ജ്യോനവന്റെ ഓര്‍മ്മയ്ക്കായ് ‘eപത്രം’ കവിതാ പുരസ്കാരം
awardകവിതയുടെ e ലോകത്ത് നിന്ന് നമ്മെ വിട്ടു പോയ പ്രതിഭയാണ് ജ്യോനവന്‍. നവീന്‍ ജോര്‍ജ്ജ് എന്ന ആ ചെറുപ്പക്കാരന്റെ അപകട മരണം e കവിതാ ലോകത്തെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ജ്യോനവനും അവന്റെ കവിതകള്‍ക്കുമുള്ള ഒരു നിത്യ സ്മാരകമാണ് e പത്രം - കവിതാ പുരസ്കാരം. മലയാളത്തിലെ കവിതാ ബ്ലോഗുകളാണു പുരസ്ക്കാരത്തിനു പരിഗണിക്കുന്നത്. കഴിഞ്ഞ 6 മാസത്തില്‍ അധികമായി നിലവിലുള്ള ബ്ലോഗായിരിക്കണം. ബ്ലോഗിലെ 3 കവിതകള്‍ (അതിന്റെ ലിങ്കുകള്‍) ആണു സമര്‍പ്പിക്കേണ്ടത്. എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും എന്‍ട്രികള്‍ സമര്‍പ്പിക്കാം. കൂടെ പൂര്‍ണ്ണ മേല്‍വിലാസം, e മെയില്‍, ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നിവ ഉണ്ടായിരിക്കണം.
 
മലയാള കവിതാ ലോകത്തെ മികച്ച കവികളായിരിക്കും e പുരസ്കാരം ജേതാവിനെ തിരഞ്ഞെടുക്കുക.
 
10001 രൂപയും, മികച്ച ഒരു പെയിന്റിങ്ങുമാണു സമ്മാനം.
 
എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2009 ഡിസംബര്‍ 31. മികച്ച e കവിയെ 2010 ജനുവരി ആദ്യ പകുതിയോടെ പ്രഖ്യാപിക്കും.
 
എന്‍ട്രികള്‍ അയയ്ക്കേണ്ട e മെയില്‍ - poetry2009 അറ്റ് epathram ഡോട്ട് com
 



ePathram Jyonavan Memorial Poetry Award 2009



 
 

ബ്ലോഗില്‍ ഇടാനുള്ള കോഡ്
 




 
 
 
 

Labels: , ,

  - ജെ. എസ്.
   ( Wednesday, December 16, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കൈതമുള്ളിന്റെ ജ്വാലകള്‍ ശലഭങ്ങള്‍
jwalakal_salabhangalകൈതമുള്ള് എന്ന പേരില്‍ ബ്ലോഗില്‍ പ്രശസ്തനായ ശശി കൈതമുള്ളിന്റെ ആദ്യ പുസ്തകമായ ജ്വാലകള്‍ ശലഭങ്ങള്‍ ഒക്ടോബര്‍ ആറിന് കോഴിക്കോടു നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യും. വൈകുന്നേരം 5 മണിക്ക് കോഴിക്കോട് ടൌണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. സുകുമാര്‍ അഴീക്കോട് സിസ്റ്റര്‍ ജെസ്മിക്ക് 15 പെണ്ണനഭവങ്ങളുടെ പുസ്തകത്തിന്റെ ആദ്യ പ്രതി നല്‍കും.
 
യു.എ. ഖാദര്‍ അധ്യക്ഷനായിരിക്കും. പി. കെ. പാറക്കടവ്, മൈന ഉമൈബാന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ബസ്തുകര എന്ന നാടകം അരങ്ങേറും.
 
കഴിഞ്ഞ 35 വര്‍ഷത്തി ലധികമായി ദുബായില്‍ പ്രവാസ ജീവിതം നയിക്കുകയാണ് ശശി കൈതമുള്ള്.

Labels: ,

  - ജെ. എസ്.
   ( Monday, September 28, 2009 )    

7അഭിപ്രായങ്ങള്‍ (+/-)
Links to this post

7 Comments:

aaSamsakaL

September 28, 2009 10:04 PM  

ആശംസകള്‍ ശശിയേട്ടാ

October 5, 2009 11:38 AM  

Shashiyettaa,
Congrats..!

October 5, 2009 12:54 PM  

കൈതമുള്ളില്‍ പുതിയ പൂവുകള്‍-
ആശംസകളോടെ

October 5, 2009 6:06 PM  

കൈതമുള്ളിന് അഭിനന്ദനങ്ങള്‍!!

October 5, 2009 7:31 PM  

കൈതമുള്ളിന് അഭിനന്ദനങ്ങള്‍!

October 5, 2009 7:32 PM  

കൈതമുള്ളിന്

എല്ലാ ഭാവുകങ്ങളും. എല്ലാ പരിപാടികളും വിജയിക്കട്ടെ. പുസ്തകപ്രകാശനം ഒരു വലിയ വിജയമാകട്ടെ എന്നാശംസിക്കട്ടെ.

മാവേലികേരളം

October 5, 2009 11:35 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കാര്‍ട്ടൂണിസ്റ്റ് സുജിത്തിന് പുരസ്കാരം
t-k-sujithതിരുവനന്തപുരം പ്രസ് ക്ലബിന്റെ 2008 ലെ മികച്ച കാര്‍ട്ടൂണിനുള്ള പുരസ്കാരം കാര്‍ട്ടൂണിസ്റ്റ് ടി. കെ. സുജിത് വരച്ച ‘വിചിത്ര പ്രദര്‍ശനം’ എന്ന കാര്‍ട്ടൂണിന് ലഭിച്ചു. 2008 ഡിസംബറിലെ കേരള കൌമുദി വാരാന്ത്യ പതിപ്പില്‍ പ്രസിദ്ധീകരിച്ചതാണ് ഈ കാര്‍ട്ടൂണ്‍. രണ്ടായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. നേരത്തേ കേരള സര്‍ക്കാരിന്റെ മീഡിയ പുരസ്കാരത്തിനും അര്‍ഹമായിരുന്നു ഈ കാര്‍ട്ടൂണ്‍.
 

sujith-tk-davinci+ravivarma-cartoon-award
പുരസ്ക്കാരം ലഭിച്ച കാര്‍ട്ടൂണ്‍

 
യുവ കാര്‍ട്ടൂണിസ്റ്റുകളില്‍ ഏറെ ശ്രദ്ധേയനും, മലയാളത്തിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ ബ്ലോഗ് ഉടമയുമാണ് ടി.കെ.സുജിത്ത്. ബൂലോഗത്തെ ആദ്യത്തെ കാര്‍ട്ടൂണ്‍ പെട്ടിക്കട എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന വര @ തല = തലവര എന്ന ബ്ലോഗ് ആണ് മലയാളത്തിലെ ആദ്യത്തെ കാര്‍ട്ടൂണ്‍ ബ്ലോഗ് ആയി അറിയപ്പെടുന്നത്.
 
തൃശൂര്‍ തിരുമിറ്റക്കോട് ടി. ആര്‍. കുമാരന്റെയും പി. ആര്‍. തങ്കമണിയുടെയും മകനാണ് സുജിത്. രസതന്ത്രത്തില്‍ ബിരുദവും നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മൂന്ന് തവണ സംസ്ഥാന മാധ്യമ അവാര്‍ഡ്, കേരള ലളിത കല അക്കാഡമി ഓണറബിള്‍ മെന്‍ഷന്‍ പുരസ്കാരം, പാമ്പന്‍ മാധവന്‍ പുരസ്കാരം, തിരുവനന്തപുരം പ്രസ് ക്ലബ് അവാര്‍ഡ് തുടങ്ങി കാര്‍ട്ടൂണിന് നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. അഡ്വ. എം നമിതയാണ് ഭാര്യ. മകന്‍ : അമല്‍.
 





 
 

Labels: ,

  - ജെ. എസ്.
   ( Wednesday, July 29, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ശൂന്യാകാശത്തും ട്വിറ്റര്‍
Mark-Polanskyഒരു ദിവസത്തെ കഠിനാധ്വാനത്തിനു ശേഷം ലഭിച്ച വിശ്രമ വേളയില്‍ എന്‍ഡവര്‍ കമാന്‍ഡര്‍ തന്റെ പതിനായിര കണക്കിന് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് തന്റെ ട്വിറ്റര്‍ പേജിലൂടെ മറുപടി നല്‍കി. പരീക്ഷണ സാമഗ്രികള്‍ അടങ്ങിയ വാഹിനി എന്‍ഡവറില്‍ നിന്നും നിലയത്തിലേക്ക് മാറ്റുക എന്ന ശ്രമകരമായ ദൌത്യം പൂര്‍ത്തിയാക്കാന്‍ ഏഴ് ശൂന്യാകാശ യാതികര്‍ക്ക് മണിക്കൂറുകളുടെ കഠിനാധ്വാനം തന്നെ വേണ്ടി വന്നു. ഇതിനു ശേഷം ഇവര്‍ക്ക് അനുവദിച്ച വിശ്രമ വേളയിലാണ് എന്‍ഡവറിന്റെ കമാന്‍ഡര്‍ മാര്‍ക്ക് പോളന്‍സ്കി ട്വിറ്ററിലൂടെ തന്റെ 37,000 ത്തിലധികം അനുയായികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്. തങ്ങളുടെ ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതായി അദ്ദേഹം തന്റെ ട്വിറ്റര്‍ പേജില്‍ അറിയിച്ചു. മൈക്രോബ്ലോഗിങ് സങ്കേതം ഉപയോഗിച്ച് പൊതു ജനത്തിന് ബഹിരാകാശ ഗവേഷണത്തില്‍ താല്പര്യം ജനിപ്പിക്കുവാന്‍ വേണ്ടി എന്‍ഡവര്‍ ദൌത്യത്തിന്റെ പരിശീലന കാലത്താണ് മാര്‍ക്ക് പോളിന്‍സ്കി തന്റെ ട്വിറ്റര്‍ പേജ് ആരംഭിച്ചത്.
 

Mark-Polansky

 
എന്‍ഡവറിലെ ബഹിരാകാശ യാത്രികര്‍ രണ്ട് ശൂന്യാകാശ ക്രെയിനുകളുടെ സഹായത്തോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പടി വാതില്‍ക്കല്‍ ഒരു ജപ്പാന്‍ നിര്‍മ്മിത പരീക്ഷണ വാഹിനി ഘടിപ്പിക്കുക എന്ന ദൌത്യമാണ് ഇന്നലെ പൂര്‍ത്തിയാക്കിയത്. മൂന്ന് പരീക്ഷണ ഉപകരണങ്ങളാണ് ഈ വാഹിനിയില്‍ ഉണ്ടായിരുന്നത്. ശൂന്യാകാശത്തില്‍ ഇലക്ട്രോണിക്സിന് ഉണ്ടാവുന്ന വ്യതിയാനങ്ങള്‍ പഠിക്കുവാന്‍ ഉപകരിക്കുന്ന പരീക്ഷണ സംവിധാനം, ഒരു എക്സ് റേ നിരീക്ഷണ ശാല എന്നിങ്ങനെ മൂന്ന് പരീക്ഷണ ഉപകരണങ്ങളാണ് ഈ വാഹിനിയില്‍ ഉണ്ടായിരുന്നത്. ഈ ഉപകരണങ്ങള്‍ കേട് കൂടാതെ കൊണ്ടു പോകാനാണ് ഇവക്കായി പ്രത്യേകം വാഹിനി ഏര്‍പ്പെടുത്തിയത്. ഈ വാഹിനിയാണ് എന്‍ഡവറിന്റെ അറയില്‍ നിന്നും ക്രെയിനുകള്‍ ഉപയോഗിച്ച് ബഹിരാകാശ നിലയത്തിന്റെ പടി വാതിലില്‍ ഉറപ്പിച്ചത്. വാഹിനിയില്‍ നിന്നും ഈ പരീക്ഷണ സാമഗ്രികള്‍ നിലയത്തിന്റെ യന്ത്ര വല്‍കൃത കൈ ഉപയോഗിച്ച് നിലയത്തിലേക്ക് പിന്നീട് മാറ്റും. അതിനു ശേഷം വാഹിനി വീണ്ടും എന്‍ഡവറിലേക്കും നീക്കം ചെയ്യും. അതോടെ എന്‍ഡവറിന്റെ ദൌത്യം പൂര്‍ത്തിയാവും.
 


Labels: , ,

  - ജെ. എസ്.
   ( Tuesday, July 21, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഈണം - സ്വതന്ത്ര മലയാള സംഗീത സംരംഭം
eenam-logoമലയാളം ബ്ലോഗര്‍മാരും മലയാള ഗാന ശേഖരം എന്ന വെബ് സൈറ്റും കൈ കോര്‍ക്കുന്ന മലയാളത്തിലെ ആദ്യ സ്വതന്ത്ര സംഗീത സംരംഭത്തിന്റെ ആദ്യ ആല്‍ബമായ ‘ഈണം’ പുറത്തിറങ്ങി. ആസ്വാദ്യകരമായ ഗാനങ്ങള്‍ സൗജന്യമായി ജനങ്ങളിലേക്ക് എത്തിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് രംഗത്തിറങ്ങിയ സംഗീത പ്രേമികളുടെ ഈ സംഗമം, ആര്‍ദ്രമായ ഗാനങ്ങളെ എന്നും ഗൃഹാതുരത്വത്തോടെ മനസ്സില്‍ സൂക്ഷിക്കുന്ന സ്വദേശ - വിദേശ മലയാളികളുടെ ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ്.
 
പൈറസിയുടെ യാതൊരു നൂലാമാലകളും കൂടാതെ ആര്‍ക്കും സ്വതന്ത്രമായി ഈണം വെബ് സൈറ്റില്‍ നിന്നും ഗാനങ്ങള്‍ ഡൌണ്‍ലോഡു ചെയ്ത് ആസ്വദിക്കാം.
 
ബ്ലോഗിലെ സംഗീത പ്രേമികളുടെ മനസ്സില്‍ ദീര്‍ഘ കാലമായി നില നിന്നിരുന്ന, മലയാളത്തിനു മാത്രമായി ഒരു സ്വതന്ത്ര സംഗീത സംരംഭം വേണമെന്ന ചിന്തയില്‍ നിന്നുമാണ് “ഈണ”ത്തിന്റെ പിറവി. കഴിവുള്ള ധാരാളം കലാകാരന്മാര്‍ക്ക് അവസരം ലഭിക്കാതെ പോകുന്നുണ്ട് എന്ന തിരിച്ചറിവും സാങ്കേതിക വിദ്യയുടെ പിന്‍ബലത്താല്‍ എന്തും സാദ്ധ്യമാകും എന്ന ആത്മ വിശ്വാസവുമാണ് ഒരു തരത്തില്‍ ഇത്തരം ഒരാശയത്തിലേക്ക് ഇതിന്റെ അണിയറ പ്രവര്‍ത്തകരെ എത്തിച്ചത്.
 

eenam-team

ഈണത്തിന്റെ അണിയറ ശില്‍പ്പികള്‍

 
ലോകത്തിന്റെ പല ഭാഗങ്ങളിലും ജോലി ചെയ്യുന്ന, പരസ്പരം നേരില്‍ കണ്ടിട്ടില്ലാത്ത ഒരു പറ്റം സംഗീത പ്രേമികളായ ബ്ലോഗര്‍മാരുടെ കൂട്ടായ്മയാണ് ഈ സംരംഭത്തിനു പിന്നില്‍. ബഹുവ്രീഹി എന്ന ബ്ലോഗറുടെ സംഗീത സംവിധാന പരീക്ഷണങ്ങളായിരുന്നു ഈണത്തിന്റെ ആദ്യ തീപ്പൊരി. ബഹുവും കിരണും പ്രതിഭാധനനായ ഗായകന്‍ രാജേഷും ഒരുമിച്ചു ചേര്‍ന്നതോടെ അതൊരു കൂട്ടായ സംരംഭമാക്കാന്‍ തീരുമാനമായി. ഭക്തി ഗാന പബ്ലിഷിംഗ് രംഗത്ത് പ്രൊഫഷണല്‍ പരിചയമുള്ള നിശീകാന്ത് (ബൂലോഗ നാമധേയം ചെറിയനാടന്‍) ബൂലോഗത്ത് എത്തിയതോടെ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റമായി. നിരന്തരമായ ചര്‍ച്ചകളിലൂടെ വ്യക്തമായ ലക്ഷ്യം രൂപപ്പെടുത്തുകയും 2009 ജൂണ്‍ മാസത്തില്‍ ഈണത്തിന്റെ ആദ്യ ഗാന സമാഹാരം പുറത്തിറക്കണം എന്ന്‍ തീരുമാനിക്കുകയും ഉണ്ടായി. ആദ്യ സമാഹാരത്തില്‍ ഒന്‍പതു ഗാനങ്ങള്‍ ഉണ്ടാവണമെന്നും അവ ഒന്‍പതു വ്യത്യസ്ത തീമുകളെ ആസ്പദമായി ആയിരിക്കണമെന്നും തീരുമാനിച്ചിരുന്നു. അതനുസരിച്ച് നിലവില്‍ ബൂലോഗത്തിലെ അറിയപ്പെടുന്ന ഗായകരേയും ഗാന, കവിതാ രചയിതാക്കളേയും മറ്റും ഇതിനായി ബന്ധപ്പെട്ടു. ‘സകല കലാ വല്ലഭന്‍‘ എന്ന പേരിനു സര്‍വ്വഥാ യോഗ്യനായ എതിരന്‍ കതിരവന്‍ എന്ന ബ്ലോഗര്‍ ആയിരുന്നു പലപ്പോഴും ഇവര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി കൊണ്ടിരുന്നത്.
 
