31 May 2008

ദുബായില്‍ 20 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ നല്‍കില്ല

20 വയസിന് താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ദുബായ് മുനിസിപ്പാലിറ്റി നിരോധിച്ചു. പുകവലിക്കാര്‍ക്കായി പ്രത്യേകം നീക്കിവച്ച പ്രദേശങ്ങളില്‍ 20 വയസിന് താഴെയുള്ളവര്‍ക്ക് പ്രവേശനം നല്‍കരുതെന്നും മുനിസിപ്പാലിറ്റി നിര്‍ദശിച്ചിട്ടുണ്ട്.





ദുബായ് മുനിസിപ്പാലിറ്റിയുടെ ടുബാക്കോ ഫ്രീ യൂത്ത് കാമ്പയിനോട് അനുബന്ധിച്ചാണ് കടുത്ത നിബന്ധനകള്‍ നടപ്പിലാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. 20 വയസിന് താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചു.




ഒപ്പം ഇത്തരക്കാര്‍ക്ക് പുകവലിക്കാര്‍ക്കായി പ്രത്യേകം നീക്കിവച്ച പ്രദേശങ്ങളില്‍ പ്രവേശനം നല്‍കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലോക പുകയില വിരുദ്ധ ദിനത്തോട് അനുബന്ധിച്ചാണ് ടുബാക്കോ ഫ്രീ യൂത്ത് കാമ്പയിന്‍ ദുബായ് മുനിസിപ്പാലിറ്റി നടപ്പിലാക്കുന്നത്.




യു.എ.ഇ. യിലെ ഓരോ പത്ത് പേരിലും മൂന്ന് പേര്‍ പുകവലിക്കാരായി ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുകവലിക്കാത്തവര്‍ക്ക് ബുധിമുട്ടാവാതിരിക്കാന്‍ ദുബായില്‍ ഷോപ്പിംഗ് മാളുകള്‍ ഉള്‍പ്പടെയുള്ള പൊതു സ്ഥലങ്ങളില്‍ അധികൃതര്‍ നേരത്തെ തന്നെ പുകവലി നിരോധിച്ചിട്ടുണ്ട്.ഷോപ്പിംഗ് മോളുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍, സിനിമാ തീയറ്ററുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ഇപ്പോള്‍ ദുബായില്‍ പുകവലി നിരോധന മേഖലയാണ്.20 വയസിന് താഴെയുള്ളവര്‍ക്ക് പുകലിയ ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയാല്‍ പിഴ ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ഒരു ഗൈഡും അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്.

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



29 May 2008

ഷാര്‍ജയില്‍ പുകവലി നിരോധനം

ഗള്‍ഫ് രാജ്യങ്ങള്‍ പുകവലി ഉപേക്ഷിക്കുന്നു. ഷാര്‍ജയില്‍ പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നത് നിരോധിച്ചു. ബാര്‍ബര്‍ ഷോപ്പുകള്‍, റസ്റ്റോറന്‍റുകള്‍, കഫറ്റീരിയ തുടങ്ങിയ സ്ഥലങ്ങളിലാണ് പുകവലി നിരോധിച്ചിരിക്കുന്നത്.




ജൂണ്‍ ഒന്ന് മുതലാണ് നിരോധനം വരികയെന്ന് ഷാര്‍ജ മുനിസിപ്പിലാറ്റി അറിയിച്ചു. പൊതു സ്ഥലത്ത് പുകവലിക്കുന്ന വ്യക്തിക്ക് 100 ദിര്‍ഹം പിഴ ലഭിക്കും.




ഏതെങ്കിലും സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ പുകവലിക്കുന്നത് പിടിക്കപ്പെട്ടാല്‍ സ്ഥാപനത്തിന് 10,000 ദിര്‍ഹമായിരിക്കും പിഴ ശിക്ഷ. ഇതാവര്‍ത്തിച്ചാല്‍ 20,000 ദിര്‍ഹം പിഴ നല്‍കേണ്ടി വരും.




മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും പുകവലിക്കെതിരെ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.




ലോക പുകവലി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ഖത്തറിലെ ഇന്ത്യന്‍ ആന്‍റി സ്മോക്കിംഗ് സൊസൈറ്റി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് പെയിന്‍റിംഗ്, പ്രസംഗ മത്സരങ്ങള്‍ നടത്തുമെന്ന് ഭാരവാഹികള്‍ ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഖത്തര്‍ നാഷണല്‍ ഹോല്‍ത്ത് അഥോറിറ്റിയുമായി ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഖത്തര്‍ സ്കൗട്ട് ഫെഡറേഷനുമായി സഹകരിച്ച് പുകവലി വിരുദ്ധ ദിവസം ദോഹയില്‍ മാരത്തണ്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. നാഷണല്‍ ഹെല്‍ത്ത് അഥോറിറ്റിയിലെ ഭാരവാഹികള്‍ക്ക് പുറമേ ഇന്ത്യന്‍ ആന്‍റി സ്മോക്കിംഗ് സൊസൈറ്റി പ്രസിഡന്‍റ് ഡോ.അബ്ദുല്‍ റഷീദ്, വൈസ് പ്രസിഡന്‍റ് എം.പി ഹസന്‍കുഞ്ഞി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Labels: ,

