കഴിവുകള്‍ വിജ്ഞാനത്തിന്റെ സ്വതന്ത്ര കൈ മാറ്റത്തിലൂടെ, ചങ്ങലകളും മതിലുകളും ഇല്ലാതെ, ഡിജിറ്റല്‍ യുഗത്തില്‍ ഏവര്‍ക്കും ലഭ്യമാക്കുന്നതിനും ലോക പുരോഗതിക്കു് ഉപയുക്തമാ ക്കുവാനുമാണു് സ്വതന്ത്ര സോഫ്റ്റ്‌വേറുകള്‍ നില കൊള്ളുന്നതു്. സ്വതന്ത്ര സോഫ്റ്റ്‌വേറുകള്‍ വാഗ്ദാനം ചെയ്യുന്ന, മനസ്സിലാക്കാനും പകര്‍ത്താനും നവീകരിക്കാനും പങ്കു വെക്കുവാനുമുള്ള സ്വാതന്ത്ര്യമാണു്, സ്വതന്ത്ര വിവര വികസന സംസ്കാരത്തിന്റെ അടിത്തറ. ഈ സ്വാതന്ത്ര്യം പൊതു ജന മദ്ധ്യത്തിലേക്കു് കൊണ്ടു വരുവാനും പ്രചരിപ്പിക്കാനുമായി ഓരോ വര്‍ഷവും സപ്തംബര്‍ മാസത്തിലെ മൂന്നാമത് ശനിയാഴ്ച ലോകമെമ്പാടും സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു.




ഈ വര്‍ഷത്തെ സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യ ദിനം മലയാള ഭാഷാ കമ്പ്യൂട്ടിംഗിനു് പ്രാമുഖ്യം നല്കി, ഈ മേഖലയില്‍ ഇതിനകം നടന്ന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനും വിലയിരുത്താനും ഉപയോഗിക്കാനും കൂട്ടായ പ്രവര്ത്തനത്തിലൂടെ അവ മെച്ചപ്പെടുത്തുവാനും ലക്ഷ്യമിട്ടു കൊണ്ടു് സംഘടിപ്പിക്കപ്പെടുകയാണു്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗും കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജും സംയുക്തമായാണ് പരിപാടി സംഘടിപ്പിയ്ക്കുന്നത്.




ഇതിനോടനുബന്ധിച്ച് ഫോസ്സ്‌സെല്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ലനോളജി, കോഴിക്കോടിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇന്‍സ്റ്റോള്‍ ഫെസ്റ്റില്‍ വിവിധ സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ സൌജന്യമായി ഇന്‍സ്റ്റോള്‍ ചെയ്തു കൊടുക്കപ്പെടും. ഓപ്പറേറ്റിങ്ങ് സിസ്റ്റവും പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്ള പ്രോഗ്രാമുകളും തദവസരത്തില്‍ ലാപ്ടോപ്പോ സി.പി.യു ഓ ആയി വരുന്ന ആവശ്യക്കാര്‍ക്ക് സൌജന്യമായി ഇന്‍സ്റ്റോള്‍ ചെയ്തു കൊടുക്കും. ഇവയുടെ ഉപയോഗത്തില്‍ പരിശീലനവും നല്‍കും എന്ന് സംഘാടകര്‍ അറിയിച്ചു.




സ്വതന്ത്ര സോഫ്റ്റ്‌വേറിലും ഭാഷാ കമ്പ്യൂട്ടിങ്ങിലും തല്പരരായ ആര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. കംമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ മുന്‍ പരിചയം വേണമെന്നില്ല. സെമിനാറില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി പേര് റജിസ്റ്റര്‍ ചെയ്യുക. സപ്തംമ്പര്‍ 18 നു് വൈകുന്നേരം 5 മണിയ്ക്കു് മുമ്പായി ഡോ. കെ. വി. തോമസ്, മലയാള വിഭാഗം, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കോഴിക്കോട് എന്ന വിലാസത്തില്‍ (സെല്‍ 9447339013, മെയില്‍: mcccentenary@gmail.com) നിങ്ങളുടെ റജിസ്ട്രേഷന്‍ അപേക്ഷകള്‍ എത്തിയ്ക്കുക.




