ഒമാനില്‍ ഊര്‍ജ്ജ സാങ്കേതിക രംഗത്ത് വിവിധ പദ്ധതികള്‍ വരുന്നു
എന്‍. ‍ടി. പി. സി. യുമായി സഹകരിച്ച് ഒമാനില്‍ ഊര്‍ജ്ജ സാങ്കേതിക രംഗത്ത് വിവിധ പദ്ധതികള്‍ വരുന്നു. സുബൈര്‍ കോര്‍പ്പറേഷന്‍, ബവാന്‍ എഞ്ചിനീയറിംഗ്, അല്‍ ഹസന്‍ എന്നീ കമ്പനികള്‍ ഇതിനായി താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.




ഉല്‍പാദനം, വിതരണം തുടങ്ങിയ മേഖലയിലെ ഒമാന്റെ വാണിജ്യ താല്‍പര്യങ്ങള്‍ എന്‍. ടി. പി. സി. വളരെ സൂക്ഷമതയോടെ ആണ് വിലയിരു ത്തുന്നത്. 2008 ഒക്ടോബറോടെ ഒമാന്റെ ഊര്‍ജ്ജ മേഖലയില്‍ സ്വകാര്യ വല്‍ക്കരണം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന വാര്‍ത്ത എന്‍. ടി. പി. സി. ക്ക് വന്‍ അവസരമാണ് ഒരുക്കുന്നത്.

Labels: , ,

  - ജെ. എസ്.
   ( Monday, August 04, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മിഡില്‍ ഈസ്റ്റില്‍ ഏറ്റവും സമാധാനമുള്ള രാജ്യം ഒമാന്‍
മിഡില്‍ ഈസ്റ്റില്‍ സമാധാനവും സ്ഥിരതയും നിലനില്‍ക്കുന്ന ഒന്നാമത്തെ രാജ്യം ഒമാനാണെന്ന് റിപ്പോര്‍ട്ട്. ഓസ്ട്രേലിയയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന വിഷന്‍ ഓഫ് ഹ്യുമാനിറ്റി ഓര്‍ഗസനൈ സേഷന്‍റെ 2008 ലെ ലോക സമാധാന സൂചിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.



ഏറ്റവും സുരക്ഷിതത്വവും സമാധാനവുമുള്ള രാജ്യമാണ് ഒമാനെന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. ആഗോള തലത്തില്‍ 140 രാജ്യങ്ങളില്‍ ഒമാന് 25-ാം സ്ഥാനമാണുള്ളത്. മിഡില്‍ ഈസ്റ്റ് മേഖലയില്‍ ഏറ്റവും സുരക്ഷിതത്വമുള്ള വിനോദ സഞ്ചാര കേന്ദ്രമാണ് ഒമാനെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

Labels:

  - ജെ. എസ്.
   ( Sunday, August 03, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സലാലയില്‍ ഖരീഫ് കാലാവസ്ഥ തുടങ്ങി
ഒമാന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സലാലയില്‍ ഖരീഫ് കാലാവസ്ഥ തുടങ്ങി. സെപ്തംബര്‍ പകുതി വരെ സലാലയിലും മലനിരകളിലും മഴയോടു കൂടിയ തണുത്ത കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.




മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ കൊടും ചൂടിലായിരിക്കുമ്പോള്‍ ഇവിടുത്ത കൂടിയ ചൂട് 20 ഡിഗ്രി വരെയാണ് ഉണ്ടാകുക. ജൂലായ് 15 മുതല്‍ ആഗസ്റ്റ് 31 വരെ ഇവിടെ ഖരീഫ് സാംസ്ക്കാരിക ഉല്‍സവം സംഘടിപ്പിക്കാറുണ്ട്. മൂന്നര ലക്ഷം വിനോദസഞ്ചാരികള്‍ ഇവിടെ ഈ സമയത്ത് എത്താറുണ്ടെന്നാണ് കണക്ക്.

Labels: ,

  - ജെ. എസ്.
   ( Saturday, July 12, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്ത്യയിലേക്കുള്ള വീ‍സ ഫീസ് നിരക്കില്‍ ഭേദഗതി
ഒമാനില്‍ നിന്നും ഇന്ത്യയിലേക്കു പോകുന്ന വിദേശികള്‍ക്കുള്ള വിസ ഫീസില്‍ ഭേദഗതികള്‍ വരുത്തി. ആറ് മാസത്തെ കാലാവധിയുള്ള ടൂറിസ്റ്റ് വിസകള്‍ക്കും പഠന വിസകള്‍ക്കും പഴയ നിരക്കായ പതിനഞ്ചര റിയാല്‍ തന്നെയായിരിക്കും. ആറ് മാസം കാലാവധിയുള്ള മറ്റ് വിസകള്‍ക്ക് മുപ്പത് റിയാലായി ഫീസുയര്‍ത്തി. പതിനഞ്ച് റിയാലായിരുന്നു പഴയ നിരക്ക്.