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

This is very good

May 29, 2008 10:17 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



28 May 2008

ദുബായില്‍ കൂടുതല്‍ ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കും

ദുബായില്‍ ഗതാഗത ക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സ്ഥലങ്ങളില്‍ ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കാന്‍ ആര്‍.ടി.എ. തീരുമാനിച്ചു. ബസുകള്‍ക്ക് മാത്രമായി പ്രത്യേക ലൈന്‍ നടപ്പിലാക്കാനും അധികൃതര്‍ക്ക് പദ്ധതിയുണ്ട്




ഗതാഗത ക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ദുബായിലെ കൂടുതല്‍ സ്ഥലങ്ങളില്‍ ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കുന്നത്. മക്തൂം ബ്രിഡ്ജിലും ശൈഖ് സായിദ് റോഡില്‍ ഒന്നാമത്തേയും രണ്ടാമത്തേയും ഇന്‍റര്‍ചേഞ്ചുകള്‍ക്കും ഇടയിലുമാണ് പുതിയ രണ്ട് സാലിക് ഗേറ്റുകള്‍ സ്ഥാപിക്കുകയെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 9 മുതലായിരിക്കും ഈ ടോള്‍ ഗേറ്റുകള്‍ പ്രാബല്യത്തില്‍ വരിക. നാല് ദിര്‍ഹം തന്നെയായിരിക്കും പുതിയ ടോള്‍ ഗേറ്റുകളിലേയും നിരക്ക്. അതേ സമയം ശൈഖ് സായിദ് റോഡില്‍ പുതുതായി നടപ്പിലാക്കുന്ന ടോള്‍ ഗേറ്റിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ അല്‍ ബര്‍ഷ ടോള്‍ ഗേറ്റിലൂടെ കടന്നു പോകുമ്പോള്‍ വീണ്ടും നാല് ദിര്‍ഹം നല്‍കേണ്ടതില്ലെന്ന് ആര്‍.ടി.എ വ്യക്തമാക്കിയിട്ടുണ്ട്.




2007 ജൂലൈ ഒന്നിനാണ് ദുബായില്‍ ടോള്‍ സംവിധാനത്തിന്‍റെ ഒന്നാം ഘട്ടം നടപ്പിലാക്കിയത്. ഇതിന്‍റെ വിജയത്തെ തുടര്‍ന്നാണ് പുതിയ ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ടോള്‍ ഗേറ്റുകള്‍ സ്ഥാപിച്ചതോടെ ഗതാഗതക്കുരുക്ക് 25 ശതമാനം കുറഞ്ഞുവെന്നും ആര്‍.ടി.എ വ്യക്തമാക്കുന്നു.




അതേ സമയം ബസുകള്‍ക്ക് മാത്രമായി പ്രത്യേക ലൈന്‍ നടപ്പിലാക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്. ഖാലിദ് ബിന്‍ വലീദ്, അല്‍ മങ്കൂള്‍, അല്‍ ഖലീജ്, അല്‍ മിന റോഡുകളിലായിരിക്കും ആദ്യഘട്ടത്തില്‍ ബസുകള്‍ക്കായി പ്രത്യേക ലൈന്‍ നടപ്പിലാക്കുക. അടുത്ത മൂന്ന് മാസത്തിനകം ഈ സംവിധാനം നിലവില്‍ വരും.




അല്‍ ഇത്തിഹാദ് റോഡ്, എമിറേറ്റ്സ് റോഡ്, ശൈഖ് സായിദ് റോഡ് എന്നിവിടങ്ങളില്‍ ബസുകള്‍ക്കായി അതിവേഗ പാത നിര്‍മ്മിക്കാനും ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി അധികൃതര്‍ പദ്ധതിയിട്ടിട്ടുണ്ട്.

Labels: ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു.എ.ഇയില്‍ വിസിറ്റ് വിസയുടെ ഫീസ് വര്‍ധിപ്പിക്കുന്നു

ജൂലൈ ഒന്ന് മുതലാണ് ഫീസ് വര്‍ധന നടപ്പില്‍ വരിക.