സ്വന്തം കമ്പ്യൂട്ടറില്‍ സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റവും പ്രയോഗ സോഫ്റ്റ്‌വെയറുകളും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നവര്‍ സിപിയു / ലാപ് ടോപ് കൊണ്ടു വരേണ്ടതാണു്.




കൂടുതല്‍ വിവരങ്ങള്‍ക്കു് ബന്ധപ്പെടുവാനുള്ള വിലാസം:
ഡോ.മഹേഷ് മംഗലാട്ട് , 94470-34697, maheshmangalat@gmail.com




- മുഹമ്മദ് ഉനൈസ്
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



16 September 2008
ജെറ്റ് എയര്‍വെയ്സ് മസ്കറ്റില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക്
ഇന്നലെ മുതല്‍ ജെറ്റ് എയര്‍വെയ്സ് ഒരു പുതിയ വിമാന സര്‍വീസ് കൂടി ആരംഭിച്ചിരിക്കുന്നു. മസ്കറ്റില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് പറക്കുന്ന ഈ വിമാനം കൂടി ആവുമ്പോള്‍ ജെറ്റ് എയര്‍വെയ്സിന് ഗള്‍ഫ് നാടുകളിലേയ്ക്ക് ഉള്ള സര്‍വീസുകളുടെ എണ്ണം ആറാവും.




ഒമാന്‍, കുവൈറ്റ്, ദോഹ, ഖത്തര്‍, അബുദാബി, ദുബായ് എന്നീ സര്‍വീസുകളാണ് ജെറ്റ് എയര്‍വെയ്സിന് ഉള്ളത്.




ബോയിംഗ് 737-800 എന്ന വിമാനം ആണ് തിരുവനന്തപുരം - മസ്കറ്റ് റൂട്ടില്‍ പറക്കുന്നത് എന്ന് ഒരു വിമാന കമ്പനി വക്താവ് അറിയിച്ചു.




തങ്ങളുടെ മെച്ചപ്പെട്ട സേവനം കൊണ്ട് ജെറ്റ് എയര്‍വെയ്സ് ഇപ്പോള്‍ കേരളത്തില്‍ നിന്നും ഗള്‍ഫ് മേഖലയിലേക്ക് സര്‍വീസ് നടത്തുന്ന ഏറ്റവും സ്വീകാര്യമായ വിമാന കമ്പനി ആയി മാറി കഴിഞ്ഞിരിക്കുന്നു എന്ന് ജെറ്റ് എയര്‍വെയ്സിന്റെ ചീഫ് കൊമേഴ്സ്യല്‍ മാനേജരായ സുധീര്‍ രാഘവന്‍ അഭിപ്രായപ്പെട്ടു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



14 September 2008
സൌദിയും ഇറാഖും കുറ്റവാളികളെ കൈമാറും
കുറ്റവാളികളെ പരസ്പരം കൈമാറാനുള്ള കരാറില്‍ സൗദി അറേബ്യയും ഇറാഖും ഉടന്‍ ഒപ്പുവയ്ക്കും. ഇറാഖില്‍ നടക്കുന്ന കലാപങ്ങളില്‍ സൗദി പൗരന്മാര്‍ പിടിക്കപ്പെടുന്ന പശ്ചാത്തലത്തിലാണിത്.

കരാറിന്‍റെ കരടു രൂപം തയ്യാറായിട്ടുണ്ട്. ഇതു പ്രകാരം സൗദിയിലെ ജയിലുകളില്‍ കഴിയുന്ന ഇറാഖ് പൗരന്മാരെ ഇറാഖിലെ ജയിലിലേക്കും ഇറാഖ് ജയിലുകളിലുള്ള സൗദികളെ സൗദി അറേബ്യയിലേക്കും മാറ്റും.