മസ്ക്കറ്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസിഡര്‍ അനില്‍ വാദ്വയാണ് ഇക്കാര്യം അറിയിച്ചത്. ജൂലായ് ഒന്നു മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.

Labels: ,

  - Jishi Samuel
   ( Tuesday, July 01, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഒമാനിലെ ഇന്ത്യന്‍ വീട്ടുജോലിക്കാരുടെ വേതനം കൂട്ടി
ഒമാനിലെ ഇന്ത്യക്കാരായ വീട്ടു ജോലിക്കാരുടെ മിനിമം വേതനം 75 റിയാലായി ഇന്ത്യന്‍ എംബസി നിശ്ചയിച്ചു. ഇന്നലെ മുതല്‍ ഈ ഉയര്‍ന്ന വേതന നിരക്ക് പ്രാബല്യത്തില്‍ വന്നു.




ഒമാനിലെത്തുന്ന ഇന്ത്യന്‍ വീട്ടുവേലക്കാര്‍ക്ക് 75 റിയാല്‍ ഏകദേശം 8500 രൂപയാണ് മിനിമം വേതനം നിശ്ചയിച്ചിരിക്കുന്നത്. ഇന്നലെ മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. നിലവില്‍ 50 റിയാല്‍ ഏകദേശം 5500 രൂപയായിരുന്നു ഒമാനിലെ വീട്ടു വേലക്കാരുടെ മിനിമം വേതനം. ഉയര്‍ന്ന ജീവിതച്ചെലവ് പരിഗണിച്ചാണ് വീട്ടുവേലക്കാരുടെ മിനിമം വേതനം വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ തീരുമാനിച്ചത്.




ഒമാനും ഇന്ത്യയും തമ്മിലുള്ള ഊഷ്മള ബന്ധം കണക്കിലെടുത്ത് ഓരോ വീട്ടുവേലക്കാര്‍ക്കും 25,000 ഡോളര്‍ ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന നിയമം ഒഴിവാക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാദ് വ പറഞ്ഞു. വീട്ടു വേലക്കാര്‍ ഇന്ത്യ വിടുന്നതിന് മുമ്പ് അവരുടെ ലേബര്‍ കോണ്‍ട്രാക്റ്റ് ഇന്ത്യന്‍ എംബസിയില്‍ ഹാജറാക്കി അറ്റസ്റ്റ് ചെയ്തിരിക്കണം.




ഒമാനില്‍ എത്തിയാലുടന്‍ സ്പോണ്‍സര്‍ ജോലിക്കാര്‍ക്ക് പ്രീ പെയ്ഡ് മൊബൈല്‍ ഫോണ്‍ നല്‍കിയിരിക്കണമെന്നും നിയമത്തില്‍ പറയുന്നു. വീട്ടുവേലക്കാര്‍ രാജ്യത്തെത്തി നാല് ആഴ്ചയ്ക്കകം സ്പോണ്‍സര്‍ ഇന്ത്യന്‍ എംബസിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം.




വീട്ടുവേലക്കാരുടെ അവകാശങ്ങളെക്കുറിച്ച് ഇന്ത്യന്‍ എംബസി മലയാളം ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ഭാഷകളില്‍ പ്രത്യേക ബുക്ക് ലറ്റും പുറത്തിറക്കിയിട്ടുണ്ട്.

Labels: ,

  - ജെ. എസ്.
   ( Monday, June 02, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഒമാന്‍ ബാങ്കുകള്‍ക്ക് വെള്ളിയും ശനിയും അവധി
ഒമാനില്‍ ബാങ്കുകള്‍ ജൂലൈ മുതല്‍ ആഴ്ചയില്‍ അഞ്ച് ദിവസം മാത്രമേ പ്രവര്‍ത്തിക്കുകയൂള്ളൂ. വെള്ളി, ശനി ദിവസങ്ങള്‍ ബാങ്കുകള്‍ക്ക് വാരാന്ത്യ അവധി ദിനങ്ങളായി അധികൃതര്‍ പ്രഖ്യാപിച്ചു.




ഒമാനിലെ ബാങ്കുകള്‍ക്ക് ജൂലൈ ഒന്ന് മുതലാണ് വെള്ളി, ശനി ദിവസങ്ങളില്‍ വാരാന്ത്യ അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാനാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.