ഒന്നല്ല, അനേകം വ്യക്തമായ ഉദ്ദേശ ലക്ഷ്യങ്ങ ളോടെയാണ് “ഈണം” മുന്നിട്ടിറങ്ങുന്നത്. കഴിവുള്ള ഗായകര്‍ക്ക്, തങ്ങളുടെ ശബ്ദം പുറം ലോകത്തേക്ക് എത്തിക്കുന്ന ഒരു സഹായിയായി, സ്വന്തം രചനകള്‍ പുസ്തക താളുകളില്‍ അല്ലെങ്കില്‍ ബ്ലോഗിലെ പോസ്റ്റുകളില്‍ മാത്രം ഒതുക്കി നിര്‍ത്തേണ്ടി വരുന്ന പ്രതിഭാ ധനരായ എഴുത്തുകാര്‍ക്ക് ഒരു വേദിയായി, അക്ഷര ക്കൂട്ടങ്ങള്‍ക്ക് സംഗീതം നല്‍കി അനുപമ ഗാനങ്ങളായി രൂപപ്പെടുത്താന്‍ കഴിയുന്ന പ്രതിഭാ ധനരായ യുവ സംഗീത സംവിധായ കര്‍ക്കൊരു സങ്കേതമായി “ഈണം” എന്നും ഉണ്ടാകും എന്ന് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറഞ്ഞു.
 
കവി ഭാവനയിലൂടെ മാത്രം നാം കണ്ടറിഞ്ഞ ‘ഏക ലോക’ മെന്ന ദര്‍ശനത്തെ യാഥാര്‍ത്ഥ്യമാക്കി, ഭൂലോകത്തിന്റെ ഏതു കോണിലുമുള്ള മനസ്സുകളേയും വിരല്‍ തുമ്പിലൂടെ തൊട്ടറിയാന്‍ പര്യാപ്തമാക്കിയ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍, പരസ്പരം കാണാതെ ലോകത്തിന്റെ പല ഭാഗത്തിരുന്ന് മെനഞ്ഞെടു ത്തവയാണീ ഗാനങ്ങളെല്ലാം തന്നെ. ആയതിനാല്‍, കുറ്റങ്ങളും കുറവുകളും സ്വാഭാവികം. ആ പോരായ്മകള്‍ ചൂണ്ടിക്കാട്ടി വരും കാല സംരംഭങ്ങള്‍ക്ക് “ഈണ”ത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ ഏവരും മുന്നിട്ടു വരണമെന്ന് ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു.
 
ഇന്റെര്‍നെറ്റ് മലയാളത്തിന്റെ പുരോഗതിയ്ക്ക് നിദാനമായ എല്ലാ സ്വതന്ത്ര സംരംഭങ്ങള്‍ക്കും അതിന്റെ പ്രതിഭാധനരായ ശില്‍പ്പികള്‍ക്കും “ഈണ”ത്തിന്റെ ഈ ആദ്യ ഗാനോപഹാരം ഇതിന്റെ ശില്‍പ്പികള്‍ സമര്‍പ്പണം ചെയ്തിരിക്കുന്നു.

Labels: , ,

  - ജെ. എസ്.
   ( Friday, July 10, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വംശീയ ആക്രമണം - ബച്ചന്‍ ഡോക്ടറേറ്റ് നിഷേധിച്ചില്ല
amitabh-bachchanഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടക്കുന്ന വംശീയ ആക്രമണത്തില്‍ പ്രതിഷേധിച്ച് അമിതാഭ് ബച്ചന്‍ ഒരു ഓസ്ട്രേലിയന്‍ സര്‍വ്വകലാശാല തനിക്ക് നല്‍കാനിരുന്ന ഡോക്ടറേറ്റ് നിരസിച്ചു എന്ന് പല മലയാള മാധ്യമങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
 
ബച്ചന്‍ തന്റെ ബ്ലോഗിലൂടെയാണ് ഇത് അറിയിച്ചത് എന്നാണ് മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ വെബ് സൈറ്റുകള്‍ എല്ലാം റിപ്പോര്‍ട്ട് ചെയ്തത്.
 
എന്നാല്‍ ബച്ചന്റെ ബ്ലോഗ് പരിശോധിക്കുന്ന ആര്‍ക്കും ഇത് ശരിയല്ല എന്ന് ബോധ്യമാവും.
 
ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഉണ്ടായ ഹീനമായ ആക്രമണം തനിക്ക് ഏറെ ഞെട്ടലും വിഷമവും ഉളവാക്കി എന്ന് പറയുന്ന ബച്ചന്‍ ഇത് തന്നെ ഒരു വലിയ ആശയക്കുഴപ്പത്തില്‍ എത്തിച്ചിരിക്കുന്നു എന്നാണ് പറയുന്നത്. ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ ഉള്ള ക്വീന്‍സ്‌ലാന്‍ഡ് സാങ്കേതിക സര്‍വ്വകലാശാല വിനോദ രംഗത്തെ തന്റെ സംഭാവനകളുടെ ബഹുമാനാര്‍ത്ഥം തന്നെ ഡോക്ടറേറ്റ് നല്‍കി അലങ്കരിക്കുവാന്‍ തീരുമാനിച്ചതായി കഴിഞ്ഞ ആഴ്ച്ച അറിയിച്ചിരുന്നു. ഇത് താന്‍ സ്വീകരിക്കുന്നതായി അവരെ അറിയിക്കുകയും ചെയ്തു. ഈ വരുന്ന ജൂലൈ മാസത്തില്‍ തന്റെ സിനിമകളുടെ പ്രദര്‍ശനം നടക്കുന്നതിനൊപ്പം ബ്രിസ്ബേനില്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ വെച്ച് തനിക്ക് ഡോക്ടറേറ്റ് സമ്മാനിക്കുവാനാണ് തീരുമാനം. എന്നാല്‍ തന്റെ ദേശവാസികളോട് ഇത്തരത്തില്‍ പെരുമാറുന്ന ഒരു രാജ്യത്തില്‍ നിന്നും ഇത്തരം ഒരു അലങ്കാരം സ്വീകരിക്കാന്‍ തന്റെ മനഃസ്സാക്ഷി തന്നെ അനുവദിക്കുന്നില്ല. ഈ വിഷയത്തില്‍ തന്റെ വായനക്കാരുടെ അഭിപ്രായം തനിക്കറിയണം. ഈ വിഷയം ഒരു അഭിപ്രായ വോട്ടെടുപ്പിനായി ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്. വായനക്കാരുടെ അഭിപ്രായം തന്നെ ഒരു ശരിയായ തീരുമാനം എടുക്കാന്‍ സഹായിക്കും എന്നും ബച്ചന്‍ എഴുതിയിരിക്കുന്നു.
 
ബ്ലോഗിലെ അഭിപ്രായ വോട്ടെടുപ്പിന്റെ ഫലത്തില്‍ ഇപ്പോള്‍ തന്നെ 68% പേര്‍ പറയുന്നത് ബിഗ് ബി ഓസ്ട്രേലിയന്‍ ഡോക്ടറേറ്റ് സ്വീകരിക്കരുത് എന്നാണ്. ബച്ചന്‍ ഡോക്ടറേറ്റ് സ്വീകരിക്കാതിരിക്കാന്‍ തന്നെയാണ് സാധ്യത എന്ന് ബ്ലോഗ് വായിച്ചാല്‍ തോന്നുകയും ചെയ്യും. എന്നാല്‍ ഇതാണ് കേട്ട പാതി കേള്‍ക്കാത്ത പാതി അമിതാഭ് ബച്ചന്‍ വംശീയ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഓസ്ട്രേലിയന്‍ ഡോക്ടറേറ്റ് നിരസിച്ചു എന്ന് പ്രമുഖ മലയാള പത്രങ്ങളുടെ വെബ് സൈറ്റുകള്‍ എല്ലാം തന്നെ എഴുതിയത്.

Labels: , ,

  - ജെ. എസ്.
   ( Saturday, May 30, 2009 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

Good follow up.

June 1, 2009 2:59 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



നിഴല്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു
kaappilaanകാപ്പിലാന്‍ എന്ന ബ്ലോഗര്‍ നാമത്തില്‍ അറിയപ്പെടുന്ന ശ്രീ. ലാല്‍. പി. തോമസ്സ്‌, ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കവിതകള്‍ സമാഹരിച്ച്‌, "നിഴല്‍ ചിത്രങ്ങള്‍ " എന്ന പേരില്‍ പുസ്തക രൂപത്തിലാക്കി, കോട്ടയം കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് ഫൌണ്ടേഷന്‍ സെക്രട്ടറി ശ്രീ. തോമസ് നീലാര്‍ മഠം പ്രസിദ്ധീകരിച്ചു.
 
ഈ കവിതാ സമാഹാരത്തിന്റെ പ്രകാശന കര്‍മ്മം കാപ്പില്‍ മാര്‍ത്തോമ്മാ പള്ളിയില്‍ വച്ച്‌ ഇടവക പള്ളി വികാരിയച്ചന്റെ അദ്ധ്യക്ഷതയില്‍ നടന്നു. പള്ളിയിലെ സര്‍വീസ്‌ കഴിഞ്ഞ ശേഷം പതിനൊന്നരയോടു കൂടി ചടങ്ങ്‌ ആരംഭിച്ചു. പ്രകാശന കര്‍മ്മത്തിന്‌ സാക്ഷ്യം വഹിക്കാനായി, കവിയുടെ ബന്ധു മിത്രാദികള്‍ മാത്രമല്ല, ഇടവകയിലെ ഒട്ടു മിക്കവരും സന്നിഹിതരായിരുന്നു.
 

nizhal-chithrangal

 
പള്ളിയുടെ സംഗീത ദിനം കൂടി ആയിരുന്നതിനാല്‍ പള്ളി ക്വയര്‍ ഗ്രൂപ്പ്‌ ഗാനങ്ങള്‍ ആലപിക്കാന്‍ തയ്യാറായി നിന്നിരുന്നു. പ്രകാശന ചടങ്ങിനിടയില്‍ പല തവണയായി പ്രാര്‍ത്ഥനാ ഗീതങ്ങള്‍ മനോഹരമായി ആലപിച്ച്‌ അവര്‍ ഈ ചടങ്ങിന്‌ അപൂര്‍വ്വ ചാരുത പകര്‍ന്നു.
 

nizhal-chithrangal

 
ചടങ്ങുകള്‍ ശ്രീ. നീലാര്‍ മഠത്തിന്റെ സ്വാഗത പ്രസംഗത്തോടു കൂടി ആരംഭിച്ചു. കവിയുടെ അസാന്നിദ്ധ്യത്തില്‍ കവിതാ പ്രകാശനം നടക്കുക എന്നൊരു അത്യപൂര്‍വ്വത കൂടി ഈ ചടങ്ങിനുണ്ട്‌ എന്നദ്ദേഹം പറഞ്ഞു.
 
വിശിഷ്ടാതിഥി ആയി എത്തിയിരുന്ന ദീപികയുടെ മുന്‍ എഡിറ്ററായ ശ്രീ. തേക്കിന്‍ കാട് ജോസഫ്‌ കവിതാ പരിചയം നടത്തി. കവിതകള്‍ വിശദമായി അപഗ്രഥിച്ചു പഠിച്ച്‌ നല്ലൊരു വിശകലം തന്നെയാണ്‌ അദ്ദേഹം തന്നത്‌. അതിനു ശേഷം പള്ളി ക്വയര്‍ ഗ്രൂപ്പ്‌ മനോഹരമായ ഒരു പ്രാര്‍ത്ഥനാ ഗീതം ആലപിച്ചു. കാതിന് ഇമ്പവും മനസ്സിന്‌ ഭക്തി നിര്‍ഭരതയും പകര്‍ന്ന ഈ ഗാനാ ലാപനത്തിനു ശേഷമായിരുന്നു പുസ്തക പ്രകാശനം.
 
പള്ളി വികാരിയച്ചന്‍ പുസ്തകത്തിന്റെ ഒരു പ്രതി ശ്രീമതി കെ. സി. ഗീതയ്ക്ക്‌ നല്‍കി ക്കൊണ്ട്‌ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.
 
അതേ സമയം തന്നെ തൊടുപുഴയില്‍ ശ്രീ ഹരീഷിന്റെ നേതൃത്വത്തില്‍ നടന്ന ബ്ലോഗേര്‍സ് മീറ്റിലും നിഴല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ആദ്യ വില്പന നടത്തുകയും ചെയ്തു. ബ്ലോഗില്‍ നിന്നുള്ള പുസ്തകത്തില്‍ ഒരു ബ്ലോഗര്‍ തന്നെ അവതാരിക എഴുതുന്ന ആദ്യ പുസ്തകമാണ് "നിഴല്‍ ചിത്രങ്ങള്‍". ഇതിന്റെ അവതാരിക എഴുതിയിരിക്കുന്നത് തിരുവനന്തപുരം വിമന്‍സ് കോളേജ് പ്രോഫസര്‍ ശ്രീമതി കെ. സി. ഗീതയാണ്. ബ്ലോഗിനെ ക്കുറിച്ച് വളരെ നല്ല ഒരു വിശദീകരണം കൂടി അവതാരികയില്‍ നല്‍കുന്നുണ്ട്. കേരളത്തിലെ മിക്ക ബുക്ക്‌ സ്റ്റോറുകളിലും ഈ പുസ്തകം ഉടനെ ലഭ്യമാകും. ദുബായില്‍ പകല്‍‌ കിനാവാന്‍, നിരക്ഷരന്‍ എന്നിവരുടെ കയ്യില്‍ ഇപ്പോള്‍ ഈ പുസ്തകം വില്പനക്കായുണ്ട്. കേരളത്തില്‍ ഈ പുസ്തകത്തിനായി ഇപ്പോള്‍ ശ്രീ. തോമസ്‌ നീലര്‍ മഠവുമായി ബന്ധപ്പെടാം.
 
തോമസ്‌ നീലര്‍ മഠം - ഫോണ്‍ : 04792416343, മൊബൈല്‍ : 944 721 2232
 
വില 50 രൂപ

Labels:

  - ജെ. എസ്.
   ( Friday, May 29, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അദ്വാനി - ബൂലോഗത്തിലെ പുതിയ താരോദയം
തന്റെ പാക്കിസ്ഥാന്‍ സന്ദര്‍ശന വേളയില്‍ മുഹമ്മദലി ജിന്നയെ കുറിച്ചു നടത്തിയ വിവാദ പരാമര്‍ശങ്ങളെ ന്യായീകരിക്കാന്‍ ഇന്റര്‍നെറ്റ് സങ്കേതമായ ബ്ലോഗ് ഉപയോഗിക്കുകയാണ് നേരത്തെ തന്നെ സ്വന്തമായ വെബ് സൈറ്റ് ഉള്ള ശ്രീ എല്‍. കെ. അദ്വാനി. മലയാളിയായ സ്വാമി രംഗനാഥാനന്ദയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഓര്‍മ്മകളെ കുറിച്ചാണ് പ്രസ്തുത ബ്ലോഗ് പോസ്റ്റ്. കറാച്ചിയിലെ രാമകൃഷ്ണ ആശ്രമത്തില്‍ സ്വാമി രംഗനാഥാനന്ദയുടെ ഗീതാ പ്രഭാഷണം കേള്‍ക്കുവാന്‍ എല്ലാ ഞായറാഴ്ചകളിലും പോകാറുണ്ടായിരുന്ന അദ്വാനിയുടെ ജീവിതത്തില്‍ ഇത് ഒരു വലിയ സ്വാധീനം സൃഷ്ടിച്ചു എന്ന് ബ്ലോഗില്‍ പറയുന്നു. കറാച്ചിയില്‍ രാമകൃഷ്ണ ആശ്രമത്തിന്റെ പ്രവര്‍ത്തനം മുന്‍പോട്ട് കൊണ്ടു പോകുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോള്‍ ആശ്രമം അടച്ച് പൂട്ടി സ്വാമി ഡല്‍ഹിയിലേക്ക് പോന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അതായത് 2003ല്‍ സ്വാമിജിയെ അവസാനമായി കൊല്‍ക്കത്തയില്‍ വെച്ച് കണ്ടപ്പോള്‍ വിഭജനത്തെയും തുടര്‍ന്നുണ്ടായ ദുരന്തങ്ങളെ പറ്റിയും ഒക്കെ ഇരുവരും സംസാരിക്കു കയുണ്ടായി. ഈ അവസരത്തില്‍ സ്വാമിജി പാക്കിസ്ഥാന്‍ അസംബ്ലിയില്‍ 1947 ആഗസ്റ്റ് 11ന് ജിന്ന നടത്തിയ ഐതിഹാസികമായ പ്രസംഗത്തെ പ്രകീര്‍ത്തിച്ചു എന്നും അദ്വാനി എഴുതുന്നു. മതനിരപേക്ഷതയുടെ ശരിയായ വിവക്ഷ ഈ പ്രസംഗത്തില്‍ കാണാം എന്ന് സ്വാമിജി അഭിപ്രായപ്പെട്ടു എന്നും സ്വാമിജിയുമായി നടത്തിയ ഈ അവസാന കൂടിക്കാഴ്ചയിലെ സംഭാഷണം തന്റെ അബോധ മനസ്സില്‍ ഉണ്ടായിരുന്നത്, താന്‍ 2005 ജൂണില്‍ പാക്കിസ്ഥാനില്‍ വെച്ച് ജിന്നയെ അനുകൂലിച്ച് സംസാരിക്കുവാന്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടാവും എന്നും അദ്വാനി വിശദീകരിക്കുന്നു.