കുറ്റവാളികളായ നൂറോളം സൗദി പൗരന്മാര്‍ ഇറാഖ് ഗവണ്‍മെന്‍റിന്‍റെ കസ്റ്റഡിയിലും അമ്പതോളം സൗദികള്‍ ഇറാഖിലെ അമേരിക്കന്‍ സൈന്യത്തിന്‍റെ കസ്റ്റഡിയിലുമുണ്ട്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ആറാമത് ബ്ലോഗ് ശില്‍പ്പ ശാല കണ്ണൂരില്‍
ആറാമത്തെ ബ്ലോഗ് ശില്‍പ്പ ശാല കണ്ണൂരില്‍ സെപ്തമ്പര്‍ 21 ന് (ഞായറാഴ്ച്ച) നടക്കും. കേരള ബ്ലോഗ് അക്കാദമിക്കു വേണ്ടി, ചിത്രകാരന്‍ എന്ന ബ്ലോഗറാണ് ഇക്കര്യം അറിയിച്ചത്. പ്രമുഖ കലാ - സാഹിത്യ പ്രവര്‍ത്തകര്‍ ബ്ലോഗിന്റെ സാധ്യതകളെ ക്കുറിച്ച് ശില്‍പ്പ ശാലയില്‍ പ്രഭാഷണം നടത്തും.




Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഒരു നല്ല നാളേക്കു വേണ്ടി
പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ “ഒരു നല്ല നാളേക്കു വേണ്ടി” എന്ന വിഷയത്തെ അധികരിച്ച് സംഘടിപ്പിച്ച ശില്പ ശാല തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നടന്നു.




വേനലവധി ക്കാലത്ത് നാട്ടിലെത്തി ച്ചേര്‍ന്നിട്ടുള്ള പ്രവാസികളും കുടുംബാംഗങ്ങളും അടങ്ങുന്ന വലിയ സദസ്സുകള്‍ക്കു വേണ്ടി, പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസുദ്ധീന്‍ ശില്പ ശാല അവതരിപ്പിച്ചു.




പ്രവാസികളിലും, വിശിഷ്യാ കുടുംബാംഗങ്ങളിലും ഇന്ന് കണ്ടു വരുന്ന ധൂര്‍ത്തും ആര്‍ഭാടങ്ങളും കുറച്ച്, മിത വ്യയത്തിലൂടെ എങ്ങിനെ മുന്നോട്ട് പോകാമെന്നും പ്രവാസികളില്‍ സമ്പാദ്യ ശീലം വളര്‍ത്താന്‍ ഉതകുകയും ചെയ്യുന്ന രീതിയില്‍ വിഷയം അവതരിപ്പിക്കുകയുണ്ടായി. ഓരൊ പ്രവാസിയുടെയും വരുമാനവും അതിനനുസരിച്ചുള്ള ജീവിത രീതിയും കുടുംബാംഗങ്ങളും അവലംബിക്കേണ്ടുന്നതും ചര്‍ച്ച ചെയ്തു.




ജി.സി.സി രാജ്യങ്ങളിലും ഇന്‍ഡ്യയിലുമായി ഇതു വരെ 153 ശില്പശാലകള്‍ സംഘടിപ്പിച്ചിട്ടുള്ള പ്രവാസിബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ്, പ്രവാസികളുടെ സമ്പാദ്യശീലം വളര്‍ത്തുക, കുടുംബത്തിന്റെ ഭാവി ഭാസുരമാക്കുക എന്നീ‍ ഉദ്ദേശങ്ങളോടെ പ്രവര്‍ത്തിക്കുന്നു.




വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഫോണ്‍: 00971 50 64 67 801
ഇമെയില്‍: kvshams@gmail.com
വെബ് സൈറ്റ്: www.pravasibandhu.com




- അബ്ദുല്‍ റഹിമാന്‍ പി.എം., അബുദാബി

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



12 September 2008
വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ച് തട്ടിപ്പ്: യു.എ.ഇ. ബാംങ്കിഗ് മേഖലയില്‍ ആശങ്ക
യു.എ.ഇ.യിലെ ബാങ്ക് ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡിന്‍റേയും ഡെബിറ്റ് കാര്‍ഡിന്‍റേയും നമ്പറുകള്‍ കൈക്കലാക്കി വ്യാജ കാര്‍ഡുകള്‍ നിര്‍മ്മിച്ച് അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ തട്ടിപ്പ് നടത്തുന്നതായി പരാതി. മലയാളികള്‍ അടക്കം നിരവധി പേരാണ് ഇങ്ങനെ തട്ടിപ്പിന് ഇരയായിരിക്കുന്നത്.