ഇപ്പോള്‍ ബാങ്കുകള്‍ക്ക് വെള്ളിയാഴ്ച മാത്രമാണ് ഒമാനില്‍ അവധിയുള്ളത്. വ്യാഴാഴ്ചകളില്‍ ഒരു മണിക്കൂറ്‍ കുറവ് പ്രവര്‍ത്തി സമയവുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ സംവിധാനത്തില്‍ നിന്ന് മാറി വ്യാഴാഴ്ച കൃത്യമായ പ്രവര്‍ത്തി സമയവും വെള്ളിയും ശനിയും അവധിയുമെന്ന പുതിയ രീതി അധികൃതര്‍ പ്രഖ്യാപിക്കുകയായിരുന്നു.




നിരവധി ബാങ്കുകളുടെ അപേക്ഷ പരിഗണിച്ചാണ് ഇത്തരത്തില്‍ അവധി ദിനങ്ങളില്‍ മാറ്റം വരുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.




രണ്ട് ദിവസം അവധിയാകുന്നതോടെ ഉപഭോക്താക്കള്‍ക്കുള്ള ബുധിമുട്ടുകള്‍ ഒഴിവാക്കാന്‍ മിക്ക ബാങ്കുകളും 2 മുതല്‍ നാല് മണിക്കൂര്‍ വരെ ദിവസവും അധിക സമയം പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് അറിയുന്നു.

Labels:

  - ജെ. എസ്.
   ( Sunday, June 01, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഒമാനില്‍ ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഈ മാസം 29 ന് ഒമാനില്‍ ചുഴലിക്കാറ്റ് വീശുമെന്ന് ബ്രിട്ടന്‍ ആസ്ഥാനമായുള്ള യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍ കാസ്റ്റ്സ് നേരത്തെ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നു. എന്നാല്‍ ഭീതി വേണ്ടെന്ന് ജനങ്ങളോട് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.




അറബിക്കടലിലെ കാലാവസ്ഥ തുടര്‍ച്ചയായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ജനങ്ങള്‍ ഭയപ്പെടേണ്ട ഒരവസ്ഥയും നിലവിലില്ലെന്നും ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദം വ്യക്തമാക്കുന്നു.




ദുബായ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മേഖലയില്‍ ശക്തമായ കാറ്റിന് സാധ്യതയില്ല എന്ന് തന്നെയാണ് പറയുന്നത്. ഇവരും മേഖലയിലെ കാലാവസ്ഥ സസൂഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.




കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിനാണ് ഒമാനില്‍ ഗോനു ചുഴലിക്കാറ്റ് വീശിയത്. ഇതില്‍ മലയാളികള്‍ അടക്കം 48 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. വീണ്ടും ഒരു ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് മലയാളികള്‍ അടക്കമുള്ളവര്‍ ഒമാനില്‍ ഇപ്പോള്‍ മുന്‍കരുതല്‍ എടുക്കുകയാണ്. കുടിവെള്ളവും അവശ്യ ഭക്ഷ്യ വസ്തുക്കളും ശേഖരിച്ചുവയ്ക്കുകയാണ് നിരവധി കുടുംബങ്ങള്‍.




കഴിഞ്ഞ ദിവസങ്ങളില്‍ കുടിവെള്ളം, അരി, ഗോതമ്പ്, എന്നിവയുടെ വില്‍പ്പന വന്‍തോതില്‍ വര്‍ധിച്ചതായി സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ പറയുന്നു. വിവിധ മരുന്നുകളുടെ വില്‍പ്പനയും കൂടിയിട്ടുണ്ട്. ഒമാന്‍ അധികൃതര്‍ ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് പറയുന്നുണ്ടെങ്കിലും 29-ാം തീയതി കഴിഞ്ഞാല്‍ മാത്രമേ ജനങ്ങളിലെ ഭീതി അകലുകയുള്ളൂ എന്ന് വ്യക്തമാണ്.

Labels: , ,

  - ജെ. എസ്.
   ( Monday, May 26, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ചുഴലിക്കാറ്റിന് സാധ്യത; ഒമാന്‍ ഭീതിയില്‍
ഒമാനില്‍ ഈ മാസം വീണ്ടും ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍ കാസ്റ്റ്സ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.