Labels: ,

  - ജെ. എസ്.
   ( Sunday, January 11, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മലയാളം ബ്ലോഗില്‍ നിന്ന് ഒരു പുസ്തകം കൂടി
ബൂലോഗത്ത്‍ നിന്ന് മറ്റൊരു പുസ്തകം കൂടി അച്ചടി മഷി പുരളുന്നു. സിമി എന്ന പേരില്‍ എഴുതുന്ന ഫ്രാന്‍സിസ് സിമി നസ്രത്തിന്റെ ചിലന്തി എന്ന കഥാ സമാഹാരമാണ് പുറത്തിറങ്ങുന്നത്. കൊല്ലത്ത്, സോപാനം ആഡിറ്റോറിയത്തില്‍ (പബ്ലിക് ലൈബ്രറിയുടെ പിന്‍ വശത്ത്‍) ഒരു ചെറിയ ഹാളില്‍ ഈ മാസം 27-നു (തിങ്കളാഴ്ച്ച) ഉച്ച തിരിഞ്ഞ് 3.30-നു ആണ് പ്രകാശനം. ഡി. വിനയചന്ദ്രനും ബി. മുരളിയും, കഴിയുമെങ്കില്‍ കാക്കനാടനും ചടങ്ങിനു വരും. റെയിന്‍ ബോ ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍. ബ്ലോഗര്‍ കൂടിയായ ഉന്മേഷ് ദസ്താക്കിര്‍ ആണ് പുസ്തകത്തിന്റെ കവര്‍ വരച്ചിരിക്കുന്നത്.



ഈ പുസ്തകം വാങ്ങുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Labels: ,

  - ജെ. എസ്.
   ( Monday, October 13, 2008 )    

5അഭിപ്രായങ്ങള്‍ (+/-)
Links to this post

5 Comments:

നല്ല വാർത്ത ഇനിയും ബ്ലോഗ്ഗുകൾ പുസ്തക രൂപത്തിൽ ഇറങ്ങട്ടെ...എഴുത്തുകാരാനും, റെയിൻബോക്കുംmഅഭിനന്ദനങ്ങൾ.

October 13, 2008 6:51 PM  

ബ്ലോഗാന്ത്യം പുസ്തകം..?

October 14, 2008 8:23 AM  

ജൈവികമായ,
സ്പന്ദിക്കുന്ന അക്ഷരക്കൂട്ടങ്ങളിലേക്ക്
സിമിയുടെ കഥകളെ ആവാഹിക്കുന്ന
"ചിലന്തി" യ്ക്ക് ആശംസകള്‍....
സിമിയ്ക്കും.....

October 14, 2008 4:59 PM  

സിമീ,
ആശംസകള്‍!

October 14, 2008 5:47 PM  

സിമി,
ബഹ്രൈനില്‍ വന്നപ്പോള്‍ പറഞ്ഞിരുന്നു എങ്കിലും, വായിച്ചപ്പോള്‍ കൂടുതല്‍ സന്തോഷമായി..
ആശംസകള്‍..
സജി

October 17, 2008 12:29 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബഹറൈന്‍ ബ്ലോഗ് മീറ്റിങ്ങ്
ഹലോ.. കിനവേ... താങ്കളെറങ്ങിയോ... ഇപ്പോളെവിടെയാ...
ഞാനിതാ ഇറങ്ങി... സല്‍മാബാദ് ബസ്റ്റോപ്പില്‍ നില്‍ക്കുന്നു...




ഒക്കെ... എങ്കില്‍ എളുപ്പം വാ... സല്‍മാനിയയില്‍ നിന്നാല്‍ മതി... ഞാന്‍ വരുമ്പോള്‍ പിക്ക് ചെയ്തോളാം...




ശരി ഒകെ... ഒകെ. (ഫോണ്‍ കട്ട് ചെയ്തു)




ഹലോ... സാജു... ഓഫീസില്‍ നിന്നിറങ്ങിയോ ...




ഇറങ്ങി... ഞാന്‍ പതിവു പോലെ ഗുജറാത്തി റെസ്റ്റോറന്‍ റിലേക്ക് പോകുന്നു... റംദാന്‍ ടൈം ആയതിനാല്‍ ഒന്നും കഴിച്ചില്ല രാവിലെ മുതല്‍...




അതിനെന്താ... സാജുനറിയില്ലേ നമ്മളവിടെ സദ്യ വട്ടങ്ങളൊക്കെ ഒരുക്കീട്ടുണ്ട്... വേഗം തിരിച്ച് വരൂ... എന്നിട്ട് ബസ്റ്റോപ്പില്‍ നിന്നാല്‍ മതി. സജി മാര്‍ക്കോസ് ഇപ്പോള്‍ വരും. പുള്ളിക്കാരന്‍ നിങ്ങളെ പിക്ക് ചെയ്തോളും.
ഒക്കെ...
ശരി...
ഫോണ്‍ റിങ്ങ് ചെയ്യുന്നത് അനില്‍ വെങ്കോടിന്... (3 - 4 തവണ റിങ്ങ് ചെയ്തിട്ടും എടുക്കുന്നില്ല)കട്ട് ചെയ്ത് ബാജിയെ വിളിക്കുന്നു മറുപടിയില്ല. പിന്നെ വിളിക്കുന്നത് സജി മുട്ടോനെ... ഒരു പാട് തവണ റിങ്ങ് ചെയ്തിട്ട് വയ്ക്കാനൊ രുങ്ങുമ്പോള്‍ മറു തലയ്ക്കല്‍ നിന്ന് ബെറ്റി സജിയുടെ ശബ്ദം.
സജി ചേട്ടന്‍ ഇവിടില്ല.... വന്നാല്‍ തിരിച്ച് വിളിക്കാന്‍ പറയാം കേട്ടോ..
തിരിച്ച് വിളിക്കണമെന്നില്ല... വന്നയുടനെ രണ്ടാളും അങ്ങോട്ടേക്ക് വന്നാല്‍മതി..
ശരി. ഒകെ ...
അപ്പോഴേക്കും ബന്യാമിന്റെ ഫോണ്‍ ...
ഇരിങ്ങല്‍ എത്ര മണിക്കാ നമ്മുടെ പരിപാടി... 6:30ക്ക് തന്നെ അല്ലേ...
ശരി ഞാനെത്തിക്കോളാം... ശരി...
ഫോണ്‍ നിലച്ചയുടന്‍ അനിലിന്റെ ഫോണ്‍...
ഇരിങ്ങല്‍... ഞാന്‍ ഒന്ന് മുഹറക് വരെ പോയിട്ട് വരാം. 7 മണിയാകുമല്ലോ തുടങ്ങാന്‍ അല്ലേ...
6:30 നാണ് പറഞ്ന്നിരിക്കുന്നത്... എന്തായാലും പോയിട്ട് വരുമ്പോള്‍ ഇതു വഴിവരൂ... ഞാനും കൂടെ കൂടാം.
അല്ലെങ്കില്‍ വേണ്ട... ദാ മോഹന്‍ പുത്തഞ്ചിറയും ഫാമിലിയും അവിടെ ഉണ്ട്. നിങ്ങള്‍ അദ്ദേഹത്തെ എടുത്ത് ഹോട്ടലില്‍ എത്തിയാല്‍ മതി. ഞാന്‍ സജിയുടെ കൂടെ വന്നോളാം...
അപ്പോഴെക്കും സമയം 6:45 ആയി ക്കഴിഞ്ഞിരുന്നു. കമ്പ്യൂട്ടര്‍, വീഡിയൊ ക്യാമറ എടുത്തിട്ടില്ലേന്ന് ഒന്നു കൂടി ഉറപ്പ് വരുത്തി. പെട്ടെന്ന് കിനാവിന്‍ റെ ഫോണ്‍ വീണ്ടു.
അതേ... ഞാന്‍ പ്രിന്‍ഡ് എടുത്ത് കൊണ്ടു വരാന്ന് പറഞ്ഞ സാധനം വണ്ടിയില്‍ വച്ച് മറന്നു പോയി. ഒപ്പം ഒരു പുസ്തകവും പോയി.
ഇനി ഇപ്പോള്‍ എന്തു ചെയ്യും... ഇരിങ്ങലിന്‍റെ തല ചൂട് പിടിക്കാന്‍ തുടങ്ങി.
സാരമില്ല. അതെന്തെങ്കിലും ചെയ്യാം എന്ന് സമാധാനിപ്പിച്ച് വീട് പൂട്ടിയിറങ്ങി.
അപ്പോഴേക്കും സജി മാര്‍ക്കോസും സാജുവും എത്തിക്കഴിഞ്ഞു.
എല്ലാവരും എത്തിയോ ഹോട്ടലില്‍...
ആരൊക്കെ എത്തിയെന്നറിയില്ല ദാ എം കെ നമ്പ്യാര്‍ ഇപ്പോള്‍ വിളിച്ചിരുന്നു. അദ്ദേഹം അവിടെ എത്തി കുടുംബ സമേതം.
എല്ലാം കൂടെ എത്ര പേര്‍ കാണും... സജി മാര്‍ക്കോസ് ചോദിക്കുന്നു.
എന്തായാലും 30 പേരില്‍ കൂടുതല്‍ കാണും എന്ന് തന്നെയാണ് പ്രതീക്ഷ. ചിലര്‍ എത്താമെന്ന് പറഞ്ഞെങ്കിലും എത്തുമെന്ന് എനിക്കുറപ്പില്ല. എന്നാല്‍ പ്രതീക്ഷിക്കാത്ത ചിലര്‍ വരും എന്ന് ഉറപ്പുണ്ട്. അപ്പോഴേക്കും കുഞ്ഞനും കുടുംബവും എത്തി എന്ന് കിനാവ് വിളിച്ച് പറഞ്ഞു. 8:00 ആകും വരാന്‍ എന്ന് കുഞ്ഞന്‍ പറഞ്ഞിരുന്നു. എങ്കിലും നേരത്തേ എത്തിയല്ലോന്ന് മനസ്സില്‍ സന്തോഷവും തോന്നി. ഞങ്ങള്‍ ബു അലി ഇന്‍ റര്‍നാഷണില്‍ എത്തുമ്പോഴേക്കും ഹാള്‍ സീറ്റുകള്‍ കുറച്ച് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. എല്ലാവരും ഞങ്ങളെയും പ്രതീക്ഷിച്ചിരിക്കുന്നു. കുട്ടികള്‍ ഒരു ഭാഗത്ത് കളിക്കുന്നു. സ്ത്രീകള്‍ കുശല പ്രശ്നങ്ങളുമായി ഒത്തു കൂടിയിട്ടുണ്ട്. പ്രേരണയില്‍ ബഹറൈന്‍ ബ്ലോഗില്‍ നിന്ന് കുറച്ച് പേര്‍ വന്നിട്ടുണ്ട്.




ബന്യാമിന്‍: ഇരിങ്ങല്‍... ബാജിയെ വിളിച്ചില്ലേ...
ഞാന്‍ വിളിച്ചു... പക്ഷെ ഫോണ്‍ റിങ്ങ് ചെയ്തു എടുത്തില്ല... ബിജു (നജികേതസ്സ്) ഇപ്പോള്‍ എത്തും എന്ന് പറഞ്ഞിട്ടുണ്ട് ... അപ്പോഴേക്കും ബിജുവിന്‍റെ ഫോണ്‍.
ഇരിങ്ങല്‍.... തുടങ്ങിയില്ലേ പരിപാടി... ഞാനിപ്പോള്‍ എത്തും. കാമറ കൊണ്ടു വരുന്നുണ്ട്...
ബിജു വേഗം വാ‍... ഇപ്പോള്‍ തുടങ്ങും. ശരി... ഒകെ...




ഇരിങ്ങല്‍ ഒരു നോട്ട്ബുക്കില്‍ കാര്യ പരിപാടികള്‍ എഴുതാന്‍ കിനാവിനെ ഏല്പികുന്നു.
അജണ്ട എഴുതിക്കോളൂ ... ബന്യാമിനെ അദ്ധ്യക്ഷനാക്കൂ ... ഞാന്‍ സ്വാഗതം പറഞ്ഞോളാം. പിന്നെ വിഷയങ്ങള്‍
സ്വാഗതം : രാജു ഇരിങ്ങല്‍
അദ്ധ്യക്ഷന്‍: ബന്യാമിന്‍
ബ്ലോഗേഴ്സ്, കുട്ടികള്‍, സ്ത്രീകള്‍ സ്വയം പരിചയപ്പെടുത്തല്‍.











വിഷയം: 1. സമകാലിക ബ്ലോഗ് - സജി മാര്‍ക്കോസ് (ഓര്‍മ്മ ബ്ലോഗ്)




സമകാലിക ബ്ലോഗ് എന്ന വിഷയത്തില്‍ ശ്രീ. സജി മാര്‍ക്കോസ് (ഓര്‍മ്മ ബ്ലോഗ്) സരസവും ഗംഭീരവുമായ പ്രഭാഷണം കൊണ്ട് സഹ ബ്ലോഗേഴ്സിന് പ്രോത്സാഹനം നല്‍കി. ഒരു തുടക്കക്കാരന്‍ മാത്രമാണ് താനെന്ന് ആമുഖത്തോടെയാണ് സജി തന്‍റെ പ്രഭാഷണം ആരംഭിച്ചത്. ബഹറൈനില്‍ നിന്ന് ഇംഗ്ലീഷ് ബ്ലോഗ് ചെയ്യുന്ന മുഹമ്മദ് ഡെന്‍ എന്ന ബ്ലോഗറിനെ കുറിച്ച് അറിയാനിടയായതും അങ്ങിനെ 2 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇംഗ്ലീഷ് ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയതും സജി പങ്കുവച്ചു. അങ്ങിനെ ആറുമാസങ്ങള്‍ക്ക്
മുമ്പ് മാത്രമാണ് മലയാളം ബ്ലോഗിനെ കുറിച്ചും നമുക്കും എന്തെങ്കിലുമൊക്കെ എഴുതാം എന്ന ആലോചനയില്‍ന്‍ നിന്നാണ് ‘ഓര്‍മ്മ’ ബ്ലൊഗ് തുടങ്ങിയത്.




ബ്ലോഗ് എന്ന മാധ്യമത്തിന്‍ റെ ശക്തി ഒട്ടും കുറച്ച് കാണാതെ അതിന്‍ റെ മുഴുവന്‍ ശക്തിയോടെ ബൂലോക്കം എന്നും കാത്തു സൂക്ഷിക്കണമെന്ന് ഒരു അഭ്യര്‍ത്ഥനയോടെ സജി മാര്‍ക്കോസ് പ്രഭാഷണം അവസാനിപ്പിച്ചു.




2. എഴുത്തിന്റെ രാഷ്ട്രീയം - അനില്‍ വെങ്കോട് (തുമ്പി ബ്ലോഗ്).




എഴുത്തുകാരന് രാഷ്ട്രീയം ഉണ്ടാകാം എന്നാല്‍ എഴുത്തിന് രാഷ്ട്രീയ മുണ്ടോ എന്ന ചോദ്യവുമായാണ് അനില്‍ വെങ്കോട് മലയാളം ബൂലോകത്തിലേക്ക് കടന്നുവന്നത്. രാഷ്ട്രീയം ഇന്ത്യന്‍ ജീവിതത്തിന്റെ പ്രത്യേകിച്ച് കേരളീയരുടെ ജീവിതത്തിന്‍ റെ ഭാഗമാണെന്നും അത് ശ്വസിക്കുന്ന വായു പോലെ കുടിക്കുന്ന വെള്ളം പോലെ ഒഴിച്ച് കൂടാന്‍ വയ്യാത്തതാണെന്നും അനില്‍ എടുത്തു പറഞ്ഞു. ഓരോ എഴുത്തുകാരനും ഓരോ കാലഘട്ടങ്ങളില്‍ നേരിട്ട് കൊണ്ടിരുന്ന പ്രശ്നങ്ങള്‍ അതു പോലെയോ കൂടിയോ ബ്ലോഗേര്‍സും അനുഭവിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ എല്ലാ എഴുത്തിനും ഒരു രാഷ്ട്രീയമുണ്ടെന്നും അരാഷ്ട്രീയത സമൂഹത്തിന് ഒരിക്കലും നല്ലതല്ലെന്നും ഓര്‍മ്മപ്പെടുത്താന്‍ തന്‍ റെ അനുഭവം കൊണ്ട് അനില്‍ വെങ്കോട് മറന്നില്ല.