വിവിധ ബാങ്കുകള്‍ ഇഷ്യൂ ചെയ്ത വിസ, മാസ്റ്റര്‍ കാര്‍ഡ് ഉടമകളാണ് തട്ടിപ്പിന് ഇരയായവരില്‍ ഭൂരിഭാഗവും. അതേ സമയം പല ബാങ്കുകളും സുരക്ഷയെ മുന്‍ നിര്‍ത്തി കാര്‍ഡിന്‍റെ രഹസ്യ പാസ് വേഡ് മാറ്റാന്‍ എസ്.എം.എസ്. മുഖേന ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ദുബായിലെ പ്രമുഖ ബാങ്കുകളുടെ എ.ടി.എം. കൗണ്ടറുകളില്‍ നീണ്ട ക്യൂ അനുഭവപ്പെടുകയും ചെയ്തു.




തങ്ങളുടെ 42 ഉപഭോക്താക്കള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് ദുബായ് ബാങ്ക് വ്യക്തമാക്കി. പണം നഷ്ടപ്പെട്ടവര്‍ക്ക് അവ ബാങ്ക് തിരിച്ചു നല്‍കാനും തയ്യാറായിട്ടുണ്ട്. ദുബായ് ബാങ്ക് ഇഷ്യൂ ചെയ്ത കാര്‍ഡുകള്‍ വിദേശങ്ങളില്‍ ഉപയോഗിക്കുന്നത് താല്‍ക്കാലികമായി മരവിപ്പിച്ചിട്ടുണ്ട്.




നാഷണല്‍ ബാങ്ക് ഓഫ് അബുദാബി, ദുബായ് ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക് എന്നിവ ഉപഭോക്താക്കളോട് കാര്‍ഡിന്‍റെ പാസ് വേര്‍ഡ് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



10 September 2008
ഐസിസി അവാര്‍ഡുകള്‍ ഇന്ന് ദുബായില്‍ വിതരണം ചെയ്യും
അഞ്ചാമത് ഐസിസി അന്താരാഷ്ട്ര ക്രിക്കറ്റ് അവാര്‍ഡുകള്‍ ഇന്ന് ദുബായില്‍ വിതരണം ചെയ്യും. എട്ട് വ്യക്തിഗത പുരസ്ക്കാരങ്ങളും രണ്ട് ടീം അവാര്‍ഡുകളുമാണ് സമ്മാനിക്കുക. ഈ വര്‍ഷത്തെ ടെസ്റ്റ്, ഏകദിന ടീമുകളേയും ഇന്ന് പ്രഖ്യാപിക്കും.




അതേ സമയം മികച്ച ഫോമിലേക്ക് ഉടന്‍ തന്നെ എത്തുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് പറഞ്ഞു. കഴിഞ്ഞ നാല് മാസമായി മോശം ഫോമിലാണെന്നും പരിക്കില്‍ നിന്നും താന്‍ മുക്തനാണെന്നും യുവരാജ് സിംഗ് ദുബായില്‍ മാധ്യമങ്ങളോട് പറഞ്ഞു. ധോണി മികച്ച നായകനാണെന്നും ഏകദിനത്തിലും ട്വൊന്‍റി ട്വൊന്‍റിയിലും ഇന്ത്യയുടെ വിജയം ഇതാണ് തെളിയിക്കുന്നതെന്നും യുവരാജ് സിംഗ് പറഞ്ഞു. മികച്ച ട്വൊന്‍റി ട്വൊന്‍റി കളിക്കാരുടെ നാമനിര്‍ദേശ പട്ടികയില്‍ ഇടം കിട്ടിയത് വലിയ കാര്യമാണെന്നും യുവരാജ് പറഞ്ഞു.




ബൗളിംഗിലാണ് തന്‍റെ ശ്രദ്ധയെന്നും മികച്ച ലൈനിലും ലെങ്തിലും പന്തെറിയാനാണ് എപ്പോഴും ശ്രമിക്കുന്നതെന്നും ഫാസ്റ്റ് ബൗളര്‍ ഇശാന്ത് ശര്‍മ്മ പറഞ്ഞു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മാതൃഭൂമിയില്‍ ബ്ലോഗ് പോസ്റ്റുകള്‍
തെരഞ്ഞെടുത്ത ബ്ലോഗ് പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് ആഴ്ച തോറും രണ്ട് പേജ് നീക്കി വെച്ചു തുടങ്ങിയിരിക്കുന്നു. പ്രസിദ്ധീകരണത്തിന് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ പോസ്റ്റുകളുടെ ലിങ്കുകള്‍ kamalramsajiv@gmail.com എന്ന ഐഡിയില്‍ അയക്കേണ്ടതാണ്.