യു.എ.ഇ. യില്‍ സന്ദര്‍ശക വിസയുടെ ഫീസ് ജൂലൈ ഒന്ന് മുതല്‍ വര്‍ധിപ്പിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു മാസത്തേക്കുള്ള സന്ദര്‍ശക വിസയ്ക്ക് 500 ദിര്‍ഹവും മൂന്ന് മാസത്തേക്കുള്ള സന്ദര്‍ശക വിസയ്ക്ക് 1000 ദിര്‍ഹവുമായിരിക്കും പുതുക്കിയ ഫീസ്. ആറ് മാസത്തേക്കുള്ള സന്ദര്‍ശക വിസയും നടപ്പിലാക്കുന്നുണ്ട്. ഇതിന് 2000 ദിര്‍ഹം ഫീസ് നല്‍കണം.




എന്നാല്‍ ഈ വിസയില്‍ ഉള്ളവര്‍ക്ക് ആറ് മാസത്തിനിടയ്ക്ക് എത്ര പ്രാവശ്യം വേണമെങ്കിലും രാജ്യത്ത് നിന്ന് പുറത്ത് പോവുകയും രാജ്യത്തേക്ക് പ്രവേശിക്കുകയും ചെയ്യാം. സാധാരണ ഗതിയില്‍ സന്ദര്‍ശക വിസയില്‍ ഉള്ള ഒരാള് രാജ്യത്ത് നിന്ന് പുറത്ത് പോയാല്‍ വിസ ക്യാന്‍സല്‍ ആകുമായിരുന്നു. എന്നാല്‍ ആറ് മാസത്തേക്കുള്ള വിസിറ്റ് വിസകള്‍ക്ക് ഇത് ബാധകമാകില്ല. ഇത്തരം വിസയിലുള്ളവര്‍ രാജ്യത്ത് പ്രവേശിച്ച് ചുരുങ്ങിയത് ഒരു മാസം തങ്ങണം എന്ന നിബന്ധന മാത്രമാണുള്ളത്.

തൊഴിലാളികളെ കൊണ്ടുവരാന്‍ കമ്പനികള്‍ വിസിറ്റ് വിസ ഉപയോഗിക്കരുതെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ടൂറിസ്റ്റുകള്‍, ബിസിനസ് ആവശ്യത്തിന് എത്തുന്നവര്‍, യു.എ.ഇ. യില്‍ താമസിക്കുന്നവരുടെ ബന്ധുക്കള്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും വിസിറ്റ് വിസ നല്‍കുക. പുതിയ രണ്ട് തരം വിസകള്‍ കൂടി അധികൃതര്‍ അധികം വൈകാതെ തന്നെ നടപ്പിലാക്കുമെന്ന് അറിയുന്നു. മെഡിക്കല്‍ വിസ, സ്റ്റഡി വിസ എന്നിവയാണിവ. ഈ പുതിയ വിസകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ അധികം വൈകാതെ തന്നെ അധികൃതര്‍ വ്യക്തമാക്കും.

Labels: ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ലീഗ്‌ വിതച്ചത്‌ കൊയ്യുന്നു

മുസ്ലിം ലീഗും ആര്യാടന്‍ ഫാമിലിയും കൊമ്പ്‌ കോര്‍ത്ത്‌ നില്‍ക്കുകയാണല്ലോ. ഇന്നലെ ആര്യാടന്‍ ഷൗക്കത്ത്‌ മുസ്ലിം ലീഗ്‌ നേതാവ്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ക്കെതിരെ നടത്തിയ ആരോപണത്തെ സംബന്ധിച്ച ചര്‍ച്ചകളും വാഗ്വാദങ്ങളും ദൃശ്യ -ശ്രാവ്യ മാധ്യമങ്ങളില്‍ അരങ്ങേറി കൊണ്ടിരിക്കയാണ്‌.




ഈ വിഷയത്തില്‍ എഷ്യാനെറ്റ്‌ റേഡിയോ ന്യൂസ്‌ അവറില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത്‌ ഹുസൈന്‍ തങ്ങള്‍ വാടാനപ്പിള്ളി നടത്തിയ അഭിപ്രായമാണു മുഖവിലക്കെടുക്കേണതും പ്രസ്‌ തുക ആരോപണത്തിന്റെ അഥവാ വിഷയത്തിന്റെ ഇസ്‌ ലാമിക കാഴ്ചപ്പാടും. മറ്റൊരാള്‍ കൂടി തന്റെ അഭിപ്രായം ( അദ്ധേഹത്തിന്റെ പേരു വ്യക്തമായി ഓര്‍ക്കുന്നില്ല ) രേഖപ്പെടുത്തുകയുണ്ടായെങ്കിലും വ്യക്തതയില്ലായിരുന്നു കൂടാതെ എന്തോ മറച്ച്‌ വെക്കാന്‍ ശ്രമിയ്ക്കുന്നതായും തോന്നി.