3. . കൂട്ടായ്മ എന്തിന് , ബന്യാമിന്റെ പുസ്തകങ്ങള്‍ - പരിചയപ്പെടുത്തല്‍. - രാജു ഇരിങ്ങല്‍ (ഞാന്‍ ഇരിങ്ങല്‍) ബ്ലോഗ്).




പ്രശസ്ത സാഹിത്യകാരനും ബഹറൈനിലെ ബ്ലോഗറുമായ ശ്രീ ബന്യാമിന്റെ 7 പുസ്തകങ്ങളെ അധികരിച്ച് ശ്രീ രാജു ഇരിങ്ങല്‍ സംസാരിക്കുകയുണ്ടായി. സമൂഹത്തില്‍ മതങ്ങള്‍ അധികാരം നടത്തുന്നതിനെയും അതു പോലെ യേശുദേവനെ വ്യത്യസ്ത രീതിയില്‍ അവതരിപ്പിക്കപ്പെട്ട പ്രവാചകന്‍ മാരുടെ രണ്ടാം പുസ്തകവും വായനക്കാര്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ നല്‍കുമെന്ന് ശ്രീ ഇരിങ്ങല്‍ എടുത്തുപറയുകയുണ്ടായി. വ്യത്യസ്തത പുലര്‍ത്തുന്ന ജീവിതത്തിന് നേരെ പിടിച്ച കണ്ണാടിയെന്നോ അതുമല്ലെങ്കില്‍ ജീവിതത്തെ തന്നെ എടുത്തെഴുതിയതെന്നോ പറയാവുന്ന, ബന്യാമിന്റെ ഏറ്റവും പുതിയ നോവല്‍ ‘ആടു ജീവിതം’ ബഹറൈനില്‍ ആടുകള്‍ക്കിടയില്‍ ജീവിക്കുകയും അവയുമായി തന്റെ വേദനകള്‍ പങ്കിടുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ ജീവിതത്തിന്റെ നേര്‍പകര്‍പ്പാണ് എന്ന് ആടുജീവിതം എന്ന നോവലിനെ ബ്ലോഗര്‍മാര്‍ക്ക് പരിചയപ്പെടുത്തികൊണ്ട് ശ്രീ. ഇരിങ്ങല്‍ അഭിപ്രായപ്പെട്ടു.




തുടര്‍ന്ന് 7 പുസ്തകങ്ങളെ പ്രത്യേകം പരിചയപ്പെടുത്താന്‍ ശ്രീ ഇരിങ്ങല്‍ തയ്യാറായി.




ബെന്യാമിന്റെ കൃതികള്‍ - കഥകള്‍




1. യുത്തനേസിയ - അര്‍ത്ഥം ദയാവധം.




പ്രണയമാണ്‌ ഈ പുസ്‌തകത്തിന്റെ കേന്ദ്രവിഷയം. ഈ കൃതിക്ക്‌ അബുദാബി മലയാളി സമാജത്തിന്റെ അവാര്‍ഡ്‌ കിട്ടിയിട്ടുണ്ട്‌. 12 ചെറുകഥകളാണ്‌ ഇതിലുള്ളത്‌ സ്വന്തം മകനെ ദയാവധത്തിന്‌ വിധേയമാക്കേണ്ടി വരുന്ന അച്ഛന്റെ കഥ പറയുന്ന യുത്തനേസിയ, നാട്ടുപുരാണങ്ങള്‍ ഒരു പൂച്ചയുടെ കണ്ണിലൂടെ വിവരിക്കുന്ന മാര്‍ജ്ജാരപുരാണം, കേരളത്തിലെ അവസാന യഹൂദന്റെ മനോ വ്യാപാരങ്ങള്‍ ചിത്രീകരിക്കുന്ന 'അവസാനത്തെ ആള്‍' എന്നിവ കൂടാതെ പ്രണയം പ്രമേയമാകുന്ന മരീചിക, അരുന്ധതി ഒരു ശൈത്യ സ്വപ്‌നം, ഒലിവുകള്‍ മരിക്കുന്നില്ല, എന്നീ കഥകളും ഈ സമാഹാരത്തിലുണ്ട്‌.




2. ഇരുണ്ട വനസ്ഥലികള്‍




ആത്മാവിനോടും മനസിനോടും ഒരാള്‍ തനിച്ചിരുന്ന ചോദിച്ച ചില ചോദ്യങ്ങളാണ്‌ ഈ പുസ്‌തകത്തില്‍ കുറിപ്പുകളായി അവതരിപ്പിക്കുന്നത്‌. ഒരു താളില്‍ ഒരു ആശയം വരുന്നതരത്തില്‍ എഴുപതോളം കുറിപ്പുകളുടെ സമാഹാരമാണിത്‌. എഴുപതോളം വിവിധ വിഷയങ്ങളാണ്‌ ഇവിടെ സമൂഹത്തിന്റെ ചര്‍ച്ചയ്ക്കു വയ്ക്കുന്നത്‌.




3. അബീശഗിന്‍




പഴയ നിയമ പുസ്‌തകത്തില്‍ ഒരു പ്രാവിശ്യമാത്രം പരാമര്‍ശിക്കപ്പെടുന്ന ഒരു പെൺകുട്ടിയാണ്‌ അബീശഗിന്‍. ദാവീദ്‌ രാജാവ്‌ വൃദ്ധനായപ്പോള്‍ അദ്ദേഹത്തിന്റെ കുളിരു മാറ്റുന്നതിനും കൂടെ ശയിക്കേണ്ടുന്നതിനുമായി ഒരു പെൺകുട്ടിയെ കൊണ്ടുവന്നു അവളാണ്‌ അബീശഗിന്‍. അവളുടെ പിന്നീടുള്ള ജീവിതം എന്തായെന്ന് ബൈബിളിന്‌ പുറത്തുനിന്ന് ചിന്തിക്കുന്ന ഒരു നോവലാണ്‌ അബീശഗിന്‍.
ചരിത്രത്തി ലെവിടെയും പെണ്ണിന്റെ വിധിക്ക്‌ അമ്പരപ്പിക്കുന്ന സാമിയമുണ്ടെന്ന് ഈ കൃതി പറയാന്‍ ശ്രമിക്കുന്നു, രാധയും വൈശാലിയും അബീശഗിനും ഒരേ പരമ്പരയില്‍ പെട്ടെ സ്‌ത്രീകളാണ്‌, രാജാധികാരത്തിന്റെ തേരോട്ടത്തിനിടയില്‍ ചതഞ്ഞരഞ്ഞു പോകാന്‍ വിധിക്കപ്പെട്ടവര്‍, ശലോമോന്‍ തന്റെ ഉത്തമഗീതങ്ങള്‍ എഴുതാന്‍ പ്രേരക മാകുന്നത്‌ അബീശഗിനുമായുള്ള പ്രണയത്തില്‍ നിന്നാണെന്നും ഈ കൃതി സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.




4. പെൺമാറാട്ടം




രാഷ്ട്രീയം കേന്ദ്രപ്രമേയമായി വരുന്ന കഥകളാണ്‌ ഇതിലുള്ളത്‌. പെണ്മാറാട്ടത്തിന്‌ അറ്റ്ലസ്‌ - കൈരളി പുരസ്‌കാരം ലഭിച്ചിരുന്നു.
ബ്രേക്ക്‌ ന്യൂസ്‌, അര്‍ജന്റീനയുടെ ജേഴ്സി, മാര്‍ക്കറ്റിംഗ്‌ മേഖലയില്‍ ചില തൊഴിലവസരങ്ങള്‍, പെണ്മാറാട്ടം, അംബരചുംബികള്‍, എന്റെ ചെങ്കടല്‍ യാത്രയില്‍ നിന്ന് ഒരധ്യായം, രണ്ടുപട്ടാളക്കാര്‍ മറ്റൊരു അറബിക്കഥയില്‍, എന്നീ കഥകളാണ്‌ ഈ സമാഹാര ത്തിലുള്ളത്‌




5. പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം




ഖുമ്‌റാന്‍ ചാവുകടല്‍ ചുരുളുകളുടെ കണ്ടെടുക്കല്‍ ബൈബിളിന്റെ ചരിത്രപഠനത്തിലെ ഒരു സുപ്രധാന ഏടാണ്‌. അതു വരെ ക്രിസ്‌തുവിനെ ക്കുറിച്ചുണ്ടായിരുന്ന പരമ്പരാഗത വിശ്വാസന്നളെ അത്‌ അട്ടിമറിച്ചു. അതെ ത്തുടര്‍ന്ന് ക്രിസ്‌തു ചരിതത്തെ സംബന്ധിച്ച്‌ നിരവധി പഠനങ്ങള്‍ ഉണ്ടായി. അവയുടെ പശ്ചാത്തലത്തില്‍ ക്രിസ്‌തുവിന്റെ ജീവിതതെ മാറ്റി എഴുതുന്ന നോവലാണ്‌ ഇത്‌. കരന്റ്‌ ബുക്സ്‌ പ്രസിദ്ധീകരിച്ചു.




6. അക്കപ്പോരിന്റെ ഇരുപത്‌ നസ്രാണി വര്‍ഷങ്ങള്‍




മാധ്യമം വാരികയില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ച നോവല്‍. ഇപ്പോള്‍ ഡിസി ബുക്സ്‌ - പുസ്‌തക രൂപത്തില്‍ പുറത്തിറക്കി.
ഓര്‍ത്തഡോക്‌സ്‌ - പാത്രീക്കീസ്‌ ക്രിസ്‌ത്യ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റു മുട്ടലുകളും തമ്മില്‍ തല്ലലും നമ്മള്‍ നിരന്തരം ടിവിയില്‍ കണ്ടു കൊണ്ടിരി ക്കുകയാണ്‌. ആ പശ്ചാത്തലത്തില്‍ നിന്നു കൊണ്ട്‌ മദ്ധ്യ തിരുവിതാംകൂര്‍ ക്രിസ്‌ത്യാനികളുടെ ചരിത്രം ഹാസ്യ രൂപത്തില്‍ പറയുന്ന ഒരു നോവലാണിത്‌.




7. ആടുജീവിതം




ഇപ്പോള്‍ ഗ്രീന്‍ ബുക്സ്‌ പ്രസിദ്ധീകരിച്ചു.
പ്രവാസ കാലത്തിനിടയില്‍ ആടുക ള്‍ക്കിടയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടു പോയ ഒരു മനുഷ്യന്റെ കഷ്ടപ്പാടുകളുടെയും സങ്കടത്തിന്റെയും അതേ സമയം അതിജീവനത്തിന്റെയും കഥയാണിത്‌. ഒരു മനുഷ്യന്‍ ഒറ്റയ്ക്കായി പ്പോയാല്‍ അവന്‍ എങ്ങനെ ആ ജീവിതത്തെ നേരിടും ഒരുവന്‍ എപ്പോഴാണ്‌ ശരിക്കും ദൈവത്തിന്റെ സാന്നിദ്ധ്യം തേടുന്നത്‌, ഇപ്പോഴും ബഹ്‌റൈനില്‍ ജീവിച്ചിരിക്കുന്ന ഒരാളുടെ അനുഭവ കഥ എന്ന നിലയില്‍ ഇത്‌ സത്യത്തോട്‌ ഏറെ അടുത്തുനില്‌ക്കുന്ന കൃതിയാണ്‌




മറ്റുകഥകള്‍ - സമാഹരിക്കാത്തവ




ഗെസാന്റെ കല്ലുകള്‍ - അറ്റ്ലസ്‌ കൈരളി പുരസ്‌കാരം നേടിയ കഥ
പാലസ്ഥീന്‍ ജീവിതവും രാഷ്ട്രീയവും ഇതില്‍ വിഷയമാകുന്നു.




ആഡിസ്‌ അബാബ - പ്രവാസത്തിലായിപ്പോകുന്ന എലേനി ഹദിയ ശാസി എന്ന എത്യോപ്യന്‍ പെൺകുട്ടിയുടെ കഥ, ആഫ്രിക്കന്‍ മണ്ണിലെ യാങ്കികളുടെ ലക്ഷ്യങ്ങളും ഈ കഥ വരച്ചുകാട്ടുന്നു.




വാസ്‌തു പുരുഷന്‍, താവോ മനുഷ്യന്‍ എന്നീ കഥകള്‍ നമ്മുടെ പുതിയ സാമൂഹിക ജീവിതത്തെ പരിഹാസത്തോടെ നോക്കിക്കാണുന്ന കഥകളാണ്‌.




6. ബ്ലോഗേഴ്സിന്റെ ഉത്തരവാദിത്തം - പ്രഭാഷണം, ആശംസ - പ്രകാശ്.




ഞാനൊരു വായനക്കാരന്‍ മാത്രമാണ് എന്ന് പറഞ്ഞു കൊണ്ടാണ് പ്രകാശ് സംസാരിക്കാനാരംഭിച്ചത്. ഒപ്പം പരിചിതമായ ബ്ലോഗ് വായനയില്‍ നിന്ന് 90% ബ്ലോഗേഴ്സും സമയം ചിലവഴിക്കുവാനോ വിനോദ പരിപാടി എന്ന നിലയിലോ മാത്രമാണ് ബ്ലോഗ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു സാമൂഹ്യ ജീവി എന്ന നിലയില്‍ ഓരോ മനുഷ്യനും സമൂഹത്തില്‍ തങ്ങളുടെ കടമ നിര്‍വ്വഹിക്കേണ്ടതുണ്ടെന്നും അത് ഉത്തരവാദിത്തത്തോടെ ചെയ്തില്ലെങ്കില്‍ നാളെത്തെ സമൂഹം ‘നിങ്ങളെ കള്ളനെന്ന്’ വിളിച്ചേക്കാം എന്ന് പ്രകാശ് ഓര്‍മ്മപ്പെടുത്തി. ബ്ലോഗേഴ്സ് പലരും കാര്യങ്ങള്‍ കാണുന്നത് ലാഘവ ബുദ്ധിയോടെയാണെന്നും അതിനൊരു അറുതി വരുത്തി സമൂഹത്തിലേക്ക് തുറന്ന് പിടിച്ച കണ്ണാവണം ഓരോ ബ്ലോഗേഴ്സിന്‍റെയും ബ്ലോഗ് പോസ്റ്റുകള്‍ എന്നും പ്രകാശ് അടിവരയിട്ടു പറഞ്ഞു.




ബന്യാമിന്‍ റെ അവലോകന പ്രസംഗത്തിനു ശേഷം വൈലോപ്പിള്ളീ ശ്രീധര മേനോന്റെ പ്രശസ്തമായ ‘ മാമ്പഴം’ എന്ന കവിതയുടെ കഥാ പ്രസംഗാ വിഷ്കരണം ശ്രീ എം കെ നമ്പ്യാര്‍ മനോഹരമായി അവതരിപ്പിച്ചു.




പിന്നീട് നടന്ന കലാ പരിപാടിയില്‍ ബഹറൈനിലെ സ്ഥിരം ബ്ലോഗ് വായനക്കാരനും ബ്ലോഗറുമല്ലാത്ത സക്കീര്‍ ആലപിച്ച നാടന്‍ പാട്ടുകള്‍
അംഗങ്ങള്‍ കൈ അടിച്ച് നൃത്തം വച്ച് കൂടെ പാടി. കുട്ടികളും കലാ പരിപാടികളില്‍ സജീവ സാന്നിദ്ധ്യ മറിയിക്കുക യുണ്ടായി.

Labels: ,

  - ജെ. എസ്.
   ( Monday, September 29, 2008 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ബഹ്‌റൈനിലെ ആദ്യകാല ബ്ലോഗ്ഗർ ആയ എന്നെ ക്ഷണിക്കാത്തതിൽ ഉള്ള പരിഭവം ആദ്യം പ്രകടിപ്പിക്കുന്നു.അന്ന് ബെന്യാമീനും,ഞാനും കെവിനും മാത്രമായിരുന്നു മലയാളത്തിൽ ബ്ലോഗ്ഗൂകൾ ബഹ്‌റൈനിൽ നിന്നും എഴുതിയിരുന്നതെന്ന് കരുതുന്നു.(അറിയാത്ത ആരെന്ന്കിലും ഉണ്ടേൽ ക്ഷമി)കേരളസമാജത്തിൽ ഒരു ബ്ലോഗ്ഗ് കളരിയും നടത്തിയിരുന്നു.