Labels:

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ബ്ലോഗ്ഗേഴ്സിനെ അംഗീകരിക്കാനുള്ള മാത്ര്‌ഭൂമിയുടെ പുതിയ ഉദ്ദ്യമത്തിനു ആശംസകൾ..അതോടൊപ്പം ഈ വിവരം അറിയിച്ച ഈ-പത്രത്തിനും

September 11, 2008 12:29 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



08 September 2008
ഇറാഖും കുവൈറ്റും അടുക്കുന്നു
ചരിത്ര പ്രാധാന്യമുള്ള കുവൈത്ത് പ്രധാന മന്ത്രിയുടെ ഇറാഖ് സന്ദര്‍ശനം ഈയാഴ്ച്ച നടന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്ത് പ്രധാന മന്ത്രി ഷേഖ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബയും ഇറാഖ് പ്രധാന മന്ത്രി നൂറി അല്‍ മാലിക്കിയും തമ്മിലായിരിക്കും ചര്‍ച്ച.




1990 ലെ ഇറാഖിന്‍റെ കുവൈത്ത് അധിനിവേശത്തിന് ശേഷം നടക്കുന്ന ആദ്യ ഉന്നത തല ചര്‍ച്ചയാണിത്. ഇറാഖ് കുവൈത്തിന് നല്‍‍‍കേണ്ട നഷ്ട പരിഹാരം, അതിര്‍ത്തി തര്‍ക്കം എന്നിവ ചര്‍ച്ചാ വിഷയമാകും. ഇറാഖിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും ഷേഖ് സബ ചര്‍ച്ച നടത്തും. യുദ്ധത്തിന്‍റെ നഷ്ട പരിഹാരമായി നല്‍കുന്ന എണ്ണയുടെ അളവില്‍ ഇളവ് വരുത്താന്‍ ഇറാഖ് കുവൈത്തിനോട് ആവശ്യപ്പെടുമെന്നും അറിയുന്നു. എന്നാല്‍ നഷ്ട പരിഹാരം സംബന്ധിച്ച എല്ലാ കാര്യവും ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാം എന്ന നിലപാടാണ് കുവൈത്തിന്‍റേത്.




അതേ സമയം, ഇറാഖ് കുവൈത്തിന് നല്‍കാനുള്ള നഷ്ട പരിഹാരത്തില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇറാഖി ധനകാര്യ മന്ത്രി ബയാന്‍ ജബര്‍ സോലാഗ് കുവൈത്തിലെത്തി. കുവൈത്തിന് നല്‍കാനുള്ള കടവും നഷ്ട പരിഹാരവും സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ ഇദേഹം നടത്തും.




ഇറാഖിന്‍റെ എണ്ണ വരുമാനത്തിന്‍റെ അഞ്ച് ശതമാനം ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗണ്‍സിലന്‍റെ ഫണ്ടിലേക്ക് നല്‍കണമെന്നാണ് നിലവിലെ വ്യവസ്ഥ. ഇതില്‍ ഇളവ് നല്‍കണമന്ന് ഇറാഖ് കഴിഞ്ഞ ഏപ്രിലില്‍ ആവശ്യപ്പെട്ടിരുന്നു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



07 September 2008
ഇന്ത്യയുടെ കറ‍ന്‍സി വിനിമയ നിരക്കില്‍ വര്‍ധനവ്
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയ്ക്ക് എക്സിചേഞ്ച് റേറ്റ് ഒരു യു.എ.ഇ ദിര്‍ഹത്തിന് 12 രൂപ കടക്കുന്നത് ഇതാദ്യമായാണ്.




ഇന്ത്യയിലേക്ക് പണം അയയ്ക്കുമ്പോഴുള്ള വിനിമയ നിരക്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. എക്സ് ചേഞ്ച് റേറ്റ് ഒരു യു.എ.ഇ ദിര്‍ഹത്തിന് 12.08 രൂപ വരെ എത്തി. വിനിമയ നിരക്ക് വര്‍ധിച്ചതോടെ നാട്ടിലേക്ക് പണം അയയ്ക്കുന്നവരുടെ എണ്ണത്തിലും തുകയിലും കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ വര്‍ധവാണ് ഉണ്ടായതെന്ന് മണി എക്സ് ചേഞ്ച് സ്ഥാപനങ്ങള്‍ വ്യക്തമാക്കുന്നു.