ഈ വിഷയത്തില്‍ ഹുസൈന്‍ തങ്ങള്‍ പറഞ്ഞതാണു ശരിയെങ്കിലും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അധികാരിക പണ്ഡിത സംഘടനയായ, ഉള്ളാള്‍ തങ്ങളും കാന്തപുരം അബൂബക്കര്‍ മുസ്ലിയാരും അടങ്ങുന്ന പണ്ഡിതന്മാര്‍ നയിക്കുന്ന സമസ്ത കേരള ജ ം ഇയ്യത്തുല്‍ ഉലമ യുടെ അഭിപ്രായം ആരായാന്‍ ശ്രമിക്കുന്നതാണു അഭികാമ്യം.




ഇസ്ലാം ആര്‍ക്കും ദിവ്യത്വവും ദൈവികതയും പതിച്ച്‌ കൊടുത്തിട്ടില്ല. പ്രവാചകന്മാര്‍ അടക്കം എല്ലാവരും ദൈവത്തിന്റെ സൃഷ്ടിയായാണു പരിഗണിക്കുന്നത്‌. പിന്നെ ചിലര്‍ക്ക്‌ ചിലരേക്കാള്‍ മഹത്വവും ബഹുമാനവും ഉണ്ടാകും അത്‌ ആദരിക്കപ്പെടേണ്ടതുമാണ്‌. എന്നാല്‍ അതിനെ ആരാധനയായി കാണേണ്ടതില്ല. കേരളത്തിലെ ബഹി ഭൂരിഭാഗം വരുന്ന സുന്നി മുസ്ലിം സമൂഹം മഹാന്മാരെ ആദരിക്കുന്നവരാണ`് അത്‌ പോലെ തന്നെ മുഹമ്മദ്‌ നബി (സ)യുടെ കുടുംബ പരമ്പരയില്‍ പെട്ടവരെയും ബഹുമാനിക്കുന്നു. ആദരിക്കുന്നു. ആ അര്‍ത്ഥത്തില്‍ മുസ്‌ ലിം ലീഗ്‌ നേതാവ്‌ ശിഹാബ്‌ തങ്ങളെയും ബഹുമാനിക്കുന്നു.




എന്നാല്‍ അദ്ധേഹം നയിക്കുന്ന അല്ലെങ്കില്‍ തങ്ങളെ മുന്നില്‍ നിര്‍ത്തി മറ്റ്‌ ചിലര്‍ നയിക്കുന്ന മുസ്ലിം ലീഗുമായോ അതിന്റെ പ്രവര്‍ത്തനങ്ങളുമായോ പൂര്‍ണ്ണമായി യോജിച്ച്‌ പോകാന്‍ എല്ലാ മുസ്ലിംങ്ങളും തയയ്യാറല്ല. എന്നാല്‍ പാണക്കാട്‌ തങ്ങള്‍ ദൈവികത അവകാശപ്പെടുന്നതായും തട്ടിപ്പ്‌ നടത്തുന്നതായും ആരോപിച്ചതില്‍ യാതൊരു അടിസ്ഥാനാവുമില്ല എന്നാണു എന്റെ അഭിപ്രായം.




എനനല്‍ ഏത്‌ ചികിത്സയുടെ പേരിലായാലും തട്ടിപ്പും വെട്ടിപ്പുമായി നടക്കുന്നവര്‍ ധാരാളമുണ്ട്‌ എന്നത്‌ ഒരു വസ്തുതയാണ്‌ ഇവിടെ ഓര്‍ക്കാതെ പോകുന്ന ഒരു കാര്യമുണ്ട്‌.. എന്ത്‌ കൊണ്ടാണു ലീഗിനു ഈ ഗതി വരുന്നതെന്ന്. തങ്ങളുടെ ചൊല്‍പ്പടിയ്ക്ക്‌ നില്‍ക്കാത്ത മുസ്ലിം പണ്ഡിതന്മാര്‍ക്ക്‌ നേരെ ലീഗ്‌ നടത്തിയ ഹീനമായ ആക്രമണങ്ങള്‍ക്കും അതിക്രമങ്ങളുക്കും ദുരാരോപണങ്ങള്‍ക്കും മുസ്ലിം മഹല്ലുകളില്‍ ലീഗ്‌ അനുയായികള്‍ നടത്തിയ പിരിച്ച്‌ വിടലുകള്‍ക്കും കുടിയൊഴിപ്പിക്കലുകള്‍ക്കും എല്ലാം ചുരുങ്ങിയ തോതിലെങ്കിലും തിരിച്ചു കിട്ടുകായാണിവിടെ.. സ്വന്തം നേതാവിനെതിരെ ആരോപണമുണ്ടായപ്പോള്‍ അനുയായികള്‍ക്ക്‌ സഹിക്കുന്നില്ല.. ആക്രമണം അഴിച്ച്‌ വിടുന്നു. ഈ വികാരം സുന്നി മുസ്ലിംങ്ങള്‍ അനുവര്‍ത്തിക്കാതിരുന്നത്‌ ഇസ്ലം അക്രമത്തിന്റെ പാതയല്ല സ്വീകരിക്കുന്നത്‌ എന്നതിനാലാണു.