എന്തായാലും ഈകുറിപ്പ് ബഹ്‌റൈനിലെ ബ്ലോഗ്ഗുസമൂഹം വളരുന്നു എന്ന് വ്യക്തമാക്കുന്നു....എല്ലാവിധ ആശംസക്കളൂം.ആരെങ്കിലും എപ്പോഴെങ്കിലും ദുബായിൽ വരുമ്പൊൾ അറിയിക്കുക.

ബെന്യാമീൻ എന്ന എഴുത്തുകാരന്റെ വളർച്ചയെ ഞാൻ പ്രത്യേകം അഭീനന്ദിക്കുന്നു.
paarppidam@gmail.com

ഞാൻ അവിടേ ഒക്കെ ഉണ്ടെന്നേ!!

October 2, 2008 5:01 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബ്ലോഗ്ഗറെ മലേഷ്യ ജയിലില്‍ അടച്ചു
മലേഷ്യയിലെ ഏറെ ജനപ്രീതി നേടിയ ബ്ലോഗ്ഗറായ രാജ പെട്ര കമറുദ്ദീന്‍ തടവിലായി. തന്റെ ബ്ലോഗ് ആയ മലേഷ്യ ടുഡെ യില്‍ സര്‍ക്കാരിന് എതിരെ നടത്തിയ പരാമര്‍ശ ങ്ങള്‍ക്കാണ് ഇദ്ദേഹത്തെ രണ്ട് വര്‍ഷത്തേയ്ക്ക് തടവിന് ശിക്ഷിച്ചത്. ആഭ്യന്തര സുരക്ഷാ നിയമ പ്രകാരം ആണ് ശിക്ഷ. തായ് പേയില്‍ ഉള്ള കമുണ്‍ തിങ് ജെയിലില്‍ ഇന്ന് രാവിലെയാണ് പെട്രയെ തടവില്‍ ആക്കിയത്.




അന്‍പത്തെട്ട് കാരനായ പെട്രയെ സെപ്റ്റംബര്‍ 12നായിരുന്നു സ്വന്തം വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. കൂടെ അറസ്റ്റില്‍ ആയ ഒരു രാഷ്ട്രീയ നേതാവിനെയും ഒരു മാധ്യമ പ്രവര്‍ത്തകനേയും പിന്നീട് പോലീസ് വിട്ടയച്ചു.




ഇദ്ദേഹത്തിന്റെ വെബ് സൈറ്റായ മലേഷ്യ ടുഡെ മലേഷ്യയില്‍ നിരോധിച്ചിരിക്കുകയാണ്.

Labels: , , , ,

  - ജെ. എസ്.
   ( Tuesday, September 23, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ആറാമത് ബ്ലോഗ് ശില്‍പ്പ ശാല കണ്ണൂരില്‍
ആറാമത്തെ ബ്ലോഗ് ശില്‍പ്പ ശാല കണ്ണൂരില്‍ സെപ്തമ്പര്‍ 21 ന് (ഞായറാഴ്ച്ച) നടക്കും. കേരള ബ്ലോഗ് അക്കാദമിക്കു വേണ്ടി, ചിത്രകാരന്‍ എന്ന ബ്ലോഗറാണ് ഇക്കര്യം അറിയിച്ചത്. പ്രമുഖ കലാ - സാഹിത്യ പ്രവര്‍ത്തകര്‍ ബ്ലോഗിന്റെ സാധ്യതകളെ ക്കുറിച്ച് ശില്‍പ്പ ശാലയില്‍ പ്രഭാഷണം നടത്തും.




Labels:

  - ജെ. എസ്.
   ( Sunday, September 14, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മാതൃഭൂമിയില്‍ ബ്ലോഗ് പോസ്റ്റുകള്‍
തെരഞ്ഞെടുത്ത ബ്ലോഗ് പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് ആഴ്ച തോറും രണ്ട് പേജ് നീക്കി വെച്ചു തുടങ്ങിയിരിക്കുന്നു. പ്രസിദ്ധീകരണത്തിന് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ പോസ്റ്റുകളുടെ ലിങ്കുകള്‍ kamalramsajiv@gmail.com എന്ന ഐഡിയില്‍ അയക്കേണ്ടതാണ്.

Labels:

  - ജെ. എസ്.
   ( Wednesday, September 10, 2008 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ബ്ലോഗ്ഗേഴ്സിനെ അംഗീകരിക്കാനുള്ള മാത്ര്‌ഭൂമിയുടെ പുതിയ ഉദ്ദ്യമത്തിനു ആശംസകൾ..അതോടൊപ്പം ഈ വിവരം അറിയിച്ച ഈ-പത്രത്തിനും

September 11, 2008 12:29 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



തോന്ന്യാശ്രമത്തില്‍ വടം വലി മത്സരം - പ്രിയ ദത്തന്‍
ആശ്രമത്തിലും പരിസര പ്രദേശങ്ങളിലും നടന്നു വരുന്ന ഓണ പരിപാടികളോട് ചേര്‍ന്ന് നടത്തുന്ന വടം വലി മത്സരം. ഇവിടെ വടം ഒരു ചോദ്യമാണ്. ആ ചോദ്യത്തില്‍ പിടിച്ചു ശക്തിയായ് വലിക്കണം. സ്ത്രീകള്‍ ഒരു ഭാഗം, പുരുഷന്മാര്‍ മറു ഭാഗം. ആരുടെ ഭാഗം വിജയിക്കുന്നുവോ അവരെ വിജയികളായി പ്രഖ്യാപിക്കും...




ഇതില്‍ റഫറി ആയി നില്ക്കുന്നത് ചാണക്യന്‍.




ഇനി ചോദ്യം:- (വടം) സ്ത്രീകള്‍ക്കാണ് കൂടുതല്‍ സൌന്ദര്യം എന്ന് അവര്‍ക്ക് തോന്നുവാനും പുരുഷന്മാര്‍ അവര്‍ക്കു പിന്നാലെ നടക്കുന്നു എന്ന് അവര്‍ അവകാശ പ്പെടുവാനും എന്താണ് കാരണം?




അഥവാ ഈ വടം വലിക്കാന്‍ കട്ടിയാണെങ്കില്‍ വേറെ ഒരു കുഞ്ഞു വടം - മാവാണോ മാങ്ങാണ്ടി യാണോ ആദ്യം ഉണ്ടായത് ?




വടം ശക്തമാണോ അതോ ഇടയ്ക്ക് വെച്ചു പൊട്ടി പോകുമോ എന്നറിയില്ല. രണ്ടായാലും വലിച്ചു നോക്കുക തന്നെ.




അപ്പോള്‍ മത്സരം ഇതാ തുടങ്ങി കഴിഞ്ഞു. ഇനി ആഞ്ഞു വലിക്കുക...




കൂടുതല്‍ ഇവിടെ.

Labels:

  - ജെ. എസ്.
   ( Friday, August 22, 2008 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

Thank you

August 23, 2008 2:56 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അനോണിമസ് കമന്റ് ശല്യം
ബ്ലോഗിലും, കമന്റ് സൌകര്യം അനുവദിച്ചിട്ടുള്ള മറ്റ് പൊതു വെബ് സൈറ്റുകളിലും കണ്ടു വരുന്ന ഒരു ദുഷ് പ്രവണതയാണ് അനോണിമസ് ആയി നടത്തുന്ന വ്യക്തിഹത്യ. താന്‍ ആരാണെന്ന് വെളിപ്പെടുത്താതെ അഭിപ്രായങ്ങള്‍ തുറന്നു പറയുവാന്‍ ഉള്ള സൌകര്യം - അതു തന്നെ ആണ് ഇന്റര്‍നെറ്റ് ഒരുക്കി തരുന്ന ഏറ്റവും ആകര്‍ഷകമായ ആശയ വിനിമയ സ്വാതന്ത്ര്യം. പൊതു ജീവിതത്തില്‍ വഹിയ്ക്കേണ്ടി വരുന്ന സാമൂഹിക സ്ഥാനങ്ങളുടെ പരിമിതികള്‍ ലംഘിച്ച് സ്വന്തം അഭിപ്രായം ലോകം മുഴുവന്‍ കേള്‍ക്കുമാറ് വെട്ടി തുറന്നു പറയുവാനുള്ള സൌകര്യം. ഈ നൂറ്റാണ്ടിന്റെ തന്നെ ഏറ്റവും വിപ്ലവകരമായ ഒരു മാധ്യമ സാധ്യതയാണിത്.




അനോണിമസ് ആയി വിഹരിയ്ക്കുവാന്‍ ലഭിയ്ക്കുന്ന അവസരം പക്ഷെ പലരും തങ്ങളുടെ വ്യക്തി വൈകല്യം ലോകത്തിന് മുന്‍പില്‍ വെളിപ്പെടുത്തുവാന്‍ ദുരുപയോഗപ്പെടുത്തി വരുന്നത് അപലപനീയം തന്നെയാണ്. ഒളിച്ചിരുന്ന് അസഭ്യം പറയുന്നതിന്റെ സുഖം തേടി പൊതു വെബ് സൈറ്റുകളില്‍ കയറി ഇറങ്ങുന്നവരുടെ ശല്യം കാരണം പല ബ്ലോഗര്‍മാരും തങ്ങളുടെ ബ്ലോഗുകളില്‍ നിന്ന് അനോണിമസ് ആയി കമന്റിടാന്‍ ഉള്ള സൌകര്യം എടുത്തു കളഞ്ഞിരിക്കുന്നു.




ഇങ്ങനെ ഒരു ശല്യത്തിനു വിധേയമായ ഒരു ബ്ലോഗര്‍ കേരളാ പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗത്തെ സമീപിച്ചിരിക്കുന്നു. തന്റെ ബ്ലോഗിനെയോ എഴുത്തിനേയോ വിമര്‍ശിക്കുന്നതില്‍ തനിക്ക് വിഷമം ഇല്ല എന്ന് പറയുന്ന ഇദ്ദേഹം പക്ഷെ തന്റെ വായനക്കാരെ കൂടി ഈ അജ്ഞാത കമന്റുകാരന്‍ അധിക്ഷേപിക്കുവാനും മാന്യമല്ലാത്ത “വൃത്തികെട്ട” വാക്കുകള്‍ പ്രയോഗിക്കുവാനും തുടങ്ങിയപ്പോഴാണ് ഇതിന് എതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനെ പറ്റി താന്‍ ഗൌരവം ആയി ചിന്തിക്കാന്‍ തുടങ്ങിയത് എന്ന് പറയുന്നു. ഇങ്ങനെയുള്ള അധിക്ഷേപം സ്വന്തം പേര്‍ വെളിപ്പെടുത്തി കൊണ്ട് നടത്തുവാന്‍ ഇയാള്‍ തയ്യാര്‍ ആവുമോ എന്നും ഇദ്ദേഹം ചോദിയ്ക്കുന്നു.





സൈബര്‍ ക്രൈം വിഭാഗത്തിലെ കമ്പ്യൂട്ടര്‍ വിദഗ്ധര്‍ ആവശ്യപ്പെട്ട പ്രകാരം ഇദ്ദേഹം ഒരു സ്ക്രിപ്റ്റ് തന്റെ ബ്ലോഗില്‍ ചേര്‍ത്തു. ഈ സ്ക്രിപ്റ്റിന്റെ സഹായത്തോടെ ഇദ്ദേഹത്തിന്റെ ബ്ലോഗില്‍ അനോണിമസ് ആയി കമന്റ് ഇടുന്ന ആള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ IP address ഇവര്‍ കണ്ടെടുക്കുകയും പ്രസ്തുത IP അനുവദിച്ചിട്ടുള്ളത് Asianet Dataline ആണെന്ന് മനസ്സിലാക്കുകയും ചെയ്തുവത്രെ. Asianet Dataline ന്റെ server log പരിശോധിച്ച് പ്രസ്തുത IP ബ്ലോഗിലെ കമന്റ് ഇട്ട സമയത്ത് ഏത് ഉപഭോക്താവിനാണ് നല്‍കിയത് എന്ന് കൂടി പരിശോധിക്കുന്നതോടെ ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുവാന്‍ മതിയായ തെളിവാകുമത്രെ. ഇതിന് ഇനി ശേഷിക്കുന്നത് ചില ഔപചാരിക നടപടി ക്രമങ്ങള്‍ മാത്രം.




e പത്രത്തില്‍ ഈ ബ്ലോഗറുടെ ചില സൃഷ്ടികള്‍ വന്നതിനെ തുടര്‍ന്ന്‍ ഇത് പോലുള്ള കമന്റുകള്‍ e പത്രത്തിലും വന്നിരുന്നു.




അനോണിമസ് ആയി അഭിപ്രായം പറയുക എന്നത് ഒരു ഇന്റര്‍നെറ്റ് ഉപയോക്താവിന്റെ വ്യക്തി സ്വാതന്ത്ര്യം ആണെന്നിരിക്കെ അനോണിമസ് കമന്റുകള്‍ ഇടാനുള്ള സംവിധാനം e പത്രം നില നിര്‍ത്തി വരികയാണ്. തീര്‍ത്തും അനുവദനീയമല്ലാത്ത കമന്റുകള്‍ മാത്രം നീക്കം ചെയ്യാറുള്ള e പത്രത്തിന് പ്രസ്തുത ബ്ലോഗറുടെ സൃഷ്ടികള്‍ക്കു നേരെ വന്ന ആക്രമണത്തിന് ഇരയാകേണ്ടി വന്നതും ഈ സാഹചര്യത്തിലാണ്.




e പത്രത്തില്‍ ഇയാളുടെ നേര്‍ക്ക് വന്ന ആക്രമണത്തിനു പിന്നിലെ അജ്ഞാതന്‍ ആരാണെന്നും അന്വേഷണം നടത്തുവാന്‍ ഇദ്ദേഹം ഉദ്ദേശിയ്ക്കുന്നുണ്ടെന്ന് അറിയുന്നു. നിയമപാലകര്‍ ആവശ്യപ്പെട്ടാല്‍ IP log അടക്കം എല്ലാ വിധ സഹകരണവും നല്‍കുവാന്‍ e പത്രം നിര്‍ബന്ധിതമാകും. രാജ്യാന്തര തലത്തില്‍ കുറ്റവാളികളെ കൈമാറുവാന്‍ ഉള്ള കരാര്‍ ഇന്ത്യ മിക്കവാറും എല്ലാ രാജ്യങ്ങളുമായി ഉണ്ടാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ഏതു രാജ്യത്തില്‍ ഉള്ള ആളാണെങ്കിലും ഈ അനോണിമസ് കമന്റുകാരനും പിടിയിലാവും എന്നതിന് സംശയമില്ല എന്നും ഇദ്ദേഹം അറിയിച്ചു.

Labels: , , ,

  - ജെ. എസ്.
   ( Tuesday, July 22, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മുത്തശ്ശി ബ്ലോഗര്‍ അന്തരിച്ചു
ലോകത്തിലെ ഏറ്റവും പ്രായമേറിയ ഇന്റര്‍നെറ്റ്‌ ബ്ലോഗര്‍ ഒലീവ്‌ റെയ്‌ലി എന്ന 108 വയസ്സുകാരി അന്തരിച്ചു. ജൂലായ്‌ 12-ന്‌ ഒരു നഴ്‌സിങ്ങ്‌ ഹോമിലാണ്‌ മരണം സംഭവിച്ചത്‌. കഴിഞ്ഞ ജനവരി മുതല്‍ നെറ്റിലെ ബ്ലോഗിലുണ്ടായിരുന്ന ഒലീവ്‌ ഇരുപതാം നൂറ്റാണ്ടിലെ തന്റെ അനുഭവങ്ങളെക്കുറിച്ച്‌ ഡയറി ക്കുറിപ്പുകള്‍ എഴുതിയിരുന്നു. ജൂണ്‍ 26-നാണ്‌ അവസാനമായി അവര്‍ ബ്ലോഗ്‌ ചെയ്യുന്നത്‌. 'ഞാനീ നഴ്‌സിങ്ങ്‌ ഹോമില്‍ വന്നിട്ട്‌ ഒരാഴ്‌ചയില്‍ അധികമായി എന്ന കാര്യം എനിക്ക്‌ വിശ്വസിക്കാന്‍ കഴിയുന്നില്ല' എന്നതായിരുന്നു അവരെഴുതിയ അവസാന വാചകം.

Labels:

  - ജെ. എസ്.
   ( Tuesday, July 15, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കൊടകരപുരാണം വെബ്ബന്നൂരില്‍ വീണ്ടും
ബൂലോഗത്തില്‍ നിന്നും അച്ചടി ലോകത്തേയ്ക്ക് വന്ന ആദ്യ മലയാളം ബ്ലോഗ് ആയ കൊടകരപുരാണം ഇപ്പോള്‍ വെബ്ബന്നൂരില്‍ വീണ്ടും വ്യാപിക്കുന്നു. ഇത്തവണ ബ്ലോഗായല്ല, ebook ആയാണ് ഇത് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. pdf file formatല്‍ ആണ് കൊടകരപുരാണം പുനര്‍ അവതരിച്ചിരിക്കുന്നത്. ഈമെയില്‍ വഴി ഫോര്‍വേര്‍ഡ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കൃതി ഓഫീസില്‍ വെച്ച് വായിയ്ക്കുന്നതിന് എതിരെ ഒരു മുന്നറിയിപ്പും ഈമെയിലില്‍ ഉണ്ട്. ഇത് നിങ്ങളുടെ ഓഫീസില്‍ വെച്ച് വായിച്ച് നിങ്ങള്‍ പൊട്ടിച്ചിരിച്ച് പോയാല്‍ നിങ്ങള്‍ക്ക് കൂടെ ജോലി ചെയ്യുന്നവരുടെയും നിങ്ങളുടെ ബോസിന്റെയും അടുത്ത് നിന്നും ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ഓര്‍മ്മിപ്പിയ്ക്കുന്നതാണ് ഈ മുന്നറിയിപ്പ്.