2007 മാര്‍ച്ചിന് ശേഷം രൂപയുടെ വിനിമയ നിരക്ക് ഒരു യു.എ.ഇ ദിര്‍ഹത്തിന് 12 രൂപ കടക്കുന്നത് ഇതാദ്യമായാണ്. വിനിമയ നിരക്കില്‍ ഡോളര്‍ ആര്‍ജ്ജിച്ച കരുത്താണ് ഈ മാറ്റത്തിന് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.




ഇന്ത്യയെപ്പോലെ തന്നെ മറ്റ് രാജ്യങ്ങളുടെ കറന്‍സികളുടെ വിനിമയ നിരക്കിലും വര്‍ധനവുണ്ടായിട്ടുണ്ട്.




അതേ സമയം കുറച്ച് ദിവസങ്ങളായി സ്വര്‍ണ നിരക്കില്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് സ്വര്‍ണം വാങ്ങാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാക്കിയി ട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 101 ദിര്‍ഹം ഉണ്ടായിരുന്ന സ്ഥാനത്തിപ്പോള്‍ 90.75 ദിര്‍ഹം വരെയാണ് റേറ്റ് എത്തി നില്‍ക്കുന്നത്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



04 September 2008
നൂര്‍ ദുബായ്; 10 ലക്ഷം പേര്‍ക്ക് കാഴ്ച
ലോകത്തെ 10 ലക്ഷം പേര്‍ക്ക് കാഴ്ച നല്‍കുന്ന നേത്രദാന ചികിത്സാ സംരംഭത്തിന് ദുബായില്‍ തുടക്കമായി. യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് നൂര്‍ ദുബായ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രഖ്യാപിച്ചത്. ശൈഖ് മുഹമ്മദിന്‍റെ വ്യക്തിഗത പദ്ധതിയായാണ് നൂര്‍ ദുബായ്ക്ക് തുടക്കമാവുന്നത്. ലോകാരോഗ്യ സംഘടന, അന്താരാഷ്ട്ര അന്ധതാ നിവാരണ ഏജന്‍സി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 10 ലക്ഷം പേര്‍ക്കാണ് നേത്ര ചികിത്സ, കണ്ണ് മാറ്റി വയ്ക്കല്‍, തിമിര ശസ്ത്രക്രിയ തുടങ്ങിയ സേവനങ്ങള്‍ നല്‍കുക.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഖത്തറില്‍ നിന്ന് ഇന്ത്യന്‍ മീന്‍ പിടുത്തക്കാരെ വിട്ടയച്ചു
ഖത്തര്‍ തീര സംരക്ഷണ സേനയുടെ പിടിയില്‍ പെട്ട് മാസങ്ങളോളം ഖത്തറില്‍ കഴിഞ്ഞിരുന്ന, ഇന്ത്യന്‍ മത്സ്യ ബന്ധന തൊഴിലാളികളെ വിട്ടയച്ചു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫിന്‍റെ ഇടപെടല്‍ മൂലമാണ് ഇവരെ വിട്ടയക്കാന്‍ ഖത്തര്‍ ഗവണ്‍ മെന്‍റ് തീരുമാനിച്ചത്. ബഹ്റിനില്‍ നിന്നും മത്സ്യ ബന്ധനത്തിനായി പുറപ്പെട്ട പതിനഞ്ച് തൊഴിലാളികളാണ് ഖത്തറിന്‍റെ അതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് ഖത്തര്‍ തീര സംരക്ഷണ സേനയുടെ പിടിയിലായത്. ഇവരെ വിട്ടയ്ക്കാന്‍ തീരുമാനിച്ചതില്‍ ഖത്തര്‍ ഗവണ്‍മെന്‍റിനോട് ഇന്ത്യന്‍ അംബാസഡര്‍ നന്ദി രേഖപ്പെടുത്തി.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



03 September 2008
ജിദ്ദയില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പടെ ആറായിരം വിദേശികളെ നാട് കടത്തി
ജിദ്ദയിലും മക്കയിലും അനധികൃത താമസക്കാരായി കഴിഞ്ഞിരുന്ന ആറായിര ത്തിലധികം വിദേശികളെ കഴിഞ്ഞ ദിവസം സ്വദേശത്തേക്ക് കയറ്റി അയച്ചു.