കുണ്ടൂര്‍ അബ്‌ ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ മകന്‍ കുഞ്ഞുവിനെ കുത്തികൊന്നതും നെല്ലി കുത്ത്‌ ഇസ്ല്മായില്‍ മുസ്ലിയാരെ കൊല്ലാന്‍ ശ്രമിച്ചതും എല്ലാം ലീഗ്‌ നടത്തിയ അക്രമങ്ങളില്‍ ചിലത്‌ മാത്രം.




ഇപ്പോഴും അണികളെ നേര്‍ വരയില്‍ നയിക്കാന്‍ ലീഗി നേതൃത്വത്തിനു കഴിയുന്നില്ല എന്നതിനെ ഉദാഹരണമാണു അടുത്തയിടെ പണ്ഡിതനും പ്രഭാഷകനുമായ അബ്‌ ദുല്ലത്തിഫ്‌ സ അ ദി പഴശ്ശിയുടെ വീടിനു നേര്‍ക്ക്‌ നടന്ന ആക്രമണം.. എന്തിനു അന്തമായ വിരോധം മൂത്ത്‌ നബി ദിനാഘോഷ പരിപാടി വരെ അലങ്കോല പ്പെടുത്തുന്ന ഈ വര്‍ഗം ഇനിയും പഠിച്ചില്ലെങ്കില്‍ ഹാ കഷ്ടം എന്നേ പറയാനുള്ളൂ.. ഇനിയെങ്കിലും ഒരു വിചിന്തനത്തിനു നേതാക്കളും അണികളും തയ്യാറായാല്‍ ആര്യാടന്മാര്‍ കേറി നിരങ്ങുന്നത്‌ ഒഴിവാക്കാം. വിതച്ചതേ കൊയ്യാന്‍ കഴിയൂ...




- ബഷീര്‍ വെള്ളറക്കാട്

Labels:

5അഭിപ്രായങ്ങള്‍ (+/-)
Links to this post

5 Comments:

PACHA NUNA PARANJU NADAKKKARUD
AADIYAM AP PADACHONAANNA VICHAARAM OYIVAKKOO
ENNITTU SATTIYAM MANASSILAAKI ORGINAL SAMASTHAYILAK TIRICHU VAAA

May 28, 2008 3:03 PM  

പ്രിയ സുഹൃത്തേ.. ഇനിയും രാഷ്ടീയ മഞ്ഞപ്പിത്തം പിടിച്ച പണ്ഡിത വേഷ ധാരികളെ അന്തമായി പിന്തുടരാതെ സത്യത്തിന്റെ പാതയിലെക്ക്‌ വരൂ. ചിലരുടെ പടച്ചോന്‍ വാദത്തെ എതിര്‍ത്ത ആര്‍ജ്ജവമുള്ള പണ്ഡിതന്‍ കാന്തപുരം.. അദ്ധേഹം നിങ്ങളുടെ രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക്‌ നില്‍ക്കില്ല. സുന്നികള്‍ക്ക്‌ ആരും ആദര്‍ശത്തേക്കാള്‍ വലുതല്ല.. അത്‌ മനസ്സിലാക്കുക

സ്വന്തം പേരില്ലാത്ത താങ്കളുടേ ആദര്‍ശവും അത്തരത്തിലായി പ്പോയതില്‍ സഹതാപമുണ്ട്‌

May 29, 2008 9:19 AM  

muslim league musliyaars should realize the situation..

May 29, 2008 9:22 AM  

This refers to the above comments..

സിഹാബ്‌ തങ്ങലാണോ....അതോ കാന്തപുരമണോ വലുത്‌ എന്നതല്ല വിഷയം.....കുറച്ചു കൂടി പ്രാക്റ്റിക്കല്‍ ആയി ചിന്ദിക്കൂ...... പ്രവാചകണ്റ്റെ കുടുംബ പരബ്ബരയില്‍ പെട്ടവരെ കുറിച്ചു ആക്ഷേപം നടത്തുന്നതു ശരിയായ മുസ്ളിമിന്‌ ചേര്‍ന്നതല്ല.......

ആരാണ്‌ ഈ രാഷ്ട്രീയ മഞ്ഞപിത്തം പിടിച്ചവര്‍......

May 31, 2008 9:28 PM  

Sevilla,
that why sunni sholars agasint the blind accusation of aryaadan etc. not only aryaadan but all the one who trying to tarnish Prophet family even he is from muslim league .thank u

June 1, 2008 12:07 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



27 May 2008

ദുബായില്‍ സ്റ്റൗ സ്വാമിക്കെതിരെ പരാതി

നാരാ‍യണ ഗുരുവിന്‍റെ അവതാരമാണെന്ന് അവകാശപ്പെടുന്ന വര്‍ക്കലയിലെ സ്റ്റൌ സ്വാമിക്കെതിരെ ദുബായില്‍ നിന്നും പരാതി.