എന്നാല്‍ ഈമെയില്‍ ആയി ഇത് ലഭിച്ച പലര്‍ക്കും ഇതിന്റെ പകര്‍പ്പവകാശം സംബന്ധിച്ച ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇങ്ങനെ ഇത് പ്രചരിപ്പിക്കുന്നതിന്റെ ധാര്‍മ്മികതയും മറ്റും പല ഈമെയില്‍ ഗ്രൂപ്പുകളിലും ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. തങ്ങളുടെ ബ്ലോഗും ഒരു നാള്‍ പുസ്തകമാവും എന്ന സ്വപ്നവും മനസ്സില്‍ താലോലിയ്ക്കുന്ന, അത് മൂലം ഉണ്ടായേയ്ക്കാവുന്ന റോയല്‍റ്റി ആദായം കണക്ക് കൂട്ടി നോക്കിയ പലരും ഇതിനെ എതിര്‍ത്ത് എഴുതുകയും ഉണ്ടായി.




ഈ പ്രശ്നം അവസാനം പുരാണ രചയിതാവായ സജീവ് എടത്താടന്റെ അടുത്തും എത്തി. ഒരു ഈമെയില്‍ ഗ്രൂപ്പ് സജീവിനെ തന്നെ ഈ പ്രശ്നവുമായി സമീപിച്ചു. എന്നാല്‍ തന്റെ തൂലികാനാമം പോലെ തന്നെ താന്‍ ഒരു വിശാലമനസ്കനാണ് എന്ന് സജീവ് വെളിപ്പെടുത്തിയതോടെ പ്രശ്നം അവസാനിക്കുകയുണ്ടായി.




താന്‍ പുരാണം രചിച്ചത് തന്റെ ഒഴിവ് സമയത്തെ ഒരു നേരമ്പോക്ക് മാത്രം ആയിട്ട് ആണെന്ന്‍ ആയിരുന്നു വിശാലമനസ്കന്റെ മറുപടി. അത് ആരെ എങ്കിലും ഒക്കെ പൊട്ടിച്ചിരിപ്പിച്ചാല്‍ താന്‍ അതിന് തന്റെ പുസ്തകത്തിന് ലഭിച്ചേയ്ക്കാവുന്ന റോയല്‍റ്റി പണത്തിനേക്കാള്‍ ഏറെ വിലമതിയ്ക്കുന്നു. എന്നാല്‍ കുറേയേറെ വായനക്കാര്‍ ഇത് പുസ്തക രൂപത്തില്‍ വായിയ്ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനാല്‍ ഈ വര്‍ഷം അവസാനത്തോടെ പുരാണത്തിന്റെ രണ്ടാം പതിപ്പ് കൂടുതല്‍ മെച്ചപ്പെട്ട കെട്ടും മട്ടുമായി പുറത്തിറങ്ങുന്നുണ്ട് എന്നും വിശാലമനസ്കന്‍ അറിയിച്ചു.





Labels: ,

  - ജെ. എസ്.
   ( Tuesday, July 01, 2008 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ente gedi...visaalamanaskante manassu serikkum visaalam thanne!

July 1, 2008 12:45 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബൂലോഗത്തില്‍ കരി വാരം
കേരള്‍സ് ഡോട് കോം എന്ന വെബ് സൈറ്റ് മലയാള ബ്ലോഗ് കൊള്ളയടിച്ചതിന് എതിരെ ബൂലോഗത്തില്‍ കരി വാരം ആചരിക്കുന്നു. കേരള്‍സ് ഡോട് കോമിന്റെ പകര്‍പ്പവകാശ ലംഘനത്തിന് എതിരേയും ചോദ്യം ചെയ്തവരോട് കൈകൊണ്ട മാഫിയാ നിലപാടുകള്‍ക്ക് എതിരെയും തങ്ങളുടെ ബ്ലോഗിന്റെ നിറങ്ങള്‍ കെടുത്തി മലയാള ബ്ലോഗര്‍മാര്‍ പ്രതിഷേധിക്കുന്നു. കേരള്‍സ് ഡോട് കോമിനെതിരെ സമരവുമായി മുന്നോട്ട് വന്ന ഇഞ്ചിപെണ്ണിന് പിന്തുണയുമായി രാജ് നീട്ടിയത്ത്, ഡാലി, വണ്‍ സ്വാളോ, അഞ്ചല്‍ക്കാരന്‍, കൊടകരപുരാണം എന്നിങ്ങനെ ഒട്ടേറെ ബ്ലോഗുകള്‍ ഇതിനോടകം കറുത്തു കഴിഞ്ഞു. ദിനം പ്രതി കൂടുതല്‍ ബ്ലോഗുകള്‍ പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു കോണ്ടിരിക്കുകയാണ്.




മലയാളം ബ്ലോഗ് പോസ്റ്റുകള്‍ മോഷ്ടിക്കപ്പെട്ടു!

Labels: , ,

  - ജെ. എസ്.
   ( Monday, June 09, 2008 )    

4അഭിപ്രായങ്ങള്‍ (+/-)
Links to this post

4 Comments:

this is unprecedented. ബ്ലോഗുകള്‍ അരാഷ്ട്രീയ ജല്‍പ്പനവേദികളാണെന്ന മിഥ്യ ഇതിലൂടെ പൊളിഞ്ഞു. നന്ദി. അഭിവാദനങ്ങള്‍.

June 10, 2008 1:37 PM  

സര്‍ഗാത്മകതയുടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുന്ന ഇത്തരം സാംസ്കാരിക ഫിരംഗികള്‍ തുലയട്ടെ. അഭിവാദ്യങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍! വിപ്ലവം ജയിക്കട്ടെ!!

June 10, 2008 4:35 PM  

നാണം കെട്ട ഈ പ്രവൃത്തിക്കെതിരെ നിഷ്കളങ്കന്‍ ഓണ്‍ലൈനും പ്രതിഷേധിക്കുന്നു. നിഷ്കളങ്കന്‍ ഓണ്‍ലൈനും കറുത്തിരിക്കുന്നു....എല്ലാ ബ്ലോഗര്‍മാരോടും ഓരോ പ്രതിഷേധക്കുറിപ്പു കൂടി പോസ്റ്റ് ചെയ്യുവാന്‍ അപേക്ഷിക്കുന്നു...

നിഷ്കളങ്കന്‍ ഓണ്‍ലൈന്‍

June 10, 2008 7:23 PM  

മോഷണം , നാണമില്ലാത്തവന് “ഭൂഷണം”ആകുന്ന കാലത്ത്, ഇതും അപ്പുറവും നടക്കും. ജയ്...ബ്ലോഗുലകം
http://rainyseason2007.blogspot.com/

June 23, 2008 11:50 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബ്ലോഗില്‍ നാടകവേദിയും; കാപ്പിലാന്‍ നാടക വേദിയുടെ കരളേ നീയാണ് കുളിര്
ബ്ലോഗിലെ ആദ്യത്തെ ജനകീയ കള്ളുഷാപ്പ്‌ തുറന്ന കാപ്പിലാനും പാമരന്‍സും നിരക്ഷരനും വല്ലഭനും ചേര്‍ന്നു തുടങ്ങിയതാണീ ബ്ലോഗ് നാടകമെന്ന പുതിയ ആശയം. മലയാളം ബ്ലോഗിലെ എഴുത്തുകാരുടെ പ്രയത്നഫലമായി വിജയകരമായി 400 ഓളം അഭിപ്രായങ്ങളില്‍ ഓടിയ ബ്ലോഗിലെ ആദ്യ ജനകീയ നാടകത്തിനു ശേഷം കാപ്പിലാന്‍ നാടകവേദിയുടെ അണിയറ പ്രവര്‍ത്തകര്‍ തയ്യാറാക്കി അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന രണ്ടാമത്തെ നാടകമാണ് "കരളേ നീയാണ് കുളിര്".




26 രംഗങ്ങള്‍ പിന്നിട്ട ഈ നാടകത്തിനു അണിയറയില്‍ 19 പേരുണ്ട്.




കഥയും ഗാനങ്ങളും പ്രണയവും നര്‍മ്മവും ചേര്‍ത്തിണക്കി പുതിയ രീതിയിലാണ് ഈ നാടകം ഇതിലെ രംഗത്തിനു അനുയോജ്യമായ ഗാനങ്ങളും നര്‍മ്മ പ്രധാനമായ സംഭാഷണങ്ങളും ശ്രദ്ധയില്‍ പെടുന്നവയാണ്.




ആദ്യ നാടകം തുടങ്ങിയത് ഷാപ്പന്നൂരിലെ കള്ളുഷാപ്പിനെ ആധാരമാക്കിയാണ്, അതുകൊണ്ട് കഥാപാത്രങ്ങളും ഷാപ്പിനോട്‌ ബന്ധപ്പെട്ട് ജീവിതം നയിക്കുന്നവരാണ്. ഷാപ്പില്‍ നിന്നും തളിരിടുന്ന ഒരു പ്രണയത്തോടെ കഥ മുന്നോട്ടു പോകുന്നു. വ്യക്തമായ ഒരു കഥയില്ലാതെ തുടങ്ങിയ ഈ നാടകം പിന്നീട് പലരുടെയും രചനാരീതിക്കനുസരിച്ചു പാകപ്പെട്ടു വന്നപ്പോള്‍ നല്ലൊരു കഥയായി മാറുകയായിരുന്നു..



രണ്ടാമത്തെ നാടകത്തിലെ കഥ ദുബായ് കേന്ദ്രമാക്കിയാണ്. ഈ നാടകത്തിനു മൂല കഥയെഴുതിയത് ഗോപനാണ്, ഗാനരചന ഗീതാ ഗീതികള്‍, മാണിക്യം. നടീ നടന്‍മാര്‍ ബ്ലോഗിലെ എഴുത്തുകാരാണ്, നീരു (നിരക്ഷരന്‍) പാമു (പാമരന്‍) റോസമ്മ (റെയര്‍ റോസ് ), സിമ്രന്‍ (സര്‍ഗ), കാപ്പിലാന്‍ (കാപ്പിലാന്‍) കരാമേലപ്പന്‍ (അനൂപ്, തോന്ന്യാസി) ഏറനാടന്‍ (ഏറനാടന്‍), ഹീതമ്മ (ഗീതാഗീതികള്‍) ഹരി (ഹരിയന്നന്‍), ജെയിംസ് (ജെയിംസ് ബ്രൈറ്റ്), ശിവ (ശിവ), ഗീതാ ഗീതികള്‍ (ഗീതാഗീതികള്‍) അറബി പെണ്ണ് (മാണിക്യം), പ്രായമ്മ (പ്രിയ ഉണ്ണികൃഷ്ണന്‍).

Labels:

  - ജെ. എസ്.
   ( Monday, May 26, 2008 )    

15അഭിപ്രായങ്ങള്‍ (+/-)
Links to this post

15 Comments:

വാര്‍ത്തയൊക്കെ കൊള്ളാം.
ഹരിയണ്ണനെന്ന എന്നെ ഹരിയന്നനെന്നെഴുതി എന്നെ കോഫി അന്നനുമായിബന്ധപ്പെടുത്താന്‍ ശ്രമിക്കരുത്!
:)

May 26, 2008 4:50 PM  

ബൂലോകത്തെ ആദ്യത്തെ നാടക സംരംഭമായ കാപ്പിലാന്‍ നാടകവേദിയെപ്പറ്റി ഇങ്ങനെയൊരു വാര്‍ത്ത വന്നുകണ്ടതില്‍ അതിയായ സന്തോഷം ഉണ്ട്.

എല്ലാവര്‍ക്കും നന്ദി, ആശംസകള്‍.

May 26, 2008 5:45 PM  

നാട്ടിൻ പുറത്തൊക്കെ ഒരു പരിപാടിയുണ്ട്, വീടും പറമ്പും വില്ക്കാൻ തീരുമാനിച്ചാൽ നാലുപേരെക്കൊണ്ട് നല്ലതാന്ന് കത്തിണ്ണയിലിരുത്തി പറയിപ്പിക്കും...... വാങ്ങാൻ വരുന്നവരെ കൊണ്ട് വില കൂട്ടിപ്പിക്കാനായി ഗുണഗണങ്ങൾ വാഴ്ത്തും...ഹ,,ഹ,,ഹ, അതുപോലാണോ കാപ്പിലാനേ ഈ പ്രയോഗവും?. ഇന്നലെയോ മിനിയാന്നോ ഒക്കെ മൈക്കു വച്ച് വിളിച്ചു പറയുന്നതു കേട്ടു
നാടകവേദി വിൽക്കാൻ പോകുവാന്ന്??....

May 26, 2008 6:16 PM  

ബ്ലോഗ് നാടകം വാര്ത്താലോകത്തിലേക്ക് എഴുതി ചേര്ത്ത e പത്രത്തിന് നന്ദി.
നാടകവേദി പ്രവര്ത്തകര്ക്ക് അഭിനന്ദനങ്ങള് !

ഹരിയണ്ണന്റെ പേരിലെ അക്ഷരതെറ്റിനു ക്ഷമിക്കുക, ഗൂഗ്ലിളില് നിന്നും കോപ്പി പേസ്റ്റ് ചെയ്തതിനു ശേഷം തിരിച്ചു വായിച്ചു നോക്കുവാന് മറന്നു. :)

May 26, 2008 6:51 PM  

വളരെ നന്ദിയുണ്ട്

May 26, 2008 6:53 PM  

:)

May 26, 2008 7:13 PM  

ഈ നാടകത്തിലെ കരാമേലപ്പനാകാനുള്ള
ഭാഗ്യം എനിക്ക് കിട്ടി.
ഈ നാടകം വിജയകരമായി മുന്നേറുമ്പോള്‍
ഞാന്‍ എറെ സന്തുഷടനാണ്
ഇനി എനീക്ക് ഒരു കഥയിലെങ്കിലും അനൂപായിട്ട്
രംഗത്ത് വരണം
ആശംസകളൊടെ
കരാമേലപ്പന്‍(അനൂപ്)

May 26, 2008 9:54 PM  

കാപ്പിലാന്‍ നാടകവേദിയെ
ഇ-പത്രവായനക്കാര്‍ക്ക് പരിചയപ്പെടുത്തിയതില്‍ വളരെ നന്ദി.
ഈ അതിവിശിഷ്ടമായ നാടകകൃതി വായിച്ച് ബൂലോകര്‍ക്ക് ആയുരാരോഗ്യസൌഖ്യങ്ങള്‍ ഏറട്ടേ.
ഈ നാടകത്തില്‍ ഡബിള്‍ റോള്‍ തന്ന്‌ സഹായിച്ചതിന് (ഗീതാകിനിസ്വാമിനികളയും, കീതമ്മ അഥവാ ഹീതമ്മ എന്ന തൂപ്പുകാരിയായും )നാടക മൊതലാളി കാപ്പിലാന്‍ അവര്‍കള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു.

May 26, 2008 11:12 PM  

ഭൂലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും നിന്ന് ഷാപ്പന്നൂരിലെ കള്ളുഷാപ്പില്‍ ഒത്തുകൂടിയാ സൌഹൃതം “World is flat” എന്നാ നൂതന ആശയം ശരിവയ്ക്കുന്നു ... , കാപ്പിലാന്‍ നാടകവേദി,
എല്ലാവരുടെയും കരളിന്റെ കുളിരായി ബൂലോക്കത്ത് വളരുകയാണ്‍‌. ......ഒത്തിരി സന്തോഷം,
നന്ദി പറയുന്നില്ലാ. അതിനും മേലെയല്ലേ
ഈ ബൂലോ‍ക സൌഹൃതം?
ശുഭാശംസകള്‍ !

May 27, 2008 1:01 AM  

ആദ്യമായി e പത്രത്തിനു നന്ദി.
ഈ ജനകീയ ബ്ലോഗു നാടകത്തിന്റെ സൂത്രധാരനായ കാപ്പിലാനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
വിവിധ ബ്ലോഗറന്മാരുടെ പങ്കാളിത്തത്തില്‍ ഇത്തരത്തിലുള്ള രചനകള്‍ക്കു മുതിരുന്നത് ഒരഭിനവ രചനാ സംസ്കാരത്തിന്റെ മുന്നോടിയായി നമുക്കു കാണാം.
എന്നെ ഈ സംരംഭത്തില്‍ സഹകരിക്കുവാനായി കാപ്പിലാനെ പരിചയപ്പെടുത്തിയ നിരക്ഷരനോടുള്ള നന്ദി
ഞാനിവിടെ വീണ്ടും, വീണ്ടും രേഖപ്പെടുത്തിക്കൊള്ളുന്നു.