ജിദ്ദയിലെ കന്തറാ പാലത്തിന് താഴെ കഴിഞ്ഞിരുന്ന ചില മലയാളികളും ഇതില്‍പ്പെടും.




അനധികൃത താമസക്കാര്‍ക്ക് അഭയം നല്‍കുന്നവര്‍ കടുത്ത ശിക്ഷയ്ക്ക് വിധേയരാകേണ്ടി വരുമെന്ന് പാസ് പോര്‍ട്ട് വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു.എ.ഇ.യില്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട്ടൈം ജോലി ചെയ്യാനായേക്കും
യു.എ.ഇയില്‍ പഠിക്കുന്ന പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക്പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിന് അനുമതി ലഭിച്ചേക്കും. ഇത് സംബന്ധിച്ച് നിയമം രൂപീകരിക്കാന്നുള്ള ശ്രമത്തിലാണ് അധികൃതര്‍.




വിദേശ തൊഴിലാളികളെ കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. ജനസംഖ്യാ അസന്തുലിതത്വം കുറുയ്ക്കുന്നതിന് ഇതടക്കം നിരവധി നിര്‍ദേശങ്ങളാണ് ഡെമോക്രാറ്റിക് സ്ട്രക്ച്ര്‍ കമ്മിറ്റി മന്ത്രിസഭയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



02 September 2008
പെണ്‍ വാണിഭ സംഘത്തിന്‍റെ കൈയ്യില്‍ നിന്നും രക്ഷപെട്ട മലയാളി യുവതിയെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ഒരു മാസത്തോളം വീട്ടില്‍ താമസിപ്പിച്ചതായി റിപ്പോര്‍ട്ട്
മലയാളത്തിലെ ഒരു പ്രമുഖ ചാനലിന്റെ ദുബായ് ബ്യൂറോ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പെണ്‍ വാണിഭ സംഘത്തിന്‍റെ കൈയ്യില്‍ നിന്നും രക്ഷപെട്ട് ദുബായ് ഇന്ത്യന്‍ കോണ്‍സു ലേറ്റിലെത്തിയ മലയാളി യുവതിയെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ അനധികൃതമായി വീട്ടില്‍ താമസിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇതേ കുറിച്ച് കോണ്‍സുലേറ്റില്‍ ലഭിച്ച പരാതിയും റിപ്പോര്‍ട്ടില്‍ കാണിച്ചിരുന്നു.



ആഗസ്റ്റ് 31 ന് സം പ്രേഷണം ചെയ്ത അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇനി പറയുന്നു.




കോണ്‍സുലേറ്റിലെ സംവിധാനം മോശമാണെന്നു പറഞ്ഞാണ് ഇയാള്‍ യുവതിയെ വീട്ടില്‍ കൊണ്ടു പോയി പാര്‍പ്പിച്ചത്. ഇപ്പോള്‍ നാട്ടിലുള്ള യുവതി കോണ്‍സുലേറ്റില്‍ നല്‍കിയ പരാതിയില്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.




യുഎഇയിലെ അലൈനില്‍ വച്ച് ക്രൂരമായ ലൈംഗീക പീഢനത്തിന് ഇരയായ യുവതി സഹായം അഭ്യര്‍ത്ഥിച്ച് രണ്ട് മലയാളികള്‍ ക്കൊപ്പമാണ് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തിയത്. സാമൂഹ്യ പ്രവര്‍ത്തകനായ സലാം പാപ്പിനിശ്ശേരി നിര്‍ദേശിച്ച പ്രകാരമാണ് പ്രസ്തുത കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനെ ഇവര്‍ കാണുന്നത്. ഇദ്ദേഹം പറഞ്ഞിനെ കുറിച്ച് യുവതിയെ സഹായിച്ച ഇസഹാക്ക് എന്ന യുവാവ് വിവരിക്കുന്നതും റിപ്പോര്‍ട്ടിലുണ്ട്.




റിപ്പോര്‍ട്ട് തുടരുന്നു.