സ്വാമിയുടെ ബന്ധു സുരേഷാണ് പരാതിക്കാരന്‍.




ശ്രീനാരായണ ഗുരു പ്രപഞ്ചത്തില്‍ നിന്നും തന്നിലൂടെ മറുപടി പറയുന്നുവെന്നാണ് അജന്‍ എന്ന സ്റ്റൌ സ്വാമിയുടെ അവകാശ വാദം.




ഗുരുദേവനുമായി താന്‍ സംസാരിക്കാറുണ്ടെന്നും ഇയാള്‍ അവകാശപ്പെടുന്നു. മണ്ണെണ്ണ സ്റ്റൌവിന് മുകളില്‍ പാത്രത്തില്‍ മണല്‍ നിറച്ച് ഭക്തര്‍ക്ക് നിര്‍ദേശങ്ങള്‍ അതിലെഴുതി നല്‍കുന്നത് കൊണ്ടാണ് ഇയാള്‍ക്ക് സ്റ്റൌ സ്വാമിയെന്ന് പേര് വന്നത്.




ശിവഗിരിക്ക് സമീപം കണ്വാശ്രമം എന്ന സ്ഥലം ഇയാള്‍ രണ്ട് കോടി രൂപയ്ക്ക് വിലയ്ക്ക് ബിനാമി പേരില്‍ ഇയാള്‍ വാങ്ങിയിട്ടുണ്ടെന്നും പ്രമാണത്തില്‍ 88 ലക്ഷം രൂപയാണ് കാണിച്ചിട്ടുള്ളതെന്നും പരാതിക്കാരന്‍ പറയുന്നു.




ഷാര്‍ജയിലുള്ള ദത്തന്‍ എന്ന വ്യക്തിയുടെ പേരിലാണ് സ്ഥലം വാങ്ങിയിരിക്കുന്നത്.
ഉന്നത നിലയിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഇതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നും സുരേഷ് പറയുന്നു.




അതേ സമയം, ശിവഗിരിക്ക് സമീപം കണ്വാശ്രമം എന്ന സ്ഥലം വാങ്ങിയിട്ടുള്ളത് വര്‍ണ്ണ എന്ന സംഘടനയുടെ പേരിലാണെന്നും, ഷാര്‍ജയിലുള്ള അതിന്റെ പ്രസിഡന്റാണെന്നും സംഘടനാഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Labels: ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മലയാളം ബ്ലോഗ് പോസ്റ്റുകള്‍ മോഷ്ടിക്കപ്പെട്ടു!

മലയാള ബ്ലോഗിങ്ങ് കൊള്ളയടിക്കപ്പെട്ടു. കേരള്‍സ് ഡോട് കോം എന്ന വെബ് പത്രം മലയാളത്തിലെ ശ്രദ്ധേയമായ ബ്ലോഗ് പോസ്റ്റുകളെ എഴുത്തുകാരുടെ അറിവോ സമ്മതമോ കൂടാതെ അവരുടെ പത്രത്തില്‍ കോപ്പി ചെയ്ത് വെച്ചിരിക്കുന്നത് ഒരു ഞെട്ടലോടെയാണ് മലയാളം ബ്ലോഗ് സമൂഹം തിരിച്ചറിഞ്ഞത്. മലയാളത്തില്‍ ബ്ലോഗെഴുതുന്ന ഏകദേശം നല്ലൊരു ഭാഗം എഴുത്തുകാരുടേയും കൃതികള്‍ ഈ വെബ് പത്രം കൊള്ളയടിച്ചിട്ടുണ്ട്.




കഥ, കവിത, ലേഖനം, അനുഭവ കുറിപ്പുകള്‍, പാചക കുറിപ്പുകള്‍ എന്നു വേണ്ട കഴിഞ്ഞ രണ്ടു രണ്ടര വര്‍ഷക്കാലമായി മലയാള ബ്ലോഗിങ്ങില്‍ വന്ന ഒട്ടു മിക്ക സൃഷ്ടികളും കേരള്‍സ് ഡോട് കോമിന്റെ സൈറ്റില്‍ ഇപ്പോള്‍ കാണാം. എഴുതിയ ആള്‍ക്ക് കടപ്പാടോ ബ്ലോഗിലേക്ക് ലിങ്കോ കൊടുക്കാതെ തികച്ചും ധാര്‍ഷ്ട്യം നിറഞ്ഞ സമീപനമാണ് കേരള്‍സ് ഡോട് കോം മലയാള ബ്ലൊഗ് സമൂഹത്തോട് കാട്ടിയിരിക്കുന്നത്. മോഷ്ടിക്കപ്പെട്ടവയില്‍ മിക്ക പോസ്റ്റുകള്‍ക്കും കോപ്പീ റൈറ്റ് ഉണ്ട് എന്നുള്ള വസ്തുത നില നില്‍ക്കവേ തന്നെ മോഷ്ടാക്കള്‍ എന്തുദ്ദേശ്യത്താലാണ് ഇങ്ങിനെയൊരു സാ‍ഹസം കാട്ടിയത് എന്ന അന്വോഷണത്തിലാണ് ബ്ലോഗറന്മാര്‍.