May 27, 2008 2:53 AM  

ബൂലോഗത്തിലെ ആദ്യനാടകസംരംഭത്തെ മലയാളികള്‍ക്കു പരിചയപ്പെടുത്തികൊടുത്തതില്‍ ഇ-പത്രത്തോടുള്ള അളവറ്റ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.....ഇനിയും ഒരുപാട് വളര്‍ന്ന് ഏവരെയും രസിപ്പിക്കാന്‍ ബൂലോഗകൂട്ടായ്മയുടെ പ്രതീകമായ നാടകവേദിക്കു കഴിയട്ടെ....ഈ നാടകത്തില്‍ റോസമ്മയായി എനിക്ക് വേഷം നല്‍കിയതില്‍ നാടകവേദി മൊതലാളി കാപ്പിലാന്‍ ജി യോടും അണിയറപ്രവര്‍ത്തകരോടും ഉള്ള എന്റെ നന്ദിയും ഞാനിവിടെ പങ്കുവയ്ക്കുന്നു...:)

May 27, 2008 12:15 PM  

അത് കലക്കീല്!

രംഗപടം ആരാ?? നമ്മുടെ സുജാത ചേച്ചീടെ ഭര്‍ത്താവ് ഏറ്റെടുത്തോ? ഇല്ലെങ്കില്‍... ചേര്‍ച്ചയുള്ള പേരൊരെണ്ണം എന്റെ കയ്യിലുണ്ട് ട്ടാ.. രംഗപടം - വിശാലന്‍. എന്തൊരു മാച്ചിങ്ങ്!

ആശംസയുടെ ആല്‍മരങ്ങള്‍

May 27, 2008 1:10 PM  

കേരളത്തിലെ സാഹിത്യകുലനായകരുടെ കണ്ടു ശീലിച്ച ചക്കളാത്തിപോരില്‍ നിന്നും വിപരീതമായി... ജാടകളീല്ലാത്ത ഒരു പറ്റം നല്ല മനസ്സുകളുടെ ഒത്തുചേരല്‍.....

നന്നായി......കുട്ടുകാരെ.....

May 27, 2008 8:11 PM  

എല്ലാ സുമനസുകളുടെയും നല്ല വാക്കുകള്‍ക്ക്‌ നന്ദി .ഇതിനു മറുപടി എഴുതാതെ പോയാല്‍ പിന്നെ എനിക്ക് മനസമാധാനം കിട്ടില്ല .നാടക വേദിയുടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും വായനക്കാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി .പ്രത്യേകിച്ചും ഈ -പത്രത്തിന് .നാളെ രാവിലെ ഞാന്‍ നാട്ടിലേക്ക് പോകുന്നു .നാടകം ഓരോരുത്തര്‍ എഴുതി സമയാ സമയം പോലെ പോസ്റ്റും .വിശാല്‍ജി ഇതിന്റെ രംഗപടം ഗോപന്‍ മാഷിന്റെതാണ് :)

May 27, 2008 9:30 PM  

കാപ്പിലാന്‍ മൊയലാളീടെ ചരിത്രപ്രസിദ്ധനാടകത്തില്‍ എനിക്ക് അഭിനയിക്കേണ്ടിവന്നില്ല. ഞാന്‍ ഞാനായിട്ട് ജീവിക്കുകയായിരുന്നു. ബട്ട്, മൊയലാളി പിന്നെയെനിക്ക് വേഷം തന്നില്ല. അതിനാല്‍ ഞാന്‍ സിനിമേല്‍ ജൂനിയര്‍ നടനാകാന്‍ നോക്കുന്നു. ഇപ്പോഴാ ഇവിടെവന്നതേയ്!

June 3, 2008 12:40 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പ്രഥമ പുതു കവിത അവാര്‍ഡ് രാജു ഇരിങ്ങലിന്
ലോക മലയാളികള്‍ക്കായി പുതു കവിത നടത്തിയ പ്രഥമ പുതു കവിതാ അവാര്‍ഡ് രാജു ഇരിങ്ങലിന്. ബൂലോകത്തില്‍ നിന്ന് പ്രശസ്തരും അപ്രശസ്തരുമായ 185 ഓളം കവികള്‍ മത്സരത്തില്‍ പങ്കെടുത്തു. ബൂലോകത്തിലെഎഴുത്തുകാരുടെ ദിശാ ബോധവും രചനകളിലെ വ്യത്യ്‌സ്തതയും പുതു കവികളിലെ ശക്തിയെ വെളിവാക്കുന്നതായി ജഡ്ജിങ്ങ് കമ്മിറ്റി വിലയിരുത്തി. കണ്ണൂര്‍ പരിയാരം സ്വദേശിയായ രാജു ഇപ്പോള്‍ ബഹറൈനില്‍ ഓഡിറ്ററായി ജോലി ചെയ്യുന്നു. ജൂലൈ അവസാന വാരം പുതു കവിത സംഘടിപ്പിക്കുന്ന കവിതാ ശില്പശാലയില്‍ അവാര്‍ഡും പ്രശസ്തി പത്രവും സമ്മാനിക്കുന്നതാണ്

Labels: ,

  - ജെ. എസ്.
   ( Wednesday, May 21, 2008 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

അഭിനന്ദനങ്ങളുടെ ഒരായിരം പൂക്കുടകള്‍....

തുടര്‍ന്നേഴുതുവാന്‍ ജഗതീശ്വരന്‍ അനുഗ്രഹിക്കട്ടെ..

May 23, 2008 4:49 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



തൃശ്ശൂര്‍ ബ്ലോഗ് പൂരം ആരംഭിച്ചു
കേരളാ ബ്ലോഗ് അക്കാദമിയുടെ മൂന്നാമത് ബ്ലോഗ് ശില്‍പ്പശാല-ബ്ലോഗ് പൂരം- അല്‍പ്പം മുന്‍പ് തൃശ്ശൂര്‍ ഗവ; ഗേള്‍സ് ഹൈസ്കൂളില്‍ ആരംഭിച്ചു. ഇപ്പോള്‍ നൂറിലധികം പേര്‍ എത്തിയിട്ടുണ്ട്ടു. ഇപ്പൊഴും ബ്ലോഗാര്‍ത്ഥികള്‍ എത്തിക്കൊണ്ടിരിക്കുന്നു.




കൂടുതല്‍ വിവരങ്ങള്‍ക്ക്: http://thrisur.blogspot.com/

Labels:

  - ജെ. എസ്.
   ( Sunday, May 18, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കവിതാക്ഷരി മത്സര ഫലം പ്രസിദ്ധപ്പെടുത്തി
വനിതാ ലോകം ബ്ലോഗില്‍ നടത്തിയിരുന്ന കവിതാക്ഷരി മത്സര ഫലം പ്രസിദ്ധപ്പെടുത്തി. ജോയും കിരണ്‍സുമായിരുന്നു വിധി കര്‍ത്താക്കള്‍. യാതൊരു നിബന്ധനകളും ചട്ടക്കൂടുകളും ഇല്ലായിരുന്ന കവിതാ‍ക്ഷരി മത്സരം മാര്‍ച്ച് 23 നു് ആരംഭിച്ചു ഒരു മാസത്തിലേറെ നീണ്ടു് നിന്നു്, ഏപ്രില്‍ 25നു് അവസാനിച്ചു. വിധി കര്‍ത്താക്കളുടേതടക്കം 63 കവിതകള്‍ പോസ്റ്റ് ചെയ്തു. 7 കുട്ടികളും 15 സ്ത്രീകളും 30 പുരുഷന്മാരും ഉള്‍പ്പെടെ 52 പേര്‍ പങ്കെടുത്തു. കവികര്‍ (കവയിത്രികളും കവികളും) തന്നെ എഴുതി അവര്‍ തന്നെ ചൊല്ലിയ കവിതകളുടെ നല്ലൊരു ശേഖരം കവിതാക്ഷരിയ്ക്ക് സംഭരിക്കാന്‍ കഴിഞ്ഞു. കവിതകളെല്ലാം തന്നെ വിക്കിസോഴ്സ് ആവശ്യപ്പെട്ടിട്ടുണ്ട്.




ഉച്ചാരണ ശുദ്ധി, ശബ്ദം, ഈണം, മിതമായ പശ്ചാത്തല സംഗീതം എന്നിവയുടെ മികവു് കൊണ്ട്‌ ഷര്‍മ്മിളാ ഗോപന്‍ പെണ്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാന്നത്തിനര്‍ഹയായി. അവതരണത്തിലെ വ്യത്യസ്ഥതകൊണ്ട് ദേവസേനയുടെ പച്ചക്കറികളില്‍ മുയല്‍ എന്ന കവിത രണ്ടാം സ്ഥാനത്തും സാരംഗി ചൊല്ലിയ ആഴങ്ങളിലെ മണ്ണ്‌ എന്ന കവിത മൂന്നാം സ്ഥാനത്തും എത്തി. ഇട്ടിമാളുവിന്റെ ശ്രദ്ധേയമായ അവതരണവും മൂന്നാം സ്ഥാനത്തിനര്‍ഹമായി.




കവിതക്കനുസൃതമായ ഈണം ആലാപനം ഒപ്പാം നല്ല ശബ്ദ സൌകുമാര്യം കൊണ്ട് ബഹുവ്രീഹിയുടെ പിറക്കാത്ത മകനു് ആണ്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തി. യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റ്റിന്റെ ഒന്‍പതാം നമ്പര്‍ സ്റ്റേജിന്റെ താഴെയുള്ള മരത്തണലിലെ ഓര്‍മ്മകളിലേക്കു കൊണ്ടു പോകുന്ന ആലാപനത്തിലൂടെ ശ്രദ്ധേയമായി തീര്‍ന്നതാണ് കാണാമറയത്ത് അവതരിപ്പിച്ച മയൂരയുടെ "നിണമെഴുതിയത്" രണ്ടാം സ്ഥാനത്തെത്താന്‍ കാരണമായത്. രണ്ടാം സ്ഥനത്തെത്തിയ റിയാസ്‌ മുഹമ്മദിന്റെ ‌"എന്റെ വൃന്ദാവനവും, ഒറ്റ മണല്‍ത്തരിയും " വ്യത്യസ്തയും അവതരണ ഭംഗിയും കൊണ്ട് ഏറ്റം ശ്രദ്ധേയമായ കവിതകളില്‍ ഒന്നായിരുന്നു. ഉമ്മ എന്ന കവിത അതിന്റെ ആത്മാവ് അറിഞ് ആലപിച്ചിരിക്കുന്ന തമനു മൂന്നാം സ്ഥാനത്തിന് അര്‍ഹനായി.




അവതരണം കൊണ്ടും ആലാപനം കൊണ്ടും വ്യക്തത കൊണ്ടും കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് മാളവികയാണു്. മഹാദേവന്റെ കൃത്യതയേറിയ ആലാപനം രണ്ടാം സ്ഥാനം കരസ്ഥമാക്കി. അവതരണ ശൈലിയിലുള്ള വ്യത്യസ്തത കൊണ്ട്‌ അമ്മുക്കുട്ടിയുടെ കവിത മൂന്നാം സ്ഥാനം നേടി. കവിതാക്ഷരിയെ ഏറ്റവും ആകര്‍ഷണീയമാക്കിയത് പവിത്രയുടേയും ഇളയുടേയും കുഞ്ഞിക്കവിതകളായിരുന്നു. വരികള്‍ക്കനുസരിച്ച ഭാവം കവിത ചൊല്ലുന്നതിലും കൊണ്ടു വരാന്‍ കഴിഞ്ഞിട്ടുണ്ട്‌ വിശാഖിന്റെ കവിതയ്ക്കു് കഴിഞ്ഞിരുന്നു. അപ്രത്തും ഇപ്രത്തും നോക്കാതെ കവിത ചൊല്ലിയ ലിയാന്‍ മുഹമ്മദ് ആയിരുന്നു കവിതാക്ഷരിയുടെ താരം.




കൂടുതല്‍ വിവരങ്ങള്‍ക്ക് http://vanithalokam.blogspot.com/2008/05/blog-post.html

Labels: ,

  - ജെ. എസ്.
   ( Wednesday, May 07, 2008 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

അപ്രത്തും ഇപ്രത്തും :)

May 9, 2008 10:36 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പരദേശി എന്ന ബ്ലോഗര്‍ അന്തരിച്ചു
തിരുവനന്തപുരം സ്വദേശിയായ മനോജ് പ്രഭാകര്‍ 1993 മുതല്‍ പ്രവാസ ജീവിതം നയിച്ചു പോരുന്ന വ്യക്തിയായിരുന്നു. ഖത്തറില്‍ കുടുംബ സമേതം താമസിച്ചു വരുന്ന മനോജ് വീട്ടിലെ ചില ആവശ്യങ്ങള്‍ക്കായി നാട്ടില്‍ പോയപ്പോള്‍ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മുപ്പത്തൊമ്പത് വയസ്സായിരുന്നു. ദോഹയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ജി.എച്ച് .ഡി.യില്‍ സീനിയര്‍ പ്രൊജക്റ്റ്സ് മാനേജരായിരുന്നു അന്തരിച്ച മനോജ്. ഭാര്യ വിന്നിയും രണ്ടു കുട്ടികളും ഉണ്ട്. പ്രകൃതിയെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്ന മനോജ് സ്വന്തം ബ്ലോഗില്‍ തന്‍റേതായ ഒരു ശൈലി കണ്ടെത്താന്‍ തുടങ്ങിയതായിരുന്നു. ജോലി തിരക്കിനിടയിലും ബ്ലോഗില്‍ സമയം കണ്ടെത്താനും അത് മറ്റുള്ളവരിലേക്ക് എത്തിക്കാനും മനോജ് ശ്രമിച്ചിരുന്നു. അനാഥമായി പോയ മനോജിന്റെ ബ്ലോഗ് - http://paradesy.blogspot.com/




സ്നേഹത്തിന്‍റേയും ആത്മാര്‍ത്ഥയുടേയും വരികള്‍ എഴുതി അവസാനിപ്പിച്ചാണ് മനോജ് എന്ന പരദേശി നമ്മെ വിട്ട് പോയത്. അദ്ദേഹത്തിന്റെ അവസാന കഥ ഇങ്ങനെ: http://paradesy.blogspot.com/2008/04/blog-post_10.html





കള്ളന്‍...

അവള്‍: നിന്നെ ആരൊ പ്രേമിക്കുന്നുണ്ട്..

അവന്‍: ഏയ്..അങ്ങനെയൊന്നുമില്ല....

അവള്‍: അല്ല നിന്നെ കാണുമ്പോള്‍ അറിയാം..ആരോ നിന്നെ മോഹിക്കുന്നുണ്ട്..

അവന്‍: അതിപ്പോ ഞാന്‍ എങ്ങനെയാ അറിയുക..എന്നെ ആരാ പ്രേമിക്കുന്നതെന്നു..

അവള്‍: അതു എളുപ്പമല്ലേ...നിന്നെ പ്രേമിക്കുന്നവളുടെ കണ്ണു നോക്കിയാല്‍ ഒരു പ്രത്യേക തിളക്കമുണ്ടാവും..

അവന്‍: നിന്റെ ഈ സ്വപ്നം കാണുന്ന കണ്ണുകളുടെ തിളക്കത്തില്‍..ഞാന്‍ വേറെ കണ്ണുകള്‍ കാണാറേയില്ല..

അവള്‍: പോടാ... കള്ളന്‍..





മനോജിന്റെ ആത്മാവിന് നിത്യ ശാന്തി നേര്‍ന്നു കൊണ്ട് e പത്രത്തിന്റെ ആദരാഞലികള്‍.





പരദേശി എന്ന ബ്ലോഗറിനെ കുറിച്ച് സ്മിത ആദര്‍ശിന്റെ ഓര്‍മ്മ ക്കുറിപ്പ്:





"മനുവേട്ടന്റെ നിറഞ്ഞ സാന്നിധ്യം ഉണ്ടായിരുന്ന ആ ഫ്ലാറ്റില്‍ ചെന്നു കയറുമ്പോള്‍ ഉള്ളില്‍ പറഞ്ഞറിയിക്കാനാകാത്ത വികാരം ആയിരുന്നു. എന്തായിരിക്കും അവിടത്തെ അവസ്ഥ എന്ന്... കണ്ടയുടന്‍ അലറി കരഞ്ഞു കൊണ്ട് വിനി ചേച്ചി പറഞ്ഞു, "എന്റെ മനു ചേട്ടന്‍ എന്നെ വിട്ടു പോയ്കൊണ്ടിരിക്കുകയാ സ്മിതാ, പിടിച്ചിട്ടു കിട്ടുന്നില്ലെന്ന് പറയുന്നു. ഞാനെന്താ ചെയ്യാ? എനിക്ക് പേടിയാകുന്നു. എനിക്കെന്റെ മനു ചേട്ടനെ തരണേ ഗുരുവായൂരപ്പാ..!!!" എന്ത് പറയണം എന്നറിയാതെ നിന്ന ഞാന്‍ കുട്ടികളെ കണ്ടു അമ്പരന്നു. അവര്‍ അച്ഛന്റെ ആയുസ്സിനു വേണ്ടി പ്രാര്‍ത്ഥനയിലാണ്. പൂജാ മുറിയില്‍ വിളക്ക് വച്ചു, മണിയടിച്ചു, എത്തമിട്ടു, നാമങ്ങള്‍ ചൊല്ലി അച്ഛന്റെ ആയുസ്സിനു വേണ്ടി പ്രാര്‍ത്ഥക്കുന്നു. നാലിലും, ഒന്നിലും പഠിക്കുന്ന കുട്ടികള്‍ ഇതില്‍ കൂടുതലായി എന്ത് ചെയ്യാന്‍?"