ഒമാനില്‍ ഗോനു ചുഴലിക്കാറ്റ് താണ്ഡവമാടി ഒരു വര്‍ഷം പൂര്‍‍ത്തിയാകുന്നതിന് മുമ്പാണ് വീണ്ടും എബി 2008 എന്ന മറ്റൊരു ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഈ മാസം 29 ന് ഒമാന്‍, യമന്‍ തീരങ്ങളില്‍ എബി 2008 വീശുമെന്നാണ് ബ്രിട്ടന്‍ ആസ്ഥാനമായുള്ള യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ മീഡിയം റേ‍ഞ്ച് വെതര്‍ ഫോര്‍കാസ്റ്റ്സ് - ECMWF മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ ഒമാന്‍ അധികൃതര്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിട്ടില്ല. കനത്ത കാറ്റിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് മാത്രമാണ് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്. ഈ വര്‍ഷത്തെ മണ്‍സൂണ്‍ തുടക്കത്തില്‍ അറബിക്കടലില്‍ ഒരു ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന് ECMWF പറയുന്നു. വെസ്റ്റ് സെന്‍ട്രല്‍ അറബിക്കടലില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റ് യെമന്‍, ഒമാന്‍ തീരത്ത് നാശം വിതയ്ക്കുമെന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ഗോനു കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശക്തി കുറഞ്ഞതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിനാണ് ഒമാനില്‍ ഗോനു ചുഴലിക്കാറ്റ് വീശിയത്. ഇതില്‍ മലയാളികള്‍ അടക്കം 48 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന് ECMWF റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ഒമാന്‍ അധികൃതര്‍ ഇതു വരെ ജനങ്ങള്‍ക്ക് മുന്നറിയിപ്പൊന്നും പ്രഖ്യാപിച്ചിട്ടില്ല.

Labels: ,

  - ജെ. എസ്.
   ( Wednesday, May 21, 2008 )    

4അഭിപ്രായങ്ങള്‍ (+/-)
Links to this post

4 Comments:

Dear Editor

Even if the storm hits, please change your reporting to a correct information. It is not Gonu. Many have report wrongly but that do not mean E-paper too report wrongly.

“Cyclone ABE 2008 predicted in Oman
Start TRACKING CYCLONE ABE 2008
Storms predicted in OMAN on 29 May 2008
The European Centre for Medium-Range Weather Forecasts hasa warned of a rogue cyclone spin up in the west-central Arabian Sea. The westerly winds are predicted to accelerate in the run up to monsoon.
The circulation is shown to move in a west-northwest direction, away from the Indian coast, during the two days from May 27 . This is more or less the track pursued by super cyclone Gonu during last year.
The onset phase of this year's monsoon may be a cyclone in the west Arabian Sea of matching strength.
It is expected to make a landfall over the Yemen and Oman coast around May 29, the cyclone will bear the name'Abe' ..
The timing of the birth of a cyclone ABE and the path for onward movement would resemble those of Super Cyclone Gonu that struck Oman during the monsoon onset phase last year. It would be of comparatively reduced strength .
Unlike Gonu, intensification of this storm would be slow .”

Wish E-patram all the success for years to come.


Thank you and best regards,

May 22, 2008 12:17 AM  

ഗോണൂവിന്റെ പിറ്റേന്നത്തെ ചില കാ‍ഴ്ചകൾ

May 22, 2008 12:23 AM  

ഗോനു എന്നുള്ളതു തിരുത്തി എബി-2008 എന്നാക്കുവാന്‍ അപേക്ഷ..
ചുഴലിക്കാറ്റിന്നു..ലോകമെങ്ങും പെണ്ണുങ്ങളുടെ പേരിടുമ്പോള്‍(കത്രീന,റോസി,എലീന..)ഗോനുവിന് ശേഷം വരുന്ന..എബിയെ ..എബി എന്നു തന്നെ വിളിക്കുക.

May 22, 2008 2:31 AM  

ഗോനു എന്ന് തെറ്റായി കൊടുത്തത് തിരുത്തി എബി 2008 എന്നാക്കി. തെറ്റ് ചൂണ്ടിക്കാണിച്ചതിന് എല്ലാവര്‍ക്കും നന്ദി.

May 22, 2008 8:15 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഒമാനില്‍ റെക്കോഡ് പണപ്പെരുപ്പം
ഒമാനില്‍ പണപ്പെരുപ്പം റെക്കോഡ് നിരക്കിലെത്തി. 11.6 ശതമാനമാണ് ഇപ്പോള്‍ പണപ്പെരുപ്പ നിരക്ക്. ഇതോടെ അവശ്യ സാധനങ്ങളുടെ വില വന്‍ തോതില്‍ വര്‍ദ്ധിച്ചു.

Labels:

  - ജെ. എസ്.
   ( Monday, May 19, 2008 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

Yes I fully agree with this report. It has become unbearable to live here. Rents are sky rocketing and rental agencies are expoiting people to the extremes. Even we are forced to pay the taxes to be paid by the rental companies. There should be an international uprise to crub this kind of unscrupulus people.

May 23, 2008 3:48 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്