കോണ്‍സുലേറ്റില്‍ പരാതിയുമായി എത്തുന്ന യുവതികളെ ഏഴ് മാസത്തോളം തടവില്‍ താമസിപ്പിക്കുന്ന സംവിധാനം ഇല്ല. എന്നാല്‍ ഇക്കാര്യം ഉദ്യോഗസ്ഥന്‍ പറഞ്ഞെന്നും തന്‍റെ വീട്ടില്‍ താമസിക്കാമെന്നു പറഞ്ഞെന്നും യുവതി സ്വന്തം കൈപ്പടയില്‍ എഴുതിയ പരാതിയില്‍ വ്യക്തമാക്കുന്നു. പിന്നീട് യാതൊരു നടപടിയും കാണാത്തതിനാല്‍ പെണ്‍കുട്ടി തന്നെ സഹായിച്ചവരെ വിവരം അറിയിക്കുകയായിരുന്നു.




ഏതു സാഹചര്യത്തി ലായാലും പെണ്‍കുട്ടിയെ അധനികൃതമായി താമസിപ്പിച്ച ഉദ്യോഗസ്ഥന്‍റെ നടപടി വിവാദമായിരിക്കുകയാണ്. ഇതേ സമയം പെണ്‍കുട്ടിയെ സഹായിക്കാനായി ചെയ്ത നടപടിയാണെന്നാണ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ പറയുന്നത്. അതിന് എന്തിന് കള്ളം പറഞ്ഞെന്നും പീഡിപ്പിച്ചവ ര്‍ക്കെതിരെ എന്തു കൊണ്ട് നടപടി ഉണ്ടായില്ല എന്നുമുള്ള ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



01 September 2008
സൌദിയില്‍ വിദേശികളെ കുറയ്ക്കും
സൗദിയിലെ വിദേശ തൊഴിലാളികളുടെ എണ്ണം 2010 ഓടെ 20 ശതമാനമായി കുറക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ആകെയുള്ള തൊഴിലാളികളില്‍ പത്ത് ശതമാനത്തില്‍ കൂടുതല്‍ ഏതെങ്കിലുമൊരു രാജ്യത്ത് നിന്നുള്ളവരാ യിരിക്കരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ഇന്ത്യക്കാരെ ഇത് പ്രതികൂലമായി ബാധിക്കും.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കുവൈറ്റില്‍ ഹോട്ട് ലൈന്‍ സംവിധാനം
കുവൈറ്റില്‍ തൊഴില്‍ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് മന്ത്രാലയത്തില്‍ പരാതി നല്‍കുന്നതിന് ഹോട്ട് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി.

128 എന്ന നമ്പറില്‍ വിളിച്ച് വിസ, സ്പോണ്‍ സര്‍ഷിപ്പ്, തൊഴില്‍ കരാര്‍ എന്നിവയെ പ്പറ്റിയുള്ള പരാതികള്‍ ബോധിപ്പിക്കാം.

വിസ കച്ചവടക്കാരേയും തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നവരേയും നിയന്ത്രിക്കുന്നതിന് ഈ സംവിധാനം ഗുണം ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



റമദാന് തുടക്കമായി; സൌദിയില്‍ 14,000 തടവുകാര്‍ക്ക് മോചനം ലഭിക്കാന്‍ സാധ്യത
അനുഗ്രഹങ്ങളുടെ വസന്തമായ വിശുദ്ധ റമസാന്‍ വ്രതം ആരംഭിച്ചു. മുസ്ലീം പള്ളികളിലും ഭവനങ്ങളിലും റമസാനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. റമസാന്‍ വിഭവങ്ങള്‍ വാങ്ങാനായി സൗദിയിലെ മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും സജീവമായി.




അതേ സമയം വിശുദ്ധ റമസാനില്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍റെ പൊതു മാപ്പിലൂടെ ഈ വര്‍ഷം 14,000 തടവുകാര്‍ക്ക് മോചനം ലഭിക്കാന്‍ സാധ്യത. അധികൃതരാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്.




പൊതു മാപ്പില്‍ ഉള്‍പ്പെടുത്തി മോചിപ്പിക്കേ ണ്ടവരുടെ പട്ടിക സൗദിയിലെ വിവിധ ജയിലുകളിലെ സമിതി വിലയിരുത്തിയ ശേഷം അധികൃതര്‍ക്ക് സമര്‍പ്പിച്ചിരുന്നു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്