നുറുങ്ങുകള്‍ എന്ന ബ്ലോഗിലൂടെ സജി എന്ന ബ്ലോഗറാണ് ഈ പകല്‍വെട്ടി കൊള്ള മലയാള ബ്കോഗ് സമൂഹത്തിന്റെ മുന്നില്‍ കൊണ്ടു വന്നത്. അനില്‍ ശ്രീ എന്ന ബ്ലൊഗര്‍ സ്വകാര്യങ്ങള്‍ എന്ന ബ്ലോഗിലൂടെ കേരള്‍സ് ഡോട് കോമിനെതിരേ ബ്ലോഗറന്മാര്‍ക്ക് പ്രതികരിക്കുവാനുള്ള അവസരം ഒരുക്കിയിരിക്കുന്നു.




കറിവേപ്പില എന്ന സൂര്യഗായത്രിയുടെ പാചക കുറിപ്പുകള്‍ യാഹൂവിന്റെ വെബ് ദുനിയ എന്ന വെബ് പത്രം കോപ്പിയടിച്ചതിന് ശേഷം ഇത്രയും വ്യാപകമായി മലയാള ബ്ലോഗ് പോസ്റ്റുകള്‍ കോപ്പിയടിക്കപ്പെടുന്നത് ഇതാദ്യമാണ്.




അനശ്വര ഗ്രൂപ്പ് ഓഫ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ അവിനാശ് കൊട്ടാരക്കര എന്നയാളുടെ ഉടമസ്ഥാവകാശത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള്‍സ് ഡോട് കോമിന്റെ രെജിസ്ട്രേഡ് ഓഫീസ് ശ്രീ നഗര്‍ എന്നാണ് കാണിച്ചിരിക്കുന്നത്.




വ്യാപകമായി കൊള്ളയടിക്കപ്പെട്ട മലയാള ബ്ലോഗ് സമൂഹം കേരള്‍സ് ഡോട് കോമിനെതിരേ നിയമ നടപടികള്‍ക്കൊരുങ്ങുകയാണ്. അമേരിക്കയില്‍ നിന്നും മലയാളം ബ്ലോഗെഴുതുന്ന കാപ്പിലാന്‍ എന്ന ബ്ലോഗര്‍ അമേരിക്കയില്‍ കേരള്‍സ് ഡോട് കോമിനെതിരേ പരാതി സമര്‍പ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.




- അഞ്ചല്‍ക്കാരന്‍
shehabu@gmail.com
http://anchalkaran.blogspot.com/

6അഭിപ്രായങ്ങള്‍ (+/-)
Links to this post

6 Comments:

ഇത്രയും നീചമായ പ്രവൃത്തികള്‍ ചെയ്യുന്ന കേരള്‍ കോമിനോട് എന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. അനുവാദമില്ലാതെ ബൂലോകത്തെ രചനകള്‍ കൊണ്ട് ധന സമ്പാദനവും (കു)പ്രശസ്തിയും നേടുന്ന കേരള്‍ കോമിനെതിരെ ബൂലോകം ഒറ്റക്കെട്ടായി നിലകൊണ്ട് നിയമപരമായി പൊരുതണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


ഇങ്ങിനെയൊരു വാര്‍ത്ത നല്‍കാന്‍ ഇടം നല്‍കിയ ഇ പത്രത്തിന് അഭിനന്ദനങ്ങളും കൃതജ്ഞ‌ത അറിയിക്കുന്നു. അതോടൊപ്പം പ്രിയപ്പെട്ട അഞ്ചല്‍‌ക്കാരന് നന്ദിയും പറയുന്നു.