Labels:

  - ജെ. എസ്.
   ( Sunday, May 04, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബ്ലോഗിലെ കവിതാപാരായണ മത്സരം ശ്രദ്ധേയമായി; ഫലം മെയ് 5 ന്
വനിതാലോകം ബ്ലോഗില്‍ ഒരുമാസത്തിലധികമായി നടന്നു വന്നിരുന്ന കവിതാപാരായണ മത്സരം കവിതാക്ഷരി സമാപിച്ചു. അറുപതില്‍ കൂടുതല്‍ വ്യതസ്ത എന്‍‌ട്രികള്‍ മത്സരിച്ച കവിതാക്ഷരിയില്‍ പതിനഞ്ച് വനിതകളും മുപ്പത് പുരുഷന്മാരു ഏഴ് കുട്ടികളും ഉള്‍പ്പെടെ അന്‍പത്തി രണ്ട് പേര്‍ പങ്കെടുത്തു. ബ്ലോഗില്‍ നിന്നുള്ള കവിതകളാണ് കൂടുതല്‍ പേരും ചൊല്ലിയത്. നിരവധി കവികള്‍ തങ്ങളുടെ തന്നെ കവിതകള്‍ ചൊല്ലിയത് പ്രത്യേക ആകര്‍ഷണമയി. കുട്ടിക്കവിതകള്‍ മുതിര്‍ന്നവരും കുട്ടികളും ചൊല്ലിയത് വായനക്കരുടെ പ്രത്യേക ശ്രദ്ധപിടിച്ചു പറ്റി. കവിതാക്ഷരിയുടെ മത്സര ഫലം മെയ് അഞ്ചിനു പ്രഖ്യാപിക്കും.

Labels: ,

  - ജെ. എസ്.
   ( Tuesday, April 29, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



രണ്ടാം ബ്ലോഗ് ശില്പശാല ഏപ്രില് 27നു കോഴിക്കോട്
പ്രസ്തുത ശില്പശാലയില്‍ ബ്ലോഗിനെക്കുറിച്ചും ബ്ലോഗിന്റെ സാങ്കേതികവശങ്ങളെക്കുറിച്ചും വിശദമായ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്. കോഴിക്കോട് കല്ലായി റോഡിലുള്ള സഹകരണ അര്‍ബ്ബന്‍ ബാങ്ക് ആഡിറ്റോറിയത്തില്‍ ഉച്ചക്ക് 2 മണിക്ക് ശില്പശാല ആരംഭിക്കും. ശില്പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ blogacademy@gmail.com എന്ന വിലാസത്തില്‍ ഇമെയില്‍ അയക്കുകയോ താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ (9745030154, 9447619890) വിളിച്ച് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യേണ്ടതാണ്. ശില്പശാലയില്‍ പ്രവേശനം സൌജന്യമായിരിക്കും.




മലയാളം ബ്ലോഗിന്റെ പ്രചരണത്തിനും, വികാസത്തിനും വേണ്ടി പ്രവര്‍ത്തിക്കാനുള്ള പൊതു വേദി എന്ന നിലയില്‍ കേരളാ ബ്ലോഗ് അക്കാദമി പ്രവര്‍ത്തിച്ചു തുടങ്ങി.





കേരളാ ബ്ലോഗ് അക്കാദമി ഒരു അധികാര സ്ഥാപനമല്ല. നിശ്ചിത ഭരണ ഘടനയോ, ഭാരവാഹികളോ ഉള്ള സംഘടനയുമല്ല. ബ്ലോഗ് അക്കാദമി എന്നത് ഒരു ആശയത്തില്‍ നിന്നും ഉടലെടുത്ത താല്‍ക്കാലിക സംവിധാനമാണ്. മലയാളം ബ്ലോഗേഴ്സല്ലാത്തവര്‍ക്ക് ബ്ലോഗിങ്ങിന്റെ പ്രാഥമിക കാര്യങ്ങള്‍ ലളിതമായി നേരില്‍ പരിചയപ്പെടുത്തുന്ന ശില്‍പ്പശാലകളിലൂടെ ബ്ലോഗിങ്ങ് പ്രചരിപ്പിക്കുകയാണ് അക്കാദമിയുടെ പ്രഥാന പ്രവര്‍ത്തനം. മലയാളത്തെ സ്നേഹിക്കുന്ന ആര്‍ക്കും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാം. ബ്ലോഗര്‍മാര്‍ക്ക് ഈ വേദിയില്‍ വലിപ്പച്ചെറുപ്പങ്ങളോ ഭേദഭാവങ്ങളോ ഇല്ല. എല്ലാവരും സമന്മാരും ബഹുമാന്യരുമാണ്. ബ്ലോഗിങ്ങ് ജനകീയമാകുന്നതോടെ ഈ ബ്ലോഗ് അക്കാദമി സ്വയം ഇല്ലാതാകുന്നതായിരിക്കും.


കേരള ബ്ലോഗ് അക്കാദമിയുടെ ബ്ലോഗ്: http://keralablogacademy.blogspot.com/


ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാനാഗ്രഹിക്കുന്നവര്‍ തങ്ങള്‍ക്ക് സൌകര്യപ്രദമായ ജില്ലയുടെ ബ്ലോഗ് അക്കാദമി ബ്ലോഗില്‍ ഏതെങ്കിലും പോസ്റ്റിനു താഴെ ഈ മെയില്‍ വിലാസം ഒരു കമന്റായി നല്‍കിയാല്‍ മറ്റു ബ്ലോഗ്ഗര്‍മാര്‍ക്ക് ബന്ധപ്പെടാനുള്ള വഴിയൊരുങ്ങുകയും, തുടര്‍ പരിപാടികളില്‍ കഴിയുന്ന വിധം സഹകരിക്കാനാകുന്നതുമാണ്. ഇതുകൂടാതെ blogacademy@gmail.com എന്ന വിലാസത്തില്‍ മെയിലയച്ചാലും മതിയാകും.





ബ്ലോഗ് അക്കാദമിയുടെ ആദ്യ ശില്പശാല കണ്ണൂരില്‍ വച്ചു മാര്‍ച്ച് 23നു നടക്കുകയുണ്ടായി. 35 പേരോളം പങ്കെടുത്ത പ്രസ്തുത ശില്പശാല വന്‍ വിജയമായിരുന്നു. പ്രസ്തുത ശില്പശാലയില്‍ വച്ചു തന്നെ ബ്ലോഗാര്‍ത്ഥികള്‍ ബ്ലോഗുകള്‍ തുടങ്ങുകയുണ്ടായി. ശില്പശാലയുടെ ചിത്രങ്ങളും അവലോകനവും വായിക്കാന്‍ താഴെ പറയുന്ന ലിങ്കുകള്‍ കാണുക: http://keralablogacademy.blogspot.com/2008/03/blog-post.htmlhttp://kannuran.blogspot.com/2008/03/blog-post_23.html

Labels: ,

  - ജെ. എസ്.
   ( Sunday, April 20, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബൂലോകം എന്നറിയപ്പെടുന്ന മലയാളം ബ്ലോഗുകളില്‍ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നു
ബൂലോകം എന്നറിയപ്പെടുന്ന മലയാളം ബ്ലോഗുകളില്‍ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നു

മലയാളം ബ്ലോഗുകളെ ആക്ഷേപിച്ച് ഒരു പ്രമുഖ വാരികയില്‍ വന്ന കുറിപ്പിനെതിരെയാണ് പ്രതിഷേധ ദിനം ആചരിക്കുന്നത്.

ഇന്ന് പുതിയ പോസ്റ്റുകള്‍ ഇറക്കരുതെന്നും, കമന്റുകള്‍ ഇടരുതെന്നുമാണ് നിര്ദ്ദേശം.

സേവ് മലയാളം ബ്ലോഗ്സ് എന്ന ഇ മെയിലില്‍ നിന്നാണ് ഇത് സംബന്ധിച്ച ആഹ്വാനം വന്നിരിക്കുന്നത്.

ബ്ലോഗ് ബന്ദായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത് എന്നും പിന്നീടത് പ്രതിഷേധദിനമാക്കി മാറ്റുകയായിരുന്നുവെന്നും മെയില്‍ പറയുന്നു.

എന്നാല്‍ ബൂലോക ക്ലബ്ബില്‍ ഈ വിഷയം അവതരിപ്പിച്ച അഞ്ചല്ക്കാരന് ഉള്പ്പടെയുള്ളവര്‍ ഇതില്‍ പങ്കെടുക്കുന്നില്ല.

ഫോര്‍വേഡ് ആയി കിട്ടിയ മെയില്‍ വഴി eപത്രം വിവരം അന്വേഷിച്ചു എങ്കിലും മറുപടി ലഭിച്ചില്ല.

കുറച്ച് മുന്പ്, സൌദിയില്‍ ബ്ലോഗറെ അറസ്സ് ചെയ്തപ്പോള്‍ ഇംഗ്ലീഷ്-അറബിക്ക് ബ്ലോഗുകളില്‍ പ്രതിഷേധ ദിനം ആചരിച്ചിരുന്നു. എന്നാല്‍ മലയാളത്തില്‍ ഇത്തരത്തില്‍ ഒന്ന് ആദ്യമാണ്.

ആഹ്വാനമടങ്ങിയ മെയില് സന്ദേശം ഇങ്ങനെ:

Save Malayalam Blogs

ബ്ലോഗ്ഗര്‍മാരേ!

പ്രിയപ്പെട്ട മലയാളം ബ്ലോഗര്‍, 11-2-08 ന്റെ നിര്‍ദ്ധിഷ്ട ബ്ലോഗ് ബന്ദ് പിന്‍വലിച്ചിരിക്കുന്നു. പകരം അന്നേ ദിവസം എല്ലാ ബ്ലോഗര്‍മാരും ഈ കത്തിനൊടൊപ്പം അറ്റാച്ച് ചെയ്ത ലോഗോ തങ്ങളുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തുകൊണ്ട് പ്രതിഷേധദിനമായി ആചരിക്കാനന്‍ ആഹ്വാനം ചെയ്യുന്നു.

പ്രതിഷേധദിനം സിന്ദാബാദ്! ഫിബ്രവരി 11 സിന്ദാബാദ്! ബൂലോഗ ഐക്യം സിന്ദാബാദ്! കലാകൌമുദി തുലയട്ടെ! ഇങ്ക്വിലാബ് സിന്ദാബാദ്!

കൂടാതെ ഈ ലിങ്കില്‍‍ പോയി എം എസ് മണിക്കെതിരെ ഹരജിയില്‍ ഒപ്പിടുക.

Labels: ,

  - ജെ. എസ്.
   ( Monday, February 11, 2008 )    




ബഹറൈനില്‍ മെയ് മാസത്തില്‍ വിപുലമായ ബ്ലോഗേഴ്സ് ഗള്‍ഫ് മീറ്റ് നടത്തും
"ഒരു കഥയെഴുതുമ്പോള്‍ ഒരു കവിത എഴുതുമ്പോള്‍ എഴുത്തുകാരന്‍ ജാഗ്രതയോടെയിരിക്കേണ്ടിയിരിക്കുന്നു. വായനക്കാരന്‍ എഴുത്തുകാരനേക്കാള്‍ ഏറെ മുന്നേറിയിരിക്കുന്നു. ഒരു വാക്കുപോലും ക്രിത്രിമമാ‍യി തോന്നിയാല്‍ എഴുത്തുകാരന്‍ വായനക്കാരനാല്‍ ചോദ്യം ചെയ്യപ്പെടുന്നു. "




ബഹറൈന്‍ ബൂലോക മീറ്റിന്റെ ഭാഗമായി നടന്ന സംവാദത്തില്‍ ശ്രീ ബന്യാമിന്‍ എഴുത്തുകാരന്‍ നേരിടുന്ന വെല്ലുവിളികളും മുന്നൊരുക്കങ്ങളേക്കുറിച്ചും വിശദമായി സംസരിച്ചു.


ശ്രീ, രാജു ഇരിങ്ങല്‍, ബാജി ഓടം വേലി, സജിവ് പൊന്നാനി, സജി മുട്ടോം, പ്രശാന്ത് കോഴഞ്ചേരി ബെറ്റി സജി, ഡാന്‍ തുടങ്ങിയവര്‍ ചര്‍ച്ചയിലും സംവാദത്തിലും പങ്കെടുത്തു.










ആനുകാലിക കഥകളില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ചും 2007ലെ ശ്രദ്ധേയരായ സുഭാഷ് ചന്ദ്രന്‍, സന്തോഷ് ഏച്ചിക്കാനം തുടങ്ങിയവരുടെ കഥകളുടെ പ്രത്യേകതകളും കഥ ഒരുക്കുന്നതില്‍ കഥാകാരന്‍ കാട്ടുന്ന മിടുക്കും പ്രയത്നങ്ങളും എന്തൊക്കെ എന്നതിനെ കുറിച്ച് പങ്കെറ്റുത്ത എല്ലാവരും വിശദമായ് സംവദിക്കാന്‍ ബഹറൈന്‍ ബൂലോക മീറ്റിന് സാധിച്ചു.


പ്രശസ്തരായ ടി.പദ്മനാഭന്‍, എം .ടി, മുകുന്ദന്‍ തുടങ്ങിയവരുടെ രചനകളില്‍ വന്നിട്ടുള്ള യൂറോപ്യന്‍ കോപ്പിയടിയെ കുറിച്ച് രാജു ഇരിങ്ങല്‍ സംസാരിച്ചു, പുഴകടന്ന് മരങ്ങളുടെ ഇടയിലേക്ക്, മഞ്ഞ്, രാധ രാധമാത്രം തുടങ്ങിയ കഥകളുടെ ഉദാഹരണ സഹിതം അംഗങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.




ദേശാഭിമാനി വാരിക 2007 ലെ തിരഞ്ഞെടുത്ത ഏറ്റവും നല്ല പത്ത് നോവലുകളില് ഒന്നായ ശ്രി ബന്യാമിന്‍റെ ' പ്രവാചകന്‍ മാരുടെ രണ്ടാം പുസ്തകം' എന്ന നോവലിലെ ചില ഭാഗങ്ങള്‍ വിശ്വാസികളുടെ വിശ്വാസത്തെ തികച്ചും എതിര്‍ക്കുന്നതാനെന്നും അതിനോടുള്ള വിയോജിപ്പ് ശ്രി സജി മുട്ടോം, ബെറ്റിയും അതി ശക്തമായി അവതരിപ്പിക്കുകയുണ്ടായത് സംവാദത്തിലെ പുതുമയേറിയ ഒന്നായിരുന്നു. 2007 ലെ ഏറ്റവും നല്ല നോവലുകളീല്‍ ഒന്നായ് പ്രവാചകന്‍ മാരുടെ രണ്ടാം പുസ്തകം' എഴുതിയ ബ




മീറ്റിന്‍റെ പ്രധാന ആകര്‍ഷണം പ്രശാന്ത് കോഴഞ്ചേരിയും ബാജിയും ഒരുക്കിയ സദ്യ തന്നെ ആയിരുന്നു...








മെയ് മാസം ആദ്യം തന്നെ യു. എ. ഇ, ഒമാന്‍, ഖത്തര്‍, സൌദി അറേബ്യ, തുടങ്ങി ഗള്‍ഫിലെ എല്ലാ ബ്ലോഗേഴ്സിന്‍റേയും പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് വിപുലമായ ഒരു 'ഗള്‍ഫ് മീറ്റ്' സംഘടിപ്പിക്കാന്‍ ബഹറൈന്‍ ബ്ലോഗേഴ്സ് തീരുമാനിക്കുകയുമുണ്ടായി.


ഗള്‍ഫ് മീറ്റില്‍ കഥ-കവിത ശില്പശാലയും അതിനോടനുബന്ധിച്ച് സംവാദവും ഒരുക്കി ബ്ലോഗ് വായനയില്‍ പുതിയ ചലനങ്ങള്‍ സൃഷ്ക്കുവാന്‍ എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാന്‍ ബഹറൈന്‍ മീറ്റ് ആഹ്വാനം ചെയ്തു.

Labels: ,

  - ജെ. എസ്.
   ( Tuesday, January 22, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്