നന്ദിപൂര്‍വ്വം
പ്രവീണ്‍
praveenharisree@rediffmail.com
http://kunjantelokam.blogspot.com/

May 29, 2008 10:28 AM  

അവര്‍ക്ക് മൈല്‍ അയക്കുന്ന എല്ലാ ബ്ലോഗേര്‍സിന്റേയും ഐപി അഡ്രസ്സ് അവര്‍ ബ്ലോക്ക് ചെയ്യുകയാണ്..എന്തുപറ്റിയോ എന്തോ എന്റെ ഐപി ആതെണ്ടികള്‍ ബ്ലോക്ക് ചെയ്തില്ലഅതുകൊണ്ട് എനിക്കത കാണാന്‍ പറ്റുന്നു.പക്ഷെ മൈല്‍ അയച്ഛപ്പോള്‍ 4 ദിവസം മുന്നെ ഒരു റീപ്ലേ വന്നതല്ലാതെ പിന്നെ ഒരു അറിവും അവരെ ക്കുറിച്ചില്ല.ഇപൊ നമ്മളാണ് അവിടെ കുറ്റക്കാര്‍..അവരുടേ യൂസേര്‍സില്‍ ആരോ ആ‍ണ് അത് പോസ്റ്റ് ചെയ്തേക്കുന്നേന്ന്..ഇപ്പൊ വാദി പ്രതിയായ ലക്ഷണമാണ്.മൈല്‍ അയച്ചവര്‍ക്കെല്ലാം വളരേ അസഭ്യമായ വാക്കുകള്‍ ഉപയോഗിച്ചാണ് അവര്‍ അതിനു മറുപടി നല്‍കുന്നതും.

May 29, 2008 12:28 PM  

കളവിനെതിരെ പ്രതികരിക്കേണ്ടത് തന്നെയാണ്...അവര്‍ തെറ്റുതിരുത്തുമെന്ന് പ്രതീക്ഷിക്കാം.

May 29, 2008 5:02 PM  

ഞെട്ടലോടെയാണിത് അറിഞ്ഞത്. എന്റെയും കഥകള്‍ പലതും അവിടെ കണ്ടു. അവര്‍ക്ക് നല്ലഭാഷയില്‍ ഒരു പരാതിയയച്ചിട്ടുണ്ട്. വെബ് ഷോട്ട്‌സ് എടുത്തുവെച്ചിട്ടുണ്ട്. ഈ പകല്‍ കൊള്ളയെ നഖശിഖാന്തം പോരാടാന്‍ നമുക്ക് കൈകോര്‍ക്കാം. ഇ-പത്രത്തിന് നന്ദി.

May 29, 2008 10:20 PM  

കൊള്ളയടിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വെബ് സൈറ്റ് കേരള്‍സ് ഡോട് കോമാണ്. (kerals)

കേരള്‍ ഡോട് കോം അല്ല.പ്രവീണിന്റെ കമന്റിനെ തിരുത്തി വായിക്കുവാന്‍ അപേക്ഷ.

May 30, 2008 2:45 PM  

തികച്ചും നാണം കെട്ട ഒരു പ്രവൃത്തിയാണ് മുകളില് വായിച്ചറിയുവാന്‍ കഴിഞ്ഞത്‌. വല്ലവന്‍റെയും കൊച്ചുങളുടെ പിതൃത്വം കാംക്ഷിക്കുന്ന ഇത്തരംഭാഷാ നപുംസകങ്ങള്‍ക്ക്‌ കേവലം പരാതി പറച്ചില്‍ കൊണ്ടൊന്നും തൃപ്തീ വരില്ല. ഒരു രചനയുടെ മൂല്യമോ, രചയിതാവിന്‍റെ ആത്മപീഢനമോ അറിയുന്ന ഒരാളും മറ്റൊരാളുടെ കൃതികള്‍ കൈവശപ്പെടുത്തി ഞെളിയില്ല. ഈ പ്രവൃത്തി കൊണ്ടു തന്നെ അവരുടെ കലയോടും, ഭാഷയോടുമുള്ള പ്രതിപത്തി ഈത്ര മാത്രമെന്ന്‌ അവര്‍ അടിവരയിട്ടു തെളിച്ചിരിക്കുന്നു. എന്നിട്ട്‌ പ്രസ്തുത ജാലികയ്ക്ക്‌ ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ പേരും. ഇത്തരം കീടങളും, ചെകുത്താന്‍റെ സന്തതികളുമാണ് നമ്മുടെ ന്നാടിന്‍റെ എല്ലാ ഉന്നതിക്കുമൈശ്വര്യത്തിനും (അതു കലയായാല്ലും, ബിസിനസ്സ്‌ ആയാലും എന്തു തന്നെയായാലും) ശാപവും തീരാക്കളങ്കവും.

ഇങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ ആര്‍ജ്ജവം കാണിച്ച ഇ പത്രത്തിന് അഭിനന്ദനങളും ഒപ്പം ഇത്തരം കയ്യേറ്റങ്ങള്‍ക്കെതിരെയുള്ള സന്ധിയില്ലാഅത്ത സമരത്തില്‍ ഐക്യദാര്‍ഢ്യവും അറിയിക്കുന്നു

ജയകൃഷ്ണന്‍ കാവാലം

May 30, 2008 5:42 PM  

Post a Comment

Links to this post: